tag:blogger.com,1999:blog-60418572337974721112009-04-02T21:09:39.628-07:00പുഴ ബ്ലോഗ്പുഴ മാഗസിന്‍ മാതൃഭാഷാശുദ്ധിയുടെ സജീവസാന്നിദ്ധ്യമാണ്‌. ആധുനിക വിവര സാങ്കേതികയുഗത്തില്‍ മലയാള സാഹിത്യ-സാംസ്‌ക്കാരിക ഭൂമികയുടെ നഷ്ടബോധവേദനയ്‌ക്ക്‌ ഒരു ചെറിയ ശമനമായിട്ടാണ്‌ പുഴ പ്രവര്‍ത്തനമാരംഭിച്ചത്‌. ഇത്‌ ഒരു പ്രതിരോധം കൂടിയാണ്‌. മലയാളിക്ക്‌ അന്യമാകുന്ന, ഈ ലോകം അറിയാതെപോകുന്ന, നമ്മുടെ ഭാഷയുടെ സജീവത വീണ്ടുമൊരുണര്‍വ്വിലേക്ക്‌ നീങ്ങുവാന്‍ വേണ്ടിയുളള ഒരു ചെറിയ കാല്‍വയ്പ്‌ മാത്രമാണിത്‌.പുഴ.കോംhttp://www.blogger.com/profile/10790191291571492586noreply@blogger.comBlogger115125tag:blogger.com,1999:blog-6041857233797472111.post-11427649616305409492009-04-02T21:07:00.000-07:002009-04-02T21:09:39.640-07:00ധര്‍മ്മ സങ്കടത്തിലാവുന്ന വോട്ടര്‍മാര്‍<span style="font-weight:bold;">എഡിറ്റോറിയല്‍</span><br /><br />ലോകത്തിലെ ഏറ്റവും മികച്ച ജനാധിപത്യ രാഷ്‌ട്രങ്ങളിലൊന്നായിട്ടാണ്‌ ഇന്ത്യയെ കണക്കാക്കുന്നത്‌. അഞ്ച്‌വര്‍ഷം കൂടുമ്പോള്‍ തിരഞ്ഞെടുപ്പ്‌ വഴി പുതിയ ഭരണാധികരികളെ നിശ്ചയിക്കുന്ന പരിപാടി ലോകത്ത്‌ പലയിടത്തും നടക്കുന്നുണ്ടെങ്കിലും അത്‌ ഏറെക്കുറെ കുറ്റമറ്റരീതിയില്‍ നടക്കുന്നത്‌ ഇന്ത്യയില്‍ മാത്രമാണെന്നാണ്‌ വിലയിരുത്തല്‍. അതിനേറ്റവും മികച്ച ഉദാഹരണമാണ്‌, സ്വാതന്ത്ര്യം പ്രാപിച്ച്‌ 10 വര്‍ഷത്തിനകം ലോകത്ത്‌തന്നെ ആദ്യമായി ബാലറ്റ്‌പെട്ടിയിലൂടെ അധികാരത്തിലേറിയ കേരള സംസ്‌ഥാനത്തിലെ ആദ്യ കമ്മ്യൂണിസ്‌റ്റ്‌ മന്ത്രിസഭ. ഇന്ത്യയിലെ മേറ്റ്ല്ലാ സംസ്‌ഥാനങ്ങളിലും ഭരണക്ഷിയായിരുന്ന കോണ്‍ഗ്രസ്‌ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, കേരളത്തിലെ സ്‌ഥിതി വിഭിന്നമായിരുന്നു. വീണ്ടും ലോകരാഷ്‌ട്രങ്ങളെ അത്‌ഭുതപ്പെടുത്തിയ സംഭവമായിരുന്നു., അടിയന്തിരാവസ്‌ഥയ്‌ക്ക്‌ ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട്‌ ഭൂരിപക്ഷമുണ്ടായിരുന്ന കോണ്‍ഗ്രസ്സ്‌ മന്ത്രിസഭയെ ന്യൂനപക്ഷമാക്കി, പ്രതിപക്ഷ സംഖ്യത്തെ വിജയിപ്പിച്ചത്‌. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയും പരാജയത്തിന്റെ രുചിയറിഞ്ഞു. പക്ഷേ, പ്രതിപക്ഷ കക്ഷികളുടെ ഇടയില്‍ പിന്നീട്‌ വന്ന അനൈക്യം ആ മന്ത്രിസഭയുടെ പതനത്തിലെത്തുകയും പിന്നെ നടന്ന തിരഞ്ഞെടുപ്പില്‍ വീണ്ടും ഇന്ദിരയുടെ നേതൃത്വതത്തിലുളള കോണ്‍ഗ്രസ്സ്‌ അധികാരത്തിലെത്തുകയും ചെയ്‌തു. ജനാധിപത്യപ്രക്രിയ സുഗമമായി നടക്കുന്ന ഒരു രാഷ്‌ട്രത്തില്‍ മാത്രമേ ഈ മാതിരിയുള്ള തിരഞ്ഞെടുപ്പിലൂടെയുള്ള വിധിയെഴുത്ത്‌ നടക്കുകയുള്ളു. <br /><br />പക്ഷേ കറകളഞ്ഞതെന്ന്‌ പറയപ്പെടുന്ന ഈ ജനാധിപത്യ സംവിധാനത്തിലും ഇപ്പോള്‍ കളങ്കമേറ്റിരിക്കുന്നു. കോഴക്കൊടുക്കല്‍ - വാങ്ങല്‍, സ്വജനപക്ഷപാതം, അധികാര ദുര്‍വിനിയോഗം തുടങ്ങിയ രാഷ്‌ട്രീയമായ അനാശാസ്യതകളും അനാചാരങ്ങളും ഇപ്പോള്‍ ചികിത്സിച്ചുമാറ്റാന്‍ വയ്യാത്തവിധംവലിയ ഒരര്‍ബുദമായി ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തെ ബാധിച്ചിരിക്കുന്നു. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ച്‌, തൊട്ടു പിന്നാലെ വന്ന തിരഞ്ഞെടുപ്പുമുതല്‍ ഇതിന്റെ തുടക്കം കുറിച്ചിരുന്നെങ്കിലും എഴുപതുകളുടെ മദ്ധ്യത്തോടെ അവ ക്രമാനുഗതമായി വളര്‍ന്ന്‌ വളര്‍ന്ന്‌ ഇനി ഏതൊരു ചികിത്സയും ഏല്‍ക്കില്ല എന്ന നിലയിലായിക്കഴിഞ്ഞു. <br /><br />പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ്‌ അലഹബാദ്‌ ഹൈക്കോടതി അസാധുവാക്കിയതിനെ മറികടക്കാന്‍ രാജ്യത്ത്‌ അടിയന്തിരാവസ്‌ഥ ഏര്‍പ്പെടുത്തിയ സംഭവമായിരുന്നു, അതായിരുന്നു പ്രകടമായി ആദ്യമേറ്റ ആഘാതം. അടിയന്തരാവസ്‌ഥ പിന്‍വലിച്ച്‌ 1977 ല്‍ നടന്ന തിരഞ്ഞെടുപ്പിലൂടെ വീണ്ടും ജനാധിപത്യ പ്രക്രിയക്ക്‌ തുടക്കമിട്ടെങ്കിലും എണ്‍പതുകളുടെ തുടക്കത്തോടെ ജനാധിപത്യമെന്നാല്‍ പണാധിപത്യമാണെന്നും, അധികാര ദുര്‍വിനിയോഗവും അഴിമതിയും ലോകമെമ്പാടും വ്യാപിച്ച ഒരു പ്രതിഭാസത്തിന്റെ പ്രതിഫലനം മാത്രമാണെന്നു വ്യാഖ്യാനം നല്‍കി ഇന്ത്യയുടെ ജനാധിപത്യത്തിനേറ്റ കളങ്കത്തിന്‌ സാധുകരണം നല്‍കാന്‍ പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള രാഷ്‌ട്രീയ നേതാക്കള്‍ തയ്യാറായതോടെ, അഴിമതിയും സ്വജനപക്ഷപാതവും, അധികാരദുര്‍വിനിയോഗവും രാജ്യമെമ്പാടും പടര്‍ന്നു തുടങ്ങി. <br /><br />രാജ്യക്ഷേമത്തിന്‌ വേണ്ടി ഗവണ്‍മെന്റ്‌തന്നെ നയമായി നടപ്പാക്കുന്ന പഞ്ചവത്സരപദ്ധതികളിലൂടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക്‌വേണ്ടി ഉപയോഗിക്കുന്ന പണം ഈ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ഇവ ക്ര്യം ചെയ്യുന്ന ഒരു മദ്ധ്യസ്‌ഥവര്‍ഗ്ഗം കൈക്കലാക്കാന്‍ തുടങ്ങിയതോടെ അഴിമതിയും സ്വജനപക്ഷപാതവും മറയില്ലാതെ ഇന്ത്യയിലെ എല്ലാ സംസ്‌ഥാനങ്ങളിലേയ്‌ക്കും പടര്‍ന്നു. ബീഹാറിലെ കാലിത്തീറ്റ കുംഭകോണം, മഹാരാഷ്‌ട്രയില്‍ മുഖ്യമന്ത്രിയായിരുന്ന അന്തുലെയുടെ കാലത്തുണ്ടായ സിമന്റ്‌ കുംഭകോണം, ചേരിനിര്‍മ്മാര്‍ജ്ജനത്തിനും, ഡാമുകള്‍ക്കും വേണ്ടിയുള്ള പണം ചിലവഴിച്ചതിനെചൊല്ലിയുള്ള വിവാദങ്ങള്‍ - ഇവയില്‍ ചിലത്‌ മാത്രമാണ്‌. മുമ്പ്‌ ഉദ്യോഗസ്‌ഥവര്‍ഗ്ഗം അനുഭവിചിരുന്ന കോഴപ്പണം അതിന്റെ പലമടങ്ങായിട്ടാണ്‌ രാഷ്‌ട്രീയ ദല്ലാളന്മാരുടെ കൈകളിലേക്കെത്തുന്നത്‌. ഉദ്യോഗസ്‌ഥവര്‍ഗ്ഗത്തെ പിണക്കാതിരിക്കാന്‍ അവരുയിടയിലെ കൈക്കൂലിയും കെടുകാര്യസ്‌ഥതയും ഭരണകൂടത്തിലിരിക്കുന്നവര്‍ പലപ്പോഴും കണ്ടില്ലെന്ന്‌ നടിക്കുന്നു. ആദ്യമൊക്കെ വേള്‍ഡ്‌ ബാങ്കില്‍ നിന്നും മാത്രം ലഭിക്കുമായിരുന്ന പലപല ക്ഷേമപദ്ധതിക്ക്‌ വേണ്ടിയുള്ള വിദേശവായ്‌പ, ഉദാരവത്‌ക്കരണവും ആഗോളവത്‌ക്കരണവും അംഗീകൃത സമ്പ്രദായമായി മാറിയപ്പോള്‍, വിദേശത്തുള്ള സ്വകാര്യ ബാങ്കുകളില്‍ നിന്നും സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക്‌ വരെ ലഭിക്കുമെന്നായപ്പോള്‍, അഴിമതിയുടെ വ്യാപ്‌തി ഒന്നും രണ്ടും കോടിയല്ല, നൂറുകണക്കിന്‌ എന്ന നിലയിലേയ്‌ക്ക്‌ വളര്‍ന്നു കഴിഞ്ഞു. അതോടൊപ്പം മുമ്പ്‌ വളരെ ദുര്‍ലഭമായി നടന്നിരുന്ന അക്രമവാസനകള്‍ - ആളെ തട്ടിക്കൊണ്ടുപോകല്‍, ചേരി തിരിഞ്ഞുള്ള സമുദായ സംഘര്‍ഷങ്ങള്‍, കൊലപാതകങ്ങള്‍, ഭവനഭേദനങ്ങള്‍, ബാലാസംഗം - ഇവ രാജ്യമെമ്പാടും വ്യാപിച്ചിരിക്കുന്നു. അപൂര്‍വ്വമായി വരുന്ന കേസുകള്‍ ഭരണകക്ഷിയിലെ ആള്‍ക്കാര്‍ ഉള്‍പ്പെട്ടതാണെങ്കില്‍ ദുര്‍ബലമായ വകുപ്പുകള്‍ മാത്രം ചേര്‍ത്ത്‌ ചാര്‍ജ്ജ്‌ ചെയ്‌ത്‌ കോടതിയിലെത്തുമ്പോള്‍ രക്ഷപ്പെടാനുള്ള പഴുതുകള്‍ ഉള്ളതാക്കി മാറ്റുന്നു. <br /><br />നമ്മുടെ ജനാധിപത്യ സംവിധാനത്തിനേറ്റ ഏറ്റവും വലിയ കളങ്കമായിരുന്നു പാര്‍ലമെന്റില്‍ ചില നിര്‍ണ്ണായക തീരുമാനങ്ങളെടുക്കുമ്പോഴും വിശ്വാസവേട്ടെടുപ്പവേളയിലും ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടി മെമ്പര്‍മാരെ കോടിക്കണക്കിന്‌ രൂപ നല്‍കി, വശത്താക്കുന്ന സംഭവം. നരസിംഹറാവുവിന്റെ കാലത്ത്‌ ജാര്‍ക്കണ്ടില്‍ നിന്നുള്ള മുക്തിമോര്‍ച്ച മെംബര്‍മാര്‍ക്ക്‌ കോഴകൊടുത്തു വശത്താക്കി ഭൂരിപക്ഷം തെളിയിച്ച കേസ്സ്‌ കെട്ടടങ്ങിയില്ല, അതിന്‌ തൊട്ടുപിന്നാലെയാണ്‌ ആണവകരാറില്‍ ഒപ്പിടാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച്‌ പാര്‍ലമെന്റിലെ ഇടതുപക്ഷം ഗവണ്‍മെന്റിനുള്ള പിന്‍തുണ പിന്‍വലിച്ചപ്പോള്‍ 2008 ജൂലൈ മാസത്തില്‍ വിശ്വാസവോട്ടെടുപ്പ്‌ വേളയില്‍ പ്രതിപക്ഷ കക്ഷികളില്‍ പെട്ടവരെ വശത്താക്കാന്‍ വേണ്ടി കോടികളുടെ കോഴകൊടുത്ത വിവാദം ദൃശ്യമാധ്യമങ്ങളിലൂടെ ലോകമെമ്പാടുമുള്ള ജനങ്ങള്‍ കാണാനിടയായത്‌. കോഴപ്പണത്തിന്റെ സ്രോതസ്സ്‌ തെളിയിക്കാനാവാതെ പോയത്‌കൊണ്ട്‌ പാര്‍ലമെന്റില്‍ കൊണ്ടുവന്ന പണം ഗവണ്‍മെന്റിനു മുതല്‍ക്കൂട്ടായി മാറി എന്നു മാത്രം. നമ്മുടെ ജനാധിപത്യത്തിനേറ്റ മുറിവിന്റെ ആഴം അവിടംകൊണ്ടു തീരുന്നില്ല. ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ ഇടഞ്ഞു നിന്നിരുന്ന പ്രതിപക്ഷത്തെ സമാജ്‌വാദി പാര്‍ട്ടി മെംബര്‍മാരെ കൂടെക്കൊണ്ടുവരാന്‍ വേണ്ടി അവരുടെ നേതാവ്‌ മുലായംസിങ്‌ യാദവ്‌ യു.പി. മുഖ്യമന്ത്രിയായിരുന്ന കാലത്തെ അഴിമതിയുമായി ബന്ധപ്പെട്ട സി.ബി.ഐ. അന്വേഷണം മരവിപ്പിക്കുകയാണുണ്ടായത.്‌ എതിര്‍പക്ഷത്ത്‌ നിലയുറപ്പിക്കുമെന്ന്‌ വ്യക്തമായപ്പോള്‍ ഇപ്പോഴത്തെ യു.പി. മുഖ്യമന്ത്രി മായാവതിക്കെതിരെയുള്ള കേസ്‌ ഊര്‍ജ്ജിതമാക്കി. <br /><br />ഇങ്ങ്‌ കേരളത്തിലും ഇതിന്റെ പ്രതിഫലനം കാണാം. പാമോലിന്‍ ഇറക്കുമതിയിലെ അഴിമതി, ബ്രഹ്‌മപുരം വൈദ്യുതി നിലയത്തെ സംബന്ധിച്ച അന്വേഷണം, ഇടമലയാര്‍ പ്രോജക്‌ടുമായി ബന്ധപ്പെട്ട കേസ്സുകള്‍ ഇവയൊക്ക വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തീരുമാനമാകാതെ നീണ്ടുപോവുന്നതിന്‌ പിന്നാലെയാണ്‌ ഇപ്പോള്‍ ഏറ്റവും വലിയ വിവാദമായി മാറിയ ലാവ്‌ലിന്‍ കേസ്സ്‌ - ഉയര്‍ന്ന്‌വന്നത്‌. ഇവയിലൊക്കെ ഭരണപക്ഷത്തും പ്രതിപക്ഷത്തുള്ളവര്‍ക്കും പങ്കുണ്ടെന്ന ആരോപണങ്ങള്‍ എല്ലാവശത്തുനിന്നു മുയരുമ്പോള്‍, ഇവിടെ കറകളഞ്ഞ ജനാധിപത്യ സംവിധാനമുണ്ടെന്ന വാദത്തിനെന്തര്‍ത്ഥമാണുളളത്‌? ഇങ്ങനെയുള്ള അവസരത്തില്‍ വരുന്ന തിരഞ്ഞെടുപ്പ്‌ നീതിയുക്തവും ന്യായയുക്തവുമാണെന്ന്‌ എങ്ങനെയാണ്‌ ഒരു സാധാരണക്കാരന്‍ വിലയിരുത്തുക. <br /><br />ഇപ്പോള്‍ സ്‌ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ച ഇന്ത്യയൊട്ടാകെയുള്ള എല്ലാ പാര്‍ട്ടികളുടെയും പേരുകള്‍ പരിശോധിക്കുമ്പോള്‍ - പലരും വധശ്രമമുള്‍പ്പെടെയുള്ള നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതികളായവരാണെന്ന്‌ കാണാം. കേസ്സ്‌ പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ മത്സരരംഗത്തേയ്‌ക്ക്‌ വരാന്‍ കഴിയുന്നെന്ന്‌ മാത്രം. ഈ ലിസ്‌റ്റില്‍ കോണ്‍ഗ്രസ്സ്‌, സമാജ്‌വാദിപാര്‍ട്ടി, ബഹ്‌ജന്‍ സമാജ്‌വാദിപാര്‍ട്ടി, രാഷ്‌ട്രീയ ജനതാദള്‍, ജനതാദള്‍, ഇടതും വലതുമായ കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടികള്‍ - ഇവയില്‍ പെട്ടവരെക്കെയുണ്ട്‌. ഇവരെയൊക്കെയാണ്‌ വോട്ടര്‍മാര്‍ തിരഞ്ഞെടുക്കേണ്ടത്‌. <br /><br />ഈ സമയത്താണ്‌ നമ്മുടെ രാഷ്‌ട്ര പിതാവിന്റെ കണ്ണടയും പാദരക്ഷയുമുള്‍പ്പെട്ട ഭൗതിക വസ്‌തുക്കള്‍ കൈമോശം വരാതെയിരിക്കാനുള്ള ഗവണ്‍മെന്റ്‌ ശ്രമം പരാജയപ്പെട്ടപ്പോള്‍ മദ്യരാജാവായ വിജയമല്ല്യ കോടികള്‍ മുടക്കി ലേലത്തില്‍ പിടിച്ച്‌ വിദേശത്ത്‌ നിന്നും ഇന്ത്യയിലെത്തിക്കാന്‍ ശ്രമിക്കുന്നത്‌ വലിയൊരു വിവാദമായി മാറിയിരിക്കുക്കന്നത്‌. മദ്യം വര്‍ജ്ജിക്കണമെന്ന്‌ ജീവിതകാലം മുഴുവന്‍ ആഹ്വാനം ചെയ്‌ത ഒരുയുഗപുരുഷനാണ്‌ ഇങ്ങനൊരു ദുഃഖകരമായ പരിവേഷം വന്നുപെട്ടിരിക്കുന്നത്‌. പുതിയ തലമുറകരുതുക, ഗാന്ധിജി മുമ്പൊരു മദ്യവ്യാപാരിയായിരുന്നവെന്നാണ്‌. അല്ലെങ്കിലും 'ഗാന്ധി' എന്നപേര്‍ സ്വന്തമാക്കി, മഹാത്മജിയുടെ പിന്‍തലമുറക്കാരാണ്‌ തങ്ങളെന്ന്‌ കബളിപ്പിച്ച്‌ കൊണ്ടിരിക്കുന്നവര്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ തലപ്പത്തുള്ളപ്പോള്‍ മഹാത്മജി ഇതെല്ലാം കണ്ട്‌, ഈ നാടിന്റെ ദുര്‍ഗതിയോര്‍ത്ത്‌ വിലപിക്കുന്നുണ്ടാവും. <br /><br />തിരഞ്ഞെടുപ്പില്‍ വോട്ട്‌ചെയ്യാതിരിക്കാനുള്ള അവകാശം സമ്മതിദായകനുണ്ടെങ്കിലും വോട്ട്‌ എന്ത്‌കൊണ്ട്‌ ചെയ്യുന്നില്ല എന്ന അവകാശം വ്യക്തമാക്കാനുള്ള സംവിധാനം ഇലക്ഷന്‍ സമ്പ്രദായത്തിനില്ല. തിരഞ്ഞെടുത്തയക്കുന്ന അംഗങ്ങള്‍ അനുയോജ്യരല്ലെങ്കില്‍ അവരെ മടക്കി വിളിക്കാനുള്ള അവകാശവും സമ്മതിദായകര്‍ക്കില്ല. കറകളഞ്ഞ ജനാധിപത്യ സമ്പ്രദായത്തിന്റെ ദോഷവശങ്ങള്‍ ഇനിയും ഏറിവരാനാണ്‌ സാദ്ധ്യത. ഇങ്ങനെയുള്ള ഘട്ടത്തില്‍ പാവം വോട്ടര്‍ - ആര്‍ക്ക്‌, എന്തിന്‌ എങ്ങനെ വോട്ടുചെയ്യും എന്ന ആശയക്കുഴപ്പത്തിലാണ്‌.<br /><br /><a href="http://www.puzha.com/puzha/magazine/html/editorial1_mar28_09.html#add-comment">വായനക്കാരുടെ അഭിപ്രായങ്ങള്‍</a><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/6041857233797472111-1142764961630540949?l=puzhablogger.blogspot.com'/></div>പുഴ.കോംhttp://www.blogger.com/profile/10790191291571492586noreply@blogger.com0tag:blogger.com,1999:blog-6041857233797472111.post-10660762894322472642009-03-26T21:29:00.000-07:002009-03-26T21:33:46.914-07:00പുഴയും കഥയും<strong>സുധാ ബാലചന്ദ്രന്‍ </strong><br /><br /><img src="http://www.puzha.com/puzha/magazine/content/images/puzhayum01.jpg" align="left"/> പുഴ.ഡോട്ട്‌ കോമിന്റെ ഓണ്‍ലൈന്‍ മാഗസിന്റെ ആഭിമുഖ്യത്തില്‍ 2008-ല്‍ ഒരു കഥാമത്സരം നടത്തി. എല്ലാ കഥകളും ഇന്റര്‍ നെറ്റില്‍ പ്രസിദ്ധീകരിച്ച്‌ വായനക്കാര്‍ക്ക്‌ വോട്ടു ചെയ്യാനാവസരം നല്‍കി. ഏറ്റവും കൂടുതല്‍ വോട്ടു നേടിയ 20 കഥകള്‍ അവാര്‍ഡ്‌ കമ്മറ്റി പരിശോധിച്ച്‌ 3 കഥകള്‍ തെരഞ്ഞെടുത്തു. അവാര്‍ഡിനര്‍ഹമായ ആ 3 കഥകളും ബാക്കി 17 കഥകളും ചേര്‍ത്ത്‌ പുഴ ഡോട്ട്‌കോം പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ്‌ പുഴ പറഞ്ഞ കഥ. <br /><br />ഈ സമാഹാരത്തിലൂടെ കടന്നുപോകുമ്പോള്‍ ഏതൊരു വായനക്കാരനും ശ്രദ്ധിക്കാനിടയുള്ള ഒരു കാര്യം ഈ കഥകളുടെ പുതുമയും വൈവിദ്ധ്യവുമാണ്‌. 1960-കളിലും 70 കളിലും ജനിച്ചവരാണ്‌ 50 ശതമാനം കഥാകാരന്മാര്‍. 80 കളിലും 90 കളിലും ജനിച്ചവര്‍ ചിലരും കഥാകൃത്തുക്കളിലുണ്ട്‌. അതുകൊണ്ടുതന്നെ വിഷയങ്ങള്‍ക്ക്‌ വ്യാപ്‌തിയും വ്യത്യസ്‌തതയും കാണാം. കഥാരചനയുടെ തന്ത്രങ്ങള്‍ പഠിച്ചവരും അല്ലാത്തവരും, നല്ല കഥകള്‍ വായിച്ചവരും അതിന്റെ അപര്യാപ്‌തതയുള്ളവരുമുണ്ട്‌. അസാമാന്യമായ കൈയടക്കം രചനയില്‍ കാട്ടുന്നവരും അതു തിരെയില്ലാത്തവരുമുണ്ട്‌. ഭാഷയുടെ സാദ്ധ്യതകള്‍ കണ്ടെത്തിയവരും, അതു ശ്രദ്ധിക്കാതെ വാക്കുകള്‍കൊണ്ട്‌ അമ്മാനമാടുന്നവരുമുണ്ട്‌. <br /><br />എടുത്തു പറയേണ്ട ഒരു പോരായ്‌മ എഡിറ്റിങ്ങിന്റെ അഭാവമാണ്‌. ഒരു കഥാമത്സരത്തില്‍ എഡിറ്റിങ്ങിനു പ്രസക്തിയില്ല എന്നത്‌ ശരി. പക്ഷേ എഡിറ്റിങ്ങില്ലാതെ എഴുതി പ്രസിദ്ധപ്പെടുത്തി ശീലിച്ച പലരും ഈ സമാഹാരത്തിലെ പ്രതികളായിട്ടുണ്ട്‌. കൃതഹസ്‌തനായ ഒരെഡിറ്ററുടെ കരപരിചരണത്തില്‍ അതിമനോഹരങ്ങളായി മാറാവുന്ന രചനകള്‍ പലതും വൃഥാസ്‌ഥൂലതയും ആദിമദ്ധ്യാന്തപ്പൊരുത്തമില്ലായ്‌മയും കൊണ്ട്‌ അത്ര സുഖകരമല്ലാത്തവയായി അവസാനിച്ചിട്ടുണ്ട്‌ ഈ സമാഹാരത്തില്‍. <br /><br />ഇലക്‌ട്രോണിക്‌ യുഗത്തിന്റെ സന്തതികളായ പുതിയ എഴുത്തുകാരില്‍ പൊതുവേ കണ്ടു വരാറുള്ള മറ്റൊരു ദോഷമാണ്‌ അനാവശ്യമായ തിടുക്കം. 'പുഴ പറഞ്ഞ കഥ' യിലെ പല കഥകളും നിരാശജനകമായിത്തീര്‍ന്നത്‌ ഈ തിടുക്കം മൂലമാണ്‌. ഉള്ളില്‍ വീണ ഒരു കഥാബീജം പൂര്‍ണ്ണവളര്‍ച്ചയെത്തും വരെ തപസ്സിരിക്കണമെന്നാണ്‌ പൂര്‍വ്വസൂരികള്‍ പറഞ്ഞിരിക്കുന്നത്‌. പക്ഷേ അല്‌പം പോലും ക്ഷമയില്ലാതെ വലിച്ചുവാരിയെഴുതിത്തീര്‍ത്ത്‌ പണിപൂര്‍ത്തിയാക്കി ധന്യത കൈവരിച്ചിരിക്കുന്നു പലരും. <br /><br />ടോള്‍സ്‌റ്റോയ്‌ തന്റെ ബൃഹദ്‌നോവലായ 'യുദ്ധവും സമാധാനവും' 10 തവണ പകര്‍ത്തിയെഴുതിയെന്ന്‌ ചരിത്രം പറയുന്നു. ഒരു വിശ്വമഹാസാഹിത്യകാരനായി അദ്ദേഹം ഉയര്‍ന്നതിന്റെ പിന്നില്‍ ഈ ക്ഷമയുടെയും പൂര്‍ണ്ണതയ്‌ക്കായുള്ള കഠിനപ്രയത്നത്തിന്റെയും പശ്ചാത്തലവും കൂടിയുണ്ട്‌. കറതീര്‍ന്ന ഒരു ശില്‌പമാവണം തങ്ങളുടെ കലാസൃഷ്‌ടികള്‍ എന്ന നിര്‍ബന്ധം എഴുത്തുകാര്‍ക്കുണ്ടാവേണ്ടതുണ്ട്‌. <br /><br />ഒന്നാം സമ്മാനം നേടിയ 'പുഴ പറഞ്ഞത്‌' ഉള്ളടക്കത്തിലും അവതരണത്തിലും ഉന്നതനിലവാരം പുലര്‍ത്തുന്ന ഒന്നാണ്‌. വിഷയത്തിന്റെ കാലികത, പാത്രസൃഷ്‌ടിയിലെ മികവ്‌, കഥപറച്ചിലിലെ കയ്യടക്കം എന്നിവയില്‍ മുന്നിട്ടു നില്‍ക്കുന്ന ഡോ. ഇ സന്ധ്യയുടെ 'പുഴ പറഞ്ഞത്‌" തുടങ്ങുന്നതും അവസാനിക്കുന്നതും പെര്‍ഫെക്‌ട്‌ ആയ നിമിഷങ്ങളിലും ചലനങ്ങളിലുമാണ്‌. രോഹിണിയെന്ന കമ്പനി എക്‌സിക്യൂട്ടീവ്‌ ആധുനിക കേരളീയവനിതയുടെ ഒരു മുഖം കാട്ടിത്തരുന്നു. കോടികളുടെ ഇടപാടുകള്‍ കയ്യിലൂടെ മറിയുന്ന, പബ്ലിക്‌റിലേഷന്‍ കപ്പാസിറ്റി അത്യധികമുള്ള, ഉള്ളില്‍ കവിതയും കലഹവുമുള്ള രോഹിണി. അവളുടെ ജീവിതം താറുമാറാക്കി കടന്നുപോയ രാജീവ്‌ ബാക്കിവെച്ച മാളുവെന്ന നാലാം ക്ലാസുകാരി മകള്‍ക്ക്‌ വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ കഴിയാത്തതില്‍ രോഹിണി ദുഃഖിക്കുന്നു. അവളുടെ ഉള്ളിലിപ്പോള്‍ ദീപക്കെന്ന ചെറുക്കപ്പാരനുണ്ട്‌. ജീവിക്കാനുള്ള പ്രതീക്ഷ നല്‍കുന്ന, ഉള്ളിലെ അജ്ഞാതമായ പുല്‍മേടുകളും കാനനഭംഗിയും കടല്‍ക്കരയും ആകാശവും കാട്ടിത്തരുന്ന ദീപക്‌. പക്ഷേ അയാള്‍ക്ക്‌ മാളുവിനെ ഉള്‍ക്കാള്ളാന്‍ കഴിയുന്നില്ലേ എന്നവള്‍ക്ക്‌ സംശയമുണ്ട്‌. ഒരു ഒഫീഷ്യല്‍ യാത്രയില്‍ ഹോട്ടല്‍മുറിയില്‍ നിന്നുകണ്ട പുഴക്കടവിലെ ദീപങ്ങള്‍ അവളില്‍ പ്രതീക്ഷകള്‍ ആളിക്കത്തിച്ചു. ദിപക്കിനോട്‌ വിവാഹത്തിനു സമ്മതം മൂളാന്‍ തീരുമാനിച്ച്‌ അവളുറങ്ങി. പിറ്റേന്ന്‌ പുലര്‍ച്ചയ്‌ക്ക്‌ പുഴക്കടവിലെത്തിയ രോഹിണി കണ്ടത്‌ മണല്‍വാരുന്ന മനുഷ്യരെയാണ്‌. അവര്‍ക്കു വെളിച്ചം കാണാന്‍ കൊളുത്തിവച്ച ചെരാതുകളായിരുന്നു തലേന്നു രാത്രിയിലവള്‍ കണ്ടുമോഹിച്ചത്‌. തിരിച്ചു മുറിയില്‍ വന്ന്‌ പുഴയിലേയ്‌ക്ക്‌ തുറക്കുന്ന ജനലുകളടച്ച്‌ രോഹിണി ദീപക്കിന്റെ നമ്പര്‍ സെല്‍ഫോണില്‍ നിന്നു ഡിലീറ്റ്‌ ചെയ്‌തു. <br /><br />ആധുനികയുഗത്തിന്റെ ഒട്ടേറെ സങ്കീര്‍ണ്ണതകളും സമസ്യകളും ധ്വന്യാത്മകഭംഗിയോടെ ഉള്‍ക്കൊള്ളിച്ച കഥയുടെ അന്ത്യത്തിന്‌ ഒരു സവിശേഷ അഭിനന്ദനം ഡോ. സന്ധ്യ അര്‍ഹിക്കുന്നു. <br /><br />വിവാഹ ബന്ധങ്ങളിലെ പൊരുത്തക്കേടുകളും അവയെ പുതിയ തലമുറയിലെ സ്‌ത്രീകള്‍ നേരിടുന്ന രീതിയും പുതിയ ബന്ധങ്ങളിലേര്‍പ്പെടാന്‍ അവര്‍ കാട്ടുന്ന ധൈര്യവും പുതിയ ഔദ്യോഗിക ജീവിതമേഖലകളിലെ വ്യത്യസ്‌തകളും വിജയസാദ്ധ്യതകളും അവിടെ ഒരതിരുവരെ കാണപ്പെടുന്ന സ്‌ത്രീപുരുഷസമത്വവും അപ്പോഴും സ്‌ത്രീകള്‍ അനുഭവിക്കുന്ന വീര്‍പ്പുമുട്ടലുകളും മാതൃത്വത്തിന്റെ സനാതനത്യാഗമനോഭാവവും തൊട്ട്‌ സമകാലിക ജീവിതത്തില്‍ ഇലക്‌ട്രോണിക്‌ മീഡിയ ചെലുത്തുന്ന സ്വാധീനവും പരിസ്‌ഥിതിപ്രശ്‌നങ്ങളും വരെ 6 പേജുകളുള്ള ഇക്കഥ ഉള്‍ക്കൊള്ളുന്നു. <br /><br />സമകാലിക മലയാളിവനിതയെ സന്ധ്യയുടെ നായിക രോഹിണി ഉള്‍ക്കൊണ്ടിരിക്കുന്നത്‌ ശ്രദ്ധേയമാണ്‌. തീരുമാനങ്ങളെടുക്കാന്‍ ആരെയും ആശ്രയിക്കാതെ, മൃദുലമനസ്സിന്റെ സുന്ദരവും ആദര്‍ശപൂര്‍ണ്ണവുമായ ഭാവങ്ങളെ തിരസ്‌ക്കരിക്കാതെ, സെന്റിമെന്റലിസത്തിലേയ്‌ക്ക്‌ വഴുതി വീഴാതെ ജീവിതത്തെ അവള്‍ സുധീരം നേരിടുന്നു. <br /><br />രണ്ടാം സമ്മാനം നേടിയ ഷീലാടോമിയുടെ 'മകള്‍' എന്ന കഥയും സമകാലികവും അസുഖപ്രദവുമായ ചില ജീവിതയാഥാര്‍ത്ഥ്യങ്ങളെ ചിത്രീകരിക്കുന്ന ഒന്നാണ്‌. സ്വന്തം പിതാവിനാല്‍ പീഢിപ്പിക്കപ്പെടുന്ന, ലൂസിയെന്ന 14 കാരിയുടെ ജീവിതദുരന്തമാണ്‌ 'മകളി'ല്‍ പ്രതിഫലപ്പിച്ചിരിക്കുന്നത്‌. <br /><br />നേഴ്‌സായ അമ്മ രാത്രിയില്‍ ഡ്യൂട്ടിയ്‌ക്ക്‌ പൊയ്‌ക്കഴിഞ്ഞാല്‍ മദ്യപിച്ചുവന്ന്‌ മകളെ ആക്രമിക്കാന്‍ ശ്രമിക്കുന്ന പപ്പ അഭ്യസ്‌തവിദ്യനും ക്ലബ്‌ മെംബറും മരിയോ വര്‍ഗാസ്‌ യോസെയുടെ നോവല്‍ വായിക്കുന്ന സഹൃദയനുമാണ്‌. പുഴയേയും പൂവാലിപ്പശുവിനെയും സ്‌നേഹിക്കുന്ന, അവയോടൊക്കെ കിന്നാരം പറയുന്ന ആ പതിനാലുകാരി താന്‍ എന്നുമൊരു കുഞ്ഞായിരുന്നെങ്കില്‍ എന്ന്‌ വേദനയോടെ ആഗ്രഹിക്കുമ്പോള്‍ നമ്മുടെ ഹൃദയം നുറുങ്ങിപ്പോകുന്നു. ആഗോളതാപനത്തിന്റെ ഫലങ്ങളെക്കുറിച്ച്‌ ആലോചിക്കുന്ന ആ പിഞ്ചുമനസ്സ്‌ മഗ്‌ദലനമറിയവും അനുഗ്രഹിക്കപ്പെട്ടവളല്ലേ എന്ന്‌ (ഡാവിഞ്ചി കോഡ്‌ വായിച്ച്‌) അത്ഭൂതപ്പെടുന്നു. അമ്മാമ്മയുടെ വിലക്കുകേട്ട്‌ "ബൈബിളിലും കുട്ടികള്‍ക്ക്‌ പറ്റാത്ത കാര്യങ്ങളോ?" എന്ന്‌ അരിശപ്പെടുന്നു. കൂട്ടുകാരെല്ലാം ഇന്റര്‍നെറ്റില്‍ വിക്രിയകള്‍ കാട്ടിയാലും ഒരു മൗസ്‌ ക്ലിക്കില്‍ അവള്‍ എവിടെപ്പോയാലും പാടവരമ്പത്തെ തുമ്പപ്പൂവും പുഴയോരത്തെ കൈതയും പൂവാലിയുമെല്ലാം അവളെ തിരികെ വിളിക്കും. നിഷ്‌ക്കളങ്കതയുടെയും കോമളമായ ജീവിത സൗകുമാര്യത്തിന്റെയും പ്രതീകമായ ആ പെണ്‍കുട്ടി തന്റെ ഗതികേട്‌ ആരോടും പറയാനാവാതെ പുഴയില്‍ ജീവിതമൊടുക്കുകയാണ്‌. അവളെ വേണമെങ്കില്‍ ഭ്രാന്താശുപത്രിയിലെ പേരറിയാപ്പെണ്‍കിടാങ്ങളിലും കാണാമെന്ന്‌ ഷീലാടോമി കഥയവസാനിപ്പിക്കുന്നു. <br /><br />വിദ്യാസമ്പന്നരും പുറമെ സംസ്‌കാര സമ്പന്നരെപ്പോലെ കാണപ്പെടുന്നവരും പോലും സ്വന്തം പെണ്‍മക്കളെ പീഢിപ്പിക്കുന്നുവെന്ന ക്രൂരസത്യം സാമൂഹ്യപ്രവര്‍ത്തകര്‍ പറഞ്ഞു തുടങ്ങിയിട്ട്‌ കുറച്ചുകാലമായി. പക്ഷേ അതു കേട്ടെന്നു നടിക്കുന്നതുപോലും നമ്മുടെ സംസ്‌കാരബോധത്തെ ഞെട്ടിക്കുന്നതിനാലാവാം അത്തരം ഭീകരപ്രശ്‌നങ്ങളെ നേരിടാനുള്ള ഒരു കാല്‍വയ്‌പും ഇതുവരെ നാമെടുക്കാത്തത്‌. "അമ്മ തന്നെയൊന്ന്‌ ഉമ്മ വച്ചിരുന്നെങ്കില്‍, എന്താ മോളേ നിനക്കു പറ്റിയെന്ന്‌ ചോദിച്ചെങ്കില്‍" എന്നു ലൂസി വിങ്ങുന്നത്‌ ലോകത്തുള്ള എല്ലാ അമ്മമാരുടെയും ഉള്ളില്‍ചെന്ന്‌ പ്രതിദ്ധ്വനിച്ചെങ്കില്‍ എന്നാഗ്രഹിച്ചുപോകുന്നു. പ്രശ്‌നം അവതരിപ്പിക്കുന്നതോടൊപ്പം പരിഹാരവും കൂടി കഥയില്‍ സ്വാഭാവികമായി അടങ്ങിയിരിക്കുന്നതായി അനുഭവപ്പെടുന്ന നിമിഷമാണത്‌. <br /><br />ഷീലടോമിയുടെ കഥയില്‍ വെട്ടിക്കളയാവുന്ന ചില ഭാഗങ്ങളുണ്ട്‌. പക്ഷേ കഥാരചനയുടെ പുതിയ തന്ത്രങ്ങളായി വ്യാഖ്യാനിക്കപ്പെടുന്ന ചില അംശങ്ങള്‍ അവയില്‍ പ്രത്യക്ഷപ്പെടുന്നുണ്ടുതാനും. വലിച്ചുനീട്ടുന്ന ആമുഖത്തെപ്പറ്റി വായനക്കാരന്‍ ചിന്തിക്കുന്ന നിമിഷത്തില്‍ കഥാകൃത്തും അതിനെപ്പറ്റി ബോധവതിയാണെന്നു വ്യക്തമാക്കുന്ന നിമിഷം ഉദാഹരണം. കഥ കഥയാണെന്നും ജീവിതമല്ലെന്നും പൂര്‍ണ്ണബോധ്യത്തോടെ അവതരിപ്പിക്കുന്നതിലും കാലികത നിഴലിക്കുന്നു. ലൂസി ആത്മഹത്യ ചെയ്യുന്നില്ലെങ്കില്‍ അവള്‍ ഉന്മാദാവസ്‌ഥയിലെത്തുമെന്ന്‌ സൂചിപ്പിക്കുന്ന അന്ത്യത്തില്‍ അതിവൈകാരികമാകാതെയുള്ള ഒരു വികാര വിസ്‌ഫോടനവും കാഥികയ്‌ക്കു സാദ്ധ്യമാവുന്നുണ്ട്‌. <br /><br />മൂന്നാം സ്‌ഥാനത്തിനര്‍ഹമായ 'സങ്കടപ്പൂവ്‌', ആര്‍.എസ്‌. രാധിക എന്ന പതിനഞ്ചുവയസ്സുകാരി എഴുതിയതാണ്‌. അല്‌പനേരം പൊരുന്നയിരുന്ന്‌ വേണ്ടവിധം വികസിപ്പിച്ചിരുന്നെങ്കില്‍ നല്ലൊരു കഥയ്‌ക്കുള്ള സ്‌കോപ്പുണ്ടായിരുന്ന വിഷയമാണ്‌ സങ്കടപ്പൂവിന്റേത്‌. കുടുംബബന്ധങ്ങളിലെ ശൈഥില്യവും അത്‌ ഇളം മനസ്സുകളിലുണ്ടാക്കുന്ന ആഘാതങ്ങളും ഈ കഥയില്‍ സൂചിതമാകുന്നുണ്ട്‌. വിശ്വോത്തര ചെറുകഥകള്‍ പരിചയപ്പെടുകയും, കഥാരചന നിത്യാഭ്യാസമാക്കുകയും ചെയ്‌താല്‍ ഈ ഇളം കുരുന്നില്‍ നിന്ന്‌ ധാരാളം നല്ല കഥകള്‍ പുറപ്പെട്ടേയ്‌ക്കാം. <br /><br />ബാജി ഓടംവേലിയുടെ "നീറുന്ന നെരിപ്പോട്‌" വായിച്ചപ്പോള്‍ പണ്ടൊരു മഹാനിരൂപകന്‍ ഒരു ബഷീര്‍കൃതിയെപ്പറ്റി പറഞ്ഞ വാക്യങ്ങള്‍ ഓര്‍മ്മ വന്നു. "ജീവിതത്തില്‍ നിന്നും വലിച്ചുചീന്തിയെടുത്ത ഒരേട്‌. വാക്കുകളില്‍ രക്തം പൊടിഞ്ഞു നില്‍ക്കുന്നു." ആധുനിക മലയാളിയുടെ അന്തസ്സാരശൂന്യതയ്‌ക്കും സത്യസന്ധതയില്ലായ്‌മയ്‌ക്കും കൂടി ഉദാഹരണമാണിക്കഥ. തന്റെ ഒരു അശ്രദ്ധകൊണ്ട്‌ ഒരു സുഹൃത്ത്‌ ആത്മഹത്യ ചെയ്യാനിടയാകുമ്പോള്‍ നായകന്‌ നെഞ്ചിലൊരു നെരിപ്പോട്‌ സൂക്ഷിച്ചാല്‍ മതിയെന്നു വരുന്നത്‌ ക്രൂരവും ഭീകരവും മനസ്സാക്ഷിയില്ലായ്‌മയുമാണ്‌. <br /><br />ആധുനിക ജീവിതം സമ്മാനിക്കുന്ന ബന്ധശൈഥില്യങ്ങള്‍ വിഷയമാക്കിയ കഥകളിലൊന്നാണ്‌ ഒട്ടകങ്ങള്‍ ഉണ്ടാകുന്നത്‌'. സ്വന്തം കിഡ്‌നി വിറ്റ്‌ മകളെ ചികിത്സിച്ച അച്ഛന്‌ ഒടുവില്‍ നന്ദികേടു മാത്രം നല്‍കി കടന്നുപോകുന്ന മകള്‍. കഥാവിഷയത്തിലില്ലാത്ത പുതുമ അവതരണത്തില്‍ ബാബു ജോര്‍ജ്‌ കാണിച്ചിട്ടുണ്ട്‌. <br /><br />പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ 'കളിപ്പാട്ടങ്ങള്‍ കരയുന്നു' വെന്ന കഥയില്‍ സബീന.എം.സാലി പറയാന്‍ നടത്തുന്ന ശ്രമം അവസാനഖണ്ഡികയില്‍ വല്ലാതെ പാളി. സമ്മാനാര്‍ഹര്‍ക്കു പുറമേ 'പൂച്ചജന്മ' മെഴുതിയ ഗോപക്‌ യു. ആര്‍., 'പുത്രകാമേഷ്‌ടി' എഴുതിയ ആര്‍. രാധാകൃഷ്‌ണന്‍, പച്ചക്കുതിരകളെ ഞാന്‍ തൊടാറില്ല' എഴുതിയ കെ.ആര്‍.ഹരി, 'സംഗമം' എഴുതിയ അഭിലാഷ്‌ ആര്‍.എച്ച്‌. തുടങ്ങിയവര്‍ ചില പ്രതീക്ഷകള്‍ നല്‍കിക്കൊണ്ടാണ്‌ ഈ സമാഹാരത്തില്‍ പ്രത്യക്ഷപ്പെടുന്നത്‌. <br /><br />വ്യത്യസ്‌തമായ പശ്ചാത്തലം കൊണ്ട്‌ ശ്രദ്ധപിടിച്ചു പറ്റുന്നു, കെ.എം. ജോഷിയുടെ 'ഫൂലിയാഗാവിന്റെ നൊമ്പരങ്ങള്‍, ജയിന്‍ ജോസഫിന്റെ 'സൂര്യതാഴ്‌വാരത്തെ ദേശാടനക്കിളി' എന്നിവ. ഏറെ ആഴങ്ങള്‍ ഒളിപ്പിച്ചുവച്ച കഥയാണ്‌ എ.എന്‍.ശോഭ, കോട്ടയത്തിന്റെ 'വില്‌പനക്കാരന്‍' ഒരു നല്ല കഥയ്‌ക്കാവശ്യമായ ചേരുവകളൊക്കെ ചേരേണ്ടുംപടി ചേര്‍ത്തിട്ടുമുണ്ട.്‌ <br /><br />ഉപഭോഗസംസ്‌കാരത്തില്‍ വഴിതെറ്റിപ്പോകുന്ന, നാശത്തിലേയ്‌ക്കാണ്ടു പതിക്കുന്ന ഒരു വിഭാഗം മനുഷ്യരെ കാണിച്ചുതരുന്ന ക്രെഡിറ്റ്‌കാര്‍ഡ്‌ (ദൃശ്യന്‍) എന്ന കഥ ശക്തവും തീക്ഷണവുമായ അവതരണം കൊണ്ട്‌ ശ്രദ്ധേയമാകുന്നു. <br /><br />മനസ്സിനെ മെല്ലെ തൊട്ടുണര്‍ത്തുന്ന ചില നൈമിഷികാനുഭൂതികളില്‍ കഥാവസ്‌തു കണ്ടെത്താന്‍ ശ്രമിക്കുന്നു പലരും. വ്യത്യസ്‌തമായ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മാത്രമേ തൂലികയെടുക്കാവൂ എന്ന്‌ മഹാരഥന്മാരായ സാഹിത്യകാരന്മാര്‍ പറഞ്ഞത്‌ ഇവരില്‍ ചിലരെങ്കിലും ഓര്‍ക്കേണ്ടതുണ്ട്‌. <br /><br />ഇലക്‌ട്രോണിക്‌ യുഗത്തിന്റെ അനുഗ്രഹംകൊണ്ടാണ്‌ തങ്ങളുടെ സൃഷ്‌ടികള്‍ വെളിച്ചം കണ്ടതെന്നും അനേകം പേര്‍ എത്രയോ അകലങ്ങളിലിരുന്ന്‌ അവ വായിച്ചതെന്നും തിരിച്ചറിയുന്ന ഈ എഴുത്തുകാര്‍ ആ മീഡിയത്തിന്റെ ശക്തികളും ദൗര്‍ബല്യങ്ങളും മനസ്സിലാക്കി രചനയുടെ മഹത്തായ മേഖലകള്‍ പിടിച്ചടക്കാന്‍ ശ്രമിക്കുമെന്ന്‌ നമുക്കാഗ്രഹിക്കാം.<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/6041857233797472111-1066076289432247264?l=puzhablogger.blogspot.com'/></div>പുഴ.കോംhttp://www.blogger.com/profile/10790191291571492586noreply@blogger.com0tag:blogger.com,1999:blog-6041857233797472111.post-28868243113939353762009-03-26T21:08:00.000-07:002009-03-26T21:17:56.469-07:00വനിതാ കമ്മീഷന്‍ നിര്‍ദ്ദേശവും പ്രതികരണവും<strong>ഡോ. സിസ്‌റ്റര്‍ ജെസ്‌മി </strong><br /><br /><img src="http://www.puzha.com/puzha/magazine/content/images/jesmilekhanam001.jpg" align="left"/> വളരെയേറെ ചര്‍ച്ച ചെയ്യപ്പെടുകയും അതിനാല്‍ തന്നെ വിവാദങ്ങള്‍ക്കും രൂക്ഷമായ വിമര്‍ശനങ്ങള്‍ക്കും പാത്രിഭൂതമാവുകയും ചെയ്‌ത വനിതാ കമ്മീഷന്റെ നിര്‍ദ്ദേശത്തെക്കുറിച്ച്‌ പുഴ.കോം പത്രാധിപര്‍ പ്രതികരിക്കണമെന്ന ആവശ്യപ്പെട്ടതനുസരിച്ച്‌ ഏതാനും ചില ചിന്തകള്‍ ഇവിടെ പങ്കുവെയ്‌ക്കുന്നു. വ്യക്തിസ്വാതന്ത്ര്യത്തിനും തീരുമാനങ്ങള്‍ക്കും പ്രാമുഖ്യം നല്‌കുന്ന ഈ അത്യാധുനിക കാലഘട്ടത്തില്‍ സ്വന്തം ഭാവി ജീവിതം സ്വതന്ത്രമായി തെരഞ്ഞെടുക്കാനുള്ള അവകാശം ഒരു പൗരന്‌ അനിവാര്യമാണ്‌. ഈ തെരഞ്ഞെടുപ്പിന്‌ സഹായകമാകേണ്ടത്‌ സാഹചര്യങ്ങളേക്കാളും സമ്മര്‍ദ്ദങ്ങളേക്കാളും ഏറെ ആ വ്യക്തിയുടെ തന്നെ പക്വമായ മാനസിക, ബൗദ്ധിക, ആത്മീയ നിലപാടുകളാണ്‌ എന്നതില്‍ തര്‍ക്കമില്ല. അതിനാല്‍ത്തന്നെ ഒരു യുവതി വിവാഹിതയാകേണ്ടത്‌ പതിനെട്ടു വയസ്സു പൂര്‍ത്തിയായതിനുശേഷം മാത്രമാണ്‌ എന്ന നിയമം നിലവിലിരിക്കേ അതിനേക്കാള്‍ ഇളം പ്രായത്തില്‍ അവര്‍ സന്യാസജീവിതം തെരഞ്ഞെടുക്കപ്പെടേണ്ടി വരുന്നത്‌ യുക്തിരഹിതം തന്നെ. മനുഷ്യസഹജമായ അഥവാാ‍ പ്രകൃതിനിയമമായ വൈവാഹികജീവിതത്തിന്‌ പതിനെട്ടു വയസ്സിന്റെ പക്വതകൈവരിക്കുന്നതുവരെ ഒരു സ്‌ത്രീ അര്‍ഹയല്ല എന്ന തത്വം അംഗീകരിക്കപ്പെട്ടിരിക്കുന്ന ഘട്ടത്തില്‍, സ്വഭാവാതീതമായ സമര്‍പ്പണ ജീവിതത്തിലേയ്‌ക്ക്‌ പ്രവേശിക്കുന്ന യുവതികള്‍ക്ക്‌ പ്രായപൂരര്‍ത്തിയായിരിക്കണം എന്ന്‌ നിഷ്‌ക്കര്‍ഷിക്കുന്നതില്‍ തെറ്റില്ല. <br /><br />സന്യാസിനികളുടെ ആവലാതികള്‍ നിറഞ്ഞ നിരവധി കത്തുകള്‍ കൈപ്പറ്റിയ സന്ദര്‍ഭത്തിലാണ്‌ ഇത്തരം ഒരു സാഹസികനിര്‍ദ്ദേശം മുന്നോട്ടുവെയ്‌ക്കാന്‍ വനിതാ കമ്മീഷന്‍ ഒരുമ്പെട്ടത്‌ എന്ന്‌ അവര്‍ സമര്‍ത്ഥിക്കുന്നു. വ്രതബദ്ധജീവിതത്തിലേക്ക്‌ കടന്നുവരുന്നത്‌ കൗമാരപ്രായത്തിലാണെങ്കിലും അഞ്ചോ ആറോ വര്‍ഷങ്ങള്‍ നീണ്ടുനില്‌ക്കുന്ന പരിശീലനഘട്ടത്തിനുള്ളില്‍ അവര്‍ക്ക്‌ പതിനെട്ടും അതില്‍ കൂടുതലും പ്രായമാകുന്നുണ്ടെന്നും വേണ്ടത്ര ആലോചനയ്‌ക്കും ധ്യാനത്തിനും ശേഷമാണ്‌ അവര്‍ വ്രതം ചെയ്‌ത്‌ പൂര്‍ണ്ണസന്യാസിനിയാകുന്നത്‌ എന്നുമാണ്‌ സഭയുടെ വാദഗതി. പ്രായോഗികതലത്തില്‍ സഭകണ്ടെത്തുന്നത്‌ മറ്റൊരു ന്യായമാണ്‌. മനശ്ശാസ്‌ത്രപ്രകാരം 'ഒരു പെണ്‍കുട്ടിയുടെ മെഴുകുപാകമായ ഇളം ഹൃദയത്തില്‍ ആദ്യം പതിയുന്ന മുഖച്ഛായയാണ്‌ മരണം വരെ നിലനില്‌ക്കുക' എന്നൊരു ചിന്താധാരയുണ്ട്‌ു‍ം. അപ്പോള്‍ ആദ്യംതന്നെ 'ഈശോയുടെ മുഖമുദ്ര' ഹൃദയത്തില്‍ പതിഞ്ഞാല്‍ പിന്നെ മറ്റൊരു പുരുഷനെ ഉള്ളിലേറ്റാന്‍ അവള്‍ക്ക്‌ കഴിയില്ല എന്നത്‌ ഒരു അനുഭവസത്യം മാത്രം. മൂത്തുപാകമായ ഒരു യുവതി സന്യാസജീവിതം സ്വയം തെരഞ്ഞെടുക്കുക എന്നത്‌ വളരെ വളരെ വിരളമായി മാത്രം സംഭവിക്കുന്ന കാര്യമാണ്‌. ഒരു കത്തോലിക്ക വ്യക്തി വനിതാ കമ്മീഷന്റെ പരാമര്‍ശനത്തിനെതിരെ എനിക്കെഴുതിയ കത്തില്‍ എന്നെ കുറ്റപ്പെടുത്തിക്കൊണ്ട്‌ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. <br /><br />"ചാരിത്ര്യശുദ്ധിയുള്ള കന്യകമാരെയാണ്‌ സന്യാസിനികളായി നമുക്ക്‌ ലഭിക്കേണ്ടത്‌. നമ്മുടെ സ്‌കൂളുകളിലും കലാലയങ്ങളിലും ഇന്ന്‌ പഠിച്ചുകൊണ്ടിരിക്കുന്ന എത്രപേര്‍ ലൈംഗികമായി ദുരുപയോഗിക്കപ്പെടാത്തവരുണ്ട്‌? ഞാന്‍ ദീര്‍ഘമായ കാലഘട്ടം (23 വര്‍ഷം) യുവജനപ്രസ്‌ഥാനങ്ങളുമായി നീങ്ങിയവനാണ്‌....... ഒത്തിരി കൗമാരക്കാരെ അറിയാം; അവരുടെ കൗണ്‍സെലിംഗ്‌ കേട്ടിട്ടുണ്ട്‌. late vocation നല്ലതുതന്നെ. പക്ഷേ ഇത്തരം ഒരു സമൂഹത്തില്‍ നിന്നും എങ്ങനെ ചാരിത്ര്യശുദ്ധിയുള്ള കന്യകമാരെ സന്യാസിനികളായി ലഭിക്കും.?....... അവരും ഇവരും തൊട്ടതും, താലോലിച്ചതും ഒക്കെ സന്യസ്‌ത ജീവിതത്തിലേക്ക്‌ പിന്നീട്‌ കയറി വന്നാല്‍ എങ്ങനയാകും എന്നാണ്‌ ഉത്‌കണ്‌ഠ......" യുക്തിരഹിതമായ മേല്‌പറഞ്ഞ പ്രസ്‌താവനകളോട്‌ു‍ം ഞാന്‍ യോജിക്കുന്നില്ല; കാരണം അകത്തുപ്രവേശിച്ച കന്യകകളെ എതിരേല്‌ക്കാന്‍ ഇത്തരം അപകടങ്ങള്‍ അകത്തും പതിയിരിക്കുന്നുണ്ട്‌. quantity ക്ക്‌ പ്രാധാന്യം കൊടുക്കുമ്പോള്‍ സഭ quality-യെ പുറംതള്ളുകയാണ്‌ എന്ന്‌ അറിയാതെ പോകുന്നതെന്ത്യേ? പരിശീലനത്തിന്‌ നിണ്ടകാലം അനുവദിക്കുന്നില്ലേ എന്നചോദ്യവും അപ്രസക്തമാണ്‌. ഒരു 'മസ്‌തിഷ്‌കപ്രക്ഷാളന' അന്തരീക്ഷം സൃഷ്‌ടിക്കുന്ന കാലയളവാണ്‌ അത്‌ എന്നത്‌ വിസ്‌മരിക്കാനാവുന്നതല്ല. <br /><br />ബ്രഹ്‌മചര്യം, ദാരിദ്യം, അനുസരണം എന്ന വ്രതത്രയങ്ങളെക്കുറിച്ച്‌ പരിശീലനഘട്ടത്തില്‍ ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു; ചര്‍ച്ചകള്‍ നടത്തുന്നു; പരീക്ഷകള്‍ എഴുതികടന്നു എന്നതൊക്കെ വാസ്‌തവം തന്നെ. പ്രായമായ കന്യാസ്‌ത്രീകളുടെ അനുഭവം പങ്കുവെയ്‌ക്കലും പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ നല്‌കലുമെല്ലാം വളരെ പ്രശംസനീയം തന്നെ. അതിസ്വാഭാവികജീവിതം അനായസകരമായും തൃപ്‌തികരമായവിധവും ജീവിക്കുന്ന അനേകം സുകൃതിനികള്‍ നാലു ചുമരുകള്‍ക്കുള്ളിലുണ്ട്‌ എന്നത്‌ അഭിമാനാര്‍ഹമാണ്‌. എന്നാല്‍ പൂമൊട്ടായിരിക്കുന്ന പ്രായത്തില്‍ ബൗദ്ധികതലത്തില്‍ ഉള്‍ക്കൊള്ളുന്ന ബ്രഹ്‌മചര്യാശയവും, അനുസരണച്ചട്ടവും, ദാരിദ്ര്യാരൂപീ വിവരണവും, വിടരുന്ന പൂവിന്‌ു‍ം ഈ ബൗദ്ധിക അറിവ്‌ു‍ം അനുഭവതലത്തിലേക്കിറക്കാന്‍, പ്രയാസപ്പെടേണ്ടിവരുന്നു. പഠനക്കളരിയില്‍ സ്വായത്തമാക്കിയ വിവരശേഖരം പ്രായോഗികതലത്തില്‍ മൂര്‍ച്ചയില്ലാത്തവാളുപോലെ പലപ്പോഴും ഉപയോഗശൂന്യമായിപ്പോകാനിടയുണ്ട്‌ു‍ം. അല്‌പമെങ്കിലും ജീവിതയുദ്ധത്തില്‍ പോരാടിത്തെളിഞ്ഞ യുവതി, വ്രതത്രയങ്ങള്‍ സ്വമനസ്സാ സ്വീകരിക്കുമ്പോള്‍, അവയുടെ ചൈതന്യം ഉള്‍ക്കൊണ്ട്‌ ജീവിക്കാന്‍ അവള്‍ പ്രാപ്‌തയാകുന്നു. <br /><br />പതിനെട്ടു വയസ്സ്‌ പൂര്‍ത്തിയായവര്‍ക്കു മാത്രമേ സന്യസ്‌തജീവിതം തെരഞ്ഞെടുക്കാനാകൂ എന്ന നിയമം നടപ്പിലായാല്‍ നിശ്ചയമായും സമര്‍പ്പിതസ്‌ത്രീകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്‌ വരും. എന്നാല്‍ വരുന്നവരുടെ ക്വാളിറ്റി അഥവാ അര്‍പ്പണബോധം മെച്ചപ്പെടും എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകില്ല. ഇവിടെ സന്യാസിനീസമൂഹങ്ങള്‍ തീരുമാനിക്കേണ്ടത്‌ ഇതാണ്‌. Quantity വേണോ quality വേണോ. 'ഞങ്ങളുടെ കോണ്‍ഗ്രിഗേഷന്‌ 5000 പേരേ ഉള്ളൂ ഞങ്ങള്‍ക്കു ശേഷം തുടങ്ങിയതില്‍ 6000 പേരായി. അതിനാല്‍ നമ്മള്‍ ഇനി മുതല്‍ SSLC കഴിഞ്ഞവരെ നോക്കിയാല്‍ പോരാ; ഒമ്പതാം ക്ലാസ്സിലും പത്താം ക്ലാസ്സിലും ഉള്ളവരെ പിടിച്ചുകൊണ്ടുവരണം എന്ന്‌ നിശ്ചയിച്ച്‌ vocation promoters കാറുമെടുത്ത്‌ ഇറങ്ങിയാല്‍ കതിരിനോടൊപ്പം പതിരും കൊയ്‌തു അറയില്‍ സൂക്ഷിക്കേണ്ടിവരും; പിന്നീട്‌ ദു;ഖിക്കേണ്ടിയും വരും. എന്തായാലും ഒരു അഴിച്ചു പണിയും ശുദ്ധീകരണവും സഭയില്‍ അനിവാര്യം തന്നെ.<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/6041857233797472111-2886824311393935376?l=puzhablogger.blogspot.com'/></div>പുഴ.കോംhttp://www.blogger.com/profile/10790191291571492586noreply@blogger.com0tag:blogger.com,1999:blog-6041857233797472111.post-75370161478197513202009-01-01T12:49:00.000-08:002009-01-01T15:40:14.237-08:00ചെറുകഥാ മത്സരം അവാര്‍ഡ് ദാനവും പുസ്തക പ്രകാശനവും<img src="http://www.puzha.com/puzha/magazine/content/images/news011.jpg"/><br /><br />പുഴ.കോം ചെറുകഥാ മത്സരത്തിന്റെ അവാര്‍ഡ്‌ദാനവും പുസ്തകപ്രകാശനവും ഡിസം‌ബര്‍ 31-ന് എറണാകുളം പ്രസ് ക്ലബ്ബില്‍ വച്ചു നടന്നു. സേതുവും ശ്രീലേഖ ഐ.പി.എസ്സും മുഖ്യാഥിതികള്‍ ആയിരുന്നു. മോഹനവര്‍മ, സിപ്പി പള്ളിപ്പുറം, എം.വി.ബെന്നി എന്നിവര്‍ ചടങ്ങില്‍ പങ്കുകൊണ്ടു.<br /><br />ഡോ. ഇ. സന്ധ്യയുടെ “പുഴ പറഞ്ഞത്” ഒന്നാം സ്ഥാനവും ഷീലാ ടോമിയുടെ “മകള്‍” രണ്ടാം സ്ഥാനവും നേടിയിരുന്നു. രാധികയുടെ “സങ്കടപ്പൂവ്” എന്ന കഥയ്ക്ക് പ്രത്യേക പുരസ്ക്കാരം ലഭിച്ചു. ഓണ്‍‌ലൈന്‍ വോട്ടിംഗിലൂടെ തിരഞ്ഞെടുക്കപ്പെട്ട മികച്ച 20 കഥകളില്‍ നിന്നാണ് സമ്മാനാര്‍‌ഹമായ കഥകള്‍ തിരഞ്ഞെടുത്തത്. ഈ 20 കഥകള്‍ അടങ്ങിയ പുസ്തകം സാഹിത്യപ്രവര്‍ത്തക സഹകരണസംഘം “പുഴ പറഞ്ഞ കഥ - തിരഞ്ഞെടുത്ത 20 കഥകള്‍” എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. അതിന്റെ പ്രകാശനവും ചടങ്ങില്‍ വച്ചു നടത്തി.<br /><br />കൂടുതല്‍ വിവരങ്ങള്‍ <a href="http://www.puzha.com/puzha/magazine/html/news1_jan1_08.html">ഇവിടെ</a>.<br /><br />പുസ്തകം <a href="http://www.puzha.com/malayalam/bookstore/cgi-bin/book-detail.cgi?code=6148">ഇവിടെ</a> നിന്ന് ഓണ്‍ലൈന്‍ ആയി വാങ്ങാവുന്നതാണ്.<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/6041857233797472111-7537016147819751320?l=puzhablogger.blogspot.com'/></div>പുഴ.കോംhttp://www.blogger.com/profile/10790191291571492586noreply@blogger.com0tag:blogger.com,1999:blog-6041857233797472111.post-29191361139001141732008-09-30T00:21:00.000-07:002008-09-30T00:27:43.126-07:00പുഴ.കോം കഥാമത്സരത്തില്‍ ഡോ. ഇ.സന്ധ്യ, ഷീലാ ടോമി എന്നിവര്‍ വിജയികള്‍കഥാമത്സരത്തിന്റെ ഫലത്തെക്കുറിച്ചുള്ള പ്രസ് റിലീസ് <a href="http://www.puzha.com/puzha/magazine/html/news_sept30_08.html">ഇവിടെ വായിക്കാം</a>. <br /><br />കഥകളെപ്പറ്റിയുള്ള ജഡ്ജിംഗ് കമ്മറ്റിയുടെ വിലയിരുത്തലുകള്‍ പിന്നീട് പ്രസിദ്ധീകരിക്കുന്നതായിക്കും.<br /><br />സമ്മാനാര്‍ഹമായ കഥകളടക്കം രണ്ടാം റൌണ്ടിലെത്തിയ എല്ലാ കഥകളും <a href="http://www.puzha.com/puzha/magazine/html/index.html#story">ഇവിടെ</a> വായിക്കാവുന്നതാണ്.<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/6041857233797472111-2919136113900114173?l=puzhablogger.blogspot.com'/></div>പുഴ.കോംhttp://www.blogger.com/profile/10790191291571492586noreply@blogger.com0tag:blogger.com,1999:blog-6041857233797472111.post-6226400168613215872008-09-26T08:52:00.000-07:002008-09-26T09:07:13.363-07:00പുഴ കഥാമത്സരം ഫലപ്രഖ്യാപനം 30-ന്അവസാന റൌണ്ടിലേക്ക് വായനക്കാര്‍ തിരഞ്ഞെടുത്ത 20 കഥകള്‍ പുഴ മാഗസിന്‍ ചാനലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ കഥകളില്‍ നിന്ന് സമ്മാനാര്‍ഹമായ കഥകള്‍ തിരഞ്ഞെടുക്കും. ഈ മാസം 30-ന് ഒരു പത്രപ്രസ്താവന വഴി ഫലങ്ങള്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും. പുഴ.കോം മാഗസില്‍ ചാനലിലും ഈ ബ്ലോഗിലും ആ വാര്‍ത്തയിടും.<br /><br />ഈ 20 കഥകള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘമാണ് പ്രസാധകര്‍. പുഴ ബുക്സ് പുസ്തകം വിതരണം ചെയ്യും. കോപ്പികള്‍ വേണ്ടവര്‍ sales@puzha.com-മുമായി ബന്ധപ്പെടുക.<br /><br />മാഗസിന്‍ ചാനലില്‍ വളരെ ഭംഗിയായി പ്രസിദ്ദീകരിച്ചിട്ടുള്ള കഥകളിലേക്കുള്ള ലിങ്കുകള്‍ താഴെ; വായിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക:<br /><br /><a href="http://www.puzha.com/puzha/magazine/html/story9_sept26_08.html">ഒരു ആത്മഹത്യാക്കുറിപ്പ്...?</a> <br /><a href="http://www.puzha.com/puzha/magazine/html/story10_sept26_08.html">പൂച്ചജന്മം</a> <br /><a href="http://www.puzha.com/puzha/magazine/html/story17_sep25_08.html">പച്ചക്കുതിരകളെ ഞാന്‍ തൊടാറില്ല</a> <br /><a href="http://www.puzha.com/puzha/magazine/html/story6_sept25_08.html">ക്രെഡിറ്റ് കാര്‍ഡ്</a> <br /><a href="http://www.puzha.com/puzha/magazine/html/story8_sept26_08.html">നീറുന്ന നെരിപ്പോട്</a> <br /><a href="http://www.puzha.com/puzha/magazine/html/story16_sept26_08.html">ഒട്ടകങ്ങള്‍ ഉണ്ടാകുന്നത്</a> <br /><a href="http://www.puzha.com/puzha/magazine/html/story15_sep25_08.html">മകള്‍</a> <br /><a href="http://www.puzha.com/puzha/magazine/html/story19_sept26_08.html">സൂര്യതാഴ്വാരത്തെ ദേശാടനക്കിളി</a> <br /><a href="http://www.puzha.com/puzha/magazine/html/story2_sept25_08.html">ഫൂലിയാഗാവിന്റെ നൊമ്പരങ്ങള്‍</a> <br /><a href="http://www.puzha.com/puzha/magazine/html/story5_sept25_08.html">മനസ്സ്</a> <br /><a href="http://www.puzha.com/puzha/magazine/html/story12_sept26_08.html">സംഗമം</a> <br /><a href="http://www.puzha.com/puzha/magazine/html/story14_sept26_08.html">പുഴ പറഞ്ഞത്</a> <br /><a href="http://www.puzha.com/puzha/magazine/html/story13_sept26_08.html">സങ്കടപ്പൂവ്</a> <br /><a href="http://www.puzha.com/puzha/magazine/html/story11_sept26_08.html">പുത്രകാമേഷ്ടി</a><br /><a href="http://www.puzha.com/puzha/magazine/html/story7_sept25_08.html">നിറക്കൂട്ടുകളിലെ മരണം</a><br /><a href="http://www.puzha.com/puzha/magazine/html/story3_sept25_08.html">മുന്നയുടെ പാവ</a><br /><a href="http://www.puzha.com/puzha/magazine/html/story18_sept26_08.html">വിചിത്രമനുഷ്യര്‍</a><br /><a href="http://www.puzha.com/puzha/magazine/html/story1_sept25_08.html">വില്‍പ്പനക്കാരന്‍</a><br /><a href="http://www.puzha.com/puzha/magazine/html/story4_sept25_08.html">കളിപ്പാട്ടങ്ങള്‍ കരയുന്നു</a><br /><a href="http://www.puzha.com/puzha/magazine/html/story20_sept26_08.html">നിലക്കാത്ത സ്പന്ദനം</a><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/6041857233797472111-622640016861321587?l=puzhablogger.blogspot.com'/></div>പുഴ.കോംhttp://www.blogger.com/profile/10790191291571492586noreply@blogger.com0tag:blogger.com,1999:blog-6041857233797472111.post-39227135312338215862008-09-15T20:17:00.000-07:002008-09-15T20:28:31.320-07:00പുഴ.കോം കഥാമത്സരം : ഒന്നാം റൌണ്ടിലെ വിജയികള്‍ഒന്നാം റൌണ്ടിലെ വോട്ടിംഗിന്റെ അവസാനനില <a href="http://www.puzha.com/puzha/storycomp/storycomp-status-Mon_Sep_15_23:59:02_2008.html">ഈ ലിങ്കില്‍</a> (http://www.puzha.com/puzha/storycomp/storycomp-status-Mon_Sep_15_23:59:02_2008.html) കൊടുത്തിട്ടുണ്ട്. ഈ റൌണ്ടില്‍ തിരഞ്ഞെടുക്കപ്പെട്ട 20 കഥകളൂടെ കര്‍ത്താക്കളെ നേരിട്ട് ബന്ധപ്പെടുന്നതായിരിക്കും.<br /><br />ഈ റൌണ്ടില്‍ വിജയികളായ എല്ലാ എഴുത്തുകാര്‍ക്കും പുഴ.കോം-ന്റെ അനുമോദനങ്ങള്‍ അറിയിച്ചുകൊള്ളുന്നു.<br /><br />മൊത്തം 231 കഥകളാണ് ഓണ്‍‌ലൈന്‍ വോട്ടിംഗിനായി വായനക്കാര്‍ക്ക് ലഭ്യമായിരുന്നത്. ഈ മത്സരത്തില്‍ പങ്കെടുത്ത എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും പുഴ.കോം പ്രവര്‍ത്തകരുടെ നന്ദി.<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/6041857233797472111-3922713531233821586?l=puzhablogger.blogspot.com'/></div>പുഴ.കോംhttp://www.blogger.com/profile/10790191291571492586noreply@blogger.com1tag:blogger.com,1999:blog-6041857233797472111.post-48115742447578339522008-09-15T01:01:00.000-07:002008-09-15T01:10:32.675-07:00കഥാമത്സരത്തിന്റെ വോട്ടിംഗ് ഇന്ന് അവസാനിക്കുന്നുഇന്ന് രാത്രി 11.59-ന് കഥാമത്സരത്തിന്റെ വോട്ടിംഗ് അവസാനിക്കും. ആ സമയത്ത് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ച 20 കഥകള്‍ ആയിരിക്കും രണ്ടാം റൌണ്ടിലേക്ക് പ്രവേശിക്കുക. 5 കഥകളുടെ ഒരു വെയ്റ്റിംഗ് ലിസ്റ്റും ഉണ്ടാക്കുന്നുണ്ട്.<br /><br />തിരഞ്ഞെടുക്കപ്പെട്ട കഥകളുടെ ലിസ്റ്റ് ഈ ബ്ലോഗില്‍ നാളെ പ്രസിദ്ധീകരിക്കുന്നതാണ്. http://magazine.puzha.com-ലും ഫലം പ്രസിദ്ധീകരിക്കുന്നതായിരിക്കും.<br /><br />മൊത്തം വോട്ടിംഗ് നില അറിയുന്നതിന് ഈ ലിങ്ക് ഉപയോഗിക്കുക: <br />http://www.puzha.com/puzha/thorappan/storycomp-all.php<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/6041857233797472111-4811574244757833952?l=puzhablogger.blogspot.com'/></div>പുഴ.കോംhttp://www.blogger.com/profile/10790191291571492586noreply@blogger.com0tag:blogger.com,1999:blog-6041857233797472111.post-81467684993076594132008-08-29T23:01:00.000-07:002008-08-29T23:33:29.902-07:00കഥാമത്സരത്തിന്റെ വോട്ടിംഗിനുള്ള അവസാന തീയതി നീട്ടികഥകള്‍ ഇനിയും ചേര്‍ക്കാനുള്ളതുകൊണ്ട് നല്ല കഥകള്‍ക്ക് വോട്ടുചെയ്യാനുള്ള അവസാന തീയതി സെപ്തംബര്‍ 15-ലേക്ക് മാറ്റി. ഫലപ്രഖ്യാപനത്തിന്റെ തീയതി മാറ്റിയിട്ടില്ല. വിശദവിവരങ്ങള്‍ക്ക് <a href="http://www.puzha.com/puzha/story-competition.html">ഈ പേജ്</a> കാണുക.<br /><br />150-ല്‍ അധികം കഥകള്‍ ഇതുവരെ വായനക്കാര്‍ക്ക് ലഭ്യമാണ്. എല്ലാ കഥകളും <a href="http://storycompetition.puzha.com">ഇവിടെ</a> ലിസ്റ്റ് ചെയ്തിട്ടുണ്ട്. കഥകള്‍ വായിച്ചും, കമന്റിട്ടും, ഇഷ്ടപ്പെട്ടെങ്കില്‍ വോട്ടുചെയ്തും എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക. ഇതിനകം ഈ മത്സരം വെബ്ബിലെ മലയാളം വായനക്കാരുടെ ഇടയിലും ഓര്‍ക്കുട്ട് പോലെയുള്ള സാമൂഹിക-ശ്രംഗലകളിലും ജനപ്രീതി നേടിയിട്ടുണ്ടെന്ന് ഞങ്ങളുടെ ട്രാഫിക് കണക്കുകള്‍ കാണിക്കുന്നു. <br /><br />സാഹിത്യ പരിഷത്ത് സെക്രട്ടറി ശ്രീ. എം.വി.ബെന്നി; കേരള സംഗീത-നാടക അക്കാദമിയുടെ മുന്‍ വൈസ് പ്രസിഡന്റ് ശ്രീ. ടി.എം. ഏബ്രഹാം; പുഴ.കോമിന്റെ ചീഫ് എഡിറ്റര്‍ ശ്രീ. മോഹനവര്‍മ എന്നിവരടങ്ങിയ കമ്മറ്റിയാണ് വിജയികളെ നിശ്ചയിക്കുക. ശ്രീ. മോഹനവര്‍മയാണ് കമ്മറ്റിയുടെ ചെയര്‍മാന്‍.<br /><br />കഥകളുടെ അടിയില്‍ കൊടുത്തിട്ടുള്ള, തൊരപ്പനിലേക്കുള്ള ഇമേജ് ലിങ്കില്‍ ക്ലിക്കു ചെയ്താല്‍ <a href="http://thorappan.puzha.com">തൊരപ്പനില്‍</a> പോയി നിങ്ങള്‍ക്കും കഥകള്‍ ചര്‍ച്ച ചെയ്യുകയും വോട്ടു ചെയ്യുകയും ആവാം.<br /><br /><a href="http://puzhablogger.blogspot.com/2008/08/gadget.html">കഥാമത്സരത്തിന്റെ ഗാജിറ്റ്</a> ഉപയോഗിച്ച് ഏതു കഥകളാണ് വോട്ടിംഗില്‍ മുന്നിട്ടു നില്‍ക്കുന്നതെന്ന് തത്സമയം അറിയാനും സാധിക്കും.<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/6041857233797472111-8146768499307659413?l=puzhablogger.blogspot.com'/></div>പുഴ.കോംhttp://www.blogger.com/profile/10790191291571492586noreply@blogger.com0tag:blogger.com,1999:blog-6041857233797472111.post-25123602072916648072008-08-21T22:35:00.000-07:002008-08-21T22:44:35.919-07:00കഥാമത്സരത്തില്‍ 100 കഥകള്‍പുഴ.കോം കഥാമത്സരത്തില്‍ 100-ല്‍ അധികം കഥകള്‍ വായിക്കാനും വോട്ടുചെയ്യാനും ഇപ്പോള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. <a href="http://storycompetition.puzha.com">http://storycompetition.puzha.com</a> -ല്‍ എല്ലാ കഥകളും ലിസ്റ്റ് ചെയ്തിട്ടുണ്ട്.<br /><br />ഇനിയും ഏകദേശം 150 കഥകള്‍ ചേര്‍ക്കുവാന്‍ ഉണ്ട്. ദിവസം 10 കഥകള്‍ എന്ന തോതിലാണ് കഥകള്‍ കയറ്റിക്കൊണ്ടിരിക്കുന്നത്. മുകളില്‍ പറഞ്ഞ പേജ് എന്നും സന്ദര്‍ശിച്ചും വോട്ടു ചെയ്തും നല്ല കഥകളെ തിരഞ്ഞെടുക്കാന്‍ സഹായിക്കുക. കഥാമത്സരത്തിന്റെ gadget-ല്‍ ആരാണ് വോട്ടിംഗില്‍ മുന്നിട്ടു നില്‍ക്കുന്നതെന്ന് തത്സമയം അറിയാന്‍ കഴിയുന്നതാണ്. ഈ പോസ്റ്റിന്റെ വലതുഭാഗത്ത് ആ ഗാജിറ്റ് സ്ഥാപിച്ചിട്ടുണ്ട്.<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/6041857233797472111-2512360207291664807?l=puzhablogger.blogspot.com'/></div>പുഴ.കോംhttp://www.blogger.com/profile/10790191291571492586noreply@blogger.com0tag:blogger.com,1999:blog-6041857233797472111.post-56815006291808758252008-08-20T23:09:00.000-07:002008-08-20T23:25:27.836-07:00വായനാലിസ്റ്റുകളില്‍ മുന്നിലെത്തുന്ന ബ്ലോഗുകള്‍ - മലയാളം അഗ്രിഗേറ്റര്‍ ഗാജിറ്റ്മലയാളം അഗ്രിഗേറ്ററില്‍ വായനാലിസ്റ്റുകള്‍ അഗ്രിഗേറ്റ് ചെയ്യുന്നുണ്ടല്ലോ. <a href="http://news.puzha.com/kerala-content.php?type=shareditem">http://news.puzha.com/kerala-content.php?type=shareditem</a> എന്ന ലിങ്ക് ഉപയോഗിച്ച് അഗ്രിഗേറ്റ് ചെയ്യപ്പെട്ട എല്ലാ ബ്ലോഗ് ലിങ്കുകളും ലിസ്റ്റ് ചെയ്തിട്ടുള്ളത് കാണാം. <br /><br />ഈ പുതിയ ഗാജിറ്റ് ഉപയോഗിച്ച് ഏറ്റവും കൂടുതല്‍ പങ്കുവയ്ക്കപ്പെട്ട് 10 ലിങ്കുകളുടെ ലിസ്റ്റ് ഏതു വെബ്ബ് പേജിലും കാണിക്കാവുന്നതാണ്. ഉദാഹരണത്തിന് താഴെ കൊടുത്തിട്ടുള്ളത് നോക്കൂ:<br /><br /><script type="text/javascript" src="http://www.puzha.com/puzha/news/top-shareditem.php"></script><br /><br />നിങ്ങളുടെ ബ്ലോഗിലോ വെബ്ബ് സൈറ്റിലോ ഈ ഗാജിറ്റ് പ്രദര്‍ശിപ്പിക്കണമെങ്കില്‍ താഴെ കൊടുത്തിട്ടുള്ള Javascript കോഡ് കോപ്പി-പേസ്റ്റ് ചെയ്താല്‍ മതിയാകും:<br />&lt;script type="text/javascript" src="http://www.puzha.com/puzha/news/top-shareditem.php"&gt;&lt;/script&gt;<br /><br />Blogger-ലെ page element/gadget പോലെയുള്ള ഫീച്ചറുകള്‍ ഉപയോഗിച്ച് ഈ ഗാജിറ്റ് നിങ്ങളുടെ ബ്ലോഗില്‍ സ്ഥാപിക്കാം.<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/6041857233797472111-5681500629180875825?l=puzhablogger.blogspot.com'/></div>പുഴ.കോംhttp://www.blogger.com/profile/10790191291571492586noreply@blogger.com0tag:blogger.com,1999:blog-6041857233797472111.post-13695412986019575582008-08-13T00:04:00.000-07:002008-08-13T00:21:40.983-07:00പുഴ.കോം കഥാമത്സരം gadgetഏറ്റവും കൂടുതല്‍ വോട്ടുകള്‍ കിട്ടിയ 20 കഥകള്‍ ലിസ്റ്റ് ചെയ്യുന്ന ഗാജിറ്റ് ഇപ്പോള്‍ ലഭ്യമാണ്. പുഴ ബ്ലോഗ് പേജുകളിലും മലയാളം അഗ്രിഗേറ്ററിലും ഈ ഗാജിറ്റ് ഉപയോഗിച്ച് ഏറ്റവും മുന്നിലെത്തിയ കഥകള്‍ ലിസ്റ്റ് ചെയ്യുന്നുണ്ട്:<br /><a href="http://puzhablogger.blogspot.com">പുഴ ബ്ലോഗര്‍</a><br /><a href="http://news.puzha.com">മലയാളം അഗ്രിഗേറ്റര്‍</a><br /><br />നിങ്ങളുടെ ബ്ലോഗിലോ വെബ്ബ് സൈറ്റിലോ ഈ ഗാജിറ്റ് കാണിക്കണമെങ്കില്‍ താഴെ കൊടുക്കുന്ന javascript കോഡ് ഉപയോഗിച്ചാല്‍ മതി.<br /><br />&lt;script type="text/javascript" src="http://www.puzha.com/puzha/thorappan/storycomp-lead.js.php"&gt;&lt;/script&gt;<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/6041857233797472111-1369541298601957558?l=puzhablogger.blogspot.com'/></div>പുഴ.കോംhttp://www.blogger.com/profile/10790191291571492586noreply@blogger.com1tag:blogger.com,1999:blog-6041857233797472111.post-4021664932155461012008-08-10T14:43:00.000-07:002008-08-10T15:08:39.843-07:00പുഴ.കോം കഥാമത്സരം - ഒരു ആത്മഹത്യാക്കുറിപ്പ്‌ മുന്നില്‍പുഴ.കോം കഥാമത്സരത്തില്‍ ചേര്‍ത്തിട്ടുള്ള 60-ല്‍ അധികം കഥകള്‍ ഇപ്പോള്‍ ഓണ്‍‌ലൈനില്‍ ലഭ്യമാണ്. ഈ 5 കഥകളാണ് ഇപ്പോള്‍ മുന്നിട്ടു നില്‍ക്കുന്നത്:<br /><br /><a href="http://thorappan.puzha.com/out.php?id=3213">ഒരു ആത്മഹത്യാക്കുറിപ്പ്‌ - 49 വോട്ടുകള്‍</a><br /><a href="http://thorappan.puzha.com/out.php?id=3303">നീറുന്ന നെരിപ്പോട് - 45 വോട്ടുകള്‍</a><br /><a href="http://thorappan.puzha.com/out.php?id=3216">ഇടവേള - 37 വോട്ടുകള്‍</a><br /><a href="http://thorappan.puzha.com/out.php?id=3223">മുന്നയുടെ പാവ - 31 വോട്ടുകള്‍</a><br /><a href="http://thorappan.puzha.com/out.php?id=3297">മയക്കുപെണ്ണുങ്ങള്‍ - 28 വോട്ടുകള്‍</a><br /><br />150-ല്‍ അധികം കഥകള്‍ ഇനിയും ചേര്‍ക്കാനുണ്ട്. കഥകള്‍ എന്നും ചേര്‍ത്തുകൊണ്ടിരിക്കുന്നു. <a href="http://www.puzha.com/puzha/cgi-bin/puzhapost.cgi?channel=selfpublish&action=display&category=42">ഇവിടെ</a> എല്ലാ കഥകളും കാണാം. ഇഷ്ടപ്പെട്ട കഥകള്‍ വോട്ടുചെയ്തും അഭിപ്രായങ്ങള്‍ ഇട്ടും എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക. കഥയുടെ അവസാനം കൊടുത്തിട്ടുള്ള തൊരപ്പനിലേക്കുള്ള ലിങ്കില്‍ ക്ലിക്കുചെയ്താല്‍ തൊരപ്പനില്‍ എത്തി വോട്ടു ചെയ്യുകയും അഭിപ്രായം ഇടുകയും ചെയ്യാം.<br /><br />തൊരപ്പനില്‍ കഥകളുടെ ലിസ്റ്റും കിട്ടിയ വോട്ടുകളും കാണണമെങ്കില്‍ താഴെകൊടുക്കുന്ന ലിങ്കുകള്‍ ഉപയോഗിക്കുക:<br /><a href="http://www.puzha.com/puzha/thorappan/index.php?category=StoryCompetition-2008">തിരഞ്ഞെടുത്ത വിഭാഗത്തിലുള്ള കഥകള്‍</a> <br /><a href="http://www.puzha.com/puzha/thorappan/upcoming.php?category=StoryCompetition-2008">പുതിയ കൃതികളുടെ വിഭാഗത്തിലുള്ള കഥകള്‍</a><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/6041857233797472111-402166493215546101?l=puzhablogger.blogspot.com'/></div>പുഴ.കോംhttp://www.blogger.com/profile/10790191291571492586noreply@blogger.com5tag:blogger.com,1999:blog-6041857233797472111.post-7690499223870816342008-08-09T18:53:00.000-07:002008-08-09T19:03:40.516-07:00മലയാളം അഗ്രിഗേറ്ററിന് ലളിതമായ ഇന്റര്‍ഫേസ്<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_wpMTc_bpurc/SJ5MWiqHxjI/AAAAAAAAAEo/dh3x_DsDKzc/s1600-h/image002.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;" src="http://2.bp.blogspot.com/_wpMTc_bpurc/SJ5MWiqHxjI/AAAAAAAAAEo/dh3x_DsDKzc/s400/image002.jpg" border="0" alt=""id="BLOGGER_PHOTO_ID_5232703767195403826" /></a><br /><br />പുഴ.കോമിന്റെ മലയാളം അഗ്രിഗേറ്ററിന്റെ interface ലളിതമാക്കി. തിരഞ്ഞെടുക്കുന്ന വിഭാഗത്തില്‍ നിന്ന് ഒരു ലിങ്ക് ഫീച്ചര്‍ ചെയ്യുന്നതാണ് മറ്റൊരു പുതിയ വ്യത്യാസം. തല്‍ക്കാലം ഈ ലിങ്ക് random ആയിട്ടാണ് തിരഞ്ഞെടുക്കുന്നത്. ഭാവിയില്‍ ആ ലിങ്കിന്റെ തിരഞ്ഞെടുപ്പ് കൃതിയുടെ പ്രാധാന്യത്തിന്റെയോ ജനപ്രീതിയുടെയോ അടിസ്ഥാനത്തിലാക്കുന്നതാണ്.<br /><br />മലയാളം അഗ്രിഗേറ്ററിലേക്ക് <a href="http://news.puzha.com">ഈ ലിങ്ക്</a> ഉപയോഗിച്ച് പോകാവുന്നതാണ്.<br /><br />കൂടുതല്‍ വിവരങ്ങള്‍ <a href="http://puzhablogger.blogspot.com/2008/08/blog-post_08.html">ഇവിടെ</a> ഉണ്ട്.<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/6041857233797472111-769049922387081634?l=puzhablogger.blogspot.com'/></div>പുഴ.കോംhttp://www.blogger.com/profile/10790191291571492586noreply@blogger.com0tag:blogger.com,1999:blog-6041857233797472111.post-91473905494922964782008-08-08T22:37:00.000-07:002008-08-09T00:00:25.529-07:00മലയാളം അഗ്രിഗേറ്ററില്‍ ഒളിപിക്സ് വാര്‍ത്തകള്‍പുഴ.കോമിന്റെ മലയാളം അഗ്രിഗേറ്ററില്‍ പ്രമുഖ മലയാളം വെബ്ബ്‌സൈറ്റുകളിലും മലയാള പത്രങ്ങളുടെ ഓണ്‍ലൈന്‍ എഡീഷനില്‍ വരുന്ന വാര്‍ത്തകളുടെ തലക്കെട്ടുകള്‍ അഗ്രിഗേറ്റ് ചെയ്ത് കൊടുക്കുന്നുണ്ട്. ASCII ഫോണ്ടുകളിലുള്ള തലക്കെട്ടുകള്‍ യൂണീക്കോഡിലേക്ക് മാറ്റിയാണ് കൊടുക്കുന്നത്. ഒളിമ്പിക്സ് പ്രമാണിച്ച് മിക്ക സൈറ്റുകളും വാര്‍ത്തകള്‍ തുടരെ അപ്ഡേറ്റ് ചെയ്യുന്നതുകൊണ്ട് വേണ്ട വാര്‍ത്തയിലേക്ക് പോകാനുള്ള നല്ലൊരു തുടക്കസ്ഥലമാണ് ഈ അഗ്രിഗേറ്റര്‍. http://news.puzha.com എന്ന ലിങ്ക് ഉപയോഗിച്ച് അഗ്രിഗേറ്ററിലേക്ക് പോകാവുന്നതാണ്. സൈറ്റുകളില്‍ നിന്ന് വാര്‍ത്തകള്‍ നീക്കം ചെയ്യുന്നതുവരെ അഗ്രിഗേറ്ററില്‍ അവയിലേക്കുള്ള ലിങ്കുകള്‍ നിലനിര്‍ത്തും.<br />RSS feed: <a href="http://www.puzha.com/puzha/rss/rss-aggr-news.xml">http://www.puzha.com/puzha/rss/rss-aggr-news.xml</a><br /><br />വാര്‍ത്തകള്‍ കൂടാതെ Google വായനാലിസ്റ്റുകളും ബ്ലോഗുകളും മലയാളം അഗ്രിഗേറ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. http://varamozhi.wikia.com/wiki/Varamozhi:Community_Portal#Blog_Reader.27s_Lists -ല്‍ നിന്നാണ് അഗ്രിഗേറ്റര്‍ വായനലിസ്റ്റുകള്‍ കണ്ടെത്തുന്നത്. അഗ്രിഗേറ്ററിന് കാണാന്‍ നിങ്ങളുടെ വായനാലിസ്റ്റ് അവിടെ ചേര്‍ത്താല്‍ മതിയാകും. അഗ്രിഗേറ്റര്‍ പേജില്‍ ചേര്‍ക്കപ്പെടുന്ന സമയമനുസരിച്ചാണ് ലിങ്കുകള്‍ നിരത്തുന്നതെങ്കിലും അതിന്റെ RSS ഫീഡില്‍ ഏറ്റവും കൂടുതല്‍ ഷെയര്‍ ചെയ്യപ്പെടുന്ന ലിങ്കാണ് ആദ്യം വരിക. ഒരു പോസ്റ്റിന്റെ ജനപ്രീതിക്ക് ഒരളവുവരെ അതില്‍ നിന്ന് അറിയാന്‍ കഴിയും. ബ്രാക്കറ്റില്‍ എത്ര പേര്‍ ഒരു ലിങ്ക് ഷെയര്‍ ചെയ്തു എന്നും കാണിക്കും. വായനാലിസ്റ്റില്‍ നിന്ന് നീക്കം ചെയ്യപ്പെടുന്നതുവരെ ലിങ്കുകള്‍ അഗ്രിഗേറ്ററിലും ഉള്‍ക്കൊള്ളിക്കും.<br />RSS feed: <a href="http://www.puzha.com/puzha/rss/rss-aggr-shareditem.xml">http://www.puzha.com/puzha/rss/rss-aggr-shareditem.xml</a><br /><br />1300-ല്‍ അധികം മലയാളം ബ്ലോഗുകള്‍ ഇപ്പോള്‍ അഗ്രിഗേറ്റ് ചെയ്യുന്നുണ്ട്. നിങ്ങളുടെ ബ്ലോഗ് പോസ്റ്റുകള്‍ അതില്‍ വരുന്നില്ല എന്നു കണ്ടാല്‍ <a href="http://thorappan.puzha.com">തൊരപ്പനില്‍</a> ആ ബ്ലോഗില്‍ നിന്നുള്ള ഒരു പോസ്റ്റ് ചേര്‍ക്കുക. 24 മണിക്കൂറിനുള്ളില്‍ നിങ്ങളുടെ ബ്ലോഗ് അഗ്രിഗേറ്ററില്‍ ഉള്‍പ്പെടുത്തും. 30 ദിവസങ്ങള്‍ വരെ പഴക്കമുള്ള ബ്ലോഗുകളാണ് അഗ്രിഗേറ്ററില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. തല്‍ക്കാലം blogger,wordpress,livejournal എന്നീ ബ്ലോഗ് പ്ലാറ്റ്ഫോമുകളേ സപ്പോര്‍ട്ട് ചെയ്യുന്നുള്ളൂ. നിങ്ങളുടെ ബ്ലോഗ് ഈ 3 പ്ലാറ്റ്ഫോമുകളില്‍ അല്ല എങ്കില്‍ support@puzha.com -ലേക്ക് എഴുതുക. <br />RSS feed: <a href="http://www.puzha.com/puzha/rss/rss-aggr-blog.xml">http://www.puzha.com/puzha/rss/rss-aggr-blog.xml</a><br /><br />IE-യിലെ RSS feed reader-ല്‍ ഈ അഗ്രിഗേറ്റ് ഫീഡുകള്‍ മികച്ച രീതിയില്‍ കാണാന്‍ സാധിക്കും.<br /><br />അഗ്രിഗേറ്ററില്‍ എന്തെങ്കിലും വ്യത്യാസങ്ങള്‍ വേണമെങ്കില്‍ ഇവിടെ അഭിപ്രായം ഇടുക.<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/6041857233797472111-9147390549492296478?l=puzhablogger.blogspot.com'/></div>പുഴ.കോംhttp://www.blogger.com/profile/10790191291571492586noreply@blogger.com2tag:blogger.com,1999:blog-6041857233797472111.post-69318568022403627632008-08-06T22:03:00.000-07:002008-08-06T22:06:10.307-07:00ഐഡില്‍ സ്‌റ്റോപ്‌ സിംഗര്‍ 2009 (നര്‍മം)<a href="http://www.puzha.com/puzha/cgi-bin/author-detail.cgi?channel=magazine&author_xml=harikumr_humour.xml">ഹരികുമാര്‍</a><br /><br />റഷ്യാനെറ്റ്‌ അവതരിപ്പിക്കുന്ന &quot;ഐഡില്‍ സ്‌റ്റോപ്‌ സിംഗര്‍ 2009&quot;- ന്റെ പ്രവേശന പരീക്ഷയാണ്‌ ഇത്‌. അറുപതു ശതമാനത്തിനു മുകളില്‍ മാര്‍ക്ക്‌ കിട്ടുന്നവര്‍ക്കു മാത്രമെ പ്രവേശനമുണ്ടാകുകയുളളൂ. <p>ഭാഗം 1 <br>പാട്ടിന്റെ വരികള്‍ പൂരിപ്പിക്കുക. <br>1) നാലുമണിപൂവെ നാലുമണിപൂവെ..................ഉണര്‍ന്നു. <br>* ആട്‌<br>* നാട്‌<br>* ഫ്രാഡ്‌ <br>2) മൂളാതെടി മൈനേ.................... ഉറങ്ങണ സമയത്ത്‌ <br>* അപ്പുക്കുട്ടന്‍<br>* മണിക്കുട്ടന്‍<br>* കുഞ്ഞിക്കുട്ടന്‍<br>3) വാലിട്ടെഴുതിയ നീലകടക്കണ്ണില്‍....................<br>* തേളോ<br>* മുളേളാ<br>* മീനോ<br>4) ഇലഞ്ഞിപ്പൂമണം............വരുന്നു..... ഇന്ദ്രിയങ്ങളില്‍ അതു പടരുന്നു<br>* നടന്നു<br>* ടാക്‌സിയില്‍<br>* ഒഴുകി<br>5) എന്റെ ഖല്‍ബിലെ..................... നീ നല്ല പാട്ടുകാരാ<br>* പേക്കിനാവ്‌ <br>* വെണ്ണിലാവ്‌ <br>* പാല്‍നിലാവ്‌ <br>6) ദേവീ ശ്രീദേവീ.......... വരുന്നു... <br>* പേടി <br>* ഡാഡി<br>* തേടി<br>7) ഓമലാളെ കണ്ടുഞ്ഞാന്‍..................<br>* ബസ്‌റ്റാന്റില്‍<br>* പൂങ്കിനാവില്‍<br>* പേക്കിനാവില്‍<br>8) ഓ... പ്രിയേ.... പ്രിയേ നിനക്കൊരു..............<br>* ഐപോഡ്‌<br>* വാക്‌മാന്‍<br>* ഗാനം<br>9) ആരാരോ ആരിരാരോ...............ആരാരോ<br>* സൂസിമോള്‍<br>* കെട്ടിച്ചയച്ച മോള്‍<br>* അച്ചന്റെ മോള്‍<br>10) ചിപ്പിവള കിലുങ്ങുു‍ന്ന പോലെ........... പെണ്ണേ<br>* വായിട്ടടിക്കുന്ന <br>* പൊട്ടിപ്പൊട്ടി ചിരിക്കുന്ന <br>* അലമുറയിടുന്ന <p>ഭാഗം 2 <br>രാഗം അടിസ്ഥാനമാക്കിയുളള ചോദ്യങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു. കര്‍ണ്ണാടക സംഗീതത്തില്‍ പ്രാവീണ്യം ഉളളവര്‍ക്കുളള ചോദ്യങ്ങളാണ്‌. ഓരോ ഗാനവും ഏതു രാഗത്തിലാണ്‌ ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന്‌ തിരഞ്ഞെടുത്തെഴുതുക. <br>1) &quot;അകലെ അകലെ നീലാകാശം&quot;<br>* ഇരുപ്പുകേശി<br>* കിടപ്പുകേശി<br>* ചാരുകേശി<br>2) &quot;ആരെയും ഭാവ ഗായകനാക്കും&quot;<br>* മോഹനരാഗം<br>* രമേശരാഗം<br>* സുന്ദരേശരാഗം<br>3) &quot;അരയന്നമേ ആരോമലെ ദമയന്തിയ്‌ക്കായ്‌ ദൂരുമായ്‌&quot;<br>* പന്തുവരാളി<br>* കബഡിവരാളി<br>* ക്രിക്കറ്റുവരാളി<br>4) &quot;ആറാട്ടു കടവിങ്കല്‍ അരയ്‌ക്കൊപ്പം വെളളത്തില്‍&quot;<br>* ഫ്രാന്‍സ്‌ <br>* കാനഡ<br>* സ്‌പെയിന്‍<br>5) &quot;പ്രമദവനം വീണ്ടും&quot;<br>* വാക്ക്‌ <br>* ജോഗ്‌ <br>* റണ്‍ <br>6) &quot;അനുരാഗിണി ഇതായെന്‍ കരളില്‍&quot;<br>* ലീലാമണി<br>* കല്ല്യാണി<br>* കൊച്ചമ്മിണി<br>7) &quot;കേരളം കേരളം കേളികൊട്ടുയരുന്ന കേരളം&quot;<br>* തിരുവാഭരണം<br>* ശങ്കരാഭരണം<br>* സ്വര്‍ണാഭരണം<p>ഭാഗം 3 <br>താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ ശരിയായ ഉത്തരം തിരഞ്ഞെടുത്തെഴുതുക.<br>1) &quot;കളളി പൂങ്കുയിലെ&quot; എന്ന ഗാനം ഏതു ചിത്രത്തിലേതാണ്‌?<br>* പൂരപറമ്പില്‍ ആണ്‍വീട്‌ <br>* സര്‍ക്കാര്‍ ഭൂമിയില്‍ ആണ്‍വീട്‌ <br>* മേലേപറമ്പില്‍ ആണ്‍വീട്‌ <br>2) ഈ പ്രോഗ്രാമിന്റെ അവതാരിക ഏതുതരം വസ്‌ത്രം അണിയുന്നതാണ്‌ നിങ്ങള്‍ക്കു താല്‍പര്യം? <br>* സ്ലീവ്‌ ലെസ്സ്‌ <br>* ഹൂക്ക്‌ ലെസ്സ്‌ <br>* ഷെയിം ലെസ്സ്‌ <br>3) നിങ്ങളുടെ ഓരോ ഗാനം കഴിയുമ്പോഴും പുരുഷനായ ഒരു ജഡ്‌ജില്‍ നിന്നും പതിവായി കേള്‍ക്കാറുളള ഒരു വാക്ക്‌ ഏതാണ്‌?<br>* അധോഗതി<br>* പരഗതി<br>* സംഗതി<br>4) നിങ്ങളുടെ ഓരോ ഗാനം കഴിയുമ്പോഴും ദീദിയില്‍ നിന്നും പതിവായി കേള്‍ക്കാറുളള ഒരു വാക്ക്‌ ഏതാണ്‌? <br>* ഒപ്‌റ്റിമിസ്‌റ്റിക്ക്‌ <br>* റിയലിസ്‌റ്റിക്ക്‌ <br>* ഫന്റാസ്‌റ്റിക്ക്‌ <br>5) &quot;കണ്ണാം തുമ്പി പോരാമോ എന്നോടിഷ്‌ടം കൂടാമോ&quot; എന്ന ഗാനം ഏതു ചിത്രത്തിലേതാണ്‌?<br>* കാക്കോത്തിക്കാവിലെ വ്യാജസിദ്ധന്മാര്‍<br>* കാക്കോത്തിക്കാവിലെ ഭൂമി കൈയേറ്റം<br>* കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍<br>6) &quot;ആനക്കെടുപ്പത്‌ പൊന്നുണ്ടേ&quot; എന്ന ഗാനത്തില്‍ ആരുടെ പക്കല്‍ കൂടുതല്‍ പൊന്നുണ്ടെന്നാണ്‌ ഉദ്ദേശിക്കുന്നത്‌? <br>* സന്തോഷ്‌ മാധവന്‍<br>* തങ്കു ബ്രദര്‍<br>* പാസ്‌റ്റര്‍ യോഹന്നാന്‍<br /><br /><a href="http://www.puzha.com/puzha/magazine/html/homour1_july22_08.html#add-comment">കൃതിയെപ്പറ്റി അഭിപ്രായമെഴുതുക</a> <a href="http://www.puzha.com/puzha/cgi-bin/email-article.cgi?action=compose&channel=magazine&article_xml=homour1_july22_08.xml&article_url=http://www.puzha.com/puzha/magazine/html/homour1_july22_08.html">കൃതി ഇ-മെയില്‍ ചെയ്യുക</a><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/6041857233797472111-6931856802240362763?l=puzhablogger.blogspot.com'/></div>പുഴ.കോംhttp://www.blogger.com/profile/10790191291571492586noreply@blogger.com2tag:blogger.com,1999:blog-6041857233797472111.post-34276732788691545322008-08-05T22:02:00.000-07:002008-08-05T22:04:05.064-07:00നാണിത്തള്ള ലൈനിലുണ്ട്‌ (ചെറുകഥ)<a href="http://www.puzha.com/puzha/cgi-bin/author-detail.cgi?channel=magazine&author_xml=harisankar_kalavoor.xml">ഹരിശങ്കര്‍ കലവൂര്‍</a><br /><br />നാണിത്തള്ള ലൈനിലുണ്ടെന്ന്‌ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക്‌ പുച്‌ഛം തോന്നുന്നുണ്ടാകും. ഒരു തള്ളയെ ആര്‍ക്ക്‌ ലൈനില്‍ വേണമെന്ന്‌ നിങ്ങള്‍ അവജ്ഞയോടെ ചോദിക്കും. പക്ഷെ നാണിത്തള്ള ലൈനില്‍ കിട്ടാന്‍ ഇന്ന്‌ കേരളത്തിലെ ചെത്ത്‌ കോളേജ്‌ കുമാരന്മാര്‍ ക്യൂ നില്‍ക്കുന്നു. എന്താ വിശ്വാസം വരുന്നില്ലേ? എങ്കില്‍ വാ നമുക്ക്‌ നാണിത്തള്ളയെ വിശദമായി പരിചയപ്പെടാം നാണിത്തള്ളയെ നേരിട്ട്‌ പരിചയപ്പെടണമെങ്കില്‍ മാക്കാന്‍കുന്ന്‌ ഗ്രാമത്തില്‍ നിന്ന്‌ കിഴക്കോട്ട്‌ കിടക്കുന്ന ഇടവഴിയിലുടെ കുറേ ദൂരം നടക്കണം. അവിടെ ഒരിടത്തരം കുടിലിന്‌ മുന്നിലെ വരാന്തയില്‍ നാണിത്തള്ള ഇരുന്ന്‌ കയറുപിരിക്കുന്ന ദൃശ്യം നിങ്ങള്‍ക്കിപ്പോള്‍ കാണാന്‍ പറ്റും. ഇനി ക്യാമറ അല്‍പ്പം സൂം ഔട്ട്‌ ചെയ്യുക. ഇപ്പോള്‍ നാണിത്തള്ളയുടെ അടുത്ത്‌ ഒരു മൊബെയില്‍ ഫോണ്‍ ഇരികുന്നതും നിങ്ങള്‍ക്ക്‌ കാണാം. ഇനി ക്യാമറ അല്‍പ്പം കൂടെ പുറകോട്ട്‌ നീക്കിയാല്‍ നാണിത്തള്ളയുടെ മുന്നില്‍ ഒരു കളര്‍ റ്റിവി ഇരിക്കുന്നതും നിങ്ങളുടെ ഫ്രൈമില്‍ വരും. അതെ നാണിത്തള്ള ക്രിക്കറ്റ്‌ കളി കാണുകയാണ്‌. ഇവര്‍ക്കിതെന്ത്‌ കിറുക്കാണ്‌ എന്ന്‌ നിങ്ങള്‍ ചോദിക്കുമായിരിക്കും. പക്ഷെ കാര്യങ്ങള്‍ അങ്ങനെ ഒന്നുമല്ല. അവര്‍ അവരുടെ തൊഴില്‍ ചെയ്യുകയാണ്‌. മനസിലായില്ല അല്ലേ? മനസ്സിലാക്കിത്തരാം. അല്‍പ്പം വെയിറ്റ്‌ ചെയ്യൂ. അതാ മൊബെയില്‍ ഫോണ്‍ ബെല്ലടിക്കുന്നു. നാണിത്തള്ള എടുക്കുന്നു. &quot;ഹലോ നാണിത്തള്ള സ്പീക്കിംഗ്‌ ആരാ?&quot; &quot;ഞാന്‍ ലോ കോളേജില്‍ നിന്ന്‌ മാത്തുക്കുട്ടിയാണ്‌, സ്‌കോറെത്രയായി?&quot; &quot;ഇന്ത്യ 253 ന്‌ ആള്‍ ഔട്ട്‌. ശ്രീലങ്ക 2 വിക്കറ്റിന്‌ 93 റണ്‍സ്‌ സങ്കകാര )15 റണ്‍സ്‌) ജയവര്‍ധ്‌നെ )23 റണ്‍സ്‌) ആണ്‌ ബാറ്റ്‌ ചെയ്യുന്നത്‌.&quot; നാണിത്തള്ള പറഞ്ഞു. &quot;ആര്‍ക്കാണ്‌ വിക്കറ്റ്‌?&quot; മാത്തുക്കുട്ടി വീണ്ടും ചോദിച്ചു. &quot;ശ്രീശാന്തിന്‌ ഒന്ന്‌, സഹീര്‍ ഖാന്‌ ഒന്ന്‌ &quot; നാണിത്തള്ള പറഞ്ഞു. &quot;താങ്ക്യൂ നാണിത്തള്ളേ, ഞാന്‍ പിന്നീട്‌ ബന്ധപ്പെടാം.&quot; &quot;ഒക്കെ.&quot; എന്ന്‌ പറഞ്ഞ്‌ നാണിത്തള്ള ഫോണ്‍ കട്ട്‌ ചെയ്തു. നാണിത്തള്ള ഫോണ്‍ താഴെ വച്ചില്ല അതിന്‌ മുമ്പ്‌ അടുത്ത കോള്‍ വന്നു. മെഡിക്കല്‍ കോളേജില്‍ നിന്ന്‌ വിനീത്‌ കുമാറാണ്‌. അവനും സ്‌കോററിയണം. ക്രിക്കറ്റ്‌ കളി തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ കേരളത്തിലങ്ങോളമിങ്ങോളമുള്ള കോളേജുകളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നും നാണിത്തള്ളയ്‌ക്ക്‌ കോള്‍ വരും. അവയ്‌ക്ക്‌ മറുപടി പറയുകയാണ്‌<br /><br />അവയ്‌ക്ക്‌ മറുപടി പറയുകയാണ്‌ നാണിത്തള്ളയുടെ ജോലി. മൊബെയില്‍ കമ്പനികളിലേക്ക്‌ എസ്‌ എം എസ്‌ ചെയ്താല്‍ ക്രിക്കറ്റ്‌ കളിയുടെ കുറഞ്ഞ്‌ വിവരമേ കിട്ടു. പക്ഷെ നാണിത്തള്ളയെ വിളിച്ചാല്‍ ക്രിക്കറ്റ്‌ കളിയെ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാണ്‌. നാണിത്തള്ളയ്‌ക്ക്‌ കേബിള്‍ റ്റിവിയും മൊബെയില്‍ ഫോണും ഒക്കെ എങ്ങനെ കിട്ടി എന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്‌. ഇതൊക്കെ ഓരോ ആര്‍ട്ടസ്‌ ആന്റ്‌ സ്പോര്‍ട്ടസ്‌കാരും കോളേജ്കളിലെ ക്രിക്കറ്റ്‌ അസ്സോസിയേഷന്‍ കാരും മറ്റും സംഭാവനയായി നല്‍കിയതാണ്‌. ഇതിന്റെ ഒക്കെ മാസവരി അടക്കുന്നതും അവര്‍തന്നെ. നാണിത്തള്ളയ്‌ക്ക്‌ തിമിരത്തിന്റെ ഒപ്പറേഷന്‍ നടത്തിയതും കേള്‍വിക്കുറവ്‌ മാറ്റാന്‍ ഇയര്‍ഫോണ്‍ മേടിച്ച്‌ കൊട്ടുത്തതും അവര്‍ തന്നെ. കൂടാതെ നാണിത്തള്ളയ്‌ക്ക്‌ ജീവിക്കാനുള്ള തുകയും മാസം തോറും അവര്‍ അയച്ചുകൊടുക്കും. പിന്നെ കയറുപിരിച്ചുണ്ടാക്കുന്നതും വാര്‍ധക്യകാലപെന്‍ഷനും ഒക്കെ കൊണ്ട്‌ നാണിത്തള്ള സുഖമായി കഴിയുന്നു. ക്രിക്കറ്റ്‌ കളി ഇല്ലാത്ത ദിവസങ്ങളില്‍ സ്പോര്‍ട്ടസ്‌ ചാനലുകളിലെ പഴയ കളികളുടെ ആവര്‍ത്തനം കാണുകയാണ്‌ നാണിത്തള്ളയുടെ ജോലി. ഇത്‌ കണ്ടും സ്പോര്‍ട്ടസ്‌ മാസിക വായിച്ചും ആണ്‌ ക്രിക്കറ്റ്‌ കളിയെപ്പറ്റി നാണിത്തള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്‌. ഇതെന്തിനാണെന്നല്ലെ? നാലുമണികഴിഞ്ഞ്‌ സ്‌കൂള്‍കുട്ടികള്‍ നാണിത്തള്ളയുടെ അടുത്ത്‌ കഥ കേള്‍ക്കാന്‍ വരും. ഈ കമ്പ്യുട്ടര്‍ യുഗത്തില്‍ എന്ത്‌ മുത്തശ്ശിക്കഥ എന്നായിരിക്കും നിങ്ങള്‍ ചോദിക്കുന്നത്‌. പക്ഷെ നാണിത്തള്ള പറയുന്നത്‌ പണ്ടത്തെ രാജാക്കന്‍ മാരുടെ കഥയല്ല ഇന്നത്തെ ക്രിക്കറ്റ്‌ രാജാക്കന്മാരുടെ കഥയാണ്‌. കുട്ടികള്‍ നാണിത്തള്ളയോട്‌ ചോദിക്കും,&quot; നാണിത്തള്ളേ, നാണിത്തള്ളേ ഇന്ത്യ വേള്‍ഡ്‌ കണ്ട്‌ നേടിയ മാച്ചിന്റെ കഥ പറയൂ. അല്ലെങ്കില്‍ അനില്‍ കുബിള്‍ ടെസ്റ്റില്‍ പത്ത്‌ വിക്കറ്റിട്ട കഥ പറയൂ, ആണെങ്കില്‍ അഛന്‍ മരിച്ചപ്പോള്‍ സച്ചിന്‍ സെഞ്ച്വറി അടിച്ച കഥ പറയൂ.&quot; ഇങ്ങനെ കുട്ടികള്‍ ഓരോ കഥകള്‍ ആവശ്യപ്പെടും. അപ്പോള്‍ നാണിത്തള്ള ഓരോ മാച്ചിന്റെയും ഫുട്‌ ബോള്‍ തൊട്ടുള്ള കളി രസകരമായി കുട്ടികള്‍ക്ക്‌ പറഞ്ഞ്‌ കൊടുക്കും. കൂടാതെ ക്രിക്കറ്റ്‌ കളിയിലെ വിവാദനായകന്മാരായ ഷെയിന്‍ വോണ്‍, ഷൊയിബ്‌ അക്തര്‍, ഹര്‍ഭജന്‍സിംഗ്‌ തുടങ്ങിയവരെപ്പറ്റിയുള്ള ഗോസിപ്പുക്കളും കുട്ടികള്‍ക്ക്‌ പറഞ്ഞുകൊടുക്കും. ഇതൊക്കെ കേള്‍ക്കാന്‍ കുട്ടികള്‍ പാഞ്ഞ്‌ വന്നില്ലെങ്കിലല്ലേ അത്ഭുതമുള്ളു. അവരുടെ മാതാപിതാക്കളും നാണിത്തള്ളയ്‌ക്ക്‌ സാമ്പത്തിക സഹായങ്ങള്‍ ചെയ്‌ത്‌ കൊടുക്കാറുണ്ട്‌. കൂടാതെ ചില സൊസൈറ്റി ലേഡികളും കോളേജ്‌ കുമാരിമാരും മറ്റും ക്രിക്കറ്റ്‌ കളിയുടെ ഗുട്ടന്‍സ്‌ പഠിക്കാന്‍ രഹസ്യമായി നാണിത്തള്ളയെ സമീപിക്കറുണ്ട്‌. അവരില്‍ നിന്ന്‌ ചെറിയ ഒരു ഫീസും നാണിത്തള്ളയ്ക്ക്‌ കിട്ടാറുണ്ട്‌.<br /><br />ശ്രീരാമന്റെ വേറിട്ടകാഴ്‌ചകള്‍ എന്ന റ്റി വി പരിപാടിയില്‍ വന്നതില്‍പ്പിന്നെ ലോകമെമ്പാടും നാണിത്തള്ള ശ്രദ്ധേയയായി. ഇങ്ങനെ ക്രിക്കറ്റ്‌ കളിക്ക്‌ വേണ്ടി സേവനം ചെയത്‌ കൊണ്ടിരിക്കുന്ന നാണിത്തള്ളയെ ആദരിക്കാന്‍ കേരള ക്രിക്കറ്റ്‌ അസോസിയേഷന്‍ തീരുമാനിച്ചു. കൊച്ചിയിലെ വിശാലമായ ക്രിക്കറ്റ്‌ മൈദാനത്തില്‍ തിങ്ങിനിറഞ്ഞ ആയിരക്കണക്കിന്‌ ക്രിക്കറ്റ്‌ പ്രേമികളുടെ നിറഞ്ഞ കൈയ്യടിക്ക്‌ നടുവില്‍ വന്ന്‌ യുവക്രിക്കറ്റ്‌ താരം ശ്രീശാന്ത്‌ സ്വര്‍ണ്ണം പൂശിയ ഒരു ക്രിക്കറ്റ്‌ ബാറ്റും 50000 രൂപ നാണിത്തള്ളയുടെ പേരില്‍ ബാങ്കില്‍ ഇട്ടതിന്റെ ചെക്ക്‌ ലീഫും അവര്‍ക്ക്‌ കൈമാറി. തനിക്ക്‌ ക്രിക്കറ്റ്‌ കളി അറിയില്ലെങ്കിലും താന്‍ ഉടന്‍ നാണിത്തള്ളയുടെ ശിഷ്യനായി ക്രിക്കറ്റ്‌ കളി പഠിക്കുമെന്ന്‌ മുഖ്യമന്ത്രി ആ സമ്മേളനത്തില്‍ വന്ന്‌ പ്രഖ്യാപിച്ചു. മറുപടി പ്രസംഗത്തില്‍ നാണിത്തള്ള വിറയാര്‍ന്ന സ്വരത്തില്‍ ഇങ്ങനെ പറഞ്ഞു, &quot;പ്രിയപ്പെട്ട ക്രിക്കറ്റ്‌ പ്രേമികളേ, ഒരു സത്യം പറഞ്ഞാല്‍ നിങ്ങള്‍ ഞെട്ടരുത്‌. എനിക്ക്‌ ക്രിക്കറ്റ്‌ കളി ഇഷ്ടമല്ല. എനിക്കിഷ്ടം നാടന്‍ തലപ്പന്ത്‌ കളിയും കിളിമാസു കളിയുമാണ്‌. പക്ഷെ അതും കെട്ടിപ്പിടിച്ചുകൊണ്ട്‌ ഇരുന്നാല്‍ എന്നെ സമൂഹത്തിന്റെ വേസ്‌റ്റ്‌ ബോക്സായ വൃദ്ധസദനത്തില്‍ കൊണ്ട്‌ ചെന്ന്‌ ഇടും എന്ന്‌ എനിക്കറിയാം. അതുകൊണ്ടാണ്‌ ഞാന്‍ 10 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ സാക്ഷരതാ ക്ലാസ്സില്‍ പോയി അക്ഷരം പഠിച്ചതില്‍പ്പിന്നെ വായിച്ചും കണ്ടും ക്രിക്കറ്റ്‌ കളി പഠിച്ചത്‌. അന്ന്‌ വരെ ആര്‍ക്കും വേണ്ടാതിരുന്ന ഈ നാണിത്തള്ളയെ ലൈനില്‍ കിട്ടാന്‍ ഇന്ന്‌ യുവതലമുറ ക്യൂ നില്‍ക്കുകയാണ്‌. എന്റെ അനുഭവത്തില്‍ നിന്ന്‌ എനിക്ക്‌ എന്റെ പ്രായക്കാരായ മുതിര്‍ന്നപൗരന്മാരോട്‌ പറയാനുള്ളത്‌ ഇതാണ്‌, നമ്മള്‍ നമ്മുടെ പഴയ ലോകത്തെ മുറുകെപ്പിടിച്ച്‌ സ്വയം ചവറ്റ്‌ കുട്ടയിലേക്ക്‌ നടന്ന്‌ കയറരുത്‌. നമുക്ക്‌ ഇനി എത്രകാലം ബാക്കി ഉണ്ടെന്ന്‌ ചിന്തിക്കാതെ ഈ പുതിയ ലോകത്തെ മനസ്സിലാക്കുക. അറിവിലൂടെ ഈ ലോകത്തിന്റെ മുന്നിലൂടെ നടക്കുക. അപ്പോള്‍ നിങ്ങളെ ലൈനില്‍ കിട്ടാനും എല്ലാവരും കണ്ട്‌ നില്‍ക്കും. ജയ്‌ ഹിന്ദ്‌.&quot; നാണിത്തള്ളയുടെ ആഹ്വാനം ജനം ആഹ്ലാദാരവത്തോടെ ഏറ്റ്‌ വാങ്ങി.<br /><br /><a href="http://www.puzha.com/puzha/magazine/html/story1_july24_08.html#add-comment">കൃതിയെപ്പറ്റി അഭിപ്രായമെഴുതുക</a> <a href="">കൃതി ഇ-മെയില്‍ ചെയ്യുക</a><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/6041857233797472111-3427673278869154532?l=puzhablogger.blogspot.com'/></div>പുഴ.കോംhttp://www.blogger.com/profile/10790191291571492586noreply@blogger.com0tag:blogger.com,1999:blog-6041857233797472111.post-23635167737132985002008-08-04T19:51:00.000-07:002008-08-04T19:55:34.611-07:0010 ലക്ഷം ഭാര്യമാരുടെ ശാപമേറ്റ കേരളം<a href="http://www.puzha.com/puzha/cgi-bin/author-detail.cgi?channel=magazine&author_xml=km_roy.xml">കെ.എം.റോയ്‌</a><br /><br />ഒരുപാത്രം കഞ്ഞിക്കുവേണ്ടി, അല്ലെങ്കില്‍ വിഭവസമൃദ്ധമായ ഒരു സദ്യയ്‌ക്കുവേണ്ടി സ്വന്തം ആത്മാവ്‌ വില്‍ക്കുന്ന ഒരാളെ അധാര്‍മ്മികനും അസാന്മാര്‍ഗ്ഗികവാദിയുമെന്ന്‌ ഞാന്‍ വിളിക്കും. നിലവിലുള്ള വ്യവസ്ഥിതിയുമായി ഇണങ്ങിച്ചേരുന്നതിനും നേതൃത്വത്തിലും ഉന്നതസ്ഥാനങ്ങളിലും ഇരിക്കുന്നവരെ പ്രീണിപ്പിക്കുന്നതിനും വേണ്ടി സ്വന്തം വിശ്വാസങ്ങള്‍ ഉപേക്ഷിക്കുന്നതിനെക്കാള്‍ വലിയ ഹീനത വേറെയില്ല.&quot; പത്രപ്രവര്‍ത്തകനെന്ന നിലയിലും ഒരു എളിയ എഴുത്തുകാരനെന്ന നിലയിലും എന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ള ഈ വാക്യങ്ങള്‍ എം.സി. ഛഗ്ല &#39;ഡിസംബറിലെ റോസാപ്പൂക്കള്‍&#39; എന്ന തന്റെ ആത്മകഥയില്‍ കുറിച്ചിട്ടിട്ടുള്ളതാണ്‌. എണ്ണപ്പെട്ട അഭിഭാഷകന്‍, ആദരണീയനായ ന്യായാധിപന്‍, പ്രഗല്‌ഭനായ കേന്ദ്രമന്ത്രി, വിദഗ്‌ദ്ധനായ നയതന്ത്ര പ്രതിനിധി, പ്രഗത്ഭ വിദ്യാഭ്യാസ വിചക്ഷണന്‍... അങ്ങനെ നീണ്ടുപോകുന്നതാണ്‌ മുഹമ്മദ്‌ കരിം ഛഗ്ലയെക്കുറിച്ചുള്ള വിശേഷണങ്ങള്‍. ബോംബെ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌, ഹേഗിലെ ലോകകോടതി ജഡ്‌ജി, അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതി, ഐക്യരാഷ്‌ട്രസമിതിയിലെ ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ തലവന്‍, കേന്ദ്രത്തില്‍ വിദേശകാര്യവകുപ്പിന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും മന്ത്രി അങ്ങനെ അദ്ദേഹം വഹിച്ച പദവികള്‍ എത്രയോ ആണ്‌.<br /><br />ഛഗ്ലയുടെ മാതൃഭാഷ ഹിന്ദിയായിരുന്നുവെങ്കിലും, അധ്യയനമാധ്യമം ഇംഗ്ലീഷിനുപകരം ഹിന്ദിയാക്കി മാറ്റാനുള്ള 1967-ലെ കേന്ദ്രഗവണ്‍മെന്റിന്റെ തീരുമാനത്തെ എതിര്‍ത്തുകൊണ്ടാണ്‌ അദ്ദേഹം കേന്ദ്ര വിദേശകാര്യമന്ത്രിപദം രാജിവച്ചത്‌. അന്ന്‌ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കയച്ച രാജിക്കത്തില്‍ ഛഗ്ല പറഞ്ഞത്‌, ഇന്ത്യയെ ഒന്നാക്കി നിര്‍ത്തുന്ന ഒരു ഘടകമെന്ന നിലയില്‍ ഇംഗ്ലീഷിന്റെ സ്ഥാനത്ത്‌ അന്തിമമായി ഹിന്ദി വരണമെന്ന കാര്യത്തില്‍ തനിക്കു അഭിപ്രായവ്യത്യാസമൊന്നുമില്ലെങ്കിലും ഇംഗ്ലീഷിന്റെ പദവിയിലെത്തുംവിധം ഹിന്ദി വളരുന്നതിന്‌ ഏറെ സമയമെടുക്കേണ്ടിയിരിക്കുന്നു എന്നാണ്‌.<br /><br />വിദേശവകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രിയെന്ന നിലയില്‍ വിദ്യാഭ്യാസകാര്യത്തില്‍ എനിക്ക്‌ ഉത്തരവാദിത്വമൊന്നുമില്ലെന്ന്‌ ആരെങ്കിലും പറഞ്ഞേക്കാം. മിക്കവാറും കാര്യങ്ങളില്‍ സര്‍ക്കാരിന്റെ നയത്തിന്‌ തെറ്റുപറ്റിയാല്‍ അതു തിരുത്താന്‍ കഴിയും. പക്ഷേ, വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മാത്രം അങ്ങനെയല്ല. അക്കാര്യത്തില്‍ വരുന്ന പാളിച്ച കോടിക്കണക്കിനു ജനങ്ങളെ ബാധിക്കും. ഏതായാലും മന്ത്രിസഭയില്‍ തുടര്‍ന്നുകൊണ്ട്‌ അതിന്റെ നയത്തെ വിമര്‍ശിക്കാന്‍ ഞാനിഷ്ടപ്പെടുന്നില്ല. അതൊരുതരം കൂറില്ലായ്മയാണ്‌. എനിക്കെന്റെ അഭിപ്രായം തുറന്നുപറയാന്‍ സ്വാതന്ത്ര്യം വേണം. അതുകൊണ്ട്‌ ഞാന്‍ മന്ത്രിപദം രാജിവയ്‌ക്കുന്നു&quot;. രാജിക്കത്തില്‍ ഛഗ്ല പറഞ്ഞിരുന്നതിങ്ങനെയാണ്‌. വിശ്വാസധീരതയുടെ പേരില്‍ വിലപ്പെട്ട കേന്ദ്രമന്ത്രിപദം രാജിവയ്‌ക്കുകയെന്നത്‌ വര്‍ത്തമാനകാല രാഷ്‌ട്രീയത്തില്‍ ഒരാള്‍ക്ക്‌ ഓര്‍ക്കാന്‍പോലും കഴിയാത്ത കാര്യമാണ്‌. ഇന്ത്യയുടെ രാഷ്‌ട്രീയചരിത്രം പഠിച്ചാല്‍ ഇത്തരം ഛഗ്ലമാരെ വിരലിലെണ്ണാന്‍ പോലും നമുക്കു കാണാന്‍ കഴിയുമോ?<br /><br />അന്തരിച്ച ഛഗ്ലയെ വളരെയേറെ ആദരിച്ചിരുന്ന ഒരു വ്യക്തിയാണ്‌ വിദ്യാഭ്യാസമന്ത്രിയും പ്രമുഖ അഭിഭാഷകനും ജനതാദള്‍ നേതാവുമായിരുന്ന കെ. ചന്ദ്രശേഖരന്‍. ഛഗ്ലയുടെ &#39;റോസസ്‌ ഇന്‍ ഡിസംബര്‍&#39; എന്ന ആത്മകഥ മലയാളത്തിലേയ്‌ക്ക്‌ തര്‍ജ്ജമ ചെയ്യണമെന്ന്‌ എന്നെ കാണുമ്പോഴൊക്കെ അദ്ദേഹം പറയുമായിരുന്നു. പലേ ജോലിത്തിരക്കുകളും കാരണം ചന്ദ്രശേഖരന്റെ ആഗ്രഹം നിറവേറ്റാന്‍ എനിക്കു കഴിയാതെ പോയി. ആദര്‍ശശുദ്ധിയുള്ള ഒരു രാഷ്‌ട്രീയനേതാവായിരുന്ന ചന്ദ്രശേഖരനും ഈയിടെ കാലയവനികയ്‌ക്കു പിന്നിലേക്കു കടന്നുപോയി.<br /><br />ഇതെല്ലാം ഇവിടെ എഴുതിയതു വെറുതേയല്ല. സ്വന്തം മനഃസ്സാക്ഷി ശരിയെന്നു പറയുന്ന കാര്യങ്ങള്‍ തുറന്നു പറയാനും എഴുതാനും പൊതുപ്രവര്‍ത്തകരും എഴുത്തുകാരും ധൈര്യം കാട്ടുന്നില്ല എന്നതാണ്‌ നമ്മുടെ സമൂഹത്തിന്റെ ഏറ്റവും വലിയ പോരായ്മ എന്നെനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്‌. രാഷ്‌ട്രീയപ്രവര്‍ത്തകര്‍ പാര്‍ട്ടി അച്ചടക്കമെന്നത്‌ ഒരുതരം അടിമത്തമായാണ്‌ കാണുന്നത്‌. എഴുത്തുകാരും ബുദ്ധിജീവികളെന്ന്‌ അവകാശപ്പെടുന്നവരും ചെറിയ ചെറിയ പ്രലോഭനങ്ങള്‍ക്കുപോലും വഴങ്ങി ആത്മവഞ്ചനയ്‌ക്കു തയ്യാറാവുകയും ചെയ്യുന്നു.<br /><br />പറയാനുള്ളത്‌ തുറന്നുപറയാനുള്ള സ്വാതന്ത്ര്യം ജനാധിപത്യവ്യവസ്ഥിതിയില്‍ അങ്ങനെയുള്ളവര്‍ പൂര്‍ണ്ണമായും വിനിയോഗിച്ചേ മതിയാകൂ. അതു സമൂഹത്തിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്‌ക്ക്‌ അനിവാര്യമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. പറയുന്നതു ചിലപ്പോള്‍ തെറ്റായി എന്നുവരാം. തെറ്റാണെന്ന്‌ പൂര്‍ണ്ണമായും ബോധ്യപ്പെട്ടാലല്ലേ അതു തിരുത്താന്‍ കഴിയൂ. തെറ്റാണെന്ന്‌ ബോധ്യപ്പെട്ടാല്‍ അതു തിരുത്താനുള്ള സത്യസന്ധതയും തീര്‍ച്ചയായും നമ്മുടെ ഭാഗത്തുനിന്നുണ്ടാവണം.<br /><br />ശരിയെന്ന്‌ എനിക്കുതോന്നിയ കാര്യങ്ങളെക്കുറിച്ചുള്ള അഭിപ്രായ പ്രകടനവും വിലയിരുത്തലുമാണ്‌ ഈ സമാഹാരത്തിലെ ലേഖനങ്ങളില്‍ ഞാന്‍ നടത്തിയിരിക്കുന്നത്‌. അതെല്ലാം പൂര്‍ണ്ണമായും ശരിയായിരിക്കണമെന്നുമില്ല. ആ അഭിപ്രായങ്ങളിലും വിലയിരുത്തലുകളിലും ഏതെങ്കിലും തെറ്റാണെന്നു ബോധ്യപ്പെടുന്ന നിമിഷം ഞാനവ തിരുത്തുകയും ചെയ്യും.<br /><br />ഈ സമാഹാരത്തിലെ മിക്കവാറും ലേഖനങ്ങള്‍ കേരളത്തിലെയും വിദേശത്തെയും വിവിധ മലയാളപത്രങ്ങളിലും ആനുകാലികങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുള്ളവയാണ്‌. &#39;മംഗളം&#39; ദിനപത്രത്തിലെ &#39;തുറന്നമനസോടെ&#39; എന്ന എന്റെ പ്രതിവാരപംക്തിയിലും സൗദി അറേബ്യയില്‍ നിന്നുള്ള &#39;മലയാളം ന്യൂസ്‌&#39; എന്ന മലയാളദിനപത്രത്തില്‍ എഴുതുന്ന &#39;ദൂരക്കാഴ്‌ച&#39; എന്ന പ്രതിവാര കോളത്തിലും ഷിക്കാഗോയില്‍ നിന്നിറങ്ങുന്ന &#39;കേരള എക്സ്‌പ്രസ്‌&#39; എന്ന വാരികയിലെ &#39;നിരീക്ഷണ&#39; എന്ന കോളത്തിലും ന്യൂയോര്‍ക്കില്‍ നിന്നിറങ്ങുന്ന &#39;മലയാളപത്രം&#39; എന്ന വാരികയിലെ &#39;തുറന്ന ജാലകം&#39; എന്ന കോളത്തിലും ന്യൂയോര്‍ക്കിലെ തന്നെ &#39;ജനനി&#39; മാസികയിലെ &#39;ഭാരതീയം&#39; എന്ന കോളത്തിലും എഴുതിയ ലേഖനങ്ങള്‍ക്കു പുറമേ &#39;മാധ്യമം&#39; &#39;സമകാലിക മലയാളം&#39;, &#39;കലാകൗമുദി&#39; തുടങ്ങിയ വാരികകളില്‍ പ്രസിദ്ധീകൃതമായ ലേഖനങ്ങളും ഇതിലുള്‍പ്പെടുത്തിയിരിക്കുന്നു.<br /><br />ഈ ലേഖനങ്ങള്‍ വളരെ ഭംഗിയായി എഡിറ്റു ചെയ്യുകയും സമൂഹം, രാഷ്‌ട്രീയം, മാധ്യമം എന്നീ വിഭാഗങ്ങളിലായി തരം തിരിച്ച്‌ ഈ പുസ്തകത്തിന്‌ ഒരു പ്രത്യേക ഭാവഭംഗി നല്‍കുകയും ചെയ്തത്‌ ഡി സി ബുക്സിലെ എഡിറ്റര്‍ അമൃതരാജാണ്‌. അദ്ദേഹത്തോടുള്ള വലിയ നന്ദി ഞാനിവിടെ രേഖപ്പെടുത്തുന്നു.<br /><br />&#39;പത്തുലക്ഷം ഭാര്യമാരുടെ ശാപമേറ്റ കേരളം&#39; എന്ന ലേഖനം കേരളത്തിന്റെ ഗൗരവശ്രദ്ധ ഇനിയും പതിഞ്ഞിട്ടില്ലാത്ത അതിഗുരുതരമായ ഒരു പ്രശ്നത്തെപ്പറ്റിയുള്ളതാണ്‌. പ്രവാസികളുടെ, പ്രത്യേകിച്ചും ഗള്‍ഫ്‌ രാജ്യങ്ങളിലുള്ള ലക്ഷക്കണക്കിനുവരുന്ന പ്രവാസികളുടെ, ഭാര്യമാര്‍ നമ്മുടെ നാട്ടില്‍ അനുഭവിക്കുന്ന തീവ്രമായ വിരഹദുഃഖത്തെ വിശകലനം ചെയ്തു കൊണ്ടുള്ള ലേഖനം. ഈ പ്രശ്നം ഗുരുതരമായ ഒരു സാമൂഹികപ്രശ്നമായി വളര്‍ന്നുവരാന്‍ പോകുകയാണ്‌.<br /><br />(പുസ്തകത്തിന്റെ ആമുഖത്തില്‍ നിന്ന്‌)<br /><br /><a href="http://www.puzha.com/puzha/magazine/html/book1_apr20_07.html#add-comment">കൃതിയെപ്പറ്റി അഭിപ്രായമെഴുതുക</a> <a href="http://www.puzha.com/puzha/cgi-bin/email-article.cgi?action=compose&channel=magazine&article_xml=archive/book1_apr20_07.xml&article_url=http://www.puzha.com/puzha/magazine/html/book1_apr20_07.html">കൃതി ഇ-മെയില്‍ ചെയ്യുക</a> <a href="http://www.puzha.com/puzha/cgi-bin/generate-article.cgi?channel=magazine&article_xml=archive/book1_apr20_07.xml&gen_type=printer&work_type=regular">കൃതി പ്രിന്റ്‌ ചെയ്യുക</a><br /><br /><a href="http://www.puzha.com/malayalam/bookstore/cgi-bin/book-detail.cgi?code=4764">പുസ്തകം വാങ്ങുക</a><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/6041857233797472111-2363516773713298500?l=puzhablogger.blogspot.com'/></div>പുഴ.കോംhttp://www.blogger.com/profile/10790191291571492586noreply@blogger.com0tag:blogger.com,1999:blog-6041857233797472111.post-7622659811794760972008-08-03T21:37:00.000-07:002008-08-03T21:41:39.003-07:00പാഠപുസ്തകം - കാര്‍ട്ടൂണ്‍<div align="center"><br /><img src="http://www.puzha.com/puzha/magazine/content/images/cartoon001.jpg" border="0"/><br />കാര്‍ട്ടൂണിസ്റ്റ്: <a href="http://www.puzha.com/puzha/cgi-bin/author-detail.cgi?channel=magazine&author_xml=kutty_edakkazhiyoor.xml">കുട്ടി എടക്കഴിയൂര്</a>‍<br /></div><br /><br /><a href="http://www.puzha.com/puzha/magazine/html/cartoon1_june27_08.html#add-comment">നിങ്ങളുടെ അഭിപ്രായം ഇവിടെ ഇടുക</a><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/6041857233797472111-762265981179476097?l=puzhablogger.blogspot.com'/></div>പുഴ.കോംhttp://www.blogger.com/profile/10790191291571492586noreply@blogger.com0tag:blogger.com,1999:blog-6041857233797472111.post-43056985435154175492008-08-02T20:53:00.000-07:002008-08-02T21:19:23.614-07:00പുഴ ചെറുകഥാമത്സരം - “ഇടവേള” മുന്നില്‍പുഴ ചെറുകഥാമത്സരത്തില്‍ 30-ല്‍ അധികം കഥകള്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് വായിച്ച് വോട്ടുചെയ്യാം. “<a href="http://www.puzha.com/puzha/selfpublish/1215623256-12216767220.html">ഇടവേള</a>”യാണ് ഇപ്പോള്‍ മുന്നിട്ടു നില്‍ക്കുന്നത്. അയച്ചുകിട്ടിയ കഥകള്‍ ഈ മാസം അവസാനം വരെ ചേര്‍ത്തുകൊണ്ടിരിക്കും. ഭൂരിഭാഗം എഴുത്തുകാരും വെബ്ബില്‍ സജീവമായിട്ടില്ലാത്തവരാണ്. അവരെ പ്രോത്സാഹിപ്പിക്കുന്നതിനും ബ്ലോഗുപോലെയുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളിലേക്ക് അവരെ ആകര്‍ഷിക്കുന്നതിനും നിങ്ങള്‍ക്ക് ആവുന്നത് ചെയ്യുക.<br /><br />മത്സരത്തില്‍ ചേര്‍ക്കപ്പെടുന്ന കഥകള്‍ <a href="http://storycompetition.puzha.com">ഇവിടെ</a> (http://storycompetition.puzha.com)കാണാം. <br /><br />ലിസ്റ്റിലെ View ലിങ്കില്‍ ക്ലിക്കു ചെയ്ത് വായിക്കേണ്ട കഥയിലേക്ക് പോകാം. ഒരു കഥയ്ക്ക് വോട്ടുചെയ്യണമെങ്കില്‍ ആ കഥയുടെ അവസാനം തൊരപ്പനിലേക്കുള്ള ലിങ്കില്‍ ക്ലിക്കു ചെയ്താല്‍ മതി.<br /><br /><a href="thorappan.puzha.com">തൊരപ്പനില്‍</a> നിന്നും മത്സരത്തില്‍ പങ്കെടുക്കുന്ന കഥകള്‍ കണ്ടുപിടിക്കാം. Story Competiton 2008 എന്ന വിഭാഗത്തിലാണ് ലിങ്കുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.<br /><br /><br />ഓണ്‍ലൈന്‍ വോട്ടിംഗിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 20 കഥകള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെടും.<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/6041857233797472111-4305698543515417549?l=puzhablogger.blogspot.com'/></div>പുഴ.കോംhttp://www.blogger.com/profile/10790191291571492586noreply@blogger.com3tag:blogger.com,1999:blog-6041857233797472111.post-19369126667534244232008-08-02T19:44:00.000-07:002008-08-02T19:45:57.939-07:00ബുദ്ധിജീവികള്‍ ചെയ്യുന്ന രാജ്യദ്രോഹം<a href="http://www.puzha.com/puzha/cgi-bin/author-detail.cgi?channel=magazine&author_xml=km_roy.xml">കെ.എം.റോയ്‌</a><br /><br />"അമേരിക്കന്‍ സംസ്‌കാരത്തെക്കുറിച്ച്‌ താങ്കളുടെ അഭിപ്രായമെന്താണ്‌?"<br /><br />ചെന്നൈയിലെ അമേരിക്കന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസിന്റെ ഡയറക്‌ടറായ ഒരു അമേരിക്കക്കാരന്‍ എന്നോടു ചോദിച്ച ചോദ്യമാണിത്‌.<br /><br />ആ ചോദ്യം കേട്ടപ്പോള്‍തന്നെ അതിന്റെ അര്‍ത്ഥവും ഉദ്ദേശ്യവും എനിക്കു മനസ്സിലായി കഴിഞ്ഞിരുന്നു. കാരണം ഈമാതിരിയൊരു ചോദ്യം മറ്റൊരു അമേരിക്കക്കാരനില്‍ നിന്നും ഞാന്‍ ഇതിനു മുമ്പും കേട്ടിട്ടുണ്ട്‌. അത്‌ ശ്രീലങ്കയില്‍ വച്ചു ഒരു അമേരിക്കന്‍ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച ദക്ഷിണേഷ്യന്‍ പത്രപ്രവര്‍ത്തകരുടെ ഒരു സെമിനാറില്‍ സംബന്ധിക്കാന്‍ പോയപ്പോള്‍ കൊളംബോയിലെ അമേരിക്കന്‍ എംബസിയില്‍ വച്ച്‌ അവരുടെ സ്ഥാനപതി എന്നോടു ചോദിച്ച ഒരു ചോദ്യം തന്നെയായിരുന്നു.<br /><br />അമേരിക്കന്‍ സ്ഥാനപതിയോടു മറുപടി എന്ന നിലയില്‍ ഞാന്‍ ചോദിച്ച ഒരു മറുചോദ്യമാണ്‌ ഇന്‍ഫര്‍മേഷന്‍ ഡയറക്‌ടറോടും ഞാന്‍ പറഞ്ഞത്‌.<br /><br />"അമേരിക്കക്ക്‌ ഒരു സംസ്‌കാരം തന്നെയില്ലല്ലോ?"<br /><br />എന്റെ മറുപടി ഒട്ടും ദഹിക്കാത്തവിധത്തില്‍ ഡയറക്‌ടര്‍ എന്നോടു വിസ്‌മയപൂര്‍വ്വം ചോദിച്ചു.<br /><br />"താങ്കള്‍ എന്താണ്‌ പറയുന്നത്‌?"<br /><br />ആ വിസ്‌മയമെല്ലാം കാപട്യമാണെന്ന്‌ എനിക്കു മനസ്സിലാകാതിരുന്നില്ല. ഇന്ത്യക്കാരെ അളക്കാനുളള ഒരു മുഴക്കോലാണതെന്ന്‌ എനിക്ക്‌ ബോദ്ധ്യമുണ്ടായിരുന്നു.<br /><br />"എന്റെ രാജ്യമായ ഇന്ത്യക്ക്‌ അയ്യായിരം വര്‍ഷത്തെ ചരിത്രമുണ്ട്‌. അതില്‍ സഹസ്രാബ്‌ദങ്ങള്‍ പഴക്കമുളള സംസ്‌കാരവുമുണ്ട്‌. ഭാരതീയ സംസ്‌കാരമെന്ന്‌ ലോകമാകെ വിശേഷിപ്പിക്കുന്ന ഉത്തമസംസ്‌കാരം. ഒരു ജനതയുടെയോ ദേശത്തിന്റെയോ സംസ്‌കാരം ഉരുത്തിരിഞ്ഞു വരാന്‍ ഏറ്റവും ചുരുങ്ങിയത്‌ മൂവായിരമോ മൂവായിരത്തി അഞ്ഞൂറോ വര്‍ഷം വേണ്ടിവരും. അതുകൊണ്ടാണ്‌ അയ്യായിരം വര്‍ഷത്തെ ചരിത്രമുളള എന്റെ രാജ്യത്തിന്‌ ഇത്രയും സമ്പന്നമായൊരു സംസ്‌കാരമുളളത്‌.<br /><br />"അപ്പോള്‍ ഞങ്ങള്‍ക്കോ?"<br /><br />എന്നെ അളക്കാനെന്ന മട്ടില്‍ തന്നെയാണ്‌ അദ്ദേഹം ചോദിച്ചത്‌.<br /><br />"അമേരിക്കക്കാര്‍ക്ക്‌ അഞ്ഞൂറുവര്‍ഷത്തെ ചരിത്രമേയുളളൂ. ക്രിസ്‌റ്റഫര്‍ കൊളംബസ്‌ 1492 ല്‍ അമേരിക്കന്‍ വന്‍കര കണ്ടുപിടിച്ചതിനുശേഷമുളള ചരിത്രം. അങ്ങിനെയുളള അമേരിക്കന്‍ ജനതക്ക്‌ കഴിഞ്ഞ അഞ്ഞൂറുവര്‍ഷം കൊണ്ട്‌ എങ്ങനെയാണൊരു സംസ്‌കാരം രൂപപ്പെടുക?"<br /><br />എന്റെ മറുപടി കേട്ടപ്പോള്‍ അദ്ദേഹം പുഞ്ചിരി തൂകുക മാത്രമാണ്‌ ചെയ്‌തത്‌.<br /><br />"ചരിത്രപഠനമനുസരിച്ച്‌ ഒരു സംസ്‌കാരം രൂപമെടുക്കാന്‍ ഒരു ദേശത്തിനു മൂവായിരമോ മൂവായിരത്തി അഞ്ഞൂറോ വര്‍ഷം വേണമെങ്കില്‍ അമേരിക്കക്ക്‌ അങ്ങിനെയൊരു സംസ്‌കാരം ഉരുത്തിരിഞ്ഞുവരാന്‍ നാലായിരം വര്‍ഷമെങ്കിലും വേണ്ടിവരും."<br /><br />എന്റെ മറുപടി കേട്ടപ്പോള്‍ വളരെ ജിജ്ഞാസയോടെ ഡയറക്‌ടര്‍ ചോദിച്ചു.<br /><br />"അതിനെന്താണു കാരണം?"<br /><br />"അമേരിക്ക എന്നു പറയുന്നത്‌ യൂറോപ്പില്‍നിന്ന്‌ കുടിയേറിയ ക്രിമിനലുകളുടെ രാജ്യമാണ്‌. അമേരിക്ക കണ്ടുപിടിച്ചയുടനെ നാടുംവീടുമെല്ലാം ഉപേക്ഷിച്ച്‌ കേട്ടുകേള്‍വി പോലുമില്ലാത്ത ഒരു ഭൂപ്രദേശത്ത്‌ രണ്ടും കല്‍പിച്ച്‌ പോകാന്‍ തയ്യാറായത്‌ വല്ലാത്ത മുഷ്‌ക്കും ചട്ടമ്പി സ്വഭാവവുമുളള കുറേപ്പേരാണ്‌. അങ്ങിനെ ക്രിമിനല്‍ മനഃസ്ഥിതിയുളളവരുടെ പിന്‍തലമുറക്കാര്‍ക്ക്‌ ഒരു നല്ല സംസ്‌കാരം രൂപപ്പെടുത്തിയെടുക്കാന്‍ മറ്റേതു ദേശക്കാരേയുകാള്‍ കൂടുതല്‍ സമയം വേണ്ടിവരും."<br /><br />എന്റെ ആ വിശദീകരണത്തിനു മുന്നില്‍ ആ അമേരിക്കക്കാരന്‍ നിശ്ശബ്‌ദനായി നിന്നതേയുളളൂ. വാസ്‌തവത്തില്‍ ഇന്ത്യക്കാരില്‍ അധികം പേര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്ന ഒരു കാര്യം നമ്മുടെ സംസ്‌കാരത്തിന്റെ വിലയും മഹത്വവുമാണ്‌. സഹിഷ്‌ണതയാണ്‌ ഭാരതീയ സംസ്‌കാരത്തിന്റെ ആധാരശിലയെന്നു പൊതുവെ പറയപ്പെടുന്നു. സഹിഷ്‌ണത എന്ന ആ പ്രയോഗം അര്‍ത്ഥപൂര്‍ണ്ണമല്ല എന്ന അഭിപ്രായക്കാരനാണ്‌ ഞാന്‍. സഹിഷ്‌ണത എന്ന പദത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ഇഷ്‌ടമില്ലെങ്കിലും എന്തിനെയെങ്കിലും സഹിക്കുകയെന്ന വിട്ടുവീഴ്‌ചാ മനോഭാവം എന്നാണ്‌. സഹിഷ്‌ണുതക്കു പകരം സ്വീകരിക്കാവുന്ന പദം ഉള്‍ക്കൊളളല്‍ എന്നാണ്‌. കാരണം വിദേശത്തു ജന്മമെടുത്ത മതങ്ങളേയും സംസ്‌കാരങ്ങളെയും തുറന്ന മനസ്സോടെ ഉള്‍ക്കൊളളാനുളള ഇന്ത്യന്‍ ജനതയുടെ മനോഭാവമാണ്‌ നമ്മുടെ സംസ്‌കാരത്തെ സമ്പന്നമാക്കിയത്‌.<br /><br />പക്ഷെ ഇതൊക്കെ അറിയാവുന്ന അമേരിക്കക്കാരന്‍ ആരേയും അളക്കാനാണ്‌ ഇനിയും രൂപമെടുത്തിട്ടില്ലാത്ത അവരുടെ സംസ്‌കാരത്തെക്കുറിച്ച്‌ ഏതൊരു ഇന്ത്യാക്കാരനോടും ചോദിക്കാറ്‌. പക്ഷെ വിദേശത്തെത്തുന്ന ഇന്ത്യന്‍ ബുദ്ധിജീവികള്‍ എന്ന്‌ അവകാശപ്പെടുന്നവര്‍ ഇല്ലാത്ത ആ സംസ്‌കാരത്തിന്റെ മഹത്വം വര്‍ണ്ണിക്കുകയും ഇന്ത്യയെ മാത്രമല്ല മഹത്തായ ഇന്ത്യന്‍ സംസ്‌കാരത്തെപ്പോലും താഴ്‌ത്തിക്കെട്ടി സംസാരിക്കുകയും ചെയ്യും. ഇന്ത്യയുടെ മുഖം വിദേശങ്ങളില്‍ വികൃതമായിട്ടുണ്ടെങ്കില്‍ അതിനു ഉത്തരവാദികള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും എല്ലാ അനുഗ്രഹങ്ങളും പരമാവധി അനുഭവിച്ചുകൊണ്ടും വിദേശത്തുചെന്ന്‌ മാതൃരാജ്യത്തെ തളളിപ്പറയുന്ന ആത്മവഞ്ചകരായ അത്തരം കപട ബുദ്ധിജീവികളാണ്‌. അപകര്‍ഷതാബോധം കൊണ്ടല്ല അങ്ങിനെ പറയുന്നത്‌. മറിച്ച്‌ വിദേശ ആതിഥേയരെ എങ്ങിനെയെങ്കിലും പ്രീണിപ്പിക്കാനുളള ദാസ്യമനോഭാവം കൊണ്ടാണ്‌.<br /><br /><a href="http://www.puzha.com/puzha/magazine/html/eassay1_july11_08.html#add-comment">കൃതിയെപ്പറ്റി അഭിപ്രായമെഴുതുക </a><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/6041857233797472111-1936912666753424423?l=puzhablogger.blogspot.com'/></div>പുഴ.കോംhttp://www.blogger.com/profile/10790191291571492586noreply@blogger.com0tag:blogger.com,1999:blog-6041857233797472111.post-53361090912995502842008-08-02T19:24:00.000-07:002008-08-02T19:28:39.835-07:00പ്രണയത്തിന്റെ അമ്ലലായനിസുധാ ബാലചന്ദ്രന്‍<br /><br />കോളം: വായനയുടെ ലോകം<br /><br />സമകാലിക മലയാള സാഹിത്യത്തില്‍ ഏറ്റവും പുഷ്‌ക്കലമായ ശാഖ ചെറുകഥയുടേതാണെന്ന കാര്യത്തില്‍ നിരൂപകര്‍ക്കും വായനക്കാര്‍ക്കും എതിരഭിപ്രായമുണ്ടാവില്ല. സമകാലിക ജീവിതയാഥാര്‍ത്ഥ്യങ്ങളോടും അവസ്ഥാവിശേഷങ്ങളോടും തനതായ ശൈലിയില്‍ പ്രതികരിക്കുന്ന മൗലികപ്രതിഭയുളള എഴുത്തുകാര്‍ ഇന്നു ചെറുകഥാമേഖലയിലുണ്ട്‌. പണ്ടൊരിക്കലുമില്ലാത്തവിധം സ്‌ത്രീപ്രാതിനിധ്യവും ഈ രംഗത്തു കാണാം. എഴുതിത്തെളിഞ്ഞവരും അവര്‍ക്കൊപ്പം നില്‍ക്കുകയും പ്രതീക്ഷയുയര്‍ത്തുകയും ചെയ്യുന്ന പുതുതലമുറയും ചെറുകഥാകാരികളിലുണ്ട്‌.<br /><br />ഗഹനമായ ജീവിതവീക്ഷണവും ഭാവതീഷ്ണതയാര്‍ന്ന ഭാഷാശൈലിയും വിശാലമായ അനുഭവസമ്പത്തും അപൂര്‍വ്വതയുളള ഇതിവൃത്തങ്ങളുമൊക്കെക്കൊണ്ട്‌ ശ്രദ്ധേയയായ ഒരു കഥാകാരിയാണ്‌ കെ.ആര്‍. മീര. പത്രപ്രവര്‍ത്തനത്തിന്റെ അനുഭവസമ്പത്ത്‌ മീരയുടെ കഥാലോകത്തെ ഒട്ടൊന്നുമല്ല പോഷിപ്പിച്ചിട്ടുളളത്‌. ഓര്‍മ്മയുടെ ഞരമ്പ്‌, മോഹമഞ്ഞ, കരിനീല തുടങ്ങിയ കൃതികള്‍ക്കുശേഷം മീര എഴുതിയ "മീരാസാധു" നോവലെന്നാണ്‌ പ്രസാധകര്‍ (ഡിസി ബുക്‌സ്‌ 2008 ഫെബ്രു.) അവകാശപ്പെടുന്നതെങ്കിലും ഒരു നീണ്ടകഥയോ നോവലെറ്റോ ആണ്‌.<br /><br />മീരയുടെ ചെറുകഥകളില്‍ വലിയൊരുപങ്ക്‌ ഇതിവൃത്തത്തിന്റെ അപൂര്‍വ്വത കൊണ്ട്‌ ശ്രദ്ധിക്കപ്പെട്ടവയാണ്‌. അഥവാ ഇതിവൃത്തത്തിന്‌ അപൂര്‍വ്വത അവകാശപ്പെടാനില്ലെങ്കില്‍ ആഖ്യാനത്തില്‍ കൈവരിക്കുന്ന അപൂര്‍വ്വത കൊണ്ട്‌ ചില കഥകള്‍ ശോഭിക്കുന്നു. 'മീരാസാധു'വിന്റെ കാര്യത്തിലാവട്ടെ, വിഷയത്തിന്റെ അപൂര്‍വ്വതയും ആഖ്യാനത്തിന്റെ സവിശേഷതയും ഹൃദ്യമായി സമ്മേളിക്കുന്നു.<br /><br />വൃന്ദാവനത്തില്‍ 5000 ക്ഷേത്രങ്ങളും പതിനായിരത്തോളം അഗതികളായ സ്‌ത്രീകളുമുണ്ടത്രേ. തല മുണ്ഡനം ചെയ്‌ത്‌ വെളളസാരിയുടുത്ത്‌ വടിയും ഭിക്ഷാപാത്രവുമായി പകലിരവോളം ഭജനമണ്ഡപത്തില്‍ നാമം ജപിക്കുകയും പിച്ചത്തെണ്ടുകയും ചെയ്യുന്നവര്‍. ടെമ്പിള്‍ ട്രസ്‌റ്റില്‍ നിന്ന്‌ ദിവസവും റേഷനായി 10 ഗ്രാം വീതം അരിയും പരിപ്പും പിന്നെ 10 രൂപ അലവന്‍സും ലഭിക്കുന്നവര്‍. ആര്‍ക്കും വേണ്ടാത്ത കുറേ ജന്മങ്ങള്‍. മീരാസാധുക്കള്‍ എന്നാണവര്‍ അറിയപ്പെടുന്നത്‌. അത്തരമൊരു സ്‌ത്രീയാണ്‌ ഈ കൃതിയിലെ കേന്ദ്രകഥാപാത്രം.<br /><br />വൃന്ദാവനം എന്നു കേള്‍ക്കുമ്പോള്‍ ശരാശരി ഭാരതീയന്റെ മനസ്സിലുണരുന്ന കാല്‍പനിക മനോഹരവും ഭക്തിനിര്‍ഭരവുമായ ചില ചിത്രങ്ങളുണ്ട്‌. ഘനശ്യാമകോമളമായ വനാവലിയും പൈക്കള്‍ മേയുന്ന യമുനാതീരവും ഗോപീഹൃദയവിധുരതയറിയുന്ന ലതാനികുഞ്ജങ്ങളും നിറഞ്ഞ വൃന്ദാവനത്തിലെ മണല്‍ത്തരിയും പുല്‍ക്കൊടിയും പോലും കൃഷ്‌ണസ്‌മരണയാല്‍ പുളകം കൊണ്ടുനില്‍ക്കുന്നുവെന്നാണ്‌ പറഞ്ഞു കേള്‍ക്കാറ്‌. മഹാഭാരതവും ഭാഗവതവും ജയദേവഗീതികളുമൊക്കെക്കൂടി വിരയിച്ചു തരുന്ന ഭാവോജ്ജ്വലമായ സങ്കല്‍പചിത്രങ്ങളെയൊക്കെ തകര്‍ത്തു തരിപ്പണമാക്കിക്കൊണ്ട്‌ കെ.ആര്‍.മീര, കേരളത്തിലെ ഐജിയായിരുന്ന ഒരാളുടെ മകളായി സമ്പന്നകുടുംബത്തില്‍ പിറന്ന്‌ ചെന്നൈ ഐ.ഐ.റ്റിയില്‍ നിന്ന്‌ റാങ്കുവാങ്ങി എഞ്ചിനീയറിംഗ്‌ പാസായ തുളസി വൃന്ദാവനത്തിലെ അഗതികളായ മീരാസാധുക്കളിലൊരുവളായതെങ്ങനെ എന്നു കാണിച്ചുതരുന്നു.<br /><br />വിഷയം പ്രേമം തന്നെ. പക്ഷേ ഭീകരമായ, അക്ഷരാര്‍ത്ഥത്തില്‍ ഭ്രാന്തു പിടിപ്പിക്കുന്ന പ്രേമം. ഐ.ഐ.ടിയില്‍ സീനിയറായിരുന്ന അമേരിക്കയില്‍ ജോലിയുളള വിനയനുമായി നിശ്ചയിച്ചുറപ്പിച്ച കല്യാണത്തിനു തലേന്ന്‌ മാധവനുമൊത്ത്‌ ഒളിച്ചോടാന്‍ തുളസിയെ പ്രാപ്‌തയാക്കിയത്‌ പ്രേമമായിരുന്നോ? അവസാന നിമിഷം വരെ മാധവന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചുനിന്ന തുളസി മാധവന്‍ ആദ്യമായി സ്പര്‍ശിച്ച മാത്രയില്‍ സ്വബോധം നഷ്‌ടപ്പെട്ടവളായിക്കഴിഞ്ഞു ("അയാള്‍ എന്റെ ശരീരത്തില്‍ എന്തോ ദുര്‍മ്മന്ത്രവാദം ചെയ്‌തു") തന്റെ ഡെയിലമ മനസ്സിലാക്കാനോ എതിര്‍ത്തു നില്‍ക്കാനുളള ശക്തി പകര്‍ന്നു തരാനോ വിനയനും അച്ചനമ്മമാര്‍ക്കും കഴിയാതെ വന്നപ്പോള്‍ തുളസി അതു ചെയ്‌തു. 'മരിക്കാറായ എന്റെ അമ്മയെയും ആരുടെയും മുമ്പില്‍ തലകുനിക്കാത്ത അച്‌ഛനെയും രണ്ടനിയത്തിമാരെയും വിനയനെയും ക്രൂരമായി പരിഹസിച്ച്‌' ഒളിച്ചോടി. സ്വന്തം വാല്‍ വിഴുങ്ങിയ സര്‍പ്പത്തെപ്പോലെയായി അവളുടെ പ്രേമം. സ്വയം വായിലാക്കാന്‍ ശ്രമിച്ച്‌ വിശപ്പു ശമിക്കാതെ അതു വട്ടം കറങ്ങി.<br /><br />മാധവന്റെ ജീവിതത്തിലേക്ക്‌ 27 കാമുകിമാര്‍ക്കുശേഷം ("ആരെയും ഞാന്‍ തേടിച്ചെന്നില്ല. എല്ലാവരും എന്നെത്തേടി വരികയായിരുന്നു"- മാധവന്‍) എത്തിയ തുളസി താനാണയാളുടെ അവസാന ലക്ഷ്യമെന്നു വിശ്വസിച്ചു. പക്ഷേ അവള്‍ 2 കുഞ്ഞുങ്ങളുടെ അമ്മയാവുന്നതിനിടെ മാധവന്റെ ജീവിതത്തില്‍ 'ഒരു യുവനടിയും അവര്‍ക്കു പിന്നാലെ ഒരു രാഷ്‌ട്രീയനേതാവും ഒരു പത്രപ്രവര്‍ത്തകയും അതിനു പിന്നാലെ ഒരെഴുത്തുകാരിയും പിന്നാലെ ഒരു ചാനല്‍ അവതാരകയും ഒടുവിലൊരു നര്‍ത്തകിയും" പ്രവേശിച്ചു കഴിഞ്ഞിരുന്നു. ആദ്യകാലത്ത്‌ ഭ്രാന്തുപിടിപ്പിക്കുന്ന പ്രേമലാളനകളും രതിസുഖവും കോരിച്ചൊരിഞ്ഞ്‌ അവളുടെ സംശയങ്ങള്‍ അയാള്‍ അലിയിച്ചുകളഞ്ഞു. മിടുക്കനായ ജേണലിസ്‌റ്റിന്റെ വളര്‍ച്ചയും ഉയര്‍ച്ചയും സമ്മാനിച്ച തിരക്കുകള്‍, പ്രശസ്തി.... ചാനലിലേക്കുളള മാറ്റം... തുളസിയും മക്കളും വിസ്‌മൃതരായിക്കൊണ്ടിരുന്നു. പിണക്കവും പരിഭവവും ശകാരവും മാധവനെ കൂടുതല്‍ അകലെയാക്കി. വീട്ടിലേക്ക്‌ വരവുതന്നെ വല്ലപ്പോഴുമായി. ഒടുവിലത്തെ കാമുകി, നര്‍ത്തകി, ഗര്‍ഭിണിയായപ്പോള്‍ അവള്‍ക്കു മാധവനെ വിവാഹം കഴിക്കണമെന്നു നിര്‍ബന്ധം. അതിന്‌ തുളസി ഒഴിഞ്ഞുകൊടുക്കണം. അവള്‍ ഒഴിഞ്ഞു കൊടുത്തു. മാധവനും കാമുകിക്കും മധുരം നല്‍കി ഡൈവോഴ്‌സ്‌ പെറ്റീഷന്‍ ഒപ്പിട്ടുകൊടുത്ത്‌ ആ രാത്രി മാധവനോട്‌ അവള്‍ ഇരന്നുവാങ്ങി. ഒടുവില്‍ പുലര്‍ച്ചയ്‌ക്ക്‌ അയാളെ തട്ടിയുണര്‍ത്തി താന്‍ വിഷം കൊടുത്തുകൊന്ന കുഞ്ഞുങ്ങളിലേയ്‌ക്കു ഗമിക്കുന്ന ശവംതീനിയുറുമ്പുകളെ കാട്ടിക്കൊടുത്തു. ആ നിമിഷങ്ങളുടെ വിഭ്രാമകമായ ചിത്രം ഇങ്ങനെ. "ഞാന്‍ നഗ്‌നയായിരുന്നു. നീണ്ട മുടി അഴിച്ചിട്ട്‌ ഞാന്‍ പൊട്ടിച്ചിരിച്ചു. മുറിയില്‍ വട്ടം കറങ്ങി. എന്റെയൊപ്പം ഭൂമി കറങ്ങി.. എന്റെ കുഞ്ഞുങ്ങളുടെ ഉറുമ്പരിച്ച ശരീരങ്ങള്‍ കറങ്ങി. എല്ലാം എല്ലാം കറങ്ങി."<br /><br />മാധവന്റെ പ്രഥമസ്‌പര്‍ശം തൊട്ട്‌ സമചിത്തത നഷ്‌ടപ്പെട്ട്‌ അവളില്‍ ഉന്മാദം മുളയിട്ടു തുടങ്ങിയിരുന്നുവെന്നും കഠിനമായ മാനസിക സമ്മര്‍ദ്ദവും ഏകാന്തതയും നിറഞ്ഞ വര്‍ഷങ്ങള്‍ക്കപ്പുറം ദാമ്പത്യത്തിന്റെ തകര്‍ച്ച പൂര്‍ണ്ണമാകുന്ന ആ വേളയിലകപ്പെട്ടു കഴിഞ്ഞിരിക്കുന്നുവെന്നും വാദിക്കുവുന്നതാണ്‌. അതൊരുപക്ഷേ തുളസിയെന്ന കഥാപാത്രത്തിന്റെ വിലയിടിച്ചുകാട്ടലാവും. അതിശക്തമായി പാത്രരചന നടത്തിയ അവമതിക്കലുമാകും. (കൃതിക്ക്‌ അവതാരികയെഴുതിയ നിരൂപകന്‍ ശ്രീ. ആര്‍.എസ്‌ കുറുപ്പ്‌".... അവളുടെ അവ്യാഖ്യേയമായ മനോനില എത്രയും സരളവും ഹൃദയദ്രവീകരണക്ഷമവുമായ രീതിയില്‍ ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നു" എന്നാണീ പരിണതിയെ നിരീക്ഷിക്കുന്നത്‌.)<br /><br />ഏതായാലും മൂന്നും മാസങ്ങള്‍ക്കുശേഷം മെഡിക്കല്‍ കോളേജിലെ സൈക്കിയാട്രി വാര്‍ഡില്‍ നിന്ന്‌ വീട്ടിലെത്തിയതിന്റെ പിറ്റേന്നാള്‍ അച്‌ഛന്റെ പണം മോഷ്‌ടിച്ച്‌ തുളസി തിരികെ ദില്ലിയിലെത്തി. ഹോട്ടലില്‍ മുറിയെടുത്തു, മുറി മുറിച്ചു, അലഞ്ഞുനടന്നു. ഒടുവില്‍ എന്തോ ഒരു ഉള്‍പ്രേരണയ്‌ക്കു വശംവദയായി ("മഥുരയെന്ന പദം മാംസത്തില്‍ മറഞ്ഞുകിടന്ന മാധവന്റെ ഓര്‍മ്മയുടെ ആണിമുനയില്‍ കൊണ്ടു. വ്രണം ഇളകി") വൃന്ദാവനത്തിലെത്തി. മീരാസാധുക്കളെക്കണ്ടു. (ആ രംഗവര്‍ണ്ണന ഹൃദയഭേദകവും മരവിപ്പിക്കുന്നതുമായി.) അവരിലൊരാളാകാന്‍ നിശ്ചയിച്ചു. വളരെ ലളിതമായി അതു പ്രാവര്‍ത്തികമാക്കുകയും ചെയ്‌തു.<br /><br />മീരാസാധുവായി 12 വര്‍ഷം വൃന്ദാവനത്തില്‍ ജീവിച്ച തുളസിയുടെ ജീവിതം മീര ആഖ്യാനം ചെയ്യുന്നത്‌ വായനക്കാരന്റെ ഹൃദയത്തില്‍ തുള വീഴ്‌ത്തിക്കൊണ്ടാണ്‌. കാത്തിരിപ്പിന്റെ പന്ത്രണ്ടാം വര്‍ഷത്തില്‍ അവള്‍ക്കു പകപോക്കലിന്റെ പൂര്‍ണ്ണത പ്രദാനം ചെയ്യാന്‍ മാധവന്‍ വരികതന്നെ ചെയ്‌തു. സ്‌ത്രീകളെ അയാള്‍ക്കിന്നു ഭയമാണത്രേ. സ്‌ട്രോക്കുവന്ന്‌ ഒരുവശം തളര്‍ന്ന മാധവന്‌ തുളസിയെ കണ്ടപ്പോള്‍ ഹൃദയാഘാതവും ഉണ്ടായി. മടങ്ങിച്ചെല്ലാന്‍ കേണപേക്ഷിക്കുന്ന മാധവന്റെ ആസ്‌പത്രി മുറിയില്‍ നിന്ന്‌ ചിരിച്ചുചിരിച്ചു തളര്‍ന്ന്‌ ഗോവിന്ദ്‌ജി ക്ഷേത്രത്തിന്റെ മൂന്നാംനിലയിലെ ചുവന്ന മാര്‍ബിളിട്ട തണുത്ത നിലത്ത്‌ താന്‍ വിതറിയ പഴങ്ങള്‍ തിന്നാന്‍ വന്ന (ക്ഷണിച്ചുവരുത്തിയ) കുരങ്ങന്മാരോട്‌ കടിപിടികൂടി മുറിവേറ്റ്‌ രക്തം വാര്‍ന്ന്‌ അവള്‍ കിടന്നു. അപ്പോഴും ചിരിച്ചു.<br /><br />ഉന്മാദത്തിന്റെ ആനന്ദനിര്‍വൃതിയില്‍ അവള്‍ ചിന്തിക്കുന്നതിങ്ങനെ "മാധവന്‍ എന്റേതാണ്‌. ഞാന്‍ ഇനിയും അയാളെ പ്രേമിക്കും. പകയോടെ പ്രേമിക്കും. പ്രേമം കൊണ്ട്‌ പരാജയപ്പെടുത്തും. പവിത്രീകരിക്കും. ഒടുവില്‍, അയാളില്‍ തന്നെ വിലയം പ്രാപിക്കും."<br /><br />മലയാള കഥാസാഹിത്യം കണ്ട അത്യസാധാരണയായ, അതിശക്തയായ ഒരു നായികയാണ്‌ തുളസി. അതിസങ്കീര്‍ണ്ണമാണവളുടെ മനോഗതികള്‍. പക്ഷേ സങ്കീര്‍ണ്ണത ഏറുന്നതനുസരിച്ച്‌ ലളിതവും സരളവുമായിത്തീര്‍ന്ന മീരയുടെ കഥപറച്ചില്‍. ചെറിയ കാര്യങ്ങള്‍ അത്ഭുതജനകമാം വിധം അവതരിപ്പിക്കുമ്പോള്‍ ഭീകരവും അസാധാരണവും അയുക്തികവും ഭ്രമാത്മകവുമായ കാര്യങ്ങള്‍ തികച്ചും ലളിതമായ വിധത്തില്‍ അവതരിപ്പിക്കുന്ന പ്രത്യേകത ഈ കൃതിയിലും കാണാം.<br /><br />തുളസിയും മാധവനുമല്ലാതെയുളള കഥാപാത്രങ്ങള്‍ ചിലരേയുളളൂ. പക്ഷേ ചെറിയ തൂലികാചലനങ്ങള്‍ കൊണ്ട്‌ അവരെയൊക്കെയും ജീവത്താക്കി മാറ്റിയിരിക്കുന്നു. വിനയനെ നോക്കുക. എത്ര മാന്യനാണയാള്‍. തന്നെ അവമാനിച്ച്‌ ഒളിച്ചോടിയ തുളസിയോടയാള്‍ക്ക്‌ ഒരു വൈരാഗ്യവുമില്ല. അവിവാഹിതനായി തുടരുകയും തുളസി സന്തോഷത്തോടെ ജീവിക്കുന്നില്ല എന്നു ദുഃഖിക്കുകയും ചെയ്യുന്നു. അവളുടെ ദാമ്പത്യത്തിലെ തകരാറുകള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നു. ഒടുവില്‍ വൃന്ദാവനത്തില്‍ വച്ച്‌ തുളസി പാദങ്ങളില്‍ തലമുട്ടിച്ച്‌ മാപ്പിരക്കുമ്പോള്‍ "എനിക്കിതു കാണാന്‍ വയ്യ തുളസീ" എന്നു കണ്ണു തുടയ്‌ക്കുന്ന വിനയന്റെ ചിത്രം മനസ്സില്‍ നിറഞ്ഞു നില്‍ക്കും.<br /><br />കഥാപാത്രങ്ങള്‍ക്ക്‌ കഥാകാരി നല്‍കിയിരിക്കുന്ന പേരുകള്‍ക്ക്‌ സവിശേഷതയുണ്ട്‌. മാധവന്‍, 16008 ഭാര്യമാരുളള സാക്ഷാല്‍ മാധവന്റെ പേരിനര്‍ഹന്‍ തന്നെ. കൃഷ്‌ണന്റെ ഭക്തന്മാരില്‍ അഗ്രേസരയായ തുളസീദേവിയുടെ നാമമാണ്‌ നായികയ്‌ക്ക്‌. മാധവന്‍ വിവാഹം കഴിക്കാനാഗ്രഹിക്കുന്ന ഒടുവിലത്തെ കാമുകിയാകട്ടെ, ഭാമയാണ്‌.<br /><br />പ്രേമവും പകയും തമ്മിലിടകലര്‍ന്ന്‌ ഉന്മാദത്തിലലിയുന്ന കഥയുടെ ഗതിയില്‍ തുളസി പാടുന്ന മീരാഭജന്‍സ്‌ പരഭാഗശോഭ പകരും.<br /><br />ലൈംഗികതക്ക്‌ ജീവിതത്തിലുളള സ്വാധീനം ഭയജനകകമാം വിധമാണ്‌ മീര കൈകാര്യം ചെയ്യുന്നത്‌. പ്രസവത്തിന്‌ അമ്മായിയമ്മയുടെ അടുത്തു ചെല്ലുമ്പോഴാണ്‌ മാധവനെക്കുറിച്ച്‌ തനിക്കൊന്നുമറിയില്ലെന്ന്‌ തുളസി തിരിച്ചറിയുന്നത്‌. അവളുടെ പരാതി കേള്‍ക്കുമ്പോള്‍ "എനിക്ക്‌ നെഞ്ചിലൊരു മറുകും തുടയിലൊരു മുറിവുമുളള കാര്യം തുളസിക്കറിയില്ലേ?" എന്നാണയാളുടെ മറുചോദ്യം.<br /><br />മീര വരച്ചുകാട്ടുന്ന വൃന്ദാവനത്തില്‍ ഒരാള്‍ക്കും യഥാര്‍ത്ഥ ഭക്തിയില്ല എന്നത്‌ ഭാരതീയ മനസ്സിനെ ഞെട്ടിക്കുന്ന അറിവാണ്‌. വാശിയോടെ നാമം ജപിക്കുന്ന മീരാസാധുക്കളുടെ പ്രപഞ്ചത്തില്‍ പോലുമില്ല. യൗവനയുക്തയായ തുളസിയെ രണ്ടാം ഭാര്യയാക്കാനാഗ്രഹിച്ചു മുറിയിലേക്ക്‌ വരുത്തുന്ന പൂജാരിയെക്കുറിച്ച്‌ പിന്നെന്തിനു പറയണം?<br /><br />സര്‍പ്പങ്ങളും ശവംതീനിയുറുമ്പുകളും ആവര്‍ത്തിച്ച്‌ പ്രത്യക്ഷപ്പെടുകയും കഥാഗതിയില്‍ ആലോചനാമൃതമായ പങ്കു വഹിക്കയും ചെയ്യുന്നു. ആദിമധ്യാന്തപ്പൊരുത്തം ദീക്ഷിക്കാതെ സംഭവപരമ്പരകള്‍ അവതരിപ്പിക്കുന്നിടത്ത്‌ മീര കാട്ടുന്ന കൈയടക്കമാവാം ശില്‍പഭദ്രതയുടെ പേരില്‍ വലിയൊരു സര്‍ട്ടിഫിക്കറ്റ്‌ നല്‍കാന്‍ അവതാരികാകാരനെ പ്രേരിപ്പിച്ചത്‌.<br /><br />ഒമ്പതാം നിലയിലെ ഫ്ലാറ്റില്‍ വാര്‍ഡ്‌ റോബിന്റെ താഴത്തെ തട്ടില്‍ മാധവന്റെ കാമുകിമാരുടെ പ്രേമലേഖനങ്ങള്‍ക്കിടയില്‍ ശവംതീനിയുറുമ്പുകള്‍ അരിച്ചുകൊണ്ടിരിക്കുന്ന കറുത്തപാമ്പിന്റെയും അത്‌ പാതിവിഴുങ്ങിയ ചുണ്ടെലിയുടെയും ചിത്രം ഭീതിപ്രദമാണ്‌. തുളസിയുടെയും മാധവന്റെയും പ്രണയബന്ധത്തിന്റെയും അതിന്റെ പരിണതിയുടെയും രൂപകങ്ങളായി മാറുന്നു അവ. ഗര്‍ഭിണിയും ഏകാകിനിയുമായിരുന്ന വേളയില്‍ ആ കാഴ്‌ച അവളിലുണ്ടാക്കിയ മനഃസംഘര്‍ഷത്തിന്റെ വര്‍ണ്ണനയും നന്നായി. ഫസ്‌റ്റ്‌ റാങ്കു വാങ്ങി ഐ.ഐ.ടി പാസായ മിടുക്കിയായ ഒരു പെണ്‍കുട്ടി എന്തിനിങ്ങനെ ജീവിതം എറിഞ്ഞുടയ്‌ക്കുന്നു എന്നു ന്യായമായി ചോദിക്കാം. തുളസിയും സ്വയം അതു ചിന്തിക്കുന്നുണ്ട്‌. 'വേണമെങ്കില്‍ അച്ഛന്റടുത്തേക്ക്‌ മടങ്ങിച്ചെന്ന്‌, ജോലിചെയ്‌ത്‌ മക്കളെ വളര്‍ത്തി ജീവിക്കാം. പക്ഷേ ആത്മപീഡനരതിയും പരപീഡനരതിയും കെട്ടുപിണഞ്ഞ്‌ ഉന്മത്തമായിത്തീര്‍ന്ന ആ മനസ്സ്‌ അതിനൊരുങ്ങിയതേയില്ല. അവള്‍ മറ്റൊരിടത്ത്‌ സ്വയം വര്‍ണ്ണിക്കുംപോലെ ഉപയോഗിച്ചു വലിച്ചെറിഞ്ഞ ഒരു മണ്‍കുടമാണത്‌. അതു കഷണങ്ങളായി ചിതറിപ്പോയി. ആ കുടത്തില്‍ നിറഞ്ഞത്‌ പാത്രത്തെപ്പോലും ദ്രവിപ്പിക്കുന്ന അമ്ലം പോലെയുളള മാധവന്റെ പ്രേമമായിരുന്നല്ലോ.<br /><br />എല്ലാ അധ്യായവും ആരംഭിക്കുന്നത്‌ പ്രേമത്തെക്കുറിച്ചും അതിനൊരുപമ നല്‍കിക്കൊണ്ടുമാവണമെന്ന നിര്‍ബന്ധം കൊണ്ട്‌ കൃതിക്കു പ്രത്യേകിച്ചൊരു മെച്ചം കിട്ടിയിട്ടുണ്ടോ? പ്രേമത്തെയും പ്രേതത്തെയും ഉപമിക്കാന്‍ ശ്രമിച്ചത്‌ ബാലിശവുമായി. "മാധവന്‍ എനിക്ക്‌ ആ വിഷം തന്നു. ഞാന്‍ മരിച്ചില്ല. പകരം അയാളെ കൊന്നു. വിധവയായ ഞാന്‍ മഥുരയിലെ വൃന്ദാബനിലേയ്‌ക്ക്‌ വന്നു" എന്നെഴുതിക്കൊണ്ടുളള ആദ്യഖണ്ഡം വായനക്കാരനെ വഴിതെറ്റിക്കുന്നതായിപ്പോയി. ഖണ്ഡനപരമായി പറയാന്‍ പ്രത്യേകിച്ചു തിരഞ്ഞാലും ഇങ്ങനെ ചിലതു മാത്രമേയുളളൂ.<br /><br />അമ്ലം പോലെ സര്‍വ്വതും ദഹിപ്പിക്കുന്ന ഒരു പ്രേമകഥ അമ്ലസ്വഭാവമുളള ഭാഷയും ആഖ്യാനശൈലിയും ഉപയോഗിച്ച്‌ കെ. ആര്‍ മീര പറഞ്ഞു തീര്‍ക്കുമ്പോള്‍ അനുവാചക ഹൃദയത്തില്‍ രാസപരിണാമങ്ങള്‍ വന്നു ഭവിക്കുന്നു.<br /><br /><a href="http://www.puzha.com/puzha/magazine/html/vayanayute2.html#add-comment">കൃതിയെപ്പറ്റി അഭിപ്രായമെഴുതുക</a><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/6041857233797472111-5336109091299550284?l=puzhablogger.blogspot.com'/></div>പുഴ.കോംhttp://www.blogger.com/profile/10790191291571492586noreply@blogger.com0tag:blogger.com,1999:blog-6041857233797472111.post-63435911271102454222008-07-30T22:54:00.000-07:002008-07-30T22:58:09.324-07:00ആധുനിക വികസനത്തിന്റെ ആധ്യാത്മിക തലങ്ങള്‍ - ഡോ. മുരളീവല്ലഭനുളള മറുപടി<a href="http://www.puzha.com/puzha/cgi-bin/author-detail.cgi?channel=magazine&author_xml=prasannakumar-delhi.xml">പ്രസന്നകുമാര്‍ ന്യൂഡല്‍ഹി</a><br /><br />മനഃസ്ഥിതിയെ സമ്പന്നമാക്കുന്ന സത്യം, ധര്‍മ്മം, നീതി, ദയ, സ്‌നേഹം, സഹകരണം തുടങ്ങിയ മൂല്യങ്ങള്‍ മുഖ്യമായും സംഭാവന ചെയ്‌തിരിക്കുന്നത്‌ മനുഷ്യന്റെ ഈശ്വരനിലുളള വിശ്വാസമാണ്‌. സര്‍വ്വശക്തിയും സര്‍വ്വവ്യാപിയുമായിട്ടുളള ഈശ്വരചൈതന്യത്തിലാണ്‌ എല്ലാ മതവിഭാഗക്കാരും ദുഃഖവും, സങ്കടവും വരുമ്പോള്‍ രക്ഷക്കായി ആശ്രയിക്കുന്നത്‌. ഇന്നും ലോകത്തിലെ 86 ശതമാനമാള്‍ക്കാരും ഏതെങ്കിലും തരത്തിലുളള മതവിഭാഗങ്ങളില്‍പെടുന്നവരാണെന്നും ഈശ്വരവിശ്വാസികളാണെന്നും World Watch Institute-ന്റെ 2002ലെ ഒരു പഠനം പറയുന്നു. വിശ്വാസി ഒരു തിന്മ ചെയ്യുന്നുണ്ടെങ്കില്‍കൂടി അത്‌ ഈശ്വരശിക്ഷയെ ഭയന്നുകൊണ്ടായിരിക്കും. മാത്രമല്ല, ഒരു വിശ്വാസിക്ക്‌ പശ്ചാത്താപത്തിലൂടെ തിന്മയില്‍നിന്ന്‌ പിന്മാറാനുമുളള മനസ്സുമുണ്ടാകും. പക്ഷെ ഒരവിശ്വാസിക്ക്‌ ആരെയും ഭയക്കേണ്ടതില്ലാത്തതിനാല്‍ യാതൊരു സങ്കോചവും കൂടാതെ തിന്മ ചെയ്യുവാനാകും. തിന്മ ചെയ്‌താലും ദൈവഭയമില്ലാത്തതിനാല്‍ പശ്ചാത്തപിക്കേണ്ട ആവശ്യമില്ല. അതുകൊണ്ട്‌ തന്നെ മനംമാറ്റവും അസാധ്യം. ഇതുകൊണ്ടായിരിക്കണം അവിശ്വാസത്തില്‍ കെട്ടിപ്പടുത്ത സോഷ്യലിസ്‌റ്റ്‌ വ്യവസ്ഥിതി കേവലം എഴുപതുവര്‍ഷങ്ങള്‍ കൊണ്ട്‌ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുപോയത്‌.<br /><br />ചങ്ങനാശ്ശേരിയിലെ എന്‍.എസ്‌.എസ്‌. ഹിന്ദുകോളേജിലെ സംസ്‌കൃതവിഭാഗം പുറത്തിറക്കിയ പഠന-ഗവേഷണവാര്‍ഷിക പ്രസിദ്ധീകരണമായ &quot;വൈഖരി 2007-08&quot; ല്‍ വാഴൂര്‍ എസ്‌.വി.ആര്‍.എന്‍.എസ്‌.എസ്‌. കോളേജിലെ ധനതത്വശാസ്‌ത്രവിഭാഗം അദ്ധ്യാപകന്‍ ഡോ. ടി.വി. മുരളീവല്ലഭന്‍ എഴുതിയ &#39;ആധുനികവികസനത്തിന്റെ ആധ്യാത്മികതലങ്ങള്‍&#39; എന്ന ലേഖനത്തിലെ ഒരു ഭാഗമാണ്‌ മുകളില്‍ ചേര്‍ത്തിരിക്കുന്നത്‌. ധനതത്വശാസ്‌ത്രത്തില്‍ ഡോക്‌ട്രേറ്റ്‌ എടുത്ത ഒരു അധ്യാപകന്‍, വികസനത്തിന്‌ ആധ്യാത്മികത ഒരു അത്യാവശ്യഘടകമാണെന്ന്‌ പറയുമ്പോള്‍, മണ്‍മറഞ്ഞ സാമ്പത്തികവിദഗ്‌ദര്‍ ലജ്ജിച്ച്‌ തലതാഴ്‌ത്തുന്നുണ്ടാകാം. ലോകജനസംഖ്യയില്‍ 86 ശതമാനം ആളുകളും ഈശ്വരവിശ്വാസികളാണെന്ന്‌ പറയുമ്പോഴും ബാക്കി വരുന്ന 14 ശതമാനം ആളുകള്‍ മൂലമാണോ ഈ ലോകത്ത്‌ ശാന്തിയും നന്മയും വികസനവും ഉണ്ടാകാത്തത്‌? 100 ശതമാനം ആളുകളും വിശ്വാസികളായെങ്കില്‍ മാത്രമേ ശാന്തിയും നന്മയും വികസനവും ഉണ്ടാകുകയുളളുവെങ്കില്‍, ശ്രീ. മുരളീവല്ലഭന്‍ വിശ്വസിക്കുന്നതു പോലെ സാക്ഷാല്‍ ദൈവം തമ്പുരാന്‌ ബാക്കിവരുന്ന അവിശ്വാസികളായ 14 ശതമാനം ആളുകളെ തന്റെ അത്ഭുതശക്തിയാല്‍ കൊന്നൊടുക്കി ഈ ലോകത്ത്‌ ശാന്തിയും നന്മയും വികസനവും നടത്താവുന്നതേയുളളൂ. ഈ ലോകത്ത്‌ ശാന്തി ഇല്ലാതാകാനുളള കാരണക്കാര്‍ അവിശ്വാസിയാണോ? അവിശ്വാസിയും വിശ്വാസിയും തമ്മിലാണോ ലോകത്ത്‌ പരസ്‌പരം യുദ്ധം നടത്തുന്നത്‌? നൂറ്റാണ്ടുകളോളം നടന്ന കുരിശുയുദ്ധത്തില്‍ കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്‌ത ലക്ഷക്കണക്കിന്‌ ആളുകള്‍ നിരീശ്വരവാദികളായിരുന്നോ? വര്‍ഷങ്ങളോളം തമ്മിലടിച്ച്‌ ഒരേ വംശത്തില്‍പ്പെട്ടവരെ കൊന്നൊടുക്കിയ ഇറാന്‍-ഇറാഖ്‌ ഭരണാധികാരികള്‍ നിരീശ്വരവാദികളായിരുന്നുവോ? ഇന്ത്യയില്‍ ഏകദേശം 1200 കൊല്ലക്കാലം നിലനിന്നിരുന്ന ബുദ്ധ-ജൈനമതക്കാരെ കൊന്നൊടുക്കിയും ഭീക്ഷണിപ്പെടുത്തിയും ഹിന്ദുമതം സ്ഥാപിച്ചവര്‍ നിരീശ്വരവാദികളായിരുന്നുവോ? ഇസ്രായേലിലേയും പാലസ്‌തീനിലേയും തമ്മിലടിക്കുന്ന ജനങ്ങള്‍ നിരീശ്വരവാദികളാണോ? ഇറാക്കിലെ ജനങ്ങളെ കൊന്നൊടുക്കുന്ന അമേരിക്കന്‍ പട്ടാളക്കാരും ഇറാക്കിലെ പരസ്‌പരം തമ്മിലടിക്കുന്ന ഖുര്‍ദിഷുകളും ഷിയാ മുസ്‌ലീങ്ങളും നിരീശ്വരവാദികളാണോ? പാക്കിസ്ഥാനില്‍ തമ്മിലടിക്കുന്ന സുന്നി-ഷിയാ മുസ്‌ലീങ്ങള്‍ നിരീശ്വരവാദികളാണോ? കാശ്‌മീരില്‍ നിരപരാധികളെ കൊന്നൊടുക്കുന്ന ലക്ഷ്‌കര്‍-ഇ-തോയിബയില്‍പ്പെട്ട തീവ്രവാദികള്‍ നിരീശ്വരവാദികളാണോ? ശ്രീലങ്കയില്‍ തദ്ദേശവാസികളെ ചാവേര്‍ബോംബുപയോഗിച്ച്‌ കൊന്നൊടുക്കുന്ന എല്‍.ടി.ടി.ക്കാര്‍ നിരീശ്വരവാദികളാണോ? ബാബറിമസ്‌ജിദ്‌ തകര്‍ത്ത്‌ ആയിരക്കണക്കിന്‌ മുസ്‌ലീങ്ങളെ കൊന്നാടുക്കിയ ഹിന്ദുവര്‍ഗ്ഗീയവാദികള്‍ നിരീശ്വരവാദികളാണോ? മാറാട്‌ കൊല്ലപ്പെട്ട ഹിന്ദുക്കളും മുസ്‌ലീങ്ങളും നിരീശ്വരവാദികളായിരുന്നുവോ? വടക്കേന്ത്യയില്‍ ആക്രമിക്കപ്പെടുന്ന ക്രിസ്‌ത്യന്‍ മിഷണറിമാരും അവരെ ആക്രമിക്കുന്ന വിശ്വഹിന്ദു പരിഷത്തുകാരും നിരീശ്വരവാദികളാണോ? ലോകത്ത്‌ ശാന്തിയും സമാധാനവും ഇല്ലാതാക്കിയിട്ട്‌ അത്‌ നിരീശ്വരവാദികളുടെ തലയില്‍ കെട്ടിവച്ച്‌ സ്വയം ഓടി കളിക്കുകയാണ്‌ ശ്രീ. മുരളീവല്ലഭനെപ്പോലെയുളള &#39;പണ്ഡിതന്‍മാര്‍&#39;. വികസനത്തിന്‌ വിശ്വാസം ആവശ്യമാണെങ്കില്‍, ദക്ഷിണേന്ത്യയുടെ മുഖഛായമാറ്റാന്‍ കഴിയുന്ന സേതുസമുദ്രം പദ്ധതിയെ തുരങ്കം വച്ചത്‌ ഈശ്വരവിശ്വാസികളായ ബി.ജെ.പിയും ആര്‍.എസ്‌.എസും വിശ്വഹിന്ദുപരിഷത്തും ആണെന്ന കാര്യം മനസ്സിലാക്കണം.<br /><br />&quot;.... സര്‍വ്വശക്തിയും സര്‍വ്വവ്യാപിയുമായിട്ടുളള ഈശ്വരചൈതന്യത്തിലാണ്‌ എല്ലാ മതവിഭാഗക്കാരും ദുഃഖവും, സങ്കടവും വരുമ്പോള്‍ രക്ഷക്കായി ആശ്രയിക്കുന്നത്‌&quot; എന്ന്‌ ശ്രീ മുരളീവല്ലഭന്‍ അവകാശപ്പെടുന്നു. ഇതു ഒരുപക്ഷെ ശരിയാണ്‌. നിരാശ്രയരും നിരാലംബരുമായ ജനങ്ങള്‍ക്ക്‌ മതങ്ങള്‍ ഒരുപരിധിവരെ ആശ്വാസം പകരുന്നുവെന്ന്‌ മാര്‍ക്‌സ്‌ കമ്യൂണിസ്‌റ്റ്‌ മാനിഫെസ്‌റ്റോയില്‍ പറഞ്ഞിട്ടുണ്ട്‌. പക്ഷേ ഒരാള്‍ക്ക്‌ ഒരു അപകടം ഉണ്ടുകുമ്പോഴോ അല്ലെങ്കില്‍ അസുഖം ബാധിക്കുമ്പോഴോ എന്തുകൊണ്ട്‌ അയാളെ അടുത്തുളള ഒരു ക്ഷേത്രത്തിലേയ്‌ക്കോ പളളിയിലേക്കോ കൊണ്ടുപോകാതെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുന്നു? ഈ സമയത്ത്‌ എന്തികൊണ്ട്‌ വിശ്വാസികള്‍ ഈശ്വരന്റെ സമീപത്തേക്ക്‌ അയാളെ കൊണ്ടുപോകുന്നില്ല? ഒരുപക്ഷേ ആ രോഗിയെ ചികിത്സിക്കുന്ന ഡോക്‌ടര്‍ അതിവിദഗ്‌ധനാണെങ്കില്‍ അറിയപ്പെടുന്ന ഒരു നിരീശ്വരവാദിയാണെങ്കില്‍ കൂടി അയാളുടെ അടുത്തേക്കായിരിക്കും കൂടുതല്‍ ആളുകള്‍ ചെല്ലാന്‍ ആഗ്രഹിക്കുന്നത്‌. വിശ്വാസികളായ ഒട്ടനവധി ആളുകളുടെ കേസുകള്‍ വായിച്ച്‌ ജയിച്ചിട്ടുളള ആളായിരുന്നു യുക്തിവാദി എം.സി. ജോസഫ്‌. ഇവിടെ കക്ഷികള്‍ക്ക്‌ തന്റെ കേസു വാദിക്കുന്ന വക്കീല്‍ ഈശ്വരവിശ്വാസി ആണോ അല്ലയോ എന്നത്‌ ഒരു പ്രശ്‌നമല്ല. തന്റെ കേസ്‌ ജയിക്കണമെങ്കില്‍ പ്രഗത്ഭനായ വക്കീല്‍ തന്നെ വേണം എന്നുമാത്രമേ കക്ഷികള്‍ നോക്കാറുളളൂ. ശ്രീ. മുരളീവല്ലഭന്‍ പറയുന്നതുപോലെ വിശ്വാസിയാണെന്ന ധൈര്യത്തില്‍ ഡോക്‌ടറേയും വക്കീലിനെയും ഒന്നും കാണാതെ വെറുതെ വീട്ടില്‍ ഭജനയും ജപിച്ചിരുന്നാല്‍ ഉണ്ടാകുന്ന ഭവിഷ്യത്ത്‌ എന്താണെന്ന്‌ ഊഹിക്കാവുന്നതേയുളളൂ.<br /><br />ശ്രീ. മുരളീവല്ലഭന്‍ ഇങ്ങനെ തുടരുന്നു....&quot;വിശ്വാസി ഒരു തിന്മ ചെയ്യുന്നുണ്ടെങ്കില്‍കൂടി അത്‌ ഈശ്വരശിക്ഷയെ ഭയന്നുകൊണ്ടായിരിക്കും. മാത്രമല്ല, ഒരു വിശ്വാസിക്ക്‌ പശ്ചാത്തപത്തിലൂടെ തിന്മയില്‍നിന്ന്‌ പിന്മാറാനുളള മനസ്സുമുണ്ടാകും. പക്ഷെ ഒരവിശ്വാസിക്ക്‌ ആരെയും ഭയക്കേണ്ടതില്ലാത്തതിനാല്‍ യാതൊരു സങ്കോചവും കൂടാതെ തിന്മ ചെയ്യുവാനാകും. തിന്മ ചെയ്‌താലും ദൈവഭയമില്ലാത്തതിനാല്‍ പശ്ചാത്തപിക്കേണ്ട ആവശ്യമില്ല. അതുകൊണ്ട്‌ തന്നെ മനംമാറ്റവും അസാധ്യം&quot;. ഇവിടെ മുരളീവല്ലഭന്‍ ഒരു കാര്യം തുറന്നു സമ്മതിക്കുന്നു; വിശ്വാസി ഒരു തിന്മ ചെയ്യുന്നെങ്കില്‍ അത്‌ ദൈവശിക്ഷയെ ഭയന്നുകൊണ്ടായിരിക്കും എന്ന്‌. അതായത്‌ ദൈവശിക്ഷയെ ഭയന്നുകൊണ്ട്‌ ഒരു വിശ്വാസിക്ക്‌ എന്തു ക്രൂരതയും ചെയ്യാം. പിന്നീട്‌ പശ്ചാത്തപിച്ചാല്‍ മതിയല്ലോ. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ സ്വന്തം പിതാവിനെ തല്ലിയാലും പിന്നീട്‌ &#39;സോറി&#39; എന്നുപറഞ്ഞ്‌ പശ്ചാത്തപിച്ചാല്‍ താന്‍ ചെയ്‌തത്‌ തെറ്റല്ലാതാകും. ഇവിടെയാണ്‌ ഒരു ആസ്‌തികനും ഒരു നാസ്‌തികനും തമ്മിലുളള വ്യത്യാസം കാണാന്‍ കഴിയുന്നത്‌. ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം ഗംഗയില്‍ മുങ്ങുക, മുസ്‌ലീങ്ങളെ സംബന്ധിച്ചിടത്തോളം ഉംറ ചെയ്യുക, ക്രിസ്‌ത്യാനികളെ സംബന്ധിച്ചിടത്തോളം കുമ്പസാരിക്കുക തുടങ്ങിയ കര്‍മ്മങ്ങള്‍ ചെയ്‌താല്‍ പാപമോചിതരാകാം. എന്നാല്‍ ഒരു നാസ്‌തികനെ സംബന്ധിച്ചിടത്തോളം ഇത്തരം പാപമോചനങ്ങള്‍ ഇല്ലാ എന്നതിരിച്ചറിവ്‌ അവനെ എന്തെങ്കിലും വിധത്തിലുളള തിന്മ ചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നു. കാര്യങ്ങളെ യുക്തിസഹചമായി കാണാനുളള കഴിവാണ്‌ ഒരാളെ യുക്തിവാദിയോ നിരീശ്വരവാദിയോ ആക്കുന്നത്‌. ഈ പ്രപഞ്ചവും മനുഷ്യനും ജീവജാലങ്ങളും എങ്ങനെയുണ്ടായി എന്ന ചോദ്യത്തിന്‌ വിശ്വാസിയായ ഒരാള്‍ അത്‌ ദൈവസൃഷ്‌ടിയാണെന്ന്‌ മറുപടി പറയും. എന്നാല്‍ ആ മറുപടിയില്‍ സംശയം പ്രകടിപ്പിച്ച്‌ ഉല്‌പത്തിയുടെ ഉളളറയിലേയ്‌ക്ക്‌ പ്രവേശിക്കുന്ന ഒരുവന്‌ തന്റെ അന്വേഷണ പരമ്പരയില്‍ നിരവധി ചോദ്യങ്ങള്‍ക്ക്‌ ഉത്തരങ്ങള്‍ കണ്ടെത്തേണ്ടിവരും. അതിന്‌ അയാള്‍ക്ക്‌ ശാസ്‌ത്രത്തിന്റെ കണ്ടുപിടുത്തങ്ങളെ ആധാരമാക്കേണ്ടതായും വരും. അന്വേഷണത്തിന്റെ അവസാനം ഈ പ്രപഞ്ചത്തിന്റെ ഉല്‌പത്തിയില്‍ ദൈവത്തിന്‌ യാതൊരു പങ്കുമില്ലെന്നും ഭൂമിയിലെ മനുഷ്യനും മൃഗങ്ങളും പക്ഷികളും വൃക്ഷലതാതികളും ദൈവത്തിന്റെ സൃഷ്‌ടിയല്ലെന്നും അവന്‍ മനസ്സിലാക്കുമ്പോള്‍ അയാള്‍ തികച്ചും ഒരു നിരീശ്വരവാദിയായി മാറിയിരിക്കും. ഏകകോശജീവിയായ അമീബയും ബഹുകോശജീവിയായ ആനയും ചിന്താശക്തിയുളള മനുഷ്യനും ഉണ്ടാകാനുണ്ടായ സാഹചര്യങ്ങള്‍ ഒന്നാണെന്നും ഇവയ്‌ക്കെല്ലാം ഈ ഭൂമിയില്‍ ജീവിക്കാനുളള അവകാശവും ഒരുപോലെയാണെന്നുമുളള തിരിച്ചറിവ്‌ ഒരു യുക്തിവാദിയെ ഒരു അഹിംസാവാദിയാക്കിമാറ്റിയിരിക്കും. അതുകൊണ്ട്‌ തന്നെ അയാള്‍ ഒരു ജീവിയെയും കൊല്ലാന്‍ തയ്യാറാകില്ല. (നിരീശ്വരത്വത്തില്‍ നിന്നും ഉടലെടുത്ത സാംഖ്യം, വൈഷ്‌ണം, പൂര്‍വ്വ മീമാംസ, ലോകാതയം, ബുദ്ധ-ജൈന മതങ്ങളെല്ലാം അഹിംസയ്‌ക്കാണ്‌ മുഖ്യസ്ഥാനം നല്‍കിയതെന്നോര്‍ക്കണം). തന്മൂലം കൊലക്കേസില്‍ പ്രതികളായ ഏതെങ്കിലും നിരീശ്വരവാദിയെ ഒരു ജയിലിലും കണ്ടെത്താന്‍ കഴിയില്ല. എന്നാല്‍ വിശ്വാസിയെ സംബന്ധിച്ചിടത്തോളം പ്രായശ്ചിത്തം പാപമോചനമാകുമെന്ന തിരിച്ചറിവ്‌ അവനെ കൊലപാതകങ്ങളില്‍ വരെ കൊണ്ടെത്തിക്കുന്നു. പക്ഷെ പ്രായശ്ചിത്തം ചെയ്‌താലും താന്‍ മൂലം കൊല്ലപ്പെട്ട ഒരുവന്‌ പുനര്‍ജീവന്‍ നല്‍കാന്‍ തന്റെ ഈശ്വരന്‌ കഴിയില്ലെന്ന സത്യം കൂടി വിശ്വാസി മനസ്സിലാക്കിയാല്‍ നന്ന്‌. നമ്മുടെ ജയിലുകളില്‍ കഴിയുന്ന കൊലയാളികളും പിടിച്ചുപറിക്കാരും കരിഞ്ചന്തക്കാരും പൂഴ്‌ത്തിവയ്‌പ്പുകാരും നിരീശ്വരവാദികളാണെന്ന്‌ ശ്രീ. മുരളീവല്ലഭനു പറയാന്‍ കഴിയുമോ?<br>ഇനി എങ്ങനെയാണ്‌ ഒരാള്‍ ഈശ്വരവിശ്വാസിയാകുന്നതെന്ന്‌ നോക്കാം. ഏതെങ്കിലും യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ പഠിച്ചോ ശാസ്‌ത്രത്തിന്റെ ഏതെങ്കിലും തെളിയിക്കലിലൂടെയോ അല്ല ഒരാള്‍ വിശ്വാസിയാകുന്നത്‌. ഈശ്വരവിശ്വാസികളായ കുടുംബങ്ങളില്‍ ജനിക്കുന്ന ഒരു കുട്ടി, അവന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവന്‍ മാതൃകയാക്കുന്നത്‌ വിശ്വാസികളായ അവന്റെ മാതാപിതാക്കളുടെ പ്രവര്‍ത്തികളാണ്‌. അതായത്‌ ഒരു വിശ്വാസിയാകണമെങ്കില്‍ എഴുത്തും വായനയും അറിഞ്ഞിരിക്കണമെന്നുപോലുമില്ല. എന്നാല്‍ ഈ രീതയില്‍ വിശ്വാസിയായി വളര്‍ന്നു വരുന്ന ഒരാള്‍ ഈ പ്രപഞ്ചത്തിലെ ഓരോ ജൈ-അജൈവവസ്‌തുക്കളും എന്താണെന്ന്‌ മനസ്സിലാക്കുന്നുവെങ്കില്‍, അവന്റെ അന്വേഷണത്വര അവനെ ക്രമേണ പ്രപഞ്ചത്തിന്റെ ഉല്‌പത്തിവരെ കൊണ്ടുചെന്ന്‌ നിര്‍ത്തുന്നു. അപ്പോള്‍ മാത്രമേ അവന്‌ തന്റെ സൃഷ്‌ടിയിലും ഈ ചരാചരങ്ങളുടെ സൃഷ്‌ടിയിലും ദൈവത്തിന്‌ പങ്കില്ലെന്ന്‌ മനസ്സിലാക്കാന്‍ കഴിയുകയുളളൂ. അതിന്‌ അവന്‌ നിരവധി ശാസ്‌ത്രസത്യങ്ങളെ തന്നെ മനഃപാഠമാക്കേണ്ടതായിവരും. ആര്‍ഷഭാരതസംസ്‌കാരത്തില്‍ അഭിമാനം കൊളളുന്നവര്‍ ഒരു കാര്യം അറിഞ്ഞിരിക്കണം; ഭാരതത്തിലെ നവദര്‍ശനങ്ങളില്‍ ആറെണ്ണം നാസ്‌തികമായിരുന്നു. ആ കാലഘട്ടത്തിലെ ഭാരതം അറിവിന്റെ നിറകുടമായിരുന്നു. അതുകൊണ്ടാണല്ലോ അലക്‌സാണ്ടര്‍ ഇന്ത്യയെ ആക്രമിക്കാനായി തിരിച്ചപ്പോള്‍ തന്റെ ഗുരുവായ അരിസ്‌റ്റോട്ടിലോട്‌ ചോദിച്ചത്‌; ഭാരതത്തില്‍ നിന്നും എന്താണ്‌ അങ്ങയ്‌ക്കായി കൊണ്ടുവരേണ്ടതെന്ന്‌. അതിനു മറുപടിയായി അരിസ്‌റ്റോട്ടില്‍ പറഞ്ഞത്‌ ഭാരതത്തിലെ വൈജ്ഞാനികഗ്രന്ഥങ്ങള്‍ കൊണ്ടുകൊടുക്കണം എന്നാണ്‌.<br /><br />ഡോ. മുരളീവല്ലഭന്റെ ലേഖനത്തിലേയ്‌ക്ക്‌ വീണ്ടും ശ്രദ്ധ ക്ഷണിച്ചാല്‍ അദ്ദേഹം ഇങ്ങനെ തുടരുന്നു....&quot;ഇതുകൊണ്ടായിരിക്കണം അവിശ്വാസത്തില്‍ കെട്ടിപ്പടുത്ത സോഷ്യലിസ്‌റ്റ്‌ വ്യവസ്ഥിതി കേവലം എഴുപതുവര്‍ഷങ്ങള്‍ കൊണ്ട്‌ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുപോയത്‌&quot;. സോവിയറ്റ്‌ റഷ്യയിലെ മാറ്റങ്ങള്‍ക്കു കാരണം അവിശ്വാസമാണെന്ന്‌ ശ്രീ. മുരളീവല്ലഭന്റെ കണ്ടെത്തല്‍ പുതിയൊരു വഴിത്തിരിവിലാണെത്തി നില്‍ക്കുന്നത്‌. സോവിയറ്റ്‌ യൂണിയന്റെ അധഃപതനത്തിലേക്ക്‌ വഴിതെളിച്ച ഭരണാധികാരിയായിരുന്ന മിഖേയല്‍ ഗോര്‍ബച്ചേവ്‌ ഒരു ക്രിസ്‌തുമതവിശ്വാസിയായിരുന്നുവെന്ന്‌ ഈ അടുത്ത കാലത്ത്‌ വെളിപ്പെടുത്തുകയുണ്ടായി. അതായത്‌ സോവിയറ്റ്‌ റഷ്യയുടെ തകര്‍ച്ചയ്‌ക്കു കാരണം അവിശ്വാസികളല്ല, വിശ്വാസിയായ ഗോര്‍ബച്ചേവായിരുന്നു. സോവിയറ്റ്‌ യൂണിയന്റെ തകര്‍ച്ചയെ തുടര്‍ന്നാണല്ലോ മൂന്നാംലോകരാജ്യങ്ങളെ ഒന്നൊന്നായി അടിച്ചമര്‍ത്തുവാന്‍ അമേരിക്കന്‍ സാമ്രാജ്യത്വം തയ്യാറായിരിക്കുന്നത്‌. ഇന്ന്‌ സോവിയറ്റ്‌ യൂണിയന്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇറാഖിലെ സദ്ദാംഹുസൈന്‌ ഇങ്ങനെയൊരു ദുര്‍ഗ്ഗതിയെ നേരിടേണ്ടിവരുമായിരുന്നോ? സോവിയറ്റ്‌ യൂണിയനില്‍ നിന്നും വേര്‍പിരിഞ്ഞ റിപ്പബ്ലിക്കുകള്‍ തമ്മില്‍ ഇപ്പോള്‍ പരസ്‌പരം കലഹിച്ചുകൊണ്ടിരിക്കുന്നു. പുത്തന്‍ സാമ്പത്തിക കടന്നുകയറ്റം റഷ്യന്‍ ജനതയില്‍ മദ്യാസക്തി വര്‍ദ്ധിപ്പിക്കുകയും നഗരങ്ങളില്‍ വേശ്യാലയങ്ങളും നിശാക്ലബ്ബുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നു. കൂടാതെ ഇന്റര്‍നാഷണല്‍ സെക്‌സ്‌ മാര്‍ക്കറ്റുകളില്‍ റഷ്യന്‍ സ്‌ത്രീകള്‍ക്ക്‌ വന്‍ ഡിമാന്റാണുളളത്‌. &#39;നടാഷെ&#39; എന്ന ഓമനപ്പേരിലാണ്‌ റഷ്യന്‍സ്‌ത്രീകള്‍ അറിയപ്പെടുന്നത്‌. ഒരു ജനതയില്‍ ഇങ്ങനെയൊക്കെ വന്നു ഭവിച്ചാലും വേണ്ടില്ല സോഷ്യലിസ്‌റ്റ്‌ വ്യവസ്ഥിതി തകര്‍ന്നാല്‍ മതിയെന്ന്‌ ഒരു വിശ്വാസിയായ ശ്രീ മുരളീവല്ലഭന്‍ ആശ്വസിക്കുന്നു. മകന്‍ ചത്താലും വേണ്ടില്ല മരുമകളുടെ കണ്ണുനീരുകണ്ടാല്‍ മതിയെന്ന അമ്മായിഅമ്മയുടെ മനോഭാവം തന്നെയാണ്‌ ഇവിടെ ഈ ധനതത്വശാസ്‌ത്രവിദഗ്‌ദനും.<br>ശ്രീ മുരളീവല്ലഭന്റെ മറ്റൊരു പരാമര്‍ശം ഇതാണ്‌.. &quot;ചൈനയുള്‍പ്പെടെയുളള രാജ്യങ്ങള്‍ വികസനത്തിനായി മുതലാളിത്തപാത സ്വീകരിക്കുമ്പോള്‍, ബഹുരാഷ്‌ട്രകുത്തകകള്‍ക്ക്‌ ചുവന്ന പരവതാനി വിരിക്കുമ്പോള്‍, അവര്‍ നടന്നു നീങ്ങുന്നത്‌ സോഷ്യലിസ്‌റ്റ്‌ വ്യവസ്ഥിയുടെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണി തുറക്കുവാനാണ്‌&quot;. ഈ പ്രപഞ്ചം മാറ്റത്തിന്‌ വിധേയമാണ്‌. മാറാത്തതായി ഒന്നും തന്നെ ഇല്ല. എന്നാല്‍ മാറില്ല എന്ന്‌ ശാഠ്യം പിടിച്ചു നില്‍ക്കുന്നത്‌ മതങ്ങള്‍ മാത്രമാണ്‌. നൂറ്റാണ്ടുകള്‍ പഴക്കമുളള മതഗ്രന്ഥങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്ന്‌ ശാസ്‌ത്രം തെളിയിച്ചു കഴിഞ്ഞെങ്കിലും അതു വിശ്വസിക്കാന്‍ മതപണ്ഡിതന്‍മാര്‍ വിശ്വാസികളെ അനുവദിക്കുന്നില്ല. സോഷ്യലിസ്‌റ്റ്‌ വ്യവസ്ഥിതിയോട്‌ ശ്രീ. മുരളീവല്ലഭന്‌ വെറുപ്പു തോന്നുന്നതെന്തിനാണ്‌? എന്താണ്‌ സോഷ്യലിസ്‌റ്റ്‌ വ്യവസ്ഥിതി? ഉളളവനും ഇല്ലാത്തവനും തമ്മിലുളള അന്തരം ഇല്ലാതാക്കി സമൂഹത്തില്‍ എല്ലാവരും തുല്യരായിരിക്കുന്ന അവസ്ഥയെയാണ്‌ സോഷ്യലിസ്‌റ്റ്‌ വ്യവസ്ഥിതി എന്ന്‌ കാറല്‍ മാര്‍ക്‌സ്‌ വിളിച്ചത്‌. മാവേലി നാടു വാണിടും കാലം മാനുഷ്യരെല്ലാരും ഒന്നുപോലെ, കളളവുമില്ല ചതിയുമില്ല, എളേളാളമില്ല പൊളിവചനം എന്ന നാടന്‍ ശീലുതന്നെയാണ്‌ സോഷ്യലിസം. ഇങ്ങനെയൊരു അവസ്ഥയെ ഏതു വിശ്വാസിക്ക്‌ എതിര്‍ക്കാന്‍ കഴിയും. ഇത്തരം ഒരു വ്യവസ്ഥതിക്കുവേണ്ടിയല്ലേ വിശ്വാസികള്‍ ദൈവത്തോട്‌ അപേക്ഷിക്കുന്നത്‌. &#39;കര്‍ത്താവായ മിശിഹായെ, അങ്ങയുടെ നാമം പൂജിതമാകേണമേ, അങ്ങയുടെ രാജ്യം ഭൂമിയിലുമാകേണമേ&#39; എന്നല്ലേ ക്രിസ്‌തുമതവിശ്വാസികള്‍ ദിവസവും പ്രാര്‍ത്ഥിക്കുന്നത്‌. ഇങ്ങനെയൊരു അവസ്ഥയെയല്ലേ &#39;സ്വര്‍ഗ്ഗം&#39; എന്നു വിളിക്കുന്നത്‌. ഇത്തരം സ്വര്‍ഗം ഭൂമിയില്‍ വേണ്ടെന്നാണോ വിശ്വാസികള്‍ ആവശ്യപ്പെടുന്നത്‌. ഹിന്ദുക്കളുടെ രാമരാജ്യവും ക്രിസ്‌ത്യാനികളുടെയും മുസ്ലീങ്ങളുടെയും സ്വര്‍ഗ്ഗരാജ്യവും ഇതുതന്നെയല്ലേ. മാര്‍ക്‌സ്‌ ഈ വ്യവസ്ഥിതിയെ സോഷ്യലിസം എന്നു വിളിച്ചതുകൊണ്ടാണോ വിശ്വാസികള്‍ ഈ വ്യവസ്ഥിതിയെ എതിര്‍ക്കുന്നത്‌. അതുകൊണ്ടാണോ ഈ വ്യവസ്ഥിതി തകര്‍ന്നുകാണണമെന്ന്‌ വിശ്വാസികളുടെ മൊത്തക്കച്ചവടക്കാരായ കേരളകോണ്‍ഗ്രസുകാരും മുസ്ലീലീഗുകാരും ബി.ജെ.പിക്കാരും ആഗ്രഹിക്കുന്നത്‌. ഇന്ത്യന്‍ ഭരണഘടനയുടെ തുടക്കത്തില്‍ തന്നെ പറഞ്ഞിട്ടുണ്ട്‌, ഇന്ത്യ ഒരു ജനാധിപത്യ-സോഷ്യലിസ്‌റ്റ്‌ റിപ്പബ്ലിക്കാണെന്ന്‌. സോഷ്യലിസത്തെ തളളിപ്പറയുന്നവര്‍ നമ്മുടെ ഭരണഘടനയെത്തന്നെയല്ലേ തളളിപ്പറയുന്നത്‌. സോഷ്യലിസം മുഖമുദ്രയായി അംഗീകരിക്കാത്ത ഒരു രാഷ്‌ട്രീയകക്ഷിക്കും ഇന്‍ഡ്യയിലെ തിരഞ്ഞെടുപ്പുകമ്മീഷന്‍ അംഗീകാരം നല്‍കില്ല എന്നതാണ്‌ വസ്‌തുത. അപ്പോള്‍ ഏതു കക്ഷിയ്‌ക്കാണ്‌ ഈ വ്യവസ്ഥിതിയെ തളളിപ്പറയാന്‍ കഴിയുന്നത്‌? അങ്ങനെ പറഞ്ഞാല്‍ തങ്ങളുടെ അണികളോട്‌ ചെയ്യുന്ന ക്രൂരതയല്ലേ അത്‌.<br /><br />ചൈന മുതലാളിത്ത വ്യവസ്ഥിതിയെ പിന്തുടരുന്നുവെന്ന്‌ പരിതപിക്കുന്ന ശ്രീ. മുരളീവല്ലഭന്‍ ഇരുട്ടുകൊണ്ട്‌ ഓട്ട അടയ്‌ക്കുവാനാണ്‌ ശ്രമിക്കുന്നത്‌. ഒരു പ്രക്രിയയില്‍ നിന്നും മറ്റൊരു പ്രക്രിയയിലേയ്‌ക്ക്‌ പരിവര്‍ത്തനം സംഭവിക്കുമ്പോള്‍ മുന്‍പുണ്ടായിരുന്ന പ്രക്രിയയിലെ ചില സ്വഭാവങ്ങള്‍ പുതിയതായി രൂപം കൊളളുന്ന പ്രക്രിയയിലും കടന്നുകൂടാമെന്ന്‌ മാര്‍ക്‌സ്‌ വൈരുദ്ധ്യാത്മകഭൗതികവാദവീക്ഷണത്തില്‍ പറയുന്നു. ഒരു വ്യവസ്ഥിതിയുടെ ഭൂതകാലത്തു സംഭവിച്ചതെന്താണെന്ന്‌ മനസ്സിലാക്കിയാല്‍ ആ വ്യവസ്ഥിതിയ്‌ക്ക്‌ ഭാവിയില്‍ എന്തു സംഭവിക്കും എന്നു മനസ്സിലാക്കാന്‍ കഴിയും. ഈ ഫോര്‍മുല ഓരോരുത്തരുടേയും ജീവിതത്തിലും പ്രാവര്‍ത്തികമാക്കാവുന്നതാണ്‌. ഇതൊരു ശാസ്‌ത്രമാണ്‌. ഈ ശാസ്‌ത്രത്തെയാണ്‌ മാര്‍ക്‌സിസം എന്നു വിളിക്കുന്നത്‌. മുതലാളിത്ത വ്യവസ്ഥിതിയില്‍ നിന്നും ബലപ്രയോഗത്തിലൂടെ സോഷ്യലിസ്‌റ്റ്‌ വ്യവസ്ഥിതിയിലേക്ക്‌ പരിവര്‍ത്തനം നടക്കുമ്പോള്‍ മുതലാളിത്തത്തിന്റെ പല സ്വഭാവാവശിഷ്‌ടങ്ങളും കാലങ്ങളോളം നിലനിര്‍ത്തേണ്ടതായി വരും. സോഷ്യലിസ്‌റ്റ്‌ വ്യവസ്ഥിതിയിലേക്ക്‌ പരിവര്‍ത്തനം നടത്തുന്ന ഗവണ്‍മെന്റുകള്‍ ലോകത്ത്‌ നിലവില്‍ വന്നിട്ടുണ്ടെങ്കിലും അന്തിമമായി സോഷ്യലിസം സ്ഥാപിച്ച ഒരു ഗവണ്‍മെന്റും ഇതുവരെ ലോകത്ത്‌ സ്ഥാപിതമായിട്ടില്ല. സോവിയറ്റ്‌ യൂണിയന്റെ ആരംഭകാലത്തുണ്ടായ അഭൂതപൂര്‍വ്വമായ വളര്‍ച്ചയില്‍ മതിമറന്ന പല കമ്മ്യൂണിസ്‌റ്റു പ്രസ്ഥാനങ്ങളും സോവിയറ്റ്‌ യൂണിയനെ വാനോളം പുകഴ്‌ത്തി. തങ്ങള്‍ ഭാവിയില്‍ ഇവിടെ വരുത്തുവാന്‍ പോകുന്ന വ്യവസ്ഥിതിയാണതെന്നു ജനങ്ങളെ പഠിപ്പിച്ചതു കൊണ്ടാണ്‌ സോവിയറ്റ്‌ യൂണിയനില്‍ സോഷ്യലിസ്‌റ്റ്‌ വ്യവസ്ഥിതിയാണ്‌ നിലനിന്നിരുന്നതെന്ന്‌ നമ്മള്‍ തെറ്റിദ്ധരിച്ചത്‌. ചൈന മുതലാളിത്ത വ്യവസ്ഥിതി പിന്തുടരുന്നുവെന്ന്‌ പറയുമ്പോഴും മുതലാളിത്ത രാജ്യങ്ങള്‍ക്ക്‌ ചൈന ഇന്ന്‌ വലിയൊരു ഭീഷണിതന്നെയാണ്‌. WTO-ല്‍ അംഗമായതോടുകൂടി ചൈന ലോകവ്യാപാരരംഗം ഒരു കുത്തകയെപ്പോലെ കയ്യടക്കിക്കൊണ്ടിരിക്കുന്നു. പക്ഷേ ആ ചൈനയെ നിയന്ത്രിക്കുന്നത്‌ കമ്മ്യൂണിസ്‌റ്റ്‌ ഗവണ്‍മെന്റാണെന്നതാണ്‌ വസ്‌തുത. ഇന്ന്‌ അമേരിക്കന്‍ വിപണിയില്‍ 70 ശതമാനം ഉല്‍പ്പന്നങ്ങളും ചൈനീസ്‌ നിര്‍മ്മിതമാണ്‌. ഇതിനെതിരെ മുതലാളിത്തത്തിന്റെ മുത്തച്ഛനായ അമേരിക്കപോലും പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. സോവിയറ്റ്‌ യൂണിയനിലെ പോലെ അവിശ്വാസികളായ ഭരണാധികാരികളും ജനങ്ങളുമായിരിക്കണം ചൈനയിലുളളത്‌. എങ്കില്‍ പിന്നെ അവിശ്വാസികളായതുകൊണ്ട്‌ സോവിയറ്റ്‌ യൂണിയനില്‍ സംഭവിച്ചതുപോലെ ചൈനീസ്‌ ഭരണകൂടം പിരിച്ചുവിട്ട്‌ പല റിപ്പബ്ലിക്കുകളായി പിരിയാത്തതെന്തുകൊണ്ട്‌?<br /><br />ഒരു അമേരിക്കന്‍ സോവിയറ്റോളിജിസ്‌റ്റായ റോബര്‍ട്ട്‌ ടക്കര്‍ തന്റെ സോവിയറ്റോളജി ഃ സോവിയറ്റ്‌ ചരിത്രപഠനം യു.എസ്‌.എയില്‍ എന്ന പുസ്‌തകത്തില്‍ പറയുന്നുഃ &quot;ജന്മമെടുത്തത്‌ റഷ്യയിലാണെങ്കില്‍ക്കൂടി കമ്യൂണിസം സ്വതവെ ഒരു തദ്ദേശ പ്രതിഭാസമല്ല, പിന്നെയോ, സാഹചര്യങ്ങള്‍ അനുയോജ്യമാവുമ്പോള്‍ ഫലത്തില്‍ ലോകത്തിന്റെ ഏതു ഭാഗത്തും വ്യാപിക്കുകയും വേരുറപ്പിക്കുകയും ചെയ്യാന്‍ കഴിയുന്ന ഒരു സാമൂഹ്യരൂപമോ പരിഷ്‌കാരമോ ആണെന്ന്‌ വര്‍ദ്ധമാനമായ രീതിയില്‍ വ്യക്തമായി കൊണ്ടുവരികയാണ്‌&quot;. കമ്മ്യൂണിസത്തിന്റെ ഭാവിയെക്കുറിച്ചുളള ശ്രീ. മുരളീവല്ലഭന്റെ ആശങ്കകള്‍ക്ക്‌ ഇതുതന്നെയാണ്‌ നല്ല മറുപടിയായി.<br /><br />അവിശ്വാസികള്‍ നാടു ഭരിച്ചാല്‍ രാജ്യം മുടിയുമെന്നാണല്ലോ ശ്രീ. മുരളീവല്ലഭന്‍ അര്‍ത്ഥമാക്കുന്നത്‌. അങ്ങനെയെങ്കില്‍ സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ആദ്യത്തെ പ്രധാനമന്ത്രി ശ്രീ. ജവഹര്‍ലാല്‍ നെഹ്‌റു ഒരു അറിയപ്പെടുന്ന നിരീശ്വരവാദിയായിരുന്നു. നെഹ്‌റുവിന്റെ ഭരണകാലത്തുണ്ടായിരുന്ന നേട്ടങ്ങള്‍ കൈവരിക്കാന്‍ പിന്നീടു വന്ന ഒരു ഗവണ്‍മെന്റുകള്‍ക്കും സാധിച്ചിട്ടില്ല. കേരള സംസ്ഥാനം രൂപീകരിച്ചതിനു ശേഷം നിലവില്‍ വന്ന കമ്മ്യൂണിസ്‌റ്റ്‌ മന്ത്രിസഭ ഭരിച്ചിരുന്നവര്‍ നിരീശ്വരവാദികളായിരുന്നു. ആ ഗവണ്‍മെന്റാണ്‌ ഇവിടെത്തെ അടിയാളരുടെയും പിന്നാക്കക്കാരുടെയും യാതനാപൂര്‍ണ്ണമായ ജീവിതംതന്നെ മാറ്റി മറിച്ചത്‌. അതിനും മുമ്പ്‌ തിരുകൊച്ചി ഭരിച്ചിരുന്ന ശ്രീ. പനമ്പളളി ഗോവിന്ദമേനോനും ശ്രീ. സി. കേശവനും സഹോദരന്‍ അയ്യപ്പനും കോണ്‍ഗ്രസുകാരായിരുന്ന നിരീശ്വരവാദികളായിരുന്നു.<br /><br />ഡോ. മുരളീവല്ലഭന്റെ മറ്റൊരു അവകാശവാദത്തിലേക്ക്‌ കടക്കും. &quot;സ്വകാര്യദുഃഖങ്ങള്‍ വരുമ്പോഴും സാമൂഹ്യവിപത്തുകള്‍ സംഭവിക്കുമ്പോഴും, പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴും ഏതെങ്കിലും രാഷ്‌ട്രീയ തത്ത്വസംഹിതകളിലോ സിദ്ധാന്തങ്ങളിലോ അല്ല മനുഷ്യര്‍ അഭയം തേടുന്നത്‌. സര്‍വ്വശക്തനെ വിളിച്ച്‌ മനസ്സില്‍ ശക്തി സംഭവിച്ചിട്ടാണ്‌ പിന്നീട്‌ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നത്‌&quot;. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒരാള്‍ &#39;എന്റെ ഈശ്വരാ&#39; എന്നു വിളിക്കുമ്പോള്‍ അയാള്‍ക്കുണ്ടാകുന്ന മനോവികാരം ഈശ്വരനോടുളള സ്‌നേഹമല്ല, മറിച്ച്‌ ഈ ദുരന്തത്തിന്‌ കാരണക്കാരനായ കരുണാമയനായ ഈശ്വരനോടുളള പരിഭവം മാത്രമാണ്‌. പലരും കാണാതെ പോകുന്നതിനെ കാണുവാന്‍ വിവേകശാലികളായ വേദാന്തികള്‍ക്കും അദ്വൈതികള്‍ക്കും കഴിയുമെന്നാണല്ലോ ശ്രീ. മുരളീവല്ലഭന്‍ അവകാശപ്പെടുന്നത്‌. എങ്കില്‍ സുനാമി പോലുളള പ്രകൃതിദുരന്തങ്ങളെ മുന്‍കൂട്ടി കണ്ട്‌ പ്രവചിക്കുവാന്‍ കഴിവുളള ഒരു വേദാന്തിയും അദ്വൈതിയും അന്ന്‌ ജീവിച്ചിരുന്നില്ലേ? നമ്മുടെ സ്വകാര്യ ദുഃഖങ്ങള്‍ മറ്റൊരാളുമായി പങ്കുവയ്‌ക്കുവാന്‍ കഴിഞ്ഞാല്‍ അതില്‍പരം ഒരു മനഃസുഖം വേറെയില്ല. പക്ഷേ അതുകൊണ്ട്‌ താല്‌ക്കാലിക വിട മാത്രമേ ഉണ്ടാകുന്നുളളൂ. ആ ദുഃഖത്തിനുളള കാരണം അപ്പോഴും പ്രത്യക്ഷത്തില്‍ തന്നെ നിലനില്‍ക്കുന്നു. ഇത്തരം സന്ദര്‍ഭത്തില്‍ പലരും ദുഃഖങ്ങള്‍ ഈശ്വരനുമായി പങ്കുവയ്‌ക്കുകയാണ്‌ പതിവ്‌. ആ ദുഃഖത്തിന്‌ നിതാന്തമായ കാരണം ഇല്ലാതാക്കുമെന്ന പ്രതീക്ഷമാത്രം നിലനില്‍ക്കുന്നു. ഉദാഹരണത്തിന്‌ സാമ്പത്തിക ബുദ്ധിമുട്ട്‌ മൂലം മനോദുഃഖം അനുഭവിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം സാമ്പത്തികം ലഭിച്ചെങ്കില്‍ മാത്രമേ മനഃസുഖം ലഭിക്കുകയുളളൂ.<br /><br />അവസാനമായി ഒരു കാര്യം പറയേണ്ടിവരും. ആധുനിക വികസനത്തിന്‌ ആധ്യാത്മിക വീക്ഷണമല്ല വേണ്ടത്‌; മറിച്ച്‌ ദിശാബോധമുളള പുരോഗമന വീക്ഷണമാണ്‌ വേണ്ടത്‌. ഗ്രഹത്തെക്കുറിച്ച്‌ കൂടുതല്‍ അറിയണമെങ്കില്‍ ഫീനിക്‌സ്‌ എന്ന ഉപഗ്രഹത്തെയാണ്‌ ആശ്രയിക്കേണ്ടത്‌. അല്ലാതെ കാവിയുടുത്തും താടിയും മുടിയും നീട്ടി വളര്‍ത്തിയും ഹവാലയിലൂടെയും കന്യകമാരുമൊത്ത്‌ കാമലീലകള്‍ നടത്തി അതിന്റെ സി.ഡികള്‍ വിറ്റും കാശുണ്ടാക്കുന്ന സന്തോഷ്‌ മാധവനെപ്പോലുളള ആധുനിക സ്വാമിമാരുടെ പാദങ്ങളില്‍ ശരണം പ്രാപിക്കുകയല്ല വേണ്ടത്‌. ഇതും വികസനത്തിന്റെ ഭാഗമാണെന്ന്‌ പറയരുതേ!<br /><br /><a href="http://www.puzha.com/puzha/magazine/html/eassay1_july25_08.html#add-comment">നിങ്ങളുടെ അഭിപ്രായം ഇവിടെ ഇടുക</a><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/6041857233797472111-6343591127110245422?l=puzhablogger.blogspot.com'/></div>പുഴ.കോംhttp://www.blogger.com/profile/10790191291571492586noreply@blogger.com0tag:blogger.com,1999:blog-6041857233797472111.post-36769172458511299022008-07-25T00:51:00.000-07:002008-07-25T00:57:53.813-07:00ചെറുകഥാ മത്സരത്തിന്റെ വോട്ടിംഗ് ആരംഭിച്ചുപുഴ.കോം ചെറുകഥാ മത്സരത്തിന്റെ വോട്ടിംഗ് ആരംഭിച്ചു. മത്സരത്തിലേക്ക് ചേര്‍ക്കുന്ന കഥകള്‍ <a href="http://www.puzha.com/puzha/thorappan/upcoming.php?category=StoryCompetition-2008">ഇവിടെ</a> കാണുകയും വോട്ടുചെയ്യുകയും ചെയ്യാം.<br /><br />ചെറുകഥാ മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ <a href="http://www.puzha.com/puzha/story-competition.html">ഇവിടെ</a>.<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/6041857233797472111-3676917245851129902?l=puzhablogger.blogspot.com'/></div>പുഴ.കോംhttp://www.blogger.com/profile/10790191291571492586noreply@blogger.com4tag:blogger.com,1999:blog-6041857233797472111.post-59342394764154097692008-07-12T07:49:00.000-07:002008-07-12T08:16:16.652-07:00സാഹിത്യത്തിലെ ഹിപ്പോക്രസിക്കെതിരെ ഒരു പ്രസാധകന്<img src="http://www.puzha.com/puzha/magazine/authors/images/t-gayachandran001.jpg"/><br />‍<br /><b>ടി. ജയചന്ദ്രന്‍, സി.ഐ.സി.സി പബ്ലിഷേഴ്സ്, കൊച്ചി</b><br /><br />ഞാന്‍ എന്നെപ്പറ്റി പറയുമ്പോള്‍ എന്റെ മാതാപിതാക്കന്മാരില്‍നിന്നുതന്നെ തുടങ്ങണം. എനിക്ക്‌ ഹിപ്പോക്രസി ഒട്ടും ഇഷ്‌ടമല്ല. ആ പ്രേരണ എനിക്കു നല്‌കിയ മാതാപിതാക്കന്‍മാരെ ഞാന്‍ അഭിമാനപൂര്‍വ്വം സ്‌മരിക്കുന്നു. അക്കൂട്ടത്തില്‍ ഞാന്‍ സി.ഐ.സി.സിയുടെ ചരിത്രവും സംക്ഷിപ്‌തമായി പറഞ്ഞുകൊണ്ട്‌ തുടങ്ങട്ടെ.<br /><br />സോഷ്യലിസ്‌റ്റ്‌ പുരോഗമനാശയങ്ങളുടെ വക്താവ്‌ അഥവാ സി.ഐ.സി.സി ലോകതലത്തില്‍ തന്നെയും സോഷ്യലിസ്‌റ്റ്‌ പുരോഗമനാശയങ്ങളെ ഏകോപിപ്പിക്കാനായി രൂപീകരിച്ച ഒരു സംഘടനയായിരുന്നു സെന്‍ട്രല്‍ ഫോര്‍ ഇന്റര്‍നാഷണല്‍ കള്‍ച്ചര്‍ ആന്റ്‌ കോ-ഓപ്പറേഷന്‍ (സി.ഐ.സി.സി). ഈ സംഘടന എന്റെ പിതാവായ സമാധാനം പരമേശ്വരന്റെ നേതൃത്വത്തില്‍ കേരളം മുഴുവന്‍ പ്രവര്‍ത്തനം നടത്തിയിരുന്നു. ജസ്‌റ്റിസ്‌ വി.ആര്‍. കൃഷ്‌ണയ്യര്‍, ജസ്‌റ്റിസ്‌ സുബ്രഹ്‌മണ്യം പോറ്റി തുടങ്ങിയ ഒട്ടേറെ പ്രമാണിമാര്‍ ഇതിന്റെ പ്രവര്‍ത്തനവുമായി സജീവമായി സഹകരിച്ചിരുന്നു. ആദ്യം സോവിയറ്റ്‌ സാഹിത്യങ്ങള്‍ സി.ഐ.സി.സി പ്രസിദ്ധീകരിച്ചിരുന്നു. ബോറിസ്‌ പൊളിവോയിയുടെ &quot;ദ സ്‌റ്റോറി ഒഫ്‌ റിയല്‍ മാന്‍&quot; എന്ന സുപ്രസിദ്ധ റഷ്യന്‍ നോവല്‍, ഒരു യഥാര്‍ത്ഥ മനുഷ്യന്റെ കഥ, നുകത്തിനടിയില്‍, ചെന്നായ്‌ക്കള്‍ക്കിടയില്‍ അവന്റെ തലയ്‌ക്കൊരു സമ്മാനം, വിപ്ലവത്തിന്റെ തീച്ചൂളയില്‍, കാള്‍മാക്‌സിന്റെ ഇന്ത്യ ചരിത്രക്കുറിപ്പുകള്‍, ലോകത്തിലെ വിവിധ രാഷ്‌ട്രങ്ങളിലെ അഥവാ 17 സോഷ്യലിസ്‌റ്റ്‌ രാജ്യങ്ങളിലെ സ്‌ത്രീകളുടെ അവകാശാധികാരങ്ങളെക്കുറിച്ചുളള വനിതാലോകം. ഭാരതീയവനിത എന്ന പേരില്‍ ഇന്ത്യയിലെ വനിതകളെക്കുറിച്ചുളള പുസ്‌തകം, ഓപ്പറേഷന്‍ തീയേറ്റര്‍, മരുമകന്‍, രണ്ടു കാമുകന്‍മാര്‍ എന്നീ റഷ്യന്‍ നാടകങ്ങള്‍ തുടങ്ങിയവ സി.ഐ.സി.സി. ആദ്യകാലങ്ങളില്‍ പ്രസിദ്ധീകരിച്ചവയാണ്‌. എം.ആര്‍.സി. തര്‍ജ്ജമ ചെയ്‌ത ഷൊളോഖോവ്‌ നോവലുകള്‍ അക്കാലത്ത്‌ വളരെ പ്രശസ്‌തമായിരുന്നു. 1962 മുതല്‍ 1967 വരെയുളള അഞ്ചുവര്‍ഷംകൊണ്ട്‌ ഏതാണ്ട്‌ നാല്‌പതിലധികം അതിപ്രശസ്‌ത തര്‍ജ്ജിമകള്‍ സി.ഐ.സി.സി പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ ഇരുപതിലധികം കൃതികള്‍ ശ്രീമതി സുഭദ്രാപരമേശ്വരന്റേതാണ്‌. 1967-ല്‍ അര്‍ബുദരോഗത്തെ തുടര്‍ന്ന്‌ എന്റെ മാതാവായ സുഭദ്രാപരമേശ്വരന്‍ അന്തരിച്ചു.<br /><br /><b>സാഹിത്യകാരന്മാരുടെ ഇരട്ടമുഖം</b><br /><br />ഞാന്‍ പുസ്‌തകപ്രസിദ്ധീകരണരംഗത്തു വരുന്നത്‌ 1980-കളിലാണ്‌. അതിനുമുമ്പുതന്നെ അപസര്‍പ്പക-പൈങ്കിളി സാഹിത്യം മലയാളത്തിലുണ്ട്‌. ഇവിടത്തെ കൊമ്പത്തെ എഴുത്തുകാരുടെ പടിക്കല്‍ പുസ്‌തകം തെണ്ടി ഓച്ഛാനിച്ചുനില്‌ക്കാന്‍ എനിക്കു മനസ്സില്ലായിരുന്നു. എന്നെ തേടിവന്ന എഴുത്തുകാരില്‍ ഭൂരിപക്ഷം പേരും എസ്‌.പി.സി.എസ്‌ എന്ന മഹാസ്ഥാപനം തഴഞ്ഞവരായിരുന്നു.<br /><br /><b>മലയാളത്തിലെ സാഹിത്യകാരന്‍മാരെക്കുറിച്ച്‌ </b><br /><br />നിങ്ങളുടെ സങ്കല്‍പത്തിലുളള വ്യക്തിയായിരിക്കില്ല പലപ്പോഴും അടുത്തു പരിചയപ്പെടുമ്പോള്‍. മിക്കവര്‍ക്കും രണ്ടിലേറെ മുഖങ്ങളുണ്ട്‌. ആ അര്‍ത്ഥത്തില്‍ അവര്‍ ബഹുമുഖപ്രതിഭകള്‍ തന്നെയാണ്‌. സാധാരണക്കാരന്‌ ദേഷ്യം വന്നാല്‍ അവന്‍ തെറിപറയും, ചിലപ്പോള്‍ തല്ലും. സാഹിത്യകാരനു ദേഷ്യം വന്നാല്‍ തെറി പറയില്ല, തല്ലില്ല പക്ഷേ ചിരിച്ചുകൊണ്ട്‌ കഴുത്തറക്കും. &#39;കരസ്ഥമാക്കാന്‍&#39; (കരസ്ഥമാക്കുക+പിടിച്ചെടുക്കുക) എന്തും ചെയ്യും. സ്വന്തം കാര്യം, സ്വന്തം പ്രശസ്‌തി, സ്വന്തം കാര്യം സിന്ദാബാദ്‌. പണ്ടൊക്കെ ഒട്ടേറെ മേശ നിരങ്ങിയേ എഴുത്തുകാരനാകൂ. ഇന്ന്‌ പണമുണ്ടെങ്കില്‍ ആര്‍ക്കും എഴുത്തുകാരനാകാം. അതുകൊണ്ട്‌ പിന്നീട്‌ പ്രശസ്‌തരായിക്കഴിഞ്ഞാല്‍ തന്റെ യാതന മറ്റുളളവരെക്കൊണ്ടും അനുഭവിപ്പിക്കും. അതൊരു വലിയ ക്ലിക്കാണ്‌. വലിയ ഗ്രൂപ്പാണ്‌. തൊട്ടാല്‍ മാത്രമല്ല, ബഹുദൂരേ നിന്നാല്‍പോലും പൊളളിച്ചാകും, അതുകൊണ്ടല്ലേ കൊലകൊമ്പന്‍ രാഷ്‌ട്രീയനേതാക്കള്‍ വരെ കൊമ്പുകുത്തി സംസ്‌കാരിക &#39;നായന്മാ&#39;ര്‍ക്കുമുമ്പില്‍ സുല്ലിടുന്നത്‌. അതുകൊണ്ടല്ലേ ഏഷ്യയിലെ ഏറ്റവും വലിയ സാംസ്‌കാരികസംഘടനയായ എസ്‌.പി.സി.എസ്‌ എല്ലും തോലുമായത്‌. സമസ്‌ത കേരള സാഹിത്യപരിഷത്തിന്റെ വാര്‍ഷിക ജനറല്‍ബോഡി മൂന്നുവര്‍ഷത്തെ കാലാവധി കഴിഞ്ഞ്‌ ആറുമാസംകൂടി കഴിഞ്ഞശേഷമാണ്‌ ആദ്യയോഗം ചേര്‍ന്നത്‌. ശാന്തം പാപം.<br>കബളിപ്പിക്കപ്പെടാന്‍ വളരെ സാധ്യതയുളള രംഗമാണ്‌ ഈ പുസ്‌തകരംഗം. അര്‍ഹതപ്പെടാത്തവയാണ്‌ അച്ചടിക്കപ്പെടുന്നതില്‍ ഏറെയും-കാശുമായി പലരും വരും. പണം മേടിച്ച്‌ വില്‌പന സാധ്യതയില്ലാത്തത്‌ അച്ചടിച്ചാല്‍ പിന്നെ മോശക്കാരനായി. &quot;രവി പല പ്രാവശ്യം ചോദിച്ചിട്ട്‌ കൊടുക്കാഞ്ഞതാ. കൃഷ്‌ണദാസ്‌ നന്നായിക്കോട്ടെ എന്നു കരുതി കൊടുത്തതാ. ഇപ്പോ കണ്ടില്ലേ?&quot; ഒരു ലക്ഷം നോട്ടീസ്‌ അച്ചടിച്ച ഫലം. വെളുക്കാന്‍ തേച്ചത്‌ പാണ്ടായതുപോലെ ആകും. ഇനി മഹാന്മാരുടെ അടുത്ത്‌ പുസ്‌തകത്തിനു ചെന്നാലോ- എന്‍.ബി.എസ്‌ മൂന്നുപതിപ്പും ഡീസി രണ്ടുപതിപ്പും അച്ചടിച്ച്‌ ഉപേക്ഷിച്ചത്‌ നിങ്ങള്‍ക്കു വലിയ സംഖ്യ അഡ്വാന്‍സ്‌ വാങ്ങി കൂടുതല്‍ കോപ്പി അച്ചടിക്കാന്‍ എഗ്രിമെന്റ്‌ (2000-3000) വയ്‌പിക്കും. മറ്റു പ്രസാധകരെ വില്‌പനക്കുവേണ്ടി സമീപിക്കുമ്പോള്‍ ഇതിന്റെയൊക്കെ വിലകുറഞ്ഞ പതിപ്പുകള്‍ അവിടെ കെട്ടിക്കിടക്കുന്നു. പുസ്‌തകപ്രസാധാനരംഗത്ത്‌ പത്തുവര്‍ഷം പിടിച്ചുനില്‌ക്കണമെങ്കില്‍ ഒരുമാതിരി സര്‍ക്കസ്സണ്‍നും അറിഞ്ഞാല്‍ മതിയാവില്ല. എനിക്കൊന്നും ഉപദേശിക്കാനില്ല. ഉപദേശിക്കുന്നതും ഉപദേശം കേള്‍ക്കുന്നതും എനിക്കിഷ്‌ടമല്ല. അറിയാത്ത പിളള ചൊറിയുമ്പോള്‍ അറിയും.<br /><br /><b>പൈങ്കിളി സാഹിത്യം- അര്‍ത്ഥവും അനര്‍ത്ഥവും</b><br /><br />700ല്‍ പരം ഡിറ്റക്‌ടീവ്‌ നോവലുകള്‍ ഞാന്‍ പ്രസിദ്ധീകരിച്ചു. ഇതു ഞാന്‍ മലയാളത്തിനുചെയ്‌ത സേവനമായി കാണുന്നില്ല. എന്റെ ജീവിതമാര്‍ഗ്ഗം പുസ്‌തകം അച്ചടിച്ചു വില്‌ക്കലാണ്‌. അപസര്‍പ്പകനോവലുകള്‍ക്ക്‌ എന്നും ഒരു കൃത്യമായ വില്‌പനയുണ്ട്‌. കൊളളാവുന്ന വിധത്തില്‍ ജീവിച്ചുപോകാനുളള പണവും എനിക്ക്‌ അപസര്‍പ്പകനോവല്‍ പ്രസാധനം വഴി ലഭിക്കുന്നുണ്ട്‌. ഡിറ്റക്‌ടീവ്‌ നോവല്‍ വായന റീഫ്രഷാക്കുമെന്ന്‌ വൈദ്യശാസ്‌ത്രംപോലും തെളിയിച്ചുകഴിഞ്ഞതാണ്‌. ലോകത്ത്‌ ഏറ്റവും അധികം ആളുകളുളളത്‌ ത്രില്ലറുകള്‍ വായിക്കാനും കാണാനുമാണ്‌. ഏതോ ഒരു നിമിഷത്തിലാണ്‌ അപസര്‍പ്പക സാഹിത്യത്തിയല്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ തോന്നിയത്‌. അതു ക്ലിക്ക്‌ ചെയ്‌തു. സി.ഐ.സി.സിയുടെ ഡിറ്റക്‌ടീവ്‌ നോവലുകള്‍ക്ക്‌ നല്ല ഡിമാന്റുണ്ട്‌. നമ്മുടെ ഗ്രാമീണ ലൈബ്രറികളിലും മറ്റും പുതിയ വായനക്കാരെ എക്കാലത്തും പുസ്‌തകത്തോടടുപ്പിച്ചത്‌ അപസര്‍പ്പകസാഹിത്യം തന്നെയാണ്‌.<br /><br />മലയാളത്തിലെ മുഖ്യധാരാ സാഹിത്യകാരന്‍മാരില്‍ പലരും മുട്ടത്തുവര്‍ക്കി അവാര്‍ഡ്‌ കൈനീട്ടി വാങ്ങുകയും ശേഷം അത്യുജ്ജ്വലമായ സാഹിത്യപ്രഘോഷണം നടത്തുകയും ചെയ്യുന്നുണ്ട്‌. ഉദരം നിമിത്തം ബഹുകൃതവേഷം എന്നല്ലാതെ എന്തുപറയാന്‍? 33333 രൂപയ്‌ക്കു മുകളില്‍ ഒരു പരുന്തും ഇതുവരെ പറന്നിട്ടില്ല. ഒരു കഴുകനും ഇറച്ചിക്കഷ്‌ണം വേണ്ടെന്നു പറയുകയില്ല. എല്ലാവരും മലയാളത്തിന്റെ മഹാഭാഗ്യങ്ങളാണല്ലോ.<br /><br />പിന്നെ പൈങ്കിളി എന്ന പ്രയോഗം പുച്ഛത്തില്‍ പറഞ്ഞു തുടങ്ങിയത്‌ മുട്ടത്ത്‌ വര്‍ക്കിസാറ്‌ എഴുതിയ കൃതികള്‍ ചൂടപ്പം പോലെ വിറ്റുപോകുന്നതു കണ്ട്‌ അസൂയ മൂത്ത കുറേ പാഴ്‌ജന്മങ്ങളാണ്‌. ഇന്ന്‌ ഓണം -ക്രിസ്‌മസ്‌ നാളുകളില്‍ ബിവറേജ്‌ കോപ്പറേഷനിലെ മദ്യം വിറ്റഴിയുന്നതു പോലെയാണ്‌ അന്ന്‌ പുസ്‌തകം വിറ്റഴിഞ്ഞിരുന്നത്‌. മുട്ടത്തുവര്‍ക്കിയുടെ ഒരൊറ്റ കൃതിപോലും സി.ഐ.സി.സി അച്ചടിച്ചിട്ടില്ല. അതെല്ലാം അച്ചടിച്ചിട്ടുളളത്‌ നമ്മുടെ സാക്ഷാല്‍ ഡീസിയാണ്‌. പിന്നെ കുറെയെണ്ണം പെപ്പിനും. പൈങ്കിളി എന്നതില്‍ അടങ്ങിയ വികാരം വളരെ പണ്ട്‌ അങ്ങനെ പറഞ്ഞവരുടെ തന്നെ മനോഭാവം കൊണ്ടാണ്‌. കോട്ടയം പുഷ്‌പനാഥും, ബാറ്റണ്‍ബോസും, എന്‍.കെ.ശശിധരനും, പമ്മനും, ജോയ്‌സിയും, സുധാകര്‍ മംഗളോദയവും, കമലാഗോവിന്ദും, വി.ടി. നന്ദകുമാറും, മല്ലികായൂനിസ്സും, ചന്ദ്രക്കലാ എസ്‌. കമ്മത്തും, മെഴുവേലി ബാബുജിയും ഏറ്റവും ഒടുവില്‍ പ്രശാന്ത്‌ നമ്പ്യാര്‍ വരെയുളളവരുമാണ്‌ ഈ സ്ഥാപനത്തെ നിലനിര്‍ത്തിയത്‌. എനിക്ക്‌ അവരോടു മാത്രമേ കടപ്പാടുളളൂ. അതുകൊണ്ട്‌ അപസര്‍പ്പക-പൈങ്കിളി സാഹിത്യത്തിന്റെ പ്രചാരകന്‍ എന്നോ വക്താവ്‌ എന്നോ ലോകം പറഞ്ഞാല്‍, ഞാന്‍ യേസ്‌ എന്നു തന്നെ പറയും. പിന്നെ അച്‌ഛന്റെയും അമ്മയുടെയും കാലം. അത്‌ അവരുടെ ജീവിതനിയോഗം എന്നേ ഞാന്‍ കരുതുന്നുളളൂ. അക്കാലത്ത്‌ കമ്യൂണിസ്‌റ്റ്‌ മന്ത്രി, മുട്ടയും പാലും കോഴിക്കറിയും കഴിച്ച്‌ വിശപ്പുമാറ്റാന്‍ പറഞ്ഞിരുന്നില്ലല്ലോ. ഒരു കാര്യത്തില്‍ എനിക്കു സന്തോഷമുണ്ട്‌. എന്റെ ഒരെഴുത്തുകാരന്‍ ജോയ്‌സി മനോരമയില്‍ നിന്ന്‌ മംഗളത്തിലേക്ക്‌ മാറിയത്‌ പത്തുലക്ഷം രൂപ പ്രതിഫലം കൈപ്പറ്റിക്കൊണ്ടാണ്‌. ഒരു കൊല്ലത്തിനകം പത്തുലക്ഷം മംഗളത്തിന്‌ അദ്ദേഹം മടക്കിക്കൊടുത്ത്‌ സ്വതന്ത്രനാകുകയും ചെയ്‌തു. കേരളത്തിലെ തൊണ്ണൂറ്റൊമ്പതു ശതമാനം ജനപ്രിയ എഴുത്തുകാരും മാന്യമായി &quot;മുട്ടയും പാലും കോഴിയിറച്ചിയും കഴിച്ച്‌&quot; വിശപ്പു മാറ്റി- മക്കള്‍ക്കു നല്ല വിദ്യാഭ്യാസം നല്‍കി പരദൂഷണത്തിനും പാരവയ്‌പിനും നില്‌ക്കാതെ സുഖമായി ജീവിക്കുന്നു. സി.ഐ.സി.സിയുടെ മിടുക്കു കൊണ്ടല്ല പതിനായിരക്കണക്കിനുളള അവരുടെ സാധാരണക്കാരില്‍ സാധാരണക്കാരായ വായനക്കാരുടെ മിടുക്കുകൊണ്ട്‌. കൂടെ മംഗളം, മനോരമ, സീരിയല്‍ നിര്‍മ്മാതാക്കളുടെ കൂടി മിടുക്കുകൊണ്ട്‌. പിന്നെ 28 കൊല്ലമായി ഞാന്‍ അന്വേഷിക്കുന്ന, ഇതുവരെ ഉത്തരം കിട്ടാത്ത ഒരു സമസ്യയുണ്ട്‌. ഭാരതപ്പുഴയുടെ തീരത്ത്‌ മലബാര്‍ ഭാഷ പറഞ്ഞ്‌ നാണുനായരും നാണിയമ്മയും പ്രേമിച്ചാല്‍ അതു വിശ്വസാഹിത്യവും, മീനച്ചിലാറിന്റെ തീരത്തോ, പാല, കോട്ടയം, ഇടുക്കി ഭാഗത്തോ വക്കച്ചനും ത്രേസ്യാക്കുട്ടിയും പ്രേമിച്ചാല്‍ അതു പൈങ്കിളിയുമാകുന്നതെങ്ങനെയെന്ന്‌? ജോയ്‌സിയുടേയോ, സുധാകര്‍ മംഗളോദയത്തിന്റെയോ ഒരു നോവല്‍ അവരുടെ പേരിടാതെ മംഗളമോ, മനോരമയോ അല്ലാത്ത ബുദ്ധിജീവിവാരികക്കാര്‍ പ്രസിദ്ധീകരിച്ചു നോക്കട്ടെ. അപ്പോഴറിയാം അവരുടെ തൂലികയുടെ കരുത്ത്‌. അതിനുമുമ്പില്‍ തകര്‍ന്നു വീഴുന്ന ബിംബങ്ങളുടെ സംഖ്യ എണ്ണിയാല്‍ തീരില്ല.<br /><br /><b>പുസ്‌തക പ്രസാധനവും കച്ചവടവും</b><br /><br />ഒരു കച്ചവടക്കാരന്‌ മറ്റൊരു കച്ചവടക്കാരനെ കണ്ടൂടാ എന്നത്‌ മലയാളത്തിലെ ഒരു ചൊല്ലിന്റെ മറുവശമാണ്‌. അവനവന്റെ കാര്യം നോക്കുക എന്നതാണ്‌ പൊതുതത്ത്വം. പിന്നെ വല്യപ്രശ്‌നങ്ങള്‍ വരുമ്പോള്‍ യോജിക്കേണ്ടവര്‍ യോജിക്കും. പ്രസാധകരുടെ കൂട്ടായ്‌മ ഉണ്ട്‌. ലോകചരിത്രത്തില്‍ ആദ്യമായി മലയാളത്തിലെ എഴുത്തുകാരോട്‌ പരസ്‌പരം അവഹേളിക്കരുതെന്നും ചെളി വാരിയെറിയരുതെന്നും പറഞ്ഞത്‌ ഓള്‍ കേരള പബ്ലിഷേഴ്‌സ്‌ ആന്റ്‌ ബുക്‌സെല്ലേഴ്‌സ്‌ അസോസിയേഷനാണ്‌- അതിനുമുമ്പ്‌ പത്രം തുറന്നാല്‍ തലതാഴ്‌ത്തുമായിരുന്നു. പുസ്‌തകത്തിന്‌ നികുതി ഇല്ലാതാക്കിയതും ഈ സംഘടന തന്നെയാണ്‌. ദുര്‍ഗ്രാഹ്യതയില്ലാതെ ആത്മാര്‍ത്ഥതയോടെ എഴുതിയതെന്തും ഞാന്‍ വായിക്കും. സദ്യയുണ്ണുമ്പോള്‍ ഇലയിലുളളതെല്ലാം ഭുജിക്കുന്നതുപോലെ. ആദ്യത്തെ രണ്ടുവരി വായിച്ചാല്‍ അറിയാം ജാടയാണോ എന്തെങ്കിലും വായിക്കാനുണ്ടോയെന്ന്‌. ത്രേതായുഗത്തിലും അക്ഷരമുണ്ടായിരുന്നിരിക്കണം. &#39;അതിജീവനം&#39; എനിക്കറിയില്ല. ഒന്നറിയാം, മലയാളഭാഷ വരുന്ന ഇരുപത്തിയഞ്ചുകൊല്ലംകൊണ്ട്‌ വാമൊഴി മാത്രമായി മാറും. ദക്ഷിണേന്ത്യന്‍ഭാഷകളില്‍ തമിഴ്‌ മാത്രമേ ഇതിനെ അതിജീവിക്കൂ. ഇലക്‌ട്രോണിക്‌ യുഗത്തില്‍ &quot;ഈ ബുക്ക്‌&quot; വായിക്കും.<br /><br /><b>വാലറ്റം:</b><br /><br />അമ്പലപ്പറമ്പുകളിലെ മൂട്ടവിളക്കുകള്‍ക്കുമുമ്പിലായി കടലാസില്‍ നിരത്തിയിട്ടിരിക്കുന്ന പുസ്‌തകങ്ങള്‍ക്കുമുമ്പില്‍ കൂനിക്കൂടിയിരുന്ന്‌ പുസ്‌തകം വാങ്ങിയിരുന്ന ഒരു തലമുറയും കുറേ പുസ്‌തകങ്ങളും നമുക്കുണ്ടായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ കാലങ്ങളെ അതിജീവിച്ച പുസ്‌തകങ്ങള്‍. ഹൈടെക്‌ എക്‌സിബിഷനുകളില്‍ നിയോണ്‍ വെളിച്ചത്തില്‍ ആളുകള്‍ വാങ്ങുന്ന പുസ്‌തകങ്ങളും അതേ പുസ്‌തകങ്ങള്‍ തന്നെ. ഒരു നിരൂപക കേസരിയുടെയും പിന്തുണയില്ലാത്ത പുസ്‌തകങ്ങള്‍. ഹരിനാമകീര്‍ത്തനവും ജ്ഞാനപ്പാനയും ഗീതയും ബൈബിളും ഖുറാനും ഐതിഹ്യമാലയും മറ്റും.<br /><br />(കടപ്പാട്‌: പുസ്‌തകവിചാരം സാഹിത്യമാസിക)<br /><br /><a href="http://www.puzha.com/puzha/magazine/html/eassay1_june27_08.html#add-comment">അഭിപ്രായങ്ങള്‍ ഇവിടെ ഇടുക</a><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/6041857233797472111-5934239476415409769?l=puzhablogger.blogspot.com'/></div>പുഴ.കോംhttp://www.blogger.com/profile/10790191291571492586noreply@blogger.com0