tag:blogger.com,1999:blog-76300046209716949852009-07-04T12:41:08.692+04:00e പത്രം - ലേഖനങ്ങള്‍e പത്രംnoreply@blogger.comBlogger33125tag:blogger.com,1999:blog-7630004620971694985.post-76153189632464427312009-07-04T12:30:00.002+04:002009-07-04T12:41:03.269+04:00'വയനാട്ടിലെ മഴ' പ്രകാശനം ചെയ്തു<img style="float:left; margin:0 10px 10px 0;" src="http://www.epathram.com/features/uploaded_images/vayanaattile-mazha-epathram-747928.jpg" border="0" alt="vayanaattile-mazha" title="vayanaattile-mazha" />സംഘമിത്ര ഫൈനാര്‍ട്സ് സൊസൈറ്റിയുടേയും കാണി ഫിലിം സൊസൈറ്റിയുടേയും ആഭിമുഖ്യത്തില്‍ ചങ്ങരം കുളത്തു നടന്ന സാംസ്കാരി കോത്സവത്തിന്റെ ഭാഗമായി വി. മോഹന കൃഷ്ണന്റെ ‘വയനാട്ടിലെ മഴ’ എന്ന കവിതാ സമാഹാരം മഹാ കവി അക്കിത്തം പ്രകാശനം ചെയ്തു. കവയത്രി അഭിരാമി പുസ്തകം ഏറ്റു വാങ്ങി. ആലങ്കോട് ലീലാ കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. <br /> <br /><div align="center"><br /><img src="http://www.epathram.com/features/uploaded_images/v-mohanakrishnan-epathram-760806.jpg" border="0" alt="v-mohanakrishnan" title="v-mohanakrishnan" /><br /></div><br /> <br />തുടര്‍ന്ന് നടന്ന ‘നമ്മുടെ കാലം, നമ്മുടെ കവിത’ എന്ന പരിപാടിയില്‍ പി. പി. രാമ ചന്ദ്രന്‍, പി. എം. പള്ളിപ്പാട്, റഫീക് അഹമ്മദ്, സെബാസ്റ്റ്യന്‍, നന്ദന്‍, രാമകൃഷ്ണന്‍ കുമരനെല്ലൂര്‍, രാധാമണി അയങ്കലത്ത്, വിഷ്ണു പ്രസാദ്, ഹരി ആനന്ദ കുമാര്‍, സുധാകരന്‍ പാവറട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. പി. രാജ ഗോപാല മേനോന്‍ സ്വാഗതവും ജമാല്‍ പനമ്പാട് നന്ദിയും പറഞ്ഞു.<br /> <br /> <div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/7630004620971694985-7615318963246442731?l=www.epathram.com%2Ffeatures%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-7630004620971694985.post-91916834773687406802009-04-21T00:11:00.003+04:002009-04-21T00:13:31.444+04:00അക്കാദമി അവാര്‍ഡും ബ്ലോഗ്ഗുകളും<img style="float:left; margin:0 10px 10px 0;" src="http://www.epathram.com/features/uploaded_images/kerala-sahitya-academy-awards-714564.jpg" border="0" alt="" />അവാര്‍ഡിനൊപ്പം വിവാദവും എന്നത് ആവര്‍ത്തിക്കപ്പെടുന്ന ഒരു പ്രതിഭാസമാണല്ലോ? ഇത്തവണയും അതിനു മാറ്റമൊന്നും ഉണ്ടായിട്ടുമില്ല. അവാര്‍ഡു ജേതാക്കളില്‍ ഭൂരിപക്ഷവും ഇടതു പക്ഷത്തോട് ചേര്‍ന്നു നില്‍ക്കുന്നവരോ ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ അംഗങ്ങളായവരോ ആണെന്നത് ഒരു സത്യം തന്നെ. എന്നാല്‍ ഇവിടെ അവാര്‍ഡിനു പരിഗണിക്കാതെ പോകുന്ന മറ്റൊന്നാണ് ബ്ലോഗ്ഗ് രചനകള്‍. സമാന്തരമായി വളര്‍ന്നു കൊണ്ടിരിക്കുന്ന ഒന്നാണ് മലയാളം ബ്ലോഗ്ഗു രചനകള്‍. ശൈശവ ദിശയിലൂടെ ആണ് സഞ്ചരിച്ചു കൊണ്ടിരി ക്കുന്നതെങ്കില്‍ കൂടെ ശ്രദ്ധേയമായ പല സൃഷ്ടികളും ഇതിനോടകം ബ്ലോഗ്ഗുകളില്‍ വന്നു കഴിഞ്ഞിരിക്കുന്നു. കാലഘട്ടത്തിന്റെ മറ്റത്തി നനുസരിച്ച് എഴുത്തിന്റെ മാധ്യമത്തില്‍ വന്ന മാറ്റത്തെ പക്ഷെ ഇനിയും സാമ്പ്രദായിക സാഹിത്യ ലോകം അംഗീകരിക്കുവാന്‍ വിമുഖത കാണിക്കുന്നു എന്നു വേണം കരുതുവാന്‍. കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് നിര്‍ണ്ണയത്തില്‍ ഇനിയും ബ്ലോഗ്ഗ് സൃഷ്ടികള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ പുതിയ പല എഴുത്തുകാര്‍ക്കും തങ്ങളുടെ പ്രതിഭ തെളിയിക്കുവാന്‍ കഴിഞ്ഞെന്നു മാത്രമല്ല മലയാള ഭാഷക്കും സാഹിത്യത്തിനും ബ്ലോഗ്ഗുകള്‍ ചുരുങ്ങിയ കാലം കൊണ്ട് നിരവധി സംഭാവനകള്‍ നല്‍കി ക്കൊണ്ടിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.<br /> <br />ജീവിതത്തിന്റെ രീതികള്‍ മാറി ക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ മലയാളിയുടെ വായനക്ക് മറ്റൊരു ദിശയാണ് ബ്ലോഗ്ഗുകള്‍ നല്‍കിയത്. ക്രിയാത്മകമായ സംവാദങ്ങളും ഊര്‍ഷ്മളമായ സൗഹൃദങ്ങളും ഇവിടെ നടക്കുന്നു. ഇതിനോടകം തന്നെ ബ്ലോഗ്ഗുകളില്‍ പ്രസിദ്ധീകൃതമായ ചില രചനകളുടെ പുസ്തകങ്ങള്‍ ഇറങ്ങി ക്കഴിഞ്ഞു. ശ്രീ സജീവ് എടത്താടന്റെ കൊടകര പുരാണം മലയാളിക്ക് ഹാസ്യത്തിന്റെ പുതിയ ഒരു വാതായനം തുറന്നു തന്നു. നാട്ടിന്‍ പുറത്തെ കൊച്ചു കൊച്ചു സംഭവങ്ങളെ തന്റേതായ ശൈലിയിലൂടെ അവതരിപ്പിച്ചപ്പോള്‍ വായനക്കാര്‍ അതിനെ ഇരു കയ്യും നീട്ടി സ്വീകരിച്ചു. വി. കെ.എന്നിനു ശേഷം ഇത്തരത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു ശൈലി ഇപ്പോഴാണു ണ്ടായതെന്ന് വേണം പറയുവാന്‍. ഇതോടൊപ്പം എടുത്തു പറയേണ്ട മറ്റൊരു സംഗതി ഇന്ത്യന്‍ ഭാഷകളിലുള്ള മികച്ച ബ്ലോഗ്ഗുകള്‍ക്കായി മൈക്രോസോഫ്റ്റിന്റെ ഇന്ത്യന്‍ ഭാഷാ സംരംഭം - ഭാഷാ ഇന്ത്യ ഡോട് കോം കൊടകര പുരാണം ബ്ലോഗ്ഗിനു ലഭിക്കുകയും ഉണ്ടായി.<br /> <br />കുറുമാന്റെ "എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍" വായനക്കാര്‍ക്ക് നല്‍കുന്നത് യാത്രാ വിവരണത്തിന്റെ പതിവു വിരസതകള്‍ ഒട്ടുമില്ലാത്ത ഒരു അനുഭവം ആണ്. ഒരു ത്രില്ലര്‍ വായിക്കുന്ന രസാനുഭൂതി യാണീ പുസ്തകം പകര്‍ന്നു തരുന്നത്. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലൂടെ അവിടത്തെ അനുഭവങ്ങളിലൂടെ കുറുമാനോടൊപ്പം സഞ്ചരിക്കുവാന്‍ വായനക്കാരനു കഴിയുന്ന തരത്തിലാ ണതിന്റെ അവതരണം.<br /> <br />ടി. പി. വിനോദിന്റെ "നിലവിളിയെ കുറിച്ചുള്ള കടം കഥകള്‍" കവിതയുടെ പതിവു ചിട്ടവട്ടങ്ങളില്‍ നിന്നും മാറി നിന്നു കൊണ്ട് തീഷ്ണമായ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ വായനക്കാരിലേക്ക് പകര്‍ന്നു നല്‍കുന്നുണ്ട്. ഇതു പോലെ അനവധി കാമ്പുള്ള സൃഷ്ടികള്‍ ബ്ലോഗ്ഗുകളില്‍ നിന്നും വായിച്ചെടുക്കുവാന്‍ കഴിയും.<br /> <br />അവാര്‍ഡുകള്‍ ജുബ്ബാ താടി പരിവേഷ ങ്ങള്‍ക്കപ്പുറം വളര്‍ന്നു വരുന്ന ലോകത്തെ കുറിച്ച് അഞ്ജത നടിക്കുന്നതില്‍ അര്‍ത്ഥമില്ല. പുസ്തക രൂപത്തില്‍ ഉള്ള സാഹിത്യം കാലഘട്ട ത്തിനനുസരിച്ച് ഇലക്ട്രോണിക്ക് സംവിധാനത്തിന്റെ സങ്കേതങ്ങളിലേക്ക് രൂപ പരിണാമം പ്രാപിക്കുമ്പോള്‍, വായനക്കാര്‍ അതിനെ സ്വാഗതം ചെയ്യുമ്പോള്‍ സാഹിത്യ അക്കാദമിയും,സാഹിത്യ വിമര്‍ശകന്മാരും, ബുദ്ധി ജീവികളും അത്തരം ഒരു "അപ്ഡേഷനു" തയ്യാറാകേ ണ്ടിയിരിക്കുന്നു. വരും നാളുകള്‍ ഇന്റര്‍നെറ്റിലും അതു പോലുള്ള ഇടങ്ങളിലും ആയിരിക്കും മലയാള സാഹിത്യത്തിന്റെ പുത്തന്‍ സൃഷ്ടികളെ ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുക എന്നതില്‍ സംശയം വേണ്ട. അതിനോടു പുറം തിരിഞ്ഞു നിന്നു കൊണ്ട് അധിക കാലം ഇത്തരം അവാര്‍ഡ് പങ്കു വെക്കലുകള്‍ക്ക് നിലനില്‍പ്പു ണ്ടാകില്ല എന്നത് നിസ്സംശയം പറയാനാകും. അതിനാല്‍ ബ്ലോഗ്ഗുകളില്‍ പ്രസിദ്ധീകരിക്കുന്ന രചനകളെ കൂടി പ്രത്യേക സംവരണം ഇല്ലാതെ അവാര്‍ഡ് നിര്‍ണ്ണയ ങ്ങളിലേക്ക് പരിഗണിക്കുവാന്‍ തയ്യാറാകണം.<br /> <br />- <em>എസ്. കുമാര്‍</em><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/7630004620971694985-9191683477368740680?l=www.epathram.com%2Ffeatures%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-7630004620971694985.post-70192585173876742112009-03-11T19:43:00.006+04:002009-03-12T00:49:24.609+04:00"Dowry Dasan" Nairs<img style="FLOAT: left; MARGIN: 0px 10px 10px 0px" alt="" src="http://www.epathram.com/features/uploaded_images/dowry-nair-kerala-789614.jpg" border="0" /><div class="englishtext">At the outset let me affirm that I am a Nair myself and I am eminently qualified to write on the topic. Categorisation of Nairs in the conventional four tier caste system of Hinduism has always been a problem. Being erstwhile warriors, some would categorise them as Kshatriyas. But Nairs have never been rulers themselves and that would make them eligible only for the Sudra title, according to some others. Kshatriyas or Sudras, Nair community has always been at the vanguard of social change in Kerala (and India) from time immemorial. Any analysis of their contribution to progress of the land would sound boringly boastful and it has been attempted by many. Here let us take another interesting trend that is shaping up within the community in recent times and see where it will lead us to. The issue concerns the dowry disease that has afflicted community youngsters. Many of the young married men are ‘dowrydasans’ and many more are waiting to jump into the bandwagon.<br /><br /><br /><br /><br />One of our many unwanted customs contracted from others is the dowry system. This social evil is so contagious that there is hardly any community in Kerala that is left uninfected. The patrilineal Christian community have a logical reason to have something like dowry system to send off a girl member with her assets from a family. But it should never have been a model for the matrilineal Nairs and for Muslims with well prescribed ‘mohr’ custom. Now that every one is in the same boat, Nairs are perhaps the most affected with both the dowry burden and the traditional matrilineal stronghold of girls over their ancestral properties. Except for the looseness in marriage bonds, the matrilineal family lineage of Nairs had always remained an all time ideal social institution highlighting the importance of females in a human society. Instead of reforming the system, the community has abandoned the principle in theory but not from their minds and practice. The concept of ladies staying at home and husbands joining the wife’s family on marriage was logical for a warrior community. And it would have remained the best model in modern times too if the male brought along with him all his wealth. But not anymore when boys are bought into the girls’ family by paying dowry and all other facilities.<br /><br /><br /><br /><br />If Kerala Model for social development was a trendsetter in the past, the Gulf Model among NRKs (Non-Resident Keralites) is setting the trend within Kerala society nowadays. There is a good number of Malayalee Nairs in the Gulf and their contribution in all walks of life is second to none. As one of the so-called forward castes in the Kerala landscape, Nairs have been forced to seek their fortune in distant lands for a long time. The exodus has only accelerated after Indian Independence. If Nairs dominated the Indian bandwagon to the Far East in earlier days, they are not far behind other communities in reaching the Gulf. As in the case of others, Nairs who are mostly lazy in their home turf are one of the most productive workers in the Gulf. Many of them have made money and in the process their culture and customs too have undergone changes. Gulf Nairs are setting the trend in the realm of Nair marriage also. Dowry system is rampant and the amount involved is going up by leaps and bounds. The more innovative among them are even offering Gulf jobs, car and accommodation in addition to huge money. The only work left for such ‘dowrydasan’ Nairs is procreation!!<br /><br /><br /><br /><br />What will be the end result of this undesirable tendency is of concern to all of us. NRKs’ are setting the trend everywhere and what happens among them is attempted within Kerala sooner or later. The rich among natives take the clue first and it is attempted by one and all then onwards. If this system of providing for everything becomes established within the community, the end results can be devastating. We will soon end up with a set of young Nairs who cannot survive in a competitive world. Becoming ‘dowrydasan’ will be the dream of youngsters in the community and once trapped their laziness will only increase. To be born into a so-called forward community is itself a curse in India now. One can imagine the trouble if all these ‘dowrydasans’ multiply and make up a community that is good only for procreation.<br /><br /><br /><br /><br />- <em>anonymous</em></div><br /><hr color="#cccccc" size="1"><br />ഈ ലേഖനം e പത്രത്തില്‍ നേരത്തേ പ്രസിദ്ധീകരിച്ച <a href="http://www.epathram.com/features/2009/02/dowry-in-kerala-bane-of-womanhood.shtml"><u>ഈ ലേഖനത്തിനു</u></a> വന്ന ഒരു അനോണിമസ് കമന്റാണ്. പേര്‍ വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കാത്ത ലേഖകന്റെ അനോണിമസ് ആയി എഴുതുവാന്‍ ഉള്ള സ്വാതന്ത്ര്യത്തെ e പത്രം മാനിക്കുന്നു. എന്നാല്‍ ഈ കമന്റിന്റെ ഗൌരവ സ്വഭാവം കണക്കിലെടുത്ത് ഇതിനെ ഒരു ലേഖനമായി പ്രസിദ്ധീകരിക്കുകയാണ് ഇവിടെ. ഏകപക്ഷീയമായി e പത്രം എടുത്ത ഈ തീരുമാനത്തില്‍ ലേഖകന് എതിര്‍പ്പ് ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കുന്നു. എതിര്‍പ്പ് ഉള്ള പക്ഷ അത് അറിയിക്കണം എന്ന് താല്‍പ്പര്യപ്പെടുന്നു. ഈ ലേഖകന്റെ പേര് വിവരങ്ങള്‍ അറിയുവാന്‍ e പത്രത്തിന് താല്‍പ്പര്യം ഉണ്ട് എന്നും അറിയിക്കുന്നു. <a href="mailto:epathram+website@gmail.com"><u>ഈ ഈമെയില്‍ വിലാസത്തില്‍</u></a> e പത്രം പത്രാധിപരെ ബന്ധപ്പെടാവുന്നതാണ്.<br /><br /><br /><br /><br />e പത്രത്തിന്റെ കമന്റ് പേജില്‍ അനോണിമസ് എന്ന ഓപ്ഷന്‍ പലരും തെരഞ്ഞെടുക്കാറുണ്ട്. എന്നാല്‍ അതിനു ശേഷം കമന്റിന്റെ അവസാനം പേര്‍ എഴുതാറുമുണ്ട്. ഓപ്ഷന്‍സില്‍ Name/URL തെരഞ്ഞെടുത്ത് പേര്‍ കൊടുക്കാവുന്നതാണ്. അപ്പോള്‍ കമന്റ് അനോണിമസ് ആവില്ല. URL ഒന്നും എഴുതണം എന്നില്ല. അത് വെറുതെ വിട്ടാലും കുഴപ്പമില്ല.<br /><hr color="#cccccc" size="1"><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/7630004620971694985-7019258517387674211?l=www.epathram.com%2Ffeatures%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-7630004620971694985.post-30870553053374288102009-03-09T00:49:00.005+04:002009-03-09T01:23:56.727+04:00നിഴല്‍ ചിത്രങ്ങള്‍ - ബൂലോഗത്ത് നിന്നും ഒരു പുസ്തകം കൂടി<img style="FLOAT: left; MARGIN: 0px 10px 10px 0px" alt="" src="http://www.epathram.com/features/uploaded_images/nizhal-chithrangal-kaappilaan-780200.jpg" border="0" />ബൂലോഗത്ത് ചുരുങ്ങിയ കാലം കൊണ്ട് പ്രശസ്തനായ ബ്ലോഗര്‍ ആണ് കാപ്പിലാന്‍. കൊള്ളികള്‍ എന്ന ബ്ലോഗില്‍ കാപ്പിലാന്‍ എഴുതിയ മുപ്പതോളം കവിതകളുടെ ഒരു സമാഹാരമാണ് “നിഴല്‍ ചിത്രങ്ങള്‍” എന്ന പേരില്‍ പുറത്തിറങ്ങുന്നത്. കോട്ടയത്തുള്ള കമ്മ്യൂണിറ്റി ലീഡര്‍ഷിപ്പ് ഫൌണ്ടേഷന്‍ ആണ് ഈ സമാഹാരം പുറത്തിറക്കുന്നത്. ഈ മാസം അവസാനത്തോട് കൂടി കാപ്പിലാന്റെ ജന്‍മ സ്ഥലമായ കാപ്പില്‍ എന്ന സ്ഥലത്ത് വെച്ച് ഈ ബുക്ക് പ്രകാശനം ചെയ്യുന്നു.<br /><br /><br /><br /><br /><strong>അവതാരികയില്‍ നിന്ന്</strong><br /><br /><br /><br /><br />ബ്ലോഗ് എന്ന ഈ മാദ്ധ്യമം നിരവധി എഴുത്തുകാരുടെ വളര്‍ച്ചക്ക് വഴിയൊരു ക്കിയിരിക്കുന്നു. അക്കൂട്ടത്തില്‍ എന്തു കൊണ്ടും എടുത്തു പറയേണ്ടുന്ന ഒരു നാമമാണ് “കാപ്പിലാന്‍” എന്നത്. കാപ്പിലാന്‍ എന്നത് കേരളത്തില്‍ ആലപ്പുഴ ഡിസ്ട്രിക്റ്റില്‍ പെടുന്ന കാപ്പില്‍ എന്ന തന്റെ ജന്മ ദേശത്തെ സ്നേഹ പൂര്‍വ്വം സ്മരിച്ചു കൊണ്ട് ശ്രീ. ലാല്‍ പി. തോമസ് സ്വീകരിച്ചിരിക്കുന്ന ബൂലോഗ തൂലികാ നാമം ആണ്.<br /><br /><br /><br /><br />എടുത്തു പറയേണ്ടത് അദ്ദേഹത്തിന്റെ കവിതകളുടെ വൈവിദ്ധ്യവും അതിനു വിഷയീ ഭവിച്ചിരിക്കുന്ന വസ്തുതകളുടേയും വസ്തുക്കളുടേയും പ്രത്യേകതകളാണ്. നമ്മുടെ ചുറ്റിനും സര്‍വ്വ സാധാരണയായി കാണപ്പെടുന്ന പാഴ് വസ്തുക്കള്‍ പോലും അദ്ദേഹത്തിന് കവിതയ്ക്ക് വിഷയീ ഭവിച്ചിരിക്കുന്നു. ഒരിക്കലും ഒരു സാധാരണ ക്കാരന്റെ മനസ്സില്‍ ഈ വസ്തുക്കള്‍ കവിത ജനിപ്പിക്കും എന്നു നാം പ്രതീക്ഷിക്കു കയേയില്ല. കാപ്പിലാന്‍ എന്ന കവിയുടെ മനസ്സ് ഇവയിലെല്ലാം ഒരു ദാര്‍ശനിക തലം ദര്‍ശിക്കുന്നു.<br /><br /><br /><br /><br />അത്യധികം ലളിതവും സുന്ദരവുമായ പ്രതിപാദന ശൈലിയിലുള്ള കാപ്പിലാന്‍ കവിതകള്‍ കൈരളിക്ക് തീര്‍ച്ചയായും ഒരു മുതല്‍ക്കൂട്ടു തന്നെയാണ്. അനുവാചക മനസ്സുകളില്‍ ഒരേ സമയം അനുഭൂതിയുടെ അനുരണനങ്ങള്‍ ഉണര്‍ത്തുകയും ചിന്താധാരയ്ക്ക് തിരി കൊളുത്തുകയും ചെയ്യുന്നു ഈ കവിതകള്‍. വൃത്ത ഭംഗിയുടേയും പ്രാസ ഭംഗിയുടേയും മറ്റും ചട്ടക്കൂട്ടു കളിലൊതുക്കാതെ കവി മനസ്സ് പറയാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ കൊച്ചു കൊച്ചു വരികളിലൂടെ പറഞ്ഞു വയ്ക്കുക എന്ന രീതിയാണ് കവി ഇവിടെ സ്വീകരി ച്ചിരിക്കുന്നത്. ഭാവ സമ്പുഷ്ടവും അര്‍ത്ഥ സമ്പുഷ്ടവുമായ ഈ കൃതികള്‍ വായനക്കാര്‍ക്ക് വിശേഷമായൊരു അനുഭവമായിരിക്കും പകര്‍ന്നു തരിക എന്നതില്‍ സംശയമില്ല.<br /><br /><br /><br /><br /><strong>കാപ്പിലാന്റെ ബ്ലോഗുകള്‍:</strong><br /><br /><br /><br /><ul><li><a href="http://aaltharablogs.blogspot.com/" target="_blank"><u>ആല്‍ത്തറ</u></a></li><li><a href="http://kaappilaan.blogspot.com/" target="_blank"><u>കൊള്ളികള്‍</u></a></li><li><a href="http://kappilan-entesamrajyam.blogspot.com/" target="_blank"><u>തോന്ന്യാശ്രമം</u></a></li><br /></ul><br /><br />- <em>വര്‍ഷിണി</em><br /><br /><hr color="#cccccc" size="1"><br /><ul><li><a class="contentlink" href="http://www.epathram.com/news/mainnews/2008/05/blog-post_6534.shtml">ബ്ലോഗില്‍ നാടകവേദിയും; കാപ്പിലാന്‍ നാടക വേദിയുടെ ക... </a></li><li><a class="contentlink" href="http://www.epathram.com/poetry/2008/08/blog-post.shtml">പിഴച്ചവര്‍ - കാപ്പിലാന്‍ </a><br /></li></ul><hr color="#cccccc" size="1"><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/7630004620971694985-3087055305337428810?l=www.epathram.com%2Ffeatures%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-7630004620971694985.post-35083476089932406292009-02-26T08:07:00.000+04:002009-02-26T08:10:06.548+04:00ഗാനതര്‍പ്പണം (ഹൊയ്, ഹൊയ്)മലയാളത്തിലെ പാട്ടുകള്‍ക്ക് വായ്ക്കരിയിടുന്ന ഈ നൂതന ഗാന നിരൂപണ പരിപാടിയിലേക്കു സ്വാഗതം. വയലാര്‍ രാമവര്‍മ മുതല്‍ അനില്‍ പനച്ചൂരാന്‍ വരെയുള്ള ഗാന രചയിതാക്കളുടെ ഗാനങ്ങള്‍ പരിശോധിച്ചും വിമര്‍ശിച്ചും ഞാന്‍ തളര്‍ന്നിരിക്കുന്നു. ഈ കവികള്‍ക്കൊന്നും ഇവരുടെ പേരില്‍ പോലും ഒരു വൃത്തമോ അലങ്കാരമോ കാത്തു സൂക്ഷിക്കാനോ ആശയത്തിന്റെ കാര്യത്തില്‍ സ്ഥിരത പുലര്‍ത്താനോ കഴിഞ്ഞിട്ടില്ല എന്നതോര്‍ക്കണം. ഉദാഹരണത്തിന് വയലാര്‍ രാമവര്‍മയുടെ പേര് നോക്കുക. വയലാണോ ആറാണോ എന്ന കാര്യത്തി ല്‍പ്പോലും അദ്ദേഹത്തിനു തീര്‍ച്ചയില്ല. രാമവര്‍മ എന്നതില്‍ പ്രാസം വന്നിട്ടുണ്ടെങ്കിലും വ്യുല്‍പത്തി ഇല്ല. അതു പോലെ ഗിരീഷ് പുത്തന്‍ചേരി. ചേരി എന്നു പറഞ്ഞാല്‍ അത് ചേരിയാണ്. അതു പിന്നെ പുത്തനാണോ പഴയതാണോ എന്നൊന്നും ഒരു വിശേഷണത്തിന്റെ ആവശ്യമില്ല. ഇങ്ങനെ യുള്ളവന്‍മാര്‍ എഴുതുന്ന പാട്ടുകളെക്കുറിച്ച് പറയാതിരി ക്കുന്നതായി രിക്കുമല്ലോ ഭേദം.<br /><br /><br /><br /><br />സിനിമകളെക്കുറിച്ച് അഭിപ്രായം പറയേണ്ട കാര്യമില്ലെങ്കിലും സിനിമകളുടെ പേരിലും ഒരു കാവ്യഭംഗി ആവശ്യമാ ണെന്നാണ് എന്റെ അഭിപ്രായം. ഇപ്പോഴത്തെ സിനിമകളുടെ പേരുകള്‍ക്ക് കാവ്യ ഭംഗി ഇല്ലെന്നു മാത്രമല്ല ചിലതിനൊന്നും പേരു പോലുമില്ല. ഉദാഹരണത്തിന് ഈയിടെ ഇറങ്ങിയ തിരക്കഥ എന്ന സിനിമ. ആ സിനിമയെപ്പറ്റി പറയുമ്പോള്‍ ഒരു സിനിമ എന്ന നിലയില്‍ അതൊരു പരാജയ മാണെന്ന ഏറ്റു പറച്ചില്‍ തന്നെയാണ് അതിന്റെ പേര്. ഏതു സിനിമയുടെയും അടിസ്ഥാനം അതിന്റെ തിരക്കഥയാണ്. ആ തിരക്കഥയ്ക്കു നല്‍കുന്ന പേര് തന്നെയാണ് സിനിമയുടെയും പേരായി മാറുന്നത്. ഈ സിനിമയ്ക്ക് ഒരു പേരു കണ്ടെത്താന്‍ കഴിയാത്ത ഇതിന്റെ അണിയറക്കാര്‍ ഇതിനു സിനിമ എന്നു പേരിട്ടാല്‍ മതിയായിരുന്നു. എന്തിനാണ് ഇവര്‍ തിരക്കഥ എന്നു പേരിട്ടതെന്നു മനസ്സിലാവുന്നില്ല. അങ്ങനെയെങ്കില്‍ ക്യാമറ എന്നോ ക്രെയിന്‍ എന്നോ ട്രോളി എന്നോ ഒക്കെ ഇടാമായിരുന്നു.<br /><br /><br /><br /><br />പഴയ ഗാന രചയിതാക്കള്‍ ഒക്കെ നല്ലവരും പുതിയ ആളുകളൊക്കെ മോശവും ആണെന്നൊന്നും ഞാന്‍ പറയില്ല. എങ്കിലും വയലാറും ഭാസ്കരന്‍ മാഷും ഒക്കെ എഴുതിയിട്ടുള്ളതു പോലൊക്കെ എഴുതാന്‍ ഇന്നാര്‍ക്കാണ് വിവരമുള്ളത്. ചിലരാകട്ടെ വരികളില്‍ വലിയ അക്രമങ്ങളാണ് എഴുതി വയ്ക്കുന്നത്. ഉദാഹരണത്തിന് ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന സിനിമയില്‍ ഒരു ഗാനമുണ്ട്. വളരെ നല്ല ഗാനമാണ് എത്ര മനോഹരമായ വരികളാണ് എന്ന് എന്നോടു ചിലര്‍ പറഞ്ഞതു കൊണ്ടാണ് ഇപ്പോള്‍ ഞാനതിനെക്കുറിച്ചു പറയുന്നത്. അതിന്റെ തുടക്കം ഇങ്ങനെയാണ്-<br /><br /><br /><br /><br />പാലപ്പൂവേ നിന്‍ തിരു മംഗല്യത്താലി തരൂ<br />മകരനിലാവേ നീ നിന്‍ നീഹാരത്തോണി തരൂ..<br /><br /><br /><br /><br />ഈ വരികളിലുള്ളത് കവിതയും സൌന്ദര്യവുമൊന്നുമല്ല അക്രമവും അരാജകത്വുമാണ്. പാലപ്പൂവേ നിന്‍തിരു മംഗല്യത്താലി തരൂ എന്നാണ് കവി പറയുന്നത്. നല്ല ഭാഷയില്‍ പറഞ്ഞാല്‍ പാലപ്പൂവിനോട് സ്വന്തം കെട്ടുതാലി പൊട്ടിച്ചു തരാന്‍ ആവശ്യപ്പെടുകയാണ്. ഒരു പെണ്ണിനോട് കെട്ടുതാലി പൊട്ടിച്ചു തരാന്‍ ആവശ്യപ്പെടുന്നതില്‍ എന്തു കവിതയാണുള്ളത്. അതു കൊണ്ട് തീരുന്നില്ല. മകര നിലാവിനോട് നീ നിന്‍ നീഹാരത്തോണി തരൂ എന്നാണ് പറയുന്നത്. നീഹാരം എന്നു പറഞ്ഞാല്‍ നീരില്‍ നിന്നുള്ള ആഹാരമാണ്. അതായത് വെള്ളത്തില്‍ നിന്ന് വയറ്റിപ്പിഴപ്പിനുള്ള വക ഉണ്ടാക്കുന്നയാവാണ് മകരനിലാവ് എന്നു വ്യക്തം. എവിടെയോ കടത്തു സര്‍വീസ് നടത്തി ജീവിക്കുന്ന മകര നിലാവിനോട് അദ്ദേഹത്തിന്റെ ജീവിത മാര്‍ഗമായ ആ കടത്തു തോണി ഇങ്ങോട്ടു തരൂ എന്നാണ് കവി ആവശ്യപ്പെടുന്നത്. അധ്വാനിച്ചു ജീവിക്കുന്ന അടിസ്ഥാന വര്‍ഗത്തിന്റെ വയറ്റത്തടി ക്കുമെന്നുള്ള സൂചനയാണ് കവി ഈ വരിയിലൂടെ നല്‍കുന്നത്. ഇങ്ങനെ പെണ്ണുങ്ങളുടെ കെട്ടുതാലി പൊട്ടിച്ചും പാവങ്ങളുടെ കഞ്ഞി കുടി മുട്ടിച്ചും എഴുതുന്ന വരികളെ എങ്ങനെയാണ് കവിതയെന്നും ഗാനമെന്നും വിളിക്കുന്നത് എന്നെനിക്കു മനസ്സിലാവുന്നില്ല.<br /><br /><br /><br /><br />ചലച്ചിത്ര ഗാന ശാഖയില്‍ മാത്രമല്ല, ഗാനങ്ങള്‍ക്ക് എല്ലായിടത്തും തകര്‍ച്ച സംഭവിച്ചിട്ടുണ്ട്. ഭക്തി ഗാനങ്ങള്‍ക്കു പോലും ഒരര്‍ത്ഥവുമി ല്ലാതായിട്ടുണ്ട്. അടുത്ത കാലത്ത് ഏറ്റവും ഹിറ്റായ ഒരു ക്രിസ്തീയ ഭക്തി ഗാനമുണ്ട്.<br /><br /><br /><br /><br />ഇസ്രയേലില്‍ നാഥനായി വാഴുമേക ദൈവം<br />സത്യ ജീവ മാര്‍ഗമാണു ദൈവം...<br /><br /><br /><br /><br />ഗാനത്തെ ക്കുറിച്ചൊരു നിരൂപണ ത്തിനൊന്നും ഞാന്‍ മുതിരുന്നില്ല. ഇതിന്റെ ആദ്യ രണ്ടു വരികള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി. ഇസ്രയേലില്‍ നാഥനായി വാഴുമേക ദൈവം - ഏക ദൈവം ഇസ്രയേലിന്റെ നാഥനായാണ് വാഴുന്നത്. പലസ്തീന്‍കാരുടെയും ചൈനക്കാരുടെയും പോട്ടെ പത്തു നൂറു കോടി ഇന്ത്യാക്കാരുടെയും കാര്യം നോക്കാന്‍ ദൈവത്തെ കിട്ടില്ല എന്നാണ് അതു നല്‍കുന്ന സൂചന. അതു പോലെ തന്നെ അടുത്ത വരിയില്‍ പറയുന്നു - സത്യ ജീവ മാര്‍ഗമാണു ദൈവം - ഇത് കവി അറിഞ്ഞു കൊണ്ടെഴു തിയതാണോ അതോ അബദ്ധത്തില്‍ സത്യം പറഞ്ഞു പോയതാണോ എന്നറിയില്ല. സത്യത്തില്‍ ദൈവം ഒരു ജീവിത മാര്‍ഗമാണ് എന്നാണ് ഈ വരിയില്‍ പറയുന്നത്. മറ്റേതെങ്കിലും ഗാനത്തി ലായിരുന്നെങ്കില്‍ ഇതിനെ നല്ലൊരു സാമൂഹിക വിമര്‍ശനമായി കാണാമായിരുന്നു. എങ്കിലും ഇസ്രയേലിലെ കാര്യം പറഞ്ഞിട്ട് നേരേ നമ്മുടെ നാട്ടിലെ വചന പ്രഘോഷണ ക്കാരെക്കുറിച്ച് പറഞ്ഞതില്‍ ഔചിത്യ ക്കുറവുണ്ട്.<br /><br /><br /><br /><br />ഞാനിത്രയൊക്കെ പറയുമ്പോള്‍ നിങ്ങളൊക്കെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് ഈ തെറ്റുകളൊന്നും ഇല്ലാതെ ഒരു ഗാനം എഴുതി ക്കാണിക്കാന്‍ ചുണയുണ്ടോ എന്ന്. ഇതാ അത്തരത്തില്‍ അടുത്ത കാലത്തിറങ്ങിയ അബണ്ട ജടിലമായ ഒരു ഗാനം തെറ്റുകളൊ ന്നുമില്ലാതെ ഞാന്‍ മാറ്റിയൈ ഴുതിയിരിക്കുന്നതു കൂടി ആസ്വദിക്കൂ. പാലപ്പൂവിതളില്‍ എന്ന തിരക്കഥ എന്ന സിനിമയിലെ ഗാനമാണ് അര്‍ത്ഥ സമ്പുഷ്ടമായി ഞാന്‍ പുനര്‍സൃഷ്ടി ച്ചിരിക്കുന്നത്. ആദ്യത്തെ വരികള്‍ ശ്രദ്ധിച്ച ശേഷം എന്തെങ്കിലും തകരാറുണ്ടോ എന്നു പറയുക.<br /><br /><br /><br /><br />ഹൊയ് ഹൊയ് ഹൊയ് ഹൊയ് ..ഹൊയ്..<br />ഹൊയ് ഹൊയ് ഹൊയ് ഹൊയ് ..ഹൊയ്..<br />പാലപ്പൂവിന്റെ ഇതളിലും വെണ്ണിലാവിന്റെ പുഴയിലും<br />ലാസ്യ ഭാവത്തോടെ അടുത്തേക്കു വരികയാണ് സുരഭില രാത്രി<br />അനുരാഗമുള്ളതു കൊണ്ട് പൂവിട്ട മരക്കൊമ്പുകളില്‍<br />ശ്രുതിപോലെ പൊഴിയുന്ന ഇളം മഞ്ഞലയുടെ കാതുകളില്‍<br />കേള്‍ക്കുന്നത് നിന്റെ സ്വരമാണ്..<br />ഹൊയ് ഹൊയ് ഹൊയ് ഹൊയ് ..ഹൊയ്..<br /><br /><br /><br /><br />ഇതാണ് കവിത. ഇതില്‍ എവിടെയും ഒരര്‍ത്ഥ ശങ്ക ആര്‍ക്കെങ്കിലു മുണ്ടാവുമെന്നു തോന്നുന്നില്ല. ലാ,ലാ,ലാ എന്നതിനു പകരമാണ് ഞാന്‍ ഹൊയ് ഹൊയ് ചേര്‍ത്തത്. ലാ, ലാ,ലാ കൃത്രിമമാണ്. അതിനു പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ല. എന്നാല്‍ ഹൊയ് ഹൊയ് എന്നു പറയുന്നത് മലയാളിയുടെ നാടന്‍പാട്ടു സങ്കല്‍പത്തിന്റെ ശ്രുതി സങ്കേതങ്ങളി ലൊന്നാണ്. ഇന്നത്തെ എപ്പിഡോസ് ഇവിടെ അവസാനിക്കുന്നു, വീണ്ടും അടുത്തയാഴ്ച.<br /><br /><br /><br /><br />- <a target="_blank" href="http://www.berlytharangal.com">ബെര്‍ളി തോമസ്</a><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/7630004620971694985-3508347608993240629?l=www.epathram.com%2Ffeatures%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-7630004620971694985.post-9154688981255543712009-02-14T08:58:00.002+04:002009-02-14T09:20:56.617+04:00Dowry in Kerala- A bane of womanhood<img style="FLOAT: left; MARGIN: 0px 10px 10px 0px" alt="" src="http://www.epathram.com/features/uploaded_images/muslim-marriage-kerala-730637.jpg" border="0" /> <div class="englishtext">Haseena sits on the smudged floor at a hospital bed that runs with the help of local Panchayat. She cannot lie down because the skins on both her back and lower abdomen are blistered with severe burns, cruelly inflicted by her husband. The reason ?. Haseena’s parents failed to meet their promise of endowing the remaining portion of dowry to her husband.<br /><br /><br /><br /><br />But then Haseena is not alone in being victimized to such unscrupulous practice that is still prevalent in India, and particularly Kerala. Revathi, commerce graduate had a job at private company in Cochin when she go married to Raghavan, an automobile work shop owner . Customarily, she tied her knots with him in an arranged marriage in which parents from both the family sanctioned their union. Ironically , Raghavan still demanded a hefty dowry. Revathi’s father who is a mason did not have the means to raise the 2 lakhs he had demanded and the only option he had was to mortgage his small home in a 3 cents plot. Ravath’s father somehow raised Rs1,50000, but was unable to secure the remaining Rs 50000.<br /><br /><br /><br /><br />And three months after the wedding, Raghavan was a changed man. He threatened Ravethi with a divorce petition unless the balance amount is settled . Soon he started physically abusing her, often inflicting severe wounds with kitchen knives. Ravathi suffered silently for almost two years before returning to her parents. Now she is raising her daughter all by herself. Luckly she still keeps her job.<br /><br /><br /><br /><br />The incident may pose a prominent question. Why did Ravathi or her family yielded to such a culpable demand in the first place?<br /><br /><br /><br /><br />“ There were more than a dozen of wedding proposals that had come to us before Revathi was married off. Almost all of them demanded dowries at varying proportions. Among them were two unemployed youths who promised the dowry money would be spent on some business. We could not wait any longer since our daughter was getting past her appropriate age for marriage. Do you honestly think that a good Samaritan would have turned up to marry my daughter without putting forward any demand. ”<br /><br /><br /><br /><br />Dowry has always been an perennial curse that keeps thrusting its sharp nails into the existence of most families in Kerala who raise daughters. An evil practice as it surely is , the time is way to past to put an end to this social anathema.<br /><br /><br /><br /><br />But it has never been so easy. There has been isolated voices that raised in protest and so were a number campaigns to create awareness. Most outstandingly, there were few brave women who stood against those wicked men who considered marriage as way of gaining financial needs.<br /><br /><br /><br /><br />It still comes as a relief , some socially conscious Keralites in the Gulf are coming forward to challenge the practice of dowry. Recently, an over seas Anti -dowry forum in Dubai based held to mark a commemoration get-together to honor founder president of the All India Anti-dowry movement late Mr. Mohammed Ali Padiyath who was a pioneer in running many campaigns against the dowry practice in Kerala . Padiyath was instrumental in facilitating a mass wedding in Kerala for many young couples hailing from poor families in Kerala.<br /><br /><br /><br /><br />K.A. Jabbari is another senior member of “Vayanakootam” ( a voluntary Socio cultural literary forum) in Dubai & Kerala and the Mg. editor of Salafi times free journal who is tirelessly campaigning against dowry.<br /><br /><br /><br /><br />The path to realizing a society that is free from materialistic demands is still way to far away. But the relentless work of those who believe in the goodness of humanity cannot go unheard and the benefit that comes along will be a boon to thousands upon thousands of women living in Kerala.<br /><br /><br /><br /><br />- <em>Mohammed Sageer<br /></em></div><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/7630004620971694985-915468898125554371?l=www.epathram.com%2Ffeatures%2Findex.shtml'/></div>e പത്രംnoreply@blogger.com1tag:blogger.com,1999:blog-7630004620971694985.post-89832446641677545942009-01-18T21:59:00.002+04:002009-01-18T22:13:04.019+04:00"ഒരു ചെമ്പനീര്‍ പൂവിറുത്ത്..."<a href="http://www.epathram.com/features/uploaded_images/anagathasmasru-book-794254.jpg"><img style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 200px; CURSOR: hand; HEIGHT: 150px" alt="" src="http://www.epathram.com/features/uploaded_images/anagathasmasru-book-794236.jpg" border="0" /></a>ആ - മുഖവും ഇ - മുഖവും ഉള്ള മലയാളത്തിലെ ആദ്യ പുസ്തകം. നവ സാങ്കേതികതയും നവ സാമ്പത്തികതയും കാലത്തേയും ഭാഷയേയും മാറ്റിയ ഈ കാലത്ത് അഥവാ ATM - ഉം SMS - ഉം പോലെയുള്ള അക്ഷരങ്ങള്‍ക്ക് വേണ്ടി സാധാരണക്കാരന്റെ വിരല്‍ തുമ്പുകള്‍ പരതുന്ന ഈ കാലത്ത് സൂക്ഷ്മാലം കൃതങ്ങളായ സെന്‍സറുകള്‍ ഘടിപ്പിച്ച കഥകള്‍ ഈ പുസ്തകത്തില്‍ ഉടനീളം കാണാം.<br /><br /><br /><br /><br />കഥകളെ ക്കുറിച്ച് ശ്രീ. മുഞ്ഞിനാട് പദ്മ കുമാര്‍ : സ്വയം സന്നദ്ധമാവുകയും, ദുരന്തങ്ങള്‍ മുന്‍കൂട്ടി കണ്ട് വിളിച്ചു പറയുകയും ചെയ്യുന്നു ഈ കഥകള്‍. മലയാളത്തില്‍ ഇത്തരം കഥകള്‍ അപൂര്‍വ്വമാണ്. ഈ അപൂര്‍വതയാകാം ബഹളമയമായ ഈ ലോകത്ത് സുരക്ഷിത നായി ക്കൊണ്ട് രാധാകൃഷ്ണന് കഥകള്‍ എഴുതാന്‍ കഴിയുന്നതിന്റെ പിന്നിലും.<br /><br /><br /><br /><br />കഥകളെ ക്കുറിച്ച് ശ്രീമതി. കവിതാ ബാലകൃഷ്ണന്‍ : ആശാന്‍, ചങ്ങമ്പുഴ, ഒ. എന്‍. വി., യേശുദാസ് , ഒ. വി. വിജയന്‍ , മുകുന്ദന്‍, ചുള്ളിക്കാട്, മാധവിക്കുട്ടി തുടങ്ങി ഓരോരുത്തരുടേയും പ്രാമാണിക കാലങ്ങളില്‍ സാഹിതീയമായ ബ്ലോട്ടിംഗ് പേപ്പറുകളും ഇലക്ട്രിക് സര്‍ക്യൂട്ടുമായി കുറേ മനുഷ്യര്‍ സമൌനം ഇവരോടൊത്ത് പോയിരുന്നതിന് ഇന്ന് ഒട്ടേറെ തെളിവുകളുണ്ട്. (മലയാളി) ജീവിതത്തിന്റെ സമസ്ത മേഖലകളിലും പാഠാന്തരതകളുടെ മല വെള്ള ക്കെട്ടുകള്‍ തന്നെ ഉണ്ട്. സാഹിത്യവും പ്രാമാണികതകളും ഇന്ന് പാഠവും ചരിത്രവുമായി ക്കഴിഞ്ഞു.<br /><br /><br /><br /><br />ഇനി പ്രയോഗമാണ് മുഖ്യം. പാഠ പ്രയോഗങ്ങളുടെ പ്രതിരോധ വൈദഗ്ധ്യത്തില്‍ , മുന്‍പേ പോയ 'വായനാ മനുഷ്യര്‍' ബാക്കി വച്ചതു പലതും കാണാം. (പ്രയോഗ വൈദഗ്ധ്യത്തിന്റെ ആശാന്മാര്‍ കുറച്ചേ ഉണ്ടായിരുന്നുള്ളൂ പ്രമാണിമാ ര്‍ക്കിടയി ല്‍പ്പോലും ബഷീര്‍, വി. കെ. എന്‍, എന്നിങ്ങനെ...)<br /><br /><br /><br /><br />എന്തും ഏതും വാക്യത്തില്‍ പ്രയോഗിക്കുന്ന പുതിയ കൂട്ടത്തിന്റെ പ്രതി സന്ധികളിലാണ് പ്രിയപ്പെട്ട ആര്‍. രാധാകൃഷ്ണന്‍ വിലസുന്നത്.<br /><br /><br /><br /><br />വരിക ള്‍ക്കിട യിലൂടെ ഊളിയിടുക, അതാണ് കഥയുടെ (സന്മാര്‍ഗ്ഗ) പാഠം. ഒറ്റ പ്പേജില്‍ തപസ്സു ചെയ്ക, അതാണ് ഈ കഥാ കൃത്തിന്റെ (രീതി) ശാസ്ത്രം.<br /><br /><br /><br /><br />കഥാകാരനെ ക്കുറിച്ച്...<br /><br /><br /><br /><br />ആര്‍. രാധാകൃഷ്ണന്‍, പാലക്കാട് എന്ന പേരില്‍ പത്രങ്ങളിലും, ആനുകാലിക പ്രസിദ്ധീ കരണങ്ങളിലും നൂറില്‍ പരം പ്രതികരണങ്ങള്‍ എഴുതിയിട്ടുണ്ട്. anagathasmasru.blogspot.com എന്ന വിലാസത്തിലും രചനകള്‍ പോസ്റ്റ് ചെയ്യാറുണ്ട്. (അനാഗതശ്മശ്രു എന്ന ബ്ലോഗര്‍)<br /><br /><br /><br /><br />ഇപ്പോള്‍ പാലക്കാട്ടെ കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനമായ ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡില്‍ ഐ. ടി. സെന്റര്‍ മേധാവിയാണ്.<br /><br /><br /><br /><br />വില: 60 രൂപ<br /><br /><br /><br /><br />പുസ്തകം വാങ്ങുവാന്‍ താഴെ പ്പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക:<br />ശ്രീ. ആര്‍. രാധാകൃഷ്ണന്‍: 00-91-9446416129<br />ശ്രീ. അശോകന്‍: 00-91-9447263609<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/7630004620971694985-8983244664167754594?l=www.epathram.com%2Ffeatures%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-7630004620971694985.post-40116043551882873302009-01-10T11:00:00.006+04:002009-01-10T11:44:05.239+04:00അറിവിന്റെ ആകൃതിയുള്ള കവിതകള്‍ - വിഷ്ണുപ്രസാദ്<img style="FLOAT: left; MARGIN: 0px 10px 10px 0px;" alt="" src="http://www.epathram.com/features/uploaded_images/lapuda-book-745742.jpg" border="0" /><a target="_blank" href="http://lapuda.blogspot.com/2008/11/blog-post.html">അറിവിന്റെ ആകൃതിയുള്ള കവിതകളാണ്</a> <a target="_blank" href="http://www.blogger.com/profile/05758027840559076528">വിനോദിന്റേത്</a>. അത് രുചി വേണ്ടിടത്ത് കൊഴ കൊഴാന്ന് കൂട്ടു നില്‍ക്കുന്നില്ല. സമകാലിക സാഹിത്യ രാഷ്ട്രീയ - രാഷ്ട്രീയേതര രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ കൂട്ടില്‍ അതിന് അംഗത്വം വേണ്ട. ഉണങ്ങി ച്ചുളിയുന്നവയെ മിനുക്കി നിര്‍ത്താന്‍ അത് ഉത്സാഹിക്കുന്നുമില്ല. എങ്കിലും കവിതയുടെ ഈ വരണ്ട (DRY) ജീവിതം കവിതയുടേതു മാത്രമാണെന്ന് വിനോദ് വായനക്കാരനെ തിരുത്തുന്നുണ്ട്. എഴുത്തിനേക്കാള്‍ എഴുത്തുകാരന്റെ ജീവിതം തുറിച്ചു നോക്കുന്ന മലയാളി വായനക്കാരനുള്ള ഒരു പ്രഹരം എന്ന നിലയിലാണ് <a target="_blank" href="http://lapuda.blogspot.com/2007/10/blog-post_26.html">ഈ കവിത</a> ഞാനാദ്യം വായിച്ചത്. ആ കവിതയുടെ മറ്റു പല മാനങ്ങളും പലരും വെളിപ്പെടുത്തിയതാണ്.<br /><br /><br /><br /><br /><a target="_blank" href="http://lapuda.blogspot.com/2008/11/blog-post_28.html">സുഷിര കാണ്ഡത്തില്‍</a> ഒരു മനുഷ്യന്റെ സ്വര്‍ഗ്ഗാരോഹണ ശ്രമം കാണാം. നരകത്തില്‍ നിന്ന് സ്വര്‍ഗ്ഗത്തിലേക്കുള്ള തന്റെ നോട്ടത്തിന് തന്റെ തന്നെ നഷ്ട ബോധം കരടായി നില്‍ക്കുന്നു. നഷ്ട ബോധം എന്ന ഈ കരടിനെ കടക്കാനുള്ള ശ്രമം അതിനെ പാപമോ പുണ്യമോ ആയി പരിണമിപ്പിച്ചേക്കാം. ഈ അപ്രവചനീയതയെ നേരിടുക എന്നത് ലക്ഷ്യങ്ങളുടെ കൃത്യതയുള്ള ഒരാള്‍ക്ക് നിശ്ചയമായും ഒരു പ്രതിസന്ധിയാണ്. ഇത്തരം സന്ദിഗ്ദ്ധതകളിലാണ് വിനോദിന്റെ കവിതകള്‍ പൊതുവെ അഭിരമിക്കുന്നത്. ലോകത്തെ ക്കുറിച്ച് ധനാത്മകമോ ഋണാത്മകമോ ആയ ഏതു തരം വീക്ഷണമാണ് അവ മുന്നോട്ടു വെക്കുന്നതെന്ന് ഒരു കണക്കെടുപ്പു കാരനെ പ്പോലെ നോക്കുമ്പോള്‍ പ്രത്യാശകളുടെ ബാരോമീറ്ററിലെ ഏറ്റവും ചെറിയ അങ്കനങ്ങളി ലെവിടെയോ അവ നിശ്ചലമായി നില്‍ക്കുന്നത് കാണാം. ഈ താഴ്ന്ന അങ്കനത്തിലേക്ക് അതിനെ ഇടിച്ചു നിര്‍ത്തുന്നത് അതിനു പൂരകമായത്ര നിരാശകളുടെ ഘനം തന്നെയാവണം. അസാധ്യതകളുടെ വിരസ വ്യംഗ്യം എന്ന് ജീവിതത്തെ <a target="_blank" href="http://lapuda.blogspot.com/2007/05/blog-post.html">സൂചന</a> എന്ന കവിതയില്‍ കവി തിരിച്ചറിയുന്നതും ഇതിനോട് കൂട്ടി വായിക്കേണ്ടതാണ്. വെളിച്ചം ഇരുട്ടിനെ ക്കുറിച്ചും കാഴ്ചകള്‍ നിഴലിനെ ക്കുറിച്ചുമുള്ള സൂചനകളാണ്. പക്ഷേ വെളിച്ചം കൊണ്ട് കാണാനാവില്ല ഇരുട്ടിനെ. നിഴലിനെ നിറം തേച്ച് ചിത്രമാക്കാ നുമാവില്ല. അസാധ്യതകള്‍ അസാധ്യതകള്‍ തന്നെ.<br /><br /><br /><br /><br />ജീവിതത്തെ അത്രയേറെ അപഗ്രഥിക്കുകയും ഉള്‍ക്കാഴ്ച കളിലേക്ക് തുറന്നിടുകയും ചെയ്യുന്ന കവിതകള്‍ ബ്ലോഗിലെങ്കിലും വിനോദിന്റെ മാത്രം പ്രത്യേകതയാണ്. <a target="_blank" href="http://lapuda.blogspot.com/2008/08/blog-post_21.html">മടക്ക വിവരണം</a> എന്ന കവിതയില്‍ ഇതു വരെ വന്നത് അവനവനെ കാണാനാനെന്ന് പറയാതെ പറയുന്നുണ്ട് കവി. തന്നോടു തന്നെയുള്ള തര്‍ക്കമാണ് പലപ്പോഴും വിനോദിനു കവിത. ഒരു താര്‍ക്കികന്റെയോ രസ തന്ത്രജ്ഞന്റെയോ കൃത്യത അയാള്‍ എപ്പോഴും തന്റെ കവിതയില്‍ ആവാഹിക്കാന്‍ ശ്രമിക്കുന്നു. <br /><br /><br /><br /><br /><br /><a target="_blank" href="http://lapuda.blogspot.com/2008/08/blog-post.html">കണ്ണാടിയില്‍</a> എന്ന കവിത നോക്കൂ. മൂന്നു കാലങ്ങളിലേക്ക് ഒരു മുഖത്തെ പിടിച്ചു വെച്ചുള്ള നോട്ടമുണ്ടതില്‍. (<a target="_blank" href="http://lapuda.blogspot.com/2006/08/blog-post_08.html">പ്രിസം</a> എന്ന കവിത ഇതിനോട് ചേര്‍ത്തു വായിക്കേണ്ട ഒന്നാണെന്ന് തോന്നുന്നു.) കണ്ണാടിയിലെ കാലം നോട്ടം എന്ന അര്‍ഥത്തില്‍ സങ്കീര്‍ണമാവുന്നു. ഒരര്‍ഥത്തില്‍ സങ്കീര്‍ണമായ ലോകത്തെ തന്റെ നോട്ടങ്ങളിലൂടെ അഴിക്കുകയോ പിരിക്കുകയോ തന്നെയാണ് വിനോദ് കവിതയില്‍ ചെയ്യുന്നത്. ഈ കവിതയ്ക്ക് ലതീഷ് മോഹന്‍ എഴുതിയ ഒരു കമന്റ് പ്രസക്തമായിതോന്നുന്നു.<br /><br /><br /><br /><br /><br />:<a target="_blank" href="http://www.blogger.com/profile/04899604701206807863">latheesh mohan</a> said...<br />ഭൂതം, ഭാവി,വര്‍ത്തമാനം എന്നിങ്ങനെ സ്ഥല കാലങ്ങളുടെ കെട്ടു പാടില്‍ വിനോദിന്റെ കവിതകള്‍ കുടുങ്ങി പോകുന്നത്, വല്ലാത്തൊരു ഊര്‍ജ നഷ്ടത്തിനും ചെറുപ്പ നഷ്ടത്തിനും ഇടയാക്കുന്നുണ്ടോ എന്നൊരു തോന്നല്‍...<br /><br /><br /><br /><br />അറിവ് വാര്‍ദ്ധക്യ സഹജമായ ഒന്നായി കരുതി പ്പോരുന്ന ഒരു സാമ്പ്രദായികതയില്‍ വിശ്വസിക്കുക കൊണ്ടാവണം വിനോദിന്റെ കവിതകളില്‍ നമ്മെ പ്പോലുള്ള സാധാരണ വായനക്കാര്‍ക്ക്(ലതീഷ് മോഹന്‍ നിശ്ചയമായും ഒരു സാധാരണ വായനക്കാരനല്ല.) ചെറുപ്പത്തെ കാണാന്‍ കഴിയാതെ പോകുന്നത്.<br /><br /><br /><br /><br />തന്റെ കാലത്ത് മനുഷ്യ ബന്ധങ്ങള്‍ക്കിടയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന വരള്‍ച്ച കവി അടയാള പ്പെടുത്തുന്നുണ്ട് <a target="_blank" href="http://lapuda.blogspot.com/2008/03/blog-post_30.html">ഒഴിവിടത്തെ പ്പറ്റി പറഞ്ഞു നോക്കുന്നു</a> എന്ന കവിതയില്‍. എന്തും കെട്ടി പ്പൊക്കാന്‍ ഉറപ്പുള്ള ഉറപ്പുകള്‍ / ഇടം / നിരപ്പ് ചെങ്കല്‍ മടയായി മാറുന്നത് വേദനാജനകവും സുപരിചിതവുമായ വര്‍ത്തമാന കാല യാഥാര്‍ഥ്യമാണ്. ഈ പരിണതി ഒട്ടും ആകസ്മിക മല്ലെന്നതാ ണേറ്റവും വേദനാകരം.<br /><br /><br /><br /><br /><a target="_blank" href="http://lapuda.blogspot.com/2008/03/blog-post.html">ക്യൂ</a> എന്ന്ന കവിതയ്ക്ക് റോബിയുടെ ഒരു കമന്റ് രസകരമാണ്:<br /><br /><br /><br /><br /><br /><a target="_blank" href="http://www.blogger.com/profile/09213638932935201911">റോബി</a> said...<br />വിനോദിന്റെ കവിത വായിക്കുന്നത് സിഐഡി പണിയാകണമെന്ന മുന്‍ധാരണയില്‍ ഇന്നലെ ആദ്യം കണ്ടപ്പോള്‍ ബുദ്ധി കൊണ്ടു വായിച്ചു. ഒരിടത്തുമെത്തിയില്ല്ല..:) ഇന്നു രാവിലെ ഒന്നു വായിച്ചപ്പോള്‍ പുതിയൊരു വെളിച്ചം. ഇനി നാളെ ഒന്നു കൂടി നോക്കണം..:)<br /><br /><br /><br /><br />വായനക്കാരനെ അത്രയെളുപ്പം പരിഗണിക്കുന്നതല്ല ആ കവിതകള്‍. കൌതുകത്തിന് പടച്ചുണ്ടാക്കിയതല്ല അവ.<br /><br /><br /><br /><br /><br /><a target="_blank" href="http://lapuda.blogspot.com/2008/02/blog-post.html">വിവര്‍ത്തനം</a> എന്ന കവിതയില്‍ ഒരു കൊറിയന്‍ അനുഭവമുണ്ട്. ബാറിന്റെ ചവിട്ടു പടികളിലൊന്നില്‍ ഏങ്ങിക്കരയുന്ന ഒരാള്‍. കിം - മോങ് - ഹൊ എന്നാണ് അയാളുടെ പേര്, ടാക്സി ഡ്രൈവര്‍. അയാള്‍ സൊജുവിന്റേയും സിഗരറ്റിന്റേയും മണം തെറിപ്പിച്ച് പലതും പറഞ്ഞു. ലോകത്തിലെ എല്ലാ മനുഷ്യരും പാവങ്ങളാണ് എന്നായിരിക്കില്ല അയാള്‍ പറഞ്ഞതെങ്കിലും കവി അങ്ങനെ മനസ്സിലാക്കുന്നു. ഈ മനസ്സിലാക്കലാവണം വിനോദിനെ കവിയാക്കുന്നത്. (കിം - മോങ് - ഹൊ = എന്തിനാടാ മോങ്ങുന്നേ എന്ന് ഒരു വായനക്കാരന്റെ വിവര്‍ത്തനം)<br /><br /><br /><br /><br />വാക്കുകളുടെ പെരുങ്കല്ലുകള്‍ കെട്ടി വെച്ച് ഭാഷയുടെ തണുത്ത ആഴത്തിലേക്ക് കൂപ്പു കുത്തുന്ന കവിത എന്ന് വിനോദ് <a target="_blank" href="http://lapuda.blogspot.com/2006/10/blog-post.html">ഒരു കവിതയില്‍</a> പറയുന്നുണ്ട്. എന്തെല്ലാം തലങ്ങളാ ണീയൊരു കാവ്യ പ്രസ്താവനയില്‍ ഒളിച്ചിരിക്കുന്നത്? മരണം / മോചനം തന്നെയാണ് കവിത. അത് കേവലമായ ഒരു മരണവുമല്ല. ഉറപ്പിച്ച ഒരു ആത്മാഹുതിയാണ്. മരണത്തിലേക്ക് / മോക്ഷത്തിലേക്ക് ധ്യാനിച്ചും ഇന്ദ്രിയ നിഗ്രഹത്തിലൂടെയും സഞ്ചരിച്ചിരുന്ന സന്യാസ പാരമ്പര്യങ്ങളെ ഓര്‍മിപ്പിക്കുന്നുണ്ട് ഇത്.<br /><br /><br /><br /><br />മലയാള വായനക്കാര്‍ക്ക് ഒരു പുതിയ കാവ്യാനുഭവം സമ്മാനിക്കും <a target="_blank" href="http://lapuda.blogspot.com/2008/12/blog-post_28.html">വിനോദിന്റെ പുസ്തകം</a>. വിനോദിനും ബുക്ക് റിപ്പബ്ലിക്കിനും എന്റെ ആശംസകള്‍.<br /><br /><br /><br /><br />- <em>വിഷ്ണു പ്രസാദ്</em><br /><br /><hr color="#cccccc" size="1"><br /><ul><li><a class="contentlink" href="http://www.epathram.com/news/mainnews/2009/01/blog-post_08.shtml">വായനയുടെ റിപ്പബ്ലിക് </a><br /></li></ul><br /><hr color="#cccccc" size="1"><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/7630004620971694985-4011604355188287330?l=www.epathram.com%2Ffeatures%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-7630004620971694985.post-57099412350445225242008-10-22T07:37:00.004+04:002008-10-22T08:08:08.629+04:00നിന്റ്റെ ഓര്‍മ്മക്ക് - ഷീല ടോമി<a href="http://www.epathram.com/features/uploaded_images/sheela-_1-710978.bmp"><img style="margin: 0px 0px 10px 10px;" alt="" src="http://www.epathram.com/features/uploaded_images/sheela-_1-710952.bmp" border="0" /></a><br /><br /><br /><br /><br />മരിക്കും സ്മൃതികളില്‍ ജീവിച്ചു പോരും ലോകം<br />മറക്കാന്‍ പഠിച്ചതു നേട്ടമാണെന്നാകിലും,<br />ഹസിക്കും പൂക്കള്‍ കൊഴിഞ്ഞില്ലെങ്കിലൊരുനാളും<br />വസന്തം വസുധയില്‍ വന്നിറങ്ങില്ലെന്നാലും,<br />വ്യര്‍ത്ഥമായാവര്‍ത്തിപ്പൂ വ്രണിതപ്രതീക്ഷയില്‍<br />മര്‍ത്യനിപ്പദം രണ്ടും, “ഓര്‍ക്കുക വല്ലപ്പോഴും“. (പി. ഭാസ്കരന്‍)<br /><br /><br /><br /><br />വര്ഷങ്ങള്‍ക്കു ശേഷം ഞാനിന്ന് മനുവിനെക്കുറിച്ച് ഓര്‍ത്തുപോയി. ഓര്‍മ്മിക്കുവാന്‍ കാരണം ബുക് ഷെല്‍ഫില്‍ പരതി നടക്കുന്‍പോള്‍ കയ്യില്‍ കിട്ടിയ എം.ടി കഥകളുടെ സമാഹാരമാണ്‍. ആ പുസ്തകത്താളുകളില്‍ കുനുകുനെ കണ്ട കയ്യക്ഷരം പകര്‍ന്ന സാഹോദര്യത്തിന്റ്റെ ഇളവെയില്‍ വര്‍ഷങ്ങള്‍ താണ്ടി മറ്വിയുടെ മഞ്ഞുമറ നീക്കി ഒഴുകി പരന്ന പോലെ…….<br /><br /><br /><br /><br />ഓര്‍ക്കുക വല്ലപ്പോഴും എന്ന് അവസാനമായ് മൊഴിഞ്ഞ് മണലാരണ്യത്തിന്റ്റെ അനന്തവിശാലതിയെലെങ്ങൊ അപ്രത്യക്ഷമായ പുഞ്ചിരി. ഒരുപാട് സങ്കടങ്ങള്‍ ഉള്ളിലൊതുക്കി ചിരിച്ച് ജീവിക്കുന്ന അനേകായിരം പ്രവാസികളില്‍ ഒരാളായിരുന്നു അവനും.<br /><br /><br /><br /><br />സ്ഥലം അബുദാബിയിലെ പ്രശസ്തമായ ഒരു എക്സ്ചേഞ്ച് കമ്പനി. ഒരു ഇന്ത്യന്‍ ബാങ്കിന്റ്റെ മണിഡ്രോയിങ്സ് വെരിഫിക്കേഷനു വേണ്ടിയാണ്‍ ഞാന്‍ അന്നവിടെ എത്തിയത്. അകൌണ്ട്ന്ടിനെ കാത്തിരുന്നപ്പോള്‍ കൈയില്‍ ഫയലുകളുമായ് ഒരു ചെറുപ്പക്കാരനെത്തി. അയാളുടെ കണ്ണുകള്‍ നാലു ചുറ്റും ആരെയൊ പരതി. പിന്നെ മടിച്ച് മടിച്ച് ചോദിച്ചു.<br /><br /><br /><br /><br />“മാഡം, ഓഡിറ്ററ് എവിടെ?”<br />“ഞാന്‍ തന്നെ.”<br />ഒരു കുസൃതിചിരിയോടെ അയാള്‍ പറഞ്ഞു, “ അയ്യൊ, അറിഞ്ഞില്ല. പുതിയ ഓഡിറ്ററ് വന്നിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ ഒരു വയസനെയാ ഭാവനയില്‍ കണ്ടതു”<br />ഞാനും ചിരിച്ചു. “ചെറുപ്പക്കാരികള്‍ കണക്കു നോക്കിയാല്‍ ശരിയാവുമോന്ന് നോക്കട്ടെ.”<br /><br /><br /><br /><br />കാലവും കണക്കുകളും വേഗത്തില്‍ മുന്നോട്ട് നീങ്ങി.<br /><br /><br /><br /><br />നാടിന്റ്റെ പട്ടിണി മാറ്റുന്ന പ്രവാസി എന്ന പ്രയാസി നാട്ടിലേക്കൊഴുക്കുന്ന കോടികളുടെ കണക്കുകള്‍ക്കിടയിലും മനു വാചാലനാകും. നാട്ടില്‍ അവനെ കാത്തിരിക്കുന്ന പ്രേയസിയെയും ലക്ഷ്മിമോളെയും പറ്റി….. മാത്രമല്ല, ആകാശത്തിനു കീഴിലുള്ള എന്തും അവനു വിഷയമാകും.<br /><br /><br /><br /><br />““മിണ്ടാതിരുന്നൊന്ന് ജോലി ചെയ്തൂടെ..!” പലപ്പോഴും ഓര്‍മപ്പെടുത്തി.<br />“പറഞ്ഞു തീര്‍ക്കാതെ ബാക്കി വക്കുന്ന വാക്കുകളെല്ലാം കണ്ണടച്ച് കഴിയുന്‍പൊ കരഞ്ഞോണ്ട് പിന്നാലെ വന്നാലൊ” മനുവിന്റ്റെ മറു ചോദ്യം! കൂടെ ഒരു വിഡ്ഢിച്ചിരിയും.<br /><br /><br /><br /><br />ഒരു ദിവസം ഒരു പൂച്ചയുടെ നഖങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളുമായാണ്‍ അവന്‍ എന്നെ എതിരേറ്റത്. മനുവിന്റ്റെ കൈയില്‍ ഒരു ആനുകാലികത്തില്‍ എം.ടി യുടെ “ഷെര്‍ലെക്കി“നെ കുറിച്ച് ഞാന്‍ എഴുതിയ ആസ്വാദനമുണ്ട്. മുറിച്ച് കളഞ്ഞിട്ടും വീണ്ടും വളര്‍ന്നു വരുന്ന അമേരിക്കന്‍ പൂച്ചയുടെ നഖങ്ങളെകുറിച്ചുള്ള എന്റ്റെ പരാമര്‍ശങ്ങളില്‍ പിടിച്ചു തൂങ്ങിയിരിക്കുകയാണ്‍ മനു.<br /><br /><br /><br /><br />അന്ന് ലെഡ്ജര്‍ ഷീറ്റുകളിലൂടെ ഷെര്‍ലക്ക് മുരണ്ടുകൊണ്ടു നടന്നു. മണല്‍ നഗരത്തില്‍ വെയിസ്റ്റ് ബിന്നുകള്‍ക്കിടയിലൂടെ മാത്രം അലയാന്‍ വിധിക്കപ്പെട്ട മാര്‍ജാരവീര്യത്തോടെ. അന്നവന്‍ പറഞ്ഞു തീര്‍ത്തതിന്റ്റെ സാരം പ്രവാസിയുടെ ബാലന്‍സ്ഷീറ്റ് ആയിരുന്നു. പ്രവാസം വിധിക്കപ്പെട്ടവന്റ്റെ മനസ്സും ഇതു പോലുള്ള നഖങ്ങല്‍ക്കുള്ളില്‍ കുടുങ്ങിയിരിക്കുകയാണ്‍. ഗള്‍ഫുകാരനായാലും അമേരിക്കക്കാരനായാലും അതിജീവനത്തിനു വേണ്ടിയുള്ള അന്തര്‍ദാഹം അവനെ ആഗോളസ്വപ്നങ്ങള്‍ക്കടിമയാക്കുന്നു. നേടുന്നവര്‍ ഒരുപാടുണ്ട്. എന്നാല്‍ സ്വന്തമായ ഇടവും ഭാഷയും ആത്മസത്തയും പലപ്പോഴും അവന്‍ അറിയാതെ നഷ്ടമാവുന്നു. ജോബ് മാര്‍കറ്റില്‍ വെള്ളത്തൊലിക്കരനു മുന്നില്‍ അവന്റ്റെ ബുദ്ധിക്ക് താണവില നിശ്ചയിക്കപ്പെടുന്നു. സ്വന്തം നാട് നല്‍കാത്ത സാമ്പത്തിക ഭദ്രത കിട്ടുമെന്ന വിശ്വാസത്തില്‍ എല്ലാ വിവേചനങ്ങളും അവന്‍ വിസ്മരിക്കുന്നു!<br /><br /><br /><br /><br />അങ്ങനെയങ്ങനെ ഞങ്ങളുടെ സംഭാഷണങ്ങളില്‍ സാഹിത്യവും സംസ്കാരവും പതിവ് വിഷയങ്ങളായി. മാക്കോണ്ട (ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍) മുതല്‍ കോക്കാഞ്ചറ (ആലാഹയുടെ പെണ്മക്കള്‍) വരെ എത്ര ഭൂമികകള്‍ ഞങ്ങള്‍ നടന്നു കയറി! ഇടുങ്ങിയ ബാച്ചലര്‍ മുറിയില്‍ പ്രിയമുള്ളവരുടെ ഓര്‍മകളില്‍ മനസ്സുലയുന്‍പോള്‍ അയാള്‍ക്കഭയമായത് പുസ്തകങ്ങളായിരുന്നു.<br /><br /><br /><br /><br />“ഭാര്യയേയും മകളേയും ഇങ്ങ് കൊണ്ടു വന്നൂടെ” എന്നു ചോദിച്ചാല്‍ സമയമായില്ല എന്നായിരുന്നു മറുപടി. “ അവരോടൊപ്പം കഴിയാന്‍ എത്രകൊതിക്കുന്നു! പക്ഷെ, കുടുംബമായ് താമസിച്ചാല്‍ അധികമൊന്നും മിച്ചം വക്കാനുണ്ടാവില്ല. ആദ്യം ന്റ്റെ മോള്‍ക്കായ് ഇത്തിരി സമ്പാദിക്കട്ടെ. ഭാര്യ നാട്ടില്‍ ടീച്ചറാ. അവളുടെ ജോലിയും സ്ഥിരമാകട്ടെ. പിന്നെ അവര്‍ ലോങ് ലീവെടുത്ത് ഇങ്ങ് പറന്നു വരില്ലെ”<br /><br /><br /><br /><br />ആ വാക്കുകള്‍ക്കിടയില്‍ മനുവിന്റ്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയത് ഇന്നലെ എന്ന പോല്‍ ഓര്‍മിക്കുന്നു!<br />ലക്ഷ്മിമോളുടെ പിറന്നാളിന്‍ ബാച്ചലറ് അടുക്കളയില്‍ തയ്യാറാക്കിയ പായസവുമായാണ്‍ മനു എത്തിയത്. രാവിലെ പിറന്നാള്‍ ആശംസിക്കാന്‍ മനു ലക്ഷ്മി മോളെ വിളിച്ചു. ഫോണ്‍ വച്ചശേഷം തേങ്ങിക്കരഞ്ഞ ആ അച്ഛനെ ആശ്വസിപ്പിക്കാന്‍ കൂട്ടുകാര്‍ ഉണ്ടാക്കിയതാണത്രെ പായസം. അതാണ്‍ പ്രവാസത്തിന്റ്റെ പുണ്യം. രക്തബന്ധങ്ങള്‍ വരണ്ടുണങ്ങുന്‍പോള്‍ പോലും നിര്‍ത്താതെ പെയ്യുന്ന സൌഹൃദത്തിന്റ്റെ ചാറ്റല്‍ മഴ!<br /><br /><br /><br /><br />അങ്ങനെ ഒരിക്കല്‍ മനു നാട്ടിലേക്കു പറന്നു. തിരികെ വന്നപ്പോള്‍ കൂടെ ഭാര്യയും മോളുമുണ്ട്. എനിക്കായി കുറെ പുസ്തകങ്ങളും കരുതിയിരുന്നു അവന്‍. എം.ടി യുടെയും ബഷീറിന്റ്റെയും കഥാസമാഹാരങ്ങളും ഒരു ശബ്ദതാരാവലിയുമുണ്ടായിരുന്നു.<br /><br /><br /><br /><br />“മരുഭൂമിയിലെ വരണ്ടകാറ്റില്‍ ഭാവനയും വാക്കുകളുമൊക്കെ എങ്ങോ പോയ് ഒളിക്കുമ്പോലെ…. എഴുതാനിരിക്കുന്‍പൊ ഒന്നും പേനത്തുന്‍പില്‍ വരണില്ല” എന്റ്റെ മടിയെ സാധൂകരിക്കാനായ് ഒരിക്കല്‍ ഞാനങ്ങനെ പറഞ്ഞിരുന്നു. അതിനു അവന്‍ എന്നെ ഒന്നു കളിയാക്കിയതാ, ശബ്ദതാരാവലിയിലൂടെ.<br /><br /><br /><br /><br />“ ഇനി വാക്കു കളഞ്ഞു പോയെന്നും പറഞ്ഞ് എഴുതാതിരിക്കന്ട. ഒളിച്ചുപോണതെല്ലാം ഇതിലുണ്ടാവും. ഇതിലും കാണാത്ത വാക്കുകള്‍ വേണങ്കില്‍ ബഷീറിനെ വായിച്ചോളൂ.“<br /><br /><br /><br /><br />ഇങ്ങനെയൊക്കെ ആയിരുന്നു മനു. സത്യത്തില്‍ കുറെ ആശയങ്ങളും പുസ്തകങ്ങളും മാത്രമായിരുന്നില്ലെ മനു എനിക്കു! കൂടുതല്‍ ഒന്നും അറിയാന്‍ ഞാന്‍ ശ്രമിച്ചിരുന്നില്ല.<br /><br /><br /><br /><br />മനുവിന്റ്റെ ഭാര്യയുമായ് സംസാരിച്ചപ്പോഴാണ്‍ ഞെട്ടിക്കുന്ന ആ സത്യം അറിഞ്ഞത്. അവന്‍ ഒരു വൃക്കരോഗിയാണ്‍. കുറേയായി ചികിത്സയിലാണ്‍. പ്രകൃതിചികിത്സ, യോഗ അങ്ങനെയെന്തൊക്കെയോ ഉണ്ടായിരുന്നു.. ഇടക്ക് ഡയാലിസിസും തുടങ്ങിക്കഴിഞ്ഞിരുന്നു!<br /><br /><br /><br /><br />എന്തൊക്കെ മറച്ചു വച്ചു കൊണ്ടാണ്‍ സോദരാ നീ ഇത്രനാള്‍ ചിരിച്ചും കളി പറഞ്ഞും ഓടി നടന്നത്! ആരുടെയൊക്കെയോ സങ്കടങ്ങളെ പറ്റി വാചാലനായിക്കൊണ്ടിരുന്നത്!<br /><br /><br /><br /><br />മനുവിന്റ്റെ ഭാര്യയില്‍ പ്രതീക്ഷയുടെ കിരണ്‍ങ്ങള്‍ ഞാന്‍ കണ്ടു. മോളെ ചേര്‍ത്തു പിടിച്ച് അവള്‍ പറഞ്ഞു. “ മോള്‍ക്കിപ്പം എന്നെ വേണ്ട. എല്ലാത്തിനും അച്ഛന്‍ മതി. അച്ഛന്‍ ചോറുരുട്ടി കൊടുക്കണം. അച്ഛന്‍ ഉറക്കി കൊടുക്കണം. അച്ഛനു വയ്യെന്നു പറഞ്ഞാലും അച്ഛന്റ്റെ വിരലില്‍ തൂങ്ങി ഷോപ്പിങ്ങിനു പോണം. അച്ഛനെയൊന്നു കാണാന്‍ എത്രനാള്‍ അവള്‍ കാത്തിരുന്നതാ.. ഭഗവാന്‍ എല്ലാം കാണുന്നുണ്ട്.. ഇല്ലെ ?”<br /><br /><br /><br /><br />അവളെ ആശ്വസിപ്പിക്കാനുള്ള വാക്കുകള്‍ ഒരു ശബ്ദതാരാവലിയില്‍ നിന്നും എനിക്കു കിട്ടിയില്ല.<br /><br /><br /><br /><br />അധികം താമസിയാതെ ഞങ്ങള്‍ അബുദാബി വിട്ട് ദോഹയിലേക്ക് പോന്നു.<br /><br /><br /><br /><br />“പോകും മുന്നേ എല്ലാരും കൂടി ഒന്ന് വീട്ടില്‍ വരണംട്ടൊ.“ അവസാനമായ് കണ്ടപ്പോള്‍ മനു പറഞ്ഞു. പക്ഷെ, തിരക്കുകള്‍ക്കിടയില്‍ ആ സന്ദര്‍ശനം നടന്നില്ല.<br /><br /><br /><br /><br />ദോഹയിലെത്തി മാസങ്ങള്‍ക്കുള്ളില്‍ തന്നെ ആ ദുരന്ത വാര്‍ത്ത ഞങ്ങളെ തേടിയെത്തി. മനു യാത്രയായി….. പറയാന്‍ ഒരുപാടൊരുപാട് ബാക്കിവച്ച്….<br />സ്നേഹത്റ്റിന്റ്റെ ഒരു ചെറു പുഞ്ചിരി, ഒരു നല്‍ മൊഴി പ്രിയമുള്ളവര്‍ക്ക് കൊടുക്കാന്‍ നേരമില്ലാതെ എങ്ങോ പായുന്ന യന്ത്രമനുഷ്യരുടെ ലോകത്തില്‍നിന്നും അവന്‍ പറന്നകന്നു…<br /><br /><br /><br /><br />നമുക്കായി കാത്തിരിക്കുന്നവര്‍ക്ക് നാം തിരികെ കൊടുക്കാത്ത സമയവും സ്നേഹവും ദൈവത്തിന്റ്റെ കണക്കു പുസ്തകത്തില്‍ നമ്മുടെ ലയബിലിറ്റീസ് ആയി എഴുതപ്പെടുന്നുണ്ടാവുമൊ! പ്രപഞ്ചത്തില്‍ ഊര്‍ജത്തിന്‍ മരണമില്ലെന്ന് ശാസ്ത്രം പറയുന്നു. പിരിഞ്ഞുപോയവരുടെ ചിന്തകളുടെയും അഭിലാഷങ്ങളുടെയും ഊര്‍ജം ഏതോ അദൃശ്യകിരണങ്ങളായ് നമ്മെ വലയം ചെയ്യുന്നുണ്ടാവുമൊ!<br /><br /><br /><br /><br />മനുവിന്റ്റെ ഭാര്യക്ക് ഭര്‍ത്താവിനൊപ്പം കഴിയാന്‍ കിട്ടിയത് എത്ര കുറഞ്ഞ ദിനങ്ങള്‍…! ആ കുഞ്ഞിന്‍ അച്ഛന്റ്റെ വാത്സല്യം നുകരാനായത് എത്ര മാത്രകള്‍….!<br /><br /><br /><br /><br />ഭാര്യയുടെ ജോലി സ്ഥിരമാകും വരെ നാട്ടില്‍ നിര്‍ത്താനുള്ള മനുവിന്റ്റെ തീരുമാനം എത്രയോ നന്നായ്. മോളെ താലോലിച്ച് കൊതി തീരാതെ അവന്‍ പോയെങ്കിലും അവളെ പൊന്നു പോലെ നോക്കാന്‍ ടീച്ചര്‍ക്കാവും എന്ന ചിന്ത അവസാനനിമിഷങ്ങളില്‍ അവനു ആശ്വസമേകി കാണും. മനു ശരിയായ ചികിത്സകള്‍ എടുത്തിരുന്നില്ലെ എന്നു പോലും സംശയിക്കുന്നു. രക്ഷ കിട്ടില്ലാ എന്ന ചിന്ത അവനെ തളറ്ത്തിയിട്ടുണ്ടാവുമൊ? സമ്പാദ്യം ചികിത്സക്കായ് പാഴാക്കാതെ പ്രിയമുള്ളവര്‍ക്കായ് കരുതി വക്കുകയായിരുന്നുവൊ നീ സോദരാ!<br /><br /><br /><br /><br />ആഢംബരങ്ങളില്‍ മുങ്ങി നില്‍ക്കുന്ന ഗള്‍ഫ് നഗരികളില്‍ ആരോരുമറിയാതെ ഇതുപോല്‍ മെഴുകുതിരികളായ് ഉരുകി തീരുന്ന ഒരുപാടൊരുപാട് സഹോദരങ്ങളുണ്ടാവാം. പലരും നാട്ടിലേക്ക് മടങ്ങുന്നതു തന്നെ രോഗങ്ങളുടെ ഭാണ്ഡവുമായാണല്ലൊ. ജോലിഭാരവും മനോദുഖങ്ങളും തെറ്റായ ജീവിതചര്യകളും ഭക്ഷണശീലങ്ങളും ഒക്കെ ചേറ്ന്ന് നല്‍കുന്ന സമ്പാദ്യവുമായി….! സ്വന്തം ആരോഗ്യവും സമ്പാദ്യവും നാളേക്കു വേണ്ടി സൂക്ഷിക്കുവാന്‍ നമ്മള്‍ തന്നെയല്ലെ മുന്‍ കരുതല്‍ എടുക്കേണ്ടത്? ഫണ്ടുശേഖരണത്തിനായ് മാത്രം ഇവിടെയെത്തുന്ന രാഷ്ട്രീയക്കാരുടെയൊ പ്രവാസി സംഗമം എന്നറിയപ്പെടുന്ന ഷോകളുടെയൊ അജണ്ടകളില്‍ പെടാത്ത കാര്യമാണല്ലൊ അത്.<br /><br /><br /><br /><br />എം.ടി കഥകളെ സ്നേഹിച്ചിരുന്ന അക്ഷരങ്ങളുടെ കൂട്ടുകാരാ, നിന്റ്റെ ഓര്‍മ്മക്ക് ഈ കുറിപ്പ് ഞാന്‍ സമര്‍പ്പിക്കുന്നു…. അപാരതയിലെ അദൃശ്യകണികയായ് തീര്‍ന്ന നീ ഈ വാക്കുകളുടെ സ്പന്ദനം വായിച്ചെടുക്കുമല്ലൊ……..! <br /><br /><br /><br /><br />- <span style="font-style:italic;">ഷീല ടോമി (<a href="mailto:sheela.tomy@gmail.com">sheela.tomy@gmail.com</a></span><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/7630004620971694985-5709941235044522524?l=www.epathram.com%2Ffeatures%2Findex.shtml'/></div>സ്വന്തം ലേഖകന്‍http://www.blogger.com/profile/15734909664549071975noreply@blogger.com6tag:blogger.com,1999:blog-7630004620971694985.post-82122600456455813302008-10-17T22:08:00.002+04:002008-10-17T22:14:22.957+04:00നവരാത്രിയും, ദസ്സറയും, ബൊമ്മി കുലുവും മസ്കറ്റില്‍ - സപ്ന അനു ബി. ജോര്‍ജ്ജ്<a href="http://www.epathram.com/features/uploaded_images/bommai-kolu-716172.jpg"><img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;" src="http://www.epathram.com/features/uploaded_images/bommai-kolu-716151.jpg" border="0" alt="" /></a>ദസ്സറയുടെ പര്യായം തന്നെയാണ് ദുര്‍ഗ്ഗ പൂജയും, നവരാത്രിയും അവസാനത്തെ യാണ് ദസ്സറ സൂചിപ്പിക്കുന്നത്. നമ്മുടെ കേരളത്തില്‍ 'പൂജ' എന്നറിയപ്പെടുന്ന ഈ ദുര്‍ഗ്ഗ പൂജയുടെ ദിവസം ആണ് എഴുത്തി നിരുത്തും മറ്റും നടക്കുന്നത്. ഇന്‍ഡ്യയുടെ പല ഭാഗത്തു പല തരത്തിലാണ്, ഈ ഉത്സവം ആഘോഷിക്കുന്നത്. നവരാത്രി, ദസ്സറ, വിജയ ദശമി എന്നിവയെല്ലാം തന്നെ ദുര്‍ഗ്ഗ പൂജയുടെ വൈവിദ്ധ്യങ്ങള്‍ തന്നെയാണ് ആഘോഷിക്കുന്നത്. എല്ലാ പൂജകളും രാവണന്റെ മേല്‍ രാമന്‍ നടത്തുന്ന വിജയത്തിന്റെ ആഘോഷമാണ്. തമിഴ് നാട്ടില്‍ ആദ്യത്തെ 3 ദിവസം ലക്ഷിമീ ദേവിക്കു വേണ്ടിയുള്ള പൂജ, സമൃദ്ധിക്കും അഭിവൃത്തിക്കും വേണ്ടുയുള്ള പൂജ. അതിനടുത്ത മൂന്നു ദിവസം സരസ്വതി ദേവിക്കുള്ള പൂജ, വിജ്ഞാനത്തിന്റെയും സംഗീത സാഹിത്യാദി കലകളുടെ ദേവീ പൂജ. അവസാന 3 ദിവസം ദുര്‍ഗ്ഗ ദേവിക്കു വേണ്ടുള്ള പൂജ, ശക്തിയുടെ പ്രതീകമായ ദേവിക്കു വേണ്ടിയുള്ള പൂജ.<br /><br /><br /><br /><br />തമിഴ് നാട്ടിലും കര്‍ണ്ണാടകയിലും 'ബൊമ്മിക്കുലു' എന്നറിയപ്പെടുന്ന,ഈ പൂജ, 9 ദിവസം നീണ്ടുനില്‍ക്കുന്ന ഉപവാസം കൂടിയാണ്. നവം അഥവാ '9' രാത്രി, നീണ്ടു നില്‍ക്കുന്ന പൂജ. 'അശ്വീന' എന്ന ദിവസം തുടങ്ങുന്നു ,ഈ നവമി ഉപവാസം. ദസ്സറ / വിജയ ദസ്സമി എന്നത് പത്താം ദിവസം ആണ്. പ്രത്യേകമായി തയ്യാറാക്കിയ നടകളില്‍, പല വിധത്തില്‍ അലങ്കരിച്ച പാവകളും, ദേവീ വിഗ്രഹങ്ങളും മറ്റും അലങ്കരിച്ചു വക്കുന്നു. ഇതിനാണ് 'ബൊമ്മി കുലു' എന്നു പറയുന്നത്. പരമ്പരാഗതമായ രീതിയില്‍ അല്‍ങ്കരിക്കുന്ന 'ഈ രാജകീയമായ ഈ ദുര്‍ഗ്ഗാ ദേവിയുടെ' ഈ അലങ്കാരം, 3,5,7,9,11 നടകളായാണിത് വെക്കുന്നത്. എല്ലാ പാവകളും 'രാജാവും റാണിയും' ആണും പെണ്ണുമായി ഒരു ജോടിയായിട്ടാണ് വെക്കുന്നത്.<br /><br /><br /><br /><br />പരമ്പരാ ഗതമായ വിശ്വാസത്തില്‍ അധിഷ്ടിതമായ ഈ നടകള്‍ ഉണ്ടാക്കുന്നതിന്റെ ആദ്യ പടിയില്‍ എല്ലാ ദേവീ രൂപങ്ങളും കൂടെ ഒരു കലശവും വെക്കുന്നു. അടുത്ത പടിയായി ഗണപതി, കൃഷ്ണന്‍, ശിവന്‍ എന്നിങ്ങനെ എല്ലാ ദേവന്മാരും, തന്നെ വരുന്നു. ആദ്യത്തെ നടകളെല്ലാം തന്നെ, ദേവി ദേവന്മാരെ ക്കൊണ്ടു നിറഞ്ഞിരിക്കും. തിക്കി ത്തിരക്കി എല്ലാ ദേവന്മാരെ വെക്കുന്നതു പോലെ പല തരത്തിലുള്ള പാവകളെയും, ചില നടയില്‍ പഴങ്ങളും മറ്റും വെക്കുന്നു. ഒരിത്തിരി കലാ ബൊധമുള്ള ആര്‍ക്കും തന്നെ, വളരെ വ്യത്യസ്ഥമായ 'കുലു' തയ്യാറക്കാന്‍ സാധിക്കും. വളരെ വര്‍ഷങ്ങളുടെ പ്രയത്നത്താല്‍ ധാരാളം ബൊമ്മകള്‍ / പാവകള്‍ ശേഖരിക്കുന്നവര്‍ ഉണ്ട്. നടകളുടെ എണ്ണം ചിലപ്പോള്‍ മുറിയുടെ അത്രെയും തന്നെ പൊക്കത്തില്‍ വരെ നീളുന്നു. ഏറ്റവും ഒടുവിലായി പല തരത്തിലുള്ള പച്ചക്കറികള്‍ കൊണ്ടുള്ള രൂപങ്ങളും, കലാപരമായി അലങ്കരിച്ച തടാകങ്ങളും മറ്റും തന്നെ ഇന്നു വെക്കുന്ന രീതിയും ഉണ്ട്.<br /><br /><br /><br /><br />നവതിയുടെ അവസാന ദിവസം ആണ് ആയുധങ്ങളും,പാഠ പുസ്തകങ്ങളും, ഉപകരണങ്ങളും മറ്റും പൂജക്കു വെക്കുന്നത്. നല്ല ഒരു തുടക്കത്തിന്റെ നവതിയാണ് ഈ നവരാത്രി. ഇവിടെ മസ്കറ്റിലും ഒട്ടു മുക്കാലും ഹൈന്ദവ വീടുകളില്‍ ഈ 'ബൊമ്മികുലു' വെക്കുകയുണ്ടായി. കൂട്ടുകാരും വീട്ടുകാരും ആയവര്‍ എല്ലാവരെയും ഓരോ വീട്ടുകാരും ക്ഷണിക്കുന്നു 'കൊലു' കാണാന്‍ വേണ്ടി. അതിഥിയി ചെല്ലുന്ന എല്ലാവര്‍ക്കും തന്നെ, കഴിക്കാനായി പല തരത്തിലുള്ള കടല കൊണ്ടു ണ്ടാക്കുന്ന 'ചുണ്ടല്‍ ' ,മധുരം,തേപ്ല് ( നെയ്യും മൈദയും കുഴച്ചുണ്ടാക്കുന്ന ഒരു ചപ്പാത്തി രൂപത്തിലുള്ള പ്രസാദം) എന്നിവ നല്‍കുന്നു. പ്രാസാദമായി കുങ്കുമവും, മഞ്ഞളും, വെറ്റില പാക്ക് എന്നിവയും, എന്തെങ്കിലും ചെറിയ ഒരു സമ്മാനവും നല്‍കുന്നു. സരസ്വതീ ദേവിയുടെ കടാക്ഷമായാണ് ഈ പ്രസാദത്തെ കാണുന്നത്.<br /><br /><br /><br /><br />- <em>സപ്ന അനു ബി. ജോര്‍ജ്ജ്</em><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/7630004620971694985-8212260045645581330?l=www.epathram.com%2Ffeatures%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-7630004620971694985.post-4959140172790808862008-09-24T23:13:00.002+04:002008-09-24T23:18:40.907+04:00ബ്ലോഗിലെ ഇത്തിരി വെട്ടം - വര്‍ഷിണിബ്ലോഗ് - ആശയ വിനിമയത്തിന്‍റെ പുത്തന്‍ മാധ്യമം. കഥ, കവിത, ടെക്നോളജി എന്നതിനപ്പുറം ബ്ലോഗില്‍ ഇപ്പോള്‍ ആത്മീയത മുന്നേറുകയാണ്. അന്ത്യ പ്രവാചകനായ മുഹമ്മദ് നബിയുടെ ജീവിത കാലഘട്ടത്തെ പുനരവതരിപ്പിക്കുന്ന സാര്‍ത്ഥ വാഹക സംഘം എന്ന പേരിലുള്ള ബ്ലോഗിന് വന്‍ ജന പ്രീതിയാണ് ലഭിച്ചിരിക്കുന്നത്. http://www.pathwaytomadina.blogspot.com/ എന്ന ബ്ലോഗില്‍ പ്രവാചക ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചകളും ഇസ്ലാമിക സംസ്ക്കാരത്തിന്‍റെ ചരിത്രവും പ്രാധാന്യവു മെല്ലാമാണ് വായനക്കാര്‍ക്ക് പകര്‍ന്ന് നല്‍കുന്നത്.<br /><br /><br /><br /><br />ദുബായില്‍ ജോലി ചെയ്യുന്ന മലപ്പുറം മാറാക്കര സ്വദേശി ഇത്തിരിവെട്ടം എന്ന ബ്ലോഗ് നാമത്തില്‍ അറിയപ്പെടുന്ന റഷീദ് ചാലില്‍ ആണ് ഈ ബ്ലോഗിന് പിന്നില്‍. ജബല്‍ അലിയിലെ ഒരു കമ്പനിയിലെ ഐടി സെക്ഷനിലെ ജീവനക്കാരനാണ് ഇദ്ദേഹം. തന്‍റെ ആദ്യ ബ്ലോഗ് പോസ്റ്റിന് ലഭിച്ച വന്‍ പ്രതികരണമാണ് പിന്നീട് 26 പോസ്റ്റുകളിലേക്ക് ഇത് വളര്‍ന്നതെന്ന് റഷീദ് പറയുന്നു.<br /><br /><br /><br /><br />ഇന്നേ വരെ മദീന സന്ദര്‍ശിക്കാന്‍ അവസരം കൈ വന്നിട്ടില്ലാത്ത ഒരാള്‍ തന്‍റെ വായനയിലൂടെയും അറിവിലൂടെയും സ്വരുക്കൂട്ടിയ ഓര്‍മ്മ ചിത്രങ്ങളാണ് ഈ ബ്ലോഗില്‍ രേഖപ്പെടുത്തി യിരിക്കുന്നത്. വായനക്കാരെ കൂടി യാത്രാ സംഘത്തില്‍ അണി നിരത്താന്‍ പോന്ന അവതരണ ശൈലിയാണ് ഈ ബ്ലോഗിന്‍റെ പ്രത്യേകത. ഇസ്മായീല്‍ എന്ന വയോധികന്‍റേയും സഈദ് എന്ന മദീനാ നിവാസിയുടേയും ഓര്‍മ്മകളി ലൂടെയാണ് ഈ തീര്‍ത്ഥാടക സംഘത്തിന്‍റെ പ്രയാണം. തന്‍റെ ഈ ബ്ലോഗ് പുസ്തകമാക്കി ഇറക്കണ മെന്നാണ് റഷീദിന്‍റെ ഇപ്പോഴത്തെ ആഗ്രഹം.<br /><br /><br /><br /><br />പ്രവാചകന്‍റെ ദൗത്യവും സന്ദേശവും ഏറെ തെറ്റിദ്ധരിപ്പി ക്കപ്പെട്ടു കൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്ത് ഈ ബ്ലോഗിന്‍റെ പ്രസക്തി വളരെ വലുതാണ്. സ്നേഹത്തിന്‍റേയും കാരുണ്യത്തിന്‍റേയും ഇത്തിരി വെട്ടം പരന്നൊഴുകുന്നത് ഓരോ വായനക്കാരനും തിരിച്ചറിയുന്നുണ്ട്.<br /><br /><br /><br /><br />- <em>വര്‍ഷിണി</em><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/7630004620971694985-495914017279080886?l=www.epathram.com%2Ffeatures%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-7630004620971694985.post-46152782027609344322008-09-22T20:54:00.002+04:002008-09-22T21:00:54.375+04:00My Love for KrishnaI love Krishna in His two manifestations. As my son I love Him. When I hear someone tells about Him, tears roll up in my eyes.<br /><br /><br /><br /><br />One day I asked myself as why do I love Him? For a moment there came no reply to this introspection. But then arose a torrent of summed up fragments of thoughts in my subconscious thought levels.<br /><br /><br /><br /><br />I love Him for his mischief. One day His mother beat Him severely for eating sand. She asked Him to open His mouth. He did not. She repeatedly asked Him. He seemed not listening to her words. She got angry and started beating Him black and blue. Then He opened His mouth. Lo!! It was unbelievable and indescribable what she saw in His mouth. She found the whole universe whirling round, where she could see everything including herself and also the sand which He was found eating. This thought rolls up tears in my eyes.<br /><br /><br /><br /><br />He is there in anything and everything. He is omnipotent and omnipresent. He can shrink as small as a little drop of dew and He can grow as vast as a mighty ocean. He manifests in the whole cosmos.<br /><br /><br /><br /><br />When gopikas (His female play mates) were bathing in the river Yamuna, one day he stole their clothes and asked them to go near Him. They grew shy as it is natural with womanhood. He taught them an eternal truth as there is no veil of shyness, fear, hatred or any other emotion other than love to reach Him. This incident throb my heart.<br /><br /><br /><br /><br />Love has no barrier. It is full by itself. There is no lesser or greater love. It merges in love. The eternal love of Radha and Krishna freshen up my thoughts and spirit. This thought draws me closer to my wife. The love of Prakriti and its Creator.<br /><br /><br /><br /><br />He is a celebration to everybody. His thoughts celebrate my mind.<br /><br /><br /><br /><br />Pranams, to my Love my Lord.<br /><br /><br /><br /><br />- <em>Jayaprakash T. S. (A teacher, working in the Maldives.)</em><br />jayaprakashts@gmail.com<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/7630004620971694985-4615278202760934432?l=www.epathram.com%2Ffeatures%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-7630004620971694985.post-78980130879017826202008-09-11T21:21:00.005+04:002008-09-11T21:48:52.108+04:00ഓണം സ്വത്വം വീണ്ടെടുക്കുന്ന ഉത്സവം - സഫറുള്ള പാലപ്പെട്ടിപ്രജാതത്പരനനും നീതിമാനും ദാന ശീലനും കൊടുത്ത വാക്കു പാലിക്കാന്‍ വേണ്ടി സ്വജീവന്‍ തന്നെ ത്യജിക്കാന്‍ സദ്ധനുമായ മാവേലി എന്ന ഒരു ഭരണാധി കാരിയുടേയും മഹാ വിഷ്ണുവിന്റെ വാമനാവതാര ത്തിന്റേയും സത്യാസത്യങ്ങ ള്‍ക്കിടയിലുള്ള സാങ്കല്‍പിക കഥ നമ്മുടെ മനസ്സില്‍ വീണ്ടും തെളിയുന്നു. ഓണം പോലെ മലയാളിയെ ഉത്സാഹ ഭരിതമാക്കുന്ന മറ്റൊരു ഉത്സവമില്ല എന്നു തന്നെ പറയാം.<br /><br /><br /><br /><br /><img style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://www.epathram.com/features/uploaded_images/Onam-Sadya-744321.jpg" border="0" /> <center><em>(ഗള്‍ഫിലെ ഓണ സദ്യകളില്‍ നിന്ന‍് ഒരു ദൃശ്യം)<br /></em></center><br /><br /><br /><br /><br />കേരള ത്തനിമയുള്ള പല വിനോദങ്ങളും കലാ രൂപങ്ങളും ഓണവുമായി ബന്ധപ്പെട്ടവയാണ്. ആഘോഷങ്ങളെല്ലാം വെറും കെട്ടു വേഷങ്ങളായി അധപതിച്ച ഈ ഉത്തരാധുനിക യുഗത്തില്‍ ഓണത്തിന്റെ മഹിമയും തനിമയും നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്ന യാഥാര്‍ത്ഥ്യം നമുക്ക് അവഗണിക്കാനാവില്ല. ഓണ ത്തുമ്പി, ഓണ വെയില്‍, ഓണ നിലാവ്, ഓണ ക്കാറ്റ്, ഓണ പ്പൂക്കള്‍, ഓണ ത്തല്ല്, കൈക്കൊട്ടിക്കളി, പുലിക്കളി, തലപ്പന്തു കളി എല്ലാം തന്നെ അലങ്കരിച്ച വാക്കുകളായി മാറിയിരിക്കുന്നു.<br /><br /><br /><br /><br />ജല തരംഗങ്ങളെ കീറി മുറിച്ച് കുതിച്ചു പായുന്ന വള്ളങ്ങള്‍ക്കു പ്രചോദനമേകുന്ന വഞ്ചി പ്പാട്ടുകള്‍, ഉത്സാഹ ത്തിമര്‍പ്പോടെ ഊഞ്ഞാ ലാടുമ്പോള്‍ പാടുന്ന ഊഞ്ഞാല്‍ പാട്ടുകള്‍, മലയാള മങ്കമാരുടെ മനം മയക്കുന്ന തിരുവാതിര പ്പാട്ടുകള്‍, തൃക്കാക്കരപ്പനെ തിരുമുറ്റത്തു പൂക്കളം തീര്‍ത്ത് വരവേല്‍ക്കാന്‍ പൂ തേടി പ്പോകുന്ന ബാലികാ ബാലന്‍മാരുടെ പൂപ്പൊലി പ്പാട്ടുകള്‍, തിരുവോണ നാളില്‍ തിരുമുറ്റത്ത് മങ്കമാര്‍ ചുവടു വെച്ച് കുമ്മിയടിച്ചു പാടുന്ന കുമ്മിയടി പ്പാട്ടുകള്‍, ഓന്നാനാം തുമ്പിയേയും അവള്‍ പെറ്റ മക്കളേയും തുയിലുണര്‍ത്തുന്ന തുമ്പി തുള്ളല്‍ പാട്ടുകള്‍ ഇപ്പോഴും മലയാളികളുടെ മനസ്സില്‍ ഒത്തിരി യൊത്തിരി മധുര സ്വാസ്ഥ്യങ്ങളും സ്വപ്നങ്ങളും നെയ്യാന്‍ സഹായകര മാകുന്നുണ്ട്. അതു കൊണ്ടു തന്നെയാണ് പഴയ തലമുറ ഇല്‍ക്ട്രോണിക് കാഴ്ച പ്പെട്ടികളിലൂടെയും ഇപ്പോഴും ഓണ ക്കാല കലാ രൂപങ്ങള്‍ക്ക് കണ്ണും കാതും കൂര്‍പ്പിച്ചു പോരുന്നത്.<br /><br /><br /><br /><br />മലയാളത്തിന്റെ മനസ്സ് പൂക്കുന്നത് ഓണത്തിനാണ്. നഷ്ടപ്പെട്ടു പോയ സൗഭാഗ്യങ്ങളെ, ഓര്‍മ്മകളെ, അപ്പോള്‍ കയ്യെത്തി പ്പിടിക്കുന്നു. കുട്ടി ക്കാലത്ത് കണ്ട പൂവിന്റെ ഭംഗി, അന്നു കണ്ട ഓണ നിലാവ്, അന്നു കേട്ട തിരുവാതിര പ്പാട്ട്, കൈ ക്കൊട്ടി ക്കളി പ്പാട്ടിന്റെ ഈണം... അങ്ങനെ യെന്തിന്റെ യൊക്കെയോ ഓര്‍മ്മകള്‍ കൊണ്ട് മനസ്സ് പിന്നെയും പിന്നെയും പൂക്കുകയാണ്.<br /><br /><br /><br /><br />പൂവേ പൊലി പൂവേ... എന്ന‍് പാടാനറിയാത്ത ഇളം തലമുറ ഓണത്തെ 'ഓന'മാക്കുമ്പോള്‍ മലയാളിക്കു നഷ്ടമാകുന്നത് അവന്റെ സ്വത്വമാണെന്ന യാഥാര്‍ത്ഥ്യം ഇനി എന്നാണ് നാം തിരിച്ചറിയുക?<br /><br /><br /><br /><br />2<br /><br /><br /><br /><br />ഓണക്കാലത്ത് അവതരിപ്പിച്ചു വരുന്ന കലകള്‍ ഇന്നു ഗ്രാമങ്ങളില്‍ നിന്നു പോലും അപ്രത്യക്ഷ മായിരിക്കുന്നു. ടി. വി. ചാനലുകളിലും സര്‍ക്കാര്‍ പരിപാടികളിലും ഇവ ഒതുങ്ങുന്ന അവസ്ഥയായി. ഓണത്തെ ഘോഷ യാത്രയുടെ ചടങ്ങുകളാക്കി മാറ്റിയ നാം അത്ത പ്പൂക്കളങ്ങളില്‍ പ്ലാസ്റ്റിക് പൂക്കളും ഉപ്പ് പൂക്കളും തേങ്ങാ പീര പ്പൂക്കളും വിരിയിക്കുന്നു. പൂക്കളമിന്നു ജാഡ പ്രകടിപ്പിക്കാനുള്ള ഒരു മത്സര വേദിയായി മാറിയിരിക്കുന്നു. ഓണ ക്കളികളും ഓണ ക്കാഴ്ചകളും ഓര്‍മ്മ മാത്രമായി. ഓണം നാളില്‍ ഓണ പ്പുടവയും ഓണ സദ്യയും കഴിഞ്ഞാല്‍ പിന്നെപ്രമുഖ സ്ഥാനം ഓണ ക്കളികള്‍ക്കും ഓണ പ്പാട്ടുകള്‍ക്കുമാണ്. ഓണ പ്പാട്ടുകള്‍ കാസറ്റുകളായി നമ്മുടെ സ്വകാര്യ മുറികള്‍ കീഴടക്കിയിരിക്കുന്നു. എല്ലാ കളികളും ക്രിക്കറ്റ് കളിയിലും എല്ലാ കാഴ്ചകളും ടെലിവിഷനു മുന്നിലും ഒതുങ്ങിപ്പോകുന്നു.<br /><br /><br /><br /><br />ഓണവും പെരുന്നാളും ക്രിസ്തുമസ്സുമെല്ലാം കളങ്കമേല്‍ക്കാത്ത ഗ്രാമ സൗന്ദര്യത്തിന്റെ ആഘോഷങ്ങള്‍ കൂടിയായിരുന്നു മാനവരെല്ലാം ഒന്നാണെന്ന ഐക്യ ഭാവനയോടെ അവതരിപ്പിച്ചിരുന്ന ഇത്തരം ആഘോഷങ്ങളെല്ലാം ഇന്നു കാലത്തിന്റെ കാണാമറയത്തേക്ക് പൊയ്ക്കൊ ണ്ടിരിക്കുന്നു.<br /><br /><br /><br /><br />വര്‍ണ്ണങ്ങളും പൂക്കളും ഓരോ വിഭാഗങ്ങളുടെ തിരിച്ചറിയല്‍ ചിഹ്നങ്ങളാക്കി മാറ്റി. ജാതി മത വത്ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന പുതു തലമുറയില്‍ മത സൗഹാര്‍ദ്ദ ത്തിന്റേയും സാഹോദര്യ ത്തിന്റേയും പ്രതീകമായ ഓണത്തെ പോലും ഒരു വിഭാഗത്തിന്റെ മാത്രം ഉത്സവമാക്കി പ്രാന്ത വത്ക്കരിക്കാനുള്ള ശ്രമം തകൃതിയില്‍ നടന്നു കൊണ്ടിരിക്കുന്നു. അത്തരമൊരു പ്രാന്ത വത്ക്കരണത്തിലൂടെ നശിപ്പിക്കപ്പെട്ട സംസ്കൃത ഭാഷയുടെ പാതയിലേ യ്ക്കാണോ ഓണത്തേയും ഇവര്‍ തള്ളി വിടുന്നത്?<br /><br /><br /><br /><br />കുട്ടിക്കാലത്ത് അയലത്തെ അന്യ മതസ്ഥരായ കുട്ടികളോടൊപ്പം പൂ പറിക്കാന്‍ പോകുമ്പോള്‍ ഞങ്ങള്‍ക്കിടയിലും ഞങ്ങളുടെ വീടുകള്‍ക്കിടയിലും ഒരതിരുകളും ഉണ്ടായിരുന്നില്ല. എന്റെ വീട്ടിലെ ഓണം സമ്പന്നമാ ക്കിയിരുന്നത് ഓണ ത്തലേന്ന‍് എന്റെ ബാപ്പയുടെ സുഹൃത്തായ കുഞ്ഞന്‍ നായരുടെ വീട്ടില്‍ നിന്ന‍് പുഴ കടത്ത് വാഴ ക്കുലകളും പ്രഭാകരന്‍ മാഷുടെ വീട്ടില്‍ നിന്നെത്തുന്ന പപ്പട ക്കെട്ടുകളുമാണ്. ഇത്തരം സൗഹൃദങ്ങളുടെ ദൃഢപ്പെ ടുത്തലായിരുന്നു ഞങ്ങള്‍ക്ക് ഓണം.<br /><br /><br /><br /><br />പിന്നെവിടെയോ മുറിവേറ്റ ആ ബന്ധം സര്‍വ്വ ശക്തിയും സംഭരിച്ച് ഇതള്‍ വിരിഞ്ഞത് ഗള്‍ഫ് നാട്ടിലെത്തി യപ്പോഴാണ്. മതേതരത്വത്തെ കുറിച്ച് വാ തോരാതെ പ്രഭാഷിക്കുകയും മത വൈരം നാള്‍ക്കു നാള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്ന ഭാരതത്തില്‍ നിന്നും മതാധിഷ്ഠിത രാജ ഭരണത്തിന്‍ കീഴില്‍ കഴിയുന്ന യു. എ. ഇ. യിലെ ത്തിയപ്പോഴാണ് മത സൗഹാര്‍ദ്ദത്തിന്റെ ഏറ്റവും തീക്ഷ്ണവും തീവ്രവുമായ ഊഷ്മ ളാനുഭവങ്ങള്‍ നേരിട്ടറിയാന്‍ കഴിഞ്ഞത്.<br /><br /><br /><br /><br />3<br /><br /><br /><br /><br />വ്യത്യസ്ത മതക്കാരായ മലയാളികള്‍ ഒരു ബള്‍ബിന്റെ കീഴില്‍ ഒരുമിച്ച് ഭക്ഷണം പാകം ചെയ്ത് ഒരൊറ്റ പാത്രത്തില്‍ വട്ടം വളഞ്ഞിരുന്ന‍് ഭക്ഷിച്ച് ഒരു പായയില്‍ കിടന്നുറങ്ങി ഒരുമിച്ച് ജോലിക്ക് പോകുന്ന മനോഹര കാഴ്ച ഈ ഗള്‍ഫ് മണ്ണിലല്ലാതെ മറ്റെവിടെയാണ് ഇന്ന‍് നമുക്ക് കാണാന്‍ കഴിയുക! ഓണവും പെരുന്നാളും വിഷുവും ക്രിസ്തുമസ്സെല്ലാം ഞങ്ങള്‍ക്ക് ഒരു പോലെയാണ്.<br /><br /><br /><br /><br /><img style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://www.epathram.com/features/uploaded_images/Onam-795262.jpg" border="0" /> <center><em>(അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ ഓണ സദ്യ ഒരുക്കുന്ന വനിതാ പ്രവര്‍ത്തകര്‍)<br /></em></center><br /><br /><br /><br /><br />സംഘടിപ്പിക്കാനുള്ള സ്ഥല പരിമിതികള്‍ മൂലം വിവിധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും ഒരുക്കുന്ന ഓണ സദ്യകള്‍ മാസങ്ങളോളം നീണ്ടു നില്‍ക്കും. ഇത്തവണ ഓണമെത്തിയത് റംസാന്‍ മാസത്തിലായതു കൊണ്ട് മുസ്ലിം സഹോദരങ്ങളുടെ വിശ്വാസത്തിനു മുറിവേല്‍ക്കാ തിരിക്കാന്‍ റംസാനു ശേഷമാണ് ഓണ സദ്യകള്‍ ഒരുക്കുന്നത്. ഘോഷ യാത്രകളും മഹാബലിയുടെ എഴുന്നെള്ളത്തുമെല്ലാം ഉള്ള പരിധിക്കും പരിമിതിക്കും ഉള്ളില്‍ നിന്നു കൊണ്ട് അവര്‍ സംഘടിപ്പിക്കുന്നു. വള്ളം കളികള്‍ സ്റ്റേജില വതരിപ്പിച്ച് സംതൃപ്തി നേടുന്നു.<br /><br /><br /><br /><br />പൂക്കളങ്ങ ളൊരുക്കാന്‍ യഥാര്‍ത്ഥ പൂക്കള്‍ ലഭ്യമാകാ ത്തതു കൊണ്ട് ഉപ്പിലും തേങ്ങാപീരയിലും വിവിധ വര്‍ണ്ണങ്ങള്‍ ചാര്‍ത്തി “നാട്ടില്‍ തേങ്ങ പൊളിക്കുമ്പോള്‍ ഞങ്ങളിവിടെ ചിരട്ടയെങ്കിലും പൊളിക്കട്ടെ” എന്ന വാശിയോടെ പൂക്കളങ്ങളൊരുക്കുന്നു. സംഘടനകള്‍ പരസ്പരം മത്സരിക്കുന്നു. മികച്ച ഓണാ ഘോഷം തങ്ങളുടേ തായിരിക്കണമെന്ന വാശിയോടെ.<br /><br /><br /><br /><br />എല്ലാവരേയും ഒരു പോലെ കാണാന്‍ കഴിയുന്ന ഒരു സോഷ്യലിസ്റ്റ് ഭരണ ക്രമമാണ് ഓണമെന്ന സങ്കല്‍പം. പക്ഷെ, അത്തരമൊരു ഭരണ രീതിയിലേയ്ക്ക് നാം ഇനിയും ബഹുദൂരം സഞ്ചരിക്കേ ണ്ടിയിരിക്കുന്നു. ജാതി മത വര്‍ണ്ണ ചിന്തകള്‍ ആര്‍ത്തട്ട ഹസിക്കുമ്പോള്‍ വര്‍ഗ്ഗീയ സങ്കല്‍പങ്ങള്‍ പത്തി വിടര്‍ത്തി യാടുമ്പോള്‍ ഗുജറാത്തും ഒറീസ്സയും സൃഷ്ടി ക്കപ്പെടുമ്പോള്‍ ഇന്നും ഒരു ജനത ഓണമെന്ന സങ്കല്‍പത്തെ സാഘോഷം കൊണ്ടാടുന്നു. അതു തന്നെയാണ് ഓണത്തിന്റെ മാഹാത്മ്യവും.<br /><br /><br /><br /><br />- <em>സഫറുള്ള പാലപ്പെട്ടി </em><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/7630004620971694985-7898013087901782620?l=www.epathram.com%2Ffeatures%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-7630004620971694985.post-63074060076355638462008-09-11T07:43:00.003+04:002008-09-12T00:04:05.936+04:00സ്നേഹ പൂക്കള്‍ കൊണ്ടൊരു ഓണപ്പൂക്കളം<a href="http://www.epathram.com/features/uploaded_images/pookkalam-2-707945.jpg"><img style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://www.epathram.com/features/uploaded_images/pookkalam-2-707940.jpg" border="0" /></a> പൊന്നിന്‍ ചിങ്ങ മാസത്തിലെ പൊന്നോണം മലയാള നാട്ടില്‍ മാവേലി നാടു വാണിരുന്ന കാലത്തിന്റെ ഓര്‍മ്മ പുതുക്കലാണ്. കള്ളവും ചതിയും ഇല്ലാത്ത മനുഷ്യരെല്ലാം സമന്മാരായി സൌഹാര്‍ദ്ദത്തോടെ, സന്തോഷത്തോടെ കഴിഞിരുന്ന നന്മയുടെ കാലം. മനുഷ്യത്തവും മാനവിക മൂല്യങ്ങളും ഉയര്‍ത്തി പ്പിടിച്ച് പരസ്പരം സ്നേഹിച്ചും സഹായിച്ചും സഹകരിച്ചും ജീവിച്ച സമൃദ്ധിയുടെ കാലം. ഐതിഹ്യത്തിലെ പൊന്നോണ നാടിനെ പ്പറ്റിയുള്ള സ്മരണ മഹാ ദുരിത പൂര്‍ണ്ണമായ ഇന്നത്തെ ചുറ്റുപാടിലും മലയാളി മനസ്സുകളില്‍ അത്യാഹ്ലാദ മുയര്‍ത്തുന്നുണ്ട്. ഐശ്വര്യ പൂര്‍ണ്ണമായ നല്ലൊരു നാളെയെ പ്പറ്റി സ്വപ്നം കാണുന്ന ജനതയുടെ പ്രതിക്ഷയുടെ പ്രതീകമായി ഓണമിന്ന് മാറി ക്കഴിഞിരിക്കുന്നു.<br /><br /><br /><br /><br />കാര്‍ഷിക കേരളത്തില്‍ പൊന്നിന്‍ ചിങ്ങ മാസത്തിലെ പൊന്നോണം ഒട്ടെറെ സവിശേഷതകള്‍ നിറഞതായിരുന്നു. വയലേലകളില്‍ ചോര നീരാക്കി കനകം വിളയിച്ചിരുന്ന കര്‍ഷകര്‍ക്ക് ഇത് വിളവെടുപ്പിന്റെ ധന്യ മുഹര്‍ത്ത മായിരുന്നു. കള്ള കര്‍ക്കിടക മാസത്തിലെ വറുതികള്‍ക്കും ദുരിതങ്ങള്‍ക്കും ഒടുവില്‍ ആഹ്ലാദത്തിന്റെയും ആഘോഷത്തിന്റെയും പൊന്നിന്‍ ചിങ്ങ മാസം, കാര്‍ഷിക കേരളത്തില്‍ ഉത്സവത്തിന്റെ നാളുകളായിരുന്നു. എന്നാല്‍ കര്‍ഷന്റെ പത്തായത്തില്‍ നിറഞ്ഞിരുന്ന നെല്ലും മനസ്സില്‍ നിറഞ്ഞിരുന്ന ആഹ്ലാദവും ഇന്ന് എങ്ങോ പോയി മറഞ്ഞിരിക്കുന്നു. പോയ കാലത്തിന്റെ മധുര സ്മരണകള്‍ ഇന്ന് മലയാളി മനസ്സിലെ നീറ്റലായി മാറിയിരിക്കുന്നു.<br /><br /><br /><br /><br />വിയര്‍പ്പിന്റെ വിലയറിയാത്ത നമ്മളിന്ന് സ്വന്തം വീട്ടു മുറ്റത്ത് വര്‍ണ്ണ പൂക്കള മൊരുക്കാനും ഓണ സദ്യക്ക് ചുറ്റുവട്ടങ്ങ ളൊരുക്കുവാനുള്ള വിഭവങ്ങള്‍ക്കും അയല്‍ നാട്ടുകാരന്റെ വയലേലകളെ ആശ്രയിക്കേണ്ടി വന്നിരിക്കുന്നു. ശാരീരിക അധ്വാനം അപമാനമായി കരുതുന്ന കേരളത്തിലെ പുതിയ തലമുറ ഉപഭോഗ സംസ്ക്കാരത്തിന്റെ വെറും അടിമകളായി തീര്‍ന്നിരിക്കുന്നു. എന്തിനും ഏതിന്നും ആരെങ്കിലെ യുമൊക്കെ ആശ്രയിക്കുന്നതില്‍ അഭിമാനം കൊള്ളുന്ന ജനത നാടിന്റെ ശാപമായി മാറിയിരിക്കുന്നു. കൊയ്തു പാട്ടിന്റെ നാടന്‍ ശീലുകള്‍കൊണ്ട് നാടിനെ പുളകം കൊള്ളിച്ചിരുന്ന, നാടിന്നാകെ അന്നം കൊടുത്തിരുന്ന വയലേല കളൊക്കെ നികത്തി കോണ്‍ക്രീറ്റ് സൗധങ്ങളും വ്യാപര സമുച്ചയങ്ങളും പടുത്തുയര്‍ ത്തിയിരിക്കുന്നു.<br />നമ്മുടെ കുട്ടികള്‍ക്കു പോലുമിന്ന് ഓണത്തിന്റെ പ്രസക്തി അറിയില്ല.<br /><br /><br /><br /><br />ഓണ ക്കാലത്ത് മലയാള നാടിനെ സുന്ദരമാക്കാന്‍ പ്രകൃതിക്ക് പോലും അതീവ ശ്രദ്ധയാണ്. പൂത്തുലഞ്ഞു നില്‍ക്കുന്ന പൂമരങ്ങളും പുല്‍ച്ചെടികളും മലയാള നാടിന്റെ മുഖം മാത്രമല്ല മലയാളികളുടെ മനസ്സും പ്രസന്നമാ ക്കിയിരുന്നു. മലയാള നാട്ടിലെ മരങ്ങളൊക്കെ പൂത്തുലഞ്ഞ് വര്‍ണ്ണ ഭംഗി ചൊരിയുമ്പോള്‍ കുരുന്നു മനസ്സുകളില്‍ ഉത്സവത്തിന്റെ കൊടിയേറ്റം നടന്നിരുന്ന കാലമുണ്ടായിരുന്നു. പൂക്കളമൊരുക്കാന്‍ പൂവറുക്കാന്‍ കൂട്ടം കൂട്ടമായി പൂവിളിയുമായി നടന്നിരുന്ന കുട്ടികള്‍ നാടിന്റെ മനോഹാരിത യായിരുന്നു. എന്നാലിന്ന് കുട്ടികളുടെ മനസ്സില്‍ നിന്നു പോലും അത്തരം ആവേശം പടിയിറങ്ങിയിരിക്കുന്നു.<br /><br /><br /><br /><br />ഗ്രാമാന്തരങ്ങളില്‍ പോലും പൂക്കള മൊരുക്കാന്‍ പൂവറുക്കാന്‍ പൂവിളിയുമായി ആവേശത്തോടെ നടക്കുന്ന കുട്ടികളിന്നില്ല. ഓണ പ്പാട്ടുകളും പൂവിളിയുമായി നാടിനെ പുളകം കൊള്ളിച്ചിരുന്ന നാളുകള്‍ ഇന്ന് എവിടെയോ പോയി മറഞ്ഞിരിക്കുന്നു. പ്രജാ വത്സലനായി നാടിന്നും നാട്ടുകാര്‍ക്കും പ്രിയങ്കരനായി നാടു ഭരിച്ചിരുന്ന മഹാബലിയിന്ന് കുട വയറും കൊമ്പന്‍ മീശയും ഓല ക്കുടയും പിടിച്ച രൂപം മാത്രമായി നമ്മുടെ മനസ്സിലും നമ്മുടെ കുട്ടികളുടെ മനസ്സിലും സ്ഥാനം പിടിച്ചിരിക്കുന്നു.<br /><br /><br /><br /><br />കാലം കഴിയും തോറും ഓണത്തിന്റെ ചാരുത നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഓണം ഇന്ന് വെറും വ്യാപരോത്സവം മാത്രമായി അധഃപതിച്ചിരിക്കുന്നു. ഓണ നാടും ആകെ മാറിയിരിക്കുന്നു. കള്ളവും ചതിയുമില്ലാത്ത സങ്കല്പത്തിലെ മാവേലി നാടിന്റെ സ്ഥാനത്ത് കള്ളവും ചതിയും മാത്രമുള്ള നാടായി നമ്മുടെ നാടിന്ന് മാറിയിരിക്കുന്നു. വഞ്ചനയും കാപട്യവും സമൂഹത്തിന്റെ മുഖമുദ്ര യായി മാറിയിരിക്കുന്നു. എല്ലാ വിധ കൊള്ളക്കും കൊള്ളരു തായ്മകള്‍ക്കും കൂട്ടു നില്‍ക്കുന്ന നമ്മുടെ ഭരണാധി കാരികളും അവരുടെ സാമ്പത്തിക നയങ്ങളും സാധാരണക്കാരന്റെ ജീവിതത്തില്‍ നിന്ന് ഓണത്തെ എന്നെന്നേക്കുമായി ആട്ടിയോടി ക്കപ്പെട്ടിരിക്കുന്നു. സര്‍ക്കാറിന്റെ സഹായമില്ലെങ്കില്‍ ഓണമില്ലായെന്ന അവസ്ഥയാണിന്ന്.<br /><br /><br /><br /><br />സമത്വ ഭാവനയും സഹോദര്യ ചിന്തയും നഷ്ടപ്പെട്ട സമൂഹത്തില്‍ വിദ്വേഷവും പകയും അക്രമങ്ങളും നിത്യ സംഭവമായി മാറിയിരിക്കുന്നു. കാണം വിറ്റും ഓണം ഉണ്ണുകയെന്നത് പതിവാക്കിയ മലയാളിയിന്ന് കടം വാങ്ങിച്ചും ആര്‍ഭാടങ്ങളും പൊങ്ങച്ചങ്ങളും കാട്ടാന്‍ ഒരുങ്ങിയതോടെ കടം കയറി കൂട്ടത്തോടെ ആത്മഹത്യയില്‍ അഭയം തേടുകയാണ്.<br /><br /><br /><br /><br />വ്യവസായത്തിലും വികസനത്തിലും പിന്നിലാണെങ്കിലും ആത്മഹത്യ നിരക്കില്‍ കേരളമിന്ന് ഏറെ മുന്നിലാണ്. പണത്തിന്നു വേണ്ടി എന്തു ക്രൂരതയും ചെയ്യാന്‍ മടിയില്ലായെന്ന സ്ഥിതിയിലേക്ക് മലയാളിയിന്ന് മാറി ക്കഴിഞിരിക്കുന്നു. ദിനം പ്രതി നാട്ടില്‍ നടക്കുന്ന ക്രൂരവും പൈശാചികവുമായ കാര്യങ്ങള്‍ ഏതൊരു കഠിന ഹൃദയന്റെയും മനസ്സ് അലിയിക്കുന്നതാണ്. വാര്‍ദ്ധക്യം പ്രാപിച്ച് അവശരായ മാതാ പിതാക്കളെ തല്ലിയും ശ്വാസം മുട്ടിച്ചും കൊല്ലുന്ന മക്കള്‍, ഭാര്യയുടെ കഴുത്തറുത്ത് ചൊരയൊലിക്കുന്ന കൊല കത്തിയുമായി പോലീസ്സിലെത്തുന്ന ഭര്‍ത്താവ്, കാമുകന്റെ സഹായത്താല്‍ ഭര്‍ത്താവിന്ന് വിഷം കൊടുത്തു കൊല്ലുന്ന ഭാര്യ, മക്കളെ ആറ്റിലും കിണറ്റിലും എറിഞ്ഞ് കൊന്ന് ആത്മഹത്യ ചെയ്യുന്ന അമ്മമാര്‍, സ്വന്തം ചോരയില്‍ പിറന്ന പെണ്‍ മക്കളെ പ്പോലും ബലാല്‍സംഗം ചെയ്ത് കൊല്ലുന്ന അച്ഛന്മാര്‍, പിഞ്ചു കുഞ്ഞുങ്ങളെ പോലും ലൈംഗിക പീഡനത്തിന്ന് ഇരയാക്കുന്ന മനുഷ്യ മൃഗങ്ങള്‍, കട ക്കെണിയില്‍ നിന്ന് രക്ഷ തേടി കൂട്ട ആത്മഹത്യ ചെയ്യുന്ന കുടുംബങ്ങള്‍, ദിനം പ്രതി എത്രയെത്ര ക്രൂര കൃത്യങ്ങളാണ് നമ്മുടെ നാട്ടില്‍ നടമാടുന്നത്. നിസ്സഹായരായ മനുഷ്യരുടെ ദീന രോദനങ്ങള്‍ക്ക് അറുതിയില്ലായെന്ന അവസ്ഥ വളരെ ശോചനിയമാണ്. എന്നുമെന്നും ശാന്തിയും സമാധാനവും നടമാടിയിരുന്ന നമ്മുടെ നാടിന്ന് ഗുണ്ടാ ക്രിമിനല്‍ മാഫിയയുടെ വിളയാട്ട ഭൂമിയായി മാറിയിരിക്കുന്നു.<br /><br /><br /><br /><br />ഇതിനെല്ലാം അറിതിവരുത്താന്‍ എന്നെങ്കിലും നമുക്ക് കഴിയുമോ?. നാമെല്ലാം പാടി പുകഴ്ത്തിയിരുന്ന, മനുഷ്യരെല്ലാവരും ഒരുമയോടെ കഴിഞ്ഞിരുന്ന, ആ നന്മ നിറഞ്ഞ മാവേലി നാട് ഇനി എന്നെങ്കിലും നമുക്ക് തിരിച്ച് കിട്ടുമോ?<br /><br /><br /><br /><br />മനുഷ്യ മനസ്സുകളില്‍ നിന്ന് സ്നേഹവും സൌഹാര്‍ദ്ദവും പടിയിറങ്ങുമ്പോള്‍ നമ്മള്‍ പവിത്രവും പരിപാവനവുമായി കരുതിയിരുന്ന കുടുംബ ബന്ധങ്ങള്‍ പോലും തകര്‍ന്നു കൊണ്ടിരിക്കുകയാണ്. പോന്നോണത്തിന്റെ മധുരിക്കുന്ന ഓര്‍മ്മകള്‍ മനുഷ്യ മനസ്സുകളില്‍ സ്നേഹവും സഹോദര്യവും ഉണര്‍ത്താനും നന്മ നിറഞ്ഞ നല്ലൊരു പുഞ്ചിരി വിടരാന്‍ കൊതിക്കു ന്നവരെങ്കിലും ആകാം നമുക്ക്. സ്നേഹ പൂക്കള്‍ മനസ്സുകളിലേക്ക് കൈമാറി ഹൃദയ ബന്ധങ്ങള്‍ തമ്മില്‍ തീര്‍ക്കുന്ന ഒരു സ്നേഹ പൂക്കളമൊരുക്കാം നമുക്ക്.<br /><br /><br /><br /><br />- <em>നാരായണന്‍ വെളിയന്‍കോട്</em><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/7630004620971694985-6307406007635563846?l=www.epathram.com%2Ffeatures%2Findex.shtml'/></div>Jishi Samuelnoreply@blogger.com0tag:blogger.com,1999:blog-7630004620971694985.post-88251184203170987982008-08-11T20:44:00.004+04:002008-08-11T21:38:32.000+04:00ആതുര സേവന മേഖലയിലെ വേട്ടക്കാര്‍ - ഫൈസല്‍ ബാവ<a href="http://www.epathram.com/features/uploaded_images/stethescope-769049.jpg"><img style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://www.epathram.com/features/uploaded_images/stethescope-769041.jpg" border="0" /></a> “നമുക്ക് ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഉണ്ടോ എന്നതല്ല അവര്‍ക്ക് രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ആവുന്നുണ്ടോ എന്നതാണ് പ്രശ്നം” പീറ്റേഴ്സ് ഡോര്‍ഫിന്റെ ഈ നിരീക്ഷണം ഇന്നത്തെ അവസ്ഥയില്‍ വളരെ പ്രസക്തമാണ്. നമ്മുടെ ആരോഗ്യ രംഗം അപകടകരമാം വിധം കമ്പോള വല്‍ക്കരിച്ച് കൊണ്ടിരിക്കുന്നു. ഇപ്പോള്‍ തന്നെ ആവശ്യത്തില്‍ അധികം ഡോക്ടര്‍മാരാലും, ആശുപത്രികളാലും നിറയ്ക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. മാറി മാറി വന്ന സര്‍ക്കാരുകളുടെ ദീര്‍ഘ വീക്ഷണമില്ലാത്ത ആരോഗ്യ നയത്തിന്റെ ഭാഗമായി നമ്മുടെ പൊതു ആരോഗ്യ മേഖല നാള്‍ക്കു നാള്‍ ക്ഷയിച്ചു വന്നു. ആസൂത്രണത്തില്‍ വന്ന പാളിച്ചകളും സ്വകാര്യ മേഖലയെ വളര്‍ത്തുവാനുള്ള താല്പര്യവും വര്‍ദ്ധിച്ചതോടെ ജനങ്ങള്‍ക്കും സ്വകാര്യ മേഖലയെ ആശ്രയിക്കാതെ തരമില്ല എന്ന അവസ്ഥ സംജാതമായി.<br /><br /><br /><br /><br />ഈ അവസ്ഥയെ പരമാവധി ചൂഷണം ചെയ്യുവാന്‍ സ്വകാര്യ മേഖലയ്ക്കും കഴിഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളുടെ ശോചനീ യാവസ്ഥയും, ഉദ്ദ്യോഗസ്ഥ ന്‍മാരുടെ കെടുകാര്യസ്തതയും സാധാരണക്കാരെ പൊതു ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നകറ്റി. ഈ ദുരവസ്ഥയെ ശപിച്ചു കൊണ്ടാണ് ഓരോ സാധാരണക്കാരനും ഇന്ന് ആശുപത്രിയുടെ പടി കയറുന്നത്.<br /><br /><br /><br /><br />ആരോഗ്യ രംഗം കച്ചവട വല്‍ക്കരിച്ചതിന്റെ ഗുണങ്ങള്‍ ലഭിക്കുന്നത് കുത്തക മരുന്ന് കമ്പനികള്‍ക്കും സമൂഹത്തിലെ ഒരു പറ്റം സമ്പന്ന വിഭാഗങ്ങക്കും മാത്രമാണ്. ഇറക്കിയ മുടക്കു മുതല്‍ തിരിച്ചു പിടിക്കുകയും, അമിത ലാഭം ദീര്‍ഘ കാലം നേടാനാവുന്ന ഒരു സുരക്ഷിത നിക്ഷേപ മേഖലയായി ആരോഗ്യ രംഗം ചുരുങ്ങിയിരിക്കുന്നു. ആതുര സേവന രംഗത്തു വന്ന മൂല്യ ത്തകര്‍ച്ച സ്വകാര്യ മേഖല ആധിപത്യം ഉറപ്പിച്ചതിന്റെ ഫലമായി വന്ന കച്ചവട മത്സരത്തിന്റെ ബാക്കി പത്രമാണ്. സാമ്പത്തിക താല്പര്യം മാത്രം മുന്‍ നിര്‍ത്തി നമ്മുടെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഉയര്‍ന്നു വരുന്ന ആശുപത്രികള്‍ ഉണ്ടാക്കുന്ന അസന്തുലി താവസ്ഥ വളരെ വലുതാണ്. ചികിത്സയെ പഞ്ച നക്ഷത്ര തലത്തിലേക്ക് ഉയര്‍ത്തി കൊണ്ടു വരുന്നതിന്റെ പിന്നിലും അമിതമായ കച്ചവട താല്പര്യം മാത്രമാണ് ഒളിഞ്ഞി രിക്കുന്നത്.<br /><br /><br /><br /><br />ഒരു ഉല്പന്നം മാര്‍ക്കറ്റിങ്ങ് ചെയ്യുന്ന രീതിയി ലാണിന്ന് ആശുപത്രികളുടെയും, ഡോക്ടര്‍മാരുടെയും മരുന്നു കമ്പനികളുടെയും പരസ്യങ്ങള്‍ ദൃശ്യ - ശ്രാവ്യ - പത്ര മാധ്യമങ്ങളില്‍ നിറയുന്നത്. മരുന്നു കമ്പനികള്‍ തങ്ങളുടെ വരുമാനത്തിന്റെ ഇരുപത് ശതമാനവും പരസ്യങ്ങ ള്‍ക്കാണ് നീക്കി വെക്കുന്നത്. ഈ വിപണിയില്‍ ലക്ഷങ്ങള്‍ കോഴ കൊടുത്ത് ഡോക്ടറാവുന്ന ഒരാള്‍ക്ക് കൂടുതല്‍ ശ്രദ്ധ മുടക്കു മുതലും ലാഭവും തിരിച്ചെടു ക്കാനായിരിക്കും എന്നത് കുറഞ്ഞ നാളുകള്‍ക്കി ടയില്‍ തന്നെ പ്രകടമായി തുടങ്ങി. വരും നാളുകള്‍ നാട് ഇത്തരത്തിലുള്ള ഡോക്ടര്‍മാരാല്‍ നിറയ്ക്കപ്പെടുമ്പോള്‍ ഇതിലും കടുത്ത മത്സരത്തിന് സാധാരണ ക്കാരായ ജനങ്ങള്‍ കൂടുതല്‍ ഇരയാവേണ്ടി വരും.<br /><br /><br /><br /><br />ഇന്ത്യയിലെ 170-ല്‍ പരം മെഡിക്കല്‍ കോളേജുകളില്‍ നിന്നായി 18,000-ത്തിലധികം എം ബി ബി എസ് ബിരുദ ധാരികളാണ് പുറത്തിറങ്ങുന്നത്. ഇതില്‍ 7000- ത്തോളം പേര്‍ ഉപരി പഠനത്തിനായി പ്രവേശിക്കുമ്പോള്‍ ബാക്കി വരുന്നവര്‍ രാജ്യത്തെ അഞ്ചു ലക്ഷത്തോളം വരുന്ന ഡോക്ടര്‍മാരില്‍ ലയിക്കുകയാണ്. കേരളത്തില്‍ എല്ലാവരും ഡോക്ടര്‍മാരായെ അടങ്ങൂ എന്ന തരത്തിലേക്കാണ് നീങ്ങുന്നത്. ലോക ആരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം അനുസരിച്ച് ഡോക്ടര്‍ ജനസംഖ്യ അനുപാതം 1: 3000 എന്നതാണ്, എന്നാല്‍ കേരളത്തി ലിപ്പോഴത് 1;400 എന്ന അനുപാതത്തിലാണ്.<br /><br /><br /><br /><br /><strong>സാന്ത്വനിപ്പിക്കേണ്ടവര്‍ ഭയപ്പെടുത്തുന്നു</strong><br /><br /><br /><br /><br />ഇപ്പോള്‍ തന്നെ രോഗ നിര്‍ണ്ണയങ്ങ ള്‍ക്കായി നടത്തുന്ന ടെസ്റ്റുകള്‍ 30 മുതല്‍ 50 ശതമാനം വരെ സ്വകാര്യ ലാബുകളുടെടെയും ആശുപത്രികളുടെയും നില നില്‍പ്പിനും സാമ്പത്തിക ലാഭത്തിനും വേണ്ടി മാത്രമുള്ള വയാണ്. കഴിഞ്ഞ 15 വര്‍ഷങ്ങ ള്‍ക്കിടയില്‍ ഡോക്ടര്‍മാരുടെ ഭാഷയില്‍ വന്ന മാറ്റം സസൂക്ഷ്മം നിരീക്ഷിച്ചാല്‍ ഒരു കാര്യം പ്രകടമാണ്. അവരുടെ ഓരോ വാക്കുക ള്‍ക്കിടയിലും രോഗങ്ങളെ കുറിച്ചുള്ള അനാവശ്യ ഭീതി വളര്‍ത്തി യെടുക്കാനുള്ള ശ്രമമുണ്ട്. രോഗിയെ ഭീതിയുടെ മുള്‍ മുനയില്‍ നിര്‍ത്തി ക്കൊണ്ട് ദീര്‍ഘ കാലത്തേക്ക് തന്റെ കൈ പ്പിടിയില്‍ ഒതുക്കി നിര്‍ത്തു വാനുള്ള കച്ചവട തന്ത്രമാണ് ഇതിനു പിന്നിലുള്ളത്.<br /><br /><br /><br /><br />“ജനങ്ങളുടെ ഭീതിയും, ആകുലതയും ഇല്ലാതായാല്‍ ഒരു ഡോക്ടറുടെ പകുതി ജോലിയും മുക്കാല്‍ ഭാഗാം സ്വാധീനവും നഷ്ടപ്പെടും” എന്ന ബര്‍ണാഡ് ഷായുടെ വാക്കുകള്‍ ഇവിടെ വളരെ പ്രസക്തമാണ്.<br /><br /><br /><br /><br />ഇന്ന് ആധുനിക ചികിത്സയുടെ മറവില്‍ ജനങ്ങളില്‍ അടിച്ചേ ല്‍പ്പിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. വര്‍ദ്ധിച്ചു വരുന്ന സ്പെഷലൈ സേഷന്‍, ഭാഗികമായ സമീപനം, രോഗികളെ പരിഗണി ക്കാതെയുള്ള രോഗ കേന്ദ്രീകൃത ചികിത്സ, ആവശ്യ മില്ലാത്ത മരുന്നുകള്‍ ഉപയോഗി ക്കാനുള്ള പ്രോത്സാഹനം ഇങ്ങനെ ഒട്ടേറെ പ്രവൃത്തികള്‍ക്ക് ആരോഗ്യ രംഗം കീഴ് പ്പെടുകയാണ്.<br /><br /><br /><br /><br />ഇതിന് ബലിയാ ടാക്കപ്പെടുന്നത് കൂടുതലും ദരിദ്രരായ രോഗിക ളാണെന്ന താണ് ഏറെ ദു:ഖകരം. ആരോഗ്യ മേഖലയില്‍ മുതലാളിത്തം വളരെ മുന്‍പു തന്നെ കൈ കടത്തിയ തിന്റെ ദുരന്ത ഫലമാണ് ഇന്ന് വന്നിരിക്കുന്ന മൂല്യ ത്തകര്‍ച്ചയ്ക്ക് മുഖ്യ ഹേതു. ആരോഗ്യ രംഗം ഇങ്ങനെ അമിത കമ്പോള വല്‍ക്കണ ത്തിലേക്ക് വഴുതിയ തിനാലാണ് സാധാരണ ക്കാരന്‍ പോലും എത്ര ലക്ഷം കോഴ കൊടുത്തും മക്കളെ ഡോക്ടറാക്കി വാഴിക്കണ മെന്ന ആഗ്രഹം നിറവേറ്റു ന്നതിനായി വിയര്‍പ്പൊ ഴുക്കുന്നത്.<br /><br /><br /><br /><br />കേരളത്തിന്റെ പ്രത്യേക സാഹചര്യ ത്തില്‍ വിവാഹ കമ്പോളത്തില്‍ ഏറ്റവും വില യേറിയ ചരക്കാണിന്ന് ഡോക്ടര്‍മാര്‍.<br /><br /><br /><br /><br />നമ്മുടെ മാറി വന്ന ജീവിത ക്രമവും, ആഹാര രീതിയില്‍ വന്ന മാറ്റവും, അന്തരീക്ഷ മലിനീകരണവും കൂടുതല്‍ രോഗികളെ സൃഷ്ടിക്കുമ്പോള്‍ ആരോഗ്യ രംഗത്തെ സ്വകാര്യ വല്‍ക്കരണം കൂടുതല്‍ ഭീകരമായ കച്ചവട സാദ്ധ്യത തേടുന്നു. ഇങ്ങനെ ഒരു വിഭാഗത്തിന്റെ കീശ വീര്‍ക്കുമ്പോള്‍ രോഗങ്ങ ള്‍ക്കടിമ പ്പെടുന്ന സാധാരണ ക്കാരന്‍ നിത്യ കട ക്കെണിയി ലേക്ക് വഴുതി വീഴുന്നു.<br /><br /><br /><br /><br />സാമൂഹ്യ നീതിയി ലധിഷ്ഠി തമായ ചെലവു കുറഞ്ഞ മെച്ചപ്പെട്ട ആരോഗ്യം ലഭ്യമാ ക്കിയിരുന്ന അവസ്ഥ നമുക്കന്യമായി കൊണ്ടിരി ക്കുകയാണ്. പകരം പണമു ണ്ടെങ്കില്‍ മാത്രം ആരോഗ്യം സംരക്ഷി ക്കാനാവും എന്ന അവസ്ഥയി ലേക്ക് നമ്മുടെ ആരോഗ്യ മേഖല ചുരുങ്ങുകയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തി നിടയില്‍ ചികിത്സാ ചിലവ് അഞ്ചിരട്ടിയില്‍ അധിക മായാണ് വര്‍ദ്ധിച്ചത്. പുതിയ കമ്പോള സാദ്ധ്യത അനുസരിച്ച് വരും നാളുകളില്‍ ഭീമമായ വര്‍ദ്ധനവ് ഉണ്ടാവു മെന്നാണ് ഈ രംഗത്തെ വിദഗ്ധന്മാരുടെ അഭിപ്രായം.<br /><br /><br /><br /><br />എന്തായാലും ഈ പ്രവണത അവസാനി പ്പിക്കേണ്ട ബാധ്യത അതാത് ഭരണ കൂടങ്ങ ള്‍ക്കുണ്ട്. കമ്പോള താല്പര്യ ത്തിനനുസരിച്ച് ആരോഗ്യ നയങ്ങള്‍ തീര്‍ക്കുന്നത് ഒരു രാജ്യത്തിന്റെ സുരക്ഷിത ഭാവിക്ക് ഭൂഷണമല്ല. ഇത് മനസ്സി ലാക്കി സമഗ്രമായ ആരോഗ്യ നയത്തിന് രൂപം നല്‍കേണ്ട സമയം അതിക്രമി ച്ചിരിക്കുന്നു. പൊതു അരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തിയും, അധുനിക വല്‍ക്കരിച്ചും, ആധുനിക സാങ്കേതിക വിദ്യയുടെ പിന് ബലത്തില്‍ ഔഷധ ഗവേഷണ കേന്ദ്രങ്ങള്‍ തുടങ്ങിയും സമഗ്രമായ പരിഷ്കാര ങ്ങള്‍ക്ക് ആരോഗ്യ മേഖല തയ്യാറാവണം. ഇല്ലെങ്കില്‍ ആതുര സേവന മേഖല ഒരു വേട്ട നിലമായി ചുരുങ്ങും!<br /><br /><br /><br /><br />- <em>ഫൈസല്‍ ബാവ</em><br /><br /><hr size="1"><br /><br />കടപ്പാട്: 1. പ്രൊഫസര്‍ കെ ആര്‍ സേതുരാമന്‍ രചിച്ച ‘തന്ത്രമോ ചികിത്സയോ’(Trick or Treat) എന്ന ഗ്രന്ഥത്തോട് (EQUIP- Education for Quality Update of Indian Physicians) എന്ന സംഘടനയാണ് ഈ ഗ്രന്ഥം ഇറക്കിയിരിക്കുന്നത്<br />2. പി. സുന്ദരരാജന്‍<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/7630004620971694985-8825118420317098798?l=www.epathram.com%2Ffeatures%2Findex.shtml'/></div>e പത്രംnoreply@blogger.com1tag:blogger.com,1999:blog-7630004620971694985.post-92021051822181372122008-08-08T15:37:00.002+04:002008-08-08T15:43:14.528+04:00A tribute to dear departed FUNA<a href="http://www.epathram.com/features/uploaded_images/punna-tree-734561.jpg"><img style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://www.epathram.com/features/uploaded_images/punna-tree-734558.jpg" border="0" /></a> Funa you were our shelter. For many years you sheltered us from scorching heat. You sheltered many tiny living organism for many decades. Our children enjoyed your cool refreshing shade over many years. You were a standing witness to many events in the growth of this Alma Mater. Many glittering faces had moved under your nose. Many in their life’s turn do remember you and many weep on your sudden departure.<br /><br /><br /><br /><br />The nature has called you back to its bosom. We love to feel that you have got a lift up. You are journeying into another process of evolution to a higher dimension. We love to remember that you are in a blissful world in the realm of time. In times ahead, in the process of evolution, our successors will witness you in another greater manifestation.<br /><br /><br /><br /><br />We don’t curse the wind on that ill-fated day. Wind was only a cause. It was only a medium of call. If we curse the wind, we have to curse Bush and Osama. One complements the other. Both are two sides of the same coin, with the same goal. This too is another cosmic play.<br /><br /><br /><br /><br />So no curse to the cause as cause and effect are inexorable. But we lament on your sudden demise. Everything lovely disappears at short notice reminding us the momentary life on earth. You were born green, lived green and remain evergreen in our mind.<br /><br /><br /><br /><br />A drop of tear at your feet.<br /><br /><br /><hr size="1"><br />There was a Funa tree (in Malayalam it is called ‘Punna’) in our school campus on the assembly ground. It shaded our school ground for six decades. But it was uprooted a week ago by storm at night. Its sudden departure was a shock to all of us in the school. We wish to share our grief with the esteemed readers of ePathram.<br /><br /><br /><br /><br /><br />Jayaprakash T.S.<br />Secondary Supervisor<br />Baa Atoll Education Centre<br />C/o Ministry of Education<br />Maldives.<br />jayaprakashts@gmail.com<br /><hr size="1"><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/7630004620971694985-9202105182218137212?l=www.epathram.com%2Ffeatures%2Findex.shtml'/></div>e പത്രംnoreply@blogger.com1tag:blogger.com,1999:blog-7630004620971694985.post-65144055608570975112008-07-07T23:24:00.002+04:002008-07-07T23:42:41.897+04:00ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി... (ഒരു സ്വതന്ത്ര വീക്ഷണം)<em>- ജയകൃഷ്ണന്‍ കാവാലം</em><br /><br />മനുവിന് ദിവ്യചക്ഷുസ്സുണ്ടായിരുന്നുവെന്നതില്‍ സംശയമില്ല.<br /><br /><br /><br /><br />ഇല്ലായിരുന്നെങ്കില്‍ അദ്ദേഹം ‘ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി’ എന്നു പറയുമായിരുന്നില്ല. സൂക്ഷ്മമായ വ്യാഖ്യാനത്തില്‍ ഈ വാചകത്ത്ലെ അര്‍ത്ഥത്തിന് നേരിയ ഒരു ആശയച്യുതി കൽപ്പിച്ച് വളച്ചൊടിക്കാമെങ്കിലും ‘നേരേ’യുള്ള അര്‍ത്ഥത്തില്‍ നോക്കി ക്കാണുമ്പോള്‍ അദ്ദേഹം പറഞ്ഞതില്‍ നിന്നും, ഭാരത സ്ത്രീകള്‍ വ്യതിചലിച്ച് ചിന്തിച്ചു തുടങ്ങിയതിന്റെ അസ്വാരസ്യങ്ങള്‍ സമൂഹത്തില്‍ പ്രകടമാണ്.<br /><br /><br /><br /><br />ഞങ്ങള്‍ എന്തിനും പോന്നവരാ ണെന്നുള്ള ആത്മ വിശ്വാസം അവരെ ശൂന്യാകാശത്തും, കാക്കിക്കുള്ളിലും, നിയമ സഭയിലും, തെങ്ങിന്‍റെ മണ്ടയിലും വരെയെത്തിച്ചു എന്നത് ‘ആധുനികര്‍ക്ക്‘ അഭിമാനത്തിനു വക നല്‍കുന്നു. എന്നാല്‍ ചില ഫെമിനിസ്റ്റ് ആന്‍റിമാരുടെ, ആന്‍റി സോഷ്യലിസം മാധ്യമങ്ങളിലൂടെയും മറ്റും അറിയുമ്പോള്‍ നാം കണ്ണു തള്ളാറുമുണ്ട്. മാധ്യമങ്ങള്‍ക്ക് മാംസ ചക്ഷുസ്സില്ലാത്ത തിനാല്‍ ആ കണ്ണുകള്‍ തള്ളാറില്ലായിരിക്കാം; എങ്കിലും പലതും കാണുന്ന കാമറ ക്കണ്ണുകള്‍ക്ക് ‘നമസ്കാരം’.<br /><br /><br /><br /><br />ഭാരതത്തിന്‍റെ ഉദ്യാന നഗരം. രാജ്യത്തെ തന്നെ തിരക്കേറിയ സിറ്റികളിലൊ ന്നായിരുന്നിട്ടും ഇത്രയേറെ മനോഹാരിത തുടിച്ചു നില്‍ക്കുന്ന സ്ഥലം അപൂര്‍വ്വമാണ്. സര്‍ക്കാര്‍ ചിലവിനു കൊടുക്കുന്ന പാര്‍ക്കുകളും നിരത്തിലെ വൃക്ഷങ്ങളും വേറെയും. അവിടെ സ്വന്തമായി മാനേജര്‍ ഇല്ലാത്ത ഇവന്‍റ് മാനേജിംഗ് കമ്പനിയുടെ സീനിയര്‍ വിഷ്വലൈസറുടെ കസേര പ്രകൃതിക്ക ഭിമുഖമായേ കിടക്കുവാന്‍ പാടുള്ളൂ. അയാളുടെ കണ്ണുകളില്‍ എപ്പോഴും പ്രകൃതിയുടെ പച്ചപ്പും, ആധുനികതയുടെ പ്ലാസ്റ്റിക് പച്ചപ്പും (മുപ്പത് മൈക്രോണില്‍ താഴെയുള്ളത്) , സാങ്കേതികതയുടെ ഇലക്ട്രോണിക് പച്ചപ്പും ഉണ്ടായിരിക്കണം. കാതുകളില്‍ കവികള്‍ പറയാറുള്ള ‘മര്‍മ്മരം’ എന്ന സാധനം, സി.പി.യു. ഫാനിന്‍റെ മൂളലായും, മൊബൈല്‍ ഫോണിന്‍റെ പോളിഫോണിക് മര്‍മ്മരങ്ങളായും, വീഡിയോ കാമറയുടെ മൂളലായും ഒക്കെ എപ്പോഴും സജ്ജമായിരിക്കും. കലാകാരന്മാരുടെ ആത്മാവില്‍ പ്രചോദനമാകുന്ന ‘കുളിര്‍‘ നിറയാറുണ്ടത്രേ!!!. പ്രകൃതിയുടെ ദളഛായയിലൂടെ അരിച്ചിറങ്ങുന്ന, ഹിമകണങ്ങളെ തഴുകി തലോടി ആ മരത്തിലും, ഈ മരത്തിലും എങ്ങാണ്ടൊക്കെയും കറങ്ങി ത്തിരിഞ്ഞു വരുന്ന നമ്മുടെ കാറ്റുണ്ടല്ലോ... നമ്മുടെ ഒത്തിരി കവികള്‍ എടുത്തിട്ടു തലങ്ങും വിലങ്ങും പൂശിയ അതേ കാറ്റ്...<br /><br /><br /><br /><br />വിഷ്വലൈസര്‍ പ്പണി ഒരു കലയാണെ ന്നിരിക്കേ ഈ പറഞ്ഞ കാറ്റു കൂടിയില്ലെങ്കില്‍ പ്രസ്തുത കലക്കു പൂര്‍ണ്ണത വരുമോ?. ഇലക്ട്റോണിക് കാലഘട്ടത്തില്‍, ബാറ്ററിയിട്ടാല്‍ പ്രവര്‍ത്തിക്കുന്ന അച്ഛനും, അമ്മയും വരെയുള്ള ഈ കാലഘട്ടത്തില്‍, ഷോ കേസില്‍ ഇരിക്കാന്‍ അപ്പൂപ്പന്മാരെയും അമ്മൂമ്മമാരെയും പ്രത്യേകമായി പരിശീലിപ്പിക്കുന്ന നമ്മുടെ നാടിന്‍റെ ഇന്നത്തെ ‘സമ്പന്നതയില്‍‘ ഈ പറഞ്ഞ കാറ്റിനെ മരത്തിന്‍റെ ഇലയിലും, പാറക്കെട്ടിലു മൊക്കെ അരിച്ചെടുക്കുന്ന തത്രപ്പാ ടൊഴിവാക്കാന്‍ എയര്‍കണ്ടീഷണ റിനോളം വിരുത് മറ്റാര്‍ക്കാ ഉള്ളത്?. . ചുരുക്കത്തില്‍ അതും റെഡി.<br /><br /><br /><br /><br />ഉയര്‍ന്ന ഉദ്യോഗം ലഭിക്കുമെന്നു ജാതകത്തിലു ണ്ടായിരുന്നതു കൊണ്ട് പത്താം നിലയുടെ മണ്ടയ്ക്കു കിട്ടിയ ഉദ്യോഗം ജീവിതത്തിലെ ഒരു ഉയര്‍ന്ന ‘തലം’ തന്നെയെന്നു വിശ്വസിച്ച് മേൽ പ്പറഞ്ഞ ജാതകമെ ഴുതിയെ ഭവാനി കണിയാട്ടിയുടെ ശാസ്ത്ര യുക്തിയെ മനസ്സാ വണങ്ങി കാലം കഴിച്ചു. ‘ഒരു ജോലി കിട്ടിയിരുന്നെങ്കില്‍ ലീവെടു ക്കാമായിരുന്നു’ എന്നു കരുതിയ എനിക്കു തെറ്റി. ഞായറാഴ്ച്ച പോലും ഇരിക്ക പ്പൊറുതിയി ല്ലാതായി. എങ്കിലും വല്ലപ്പോഴും വീണുകിട്ടുന്ന ‘അര’ ഞായറാഴ്ച്ചകളില്‍ വായീനോട്ടം എന്ന ജന്മസിദ്ധമായ വൈഭവത്തിനെ പരിപോഷിപ്പിച്ചു കൊണ്ടിരിക്കുന്ന കാലം. ഞാനും; കൂട്ടുകാരനും, മലയാളിയും, സ്നേഹ സമ്പന്നനും, സഹൃദയനും, കുടിയനും ആയ ആദിത്യ ചന്ദ്രനും ഒന്നിച്ച് ചില സമയങ്ങളില്‍ ‘കബന്‍‘ പാര്‍ക്കില്‍ പോയിരിക്കുക പതിവുണ്ടയിരുന്നു. രാത്രി പത്തു മണിയാകുമ്പോള്‍ പോയാല്‍ അര്‍ദ്ധ രാത്രിയോടെ തിരിച്ചെത്തും. ഒരിക്കല്‍ മാത്രം പകല്‍ വെളിച്ചത്തില്‍ കണ്ടിട്ടുള്ള ആ സ്ഥലം അതി മനോഹരമായ ഒരു ഉദ്യാനമാണ്. പലപ്പോഴും ആ പൂന്തോട്ടത്തിന്‍റെ സൌന്ദര്യം എന്‍റെ സ്ഥാപനത്തില്‍ മോഡലിംഗ് എന്നു പറഞ്ഞ് വേഷം കെട്ടി വരുന്ന നമ്മുടെ ആധുനികത്തിമാരുടെ ‘വിചിത്ര’ സൌന്ദര്യം മാത്രം കണ്ടു കോങ്കണ്ണു ബാധിച്ച എന്‍റെ കാമറ ക്കണ്ണുകള്‍ക്ക് കാണിച്ചു കൊടുക്കണമെന്നു തോന്നിയിട്ടുണ്ട്. എന്നാല്‍ പകലിന്‍റെ പ്രകാശത്തിലെ, പ്രേമത്താല്‍ (ഈ കോപ്രായങ്ങളെ ‘പ്രേമം’ എന്ന വാക്കു പയോഗിച്ചു വിളിച്ചാല്‍ പോലും പാപം കിട്ടും... എന്നാലും...) അന്ധത ബാധിച്ച കമിതാക്കളുടെ നമ്മുടെ സാക്ഷാല്‍ വാത്സ്യായന മഹര്‍ഷി ആത്മഹത്യ ചെയ്തു പോകുന്ന തരത്തിലുള്ള ലീലാ വിലാസങ്ങള്‍ കണ്ട് എന്‍റെ കാമറ എന്നെ തന്തക്കു വിളിക്കുമോ എന്നു ഞാന്‍ ഭയപ്പെട്ടു. രാത്രിയില്‍ പോയി ഷൂട്ട് ചെയ്യാന്‍ അത്ര ധൈര്യവുമില്ല കാരണം രാത്രി എന്നെയും ആദിയെയും പോലുള്ള ഭ്രാന്തന്മാരല്ലാതെ മറ്റാരും അവിടെ വന്നിരിക്കാറില്ല. പാതി രാത്രിയില്‍ അലഞ്ഞു തിരിയുന്ന സദ്ഗുണന്മാരോ, സമാധാന പാലകരോ ‘ഇതൊന്നു കിട്ടിയിരുന്നെങ്കില്‍‘ എന്നു കരുതിയാല്‍ കമ്പനിയുടെ ഔദാര്യത്തിനു ഞാന്‍ വില കൊടുക്കേണ്ടി വരും. ആകയാല്‍ ആ മനോഹര ദൃശ്യങ്ങളെ പ്രിയ കമിതാക്കള്‍ക്കു മാത്രമായി വിട്ടു കൊടുത്തു. രാത്രിയുടെ സംഗീതം വല്ലപ്പോഴും പോയി ആസ്വദിച്ചു മടങ്ങുന്നതാണ് നല്ലതെന്ന് തീരുമാനിച്ചു.<br /><br /><br /><br /><br />ഉദ്യാന നഗരിയുടെ ഹൃദ്യ സൌന്ദര്യത്തെ വാനോളം പുകഴ്ത്തിയ ലോകത്തിലെ എല്ലാ മഹാ പാപികളും എന്തു കൊണ്ടായിരിക്കാം ഇങ്ങനെയൊരു ‘സ്ത്രീത്വത്തിന്‍റെ’ പ്രാകട്യം മറച്ചു വച്ചത്?. (ഒരു പക്ഷേ ‘മറയ്ക്കാന്‍‘ ഒന്നുമില്ലാത്തതു കൊണ്ടാവാം). ആധുനിക സൌന്ദര്യാ സ്വാദകരോട് ക്ഷമ ചോദിച്ചു കൊണ്ട് ഒന്നു പറഞ്ഞോട്ടേ... അയ്യേ...<br /><br /><br /><br /><br />ചന്ദ്രനില്‍ ചായക്കട തുടങ്ങിയ, പാതാളത്തിലെ കള്ളുഷാപ്പു തുറന്ന, നരകത്തില്‍ മുറുക്കാന്‍ കട നടത്തുന്ന അങ്ങനെ ലോകത്തിലെ എല്ലാ മുക്കിലും മൂലയിലും എന്തെങ്കിലു മൊക്കെ ചെയ്തും ഒന്നും ചെയ്യാതെയും വിലസുന്ന മലയാളി സാന്നിധ്യത്താലും സമ്പന്നമാണ് ബാംഗ്ലൂര്‍.<br /><br /><br /><br /><br />ഞാന്‍ കണ്ടിട്ടുള്ള, ഞാന്‍ അറിയുന്ന ബാംഗ്ലൂര്‍ മലയാളി മങ്കിമാരില്‍ (അക്ഷര ത്തെറ്റായിരിക്കുമോ?) ഒന്നിനു പോലും ഭാരത സ്ത്രീയുടെ ഭാവശുദ്ധി സര്‍ട്ടിഫിക്കറ്റില്ല എന്നത് വളരെ വേദനാ ജനകമായ ഒരു സത്യമാണ്. പലരുടേയും നെറ്റി ചുളിയുന്ന ഈ സത്യം പറഞ്ഞു പോയതിന്‍റെ പേരില്‍ എനിക്കൊന്നു കുളിച്ചാല്‍ കൊള്ളാമെന്നുണ്ട്. കാരണം അക്ഷരാ ര്‍ത്ഥത്തില്‍ ഒരു ‘നഗ്ന’ സത്യമാണത്.<br /><br /><br /><br /><br />വൈകുന്നേരം ഏഴരക്കെങ്കിലും ഓഫീസില്‍ നിന്നും വീട്ടില്‍ പോകാന്‍ കഴിയുക ഒരു ഭാഗ്യമാണ്. എന്നാല്‍ ശനിയാഴ്ചകളിലാണ് ഈ ഭാഗ്യം കൈ വരുന്നതെങ്കില്‍ മനഃപൂര്‍വ്വം താമസിച്ചേ വീട്ടില്‍ പോകൂ. ഓഫീസില്‍ നിന്നും വീട്ടിലേക്കുള്ള നടപ്പാതയില്‍ ഒരു ‘പബ്‘ ഉണ്ട്. കള്ളു കുടിച്ച് നമ്മുടെ നാട്ടിലെ പ്രൊഫഷണല്‍ കുടിയന്മാര്‍ നടത്തുന്ന ‘കൂത്താട്ടത്തിന്‘ അവിടെ ഫീസീടാക്കുമത്രേ!!. പണ്ട് തിരുവനന്തപുരത്ത് വരാന്‍ പോകുന്നു എന്നു പറഞ്ഞപ്പൊഴേ നാട്ടുകാര്‍ കെട്ടു കെട്ടിച്ച നിശാ നൃ്ത്തശാലകള്‍ ബാംഗ്ലൂരില്‍ സുലഭം. അത് സൌന്ദര്യ ബോധത്തിനും, സുന്ദരിമാരുടെ അംഗ ലാവണ്യത്തിനും, കലാ വൈഭവത്തിനും ഒരു നിശ്ചിത സംഖ്യ ഈടാക്കിക്കൊണ്ട് അവരെ പ്രോത്സാഹിപ്പിക്കുന്നു!!. കാശു മേടിച്ചിട്ടായാലും പ്രോത്സാഹിപ്പിക്കാന്‍ ആരെങ്കിലുമൊക്കെ വേണ്ടേ?.<br /><br /><br /><br /><br />ഓഫീസില്‍ നിന്നും അബദ്ധ വശാല്‍ ആ സമയം ആ വഴി ക്കെങ്ങാനും പോയാല്‍ അതിനു മുന്‍പില്‍ അര ക്കണ്ണുമായി (ഇതായിരിക്കും കവികള്‍ വാഴ്ത്തുന്ന ‘അര്‍ദ്ധ നിമീലിത കാതര‘ നയനം എന്നു പറയുന്ന സാധനം!!) നിന്നു ചാഞ്ചാടുന്ന ‘പൂവാലിമാര്‍‘ നമ്മളെ കമന്‍റടിക്കും. ഒത്തു കിട്ടിയാല്‍ തോണ്ടി വിളിക്കുകയും ചെയ്യും. എല്ലാം വിദ്യാര്‍ത്ഥിനികള്‍. അത്ഭുതം ഇതൊന്നുമല്ല. മദ്യം സ്വന്തം വ്യക്തിത്വം വെളിവാക്കുമെന്നു പറഞ്ഞ ഏതോ മഹാനായ കുടിയനേ മനസാ സ്മരിച്ചു കൊണ്ടു പറയട്ടെ... ഏറിയ ശതമാനവും മലയാളി പ്പെണ്‍കുട്ടികള്‍. പക്ഷേ വായില്‍ നിന്നും മലയാളം പൊഴിയണമെങ്കില്‍ അല്പം ‘വീര്യം’ അകത്തു ചെല്ലണം.<br /><br /><br /><br /><br />മക്കളെ പഠിപ്പിക്കാന്‍ ഇല്ലാത്ത കാശും കൊടുത്ത്, മനസ്സിലെ പ്ലാസ്മ മോണിട്ടറില്‍ വര്‍ണ്ണാഭമായ സ്വപ്നങ്ങള്‍ കണ്ടിരിക്കുന്ന വന്ദ്യ രക്ഷാ കര്‍ത്താക്കളോട് സഹതാപം മാത്രം. എന്നാല്‍ കിട്ടുന്ന പോക്കറ്റ്മണി തികയാഞ്ഞിട്ടോ, അതോ കിട്ടിയത് കൂടിയതിന്‍റെ ഉന്മാദമോ അതുമല്ല മനുവിന്‍റെ ശാപമോ ആ രക്ഷാകര്‍ത്താക്കളുടെ പൊന്നോമനകളുടെ കയ്യിലിരുപ്പ് കണ്ടാല്‍ കരണത്ത് പൊട്ടിക്കാനാണ് മുഖത്ത് കണ്ണുള്ള, കണ്ണിന് (ശരിയായ) കാഴ്ച്ചയുള്ള എല്ലാവര്‍ക്കും തോന്നുക.<br /><br /><br /><br /><br />നാട്ടില്‍ വന്നീ കഥകളൊക്കെ പറയുമ്പോള്‍ മെട്രോ സിറ്റിയുടെ തോന്ന്യാസങ്ങളെന്ന് കുറ്റം പറയും ചിലര്‍. ഒന്നു പോയാല്‍ കൊള്ളാമെന്ന് ചില തൈക്കിളവന്മാര്‍ ആശിക്കും. നല്ല അമ്മമാര്‍ക്ക് വെപ്രാളം കൂടും. നല്ല അച്ഛന്മാര്‍ക്ക് രക്തം തിളക്കും. ആങ്ങളമാര്‍ക്ക് അത്രടം വരെ ഒന്നു പോയാല്‍ കൊള്ളാമെന്നു തോന്നും (ഉദ്ദേശ്യം രണ്ടായാലും) ഇനിയും ചിലര്‍ക്ക് ഓക്കാനം വരും. പക്ഷേ ദൈവത്തിന്‍റെ സ്വന്തം മക്കളുടെ പോക്കിപ്പോള്‍ എങ്ങോട്ടാ?.<br /><br /><br /><br /><br />ചിലരിലെങ്കിലും ആധുനികത, സ്വാതന്ത്ര്യം, സൌകര്യം ഇങ്ങനെയൊക്കെയുള്ള ഓമനപ്പേരുകളില്‍ ഇത്തരം ആഭാസത്തരങ്ങളോട് അല്പം മമത തോന്നി ത്തുടങ്ങിയിട്ടില്ലേ എന്നു ചോദിച്ചാല്‍ എല്ലാവരും ആകാശത്തോട്ട് നോക്കും. ആകാശം എന്നൊന്നി ല്ലായിരുന്നെങ്കില്‍ ഉത്തരം മുട്ടുന്നവര്‍ എങ്ങോട്ടു നോക്കിയേനെ?.<br /><br /><br /><br />‘ക്യാറ്റ് വാക്ക്’ എന്ന പേരില്‍ ഒരു സമ്പ്രദായമുണ്ടല്ലോ. ‘പൂച്ച നടത്തം’ എന്നാണിതിന്‍റെ അര്‍ത്ഥമെങ്കില്‍ പൂച്ച കണ്ടാല്‍ ഓടിച്ചിട്ടു കടിക്കും സംശയമില്ല. എന്നാല്‍ ഫാഷന്‍ ഷോകളില്‍ നടക്കുന്നതെന്ന് ഓക്സ്‌ഫോര്‍ഡ് ഡിക്ഷണറി പറയുന്ന ഈ നടത്തം പെരുവഴിയിലായാലോ?. പണ്ട് കാലത്ത്; അതായത് കേരളം സാനിട്ടേഷനില്‍ അത്ര കണ്ട് വിജയം കൈവരിക്കുന്നതിനും മുന്‍പ്... പറമ്പില്‍ നിന്നും കുളത്തിലേക്കോ, തോട്ടിലേക്കോ ഒക്കെ ശുദ്ധാത്മാക്കളായ ചില കാരണവന്മാര്‍ നടന്നു പോകുന്നത് കാണാമായിരുന്നു.<br /><br /><br /><br /><br />ആധുനികവത്കരിക്കപ്പെട്ട ഭാരതീയ സംസ്കാരം എന്ന് ഈ നടത്തത്തിനെ വിശേഷിപ്പിക്കാനാണ് ഒരുമ്പെടുന്നതെങ്കില്‍ കേരളത്തിന്‍റെ പഴയ സംസ്കാരം മേല്‍ സൂചിപ്പിച്ച ‘കാരണവന്മാരുടെ ആ പ്രവൃത്തിയിലായിരുന്നോ’ എന്നു ചിന്തിച്ചിട്ടു വേണം.<br /><br /><br /><br /><br />പറഞ്ഞു കേട്ടും, നേരിട്ടുമുള്ള ചില ബാംഗ്ലൂര്‍ മലയാളി പ്പെണ്‍കുട്ടികളുടെ കഥ പറയാം. ഒരുത്തി ഉപരി പഠനത്തിനാണെന്നും പറഞ്ഞിറങ്ങിയതാണ്. തൊഴില്‍ പ്രണയ പഠനം. ആ കുട്ടി തന്നെ കുമ്പസാരിച്ച കണക്കനുസരിച്ച് ഏകദേശം പന്ത്രണ്ടോളം പ്രണയങ്ങള്‍ സുഗമമായി ഇപ്പോഴും മുന്‍പോട്ടു പോകുന്നു. പല ഭാഷക്കാര്‍, ദേശക്കാര്‍... ‘പ്രേമോദര്യം’ എന്നൊരു വാക്ക് മലയാള ഭാഷക്ക് വേണമായിരുന്നു... സാഹോദര്യം പോലെ... തുടര്‍ന്നു പറഞ്ഞാല്‍ ഭാഷയുടെ ശാപം എനിക്കു കിട്ടും.<br /><br /><br /><br /><br />മറ്റൊരുത്തി ബാംഗ്ലൂരില്‍ തന്നെ ജനിച്ചു വളര്‍ന്നവള്‍, പ്രൊഫസറുടെ മകള്‍, എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി... സെന്‍റിമന്‍സ് വര്‍ക്കൌട്ട് ചെയ്ത് കാമുകന്മാരെ തിരയുന്നു. ആഘോഷമായി പ്രേമ ലേഘനങ്ങള്‍ അയക്കുന്ന കലാ പരിപാടിയും വശമുണ്ട്. പക്ഷേ ഒരു സമയം ഒരാള്‍ മാത്രം. ആദ്യത്തേതു കഴിയുന്നതിനു മുന്‍പേ തന്നെ അടുത്തയാളെ വളച്ചിരിക്കും.<br /><br /><br /><br />കൂടുതല്‍ അറിയണമെന്നു തോന്നാഞ്ഞതിനാല്‍ മലയാളിയെ കണ്ടാല്‍ മുഖം തിരിക്കാന്‍ ശീലിച്ചു. ഇപ്പൊഴും “ഞങ്ങള്‍ ഇനിയും സ്വതന്ത്രരല്ല“ എന്നാണ് ഫെമിനിസ്റ്റ് കുഞ്ഞമ്മമാരും, ആധുനികതയുടെ പൂനിലാ വെളിച്ചത്തിലേക്ക് സ്വപ്നേന്ദ്രിയങ്ങള്‍ വിക്ഷേപിച്ച്... ഞങ്ങളുടെ ഭാവി അവിടെയാണ്, അവിടെയാണ് എന്നു വിലപിക്കുന്ന പുരോഗമന (തീവ്ര) വാദി പെണ്‍കുട്ടികളും വിളിച്ചു കൂവുന്നത്.<br /><br /><br /><br /><br />സ്ത്രീ സ്വാതന്ത്ര്യം എന്ന ആശയത്തിലെ മുഖ്യ ഘടകം പുരുഷന്മാരുടെ ദ്രോഗങ്ങളില്‍ നിന്നും, മറ്റുള്ള ന്യായീകരിക്കാന്‍ കഴിയാത്ത സാമൂഹികമായ വിലക്കുകളില്‍ നിന്നുമുള്ള മോചനമാണെങ്കില്‍ അത് തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്. ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന വാചകത്തിലൂടെ സ്ത്രീയെ മുറിയില്‍ പിടിച്ചു പൂട്ടിയിടണമെന്നോ, അവള്‍ക്ക് ഉണ്ണാനും ഉടുക്കാനും കൊടുക്കരുതെന്നോ, നിരന്തരം ഉപദ്രവിക്കണമെന്നോ ആണ് വിവക്ഷിച്ചിരിക്കുന്നതെങ്കില്‍ ആ വാചകത്തേല്‍ കരിഓയില്‍ ഒഴിക്കാം. എന്നാ അതല്ല യാഥാര്‍ഥ്യം എന്നത് മനസ്സിലാക്കണമെങ്കില്‍ മനുസ്മൃതി ഒരിക്കലെങ്കിലും ഒന്നു വായിച്ചു നോക്കണം. കേവലം എവിടെയോ, ആരോ പറഞ്ഞു കേട്ട ഒരു വാക്കേല്‍ പിടിച്ചു തൂങ്ങി സ്ത്രീയെ പൂട്ടിയിടണമെന്നാണ് അതിനര്‍ത്ഥമെന്നു ശഠിച്ചാല്‍ സമ്മതിച്ചു തരാന്‍ പ്രയാസമുണ്ട്.<br /><br /><br /><br /><br />പ്രിയമുള്ള, ബഹുമാനപ്പെട്ട, സ്നേഹം നിറഞ്ഞ....... ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന സ്മൃതി വാചകത്തെ തലതിരിച്ചു വ്യാഖ്യാനിച്ച്, തലങ്ങും വിലങ്ങും ‘ഒരിറ്റ് സ്വാതന്ത്ര്യത്തിനായി’ നെട്ടോട്ടമോടുന്ന സ്ത്രീ വിമോചന സേനയുടെ മുന്നണി പ്പോരാളികളേ....... ഒരു ചോദ്യം, ഒരേയൊരു ചോദ്യം മാത്രം...<br /><br /><br /><br /><br />സ്വാതന്ത്ര്യം എന്നതു കൊണ്ട് എന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്?. സാമൂഹികവും, സദാചാര പരവുമായ എല്ലാ മാന ദണ്ഡങ്ങളേയും വെല്ലു വിളിക്കാനോ?. അതോ പുരുഷനേപ്പോലെ മീശ വയ്ക്കാനോ?. അതെ എന്നാണുത്തരമെങ്കില്‍ കൂടുതലൊന്നും അറിയാന്‍ ആഗ്രഹമില്ല.<br /><br /><br /><br /><br />നേരേ മറിച്ച്, കരിയും പുകയും പിടിച്ച, ആഹാരം കഴിക്കാനോ, സ്വന്തമായി ഒരു വാക്കെഴുതാനോ, ചിന്തിക്കുവാനോ, ഉറങ്ങുവാനോ പോലും സ്വാതന്ത്ര്യമില്ലാത്ത, അത്തരം പല പല മേഖലകളില്‍ അടിച്ച മര്‍ത്തപ്പെടുന്ന പൈശാചികമായ ദുരവസ്ഥയില്‍ നിന്നും ഉള്ള മോചനമാണെങ്കില്‍ സാമാന്യ ബുദ്ധിയും, ധര്‍മ്മ ബോധവുമുള്ള എല്ലാ പേരും നിങ്ങളോ ടൊപ്പമുണ്ടാവും. മേല്‍ പറഞ്ഞ സ്മൃതി വചനത്തെ സങ്കിചിതമായ ഒരു തലത്തിലേക്ക് ഒരു കാലത്ത് തളയ്ക്കപ്പെട്ടിട്ടുണ്ടാകാം എന്ന സത്യം മറക്കുന്നില്ല. പക്ഷേ ആ വാചകത്തിലെ ധ്വനി സ്ത്രീക്ക് എല്ലാ സം രക്ഷണവും എല്ലാ പ്രായത്തിലും ഉറപ്പു വരുത്തുന്നതായിരുന്നു. അന്നും, ഇന്നും, എന്നും സ്ത്രീ, ഭാരതീയര്‍ക്ക് പൂജനീയയാണ്. അവള്‍ സ്വാതന്ത്ര്യം അര്‍ഹിക്കുക തന്നെ ചെയ്യുന്നു.<br /><br /><br /><br /><br />ലോകത്തിലെ ഏറ്റവും പവിത്രമായ വാക്കാണ് ‘അമ്മ’. ആ വാക്കിന്‍റെ എല്ലാ അര്‍ത്ഥത്തിലുമുള്ള സ്വാതന്ത്ര്യം.<br /><br /><br /><br /><br />സാന്ത്വനം എന്നു കൂടി അര്‍ത്ഥം തോന്നിപ്പിക്കുന്ന ‘സഹോദരി’യുടെ സ്വാതന്ത്ര്യം.<br /><br /><br /><br /><br />വീടിന് വിളക്കാകുന്ന, ധര്‍മ്മത്തിനും, കര്‍മ്മത്തിനും, കര്‍മ്മഫലങ്ങള്‍ക്കും തുല്യ പങ്കാളിത്തമുള്ള അര്‍ദ്ധനാരീശ്വര സങ്കൽപ്പത്തിലൂടെ എന്നും ഭാരതീയര്‍ പൂജിക്കുക തന്നെ ചെയ്തിട്ടുള്ള ‘ഭാര്യയുടെ’ സ്വാതന്ത്ര്യം.<br /><br /><br /><br /><br />ജീവിതത്തിലെ പ്രഥമ സാഫല്യമായി തന്നെ കരുതാവുന്ന ‘മകളുടെ’ സ്വാതന്ത്ര്യം.<br /><br /><br /><br /><br />പൂര്‍ണ്ണതയുടെ പ്രതീകമായി, ഐശ്വര്യത്തിന്‍റെ പ്രതീകമായി, സമ്പന്നതയുടെ പ്രതീകമായി, ലക്ഷ്മിയായി, ഭൂമിയായി, വിദ്യയായി എല്ലാം വേദങ്ങള്‍ മുതല്‍ വാഴ്ത്തുന്ന സ്ത്രീ സ്വതന്ത്രയാവേണ്ടത് ലോക വിജയത്തിന്‍റെ തന്നെ ആവശ്യമാണ്, എന്നാല്‍ അത് ലോക നാശത്തിന്‍റെ മൂലകാരണ മാകാതിരിക്കട്ടെ. ‘നാരികള്‍ നാരികള്‍ വിശ്വ വിപത്തിന്‍റെ നാരായ വേരുകള്‍‘ എന്നു പാടിയ കവിയെ പഴിക്കുന്നതിനു പകരം ആ കവി കണ്ട ‘നാരിയെ’ നമ്മുടെ നാരീ സങ്കല്പത്തില്‍നിന്നും തുടച്ചു മാറ്റാം. ആ നാരിയായിത്തീരാനുള്ള സ്വാതന്ത്ര്യം നമുക്ക് വേണ്ടെന്നു വയ്ക്കാം...<br /><br /><br /><br />©<a href="http://nishkalankanonline.blogspot.com/" target="_blank">ജയകൃഷ്ണന്‍ കാവാലം</a><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/7630004620971694985-6514405560857097511?l=www.epathram.com%2Ffeatures%2Findex.shtml'/></div>e പത്രംnoreply@blogger.com1tag:blogger.com,1999:blog-7630004620971694985.post-72784651226830117512008-07-02T18:10:00.004+04:002008-07-03T11:57:12.557+04:00അയ്യപ്പ ബൈജുവിനെ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്<a href="http://www.epathram.com/features/uploaded_images/ayyappabaiju-787427.jpg"><img style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://www.epathram.com/features/uploaded_images/ayyappabaiju-787424.jpg" border="0" /></a> (പ്രശാന്ത് പുന്നപ്ര എന്ന കൊമേഡിയനെ കവി കുഴൂര്‍ വിത്സണ്‍ എഴുതുന്നു)<br />ഞാന്‍ ഒരു കുടിയനാണ്. മുഴു ക്കുടിയനാകാന്‍ ആഗ്രഹിക്കുന്ന ആളുമാണ്. എന്ത് ചെയ്യാം. അയ്യപ്പനെ പ്പോലെ. (എ. അയ്യപ്പനും അയ്യപ്പ ബൈജുവും തമ്മിലെന്ത് ? ഇവര്‍ 2 പേരുമാണോ ഇപ്പോള്‍ കേരളീയ ജീവിതത്തിന്റെ അടയാളങ്ങള്‍)<br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br />പെണ്ണു കെട്ടാതെ യിരുന്നാല്‍ മതിയായിരുന്നു. പ്രേമമായിരുന്നോ? സ്നേഹമായിരുന്നോ? എന്തോ? മോളും വന്നു. പറഞ്ഞിട്ടെന്ത്. ജീവിക്കുക തന്നെ. നന്നായി.<br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br />അയ്യപ്പ ബൈജു ഇത്ര പ്രശസ്തനാകും മുന്‍പ് എനിക്കയാളെ നേരില്‍ പരിചയമുണ്ട്. ഞങ്ങളുടെ അടുത്തെ കൊച്ചു കടവിലെ 2 മിടുക്കന്മാര്‍ നടത്തിയിരുന്ന കൊച്ചിന്‍ ഒനിഡയുടെ ഓഫീസ് നോട്ടം കുറച്ച് കാലം അയ്യപ്പ ബൈജു എന്ന പുന്നപ്ര പ്രശാന്തിനായിരുന്നു. അയാളുടെ ഓഫീസ് ഞാന്‍ ജോലി ചെയ്തിരുന്ന കലാ ദര്‍പ്പണത്തിന്റെ മുകളിലും.<br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br />ഇടയ്ക്കിടെ കാണും. ചായ കുടിക്കാന്‍ പോകുമ്പോള്‍.<br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br />അന്ന് ഇത്രയക്ക് ആരും അറിയില്ല. തീപ്പീട്ടി ഉരക്കുന്ന അയാളുടെ കുടിയന്റെ നമ്പര്‍ ക്ലിക്ക് ആകുന്നതേയുള്ളൂ.<br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br />അടുത്തുള്ള ചാത്തപ്പന്‍ ചേട്ടനോട് സംസാരിക്കും പോലെ അത്ര അടുപ്പത്തില്‍ സംസാരിക്കും. ഓരോ കാര്യങ്ങള്‍.<br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br />അന്ന് പറഞ്ഞിട്ടുണ്ട്. അങ്കമാലിയില്‍ നിന്നാണ് അയ്യപ്പ ബൈജുവിനെ പ്രശാന്ത് കണ്ടതെന്ന്. പെരുമാറ്റങ്ങള്‍ പഠിച്ചതെന്ന്. അന്നേ ഈയുള്ളവന്‍ തരക്കേടില്ലാതെ കുടിക്കുമായിരുന്നെങ്കിലും, അത്താണിയില്‍ ബാറുകള്‍ 2 ഉണ്ടായിട്ടും ഞങ്ങള്‍ ഒരുമിച്ച് അടിച്ചിട്ടില്ല. പിന്നീടാണ് അറിഞ്ഞത് പ്രശാന്ത് കുടിക്കാറില്ലെന്ന്. കാര്യമായി.<br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br />പിന്നീട് അയ്യപ്പ ബൈജുവിനെ നിരവധി കണ്ടു. കണ്ണാടി നോക്കും പോലെ ചിരിച്ച് ചിരിച്ച് മണ്ണ് കപ്പി. ഇയാളെ നേരില്‍ അറിയാമെന്ന അഹങ്കാരം കൂട്ടുകാരോട് പറഞ്ഞു.<br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br />ഒരിക്കല്‍ പരിപാടിക്കായി പ്രശാന്ത് ഷാര്‍ജയില്‍ വന്നു. സ്റ്റേജ് ഷോകള്‍ ഇഷ്ട്ടമല്ലാത്ത ഞാന്‍ ഏതോ ഒരു ഉള്‍പ്രേരയാലെന്ന വണ്ണം അവിടെ പോയി. ഇടവേളയില്‍ അയാളെ കണ്ടു. എന്നെ മനസ്സിലായി.<br />ഞാനല്ലേ കുടിച്ചിട്ടുള്ളൂ.<br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br />പിന്നീട് ഏറെ തവണ യു ട്യൂബില്‍ കണ്ടു.<br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br />പിന്നെയും ചിരിച്ചു. അയാള്‍ ലോകത്തെ മുഴുവന്‍ ചിരിപ്പിക്കുന്നത് കണ്ട് കണ്ണ് ചിരിച്ചു.<br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br />ഇന്നിതാ മംഗളം വായിക്കുമ്പോള്‍ അയ്യപ്പ ബൈജുവിന്റെ വെബ്സൈറ്റിനെക്കുറിച്ച് ഒരു കുറിപ്പ്. അയ്മനം സാജന്റെ വക. എന്തോ ഏതോ. കഴിക്കാനാവുന്നില്ല. ഉറക്കം വരുന്നില്ല.<br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br />അയ്യപ്പ ബൈജുവിന്, വീടിനടുത്തെ ചാത്തപ്പേട്ടന്, വത്സന്<br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br />ഈ വെബ്സൈറ്റ്<br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br /><a href="http://www.ayyappabaiju.com/" target="_blank">http://www.ayyappabaiju.com/</a><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/7630004620971694985-7278465122683011751?l=www.epathram.com%2Ffeatures%2Findex.shtml'/></div>e പത്രംnoreply@blogger.com6tag:blogger.com,1999:blog-7630004620971694985.post-51837103812016809552008-06-10T19:00:00.003+04:002008-06-10T21:36:04.450+04:00അക്ഷരം മോഷ്ടിച്ചെങ്കിലെന്ത് അത് പേരിനു വേണ്ടിയായിരുന്നില്ലേ…കുറേ വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു സംഭവം…<br /><br /><br /><br /><br />കാവാലം എന്ന കുഗ്രാമത്തിൽ റോഡ് വരുന്നതിനും മുൻപുള്ള കാലം.<br />ഞങ്ങൾ കുറേ സാഹിത്യാസ്വാദകന്മാരുടെ ഒരു സദസ്സുണ്ടായിരുന്നു. സാഹിത്യഭ്രമം തലക്കു പിടിച്ച് വാക്കുകൾ കൊണ്ടു തമ്മിലടിച്ചു തുടങ്ങിയ പ്രസ്തുത സദസ്സ് കയ്യാങ്കളി തുടങ്ങുന്നതിനു മുൻപേ പിരിച്ചു വിടുന്നതിനും മുൻപു നടന്ന ഒരു സംഭവമാണിത്.<br /><br /><br /><br /><br />ആ സുഹൃദ്‌സദസ്സിൽ ഒരു കവിയുടെ പരിവേഷമുണ്ടായിരുന്ന ആളാണ് ശ്രീ. അനിൽ. ഇടക്കിടെ ഓരോ മുറിക്കവിതകളും, മുഴുവൻ കവിതകളും എഴുതി സദസ്സിൽ പ്രകാശിപ്പിക്കുകയും, കയ്യടിയും വിമർശനവുമൊക്കെ ഏറ്റു വാങ്ങുകയും ചെയ്യുമായിരുന്നു ആശാൻ. അങ്ങനെയിരിക്കെ ഒരു ദിവസം അദ്ദേഹം ഒരു കവിതയുമായി പ്രത്യക്ഷപ്പെട്ടു. കവിതയുടെ പേര് ‘പാർവ്വതി’. അദ്ദേഹം തന്നെ അതു ചൊല്ലി. കേൾക്കും തോറും വീണ്ടും വീണ്ടും കേൾക്കണമെന്നു തോന്നിപ്പോകുന്ന വരികൾ. ആകർഷകമായ ശൈലി. ആ കവിതയെ എങ്ങനെയൊക്കെ വർണ്ണിച്ചാലും മതിയാവാത്തവണ്ണം മനോഹരമായി തോന്നിയെനിക്ക്. അത്രയും ആകർഷകവും, പുതുമയുമുള്ളതായിരുന്നു അതിലെ ഓരോ വരികളും, വാക്കുകളും. യാതൊരു ലോഭവുമില്ലാതെ ഞങ്ങളെല്ലാവരും ആ കവിതയെ വാഴ്ത്തി. അപ്പൊഴും അവിശ്വസനീയമായ അദ്ദേഹത്തിന്റെ രചനാപാടവം ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു. ഞാൻ ഇടക്കിടെ ചോദിക്കുമായിരുന്നു, ഇതു സത്യത്തിൽ താങ്കൾ തന്നെ എഴുതിയതാണോ എന്ന്. അദ്ദേഹം ആണയിട്ടും, തലയിൽ കൈ വച്ചും, പരിഭവിച്ചുമൊക്കെ തന്റെ മൌലികത വെളിപ്പെടുത്തിക്കൊണ്ടുമിരുന്നു.<br /><br /><br /><br /><br />ആ കവിത കേട്ടു കോരിത്തരിച്ച ഞാൻ അദ്ദേഹം പള്ളിയറക്കാവു ക്ഷേത്രോത്സവത്തോടനുബന്ധിച്ച് കവിതാലാപനം എന്ന പേരിൽ അദ്ദേഹം തന്നെ ആവിഷ്കരിച്ച സ്വന്തം കവിതകളെ കവിതന്നെ വേദിയിൽ അവതരിപ്പിക്കുന്ന പരിപാടിയുടെ അവതാരകനായി. ഭൌതിക പ്രപഞ്ചത്തിലെ പ്രേമഭാവനയെ ശിവപാർവ്വതീലീലയിൽ ആവാഹിച്ച കവി, ആദ്ധ്യാത്മിക ജ്ഞാനത്തിന്റെ ഉത്തുംഗതയിൽ നിന്നുകൊണ്ടല്ലാതെ ഇത്തരം ഒരു സൃഷ്ടി ഉണ്ടാവുകയില്ല തന്നെ… തുടങ്ങി ഘോരഘോരം അവതരണം ഗംഭീരമാക്കി… തുടർന്ന് അദ്ദേഹത്തിന്റെ കവിതാലാപനവും, കയ്യടിയും എല്ലാം നടന്നു.<br /><br /><br /><br /><br />ഈ സംഭവത്തെ തുടർന്ന് ആവേശം ഉൾക്കൊണ്ട കവി, പൂക്കൈതയാറിന്റെ അക്കരെയും, ഇക്കരെയുമായി നാട്ടിലെ വിവിധ ക്ലബ്ബുകൾ നടത്തിയ പരിപാടികളിലും പോയി കയ്യടി വാങ്ങി. ഈ ഏർപ്പാട് വരും വർഷങ്ങളിലും നീണ്ടു നിന്നിരുന്നു എന്നു നാട്ടുകാർ പറയുന്നതു കേട്ടു. ചുരുക്കത്തിൽ ‘കടൽമാതിൻ പൂവാടമേ പുണ്യഭൂവേ‘ എന്നു മഹാ കവി വള്ളത്തോൾ പോലും ആവേശത്തോടെ വിളിച്ച കാവാലത്തിന്റെ ആസ്ഥാന കവിയായി ശ്രീ അനിൽ മാറിക്കഴിഞ്ഞിരുന്നു.<br /><br /><br /><br /><br />ഇടക്കിടെ കാവാലത്തു പോകുമ്പോഴെല്ലാം എങ്ങനെയും സമയം കണ്ടെത്തി ഞാൻ ആ മഹാനുഭാവന്റെ അടുത്തു ചെന്നിരുന്ന് ആ കവിത പാടിച്ചു കേൾക്കും. പാർവ്വതി എന്നിൽ ആവേശമായി നിറഞ്ഞു നിൽക്കുന്നു. ഇപ്പൊഴും. എപ്പൊഴൊക്കെ പാടിക്കഴിയുമ്പൊഴും ഞാൻ ചോദിക്കും, ഇതു താങ്കൾ തന്നെ എഴുതിയതാണോ?... വീണ്ടും ആണയിടീൽ, തലയിൽ തൊടീൽ, പരിഭവം…<br /><br /><br /><br /><br />വർഷങ്ങൾ കഴിഞ്ഞു… ജീവിതം ഗ്രാമവും, ജില്ലയും, സംസ്ഥാനവും, രാജ്യവും, കടലും കടന്ന് ഭൂഖണ്ഡം തന്നെ വിടുമെന്ന സ്ഥിതിയായപ്പോൾ കലിയുഗവരദന്റെ പുണ്യമല ഒന്നു ചവിട്ടണമെന്ന ഒരാഗ്രഹം മനസ്സിൽ വർദ്ധിച്ചു വന്നു. അന്നദാന പ്രഭുവിന്റെ, ആശ്രിത വത്സലന്റെ, സത്യമായ പതിനെട്ടു പടികൾക്കധിപന്റെ തിരുസന്നിധിയിൽ ചെന്ന് ഒരിക്കലും ആരാലും നിർവചിക്കാൻ കഴിയാത്ത ആത്മനിർവൃതി ഏറ്റുവാങ്ങി അയ്യനയ്യന്റെ പുണ്യമലയിറങ്ങി.<br /><br /><br /><br /><br />പമ്പയിലെത്തിയപ്പോൾ ഒരു മാവേലിക്കര ബസ്സു മാത്രമേ അപ്പോൾ പുറപ്പെടുന്നുള്ളു എന്നറിഞ്ഞു. എന്നാൽ അതിൽ കയറിയാൽ തീർത്ഥാടനം ഒന്നു കൂടി വിപുലമാക്കാമല്ലോ എന്ന പ്രതീക്ഷയിൽ അതിൽ കയറിയിരുന്നു. ഒന്നുറങ്ങിയെണീറ്റപ്പൊഴേക്കും മാവേലിക്കരയെത്തി. തീ പോലെ പൊള്ളുന്ന വെയിലിൽ, നഗ്നപാദനായി പ്രൈവറ്റ് ബസ് നിർത്തുന്ന സ്ഥലത്തേക്ക് യാത്രയായി. പോകുന്ന വഴിയിൽ ഒരു ബുക്ക്സ്റ്റാൾ കണ്ട് , അവിടെ പുറത്തു നിരത്തി വച്ചിരുന്ന ചില പുസ്തകങ്ങളിൽ കണ്ണോടിച്ചു നിന്നു. ആ സമയം അവിടെ സ്ഥാപിച്ചിരുന്ന ഒരു സിഡി പ്ലേയറിൽ നിന്നും ഏതോ ഒരു കവിയുടെ ഒരു കവിത ഒഴുകി വരുന്നുണ്ടായിരുന്നു. ആദ്യത്തെ കവിത കഴിഞ്ഞു അടുത്ത കവിത തുടങ്ങിയതും ഞാൻ ഞെട്ടി. ശരിക്കും ഞെട്ടി. നമ്മുടെ സാക്ഷാൽ അനിലിന്റെ പാർവ്വതി!!!. എനിക്കു സന്തോഷമായി. എന്റെ നാട് ഇത്രയും വികസിച്ചതും, അടുത്തു പരിചയമുള്ള ഒരു നാട്ടുകാരന്റെ കവിത ഈ ലോകം മുഴുവൻ കേൾക്കാൻ തുടങ്ങിയിരിക്കുന്നെന്നും ഓർത്ത് കുറച്ചു നേരം നിന്നഭിമാനിച്ചു.<br /><br /><br /><br /><br />അപ്പോൾ അകത്തുനിന്നും മാന്യനായ കടയുടമ പുറത്തു വന്ന് ഏതു പുസ്തകമാണ് സ്വാമിക്കു വേണ്ടതെന്നാരാഞ്ഞു. സ്വപ്നത്തിൽ നിന്നു ഞെട്ടിയുണർന്നതു പോലെ ഞാൻ ചോദിച്ചു, ഈ കേൾക്കുന്ന കവിത ആരുടേതാണ്??? എന്റെ നാട്, എന്റെ നാട്ടുകാരൻ എന്ന് ഉറക്കെ വിളിച്ചു കൂവുവാൻ ശരണമന്ത്രങ്ങൾ കരുത്തു പകർന്ന കണ്ഠവുമായി ഞാൻ വെമ്പി നിന്നു. അപ്പോൾ അയാൾ പറഞ്ഞു<br /><br /><br /><br /><br />“ഇത് അനിൽ പനച്ചൂരാന്റെ കവിതയാണ്. അദ്ദേഹം തന്നെയാണ് പാടിയിരിക്കുന്നത്. “<br /><br /><br /><br /><br />ഞാൻ അന്തം വിട്ടു. ഞങ്ങളുടെ ആസ്ഥാനകവിയായ അനിലിന്റെ പേരിനോടൊപ്പം പനച്ചൂരാൻ ഉള്ളതായി എനിക്കറിവില്ലായിരുന്നു. വിളിച്ചുകൂവൽ അല്പനേരത്തേക്കു നീട്ടി വച്ചിട്ട് ഞാൻ ചോദിച്ചു<br />അദ്ദേഹത്തിന്റെ ഫോട്ടോ ഉണ്ടാവുമോ ആ കവറിലോ മറ്റോ?<br />ഉണ്ടല്ലോ, ഞാൻ കാണിച്ചു തരാമെന്നു പറഞ്ഞ് കടക്കാരൻ അകത്തേക്കു പോയി. ഞാൻ ചിന്തിച്ചു എന്തുകൊണ്ടാണദ്ദേഹം കാവാലം എന്നു ചേർക്കാതെ പനച്ചൂരാൻ എന്നാക്കിയത്?. വീട്ടു പേരതല്ലല്ലൊ… അധികസമയം ചിന്തിക്കേണ്ടി വന്നില്ല അതാ വരുന്നു ഫോട്ടോയുമായി കടക്കാരൻ!.<br /><br /><br /><br /><br />ഇപ്പൊഴാണ് ഞാൻ ‘ഞെട്ടലിന്റെ’ അന്തസത്തയറിഞ്ഞു ഞെട്ടിയത്…<br /><br /><br /><br /><br />കാവാലത്തുകാരൻ അനിലല്ല അത്. ക്രാന്തദർശിത്വം കണ്ണുകളിൽ സ്ഫുരിക്കുന്ന, അറിവിന്റെ ആഴങ്ങളെ ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാവാത്ത തന്റെ ഏതാനും കൃതികൾ കൊണ്ടു തന്നെ മലയാളിമനസ്സുകളെ കീഴടക്കിയ ഇന്ന് ഏതു കൊച്ചു കുഞ്ഞിനും തിരിച്ചറിയാൻ കഴിയുന്ന സാക്ഷാൽ അനിൽ പനച്ചൂരാൻ എന്ന അനുഗ്രഹീത കവിയെ ഞാൻ ആദ്യം കാണുന്നത് അന്നായിരുന്നു. (അദ്ദേഹത്തിന്റെ തന്നെ പ്രവാസികളുടെ പാട്ട് എന്ന കവിതയായിരുന്നു പാർവ്വതിക്കു മുൻപ് അവിടെ കേട്ടത്)<br /><br /><br /><br /><br />ഒരു കയ്യിൽ ഇരുമുടിയും, മറുകയ്യിൽ ആ സി ഡി കവറും പിടിച്ചു കൊണ്ട് അവിടെനിന്ന് ഞാൻ അതുവരെ കേട്ടും, അറിഞ്ഞും വന്നിട്ടുള്ള മുഴുവൻ തെറികളും സ്ഥലകാലബോധമില്ലാതെ വിളിച്ച്, ശരണമന്ത്രങൾകൊണ്ട് പവിത്രമാക്കിയ എന്റെ നാവിന്റെ പുണ്യത്തെ മുഴുവൻ ബലികഴിച്ചു. ഒരു അയ്യപ്പന് ഇങ്ങനെയൊക്കെയും തെറി പറയാൻ കഴിയുമോ എന്ന് ഒരു പക്ഷേ ആ കടക്കാരന് തോന്നിയിട്ടുണ്ടാവും.<br /><br /><br /><br /><br />ഞാൻ അയാളോട് ആ സിഡി നിർബന്ധിച്ചു വാങ്ങി. അയാളതു വിൽക്കാൻ വച്ചതല്ലായിരുന്നിട്ടും, പുതിയ സിഡിയുടെ വില നൽകാമെന്നു പറഞ്ഞതു കൊണ്ടും, കാര്യങ്ങളുടെ ‘കിടപ്പ്‘ മനസ്സിലായതു കൊണ്ടും നല്ലവനായ ആ മനുഷ്യൻ എനിക്കാ സിഡി തന്നു.<br /><br /><br /><br /><br />അടുത്ത ദിവസം തന്നെ ഞാൻ കാവാലത്തേക്കു പോയി. കാവാലത്തിന്റെ ‘അ’സ്ഥാന കവിയെ പോയി കണ്ടു. സാധാരണ ചോദിക്കാറുള്ളതു പോലെ തന്നെ കണ്ട മാത്രയിൽ പാർവ്വതി ഒന്നു പാടിക്കേൾപ്പിക്കാൻ പറഞ്ഞു. പക്ഷേ എന്തോ തിരക്കിലായിരുന്ന കവി‘പുങ്കൻ‘ പിന്നീടാവാമെന്നു പറഞ്ഞു. പിന്നെ എനിക്കു പിടിച്ചു നിൽക്കാനായില്ല. ആ സിഡി മുഖത്തേക്കു വലിച്ചെറിഞ്ഞു വായിൽ തോന്നിയതെല്ലാം പറഞ്ഞു.<br />രണ്ടു ദിവസം കാവാലത്തു താമസിച്ച ശേഷമാണ് ഞാൻ തിരികെ പോയത്. അത്രയും സമയം ഇടക്കിടെ അവിടെ പോയി ഞാൻ ചീത്ത വിളിച്ചു കൊണ്ടേയിരുന്നു.<br /><br /><br /><br /><br />പാർവ്വതി പോലെ ഒരു കൃതി എഴുതിയുണ്ടാക്കുവാൻ ആ കവി അനുഭവിച്ചിട്ടുണ്ടാകാവുന്ന ആത്മപീഡനത്തിന്റെ ഒരംശമെങ്കിലും തിരിച്ചറിയാൻ കഴിയുമായിരുന്നെങ്കിൽ ഈ മഹാപാപി അതു സ്വന്തം കൃതിയായി നാട്ടുകാരുടെ മുൻപിൽ കൊട്ടിഘോഷിക്കുമായിരുന്നോ?. കാവാലത്തുകാർക്കാണെങ്കിൽ ഈ കൊടും പാതകം തിരിച്ചറിയാൻ കഴിയാതെയും പോയി. ഞാനുൾപ്പെടെയുള്ള കുറേ മണ്ടന്മാർ കയ്യടിക്കാനും… അന്ന് അനിൽ പനച്ചൂരാൻ അത്ര കണ്ട് സുപരിചിതനായിരുന്നില്ല. എന്നാൽ ഈ വിദ്വാൻ എവിടെ നിന്നോ ഈ പാട്ടു കേട്ടിരുന്നു. വരികൾക്കോ, വാക്കുകൾക്കോ, ഈണത്തിനോ യാതൊരു വ്യത്യാസവുമില്ലാതെ, ആ കവിത ആലപിക്കുമ്പോൾ പനച്ചൂരാൻ എവിടെയൊക്കെ ശ്വാസമെടുത്തിട്ടുണ്ടോ അതിൽ പോലും വ്യത്യാസമില്ലാത്ത ഒരു ഉഗ്രൻ മോഷണം!!!. അതായിരുന്നു സംഭവം.<br /><br /><br /><br /><br />ഇനി മേലിൽ പുറം ചൊറിയാൻ പോലും പേന കൈ കൊണ്ടു തൊടരുതെന്നു ഭീഷണിപ്പെടുത്തി ഞാൻ അവിടെ നിന്നും പോയി. (ഈ സംഭവം ഒരു തമാശക്കഥയായേ പരിഗണിക്കേണ്ടതുള്ളൂ, കാരണം ആ കവിതയോടുള്ള കടുത്ത ആരാധന മൂലം അയാൾ അങ്ങനെ പറഞ്ഞെന്നേയുള്ളൂ എന്നാണ് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞത്)<br /><br /><br /><br /><br />അയ്യപ്പപണിക്കർ മരിച്ചു കഴിഞ്ഞ് ഏകദേശം ഒരാഴ്ച്ചയായിക്കാണും, ‘പ്രകാശമായ്‘ എന്ന പേരിൽ എന്റേതായി ഒരു അനുശോചനക്കുറിപ്പ് നിഷ്കളങ്കൻ ഓൺലൈനിലും, തുടർന്ന് കേരളകവിതയിലും പ്രസിദ്ധീകരിക്കയുണ്ടായി. വാസ്തവത്തിൽ അത് ഞങ്ങളുടെ ഫാമിലി ഗ്രൂപ്പിനു വേണ്ടി മാത്രം എഴുതപ്പെട്ടവയാണ്. എങ്ങനെയോ അത് മറ്റിടങ്ങളിലേക്കും പോയി എന്നതാണു സത്യം. അത് ഒരു സൃഷ്ടി ആയിരുന്നില്ല, മറിച്ച് ഗുരുനാഥന്റെ ഓർമ്മയ്ക്കുമുൻപിൽ സമർപ്പിക്കപ്പെട്ട ചില നെടുവീർപ്പുകൾ മത്രമായിരുന്നു.<br /><br /><br /><br /><br />എന്നാൽ പിന്നീട് അതി വിദഗ്ധമായ ഒരു എഡിറ്റിംഗും, അല്പം തലയും, വാലുമൊക്കെയായി പ്രസ്തുത കൃതി ഒരു ഇന്റർനാഷണൽ ജേർണലിൽ വായിക്കുവാനുള്ള മഹാഭാഗ്യം എനിക്കുണ്ടായി. മറ്റൊരു വിദ്വാന്റെ പിതൃത്വത്തിൽ!!!. കഥാപാത്രങ്ങളെല്ലാം അതൊക്കെത്തന്നെ, പേരിൽ അങ്ങോട്ടും ഇങ്ങോട്ടും ഒരു വ്യത്യാസം, കേന്ദ്ര കഥാപാത്രം അയ്യപ്പപണിക്കർ തന്നെ. സാഹചര്യങ്ങൾ പലതും അതേപടി…<br /><br /><br /><br /><br />ശരിക്കും മോഷണം ഒരു കല തന്നെയാണോ?...<br />ചിലപ്പോൾ ആയിരിക്കും.<br /><br /><br /><br /><br />വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ എന്നു അഖിലലോകകള്ളന്മാർക്കുവേണ്ടി വക്കാലത്ത് ഏറ്റെടുത്ത് പരിഭവിച്ച ആ മഹാമനുഷ്യനേക്കുറിച്ചുള്ള വെറും നിസ്സാരനായ ഈയുള്ളവന്റെ ഓർമ്മക്കുറിപ്പുകൾ പോലും മോഷ്ടിക്കപ്പെട്ടിരിക്കുന്നു!!!. (ആ സ്ഥിതിക്ക് അദ്ദേഹത്തിന്റെ എത്രയെണ്ണം അടിച്ചുമാറ്റപ്പെട്ടിട്ടുണ്ടാവാമെന്ന് അത്ഭുതപ്പെട്ടു പോവുകയാണ്.)<br /><br /><br /><br /><br />അദ്ദേഹം തീർത്ത കാവ്യപ്രപഞ്ചം ഇന്നും തുടരുന്നുവെങ്കിലും അയ്യപ്പപണിക്കർ എന്ന യുഗം അവസാനിച്ചിരിക്കുന്നു… അല്ലായിരുന്നെങ്കിൽ അദ്ദേഹത്തോടു തന്നെ ചോദിക്കാമായിരുന്നു ‘അക്ഷരക്കള്ളന്മാരെ’ അങ്ങേയ്ക്ക് എങ്ങനെ ന്യായീകരിക്കാൻ കഴിയുമെന്ന്.<br /><br /><br /><br /><br />ഇല്ല, പരിഹാസത്തിന്റെ കൂരമ്പുകൾ ഒളിപ്പിച്ചതെങ്കിലും തേങ്ങാക്കള്ളന്മാരോടും, കോഴിക്കള്ളന്മാരോടും സഹാനുഭൂതിയോടെ സംവദിച്ച സൌമ്യനും ശാന്തനുമായ ആ മഹാത്മാവിന് ഒരു കാലത്തും ഇത്തരം അക്ഷരക്കള്ളന്മാരോട് ക്ഷമിക്കുവാൻ കഴിയില്ല.<br /><br /><br /><br /><br />കോഴിയെ മോഷ്ടിക്കുന്നവന്റെയും, സ്വർണ്ണം മോഷ്ടിക്കുന്നവന്റെയും പിന്നിൽ വിശപ്പ് എന്നൊരു ന്യായീകരണമെങ്കിലും നൽകി അവരോട് ക്ഷമിക്കാം. എന്നാൽ അക്ഷരം മോഷ്ടിക്കുന്നവന്റെ - മറ്റുള്ളവരുടെ അനുഭവങ്ങളെയും, ആത്മാവിനെത്തന്നെയും യാതൊരു ലജ്ജയും കൂടാതെ മോഷ്ടിക്കുന്ന- ഭാഷയുടെ മഹനീയതയ്ക്കു പോലും തീരാക്കളങ്കമായ, സാംസ്കാരിക കേരളത്തിന്റെ മക്കളെന്നും, ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഉദ്യാനപാലകരെന്നുമൊക്കെ നടിച്ചുകൊണ്ട് ശുദ്ധ തോന്നിവാസം കാണിക്കുന്ന ഇത്തരം സാഹിത്യ നപുംസകങ്ങളായ ഭാഷാവ്യഭിചാരികളുടെ ദുർവൃത്തികളെ ഏതു തരത്തിൽ ന്യായീകരിക്കാൻ കഴിയും എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. സ്വയം ചിന്തിക്കുമ്പോൾ പോലും ഇവർക്കൊന്നും ലജ്ജ തോന്നാത്തതെന്താണെന്നു ചിന്തിച്ചു പോവുകയാണ്.<br /><br /><br /><br /><br />ഭാവനാ സമ്പന്നരായ ഒരു പിടി കലാകാരന്മാരുടെ ബ്ലോഗുകളിൽ കോപ്പി റൈറ്റും, പ്രൈവസി പോളിസിയുമൊക്കെ സഹിതം പ്രസിദ്ധീകരിച്ച ചില കൃതികൾ ചില ജാലികകൾ മോഷ്ടിച്ച് അവരുടെ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. അതേക്കുറിച്ച് അന്വേഷിച്ചപ്പോൾ, നല്ല ഭാഷാജ്ഞാനവും, പദ സമ്പത്തും, ശൈലീശുദ്ധിയും കൈമുതലായുള്ള ആ എഴുത്തുകാർക്ക് അവരുടെ നിഘണ്ടുവിലെങ്ങും ഇല്ലാത്ത (ശബ്ദതാരാവലിയിലുമില്ല – ചിലപ്പോൾ പുതിയ ചില ആക്ഷൻ സിനിമകളുടെ തിരക്കഥ വായിച്ചാൽ അതിൽ കാണാൻ കഴിഞ്ഞേക്കും) ആരും കേട്ടിട്ടു പോലുമില്ലാത്ത പഞ്ചവർണ്ണ തെറികളാണ് മറുപടിയായി ലഭിച്ചതെന്നു പറയപ്പെടുന്നു. അതേ തുടർന്ന് എല്ലാവരും തങ്ങളുടെ ബ്ലോഗുകൾ കറുപ്പു നിറമാക്കി പ്രതിഷേധവാരം ആചരിക്കുന്നു. ഈയുള്ളവനും അവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നിഷ്കളങ്കൻ ഓൺലൈൻ എന്ന പേരിലുള്ള ബ്ലോഗും കറുപ്പു നിറമാക്കി പ്രതിഷേധിക്കുകയാണ്.<br /><br /><br /><br /><br />എന്നാൽ ഇതിനൊരന്ത്യമുണ്ടാകുമോ?, കൊലപാതകിക്കും, ഏഴു വയസ്സു തികയാത്ത മകളെ ബലാത്സംഗം ചെയ്തു കൊന്നവനും, പട്ടച്ചാരായം വാറ്റി നാട്ടുകാരുടെ കണ്ണിന്റെ ഫിലമെന്റ് തെറിപ്പിച്ചവനും വേണ്ടിപ്പോലും അവകാശത്തെയും, സ്വാതന്ത്ര്യത്തെയും കുറിച്ച് സിമ്പോസിയങ്ങളും, ഉപന്യാസമത്സരങ്ങളും നടത്തി കയ്യടി വാങ്ങുന്നവരുടെ ദേഹത്തു മുട്ടിയിട്ടു നടക്കാൻ മേലാത്ത നാടാണ് കേരളം. എന്നാൽ ഒരു പിടി കലാകാരന്മാരുടെ കൊച്ചു കൊച്ചു സ്വപ്നപുഷ്പങ്ങളുടെ മേൽ മുറുക്കി തുപ്പുന്നവർക്കെതിരേ ഒരു വാക്കുകൊണ്ടെങ്കിലും പ്രതികരിക്കാൻ ആരെങ്കിലും ഉണ്ടാവുമോ എന്ന് നമുക്കു കാത്തിരുന്നു കാണാം…<br /><br /><br /><br /><em>- ജയകൃഷ്ണൻ കാവാലം<br /></em>© nishkalankanonline<br /><a href="http://www.nishkalankanonline.blogspot.com/" target="_blank">www.nishkalankanonline.blogspot.com</a><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/7630004620971694985-5183710381201680955?l=www.epathram.com%2Ffeatures%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-7630004620971694985.post-88799118664473977972008-06-07T22:04:00.002+04:002008-06-07T22:18:01.099+04:00റിയല്‍ എസ്റ്റേറ്റും പ്രവാസികളും<a href="http://www.epathram.com/features/uploaded_images/realestate-763056.jpg"><img style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://www.epathram.com/features/uploaded_images/realestate-763053.jpg" border="0" /></a> പ്രവാസികളെ സംബന്ധിച്ചേടത്തോളം നാട്ടില്‍ ഒരു ഇന്‍വെസ്റ്റ്‌മന്റ് എന്നത് എന്നും ഒരു സ്വപ്നമാണ്. ജോലിയുടെ അരക്ഷിതാവസ്ഥ അവനെ നിക്ഷേപങ്ങളെ കുറിച്ച് ഗൗരവപൂര്‍വ്വം ചിന്തിപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്നു. ബാങ്കുകളില്‍ നിന്നും നികഷേപങ്ങള്‍ക്കുള്ള പലിശനിരക്ക് ആകര്‍ഷകമല്ലെന്ന് തോന്നിയതിനാല്‍ പലരും ഷെയര്‍ മാര്‍ക്കറ്റിലും,മ്യൂച്വല്‍ ഫണ്ടുകളിലും, റിയല്‍ എസ്റ്റേറ്റിലും നിക്ഷേപങ്ങള്‍ നടത്തുവാന്‍ തുടങ്ങി. ഷയര്‍ മാര്‍ക്കറ്റിന്റെ ഒരു "റിസ്ക്ക്" കണക്കിലാക്കുമ്പോള്‍ അതിനെക്കുറിച്ച് വ്യക്തമയ ധാരണയില്ലാത്തവര്‍ അതില്‍ വലിയ താല്‍പര്യം എടുക്കാന്‍ നില്‍ക്കില്ല. ഇത്തരം ആളുകള്‍ മറ്റു രംഗങ്ങളെ കുറിച്ച് ആലോചിക്കുവാന്‍ തുടങ്ങി.ഇന്നത്തെ സാഹചര്യത്തില്‍ കഷ്ടപ്പെട്ടുണ്ടാക്കുന്ന കാശ് കേരളത്തില്‍ വ്യവസായരംഗത്ത് നിക്ഷേപം നടത്തുന്നതുവാന്‍ സാമാന്യ ബോധമുള്ള ആരും തുനിയില്ല.<br /><br /><br /><br />പ്രവാസി മലയാളിയെ സംബന്ധിച്ചേടത്തോളം നിഷേപങ്ങള്‍ എന്നും ഒരു ആവേശമാണ്.അതിനായി അവര്‍ കൂടുതല്‍ ലാഭസാധ്യതയുള്ള പുതിയ രംഗങ്ങളെ എന്നും അന്വേഷിച്ചുകൊണ്ടിരിക്കും. ഈ അവസരം മുതലെടുത്തുകൊണ്ട് പല "തട്ടിപ്പ് സംരംഭങ്ങളും" പരസ്യകോലാഹലങ്ങളൂടേയും വന്‍ പ്രചരണകോലാഹലങ്ങളൂടേയും അകമ്പടിയോടെ കടന്നുവന്നു. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു തേക്ക് ആട് മാഞ്ചിയം,എണ്ണപ്പന ജനകീയ സിനിമാ നിര്‍മ്മാണം തുടങ്ങി വ്യത്യസ്ഥ സ്കീമുകള്‍. നിങ്ങള്‍ ഒരു യൂണിട് ഒരു നിശ്ചിത തുക മുടക്കി എടുക്കുമ്പോള്‍ പതിനഞ്ചും ഇരുപതും വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ ലക്ഷങ്ങള്‍ തിരികെ തരും എന്നുള്ള മനം മയക്കുന്ന പരസ്യവാചകങ്ങള്‍ മാര്‍ക്കറ്റിങ്ങിനായി വാക്ചാതുര്യമുള്ള ആളുകള്‍ കൂടാതെ ചില പ്രശസ്തരുടെ "ഉറപ്പുകള്‍". ഇത്തരം സംരംഭങ്ങളില്‍ വന്‍ നിക്ഷേപം നടത്തുകയും ഒടുവില്‍ പണം നഷ്ടപ്പെടുകയും ചെയ്തവരില്‍ ഭൂരിപക്ഷവും പ്രവാസികള്‍ ആയിരുന്നു.ഇത്തരം തട്ടിപ്പുകാരുടെ പ്രധാനലക്ഷ്യം എന്നും പ്രവാസികള്‍ തന്നെയായിരുന്നു.<br /><br /><br /><br />കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റി പോളുള്ള പ്രോജക്ടുകളുടെ ചര്‍ച്ചകള്‍ തുടങ്ങിയതോടെ അവിടെ റിയല്‍ എസ്റ്റേറ്റ് രംഗം വന്‍ കുതിപ്പാണ് നടത്തിയത്. ഇതിന്റെ ചുവടുപിടിച്ച് കേരളത്തിലെ കൊച്ചുപട്ടണങ്ങളിലും റിയല്‍ എസ്റ്റേറ്റ് രംഗം കുതിക്കുവാന്‍ തുടങ്ങി. ഒന്നുരണ്ടുവര്‍ഷം മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ പലമടങ്ങായി ഭൂമിയുടെ വില.ഇത് പലര്‍ക്കും ഈ രംഗത്ത് നിഷേപങ്ങള്‍ നടത്തുവാന്‍ പ്രചോദനമായി.കേരളത്തിലെ പല പ്രധാന നഗരങ്ങളിലും സമീപ പ്രദേശങ്ങളിലും ചിലര്‍ വന്തോതില്‍ ഭൂമിവാങ്ങിക്കൂട്ടുകയും തുടര്‍ന്ന് പ്ലോട്ടുകളായിതിരിച് അതിനു അവര്‍ പലമടങ്ങ് വില നിശ്ചയിക്കുകയും ചെയ്യുന്നു. ഭൂമിവില ഇനിയും വന്‍ തോതില്‍ ഉയരും എന്നതിനാല്‍ പലരും അവര്‍ പറയുന്ന മോഹവിലക്ക് ഭൂമി കൈക്കലാക്കുന്നു. ഇന്നിപ്പോള്‍ കേരളത്തിനു പുറത്തും ഇത്തരം പ്ലോട്ടുകള്‍ക്ക് വന്‍ ഡിമാന്റായി മാറിയിരിക്കുന്നു.<br /><br /><br /><br />ഇത്തരം സംരംഭങ്ങളില്‍ നിക്ഷേപിക്കുന്നവര്‍ അവരുടെ ഭൂമിസംബന്ധമായ ഡോക്യുമെന്റുകളും നിബന്ധനകളും കൃത്യമായി പരിശോധിച്ച് മനസ്സിലാക്കാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വ്യവഹാരങ്ങളില്‍ പെട്ട് ഭൂമിയാണോ, ഇതിനുമേല്‍ എന്തെങ്കിലു തരത്തിലുള്ള ലോണുകള്‍ ഉണ്ടോ അല്ലെങ്കില്‍ കൂട്ടുകുടുമ്പ സ്വത്താണെങ്കില്‍ എല്ലാ അവകാശികളുടേയും അനുമതിപത്രം വാങ്ങിയിട്ടുണ്ടോ തുടങ്ങിയ ഒത്തിരി കാര്യങ്ങള്‍ ശ്രദ്ധിക്കുവാനുണ്ട്. വിദഗദനായ ഒരു ഡോക്യുമന്റ് റൈറ്ററെക്കൊണ്ടോ അല്ലെങ്കില്‍ ഒരു അഭിഭാഷകനെക്കൊണ്ടോ പരിശോധിച്ച് തട്ടിപ്പുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുക. ഇല്ലാത്തപക്ഷം നിങ്ങളുടെ നിക്ഷേപങ്ങള്‍ "തേക്ക് മാഞ്ചിയം" സ്കീം പോലെ ഒരു നാള്‍ തട്ടിപ്പാണെന്ന് തിരിച്ചറിയുമ്പോളേക്കും വൈകിയിരിക്കും.<br /><br /><br /><br />ശ്രദ്ധിക്കേണ്ട മറ്റൊരു സംഗതി ബാങ്കില്‍ പണയം വെച്ച ഭൂമി വാങ്ങുമ്പോഴാണ്. വാങ്ങുന്ന വ്യക്തി ലോണ്‍ അടച്ചുതീര്‍ത്ത് ബധ്യത തീര്‍ത്ത് ആധാരം എടുത്ത് ഉടമസ്ഥനു നല്‍കുകയും തുടര്‍ന്ന് ഉടമസ്ഥന്‍ സ്ഥലം വാങ്ങാന്‍ പണം നല്‍കിയ വ്യക്തിയുടെ പെരില്‍ റെജിസ്റ്റര്‍ ചെയ്തു നല്‍കുവാന്‍ തയ്യാറാകാതിരിക്കുകയും പണം തിരികെ നല്‍കാതിരിക്കുകയും ചെയ്ത് വഞ്ചിതരായ പ്രവാസികള്‍ നിരവധിയാണ്.<br /><br /><br /><br />കേരളത്തിനു പുറത്ത് ചെറിയ പ്ലോട്ടുകളും വന്‍ തൊട്ടങ്ങളും വാങ്ങുന്ന ഒത്തിരി മലയാളികള്‍ ഉണ്ട്.അന്യ സംസ്ഥാനങ്ങളില്‍ നിഷേപം നടത്തുമ്പോള്‍ അവിടെ അത് സുരക്ഷിതമാണോ എന്നകാര്യം കൂടെ പരിഗണിക്കെണ്ടതുണ്ട്. ഭൂമി വെട്ടിപ്പിടിക്കല്‍ എന്ന് നാട്ടിന്‍ പുറങ്ങളില്‍ പണ്ടു പറയാറുള്ള സംഗതി ഇവിടങ്ങളില്‍ ധാരാളമായി നടക്കുന്നുണ്ട്. തുടര്‍ന്ന് കേസും മറ്റും ആകുമ്പോള്‍ അത് കൈകാര്യം ചെയ്യുവാന്‍ പലപ്പോഴും പ്രവാസികള്‍ക്ക് ബുദ്ധിമുട്ടാകും സമയനഷ്ടവും ധനനഷ്ടവും കൂടാതെ മനസ്സമാധാനവും ഇല്ലാതാകും.<br /><br /><br /><br /><br />ഭൂമികഴിഞ്ഞാല്‍ അടുത്ത നിക്ഷേപസാധ്യത കെട്ടിടങ്ങളില്‍ ആണ്. കേരളത്തിനകത്തും പുറത്തുമായി വരുന്ന നിരവധി വില്ല/ഫ്ളാറ്റു പ്രൊജക്ടുകളുടെ പരസ്യം ദിനം പ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.ഭൂമിയെപോലെ തന്നെ ഫ്ളാറ്റുകള്‍ക്കും ഡിമാണ്റ്റ് വാന്‍ തോതില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സമയം ആണിത്.പ്രൊജക്ട് അനൌണ്‍സ് ചെയ്യുമ്പോള്‍ ബുക്ക് ചെയ്ത് പിന്നീട് ഡിമാണ്റ്റ് വര്‍ദ്ധിക്കുമ്പോള്‍ വില്‍ക്കുകയോ ആകാം വാങ്ങിയ ശേഷം വാടകക്ക് നല്‍കുകയോ(നിര്‍മ്മാതാക്കളെ തന്നെ ഏല്‍പ്പിച്ചാല്‍ അവര്‍ കെട്ടിടം വാടക്ക് നല്‍കി മാസാമാസം ഉടമസ്ഥന് വാടക നല്‍കുന്നഉണ്ട്) കേരളത്തില്‍ പേരെടുത്ത പല ബില്‍ഡേഴ്സും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൌകര്യങ്ങള്‍ നല്‍കുവാന്‍ അനുദിനം മത്സരിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാനാകുക.ഇന്ന് റെഡി ടു ലിവ് ഫ്ളാറ്റുകളും വില്ലകളും കേരളത്തില്‍ ധാരാളം വന്നുകൊണ്ടിരിക്കുന്നു.<br /><br /><br /><br /><br />ഇത്തരം സംരംഭങ്ങളില്‍ നിക്ഷേപിക്കുവാന്‍ ഒരുങ്ങുമ്പോള്‍ അവര്‍ ചെയ്ത മുന്‍ പ്രൊജക്ടുകളെകുറിച്ചും അതിണ്റ്റെ ഇപ്പോഴത്തെ നിലവാരത്തെക്കുറിച്ചും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. മികച്ച ഡിസൈനുകളും നിര്‍മ്മാണത്തിലെ ഗുണനിലവാരം ഉറപ്പുവരുത്തുവാനും ശ്രദ്ധിക്കുന്ന നിര്‍മ്മാതാക്കളില്‍ നിന്നും മാത്രം കെട്ടിടങ്ങള്‍ വാങ്ങുവാന്‍ ശ്രദ്ധിക്കുക.അമിതലാഭം ലഭിക്കുവാനായും വിലകുറച്ചു നല്‍കുവാനായും നിര്‍മ്മാണത്തിലും മറ്റു സര്‍വ്വീസിലും നിലവാരം ശ്രദ്ധിക്കാത്തവരെ ഒഴിവാക്കുക.<br /><br /><br /><br /><br />ഫ്ളാറ്റുകളുടെ ഒരു ന്യൂനത എന്നുപറയാവുന്നത് അതിണ്റ്റെ ഡിസൈന്‍ ചിലപ്പോള്‍ നിങ്ങളുടെ ആവശ്യത്തിന് അനുസൃതമായി ക്കൊള്ളണം എന്നില്ല.പൊതുവായ താലര്യങ്ങളെ മുന്‍ നിര്‍ത്തിക്കൊണ്ടായിരിക്കും ഫ്ളാറ്റുകള്‍ ഡിസൈന്‍ ചെയ്യുക. എന്നാല്‍ ഫ്ളാറ്റുകളുടെ പുറം ഭാഗത്തെയും പൊതു സ്റ്റ്ര്‌കചറിനേയും ബാധിക്കാത്ത വിധത്തിലുള്ള മാറ്റങ്ങള്‍ പല നിര്‍മ്മതക്കാളും അനുവധിക്കാറുണ്ട്.ഇത്തരം കാര്യങ്ങള്‍ നിര്‍മ്മാണം ആരംഭിക്കുന്നതിനു മുമ്പുതന്നെ നിങ്ങളുടെ ഡിസൈനര്‍/ആര്‍ക്കിടെക്റ്റുമായി ആലോചിച്ച് വേണ്ട നിര്‍ദ്ധേശങ്ങള്‍ കെട്ടിട നിര്‍മ്മാതാവിനു നല്‍കി കരാറില്‍ ഏര്‍പ്പെടുന്നത് നന്നായിരിക്കും.<br /><br /><br /><br /><br />പ്രൊജക്ടുകളുടെ പരസ്യത്തിനായി തയ്യാറാക്കുന്ന ബ്രോഷറുകള്‍ മൂവികള്‍ എന്നിവയില്‍ കാണുന്ന രീതിയില്‍ ആയിരിക്കണം എന്നില്ല കെട്ടിടത്തിണ്റ്റെ യദാര്‍ഥ പശ്ചാത്തലവും മറ്റും.പലപ്പോഴും പ്രൊജക്ടിണ്റ്റെ സമീപത്തുള്ള ആരാധനാലയങ്ങള്‍, സ്കൂളുകള്‍, ബസ്റ്റാണ്റ്റുകള്‍, ആശുപത്രികള്‍, മാളുകള്‍, പ്രധാനജംഗ്ഷനുകള്‍ എന്നിവ ഹൈലൈറ്റ് ചെയ്യാറുണ്ട്.പക്ഷെ ഇവയിലേക്കുള്ള ദൂരം എത്രയാണെന്നും അവിടേക്കുള്ള വഴി സഞ്ചാരയോഗ്യമാണോ എന്നും പരിശോധിച്ച് ഉറപ്പുവരുത്തുക, കാരണം ഇത്തരം ഘടകങ്ങളെ കൂടേ അടിസ്ഥാനമാക്കിയാണ് പ്രസ്തുത പ്രൊജക്ടിണ്റ്റെ വിലനിശ്ചയിക്കുന്നത്.ഉദാഹരണത്തിനു കേരളത്തിലെ ഒരു പ്രമുഖ ക്ഷേത്രത്തിനു സമീപം അലെങ്കില്‍ എയര്‍പ്പോര്‍ട്ടിനോ ഐടിപാര്‍ക്കിനോ സമീപം എന്നൊക്കെ പരസ്യത്തില്‍ കണ്ടാലും പ്രൊജക്ട് വരുന്ന സ്ഥലം ചതുപ്പാണോ വഴി മോശമാണോ എന്നൊക്കെ അവിടെ പോയി നോക്കിയാലെ അറിയാന്‍ പറ്റൂ.<br /><br /><br /><br /><br />ശ്രദ്ധിക്കേണ്ട മറ്റൊന്നാണ് കെട്ടിടത്തിണ്റ്റെ പ്ളാനിണ്റ്റെ സ്കെയില്‍.ബ്രോഷറിലെ പ്ളാനില്‍ സൌകര്യങ്ങള്‍ കൂടുതല്‍ തോന്നുമെങ്കിലും യദാര്‍ഥ മുറികള്‍ അത്രക്ക് വലിപ്പം ഉണ്ടായിക്കൊള്ളണം എന്നില്ല.അതുകൊണ്ട് പ്ളാനിലെ അളവുകള്‍ പ്രത്യേകം ശ്രദ്ധിക്കുക.ഫ്ളാറ്റാണെങ്കില്‍ നിങ്ങള്‍ വാങ്ങിക്കുവാന്‍ പോകുന്ന യൂണിറ്റ് ഏതു നിലയില്‍ ആണെന്നും അത് ഏതുദിശയിലേക്കാണെന്നും അവിടെ നിന്നുംനോക്കിയാല്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന വ്യൂ എന്താണെന്നും അറിയുവാന്‍ ശ്രമിക്കുക. പ്രൊജക്ടിണ്റ്റെ ഡിസൈന്‍ സംബന്ധിയായ അഭിപ്രയങ്ങള്‍ ഒരു നല്ല ആര്‍ക്കിടെക്റ്റു/ഡെസൈനെരുമായും നിയമപരമായ വിഷയങ്ങള്‍ ഡോക്യുമെണ്റ്റിണ്റ്റെ വിശദാംശങ്ങള്‍ എന്നിവ ഒരു നല്ല അഭിഭാഷകനുമായി ചര്‍ച്ചചെയ്യുന്നത് നന്നായിരിക്കും.<br /><br /><br /><br /><br />പല ബില്‍ഡേഴ്സും തങ്ങളുടെ ഫ്ളാറ്റുകളില്‍ സ്വിമ്മിങ്ങ് പൂള്‍, പ്ളേ ഏരിയ,ജിം, തുടങ്ങി ഒത്തിരി സൌകര്യങ്ങള്‍ തമസക്കാര്‍ക്കയി ഒരുക്കാറുണ്ട്.ഇതിണ്റ്റെയടക്കം ഫ്ളാറ്റിണ്റ്റെ മെയ്ണ്റ്റനസ് ചിലവുകള്‍ ഏകദേശം എത്രയാണ് ഈടാക്കുക അതു മാസത്തിലാണോ വര്‍ഷത്തിലാണോ എന്നുകൂടെ മുങ്കൂട്ടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്.<br /><br /><br /><br /><br />കെട്ടിട നിര്‍മ്മാതാക്കളുമായും, ലോണുകള്‍ക്കായി ബാങ്കുകളുമായും ഉണ്ടക്കുന്ന ഉടമ്പടികള്‍ വേണ്ടത്ര സമയമെടുത്ത് സാവകാശം വായിച്ചുമനസ്സിലാക്കുക.എന്തെങ്കിലും സംശയങ്ങളോ മറ്റോ ഉണ്ടെങ്കില്‍ കരാറില്‍ ഏര്‍പ്പെടുന്നതിനു മുമ്പുതന്നെ അത് ദൂരീകരിക്കുക. ഉദാഹരണമായി കെട്ടിടം നിര്‍മ്മിക്കുന്ന സ്ഥലത്തിണ്റ്റെ ആധാരം പണയത്തിലാണൊ, കെട്ടിടത്തിനു തദ്ദേശ സ്വയംഭരണ സ്ഥപനങ്ങളില്‍ നിന്നും മറ്റു അതോരിറ്റികളില്‍ നിന്നും നിര്‍മ്മാണാനുമതി ലഭിച്ചിട്ടുണ്ടോ എന്നും ഉണ്ടെങ്കില്‍ എത്ര ഏരിയ എത്രനിലകള്‍ എന്നെല്ലാം രേഖപ്പെടുത്തിയിരിക്കുന്നു എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുക. നിര്‍മ്മാതാക്കള്‍ കെട്ടിടത്തിണ്റ്റെ വിശദാംശങ്ങള്‍ തരാതിരിക്കുകയോ അല്ലെങ്കില്‍ അവര്‍ നല്‍കുന്ന രേഖകളില്‍ എന്തെങ്കിലും സംശയം തോന്നുന്ന പക്ഷം പ്രസ്തുത പ്രൊജക്ട് വരുന്ന തദ്ദേശ സ്വയം ഭരണസ്ഥാപനത്തില്‍ വിവരാവകാശ നിയമം അനുസരിച്ച് പത്തുരൂപയടച്ച് അപേക്ഷ സമര്‍പ്പിച്ചാല്‍ അവിടെ നിന്നും വിശദാംശങ്ങള്‍ ലഭിക്കും. അപ്രൂവ്ഡ് പ്ളാനിണ്റ്റേയും മറ്റും പകര്‍പ്പ് ലഭിക്കുവാന്‍ നിശ്ചിത ഫീസ് അടച്ചാല്‍ മതി.<br /><br /><br /><br /><br />കേരളത്തിലെ കെട്ടിട നിര്‍മ്മാണ ചട്ടം കോര്‍പ്പറേഷനുകള്‍,മുന്‍സിപ്പാലിറ്റികള്‍ എന്നിവയെക്കൂടാതെ എല്ലാ പഞ്ചായത്തുകളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത നിയമം ലംഘിച്ചുകൊണ്ട് നടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഗവണെന്‍മെണ്റ്റിനു തടയാവുന്നതും പൊളിച്ചുനീക്കാവുന്നതുമാണ്.അതുകൊണ്ടുതന്നെ നിങ്ങള്‍ വാങ്ങുന്ന പ്രൊജക്ട് ഈ നിയമം അനുസരിച്ചാണ് നിര്‍മ്മിക്കുന്നത്/നിര്‍മ്മിച്ചിരിക്കുന്നത് എന്ന് ഉറപ്പുവരുത്തുക.കെട്ടിടം നിര്‍മ്മാണവുമായി ബന്ധപ്പെട്ടോ അല്ലെങ്കില്‍ വാങ്ങുന്ന ആളുമായി ബില്‍ഡര്‍ ഉണ്ടക്കുന്ന കരാറിലോ ഏതെങ്കിലും വിധത്തിലുള്ള ലംഘനം ഉണ്ടായാല്‍ തീര്‍ച്ചയയും കോടതിയെ സമീപിക്കാവുന്നതാണ്.<br /><br /><br /><br /><br />ബങ്കുകളില്‍ നിന്നും മറ്റും ലോണെടുക്കുമ്പോള്‍ ഒത്തിരി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ബാങ്കുകളുടെ ടേംസ് ആണ്റ്റ് കണ്ടീഷന്‍സ് അടങ്ങുന്ന രേഖകള്‍ പലതും അനവധി പേജുകള്‍ ഉള്ളതായിരിക്കും. പ്രവാസികളെ സംബന്ധിച്ചേടത്തോളം സമയക്കുറവുമൂലവും ലോണ്‍ എളുപ്പത്തില്‍ ലഭിക്കുവാനുള്ള തിരക്കുകൊണ്ടും പലപ്പോഴും രേഖകള്‍ മുഴുവന്‍ വായിച്ചുനോക്കാതെ ഡോക്യുമെണ്റ്റുകളില്‍ സൈന്‍ ചെയ്യാന്‍ സാധ്യതയുണ്ട്.ഇതു പലപ്പോഴും പിന്നീട് അപ്രതീക്ഷിതമായ ബുദ്ധിമുട്ടുകള്‍ക്ക് ഇടയാക്കിയേക്കാം. ലോണ്‍ എടുക്കും മുമ്പുതന്നെ അവരുടെ പലിശയെ സംബന്ധിച്ചും ഈടാക്കുന്ന ചാര്‍ജ്ജുകള്‍/സര്‍വ്വീസ് ചാര്‍ജ്ജുകള്‍ എന്തെങ്കിലും "ഹിഡന്‍ ചാര്‍ജ്ജുകള്‍" ഉണ്ടെങ്കില്‍ അത് എന്നിവ എത്രയാണെന്ന് കൃത്യമായി മനസ്സിലാക്കുക.തിരിച്ചടവിനെ സംബന്ധിച്ചും അടവു മുടങ്ങുകയോ ലോണ്‍ എടുക്കുന്ന വ്യക്തി ജോലിചെയ്യാന്‍ സാധ്യമാകാത്ത വിധം രോഗബാധിതനാകുകയോ മരിക്കുകയോ ചെയതാല്‍ ഇന്‍ഷൂറന്‍സോ മറ്റു വല്ല പദ്ധതികളോ ഉണ്ടോ ലോണ്‍ നിലവില്‍ ഉള്ളപ്പോള്‍ പ്രസ്തുത കെട്ടിടം വില്‍ക്കുന്നതിനുള്ള കണ്ടീഷന്‍സ് എന്തൊക്കെ എന്നിവയെകുറിച്ചും അറിഞ്ഞിരിക്കേണ്ടതാണ്.<br /><br /><br /><br /><br />തീച്ചയായും റിയല്‍ എസ്റ്റേറ്റ് സാമ്പത്തികമായി നേട്ടം ഉണ്ടാക്കുവാന്‍ ഒത്തിരി സാധ്യതകള്‍ ഉള്ള ഒരു ബിസിനസ്സ് ആണ്. ധനകാര്യ സ്ഥാപനങ്ങള്‍ ഇത്തരം നിക്ഷേപങ്ങള്‍ക്ക് ധാരാളം ലോണുകളും നല്‍കുന്നുണ്ട്. നമ്മുടെ വരുമാനത്തേയും തിരിച്ചടക്കാനുള്ള ശേഷിയേയും കൂടെ കണക്കിലെടുത്ത് മാത്രം നിഷേപങ്ങള്‍ നടത്തുക. ഇല്ലെങ്കില്‍ ലോണടക്കുവാനുള്ള തത്രപ്പടില്‍ നമ്മുടെ ജീവിതത്തിലെ സ്വസ്തതയും സമാധാനവും നഷ്ടമാകും.<br /><br /><br /><br /><br />NB. റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് മോശമാണെന്നോ അല്ലെങ്കില്‍ ഏതെങ്കിലും ബില്‍ഡേഴ്സ് മോശമാണെന്നോ സമര്‍ഥിക്കുവനോ അല്ല ഈ കുറിപ്പിണ്റ്റെ ഉദ്ദേശ്യം.<br /><br /><br /><br /><br />S.kumar<br /><a href="http://www.paarppidam.blogspot.com/" target="_blank">http://www.paarppidam.blogspot.com/</a><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/7630004620971694985-8879911866447397797?l=www.epathram.com%2Ffeatures%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-7630004620971694985.post-38294514622454263882008-05-29T22:01:00.004+04:002008-05-29T22:09:33.921+04:00കുറുമാന്റെ യൂറോപ്യന്‍ സ്വപ്നങ്ങള്‍ - ഒരവലോകനം -നിത്യന്‍<a href="http://www.epathram.com/features/uploaded_images/Europe+Final+Front-760128-792680.jpg"><img style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://www.epathram.com/features/uploaded_images/Europe+Final+Front-760128-792662.jpg" border="0" /></a> ഉത്തരം കിട്ടാത്ത ഒരു പാടു ചോദ്യങ്ങളുണ്ട്. ഒരു നോവല്‍ അവലോകനം ചെയ്യാന്‍ നിത്യനുള്ള യോഗ്യത എന്താണ്? ഉത്തരമില്ലാത്ത പത്തു ചോദ്യങ്ങളുടെ ഗജ മേളയില്‍ തിടമ്പെടുഴുന്നെള്ളിക്കാനുള്ള യോഗ്യത ആ ചോദ്യത്തിനു തന്നെയായിരിക്കും. ദൈവം സഹായിച്ച് നോവല്‍ പോയിട്ട് ഒരര കഥ വരെ എഴുതേണ്ടി വന്നിട്ടില്ല.<br /><br /><br /><br /><br />നാടകാന്തം കപിത്വം എന്നതാരോ തെറ്റി നാടകാന്തം കവിത്വം എന്നെഴുതിയിട്ടുണ്ട്. അതു കൊണ്ട് നാടകത്തില്‍ കൈ വച്ചതേയില്ല. കപിത്വം പ്രസവ വാര്‍ഡു മുതല്‍ നിഴലു പോലെ പിന്‍തുടരുന്നതു കൊണ്ട് കഷ്ടപ്പെട്ടുണ്ടാക്കേണ്ട കാര്യവുമില്ല. സാധാരണ ഗതിയില്‍ നാടകം പൊട്ടിയാലാണ് കപിത്വം ഉപകാരത്തിനെത്തുക. കല്ലും വടിയും കൊണ്ടാല്‍ കാറ്റു പോകുന്ന പണ്ടത്തെ ഗോലി സോഡാ കുപ്പിയും ചീമുട്ടയും തക്കാളിയും ഒന്നിനൊന്ന് മത്സരിച്ച് സൗന്ദര്യ റാണിമാരെപ്പോലെ വേദിയിലേക്ക് മാര്‍ച്ചു ചെയ്യുമ്പോഴാണ് കപിത്വം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത്. ചാട്ടവും പിന്നെയൊരോട്ടവും അനിവാര്യമായി വരുന്ന അവസരമാണത്. ഗ്രഹണം പോലെ വല്ലപ്പോഴും ഒത്തുവരുന്നത്. അതു കൊണ്ടു തന്നെ കഥകളിക്കാരുടെ മെയ് വഴക്കം നാടക നടന്‍മാര്‍ക്കും വേണ്ടതാണ്.<br /><br /><br /><br />'നാനൃഷി കവി' എന്നാണ്. നിത്യനില്‍ നിന്നും ഒരു തെമ്മാടിയിലേക്ക് വലിയ ദൂരമൊന്നുമില്ലെങ്കിലും അഥവാ ദൂരമൊട്ടുമില്ലെങ്കിലും സന്ന്യാസിയിലേക്കെത്തുവാന്‍ ചുരുങ്ങിയത് 100 പ്രകാശ വര്‍ഷമെങ്കിലും സഞ്ചരിക്കേണ്ടി വരും. അങ്ങിനെ പലേ കാരണങ്ങള്‍ കൊണ്ടും കൈയ്യില്‍ കിട്ടിയിട്ടും കവിതയെ ഉപദ്രവിക്കേണ്ടെന്നു കരുതി. സന്ന്യാസിക്ക് തെമ്മാടിയാവാന്‍ പ്രത്യേകിച്ചൊരു എന്‍ട്രന്‍സ് പരീക്ഷയുടെ ആവശ്യമൊന്നുമില്ല. എന്നാല്‍ തെമ്മാടിക്ക് സന്ന്യാസിയാവണമെങ്കില്‍ സാഹസം ചില്ലറയൊന്നുമല്ല.<br /><br /><br /><br />ഫെയില്‍ഡ് പോയറ്റ് ബികംസ് ദ ക്രിറ്റിക് എന്നത് സായിപ്പിന്റെ കണ്ടുപിടുത്തമാണ്. ആഗണത്തില്‍ നമ്മളെ തളയ്‌ക്കുവാന്‍ പറ്റുകയില്ല. കാരണം ഒന്നാം ക്ലാസില്‍ ചേരാത്തവന്‍ ഒന്നാം ക്ലാസില്‍ തോല്‍ക്കുകയില്ല.<br /><br /><br /><br />ഇനിയും യോഗ്യതാ സര്‍ട്ടിഫിക്കറ്റും തിരക്കി വരുന്നവരോട്.<br /><br /><br /><br />ചെമ്പില്‍ നിന്നും കയറി ഇലയിലേക്കിറങ്ങിയാലാണ് പാല്‍ പായസത്തിന് സര്‍ട്ടിഫിക്കറ്റു കിട്ടുക. സര്‍ട്ടിഫിക്കറ്റ് അച്ചടിക്കുന്ന കടലാസും മഷിയും പ്രസും എല്ലാം ആസ്വദിച്ചു കഴിക്കുന്നവന്റെ നാവാണ്. പാചകക്കാരന്റെ പണി ഇലയിലെത്തിക്കുന്നതോടു കൂടി കഴിയുന്നു. സദ്യയുണ്ണുന്നവന്‍ രുചിയറിയുന്നത് വെപ്പുകാരന്റെ നാവിലൂടെയല്ല. ജന്മനാ പാചകക്കാരായ മഹാന്‍മാര്‍ക്കു മാത്രമേ സദ്യയെക്കുറിച്ച് അഭിപ്രായം പറയുവാന്‍ അര്‍ഹതയുള്ളൂ എന്നെവിടെയെങ്കിലും കേട്ടിട്ടുണ്ടോ? ഇതു വായനക്കാരനും ബാധകമാണ്. എഴുത്തുകാര്‍ക്കും.<br /><br /><br /><br />ആത്മകഥാ ശൈലിയില്‍ തികഞ്ഞ അഭ്യാസിയുടെ ചടുലതയോടെ അനായാസതയോടു കൂടി കഥ പറഞ്ഞു പോകുന്നു കുറുമാന്‍. സങ്കീര്‍ണമായ ടെക്‌നിക്കുകളൊന്നുമില്ലാതെ യൂറോപ്യന്‍ സ്വപ്‌നങ്ങളുടെ നറേറ്ററായി സ്വയം അവരോധിച്ചു കൊണ്ടാണ് കുറുമാന്റെ മുന്നേറ്റം. ജീവിതത്തിന്റെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളെ ഉദാത്തമായ ഭാവനയുടെ ചിറകുകളിലേക്കാവാഹിക്കുന്നതില്‍ എഴുത്തുകാരന്‍ വിജയിക്കുന്നു ഒരു വലിയ പരിധി വരെ.<br /><br /><br /><br />നഗ്നമായ ജീവിത യാഥാര്‍ത്ഥ്യങ്ങളെ അങ്ങിനെ തന്നെ ചിത്രീകരിക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുക തീര്‍ച്ചയായും നോവലല്ല. നോവല്‍ (പുതിയത്) ആയി അതില്‍ വല്ലതുമുണ്ടായിരിക്കണം. ഒന്നും ഒന്നും കൂട്ടിയാല്‍ തീര്‍ച്ചയായും ഗണിത ശാസ്‌ത്രത്തില്‍ ഒറ്റയുത്തരമേ കാണൂ. ഒന്നും ഒന്നും ജീവിതത്തില്‍ കൂട്ടുമ്പോള്‍ കിട്ടുന്ന ഉത്തരം പലതായിരിക്കും. കേരളത്തില്‍ ചിലപ്പോള്‍ രണ്ടെന്നു കിട്ടും. ചൈനയിലെത്തിയാല്‍ ഉത്തരം ഒന്നു തന്നെയായിരിക്കും. ഇനി പാക്കിസ്ഥാനിലെത്തിയാല്‍ ഒന്നും കൂട്ടിയാല്‍ കിട്ടുന്നത് എണ്ണിത്തിട്ടപ്പെടുത്താന്‍ ലക്ഷണമൊത്തൊരു കണക്കപ്പിള്ളയെ നിയമിക്കേണ്ടിയും വരും.<br /><br /><br /><br />മനുഷ്യന്റെ ചിന്ത നേര്‍രേഖയില്‍ സഞ്ചരിക്കുമ്പോഴാണ് മഹത്തായ കണ്ടുപിടുത്തങ്ങള്‍ നടക്കുന്നത്, ചിന്ത ചളിക്കുണ്ടിലെ നീര്‍ക്കോലിയെപ്പോലെ കണ്ട ദ്വാരത്തിലെല്ലാം തലയിട്ട് തിരിച്ചൂരി വളഞ്ഞു പുളഞ്ഞു അലസ ഗമനം നടത്തുമ്പോഴാണ് മഹത്തായ സാഹിത്യ സൃഷ്ടികള്‍ ജന്മമെടുക്കുക. അതായത് നേര്‍ രേഖയില്‍ സഞ്ചരിക്കുന്ന ജീവിതത്തിന്റെ നഗ്നമായ ചിത്രീകരണമല്ല സാഹിത്യം. ആ ജീവിതത്തിന് ഭാവനയുടെ പട്ടു പാവാട തുന്നിക്കൊടുക്കലാണ് സാഹിത്യകാരന്റെ കുലത്തൊഴില്‍.<br /><br /><br /><br />കൈകാര്യം ചെയ്യപ്പെടുന്നത് ഒരേ വിഷയമാവാം. അവതരണം യൂണീക്ക് ആയിരിക്കണം. സഞ്ചാര സാഹിത്യം ഒരുപാടാളുകള്‍ കൈകാര്യം ചെയ്‌തിട്ടുണ്ട്. കുറുമാന്റെ 'യൂറോപ്യന്‍ സ്വപ്‌നങ്ങള്‍ സഞ്ചാര സാഹിത്യമെന്ന ഗണത്തില്‍ പെടാം പെടാതിരിക്കാം. ആത്മ കഥയാവാം അല്ലാതിരിക്കാം. മാറി നിന്നു കൊണ്ട് നമുക്ക് പല എഴുത്തുകാരെയും നോക്കാം. മയ്യഴിപ്പുഴയുടെ തീരങ്ങളെഴുതിയ മുകുന്ദനും ഖസാക്കിന്റെ ഇതിഹാസകാരനും ഒക്കെ നമ്മുടെ മുന്നിലുണ്ട്. പലര്‍ക്കും സ്വന്തം കഥ പറഞ്ഞു കഴിഞ്ഞപ്പോ പിന്നെ വലുതായൊന്നും പറയാനുണ്ടായിരുന്നില്ലെന്നതാണ് സത്യം. വിശ്വത്തോളം വളരാന്‍ പറ്റിയവര്‍ വളരേ വിരളം.<br /><br /><br /><br />പ്രണയം മനുഷ്യന്റെ ശക്തിയാണോ അതോ ദൗര്‍ബല്യമാണോ? യൂറോപ്യന്‍ സ്വപ്‌നാടനത്തില്‍ കുറുമാനു കുറുകേയിട്ട ഹര്‍ഡില്‍സ് ആവുന്നില്ല മൂപ്പരുടെ പ്രണയം പോലും ആദ്യ ഘട്ടത്തില്‍. അതു കൊണ്ടു തന്നെയായിരിക്കാം എത്രയോ സ്‌കോപ്പുണ്ടായിരുന്നിട്ടു കൂടി കുറുമാന്‍ പ്രണയത്തിന് വലിയ പ്രാധാന്യം കല്‌പിക്കാതെ ചില്ലറ വരികളിലൊതുക്കിക്കൊണ്ട് തിരിഞ്ഞു നോക്കാതെ നടന്നതും. അവിടെ കുറുമാന്‍ വിജയിക്കുന്നു. അത്ര കണ്ട് അക്കരപ്പച്ചമാനിയ നോവലിലെ കുറുമാനെ ഗ്രസിച്ചിരിക്കുന്നു. അതു മനുഷ്യ സ്വഭാവം കൂടിയാണ്. പശുവിനെപ്പോലെയാണ് മനുഷ്യന്‍ പലപ്പോഴും പെരുമാറുക. മുട്ടോളം പുല്ലില്‍ കെട്ടിയാലും അടുത്ത പറമ്പിലേക്കായിരിക്കും നാവുനീളുക.<br /><br /><br /><br />ഏതൊരു ശരാശരി മലയാളിയെയും പോലെ ഭാസുരമായ ഒരു ഭാവി സ്വപ്‌നം കണ്ട് സായിപ്പിന്റെ ചെരുപ്പന്വേഷിച്ചു പുറപ്പെടുകയാണ് കുറുമാന്‍. വര്‍ത്തമാനത്തില്‍ ചത്താലും തരക്കേടില്ല, ഭാവി സുരക്ഷിതമായിരിക്കണം എന്ന ശരാശരി മലയാളി സങ്കല്‌പത്തെ തന്റെ സ്വതസിദ്ധമായ നര്‍മ്മ ബോധത്തിലൂടെ സംസ്‌കരിച്ചെടുത്ത് കലയുടെ ഉദാത്തമായ ഒരു തലത്തിലേക്കുയര്‍ത്തി അവിടേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നു.<br /><br /><br /><br />കൈകാര്യം ചെയ്‌ത് പരാജയപ്പെടുവാന്‍ ഏറ്റവും എളുപ്പവും വിജയിക്കുവാന്‍ ഏറ്റവും വിഷമവുമുള്ള സംഗതിയാണ് ഹാസ്യം. വിരലിലെണ്ണാവുന്നവര്‍ക്കു മാത്രം വെന്നിക്കൊടി പാറിക്കാന്‍ പറ്റിയ മഞ്ഞു മലയാണത്. കുഞ്ചനും, ഹാസ്യസാഹിത്യം എന്നൊന്നില്ല എന്നുറക്കെ പ്രഖ്യാപിച്ച സാഹിത്യ വിമര്‍ശകനും കേരളക്കരയെ ചിരിപ്പിച്ച് ചിന്തിപ്പിക്കാന്‍ മാത്രമായി ജന്മമെടുത്ത സഞ്ചയനും പിന്നെ വികെഎന്നും വിരാജിച്ച ഹാസ്യത്തിന്റെ സൂര്യനസ്‌തമിക്കാത്ത നാടിന് ബ്രിട്ടന്റെ ഗതിവരാതെ നോക്കുവാന്‍ ആണ്‍ കുട്ടികളുണ്ടെന്ന് തെളിയിച്ചുകൊണ്ട് പുതിയ തലമുറയിലെ എഴുത്തുകാരുടെ ബഹിരാകാശമായ ബൂലോഗത്ത് ഒരു പടയൊരുക്കം നടക്കുന്നുണ്ട്. കൊടകരക്കാരന്റെയും കുറുമാന്റെയുമൊക്കെ നേതൃത്വത്തില്‍. കുറുമാന്‍ തീര്‍ച്ചയായും അനുഗൃഹീതനാണ്. സ്വാഭാവികത നഷ്ടപ്പെടാതെയുള്ള നര്‍മ്മോക്തികള്‍ ഒരുപാടുണ്ട്. ചിലയിടത്തെങ്കിലും സ്വാഭാവികത നഷ്ടപ്പെട്ട് കൃത്രിമത്വം അടക്കിവാഴുന്നുമുണ്ട്. ഹാസ്യം അമൃത ധാരയാണെന്നു പറഞ്ഞിട്ടുണ്ട് സഞ്‌ജയന്‍. അതു കൊണ്ട് അതു ധാരയായി ഒഴുകിത്തന്നെ വരണം.<br /><br /><br /><br />യൂ കേന്‍ നെവര്‍ സ്‌റ്റെപ് ഇന്‍ ടു എ റിവര്‍ ട്വൈസ് എന്നാണല്ലോ. അതായത് അനുഭവം എന്നൊന്നില്ല എല്ലാം നൂതനമാണ് എന്ന സെന്‍ ദര്‍ശനം. മനുഷ്യന്‍ പുതിയ സാഹിത്യ സൃഷ്ടികള്‍ക്കു പിന്നാലോയോടുന്നതിന്റെ കാരണവും വേറൊന്നല്ല. മറിച്ചായിരുന്നെങ്കില്‍ വ്യാസനും കാളിദാസനം വിഷ്‌ണു ശര്‍മ്മനും അപ്പുറത്തേക്ക് നമ്മുടെ സാഹിത്യം സഞ്ചരിക്കേണ്ടിയിരുന്നില്ല. വിഷയം നൂതനമാവുന്നില്ല, പലപ്പോഴും നോക്കിക്കാണുന്ന കണ്ണുകളാണ് നൂതനം.<br /><br /><br /><br />ഒരു ഷെര്‍ലകിന്റെ നിരീക്ഷണപാടവം കുറുമാനിലുണ്ട്. ഫ്രാന്‍സില്‍ നിന്നും സ്വിസിലേക്കു കടക്കാനുള്ള തന്ത്രം കുറുമാന്റെ തൂലിക വിവരിക്കുന്നത് ശ്രദ്ധിച്ചാല്‍ മതി. മദ്യത്തിലും മയക്കുമരുന്നിലും ഭാവി ചികയുന്ന പിയറിനേയും അഡ്രിനേയും സവിശേഷമായ ചാതുരിയോടു കൂടി കുറുമാന്‍ അവതരിപ്പിക്കുന്നു. ഒപ്പം യൂറോപ്പിനെ വിടരാതെ പിന്തുടരുന്ന വര്‍ണ വിവേചനത്തിനു നേരെയും തിരിയുന്നു. സൗഹൃദങ്ങളുടെ പുതിയ മേച്ചില്‍ പുറങ്ങളില്‍ നിന്നും കണ്ടെത്തിയ ബന്ധങ്ങളിലൂടെ സുഹൃത് ബന്ധത്തിന് ഒരു പുതിയ മാനം കാട്ടിത്തന്നു കൊണ്ട് കുറുമാന്‍ ആ ബന്ധങ്ങള്‍ക്ക് വിട പറയുന്നു. ഫിന്‍ലാന്റിലേക്കായി. പിടിക്കപ്പെടുവാനായി മാത്രം.<br /><br /><br /><br />പരിഷ്‌കൃത സമൂഹത്തിലെ മനുഷ്യാവകാശ ബോധത്തെയും സംസ്‌കാര സമ്പന്നരായ ഫീനിഷ് പോലീസുകാരെയും തനതു ശൈലിയില്‍ തന്റെ തുലികക്ക് കുറുമാന്‍ വിഷയീഭവിപ്പിക്കുന്നു. ഇവിടുത്തെ ശുദ്ധവായുവിലും മെച്ചപ്പെട്ടതാണ് സായിപ്പിന്റെ ജയില്‍ എന്നൊരവബോധം അതുണ്ടാക്കുന്നുവോ എന്ന് വായനക്കിടയില്‍ തോന്നിയിട്ടുണ്ട്. ഒപ്പം തന്നെ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ തന്നെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്ന അഴിമതിയുടെ ജീര്‍ണമുഖവും സൂറി എന്ന കൗണ്‍സലിലൂടെ അനാവരണം ചെയ്യപ്പെടുന്നു.<br /><br /><br /><br />ഇടതു കാല്‍ വച്ചു കയറിയാല്‍ സ്റ്റേഷന്‍ മുടിക്കാന്‍ വന്ന വകയില്‍ നാലെണ്ണവും വലതു കാല്‍ വച്ചാല്‍ വേളി കഴിച്ചു കൊണ്ടു വന്ന വക ഒരു നാലെണ്ണവും രണ്ടു കാലും കൊണ്ടു ചാടിക്കയറിയാല്‍ തുള്ളിക്കളിക്കാന്‍ വന്ന വകയില്‍ ചറ പറായും നടയടിയായി ചാര്‍ത്തിക്കൊടുക്കുന്ന നമ്മുടെ പോലീസുകാരെ (ചിലരെങ്കിലും) ഫീനിഷ് പോലീസുകാരുമായി താരതമ്യം ചെയ്‌തു നോക്കാവുന്നതാണ്. കുറുമാനെ പറ്റിയുള്ള എല്ലാ വിവരങ്ങളും ഫയലുകളായി കൈകളിലുണ്ടായിരുന്നിട്ടു കൂടി ആവോളം സിഗരറ്റും കാപ്പിയും കൊടുത്ത് ഇവിടുത്തെ രാഷ്ട്രീയക്കാരുടെയല്ല, മറിച്ച് യഥാര്‍ത്ഥ സ്‌നേഹത്തിന്റെ ഭാഷയില്‍ സത്യം കുറുമാന്റെ വായില്‍ നിന്നുംതന്നെ ഊറ്റിയെടുത്ത പുതിയ ജനുസ്സില്‍ പെട്ട പോലീസുകാര്‍ തീര്‍ച്ചയായും വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കും.<br /><br /><br /><br />എസ്.കെയുടെ ഒരു തെരുവിന്റെ കഥയിലെ ഹേഡിന്റെ 'സത്യം' കണ്ടുപിടിക്കാനുള്ള വിദ്യയുടെ ആദ്യ ഘട്ടം കൗബോയ് അന്ത്രു (?) വിന്റെ കൈകള്‍ രണ്ടും പിന്നോട്ട് ജനലിനോടു കെട്ടുകയായിരുന്നു. ആദ്യത്തെ മൊട്ടുസൂചി കൗബോയിയില്‍ കുട്ടന്‍നായര്‍ (?) കണ്ടുപിടിച്ച പിന്‍ കുഷനിലേക്ക് ചെല്ലുന്നതോടെ മിഠായിത്തെരുവിലെ മോഷണത്തിന്റെ ചുരുളഴിഞ്ഞു തുടങ്ങി. ഒന്നാമത്തെ സൂചി കയറുമ്പോഴേക്കും കളവ് സ്വപ്‌നത്തില്‍ കൂടി നടത്താത്ത അന്ത്രു കൗബോയ് തന്നെത്തന്നെ പ്രതിയാക്കി ലക്ഷണമൊത്തൊരു മോഷണക്കഥ മിനഞ്ഞുണ്ടാക്കി. സിനിമാക്കഥയല്ലാതെ വേറൊരു കഥ പറഞ്ഞു ശീലമില്ലാത്ത കൗബോയിയുടെ കഥ പാതിയില്‍ മുറിയുമ്പോള്‍ മൊട്ടു സൂചികള്‍ ഒന്നൊന്നായി അന്ത്രുവിലേക്കു മാര്‍ച്ചു ചെയ്‌തു. കുട്ടന്‍ നായര്‍ക്കു വേണ്ട സത്യം ഇങ്ങോട്ടും. അങ്ങിനെ അന്ത്രു കൊടും കുറ്റവാളിയായി. ദുര്‍ഗുണ പരിഹാര പാഠശാലയിലേക്കു യാത്രയുമായി.<br /><br /><br /><br />ആദ്യം ചോദിച്ച ചോദ്യം ഒന്നു കൂടി ആവര്‍ത്തിക്കുന്നു. പ്രണയം ശക്തിയോ അതോ ദൗര്‍ബല്യമോ? നമ്മുടെ എല്ലാ ശക്തിയും ഒരര്‍ത്ഥത്തില്‍ ദൗര്‍ബല്യം തന്നെയാണ്. ഗ്രീക്ക് ഇതിഹാസം അക്കിലസിന്റെ ശരീരമാണ് ശക്തി. വീക്ക്‌നെസൂം അവിടെത്തന്നെയാണ്. അക്കിലെസ് ഹീല്‍ എന്ന പ്രയോഗം നോക്കുക. ദുര്യോധനന്റെ ശക്തിയും ഉരുക്കിന്റെ പേശികളായിരുന്നു. തുട ദൗര്‍ബല്യവും. അസ്ഥിയും മാംസവും പോലെയാണ് ശക്തിയും ദൗര്‍ബല്യവും. ഒന്നായി തന്നെയേ നില്‍ക്കുകയുള്ളൂ. യൂറോപ്പിലേക്കു കടക്കാന്‍ ഒരു പക്ഷേ കുറുമാനെ പ്രേരിപ്പിച്ചത് പ്രണയമാവാം. ഒടുക്കം പ്രണയം അവതാളത്തിലാവുമെന്ന അവസ്ഥയില്‍ ജീവന്‍ പണയം വെച്ചു നേടിയ വന്‍ വിജയം തൃണവല്‌ഗണിച്ചു കൊണ്ട് തിരികെയെത്തുന്നു. ഒരേ സമയം പ്രണയം ശക്തിയും ദൗര്‍ബല്യവുമാണെന്നു തെളിയിച്ചു കൊണ്ട്.<br /><br /><br /><br />ഒരു ചിരിയില്‍ തുടങ്ങുന്ന വായന മണിക്കൂറുകള്‍ക്കകം കലാമണ്ഡലം കൃഷ്‌ണന്‍ നായരുടെ മുഖത്തെ ഭാവഹാവാദികളെക്കാളും ഒരു നാലെണ്ണം വായനക്കാരന്റെ മുഖത്തേക്കാവാഹിപ്പിച്ചു കൊണ്ട് ഒടുക്കം ഒരു മരണ വീട്ടില്‍ കാലു കുത്തിയ പ്രതീതി ഉളവാക്കി അവസാനിപ്പിക്കുന്നു. ഇതിനിടയില്‍ അക്ഷരത്തെറ്റുകളുടെ പൂരക്കളി പലയിടത്തും അരങ്ങേറിയിട്ടുണ്ട്. അത് എളുപ്പം തിരുത്താവുന്നതേയുള്ളു. 'ത' യും 'ധ'യും മാറിമാറി ഉപയോഗിച്ചു പോയിട്ടുണ്ട് പലയിടത്തും.<br /><br /><br /><br />വാക്കുകള്‍ ഫ്രോക്കു പോലെയായിരിക്കണം എന്ന കാര്യം കുറുമാന് നന്നായി വശമുണ്ട്. മറക്കേണ്ടതു മറക്കാനും തുറന്നു കാട്ടേണ്ടതു തുറന്നു കാട്ടാനും വേണ്ട എറ്റവും ചുരുങ്ങിയ നീളമാണ് വാക്യത്തിന്റെ മാതൃകാ നീളം. ഫ്രോക്കിന്റെയും. അതു പള്ളീലച്ചന്റെ ളോഹ പോലെയായാല്‍ പിന്നെ തിരിഞ്ഞു നോക്കാന്‍ മഹാപാപികളേ കാണൂ.<br /><br /><br /><br />ആഗോളവല്‍ക്കരണത്തിന്റെ ബൈ പ്രൊഡക്‌റ്റായി ഒരു നൂതന വായനാ ശൈലി രൂപപ്പെട്ടു കഴിഞ്ഞു. ട്രാന്‍സ്-അറ്റ്‌ലാന്റിക് റീഡിംഗ് എന്നോ മറ്റോ ആണ് അതറിയപ്പെടുന്നത്. ഒരു ദിവസത്തിന് 24 മണിക്കുര്‍ പോരെന്നുള്ള അവസ്ഥക്ക് പരിഹാരമായി ചിന്ന പുസ്‌തകങ്ങളാണ് പ്രസാധകര്‍ പ്രേത്സാഹിപ്പിക്കുന്നത്. അതായത് മാക്‌സിമം ഒരു വിമാനം അറ്റ്‌ലാന്റിക് സമുദ്രം താണ്ടുവാന്‍ എടുക്കുന്ന സമയം കൊണ്ട് വായിച്ചു കൊള്ളേണ്ടവ അല്ലെങ്കില്‍ തള്ളേണ്ടവ. കുറുമാന്റെ നോവലിനും ഈ ഒരു ഗുണമുണ്ട്. 'അവകാശിക'ളെ കണ്ട് ബോധം പോയ ഒരവസ്ഥ തീര്‍ച്ചയായും ഇല്ല. കയ്യിലെടുത്ത പുസ്‌തകം ഒറ്റയിരിപ്പിന് വായിച്ചു തീര്‍ക്കാം. കുറുമാന് കഥ പറയാനറിയാം. എല്ലാവിധ ആശംസകളും.<br /><br /><br /><br />- നിത്യന്‍<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/7630004620971694985-3829451462245426388?l=www.epathram.com%2Ffeatures%2Findex.shtml'/></div>e പത്രംnoreply@blogger.com3tag:blogger.com,1999:blog-7630004620971694985.post-15363055719552293672008-05-28T22:34:00.009+04:002008-05-30T13:56:06.186+04:00യൂണിക്കോഡ് മലയാളം ബൈബിളിന്റെ പുതിയ version<a href="http://bible.nishad.net/" target="_blank"><img style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://www.epathram.com/features/uploaded_images/unicode_bible-703747.jpg" border="0" /></a> കൈപ്പള്ളി എന്ന ബ്ലോഗറുടെ പ്രതിഭയും, ഇച്ഛാശക്തിയും വെളിവാക്കുന്ന നെറ്റിലെ അത്ഭുതങ്ങില്‍ ഒന്നാണ് <a href="http://bible.nishad.net/" target="_blank">യൂണിക്കോഡ് മലയാളം ബൈബിള്‍</a>. യൂണിക്കോഡ് മലയാളം ബൈബിളിന്റെ പുതിയ version പ്രവര്‍ത്തിച്ച് തുടങ്ങി.<br /><br /><br /><br /><br />പുതിയ സൌകര്യങ്ങള്‍:<br /><br /><br /><br /><br />1) വചനങ്ങള്‍ക്ക് permalink. നിങ്ങളുടെ ചര്‍ച്ചകള്‍കും പഠനത്തിനും quote ചെയ്യാനുള്ള സൌകര്യം.<br />2) Registration ഒന്നും ഇല്ലാതെതന്നെ അവസാനം വായിച്ച page തുറന്നു കാണിക്കും.<br />3) അന്വേഷണ സൌകര്യം എപ്പോഴും ലഭ്യമാണു്.<br />4) Microsftന്റെ Technology യില്‍ നിന്നും വിട്ടുമാറി പൂര്ണമായും open source technology ഉപയോഗിക്കുന്നു. MySql ഉം PHP യും.<br />5) ഭാവി Mobile deviceഉകളില്‍ കാണാന്‍ സൌകര്യം.<br />6) ചിത്രങ്ങള്‍ കഴിവതും ഒഴിവാക്കി CSS മാത്രം ഉപയോഗിക്കുന്നു.<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/7630004620971694985-1536305571955229367?l=www.epathram.com%2Ffeatures%2Findex.shtml'/></div>സ്വന്തം ലേഖകന്‍http://www.blogger.com/profile/15734909664549071975noreply@blogger.com0tag:blogger.com,1999:blog-7630004620971694985.post-63552537355330238032008-05-20T22:43:00.004+04:002008-05-20T23:04:24.827+04:00വിദ്യ കൊണ്ട് പ്രബുദ്ധരായിവിദ്യ കൊണ്ട് പ്രബുദ്ധരായ ശേഷം വ്യവസായം കൊണ്ട് അഭിവൃദ്ധിപ്പെടുവാന്‍ മലയാളികളെ ഉപദേശിച്ചത് ദാര്‍ശനീകനായ ആ സന്ന്യാസി വര്യനാണ്. ശ്രീ നാരായണ ഗുരുദേവന്‍. പറഞ്ഞതപ്പടി ശിഷ്യന്‍മാര്‍ നടപ്പിലാക്കി. 'വിദ്യ' തന്നെ വ്യവസായമാക്കി ഒറ്റയടിക്ക് പ്രബുദ്ധരാവുക മാത്രമല്ല വല്ലാതങ്ങ് അഭിവൃദ്ധിപ്പെട്ട് കാണിച്ചു കൊടുക്കുകയും ചെയ്‌തു. മന്നത്താചാര്യനും അനുയായികളോടു പറഞ്ഞത് ഏതാണ്ടിതു തന്നെയായിരുന്നു. മന്നം ഷുഗര്‍മില്ലും ഒട്ടനവധി സ്‌കൂളുകളും സ്ഥാപിക്കാന്‍ മൂപ്പര്‍ മുന്‍കൈയ്യെടുത്തതും നാടു നന്നാക്കാന്‍ വേണ്ടി ത്തന്നെയായിരുന്നു.<br /><br /><br /><br />രണ്ടു കൂട്ടരുടെയും നേരവകാശികളായി അരങ്ങിലാടി ത്തിമര്‍ത്തവര്‍ ലേശം കൂടുതല്‍ പ്രബുദ്ധരായി പ്പോയതാണ് വലിയ കുഴപ്പം. താമസിയാതെ സര്‍വ്വ ജാതി-മത നപൂംസകങ്ങളും എന്നും ലാഭം മാത്രമുണ്ടാക്കി ചരിത്രം സൃഷ്ടിച്ച 'വിദ്യ' തന്നെ വ്യവസായമാക്കി ഹരിശ്രീ കുറിച്ചു. വളര്‍ന്നു. പിന്നെ കൊഴുത്തു.<br /><br /><br /><br />ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. വിദ്യയാണ് കുഴപ്പമുണ്ടാക്കിയത്. 'വിദ്യാഭ്യാസം' എന്നൊരര്‍ത്ഥം വിദ്യയ്‌ക്കുണ്ടെങ്കിലും കണ്‍കെട്ടും മായാജാലവുമടക്കം സകല സംഗതികളും 'വിദ്യ' പെറ്റ മക്കളു തന്നെയാണ്.<br /><br /><br /><br />ഗുരു കാണാത്തത് കണ്ടെത്തുമ്പോഴാണ് ശിഷ്യന്‍ ഗുരിക്കളാവുക. ഗുരുവിന്റെ കണ്ണില്‍ പെടാതിരുന്ന 'വിദ്യ' യെടുത്ത് ഗുരുവിന്റെ തന്നെ കണ്ണു കുത്തിപ്പൊട്ടിക്കുകയാണ് ഒരു ശിഷ്യന് നല്‌കാന്‍ പറ്റുന്ന ഏറ്റവും മുന്തിയ ഗുരുദക്ഷിണ.<br /><br /><br /><br />ആരു ഭരിച്ചാലും നമ്മുടേത് നമുക്ക് കിട്ടണം. പണിക്കര്‍ കണ്ടുപിടിച്ച് പകര്‍പ്പവകാശത്തിനു കാശു വാങ്ങാതെ സകല ജാതി മത കോമരങ്ങള്‍ക്കും പകര്‍ന്നു കൊടുത്ത സമദൂര സിദ്ധാന്തം അതിലേക്കുള്ള മാര്‍ഗമാണ്. അതായത് ആര്‍ക്കും നമ്മളെതിരല്ല. ഒറ്റ കണ്ടീഷന്‍. നമ്മള്‍ 'വിദ്യ' കൊണ്ട് പ്രബുദ്ധരാവുന്നതിനും വിദ്യ വിറ്റ് അഭിവൃദ്ധിപ്പെടുന്നതിനും സംഘടന കൊണ്ട് അന്ധരാകുന്നതിനും ആരും ഇടങ്കോലിടരുത്. ഇത്രേയുള്ളൂ.<br /><br /><br />ഇപ്പോള്‍ സംഭവിച്ചത് നോക്കുക. സ്വന്തം പേര് നാലിടത്തു നാലു വിധമെഴുതുന്ന എല്ലാവരും എസ്. എസ്. എല്‍. സി പാസായി. ഇനി ഇവരെക്കൊണ്ട് ആര്‍ക്ക് പ്രയോജനം? സ്വാശ്രയ മുതലാളിമാര്‍ക്ക് ഇഷ്ടം പോലെ കൊള്ളയടിക്കാന്‍ ഇത്ര നല്ലൊരവസരം ലോക ചരിത്രത്തില്‍ ഇന്നേ വരെ ഉണ്ടായിട്ടില്ല. അതിന്റെ ക്രഡിറ്റ് അഭിനവ മുണ്ടശ്ശേരിക്കു തന്നെയാണ്. മടിയില്‍ കനമുള്ള രക്ഷിതാക്കളുടെ മുഴുവന്‍ പിള്ളേരും നാളെ അഭയം പ്രാപിക്കുക സ്വാശ്രയ കൊള്ള സംഘം നടത്തുന്ന കലാലയങ്ങളെയായിരിക്കും. യാതൊരു ഗതിയുമില്ലാത്തവരാകട്ടെ പീടിക മുകളില്‍ മാടം കെട്ടി പിള്ളാരെ പിടിക്കാന്‍ നടക്കുന്ന പാരലല്‍ കോളേജുകളിലേക്കും. ആര്‍ക്കെന്തു ഗുണം?<br /><br /><br /><br />പാസാവാനുള്ള യോഗ്യത ഉത്തരത്തിന്റെ ആദ്യ ഭാഗമായ ചോദ്യത്തിന്റെ നമ്പര്‍ എഴുതി വെയ്‌ക്കണം. അതിനും മിനക്കെടാന്‍ പറ്റാതെ പോയത് ആ എട്ടു ശതമാനത്തിനാണ്. ശരിക്കും ആ എട്ടു ശതമാനമെന്നു കേട്ടാല്‍ അപമാന പൂരിതമാകണം അന്തരംഗം. അതായത് ബേബി പോയിട്ട്<br />ഗ്രാന്റ്‌ഫാദന്‍ വന്നാലും അക്കൂട്ടര്‍ ഇനി പ്രബുദ്ധരാവാന്‍ സാദ്ധ്യതയില്ല.<br /><br /><br /><br />പണ്ടൊരു രാജാവ് രാജ്യത്തെ മടിയന്‍മാരെ കണ്ടുപിടിക്കാന്‍ നടത്തിയ ഒരു പരീക്ഷണമാണ് ഓര്‍മ്മ വരുന്നത്. ചെണ്ടകൊട്ടി നാടൊക്കെ വിളംബരം നടത്തി ; പ്രദേശത്തെ സകലമാന മടിയന്‍മാര്‍ക്കും നാളെ മുതല്‍ ശാപ്പാട് കൊട്ടാരത്തില്‍. മടിയന്‍മാരെ മൊത്തം പല്ലക്കിലേറ്റി സൈന്യം മടി കൂടാതെ കൊട്ടാരത്തില്‍ എത്തിക്കൂന്നതായിരിക്കും. അങ്ങിനെ മൊത്തം മടിയന്‍മാരും കൊട്ടാരത്തിലെത്തി. വിസ്‌തൃതമായ പന്തലില്‍ ഉപവിഷ്ടരായി. സദ്യ വിളമ്പാന്‍ രാജാവ് ഉത്തരവിട്ടു. മുഴുവനായൂം വിളമ്പി ത്തീര്‍ന്ന് ഉണ്ണാന്‍ തുടങ്ങുമ്പോള്‍ തന്നെ പന്തലിനു തീക്കൊടുക്കാന്‍ സൈന്യാധിപനും കൊടുത്തൂ വേറൊരു ഉത്തരവ്. തീയ്യാളാന്‍ തൂടങ്ങിയപ്പോഴേക്കും മടിയന്‍മാര്‍ മരണയോട്ടം തുടങ്ങി. തീയ്യാളി പ്പടര്‍ന്നിട്ടും എഴുന്നേറ്റു പോവാതിരുന്ന മൂന്നെണ്ണത്തിനോട് സേനാനായകന്‍ ഓടി രക്ഷപ്പെടാന്‍ അലറി. കിട്ടിയ മറുപടി വേണമെങ്കില്‍ കൊണ്ടു വന്നതു പോലെ പല്ലക്കിലെടുത്ത് കൊണ്ടു പോയി ക്കൊള്ളാനായിരുന്നു.<br /><br /><br /><br />ഓടി രക്ഷപ്പെട്ടവരൊന്നും മടിയന്‍മാരല്ല. ഓടാന്‍ യാതൊരു മടിയുമുണ്ടായിരുന്നില്ലല്ലോ. അവര്‍ക്കെല്ലാം രാജാവിന്റെ വക 25 ചാട്ടയടി വിധിച്ചു. പുറമേ ചുമന്നു കൊണ്ടു വന്ന വകയില്‍ എക്ട്രാ പവര്‍ ഒരഞ്ചടി വീതം സൈന്യം സ്‌പെഷ്യല്‍.<br /><br /><br /><br />ചത്താലും സ്വയമോടി പ്പോവാന്‍ തയ്യാറല്ലാതിരുന്ന മൂന്നാളുകളേ യഥാര്‍ത്ഥ മടിയന്‍മാരായുള്ളൂ. ദൈവം തമ്പുരാന്‍ വിചാരിച്ചാലും രക്ഷയില്ലാത്ത മൂന്നേ മൂന്നാളുകള്‍. അവരെ ആസ്ഥാന മടിയന്‍മാരായി വാഴ്‌ത്തി ആസ്ഥാന പണ്ഡിതന്‍മാരോടൊപ്പം ഇരുന്നു കൊള്ളാന്‍ രാജാവ് കല്‌പിച്ചു. അവറ്റകള്‍ക്ക് ശിഷ്ട കാലത്തേക്കുള്ള വഹ ഖജനാവില്‍ നിന്നും കൊടുത്തു കൊള്ളുവാനുമായിരുന്നു ഉത്തരവ്.<br /><br /><br /><br />രാജാവ് മന്ത്രിയായവതരിച്ച 'വിദ്യ' അഥവാ മായജാലമാണല്ലോ ജനാധിപത്യം. ബേബി സാറിനും ചെയ്യാവുന്നത് അതു തന്നെയാണ്. ഇപ്പോ തോറ്റ 8 ശതമാനത്തിനെയും തേങ്ങയെ എണ്ണ ക്കുരുവാക്കിയതു പോലെ ആസ്ഥാന മടിയന്‍മാരായി പ്രഖ്യാപിക്കുക. അനന്തരം അവറ്റകളുടെ ശിഷ്ട കാലത്തേക്കുള്ളത്, അതായത് ഒരു 100 കൊല്ലം ചുരുങ്ങിയത്, തടിക്കും തലയ്‌ക്കും യാതോരു തേയ്‌മാനവും സംഭവിക്കാതെ ആളുകള്‍ ചാവുകയില്ല, ഖജനാവില്‍ നിന്നും വകയിരുത്തുക. അതിനുള്ള വഹയില്ലെങ്കില്‍ ഖജനാവു തന്നെ അങ്ങേല്‌പിച്ചു കൊടുത്തേക്കുക. അവരും വാഴട്ടെ ഇനിയങ്ങോട്ട്. ഒരു മന്ത്രിയായി ഭവിക്കാന്‍ എസ്. എസ്. എല്‍. സി പാസാവണമെന്ന് എവിടെയും പറഞ്ഞിട്ടില്ല.<br />പ്രധാനമന്ത്രിവരെ ആവാം. ഒരു കുഴപ്പവുമില്ല.<br /><br /><em></em><br /><em></em><br /><em>നിത്യന്‍ </em><br /><a href="http://www.nithyankozhikode.blogspot.com/" target="_blank">http://www.nithyankozhikode.blogspot.com/</a><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/7630004620971694985-6355253735533023803?l=www.epathram.com%2Ffeatures%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-7630004620971694985.post-14318244406046259032008-05-20T07:03:00.002+04:002008-05-20T22:30:12.194+04:00കാവലിനും കൂട്ടിനും ശ്വാനന്മാര്‍<div align="left"><a href="http://www.epathram.com/features/uploaded_images/dog-790046.jpg"><img style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://www.epathram.com/features/uploaded_images/dog-790038.jpg" border="0" /></a> വീടിനു കാവലായും വീട്ടുകാര്‍ക്ക് ഒരു അരുമയായും നായ്ക്കളെ വളര്‍ത്തുന്നത് സാധാരണമാണ്. പഴയ കാലത്തെതില്‍ നിന്നും വ്യത്യസ്ഥമായി ഇന്ന് സാധാരണക്കാര്‍ പോലും "ബ്രാന്റഡ്" നായ്ക്കളെയാണ് വളര്‍ത്തുവാന്‍ താല്‍പര്യപ്പെടുന്നത്. ഉദാഹരണമായി "ഹച്ചിന്റെ പരസ്യത്തില്‍ ഉള്ള നായക്കുട്ടി എന്റെ വീട്ടിലും ഉണ്ട്" എന്ന് അഭിമാനത്തോടെ പറയുന്നവര്‍ ഇന്ന് ധാരാളം. പലരും മറ്റുള്ളവര്‍ക്കു മുമ്പില്‍ മേനി നടിക്കുവാന്‍ നായ്ക്കളെ വളര്‍ത്താറുണ്ട്.<br /><br /><br />വീടു കാവലിനായി നായ്ക്കളെ തിരഞ്ഞെടുക്കുമ്പോള്‍ ജര്‍മ്മന്‍ ഷെപ്പെര്‍ഡ്, ഡോബര്‍മാന്‍ പിന്‍ഷ്വര്‍, ലാബ്രഡോര്‍ റിട്രീവര്‍, ഗ്രേറ്റ് ഡാന്‍, റോട്ട് വീലര്‍, ഡാല്‍മേഷ്യന്‍, രാജപാളയം (ജന്മദേശം തമിഴ്‌നാട്ടിലെ രാജപാളയം എന്ന സ്ഥലത്ത്) തുടങ്ങിയ വര്‍ക്കിങ്ങ് ഗ്രൂപ്പില്‍ പെട്ട നായ്ക്കളെയാണ് പരിഗണിക്കേണ്ടത്. ഇതില്‍ റോട്ട് വീലര്‍ എന്ന വിഭാഗത്തില്‍ പെടുന്ന നായക്കള്‍ അപകടകാരികളാണ്. പൊതുവേ "വണ്‍ മാന്‍ ഡോഗ്" എന്ന് അറിയപ്പെടുന്ന ഇവയെ വേണ്ട വിധം ശ്രദ്ധിക്കാതിരുന്നാല്‍ പല വിധത്തിലുള്ള അപകടങ്ങളും ക്ഷണിച്ചു വരുത്തുകയാകും ഫലം. ഇവയെ സ്ത്രീകള്‍ക്ക് പൊതുവെ കൈകാര്യം ചെയ്യുവാന്‍ ബുദ്ധിമുട്ടായിരിക്കും.അപകടകാരിയായതിനാല്‍ ചില രാജ്യങ്ങളില്‍ ഇവയെ നിരോധിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. എന്നാല്‍ കാവലിനു വളരെയധികം മിടുക്കന്മാരാണ് ഈ വിഭാഗത്തില്‍ പെട്ട നായക്കള്‍ എന്നത് വിസ്മരിക്കാനാകില്ല.<br /><br /><br />ഡോബര്‍ മാനും, ജര്‍മ്മന്‍ ഷെപ്പേര്‍ഡും, ലാബ്രഡോറും, പൊതുവെ വളര്‍ത്തുവാന്‍ എളുപ്പമുള്ളവയാണ്. സ്ത്രീകളുമായും കുട്ടികളുമായും ഏറ്റവും കൂടുതല്‍ ഇണങ്ങുന്നതും താരതമ്യേന അപകടകാരിയും അല്ലാത്തതാണ് ലാബ്രഡോര്‍ ഇനത്തില്‍ പെട്ട നായക്കള്‍. താരതമ്യേന ശൗര്യം കുറവാണ് ഈ വിഭാഗത്തില്‍ പെടുന്നവക്ക് (ലാബര്‍ഡോര്‍ വിഭാഗത്തില്‍ പെട്ട നായ്ക്കള്‍ സിനിമയിലെ ചില രംഗങ്ങളില്‍ ആളുകളെ കടിച്ചു കീറുന്നത് കണ്ടിട്ട് തെറ്റിദ്ധരിക്കേണ്ട). വര്‍ക്കിങ്ങ് ഗ്രൂപ്പില്‍ പെട്ടുന്ന നായ്ക്കള്‍ക്ക് ധാരാളം വ്യായാമം ആവശ്യമാണ്. വീടിനു ചുറ്റും മതിലോ വേലിയോ കെട്ടിത്തിരിച്ച് അവയെ തുറന്നു വിടാവുന്നതാണ്. പെണ്‍ പട്ടികള്‍ക്കാണ് നായ്ക്കളേക്കാള്‍ കാവലിനു ജാഗ്രത കൂടുതല്‍.<br />വീടിനകത്ത് അരുമയായി വളര്‍ത്തുവാന്‍ പൂഡില്‍, പോമറേനിയന്‍, ഡാഷ് ഹൂണ്ട്, പഗ്ഗ് തുടങ്ങിയ വിഭാഗത്തില്‍ പെടുന്നവയെ തിരഞ്ഞെടുക്കാം. വീടിനകത്ത് രോമം കൊഴിയുവാനും മറ്റും ഉള്ള സാധ്യത കണക്കിലെടുക്കുമ്പോള്‍ താരതമ്യേന രോമം കുറഞ്ഞ ഡാഷ് ഹൂണ്ട് ആയിരിക്കും കൂടുതല്‍ നല്ലത്.(സൂക്ഷിച്ചില്ലേല്‍ നല്ല കടിയും കിട്ടും)<br /><br /><br /><br /><br /><strong>നായക്കുട്ടികളെ തിരഞ്ഞെടുക്കുമ്പോള്‍</strong>: ആദ്യം തന്നെ തങ്ങള്‍ക്ക് ഏതു വിഭാഗത്തില്‍ പെട്ട നായ്ക്കുട്ടികളെ ആണ് വേണ്ടതെന്ന് നിശ്ചയിക്കുക. നായ്ക്കുട്ടികള്‍ക്ക് വേണ്ടത്ര തൂക്കവും ആരോഗ്യവും ഉണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. കണ്ണില്‍ നിന്നും മറ്റു ശരീരഭാഗങ്ങളില്‍ നിന്നും വെള്ളം ഒലിക്കുന്നവയെ തിരഞ്ഞെടുക്കരുത്. ഉറക്കം തൂങ്ങികളെയും നടക്കാന്‍ ബുദ്ധിമുട്ടുള്ളവരെയും വേണ്ടെന്ന് വെക്കുക. ഓരോ വംശത്തിനും നിറത്തിലും ആകാരത്തിലും മറ്റും അതിന്റേതായ പ്രത്യേകതകള്‍ ഉണ്ട്. ഇത്തരം കാര്യങ്ങളില്‍ വ്യതിയാനം ഉള്ളവയെ ഒഴിവാക്കുക.<br /><br /><br /><br /><br />കച്ചവടക്കാര്‍ പലപ്പോഴും അതിശയോക്തി നിറഞ്ഞ കാര്യങ്ങളും തന്തക്കും തള്ളക്കും മല്‍സരങ്ങളില്‍ സമ്മാനം കിട്ടിയിട്ടുണ്ടെന്നും മറ്റും പറയും തുടര്‍ന്ന് വന്‍ വിലയായിരിക്കും നായ്ക്കുട്ടികള്‍ക്ക് പറയുക. വിപണിയിലെ വില നിലവാരത്തെക്കുറിച്ച് അന്വേഷിച്ചതിനു ശേഷം മാത്രം വാങ്ങുക. കച്ചവടക്കാര്‍ പലയിടങ്ങളില്‍ നിന്നും വാങ്ങി കൊണ്ടു വന്ന് വില്‍ക്കുന്നത് സാധാരണമാണ്. അതിനാല്‍ നായ്ക്കുട്ടികളുടെ തള്ളയേയും തന്തയേയും കണ്ട് ബോധ്യപ്പെട്ടതിനു ശേഷം വാങ്ങുന്നതായിരിക്കും കൂടുതല്‍ നല്ലത്. പേഡിഗ്രി ഉള്ളവയെ ആണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ സര്‍ട്ടിഫിക്കറ്റ് യദാര്‍ത്ഥമാണോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതുണ്ട്. (പെഡിഗ്രി എന്നത് കെന്നല്‍ ക്ലബ്ബുകള്‍ നായക്കളുടെ വംശ ശുദ്ധിക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ആണ്) പൊതുവെ ഇവക്ക് വില കൂടുതല്‍ ആയിരിക്കും. ടെയിനിങ്ങ് കിട്ടിയ നായക്കള്‍ക്കും മല്‍സരങ്ങളില്‍ സമ്മാനം നേടിയ നായക്കള്‍ക്കും ഇറക്കുമതി ചെയ്തവക്കും വില കൂടുതല്‍ ആണ്. റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നും ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും നായ്ക്കളെ ഇറക്കുമതി ചെയ്യാറുണ്ട് ഇവയുടെ വില ലക്ഷങ്ങളാണ്.<br /><br /><br /><strong>ഭക്ഷണവും പരിചരണവും: </strong>നായക്കളുടെ ഭക്ഷണ ക്രമത്തിലും നല്ലവണ്ണം ശ്രദ്ധിക്കേണ്ടതുണ്ട്. നായക്കള്‍ക്ക് രണ്ടു നേരം ഭക്ഷണം നല്‍കുന്നതായിരിക്കും നല്ലത്. രാത്രിയില്‍ നായ്ക്കള്‍ക്ക് ഭക്ഷണം ഒഴിവാക്കിയാല്‍ അവ രാത്രിയില്‍ ഉറങ്ങാതിരിക്കുവാന്‍ നല്ലതാണെന്ന് അഭിപ്രായപ്പെടുന്നവര്‍ ഉണ്ട്. കേടായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അവക്ക് നല്‍കരുത്. ചോറ് പാല് ഇറച്ചി മുട്ട എന്നിവക്ക് പുറമേ പാക്കറ്റില്‍ വരുന്ന ഡോഗ് ഫുഡ്ഡുകളും നല്‍കാവുന്നതാണ്. വിറ്റാമിന്‍ ഗുളികകളും വിരയിളക്കുവാനുള്ള മരുന്നുകളും സമയാ സമയങ്ങളില്‍ നല്‍കണം. കൂടാതെ കരള്‍ സംബന്ധമായ അസുഖങ്ങള്‍ വരാതിരിക്കുവാനുള്ള കുത്തി വെപ്പുകളും നല്‍കേണ്ടതുണ്ട്. റാബീസിനെതിരായ കുത്തി വെയ്പ്പും ഒരു വിദഗ്ദനായ വെറ്റിനറി ഡോക്ടരുടെ ഉപദേശപ്രകാരം നല്‍കാവുന്നതാണ്.<br /><br /><br /><br /><br />നായക്കള്‍ക്ക് മുറിവു പറ്റിയാല്‍ അവയുടെ മുഖവും കൈകാലുകളും കെട്ടിയിടാതെ മരുന്ന് പുരട്ടുവാന്‍ ശ്രമിക്കരുത്. ആറു മാസത്തില്‍ ഒരിക്കലെങ്കിലും നായയെ ഡോക്ടറെ ക്കൊണ്ട് പരിശോധിപ്പിക്കുന്നത് നല്ലതാണ്. നായ്ക്കളെ വൃത്തിയായി ബ്രഷ്ചെയ്തും കുളിപ്പിച്ചും സൂക്ഷിക്കുക. (ബാര്‍ സോപ്പ് ഉപയോഗിക്കരുത് അത് നായ്ക്കളുടെ സ്കിന്നിലെ എണ്ണ മയം തീരെ ഇല്ലാതാക്കും) കുളിപ്പിക്കുമ്പോള്‍ അവയുടെ ചെവിയില്‍ വെള്ളം കയറാതിരിക്കുവാന്‍ പഞ്ഞി വെക്കുന്നത് നല്ലതാണ് അതുപോലെ ചെവിക്കകത്ത് ചെള്ള് പേന്‍ മുതലായവ ഉണ്ടോ എന്ന് പരിശോധിക്കുക. ചെള്ള് പേന്‍ എന്നിവയെ ഒഴിവാക്കുവാന്‍ വേണ്ട പൗണ്ടറുകള്‍ വിപണിയില്‍ ലഭ്യമാണ്. ഓര്‍ക്കുക നായ്ക്കളില്‍ നിന്നും മുതിര്‍ന്നവരെക്കാള്‍ കുട്ടികള്‍ക്ക് വളരെ പെട്ടെന്ന് പല വിധ രോഗങ്ങള്‍ പകരാം, അതുപോലെ അവയെ കളിപ്പിക്കുമ്പോള്‍ പല്ലും നഖവും കൊണ്ടുള്ള മുറിവുകളും ഉണ്ടാകാം. മുറിവു പറ്റിയാല്‍ ഉടനെ ഡോക്ടറെ കണ്ട് ചികിത്സ തേടാന്‍ മറക്കാതിരിക്കുക. അത് റാബീസ് വാക്സിന്‍ നല്‍കിയ നായ്ക്കളില്‍ നിന്നായാലും.<br /><br /><br /><strong>കൂട്:</strong> വീടു നിര്‍മ്മിക്കുന്ന വേളയില്‍ തന്നെ സ്ഥാനം നിശ്ചയിക്കുകയും അതിനനുസരിച്ച് നായ്കൂട് ക്രമീകരിക്കുക. ഗേറ്റും ഫ്രണ്ട് ഡോറും നായക്കള്‍ക്ക് കാണാന്‍ സാധിക്കുന്ന വിധത്തില്‍ ആയിരുന്നാല്‍ കൂടുതല്‍ നല്ലത്. വളര്‍ത്തുവാന്‍ ഉദ്ദേശിക്കുന്ന ഇനം അനുസരിച്ച് വലിപ്പം കൂടിനുണ്ടായിരിക്കണം. ഒന്നിലധികം എണ്ണത്തെ വളര്‍ത്തുവാന്‍ ഉദ്ദേശ്യം ഉണ്ടെങ്കില്‍ തുറക്കാവുന്ന രീതിയില്‍ കള്ളികള്‍ തിരിക്കുന്നതും നല്ലതാണ്. കൂടിനു ചുരുങ്ങിയത് അഞ്ചടിയെങ്കിലും പൊക്കം ഉണ്ടായിരിക്കണം. കൂടു കഴുകുമ്പോള്‍ ഉണ്ടാകുന്ന വെള്ളവും നായയുടെ മൂത്രവും ഒഴുകിപ്പോകുവാന്‍ ആവശ്യത്തിനു സ്ലോപ്പ് നല്‍കിയിരിക്കണം നല്‍കിയിരിക്കണം. നാചുറല്‍ സ്റ്റോണുകള്‍ കൊണ്ട് ഫ്ലോറിങ്ങ് നടത്തുന്നത് നന്നായിരിക്കും.<br /><br /><br /><strong>പ്രചനനം:</strong> നായ് വളര്‍ത്തല്‍ ഒരു നല്ല വരുമാന മാര്‍ഗ്ഗം കൂടിയാണ്. വളര്‍ത്തി പ്രജനനം ചെയ്യീച്ച് വില്‍ക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ വിപണിയില്‍ കൂടുതല്‍ ആവശ്യക്കാരുള്ള വിഭാഗത്തില്‍ പെട്ട നായ്ക്കളെ വേണം തിരഞ്ഞെടുക്കുവാന്‍. ജര്‍മ്മന്‍ ഷെപ്പേര്‍ഡ്, ഡാഷ് ഹൂണ്ട്, ഡോബര്‍മാന്‍ തുടങ്ങിയവക്ക് എല്ലാ കാലത്തും ആവശ്യക്കാര്‍ ഉണ്ട്. പെഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉള്ള നായ്ക്കള്‍ക്ക് വില കൂടുതല്‍ ലഭിക്കും. ഇനി നിങ്ങളുടെ കൈ വശം ഗുണ നിലവാരമുള്ള "സ്റ്റഡ് ഡോഗ്" ഉണ്ടെങ്കില്‍ പെണ്‍ പട്ടിയുമായി മേറ്റ് ചെയ്യിക്കുന്നതിനു പണമായോ പകരം നായ് കുട്ടിയേയോ പ്രതിഫലമായി വാങ്ങാവുന്നതാണ്. മദിലക്ഷണം (പെണ്‍ പട്ടിയുടെ യോനിയില്‍ നിന്നും രക്തവും അടങ്ങിയ ശ്രവം വരും) കാട്ടുന്ന പെണ്‍ പട്ടിയെ മുങ്കൂട്ടി നിശ്ചയിച്ച ആണ്‍ പട്ടിയുടെ കൂട്ടിലേക്ക് വിടുകയാണ് പതിവ്. ചില പട്ടികള്‍ പരസ്പരം കടി കൂടാന്‍ ഇടയുണ്ട് ഇത് ശ്രദ്ധിക്കണം. (കൂടാതെ ഹീറ്റായ പെണ്‍ പട്ടിയുടെ സമീപം മണം പിടിച്ച് എത്തുന്ന "ഭൈമീ കാമുകന്മാരെ" ശ്രദ്ധിച്ചില്ലേല്‍ സംഗതി കുഴപ്പമാകും) സാധാരണയായി 60 ദിവസമാണ് ഒരു പെണ്‍ പട്ടിയുടെ ഗര്‍ഭ കാലം. വിവിധ ഇനങ്ങള്‍ക്കനുസരിച്ച് 2 മുതല്‍ 14 വരെ കുട്ടികള്‍ ഉണ്ടാകാം. പ്രസവിച്ച ശേഷം പെണ്‍ പട്ടി കുട്ടികളെ തിന്നുന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. വേണ്ടത്ര പോഷകാഹാര ക്കുറവാണിതിനു കാരണം എന്ന് പറയപ്പെടുന്നു. പ്രസവിച്ച പട്ടിക്ക് ഗ്ലൂക്കോസ് ചേര്‍ത്ത വെള്ളവും ദഹിക്കുവന്‍ എളുപ്പമുള്ള ഭക്ഷണവും നല്‍കേണ്ടതുണ്ട്. പട്ടി പാല്‍ നല്‍കുവാന്‍ വിസ്സമ്മതിക്കുകയോ വേണ്ടത്ര പാല്‍ ഇല്ലാതിരിക്കുകയോ ചെയ്താല്‍ കൃത്രിമമായി കുട്ടികളെ ഫീഡ് ചെയ്യെണ്ടതുണ്ട്. പ്രസവിച്ചു കിടക്കുന്ന പട്ടികളുടെ അടുത്തു പോകുമ്പോള്‍ ശ്രദ്ധിക്കുക ചിലപ്പോള്‍ അവ അപകടകാരികള്‍ ആകാറുണ്ട്. ഡോബര്‍മാന്‍, റോട്ട് വീലര്‍ തുടങ്ങിയ ചില ജാനസ്സുകളുടെ വാല്‍ മുറിച്ചു കളയാറുണ്ട്. പ്രസവിച്ച് രണ്ടാഴ്ച കഴിഞ്ഞതിനു ശേഷം രണ്ടാമത്തേയോ മൂന്നാമത്തേയോ കശേരുവില്‍ വച്ച് വിദഗ്ദനായ ഒരു ഡോക്ടര്‍ക്ക് അനായാസം ചെയ്യാവുന്നതാണിത്. ആണ്‍ പട്ടിക്കും പെണ്‍ പട്ടിക്കും പെഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ അവയുടെ കുട്ടികള്‍ക്കും പെഡിഗ്രി സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഇതിനു ചില നിബന്ധനകള്‍ ഉണ്ട്.<br /><br /><br /><strong>ട്രെയിനിങ്ങ്:</strong> ട്രെയിനിങ്ങ് നല്‍കിയാല്‍ വളരെയധികം കാര്യങ്ങള്‍ ചെയ്യുവാന്‍ നായ്ക്കള്‍ക്കാകും. മണം പിടിക്കുന്നതിനുള്ള ഇവയുടെ കഴിവ് ഒന്നു വേറെ തന്നെയാണ്. വളര്‍ത്തു നായക്കള്‍ക്ക് അടിസ്ഥാനപരമായ കാര്യങ്ങളില്‍ ട്രെയിനിങ്ങ് നല്‍കുന്നത് നല്ലതാണ്. സാധാരണയായി ഇരിക്കുവാനും കുര നിര്‍ത്തുവാനും വിളിച്ചാല്‍ നമ്മുടെ അടുത്തേക്ക് വരുവാനും ചില പ്രത്യേക സ്ഥലത്ത് മാത്രം വിസര്‍ജ്ജനം നടത്തുക തുടങ്ങിയ കാര്യങ്ങളില്‍ ട്രെയിനിങ്ങ് ഉടമക്ക് തന്നെ നല്‍കാവുന്നതാണ്. അപരിചിതരില്‍ നിന്നും ഭക്ഷണം സ്വീകരിക്കുവാതിരിക്കാന്‍ ഇവയെ പരിശീലിപ്പിക്കുക. പരിശീലനത്തിനായി ഇന്ന് പ്രൊഫഷണല്‍ ഡോഗ് ട്രെയിനര്‍മാരെ ലഭ്യമാണ്. കൂടാതെ ഇതിനായി സ്കൂളുകളും ഉള്ളതായി അറിയുന്നു.<br /><br /><br /><strong>ഒരിക്കല്‍ കൂടെ ഓര്‍ക്കാന്‍:<br /></strong><br />* മറ്റുള്ളവര്‍ വളര്‍ത്തി വലുതാക്കിയ നായ്ക്കളെ വാങ്ങാതിരിക്കുക. അതു പോലെ മറ്റുള്ളവരെ ക്കൊണ്ട് നിങ്ങളുടെ നായ്ക്കളെ ലാളിക്കുവാന്‍ അനുവധിക്കാതിരിക്കുക.<br /><br />* ബൗണ്ടറിയില്ലാത്തിടത്ത് നായ്ക്കളെ അഴിച്ചിട്ടു വളര്‍ത്താതിരിക്കുക.<br /><br />* പ്രചനനത്തിനായി നായ്ക്കളെ "മേറ്റ്" ചെയ്യീക്കുമ്പോള്‍ അവ രോഗാവസ്ഥയില്‍ അല്ലെന്ന് ഉറപ്പു വരുത്തുക.<br /><br />* ഒരു പ്രസവത്തില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ള പട്ടികളുടെ കുട്ടികളെ ഒഴിവാക്കുക.<br /><br />* പരിചയക്കാരില്‍ നിന്നും മാത്രം നായക്കുട്ടികളെ വാങ്ങുവാന്‍ ശ്രദ്ധിക്കുക.<br /><br />* അസുഖമുള്ളതോ കാഴ്ചക്കുറവ് കേള്‍വിക്കുറവ് നടക്കാന്‍ ബുദ്ധിമുട്ട് എന്നിവയുള്ള നായ്കുട്ടികളെ ഒഴിവാക്കുക.<br /><br />* വളര്‍ന്നു വരുമ്പോള്‍ നിയന്ത്രിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ അത്തരം നായ്ക്കളെ ഒഴിവാക്കുക.* നായ്ക്കളില്‍ നിന്നും കുട്ടികളെ അകത്തി നിര്‍ത്തുക.<br /><br />* സമയാ സമയങ്ങളില്‍ മരുന്നുകളും കുത്തി വെപ്പുകളും നല്‍കുക, നായക്ക് വേണ്ടത്ര പരിചരണവും പരിഗണനയും നല്‍കുവാന്‍ കഴിയാത്തവര്‍ ദയവു ചെയ്ത് അവയെ വളര്‍ത്താതിരിക്കുക.<br /><br />* അനാവശ്യമായി അവയെ ഉപദ്രവിക്കരുത്. ട്രെയിനിങ്ങിനു നല്ല ക്ഷമ വേണം. (അതു മനുഷ്യനല്ല നായയാണെന്ന ബോധത്തോടെ പെരുമാറുക)<br /><br />* ഭക്ഷണം വെള്ളം വ്യായാമം എന്നിവ കൃത്യമായി നല്‍കുക. ദീര്‍ഘകാലം അവയെ തുടലില്‍ ഇടാതിരിക്കുക.<br /><br />* നായ് വളര്‍ത്തലില്‍ മുന്‍ പരിചയം ഇല്ലാത്തവരും വേണ്ടത്ര കമാന്റിങ്ങ് പവര്‍ ഇല്ലാത്തവരും വംശ ശുദ്ധിയുള്ള റോട്ട് വീലര്‍ വിഭാഗത്തില്‍ പെട്ടവയെ ഒഴിവാക്കുക. ഒരു മനുഷ്യനെ കടിച്ചുകൊല്ലുവാന്‍ റോട്ട് വീലര്‍ വിഭാഗത്തില്‍ പെടുന്ന നായക്ക് നിഷ്‌പ്രയാസം സാധിക്കും.<br /><br /><br />നായ് വളര്‍ത്തലിനെ കുറിച്ച് വിശദീകരിക്കുന്ന നിരവധി പുസ്തകങ്ങള്‍ വിപണിയില്‍ ലഭ്യമാണ്.<br /><br /><br />ഇനി ഒരു അനുഭവ രഹസ്യം കൂടെ. പകല്‍ സമയത്ത് നായയെ മറ്റുള്ളവരെ കാണിക്കാതെ വീടിനു പുറകു വശത്തോ മറ്റോ ഒളിപ്പിച്ചു വളര്‍ത്തിയാല്‍ അവക്ക് കൂടുതല്‍ ശൗര്യം ഉണ്ടായിരിക്കും.<br /><br /><br />വാല്‍ മൊഴി: ഈയ്യിടെ രാഷ്ടീയക്കാര്‍ തമ്മില്‍ കൊമ്പ് കോര്‍ത്തപ്പോള്‍ പരസ്പരം ശ്വാനന്മാരോട് ഉപമിക്കുകയുണ്ടയി. ഇക്കൂട്ടര്‍ ഒരു കാര്യം ഓര്‍ത്താല്‍ നന്ന്. "നായയെ മന്ത്രിയോടും മുന്‍ മന്ത്രിയോടും ഉപമിച്ച് അവഹേളിക്കരുത്. നായ്ക്കള്‍ മനുഷ്യരേക്കാള്‍ വിശ്വസ്ഥരും നന്ദിയുള്ളവരുമാണ്!"<br /><br /><em>skumar<br /></em><br /><a href="http://naaykkal.blogspot.com/" target="_blank">http://naaykkal.blogspot.com/</a> </div><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/7630004620971694985-1431824440604625903?l=www.epathram.com%2Ffeatures%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-7630004620971694985.post-58668770234557503432008-05-12T20:00:00.004+04:002008-05-12T21:35:09.285+04:00ഊട്ടിയില്‍ നടന്ന തമിഴ് മലയാളം കവി സംഗമത്തില്‍ നിന്ന്<a href="http://www.epathram.com/features/uploaded_images/ootty6a-717739.jpg"><img style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://www.epathram.com/features/uploaded_images/ootty6a-717731.jpg" border="0" /></a> പ്രസിദ്ധ തമിഴ് മലയാളം എഴുത്തുകാരനായ ജയമോഹന്‍ ഒരു ദിവസം രാവിലെ എന്നെ വിളിച്ച് ഊട്ടിയില്‍ ഒരു തമിഴ്-മലയാള കവിതാ ക്യാമ്പ് മെയ് മാസത്തില്‍ നടക്കുന്നുണ്ടെന്നും അതിലേക്ക് എന്നെയും തെരഞ്ഞെടുത്തിട്ടുണ്ടെന്നും വരാമോ എന്നും ചോദിച്ചു. അക്ഷരാര്‍ഥത്തില്‍ എന്നെ അത്ഭുതപ്പെടുത്തുകയും വളരെയധികം സന്തോഷിപ്പിക്കുകയും ചെയ്തു. ജയമോഹന്‍ ഞാന്‍ വളരെയധികം ബഹുമാനിക്കുന്ന ഒരെഴുത്തുകാരനാണ്. വ്യക്തിപരമായി അടുപ്പമില്ലാത്ത ഒരു എഴുത്തുകാരനും എന്നെ ഇതേവരെ വിളിച്ചിട്ടില്ല. കവിതകള്‍ ഞാന്‍ അദ്ദേഹത്തിന് അയച്ചു കൊടുക്കയോ ക്യാമ്പില്‍ പങ്കെടുക്കണമെന്ന് അപേക്ഷിക്കുകയോ ചെയ്തിട്ടുമല്ല. ഹരിതകത്തില്‍ നിന്ന് പി.പി.രാമചന്ദ്രന്‍ മാഷാണ് ഒരു ലിസ്റ്റ് തയ്യാറാക്കി കൊടുത്തത്... അതില്‍ നിന്നാണത്രേ അദ്ദേഹം എന്നെയും തെരഞ്ഞെടുത്തത്. ജയമോഹനെ പോലെ വലിയ ഒരെഴുത്തുകാരന്‍ വിളിച്ചതിന്റെ ആനന്ദം എനിക്ക് മറച്ചു വെക്കാനാവുമായിരുന്നില്ല. തസ്കര ഗോത്രങ്ങളെക്കുറിച്ച് എഴുതിയ, പന്നിക്കും ചായ വാങ്ങിക്കൊടുക്കുന്ന തോട്ടികളെക്കുറിച്ച് എഴുതിയ ജയമോഹന്‍...<br /><br /><br /><br /><br /><br /><br />അതേ തുടര്‍ന്ന് എന്റെ പത്തു കവിതകള്‍ ഞാന്‍ ജയമോഹന്‍ ആവശ്യപ്പെട്ടതനുസരിച്ച് അയച്ചു കൊടുത്തു. അധികം വൈകാതെ ആ മനുഷ്യന്‍ അതിന് മറുപടിയും അയച്ചു:<br /><br /><br /><br /><br />Dear Vishnu,<br /><br /><br /><br /><br /><br />Just read and translated your poems. Only one poem about stone god is not so good. It is very conventional. All other poems are really beautiful. You have a spontaneous sharp poetic diction and fresh imagery. Recently I am not listening poetry in Malayalam, because I am not reading malayalam magazines in these days. So I have not listened you till now. I don't know how much Malayalam readers will appreciate you, because popular Malayalam readers are generally not so much sharp and they expect emotional, romantic, and lyrical poems from their poets. Never give a dime to them. Never cater for them. What you are writing now is definitely on the path of great poetry, and it will be recognized once.<br /><br /><br /><br /><br />Jeyamohan<br /><br /><br /><a href="http://www.epathram.com/features/uploaded_images/ootty8-747743.jpg"><img style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://www.epathram.com/features/uploaded_images/ootty8-747724.jpg" border="0" /></a>മലയാളത്തില്‍ നിന്ന് ഒന്‍പതു കവികള്‍ ഉണ്ടായിരുന്നു. പി.പി രാമചന്ദ്രന്‍, കല്പറ്റ നാരായണന്‍, അന്‍വര്‍ അലി, പി രാമന്‍, സെബാസ്റ്റ്യന്‍, എസ്.ജോസഫ്, വീരാന്‍ കുട്ടി, ബിന്ദു കൃഷ്ണന്‍ എന്നിവര്‍. എല്ലാവരും പ്രഗത്ഭര്‍. സത്യത്തില്‍ ക്യാമ്പില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച് ഒരു ഭയം എനിക്ക് ഉണ്ടായി. അടുത്ത കാലത്തൊന്നും ഒരു കവിത പോലും അച്ചടി മാധ്യമങ്ങളില്‍ വരാത്ത, ഒരു പുസ്തകം പോലും പ്രസിദ്ധീകരിക്കാത്ത (ചുവപ്പ് പച്ച കറുപ്പ്...മറക്കുന്നില്ല) തമിഴോ ഇംഗ്ലീഷോ എന്തിന് മലയാളം തന്നെ നന്നായി സംസാരിക്കാനറിയാത്ത ഞാന്‍ എന്തിനാണ് ക്യാമ്പില്‍ പങ്കെടുക്കുന്നതെന്നും പങ്കെടുത്തിട്ട് എന്ത് വിശേഷമെന്നും കരുതിയിരുന്നു. ഒന്നു രണ്ടുസുഹൃത്തുക്കള്‍ എന്റെ മനോഭാവം മനസ്സിലാക്കി സ്നേഹപൂര്‍വം പോകണമെന്ന് ഉപദേശിച്ചു.<br /><br /><br /><br /><br /><a href="http://www.epathram.com/features/uploaded_images/praman-748069.jpg"><img style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://www.epathram.com/features/uploaded_images/praman-747755.jpg" border="0" /></a>മെയ് 1,2,3 തീയതികളിലായിരുന്നു ക്യാമ്പ്. ദേവതച്ചന്‍, സുകുമാരന്‍, മോഹനരംഗന്‍, വാ.മണികണ്ഠന്‍, മകുടേശ്വരന്‍, യുവന്‍, രാജാ സുന്ദര രാജന്‍ എന്നീ തമിഴ് കവികളായിരുന്നു തമിഴിനെ പ്രതിനിധാനം ചെയ്തിരുന്നത്. അയച്ചു കൊടുത്ത കവിതകള്‍ ജയമോഹന്‍ തമിഴിലേക്ക് മൊഴിമാറ്റം നടത്തിയിരുന്നു. അതു പോലെ തമിഴ് കവിതകള്‍ മലയാളത്തിലേക്കും അദ്ദേഹം വിവര്‍ത്തനം ചെയ്തു. തമിഴില്‍ നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ കവിതകള്‍ ഹരിതകത്തില്‍ വായിക്കാം. മലയാളത്തില്‍ നിന്ന് തമിഴിലേക്ക് പരിഭാഷപ്പെടുത്തിയ കവിതകള്‍ ജയമോഹന്‍ തന്റെ സൈറ്റില്‍ പ്രസിദ്ധീകരിച്ചു വരുന്നു. ഇങ്ങനെ തമിഴിലേക്ക് പരിഭാഷപ്പെടുത്തിയ മലയാളകവിതകള്‍ എല്ലാ തമിഴ് കവികള്‍ക്കും ജയമോഹന്‍ നേരത്തേ അയച്ചു കൊടുത്തു. ജയമോഹന്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ തമിഴ് കവിതകള്‍ പി.പി.ആര്‍ പങ്കെടുക്കുന്ന മലയാള കവികള്‍ക്കെല്ലാം മുന്‍കൂട്ടി എത്തിച്ചു കൊടുത്തു.<br /><br /><br /><br /><br /><br /><br /><a href="http://www.epathram.com/features/uploaded_images/ootty5-781470.jpg"><img style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://www.epathram.com/features/uploaded_images/ootty5-781444.jpg" border="0" /></a>ഊട്ടി ഫേണ്‍ ഹില്ലിലെ നിത്യചൈതന്യ യതിയുടെ ആശ്രമമായ ശ്രീനാരായണ ഗുരു കുലത്തിലായിരുന്നു ക്യാമ്പ്. ഭക്ഷണത്തിനോ താമസത്തിനോ രജിസ്ട്രേഷന്‍ ഫീസ് ഒന്നും വാങ്ങിയിരുന്നില്ലെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം ഞാന്‍ ജയമോഹന് ഫോണ്‍ ചെയ്തപ്പോഴാണ് അദ്ദേഹത്തിന്റെ ഭാര്യ അരുള്‍മൊഴിയാണ് ക്യാമ്പിന്റെ ചെലവുകളെല്ലാം വഹിച്ചതെന്ന് അറിയാന്‍ കഴിഞ്ഞത്. (ഇത് ഏകദേശം പതിനായിരം രൂപ വരുമത്രേ). വേറൊന്ന് ഇത്തരത്തിലുള്ള കവി സംഗമങ്ങള്‍ ജയമോഹന്‍ ആദ്യമായല്ല സംഘടിപ്പിക്കുന്നത് എന്നാണ്. കുറ്റാലത്ത് പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടത്തിയ ക്യാമ്പിനെ പറ്റി ജയമോഹന്‍ എഴുതിയത് ഓര്‍ക്കുന്നു. അക്കാലത്ത് ജയമോഹന്‍ ഭാഷാപോഷിണിയില്‍ കുറച്ച് ലേഖനങ്ങള്‍ ചെയ്തിരുന്നു. അതില്‍ നിന്നു കിട്ടിയ കാശു കൊണ്ടാണത്രേ ആ ക്യാമ്പ് സംഘടിപ്പിച്ചത്!<br /><br /><br /><br /><br /><br /><a href="http://www.epathram.com/features/uploaded_images/ootty7-781616.jpg"><img style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://www.epathram.com/features/uploaded_images/ootty7-781494.jpg" border="0" /></a>കേരളത്തിലും ഇത്തരം കവി സദസ്സുകള്‍ ഉണ്ടായിരുന്നുവെന്ന് പി.പി.ആര്‍. ഓര്‍ക്കുന്നു. എം. ഗോവിന്ദന്റെ നേതൃത്വത്തില്‍ നടന്നിരുന്ന അത്തരമൊരു സദസ്സില്‍ താന്‍ പങ്കെടുത്തിരുന്നുവെന്നും പി.പി.ആര്‍. പറഞ്ഞു. ഇത്തരുണത്തില്‍ കേരളത്തില്‍ അക്കാദമിക്കായും അല്ലാതെയും നടക്കുന്ന കവിതാ ക്യാമ്പുകളെ ഒന്ന് വിലയിരുത്തുന്നത് രസകരമായിരിക്കും. ഞാന്‍ അവസാനമായി പങ്കെടുത്ത ഒരു ക്യാമ്പ് മന്ചേരിയില്‍ പി.സുരേന്ദ്രന്‍ നേതൃത്വം നല്‍കിയ ഒരു ക്യാമ്പാണ്. എത്രയോ യുവ എഴുത്തുകാര്‍ അതില്‍ പങ്കെടുത്തിരുന്നു. നമ്മുടെ ലതീഷ്മോഹനൊക്കെ ആ ക്യാമ്പില്‍ ഉണ്ടായിരുന്നു. അവിടെയൊക്കെ ഈ യുവ എഴുത്തുകാര്‍ മുതിര്‍ന്ന എഴുത്തുകാരുടെസുദീര്‍ഘങ്ങളായ പ്രസംഗങ്ങള്‍ക്ക് ഇരുന്നുകൊടുക്കാനുള്ള ഉപകരണങ്ങള്‍ മാത്രമായിരുന്നു പലപ്പോഴും. ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ പോലെ ഒരു കവി ഹസ്സനെ (ആരും അറിയാന്‍ വഴിയില്ല, ഇപ്പോഴും) പ്പോലെ പ്രതിഭയുള്ള ഒരു പാവം പിടിച്ച ചെറുപ്പക്കാരനെ തന്റെ ജാട ഒന്നു കൊണ്ടു മാത്രം ആക്ഷേപിക്കുന്നതുംകേട്ട് ഇരിക്കേണ്ടി വന്നു ആ ക്യാമ്പില്‍. അതിനു ശേഷം ഞാന്‍ ഒരു ക്യാമ്പിലും പങ്കെടുത്തിട്ടില്ല.<br /><br /><br /><br /><br /><br /><br />കവിതകളെ എങ്ങനെയാണ് വിലയിരുത്തിയത് എന്നൊക്കെ പി.പി.ആറിന്റെ ലേഖനത്തില്‍ പറയുന്നുണ്ട്. പ്രസംഗങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. എന്തിന് അവസാന ദിവസം ഒരു ഫീഡ് ബാക്ക് സെഷന്‍ പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ പങ്കെടുത്ത എല്ലാ കവികളുടെയും നാലഞ്ചു കവിതകള്‍ അതാതു കവികള്‍ക്ക് വായിക്കാനുംഅവയെല്ലാം ഏതു നിലയ്ക്കായാലും വിലയിരുത്തപ്പെടാനും അവസരമുണ്ടായി. രാമന്‍, യുവന്‍ തുടങ്ങിയ കവികള്‍ ചര്‍ച്ചയിലുടനീളം ഇടപെട്ടിരുന്നു. തന്റേതടക്കമുള്ള പുതിയ കവിത ഭാഷാനുഭവം നല്‍കുന്നില്ലെന്നായിരുന്നു രാമന്റെ പ്രധാന പരാതി. പുതിയ കവിത ഒരു ഇമേജോ കൌതുകമോ ഒക്കെ ആയി നില്‍ക്കുന്നുവെന്നാണ് രാമനും പി.പി.ആറുമൊക്കെ പറയുന്നത്.<br /><br /><br /><br /><br /><br /><br /><a href="http://www.epathram.com/features/uploaded_images/ootty3-749602.jpg"><img style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://www.epathram.com/features/uploaded_images/ootty3-749595.jpg" border="0" /></a>വരികള്‍ ഓര്‍ത്തെടുക്കാന്‍ പറ്റായ്ക, ഇന്ന കവിത എന്ന് കൃത്യമായി പറയാന്‍ പറ്റായ്ക - പകരം ഇന്ന ഇന്ന ആശയങ്ങളുള്ള കവിത എന്ന് പലപ്പോഴും കവിതാസ്വാദകര്‍ക്കും കവികള്‍ക്കും ഓര്‍ക്കേണ്ടി (ഓര്‍മപ്പെടുത്തേണ്ടി) വരിക തുടങ്ങിയ ദോഷങ്ങളാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. രാമന്‍ ക്യാമ്പില്‍ വായിച്ച പല കവിതകളും ഈയൊരു പ്രശ്നത്തോടുള്ള അയാളുടെ പ്രതികരണങ്ങളായാണ് വായിക്കപ്പെട്ടത്. ജോസഫ് മീന്‍കാരന്‍ വായിച്ചത് എനിക്ക് നല്ല ഒരു ഓര്‍മയാണ്. ആ കവിതയുടെ പ്രത്യേകത തന്നെയാണത്. ബിന്ദുകൃഷ്ണന്റെ ചൊല്ലിച്ചൊല്ലി എന്ന കവിത ശ്രദ്ധേയമായി. വീരാന്‍ കുട്ടി തന്റെ പ്രസിദ്ധമായ പൂത്തപടി എന്ന കവിത അവതരിപ്പിച്ചു. കാറ്റേ കടലേ, വിണ്ട ശില്പം തുടങ്ങിയ കവിതകളാണ് പി.പി ആര്‍ അവതരിപ്പിച്ചത്.<br /><br /><br /><br /><p> </p><p><em>ഉമ്മറക്കോലായില്‍നിന്ന്<br />രാത്രിയില്‍ എടുത്തുവയ്ക്കാന്‍ മറന്ന കിണ്ടി<br />കളവുപോയതുപോലെ<br />വയല്‍ക്കരയിലുള്ള ഒരു കുന്ന്<br />പുലര്‍ച്ചയ്ക്കു കാണാതായി.<br />മഴയും വെയിലും എവിടെയെല്ലാം തിരഞ്ഞു!<br /></em></p><br /><br /><br /><br />കാറ്റേ കടലേ എന്ന കവിതയിലെ കിണ്ടി ഒരു സവര്‍ണബിംബമാണെന്ന മട്ടിലൊക്കെ ഒരു വിമര്‍ശനം വീരാന്‍ കുട്ടി തൊടുത്തുവെച്ചിരുന്നു. അടുത്തകാലത്ത് ഒരുപ്രതിരോധോപകരണം (എക്സ്പ്രെസ്സ് ഹൈവേ പ്രശ്നം) എന്ന നിലയില്‍ ഉപയോഗിക്കപ്പെട്ട ഏക കവിതയാണ് കാറ്റേ കടലേ എന്ന കവിത. ആരുടെയുംആഹ്വാനമില്ലാതെ നാട്ടുകാര്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത് എന്‍ലാര്‍ജ് ചെയ്ത് വായനശാലകളിലും പൊതുസ്ഥലങ്ങളിലും ഒട്ടിച്ചു വെച്ച കവിതയാണത്. മലയാളിയുടെ വിമര്‍ശനത്തിലെ കാപട്യം തിരിച്ചറിയാന്‍ ഇതൊക്കെ പോരേ... :)<br /><br /><br /><br /><br /><em>കൊച്ചുകുഞ്ഞുങ്ങളുടെ<br />കോട്ടുവായിടുമ്പോഴത്തെ ഭാവം<br />എനിക്കിഷ്ടമാണ്.<br />ഒരു സ്വാദുമില്ല ജീവിതത്തിന്.<br />എന്നിട്ടവര്‍ വലിയ മുഷിച്ചിലോടെ<br />ലോകത്തിന് പുറംതിരിഞ്ഞ് കിടക്കും.<br /></em><br /><br /><br /><br /><br /><br />(കവിത-വന്നിട്ടധികമായില്ല)<br /><br /><br /><br /><br />കല്പറ്റ നാരായണന്റെ ഈ കവിത അവിടെ പലരും അയവിറക്കുന്നതു കണ്ടു. ഈ കവിത എന്നെ ഓര്‍മിപ്പിച്ചത് പി രാമന്റെ പുറപ്പാട് എന്ന കവിതയാണ്. അമ്മയെ നോക്കി കുതിച്ചു ചാടുന്ന, അറിയാമുഖങ്ങള്‍ കണ്ട് പുളുത്തിക്കരയുന്ന കുട്ടന് (ചെറിയ കുഞ്ഞ്) ഒരു ദിവസം സന്ദര്‍ശകര്‍ വന്ന് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അവരോടോപ്പം പോകാന്‍ നോക്കുന്നു. അമ്മ കൈ നീട്ടിയിട്ടും തിരിച്ചു വരുന്നില്ല . തുടര്‍ന്ന് കവിത ഇങ്ങനെ:<br /><br /><em></em><br /><br /><em>അപ്പോള്‍ ഞാനറിഞ്ഞു, എന്റെ കുട്ടാ,<br />വിരസത നീ രുചിച്ചു കഴിഞ്ഞു.<br />മടുപ്പ് നീ മണത്തു.<br />നീ പുറപ്പെട്ടിരിക്കുന്നു...<br /></em><br /><br /><br /><br />അന്‍വര്‍ അലിയുടെ കവിതകള്‍ ക്യാമ്പില്‍ ശരിയായി വിലയിരുത്തപ്പെട്ടില്ല എന്നൊരു അഭിപ്രായമുണ്ട്. അദ്ദേഹത്തിന്റെ കവിതകള്‍ക്ക് മിക്കതിനും റഫറന്‍സ് ആവശ്യമായി വരുന്നുവെന്നതാണ് ഒരു ദോഷമായി പല തമിഴ് കവികളും ചൂണ്ടിക്കാട്ടിയത്. താനിപ്പോള്‍ തനിക്കു വേണ്ടിത്തന്നെയാണ് കവിതയെഴുതുന്നതെന്നതായിരുന്നു അന്‍വറിന്റെ മറുപടി.<br /><br /><br /><br /><br /><br /><br />തമിഴില്‍ ദേവതച്ചന്റെയും യുവന്റെയും കവിതകള്‍ എനിക്ക് ഇഷ്ടമായി. ദേവതച്ചന്‍ അവിടെ വായിച്ച ക്രിസ്തു ജനിക്കുന്നതിനു മുന്‍പ് എന്ന കവിതയും വായിക്കാഞ്ഞ സഞ്ചി എന്ന കവിതയും എനിക്ക് ഇഷ്ടമായ രചനകള്‍ ആണ്. യുവന്റെ ഈ കവിത നോക്കൂ<br /><br /><br /><br /><br /><div><br /></div><br /><div><em>പച്ചക്കറി വണ്ടിയില്‍ ഊട്ടിയിലെത്തിയ സെബാസ്റ്റ്യന്‍ തന്റെ പുതിയ സമാഹാരത്തിന്റെ (കണ്ണിലെഴുതാന്‍ -പ്രണയ കവിതകള്‍) കോപ്പികള്‍ കൊണ്ടുവന്നിരുന്നു.<br />എനിക്കും കിട്ടി കണ്ണിലെഴുതാന്‍ ഒന്ന്.<br /></em><br /></div><br /><div><br />എന്നെ സംബന്ധിച്ച് ഈ ക്യാമ്പ് പലതരത്തില്‍ പ്രയോജനപ്പെട്ടു. മലയാളത്തിലെ തന്നെ ഇതു വരെ പരിചയപ്പെടാന്‍ പറ്റാതിരുന്ന പല കവികളെയും നേരില്‍ പരിചയപ്പെടാനും മൂന്നു ദിവസം ഒരുമിച്ചു കഴിയാനും കഴിഞ്ഞുവെന്നതു തന്നെയാണ് ഏറ്റവും ആഹ്ലാദകരമായ സംഗതി. മറ്റൊന്ന് ഏതു നിലയ്ക്കായാലുംകവിതകള്‍ ശ്രദ്ധിക്കപ്പെടുകയും അഭിനന്ദിക്കപ്പെടുകയും ചെയ്തത്. തമിഴന്റെയും മലയാളിയുടെയും പ്രതികരണത്തിലെ വ്യത്യാസവും എനിക്ക് കാണാന്‍ കഴിഞ്ഞു. കവിത വായിച്ചു കഴിഞ്ഞപ്പോള്‍ ചുറ്റും കൂടുന്നത്, കെട്ടിപ്പിടിക്കുന്നത്, ഓട്ടോഗ്രാഫ് ചോദിക്കുന്നത്...എല്ലാം കുറച്ചു നേരം എന്നെ വികാരാധീനനാക്കി.<br /><br /><br /><br /></div><br /><div>ക്യാമ്പ് കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ ലേശം ആത്മവിശ്വാസം എനിക്കു കൂടി എന്നു പറഞ്ഞാല്‍ നുണയാവില്ല. ക്യാമ്പ് വര്‍ത്തമാനങ്ങള്‍ പങ്കിട്ടപ്പോള്‍ ഒരു സുഹൃത്ത് അഹങ്കാരം കൂടാതെ നോക്കണം എന്ന് പകുതി കളിയായി ഉപദേശിക്കുകയും ചെയ്തു. </div><div></div><div><em></em> </div><div><em></em> </div><div><em></em> </div><div><em></em> </div><div><em>- വിഷ്ണുപ്രസാദ്</em></div><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/7630004620971694985-5866877023455750343?l=www.epathram.com%2Ffeatures%2Findex.shtml'/></div>e പത്രംnoreply@blogger.com14