tag:blogger.com,1999:blog-53221831875881929262009-07-05T20:18:13.470+04:00eപത്രം - പ്രണയമലയാളംe പത്രംnoreply@blogger.comBlogger30125tag:blogger.com,1999:blog-5322183187588192926.post-10880130568275410572009-07-05T20:13:00.003+04:002009-07-05T20:17:48.827+04:00പ്രണയത്തിന്റെ കാണാപ്പുറങ്ങള്‍പ്രണയത്തിന്‍ സ്മാരക ശില<br />പ്രതാപത്തിന്‍ ആഗ്നേയ ശില<br />പ്രളയത്തില്‍ ഇളകാ ശില<br />പ്രണയിനികള്‍ നെഞ്ചേറ്റും ശില.<br /> <br />സിംഹാസനങ്ങള്‍ മറന്ന<br />അടിയറവിന്റെ സ്മൃതി കുടീരം.<br />പിരമിഡുകളില്‍ ഒളിച്ച<br />ഫെറോവമാരുടെ<br />തലച്ചോറ് കയ്യിലൊതുക്കിയ<br />ബോധസുന്ദരികളുടെ പ്രണയം.<br /> <br />യൂസഫിനെ കാമിച്ച-<br />രാജപത്നിയുടെ പ്രണയം.<br />പ്രണയത്തിനാധാരം<br />വൈരൂപ്യമല്ലെന്നു-<br />കരാംഗുലികള്‍ മുറിച്ച്<br />മിസ്റിലെ ഹൂറികള്‍.<br /> <br />പ്രണയിനികള്‍<br />നാശ ചരിത്രത്തിലെ<br />തീരാ പ്രവാഹം, വായിച്ചു<br />തീരാത്ത പുസ്തകവും.<br /> <br />സൌന്ദര്യം അളവാകവേ<br />നശ്വരമീ പ്രണയം,<br />സൌന്ദര്യം നാന്ദിയാകവേ<br />പ്രണയം ഭൌതികം,<br />ഭോഗ സുഖങ്ങളിലോടുങ്ങവെ<br />പ്രണയം നൈമിഷകവും.<br /> <br />ഒരു ഭോഗത്തില്‍ മരിച്ചു്<br />മറു ഭോഗത്തിലേക്ക്<br />പുനര്‍ജനിക്കുന്ന പ്രണയം.<br />ലാസ്യ വിഭ്രമങ്ങളില്‍<br />ജ്വര തരള യാമങ്ങളില്‍<br />ചുടു നെടു ഞരമ്പുകളില്‍<br />അമ്ല വീര്യത്തില്‍<br />ത്രസിക്കുന്ന പ്രണയം.<br /> <br />അകലെയുള്ളപ്പോള്‍<br />കൊതിക്കുന്ന പ്രണയം<br />അരികിലുള്ളപ്പോള്‍<br />മടുക്കുന്ന പ്രണയം.<br /> <br />ആത്മീയമാകുമ്പോള്‍<br />പ്രണയം ദിവ്യമാണ്.<br />തത്പത്തില്‍ നിന്ന്<br />"ഹിറ"യിലേക്കും<br />ഭോഗശയ്യയില്‍ നിന്ന്<br />ബോധി വൃക്ഷത്തണലിലേക്കും<br />കുരിശിലെ പിടച്ചില്‍<br />ചിരിയിലേക്കും സംക്രമിക്കുമ്പോള്‍.<br /> <br />ആലങ്കാരികതയില്‍<br />പ്രണയം താജ് മഹല്‍ !<br />വെണ്മയില്‍ ചൂഷണം മറച്ച്<br />കമിതാക്കള്‍ക്ക് ഹത്യയുടെ ചോദനയായി<br />താജ് മഹലിന്റെ പ്രണയം!<br /> <br />- <em>സൈനുദ്ദീന്‍ ഖുറൈഷി</em><br /> <br /> <div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/5322183187588192926-1088013056827541057?l=www.epathram.com%2Fpranayam%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-5322183187588192926.post-45883962265348612062009-07-04T09:04:00.001+04:002009-07-04T09:06:34.204+04:00പ്രണയം - കരീം മാഷ്പ്രണയം.<br /> <br />പണം പ്രണയത്തിനൊരു തൃണമാണ്.<br />പ്രായം പ്രണയത്തിനൊരു പക്വതയാണ്.<br />പ്രാണന്‍ പ്രണയത്തിനര്‍പ്പിക്കാനുള്ളൊരു പൂവാണ്.<br /> <br /> <br />പരിണയം.<br /> <br />പണം പരിണയത്തിനു ചുറ്റുമുള്ള ആര്‍ത്തിയാണ്.<br />പ്രായം പരിണയത്തിന്റെ തടസ്സത്തിലൊന്നാണ്.<br />പ്രാണന്‍ പരിണയപരാജയത്തിനുള്ള വിലയാണ്.<br /> <br /> <br />പ്രാപണം.<br /> <br />പ്രാപണം പ്രായത്തിനു വാല്‍സല്യമേകുന്നില്ല.<br />പ്രാപണം പണത്തിന്റെ ചോര്‍ച്ച ഗൗനിക്കുന്നില്ല.<br />പ്രാപണം ഇരു പ്രാണന്റെയും മാറാരോഗമാണ്.<br /> <br />- <em>കരീം മാഷ്</em><br /> <br /> <div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/5322183187588192926-4588396226534861206?l=www.epathram.com%2Fpranayam%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-5322183187588192926.post-87391491740522801752009-06-07T23:13:00.002+04:002009-06-07T23:16:05.247+04:00പ്രണയം - നഗ്നന്‍സയ്‌നൈഡ് പോലെ<br />ഒരൊറ്റത്തുള്ളി<br />മറ്റൊരു ലോകം<br /> <br />- <em>നഗ്നന്‍ </em><br /> <br /> <div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/5322183187588192926-8739149174052280175?l=www.epathram.com%2Fpranayam%2Findex.shtml'/></div>e പത്രംnoreply@blogger.com1tag:blogger.com,1999:blog-5322183187588192926.post-13736167546867926172009-06-03T09:05:00.003+04:002009-06-03T09:16:44.427+04:00ഇത്തിരി പ്രണയിക്കണം - ജ്യോതിസ്<img src="http://www.epathram.com/pranayam/uploaded_images/watching-sunset-together-epathram-771192.jpg" border="0" alt="" /><br /> <br />ഒരു പുസ്തകം നമുക്ക് ഒരുമിച്ചു വായിക്കണം<br />അവസാന താളുകള്‍ എത്തുവോളം<br /> <br />സായം സന്ധ്യയില്‍ കടല്‍ക്കരയില്‍ എത്തണം<br />സന്ധ്യതന്‍ ശോണിമ ഒന്നിച്ചു കാണണം<br />അതിനിടയിലും ഇത്തിരി പ്രണയിക്കണം<br /> <br />ഏറെ ചിരിക്കണം<br />പരസ്പരം കണ്ണീര്‍ തുടയ്ക്കണം<br />ആള്‍ക്കൂട്ടത്തില്‍ തനിച്ചാവണം<br />ആ ഓര്‍മകളിലും നമ്മള്‍ ഒന്നിച്ചുണ്ടാവണം<br />അതിനിടയിലും ഇത്തിരി പ്രണയിക്കണം<br /> <br />നിന്‍ ചുമലുകള്‍ താങ്ങായി വേണം<br />പരസ്പരം തണലാകണം<br />അതിനിടയിലും ഇത്തിരി പ്രണയിക്കണം<br /> <br />ഇടയ്ക്കിടെ വിരല്‍ത്തുമ്പ് തൊടണം<br />അപ്പോഴും ഞാന്‍ ഞാനും<br />നീ നീയും ആയിരിക്കണം<br />അതിനിടയിലും ഇത്തിരി പ്രണയിക്കണം<br /> <br />എന്റെ ചെറു യാത്രകള്‍ നിന്റേതും ആകണം<br />ആ യാത്രകളില്‍ നാം ഒന്നിച്ചുണ്ടാകണം<br />അതിനിടയിലും ഇത്തിരി പ്രണയിക്കണം <br /> <br />- <em>ജ്യോതിസ്</em><br /> <br /> <div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/5322183187588192926-1373616754686792617?l=www.epathram.com%2Fpranayam%2Findex.shtml'/></div>e പത്രംnoreply@blogger.com1tag:blogger.com,1999:blog-5322183187588192926.post-19405373817048417382009-05-29T18:54:00.002+04:002009-05-29T19:27:14.373+04:00പ്രണയദൂരം - എസ്. കുമാര്‍<img src="http://www.epathram.com/pranayam/uploaded_images/married-woman-bindi-epathram-777385.jpg" border="0" alt="indian-woman" /><br /> <br />മഷിത്തണ്ടിലും, മയില്‍ പീലിയിലും പ്രണയത്തിന്റെ മധുരം പകര്‍ന്ന ഇന്നലെകള്‍ ഇല്ലാത്തവര്‍ ഉണ്ടാകുമോ?പാളിനോട്ടങ്ങളും പിന്‍നോട്ടങ്ങളും ചെറിയ പുഞ്ചിരികളും... വിറക്കുന്ന വിരലുകള്‍ ക്കിടയിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ചെമ്പക പ്പൂക്കളും റോസാ പ്പൂക്കളും... മനസ്സിലെ പ്രണയ ചെപ്പിലെ വിലമതിക്കാ നാവാത്ത രത്നങ്ങളായി അവ എന്നും അവശേഷിക്കും.<br /> <br />ഗുല്‍മോഹര്‍ പൂക്കളെ പ്പോലെ വന്യമായ നിറമുള്ള ഇന്നലെയുടെ മധുര നൊമ്പരങ്ങളായ ഓര്‍മ്മകള്‍.<br />ലൈബ്രറി വരാന്തയില്‍ വച്ചാണ് ആ കുസൃതി ക്കണ്ണുകള്‍ ആദ്യമായി ശ്രദ്ധയില്‍ പെട്ടത്. എന്നാല്‍ പ്രണയത്തിന്റെ മധുര ഗാനം മനസ്സില്‍ ആദ്യമായി മൂളിയതെപ്പോള്‍ എന്ന് അറിയില്ല. ക്ലാസ്സുകള്‍ക്ക് പുറകിലെ പുല്‍ത്തകിടിയില്‍ കൂട്ടുകാര്‍ക്കൊപ്പം സൊറ പറഞ്ഞിരിക്കുമ്പോള്‍ അതു വഴി കടന്നു പോയവരിലെ നീളന്‍ മുടിക്കാരി ഒരു നിമിഷം തിരിഞ്ഞു നോക്കിയപ്പോളോ അതോ ഇനി കവിതകള്‍ ഉറക്കെ ചൊല്ലി സമയം കളഞ്ഞ സമര ദിനങ്ങളിലോ?<br /> <br />എപ്പോഴോ അവള്‍ എന്റെ ആത്മാവില്‍ ചേക്കേറി. അവള്‍ക്കും എനിക്കും ഇടയില്‍ നിശ്ശബ്ദമായ ഒരു ഭാഷ രൂപപ്പെട്ടു. ലിപികളോ ശബ്ദങ്ങളോ ഇല്ലാത്തതെങ്കിലും അതു സംവദിച്ചത് പ്രപഞ്ചത്തിലെ മറ്റൊരു ഭാഷക്കും കഴിയാത്ത വിധം തീവ്രമായിട്ടായിരുന്നു എന്ന് തിരിച്ചറിയുവാന്‍ പിന്നെയും ഒരു പാട് കാലം എടുത്തു. അപ്പോഴേക്കും ക്യാമ്പസ്സിന്റെ കലണ്ടറിലെ ദിന രാത്രങ്ങള്‍ എണ്ണപ്പെട്ടിരുന്നു. ഒടുവില്‍ യാത്രാ മൊഴിയായി തേങ്ങലില്‍ മുങ്ങിയ ഒരു ചുടു ചുംബനം.<br /> <br />മുന്നോട്ടുള്ള യാത്രയില്‍ ജീവിതം ശരീരങ്ങളെ എതിര്‍ ദിശകളിലേക്ക് നയിച്ചു. തൊഴില്‍ അനേഷിച്ചലയുന്ന വഴികള്‍ക്ക് അറ്റമില്ലെന്ന് തോന്നി തളര്‍ന്നു റങ്ങിയപ്പോളും അവള്‍ സ്വപ്നങ്ങളിലെ നിത്യ സന്ദര്‍ശകയായി. പിന്നീടെപ്പോഴോ ഭാവനയെ അപഹരിച്ചു കൊണ്ടിരുന്ന പ്രണയം മാസ ശമ്പളത്തിനായി വരകളിലെ കെട്ടിടങ്ങ ള്‍ക്കായി വഴി മാറി. എന്നെ വലയം ചെയ്ത കെട്ടിട ക്കൂമ്പാരങ്ങ ള്‍ക്കിടയില്‍ എവിടെയോ അവള്‍ വഴി പിരിഞ്ഞത് അറിഞ്ഞില്ല.<br /> <br />തിരക്കേറിയ ദിന രാത്രങ്ങള്‍ പല ആളുകള്‍ വ്യത്യസ്ഥമായ നാടുകള്‍. അവിടങ്ങളിലെ എന്റെ സാന്നിധ്യത്തെ അടയാള പ്പെടുത്തി ക്കൊണ്ട് ചില കെട്ടിടങ്ങള്‍. ഇടക്കെപ്പോഴോ ഒരു പുതിയ ഭവനത്തിനു രൂപരേഖ ചമക്കുവാന്‍ ഇടം തേടി ചെന്നപ്പോള്‍ അമ്പരപ്പിന്റെ നിമിഷങ്ങള്‍ പകര്‍ന്ന് ആ രൂപം മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഇരുവരും ഔപചാരി കതകള്‍ക്കായി വാക്കുകള്‍ പരതിയപ്പോള്‍ അറിയാതെ അജ്ഞാതമായ ആ ഭാഷ ഞങ്ങള്‍ക്കി ടയിലേക്ക് കടന്നു വരുന്നത് ഞങ്ങള്‍ അറിഞ്ഞു. വര്‍ഷങ്ങളുടേ പഴക്കം ഉണ്ടായിരു ന്നെങ്കിലും അപ്പോഴും ആ ഭാഷക്ക് പഴയ മാധുര്യവും തീവ്രതയും ഉണ്ടായിരുന്നു. കാലം അതിനു യാതൊരു മാറ്റവും വരുത്തി യിരുന്നില്ല. ആ നിമിഷത്തില്‍ ഞങ്ങള്‍ ക്കിടയിലെ കേവല ദൂരം അവളുടെ മൂര്‍ദ്ധാവിലെ സിന്ദൂരം മാത്രം ആയിരുന്നു.<br /> <br />- <em>എസ്. കുമാര്‍</em><br /> <br /> <div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/5322183187588192926-1940537381704841738?l=www.epathram.com%2Fpranayam%2Findex.shtml'/></div>e പത്രംnoreply@blogger.com4tag:blogger.com,1999:blog-5322183187588192926.post-90576705017079072832009-05-25T18:45:00.004+04:002009-05-25T18:51:14.673+04:00പ്രണയത്തിന്റെ നാനാര്‍ത്ഥങ്ങള്‍ - ശ്രീജിത വിനയന്‍<img src="http://www.epathram.com/pranayam/uploaded_images/kerala-girl-suicide-epathram-742053.jpg" border="0" alt="kerala-girl-suicide" /><br /> <br />ചിറകൊടിഞ്ഞു പോയ ഒരു പക്ഷിക്കും<br />അമ്മ ഉപേക്ഷിച്ചു പോയ ഒരു പൂച്ച കുഞ്ഞിനും വേണ്ടി ഉറങ്ങാതെ കിടന്നു കരഞ്ഞിട്ടുള്ള ഒരു പെണ്‍കുട്ടി<br /> <br />അക്കാലത്ത് പ്രണയം അവള്‍ക്ക് തേന്‍ പോലെ മധുരിക്കുന്ന ഒന്നായിരുന്നു<br />കവിതകളിലും പാട്ടിലും കഥകളിലും പ്രണയം മയിലിനെ പ്പോലെ ഏഴു വര്‍ണ്ണങ്ങളും നിറച്ചു നിന്നാടി<br />ആ കാറ്റില്‍ ആ മഴയില്‍ കണ്ണില്‍ നിറച്ചും സ്വപ്നങ്ങളുമായി<br /> <br />ആ പാവാടക്കാരി ചുണ്ടില്‍ ഒരു മൂളി പ്പാട്ടുമായി<br />നിറച്ചും പച്ചപ്പുള്ള ഇടവഴികളിലൂടെ<br />ആരെയും പേടിക്കാതെ നടന്നു പോയി<br />ലോകത്തെ നോക്കി സ്നേഹത്തോടെ ചിരിച്ചാല്‍ ആ ചിരി നമ്മള്‍ക്കു തിരിച്ചു കിട്ടുമെന്നായിരുന്നു അവള്‍ വായിച്ച പുസ്തകങ്ങളിലെല്ലാം<br /> <br />പക്ഷേ പിന്നെ പിന്നെ അവള്‍ക്കു ചിരിക്കാന്‍ തന്നെ പേടി ആയിത്തുടങ്ങി<br />അനുഭവങ്ങള്‍ അവള്‍ക്ക് വേദനകള്‍ മാത്രം നല്‍കി... ഒഴുക്കില്‍ മുങ്ങി പ്പോവാതെ പിടിച്ചു നില്‍ക്കാന്‍<br />നെഞ്ചു പിടയുമ്പോഴും പണ്ടത്തെ പ്പോലെ ചിരിക്കാന്‍ അവള്‍ ശ്രമിച്ചു കൊണ്ടേ ഇരുന്നു<br /> <br />യാഥാര്‍ഥ്യങ്ങള്‍ ശീലമായി ത്തുടങ്ങിയ തായിരുന്നു. പക്ഷേ പെട്ടെന്നൊരു ദിവസം<br />'നിന്നെ എന്തേ ഞാന്‍ നേരത്തെ കണ്ടുമുട്ടിയില്ല'? എന്നു കണ്ണു നീരു വരുത്തി ഒരാള്‍ ചോദിച്ചപ്പൊ<br />മഞ്ഞു പോലെ അലിഞ്ഞ് അവള്‍ ഇല്ലാതെ ആയി<br /> <br />പിന്നീട് ഇത്തിരി നേരത്തേക്ക് അവള്‍ക്കു ലോകം നിറങ്ങളുടേതായിരുന്നു.<br />വളരെ ക്കുറച്ച് സമയത്തേക്ക്<br /> <br />അതിനു ശേഷം ഒരു മരണക്കുറിപ്പു എല്ലാവര്‍ക്കും വായിച്ച് രസിക്കാന്‍ എറിഞ്ഞു കൊടുത്ത് അവള്‍ എങ്ങോട്ടോ പോയി..<br /> <br /> <br /> <br />പ്രണയത്തിനു ഒരാളെ തീയിലെന്ന പോലെ<br />ദഹിപ്പിക്കാനും സാധിക്കും<br />ആ തീയില്‍ മെഴുകുതിരി പോലെ ഉരുകി ഇല്ലാതായവളാണു ഞാന്‍<br /> <br />27 വര്‍ഷം മതിയാവുമൊ എന്തിനെങ്കിലും?<br />സ്നേഹിക്കാനും... സ്നേഹിക്കപ്പെടാനും...<br />ഹൃദയം കൊത്തിനുറുക്കുന്ന വേദന തിരികേ തന്നിട്ട്<br />എന്റെ എല്ലാ സ്നേഹവും പിടിച്ച് വാങ്ങി ജീവിതം ചവിട്ടി മെതിച്ച് കടന്നു കളഞ്ഞു ഒരാള്‍...<br />ഈ ലോകം എനിക്കു പറ്റിയതല്ല എന്ന് എന്നെ വീണ്ടും വീണ്ടും പഠിപ്പിച്ച് <br />എന്റെ സ്നേഹത്തിനും ജീവിതത്തിനും ഒരു പുല്‍ക്കൊടിയുടെ വില പോലുമില്ല എന്ന് മനസ്സിലാക്കി ത്തന്ന്...<br />അങ്ങനെ ആ കഥ കണ്ണീര്‍മഴയില്‍ കുതിര്‍ന്നേ പോയ്<br />യഥാര്‍ഥ പ്രണയം എന്താണെന്ന് ആര്‍ക്കെങ്കിലും അറിയാമോ?<br />അതു പങ്കു വെക്കലാണോ?<br />അല്ലെങ്കില്‍ പരസ്പരം സന്തോഷിപ്പിക്കലാണോ<br />അതൊ സ്വന്തമാക്കലാണോ?<br />എനിക്കിന്നും അറിയില്ല<br />അറിയാം എന്ന് ഭാവിച്ചിരുന്നു<br />പ്രണയം മധുരമാണു എന്ന് കവികളോടൊത്ത് ഞാനും പാടി<br />അതിനു ജീവന്‍ എടുക്കാനും സാധിക്കുന്നത്ര മധുരമുണ്ട് എന്നറിഞ്ഞതു വൈകിയിട്ടാണു.<br /> <br />ഒരു തുമ്പി പാറിവന്നിരുന്നാല്‍ മുറിവേല്‍ക്കുന്ന അത്രയും മൃദുലമായിരുന്നു എന്റെ മനസ്സ്<br /> <br />അത്രയും മൃദുത്വം ഈ ലോകത്തിനു ചേരില്ല <br />എന്നു വേദനയോടെ ഞാന്‍ മനസ്സിലാക്കുന്നു<br />ഇനിയും ഒരാളെയും ഇങ്ങനെ സൃഷ്ടിക്കരുത് എന്നു ദൈവത്തിനോട്<br />നേരിട്ട് പറഞ്ഞു കൊടുക്കാന്‍ ഞാന്‍ പോവുകയാണു<br />പാഠങ്ങള്‍ പറഞ്ഞു തന്നവര്‍ക്കെല്ലാം നന്ദി.<br /> <br />- <em>ശ്രീജിത വിനയന്‍ </em><br /> <br /> <div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/5322183187588192926-9057670501707907283?l=www.epathram.com%2Fpranayam%2Findex.shtml'/></div>e പത്രംnoreply@blogger.com4tag:blogger.com,1999:blog-5322183187588192926.post-33922597966330399692009-05-04T11:59:00.002+04:002009-05-04T12:03:20.977+04:00ഞാനും നീയും - സുജീഷ് നെല്ലിക്കാട്ടില്‍<img src="http://www.epathram.com/pranayam/uploaded_images/sujeesh-nellikattil-743370.jpg" border="0" alt="sujeesh-nellikattil" /><br /> <br />നിന്‍റെ മൌനമെന്നില്‍<br />ചുറ്റിപ്പടരുമ്പോള്‍ ഞാന്‍<br />ഘനീഭവിച്ച ജലം.<br /> <br />നിന്‍റെ മൊഴികളെന്നില്‍<br />പൂത്തുലയുമ്പോള്‍<br />ഞാനലിഞ്ഞീടുന്നു.<br /> <br />ഒടുവില്‍ നിന്‍റെ<br />വേരുകള്‍ ഞാന്‍<br />പറിച്ചെറിയുന്വോള്‍<br />എന്‍റെ ജലജഢത്തിലൊരു<br />വരവരച്ചു നീ മായുന്നു.<br /> <br />ഈ വര തലവരയാക്കി<br />ഞാനൊഴുകുന്നു.<br /> <br />നിന്‍റെ ഓര്‍മകള്‍<br />കൊഴിയുമ്പോള്‍ ഞാന്‍<br />അന്തര്‍ദ്ധാനം ചെയ്യുന്നു.<br /> <br />- <em>സുജീഷ് നെല്ലിക്കാട്ടില്‍</em><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/5322183187588192926-3392259796633039969?l=www.epathram.com%2Fpranayam%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-5322183187588192926.post-46180472510429903972009-03-31T00:35:00.003+04:002009-03-31T00:45:30.012+04:00എത്ര കാലം കഴിഞ്ഞിട്ടും - ഹരിയണ്ണന്‍സ്വച്ഛമായന്നെന്റെയുള്ളില്‍<br />കൂടൊരുക്കി, പ്രണയത്തിന്‍<br />ചൂടു ചേര്‍ത്തെന്നുയിരേറ്റി<br />ക്കാത്തു വച്ച പെണ്ണൊരുത്തി!<br /> <br /><br /><br /><br />എത്ര കാലം കഴിഞ്ഞിട്ടും<br />എത്ര വാകപ്പൂക്കളെന്റെ<br />വിരിമാറില്‍ക്കൊഴിഞ്ഞിട്ടും<br />വിട്ടു പോകുന്നില്ലയെന്റെ<br />ഹൃത്തിനുള്ളില്‍ നിന്നുമൊട്ടും!<br /> <br /><br /><br /><br /><br />സ്വച്ഛമായന്നെന്റെയുള്ളില്‍<br />കൂടൊരുക്കി, പ്രണയത്തിന്‍<br />ചൂടു ചേര്‍ത്തെന്നുയിരേറ്റി<br />ക്കാത്തു വച്ച പെണ്ണൊരുത്തി!!<br /> <br /><br /><br /><br /><br />കണ്ടു ഞാനാക്കൊടുങ്കാട്ടില്‍<br />ചുട്ടു നീറും പുളിനത്തില്‍<br />വറ്റിയോടും പുഴയോടും<br />കാവലാളാം കൊറ്റിയോടും<br />മനസ്സിന്റെ കണക്കാര്‍ദ്രം<br />കെട്ടഴിക്കും പെണ്ണൊരുത്തി!!<br /> <br /><br /><br /><br /><br />മനസ്സൊട്ടും പിഴക്കാതെ<br />കണക്കൊട്ടും നിരത്താതെ<br />പണക്കെട്ടും നിറക്കാതെ<br />വഴക്കൊട്ടും പിടിക്കാതെ<br />പ്രേമപ്പാട്ടുയര്‍ത്താതെ<br />എനിക്കൊട്ടും കുറക്കാതെ<br />പ്രണയത്തീ കെടുത്താതെ<br />കാത്തിരുന്ന പെണ്ണൊരുത്തി!!<br /> <br /><br /><br /><br /><br />പുഴക്കൊപ്പം കാലമേറേ<br />വേഗമേറ്റിക്കുതിക്കുമ്പോള്‍<br />അനാഥത്വക്കൊടുങ്കാട്ടില്‍<br />അവളൊറ്റക്കലഞ്ഞപ്പോള്‍<br />താളബോധം നിലച്ചന്നാ<br />മനസ്സെങ്ങോ ചിതറുമ്പോള്‍<br />ഒരു കൊച്ചു തോണിയില്‍ ഞാന്‍<br />ദിക്കു നോക്കാതൊഴുകിപ്പോയ്!<br /> <br /><br /><br /><br /><br />താളബോധം നിലച്ചന്നാ<br />മനസ്സെങ്ങോ ചിതറുമ്പോള്‍<br />ഒരുകൊച്ചുതോണിയില്‍ ഞാന്‍<br />ദിക്കുനോക്കാതൊഴുകിപ്പോയ്!<br /> <br /><br /><br /><br /><br />കല്ലു കൊണ്ടെന്‍ ഹൃദയത്തെ<br />കെട്ടിയുള്ളില്‍ തളച്ചിട്ടെ-<br />ന്നുത്സവക്കൊടിയേറ്റുമ്പോ-<br />ളെങ്ങു നിന്നോ കനപ്പെട്ടാ-<br />പിന്‍വിളിക്കാറ്റണയുമ്പോള്‍<br />കേട്ടു ഞാനാ ബഹളത്തില്‍<br />നിന്റെ തേങ്ങലന്നുമെന്നും!!<br /> <br /><br /><br /><br /><br />കേട്ടു ഞാനാ ബഹളത്തില്‍<br />നിന്റെ തേങ്ങലന്നുമെന്നും!!<br /> <br /><br /><br /><br /><br />ഇന്നു ഞാനീക്കൊടും വേനല്‍<br />ക്കാട്ടിനുള്ളില്‍ ഉരുകുമ്പോള്‍<br />ഉള്ളിലെങ്ങോ നിന്റെയൊപ്പം<br />തിളക്കുന്നെന്‍ മനസ്സേറെ!!<br /> <br /><br /><br /><br /><br />എത്ര കാലം കഴിഞ്ഞിട്ടും<br />എത്ര വാകപ്പൂക്കളെന്റെ<br />വിരിമാറില്‍ക്കൊഴിഞ്ഞിട്ടും<br />വിട്ടു പോകുന്നില്ലയെന്റെ<br />ഹൃത്തിനുള്ളില്‍ നിന്നുമൊട്ടും!<br /> <br /><br /><br /><br /><br />വിട്ടു പോകുന്നില്ലയെന്റെ<br />ഹൃത്തിനുള്ളില്‍ നിന്നുമൊട്ടും!<br /> <br /><br /><br /><br /><br />- <em>ഹരിയണ്ണന്‍</em> <br />കവിയുടെ ബ്ലോഗ് : <a target="_blank" href="http://brahmmi.blogspot.com">ബ്രഹ്മി</a><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/5322183187588192926-4618047251042990397?l=www.epathram.com%2Fpranayam%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-5322183187588192926.post-32947858717801980182009-03-10T18:33:00.001+04:002009-03-10T21:18:15.362+04:00അന്തിക്കാട്ടെ മഴമഴക്കെന്നും പ്രണയത്തിന്റെ ഭാവമാണ്. പ്രണയത്തിന്റെ ആര്‍ദ്രതയും ഭ്രാന്തമായ അഭിനിവേശവും എല്ലാം മഴയ്ക്കു പ്രകടിപ്പിക്കുവാന്‍ ആകും. അത്തരം ഒരു മഴക്കാലത്തെ അനുഭവം ...<br /><br /><br /><br /><br />പുള്ളിനും മഞ്ഞക്കരക്കും ഇടയില്‍ വിശാലമായ അന്തിക്കാടന്‍ കോള്‍പ്പാടത്തെ വെള്ളം വിഴുങ്ങിയ ഒരു മഴക്കാലം. മഴയൊന്നു തോര്‍ന്നപ്പോള്‍ മോഹനേട്ടന്റെ വലിയ വഞ്ചിയില്‍ കയറി കോളിലേക്ക് പുറപ്പെട്ടു. ഇളം കാറ്റില്‍ ഓളം തല്ലുന്ന വെള്ളം ചുറ്റിനും. നടുവില്‍ ഒരു വഞ്ചിയുടെ തലക്കലേക്ക് തലയും വച്ച് വര്‍ഷ കാല മേഘങ്ങള്‍ സൃഷ്ടിച്ച വിചിത്രമായ രൂപങ്ങളാല്‍ നിറഞ്ഞ ആകാശം നോക്കി പ്രണയിനിയെയും ഓര്‍ത്തു കിടന്നു.<br /><br /><br /><br /><br />ഇടക്കെപ്പോഴോ ഓളപ്പരപ്പിലെ ആ വലിയ വഞ്ചിയില്‍ ഞാനും അവളും പരസ്പരം കണ്ണില്‍ നോക്കി ഇരിക്കുന്നു. പ്രണയത്തിന്റെ ശക്തമായ ഭാഷ മൗനം ആണെന്ന് പറഞ്ഞത് ആരാണെന്ന് അറിയില്ല. പ്രണയിക്കുന്നവരുടെ കണ്ണുകള്‍ പരസ്പരം പറയുന്ന നിശ്ശബ്ദമായ കഥകള്‍ ഒരു പക്ഷെ ഇതു വരെ ഈ പ്രപഞ്ചത്തില്‍ എഴുതപ്പെട്ടതും പറയപ്പെട്ടതുമായ പ്രണയ കഥകളേക്കാള്‍ എത്രയോ മടങ്ങ് മനോഹരം ആയിരിക്കും?<br /><br /><br /><br /><br />"നീ എന്താ കണ്ണും തുറന്ന് സ്വപ്നം കണ്ട് കിടക്കാണോടാ" അങ്ങേ തലക്കല്‍ നിന്നു കൊണ്ട് കഴുക്കോല്‍ ഒന്നു കൂടെ അമര്‍ത്തി ഊന്നി ക്കൊണ്ട് മോഹനേട്ടന്‍ ചോദിച്ചു. സ്വപ്നം ഇടക്ക് മുറിഞ്ഞു ... അവള്‍ എന്നെ തനിച്ചാക്കി അന്തരീക്ഷത്തില്‍ എവിടേയോ മറഞ്ഞു.<br /><br /><br /><br /><br />"അതേ മോഹനേട്ടോ ... ഇങ്ങനെ സ്വപ്നം കണ്ട് കിടക്കാന്‍ ഒരു സുഖം"<br /><br /><br /><br /><br />"നീ അധികം സ്വപ്നം കാണാണ്ടെ ആ പെണ്‍കുട്ടിയെ കെട്ടാന്‍ നോക്കെട ... എന്തിനാ ഇങ്ങനെ നീട്ടി ക്കൊണ്ടോണേ?" മോഹനേട്ടന്‍ കഴുക്കോല്‍ ഒന്നു കൂടേ ആഞ്ഞു കുത്തി. വെള്ളപ്പരപ്പിനു മുകളിലൂടെ പൊങ്ങി നില്‍ക്കുന്ന പുല്ലിനേയും, അങ്ങിങ്ങായുള്ള ചണ്ടിയേയും വകഞ്ഞു മാറ്റി വഞ്ചി വീണ്ടും മുന്നോട്ട്.<br /><br /><br /><br /><br />"ഇതു ഒരു സുഖം ഉള്ള കാര്യാമാ എന്റെ മോഹനേട്ടോ ... ജീവിതകാലം മുഴുവന്‍ പ്രണയിക്കുക എന്നത്. അതു പറഞ്ഞാല്‍ മോഹനേട്ടനു അറിയില്ല" വെള്ളത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന് പുല്‍നാമ്പുകളെ വെറുതെ പിഴുതെടുക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ ഞാന്‍ പറഞ്ഞു.<br /><br /><br /><br /><br />"വേണ്ട്രാ മോനെ ... അലൂക്കാനേ സ്വര്‍ണ്ണ ക്കച്ചോടം പഠിപ്പണ്ട്രാ ... "സ്വത സിദ്ധമായ തൃശ്ശൂര്‍ ശൈലിയില്‍ മോഹനേട്ടന്റെ മറുപടി. കറുത്തു തടിച്ച് കപ്പടാ മീശയും വച്ച് നടക്കുന്ന ഈ കുറിയ മനുഷ്യന്‍ നിരവധി നാടന്‍ പ്രണയ കഥകളിലെ നായകനാണെന്ന് പറഞ്ഞാല്‍ ഒരു പക്ഷെ ആളെ നേരില്‍ അറിയാത്തവര്‍ ആരും വിശ്വസിക്കില്ല.<br /><br /><br /><br /><br />വഞ്ചി കുറച്ചു ദൂരം കൂടെ ചെന്നപ്പോള്‍ മോഹനേട്ടന്‍ കഴുക്കോല്‍ ചെളിയില്‍ താഴ്ത്തി. എന്നിട്ട് വഞ്ചി അതില്‍ കെട്ടി നിര്‍ത്തി. ഞാന്‍ എഴുന്നേറ്റിരുന്നു. ചുറ്റും നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന വെള്ളം. ഇടക്കിടെ ചില തുരുത്തുകള്‍. അതില്‍ തെങ്ങുകള്‍ ഇട തിങ്ങി നില്‍ക്കുന്നു. വര്‍ഷ ക്കാലത്ത് ഈ തുരുത്തില്‍ വന്നു താമസിച്ചാലോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അത്രക്ക് മനോഹമാണവ.<br /><br /><br /><br /><br />"നീ ആലോചി ച്ചോണ്ടിരുന്നോ ... ഞാന്‍ ചേറെടുക്കാന്‍ നോക്കട്ടേ ..."<br /><br /><br /><br /><br />അതും പറഞ്ഞ് കക്ഷി വലിയ ഒരു മുള വടിയുടെ അറ്റത്തുള്ള കോരി വെള്ളത്തിലിട്ടു കഴുക്കോലില്‍ പിടിച്ച് ഊര്‍ന്നിറങ്ങി, അല്‍പം കഴിഞ്ഞപ്പോള്‍ കോരിയില്‍ നിറയെ ചെളിയുമായി മോഹനേട്ടന്‍ പൊന്തി വന്നു. അതു വഞ്ചിയിലേക്ക് ഇട്ടു.<br /><br /><br /><br /><br />ചേറിന്റെ ഇടയില്‍ കുടുങ്ങിയ ഒരു കൊഞ്ചന്‍. മോഹനേട്ടന്‍ അതിനെ തിരികെ വെള്ളത്തിലേക്ക് ഇട്ടു കൊണ്ട് പറഞ്ഞു.<br />"ഇ പ്രാവശ്യം നല്ല മീന്‍ ഉണ്ടെന്നാ തോന്നുന്നേ ..."<br /><br /><br /><br /><br />മോഹനേട്ടന്‍ വീണ്ടും തന്റെ ജോലിയിലേക്ക് തിരിഞ്ഞു. വഞ്ചിയുടെ വശങ്ങളില്‍ ഓളങ്ങള്‍ നിരന്തരം തട്ടിക്കൊട്ടിരുന്നു. ഞാന്‍ വഞ്ചിയുടെ തലക്കല്‍ ഇരുന്നു ചുറ്റും നോക്കി. വടക്കു കാഞ്ഞാണിയിലേയും കിഴക്ക് പുള്ളിലേയും ബണ്ടിലൂടെ വാഹനങ്ങള്‍ പോകുന്നത് കാണാം.<br /><br /><br /><br /><br />വിശാലമായ ഓളപ്പരപ്പില്‍ നിശ്ശബ്ദതയെ ഭംഗം വരുത്തുവാന്‍ കുഞ്ഞോളങ്ങളും, കാറ്റും പിന്നെ വല്ലപ്പോഴും പറന്നു പോകുന്ന കിളികളും മാത്രം. ഇങ്ങനെ ഉള്ള അന്തരീക്ഷത്തില്‍ കഴിച്ചു കൂട്ടുക ഒരു സുഖകരമായ അനുഭവം തന്നെ ആണ്. മനസ്സിനു വല്ലാത്ത ഒരു സന്തോഷം പകരുന്ന അവാച്യമായ ഒരു അനുഭൂതിയാണത്.<br /><br /><br /><br /><br />പതിവുപോലെ കയ്യില്‍ കരുത്തിയ നോട്ടു പുസ്തകത്തില്‍ ഞാന്‍ എന്തൊക്കെയോ കുറിച്ചു കൊണ്ടിരുന്നു. വിശാലമായ കോളില്‍ വഞ്ചിയില്‍ ഇരുന്നു എഴുതുക എന്നത് ഒരു രസമാണ്. വര്‍ഷങ്ങള്‍ക്കു മുമ്പേ കിട്ടിയ ഒരു ശീലം.<br /><br /><br /><br /><br />മോഹനേട്ടന്‍ പലതവണ കഴുക്കോലിലൂടെ വെള്ളത്തിന്റെ അടിത്തട്ടിലേക്ക് ഊര്‍ന്നു പോയും പൊന്തി വന്നും തന്റെ ജോലിയില്‍ വ്യാപൃതനായി. അതിനനുസരിച്ച് വഞ്ചിയിലെ ചേറിന്റെ അളവ് കൂടിക്കൊണ്ടിരുന്നു. ചേറു കോരിയിടുമ്പോള്‍ ഇടക്കിടെ വഞ്ചി ഉലയും. നമ്മള്‍ കരുതും വഞ്ചി ഇപ്പോള്‍ മുങ്ങും എന്ന് പക്ഷെ അങ്ങിനെ സംഭവിക്കാ തിരിക്കുവാന്‍ അതിനു സ്വന്തമായി ഒരു ബാലന്‍സ് ഉണ്ടെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.<br /><br /><br /><br /><br />വഞ്ചിയില്‍ ചേറു നിറഞ്ഞിരിക്കുന്നു. മോഹനേട്ടന്‍ പണി നിര്‍ത്തി. വഞ്ചിയുടേ പടിയില്‍ ഇരുന്നു വലിയ ചോറ്റു പാത്രത്തില്‍ നിന്നും കട്ടന്‍ ചായ ഗ്ലാസ്സിലേക്ക് പകര്‍ന്നു. ചൂടുള്ള ചായ മൊത്തി ക്കുടിക്കുന്ന തിനിടയില്‍ പറഞ്ഞു.<br /><br /><br /><br /><br />"നീ പ്രേമലേഖനം എഴുതാ ... ഇപ്പോള്‍ത്തെ കാലത്ത് ആരാടാ ഇതൊക്കെ എഴുതുക? ഒക്കെ മൊബെയില്‍ അല്ലേ ... ഞാനിന്നേവരെ ഒരു പെണ്ണിനും പ്രേമ ലേഖനം എഴുതീട്ടില്ല"<br /><br /><br /><br /><br />" ഈ വായേലെ നാവുള്ളോ ടത്തോളം അതിന്റെ ആവശ്യം ഇല്ലല്ലോ? .. എന്റെ മോഹനേട്ടാ ഇതിന്റെ ഒരു സുഖം അതു എഴുതുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും മാത്രേ അറിയൂ ..."<br /><br /><br /><br /><br />"ഉം പിന്നെ പണ്ടു ഒരെണ്ണം എഴുതിയതിന്റെ സുഖം നീ അറിഞ്ഞതല്ലേ?"<br /><br /><br /><br /><br />"അതു വല്ലവര്‍ക്കും വേണ്ടി എഴുതിയതല്ലേ? ഇതിപ്പോ അവനവനു വേണ്ടിയാ"<br /><br /><br /><br /><br />"ടാ അടുത്ത മഴക്കുള്ള കോളുണ്ട് ... ഇമ്മള്‍ക്ക് തിരിച്ചു പോയാലോ?"<br /><br /><br /><br /><br />"ഹേയ് മഴ വരട്ടെ....ഇവിടത്തെ കാറ്റിലും മഴയിലും പ്രണയം ഉണ്ട് മോഹനേട്ടാ ... ആ മരുഭൂമിയില്‍ ഇതൊന്നും ഇല്ല" പുസ്തകം മടക്കി പ്ലാസ്റ്റിക്ക് കവറില്‍ ഇടുന്നതി നിടയില്‍ ഞാന്‍ പറഞ്ഞു.<br /><br /><br /><br /><br />"മരുഭൂയില്‍ പോണത് പ്രേമിക്കാനല്ല കാശുണ്ടാക്കാനാ ... ദാ ഈ തൊപ്പി തലയില്‍ വച്ചോ എന്നിട്ട് പനി വരാണ്ടെ നോക്കിക്കോ"<br /><br /><br /><br /><br />"വല്ലപ്പോഴും മഴ കൊണ്ട് ഒരു പനി വരുന്നതും പൊട്യേരി ക്കഞ്ഞി കുടിക്കണതും ആശുപത്രീല്‍ പോണതും ഒക്കെ ഒരു രസമല്ലേ?"<br /><br /><br /><br /><br />"പിന്നെ ... പനി പിടിച്ച് അന്തിക്കാ ടാശുപത്രീല്‍ കിടന്നാല്‍ അവള്‍ ഓറഞ്ചുമായി വരും എന്ന് കരുതീട്ടാവും, നീ ആളു കൊള്ളാടാ മോനെ" മോഹനേട്ടന്റെ കളിയാക്കലിനു മറുപടി ഒരു പുഞ്ചിരിയില്‍ ഒതുക്കി ഞാന്‍ മുകളീലേക്ക് നോക്കി.<br /><br /><br /><br /><br />ആകാശത്തെ മഴക്കാറുകള്‍ കനം വെക്കുവാന്‍ തുടങ്ങി. അധികം വൈകാതെ മഴത്തുള്ളികള്‍ വീഴും. അകലെ നിന്നും കേട്ടു കൊണ്ടിരുന്ന മഴയുടെ ആരവം അടുത്തു വരുന്നു. മഴത്തുള്ളികള്‍ മുഖത്തു പതിച്ചു. ചുറ്റും ഉള്ള വെള്ളത്തില്‍ തുള്ളികള്‍ വീണു ചെറിയ വലയങ്ങള്‍ സൃഷ്ടിച്ചു. അവയുടെ എണ്ണം കാണക്കാണെ കൂടുവാന്‍ തുടങ്ങി.<br /><br /><br /><br /><br />വഞ്ചിയുടെ അങ്ങേ തലക്കല്‍ തലയില്‍ ഒരു പ്ലാസ്റ്റിക്ക് തൊപ്പിയുമായി നിന്ന് കഴുക്കോല്‍ ശക്തമായി ഊന്നുന്ന മോഹനേട്ടന്റെ രൂപം മെല്ലെ മെല്ലെ അവ്യക്തമാകുവാന്‍ തുടങ്ങി ... മഴയുടെ പ്രണയ ഗീതത്തില്‍ ഞാന്‍ സ്വയം അലിയുന്നതായി എനിക്ക് തോന്നി ...<br /><br /><br /><br /><br />- <em>എസ്. കുമാര്‍</em><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/5322183187588192926-3294785871780198018?l=www.epathram.com%2Fpranayam%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-5322183187588192926.post-43647410627340515872009-02-09T08:25:00.002+04:002009-02-09T08:35:26.705+04:00ബണ്ട് പൊട്ടി പ്പോകുമ്പോള്‍ - രാജു ഇരിങ്ങല്‍പുറപ്പെടും മുമ്പ് ഗോഷ്ടി കാണിച്ചത്<br />ആദ്യത്തെ ചുംബനത്തിന്<br />എനിക്കറിയാം<br />ഇടയ്ക്കൊരു ചാറ്റല്‍ മാത്രമായിരിക്കും<br />മിന്നല്‍ പോലെ ആകാശത്തിലോരു<br />പങ്കായം കണ്ടെക്കാം<br />വിളിക്കുന്നുണ്ട്<br />രാത്രിയും പകലും<br />പെയ്യാനൊന്നുമല്ല<br />വെറുതെ ശൃംഗരിക്കാന്‍ മാത്രം<br /><br /><br /><br /><br />ഇരുളിലൊന്നാഞ്ഞ്<br />നൂല്‍ പാലമിട്ട്<br />ഓടിയും ചാടിയും<br />കെട്ടി മറിഞ്ഞ്<br />ചളിക്കണ്ടത്തില്‍ വീണത് എത്ര പെട്ടെന്നാണ്.<br /><br /><br /><br /><br />ചിരിത്തുമ്പത്തെ<br />ചളിത്തലപ്പില്‍<br />ഒഴുകി യിറങ്ങി<br />തിരിച്ച് കയറുമ്പോള്‍<br />കരഞ്ഞ്<br />നിലവിളിച്ച്<br />തോടും പുഴയും നിറഞ്ഞു കവിഞ്ഞത്<br />നെഞ്ച് പിളര്‍ന്ന നിന്‍റെ<br />സ്നേഹമാണെന്നറിഞ്ഞ്<br />എന്‍റെ ദൈവേന്ന് നീട്ടി വിളിച്ചത്<br />നിനക്ക് വേണ്ടി മാത്രമായിരുന്നു.<br />അല്ലെങ്കില്‍<br />ബണ്ട് പൊട്ടിപ്പോകുന്ന...<br />എന്‍റേത് മാത്രമാകേണ്ട നീ...<br />എന്‍റെ ദൈവേ...<br /><br /><br /><br /><br />- രാജു ഇരിങ്ങല്‍<br /><hr color="#cccccc" size="1"><br /><ul><li><a class="contentlink" href="http://www.epathram.com/poetry/2008/07/blog-post.shtml">സാമൂഹ്യ പാഠപുസ്തകത്തിന്റെ ജീവന്‍ - രാജു ഇരിങ്ങല്‍ </a></li><li><a class="contentlink" href="http://www.epathram.com/magazine/poetry/2009/01/blog-post.shtml">രാത്രിയാകുന്നത് - രാജു ഇരിങ്ങല്‍</a></li></ul><hr color="#cccccc" size="1"><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/5322183187588192926-4364741062734051587?l=www.epathram.com%2Fpranayam%2Findex.shtml'/></div>e പത്രംnoreply@blogger.com1tag:blogger.com,1999:blog-5322183187588192926.post-59712500443493920262009-01-26T12:30:00.003+04:002009-01-26T13:43:37.141+04:00ഞാന്‍ നിന്റേതു മാത്രമാ കണമെങ്കില്‍ - സുനില്‍ ജോര്‍ജ്നീയെന്നെ<br />സ്വന്തമാക്കാനാ ഗ്രഹിയ്ക്കുന്നു വെങ്കില്‍,<br />ഒരു മഴ തൂവല്‍<br />ഭൂമിയിലേയ്ക്കെന്ന പോലെ വരിക;<br />ആകാശത്തിന്റെ<br />അനന്ത ശുദ്ധ മനസ്സുമായി വരിക;<br />നിന്നെപ്പുണരാനായി<br />ഭൂമിയോളം പോന്നൊരു ഹൃദയവുമായി<br />ഞാനിവിടെ കാത്തിരിപ്പുണ്ടാകും.<br /><br /><br /><br /><br />പക്ഷെ,<br />എന്റെ ഹൃദയം തുരന്ന്<br />കടലിലേയ്ക്കൊ ഴുകാമെന്നോ,<br />നീരാവിയായി<br />സൂര്യനെ പുണരാമെന്നോ<br />വ്യാമോഹിയ്ക്കു ന്നുവെങ്കില്‍,<br />ഒന്നോര്‍ക്കുക:<br />നിന്നെ ക്കുറിച്ചുള്ള ഓര്‍മ്മകളില്‍ പോലും<br />ഞാന്‍ അതീവ സ്വാര്‍ത്ഥനാണ്.<br /><br /><br /><br /><br />അതു കൊണ്ട്,<br />നീയെന്നിലേയ്ക്ക് പെയ്തിറങ്ങുമ്പോള്‍,<br />വഴി വക്കിലെ മഴവില്ലിനെ<br />ഇടങ്കണ്ണിട്ട് മോഹിയ്ക്കാതെ,<br />മലയുടെ യാകാരത്തില്‍<br />മതി മറക്കാതെ,<br />ഇലകളില്‍ മാദക നൃത്തമാടാതെ,<br />പൂക്കളില്‍ മുത്തമിടാതെ,<br />പുല്‍ക്കൊടി ത്തുമ്പില്‍<br />ഇക്കിളിക്കു മിളയാകാതെ...,<br />നിന്റെ കണ്ണുകളില്‍<br />എന്നെ മാത്രം നിറച്ച്,<br />ഹൃദയത്തില്‍<br />എന്നെ മാത്രം നിനച്ച്,<br />എന്നിലേയ്ക്കൊരു<br />മഴ രാഗമായി<br />മെല്ലെ മെല്ലെ പെയ്തിറങ്ങുക...<br /><br /><br /><br /><br />- <em>സുനില്‍ ജോര്‍ജ്, മസ്കറ്റ്</em><br /><a href="http://www.nagnan.blogspot.com/" target="_blank">കവിയുടെ ബ്ലോഗ്</a><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/5322183187588192926-5971250044349392026?l=www.epathram.com%2Fpranayam%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-5322183187588192926.post-64092227058476849702008-10-03T17:55:00.001+04:002008-10-03T17:58:22.726+04:00സങ്കടദ്വാരം - വി. ജയദേവ്ഒരിക്കലും തുറക്കാതെ കിടന്ന<br />പ്രണയത്തിന്റെ ലവല്‍ ക്രോസില്‍<br />കൂട്ടുകാരിയുടെ വഴി മുടക്കി<br />അനാഥം ശവമായിക്കിടന്നവള്‍<br />ഇന്നലെ, യെന്നോട് കരഞ്ഞവള്‍.<br /><br /><br /><br /><br />വാക്കുകള്‍ കടം വീട്ടി മുടിഞ്ഞു<br />രാത്രിയില്‍ ഉറക്കത്തെയാര്‍ക്കോ<br />ഒറ്റു കൊടുത്തു കിട്ടിയ<br />ഓര്‍മ കൊണ്ടു മുറിഞ്ഞവന്‍<br />മുമ്പെന്നോ എന്നോട്<br />മൌനത്തിനു വില പറഞ്ഞവന്‍<br /><br /><br /><br /><br />വരുവാനുണ്ട് ഒരാള്‍ കൂടി.<br />കടലിരമ്പം കൊണ്ടു<br />കരള്‍ പിളര്‍ക്കുമൊരാള്‍<br />കളിയിമ്പം കൊണ്ടു<br />കലി ശമിപ്പിയ്ക്കുമൊരാള്‍<br />മറവിയുടെ കുമ്പസാരം കഴിഞ്ഞ്<br />തീറെഴുതിക്കിട്ടിയ പാപം<br />കുടിക്കാനൊരുങ്ങി ഒരാള്‍.<br />ഇടയ്ക്കെപ്പോഴോ എനിക്കു<br />സൌഹൃദം പണയം തന്നവന്‍.<br /><br /><br /><br /><br />ശവവണ്ടിയിലെ കൂട്ടിരിപ്പിന്<br />ഒരു തീവണ്ടിപ്പുകക്കരിമണം.<br />ഓര്‍മയ്ക്കുമേല്‍ കോറി വരഞ്ഞു<br />മൂര്‍ച്ചയഴിഞ്ഞ കത്തി മുന.<br />നാവു വിണ്ടൊരു പാന പാത്രം.<br />ശവ വണ്ടിയിലെ കാത്തിരിപ്പിനു<br />മേല്‍വിലാസം ആരെ നോക്കുന്നു?<br /><br /><br /><br /><br />- <em>വി. ജയദേവ്, ന്യുഡല്‍ഹി</em><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/5322183187588192926-6409222705847684970?l=www.epathram.com%2Fpranayam%2Findex.shtml'/></div>e പത്രംnoreply@blogger.com1tag:blogger.com,1999:blog-5322183187588192926.post-59266116260379935542008-09-18T19:48:00.004+04:002008-09-18T19:59:58.773+04:00നാം തമ്മില്‍ - നസീര്‍ കടിക്കാട്നാം തമ്മില്‍ കണ്ടിട്ടില്ല<br />മിണ്ടിയിട്ടില്ല<br />കാത്തു നിന്നിട്ടില്ല<br />ഓര്‍ത്തിരുന്നിട്ടില്ല<br /> <br /><br /><br /><br />പ്രേമലേഖനമെഴുതിയിട്ടില്ല<br />പാട്ടുമൂളി നടന്നിട്ടില്ല<br />കണ്ണാടി ഉടച്ചിട്ടില്ല<br />കവിത എഴുതിയിട്ടില്ല<br /> <br /><br /><br /><br />തൊട്ടിട്ടില്ല<br />കെട്ടിപിടിച്ചിട്ടില്ല<br />ഉമ്മ വെച്ചിട്ടില്ല<br />കുതറി നിന്ന് കിതച്ചിട്ടില്ല<br /> <br /><br /><br /><br />ഒളിച്ചോടിയിട്ടില്ല<br />കല്യാണം കഴിച്ചിട്ടില്ല<br />എന്റെ പൊന്നേന്ന് വിളിച്ചിട്ടില്ല<br />കുട്ടികളുണ്ടായിട്ടില്ല<br /> <br /><br /><br /><br />മനസ്സിലാവാതായിട്ടില്ല<br />ഉപ്പും മുളകും കുറഞ്ഞിട്ടില്ല<br />രണ്ടിടത്തുറങ്ങിയിട്ടില്ല<br />കുടുംബത്തോടെ കെട്ടിത്തൂങ്ങിയിട്ടില്ല<br /> <br /><br /><br /><br />ഞാനിപ്പോഴും<br />നിന്നെ പ്രണയിക്കുന്നു!<br /><br /><br /><br /><br />- <em>നസീര്‍ കടിക്കാട്</em><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/5322183187588192926-5926611626037993554?l=www.epathram.com%2Fpranayam%2Findex.shtml'/></div>e പത്രംnoreply@blogger.com3tag:blogger.com,1999:blog-5322183187588192926.post-79740543086526772322008-08-27T09:34:00.004+04:002008-08-27T09:37:23.501+04:00പരസ്‌പരം കാണാത്തത്... - ഡോണ മയൂരനമുക്കിടയില്‍<br />ഋതുക്കളില്ല കരയില്ല<br />കടലില്ല ആകാശമില്ല<br />ഉയരുന്ന ശബ്ദമില്ല<br />തെളിയുന്ന വെളിച്ചമില്ല<br />മായുന്ന ഇരുളുമില്ല.<br /><br /><br /><br /><br />നമുക്കിടയില്‍<br />ആഴമില്ല ഉയരമില്ല<br />തുടക്കമില്ല ഒടുക്കമില്ല<br />ഒടുങ്ങാത്ത പകയില്ല<br />അടങ്ങാത്ത അഗ്നിയില്ല<br />മായയില്ല മന്ത്രവുമില്ല.<br /><br /><br /><br /><br />നമുക്കിടയില്‍<br />മഴയില്ല വെയിലില്ല<br />സൂര്യനില്ല താരമില്ല<br />തിങ്കളില്ല ചൊവ്വയില്ല<br />നിലാവില്ല നിഴലില്ല<br />കൊഴിയുന്ന യാമവുമില്ല.<br /><br /><br /><br /><br />നമുക്കിടയില്‍<br />തുളുമ്പുന്ന മിഴിയില്ല<br />വിതുമ്പുന്ന ചുണ്ടുകളില്ല<br />കുരുങ്ങുന്ന വാക്കില്ല<br />നീറുന്ന ആത്മാവില്ല<br />നിഗൂഢ മൗനമില്ല<br />നേരില്ല നെറിയുമില്ല.<br /><br /><br /><br /><br />നമുക്കിടയില്‍<br />ഞാനുമില്ല നീയുമില്ല<br />നമുക്കിടയിലൊന്നുമില്ല.<br /><br /><br /><br /><br />പിന്നെ എന്താണ്?<br />നമ്മള്‍ ആരാണ്?<br />ഒന്നുമല്ലാതെ,<br />ഒന്നിനുമല്ലാതെ,<br />വെറുതേ...<br /><br /><br /><br /><br />- <a href="http://rithubhedangal.googlepages.com/" target="_blank"><em>ഡോണ മയൂര</em></a><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/5322183187588192926-7974054308652677232?l=www.epathram.com%2Fpranayam%2Findex.shtml'/></div>e പത്രംnoreply@blogger.com1tag:blogger.com,1999:blog-5322183187588192926.post-32273585315227958762008-08-25T09:45:00.006+04:002008-08-31T00:12:11.598+04:00അതു കൊണ്ട് നി ഈ കുറിപ്പ് വായിക്കരുത്... - ടീനാ സി ജോര്‍ജ്ജ്<a href="http://www.epathram.com/pranayam/uploaded_images/Peacock_Feather-796839.jpg"><img style="CURSOR: hand" alt="" src="http://www.epathram.com/pranayam/uploaded_images/Peacock_Feather-796836.jpg" border="0" /></a><br /><div>ഓര്‍മ്മകളുടെ മട്ടുപ്പാവി ലിരുന്നു കൊണ്ട്<br />കാല മാകുന്ന പഴം പുസ്തകം മറിച്ചു നോക്കുമ്പോള്‍<br />ആരോ കോറിയിട്ട ആ വരികള്‍ ക്കിടയില്‍<br />എന്റെ കൈപ്പട കണ്ടാല്‍ നീ ഞെട്ടരുത്.<br /><br /><br /><br /><br />മനസ്സിന്റെ മാന്ത്രിക കൂട്ടില്‍ പണ്ടെന്നൊ<br />മാനം കാണിക്കാതെ ഒളിപ്പിച്ചു വച്ച<br />ആ മയില്‍പ്പീലി ത്തുണ്ട് ഒരു കഥ പറഞ്ഞാല്‍<br />നീ ഒരിക്കലും പരിഭവിക്കരുത്.<br /><br /><br /><br /><br />അങ്ങകലെ ആ ഉണക്ക മര ച്ചില്ലയില്‍<br />കൂടു വിട്ടു പോയ ഇണ ക്കുരുവിയെ തേടി<br />കരയുന്ന രാക്കിളിയുടെ വിരഹ ഗാനം കേട്ടാല്‍<br />എന്റെ ഇടറുന്ന ശബ്ദം നീ ഓര്‍ക്കരുത്.<br /><br /><br /><br /><br />ഉമ്മറ ക്കോണില്‍ എന്നും താലോലിച്ചു വളര്‍ത്തീട്ടും<br />ഒരിക്കലും പൂക്കാതെ നില്‍ക്കുന്ന മുല്ല ച്ചെടി കണ്ടാല്‍<br />ഒരു നാളും പൂവിടാതെ വാടി ക്കരിഞ്ഞു പോയ<br />എന്റെ സ്വപ്നങ്ങളെ ക്കുറിച്ചു നീ ചിന്തിക്കരുത്.<br /><br /><br /><br /><br />ഇതൊന്നും നിനക്കു താങ്ങാനാവില്ല.<br />കണ്‍ചിപ്പി ക്കുള്ളില്‍ നീ ഒളിപ്പിച്ചു വച്ചിരിക്കുന്ന<br />മിഴിനീര്‍ മുത്തു താഴെ വീണു പോകും.<br />അതെന്നെ വല്ലാതെ വേദനിപ്പിക്കും.<br /><br /><br /><br /><br />അതുകൊണ്ട് നി ഈ കുറിപ്പ് വായിക്കരുത്...<br /><br /><br /><br /><br />- <a href="http://nomparapookkal.blogspot.com/">ടീനാ സി ജോര്‍ജ്ജ്</a></div><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/5322183187588192926-3227358531522795876?l=www.epathram.com%2Fpranayam%2Findex.shtml'/></div>e പത്രംnoreply@blogger.com3tag:blogger.com,1999:blog-5322183187588192926.post-47359040496132543512008-07-26T09:02:00.002+04:002008-07-26T09:11:54.679+04:00മറുപടി കാത്ത് - സുനില്‍ രാജ് സത്യമഴമേഘങ്ങള്‍ പോലെയാണ് <br />നിന്നെ ക്കുറിച്ചുള്ള ചിന്തകള്‍<br />എന്റെ മനസ്സില്‍ കാര്‍ മൂടിയിരിക്കുന്നത്...!<br />ഒരു ജല സംഭരണി പോലെ<br />നിന്റെ ഹൃദയം തുറന്നു വയ്കാമെങ്കില്‍<br />പ്രണയമായ് പെയ്തിറങ്ങാമായിരുന്നു..!<br />അഭ്രപാളിയിലെ പ്രണയ രംഗങ്ങള്‍ പോലെ<br />മരം ചുറ്റിയോടാനോ - <br />ലാന്റ് സ്കേപ്പിലൂ ടുരുളാനോ<br />ഞാനില്ല..!<br />കലാലയത്തിലേതു പോലെ<br />ഐസ്ക്രീം നുണയാനോ<br />ഗോവണി ച്ചോട്ടില്‍ മുറി പണിയാനോ <br />ഞാനില്ല..!<br />ബീച്ചിലെ ലവണ ലായനിയില്‍ കുളിച്ച്<br />നനഞ്ഞൊട്ടി നിന്ന് <br />പ്രണയം പ്രഖ്യാപിച്ച് <br />നാണം കെടാനും ഞാനില്ല..!<br />ഒരു കടലാസില്‍<br />എന്റെ വിചാരങ്ങള്‍ക്ക്<br />മറുപടി തരാമെങ്കില്‍<br />എന്റെ പ്രണയം നീ സ്വീകരിക്കു മെന്നര്‍ഥം.<br />അപ്പോള്‍,<br />നിന്റെ ഹൃദയ പാത്രത്തില്‍<br />എന്റെ പ്രണയ തീര്‍ഥം<br />പെയ്തു നല്‍കാം...!!<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/5322183187588192926-4735904049613254351?l=www.epathram.com%2Fpranayam%2Findex.shtml'/></div>e പത്രംnoreply@blogger.com1tag:blogger.com,1999:blog-5322183187588192926.post-27414040461749239622008-07-20T22:22:00.002+04:002008-07-20T22:30:22.949+04:00മഹിതജന്മം - ഷെര്‍ഷാ വര്‍ക്കല<a href="http://www.epathram.com/story/uploaded_images/Shershah-727673.jpg"><img style="FLOAT: none; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://www.epathram.com/story/uploaded_images/Shershah-727670.jpg" border="0" /></a><br /><br /><em></em><br /><em></em><br /><em></em><br /><em></em><br /><em></em><br /><em></em><br /><em></em><br /><em></em><br /><em></em><br /><em></em><br /><em></em><br /><em></em><br /><em></em><br /><em></em><br /><em></em><br /><em></em><br /><em></em><br /><em></em><br /><em></em><br /><em></em><br /><em></em><br /><em></em><br /><em></em><br /><em>-ഷെര്‍ഷാ വര്‍ക്കല</em><br /><em></em><br /><em></em><br /><em></em><br /><em></em><br /><br /><br /><br /><br />ഇതു വരെ യെവിടെ യായിരുന്നൂ നീ..<br />ജന്മാന്തര ങ്ങളായി ഞാനീ വീഥിയില്‍<br />നിന്നെ കാത്തു നിന്നതു ഒരു മാത്ര യെങ്കിലു മറിഞ്ഞില്ലെ<br /><br /><br /><br /><br />ആലിപ്പഴം പൊഴിയുന്ന നാള്‍വഴി കളിലെല്ലാം<br />നിന്നെ യൊര്‍ത്തു ഞാന്‍ കരയു മായിരുന്നു<br />ആര്‍ദ്ര ധനു മാസ രാവു കളിലാതിര<br />വന്നതും പൊയതും ഞാനൊട്ടു മറിഞ്ഞില്ല<br /><br /><br /><br /><br />ഏകാന്ത ജീവിത യാത്രയി ലൊരാളു-<br />മെനിയ്ക്ക് കൂട്ടിനി ല്ലായിരുന്നു<br />പൊന്നിന്‍ കിനാക്കള്‍ തിരയുന്ന<br />ദുഷ്ഫലമീ നര ജന്മത്തില്‍ നീ മാത്ര മെന്നുള്‍ ത്തുടിപ്പുകള്‍<br />പ്രഭാതം കൊതിച്ചു ഞാനൊ ത്തിരി നാളായി<br />ഒരു മാത്ര കണ്ടില്ല ഞാന്‍ തമസ്സല്ലാതെ......<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/5322183187588192926-2741404046174923962?l=www.epathram.com%2Fpranayam%2Findex.shtml'/></div>e പത്രംnoreply@blogger.com2tag:blogger.com,1999:blog-5322183187588192926.post-68942625431359642242008-07-13T21:58:00.002+04:002008-07-13T22:01:48.356+04:00രോഗിണിയോ...?<em>- സുനില്‍ രാജ് സത്യ</em><br /><br /><br /><br /><br /><br />ചുഴലി ബാധിച്ച പോലെയാണ്<br />കടല്‍ പെരുമാറുന്നത്...<br />പത തുപ്പുന്നു...<br />ആര്‍ക്കും നിയന്ത്രിക്കാന്‍ പറ്റാതെ-<br />കീഴ്മേല്‍ മറിയുന്നു...<br />നോക്കി നില്ക്കാന്‍ ഭീതി!<br />അര്‍ദ്ധ നഗ്നരായ യുവാക്കളുടെ-<br />ശരീര വടിവുകളില്‍ ആര്‍ത്തി പൂണ്ട്,<br />അവള്‍...!!<br />ഒരു കാമാതുരയെ പ്പോലെ...<br />കാമിനിമാരുടെ<br />മാദകത്വങ്ങള്‍ ഉയര്‍ത്തി ക്കാട്ടി<br />അവള്‍ പുരുഷാരങ്ങളെ ,<br />പ്രണയത്തിന്റെ, കാമത്തിന്റെ..,<br />ലഹരിയുടെ...<br />ഗൂഢ സ്ഥലികളിലേയ്ക്ക്<br />നയിക്കുന്നു...<br />ഇവള്‍ക്ക്, രോഗമോ... പ്രണയമോ...?!<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/5322183187588192926-6894262543135964224?l=www.epathram.com%2Fpranayam%2Findex.shtml'/></div>e പത്രംnoreply@blogger.com3tag:blogger.com,1999:blog-5322183187588192926.post-13371798210515886532008-07-02T18:39:00.003+04:002008-07-02T18:45:20.103+04:00പ്രേമത്തിന്റെ ദേശീയ സസ്യം<em>- കുഴൂര്‍ വിത്സണ്‍ </em><br /><a href="http://www.epathram.com/pranayam/uploaded_images/kuzhoor-wilson-741873.jpg"><img style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://www.epathram.com/pranayam/uploaded_images/kuzhoor-wilson-741870.jpg" border="0" /></a><br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br />റോസാപ്പൂവിനെ<br />പ്രേമത്തോട് ആദ്യം അടയാളപ്പെടുത്തിയ മൈരനെ കണ്ടാല്‍ കൈ വെട്ടി കളയണം<br /><br /><br /><br /><br />വേറൊരു പൂവും വിരിയരുത്<br />അവന്റെ പൂന്തോട്ടത്തില്‍<br /><br /><br /><br /><br />എന്തിന് ഒരു പൂന്തോട്ടത്തില്‍ വേറെ നാറികള്‍<br /><br /><br /><br /><br />ദേഹത്തിന്റെ ഓരോ മിടിപ്പിലും<br />മുള്ളുകളുമായി<br />ഒരു പട്ടിയുടെ ജാഗ്രതയോടെ<br />റോസയെക്കാക്കുന്ന ചെടിയെ<br />പ്രേമത്തിന്റെ ദേശീയസസ്യമായി പ്രഖ്യാപിക്കുക മാത്രമാണ്<br />അതോട് ചേര്‍ന്ന് ചെയ്യാവുന്ന സാംസ്ക്കാരിക പ്രവര്‍ത്തനം<br /><br /><br /><br /><br />മണ്ണ് വേര് വെള്ളം വെയില്‍<br />പൂക്കള്ളന്‍ ഇതള്‍ വണ്ട് വാട്ടം<br />എന്റമ്മേ അയാളുടെ കൈ തീര്‍ച്ചയായും വെട്ടിക്കളയണം<br /><br /><br /><br /><br />കരിങ്കണ്ണന്മാര്‍ നോക്കി കരിയിച്ച പൂവിനെക്കുറിച്ച് ഞാനെഴുതിക്കോളാം<br /><br /><br /><br /><br />ഞാനെഴുതിക്കോളാം<br />എന്നിട്ട് കൈവെട്ടിക്കോളൂ<br /><br /><br /><br /><br />കവിയുടെ ബ്ലോഗ്: <a href="http://www.vishakham.blogspot.com/" target="_blank">http://www.vishakham.blogspot.com/</a><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/5322183187588192926-1337179821051588653?l=www.epathram.com%2Fpranayam%2Findex.shtml'/></div>e പത്രംnoreply@blogger.com25tag:blogger.com,1999:blog-5322183187588192926.post-58096844667107235172008-06-29T19:32:00.002+04:002008-06-29T19:36:34.030+04:00എനിക്കു നിന്നോട് പറയാനുള്ളത്- <em>ജയചന്ദ്രന്‍ നെടുവമ്പ്രം, റിയാദ്</em><br /><br /><br /><br /><br />പ്രണയം<br />വെള്ളം മൂടിയ ചതുപ്പ് പോലെയാണു.<br />അതിലിറങ്ങി നോക്കാന്‍<br />പ്രലോഭിപ്പിച്ചു കൊണ്ടേയിരിയ്കും<br />കര കയറാനാവാത്ത<br />കയങളിലേക്കു<br />താണു താണു പോകുമ്പോഴും<br />നിലവിളി തൊണ്ടയില്‍ കുരുങി<br />ശ്വാസം മുട്ടി<br />പിടയുമ്പോഴും പക്ഷേ,<br />ജീവന്റെ പച്ചയെ<br />സൂര്യന്റെ മഞ്ഞയെ<br />പ്രാവിന്റെ കുറുകലിനെ<br />വസന്ത രാവിന്റെ നേര്‍ത്ത തണുപ്പിനെ<br />കാറ്റിനെ, മഴയെ<br />കാടിനെ, കാട്ടാറിനെ<br />പൂക്കളെ, പുഴകളെ<br />സ്വപ്നത്തില്‍ നിറയ്ക്കും<br />മരണം<br />നാണിച്ച് വഴി മാറി നടക്കും.<br />പ്രണയം പ്രതിരോധമാണു<br />മരണത്തിനു മുന്നില്‍<br />കാലം പണിത വന്മതിലാണു<br />പ്രണയികള്‍ പോരാളികളാണു<br />ഹൃദയത്തില്‍ അമ്പു കൊണ്ടവന്റെ<br />ചുണ്ടിലെ പാട്ടിനു<br />ആദി മനുഷ്യന്റെ സ്വരമാണു<br />തെളി വെള്ളത്തിന്റെ വിശുദ്ധിയാണു<br />ഭൂമിയോളം ഭാരമുണ്ട്<br />പ്രണയിയുടെ മുതുകള്‍ക്ക്<br />ഭൂമിയില്‍ പ്രണയം തോല്‍ക്കുമ്പോള്‍<br />ഭാരം സ്വയം നഷ്ടപ്പെട്ട്<br />ഭ്രമണ പഥം തെറ്റി<br />ഭൂമി അതിന്റെ പാട്ടിനു പോകും<br />ദൈവം അനാഥനാകും.<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/5322183187588192926-5809684466710723517?l=www.epathram.com%2Fpranayam%2Findex.shtml'/></div>e പത്രംnoreply@blogger.com2tag:blogger.com,1999:blog-5322183187588192926.post-17030650973967281512008-06-24T11:39:00.003+04:002008-06-24T12:04:30.397+04:00യാത്ര...- <em>മുരളികൃഷ്ണ </em><br /><br /><a href="http://www.epathram.com/pranayam/uploaded_images/muralikrishna-772160.jpg"><img style="FLOAT: left; MARGIN: 0px 0px 10px 10px; CURSOR: hand" alt="" src="http://www.epathram.com/pranayam/uploaded_images/muralikrishna-772158.jpg" border="0" /></a><br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br />ഓമനേ,<br />വിരഹികള്‍ നമ്മള്‍<br />ധരയും സൂര്യനും<br />കണക്കെയെന്കിലും<br />മുടിയില്‍ നിന്‍ സ്നിഗ്ധ-<br />മുകില്‍ വിരലുകള്‍<br />ആരണ്യകാന്ദങ്ങള്‍<br />അലഞ്ഞു നീങ്ങുമ്പോള്‍....<br /><br /><br /><br /><br />ഇനിയും,<br />രാത്രി തന്‍<br />കറുത്ത തൊണ്ടയില്‍<br />സുഗന്ധമറ്റ രക്ത-<br />മുണങ്ങി നില്‍ക്കുമ്പോള്‍<br />വരണ്ട കണ്ണുകള്‍<br />ജനല്‍ തിരശ്ശീല<br />വലിച്ചു താഴ്ത്തുമ്പോള്‍...<br /><br /><br /><br /><br />ഇനിയുമെന്നാണെന്ന്<br />നിശബ്ദമാവുന്ന കണ്ണുകള്‍<br />ഈറനായ് ഇമ താഴ്ത്തുമ്പോള്‍,<br /><br /><br /><br /><br />''അരുതെന്ന് തടുത്തെന്റെ<br />കൈത്തണ്ടയമര്‍തുമ്പോഴു-<br />മച്ചൂട് പകരുവാന്‍<br />നീ സഖീ കൊതിച്ചിട്ടില്ലേ?<br />ഒരു മൃദുസ്മേരം ചുണ്ടില്‍ ഈ<br />'മുരളീരവം' കേള്‍ക്കെ വിടരാറില്ലേ...<br /><br /><br /><br /><br /><hr size="1"><br /><br /><span style="font-size:78%;">ശ്രീ മുരളികൃഷ്ണ കോഴിക്കോട് ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററാണ്. </span><br /><span style="font-size:78%;">അദ്ദേഹത്തിന്റെ ബ്ലോഗ്: </span><a href="http://www.muralikaa.blogspot.com/"><span style="font-size:78%;">http://www.muralikaa.blogspot.com/</span></a><br /><br /><br /><hr size="1"><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/5322183187588192926-1703065097396728151?l=www.epathram.com%2Fpranayam%2Findex.shtml'/></div>e പത്രംnoreply@blogger.com8tag:blogger.com,1999:blog-5322183187588192926.post-55550682836028872362008-06-22T12:37:00.003+04:002008-06-23T09:12:12.697+04:00പ്രണയവിപ്ലവം<em>- സുനില്‍ രാജ് സത്യ<br /></em><br /><br /><br /><br />കവിതയ്ക്ക് തീ പിടിച്ചപ്പോളാണ്,<br />എന്റെ - കാഴ്ച നഷ്ടമായത്..!<br />അന്നു തന്നെയാണ് കാമുകിയുടെ ചുണ്ട് കൂടുതല്‍ ചുവന്നതും,<br />കവിളുകള്‍ നന്നായ് തുടുത്തതും,<br />കുച മുകുളങ്ങളില്‍ ദന്തക്ഷതങ്ങള്‍ ഉണ്ടായതും..!<br />തൂലികത്തുമ്പ് കടലാസ്സില്‍ പതിയുന്നതു പോലെ-<br />എന്നിലെ വീര്യം അവളില്‍ ലാവയായ് പടര്‍ന്നതും.<br />അരിവാളും രണപ്പാടുകളും വിപ്ലവത്തിനു ആക്കം കൂട്ടുന്നതു പോലെയാണ്<br />അടിവയറും, അധരവും എനിക്ക് പ്രണയ വീര്യമുണര്‍ത്തുന്നത്.<br />കാമത്തിന്റെ,<br />സ് നേഹത്തിന്റെ മഹാവിപ്ലവം...!!!<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/5322183187588192926-5555068283602887236?l=www.epathram.com%2Fpranayam%2Findex.shtml'/></div>e പത്രംnoreply@blogger.com5tag:blogger.com,1999:blog-5322183187588192926.post-35249854932962564742008-06-14T12:45:00.004+04:002008-06-14T12:58:38.462+04:00റോഷിണി- ജയകൃഷ്ണൻ കാവാലം<br /><br /><br /><br /><br />ചിതറുമെന്നോർമകൾക്കുള്ളിൽ വസന്തമായ്<br />ഒഴുകുന്ന കണ്ണീലെ തീർത്ഥരേണുക്കളായ്<br />ഇടറുന്ന പദഗമന വേഗത്തിൻ താളമായ്<br />നീറുമെൻ മനസ്സിന്റെ നോവു നീ റോഷിണീ<br /><br /><br /><br /><br />റോഷിണീ നീ വിടർന്നതും, പിന്നെ-<br />പടർന്നതും, പൂന്തേൻ കിനിഞ്ഞതും,<br />എന്നുള്ളിലെരിയുന്ന കാമാഗ്നിയിൽ<br />ഘൃതമായതും, നാമൊന്നായ് ജ്വലിച്ചതും,<br /><br /><br /><br /><br />നീണ്ടയിരവുകൾ നീ കാമഗന്ധം പുകച്ചു<br />കൊണ്ടെന്നിൽ നിറഞ്ഞതും,<br />നാഗശരീരിയായ് നീയെന്റെ മേനിയിൽ<br />മാറാടി വീണു തളർന്നതും,<br /><br /><br /><br /><br />പോരാടിയെന്നൂർജ്ജ ബാഷ്പരേണുക്കളിൽ<br />നീരാടിയമൃതം നുകർന്നതും,<br />വിഷപ്പല്ലിറക്കാതെ കണ്ഠപാർശ്വങ്ങളിൽ<br />തേൻ ചുണ്ടമർത്തിക്കടിച്ചതും,<br /><br /><br /><br /><br />ഓർമ്മയിലിന്നുമൊരുകനൽച്ചൂടായി<br />നീറുന്നു, പടരുന്നു, തകരുന്നു ഞാനും<br />ഏതുഗ്രശാപത്തിന്നഗ്നിനാളങ്ങളാ-<br />യാളുന്നു ദാഹാർത്തയായിന്നു റോഷിണീ<br /><br /><br /><br /><br />മേവുന്നു റോഷിണീ നീയൊരു ശിലാശില്പ<br />ഭംഗിയാർന്നിരവിന്റെ വധുവായി, മധുവായി,<br />കാമ കേളീ രസലോലയായ് മനസ്സിലെ<br />കാടു പിടിച്ചൊരീ യക്ഷിത്തറകളിൽ,<br /><br /><br /><br /><br />ഉദ്യാനഭൂമിതൻ ഹൃദ്സ്പന്ദനങ്ങളിൽ,<br />വിജ്ഞാനശാലതന്നന്തപ്പുരങ്ങളിൽ,<br />കാമാർത്തയായിട്ടലഞ്ഞു നീ റോഷിണീ<br />ആചാര്യ ഭോഗത്തിൽ നിർവൃതി തേടി നീ!<br /><br /><br /><br /><br />ഗുരുവിലും ഭോഗം തിരഞ്ഞനിന്നുന്മാദ<br />മദജലം കൊണ്ടീ ധരിത്രിയും വെന്തു പോയ്<br />മഹിതമാം ജന്മത്തിനർത്ഥം കുറിക്കുന്ന<br />മഹിതപത്രത്തിൽ കളങ്കം കുറിച്ചു നീ!<br /><br /><br /><br /><br />അറിയുന്നു,വെങ്കിലും നിന്നെ ഞാനെന്നിലെ<br />എന്നെയറിഞൊരു മുഗ്ധകുസുമമായ്,<br />പടരുന്നുവെന്നിലെ നിന്നുടെയോർമ്മയിൽ<br />തിരയുന്നു നിന്റെ വിഷലിപ്ത ദംശനം<br /><br /><br /><br /><br />സുപ്രഭാഗർഭത്തിൽ സൂര്യബീജം<br />വീണുണർന്നവൾ<br />സൂര്യശോഭയ്ക്കും കളങ്കമായ് വാഴുവോൾ<br />സപ്രമഞ്ചങ്ങളിൽ രാത്രികൾ ലീലയാൽ<br />സുപ്രഭാതങ്ങളായ് മാറ്റി രചിക്കുവോൾ<br />സ്വപ്നവേഗത്തിലെൻ മാറിലെ ചൂടിനാൽ<br />സ്വർണ്ണകുംഭങ്ങളിൽ ക്ഷീരം ചുരത്തുവോൾ<br /><br /><br /><br /><br />റോഷിണീ നീ ജന്മ ലക്ഷ്യം വെടിഞ്ഞവൾ<br />നേരിന്റെ നേരേ പുലഭ്യം പറഞ്ഞവൾ<br />ലോകസത്യങ്ങൾ തന്നാഭിജാത്യത്തിലേ-<br />ക്കാലസ്യമോടുറ്റു നോക്കിച്ചിരിച്ചവൾ<br /><br /><br /><br /><br />രാശിചക്രങ്ങളിൽ ദൈവജ്ഞർ കാണാത്ത-<br />രോഹിണി നക്ഷത്ര പാപം ചുമക്കുവോൾ,<br />നാടിൻ സദാചാര മംഗളദീപത്തി-<br />ലെന്നും കരിന്തിരിയായി രമിപ്പവൾ.<br /><br /><br /><br /><br />നിൻ ശ്വാസ, നിശ്വാസ സീൽക്കാര നാദത്തി-<br />ലുന്മത്തനായി, സ്വയം മറന്നുല്ലാസ രതിഭൂതിയിൽ,<br />സ്വേദ്വ ഗന്ധത്തിലും, അധരധാരാരസത്തിലും,<br />കര, കായ ദ്രുത ചലന വേഗത്തിലും, ദാഹ പാരവശ്യം<br />പൂണ്ടുയർന്നു താഴും നിന്റെ കണ്ഠനാളത്തിന്റെ<br />ചൂടേറ്റു വാടാതെ വാടിക്കൊഴിഞ്ഞവർ<br /><br /><br /><br /><br />ആ തീക്ഷ്ണ ദൃഷ്ടിതൻ മുനയേറ്റു-<br />രക്തം ചൊരിഞ്ഞവർ,<br />ശത കോടി ജന്മപുണ്യങ്ങളെ-<br />രേതസ്സു ചേർത്തു ഹോമിച്ചവർ,<br />നീ തീർത്ത കാമസമുദ്രച്ചുഴികളിൽ<br />അറിയാതെയാഴ്ന്നു മരിച്ചവർ,<br />നിൻ ഭോഗതൃഷ്ണതൻ ശരമേറ്റു-<br />മണ്ണിൽ പതിച്ചവർ,<br />നിന്റെ സാമീപ്യത്തിനായി തപം ചെയ്തു-<br />തർപ്പണപ്പലകയിൽ രക്തമർച്ചിച്ചവർ…<br />ചിതറുന്നു പൊലിയുന്നവർക്കൊപ്പമെന്നിലെ<br />നിന്നിൽ സമർപ്പിച്ച പ്രണയവും മനസ്സും.<br /><br /><br /><br /><br />ഇനിയില്ല നിന്റെയനന്യമാം മാദക-<br />ഭ്രമമില്ല; ലോകം ഭ്രമിക്കില്ല നിന്നിൽ.<br />വിടരില്ല നീയിനി വിഷപരാഗങ്ങൾ തൻ-<br />ലയഗന്ധമുതിരുന്ന ശോകസൂനങ്ങളായ്.<br /><br /><br /><br /><br />പടരില്ലയിനിയും നീയാരിലും, പൂന്തേൻ-<br />കിനിയില്ല, ലഹരിതൻ പാനപാത്രത്തിൽ നീ-<br />നുരയില്ല, മനസ്സിന്റെയേകാന്ത നിദ്രയിൽ-<br />തെളിയില്ല ജീവിതസ്വപ്നവർണ്ണങ്ങളായ്.<br /><br /><br /><br /><br />കരയുവാനല്ലയെൻ തൂലികത്തുമ്പിനാൽ<br />പൊരുതുവാനായി ജനിച്ചവൻ ഞാൻ!<br />തളരുവാനല്ലെന്റെയുയിരിൻ പ്രഭാവത്തി-<br />ലൊരു യുഗം തീർക്കുവാൻ വന്നവൻ ഞാൻ!<br /><br /><br /><br /><br />ഇരുളിന്റെ വഴികളിലഭിസാരികേ നിന്റെ<br />ചരിതം തിരുത്തുവാൻ വന്നവൻ ഞാൻ!<br />കവിധർമ്മമത്രേ!, ഇതെന്നിൽ നിയുക്തമാം<br />വിധി തന്ന മോചന ഹൃദയമന്ത്രം!!!<br /><br /><br /><br /><br />മൃത്യുവിൻ മടിയിലടിയുന്നതിൻ മുൻപേ,<br />ഓർമ്മയായ് ഞാനൊടുങ്ങുന്നതിൻ മുൻപേ,<br />കത്തിജ്വലിക്കുമെന്നന്തരംഗത്തിലെ-<br />ചിന്തതന്നൂഷ്മാവുറവായിടും മുൻപേ,<br />കോർത്തിടും മണിമുത്തു മാലകൾ നിനക്കായി<br />അഗ്നിവിശുദ്ധയായ് നീ വന്നണയുമ്പോൾ.<br /><br /><br /><br /><br />സ്ഫുടം ചെയ്തെടുക്കുമാ പോയ കാലങ്ങളെ<br />ഞാൻ തീർത്ത കണ്ണുനീർ കാവ്യതീർത്ഥങ്ങളാൽ<br />നീ വന്നുദിച്ചിടുമിനിയുമെൻ മനസ്സിന്റെ<br />ശശിലേഖ മായാത്ത വാനവീഥികൾ തോറും<br /><br /><br /><br /><br />തിരികെയൊരു വഴി നീ തിരയും,<br />പ്രതീക്ഷതൻ പുതിയ നാളത്തിനായ് കേഴും<br />പുതിയൊരുഷസ്സിന്റെ പൊൻകതിരണിയുവാൻ<br />മുകുളമായിനി നീ കുരുക്കും.<br /><br /><br /><br /><br />അവിടെ നീ കേൾക്കുമെന്നുയിരിന്റെയൂർജ്ജം<br />സുധയായ് പൊഴിയുന്ന മോചനഗീതികൾ<br />അവിടെ നീ കാണുമെൻ ദേഹം, മഹാഗ്നി തൻ-<br />പരിലാളനത്താൽ ജ്വലിച്ച ചിത്രം.<br /><br /><br /><br /><br />അവിടെ നീ കേൾക്കുമാ പ്രേമകുടീരത്തിലെ,<br />പ്രകൃതി തന്നിടറുന്ന കണ്ഠത്തിൽ നിന്നും,<br />ദിവ്യമാം സ്നേഹത്തിന്നനശ്വര ഗായകൻ<br />വിട വാങ്ങിയെന്ന വിലാപ ഗീതം.<br /><br /><br /><br /><br /><hr size="1"><br /><br /><br /><br /><br /><a href="http://nishkalankanonline.blogspot.com/" target="_blank">കവിയുടെ ബ്ലോഗ് </a><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/5322183187588192926-3524985493296256474?l=www.epathram.com%2Fpranayam%2Findex.shtml'/></div>e പത്രംnoreply@blogger.com8tag:blogger.com,1999:blog-5322183187588192926.post-98358617118025362008-06-01T18:51:00.006+04:002008-06-01T19:19:04.012+04:00ഭീരുവിന്റെ വിരഹഗാനം<em>-ഹരി ശങ്കരന്‍ കര്‍ത്താവ്</em><br /><a href="http://www.epathram.com/pranayam/uploaded_images/hari-707178.jpg"><img style="FLOAT: left; MARGIN: 0px 0px 10px 10px; CURSOR: hand" alt="" src="http://www.epathram.com/pranayam/uploaded_images/hari-707176.jpg" border="0" /></a><br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br />ചെറു മഴ നൂലില്‍ ഞാന്‍ കോര്‍ത്തു കോര്‍ത്തിട്ടതാം<br />ഹിമ ബിന്ദു മാലകള്‍ മാഞ്ഞു പോയി.<br />അതു പോലെ മായുമോ നിന്മനോഹാരിയാം<br />മലര്‍സത്വമെന്നൊരാ സത് സ്മരണ.<br /><br /><br /><br /><br />കുളിര്‍ കാറ്റ് വീശുമ്പോള്‍ നിന്‍ മിഴിയിണകളെ<br />പതിവായ് മറയ്ക്കുന്ന മുടിയിഴപ്പാമ്പുകള്‍<br />പലവുരു ദംശിച്ചയെന്റെയീ ഹൃദയത്തില്‍<br />നീലിച്ച ചോരയും വറ്റുകയോ?<br /><br /><br /><br /><br />പറയാതെ ഞാന്‍ കാത്ത പ്രണയത്തെ<br />യൊരു തുള്ളി രക്തമായ് മാറ്റി നിന്‍<br />നെറ്റിയില്‍ കുങ്കുമ പൊട്ടായ് വരയ്ക്കുവാന്‍<br />വെമ്പിയ നാഡികള്‍, ഇന്നവ മീട്ടുന്ന<br />രാഗങ്ങളില്‍ തുള്ളി നില്‍ക്കുന്നു<br />ഭീരുവിന്‍ വിരഹാര്‍ദ്ര ചേതനാ ശൂന്യ സ്വപ്നങ്ങള്‍.<br /><br /><br /><br /><br />ഒരു നദിക്കരയില്‍ ഞാന്‍ വെറുതെയിരിക്കുകില്‍<br />വരവായി നിന്‍ മിഴികള്‍-പുഴ മീനുകള്‍.<br />ഒരു വഞ്ചിയേറി ഞാന്‍ സ്മരണ മുറിക്കുകില്‍<br />മുതലയായ് മാറുന്നുവെന്റെ വഞ്ചി.<br /><br /><br /><br /><br />സകലതും ഇരുളായി മാറ്റി മറയ്ക്കുന്നു<br />നിഴലുകള്‍ വീഴ്ത്തുന്ന മറവി സന്ധ്യ<br />അതിജീവനത്തിന്റെ തിരിയുമായെത്തുന്ന<br />പ്രേമാര്‍ദ്ര സ്മരണകള്‍ക്കെന്ത് കാന്തി!<br /><br /><br /><br /><br />ഇന്നും കൊതിക്കുന്നു നിന്റെ വിയര്‍പ്പിന്റെ<br />അഗ്നി സമാനമാം ചൂടിനെ ചൂരിനെ<br />ഒന്നു വെന്തുരുകുവാന്‍ ഒന്നായി ഒഴുകുവാന്‍<br />പ്രാര്‍ത്ഥിച്ചതൊക്കെയും വെറുതെയായി.<br /><br /><br /><br /><br />അകലെയാണിന്നു നീ നിന്റെയാ-<br />പക്വമാം വാക്കുകള്‍ മാറ്റൊലിക്കിളികളായ്<br />സ്മരണ തന്‍ ഗുഹകളില്‍ വെറുതെ ചിലയ്ക്കുന്നു<br />തല തല്ല്ലി ചാകുവാനായിടാതെ.<br /><br /><br /><br /><br />ഭയത്താല്‍ മരവിച്ച എന്റെ ബീജങ്ങളില്‍ ഇന്നും<br />മരിക്കാത്ത നമ്മുടെ പ്രണയത്തിനായി കുറിച്ചീടുന്ന<br />താരാട്ട് പാട്ടായ ഈ ചത്ത വാക്കുകള്‍<br />കരളിലെ മുള്ളുകള്‍ കനവിലെ നിലവിളി<br />അറിയില്ല നീ ഇപ്പോള്‍ ഉറങ്ങുകായാവാം<br />ഒരു നല്ല കിനാവറിയുകയാവാം.<br /><br /><br /><br /><br />ഭീരുവിന്‍ പ്രണയത്തിനെന്ത് വില<br />മറുപടിയില്ല, അതിനര്‍ഹതയും<br /><br /><br /><br /><a href="http://harisankarkarthaa.blogspot.com/" target="_blank">കവിയുടെ ബ്ലോഗ്</a><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/5322183187588192926-9835861711802536?l=www.epathram.com%2Fpranayam%2Findex.shtml'/></div>e പത്രംnoreply@blogger.com1tag:blogger.com,1999:blog-5322183187588192926.post-7638618800269518352008-04-06T22:20:00.005+04:002008-04-13T13:15:32.482+04:00പെന്‍ഡുലം- <em>മുഹമ്മദ് ശിഹാബ്<br /></em><br /><br />നിന്നെയോര്‍ത്ത്<br />കണ്ണൊന്നടച്ചപ്പോള്‍<br />ഏകാന്ത ദ്വീപില്‍ വിരുന്നെത്തിയ<br />ശലഭം<br />പാതികുടിച്ച ചായക്കോപ്പയില്‍<br />ജീവനൊടുക്കി<br />പൊതിഞ്ഞുവെച്ച മധുരത്തില്‍ മുങ്ങി<br />ഉറുമ്പുകളുടെ വിലാപ യാത്ര<br />ചിന്നിച്ചിതറി<br />നീ ചിരിച്ച ചിത്രം നോക്കി<br />ശീര്‍ഷകം കാത്തുകിടന്ന<br />കവിത<br />മിനുമിനുത്ത ഉരുളന്‍ കല്ലിന്‍<br />ഭാരത്തില്‍ നിന്ന്<br />സ്വതന്ത്രത്തിലേക്ക്<br />കുതറി.<br />നീ പോയ വഴിദൂരങ്ങളില്‍<br />ജലാര്‍ദ്ര നയനങ്ങള്‍<br />അലഞ്ഞു വറ്റി<br />ഋതുക്കള്‍ മാത്രം നിലയ്ക്കാത്ത<br />പെന്‍ഡുലമായി<br />സമയമോതികൊണ്ടേയിരുന്നു...<br /><br /><br /><br /><a target="_blank" href="http://www.shilalikhitham.blogspot.com/">കവിയുടെ ബ്ലോഗ്</a><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/5322183187588192926-763861880026951835?l=www.epathram.com%2Fpranayam%2Findex.shtml'/></div>e പത്രംnoreply@blogger.com0