tag:blogger.com,1999:blog-65399903537845035062009-07-21T10:16:20.544+04:00e പത്രം - It's ITe പത്രംnoreply@blogger.comBlogger23125tag:blogger.com,1999:blog-6539990353784503506.post-5975982029878581062009-07-19T21:18:00.007+04:002009-07-21T10:16:04.782+04:00url shortening services ഉം Imagens anexadas വയറസും<img style="float:left; margin:0 10px 10px 0;" src="http://www.epathram.com/itsit/uploaded_images/url-shortening-epathram-777277.gif" border="0" alt="url-shortening-services" title="url-shortening-services" />നിങ്ങളുടെ സുഹൃത്തിന്റെ പക്കല്‍ നിന്നും കുറച്ച് ഫോട്ടോസ് അറ്റാച്ച് ചെയ്ത ഒരു ഈമെയില്‍ നിങ്ങള്‍ക്ക് ലഭിച്ചാല്‍ സൂക്ഷിക്കുക. അടുത്തയിടെ പ്രചരിക്കുന്ന ഒരു പുതിയ വയറസ് ഈമെയില്‍ ഇങ്ങനെയാണ് വരുന്നത്. അതിന്റെ രൂപം താഴെയുള്ള ചിത്രത്തില്‍ കാണുന്നത് പോലെയാണ്. ഫോട്ടോയുടെ പേര് വ്യത്യസ്തമാകാം. പക്ഷെ മറ്റ് വിശദാംശങ്ങള്‍ എല്ലാം മിക്കവാറും ചിത്രത്തില്‍ കാണുന്നത് പോലെ തന്നെ.<br />&nbsp;<br /><div align="center"><br /><img src="http://www.epathram.com/itsit/uploaded_images/Imagens-anexadas-virus-epathram-712666.gif" border="0" alt="Email with text Imagens anexadas" title="Email with text Imagens anexadas" /><br /></div><br />&nbsp;<br />ഫോട്ടോ കാണാനായി ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒരു .exe ഫയല്‍ ഡൌണ്‍‌ലോഡ് ചെയ്യാന്‍ തുടങ്ങും. ഈ ഫയലിലാണ് വയറസ് പതിയിരിക്കുന്നത്. ഇത് റണ്‍ ചെയ്താല്‍ വയറസ് നിങ്ങളുടെ കമ്പ്യൂട്ടറിനെ ബാധിക്കും. ബാങ്കിങ് സംബന്ധമായ വിവരങ്ങള്‍ ചോര്‍ത്താന്‍ വേണ്ടി പ്രത്യേകമായി നിര്‍മ്മിച്ചതാണ് ഈ വയറസ്. നിങ്ങളുടെ ഓണ്‍‌ലൈന്‍ ബാങ്കിങ് പാസ്‌വേഡും മറ്റും ഈ വയറസ് ഇതിന്റെ നിര്‍മ്മാതാവിന് അയച്ചു കൊടുക്കും.<br />&nbsp;<br /><div align="center"><br /><img src="http://www.epathram.com/itsit/uploaded_images/Imagens-anexadas-virus-payload-epathram-712693.gif" border="0" title="Imagens-anexadas-virus-payload" alt="Imagens-anexadas-virus-payload" /><br /></div><br />&nbsp;<br />ലിങ്കിനു മുകളില്‍‍ മൌസ് കഴ്സര്‍ കൊണ്ടു വെച്ചാല്‍ സാധാരണ ഗതിയില്‍ ആ ലിങ്ക് ക്ലിക്ക് ചെയ്താല്‍ നാം പോകുന്ന സൈറ്റിന്റേയോ ആല്ലെങ്കില്‍ നമ്മുടെ കമ്പ്യൂട്ടറിലേക്ക് വരുന്ന ഫയലിന്റേയോ പേര് സ്റ്റാറ്റ്സ് ബാറില്‍ തെളിയും. ഇത് നോക്കിയാല്‍ ലിങ്ക് ഉപദ്രവകാരി ആണോ എന്ന് പലപ്പോഴും മനസ്സിലാക്കാന്‍ ആവും. ഉദാഹരണത്തിന് <a href="http://www.epathram.com/"><u>ഈ ലിങ്കിനു</u></a> മുകളില്‍ മൌസ് കഴ്സര്‍ വെച്ചാല്‍ സ്റ്റാറ്റ്സ് ബാറില്‍ http://www.epathram.com/ എന്ന് വരും. ഇത് നിങ്ങള്‍ക്ക് പരിചിതമായ ഒരു സൈറ്റ് ആയത് കൊണ്ട് ഇത് സുരക്ഷിതമായ ലിങ്ക് ആണെന്ന് ഉറപ്പാക്കാം. അത് പോലെ <a target="_blank" href="http://www.epathram.com/itsit/uploaded_images/swimming-champion-jishi-samuel-epathram-751499.jpg"><u>ഈ ലിങ്കിനു</u></a> മുകളില്‍ മൌസ് കഴ്സര്‍ വെച്ചാല്‍ നിങ്ങള്‍ ഡൌണ്‍‌ലോഡ് ചെയ്യാന്‍ പോകുന്ന ഫോട്ടോയുടെ ഫയലിന്റെ പേര് സ്റ്റാറ്റസ് ബാറില്‍ കാണാം. ഫയലിന്റെ പേരിന്റെ അവസാനം .jpg എന്ന് കാണുന്നതോടെ നിങ്ങള്‍ ഡൌ‍ണ്‍‌ലോഡ് ചെയ്യാന്‍ പോകുന്നത് ഒരു ഫോട്ടോ ഫയല്‍ തന്നെ എന്ന് ഉറപ്പ് വരുത്താം. <br />&nbsp;<br />എന്നാല്‍ ഇത് മറി കടക്കുവാന്‍ url shortening സങ്കേതം ഉപയോഗിച്ചിരിക്കുന്നു ഈ ഈമെയിലില്‍. <a target="_blank" href="http://www.twitter.com/epathram"><u>ട്വിറ്റര്‍</u></a> പോലുള്ള മൈക്രോ ബ്ലോഗിങ് സര്‍വീസുകള്‍ വന്നതോടെയാണ് url shortening സര്‍വീസുകള്‍ കൂടുതല്‍ പ്രചാരത്തില്‍ വന്നത്. വെറും 140 അക്ഷരങ്ങള്‍ നീളമുള്ള സന്ദേശങ്ങള്‍ മാത്രമേ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യാനാവൂ. സന്ദേശത്തോടോപ്പം ലിങ്ക് പോസ്റ്റ് ചെയ്യുന്നതോടെ പലപ്പോഴും 140 അക്ഷരങ്ങളില്‍ കൂടുതലാവും. ഈ പ്രശ്നം പരിഹരിക്കാന്‍ ഇത്തരം url shortening സര്‍വീസ് സഹായകരമാവുന്നു. tinyurl.com, bit.ly, cli.gs, zi.ma, twurl.na, is.gd, snipurl.com, poprl.com, ad.vu, tr.im, budurl.com എന്നിവ വളരെ ജനപ്രിയമായ സര്‍വീസുകളാണ്. കൂടുതല്‍ സര്‍വീസുകള്‍ <a href="http://mashable.com/2008/01/08/url-shortening-services/"><u>ഇവിടെ</u></a>.<br />&nbsp;<br />കൂടുതല്‍ നീളമുള്ള ലിങ്കുകള്‍ ഈ സൈറ്റുകള്‍ ചെറുതാക്കി തരും. ഉദാഹരണത്തിന് ഈ പോസ്റ്റിന്റെ url http : // www . epathram . com / itsit / 2009 / 07 / url - shortening - services - imagens . shtml ആണ്. 75 അക്ഷരങ്ങളുള്ള ഈ ലിങ്ക് tinyurl.com ല്‍ കൊടുത്തപ്പോള്‍ ഇത്രയുമായി : http : // tinyurl . com / lmw7at വെറും 25 അക്ഷരങ്ങള്‍ മാത്രം.<br />&nbsp;<br />മുകളില്‍ പറഞ്ഞ ഈമെയിലിലെ ഫോട്ടോ ഡൌണ്‍‌ലോഡ് ചെയ്യാനുള്ള ലിങ്കിനു മുകളില്‍ മൌസ് കഴ്സര്‍ വെച്ചാല്‍ സ്റ്റാറ്റസ് ബാറില്‍ കാണുന്ന അഡ്രസ് ഇതാണ് : http : // cli . gs / Ghn53Q<br />&nbsp;<br />എന്നാല്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലോഡ് ചെയ്യപ്പെടുന്ന പേജ് നിങ്ങളുടെ ബ്രൌസറില്‍ ലോഡ് ആവുന്നതിനൊപ്പം വയറസ് അടങ്ങിയ xupload.exe എന്ന ഒരു ഫയലും ഡൌണ്‍‌ലോഡ് ആവും. ഇത് വരുന്നതാവട്ടെ http : // fotos . live1 . fromru . su എന്ന അഡ്രസില്‍ നിന്നും. ഫയര്‍ ഫോക്സ് ബ്രൌസറില്‍ ഈ ഫയല്‍ സേവ് ചെയ്യുവാന്‍ ചോദിക്കുമ്പോള്‍ കാന്‍സല്‍ കൊടുക്കുന്നതോടെ പ്രശ്നം അവിടെ തീരും. ഈ ഫയലിന്റെ പേര് പലപ്പോഴും വേറെ വേറെ ആയിരിക്കും. ഫയല്‍ വരുന്ന അഡ്രസും മാറി കൊണ്ടിരിക്കും. <br />&nbsp;<br />ഇങ്ങനെ url ചെറുതാക്കുമ്പോള്‍ ഉണ്ടാവുന്ന പ്രധാന പ്രശ്നവും ഇതു തന്നെ. url ന്റെ യഥാര്‍ത്ഥ പേര് മറയുന്നതോടെ നമ്മള്‍ ക്ലിക്ക് ചെയ്യുന്ന ലിങ്കിന്റെ സ്രോതസ്സ് മനസ്സിലാക്കാന്‍ കഴിയാതാവുന്നു. ഈ സൌകര്യം ദുരുപയോഗപ്പെടുത്തിയാണ് നേരത്തേ പറഞ്ഞ ഈമെയിലില്‍ വയറസ് അടങ്ങുന്ന എക്സിക്യൂട്ടബ്‌ള്‍ ഫയലിന്റെ ലിങ്ക് ഫോട്ടോ ആണെന്ന് പറഞ്ഞ് നല്‍കിയിരിക്കുന്നത്. മൌസ് കഴ്സര്‍ ലിങ്കിനു മുകളില്‍ വെച്ചാല്‍ കാണുന്നത് ചുരുക്കിയ url മാത്രമാണ്. സ്പാം മെയിലുകളെ തടുക്കുവാന്‍ ഉപയോഗിക്കുന്ന ആന്റി സ്പാം പ്രൊഗ്രാമുകളേയും ഈ വിദ്യ ഉപയോഗിച്ച് കബളിപ്പിക്കുന്നുണ്ട്.<br />&nbsp;<br />ഇത്തരത്തില്‍ ചുരുക്കിയ url തിരിച്ച് വലുതാക്കി കാണിക്കാന്‍ സഹായിക്കുന്ന ചില സൈറ്റുകളുമുണ്ട്. <a href="http://unshort.me/" target="_blank" >http://unshort.me/</a> , <a href="http://www.unshorten.com/" target="_blank" >http://www.unshorten.com/</a> എന്നീ സൈറ്റുകളില്‍ ചുരുക്കിയ url കൊടുത്താല്‍ അതിന്റെ സ്രോതസ്സ് ഈ സൈറ്റുകള്‍ കാണിച്ചു തരും. നിങ്ങള്‍ ഉപയോഗിക്കുന്നത് ഫയര്‍ ഫോക്സ് ബ്രൌസര്‍ ആണെങ്കില്‍ <a href="https://addons.mozilla.org/en-US/firefox/addon/8636"><u>ഈ ആഡ്‌ഓണ്‍</u></a> ഇന്‍സ്റ്റോള്‍ ചെയ്താലും മതി.<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/6539990353784503506-597598202987858106?l=www.epathram.com%2Fitsit%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-6539990353784503506.post-38879094700303238662009-06-27T00:17:00.010+04:002009-06-27T07:32:33.928+04:00സ്പോര്‍ട്ട്സ് ഭൂമിയില്‍ ‘രാജകുമാരി’<img style="float:left; margin:0 10px 10px 0;" src="http://www.epathram.com/itsit/uploaded_images/google-news-epathram-785164.jpg" border="0" alt="google-malayalam-news" title="google-malayalam-news"/>ഗൂഗിള്‍ മലയാളം വാര്‍ത്തയുടെ സ്പോര്‍ട്ട്സ് പേജില്‍ രാജകുമാരി ഭൂമി ഇടപാടിന്റെ റിപ്പോര്‍ട്ടാണ് ഒന്നാമത്തെ വാര്‍ത്തയായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രാജകുമാരി ഭൂമി ഇടപാട് എങ്ങനെയാ സ്പോര്‍ട്ട്സ് ആവുന്നത് എന്ന് അവള്‍ ചോദിച്ചപ്പോഴാണ് അത് ശരിയാണല്ലോ എന്ന് ഓര്‍ത്തത്. ഇത്തരം സ്ഥാനം തെറ്റിയുള്ള വാര്‍ത്തകള്‍ സ്ഥിരമായി കാണുന്നത് കൊണ്ടാവും ഇത്രയും നാള്‍ ഇത് ശ്രദ്ധിക്കാതെ പോയത്. <br />&nbsp;<br /><div align="center"><br /><a target="_blank" href="http://www.epathram.com/itsit/uploaded_images/google-news-malayalam-epathram-709369.jpg"><img style="cursor:pointer; cursor:hand;width: 400px; height: 320px; border:#000000 solid 1px; padding:5px;" src="http://www.epathram.com/itsit/uploaded_images/google-news-malayalam-epathram-709366.jpg" border="0" alt="Click to enlarge" title="Click to enlarge" /></a><br /><br /><span style="font-size:85%;"><em>ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം</em></span><br /></div><br />&nbsp;<br />ഗൂഗിള്‍ ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം വഴി ഓട്ടോമാറ്റിക് ആയിട്ടാണ് വാര്‍ത്തകള്‍ തെരഞ്ഞെടുക്കുന്നത് എന്ന് പേജിന്റെ അടിയില്‍ എഴുതി വെച്ചിട്ടുമുണ്ട്.<br />&nbsp;<br /><div align="center"><br /><a target="_blank" href="http://www.epathram.com/itsit/uploaded_images/google-malayalam-news-epathram-735217.jpg"><img style="cursor:pointer; cursor:hand;width: 400px; height: 110px;" src="http://www.epathram.com/itsit/uploaded_images/google-malayalam-news-epathram-735216.jpg" border="0" alt="Click to enlarge" title="Click to enlarge" /></a><br /></div><br />&nbsp;<br />കീ വേഡുകള്‍ അടിസ്ഥാനം ആക്കിയാവണം വാര്‍ത്തകള്‍ വിവിധ തലക്കെട്ടുകള്‍ക്ക് കീഴെ ഗൂഗിള്‍ അണി നിരത്തുന്നത്. അതു കൊണ്ട് തന്നെ ഇത്തരം തെറ്റുകള്‍ സ്വാഭാവികവുമാണ്. ക്ഷമി. രാജകുമാരിയെ ആശ്വസിപ്പിച്ചു. ഗൂഗിളിനെ സംരക്ഷിക്കാനുള്ള എന്റെ തിടുക്കം കണ്ടിട്ടാവണം രാജകുമാരി പുഞ്ചിരിച്ചു. മോണാലിസയെ പോലെ. <br />&nbsp;<br />ഗൂഗിള്‍ വാര്‍ത്തകള്‍ മലയാളത്തില്‍ ലഭ്യമായതോടെ മലയാളികള്‍ക്ക് വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരു പുതിയ സാധ്യതയാണ് തുറന്നു കിട്ടിയത്. ഇതിന് ഗൂഗിളിന് സഹായകമായത് യൂണികോഡ് ഫോണ്ട് എന്‍‌കോഡിങ് സംവിധാനവും. <br />&nbsp;<br />മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ഫോണ്ട് സംവിധാനത്തിന് ഒരു ഏകീകൃത രൂപം ഇല്ലാത്തത്. ആസ്കി (ASCII) സംവിധാനവും യൂണികോഡ് (Unicode) സംവിധാനവും തമ്മില്‍ നടന്ന യുദ്ധത്തില്‍ അവസാന വിജയം യൂണികോഡിനു തന്നെയായിരുന്നു. യൂണികോഡ് തങ്ങളുടെ തിരച്ചില്‍ യന്ത്രത്തിന്റെ അടിസ്ഥാനം ആക്കിയത് ഗൂഗിളിനെ ഇന്നത്തെ നിലയില്‍ വിജയകരം ആക്കാന്‍ കുറച്ചൊന്നുമല്ല സഹായിച്ചത്. <br />&nbsp;<br />പ്രചാരത്തില്‍ ഉണ്ടായിരുന്ന ആസ്കി (ASCII) സംവിധാനത്തിന് വെറും 256 അക്ഷരങ്ങള്‍ മാത്രമേ കൈകാര്യം ചെയ്യുവാന്‍ കഴിയുമായിരുന്നുള്ളൂ. ടൈപ് റൈറ്ററിലെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ കമ്പ്യൂട്ടറിലേക്ക് മാറ്റുക എന്ന പ്രാഥമിക ധര്‍മ്മം മാത്രമാണ് ആസ്കി സംവിധാനത്തിന് ചെയ്യുവാന്‍ ഉണ്ടായിരുന്നത്. എന്നാല്‍ കൂട്ടക്ഷരങ്ങളും ചില്ലക്ഷരങ്ങളും ഒക്കെ ഉള്ള മലയാളം പോലുള്ള ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ ആസ്കി ഏറെ ബുദ്ധിമുട്ടി. ഒരു ഏകീകൃത ഘടന ഒന്നും ഇല്ലാതെ ആസ്കിയില്‍ മലയാളം അക്ഷരങ്ങള്‍ ആവശ്യാനുസരണം ഉണ്ടാക്കി എടുത്തത് മൂലം ഓരോരുത്തര്‍ വികസിപ്പിച്ച് എടുത്ത ഫോണ്ടും ഒന്നിനൊന്നു വ്യത്യസ്തങ്ങള്‍ ആയി തീര്‍ന്നു. ഓരോ ഫോണ്ടും തങ്ങളുടെ കമ്പ്യൂട്ടറില്‍ ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്താല്‍ മാത്രമേ ഇത്തരം ഫോണ്ടുകള്‍ ഉപയോഗിക്കുന്ന വെബ് സൈറ്റുകള്‍ വായനക്കാരന് വായിക്കാന്‍ കഴിയൂ.<br />&nbsp;<br />എന്നാല്‍ വായനക്കാരന്‍ പോലും അറിയാതെ വായനക്കാരന്റെ കമ്പ്യൂട്ടറിലേക്ക് തങ്ങളുടെ ഫോണ്ട് ഇന്‍സ്റ്റോള്‍ ചെയ്യിപ്പിക്കുന്ന ഒരു രീതിയാണ് ഈ പ്രശ്നത്തെ മറി കടക്കാന്‍ മൈക്രോസോഫ്റ്റ് തന്നെ വികസിപ്പിച്ച് എടുത്തത്. ഇതാവട്ടെ മൈക്രോസോഫ്റ്റിന്റെ ഉല്‍പ്പന്നം ആയ ഇന്റര്‍നെറ്റ് എക്സ്പ്ലോററില്‍ മാത്രമേ സാധിക്കുകയുമുള്ളൂ. അത് കൊണ്ടാണ് ഇത്തരം കുത്തക ഫോണ്ട് ഉപയോഗിക്കുന്ന മലയാള മനോരമ പോലുള്ള സൈറ്റുകള്‍ വായിക്കാന്‍ ഫയര്‍ ഫോക്സ് പോലുള്ള മികച്ച ബ്രൌസറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് വെബ് സൈറ്റില്‍ നിന്ന് ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യുന്നത് വരെ കഴിയാത്തത്.<br />&nbsp;<br />ഇതിനു മറ്റൊരു വശം കൂടി ഉണ്ട്. വായനക്കാരന്റെ സമ്മതമോ അറിവോ ഇല്ലാതെയാണ് മൈക്രോസോഫ്റ്റ് വികസിപ്പിച്ച WEFT - Web Embedding Fonts Tool എന്ന പ്രോഗ്രാം വായനക്കാരന്റെ കമ്പ്യൂട്ടറിലേക്ക് ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യുന്നത്. ഇത് അക്രമമാണ് എന്ന് സ്വകാര്യതാ വാദികള്‍ കരുതുന്നു.<br />&nbsp;<br />എന്നാല്‍ യൂണികോഡ് എന്‍‌കോഡിങ് ഉപയോഗിക്കുന്ന വെബ് സൈറ്റുകള്‍ക്ക് ഈ പ്രശ്നം ഒരു പരിധി വരെ ഇല്ല. ഇതിനു പ്രധാന കാരണം യൂണികോഡുകള്‍ വികസിപ്പിച്ചത് അടിസ്ഥാനപരമായി ചില ചട്ടക്കൂടുകള്‍ക്കും മാനദണ്ഡങ്ങള്‍ക്കും വിധേയം ആയിട്ടാണ് എന്നതാണ്. ഇത്തരം ഒരു ഏകീകൃത സ്വഭാവം ഉള്ളതിനാല്‍ യൂണികോഡ് കൈകാര്യം ചെയ്യാന്‍ പ്രാപ്തമായ ഒരു കമ്പ്യൂട്ടറില്‍ ഏത് യൂണികോഡ് ഫോണ്ട് ഉപയോഗിക്കുന്ന വെബ് സൈറ്റുകളും വായിക്കുവാന്‍ കഴിയും. പുതിയ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉള്ള കമ്പ്യൂട്ടറുകള്‍ എല്ലാം ഇത്തരത്തില്‍ യൂണികോഡ് സജ്ജമാണ്.<br />&nbsp;<br />e പത്രം പോലുള്ള യൂണികോഡ് വെബ് സൈറ്റുകളുടെ വമ്പിച്ച സ്വീകാര്യതക്ക് ഒരു പ്രധാന കാരണവും ഈ സൌകര്യം തന്നെ.<br />&nbsp;<br />2008 ഏപ്രില്‍ നാലിന് ആണ് <a target="_blank" href="http://www.unicode.org/press/pr-5.1.html"><u>യൂണികോഡ് കണ്‍സോര്‍ഷ്യം</u></a> ഒരു ലക്ഷം അക്ഷരങ്ങളുമായി യൂണികോഡ് വേഷന്‍ 5.1 പുറത്തു വിട്ടത്. ഇതോടെ മലയാളം അടക്കമുള്ള ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളിലെ ഭാഷകള്‍ കൈകാര്യം ചെയ്യുന്നത് കൂടുതല്‍ എളുപ്പം ആകും എന്ന് യൂണികോഡ് കണ്‍സോര്‍ഷ്യത്തിന്റെ വെബ് സൈറ്റ് വിശദീകരിക്കുന്നു. <br />&nbsp;<br />ഇതോടെ മലയാളത്തില്‍ തിരയാനും എളുപ്പം ആയി എന്ന് ഗൂഗിളിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനാ‍യ മാര്‍ക്ക് ഡേവിസ് ഗൂഗിളിന്റെ ഔദ്യോഗിക <a target="_blank" href="http://googleblog.blogspot.com/2008/05/moving-to-unicode-51.html"><u>ബ്ലോഗില്‍</u></a> പറയുന്നു.<br />&nbsp;<br />തങ്ങളുടെ വെബ് സൈറ്റിന്റെ വടിവിലും ഭംഗിയിലും മാത്രം താല്‍പ്പര്യം കാണിക്കുന്ന തികച്ചും കച്ചവട കണ്ണ് മാത്രം ഉള്ള പല പ്രമുഖ മലയാള വെബ് സൈറ്റുകളും യൂണികോഡ് ഉപയോഗിക്കാന്‍ വിമുഖത കാണിക്കുന്നു. എങ്കിലും ഗൂഗിള്‍ ഇത്തരം സൈറ്റുകളെ ആദ്യം യൂണികോഡിലേക്ക് വിവര്‍ത്തനം ചെയ്തിട്ടാണ് ഇവയെ തങ്ങളുടെ തിരച്ചിലില്‍ ഉള്‍പ്പെടുത്തുന്നത്.<br />&nbsp;<br />2008 ഡിസംബറോട് കൂടി ഏറ്റവും കൂടുതല്‍ വെബ് സൈറ്റുകള്‍ ഉപയോഗിക്കുന്ന എന്‍‌കോഡിങ് രീതിയായി യൂണികോഡ്, ആസ്കിയെ കടത്തി വെട്ടുക തന്നെ ചെയ്തു എന്നും ഗൂഗിള്‍ നമ്മെ അറിയിക്കുന്നു.<br />&nbsp;<br />&nbsp;<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/6539990353784503506-3887909470030323866?l=www.epathram.com%2Fitsit%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-6539990353784503506.post-192938464472027502009-06-03T07:31:00.001+04:002009-06-03T10:11:11.327+04:00മലയാളം വിക്കിപീഡിയയില്‍ 10000 ലേഖനങ്ങള്‍<img style="float:left; margin:0 10px 10px 0;" src="http://www.epathram.com/news/mainnews/uploaded_images/wikipedia-malayalam-epathram-707179.jpg" border="0" alt="wikipedia-malayalam" />ഇന്റര്‍നെറ്റില്‍ എറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്നതും ആര്‍ക്കും തിരുത്താവുന്നതുമായ സ്വതന്ത്ര വിജ്ഞാന കോശമായ വിക്കി പീഡിയയുടെ മലയാളം പതിപ്പ് 10,000 ലേഖനങ്ങള്‍ പിന്നിട്ടു. 2009 ജൂണ്‍ 1 നാണ് മലയാളം വിക്കി പീഡിയ 10000 ലേഖനങ്ങള്‍ പൂര്‍ത്തീകരിച്ചത്. പ്രതിഫലേച്ഛ യില്ലാതെ പ്രവര്‍ത്തിക്കുന്ന പതിനായിര ത്തിലേറെ വരുന്ന ഉപയോക്താ ക്കളുടെ നിര്‍ലോഭമായ സഹായ സഹകരണങ്ങളാണ് വിക്കി പീഡിയയെ ഈ നേട്ടത്തിന് പ്രാപ്തമാക്കിയത്. ഇന്ത്യന്‍ വിക്കി പീഡിയകളില്‍ ഈ കടമ്പ കടക്കുന്ന ഏഴാമത്തെ വിക്കി പീഡിയ ആണു് മലയാളം. മലയാളത്തിനു മുന്‍പേ 10,000 ലേഖനങ്ങള്‍ എന്ന കടമ്പ കടന്ന ഇന്ത്യന്‍ ഭാഷകളിലെ മറ്റു് വിക്കി പീഡിയകള്‍ തെലുങ്ക്‌, ഹിന്ദി, മറാഠി, ബംഗാളി, ബിഷ്ണുപ്രിയ മണിപ്പൂരി, തമിഴ് എന്നിവയാണ്. <br />&nbsp;<br />2009 ജൂണ്‍ 1ലെ കണക്ക നുസരിച്ച് 10,574 രജിസ്റ്റര്‍ ചെയ്ത ഉപയോക്താ ക്കളാണുള്ളത്. ഇതില്‍ 13 പേര്‍ അഡ്മിനിസ്ട്രേറ്റര്‍മാരും മൂന്ന് പേര്‍ ബ്യൂറോക്രാറ്റുകളുമാണ്.<br />&nbsp;<br />എല്ലാ ഭാഷകളിലും സ്വതന്ത്രവും സമ്പൂര്‍ണവുമായ വിജ്ഞാന കോശം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2001 ജനുവരി 15നാണ്‌ വിക്കി പീഡിയ പദ്ധതിക്ക് തുടക്കം കുറിച്ചത്‌.<br />&nbsp;<br />2002 ഡിസംബര്‍ 21-ന് തുടങ്ങിയ മലയാളം വിക്കി പീഡിയ ആറര വര്‍ഷത്തി നുള്ളില്‍ പതിനായിരം ലേഖനം തികച്ചത് മലയാള ഭാഷയ്ക്കു തന്നെ മികച്ച നേട്ടമായി കരുതാവുന്നതാണ്. എങ്കിലും രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളില്‍ നൂറോളം ഉപയോക്താക്കള്‍ മാത്രമേ സജീവ ഉപയോക്താക്കളായുള്ളൂ എന്നത് പലപ്പോഴും ഈ വിക്കി പീഡിയയുടെ അതിവേഗത്തിലുള്ള വളര്‍ച്ചയ്ക്ക് തടസ്സമായി നില്‍ക്കാറുണ്ട്. അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍ തുടങ്ങി വലിയൊരു ഉപയോക്തൃ വൃന്ദം ഈ സ്വതന്ത്ര സംരംഭത്തില്‍ പങ്കാളിയാകുക യാണെങ്കില്‍ വിക്കി പീഡിയയുടെ വളര്‍ച്ച ഇനിയും അതിവേഗത്തി ലാകാന്‍ സാധ്യത യുണ്ടെന്ന് മലയാളം വിക്കി പീഡിയയുടെ സജീവ പ്രവര്‍ത്തകര്‍ പറയുന്നു.<br />&nbsp;<br />മലയാളം വിക്കി പീഡിയയുടെ <a target="_blank" href="https://lists.wikimedia.org/mailman/listinfo/wikiml-l"><u>സന്നദ്ധ പ്രവര്‍ത്തകര്‍</u> </a>പടുത്തു യര്‍ത്തി യിരിക്കുന്നതു് ഇന്ത്യന്‍ ഭാഷകളിലെ മികച്ച വിക്കി പീഡിയകളില്‍ ഒന്നാണു് . ലേഖനങ്ങളുടെ എണ്ണത്തി ലൊഴിച്ചു് മറ്റു് പല മാനദണ്ഡ ങ്ങളിലും മലയാളം വിക്കി പീഡിയ ഇതര ഇന്ത്യന്‍ വിക്കികളേക്കാള്‍ വളരെയേറെ മുന്നിലാണു്.<br />&nbsp;<br /><ul><li>ഏറ്റവും അധികം പേജ് ഡെപ്ത്ത് ഉള്ള ഇന്ത്യന്‍ ഭാഷാ വിക്കി പീഡിയ,</li><li>ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യപ്പെട്ട ഇന്ത്യന്‍ ഭാഷാ വിക്കി പീഡിയ,</li><li>ഒരു ലേഖനത്തില്‍ ഏറ്റവും അധികം എഡിറ്റു്‌ നടക്കുന്ന ഇന്ത്യന്‍ ഭാഷാ വിക്കി പീഡിയ,</li><li>ഓരോ ലേഖനത്തിലും ഉള്ള ഗുണ നിലവാരമുള്ള ഉള്ളടക്ക ത്തിന്റെ കാര്യത്തില്‍,</li></ul><br />&nbsp;<br />തുടങ്ങി മിക്കവാറും എല്ലാ വിഭാഗത്തിലും മലയാളം വിക്കി പീഡിയയും അതിന്റെ സഹോദര സംരംഭങ്ങളും (വിക്കി വായന ശാല, വിക്കി നിഘണ്ടു തുടങ്ങിയവ), ഇന്ത്യന്‍ ഭാഷകളിലെ മറ്റ് വിക്കി പീഡിയകളെ അപേക്ഷിച്ച് വളരെ യധികം മുന്‍പിലാണ്. റജിസ്റ്റേഡ് ഉപയോക്താക്കളുടെ കാര്യത്തില്‍ ഈയടുത്ത കാലത്തു് ഹിന്ദി വിക്കി പീഡിയ മലയാളം വിക്കി പീഡിയയെ മറി കടക്കുന്നതു് വരെ, ഏറ്റവും കൂടുതല്‍ ഉപയോക്താക്കള്‍ രെജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ ഭാഷാ വിക്കി പീഡിയയും മലയാളം വിക്കി പീഡിയ ആയിരുന്നു.<br />&nbsp;<br />ലേഖനങ്ങളുടെ എണ്ണം മറ്റു ഇന്ത്യന്‍ വിക്കി പീഡിയകളെ അപേക്ഷിച്ച് കുറവാണെങ്കിലും, ഉള്ള ലേഖനങ്ങളില്‍ എല്ലാം തന്നെ അത്യാവശ്യം ഗുണ നിലവാരമുള്ള ഉള്ളടക്കമാണ് <a target="_blank" href="http://ml.wikipedia.org"><u>മലയാളം വിക്കി പീഡിയ</u></a>യിലുള്ളത്. മലയാളം വിക്കി പീഡിയയുടെ ഈ പ്രത്യേകത, മറ്റു് ഇന്ത്യന്‍ ഭാഷകളിലെ വിക്കി പീഡിയ പ്രവര്‍ത്തകര്‍ മലയാളം വിക്കി പീഡിയയെ സൂക്ഷമമായി നിരീക്ഷിക്കാന്‍ കാരണമായിട്ടുണ്ട്. നിലവില്‍ മലയാളം വിക്കി പീഡിയയിലെ 10,000 ലേഖനങ്ങളില്‍ വലിയൊരു ഭാഗം ഭൂമിശാസ്ത്ര സംബന്ധിയായ ലേഖനങ്ങളാണു്. ചരിത്ര വിഭാഗത്തിലും അത്യാവശ്യം ലേഖനങ്ങളുണ്ടു്. ശാസ്ത്ര വിഭാഗത്തില്‍ ജ്യോതി ശാസ്ത്ര വിഭാഗത്തില്‍ മാത്രമാണു് അടിസ്ഥാന വിഷയങ്ങളില്‍ എങ്കിലും ലേഖനങ്ങളുള്ളത്.<br />&nbsp;<br />കുറച്ചു നാളുകള്‍ക്കു് മുന്‍പു് കേരളാ സര്‍ക്കാര്‍ സ്ഥാപനമായ സര്‍വ്വ വിജ്ഞാന കോശം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഒരു പ്രമുഖ പ്രസിദ്ധീകരണമായ <a target="_blank" href="http://sarvavijnanakosam.gov.in/a-brief-his.htm"><u>സര്‍വ്വ വിജ്ഞാന കോശം</u></a> GNU Free Documentation License 1.2. ലൈസന്‍സോടെ റിലീസ് ചെയ്യുവാനും, അതോടൊപ്പം അതിലെ ഉള്ളടക്കം ആവശ്യാനുസരണം മലയാളം വിക്കി സംരംഭങ്ങള്‍ക്ക് ഉപയോഗ പ്പെടുത്താനും അനുമതി തന്നു കൊണ്ട് കേരള സര്‍ക്കാര്‍ തീരുമാനമായിരുന്നു. നിലവിലുള്ള ചില ലേഖനങ്ങളെ പുഷ്ടിപ്പെടു ത്താനല്ലാതെ ഇതു് വരെ സര്‍വ്വ വിജ്ഞാന കോശത്തിന്റെ ഉള്ളടക്കം മലയാളം വിക്കി പീഡിയയില്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടില്ല. തുടര്‍ന്നുള്ള മാസങ്ങളില്‍ വിക്കിയില്‍ കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തകര്‍ എത്തുമ്പോള്‍, സര്‍‌വ്വ വിജ്ഞാന കോശത്തിന്റെ ഉള്ളടക്കം മലയാളം വിക്കി പീഡിയയില്‍ ഉപയോഗി ക്കുന്നതിനുള്ള ഒരു പദ്ധതി തയ്യാറാക്കി നടപ്പാക്കുന്നതു് നന്നായിരിക്കും.<br />&nbsp;<br />സ്കൂള്‍ കുട്ടികള്‍, അദ്ധ്യാപകര്‍, കര്‍ഷകര്‍, തൊഴില്‍ രഹിതര്‍, ഡോക്ടര്‍മാര്‍, സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍, കേന്ദ്ര - കേരളാ ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍, പ്രവാസി മലയാളികള്‍, വീട്ടമ്മമാര്‍ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിലുള്ള നിരവധി സന്നദ്ധ സേവകരുടെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനമാണു് മലയാളം വിക്കി പീഡിയയുടെ ഇന്നത്തെ അഭിവൃദ്ധിക്കു് കാരണം.<br />&nbsp;<br />- <em>അനൂപ് പി.</em><br />&nbsp;<br />&nbsp;<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/6539990353784503506-19293846447202750?l=www.epathram.com%2Fitsit%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-6539990353784503506.post-18342746665526522892009-04-24T13:50:00.005+04:002009-04-24T14:19:02.991+04:00ഇരുപത് ലക്ഷം കമ്പ്യൂട്ടറുകള്‍ ഹാക്കര്‍മാര്‍ കീഴടക്കി<img style="float:left; margin:0 10px 10px 0;" src="http://www.epathram.com/itsit/uploaded_images/botnet-hacker-751267.jpg" border="0" alt="Finjan unveils massive botnet" />അമേരിക്കന്‍ ബ്രിട്ടീഷ് സര്‍ക്കാരുകളുടേത് ഉള്‍പ്പടെ ഇരുപത് ലക്ഷം കമ്പ്യൂട്ടറുകള്‍ ഹാക്കര്‍മാര്‍ കൈവശപ്പെ ടുത്തിയതായി പ്രമുഖ കമ്പ്യൂട്ടര്‍ സുരക്ഷാ സ്ഥാപനമായ ഫിന്‍‌ജാന്‍ അറിയിച്ചു. ആറ് പേര്‍ അടങ്ങുന്ന ഹാക്കര്‍ സംഘത്തിന്റെ നിയന്ത്രണത്തില്‍ ഉള്ള ഈ കമ്പ്യൂട്ടറുകള്‍ ഇവര്‍ നിയന്ത്രിക്കുന്നത് ഉക്രയിനില്‍ സ്ഥാപിച്ചിരിക്കുന്ന സര്‍വറില്‍ നിന്നുമാണ്. സംഘത്തില്‍ ഉള്ളവരുടെ ഈമെയില്‍ വിലാസങ്ങളും മറ്റും പരിശോധിച്ചതില്‍ നിന്നും ഇവര്‍ കിഴക്കന്‍ യൂറോപ്പില്‍ നിന്നും ഉള്ളവര്‍ ആണെന്ന് മനസ്സിലായിട്ടുണ്ട്. കീഴ്പ്പെടുത്തിയ കമ്പ്യൂട്ടറുകള്‍ അതിന്റെ നിയന്ത്രണ കേന്ദ്രവുമായി സംവദിക്കുന്നതിന്റെ വിശദാംശങ്ങള്‍ പരിശോധി ച്ചപ്പോഴാണ് അത് ഉക്രെയിനില്‍ സ്ഥാപിച്ചിരിക്കുന്ന കമ്പ്യൂട്ടറിന്റെ ഐ.പി. അഡ്രസ്സാണെന്ന് മനസ്സിലായത്. <br />&nbsp;<br />ഈ വിവരങ്ങള്‍ കൈമാറിയ ട്രോജനെ ആന്റി വയറസ് പ്രോഗ്രാമുകള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. ഇതിനെ എ.വി.ജി. എന്ന ആന്റി വയറസ് പ്രോഗ്രാം വിളിക്കുന്നത് “Pakes.app” എന്നാണ്. <br />&nbsp;<br />അമേരിക്കന്‍ സര്‍ക്കാരിന്റെ കീഴിലുള്ള കമ്പ്യൂട്ടറുകള്‍, ബ്രിട്ടനിലെ പ്രാദേശിക ഭരണ സംവിധാനങ്ങള്‍, വന്‍ വ്യവസായ സ്ഥാപനങ്ങള്‍, ബാങ്കിങ്ങ് എന്നിങ്ങനെ ഒട്ടേറെ മേഖലകളിലെ കമ്പ്യൂട്ടറുകള്‍ ഇവരുടെ നിയന്ത്രണത്തില്‍ ഉണ്ട്. ഈ കമ്പ്യൂട്ടറുകളെ ഇവര്‍ ഇവര്‍ക്ക് നിയന്ത്രിക്കവുന്ന ഒരു ശൃംഖലയായി ഉപയോഗിക്കുന്നു. ഇത്തരം ഒരു ശൃംഖലയെ സാങ്കേതികമായി “ബോട്ട്‌നെറ്റ്” എന്നാണ് വിളിക്കുന്നത്. <br />&nbsp;<br /><div align="center"><br /><img src="http://www.epathram.com/itsit/uploaded_images/botnet-717497.jpg" border="0" alt="" /><br /><em>ഒരു ബോട്ട്‌നെറ്റ് ശൃംഖലയുടെ ഘടന</em><br /></div><br />&nbsp;<br />തങ്ങളുടെ ഈ അടിമ ശൃംഖലയിലെ കമ്പ്യൂട്ടറുകള്‍ ഇവര്‍ ഒരു റഷ്യന്‍ അധോലോക വെബ് സൈറ്റില്‍ വില്‍പ്പനക്ക് വെക്കുകയും ചെയ്തിട്ടുണ്ട്. ഒരു കമ്പ്യൂട്ടറിന്റെ നിയന്ത്രണം ഇത്തരത്തില്‍ ഒരു ദിവസം 100 ഡോളര്‍ വാടകക്ക് വാങ്ങുവാന്‍ കഴിയും. ഇങ്ങനെ വാങ്ങിയ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് അതിലെ ഈമെയില്‍ അഡ്രസുകള്‍ ശേഖരിക്കാം, ഈ കമ്പ്യൂട്ടറില്‍ നിന്നും സ്പാം ഈമെയിലുകള്‍ അയക്കാം, മറ്റ് വെബ് സൈറ്റുകളെ ആക്രമിക്കുക, ബാങ്കിങ് സൈറ്റുകളില്‍ അതിക്രമിച്ച് കയറി തട്ടിപ്പ് കാണിച്ച് പണം തട്ടിയെടുക്കുക, ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നിങ്ങനെ നിയമ വിരുദ്ധമായ ഏത് പ്രവര്‍ത്തനവും നടത്താം. ഇതിനെ കുറിച്ച് പിന്നീട് എന്ത് അന്വേഷണം വന്നാലും ഈ കമ്പ്യൂട്ടറിന്റെ യഥാര്‍ത്ഥ ഉടമയാവും പോലീസിന്റെ പിടിയില്‍ ആവുക. ഇത്തരം വില്‍പ്പനയിലൂടെ പ്രതിദിനം ഒരു കോടി രൂപ ഇവര്‍ക്ക് ഉണ്ടാക്കാന്‍ കഴിയും എന്ന് വിദഗ്ദ്ധര്‍ പറയുന്നു.<br />&nbsp;<br />ഇതിന്റെ മറ്റൊരു അപകടകരമായ വശം ഈ ട്രോജനെ പിടിക്കാന്‍ നോര്‍ട്ടണ്‍ ഉള്‍പ്പടെ നിലവിലുള്ള പല വമ്പന്‍ ആന്റി വയറസ് പ്രോഗ്രാമുകള്‍ക്കും കഴിയുന്നില്ല എന്നതാണ്. വെറും നാല് കമ്പനികളുടെ പ്രോഗ്രാമുകള്‍ക്ക് മാത്രമേ ഇതിനെ പിടികൂടാന്‍ കഴിഞ്ഞുള്ളൂ. താഴെ ഉള്ള ലിസ്റ്റ് നോക്കുക:<br />&nbsp;<br /><div align="center"><br /><img src="http://www.epathram.com/itsit/uploaded_images/finjan-botnet-antivirus-detection-726697.jpg" border="0" alt="" /><br /></div><br />&nbsp;<br />&nbsp;<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/6539990353784503506-1834274666552652289?l=www.epathram.com%2Fitsit%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-6539990353784503506.post-88046816027723238132009-04-10T13:21:00.002+04:002009-04-10T13:26:25.056+04:00ഇന്റര്‍നെറ്റ് കാമറ വീട് കൊള്ള തടഞ്ഞു<img style="float:left; margin:0 10px 10px 0;" src="http://www.epathram.com/itsit/uploaded_images/webcam-surveillance-703077.jpg" border="0" alt="" />തന്റെ വീട്ടില്‍ വെബ് കാം സ്ഥാപിച്ച് ഇന്റര്‍നെറ്റ് വഴി ബന്ധിപ്പിച്ച ഫ്ലോറിഡയിലെ ജീന്‍ തോമസ് എന്ന വനിത തന്റെ ഓഫീസ് കമ്പ്യൂട്ടറില്‍ ജോലി ചെയ്യുന്നതിന് ഇടയില്‍ വെറുതെ ഒന്ന് വെബ് കാം ചിത്രം നോക്കിയതായിരുന്നു. സ്ക്രീനില്‍ തെളിഞ്ഞ തന്റെ വീട്ടില്‍ രണ്ടു കള്ളന്മാരെ കണ്ട് അവര്‍ ഞെട്ടി. ഉടന്‍ തന്നെ പോലീസിനെ വിളിച്ച് വിവരം അറിയിച്ചു. പോലീസ് പാഞ്ഞെത്തി കള്ളന്മാരെ കൈയ്യോടെ വീടിനകത്തു വെച്ചു തന്നെ പിടികൂടി. ഒപ്പം സഹായികളായി അടുത്ത വീട്ടില്‍ ഉണ്ടായിരുന്ന വേറെ രണ്ടു കള്ളന്മാരെയും പോലീസ് പിടിച്ചു. പോലീസ് തന്നെ ഈ വീഡിയോ ചിത്രം പിന്നീട് യൂ ട്യൂബില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. <br /><div align="center"><br /><object width="400" height="248"><param name="movie" value="http://www.youtube-nocookie.com/v/KNtTX_VaEzk&hl=en&fs=1&rel=0&color1=0x2b405b&color2=0x6b8ab6&border=1"></param><param name="allowFullScreen" value="true"></param><param name="allowscriptaccess" value="always"></param><embed src="http://www.youtube-nocookie.com/v/KNtTX_VaEzk&hl=en&fs=1&rel=0&color1=0x2b405b&color2=0x6b8ab6&border=1" type="application/x-shockwave-flash" allowscriptaccess="always" allowfullscreen="true" width="400" height="248"></embed></object><br /></div><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/6539990353784503506-8804681602772323813?l=www.epathram.com%2Fitsit%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-6539990353784503506.post-90839406773155678402009-03-24T08:51:00.003+04:002009-03-24T08:56:27.894+04:00തൊടുത്ത ശരവും പറഞ്ഞ വാക്കും തിരിച്ചെടുക്കാം<img style="FLOAT: left; MARGIN: 0px 10px 10px 0px" alt="" src="http://www.epathram.com/itsit/uploaded_images/gmail-undo-send-779035.jpg" border="0" />ഉപകാരപ്രദമായ സൌകര്യങ്ങള്‍ സൌജന്യമായി ഒരുക്കി ഈമെയില്‍ സങ്കല്‍പ്പം തന്നെ മാറ്റിയെടുത്ത ജീമെയില്‍ മറ്റൊരു നൂതന ആശയം കൂടി നടപ്പിലാക്കി. ഇനി നിങ്ങള്‍ക്ക് അയച്ച സന്ദേശം തിരിച്ചെടുക്കാം! ജീമെയില്‍ നല്‍കുന്ന പുതിയ undo എന്ന ലിങ്ക് ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ അയച്ച ഈമെയില്‍ നിങ്ങള്‍ക്ക് തടയാം. അത് തിരിച്ച് കമ്പോസ് ചെയ്യാന്‍ വീണ്ടും നിങ്ങള്‍ക്ക് മുന്‍പില്‍ എത്തും.<br /><br /><br /><br /><br />പലപ്പോഴും ഒരു ഈമെയില്‍ സന്ദേശം send ചെയ്ത ഉടന്‍ നമുക്കു പിണഞ്ഞ അബദ്ധം മനസ്സിലാക്കി അത് തടയാന്‍ ആയിരുന്നെങ്കില്‍ എന്ന് നാം ചിന്തിച്ചിട്ടുണ്ട്. ഒരു പക്ഷെ അതില്‍ എഴുതിയ അക്ഷര പിശകുകള്‍ തിരുത്താന്‍ വിട്ടു പോയതാവാം. അല്ലെങ്കില്‍ പെട്ടെന്ന് ഒരു ആവേശത്തില്‍ എഴുതിയ സന്ദേശമാവാം. അയച്ചു കഴിയുമ്പോള്‍ ആവും ഛെ! ഇത് അയക്കേണ്ടിയിരുന്നില്ല എന്ന് തോന്നുന്നത്. അതുമല്ലെങ്കില്‍ reply all എന്ന ഓപ്ഷന്‍ വഴി ഈ മെയില്‍ അയച്ചതു മൂലം നാം ഉദ്ദേശിക്കാത്ത ആള്‍ക്കാര്‍ക്കും നമ്മുടെ സന്ദേശത്തിന്റെ പകര്‍പ്പ് പോയതാവാനും മതി. എന്തായാലും അയച്ചു കഴിഞ്ഞ ഉടന്‍ തെറ്റ് മനസ്സിലാക്കി അത് തടയുവാന്‍ ഉള്ള സൌകര്യം ആണ് ഉപയോക്താവിന്റെ മനസ്സ് വായിച്ചറിഞ്ഞത് പോലെ പുതിയ പുതിയ ആശയങ്ങള്‍ ദിനം പ്രതി നടപ്പില്‍ വരുത്തി ലോകത്തിലെ ഏറ്റവും ജനപ്രിയ ഈമെയില്‍ സേവനം ആയി മാറിയ ജീമെയില്‍ പരീക്ഷണാ ടിസ്ഥാനത്തില്‍ ഇപ്പോള്‍ നമുക്ക് നല്‍കിയിരിക്കുന്നത്. ഇതാണ് ഏപ്രില്‍ ഒന്നിന് തങ്ങളുടെ അഞ്ചാം പിറന്നാള്‍ ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന ജീമെയിലിന്റെ പിറന്നാള്‍ സമ്മാനം.<br /><br /><br /><br /><br />തെറ്റു പറ്റി എന്ന് നമ്മള്‍ അറിയുന്നത് പലപ്പോഴും ഈമെയില്‍ അയച്ച് നിമിഷങ്ങള്‍ക്കകം ആണ് എന്നതാണ് ഇതിന്റെ പുറകിലെ ആശയം. ഈ സൌകര്യം ഏര്‍പ്പെടുത്തുന്നതോടെ നിങ്ങളുടെ സന്ദേശം അഞ്ചു സെക്കന്‍ഡ് നേരത്തേക്ക് ജീമെയില്‍ പിടിച്ചു വെക്കുന്നു. ഈ സമയത്തിനിടയില്‍ നിങ്ങള്‍ക്ക് undo എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് ഈമെയില്‍ അയക്കുന്നതില്‍ നിന്നും തടയാം. നിങ്ങളുടെ താല്പര്യം അനുസരിച്ച് അഞ്ച് സെക്കന്‍ഡ് എന്ന സമയ പരിധി കൂട്ടുകയും ചെയ്യാവുന്നതാണ്.<br /><br /><br /><br /><br />നിങ്ങളുടെ ജീമെയില്‍ Settingsല്‍ പോയി അതിലെ Labs എന്ന ലിങ്ക് ക്ലിക്ക് ചെയ്താല്‍ ഗൂഗ്‌ള്‍ തങ്ങളുടെ പരീക്ഷണ ശാലയില്‍ ഒരുക്കിയിരിക്കുന്ന ഇതു പോലുള്ള അനേകം നവീന ആശയങ്ങള്‍ കാണാം. അതില്‍ Undo Send എന്ന ഓപ്ഷന്‍ Enable ചെയ്ത് പേജിന്റെ താഴെയുള്ള Save Changes എന്ന ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ ഈ സൌകര്യം നിങ്ങളുടെ ജീമെയിലില്‍ ലഭ്യമാകും. ഇനി നിങ്ങള്‍ ഒരു സന്ദേശം അയച്ചാല്‍ സന്ദേശം അയച്ചു എന്ന അറിയിപ്പിന് തൊട്ടടുത്തായി Undo എന്ന ലിങ്ക് ഉണ്ടാവും. ഈ ലിങ്ക് ക്ലിക്ക് ചെയ്താല്‍ ജീമെയില്‍ ആ സന്ദേശം അയക്കുന്നതില്‍ നിന്നും തടഞ്ഞ് അതിനെ നിങ്ങള്‍ക്ക് വീണ്ടും edit ചെയ്യാനായി തുറന്നു തരികയും ചെയ്യും.<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/6539990353784503506-9083940677315567840?l=www.epathram.com%2Fitsit%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-6539990353784503506.post-90313252891568996832009-02-14T12:46:00.002+04:002009-02-14T12:50:45.742+04:00മലയാളത്തില്‍ കാപ്ച<img style="FLOAT: left; MARGIN: 0px 10px 10px 0px" alt="" src="http://www.epathram.com/itsit/uploaded_images/malayalam-captcha-786136.jpg" border="0" />കമ്പ്യൂട്ടര്‍ മനുഷ്യനെ എല്ലാ കാര്യത്തിലും പിന്തള്ളുവാന്‍ ഉള്ള ശ്രമത്തില്‍ മുന്നേറുമ്പോള്‍ മനുഷ്യന്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് കമ്പ്യൂട്ടറിനെ തന്നെ തടുക്കുവാന്‍ ഉള്ള ഒരു ശ്രമം ആണ് കാപ്ച. പേരു വിവരങ്ങള്‍ നല്‍കി റെജിസ്റ്റര്‍ ചെയ്യേണ്ട പല വെബ് സൈറ്റുകളിലും കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഈ വിവരങ്ങള്‍ നല്‍കി റെജിസ്റ്ററേഷന്‍ പൂര്‍ത്തിയാക്കുന്ന വിരുതന്മാരുണ്ട്. മനുഷ്യന്‍ നല്‍കേണ്ട വിവരങ്ങള്‍ ഇത്തരത്തില്‍ കമ്പ്യൂട്ടര്‍ തന്നെ നല്‍കുമ്പോള്‍ നിരവധി വ്യാജ റെജിസ്റ്ററേഷനുകളും മറ്റും ഉണ്ടാവുന്നു. കമന്റുകളും മറ്റും നല്‍കുവാന്‍ ഉള്ള സംവിധാനം ഉള്ള വെബ് സൈറ്റുകളില്‍ തങ്ങളുടെ പരസ്യങ്ങളും മറ്റും നല്‍കുവാന്‍ കമ്പ്യൂട്ടറിനെ ഉപയോഗിക്കുന്നവരും ഉണ്ട്. ഇത്തരം കമ്പ്യൂട്ടര്‍ സഹായത്തോടെയുള്ള യന്ത്രവല്‍കൃത വെബ് സൈറ്റ് ഉപയോഗം വെബ് സൈറ്റ് നിര്‍മ്മിക്കുന്നവരുടേയും അവ നടത്തുന്നവരുടേയും ഒരു വിട്ടു മാറാത്ത തലവേദന ആണ്. ഇതിനെതിരെ ഉണ്ടാക്കിയ ഒരു സംവിധാനം ആണ് കാ‍പ്ച.<br /><br /><br /><br /><br />വെബ് സെര്‍വറില്‍ ഉള്ള ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമിനു മാത്രം മനസ്സിലാവുന്ന ഒരു പദ്ധതി പ്രകാരം തയ്യാറാക്കിയ ഒരു ചോദ്യം സൈറ്റ് ഉപയോക്താവിനോട് ചോദിക്കുന്നു. ഇതിനുള്ള മറുപടി ഒരു മനുഷ്യന് തന്റെ ബുദ്ധിയും, യുക്തിയും, ഇന്ദ്രിയങ്ങളുടെ സഹായത്തോടേയും മാത്രം കണ്ടു പിടിക്കാന്‍ ആവുന്നത് ആയിരിക്കും. ഈ മറുപടി അത് കൊണ്ട് തന്നെ ഒരു കമ്പ്യൂട്ടറിനും കണ്ടു പിടിക്കാനും കഴിയില്ല എന്നതാണ് ഇത്തരം കാപ്ച സംവിധാനത്തിന്റെ തത്വം.<br /><br /><br /><br /><br />ഏറെ പ്രചാരത്തില്‍ ഉള്ള ഒരു കാപ്ച സംവിധാനം ആണ് അക്ഷരങ്ങളെ ഒരല്‍പ്പം വളച്ചൊടിച്ച് ചിത്രങ്ങള്‍ ആക്കി ഉപയോക്താവിന്റെ മുന്‍പില്‍ എത്തിക്കുന്ന രീതി. ഇങ്ങനെ വളച്ചൊടിച്ച അക്ഷരങ്ങളെ ഓപ്ടിക്കല്‍ റെക്കഗ്നിഷന്‍ പ്രോഗ്രാമുകള്‍ക്കും തിരിച്ചറിയാന്‍ കഴിയില്ല. ഈ അക്ഷരങ്ങള്‍ ഏതെന്നു മനസ്സിലാക്കി അത് വെബ് സൈറ്റില്‍ ടൈപ്പ് ചെയ്ത് മുന്‍പില്‍ ഉള്ളത് ഒരു മനുഷ്യന്‍ തന്നെയാണ് എന്ന് വെബ് സൈറ്റിനെ ബോധ്യപ്പെടുത്തി കൊടുക്കണം. എന്നാല്‍ മാത്രമെ സൈറ്റ് നമ്മള്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ ലഭ്യം ആക്കുകയുള്ളൂ.<br /><br /><br /><br /><br />ഇത്തരം കാപ്ച സംവിധാനം ഇത്രയും നാള്‍ ഇംഗ്ലീഷില്‍ മാത്രമേ ലഭ്യം ആയിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ ഇത് മലയാളത്തിലും ലഭ്യം ആക്കിയിരിക്കുകയാണ് കമ്പ്യൂട്ടര്‍ വിദഗ്ധന്‍ ആയ യാസിര്‍ കുറ്റ്യാടി. താന്‍ നിര്‍മ്മിച്ച <a href="http://www.kuttiady.com/mlcaptcha/" target="_blank"><u>മലയാളം കാപ്ച</u></a> സംവിധാനം എല്ലാവര്‍ക്കും തങ്ങളുടെ വെബ് സൈറ്റുകളില്‍ ഉപയോഗിക്കുവാന്‍ കഴിയുന്ന വിധം ഇദ്ദേഹം തന്റെ സൈറ്റില്‍ അതിന്റെ കോഡും പ്രവര്‍ത്തന രീതിയും വിശദീകരിച്ചിട്ടുമുണ്ട്. ഇത്തരം ഒരു ഉദ്യമം തീര്‍ച്ചയായും പ്രോത്സാഹനവും അഭിനന്ദനവും അര്‍ഹിക്കുന്നു. മലയാളം കമ്പ്യൂട്ടിങ്ങ് ലോകത്തിനും സ്വതന്ത്ര സോഫ്റ്റ്വെയര്‍ സിദ്ധാന്തത്തിനും ഏറെ സഹായകരമായ ഈ സംവിധാനം ആവിഷ്കരിച്ചിരിക്കുന്ന യാസിര്‍ കോഴിക്കോട് കുറ്റ്യാടി സ്വദേശിയാണ്. വെബ് ഡെവലപ്മെന്റ് തന്റെ ഒരു സീരിയസ് ഹോബി ആണെന്ന് പറയുന്ന ഇദ്ദേഹം ഇപ്പോള്‍ ദോഹയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ ആയി സേവനം അനുഷ്ഠിക്കുന്നു. ഇദ്ദേഹം നിര്‍മ്മിച്ച ഈ നൂതന സംവിധാനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ <a href="http://mlcaptcha.blogspot.com/" target="_blank"><u>ഇവിടെ</u></a> ലഭ്യമാണ്.<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/6539990353784503506-9031325289156899683?l=www.epathram.com%2Fitsit%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-6539990353784503506.post-16060428818056130212009-01-18T00:06:00.005+04:002009-01-18T07:04:45.880+04:00കനല്‍ കട്ടയില്‍ ഉറുമ്പ് അരിക്കുകയോ?<img style="FLOAT: left; MARGIN: 0px 10px 10px 0px" alt="" src="http://www.epathram.com/itsit/uploaded_images/ant-on-glowing-embers-712610.jpg" border="0" />eപത്രത്തില്‍ വൈറസ് ഇല്ല. തങ്ങള്‍ക്ക് മനസ്സിലാവാത്ത “സാധനങ്ങള്‍” കാണുമ്പോള്‍ അതെല്ലാം ഉപദ്രവകാരികള്‍ ആണെന്ന് കരുതുന്ന ഒരു സുരക്ഷാ നയം ചില ആന്റി വയറസ് പ്രോഗ്രാമുകള്‍ സ്വീകരിക്കാറുണ്ട്. ഇത്തരം സുരക്ഷാ പ്രോഗ്രാമുകള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത ചില ജാവാ സ്ക്രിപ്റ്റ് കോഡുകള്‍ e പത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇത് ചില സാഹചര്യങ്ങളില്‍ ഇത്തരം പ്രോഗ്രാമുകളെ <a href="http://ezinearticles.com/?Fear-Of-The-Unknown-And-How-You-Can-Defeat-It&amp;id=98586" target="_blank"><u>ഭയ ചകിതം</u></a> ആക്കിയെന്ന് വരാം. അപ്പോഴെല്ലാം അവ e പത്രത്തില്‍ വയറസ് ഉണ്ട് എന്ന് വിളിച്ചു പറഞ്ഞെന്നും വരാം.<br /><br /><br /><br /><br />ഇതിനെ തടയാന്‍ നിങ്ങള്‍ക്ക് ചെയ്യാവുന്നത് e പത്രത്തെ നിങ്ങളുടെ ഇത്തരം ഭയാശങ്കകളുള്ള ആന്റി വയറുസകളുടെ “വെളുത്ത” ലിസ്റ്റില്‍ (white list) പെടുത്തുക എന്നതാണ്. അല്ലെങ്കില്‍ ഇത്തരം ഒരു മുന്നറിയിപ്പ് ലഭിക്കുമ്പോള്‍ “ഇല്ല, കുഴപ്പമില്ല, ഞാന്‍ ഏറ്റു, ഇയാളെ എനിക്കറിയാം, ഇയാള്‍ വിശ്വസ്തനാണ്, ഭാവിയില്‍ ഇയാളെ സംശയിക്കണ്ട, ഇയാള്‍ ഭീകരന്‍ അല്ല” , എന്നൊക്കെ ഓരോ പ്രോഗ്രാമിനും അനുസരിച്ചുള്ള ബട്ടണുകള്‍ ഞെക്കി, ഭാവിയില്‍ ഇത്തരം മുന്നറിയിപ്പുകളില്‍ നിന്നും e പത്രത്തെ ഒഴിവാക്കിയാല്‍ മതി.<br /><br /><br /><br /><br />പല പ്രോഗ്രാമുകളും ഇത്തരം മുന്നറിയിപ്പു കളോടൊപ്പം അവര്‍ സൈറ്റില്‍ ഉണ്ടെന്ന് ഭയക്കുന്ന വയറസിന്റെ പേരും പറയാറുണ്ട്. അടുത്ത തവണ ഇത്തരം ഒരു മുന്നറിയിപ്പ് ലഭിക്കുമ്പോള്‍ നിങ്ങള്‍ ആ പേര് നോക്കി വെക്കുക. എന്നിട്ട് അതിനെ പറ്റി ഗൂഗ്‌ളില്‍ തിരയുക. അപ്പോള്‍ നിങ്ങള്‍ക്ക് ആ വയറസിന്റെ സ്വഭാവത്തെ പറ്റിയും അതിന്റെ ആക്രമണ രീതിയെ പറ്റിയും അത് ഉണ്ടാക്കുന്ന നാശത്തെ പറ്റിയും ഒക്കെ വിശദമായി മനസ്സിലാക്കാന്‍ കഴിയും.<br /><br /><br /><br /><br />പല പേരുകളിലാണ് ഒരോ കമ്പനിയും ഇതിനെ വിളിക്കുന്നത്. ചില പേരുകള്‍:<br /><br /><br /><br /><br />McAfee : JS.Wonka<br />TrendMicro : JS.Wonka<br />Symantec : Downloader<br />Avira : TR/Dldr.Agent.CA.2<br />Kaspersky : JS_DLOADER.K, Trojan-Downloader.JS.Inor.a<br />Sophos : Troj/Phel-B, Troj/Viperjs-A<br />F-Prot : JScript/ProfPack!PWS!Downloader, JS/SillyDownloader.AI<br /><br /><br /><br /><br />സുരക്ഷാ പ്രോഗ്രാമുകള്‍ക്കും ആന്റി വയറസുകള്‍ക്കും മനസ്സിലാക്കാന്‍ കഴിയാത്ത ഇത്തരം ജാവാസ്ക്രിപ്റ്റ് കോഡുകളെ പറ്റി CA എന്ന പ്രമുഖ സുരക്ഷാ കമ്പനിയുടെ വെബ് സൈറ്റില്‍ ഇങ്ങനെ പറയുന്നു:<br /><br /><br /><br /><br />JS.Wonka is a generic detection of web pages or e-mail messages that contain a certain functionality for encrypting scripts that may have malicious intent. This does not necessarily mean that a virus has been found.<br /><br /><br /><br /><br />ചില ഉപദ്രവകാരികളായ വെബ് സൈറ്റുകള്‍ ഇത്തരം വിദ്യകള്‍ നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് വയറസുകളും ട്രോജനുകളും മറ്റും നിങ്ങളുടെ അറിവോ അനുമതിയോ കൂടാതെ ഡൌണ്‍‌ലോഡ് ചെയ്യുവാന്‍ വേണ്ടി ഉപയോഗിക്കുന്നുണ്ട്. അതു കൊണ്ട് തന്നെ ഇത്തരം മുന്നറിയിപ്പുകളെ അവഗണിക്കാനും ആവില്ല. എന്നാല്‍ വിശ്വസ്തമായ സൈറ്റുകളില്‍ ഇത്തരം മുന്നറിയിപ്പുകളെ നിങ്ങള്‍ക്ക് സുരക്ഷിതമായി അവഗണിക്കാം.<br /><br /><br /><br /><br />ഇത്തരം ഒരു മുന്നറിയിപ്പ്, തങ്ങള്‍ക്ക് e പത്രം സന്ദര്‍ശിച്ച വേളയില്‍ ലഭിച്ചു എന്ന് ചില സുഹൃത്തുക്കള്‍ ഞങ്ങളെ അറിയിച്ചതിന് നന്ദി. നിങ്ങളുടെ e പത്രത്തില്‍ ഇത്തരം വയറസുകള്‍ ഇല്ല എന്ന് ഞങ്ങള്‍ ഉറപ്പു തരുന്നു.<br /><br /><br /><br /><br /><strong>e പത്രത്തില്‍ വൈറസ് ഇല്ല</strong>.<br /><br /><br /><br /><br />സ്നേഹത്തോടെ,<br /><br /><br /><br /><br />e പത്രം ടീം<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/6539990353784503506-1606042881805613021?l=www.epathram.com%2Fitsit%2Findex.shtml'/></div>e പത്രംnoreply@blogger.com1tag:blogger.com,1999:blog-6539990353784503506.post-46957379905872190202009-01-16T19:17:00.008+04:002009-01-16T20:10:15.030+04:00ഓര്‍കുട്ടിന് കാമ്പസുകളില്‍ വിലക്ക്<img style="float:left; margin:0 10px 10px 0;" src="http://www.epathram.com/itsit/uploaded_images/kaushambi-layek-733663.jpg" border="0" alt="" />ഗൂഗ്‌ള്‍ സ്വന്തമാക്കിയ, ഏറ്റവും ജന പ്രീതി നേടിയ സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങ് വെബ് സൈറ്റ് ആയ ഓര്‍കുട്ട് നമ്മുടെ കാമ്പസുകളില്‍ നിന്നും വിലക്കപ്പെട്ടു കൊണ്ടിരിക്കുന്നു. കുട്ടികള്‍ ഏതു നേരവും ഓര്‍കുട്ടില്‍ തന്നെയാണ് സമയം ചിലവഴിക്കുന്നത് എന്നത് കൊണ്ടാണ് ഇതിനെ കാമ്പസില്‍ നിന്നും വിലക്കുന്നത്. കാമ്പസുകള്‍ പോലെ തന്നെ പല വ്യാപാര വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും ഓഫീസുകളില്‍ നിന്നും ഓര്‍കുട്ടിനെ വിലക്കിയിട്ടുണ്ട്. തിരുവനന്ത പുരത്തെ പല മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും ചാനല്‍ ഓഫീസുകളില്‍ നിന്നും പോലും ഓര്‍കുട്ട് വിലക്കപ്പെട്ടിരിക്കുന്നു.<br /><br /><br /><br /><br />ഇത്രയേറെ ജന പ്രീതി ഓര്‍കുട്ടിന് നല്‍കുന്നത് അതില്‍ ലഭ്യമായ അനേകം സൌകര്യങ്ങള്‍ വളരെ ഏളുപ്പത്തില്‍ ഉപയോഗിക്കാന്‍ ആവുന്നു എന്നതു കൊണ്ടു തന്നെയാണ്. തങ്ങള്‍ക്ക് ഏതെങ്കിലും രീതിയില്‍ പരിചയം ഉണ്ടായിരുന്ന ആളുകളെ പോലും വളരെ എളുപ്പത്തില്‍ കണ്ടെത്തുവാന്‍ ഓര്‍കുട്ട് സഹായിക്കുന്നു. തങ്ങളുടെ പ്രൊഫൈലില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ വെച്ച് ഒരാളെ കണ്ടു പിടിക്കാന്‍ ഏറെ ഒന്നും ബുദ്ധിമുട്ടണ്ട. ഇതോടൊപ്പം തന്നെ ഫോട്ടോ, വീഡിയോ മുതലായവ സൂക്ഷിക്കുവാനും കഴിയുന്നു. തങ്ങള്‍ക്ക് താല്പര്യം ഉള്ള വിഷയങ്ങളുടെ കമ്മ്യൂണിറ്റികള്‍ ഉണ്ടാക്കുവാനും അവയില്‍ ചേരുവാനും കഴിയുന്നത് സമാന ചിന്താഗതിക്കാരായവരെ തമ്മില്‍ അടുപ്പിക്കുവാന്‍ സഹായിക്കുന്നു. ഇങ്ങനെ ഓര്‍കുട്ട് തമ്മില്‍ അടുപ്പിച്ചവര്‍ തന്നെയാണ് ഓര്‍ക്കുട്ടിനെ ഏറ്റവും ശക്തമായി പിന്താങ്ങുന്നതും. <br /><br /><br /><br /><br />എന്നാല്‍ ഇതോടൊപ്പം തന്നെ ഇതിന്റെ <a target="_blank" href="http://www.telegraphindia.com/1070517/asp/nation/story_7789156.asp"><u>ദുരുപയോഗത്തെ</u></a> പറ്റിയും നാം ബോധവാന്മാര്‍ ആയേ തീരു. ഓര്‍ക്കുട്ടിന്റെ ആദ്യത്തെ ഇര എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച <a target="_blank" href="http://www.orkut.com/Profile.aspx?uid=11725203022944506305"><u>കൌശംബി ലായെക്</u></a> എന്ന 24 കാരി പെണ്‍കുട്ടി ഒരു ഇന്ത്യക്കാരി ആയത് നമുക്കൊരു മുന്നറിയിപ്പ് നല്‍കുന്നു. ബാംഗളൂരില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആയ കൌശംബിയെ ഓര്‍കുട്ട് വഴി പരിചയപ്പെട്ട <a target="_blank" href="http://www.orkut.com/Profile.aspx?uid=348385650417627297"><u>മനീഷ്</u></a> എന്ന നേവി ഉദ്യോഗസ്ഥന്‍ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് കൊലപ്പെടുത്തുക ആയിരുന്നു.<br /><br /><br /><br /><div align="center"><br /><a target="_blank" href="http://www.epathram.com/itsit/uploaded_images/kaushambi-layek-orkut-profile-771953.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand; width: 400px; height: 155px;" src="http://www.epathram.com/itsit/uploaded_images/kaushambi-layek-orkut-profile-771948.jpg" border="0" alt="" /></a><br /><br />കൌശംബിയുടെ ഓര്‍കുട്ട് പ്രൊഫൈലിന്റെ ചിത്രം (ഓര്‍കുട്ട് ലഭ്യം അല്ലാത്തവര്‍ക്ക് വേണ്ടി. ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം.)<br /><br /><br /><br /><br /><a target="_blank" href="http://www.epathram.com/itsit/uploaded_images/manish-thakur-orkut-profile-760560.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 158px;" src="http://www.epathram.com/itsit/uploaded_images/manish-thakur-orkut-profile-760557.jpg" border="0" alt="" /></a><br /><br />മനീഷിന്റെ ഓര്‍കുട്ട് പ്രൊഫൈലിന്റെ ചിത്രം<br /><br /><br /><br /><br /><a target="_blank" href="http://www.epathram.com/itsit/uploaded_images/kaushambi-layek-orkut-scapbook-741975.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 203px;" src="http://www.epathram.com/itsit/uploaded_images/kaushambi-layek-orkut-scapbook-741957.jpg" border="0" alt="" /></a><br /><br />കൌശംബിയുടെ സ്ക്രാപ് ബുക്കില്‍ ഇപ്പോഴും സന്ദര്‍ശകര്‍ എത്തുന്നതിന്റെ ചിത്രം<br /><br /><br /><br /><br /><a target="_blank" href="http://www.epathram.com/itsit/uploaded_images/manish-thakur-orkut-scrapbook-789736.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 206px;" src="http://www.epathram.com/itsit/uploaded_images/manish-thakur-orkut-scrapbook-789734.jpg" border="0" alt="" /></a><br /><br />മനീഷിന്റെ സ്ക്രാപ് ബുക്കില്‍ സന്ദര്‍ശകര്‍ തങ്ങളുടെ രോഷം രേഖപ്പെടുത്തുന്നതിന്റെ ചിത്രം<br /></div><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/6539990353784503506-4695737990587219020?l=www.epathram.com%2Fitsit%2Findex.shtml'/></div>e പത്രംnoreply@blogger.com1tag:blogger.com,1999:blog-6539990353784503506.post-87218746828634592992008-11-24T23:22:00.003+04:002008-11-24T23:45:57.558+04:00ആസ്സാമില്‍ വെള്ളപ്പൊക്കം - ഇന്റര്‍നെറ്റിലും<img style="margin: 0pt 10px 10px 0pt; float: left; width: 200px;" src="http://www.epathram.com/itsit/uploaded_images/amy-bruce-709275.jpg" alt="" border="0" />പണ്ടൊക്കെ നമ്മുടെ വീടുകളില്‍ ഒരു സര്‍ട്ടിഫിക്കറ്റും കൊണ്ട് ഉത്തരേന്ത്യക്കാര്‍ വരുമായിരുന്നു. ആസ്സാമില്‍ വെള്ള പ്പൊക്കത്തില്‍ തങ്ങളുടെ സര്‍വസ്വവും നഷ്ടപ്പെട്ടതാണ് എന്ന് ഏതെങ്കിലും ഉത്തരേന്ത്യന്‍ വില്ലേജ് ആപ്പീസറുടെ സാക്ഷ്യ പത്രം. എന്തെങ്കിലും തരണം. പഴയ വസ്ത്രമായാലും ഭക്ഷണമായാലും പണമായാലും സന്തോഷത്തോടെ കൃതജ്ഞതയോടെ ഒരു നോട്ടമോ ഹിന്ദിയില്‍ ഒരു അനുഗ്രഹ വചനമോ പറഞ്ഞ് ഇവര്‍ പൊയ്ക്കൊള്ളും. കാലം പുരോഗമിച്ചപ്പോള്‍ കാര്യക്ഷമത ഏറെയുള്ള കുറേ പേര്‍ ഈ പരിപാടി ഏറ്റെടുത്തു നടത്തുവാന്‍ തുടങ്ങി. സാക്ഷ്യപത്രത്തിന്റെ വലിപ്പം പോസ്റ്റ് കാര്‍ഡിന്റെ അത്രയും ആയി. മഞ്ഞ കാര്‍ഡില്‍ ഏറ്റവും ഹ്രസ്വമായി കാര്യം അവതരിപ്പിച്ച ഒരു കെട്ട് കാര്‍ഡുകളുമായി ബസ് സ്റ്റാന്‍ഡില്‍ കിടക്കുന്ന ബസില്‍ കയറി വന്ന് ഓരോരുത്തരുടേയും മടിയില്‍ ഓരോ കാര്‍ഡുകള്‍ ചടുലമായി വെച്ച് തിരികെ വരുമ്പോഴേക്കും നമ്മല്‍ കാശെടുത്ത് റെഡിയായി നില്‍ക്കും എന്ന ആത്മ വിശ്വാസത്തോടെ നമ്മെ സമീപിക്കുന്ന ഒരു കൂട്ടര്‍. പുറപ്പെടാന്‍ ഇനിയും സമയം ബാക്കി നില്‍ക്കുമ്പോള്‍ ഇതൊരു നേരം പോക്കായി മാത്രം കണ്ട് നമ്മള്‍ ഇതത്ര കാര്യമായി എടുത്തില്ല.<br /><br /><br /><br /><br />കാലം വീണ്ടും പുരോഗമിച്ചു.<br /><br /><br /><br /><br />ഇന്നും മെയില്‍ ബോക്സില്‍ പതിവ് പോലെ ഇരിക്കുന്നു ക്ഷണിക്കാതെ വരുന്ന ഒരു അതിഥി - <a href="http://jishisamuel.com/views/spam.shtml" target="_blank">സ്പാം</a> എന്ന് സായിപ്പ് ഓമന പ്പേരില്‍ വിളിക്കുന്ന നമ്മുടെ മഞ്ഞ കാര്‍ഡ്.<br /><br /><br /><br /><br />കാലം മാറിയപ്പോള്‍ കഥയും മാറി. ഏഴു വയസ്സുകാരി അമൃതയാണ് കഥാ നായിക. അമൃതക്ക് കടുത്ത ശ്വാസ കോശ അര്‍ബുദമാണ്. പോരാത്തതിന് നിരന്തരമായ തല്ല് കൊണ്ടത് കൊണ്ട് തലച്ചോറില്‍ ഒരു മുഴുത്ത ട്യൂമറും. തല്ലുന്നത് ആരാണെന്ന് പറഞ്ഞിട്ടില്ലെങ്കിലും നമ്മുടെ മനസ്സില്‍ ക്രൂരനായ ഒരു അച്ചന്റെ മുഖം തെളിയാന്‍ ഇതു തന്നെ ധാരാളം. താന്‍ ഉടന്‍ തന്നെ മരിക്കും എന്നാണത്രെ ഡോക്ടര്‍മാര്‍ പറയുന്നത്. തന്റെ കുടുമ്പത്തിനാണെങ്കില്‍ തന്റെ ചികിത്സാ ചിലവുകള്‍ വഹിക്കാന്‍ കഴിയുകയുമില്ല.<br /><br /><br /><br /><br />ഉടനെ നമ്മുടെ മനസ്സില്‍ മകളുടെ ചികിത്സാ ചിലവുകള്‍ വഹിക്കാന്‍ ആവാതെ ദുഃഖിതനായി ഇരിക്കുന്ന അച്ഛനുറങ്ങാത്ത വീട്ടിലെ അച്ഛന്റെ മുഖം തെളിയുന്നു. ഇത് വേറെ അച്ഛന്‍ അത് വേറെ അച്ഛന്‍.<br /><br /><br /><br /><br />ഇതിനിടയിലാണ് രക്ഷകനായി “മേക്ക് എ വിഷ് ഫൌണ്ടേഷന്‍” എത്തുന്നത്. ഈ സന്ദേശം നമ്മള്‍ ഓരോ തവണ വേറൊരാള്‍ക്ക് അയക്കുമ്പോഴും ഈ അല്‍ഭുത ഫൌണ്ടേഷന്‍ ഏഴ് സെന്റ് (ഏതാണ്ട് മൂന്നര രൂപ) ഈ കുട്ടിയുടെ ചികിത്സക്കായി സംഭാവന കൊടുക്കുമത്രെ.<br /><br /><br /><br /><br />ഇത് വായിച്ച് മനസ്സലിഞ്ഞ് തനിക്കറിയാവുന്ന എല്ലാവര്‍ക്കും ഈമെയില്‍ ഫോര്‍വേര്‍ഡ് ചെയ്ത് അയച്ച് കൊടുത്ത ഒരു മനുഷ്യ സ്നേഹി അയച്ചതാണ് ഇന്ന് മുന്‍പില്‍ ഇരിക്കുന്ന ഈ മഞ്ഞ കാര്‍ഡ്.<br /><br /><br /><br /><br />ഈ നല്ല സുഹൃത്തിനും ഇത് വായിക്കുന്ന എല്ലാവരുടേയും ശ്രദ്ധക്കായി ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ:<br /><br /><ol><li>1999 മുതല്‍ ഇന്റര്‍നെറ്റില്‍ പ്രചാരത്തില്‍ ഉള്ള ഒരു തട്ടിപ്പാണ് ഈ ഈമെയില്‍. ഇത് സത്യമായിരുന്നെങ്കില്‍ തന്നെ ഈ കുട്ടി ഇപ്പോള്‍ ജീവിച്ചിരിക്കാന്‍ സാധ്യതയില്ല.</li><li>ഇതരം തട്ടിപ്പുകള്‍ “hoax" എന്നും “urban legends" എന്നും അറിയപ്പെടുന്നു.</li><li>ഒരു ഈമെയില്‍ എത്ര പേര്‍ക്ക് ഫോര്‍വേര്‍ഡ് ചെയ്യുന്നു എന്നൊന്നും കണ്ടു പിടിക്കാന്‍ ആര്‍ക്കും ആവില്ല. അതു കൊണ്ടു തന്നെ ഇത്തരം ഒരു കാര്യം പ്രാവര്‍ത്തികവുമല്ല.</li><li>Make a Wish Foundation ഒരിക്കലും ഇത്തരം ഒരു കാര്യത്തിന് കൂട്ട് നില്‍ക്കില്ല. ഈ കാര്യം ഇവരുടെ വെബ് സൈറ്റില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. <a href="http://www.wish.org/home/chainletters.htm" target="_blank">അത് ഇവിടെയുണ്ട്</a>.</li><li>ഈ തട്ടിപ്പ് ആദ്യമായി 1999ല്‍ ഇറങ്ങിയപ്പോള്‍ കഥാപാത്രത്തിന്റെ പേര് ആമി ബ്രൂസ് എന്നായിരുന്നു. കുട്ടിയുടെ പടവും ഉണ്ടായിരുന്നു. കാലം പുരോഗമിച്ചപ്പോഴാവണം ഈ കുട്ടിയുടെ പടം മാറി. ഒരു ഇരുണ്ട നിറമുള്ള മുടി ഇരു വശത്തേക്കും പോണി ടെയില്‍ കെട്ടിയ കുട്ടിയുടെ പടമായി. ഇപ്പോഴിതാ ഇന്ത്യാക്കാര്‍ക്കി ടയില്‍ എത്തിയ പ്പോഴായിരിക്കണം ഏതോ വിരുതന്‍ കുട്ടിയുടെ പേരും മാറ്റി - അമൃത.</li><li>ആമി ബ്രൂസ് തട്ടിപ്പിനെ പറ്റി കൂടുതല്‍ <a href="http://www.hoax-slayer.com/amy-bruce-charity-hoax.html" target="_blank">ഇവിടെയുണ്ട്</a>.</li><li>ഇത്തരം തട്ടിപ്പുകളെ കുറിച്ച് കൂടുതല്‍ വായിക്കാന്‍ ഈ സൈറ്റുകള്‍ സന്ദര്‍ശിക്കുക:<br /><a href="http://www.snopes.com/">http://www.snopes.com</a><br /><a href="http://www.hoax-slayer.com/">http://www.hoax-slayer.com</a><br /><a href="http://urbanlegends.about.com/">http://urbanlegends.about.com</a><br /><a href="http://en.wikipedia.org/wiki/Urban_Legends">http://en.wikipedia.org/wiki/Urban_Legends</a><br /><a href="http://urbanlegendsonline.com/">http://urbanlegendsonline.com</a><br /></li></ol><br /><br /><br /><br /><br />ഒരു ഈമെയില്‍ സ്പാം ആണോ എന്ന് കണ്ടു പിടിക്കാന്‍ ഉള്ള ഒരു എളുപ്പ വഴി: അതിന്റെ അവസാനം ഈ ഈമെയില്‍ ദയവായി ഫോര്‍വേര്‍ഡ് ചെയ്യൂ എന്നുണ്ടെങ്കില്‍ അത് മിക്കവാറും സ്പാം ആയിരിക്കും. ഇത്തരം അവിശ്വസനീയമായ സന്ദേശങ്ങള്‍ ലഭിച്ചാല്‍ അതിലെ പ്രധാനപ്പെട്ട വരി കോപ്പി ചെയ്ത് hoax എന്ന വാക്കും ചേര്‍ത്ത് ഗൂഗിളില്‍ തിരയുക. തട്ടിപ്പാണെങ്കില്‍ മിക്കവാറും ഗൂഗിള്‍ അത് കാണിച്ചു തരും. ഉദാഹരണത്തിന് മുകളില്‍ പറഞ്ഞ ഈമെയിലില്‍ നിന്ന് I have severe lung cancer . I also have a large tumor in my brain hoax എന്ന് ഗൂഗിളില്‍ തിരഞ്ഞപ്പോഴാണ് <a href="http://www.hoax-slayer.com/amy-bruce-charity-hoax.html" target="_blank">ഈ</a> പേജ് കിട്ടിയത്.<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/6539990353784503506-8721874682863459299?l=www.epathram.com%2Fitsit%2Findex.shtml'/></div>e പത്രംnoreply@blogger.com6tag:blogger.com,1999:blog-6539990353784503506.post-19255059966085188172008-11-21T01:13:00.004+04:002008-11-21T01:56:48.641+04:00സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം<img style="margin: 0pt 10px 10px 0pt; float: left;" src="http://www.epathram.com/itsit/uploaded_images/fs-novell-1-765278.jpg" alt="" border="0" />കൊച്ചിയില്‍ നടന്ന സ്വതന്ത്ര സോഫ്റ്റ്വെയര്‍ ദേശീയ സമ്മേളനത്തില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രവര്‍ത്തകരെ സംഘാടകരും പോലീസും ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. സമ്മേളനം സ്പോണ്‍സര്‍ ചെയ്ത ഒരു കമ്പനിയുടെ പരാതി പ്രകാരം ആയിരുന്നുവത്രെ ഈ മര്‍ദ്ദനം അരങ്ങേറിയത്. നവംബര്‍ 15, 16 തിയ്യതികളില്‍ കൊച്ചിയില്‍ നടന്ന സമ്മേളനം കൊച്ചി സര്‍വകലാശാലയും കേരള സര്‍ക്കാരിന്റെ IT@school എന്ന പദ്ധതിയും ചേര്‍ന്നായിരുന്നു സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ പരിപാടിയുടെ സ്പോണ്‍സര്‍മാരില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ മുഖ്യ ശത്രുക്കളില്‍ ഒന്നായ നോവെല്‍ കോര്‍പ്പൊറെയ്ഷന്‍ എന്ന കമ്പനിയും ഉണ്ടായിരുന്നു എന്നത് പ്രസ്ഥാനത്തെ പറ്റിയുള്ള സംഘാടകരുടെ അജ്ഞത വെളിവാക്കുന്നു എന്ന് വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തെ ഹൈജാക്ക് ചെയ്യുവാനുള്ള കുത്തക കമ്പനികളുടെ തന്ത്രമാണ് ഇത്തരം നീക്കങ്ങള്‍ എന്ന് സ്വതന്ത്ര സോഫ്റ്റ്വെയര്‍ സമൂഹം നിരീക്ഷിക്കുന്നു.<br /><br /><div align="center"><br /><object width="425" height="349"><param name="movie" value="http://www.youtube.com/v/lhATFqM0Tng&amp;hl=en&amp;fs=1&amp;rel=0&amp;color1=0x006699&amp;color2=0x54abd6&amp;border=1"><param name="allowFullScreen" value="true"><param name="allowscriptaccess" value="always"><embed src="http://www.youtube.com/v/lhATFqM0Tng&amp;hl=en&amp;fs=1&amp;rel=0&amp;color1=0x006699&amp;color2=0x54abd6&amp;border=1" type="application/x-shockwave-flash" allowscriptaccess="always" allowfullscreen="true" width="425" height="349"></embed></object><br /></div><br /><br />സ്വതന്ത്ര സോഫ്റ്റ്വെയര്‍ മുന്നേറ്റത്തിന്റെ മൂലക്കല്ലെന്ന് വിശേഷിപ്പിക്കുന്ന GNU General Public Licence ന്റെ അന്തസ്സത്തക്കെതിരെ മൈക്രോസോഫ്റ്റുമായി ചേര്‍ന്ന് പേറ്റന്റുകള്‍ നേടിയെടുത്ത് സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തെ ചതിച്ച ചരിത്രമുള്ള നോവെല്‍ കോര്‍പ്പൊറെയ്ഷന്‍ എന്ന കമ്പനി ഈ സമ്മേളനത്തിന്റെ പ്ലാറ്റിനം സ്പോണ്‍സര്‍ ആണ് എന്നത് <a href="http://nfm2008.atps.in/" target="_blank">ലിസ്റ്റില്‍ പേര് ഉള്‍പ്പെടുത്താതെ ഇതിന്റെ സംഘാടകര്‍ ഒളിപ്പിച്ചു വെച്ചു </a>എന്നത് ഇതിനു പിന്നില്‍ നടന്ന ഗൂഡാലോചന വ്യക്തമാക്കുന്നു.<br /><br /><br /><br /><br />സമ്മേളനത്തിന്റെ രണ്ടാം ദിവസം ഈ കാര്യം പുറത്തായതിനെ തുടര്‍ന്ന് സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രവര്‍ത്തകര്‍ നോവെലിനെതിരെ പ്രതിഷേധവും ആയി രംഗത്തെത്തി. പോസ്റ്ററുകളും ബാനറുകളും പ്രദര്‍ശിപ്പിച്ച് തികച്ചും സമാധാനപരമായിരുന്നു പ്രതിഷേധം. നോവെലിനെതിരെ ഇവര്‍ ഒരു കുറ്റപത്രവും പ്രദര്‍ശിപ്പിക്കുകയുണ്ടായി.<br /><br /><div align="center"><br /><img src="http://www.epathram.com/itsit/uploaded_images/boycott-novell-777817.jpg" alt="" border="0" /> <img src="http://www.epathram.com/itsit/uploaded_images/novell-corporation-777766.jpg" alt="" border="0" /><br /><br /><img src="http://www.epathram.com/itsit/uploaded_images/protest-smc-745745.jpg" alt="" border="0" /> <img src="http://www.epathram.com/itsit/uploaded_images/manhandled-free-software-745741.jpg" alt="" border="0" /><br /></div><br /><br /><br />ഇത് കണ്ടു കലി കയറിയ നോവെല്‍ കമ്പനിക്കാര്‍ തങ്ങള്‍ സംഘാടകര്‍ക്ക് നല്‍കാമെന്ന് സമ്മതിച്ച തുക ഇനി നല്‍കാനാവില്ല എന്നറിയിച്ചതിനെ തുടര്‍ന്നാണ് സംഘാടകര്‍ പോസ്റ്ററുകളും മറ്റും വലിച്ചു കീറുകയും പോലീസിനെ വിളിക്കുകയും ചെയ്തത്.<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/6539990353784503506-1925505996608518817?l=www.epathram.com%2Fitsit%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-6539990353784503506.post-61357643879416324172008-10-18T11:12:00.003+04:002008-10-18T11:32:09.813+04:00സ്വാതന്ത്ര്യ പദയാത്ര കോഴിക്കോട്<a href="http://www.epathram.com/itsit/uploaded_images/freedom-walk-calicut-701304.jpg"><img style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://www.epathram.com/itsit/uploaded_images/freedom-walk-calicut-701299.jpg" border="0" /></a>കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തില്‍ കാസറഗോഡ് നിന്നും തിരുവനന്ത പുരത്തേക്ക് പുറപ്പെട്ട "സ്വാതന്ത്ര്യ പദ യാത്ര" മൂന്നു ജില്ലകള്‍ പിന്നിട്ട് കോഴിക്കോടു് എത്തിയിരി ക്കുകയാണ്. കോഴിക്കോട്ടെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗി ക്കുന്നവരുടെ കൂട്ടായ്മ (fsug-calicut), കെ. എസ്. ഇ. ബി. യിലെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രേമികള്‍, റോട്ടറി ക്ലബ് എന്നിവരുടെ സംയുക്താ ഭിമുഖ്യത്തില്‍ താമരശ്ശേരി വ്യാപാര ഭവനില്‍ വച്ച് പദയാത്രയ്ക്ക് ഊഷ്മളമായ സ്വീകരണം നല്കുകയുണ്ടായി. തിരുവനന്ത പുരത്തുള്ള സിക്സ് വെയര്‍ എന്ന കമ്പനിയിലെ അനൂപ് ജോണ്‍, ചെറി, പ്രസാദ് എന്നിവരും കോഴിക്കോടുള്ള അസെന്റ് എന്ന സ്ഥാപനത്തിലെ സൂരജ് കേണോത്തും ആണ് പദ യാത്ര താമരശ്ശേരി യിലെത്തുമ്പോള്‍ സംഘത്തി ലുണ്ടായിരുന്നത്. സ്വീകരണ യോഗത്തില്‍ ശ്രീ. പി. പി. ബാലകൃഷ്ണന്‍ (പ്രസിഡണ്ട്, റോട്ടറി ക്ലബ്, ബാലുശ്ശേരി), മുഹമ്മദ് നിയാസ് (സെക്രട്ടറി, റോട്ടറി ക്ലബ്, ബാലുശ്ശേരി), അനൂപ് ജോണ്‍ (സിക്സ് വെയര്‍), മുഹമ്മദ് ഉനൈസ് (അസി. എഞ്ചിനീയര്‍, കെ.എസ്.ഇ.ബി.), സൂരജ് കേണോത്ത് (അസെന്റ്), ചെറി (സിക്സ് വെയര്‍) എന്നിവര്‍ സംസാരിച്ചു.<br /><br /><br /><br /><br />ചില പൊതു ലക്ഷ്യങ്ങള്‍ക്കു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലൂടെയും കാല്‍നടയായി സഞ്ചരിച്ചു കൊണ്ടിരിക്കു കയാണിവര്‍. സാമൂഹിക തിന്മകളില്‍ നിന്നുള്ള മോചനം, പാരിസ്ഥിതിക പ്രശ്നങ്ങളില്‍ നിന്നുള്ള മോചനം, സോഫ്റ്റ് വെയറിന്റെ ഉറവ (source code) പഠിക്കാനും പകര്‍ത്താനും തിരുത്താനും കൈ മാറാനുമുള്ള സ്വാതന്ത്ര്യം എന്നിവയാണീ ലക്ഷ്യങ്ങള്‍. ഈ ഉദ്ദേശ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കു ന്നവരേയും, ഇത്തരം മേഖലകളില്‍ താല്പര്യ മുള്ളവരേയും ഒരു കണ്ണിയില്‍ ഇണക്കി ച്ചേര്‍ക്കുക എന്നതാണ് പദ യാത്രയുടെ പ്രഖ്യാപിത ലക്ഷ്യം.<br />‌<br /><br /><br /><br />രാവിലെ മുതല്‍ ഇവര്‍ നടത്തം തുടങ്ങും. നടന്നെത്തുന്ന സ്ഥലത്തെ സ്കൂളുകളിലെയും കോളേജുകളിലെയും മറ്റു പൊതു സ്ഥാപന ങ്ങളിലെയും വിദ്യാര്‍ത്ഥി കളോടും വിജ്ഞാന കുതുകികളോടും ആശയ സംവാദം നടത്തുക, ആളുക ള്‍ക്കിടയില്‍ ബോധ വല്‍ക്കരണവും പ്രചരണവും നടത്തുക, രാത്രിയില്‍ എത്തിച്ചേ രുന്നിടത്ത് ഈ യാത്രയുമായി സഹകരി ക്കുന്നവര്‍ ഏര്‍പ്പാടു ചെയ്യുന്ന സ്ഥലത്ത് താമസിക്കുക, പിറ്റേന്ന് വീണ്ടും നടത്തം തുടരുക എന്നിങ്ങ നെയാണ് ഈ പ്രചരണ യാത്രയുടെ രീതി.<br /><br /><br /><br /><br />ഇത്തരത്തില്‍ കേരളത്തില്‍ ആദ്യമായി നടത്തുന്ന ഈ പദ യാത്രയുമായി തുടക്കം മുതലേ സഹകരി ക്കുന്നവര്‍ തിരുവനന്ത പുരത്തെ ലിനക്സ് ഉപയോഗിക്കു ന്നവരുടെ കൂട്ടായ്മ (ilug-tvm), കോഴിക്കോട്ടെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗി ക്കുന്നവരുടെ കൂട്ടായ്മ (fsug-calicut), സ്പേസ് (Society For Promotion of Alternative Computing and Employment), സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് എന്നിവരാണ്. അക്ഷയ മിഷന്‍, കെ. എസ്. ഇ. ബി. യിലെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രേമികള്‍ എന്നിവര്‍ ആശയ സംവാദത്തിനു് വേദിയൊരുക്കി ക്കൊണ്ടും സംഘത്തിന് താമസ സൗകര്യ മൊരുക്കി ക്കൊണ്ടും പദ യാത്രയുമായി ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചിയിലെ ലിനക്സ് ഉപയോഗി ക്കുന്നവരുടെ കൂട്ടായ്മ (ilug-cochin), പദ യാത്ര കൊച്ചിയിലെ ത്തുമ്പോള്‍ കാര്യ പരിപാടികള്‍ സംഘടി പ്പിക്കുവാന്‍ കാത്തിരിക്കുന്നു.<br /><br /><br /><br /><br />കാസറഗോഡ് മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ ബിഫാത്തിമ ഇബ്രാഹിം ആണ് ഒക്ടോബര്‍ രണ്ടാം തീയതി പദ യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. കാഞ്ഞങ്ങാട് നെഹറു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥി കളുമായും പടന്നക്കാട്ടെ കാര്‍ഷിക കോളേജിലെ അദ്ധ്യാപകരും ഗവേഷകരുമായും സംഘാംഗങ്ങള്‍ സംവദിക്കു കയുണ്ടായി. കണ്ണൂര്‍ സയന്‍സ് പാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ പാരിസ്ഥിതിക ആക്ഷന്‍ പ്ലാന്‍ രൂപീകര ണത്തിനു വേണ്ടി നടന്ന യോഗത്തില്‍ സംസാരിക്കാനും, കണ്ണൂര്‍ ദിനേശ് ഓഡിറ്റോറി യത്തില്‍ അക്ഷയ മിഷന്‍ സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുക്കാനും പദയാത്രയ്ക്ക് അവസരമുണ്ടായി. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ വച്ചും കണ്ണൂര്‍ സര്‍വ്വകലാ ശാലയുടെ തലശ്ശേരി കാംപസ്സില്‍ വച്ചും സംഘാംഗങ്ങള്‍ വിദ്യാര്‍ത്ഥി കളുമായി ആശയ സംവാദം നടത്തി. മയ്യഴിയിലെ മലയാള കലാ ഗ്രാമത്തില്‍ വച്ച് പ്രസിദ്ധ ചിത്രകാരന്‍ ശ്രീ. എം. വി. ദേവന്‍ സംഘാംഗങ്ങളുടെ ആതിഥേയത്വം വഹിച്ചു. വടകര കെ. എസ്. ഇ. ബി. സെക്ഷന്‍ ഓഫീസിലെ ജീവനക്കാരോടും കുറ്റ്യാടി ഐഡിയല്‍ പബ്ലിക്‍ സ്കൂളില്‍ ഒത്തു ചേര്‍ന്നവരോടും മാനന്തവാടിയിലെ പഴശ്ശി ലൈബ്രറി പ്രവര്‍ത്തകരോടും ആശയ വിനിമയം നടത്തിയ സംഘാംഗങ്ങള്‍ ഒക്ടോബര്‍ 16 നു് കോഴിക്കോട് എന്‍. ഐ. ടി. യിലെ വിദ്യാര്‍ത്ഥി കളോടൊപ്പമാണ് പ്രധാനമായും സമയം ചെലവഴിച്ചത്.<br /><br /><br /><br /><br />നിഷാന്ത് കണ്ണൂര്‍ ജില്ലയിലും, ജംഷീദ്, ജയ്സെന്‍ എന്നിവര്‍ കോഴിക്കോട് ജില്ലയിലും, മാനുവല്‍, ജിയോ, ആഷിക്ക് എന്നിവര്‍ വയനാടു് ജില്ലയിലും പദ യാത്രയില്‍ പങ്കു ചേര്‍ന്നു. കോഴിക്കോട്ടെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിക്കു ന്നവരുടെ കൂട്ടായ്മ പദ യാത്രയ്ക്ക് കോഴിക്കോട് ചെറൂട്ടി റോഡിലെ ഖാദി ബോര്‍ഡ് ഓഫീസില്‍ രാവിലെയും ബേപ്പൂരിലെ ഗോതീശ്വരം ബീച്ച് റിസോര്‍ട്ടില്‍ ഇന്ന് വൈകുന്നേരം നടക്കുന്ന കൂട്ടായ്മയുടെ യോഗത്തില്‍ വച്ചും സ്വീകരണം നല്കുന്നതാണ്. പദ യാത്രയില്‍ പങ്കു ചേരണം എന്ന്‍ ആഗ്രഹിക്കു ന്നവര്‍ക്ക് കൂടെ ചേരാവുന്നതാണ്.<br /><br /><br /><br /><br />- <em>മൊഹമ്മദ് ഉനൈസ് (e പത്രം പ്രതിനിധി, കോഴിക്കോട്)</em><br />ഈമെയില്‍: unais SHIFT 2 epathram dot com<br /><br /><hr color="#cccccc" size="1"><br />കൂടുതല്‍ വിവരങ്ങള്‍ക്ക് :<br /><br /><br /><br /><br />അനൂപ് ജോണ്‍ - +919495969446<br />നെടുമ്പാല ജയ്സെന്‍ - +919846758780<br />ജംഷീദ് കെ കെ - +919349101566<br /><a href="http://www.freedomwalk.in/" target="_blank">http://www.freedomwalk.in</a><br /><a href="mailto:freedomwalk@googlegroups.com">freedomwalk@googlegroups.com</a><br /><a href="mailto:fsug-calicut@freelists.org">fsug-calicut@freelists.org</a><br /><a href="mailto:ilug-tvm@googlegroups.com">ilug-tvm@googlegroups.com</a><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/6539990353784503506-6135764387941632417?l=www.epathram.com%2Fitsit%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-6539990353784503506.post-35431373483093068682008-09-26T23:45:00.005+04:002008-09-27T01:10:16.327+04:00സൂക്ഷിയ്ക്കുക : നിങ്ങള്‍ ക്ലിക്ക് ജാക്ക് ചെയ്യപ്പെട്ടേയ്ക്കാം<a href="http://www.epathram.com/itsit/uploaded_images/Hacking-795774.jpg"><img style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://www.epathram.com/itsit/uploaded_images/Hacking-795772.jpg" border="0" /></a> സുരക്ഷാ വിദഗ്ദ്ധര്‍ അതീവ ഗുരുതരമായ ഒരു പുതിയ സുര‍ക്ഷാ മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുന്നു. ഇത് വെറും മറ്റൊരു സുരക്ഷാ മുന്നറിയിപ്പല്ല. മൈക്രോസോഫ്റ്റ് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍, മോസില്ല ഫയര്‍ ഫോക്സ്, ആപ്പ്ള്‍ സഫാരി, ഒപേര, അഡോബ് ഫ്ലാഷ് എന്നിങ്ങനെ എല്ലാ പ്രമുഖ ഡെസ്ക് ടോപ് പ്ലാറ്റ്ഫോമുകളേയും ബാധിയ്ക്കുന്ന ഒരു ബ്രൌസര്‍ സുരക്ഷാ പാളിച്ചയാണ് ഈ പുതിയ വെല്ലുവിളി.<br /><br /><br />ക്ലിക്ക് ജാക്കിങ് എന്ന് വിളിയ്ക്കുന്ന ഈ പുതിയ ഭീഷണിയെ പറ്റി ഇത് കണ്ടുപിടിച്ച റോബര്‍ട്ട് ഹാന്‍സന്‍, ജെറെമിയ ഗ്രോസ്മാന്‍ എന്നീ സുരക്ഷാ വിദഗ്ദ്ധര്‍ ന്യൂ യോര്‍ക്കില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ (സെപ്റ്റംബര്‍ 22 - 25) നടന്ന ഒരു ഉന്നത തല കമ്പ്യൂട്ടര്‍ സുരക്ഷാ വിദഗ്ദ്ധരുടെ സമ്മേളനത്തില്‍ പരാമര്‍ശിക്കാന്‍ തീരുമാനി ച്ചിരുന്നതാണ്. OWASP NYC AppSec 2008 Conference എന്നായിരുന്നു ഈ സമ്മേളനത്തിന്റെ പേര്. OWASP എന്നത് സ്വതന്ത്ര സോഫ്റ്റ്വെയര്‍ എന്ന ആശയം പ്രോത്സാഹിപ്പിയ്ക്കുന്ന ഒരു ആഗോള കമ്പ്യൂട്ടര്‍ സുരക്ഷാ സമൂഹമാണ്. <a href="https://www.owasp.org/index.php/Main_Page" target="_blank">Open Web Application Security Project Foundation </a>എന്ന ഒരു ലാഭ രഹിത കൂട്ടായ്മയാണ് ഈ പ്രോജക്റ്റിനു പിന്നില്‍.<br /><br /><br /><br /><br />എന്നാല്‍ അഡോബ് ഉള്‍പ്പടെയുള്ള ചില കമ്പനികളുടെ അഭ്യര്‍ത്ഥന മാനിച്ച് ഇവര്‍ ഇത് സമ്മേളനത്തില്‍ വെളിപ്പെടുത്തിയില്ല. ഇതിന് ഇവരോടുള്ള അഡോബിന്റെ കൃതജ്ഞത <a href="http://blogs.adobe.com/psirt/2008/09/thanks_to_jeremiah_grossman_an.html" target="_blank">ഇവിടെ</a> രേഖപ്പെടു ത്തിയിട്ടുണ്ട്.<br /><br /><br /><br /><br /><br />ഇത്രയും പറഞ്ഞത് ഈ ഭീഷണിയുടെ ഗൌരവം ബോധ്യപ്പെടുത്താനാണ്.<br /><br /><br /><br /><br />ഇവര്‍ ഇത് ഈ സമ്മേളനത്തില്‍ വെളിപ്പെടുത്താ തിരുന്നത് അഡോബ് അടക്കമുള്ള കമ്പനികളുടെ അഭ്യര്‍ത്ഥന പ്രകാരം ആണെന്ന് പറഞ്ഞല്ലോ. എന്നാല്‍ ഈ കമ്പനികള്‍ ഇവരോട് ആവശ്യപ്പെട്ടിരുന്നത് ഈ ഭീഷണിയെ തടുക്കാന്‍ ആവശ്യമായ സുരക്ഷാ ഒട്ടിച്ചേര്‍ക്കലുകള്‍ (security patches) ഇവര്‍ ഉടനെ പുറത്തിറക്കും എന്നും അതു വരെ തങ്ങളുടെ ഉപഭോക്താക്കളെ അനാവശ്യമായ ഭീതിയില്‍ പെടുത്തരുത് എന്നും ആയിരുന്നു. ഇത് ന്യായമായ ആവശ്യമാണ് എന്ന് കണ്ടാണ് ഇവര്‍ ഇതിന് സമ്മതിച്ചതും.<br /><br /><br /><br /><br />എന്നാല്‍ ഈ ഭീഷണിയെ പറ്റി കൂടുതല്‍ പഠിച്ചപ്പോള്‍ ഭീതിദമായ മറ്റൊരു സത്യം ഇവര്‍ക്ക് വെളിപ്പെട്ടു. ഇത് എല്ലാവരും കരുതിയത് പോലെ ഒരു ചെറിയ പ്രശ്നമല്ല. വളരെ ദൂര വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉള്ളതാണ് എന്നും കേവലം ചില ഒട്ടിച്ചേര്‍ക്കലുകള്‍ കൊണ്ട് പരിഹരിയ്ക്കാവുന്ന ഒരു പ്രശനമല്ല ഇത് എന്നും ആണ് ലോകത്തെ ഏറ്റവും കഴിവുറ്റ സുരക്ഷാ വിദഗ്ദ്ധരുടെ അഭിപ്രായം.<br /><br /><br /><br /><br />എന്താണ് ക്ലിക്ക് ജാക്കിങ് എന്ന് പറയാം. നിങ്ങള്‍ ക്ലിക്ക് ജാക്ക് ചെയ്യപ്പെട്ട ഒരു വെബ് സൈറ്റ് സന്ദര്‍ശിച്ചു എന്നിരിയ്ക്കട്ടെ. ആ വെബ് സൈറ്റില്‍ ഒളിപ്പിച്ചു വെച്ച ലിങ്കുകളില്‍ നിങ്ങളറിയാതെ തന്നെ നിങ്ങളെ കൊണ്ട് ക്ലിക്ക് ചെയ്യിപ്പിയ്ക്കു ന്നതിനെയാണ് ക്ലിക്ക് ജാക്കിങ് എന്ന് പറയുന്നത്. എന്നു വെച്ചാല്‍ നിങ്ങള്‍ ഏതെങ്കിലും ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ആ ക്ലിക്കിനെ ഹൈജാക്ക് ചെയ്ത് ആ സൈറ്റില്‍ ഒളിപ്പിച്ചു വെച്ചിരിയ്ക്കുന്ന ഉപദ്രവകാരിയായ ലിങ്കുകളിലേയ്ക്ക് തിരിച്ചു വിടുന്ന ഏര്‍പ്പാട്.<br /><br /><br /><br /><br />സാധാരണ ഗതിയില്‍ ഇത്തരമൊരു അപകടത്തെ ഒഴിവാക്കാന്‍ ജാവാസ്ക്രിപ്റ്റ് നിര്‍വീര്യ മാക്കിയാല്‍ മതിയാവു മായിരുന്നു.<br /><br /><br /><br /><br />എന്നാല്‍ ഈ ഭീഷണിയ്ക്ക് ജാവാസ്ക്രിപ്റ്റുമായി ബന്ധമേ ഇല്ല എന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാല്‍ ഇങ്ങനെ ഗതി തിരിച്ചു വിടുന്ന ക്ലിക്കിനെ ഒരു ജാവാസ്ക്രിപ്റ്റ് കോഡിലേയ്ക്ക് തിരിച്ചു വിടാനാവുകയും ചെയ്യും.<br /><br /><br /><br /><br />അഡോബിന്റെ ഫ്ലാഷ് ബാനറുകള്‍ വെബ് സൈറ്റുകളില്‍ സര്‍വ്വ സാധാരണമാണ്. വെബ് സൈറ്റുകളിലെ പരസ്യങ്ങള്‍ പലപ്പോഴും ഫ്ലാഷ് ആയിരിയ്ക്കും. എന്നാല്‍ പല പ്രമുഖ വെബ് സൈറ്റുകളിലുമുള്ള ഇത്തരം പരസ്യങ്ങളില്‍ ക്ലിക്ക് ജാക്കിങ് നടന്നിട്ടുണ്ട്. ഇതില്‍ Newsweek, Digg, MSNBC.com എന്നീ സൈറ്റുകളും പെടുന്നു. ഈ സൈറ്റുകളില്‍ ഇത്തരം ആക്രമണത്തിന് വിധേയമായവരുടെ കമ്പ്യൂട്ടറിന്റെ ക്ലിപ്ബോര്‍ഡ് മെമ്മറിയില്‍ ഒരു ഉപദ്രവ കാരിയായ വെബ്സൈറ്റിന്റെ അഡ്രസ് കയറ്റി ഈ കമ്പ്യൂട്ടറുകളുടെ ക്ലിപ്ബോര്‍ഡ് ഹാക്കര്‍മാര്‍ കൈവശ പ്പെടുത്തിയത്രെ. ഈ അഡ്രസ് ക്ലിപ്ബോര്‍ഡില്‍ നിന്ന് ഡിലീറ്റ് ചെയ്യാനുമാവില്ല. അതോടെ നമ്മുടെ കമ്പ്യൂട്ടറിന്റെ കോപ്പി ചെയ്യാനുള്ള കഴിവ് നഷ്ടപ്പെടുന്നു. പിന്നീട് ബ്രൌസര്‍ റീസ്റ്റാര്‍ട്ട് ചെയ്യുകയോ എന്നിട്ടും ശരിയായില്ലെങ്കില്‍ കമ്പ്യൂട്ടര്‍ തന്നെ റീസ്റ്റാര്‍ട്ട് ചെയ്യുകയോ വേണ്ടി വരും ഇത് ശരിയാവാന്‍.<br /><br /><br /><br /><br />ക്ലിക്ക്ജായ്ക്കിന്റെ പ്രായോഗിക സാധ്യതയ്ക്ക് ഒരു ഉദാഹരണം <a href="http://raffon.net/research/flash/cb/test.html" target="_blank">ഇവിടെയുണ്ട്</a>:<br /><span style="color:#ff0000;">(സൂക്ഷിയ്ക്കുക: ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങളുടെ ക്ലിപ്ബോര്‍ഡ് ക്ലിക്ക്ജാക്ക് ചെയ്യപ്പെടും. നിങ്ങളുടെ ആന്റി വൈറസ് പ്രോഗ്രാം ഇത് ഒരു വൈറസ് ആണെന്ന് മുന്നറിയിപ്പ് തന്നേയ്ക്കാം. ഇത് ഒരു ഡെമോ മാത്രമായതിനാല്‍ വേറെ പ്രശ്നമൊന്നും ഉണ്ടാവില്ല. എന്നാ‍ല്‍ ക്ലിപ്ബോര്‍ഡ് തിരിച്ചു ലഭിയ്ക്കണമെങ്കില്‍ ബ്രൌസര്‍ റീസ്റ്റാര്‍ട്ട് ചെയ്യേണ്ടി വരും.)<br /></span><br /><br /><br /><br />ഇതിന്റെ അപകട സാധ്യതകള്‍ ഭയാനകമാണ്. ഇന്റര്‍നെറ്റിന്റെ സുരക്ഷാ സംവിധാനത്തെ തന്നെ ഇത് തകിടം മറിയ്ക്കുന്നു. നിങ്ങള്‍ ചെയ്യുന്ന ഒരു ക്ലിക്ക് അത് ഉണ്ടാക്കുന്ന പരിണിത ഫലങ്ങളുടെ ഉത്തരവാദിത്തം നിങ്ങളിലാക്കുന്നു. ക്ലിക്ക് നിങ്ങള്‍ ചെയ്തതാണെങ്കില്‍ അത് നിങ്ങള്‍ അറിഞ്ഞു ചെയ്യുന്ന ഒരു പ്രവര്‍ത്തിയായി കണക്കിലാക്കിയാണ് പല സുരക്ഷാ തീരുമാനങ്ങളും നയങ്ങളും രൂപകല്‍പ്പന ചെയ്യപ്പെട്ടിരിയ്ക്കുന്നത്. ഈ ഒരു കണക്ക് കൂട്ടലിനെ ഈ ഭീഷണി തകിടം മറിയ്ക്കുന്നു.<br /><br /><br /><br /><br />ചുരുക്കത്തില്‍, കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കും പരിപൂര്‍ണ്ണ സ്വാതന്ത്ര്യ ത്തോടെ വിഹരിയ്ക്കാനാവുന്ന ഒരു നിയമ വാഴ്ച്ച യില്ലാത്ത അരാജകത്വം വാഴുന്ന ഇടമായി ഇന്റര്‍നെറ്റ് മാറും എന്ന് വേണമെങ്കില്‍ നമുക്ക് കടന്ന് ചിന്തിയ്ക്കാ നാവുന്നതാണ് ഈ ഭീഷണിയുടെ സാധ്യത.<br /><br /><br /><br /><br />ഹാന്‍സനും ജെറെമിയയും ഈ സുരക്ഷാ പിഴവിനെ പറ്റി മൈക്രോ സോഫ്റ്റുമായും മോസില്ലയുമായും ചര്‍ച്ച നടത്തുകയുണ്ടായി.<br /><br /><br /><br /><br />എന്നാല്‍ രണ്ട് കമ്പനിയ്ക്കാരും ഇത് അത്ര പെട്ടെന്ന് പരിഹരിയ്ക്കാന്‍ ആവില്ല എന്ന് തന്നെയാണ് അഭിപ്രായപ്പെട്ടത്.<br /><br /><br /><br /><br />ഇന്റര്‍നെറ്റ് എക്സ്പ്ലോററിന്റെ ഏറ്റവും പുതിയ വേര്‍ഷനായ IE8 ഉം ഫയര്‍ഫോക്സിന്റെ ഏറ്റവും പുതിയ വേര്‍ഷനായ Firefox 3യും ഈ ഭീഷണിയ്ക്ക് വിധേയമാണ്.<br /><br /><br /><br /><br />ക്ലിക്ക് ജായ്ക്കിങ്ങിന്റെ ഒരു പ്രശ്നം ഇതിന്റെ അനേകം സാധ്യതകളില്‍ ഓരോന്നിനും ഓരോ പരിഹാര മാര്‍ഗ്ഗങ്ങള്‍ ആവശ്യമാണ് എന്നതാണ്. ഒരു പരിഹാരം വെബ്സൈറ്റുകളില്‍ തന്നെ നേരിട്ട് ചെയ്യാവുന്ന പരിഹാര ക്രിയകളാണ്.<br /><br /><br /><br /><br />എന്നാല്‍ ലോകത്തിലുള്ള എല്ലാ സൈറ്റുകളും മാറ്റി നിര്‍മ്മിയ്ക്കുവാന്‍ ആവശ്യപ്പെടുന്നത് പ്രായോഗികമല്ല. ഒരൊറ്റ ബ്രൌസര്‍ പരിഹാര ക്രിയ കൊണ്ട് എല്ലാ പഴുതുകളും അടയ്ക്കാനുമാവില്ല. എല്ലാ ഭീഷണികളും പരിഹരിയ്ക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഏറ്റവും ഗൌരവ തരമായ പ്രശ്നങ്ങള്‍ പ്രമുഖ ബ്രൌസര്‍ കമ്പനികള്‍ പരിഹരിയ്ക്കുന്നത് വരെ ഇങ്ങനെ ഒരു ഭീഷണിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇവര്‍ വെളിപ്പെടുത്താ തിരുന്നത് ഏറെ വിവേക പൂര്‍ണ്ണമായ ഒരു തീരുമാനം ആയിരുന്നു എന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.<br /><br /><br /><br /><br />ഇനി ഇതില്‍ നിന്നും തല്‍ക്കാലം രക്ഷപ്പെടാന്‍ നമുക്ക് എന്ത് ചെയ്യാനാവും എന്ന് നോക്കാം.<br /><br /><br /><br /><br />lynx എന്ന ബ്രൌസറിന് ഈ ഭീഷണി ബാധകമല്ല എന്ന് പറയപ്പെടുന്നു. എന്നാല്‍ ഇത് ഒരു ടെക്സ്റ്റ് ബ്രൌസറാണ്. <a href="http://www.vordweb.co.uk/standards/lynx_v283.zip" target="_blank">lynx ഇവിടെ നിന്നും ലഭ്യമാണ് </a>.<br /><br /><br /><br /><br /><br />പിന്നെ നമുക്ക് ചെയ്യാവുന്ന രണ്ട് കാര്യങ്ങളാണുള്ളത്. ഒന്ന്, ബ്രൌസറിന്റെ സ്ക്രിപ്റ്റിങ് ശേഷി ഇല്ലാതാക്കുക. രണ്ട്, എല്ലാ പ്ലഗ്-ഇന്‍സും നിര്‍വീര്യമാക്കുക.<br /><br /><br /><br /><br />ഫയര്‍ഫോക്സ് അതിന്റെ noScript എന്ന പ്ലഗ് ഇന്‍ ഉപയോഗിച്ചു കൊണ്ട് പ്രവര്‍ത്തിപ്പിയ്ക്കുന്നതും ഈ ഭീഷണി ഒരു പരിധി വരെ തടുക്കാന്‍ സഹായിയ്ക്കും എന്ന്‍ വിദഗ്ദ്ധര്‍ പറയുന്നു. നൂറ് ശതമാനം സുരക്ഷിത ത്വത്തിന് “Plugins - Forbid iframe” എന്ന ഓപ്ഷന്‍ കൂടി ഉപയോഗിയ്ക്കുക.<br /><br /><br /><br /><br /><a href="http://noscript.net/" target="_blank">noScript ഇവിടെ നിന്നും ലഭ്യമാണ് </a><br /><br /><a href="http://www.spreadfirefox.com/node&amp;id=0&amp;t=308" target="_blank">ഫയര്‍ ഫോക്സ് ഇവിടെ നിന്നും ലഭ്യമാണ്</a><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/6539990353784503506-3543137348309306868?l=www.epathram.com%2Fitsit%2Findex.shtml'/></div>e പത്രംnoreply@blogger.com1tag:blogger.com,1999:blog-6539990353784503506.post-5239834225582789422008-09-23T21:43:00.002+04:002008-09-23T21:44:51.183+04:00ഇനി ഗൂഗ്ള്‍‍ ഫോണ്‍<a href="http://www.epathram.com/itsit/uploaded_images/googlephone-open-735442.jpg"><img style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://www.epathram.com/itsit/uploaded_images/googlephone-open-735431.jpg" border="0" /></a>ഏറെ കാത്തിരുന്ന ഗൂഗ്ള്‍ മൊബൈല്‍ ഫോണ്‍ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിയ്ക്കപ്പെട്ടു. ന്യൂ യോര്‍ക്കില്‍ നടന്ന ഒരു പത്ര സമ്മേളനത്തില്‍ ആണ് ഗൂഗ്ളും, ഫോണ്‍ നിര്‍മ്മിയ്ക്കുന്ന HTC യും മൊബൈല്‍ സേവന ശൃഖലയായ T-Mobile എന്ന കമ്പനിയും സംയുക്തമായി പുതിയ ഫോണിനെ പറ്റി വിശദമാക്കിയത്.<br /><br /><br /><br /><br />ലിനക്സില്‍ അധിഷ്ഠിതമായി മൊബൈല്‍ ഉപകരണങ്ങളുടെ ഉപയോഗത്തിന് മാത്രമായി ഗൂഗ്ള്‍ വികസിപ്പിച്ചെടുത്ത ആന്‍ഡ്രോയ്ഡ് എന്ന സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിയ്ക്കുന്ന ആദ്യത്തെ ഫോണ്‍ ആണ് ഇത്. തായ് വാന്‍ കമ്പനിയായ HTC നിര്‍മ്മിയ്ക്കുന്ന ഫോണിന്റെ പേര് HTC Dream എന്നാണ്.<br /><br /><br /><br /><br />“നിങ്ങള്‍ സഞ്ചരിയ്ക്കു ന്നിടത്തെല്ലാം ഒരു ലാപ് ടോപ്പുമായി പോകാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ഈ ഫോണ്‍, ഗൂഗ്ള്‍ സേര്‍ച്ചിനെ നിങ്ങളുടെ പോക്കറ്റില്‍ സദാ സമയവും ലഭ്യമാക്കുന്നു” - പുതിയ ഫോണിനെ പറ്റി ഗൂഗ്ളിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളായ ലാറി പേജ് പറഞ്ഞതാണിത്.<br /><br /><br /><br /><br />ടി-മൊബൈല്‍ എന്ന മൊബൈല്‍ ശൃഖലയില്‍ മാത്രം ലഭ്യമാവും വിധം സിം കാര്‍ഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് ഫോണ്‍ പുറത്തിറങ്ങുന്നത്. രണ്ട് വര്‍ഷത്തെ വരിസംഖ്യാ കരാറില്‍ ഏര്‍പ്പെട്ടാല്‍ ഫോണ്‍ വെറും 179 അമേരിയ്ക്കന്‍ ഡോളറിന് ലഭിയ്ക്കും.<br /><br /><br /><br /><br />വ്യക്തമായും iPhoneനെ പുറന്തള്ളാന്‍ ലക്ഷ്യമിടുന്ന ഈ ഫോണിന്‍ കാഴ്ചയില്‍ iPhoneഉമായി ഏറെ സാദൃശ്യം ഉണ്ട്.<br /><br /><br /><br /><br />iPhoneല്‍ ഇല്ലാത്ത ഒരു സവിശേഷത ഈ ഫോണില്‍ ഉള്ളത് ഇതില്‍ ലഭ്യമായ “സന്ദര്‍ഭോചിത” മെനു ആണ്. (context menu).<br /><br /><br /><br /><br />വേറെ പ്രധാനപെട്ട ഒരു വ്യത്യാസം ഇതില്‍ ഒന്നിലേറെ പ്രോഗ്രാമുകള്‍ ഒരേ സമയം പ്രവര്‍ത്തിപ്പിയ്ക്കാം എന്നുള്ളതാണ്. (multi tasking).<br /><br /><br /><br /><br />എന്നാല്‍ ഗൂഗ്ള്‍ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത ഗൂഗ്ള്‍ തന്നെയാണ്. ഒരൊറ്റ ബട്ടണ്‍ ഞെക്കിയാല്‍ പ്രത്യക്ഷപ്പെടുന്ന Google Search. പിന്നെ Gmail, Google Maps, Google Talk, Google Calendar എന്നിങ്ങനെ മറ്റനേകം ജനപ്രീതി നേടിയ ഗൂഗ്ള്‍ സേവനങ്ങളും.<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/6539990353784503506-523983422558278942?l=www.epathram.com%2Fitsit%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-6539990353784503506.post-36891857883304408232008-08-08T19:17:00.003+04:002008-08-08T19:26:45.099+04:00iPhone ഉപയോക്താക്കള്‍ Appleന്റെ ചാര വലയത്തില്‍<a href="http://www.epathram.com/itsit/uploaded_images/apple_iphone-pirate-728969.jpg"><img style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://www.epathram.com/itsit/uploaded_images/apple_iphone-pirate-728967.jpg" border="0" /></a> പരിമിതമായ പ്രോഗ്രാമുകള്‍ മാത്രം ലഭ്യം ആയിരുന്ന iPhone third party applications അനുവദിച്ച തോടെ എല്ലാവരും സന്തോഷി ച്ചതാണ്. എന്നാല്‍ ഈ സന്തോഷം അധികം നില നിന്നില്ല. കാരണം മറ്റുള്ളവര്‍ ഉണ്ടാക്കുന്ന ഇത്തരം പ്രോഗ്രാമുകളുടെ മേലേ Apple പിടി മുറുക്കിയ തായി വെളിപ്പെ ട്ടിരിയ്ക്കുന്നു. ഉടമസ്ഥന്‍ അറിയാതെ iPhone തന്നില്‍ പ്രവര്‍ത്തി ക്കുന്ന ഇത്തരം പ്രോഗ്രാമുകളെ പറ്റി Appleനെ അറിയിക്കും എന്നാണ് ഈ കണ്ടെത്തല്‍. Appleന് ഇഷ്ടപ്പെടാത്ത ഏതെങ്കിലും പ്രോഗ്രാം ആണ് നിങ്ങള്‍ നിങ്ങളുടെ iPhoneല്‍ പ്രവര്‍ത്തി പ്പിയ്ക്കുന്നത് എങ്കില്‍ ആ പ്രോഗ്രാം നിര്‍വീര്യം ആക്കുവാനും Appleന് കഴിയുമത്രെ. ഇത്തരം third party പ്രോഗ്രാം കാശ് കൊടുത്ത് വാങ്ങിയ ഉപയോക്താവിനോടാണ് ഈ അക്രമം എന്ന് ഓര്‍ക്കണം.<br /><br /><br /><br /><br />Appleന്റെ ഔദ്യോഗിക സൈറ്റില്‍ തന്നെ ഉള്ള ഒരു ലിങ്കിന്റെ പേര്‍ Apple തങ്ങള്‍ വിലക്ക് കല്‍പ്പിച്ചിരിക്കുന്ന പ്രോഗ്രാമുകള്‍ എന്ന് തന്നെയാണ്. ഇതാണ് ആ ലിങ്ക്:<br /><a href="https://iphone-services.apple.com/clbl/unauthorizedApps">https://iphone-services.apple.com/clbl/unauthorizedApps</a>. ഈ ലിങ്ക് ഇപ്പോള്‍ പ്രവര്‍ത്തന രഹിതം ആണ്.<br /><br /><br /><br /><br />എന്നാല്‍ iPhone ഇടയ്ക്കിടക്ക് Appleന്റെ സൈറ്റ് സന്ദര്‍ശിച്ച് അത് വിലക്കേണ്ട പ്രോഗ്രാമുകള്‍ ഏതൊക്കെ ആണ് എന്ന് പരിശോധിക്കും എന്ന് തന്നെയാണ് ഈ രംഗത്തെ വിദഗ്ധരുടെ കണ്ടെത്തല്‍. iPhone വിശദമായി പരിശോദിച്ച പ്പോള്‍ ആണത്രെ അതിന്റെ സോഫ്റ്റ്വെയറിന്റെ ഉള്ളറകളില്‍ എവിടെയോ ഒളിപ്പിച്ചു വെച്ചിരുന്ന ഒരു configuration fileല്‍ നിന്ന് ഈ രഹസ്യം കണ്ടുപിടിച്ചത്.<br /><br /><br /><br /><br />ഈ ഒരു തന്ത്രം iPhoneല്‍ ഏര്‍പ്പെടുത്തിയത് വൈറസ് പോലുള്ള അപകടം പിടിച്ച പ്രോഗ്രാമുകളെ നിയന്ത്രിക്കാനാവാം. എന്നാല്‍ ഇത് ഒരു ഉപയോക്താവിന്റെ സ്വകാര്യതയിലേയ്ക്ക് ഉള്ള കടന്നുകയറ്റം ആയാണ് വിശേഷിപ്പിയ്ക്ക പ്പെടുന്നത്. കൂടാതെ ഇത് മറ്റൊരു അപകടകരമായ സാധ്യതയിലേയ്ക്കും വിരല്‍ ചൂണ്ടുന്നു. നിങ്ങള്‍ അറിയാതെ നിങ്ങളുടെ ഫോണിലെ പ്രോഗ്രാമുകളെ കുറിച്ചുള്ള വിവരങ്ങള്‍ അതിന്റെ നിര്‍മ്മാതാവിന് കൈമാറുന്ന ഈ യന്ത്രം നിങ്ങള്‍ ആരെയൊക്കെ വിളിയ്ക്കുന്നു എന്ന ഫോണ്‍ നമ്പര്‍ ലിസ്റ്റ്, നിങ്ങള്‍ അയയ്ക്കുന്ന സന്ദേശങ്ങള്‍, നിങ്ങള്‍ സന്ദര്‍ശിയ്ക്കുന്ന വെബ് സൈറ്റുകള്‍, എന്നിങ്ങനെ ഉള്ള സ്വകാര്യ വിവരങ്ങള്‍ നിങ്ങളുടെ അറിവോ അനുമതിയോ ഇല്ലാതെ കൈമാറി നിങ്ങളുടെ സ്വകാര്യത അപ്പാടെ ഭീഷണിയിലാക്കുന്നു എന്നതാണ് ഇതിന്റെ അപകട സാധ്യത. Apple ഇതിനെ ഇങ്ങനെ ദുരുപയോഗ പ്പെടുത്തില്ല എന്ന് നമുക്ക് പ്രത്യാശിയ്ക്കാം. എന്നാല്‍ നിങ്ങളുടെ iPhoneല്‍ ആക്രമിച്ചു കയറുന്ന ഒരു ഹാക്കര്‍ തീര്‍ച്ചയായും ഈ സൌകര്യം അയാളുടെ ആവശ്യത്തിന് ഉപയോഗ പ്പെടുത്തിയേക്കാം.<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/6539990353784503506-3689185788330440823?l=www.epathram.com%2Fitsit%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-6539990353784503506.post-5089171095310673142008-06-30T23:09:00.002+04:002008-06-30T23:17:11.559+04:00ബില്ലിന് പുറകെ എക്സ്പിയും വിട വാങ്ങി<a href="http://www.epathram.com/itsit/uploaded_images/windows_xp_logo-thumb-711795.jpg"><img class="contentlink" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://www.epathram.com/itsit/uploaded_images/windows_xp_logo-thumb-711783.jpg" border="1" /></a> ഇന്നത്തോടെ മൈക്രോസോഫ്റ്റ് വിന്‍ഡോസ് എക്സ്പിയുടെ വില്‍പ്പന നിര്‍ത്തി. വിസ്റ്റ മാത്രമേ ഇനിയുള്ള കമ്പ്യൂട്ടറുകളില്‍ ലഭ്യമാവൂ. ഇതോടെ മൈക്രോസോഫ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഓപ്പറേറ്റിങ് സിസ്റ്റത്തിന് അന്ത്യമായി. വിസ്റ്റയുടെ ബാലാരിഷ്ടതകള്‍ തീരുന്നതിന് മുന്‍പ് എക്സ്പി നിര്‍ത്തലാക്കരുത് എന്ന് ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നു എങ്കിലും മൈക്രോസോഫ്റ്റ് അത് വക വെയ്ക്കാതെ തീരുമാനവുമായി മുന്നോട്ട് പോവുകയാണ് ഉണ്ടായത്.<br /><br /><br /><br /><br />എക്സ്പി നിര്‍ത്തലാക്കരുത് എന്നാവശ്യപ്പെട്ട് നടന്ന പ്രചരണ പരിപാടികളില്‍ ഏറ്റവും ശ്രദ്ധേയം ആയത് ഇന്‍ഫോവേള്‍ഡിന്റെ <a href="http://www.accelacomm.com/jlp/entdesk/13/80276783/" target="_blank">ഓണ്‍ലൈന്‍ പെറ്റീഷന്‍ </a>ആണ്. രണ്ട് ലക്ഷത്തിലേറെ പേരാണ് ഇതില്‍ ഒപ്പിട്ടിരിയ്ക്കുന്നത്.<br /><br /><br /><br /><div></div><br /><div>മൈക്രോസോഫ്റ്റ് സി.ഇ.ഒ. സ്റ്റീവ് ബാമറിന്റെ പേര്‍ക്കുള്ള ഈ പെറ്റീഷനില്‍ വിസ്റ്റയ്ക്ക് ഇപ്പോഴും പല പ്രശ്നങ്ങളും നില നില്‍ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതിനാല്‍ തുടര്‍ന്നും എക്സ്പി ലഭ്യമാക്കണം എന്നാണ് ആവശ്യം ഉന്നയിച്ചിരിയ്ക്കുന്നത്.<br /><br /><br /><br /><br />എന്നാല്‍ എക്സ്പി പൂര്‍ണമായി നിര്‍ത്തലാവില്ല എന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കള്‍ക്കും മറ്റ് സോഫ്റ്റ്വെയര്‍ വിതരണക്കാര്‍ക്കും ഇനി എക്സ്പി വില്‍ക്കില്ല. എന്നാല്‍ കമ്പ്യൂട്ടറുകള്‍ അസംബ്ള്‍ ചെയ്ത് വില്‍ക്കുന്ന ചെറുകിട സ്ഥാപനങ്ങള്‍ക്ക് അടുത്ത ജനുവരി വരെയും വിസ്റ്റ ഓടിയ്ക്കാനാവാത്ത ശേഷി കുറഞ്ഞ കമ്പ്യൂട്ടറുകള്‍ നിര്‍മ്മിക്കുന്നതിനും വേണ്ടി അടുത്ത രണ്ട് വര്‍ഷത്തേയ്ക്കും എക്സ്പി ലഭ്യമാക്കും.ഇതിനു പുറമെ വിസ്റ്റ ഉള്ള കമ്പ്യൂട്ടറുകള്‍ ഡൌണ്‍ഗ്രേഡ് ചെയ്ത് എക്സ്പി ഉപയോഗിയ്ക്കാനുള്ള സംവിധാനവും വന്‍ കിട കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ഡെല്‍ മുതലായ കമ്പനികളുമായി ചേര്‍ന്ന് നടപ്പിലാക്കിയിട്ടുണ്ട്.<br /><br /><br /><br /><br />2014 വരെ എക്സ്പിയ്ക്ക് സെക്യൂരിറ്റി അപ്ഡേറ്റുകള്‍ അടക്കമുള്ള സപ്പോര്‍ട്ടും ലഭ്യമായിരിക്കും എന്നും മൈക്രോസോഫ്റ്റ് ഉറപ്പ് നല്‍കുന്നു. </div><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/6539990353784503506-508917109531067314?l=www.epathram.com%2Fitsit%2Findex.shtml'/></div>e പത്രംnoreply@blogger.com1tag:blogger.com,1999:blog-6539990353784503506.post-4744407057870912682008-06-28T09:16:00.003+04:002008-06-28T11:30:21.461+04:00ഗേറ്റ് ചാരി പടി ഇറങ്ങുന്ന ബില്‍<a href="http://www.epathram.com/itsit/uploaded_images/bill_gates_profile-726096.jpg"><img style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://www.epathram.com/itsit/uploaded_images/bill_gates_profile-726094.jpg" border="0" /></a> ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍, ലോകം എമ്പാടുമുള്ള സ്വതന്ത്ര സൊഫ്റ്റ്വെയര്‍ പ്രേമികള്‍ ഏറ്റവും അധികം വെറുക്കുന്ന മനുഷ്യന്‍, ഐ. ടി. മേഖലയില്‍ ഏറ്റവും അധികം ശത്രുക്കള്‍ ഉണ്ടായിരുന്ന മനുഷ്യന്‍, കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ സാങ്കേതിക വിദ്യയുടെ വളര്‍ച്ചയെ ഇരുപത്തഞ്ച് വര്‍ഷത്തോളം മുരടിപ്പിച്ച കുത്തക മുതലാളി എന്നിങ്ങനെ ബില്‍ ഗേറ്റ്സിന് വിശേഷണങ്ങള്‍ നിരവധിയാണ്.<br /><br /><br /><br /><br />ജൂലൈ ഒന്നിന് ബില്‍ ഗേറ്റ്സ് മുപ്പത്തിമൂന്ന് വര്‍ഷം കൊണ്ട് താന്‍ പടുത്ത് ഉയര്‍ത്തിയ വ്യവസായ സാമ്രാജ്യമായ മൈക്രോസോഫ്റ്റില്‍ നിന്നും ഔദ്യോഗികമായി വിരമിയ്ക്കുന്നു. ഇന്നലെ മൈക്രോസോഫ്റ്റില്‍ നടന്ന വികാര നിര്‍ഭരമായ വിട വാങ്ങല്‍ ചടങ്ങില്‍ ഈറനണിഞ്ഞ തന്റെ കണ്ണുകള്‍ തുടച്ചു കൊണ്ട് അദ്ദേഹം പറഞ്ഞത് ഇനിയുള്ള തന്റെ ജീവിതത്തിലും മൈക്രോസോഫ്റ്റിനെ ഓര്‍ക്കാത്ത ഒരു ദിവസം പോലും ഉണ്ടാവില്ല എന്നാണ്.<br /><br /><br /><br /><br />ശല്യം അവസാനം ഒഴിവായി എന്ന് പലരും മനസ്സില്‍ പറഞ്ഞെങ്കിലും ഐ.ടി. ഒരു വ്യവസായം എന്ന നിലയ്ക്ക് കൈവരിച്ച അല്‍ഭുതകരമായ വളര്‍ച്ചയ്ക്ക് ബില്‍ ഗേറ്റ്സ് എന്ന കുത്തക മുതലാളിയുടെ നയങ്ങള്‍ വഹിച്ച പങ്ക് നമുക്ക് വിസ്മരിയ്ക്കാനാവില്ല.<br /><br /><br /><br /><br />ഇതിന് കാരണം ഐ.ടി. എന്ന വ്യവസായത്തിന്റെ പ്രത്യേകത തന്നെയാണ്. മൈക്രോസോഫ്റ്റ് കൈക്കൊണ്ട കുത്തക നയങ്ങള്‍ മൂലമാണ് വ്യക്തിഗത കമ്പ്യൂട്ടിങ് മേഖലയില്‍ വിന്‍ഡോസ് ഇത്രയേറെ വ്യാപകമായത്. വിന്‍ഡോസ് രൂപപ്പെടുത്തിയ ചട്ടക്കൂടിനുള്ളില്‍ നിന്ന് കൊണ്ട് അനുബന്ധ ഉല്പന്നങ്ങളുടെ ഒരു വലിയ വ്യവസായം തന്നെ രൂപപ്പെട്ടു വന്നതാണ് ഐ.ടി. ഒരു വ്യവസായമായ് ഇത്രയധികം വളരാന്‍ കാരണമായത്.<br /><br /><br /><br /><br />ഹാര്‍വാര്‍ഡില്‍ നിന്നും പഠനം പൂര്‍ത്തിയാക്കാതെ 1975ല്‍ സഹപാഠിയായ പോള്‍ അലനുമൊത്ത് സോഫ്റ്റ്വെയര്‍ കമ്പനി തുടങ്ങിയ ബില്‍ 1980ല്‍ ഐ.ബി.എം. കമ്പനി ഇറക്കാനിരുന്ന പെഴ്സണല്‍ കമ്പ്യൂട്ടറുകള്‍ക്ക് വേണ്ടി ഒരു ഓപറേറ്റിങ് സിസ്റ്റം രൂപപ്പെടുത്താനുള്ള കരാര്‍ ഏറ്റെടുത്തു. തന്റെ കൈയില്‍ ഇല്ലാതിരുന്ന ഓപറേറ്റിങ് സിസ്റ്റം മറ്റൊരു കമ്പനിയില്‍ നിന്നും വിലയ്ക്ക് വാങ്ങി എം.എസ്.ഡോസ് എന്ന് തങ്ങളുടെ പേരുമിട്ട് അത് ഐ.ബി.എം.ന് മറിച്ച് വില്‍ക്കുകയാണ് മൈക്രോസോഫ്റ്റ് ചെയ്തത്. ഈ കരാറോടെ മൈക്രോസോഫ്റ്റ് പി.സി. വ്യവസായത്തിന്റെ ഹൃദയ സ്ഥാനത്ത് എത്തുകയായിരുന്നു. ഐ.ബി.എം.ന് വിറ്റുവെങ്കിലും അതിന്റെ പകര്‍പ്പവകശം തങ്ങളുടെ പക്കല്‍ സുരക്ഷിതമാക്കി വെച്ച മൈക്രോസോഫ്റ്റ് പിന്നീട് വില്‍ക്കപ്പെടുന്ന ഓരോ പി.സി.ക്കും തങ്ങള്‍ക്ക് ഫീസ് ലഭിക്കുന്ന സ്ഥിതിയിലേയ്ക്ക് ആ കുത്തക അവകാശത്തെ ഉപയോഗിച്ചു. ഒരു ലോക വ്യവസായ കുത്തക ഭീമന്റെ തുടക്കമായിരുന്നു അത്.<br /><br /><br /><br /><br />വിന്‍ഡോസ് 95, 98, 2000 എന്നിവയുടെ വിജയത്തില്‍ തുടങ്ങി അഭൂതപൂര്‍വ്വമായ ആ വളര്‍ച്ച. ഇന്റര്‍നെറ്റ് ബ്രൌസര്‍ യുദ്ധത്തിലെ വിജയിയായി മാറിയ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍, ഓഫീസ് ആവശ്യങ്ങള്‍ക്കുള്ള അനിവാര്യ ഉല്പന്നമായ മൈക്രോസോഫ്റ്റ് ഓഫീസ്, കമ്പ്യൂട്ടര്‍ ഗ്രാഫിക്സിനും ഗെയിമുകള്‍ക്കും ഒഴിച്ചു കൂടാന്‍ ആവാത്ത ഡയറക്ട് എക്സ് എന്നിങ്ങനെ വ്യക്തിഗത കമ്പ്യൂട്ടര്‍ ഉപയോഗത്തിന്റെ എല്ലാ മേഖലകളിലും മൈക്രോസോഫ്റ്റ് തങ്ങളുടെ ആധിപത്യം സ്ഥാപിച്ചു.<br /><br /><br /><br /><br />ഒരു കുത്തകയുടെ അസാമാന്യമായ വളര്‍ച്ച കൊണ്ട് ലോകം പൊറുതി മുട്ടിയപ്പോള്‍ തിരിച്ചടികളും സ്വാഭാവികമായി മൈക്രോസോഫ്റ്റിനെ തേടി വന്നു. ഫയര്‍ഫോക്സ്, ഇന്റര്‍നെറ്റ് എക്സ്പ്ലോററിന് ശക്തമായ വെല്ലുവിളിയായി. വിന്‍ഡോസ് എക്സ്.പി. യുടെ വിജയത്തിനു ശേഷം പക്ഷെ വിന്‍ഡോസ് വിസ്റ്റ ബിസിനസ് ലോകം അതേ ആവേശത്തോടെ ഏറ്റു വാങ്ങിയില്ല. അനാരോഗ്യകരമായ മത്സര വിരുദ്ധ നിലപാടുകള്‍ക്കും മറ്റും നിയമ യുദ്ധങ്ങളില്‍ പരാജയം നേരിട്ട് വന്‍ തുക പിഴ ഒടുക്കേണ്ടി വന്നതും മൈക്രോസോഫ്റ്റിന് തിരിച്ചടിയായി. ഇന്റര്‍നെറ്റ് ലോകം കീഴടക്കുക എന്നത് എന്നും ബില്‍ ഗേറ്റ്സിന്റെ ഒരു സ്വപ്നം ആയിരുന്നു. എന്നാല്‍ യാഹൂവിനും ഗൂഗിളിനും ശേഷമുള്ള മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന മൈക്രോസോഫ്റ്റ്, ഒരു അവസാന ശ്രമമെന്ന നിലയില്‍ യാഹുവിനെ വാങ്ങുവാനൊരു ശ്രമം നടത്തിയെങ്കിലും അതും പരാജയപ്പെടുകയാണ് ഉണ്ടായത്.<br /><br /><br /><br /><br />ജോലിയില്‍ നിന്നും വിരമിയ്ക്കുന്നതിന് മുന്‍പ് ചെറിയ ചില വിജയങ്ങളെങ്കിലും ബില്‍ ഗേറ്റ്സിനുണ്ടായി എന്ന് ആശ്വസിയ്ക്കാം. iPod ന് പകരമായി ഇറക്കിയ Zune, Nintendo യ്ക്ക് പകരം വന്ന XBox എന്നിവ ഒന്നാമതായില്ലെങ്കിലും തരക്കേടില്ലാത്ത വിജയം കണ്ടു.<br /><br /><br /><br /><br />മാസങ്ങളോളം ആരുടെയും മുന്നില്‍ പ്രത്യക്ഷപ്പെടാതെ, തന്റെ ഓഫീസ് മുറിയില്‍ തനിച്ചിരുന്ന്, റിപ്പോര്‍ട്ടുകളും മറ്റും ശ്രദ്ധാപൂര്‍വ്വം വായിച്ച് പഠിച്ച്, പെട്ടെന്ന് ഒരു ദിവസം ഒരു കമ്പനിയുടെ ഗതി തന്നെ മാറ്റി മറിയ്ക്കുന്ന പുതിയ ആശയവുമായി പ്രത്യക്ഷപ്പെട്ട് ഏവരേയും അല്‍ഭുതപ്പെടുത്തുകയും നയിക്കുകയും ചെയ്ത് പോന്ന ആ അസാമാന്യ സാന്നിദ്ധ്യം ഇനി മൈക്രോസോഫ്റ്റിന് നഷ്ടമാവും.<br /><br /><br /><br /><br />ലോകത്തിലെ ഏറ്റവും വലിയ ചാരിറ്റിയായ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൌണ്ടേഷന്‍ ന്റെ പ്രവര്‍ത്തനങ്ങളില്‍ മുഴുകുവാനാണ് ഇനി ബില്ലിന്റെ പരിപാടി. തങ്ങളുടെ മുഴുവന്‍ സമ്പാദ്യവും ഈ ഫൌണ്ടേഷന് വേണ്ടി മാറ്റി വെച്ചിട്ടുള്ള ബില്ല്ലും പത്നി മെലിന്‍ഡയും ഈ പണം മുഴുവന്‍ ലോകത്തിനെ ഏറ്റവും അധികം അലട്ടുന്ന രോഗങ്ങളായ എയിഡ്സിനെയും മലേറിയയേയും കീഴടക്കുവാന്‍ വിനിയോഗിക്കും എന്നാണ് തീരുമാനിച്ചിരിയ്ക്കുന്നത്.<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/6539990353784503506-474440705787091268?l=www.epathram.com%2Fitsit%2Findex.shtml'/></div>e പത്രംnoreply@blogger.com1tag:blogger.com,1999:blog-6539990353784503506.post-30625726488185510232008-06-19T11:05:00.004+04:002008-06-20T15:11:31.207+04:00ഫയര്‍ഫോക്സ് ഗിന്നസ് ബുക്കിലേയ്ക്ക്<a href="http://www.epathram.com/itsit/uploaded_images/firefoxlogo_400-734451.jpg"><img style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://www.epathram.com/itsit/uploaded_images/firefoxlogo_400-734449.jpg" border="0" /></a> 80 ലക്ഷം കോപ്പികളിലേറെ 24 മണിക്കൂറിനുള്ളില്‍ ഡൌണ്‍ലോഡ് ചെയ്യപ്പെട്ട <a href="http://www.spreadfirefox.com/" target="_blank">ഫയര്‍ഫോക്സ് 3 </a>പുതിയ ലോക റെക്കോര്‍ഡിട്ടു. ഒരു കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയറിന്റെ ഇത്രയധികം കോപ്പികള്‍ ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഡൌണ്‍ലോഡ് ചെയ്യപ്പെടുന്നത് ഇത് ആദ്യമായിട്ടാണ്. ചൊവ്വാഴ്ച രാവിലെ 11:16ന് ആരംഭിച്ച് ബുധനാഴ്ച അതേ സമയം വരെയായിരുന്നു ഇതില്‍ പങ്ക് ചേരാനുള്ള സമയപരിധി. അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ ഏതാണ്ട് 14000 കോപ്പികളാണ് ഒരു മിനുട്ടില്‍ ഡൌണ്‍ലോഡ് ചെയ്യപ്പെട്ടതത്രെ.<br /><br /><br /><br />ഈ സംരംഭത്തില്‍ പങ്ക് ചേരണമെന്ന് അഭ്യര്‍ഥിച്ച് ലോകമെമ്പാടും ഇമെയില്‍ സന്ദേശങ്ങള്‍ പ്രവഹിച്ചിരുന്നു. കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ രംഗത്തെ കുത്തക ദുഷ് പ്രവണതകള്‍ക്ക് കുപ്രസിദ്ധമായ മൈക്രോസോഫ്റ്റിന്റെ ഇന്റര്‍നെറ്റ് എക്സ്പ്ലോററിന് ബദലായ ഫയര്‍ഫോക്സിന്റെ പ്രചരണത്തിന് സ്വതന്ത്ര സോഫ്റ്റ്വെയറിനെ സ്നേഹിക്കുന്ന കമ്പ്യൂട്ടര്‍ വിദഗ്ധരും ഉപയോക്താകളും എല്ലാം ഉത്സാഹിച്ചതിന് തെളിവാണ് ഈ സംരംഭത്തിന്റെ വിജയം.<br /><br /><br /><br />ഫയര്‍ഫോക്സിന്റെ നിര്‍മ്മാതാകളായ മോസില്ല ഒരു പ്രചരണ തന്ത്രമായിട്ടാണ് ഈ ഡൌണ്‍ലോഡ് സംരംഭത്തെ ഉപയോഗിച്ചതെങ്കിലും ഈ വിജയം ഫയര്‍ഫോക്സ് വെറും മറ്റൊരു സോഫ്റ്റ്വെയര്‍ മാത്രമല്ല എന്നതിന്റെ <a href="http://news.cnet.com/8301-10784_3-9970015-7.html" target="_blank">വ്യക്തമായ സൂചനയാണ് </a>നല്‍കുന്നത്. ഇത് എല്ലാവരും മനസ്സ് കൊണ്ട് ആശീര്‍വദിയ്ക്കുന്ന ഒരു ജനകീയ മുന്നേറ്റം തന്നെയാണ്.<br /><br /><br />ഫയര്‍ഫോക്സ് <a href="http://www.mozilla.com/en-US/firefox/?from=getfirefox" target="_blank">ഇവിടെ</a> നിന്നും ലഭ്യമാണ്.<br /><br /><br /><br /><a href="http://www.spreadfirefox.com/node&amp;id=0&amp;t=308" target="_blank"><img title="Firefox 3" alt="Firefox 3" src="http://sfx-images.mozilla.org/affiliates/Buttons/firefox3/200x32_browser-all.png" border="0" /></a><br /><br /><br /><br /><a href="http://www.spreadfirefox.com/affiliates/homepage#downloadday" target="_blank">ഫയര്‍ഫോക്സ് പ്രചരിപ്പിക്കാന്‍ നിങ്ങള്‍ക്കും സഹായിക്കാം</a><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/6539990353784503506-3062572648818551023?l=www.epathram.com%2Fitsit%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-6539990353784503506.post-48478154562847038382008-06-05T15:25:00.005+04:002008-06-05T15:47:06.707+04:00പരിസ്ഥിതിയെ സഹായിക്കാന്‍ നമുക്ക് എന്ത് ചെയ്യാനാവും?<a href="http://www.epathram.com/itsit/uploaded_images/WED2008_logo-704242.gif"><img style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://www.epathram.com/itsit/uploaded_images/WED2008_logo-704240.gif" border="0" /></a> ഇന്ന് ലോക പരിസ്ഥിതി ദിനം. IT അടക്കം എല്ലാ സാങ്കേതിക വിദ്യകളും മനുഷ്യ രാശി നിലനില്‍ക്കുന്നിടത്തോളം മാത്രമേ നില നില്‍ക്കൂ എന്നത് കൊണ്ടാണ് ഈ കുറിപ്പ് ഇവിടെ ഉള്ളത്.<br /><br /><br /><br />പരിസ്ഥിതിയെ സംരക്ഷിയ്ക്കാന്‍ നമുക്ക് ചെയ്യാവുന്ന ചില ചെറിയ വലിയ കാര്യങ്ങളാണിവ.<br /><br /><br /><br /><br />1) നിങ്ങളുടെ ഗാര്‍ഹിക ശുചിത്വത്തിനുള്ള സാമഗ്രികള്‍ സ്വയം വീട്ടില്‍ വെച്ചു തന്നെ നിര്‍മ്മിക്കുക. കടുത്ത വിഷാംശമുള്ള ഉല്‍പ്പന്നങ്ങള്‍ കടയില്‍ നിന്നും വാങ്ങി ഉപയോഗിക്കാതിരിക്കുക. പണവും മിച്ചം നിങ്ങളൊരു നല്ല കാര്യം ചെയ്തു എന്ന സംതൃപ്തിയും നിങ്ങള്‍ക്ക് ലഭിക്കും. അലക്കു കാരം, സോപ്പ്, വിനാഗിരി, നാരങ്ങ നീര് മുതലായവ കൊണ്ട് നിര്‍മ്മിക്കവുന്ന ഇത്തരം സാമഗ്രികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ <a href="http://eartheasy.com/live_nontoxic_solutions.htm" target="_blank">ഇവിടെ</a> ലഭ്യമാണ്.<br /><br /><br /><br /><br />2) ഷോപ്പിങ്ങിന് പോകുമ്പോള്‍ തുണി സഞ്ചി കൂടെ കൊണ്ട് പോകുക. പ്ലാസ്റ്റിക്ക് കവറുകള്‍ ഉപയോഗിക്കാതിരിക്കുക.<br /><br /><br /><br /><br />3) പല്ല് തേയ്ക്കുവാന്‍ ബ്രഷ് എടുത്ത് അത് നനച്ച് കഴിഞ്ഞാല്‍ ഉടന്‍ ടാപ്പ് അടയ്ക്കുക.<br /><br /><br /><br /><br />4) പരിസ്ഥിതിയെ സ്നേഹിക്കുവാന്‍ നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുക.<br /><br /><br /><br /><br />5) ചപ്പ് ചവറുകള്‍ അലക്ഷ്യമായ് ഉപേക്ഷിക്കാതിരിക്കുവാന്‍ ശീലിക്കുക.<br /><br /><br /><br /><br />6) കഴിവതും സാധനങ്ങള്‍ ഒരു പാട് നാളത്തേക്കുള്ളത് ഒരുമിച്ച് വാങ്ങുക. ഇത് പാക്കിങ്ങ് വെയിസ്റ്റിന്റെ അളവ് കുറയ്ക്കുവാന്‍ സഹായിക്കുന്നു.<br /><br /><br /><br /><br />7) വീടും പരിസരവും ചൂല് കൊണ്ട് വൃത്തിയാക്കുക. വെള്ളം ഒഴിച്ച് കഴുകുന്നത് കഴിവതും ഒഴിവാക്കുക.<br /><br /><br /><br /><br />8) വെള്ളത്തിന്റെ ലീക്ക് നിങ്ങളുടെ വീട്ടില്‍ എവിടെയെങ്കിലും ഉണ്ടെങ്കില്‍ അത് ഉടനെ പരിഹരിക്കുക.<br /><br /><br /><br />9) ഇന്ധന ഉപയോഗം പരിസ്ഥിതിയെ നശിപ്പിക്കുന്നു. കഴിയാവുന്നിടത്തോളം വാഹനങ്ങള്‍ ഉപയോഗിക്കാതിരിക്കുക. മാര്‍ക്കറ്റിലും, ഭക്ഷണശാലയിലേക്കും മറ്റും നടന്നു പോവുക.<br /><br /><br /><br /><br />10) അതത് പ്രദേശങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷണ സാധനങ്ങള്‍ ഉപയോഗിക്കുക. കപ്പല്‍ ഗതാഗതത്തിന് ഉപയോഗിക്കുന്ന ഇന്ധനം വന്‍ പരിസ്ഥിതി നാശമാണ് വരുത്തുന്നത്.<br /><br /><br /><br /><br />11) കമ്പ്യൂട്ടറിന്റെ പവര്‍ സേവിങ്ങ് സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുക. കുറച്ചു സമയത്തേക്ക് ഉപയോഗിക്കാത്തപ്പോള്‍ “സ്ലീപ്” മോഡിലിടുകയും കൂടുതല്‍ സമയം ഉപയോഗിക്കാത്തപ്പോള്‍ “ഓഫ്” ചെയ്യുകയും വേണം.<br /><br /><br /><br /><br />12) CFL ബള്‍ബുകള്‍ പരമാവധി ഉപയോഗിക്കുക.<br /><br /><br /><br /><br />13) കഴിയാവുന്നിടത്തോളം പൊതു ഗതാഗത സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുക.<br /><br /><br /><br /><br />14) ഒരു മരത്തെ ചെന്ന് കെട്ടിപ്പുണരുക. അവ നമ്മുടെ സ്നേഹവും നന്ദിയും അര്‍ഹിക്കുന്നു. മരങ്ങള്‍ ഗ്രീന്‍ ഹൌസ് വാതകങ്ങളെ ഇല്ലാതാക്കി കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങളെ നിയന്ത്രിച്ചു നിര്‍ത്തുന്നു.<br /><br /><br /><br /><br />15) “എയര്‍ കണ്ടീഷന്‍” മുറികളിലെ വിള്ളലുകളും വിടവുകളും നികത്തി ചൂട് അകത്തേക്ക് കടക്കുന്നത് പരമാവധി തടയുക.<br /><br /><br /><br /><br />16) നിങ്ങള്‍ക്ക് അത്യാവശ്യമില്ലാത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങിക്കാതിരിക്കുക. “ഇ വെയിസ്റ്റ്” (പഴയ കമ്പ്യൂട്ടറുകള്‍, പ്രിന്ററുകള്‍, മൊബൈല്‍ ഫോണുകള്‍ മുതലായവ) ഒരു കടുത്ത പരിസ്ഥിതി പ്രശ്നമായി മാറി കഴിഞ്ഞു. പഴയ ഉപകരണങ്ങളില്‍ അടങ്ങിയിരിക്കുന്ന വിഷം മണ്ണിലേക്കും, ഭൂഗര്‍ഭ ജലത്തിലേക്കും വരെ പടരുന്നു.<br /><br /><br /><br /><br />17) എയര്‍ കണ്ടീഷനറുടെ തെര്‍മോസ്റ്റാറ്റ് മതിയായ അളവില്‍ സെറ്റ് ചെയ്യുക. അത്യാവശ്യം തണുപ്പ് മാത്രം മതി എന്ന് വെയ്ക്കുക.<br /><br /><br /><br /><br />18) ഗൃഹോപകരണങ്ങള്‍ “എനര്‍ജി സ്റ്റാര്‍” റേറ്റിങ്ങ് നോക്കി വാങ്ങുക. കൂടുതല്‍ നക്ഷത്രങ്ങള്‍ എന്നാല്‍ കൂടുതല്‍ നല്ലത് എന്നറിയുക.<br /><br /><br /><br /><br />19) “ഡിസ്പോസബള്‍” ഷേവിങ്ങ് സെറ്റുകള്‍ ഉപേക്ഷിക്കുക. ബ്ലേഡുകള്‍ മാറ്റി ഇടാവുന്ന ഷേവിങ്ങ് സെറ്റുകള്‍ ഉപയോഗിക്കുക.<br /><br /><br /><br /><br />20) വീട്ടില്‍ ഒരു കമ്പോസ്റ്റ് കുഴി നിര്‍മ്മിക്കുക. അങ്ങനെ ലഭിക്കുന്ന വളം വീട്ടിലെ തോട്ടത്തില്‍ ഉപയോഗിക്കുക.<br /><br /><br /><br /><br />21) “ഡിസ്പോസബള്‍” ക്യാമറകളും മറ്റ് പ്ലാസ്റ്റിക് മാലിന്യം വര്‍ദ്ധിപ്പിക്കാ‍ന്‍ ഇടയുള്ള സാധനങ്ങളും ഉപയോഗിക്കാതിരിക്കുക.<br /><br /><br /><br /><br />22) വാഷിങ്ങ് മെഷീനില്‍ നിറയെ തുണികള്‍ ഉള്ളപ്പോള്‍ മാത്രം തുണി അലക്കുക.<br /><br /><br /><br /><br />23) ഒരു മരം എങ്കിലും നടുക.<br /><br /><br /><br /><br />24) ഓഫീസിലെ വൈദ്യുത ഉപകരണങ്ങള്‍, കമ്പ്യൂട്ടറുകള്‍, പ്രിന്ററുകള്‍ മുതലായവ, വാരാന്ത്യങ്ങളിലും, ഓഫീസ് സമയത്തിന് ശേഷവും ഓഫ് ചെയ്ത് ഇടുക.<br /><br /><br /><br /><br />25) ഇന്ധന ക്ഷമത കൂടിയ തരം വാഹനം ഉപയോഗിക്കുക. വാഹനങ്ങള്‍ യഥാസമയം അറ്റകുറ്റപണികള്‍ നടത്തി അവയെ കാര്യക്ഷമമായി വെച്ച് അവ മൂലം ഉണ്ടാവുന്ന മലിനീകരണം കുറയ്ക്കുക.<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/6539990353784503506-4847815456284703838?l=www.epathram.com%2Fitsit%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-6539990353784503506.post-26030466330542877142008-05-16T11:49:00.004+04:002008-05-16T11:58:16.042+04:00ഇന്റര്‍നെറ്റ് കഫേ ഉടമ പിടിയില്‍<a href="http://www.epathram.com/itsit/uploaded_images/internet_cafe-767866.jpg"><img style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://www.epathram.com/itsit/uploaded_images/internet_cafe-767863.jpg" border="0" /></a> നാം പലപ്പോഴും കാണാറുള്ള ഒരു തലക്കെട്ടാണിത്. നമ്മുടെ പോലീസിന്റെയോ മാധ്യമങ്ങളുടെയോ ഒക്കെ പിന്നോക്കാവസ്ഥ വെളിപ്പെടുത്തുന്ന ഒരു തലക്കെട്ട്.<br /><div></div><br /><div></div><br /><div></div><br /><div><br />തന്റെ ഇന്റര്‍നെറ്റ് കഫെയില്‍ വന്ന ഏതോ ഒരാള്‍ ഇന്റര്‍നെറ്റില്‍ എന്തോ ചെയ്തു. ഇത്ര മാത്രമെ ഒരു കഫേ ഉടമ അറിയേണ്ടതുള്ളൂ. വരുന്ന ആള്‍ക്കാരുടെ പേരും വിലാസവും മറ്റ് വിശദ വിവരങ്ങളും രേഖപ്പെടുത്തണമെന്നാണ് ചട്ടം. എന്നാല്‍ ഈ വിവരങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാനാവാത്തതാണ്. പിന്നെ ഓരോ ആളും കഫേയില്‍ വന്നിട്ട് ഇന്റര്‍നെറ്റില്‍ എന്തു ചെയ്യുന്നു എന്നുള്ളത് സാങ്കേതികമായി ട്രാക്ക് ചെയ്യാനാവുമെങ്കിലും സ്വകാര്യതയിലുള്ള കടന്നുകയറ്റമാണിത്. ഇത് അധാര്‍മ്മികവും ചെയ്തു കൂടാത്തതുമാണ്. ഇന്ത്യയില്‍ സ്വകാര്യതക്ക് എത്ര നിയമ പരിരക്ഷ ഉണ്ട് എന്നത് തര്‍ക്കവിഷയമാണ്. സ്വന്തം സ്വകാര്യതയെ വിലമതിക്കാന്‍ നമുക്കു തന്നെ അറിയാത്തത് കൊണ്ട് ഇതൊരു വിഷയമായി പലപ്പോഴും നാം കാണാറില്ല. ഇന്റര്‍നെറ്റ് കഫേയില്‍ സ്വന്തം പേരും വിലാസവും കൊടുക്കാന്‍ നമുക്ക് മടിയില്ലാത്തതു ഇത് കൊണ്ട് തന്നെ. നാളെ മത്സ്യ മാര്‍ക്കറ്റില്‍ കടക്കുന്നതിന് മുന്‍പും ഇത് പോലെ പേര്‍ രേഖപ്പെടുത്താനും ഫോട്ടോ പതിച്ച ഐഡന്റിറ്റി കാര്‍ഡ് സിനിമാതിയേറ്ററില്‍ കയറുന്നതിന് മുന്‍പ് കാണിക്കാനും നമുക്ക് മടി ഉണ്ടാവില്ല.</div><br /><div></div><br /><div></div><br /><div></div><br /><div><br />ടെക്നോളജിയെ ഭയപ്പാടോടെ കാണുന്നത് കൊണ്ടാവാം നാം ഇന്റര്‍നെറ്റ് കഫേകളില്‍ കയറുന്നതിന് സ്വന്തം സ്വകാര്യത പണയം വെക്കാന്‍ തയ്യാറാവുന്നത്. അറിയാത്തതിനെയാണല്ലോ നാം ഭയക്കുന്നത്. ഇന്റര്‍നെറ്റ് വഴി നടക്കുന്ന തട്ടിപ്പുകള്‍ക്കും നാം ഇതേ അജ്ഞത കൊണ്ട് താര പരിവേഷം നല്‍കുന്നു. തട്ടിപ്പ് നടത്തിയവന്‍ താരവും കഫേ ഉടമ പിടിയിലും ആവുന്നു.</div><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/6539990353784503506-2603046633054287714?l=www.epathram.com%2Fitsit%2Findex.shtml'/></div>e പത്രംnoreply@blogger.com1tag:blogger.com,1999:blog-6539990353784503506.post-14408630104326113202008-04-25T12:08:00.008+04:002008-04-25T15:25:11.901+04:00Google Movies - നിങ്ങളുടെ അടുത്തുള്ള തിയറ്ററുകളിലെ സിനിമകള്‍ ഏതെന്നറിയാന്‍ ഇനി ഗൂഗ്ളില്‍ സേര്‍ച്ച് ചെയ്യാം<a class="contentlink" href="http://www.epathram.com/itsit/uploaded_images/googlemovies-767788.jpg"><img class="contentlink" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://www.epathram.com/itsit/uploaded_images/googlemovies-767786.jpg" border="1" /></a> ഗൂഗ്ള്‍ പുതിയ ഒരു ഫീച്ചര്‍ കൂടി കൊണ്ടുവന്നിരിക്കുന്നു: <a href="http://www.google.co.in/movies" target="_blank">http://www.google.co.in/movies</a> നിങ്ങളുടെ പട്ടണത്തിന്റെ പേര് കൊടുത്താല്‍ അവിടുത്തെ തിയറ്ററുകളിലെ സിനിമകളും ഷോ സമയങ്ങളും ഗൂഗ്ള്‍ കാണിച്ചു തരുന്നു. തിയറ്ററുകളുടെ പേരും അഡ്രസ്സും ഫോണ്‍ നമ്പറും വരെ ഗൂഗ്ളില്‍ ലഭ്യമാണ്.<br /><br /><br /><br /><br />ഇന്ത്യന്‍ നഗരങ്ങള്‍ക്കാണ് ഈ അഡ്രസ്സ്. മറ്റ് രാജ്യങ്ങള്‍ക്ക് അവരുടെ Country code Top Level Domain വെച്ച് സേര്‍ച്ച് ചെയ്യാവുന്നതാണ്.<br /><br /><br /><br /><br />Top Level Domain (TLD) എന്നാല്‍ domain name കഴിഞ്ഞു വരുന്ന കോഡ് ആണ്. <div>eg: com, org, biz<br /><br /><br /><br /><br />google.com ല്‍ google എന്നത് domain name ഉം com എന്നത് TLD യും ആണ്. ഓരോ രാജ്യത്തിനും അവരുടേതായ country specific കോഡുകളും ഉണ്ട്. ഇതിനെയാണ് Country code Top Level Domain (CcTLD) എന്ന് പറയുന്നത്.<br />eg: uk - United Kingdom, in - India, au - Australia, ae - United Arab Emirates<br /><br /><br />ഓരോ രാജ്യത്തെയും ഉപയോക്താക്കള്‍ക്ക് ഏറ്റവും വേഗത്തിലും അനുയോജ്യമായതുമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് ഗൂഗ്ള്‍ ഓരോരോ രാജ്യത്തിന്റെയും TLD കളില്‍ തങ്ങളുടെ സൈറ്റ് ലഭ്യമാക്കി. ഇന്ത്യക്കാര്‍ക്ക് google.co.in ആണെങ്കില്‍ യു.എ.ഇ. ക്ക് google.ae യും, ബ്രിട്ടീഷുകാര്‍ക്ക് google.co.uk യും.<br /><br /><br /><br /><br />പല CcTLDകളിലും സിനിമാ വിവരങ്ങള്‍ ലഭ്യമാണ്. ബ്രിട്ടീഷുകാര്‍ക്ക് ഇവിടെ: <a href="http://www.google.co.uk/movies/" target="_blank">http://www.google.co.uk/movies/</a><br />യു.എ.ഇ. TLDയില്‍ പക്ഷെ ഇത് ലഭ്യമാണെങ്കിലും അമേരിക്കയിലെ സിനിമാ വിവരങ്ങളാണ് ലഭ്യമാവുന്നത് എന്ന് മാത്രം. <a href="http://www.google.ae/movies" target="_blank">http://www.google.ae/movies</a><br /><br /><br /><br /><br /></div><p><br />ഗൂഗ്ള്‍ ലഭ്യമായ മറ്റ് TLDകള്‍ക്ക് <a href="http://www.thomasbindl.com/blog/index.php?title=list_of_googel_tlds&amp;more=1&amp;c=1&amp;tb=1&amp;pb=1" target="_blank">ഇവിടെ </a>ക്ലിക്ക് ചെയ്യുക.<br /></p><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/6539990353784503506-1440863010432611320?l=www.epathram.com%2Fitsit%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-6539990353784503506.post-67985482845417295602008-04-09T23:33:00.002+04:002008-04-09T23:37:47.955+04:00വരുന്നൂ ഗ്രിഡ് ഇന്റര്‍നെറ്റ് - അതിവേഗ ഇന്റര്‍നെറ്റ്<a href="http://www.epathram.com/itsit/uploaded_images/super-fast-internet-the-grid-708790.jpg"><img style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://www.epathram.com/itsit/uploaded_images/super-fast-internet-the-grid-708788.jpg" border="0" /></a> നാ‍മെല്ലാവരും മിനിട്ടുകളോളം കമ്പ്യൂട്ടര്‍ സ്ക്രീനിലേക്ക് നോക്കി ഇരിക്കാറുണ്ട്. എന്തിന്. കേവലം എന്തെങ്കിലും ഒന്ന് സംഭവിക്കുവാന്‍ വേണ്ടി മാത്രം. ഒരു മനുഷ്യായുസിന്റെ പകുതിയോളം ഒരു അമേരിക്കക്കാരന്‍ ഇങ്ങനെ കാത്തിരുപ്പാണെന്ന് പണ്ട് വായിച്ചത് ഓര്‍ക്കുന്നു. അത് പണ്ട്...PC AT386 ഉം 486 ഉം മാത്രം ഉണ്ടായിരുന്ന കാലം. core 2 duo വന്നു. നമ്മുടെ ഇന്റര്‍നെറ്റ് ഉപയോഗ രീതി മാറി. video കളും applications ഉം download ചെയ്യാനിട്ട് ഇന്നും നാം അതേ കാത്തിരുപ്പ് തുടരുന്നു.<br /><div></div><br /><div></div><br /><div><br />ഇതെല്ലാം മാറുവാന്‍ പോകുന്നു. </div><br /><div></div><br /><div></div><br /><div><br />വരുന്നൂ ഗ്രിഡ്... 1989 ല്‍ Sir Tim Berners-Lee world wide web ഡിസൈന്‍ ചെയ്ത CERN ന്റെ ലാബില്‍ നിന്നു തന്നെ.</div><br /><div></div><br /><div></div><br /><div><br />ഇപ്പോഴത്തെ വെബിന്റെ ഏറ്റവും വലിയ പരിമിതി അത് റ്റെലിഫോണ്‍ കേബിളുകളെയാണ് ആശ്രയിക്കുന്നത് എന്നതാണ്. ഈ കേബിളുകള്‍ക്ക് data transfer capacity പരിമിതമാണ്. ഇത് പരിഹരിക്കാന്‍ പുതിയ ഗ്രിഡ് സംവിധാനം 10000 ഇരട്ടി വേഗത തരുന്ന fiber optic കേബിളുകളാവും ഉപയോഗിക്കുക. </div><br /><div></div><br /><div></div><br /><div><br />10000 ഇരട്ടി വേഗതയുള്ള പുതിയ ഇന്റര്‍നെറ്റ് നമ്മുടെ ജീവിതത്തില്‍ പല മാറ്റങ്ങളും വരുത്തും എന്ന് തീര്‍ച്ച.</div><br /><div></div><br /><div></div><br /><div><br />ഒരു DVD സിനിമ വെറും സെക്കന്‍ഡുകള്‍ക്കുള്ളില്‍ download ചെയ്യനാവും. Web cam ഉകള്‍ പഴംകഥയാവും. 3D imaging സംവിധാനത്തില്‍ നിങ്ങള്‍ക്കൊരു hologram ആയി നാട്ടില്‍ നിങ്ങളുടെ വീട്ടിലെത്തി നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സംസാരിക്കാനുമാവും.</div><br /><div></div><br /><div></div><br /><div><br />ഇത്തരമൊരു technological കുതിച്ചു ചാട്ടം ലോകത്തെ എങ്ങനെ മാറ്റി മറിക്കും എന്ന് ഇന്റര്‍നെറ്റിന്റെ ചരിത്രം പരിശോധിച്ചാല്‍ പ്രവചിക്കുക അസാധ്യമാണെന്ന് മനസ്സിലാവും.<br /><br /><br /></div><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/6539990353784503506-6798548284541729560?l=www.epathram.com%2Fitsit%2Findex.shtml'/></div>e പത്രംnoreply@blogger.com1tag:blogger.com,1999:blog-6539990353784503506.post-9776667902176122752008-03-30T15:48:00.001+04:002008-03-30T16:04:34.371+04:00ഗൂഗ്ള്‍ "എര്‍ത്ത് അവര്‍" ആചരിച്ചത് ഇങ്ങനെ<a href="http://www.epathram.com/itsit/uploaded_images/google_black-789551.jpg"><img style="CURSOR: hand" alt="" src="http://www.epathram.com/itsit/uploaded_images/google_black-789548.jpg" border="0" /></a><br /><br /><br />ഗൂഗ്ള്‍ തങ്ങളുടെ വെബ്സൈറ്റിന്റെ നിറം കറുപ്പാക്കിക്കൊണ്ട് എര്‍ത്ത് അവറിലേക്ക് ഇന്നലെ ലോക ശ്രദ്ധ തിരിച്ചു.<br /><br />2007 ലെ ആദ്യത്തെ എര്‍ത്ത് അവര്‍ ആചരണം ആസ്റ്റ്റേലിയായിലെ സിഡ്നിയിലായിരുന്നു. അന്ന് തങ്ങള്‍ക്ക് അത്യാവശ്യമില്ലാത്ത വൈദ്യുത വിളക്കുകള്‍ 1 മണിക്കൂര്‍ നേരത്തേക്ക് അണച്ച് കൊണ്ട് പൊതുജനവും വ്യവസായങ്ങളും എര്‍ത്ത് അവര്‍ ആചരിച്ചു. 10% ഊര്‍ജ്ജമാണ് അന്നവിടെ ലാഭിച്ചതായ് കണ്ടെത്തിയത്.<br /><br />ഇപ്പോഴത്തെ പുതിയ തരം കമ്പ്യൂട്ടര്‍ മോണിട്ടറുകളില്‍ സാങ്കേതികമായ് ഒരു കറുത്ത പേജും വെളുത്ത പേജും തമ്മില്‍ ഊര്‍ജ്ജ ഉപയോഗത്തില്‍ വ്യത്യാസമൊന്നുമില്ല. എന്നാലും കറുത്ത ഗൂഗ്ള്‍ ഊര്‍ജ്ജ സംരക്ഷണത്തിനുള്ള ശക്തമായ ഒരു സന്ദേശമാണ് നല്‍കുന്നത്.<br /><br />കറുത്ത ഗൂഗ്ള്‍ ഒരു പുതിയ ആശയമൊന്നുമല്ല. <a href="http://www.blackle.com/" target="_blank">ബ്ലാക്ക്ള്‍</a> എന്ന ഒരു വെബ് സൈറ്റ് പണ്ടേ ഇത് പറഞ്ഞതാണ്. ഏറ്റവും പ്രചാരത്തിലുള്ള സേര്‍ച്ച് എഞ്ചിന്‍ ആയ ഗൂഗ്ള്‍ന്റെ പേജ് ഒരേ സമയം ലക്ഷക്കണക്കിന് കമ്പ്യൂട്ടര്‍ സ്ക്രീനുകളില്‍ തെളിയുമ്പോള്‍ ഇവയിലോക്കെ കറുത്ത നിറമാണെങ്കില്‍ എത്ര മാത്രം ഊര്‍ജ്ജം ലാഭിക്കാനാവും എന്നാണ് അവരുടെ വാദം.<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/6539990353784503506-977666790217612275?l=www.epathram.com%2Fitsit%2Findex.shtml'/></div>e പത്രംnoreply@blogger.com0