tag:blogger.com,1999:blog-42227186898634551552009-07-10T20:15:48.906+04:00e പത്രം - സിനിമe പത്രംnoreply@blogger.comBlogger74125tag:blogger.com,1999:blog-4222718689863455155.post-59340148635156634352009-07-03T14:14:00.003+04:002009-07-03T15:09:04.329+04:00'THE മൂട്ട' പ്രദര്‍ശനത്തിനു തയ്യാറായി<img style="margin: 0px 10px 10px 0px; float: left;" alt="" src="http://www.epathram.com/news/localnews/uploaded_images/the-moota-765974.jpg" border="0">‘മറിയാമ്മക്കായി’ എന്ന ഹാസ്യ വീഡിയോ ആല്‍ബത്തിനു ശേഷം ജെന്‍സണ്‍ ജോയ് സംവിധാനം ചെയ്യുന്ന ആക്ഷേപ ഹാസ്യ വീഡിയോ ആല്‍ബമായ 'THE മൂട്ട' പ്രദര്‍ശനത്തിനു തയ്യാറായി. ബാച്ച്ലര്‍ മുറികളില്‍ ഡ്രാക്കുള എന്ന് ഓമന പ്പേരിട്ടു വിളിക്കുന്ന ഒരു കൊച്ചു ജീവിയായ മൂട്ട യുടെ ലീലാ വിലാസങ്ങള്‍ കൊണ്ട് പ്രയാസം അനുഭവിക്കുന്ന പ്രവാസിയുടെ ദൈനം ദിന ജീവിതത്തിലെ പ്രശ്നങ്ങളുടേയും, പ്രതിബന്ധങ്ങളുടേയും കഥ ഹാസ്യ രൂപേണ അവതരിപ്പിക്കുമ്പോള്‍ തന്നെ ഇതിന്‍റെ മറു പുറമായ ആഘോഷങ്ങളും ആകര്‍ഷകമായി ഇതില്‍ ചിത്രീകരിച്ചിരിക്കുന്നു.<br />&nbsp; <br />അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍‍ സംഘടിപ്പിച്ച ആദ്യ പ്രദര്‍ശനത്തില്‍ തന്നെ കാണികളുടെ പ്രശംസ നേടിയ ഈ ആല്‍ബത്തെ കുറിച്ച് സംവിധായകനു വലിയ പ്രതീക്ഷയാണ് ഉള്ളത്. എല്ലാ തരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാനാവും വിധം ഒരുക്കിയിരിക്കുന്ന 'THE മൂട്ട' ജനൂസിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്നത് ജനാര്‍ദ്ദനന്‍ നായര്‍ ആണ്. ക്യാമറ കൈകാര്യം ചെയ്തത് ജോണി ഫൈന്‍ ‍ആര്‍ട്സ്. സംവിധായകനായ ജെന്‍സണ്‍ ജോയ് എഴുതിയ വരികള്‍ പാടിയിരിക്കുന്നത് അമല്‍ ആന്‍റണി.<br />&nbsp; <br />അബുദാബിയിലെ ഗള്‍ഫ് ഫൈന്‍ ആര്‍ട്സിലെ അദ്ധ്യാപകരാ‍യ ധനേഷ്, സാംസണ്‍ കലാഭവന്‍ എന്നിവര്‍ ചേര്‍ന്ന് സംഗീതം ചെയ്തിരിക്കുന്നു.<br />&nbsp; <br />കൊച്ചിന്‍ കലാഭവന്‍റെ ടൈറ്റില്‍ ഗാനം അടക്കം നിരവധി സിനിമകള്‍ക്കും സംഗീത സംവിധാനം നിര്‍വ്വഹിച്ച സാംസണ്‍, സംഗീത ലോകത്തിനു ഒരു മുതല്‍കൂട്ട് ആയിരിക്കുമെന്ന് 'THE മൂട്ട' എന്ന ഈ ആല്‍ബത്തിലെ ഗാനവും തെളിയിക്കും.<br />&nbsp; <br />യു. എ. ഇ. യിലെ നാടക രംഗത്തും, ടെലിവിഷന്‍ രംഗത്തും ശ്രദ്ധേയരായ മലയാളി കലാകാരന്‍ മാരോടൊപ്പം, ഇതര സംസ്ഥാനക്കാരും, വിദേശികളും 'THE മൂട്ട' യില്‍ പ്രത്യക്ഷപ്പെടുന്നു.<br />&nbsp;<br />മികച്ച സൈബര്‍ പത്ര പ്രവര്‍ത്തകനുള്ള 2009 ലെ <a href="http://www.epathram.com/news/localnews/2009/06/2009.shtml"><u>സഹൃദയ പുരസ്കാരം</u></a> നേടിയ e പത്രം അബുദാബി കറസ്പോണ്ടന്റ് പി. എം. അബ്ദുല്‍ റഹിമാന്‍ ഈ ആല്‍ബത്തിന്റെ പിന്നണി പ്രവര്‍ത്തകനും അഭിനേതാവുമാണ്.<br />&nbsp;<br />ഇപ്പോള്‍ സെന്‍സര്‍ ചെയ്തു കഴിഞ്ഞ ഈ ആല്‍ബം, മലയാളത്തിലെ എല്ലാ ചാനലുകളിലും ജുലായ് ആദ്യ വാരം മുതല്‍ ടെലികാസ്റ്റ് ചെയ്യും.<br />&nbsp;<br />&nbsp;<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/4222718689863455155-5934014863515663435?l=www.epathram.com%2Fcinema%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-4222718689863455155.post-44086007957971377182009-06-20T10:49:00.003+04:002009-06-20T10:55:18.765+04:00“കടല്‍” ചലച്ചിത്രോത്സവം<img style="float:left; margin:0 10px 10px 0;" src="http://www.epathram.com/cinema/uploaded_images/chemmeen-ramu-kariat-epathram-762266.jpg" border="0" alt="chemmeen-ramu-kariat" title="chemmeen-ramu-kariat" />ചാവക്കാട്: കടല്‍ പശ്ചാത്തലമാക്കി നിര്‍മ്മിച്ചിട്ടുള്ളതും, അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയ മായതുമായ സിനിമകള്‍, ‘ഒരുമ ഫിലിം സൊസൈറ്റി’ ഒരുക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോ ത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്നു. ജൂണ്‍ 21 ഞായറാഴ്ച രാവിലെ പതിനൊന്ന് മണിക്ക് കേന്ദ്ര സഹമന്ത്രി ശശി തരൂര്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ പാര്‍ലിമെന്റ് മെംബര്‍ പി. സി . ചാക്കോ മുഖ്യാതിഥി ആയിരിക്കും. ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന ‘രാമു കാര്യാട്ട് അനുസ്മരണം’ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ. ആര്‍. മോഹന്‍ നിര്‍വ്വഹിക്കും.<br />&nbsp; <br />രാമു കാര്യാട്ടിന്റെ ചെമ്മീന്‍, ദ് ബോ(ദക്ഷിണ കൊറിയ), ദ് ലെജന്റ് ഓഫ് 1900, ലാ ടെറാട്രമ (ഇറ്റലി), അലിസോവ(മൊറോക്കോ), സീഗള്‍, മോബി ഡിക്ക്, 20000 ലീഗ്സ് അണ്ടര്‍ ദ് സീ, ദ് ഓള്‍ഡ് മാന്‍ ആന്‍ഡ് സീ, കാസ്റ്റ് എവേ (അമേരിക്ക) എന്നീ സിനിമകള്‍ പ്രദര്‍ശിപ്പിക്കും.<br />&nbsp;<br />ജൂണ്‍ 21 ഞായര്‍ മുതല്‍ 25 വ്യാഴാഴ്ച വരെ തൃശ്ശൂര്‍ ജില്ലയിലെ തളിക്കുളം സ്നേഹ തീരം നാലുകെട്ടില്‍ സംഘടിപ്പിക്കുന്ന<br />ചലച്ചിത്രോ ത്സവത്തില്‍ പ്രഗല്‍ഭരായ ചലച്ചിത്ര പ്രവര്‍ത്തകര്‍ പങ്കെടുക്കും എന്നു സംഘാടകര്‍ അറിയിച്ചു.<br />&nbsp;<br />- <em>പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി</em><br />&nbsp;<br />&nbsp;<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/4222718689863455155-4408600795797137718?l=www.epathram.com%2Fcinema%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-4222718689863455155.post-22038497431654785632009-06-06T10:21:00.004+04:002009-06-06T11:52:03.382+04:00ദ ലിവിങ്ങ് ഗോസ്റ്റ് മസ്ക്കറ്റില്‍<img style="float:left; margin:0 10px 10px 0;" src="http://www.epathram.com/cinema/uploaded_images/the-living-ghost-epathram-741850.jpg" border="0" alt="the-living-ghost" />ഇന്ത്യയിലെ ഒറീസ്സയിലെ ഗ്രാമങ്ങളില്‍ വച്ച് ചിത്രീകരിച്ച ദ ലിവിങ്ങ് ഗോസ്റ്റ് എന്ന ചിത്രം ഇന്ന് മസ്ക്കറ്റില്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായാണ് പ്രദര്‍ശനം. ഒമാനിലെ ഫിലിം സൊസൈറ്റി അംഗങ്ങള്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കും.<br />&nbsp;<br />മസ്ക്കറ്റില്‍ ബാങ്കര്‍ ആയ അക്ഷയ് കുമാര്‍ പാരിജ മീര ക്രിയേറ്റിവ് ആര്‍ട്ട്സിന്റെ ബാനറില്‍ നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, ഗാന രചന, സംഭാഷണം, ചിത്ര സംയോജനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകനായ പ്രശാന്ത നന്ദ തന്നെയാണ്.<br />&nbsp;<br /><div align="center"> <br /><img src="http://www.epathram.com/cinema/uploaded_images/the-living-ghost-1-epathram-705982.jpg" border="0" alt="rimjhim-the-living-ghost" /><br />&nbsp;<br /><img src="http://www.epathram.com/cinema/uploaded_images/the-living-ghost-2-epathram-708779.jpg" border="0" alt="manoj-mishra-rimjhim" /><br /></div><br />&nbsp;<br />മനോജ് മിശ്ര നായകനായും രിംജിം നായികയായും വേഷമിട്ടിരിക്കുന്നു.<br />&nbsp;<br />&nbsp;<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/4222718689863455155-2203849743165478563?l=www.epathram.com%2Fcinema%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-4222718689863455155.post-77069202170068215092009-06-05T14:14:00.003+04:002009-06-05T14:27:56.711+04:00ഹംദാന്‍ ഹലോ മര്‍ഹബയില്‍<img style="margin: 0pt 10px 10px 0pt; float: left;" alt="hamdan" src="http://www.epathram.com/cinema/uploaded_images/hamdan-746012.jpg" border="0">e പത്ര ത്തിലൂടെ ഗള്‍ഫിലെ കലാസ്വാദകര്‍ക്കും സംഗീത പ്രേമികള്‍ക്കും സുപരിചിതനായ മാപ്പിളപ്പാട്ടിലെ പുതു തരംഗം ഹംദാന്‍<br />എന്ന യുവ ഗായകന്‍ ദുബായില്‍ നിന്നും പ്രക്ഷേപണം ചെയ്യുന്ന ഏഷ്യാനെറ്റ് റേഡിയോ യുടെ ജനപ്രിയ പരിപാടി കളിലൊന്നായ<br />“ഹലോ മര്‍ഹബാ” യില്‍ ജൂണ്‍ 5 വെള്ളിയാഴ്ച യു. എ. ഇ. സമയം ഉച്ചക്ക് 1:45ന് തന്‍റെ അനുഭവങ്ങള്‍ പങ്കു വെക്കുന്നു.<br />(ഖത്തര്‍ സമയം 12:45). ഇതേ പരിപാടി രാത്രി 10 മണിക്കും ഏഷ്യാനെറ്റ് റേഡിയോവില്‍ കേള്‍ക്കാം.<br />&nbsp;<br />- <em>പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി </em><br />&nbsp;<br /><hr size="1" color="#CCCCCC"><ul><li><a href="http://www.epathram.com/cinema/2008/10/blog-post_7282.shtml">മുഹബ്ബത്തിന്‍ ഇശലുകളുമായി ഹംദാന്‍</a></li></ul><br /><hr size="1" color="#CCCCCC"><br />&nbsp;<br />&nbsp;<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/4222718689863455155-7706920217006821509?l=www.epathram.com%2Fcinema%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-4222718689863455155.post-18963582197807034832009-05-29T21:51:00.002+04:002009-05-29T22:25:57.234+04:00“ജുവൈരയുടെ പപ്പ” ഒരുങ്ങുന്നു<img style="float:left; margin:0 10px 10px 0;" src="http://www.epathram.com/cinema/uploaded_images/juvairayude-pappa-telefilm-epathram-707276.jpg" border="0" alt="juvairayude-pappa" />വ്യത്യസ്ഥമായ ഒരു കഥയുമായി അബുദാബിയില്‍ നിന്നും പുതിയ ടെലി സിനിമ ഒരുങ്ങുന്നു. പ്രവാസ ലോകത്തെ ശ്രദ്ധേയനായ കഥാകാരന്‍ ഗിരീഷ് കുമാര്‍ കുനിയില്‍ എഴുതിയ കഥയെ ആസ്പദമാക്കി മാമ്മന്‍ കെ. രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് “ജുവൈരയുടെ പപ്പ”.<br />&nbsp; <br />ഗള്‍ഫിലെ ജീവിതത്തിലെ ആരും കാണാതെ പോകുന്ന ചില മേഖലകളിലേക്ക് നമ്മെ എത്തിക്കുകയാണ് ഇതിലൂടെ മാമ്മന്‍ കെ. രാജന്‍. ജീവിതം ആഘോഷമാക്കി മാറ്റിയവര്‍ എന്നു നാം വിശ്വസിക്കുന്ന, കാഴ്ചക്കാരെ രസിപ്പിക്കുന്ന<br />കലാ ലോകത്തെ മനുഷ്യാത്മാക്കളുടെ വേദനയും, പ്രണയവും, വിരഹവും, ഇരുളടഞ്ഞു കിടക്കുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളും വെളിച്ചത്തിലേക്ക് കൊണ്ടു വരുന്നു ഈ ചിത്രത്തിലൂടെ.<br />&nbsp;<br /><div align="center"><br /><img src="http://www.epathram.com/cinema/uploaded_images/pooja-juvairayude-pappa-715714.jpg" border="0" alt="pooja-juvairayude-pappa" /><br /></div><br />&nbsp; <br />അബുദാബിയിലെ നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ‘നാടക സൌഹൃദ’ ത്തിന്റെ ബാനറില്‍ എ. പി. ഗഫൂര്‍, അജയന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ‘ജുവൈരയുടെ പപ്പ’ യില്‍ ഈ രംഗത്ത് കഴിവു തെളിയിച്ചു കഴിഞ്ഞ കലാകാരന്‍ മാരേയും, സാങ്കേതിക വിദഗ്ദരേയും അണി നിരത്തുന്നു.<br />&nbsp; <br />കഴിഞ്ഞ ദിവസം അബുദാബിയില്‍ ഈ ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നു.<br />&nbsp; <br />ഇസ്കന്തര്‍ മിര്‍സ, ഹാരിഫ് ഒരുമനയൂര്‍, സജാദ് നിലമേല്‍, ഖാദര്‍ ഡിംബ്രൈറ്റ്, ശ്രീനിവാസ് കാഞ്ഞങ്ങാട്, സാലി കല്ലട തുടങ്ങിയവരാണ് ഈ ചിത്രത്തിന്റെ പിന്നണിയില്‍ ‍പ്രവര്‍ത്തിക്കുന്നത്. <br />&nbsp; <br />2007 ലെ അറ്റ്ലസ് - ജീവന്‍ ടെലി ഫെസ്റ്റില്‍ അംഗീകാരം നേടിയ ‘ദൂരം’ എന്ന ടെലി സിനിമക്കു ശേഷം മാമ്മന്‍ കെ. രാജന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ജൂണ്‍ ആദ്യ വാരം ചിത്രീകരണം ആരംഭിക്കുന്നു.<br />&nbsp; <br />‘ജുവൈരയുടെ പപ്പ’ യില്‍ സഹകരിക്കാന്‍ താല്പര്യമുള്ള യു. എ. ഇ. യിലെ കലാകാരന്‍മാര്‍ക്ക് ‘നാടക സൌഹൃദ’ ത്തിന്റെ പ്രവര്‍ത്തകരുമായി ബന്ധപ്പെടാവുന്നതാണ്.<br />&nbsp; <br />വിശദ വിവരങ്ങള്‍ക്ക് 050 54 62 429 , 050 68 99 494, 050 31 81 343 എന്നീ നമ്പരുകളിലോ ഈ ഈമെയില്‍ വിലാസത്തിലോ ബന്ധപ്പെടുക: natakasouhrudham at gmail dot com<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/4222718689863455155-1896358219780703483?l=www.epathram.com%2Fcinema%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-4222718689863455155.post-18046092538564488392009-05-28T16:50:00.000+04:002009-05-29T22:29:33.429+04:00"കാണി" വാര്‍ഷികവും സെമിനാറും സമാപിച്ചു<img style="float:left; margin:0 10px 10px 0;" src="http://www.epathram.com/cinema/uploaded_images/kaani-film-society-epathram-772568.jpg" border="0" alt="kaani-film-society" />സിനിമ എന്ന മാധ്യമത്തിന്റെ സംഘം ചേര്‍ന്നുള്ള കാഴ്ച്ചയെ അപ്രസക്തമാക്കുന്ന സാങ്കേതിക പുരോഗതിയും പ്രസ്ഥാനത്തിന്റെ രാഷ്ട്രീയമായ ഉള്ളടക്കങ്ങളില്‍ നിന്നുള്ള വിട്ടു പോരലും ഫിലിം സൊസൈറ്റികള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്കു കാരണമാകുന്നുവെന്ന് ചങ്ങരംകൂളത്തു നടന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു. ഫിലിം സൊസൈറ്റി ഫെഡറേഷന്റെ അന്‍പതാം വാര്‍ഷികത്തോട നുബന്ധിച്ചാണ് “ഫിലിം സൊസൈറ്റി പ്രസ്ഥാനം - പോയ കാലവും വരും കാലവും” എന്ന വിഷയത്തില്‍ ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റിയും ഫിലിം സൊസൈറ്റി ഫെഡറേഷനും ചേര്‍ന്ന് സെമിനാര്‍ സംഘടിപ്പിച്ചത്. <br />&nbsp;<br />ആലങ്കോട് ലീലാ കൃഷ്ണന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഫിലിം സൊസൈറ്റി ഫെഡറേഷന്‍ സെക്രട്ടറി കെ. ജി. മോഹന്‍ കുമാര്‍, ചെലവൂര്‍ വേണു, പ്രകാശ് ശ്രീധര്‍, മധു ജനാര്‍ദ്ദനന്‍, ചെറിയാന്‍ ജോസഫ്, പി. സുന്ദര രാജന്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു. ഫിലിം സൊസൈറ്റി രംഗത്ത് ദീര്‍ഘ കാലമായി പ്രവര്‍ത്തിക്കുന്ന അശ്വിനി ഫിലിം സൊസൈറ്റി, കോഴിക്കോട്, രശ്മി ഫിലിം സൊസൈറ്റി, മലപ്പുറം എന്നിവരേയും നൈറ്റ്‌ഹുഡ് ബഹുമതി നേടിയ കെ. വി. കൃഷ്ണനേയും ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. അഡ്വ. രാജഗോപാല മേനോന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. വി. മോഹന കൃഷ്ണന്‍ സ്വാഗതവും സി. എസ്. സോമന്‍ നന്ദിയും പറഞ്ഞു. <br />&nbsp;<br />തുടര്‍ന്ന് കെ. ആര്‍. മനോജ് സംവിധാനം ചെയ്ത ‘16 എം. എം.’ എന്ന ചിത്രം പ്രദര്‍ശിപ്പിച്ചു.<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/4222718689863455155-1804609253856448839?l=www.epathram.com%2Fcinema%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-4222718689863455155.post-82394197053738963462009-05-22T01:32:00.003+04:002009-05-22T01:36:07.058+04:00ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ അമ്പതാം വാര്‍ഷികം<img style="float:left; margin:0 10px 10px 0;" src="http://www.epathram.com/cinema/uploaded_images/federation-of-film-societies-of-india-epathram-772250.gif" border="0" alt="federation-of-film-societies-of-india" />ഇന്ത്യയില്‍ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് തുടക്കം കുറിച്ചതിന്റെ സുവര്‍ണ്ണ ജൂബിലിയോട് അനുബന്ധിച്ച് ഫിലിം സൊസൈറ്റി ഫെഡറേഷന്‍, ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ മെയ് 24 ന് ചങ്ങരംകുളത്ത് വെച്ച് ഫിലിം സൊസൈറ്റി പ്രവര്‍ത്തകരുടെ ഒത്തു ചേരലും സെമിനാറും സംഘടിപ്പിക്കും. “ഫിലിം സൊസൈറ്റി പ്രസ്ഥാനം - പോയ കാലവും വരും കാലവും” എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ചെലവൂര്‍ വെണു, ഐ. ഷണ്മുഖ ദാസ്, കെ. ജി. മോഹന്‍ കുമാര്‍, എം. സി. രാജ നാരായണന്‍, പ്രകാശ് ശ്രീധരന്‍, മധു ജനാര്‍ദ്ദനന്‍, കെ. എസ്. വിജയന്‍, ചെറിയാന്‍ ജോസഫ്, പി. എന്‍. ഗോപീ കൃഷ്ണന്‍, കെ. എല്‍. ജോസഫ്, പി. പി. രാമ ചന്ദ്രന്‍, ആലംകോട് ലീലാ കൃഷ്ണന്‍, ഫാ. ബെന്നി ബെനഡിക്ട്, വേണു ഇടക്കഴിയൂര്‍, സി. ശരത് ചന്ദ്രന്‍ തുടങ്ങിയവര്‍ക്ക് പുറമേ നൂറോളം ഫിലിം സൊസൈറ്റികളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.<br />&nbsp;<br />സെമിനാറിന്റെ തുടര്‍ച്ചയായി കെ. ആര്‍. മനോജ് സംവിധാനം ചെയ്ത 16 MM Memories, Movements and A Machine എന്ന ചിത്രം പ്രദര്‍ശിപ്പിക്കും.<br />&nbsp;<br />ചങ്ങരംകുളം റഗുലേറ്റഡ് മാര്‍ക്കറ്റ് ഹാളില്‍ ഉച്ചക്ക് 2 മണി മുതല്‍ പരിപാടികള്‍ ആരംഭിക്കും.<br />&nbsp;<br />കൂടുതല്‍ വിവരങ്ങള്‍ <a target="_blank" href="http://www.kaanineram.blogspot.com/"><u>കാണി ബ്ലോഗില്‍</u></a> ലഭ്യമാണ്.<br />&nbsp;<br />- <em>സെക്രട്ടറി, കാണി ഫിലിം സൊസൈറ്റി </em><br />&nbsp;<br />&nbsp;<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/4222718689863455155-8239419705373896346?l=www.epathram.com%2Fcinema%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-4222718689863455155.post-8412534217049161222009-05-21T20:13:00.003+04:002009-05-21T20:17:02.701+04:00ആയുസ്സിന്റെ പുസ്തകം ചലച്ചിത്രമാകുന്നു<img style="float:left; margin:0 10px 10px 0;" src="http://www.epathram.com/cinema/uploaded_images/cv-balakrishnan-epathram-743622.jpg" border="0" alt="cv-balakrishnan" />മലയാളത്തിലെ പ്രശസ്ത നോവലിസ്റ്റായ സി. വി. ബാലകൃഷ്ണന്റെ ആയുസ്സിന്റെ പുസ്തകം എന്ന നോവല്‍ ചലച്ചിത്രമാകുന്നു. സി. വി. ബാലകൃഷ്ണന്‍ തന്നെയാണ് തിരക്കഥ രചിച്ച് ഇതിന് ചലച്ചിത്ര വാഖ്യാനം നല്‍കുന്നത്. മലയാളത്തിലെ പ്രമുഖരായ അഭിനേതാ ക്കള്‍ക്കൊപ്പം പ്രധാന കഥപാത്രമായ യോഹന്നാനെ അവതരിപ്പിക്കുന്നത് ഒരു പുതുമുഖം ആയിരിക്കും. ക്രൈസ്തവ പാപ ബോധത്തിന്റെയും തന്റെ ജീവിത യാഥാര്‍ത്ഥ്യ ങ്ങളുടെയും ഇടയില്‍ ഉഴലുന്ന 15 കാരനായ യോഹന്നാനെ അവതരിപ്പി ക്കുന്നതിന് പുതുമുഖത്തെ അന്വേഷിച്ച് സംവിധായകന്‍ സി. വി. ബാലകൃഷ്ണന്‍ ‍ദുബായില്‍ എത്തിയിട്ടുണ്ട്. ഈ നമ്പറുകളില്‍ അദ്ദേഹത്തെ ബന്ധപ്പെടാവുന്നതാണ് - 050-1446143, 050-5617798.<br />&nbsp;<br />ഇന്ത്യന്‍ മീഡിയ ഫോറത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ സംവിധായകന്‍ തന്റെ ചലച്ചിത്ര സംരംഭത്തെ ക്കുറിച്ച് വിശദീകരിച്ചു. മലയാളത്തിലെ പ്രമുഖരായ സംവിധായകരുമൊത്ത് തിരക്കഥാ കൃത്ത് എന്ന നിലയില്‍ പ്രവര്‍ത്തിക്കുകയും മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടുകയും ചെയ്ത സി. വി. ബാലകൃഷ്ണന്റെ പ്രഥമ ചലച്ചിത്ര സംരംഭമാണ് ആയുസ്സിന്റെ പുസ്തകം. 40 ലേറെ കൃതികള്‍ രചിച്ചിട്ടുള്ള ബാലകൃഷ്ണന്‍ ഇനി ചലച്ചിത്രത്തിലായിരിക്കും കൂടുതല്‍ ശ്രദ്ധിക്കുക. സാഹിത്യത്തിനുള്ള സ്വീകാര്യത സമകാലിക സമൂഹത്തില്‍ കുറഞ്ഞു വരുന്നതാണ് ഇങ്ങനെയൊരു മാറ്റത്തെ പ്പറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്ന് സി. വി. ബാലകൃഷ്ണന്‍ പറഞ്ഞു. ആയുസ്സിന്റെ പുസ്തകം നിര്‍മ്മിക്കുന്നതിന് ഗള്‍ഫിലെ ചലച്ചിത്ര പ്രേമികളുടെ കൂട്ടായ്മയും രൂപീകരിച്ച് വരികയാണ്.<br />&nbsp;<br />-<em>സഫറുള്ള ഷെറൂള്‍ </em><br />&nbsp;<br />&nbsp;<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/4222718689863455155-841253421704916122?l=www.epathram.com%2Fcinema%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-4222718689863455155.post-61834196191183945532009-05-20T18:00:00.000+04:002009-05-22T02:00:03.084+04:00ശോഭന പരമേശ്വരന്‍ നായര്‍ അരങ്ങൊഴിഞ്ഞു<img style="float:left; margin:0 10px 10px 0;" src="http://www.epathram.com/cinema/uploaded_images/shobhana-parameswaran-nair-epathram-746473.jpg" border="0" alt="shobhana-parameswaran-nair" />മലയാള സിനിമയുടെ ചരിത്രത്തില്‍ തങ്ക ലിപികളാല്‍ എഴുതി ഇടേണ്ടതായ പേരാണ് ശോഭന പരമേശ്വരന്‍ നായര്‍ എന്നത്. ഒരു പാട്‌ നല്ല സിനിമകള്‍ മലയാളത്തിനു സമ്മാനിച്ചു അദ്ദേഹം വിട വാങ്ങി. അദ്ദേഹത്തിന് 81 വയസ്സായിരുന്നു. വൃക്ക രോഗം ബാധിച്ച്‌ ഏറെ നാളായി ചികിത്സയിലായിരുന്നു.<br />&nbsp; <br />ചിറയിന്‍ കീഴ് സ്വദേശിയായ അദ്ദേഹം തൃശൂരിലെ ശോഭന സ്റ്റുഡിയോ നടത്തി വരുമ്പോള്‍ 'നീലക്കുയില്‍' സിനിമയില്‍ സ്റ്റില്‍ ഫോട്ടോ ഗ്രാഫര്‍ ആയി തന്റെ സിനിമാ ജീവിതം ആരംഭിച്ചു.<br />&nbsp;<br />ഫോട്ടോഗ്രാഫിയുമായി ബന്ധപ്പെട്ട്‌ രാമു കാര്യാട്ടുമായി പരിചയപ്പെട്ടതാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്.<br />&nbsp; <br />ഭാര്‍ഗവീ നിലയം, മുടിയനായ പുത്രന്‍, മൂടുപടം തുടങ്ങിയ ഒട്ടേറെ സിനിമകളുടെ സ്‌റ്റില്‍ ഫോട്ടോഗ്രാഫറായും പ്രവര്‍ത്തിച്ചു.<br />&nbsp;<br />എം. ടി. വാസുദേവന്‍ നായര്‍, പി. ഭാസ്കരന്‍ തുടങ്ങിയ പ്രതിഭകളുമായുള്ള കൂട്ടുകെട്ട് മലയാള സിനിമയുടെ ചരിത്രമായി മാറുകയായിരുന്നു. മികച്ച കലാസ്വാദന ശേഷിയും സാഹിത്യ ബോധവും ഉണ്ടായിരുന്ന പരമേശ്വരന്‍ നായര്‍ക്ക് സിനിമ വെറും കച്ചവടമായിരുന്നില്ല.<br />&nbsp; <br />മലയാളത്തിലെ മികച്ച സാഹിത്യ രചനകള്‍ സിനിമയാക്കുന്നതില്‍ അദ്ദേഹം എന്നും ഉത്സാഹം കാണിച്ചിരുന്നു. സാഹിത്യത്തേയും സിനിമയേയും സര്‍ഗാത്മകമായി സഹകരിപ്പി യ്ക്കുന്നതിലുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ വിജയം കാണുകയും ചെയ്തിരുന്നു.<br />നിത്യ ഹരിത നായകനായിരുന്ന പ്രേം നസീറിന്റെ കളിത്തോഴനായിരുന്ന പരമേശ്വരന്‍ നായര്‍, മധു, അടൂര്‍ ഭാസി, പി. ജയചന്ദ്രന്‍, ബ്രഹ്മാനന്ദന്‍, ശ്രീദേവി, കെ. രാഘവന്‍ മാസ്റ്റര്‍, സംവിധായകന്‍ വിന്‍സെന്റ് എന്നിവരുടെ സിനിമാ ജീവിതത്തിലെ ജൈത്ര യാത്രക്ക് വഴി ഒരുക്കി.<br />&nbsp;<br />എം. ടി. യുടെ മുറപ്പെണ്ണ്‌, നഗരമേ നന്ദി, കൊച്ചു തെമ്മാടി, സി. രാധാകൃഷ്‌ണന്റെ തുലാവര്‍ഷം, പാറപ്പുറത്തിന്റെ നിണമണിഞ്ഞ കാല്‍പ്പാടുകള്‍, പെരുമ്പടവത്തിന്റെ അഭയം, ജി. വിവേകാനന്ദന്റെ കള്ളിച്ചെല്ലമ്മ, എസ്‌. എല്‍. പുരത്തിന്റെ നൃത്തശാല, എന്‍. മോഹനന്റെ പൂജക്കെടുക്കാത്ത പൂക്കള്‍ എന്നീ ശ്രദ്ധേയ സിനിമകളുടെ നിര്‍മ്മാതാവിരുന്നു.<br />&nbsp;<br />ആദ്യ കാലത്ത് മദിരാശിയിലെ (ചെന്നൈ) സ്റ്റുഡിയോ ഫ്ലോറുകളില്‍ ഒതുങ്ങി നിന്നിരുന്ന മലയാള സിനിമയെ കേരളത്തിന്റെ മണ്ണിലേക്ക് കൊണ്ടു വന്നതില്‍ പ്രധാനി ശോഭനാ പരമേശ്വരന്‍ നായരായിരുന്നു.<br />&nbsp; <br />ഇന്ന് (ബുധനാഴ്ച) രാവിലെ 11 മണിക്ക്‌ തൃശ്ശൂര്‍ ജൂബിലി മെഡിക്കല്‍ കോളേജ് ആശു‌പത്രിയില്‍ വെച്ചായിരുന്നു അന്ത്യം.<br />&nbsp;<br />- <em>പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി</em><br />&nbsp;<br />&nbsp;<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/4222718689863455155-6183419619118394553?l=www.epathram.com%2Fcinema%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-4222718689863455155.post-79432948996658733782009-05-05T07:07:00.002+04:002009-05-05T07:08:44.323+04:00സിനി ഫെസ്റ്റ് 2009<img style="float:left; margin:0 10px 10px 0;" src="http://www.epathram.com/cinema/uploaded_images/pravasi-doha-cinefest-763053.gif" border="0" alt="" />ദോഹ: “പ്രവാസി ദോഹ” എന്ന സാംസ്‌കാരിക കലാ സംഘടന “സിനി ഫെസ്റ്റ് 2009” എന്ന പേരില്‍ ഇന്ത്യന്‍ ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു. മെയ് മൂന്നിന് വൈകുന്നേരം ഗള്‍ഫ് സിനിമയില്‍ നടന്ന ഉദ്ഘാടന ചടങ്ങോടെ മേള തുടങ്ങുകയുണ്ടായി. അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന മേളയില്‍ അഞ്ചു ഭാഷകളിലുള്ള അഞ്ചു ചിത്രങ്ങളും നിരവധി ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കുമെന്ന് പ്രസിഡന്റ് സി. വി. റപ്പായി ഹോട്ടല്‍ മെര്‍ക്യൂറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.<br />&nbsp;<br />മേളയില്‍ പ്രവേശനം സൗജന്യ മായിരിക്കും. ടി. വി. ചന്ദ്രന്റെ 'വിലാപങ്ങ ള്‍ക്കപ്പുറം' എന്ന മലയാള ചലച്ചിത്ര ത്തോടെയാണ് മേളയ്ക്ക് തുടക്കം കുറിക്കുക. ഇന്ത്യന്‍ അംബാസിഡര്‍ ദീപാ ഗോപാലന്‍ വദ്വ മേള ഉദ്ഘാടനം ചെയ്യും. ടി. വി. ചന്ദ്രന്‍ ഉദ്ഘാടന ച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.<br />&nbsp;<br />ബാലാജി ശക്തി വേലിന്റെ 'കല്ലൂരി' (തമിഴ്), ചിത്രാ പലേക്കറിന്റെ 'മാതി മായ്' (മറാത്തി), സമീര്‍ ചന്ദ്രയുടെ 'ഏക് നാദിര്‍ ഗാല്‍പോ' (ബംഗാളി), ഗിരീഷ് കാസറ വള്ളിയുടെ കന്നഡ ചിത്രമായ 'ഹസീന' തുടങ്ങിയ ചിത്രങ്ങളും അഭ്യുദയ ഖൈത്താന്റെ 'ദി ഷോപ്പ് ദാറ്റ് സോള്‍ഡ് എവരിതിങ്' (ബംഗാളി), ശ്രദ്ധാ പാസിയുടെ 'ദിന്‍ തക്ദാ' (ഹിന്ദി), ബിജു വിശ്വനാഥിന്റെ 'പര്‍വാസ്' (ഉറുദു), അംബേരിയന്‍ അല്‍ ഖാദറിന്റെ 'ഫോര്‍ വുമണ്‍ ആന്‍ഡ് എ റൂം' (ഇംഗ്ലീഷ്), കെ. ആര്‍. മനോജിന്റെ 'മെമ്മറീസ് മൂവ്‌മെന്റ് ആന്‍ഡ് എ മെഷീന്‍' (മലയാളം) എന്നീ ഡോക്യു മെന്ററികളും പ്രദര്‍ശിപ്പിക്കും.<br />&nbsp;<br />ഉദ്ഘാടന ദിവസമൊഴികെ മറ്റു ദിവസങ്ങളില്‍ രാത്രി 8.30ന് ആണ് പ്രദര്‍ശന മാരംഭിക്കുക. പ്രവാസി ഭാരവാഹികളായ ഷംസുദ്ദീന്‍, എ. കെ. ഉസ്മാന്‍, ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി അറോറ, ഖത്തര്‍ ഫിലിം ഡിസ്ട്രിബ്യൂഷന്‍ കമ്പനി ജനറല്‍ മാനേജര്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ മുഖദം എന്നിവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.<br />&nbsp;<br />&nbsp;<br />- <em>മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍</em><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/4222718689863455155-7943294899665873378?l=www.epathram.com%2Fcinema%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-4222718689863455155.post-64202122461649756912009-05-03T08:27:00.002+04:002009-05-03T08:28:43.359+04:00കെ. ബാലാജി അന്തരിച്ചു<img style="float:left; margin:0 10px 10px 0;" src="http://www.epathram.com/cinema/uploaded_images/k-balaji-783279.jpg" border="0" alt="k-balaji" />പ്രശസ്ത നിര്‍മ്മാതാവും അഭിനേതാവു മായ കെ. ബാലാജി അന്തരിച്ചു. തമിഴ് സിനിമാ വേദിയിലെ പ്രമുഖ നിര്‍മ്മാതാവായ ബാലാജി മലയാളത്തില്‍ അടക്കം നിരവധി സിനിമകള്‍ സുജാത സിനി ആര്‍ ട്സിന്റെ ബാനറില്‍ നിര്‍മ്മി ച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മകള്‍ സുചിത്രയെ വിവാഹം ചെയ്തിരിക്കുന്നത് മോഹന്‍ ലാല്‍ ആണ്. നിര്‍മ്മാതാവു കൂടിയായ സുരേഷ് ബാലാജിയാണ് മകന്‍.<br />&nbsp;<br />എഴുപതുകളിലും എണ്‍പതുകളിലും സജീവമായിരുന്ന കെ. ബാലാജി, തെലുങ്കില്‍ സൂപ്പര്‍ ഹിറ്റ് ആയി മാറിയ പ്രേമാഭിഷേകം (1982), വാഴ്വേ മായം എന്ന പേരില്‍ തമിഴില്‍ കമല്‍ ഹാസന്‍, ശ്രീദേവി, ശ്രീ പ്രിയ എന്നിവരെ വെച്ച് റീമേക്ക് ചെയ്തു . പിന്നീട് പ്രേമാഭിഷേകം എന്ന പേരില്‍ തന്നെ മലയാളത്തില്‍ ഡബ്ബ് ചെയ്തു. അക്കാലത്തെ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു ഇത്.<br />&nbsp;<br />പിന്നീട്, ജസ്റ്റിസ് രാജ (പ്രേം നസീര്‍), ജീവിതം (മധു), തുടങ്ങി നിരവധി ചിത്രങ്ങള്‍ മലയാളത്തില്‍ നിര്‍മ്മിച്ചിരുന്നു.<br />&nbsp;<br />അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ ഒരു പ്രത്യേകത നായികാ നായകന്‍ മാരുടെ പേരുകള്‍ രാജന്‍, രാധ, ശ്രീദേവി എന്നിങ്ങനെ യായിരുന്നു.<br />&nbsp;<br />- <em>പി. എം അബ്ദുല്‍ റഹിമാന്‍, അബുദാബി</em><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/4222718689863455155-6420212246164975691?l=www.epathram.com%2Fcinema%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-4222718689863455155.post-54753796191273000292009-04-26T19:59:00.003+04:002009-04-26T20:44:56.541+04:00മൊബൈല്‍ ഫോണില്‍ വീഡിയോ ആല്‍ബം<img style="float:left; margin:0 10px 10px 0;" src="http://www.epathram.com/cinema/uploaded_images/mobile-phone-video-album-781640.jpg" border="0" alt="Mobile Phone Video Album" />മാതൃ സ്നേഹത്തിന്റെ കഥകള്‍ പറയുന്ന ധാരാളം പാട്ടുകളും, മ്യുസിക് ആല്‍ബങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഈ രംഗത്ത് ഒരു പരീക്ഷണവുമായി, അബുദാബിയില്‍ നിന്നും ഹനീഫ് കുമരനെല്ലൂര്‍ വരുന്നു. നിരവധി ആല്‍ബങ്ങളും ടെലി സിനിമകളും സംവിധാനം ചെയ്തു ശ്രദ്ധേയനായ ഹനീഫ് , അദ്ദേഹം ഉപയോഗിക്കുന്ന സെല്‍ ഫോണ്‍ (Nokia N95) ഉപയോഗിച്ചു ചിത്രീകരിച്ച 'സ്നേഹപൂര്‍വ്വം ഉമ്മാക്ക്...' എന്ന വീഡിയോ ആല്‍ബം ഒരു ചരിത്ര സംഭവം ആക്കിയിരിക്കുന്നു.<br />&nbsp;<br />മാതാവ് നഷ്ടപ്പെട്ട ഒരു കുട്ടിയുടെ ഓര്‍മ്മക ളിലൂടെയാണ് ഇതിന്റെ കഥ പറഞ്ഞു പോകുന്നത് . ഖമറുദ്ധീന്‍ എടക്കഴിയൂര്‍ രചിച്ച സ്ക്രിപ്റ്റ്, ആകര്‍ഷകമായി അവതരി പ്പിച്ചിരിക്കുന്നു ക്യാമറമാനും സംവിധായകനും കൂടിയായ ഹനീഫ് കുമരനല്ലൂര്‍.<br />&nbsp; <br /><div align="center"><br /><img src="http://www.epathram.com/cinema/uploaded_images/Mobile-Phone-Video-Album-Group-Photo-751131.jpg" border="0" alt="Mobile Phone Video Album Team" /><br /></div><br />&nbsp; <br />മാസ്റ്റര്‍ ഫ്ലെമിന്‍ ഫ്രാന്‍സിസ്, ദേവി അനില്‍, അന്‍വര്‍ എന്നിവര്‍ പ്രധാന കഥാപാ ത്രങ്ങള്‍ക്ക് വേഷപ്പക ര്‍ച്ചയേകുന്നു.<br />&nbsp; <br />'ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് കുടുംബം ' എന്ന സിനിമയിലെ ബാല നടന്‍ കൂടിയായ ഫ്ലെമിന്‍ ഫ്രാന്‍സിസ്, അബുദാബിയിലെ വേദികളില്‍ നിറഞ്ഞു നില്‍ക്കുന്ന കൊച്ചു മിടുക്കനാണ്.<br />&nbsp; <br />മാമ്മന്‍ കെ. രാജന്‍ സംവിധാനം ചെയ്ത 'ദൂരം' എന്ന ടെലി സിനിമയിലൂടെ അറ്റ്‌ലസ് - ജീവന്‍ ടെലി ഫെസ്റ്റ് 2007 ലെ, മികച്ച നടിക്കുള്ള രണ്ടാമത്തെ അവാര്‍ഡ് കരസ്ഥമാക്കിയ ബഹുമുഖ പ്രതിഭയായ ദേവി അനില്‍, ഇതിലെ ഉമ്മയുടെ വേഷ ത്തിലൂടെ ഹൃദയ സ്പര്‍ശിയായ പ്രകടനം കാഴ്ച വെച്ചു.<br />&nbsp; <br />ഈ സെല്‍ ഫോണ്‍ ആല്‍ബത്തിന്റെ ഗാന രചനയും, സംഗീതവും നിര്‍വ്വഹി ച്ചിരിക്കുന്നത് സി. കെ. താജ് ഇക്ബാല്‍ നഗര്‍, ആലാപനം : മാസ്റ്റര്‍ ഹാരിസ് കോക്കൂര്‍, എഡിറ്റിംഗ് : മുജീബ് റഹ്മാന്‍ കുമരനല്ലൂര്‍. <br />&nbsp; <br />ഫ്രാന്‍സിസ് ഇരിങ്ങാലക്കുട, മമ്മൂട്ടി ചങ്ങരംകുളം, വര്‍ഗ്ഗീസ് ഇരിങ്ങാലക്കുട എന്നിവര്‍ 'സ്നേഹപൂര്‍വ്വം ഉമ്മാക്ക്...' വേണ്ടി<br />പിന്നണിയില്‍ പ്രവര്‍ത്തി ച്ചിരിക്കുന്നു.<br />&nbsp; <br />- <em>പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി </em>&nbsp;<br />&nbsp;<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/4222718689863455155-5475379619127300029?l=www.epathram.com%2Fcinema%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-4222718689863455155.post-33005067256647164012009-04-22T21:49:00.004+04:002009-04-22T22:25:14.632+04:00മിനി സ്ക്രീനിലെ പാട്ടെഴുത്തുകാരന്‍<img src="http://www.epathram.com/cinema/uploaded_images/harif-orumanayoor-709342.jpg" border="0" alt="" /><br />&nbsp;<br />"കണ്ണന്റെ കാലടി ചുംബിക്കും തിരകളില്‍<br />നിന്നോര്‍മ്മ പല വട്ടം നീന്തി ത്തുടിച്ചതും<br />തളിരിട്ട മോഹങ്ങള്‍ പൂത്തു നില്‍ക്കുമ്പോള്‍<br />ഇള വെയിലേല്‍ക്കുവാന്‍ പോരുമോ കണ്മണീ....."<br />&nbsp; <br />ഷലീല്‍ കല്ലൂര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'മേഘങ്ങള്‍' എന്ന ടെലി സിനിമയിലെ ഈ വരികള്‍ എഴുതിയത് ഹാരിഫ് ഒരുമനയൂര്‍.<br />&nbsp; <br />അഷ്റഫ് മഞ്ചേരി യുടെ സംഗീതത്തില്‍ അനുപമ പാടിയ ഈ ഗാനം കഴിഞ്ഞ ദിവസം അജ്മാനിലെ ഒരു ഷോപ്പിങ്ങ് മാളില്‍ ചിത്രീകരിക്കുക യായിരുന്നു. മേഘങ്ങളുടെ സഹ സംവിധായകന്‍ കൂടിയാണ് ഹാരിഫ്.<br />&nbsp; <br />ഗുരുവായൂര്‍ ശ്രീ കൃഷ്ണ കോളേജില്‍ പ്രീഡിഗ്രീക്ക് പഠിച്ചു കൊണ്ടി രിക്കുമ്പോള്‍, സി. എല്‍. ജോസിന്റെ 'അമര്‍ഷം' എന്ന നാടകത്തിനു പാട്ടുകള്‍ എഴുതി കൊണ്ടാണ് ഗാന രചനയിലേക്ക് ഹാരിഫ് കടന്നു വന്നത് .<br />&nbsp; <br />വിദ്യാധരന്‍, മോഹന്‍ സിതാര, ദേവീകൃഷ്ണ, ഡേവിഡ് ചിറമ്മല്‍ എന്നീ സംഗീത സംവിധായകര്‍ ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനും എട്ടോളം നാടക ങ്ങള്‍ക്ക് ഗാന രചന നിര്‍വ്വഹിക്കാനും സാധിച്ചു. നാടക ലോകത്തെ സൌഹൃദങ്ങളും അനുഭവങ്ങളുമാണ്‌ അദ്ദേഹത്തെ സിനിമയുടെ ലോകത്ത് എത്തിച്ചത്.<br />&nbsp; <br />മലയാളത്തിലെ പ്രമുഖ ബാനറായിരുന്ന 'പ്രിയ ഫിലിംസ്' ഉടമ എന്‍. പി. അബു വുമായുള്ള ബന്ധം, 1986 ല്‍ ഹാരിഫിനെ ചെന്നൈ വിക്ടറി ഫിലിം ഇന്‍സ്ടിട്യൂട്ടില്‍ എത്തിച്ചു.<br />&nbsp; <br />അവിടെ നിന്നും തിരക്കഥയിലും സംവിധാനത്തിലും ഡിപ്ലോമ എടുത്ത്, ആ കാലഘട്ട ത്തിലെ മലയാളത്തിലെ ശ്രദ്ധേയരായ സംവിധായകര്‍ പി. കെ. കൃഷ്ണന്‍, വിജയ കുമാര്‍, പി. എ. ഉണ്ണി എന്നിവരുടെ അസ്സോസിയേറ്റ് ആയി പ്രവര്‍ത്തിച്ചു. ദേശീയ അംഗീകാരം നേടിയ എഡിറ്റര്‍ എസ്. അയ്യപ്പന്റെ അസിസ്റ്റന്റ് ആയും പ്രവര്‍ത്തിച്ചിരുന്നു.<br />&nbsp; <br />കവിത യുടെയും സാഹിത്യ ത്തിന്റെയും വഴികളിലൂടെ സഞ്ചരിച്ച്, സിനിമയുടെ മായിക ലോകത്ത് തന്റെ വൈഭവം തെളിയിച്ച്, ഇപ്പോള്‍ ഒരു പ്രവാസിയായി യു. എ. ഇ. യില്‍ കഴിയുന്നു.<br />&nbsp;<br />സിനിമയും സാഹിത്യവും മനസ്സിനുള്ളില്‍ ഒതുക്കി ജീവിത ത്തിലെ സ്വപ്നങ്ങള്‍ക്ക് നിറം പകരാനുള്ള ഊര്‍ജം തേടി ഗള്‍ഫില്‍ എത്തി. നീണ്ട പതിനഞ്ചു വര്‍ഷം ശരാശരി പ്രവാസി യായി കഴിയുമ്പോളും, തന്റെ ഉള്ളില്‍ കനലായി എരിഞ്ഞു കൊണ്ടിരിക്കുന്ന കഥകളും കവിതകളും കടലാസിലേക്ക് പകര്‍ത്തിയിരുന്നു.<br />&nbsp; <br />ഗള്‍ഫില്‍ എത്തിച്ചേര്‍ന്ന ആദ്യ നാളുകളില്‍, ഇവിടത്തെ കലാ പ്രവര്‍ത്ത നങ്ങളെ കൌതുക ത്തോടെ കണ്ടു നിന്നിരുന്ന ഹാരിഫ്, നാട്ടുകാരുടെ കൂട്ടായ്മ ഒരുമ ഒരുമനയൂര്‍ രൂപീകരണത്തോടെ, വീണ്ടും കലാരംഗത്ത് സജീവമായി.<br />&nbsp; <br />ഇപ്പോള്‍ ഒരുമയുടെ കലാ വിഭാഗം സിക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു. അബുദാബി യിലെ നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ നാടക സൌഹൃദത്തിലും സഹകരിക്കുന്നു. <br />&nbsp; <br />യു. എ. ഇ. യിലെ അക്ഷര ക്കൂട്ടം സംഘടിപ്പിച്ച സാഹിത്യ മത്സരത്തില്‍, 2008 ലെ ഏറ്റവും മികച്ച കവിത യായി ഹാരിഫിന്റെ 'വിളിപ്പാടകലെ' തിരഞ്ഞെടുത്തു. <br />&nbsp; <br />ഈയിടെ യു. എ. ഇ. യില്‍ ചിത്രീകരിച്ച അഞ്ച് ടെലി സിനിമകള്‍ക്ക് പാട്ടുകള്‍ എഴുതുകയും സഹ സംവിധായകനായി പ്രവര്‍ത്തിക്കുകയും ചെയ്തു.<br />&nbsp; <br />ഏഷ്യാനെറ്റില്‍ ടെലി കാസ്റ്റ് ചെയ്ത മുഷ്താഖ് കരിയാടന്റെ 'ആര്‍പ്പ്' എന്ന സിനിമ ഒരു വഴിത്തിരിവായി. ഈ ടെലി സിനിമയിലെ<br />&nbsp;<br />'രാപ്പാടി വീണ്ടും പാടുന്നോരീണം ..<br />ആത്മാവിലേതോ തേങ്ങലായ് മാറീ...<br />സൌവര്‍ണ്ണ സന്ധ്യകള്‍ ഓര്‍ക്കുകയില്ലിനി <br />നിന്‍ നെഞ്ചില്‍ ഓമനിച്ച അഴകിന്റെ ചിത്രം.... "<br />&nbsp;<br />എന്ന ഗാനം ഹാരിഫിനു ഒട്ടേറെ അഭിനന്ദനങ്ങള്‍ നേടി ക്കൊടുത്തു. <br />&nbsp; <br />മലയാള സിനിമയിലെ പ്രശസ്തരായ സംഗീത സംവിധായകര്‍ ബേണി ഇഗ്നേഷ്യസ്സിന്റെ സംഗീതത്തിനു വരികള്‍ എഴുതാനും ഭാഗ്യം ലഭിച്ചു.<br />&nbsp;<br />അബുദാബിയിലെ സാം ഏലിയാസ് നായകനായി അഭിനയിച്ച് സംവിധാനം ചെയ്ത 'ഒരു പുഴ യൊഴുകും വഴി ' എന്ന ടെലി സിനിമക്കു വേണ്ടിയായിരുന്നു അത്. <br />&nbsp; <br />സിനിമയിലെ പോലെ ട്യൂണിട്ട് പാട്ടെഴുതുന്ന രീതിയാണു ഈ ടെലി സിനിമയിലും ചെയ്തത്.<br />&nbsp;<br />ഗാന രചയിതാക്കളെ സംബന്ധിച്ചു വളരെ ശ്രമകരമായ ഒരു ദൌത്യമാണ് ഇതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഈ ചിത്രത്തിന്റെ സഹ സംവിധായകന്‍ കൂടിയാണു ഹാരിഫ്. <br />&nbsp; <br />2007ലെ അറ്റ്ലസ് - ജീവന്‍ ടെലി ഫെസ്റ്റില്‍ അവാര്‍ഡ് നേടിയ 'ദൂരം' എന്ന സിനിമക്കു ശേഷം മാമ്മന്‍ കെ. രാജന്‍ സംവിധാനം ചെയ്യുന്ന 'ജുവൈരിയായുടെ പപ്പ' എന്ന സിനിമയിലും ഹാരിഫിന്റെ സാന്നിധ്യമുണ്ട്. <br />&nbsp; <br /><div align="center"><br /><a href="http://www.epathram.com/cinema/uploaded_images/shoot-mehangal-796332.jpg"><img style="cursor:pointer; cursor:hand;width: 200px; height: 150px;" src="http://www.epathram.com/cinema/uploaded_images/shoot-mehangal-796330.jpg" border="0" alt="" /></a> <a href="http://www.epathram.com/cinema/uploaded_images/shalil-harif-796324.jpg"><img style="cursor:pointer; cursor:hand;width: 200px; height: 150px;" src="http://www.epathram.com/cinema/uploaded_images/shalil-harif-796320.jpg" border="0" alt="" /></a><br /><a href="http://www.epathram.com/cinema/uploaded_images/meghangal-shoot-atlas-ramachandran-744893.jpg"><img style="cursor:pointer; cursor:hand;width: 200px; height: 150px;" src="http://www.epathram.com/cinema/uploaded_images/meghangal-shoot-atlas-ramachandran-744892.jpg" border="0" alt="" /></a> <a href="http://www.epathram.com/cinema/uploaded_images/harif-ramachandran-744887.jpg"><img style="cursor:pointer; cursor:hand;width: 200px; height: 150px;" src="http://www.epathram.com/cinema/uploaded_images/harif-ramachandran-744885.jpg" border="0" alt="" /></a><br /></div><br />അതു പോലെ മറ്റു ചില സംരംഭങ്ങളുമായി സഹകരിക്കാന്‍ തയ്യാറായി നില്‍ക്കുമ്പോഴും, സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ടെലി സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. <br />&nbsp;<br /><div align="center"><br /><img src="http://www.epathram.com/cinema/uploaded_images/harif-nazriya-shelil-shilpa-794868.jpg" border="0" alt="" /><br /></div><br />&nbsp; <br />ഫോക്കസ് മീഡിയ നിര്‍മ്മിക്കുന്ന "സ്നേഹിത" എന്ന ചിത്രത്തില്‍, ഗള്‍ഫിലെ ഇടത്തരം കുടുംബ ങ്ങളില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ നര്‍മ്മം കലര്‍ത്തി പ്രേക്ഷകര്‍ക്ക് ഒരു സന്ദേശമാക്കി അവതരിപ്പിക്കാനാണു ഹാരിഫ് ഉദ്ദേശിക്കുന്നത്.<br />&nbsp; <br />ഇ മെയില്‍ : pmharif at yahoo dot com (050 53 84 596)<br />&nbsp; <br />- <em>പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി</em><br />&nbsp;<br />&nbsp;<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/4222718689863455155-3300506725664716401?l=www.epathram.com%2Fcinema%2Findex.shtml'/></div>e പത്രംnoreply@blogger.com1tag:blogger.com,1999:blog-4222718689863455155.post-84055300652197322392009-04-21T00:42:00.003+04:002009-04-21T00:47:11.835+04:00ഇന്ത്യന്‍ ഡോക്യുമെന്ററിക്ക് സുവര്‍ണ കിരീടം<img style="float:left; margin:0 10px 10px 0;" src="http://www.epathram.com/cinema/uploaded_images/al-jazeera-film-festival-759970.jpg" border="0" alt="" />ദോഹ: ഖത്തറിലെ അല്‍ ജസീറ അന്താരാഷ്ട്ര ഡോക്യുമെന്ററി ചലച്ചിത്രോ ത്സവത്തില്‍ 'ബിലാല്‍' എന്ന ഇന്ത്യന്‍ ഡോക്യുമെന്ററിക്ക് സുവര്‍ണ കിരീടം. അല്‍ ജസീറ ഡോക്യുമെന്ററി ചലച്ചിത്രോ ത്സവത്തിന്റെ അഞ്ച് വര്‍ഷത്തെ ചരിത്രത്തി ലാദ്യമായിട്ടാണ് ഇന്ത്യയ്ക്ക് കിരീടം ലഭിക്കുന്നത്. അര ലക്ഷം ഖത്തര്‍ റിയാലാണ് സുവര്‍ണ കിരീടം ജേതാവിന് ലഭിക്കുക.<br />&nbsp;<br />'ബിലാലി'ന്റെ സംവിധായകന്‍ പശ്ചിമ ബംഗാള്‍ സ്വദേശി സൗരവ് സാരംഗ്, അല്‍ ജസീറ ടെലിവിഷന്‍ ചെയര്‍മാന്‍ ശൈഖ് ഹമദ് ബിന്‍ അമര്‍ അല്‍താനിയില്‍ നിന്ന് സ്വര്‍ണ കിരീടം ഏറ്റു വാങ്ങിയപ്പോള്‍ തിങ്ങി നിറഞ്ഞ സദസ്സില്‍ ഹര്‍ഷാര വങ്ങളുയര്‍ന്നു.<br />&nbsp;<br />ദോഹാ ഷെറാട്ടണിലെ അല്‍ മജ്‌ലിസ് ഹാളില്‍ നടന്ന ചടങ്ങില്‍ അന്താരാഷ്ട്ര രംഗത്തെ ചലച്ചിത്ര നിര്‍മാതാക്കളും സംവിധായകരും നടന്മാരും കലാകാര ന്മാരുമടങ്ങുന്ന വമ്പിച്ചൊരു ജനക്കൂട്ടം സന്നിഹിതരായിരുന്നു. അന്ധരായ മാതാപിതാ ക്കളോടൊത്ത് ഇരുണ്ട മുറിയില്‍ തനിച്ച് ജീവിതം നയിക്കുന്ന മൂന്നു വയസ്സുകാരന്റെ കഥയാണ് ഈ ചിത്രത്തിലെ മുഖ്യ പ്രമേയം.<br />&nbsp;<br />92 മിനിറ്റ് നീളമുള്ള ചിത്രത്തിലൂടെ കുട്ടിക്ക് ലഭിക്കുന്ന സ്‌നേഹത്തിന്റെയും വിനോദത്തിന്റെയും ക്രൂരതയുടെയും പ്രതീക്ഷകളുടെയും നിമിഷങ്ങളാണ് സൗരവ് ലോകത്തിന്റെ മുന്നില വതരിപ്പിക്കുന്നത്. അറബ് നാട്ടില്‍ തന്റെ ചിത്രത്തിനു ലഭിച്ച അംഗീകാരം തന്നെ വളരെയധികം സന്തോഷ ഭരിതനാക്കു ന്നുവെന്ന് സൗരവ് പറഞ്ഞു.<br />&nbsp;<br />ചൈനക്കാരനായ സംവിധായകന്‍ ജ്യോയാ വോവൂവിന്റെ 'എയാ നാസി പ്യൂപ്പിള്‍' എന്ന ചിത്രം ഏറ്റവും നല്ല മീഡിയ ചിത്രത്തിനുള്ള സ്വര്‍ണ അവാര്‍ഡി നര്‍ഹമായി.<br />&nbsp;<br />40,000 റിയാലാണ് സമ്മാന ത്തുക. ബെല്‍ജിയം കാരന്‍ ക്രിസ്റ്റഫര്‍ ഡാലെ സംവിധാനം ചെയ്ത ''ഫൈന്‍ഡിങ് ഹോം'' ഏറ്റവും നല്ല ലഘു ചിത്രത്തിനുള്ള അല്‍ജസീറാ സ്വര്‍ണ കിരീടത്തിനര്‍ഹമായി. 30,000 റിയാലാണ് സമ്മാന ത്തുക. നാസി മനുഷ്യ സമൂഹത്തിന്റെ ശാസ്ത്രീയമായ കാഴ്ചപ്പാടുക ളവതരിപ്പിക്കുന്ന ചിത്രമാണ് 'എയാ നാസി പ്യൂപ്പിള്‍'. അമേരിക്കന്‍ നാവിക വ്യൂഹത്തിലെ ആദ്യത്തെ സൈനികന്‍ ഇറാഖില്‍ മൂന്നു വര്‍ഷത്തേ തടക്കമുള്ള പത്തൊമ്പതു വര്‍ഷത്തെ സജീവ സേവനത്തിനു ശേഷം സമീപ കാലത്ത് ജോലി യില്‍നിന്ന് വിരമിച്ച ശേഷമുള്ള ജീവിത കഥകളാണ് 'ഫൈന്‍ഡിങ് ഹോ'മിലെ പ്രമേയം.<br />&nbsp;<br />സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോകുന്ന വേളയില്‍ സ്വന്തം കുടുംബം സന്ദര്‍ശിക്കുന്നത് മാറ്റി വെച്ച തന്റെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞ യൗവനത്തെ ക്കുറിച്ചും തകര്‍ന്ന ദാമ്പത്യത്തെ ക്കുറിച്ചുമുള്ള ചിന്തകളാണ് ക്രിസ്റ്റഫര്‍ ചിത്രത്തില്‍ പകര്‍ത്തിയത്. <br />&nbsp;<br />സമാപന ച്ചടങ്ങില്‍ മറ്റ് നിരവധി അവാര്‍ഡുകളും പ്രഖ്യാപിച്ചു.<br />&nbsp;<br />- <em>മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍</em><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/4222718689863455155-8405530065219732239?l=www.epathram.com%2Fcinema%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-4222718689863455155.post-64485709726429789562009-04-18T17:29:00.003+04:002009-04-18T23:14:21.850+04:00ഗള്‍ഫ് മലയാളം മ്യൂസിക് അവാര്‍ഡുകള്‍<img style="FLOAT: left; MARGIN: 0px 10px 10px 0px" alt="" src="http://www.epathram.com/cinema/uploaded_images/gmma-2009-v-dakshinamoorthy-783458.jpg" border="0" />ഈ വര്‍ഷത്തെ ഗള്‍ഫ് മലയാളം മ്യൂസിക് അവാര്‍ഡുകള്‍ ദുബായില്‍ നടന്ന വര്‍ണ്ണ ശബളമായ ചടങ്ങില്‍ വെച്ച് പ്രഖ്യാപിച്ചു. ആജീവനാന്ത നേട്ടത്തിനുള്ള പുരസ്കാരം മലയാള ചലചിത്ര സംഗീതത്തിന് നല്‍കിയ സമഗ്രമായ സംഭാവനകളെ പരിഗണിച്ച് പ്രശസ്ത സംഗീതജ്ഞന്‍ വി. ദക്ഷിണാമൂര്‍ത്തിക്ക് സമ്മാനിച്ചു. ചടങ്ങില്‍ വിശിഷ്ട അതിഥിയായി എത്തിയ ബോളിവുഡ് താരം കരിഷ്മാ കപൂര്‍ ആണ് പുരസ്കാരം നല്‍കിയത്.<br />&nbsp;<br />ദുബായ് ആസ്ഥാനം ആയി പ്രവര്‍ത്തിക്കുന്ന ആട്‌വാ ഗ്രൂപ്പ് ആണ് ജിമ്മ (GMMA - Gulf Malayalam Music Awards) എന്ന ഈ പുരസ്കാര ദാനം എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്നത്. 2006ല്‍ നടന്ന ആദ്യത്തെ ജിമ്മ പുരസ്കാര ദാനത്തില്‍ മലയാളത്തിന്റെ ഗാന ഗന്ധര്‍വന്‍ പദ്മശ്രീ ഡോ. കെ ജെ. യേശുദാസിനാണ് ആജീവനാന്ത സംഭാവനക്കുള്ള ജിമ്മ പുരസ്കാരം സമ്മാനിച്ചത്.<br />&nbsp;<br />തുടര്‍ന്ന് 2007ല്‍ എസ്. ജാനകിക്കും 2008ല്‍ പദ്മശ്രീ ഡോ. എസ്. പി. ബാലസുബ്രഹ്മണ്യത്തിനും ഈ പുരസ്കാരം ലഭിക്കുകയുണ്ടായി.<br />&nbsp;<br /><div align="center"><br /><a href="http://www.epathram.com/cinema/uploaded_images/roy-c-j-karishma-kapoor-gmma-09-719555.jpg"><img style="CURSOR: hand" alt="" src="http://www.epathram.com/cinema/uploaded_images/roy-c-j-karishma-kapoor-gmma-09-719553.jpg" border="0" /></a><a href="http://www.epathram.com/cinema/uploaded_images/lakshimi-rai-gmma-09-791988.jpg"><img style="CURSOR: hand" alt="" src="http://www.epathram.com/cinema/uploaded_images/lakshimi-rai-gmma-09-791987.jpg" border="0" /></a><br /><a href="http://www.epathram.com/cinema/uploaded_images/roshan-andrews-gmma-09-736510.jpg"><img style="CURSOR: hand" alt="" src="http://www.epathram.com/cinema/uploaded_images/roshan-andrews-gmma-09-736508.jpg" border="0" /></a><a href="http://www.epathram.com/cinema/uploaded_images/k-s-chitra-gmma-09-704909.jpg"><img style="CURSOR: hand" alt="" src="http://www.epathram.com/cinema/uploaded_images/k-s-chitra-gmma-09-704908.jpg" border="0" /></a><br /><a href="http://www.epathram.com/cinema/uploaded_images/jyotsna-dance-gmma-09-704903.jpg"><img style="CURSOR: hand" alt="" src="http://www.epathram.com/cinema/uploaded_images/jyotsna-dance-gmma-09-704901.jpg" border="0" /></a><a href="http://www.epathram.com/cinema/uploaded_images/shanker-mahadevan-jyotsna-gmma-09-736821.jpg"><img style="CURSOR: hand" alt="" src="http://www.epathram.com/cinema/uploaded_images/shanker-mahadevan-jyotsna-gmma-09-736819.jpg" border="0" /></a><br /><a href="http://www.epathram.com/cinema/uploaded_images/usha-uthup-gmma-09-736827.jpg"><img style="CURSOR: hand" alt="" src="http://www.epathram.com/cinema/uploaded_images/usha-uthup-gmma-09-736826.jpg" border="0" /></a><a href="http://www.epathram.com/cinema/uploaded_images/advocate-hashik-idavela-babu-gmma-09-791995.jpg"><img style="CURSOR: hand" alt="" src="http://www.epathram.com/cinema/uploaded_images/advocate-hashik-idavela-babu-gmma-09-791993.jpg" border="0" /></a><br /><img alt="" src="http://www.epathram.com/cinema/uploaded_images/vijay-yesudas-gmma-09-734801.jpg" border="0" /><br /></div><br />&nbsp;<br />ബോളിവുഡ് താരം കരിഷ്മാ കപൂര്‍, തെന്നിന്ത്യന്‍ താര സുന്ദരി ലക്ഷ്മി റായ്, ചലചിത്ര സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്, പ്രശസ്ത ഗായകന്‍ ശങ്കര്‍ മഹാദേവ്, റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ദീദിയായി മാറിയ ഉഷാ ഉതുപ്പ്, മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്ര, സംഗീത സംവിധായകന്‍ ശരത്, ഗായകരായ വേണുഗോപാല്‍, വിജയ് യേശുദാസ്, മധു ബാലകൃഷ്ണന്‍, അഫ്സല്‍, ഗായത്രി, ജ്യോല്‍‌സ്‌ന, സയനോറ, റിമി ടോമി എന്നീ നിരവധി താരങ്ങളുടെ സാന്നിധ്യം ചടങ്ങിന് താര പരിവേഷം പകര്‍ന്നു.<br />&nbsp;<br /><div align="center"><br /><a href="http://www.epathram.com/cinema/uploaded_images/maya-arfaz-hit967-gmma-09-762863.jpg"><img style="CURSOR: hand" alt="" src="http://www.epathram.com/cinema/uploaded_images/maya-arfaz-hit967-gmma-09-762862.jpg" border="0" /></a><a href="http://www.epathram.com/cinema/uploaded_images/nyla-mithun-hit967-gmma-09-762873.jpg"><img style="CURSOR: hand" alt="" src="http://www.epathram.com/cinema/uploaded_images/nyla-mithun-hit967-gmma-09-762870.jpg" border="0" /></a><br /></div><br />&nbsp;<br />ഹിറ്റ് എഫ്. എം 96.7 റേഡിയോയുടെ അവതാരകരുടെ ചടുലമായ അവതരണ ശൈലി ചടങ്ങിനെ ഒരു മികവുറ്റ സംഗീത നൃത്ത അനുഭവം ആക്കി മാറ്റി.<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/4222718689863455155-6448570972642978956?l=www.epathram.com%2Fcinema%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-4222718689863455155.post-74231490260745319932009-03-29T18:58:00.002+04:002009-03-29T19:48:46.912+04:00രാത്രി കാലം മികച്ച ചിത്രം<img style="FLOAT: left; MARGIN: 0px 10px 10px 0px" alt="" src="http://www.epathram.com/cinema/uploaded_images/rathrikaalam-757246.jpg" border="0" />അല്‍ഐന്‍ ഇന്‍ഡ്യന്‍ സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം സമാപന സമ്മേളനത്തോ ടനുബന്ധിച്ച് സംഘടിപ്പിച്ച ഹ്രസ്വ സിനിമ പ്രദര്‍ശന മത്സരത്തില്‍ അയൂബ് കടല്‍മാട് സംവിധാനം ചെയ്ത ‘രാത്രി കാലം’ഒന്നാം സ്ഥാനം നേടി. ശങ്കര്‍ ശ്രീലകം സംവിധാനം ചെയ്ത ‘Eയുഗം’ സലീം ഹനീഫ് സംവിധാനം ചെയ്ത ‘ബ്ലാങ്ക് പേജ്’ എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.<br /><br /><br /><br /><br />പ്രവാസി എന്ന വിഷയത്തെ ആധാരമാക്കി 5 മിനിട്ട് ദൈര്‍ഘ്യമുള്ള 5 സിനിമകളാണ് അവസാന റൌണ്ട് മത്സരത്തില്‍ എത്തിയത്.<br /><br /><br /><br /><br />മുള്ളന്‍ അബ്ദുല്‍ സലാം അവതരിപ്പിച്ച ‘രാത്രി കാല’ ത്തിന് മികച്ച ചിത്രത്തോടൊപ്പം, മികച്ച സംവിധായകന്‍ (അയൂബ് കടല്‍മാട്), മികച്ച നടി (അനന്ത ലക്ഷ്മി ഷറീഫ്) എന്നീ അവാര്‍ഡുകളും, ജൂറിയുടെ പ്രത്യേക അഭിനന്ദനവും ലഭിച്ചു.<br /><br /><br /><br /><br />ഷാനവാസ് ആറ്റിങ്ങല്‍ നിര്‍മ്മിച്ച് നായകനായി അഭിനയിച്ച ‘Eയുഗം’ മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥ (ശങ്കര്‍ ശ്രീലകം), മികച്ച ക്യാമറ (ഷമീര്‍ വടക്കേക്കാട്), മികച്ച എഡിറ്റിംഗ് (ലിജേഷ് നന്ദനം, ഗോള്‍ഡന്‍ ഐ സ്റ്റുഡിയോ) എന്നീ അവാര്‍ഡുകളും ‘Eയുഗം’ കരസ്ഥമക്കി.<br /><br /><br /><br /><br />മൂന്നാം സ്ഥാനത്ത് എത്തിയ ‘ബ്ലാങ്ക് പേജ്’ ഏറ്റവും നല്ല നടനുള്ള അവാര്‍ഡും (സലീം ഹനീഫ്), പശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡും കരസ്ഥമക്കി. മികച്ച സഹ നടന്‍, ശബ്ദ മിശ്രണം എന്നിവക്കുള്ള അവാര്‍ഡ് ‘നിഴലുകള്‍’ നേടി. സഹ നടി, ബാല താരം എന്നീ അവാര്‍ഡുകള്‍ ‘നാളെയുടെ പ്രവാസി’ നേടി.<br /><br /><br /><br /><br />രാത്രി കാലം, Eയുഗം, ബ്ലാങ്ക് പേജ്, നിഴലുകള്‍, നാളെയുടെ പ്രവാസി എന്നീ അഞ്ചു ചിത്രങ്ങളും ഉയര്‍ന്ന നിലവാരം പുലര്‍ത്തിയിരുന്നു എന്നും സാങ്കേതികമായ ജയ പരാജയങ്ങള്‍ മാത്രമയിരുന്നു നടന്നതെന്നും വിധി നിര്‍ണ്ണയിച്ച സത്യജിത്ത് വാരിയത്തും ശിവ കുമാറും പറഞ്ഞു.<br /><br /><div align="center"><img alt="" src="http://www.epathram.com/cinema/uploaded_images/rathrikaalam-team-769619.jpg" border="0" /></div><br /><br /><br />പ്രവാസി കുടുംബങ്ങളില്‍ താല്‍കാലിക ജോലിയില്‍ എത്തി ച്ചേരുന്ന, വിശിഷ്യാ പ്രസവാനന്തര ശുശ്രൂഷക്കായി ജോലി ചെയ്യുന്ന ‘ആയ’ മാരുടെ ജീവിതമായിരുന്നു രാത്രി കാലം എന്ന സിനിമയില്‍ അയൂബ് കടല്‍മാട് അവതരിപ്പിച്ചത്. ‘രാത്രി കാലം’ എന്ന പേര്‍ എന്തു കൊണ്ട് സ്വീകരിച്ചു എന്നുള്ള ജൂറിയുടെ ചോദ്യത്തിന്, ഇത്തരം കഥാപാത്രങ്ങളുടെ ജീവിതം രാത്രികള്‍ക്ക് സമമാണെന്നും പകലുകള്‍ അവര്‍ക്ക് അന്യമാണെന്നും സംവിധായകന്‍ പറഞ്ഞു. പ്രൊഫഷണലിസം നിറഞ്ഞു നിന്നു ഈ ചിത്രത്തില്‍ എന്ന് ജൂറി പ്രത്യേകം പരാമര്‍ശിച്ചു.<br /><br /><br /><br /><br />വിജയികള്‍ക്ക് ഐ. എസ്. സി. മാനേജിംഗ് കമ്മിറ്റി പുരസ്കാരങ്ങള്‍ നല്‍കി. ഈ ആവേശകരമായ തുടക്കം പിന്നീടുള്ള കുതിപ്പിന്ന് ചവിട്ടു പടി ആയിരി ക്കണമെന്ന് സാഹിത്യ വിഭാഗം സിക്രട്ടറി സാജിദ് കൊടിഞ്ഞി അഭിപ്രായപ്പെട്ടു.<br /><br /><br /><br /><br />- <em>പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി</em><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/4222718689863455155-7423149026074531993?l=www.epathram.com%2Fcinema%2Findex.shtml'/></div>e പത്രംnoreply@blogger.com2tag:blogger.com,1999:blog-4222718689863455155.post-60243185861653899582009-03-17T08:11:00.003+04:002009-03-22T15:26:08.421+04:00‘മേഘങ്ങള്‍’ - ഗള്‍ഫില്‍ നിന്നൊരു ടെലി സിനിമ കൂടി<img style="FLOAT: left; MARGIN: 0px 10px 10px 0px" alt="" src="http://www.epathram.com/cinema/uploaded_images/meghangal-telefilm-783652.jpg" border="0" />ആധുനിക കാലഘട്ടത്തില്‍ ജനങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയിരിക്കുന്ന ദൃശ്യ മാധ്യമങ്ങള്‍ വഴി നന്‍മ യുടെ സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍, അതിന്‍റെ ശില്‍പ്പികള്‍ ധാര്‍മ്മിക മൂല്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്ന വരായിരിക്കണം എന്ന് ഉപനിഷത്ത് പണ്ഡിതനായ എന്‍. എം. പണിക്കര്‍ പറഞ്ഞു.<br /><br /><br /><br /><br />ബേബി മൂക്കുതലക്കു വേണ്ടി എം. ജെ. എസ്. മീഡിയ അവതരിപ്പിക്കുന്ന ‘മേഘങ്ങള്‍’ എന്ന ടെലി സിനിമയുടെ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു സംസാരി ക്കുകയായിരുന്നു അദ്ദേഹം.<br /><br /><br /><br /><br />നിരവധി പരിപാടികള്‍ ടെലിവിഷനു വേണ്ടി അവതരിപ്പിച്ചു ശ്രദ്ധ നേടിയ ഷലില്‍ കല്ലൂര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ടെലി സിനിമ യാണ് മേഘങ്ങള്‍.<br /><br /><br /><br /><br />അജ്മാന്‍ ഇന്ത്യന്‍ അസ്സോസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ച സ്വിച്ചോണ്‍ ചടങ്ങില്‍ കാര്‍ത്തിക ഗ്രൂപ്പ് എം. ഡി. വിന്‍സെന്‍റ്, ഷീലാ പോള്‍, നാസ്സര്‍ ബേപ്പൂര്‍, സോമന്‍ കരിവള്ളൂര്‍, ബാബു രാജ്, മനാഫ് കേച്ചേരി, ജോസ് ആന്‍റണി കുര‍ീ‍പ്പുഴ, സലീം അയ്യനേത്ത്, വിജു സി. പരവൂര്‍, തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.<br /><br /><br /><br /><br />ഗള്‍ഫിലെ ജീവിതങ്ങള്‍ സിനിമയാക്കുന്ന സ്ഥിരം ട്രാക്കില്‍ നിന്നും മാറി, വ്യത്യസ്തമായ ഒരു കഥ പറയുകയാണ് വെള്ളിയോടന്‍ എന്ന കഥാകൃത്ത്. ദുബായിലും, ഷാര്‍ജയിലുമായി ചിത്രീകരണം പുരോഗമിക്കുന്ന മേഘങ്ങള്‍ക്ക് ക്യാമറ ചലിപ്പിക്കുന്നത് അനില്‍ വടക്കെക്കരയാണ്. ഗാന രചന: ആരിഫ് ഒരുമനയൂര്‍, സംഗീതം: അഷറഫ് മഞ്ചേരി, ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് അനുപമ വിജയന്‍ എന്നിവരാണ്.<br /><br /><div align="center"><br /><img alt="" src="http://www.epathram.com/cinema/uploaded_images/meghangal-team2-755478.jpg" border="0" /> <img alt="" src="http://www.epathram.com/cinema/uploaded_images/meghangal-team1-732670.jpg" border="0" /></div><br /><br />അസ്സോസ്സിയേറ്റ് ചെയ്തിരിക്കുന്നത് മുഷ്താഖ് കരിയാടന്‍, ഷാജഹാന്‍ ചങ്ങരംകുളം, ഷാനു കല്ലൂര്‍, ആരിഫ് ഒരുമനയൂര്‍. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ഷൈനാസ് ചാത്തന്നൂര്‍.<br /><br /><br /><br /><br />വിനീത രാമചന്ദ്രന്‍, ഷിനി, മേഘ, മിഥിലാ ദാസ്, ആര്യ, സമീര്‍ തൃത്തല്ലൂര്‍, നിഷാദ് അരിയന്നുര്‍, ഷാജി, രാഘവന്‍, വെള്ളിയോടന്‍, സതീഷ് മേനോന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.<br /><br /><div align="center"><br /><img alt="" src="http://www.epathram.com/cinema/uploaded_images/vineetha-meghangal-778452.jpg" border="0" /><br /></div><br /><br /><br />കൂടാതെ ഗള്‍ഫിലെ കലാ ലോകത്ത് ശ്രദ്ധേയരായ നിരവധി കലാകാരന്‍മാര്‍ അണി നിരക്കുന്ന മേഘങ്ങള്‍, സൌഹൃദങ്ങളുടേയും, സ്നേഹ ബന്ധങ്ങളുടേയും പശ്ചാത്തലത്തില്‍ വികസിക്കുന്നു.<br /><br /><br /><br /><br />മലയാളത്തിലെ പ്രമുഖ ചാനലില്‍ ജുലൈ മാസത്തില്‍ ടെലികാസ്റ്റ് ചെയ്യുവാനുള്ള തയ്യാറെടുപ്പിലാണ് മേഘങ്ങളുടെ അണിയറക്കാര്‍.<br /><br /><br /><br /><br />വിവരങ്ങള്‍ക്ക്: 050 52 85 365 email : mjsmedia at live dot com<br /><br /><br /><br /><br />- <em>പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി</em><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/4222718689863455155-6024318586165389958?l=www.epathram.com%2Fcinema%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-4222718689863455155.post-2756821583525537982009-03-09T00:27:00.002+04:002009-03-09T00:47:40.853+04:00സീതയുടെ പാട്ടുകള്‍ - പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍<img style="FLOAT: left; MARGIN: 0px 10px 10px 0px" alt="" src="http://www.epathram.com/cinema/uploaded_images/sita-sings-the-blues-719513.jpg" border="0" />അമേരിക്കന്‍ കാര്‍ട്ടുണിസ്റ്റും അനിമേറ്ററുമായ <a href="http://ml.wikipedia.org/wiki/%E0%B4%A8%E0%B5%80%E0%B4%A8_%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%BF" target="_blank"><u>നീന പാലി</u></a> യുടെ <a href="http://www.sitasingstheblues.com/" target="_blank">'<u>Sita Sings The Blues</u>'</a> എന്ന കാര്‍ട്ടൂണ്‍ സിനിമ മാര്‍ച്ച് 7 നു് ഇന്റര്‍നെറ്റിലൂടെ പുറത്തിറങ്ങി. ക്രിയേറ്റീവ് കോമണ്‍സ് ഷെയര്‍ അലൈക്ക് പ്രകാരം ആര്‍ക്കും പകര്‍ത്താനും പങ്കു വെയ്ക്കാനും മാറ്റം വരുത്താനും വിതരണം ചെയ്യാനുമുള്ള അനുമതിക ളോടെയാണിത് വരുന്നതെന്നാണു് ഇതിന്റെ പ്രത്യേകത.<br /><br /><br /><br /><br />തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കും ഈ കഥയില്‍ പ്രാധാന്യത്തോടെ വരുന്നുണ്ടു്. തന്റെ ഭര്‍ത്താവു് ഒരു ഇമെയില്‍ അയച്ച് ബന്ധം അവസാനി പ്പിച്ചതോടെ നിരാശയായ നീന പാലി രാമായണത്തില്‍ ആശ്വാസം കണ്ടെത്തുന്നു. രാമായണത്തിലെ സീതയുടെ അനുഭവ വുമായുള്ള തന്റെ ജീവിതത്തിലെ സാമ്യം തന്റെ കഥയും രാമായണത്തിലെ സീതയുടെ അവസ്ഥയും കൂട്ടി ക്കലര്‍ത്തി സിനിമ യെടുക്കുവാന്‍ അവരെ പ്രേരിപ്പിയ്ക്കുന്നു.<br /><br /><br /><br /><br />മൂന്നു് വര്‍ഷത്തോളം ഒറ്റയ്ക്കു് പ്രയത്നിച്ചാണു് അവര്‍ സിനിമ പൂര്‍ത്തി യാക്കിയത്. നിഴല്‍ പാവകള്‍ തമ്മിലുള്ള സംഭാഷണമായും ആനറ്റ് ഹാന്‍ഷായുടെ പാട്ടുകളുടേയും സഹായത്തോ ടെയുമാണു് അവര്‍ കഥ പറയുന്നത്. ഇതില്‍ ഉപയോഗിച്ച പാട്ടുകള്‍ 1920 ല്‍ പാടിയതും പൊതു സ്വത്തായി മാറിയതു മാണെങ്കിലും ഗാന രചന തുടങ്ങി ചില വശങ്ങള്‍ ഇപ്പോഴും പകര്‍പ്പവകാശ പരിധിയ്ക്കുള്ളിലാണ്. 220,000 അമേരിക്കന്‍ ഡോളറാണു് (ഒരു കോടിയോളം രൂപ) പകര്‍പ്പവകാശം കൈവശ മുള്ളവര്‍‌ ആദ്യം ചോദിച്ചതു് (പിന്നീടത് 50,000 അമേരിക്കന്‍ ഡോളറായി കുറച്ചു). ഒരു വിതരണ ക്കാരുമില്ലാ ത്തതിനാല്‍ അവര്‍ക്കത് കൊടുക്കാന്‍ സാധിച്ചില്ല.<br /><br /><br /><br /><br />സിനിമ പുറത്തിറക്കുന്നതിന് മുമ്പു് തന്നെ ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പി യ്ക്കാവുന്നതു് കൊണ്ടു് അവര്‍ തന്റെ സിനിമയും കൊണ്ടു് പല ഫെസ്റ്റിവലുകളില്‍ കറങ്ങി. ഫ്രാന്‍സിലെ ആനസി അന്താരാഷ്ട്ര അനിമേഷന്‍ ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും നല്ല സിനിമയായും ബെര്‍ലിന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ പ്രത്യേക ശ്രദ്ധ യര്‍ഹിയ്ക്കുന്ന സിനിമയായും തെരഞ്ഞെടുക്കപ്പെട്ടു.<br /><br /><br /><br /><br />സിനിമാ നിര്‍മ്മാണത്തിന്റെ പുതിയ വഴിയിലൂടെയാണു് പിന്നീടു് ഈ സംരംഭം കടന്നു് പോയതു്. ഇന്റര്‍നെറ്റ് വഴിയുള്ള സംഭാവനകള്‍ വഴിയാണു് (മുഴുവന്‍ പണവും കിട്ടുന്നതിനു് മുമ്പു് തന്നെ പണം കടം വാങ്ങിയാണു്) പാട്ടുകളുടെ ഉപയോഗത്തിനുള്ള അവകാശം നേടിയെടുത്തതു്. ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ എനിയ്ക്കും അതിയായ സന്തോഷമുണ്ടു്. നിങ്ങള്‍ക്കും ഈ സംരംഭത്തിലേയ്ക്കു് <a href="http://questioncopyright.org/sita_distribution" target="_blank"><u>സംഭാവന നല്‍കാം</u></a>.<br /><br /><br /><br /><br />കഴിഞ്ഞ ആഴ്ച തന്നെ എനിയ്ക്കു് ഫെസ്റ്റിവലുകളില്‍ ഉപയോഗിച്ച പതിപ്പിന്റെ ഡിവിഡി കിട്ടിയിരുന്നു. സിനിമ എനിയ്ക്കിഷ്ടമായി, പാട്ടുകള്‍ പൂര്‍ണ്ണമായി മനസ്സിലായില്ലെങ്കില്‍ കൂടി. കഥയോടൊപ്പം തന്നെ മൂന്നു് ഇന്ത്യക്കാര്‍ തമ്മിലുള്ള ഇതിലെ സംഭവങ്ങളെ ക്കുറിച്ചുള്ള ചര്‍ച്ചയും ഉള്‍പ്പെടുത്തിയിട്ടുണ്ടു്.<br /><br /><br /><br /><br />അമേരിക്കന്‍ പകര്‍പ്പാവകാശ നിയമം സര്‍ക്കാര്‍ വകയായ ടിവി ചാനലുകള്‍ക്കു് പകര്‍പ്പാവകാശ നിയമത്തില്‍ ഇളവു് നല്‍കിയതു് കാരണം ഈ വരുന്ന മാര്‍ച്ച് 7 നു് ന്യൂ യോര്‍ക്ക് നഗരത്തിലെ ഡബ്ലിയുനെറ്റ് ചാനല്‍ സംപ്രേക്ഷണം ചെയ്തു. ആ ദിവസം തന്നെ ഡിവിഡി പതിപ്പുകളും ലഭ്യമാക്കുകയുണ്ടായി.<br /><br /><br /><br /><br />ഡിവിഡി പതിപ്പിറങ്ങുന്നതിനു് മുമ്പു് തന്നെ കമ്പ്യൂട്ടറില്‍ കാണാവുന്ന പല വലിപ്പത്തിലുള്ള ഡിജിറ്റല്‍ പതിപ്പുകള്‍ <a href="http://www.sitasingstheblues.com/wiki/index.php?title=SitaSites" target="_blank"><u>ഇവിടെ</u></a> ലഭ്യമാണു്. പൈറസിയെ ക്കുറിച്ചു് പേടിയില്ലാതെ ഇന്നു തന്നെ ഇതിന്റെ പകര്‍പ്പുകള്‍ നിങ്ങള്‍ക്കും വിതരണം ചെയ്യാം.<br /><br /><br /><br /><br />ഡൌണ്‍ലോഡ് ചെയ്യൂ!! കണ്ടാസ്വദിയ്ക്കൂ!! പകര്‍ത്തി വിതരണം ചെയ്യൂ!! ഏറ്റവും പ്രധാനമായി ഈ സിനിമയെ ക്കുറിച്ചുള്ള വിവരം എല്ലാവരുമായി പങ്കിടൂ.<br /><br /><br /><br /><br /><a href="http://www.imdb.com/title/tt1172203/" target="_blank"><u>ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസിലെ വിവരണം</u></a><br /><br /><br /><br /><br /><a href="http://pravi.livejournal.com/27935.html" target="_blank"><u>http://pravi.livejournal.com/27935.html</u></a><br /><br /><br /><br /><br />- പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ (pravi.a at gmail dot com)<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/4222718689863455155-275682158352553798?l=www.epathram.com%2Fcinema%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-4222718689863455155.post-80926183841340837042009-03-08T00:09:00.001+04:002009-03-09T08:55:32.726+04:00പാട്ടിന്റെയമ്മ ഇനി ഡോക്ടറമ്മ - അഭിലാഷ്<img style="FLOAT: left; MARGIN: 0px 10px 10px 0px" alt="" src="http://www.epathram.com/cinema/uploaded_images/janaki-amma-757552.jpg" border="0" />സര്‍വ്വ കലാ ശാലകളുടെ മാനസ ഗംഗോത്രി ഇനി സംഗീതാത്മകമാവും. മൈസൂര്‍ യൂണിവേഴ്സിറ്റിയിലെ ഓരോ അരി മുല്ല പൂക്കളും കാത്തിരുന്ന നിമിഷം, കര്‍ണ്ണാടക സംഗീതത്തിന്റെയൊ ഹിന്ദുസ്ഥാനി സംഗീതത്തിന്റെയൊ തണല്‍ ഒന്നുമില്ലാതെ തെന്നിന്ത്യന്‍ സിനിമാ സംഗീത ലോകത്തെ നാദ ചക്രവര്‍ത്തിനി ആയി മാറിയ എസ്. ജാനകി എന്ന ജാനകിയമ്മയെ മൈസൂര്‍ യൂണിവേഴ്സിറ്റി ഡോക്ടറെറ്റ് നല്‍കി ആദരിച്ചതോടെ മൈസൂര്‍ യൂണിവേഴ്സിറ്റിയുടെ നിറുകയില്‍ ഒരു പൊന്‍ തൂവല്‍ കൂടിയായി.<br /><br /><br /><br /><br />പതിനെട്ടു ഭാഷകളിലായ് ഇരുപത്തി ഏഴായിരത്തോളം ഗാനങ്ങള്‍ പാടിയ ജാനകിയമ്മ സംഗീത ലോകത്തിനു നല്‍കിയ സമഗ്ര സംഭാവനയെ മാനിച്ചാണു വൈകിയ വേളയില്‍ ആണെങ്കിലും മൈസൂര്‍ യൂണിവേഴ്സിറ്റി ഡോക്ടറെറ്റ് നല്‍കി ആദരിച്ചത്. മാര്‍ച്ച് ഏഴിനു ഭാരതത്തിലെ വലിയ കാമ്പസായ മാനസ ഗംഗോത്രിയില്‍ വച്ചാണ് ഡോക്ടറേറ്റ് സമ്മാനിച്ചത്.<br /><br /><br /><br /><br />നാലു ദേശിയ അവാര്‍ഡ്, പതിനാലു തവണ കേരള സംസ്ഥാന അവാര്‍ഡ്, പത്തു തവണ ആന്ധ്രാ പ്രദേശ് സംസ്ഥാന അവാര്‍ഡ്, ഏഴു തവണ തമിഴ്നാട് സംസ്ഥാന അവാര്‍ഡ്, ഒറീസാ സംസ്ഥാന അവാര്‍ഡ്, കലൈമാ മണി പട്ടം, സുര്‍ ‍സിങ്ങര്‍ ബിരുദം, മദര്‍ തേരേസ പുരസ്ക്കാരം തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത ബഹുമതികളും അംഗീകാരങ്ങളും ജാനകിയമ്മയെ തേടി വന്നപ്പോള്‍ പത്മ അവാര്‍ഡ് നല്‍കി ആദരിക്കാന്‍ രാഷ്ട്രം ഇതു വരെ തയ്യാറായിട്ടില്ല.<br /><br /><br /><br /><br />ജാനകിയമ്മയെ കൂടാതെ ചീഫ് ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്‍, ബാബ ആറ്റൊമിക്ക് റിസര്‍ച് സെന്ററിലെ ശാസ്ത്രഞനായ ശ്രീ. ആര്‍. കെ. സിന്‍ഹ, മംഗലാപുരം ഗോവാ യൂണിവേഴ്സിറ്റികളുടെ മുന്‍ വൈസ് ചാന്‍സലറായ പ്രൊ. ബി. ഷെയ്ക്ക് അലി, ഏഷ്യ പസഫിക്ക് യൂണിവേഴ്സിറ്റിയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ഡോ. ജി. കെ. ചദ്ദാ എന്നി പ്രഗല്‍ഭരെയും മൈസൂര്‍ യൂണിവേഴ്സിറ്റി ഡോക്ടറെറ്റ് നല്‍കി ആദരിച്ചു.<br /><br /><br /><br /><br /><br />- <em>അഭിലാഷ്, ദുബായ്<br /></em><br /><hr color="#cccccc" size="1"><br /><ul><li><a class="contentlink" href="http://www.epathram.com/cj/2009/02/blog-post.shtml">എസ്. ജാനകി അമ്മയ്ക്ക് ഭാരതത്തിന്റെ തിരസ്ക്കാര ശ്രീ... </a></li></ul><hr color="#cccccc" size="1"><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/4222718689863455155-8092618384134083704?l=www.epathram.com%2Fcinema%2Findex.shtml'/></div>e പത്രംnoreply@blogger.com1tag:blogger.com,1999:blog-4222718689863455155.post-76852781712969804732009-02-23T14:20:00.007+04:002009-02-23T20:31:06.190+04:00പൂത്തൂ കൊണ്ടൊരു പൂക്കൂട്ടി<a href="http://www.epathram.com/cinema/uploaded_images/resul-pookutty-oscar-award-701962.jpg"><img style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 200px; CURSOR: hand; HEIGHT: 150px" alt="" src="http://www.epathram.com/cinema/uploaded_images/resul-pookutty-oscar-award-701958.jpg" border="0" /></a>കൊല്ലം അഞ്ചല്‍ സ്വദേശി റസൂല്‍ പൂക്കുട്ടിയ്ക്ക് മികച്ച ശബ്ദ മിശ്രണത്തിനുള്ള ഓസ്‌കര്‍. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മലയാളി ഈ നേട്ടം കൈവരിക്കുന്നത്. ഇന്ത്യന്‍ സിനിമാ ആരാധകരുടെ മനസ്സില്‍ ഒരു ചക്രവാളം പോലെ തെളിഞ്ഞു നില്‍ക്കുന്ന പേര് മുംബൈയില്‍ നിന്നുള്ള റസൂല്‍ പൂക്കൂട്ടി സൌണ്ട് ഡയറക്ടര്‍‍.<br /><br /><br /><br /><br />ഓസ്കര്‍ നോമിനേഷന്‍ ചെയ്ത പേരുകളില്‍ മലയാളി നാമധേയം എന്ന് കേട്ടയുടനെ ആളുകള്‍ ആരാണീ പുതിയ ചെറുപ്പക്കാരന്‍ എന്ന് ഇന്‍റര്‍നെറ്റിലും പത്രമാഫീസുകളിലും ചോദിച്ചു കൊണ്ടേയിരിക്കുന്നു.<br /><br /><br /><br /><br />റസൂല്‍ പൂക്കുട്ടി സ്ലം ഡോഗ് മില്യണര്‍ എന്ന സിനിമ കൊണ്ട് ഇന്ത്യന്‍ സിനിമയില്‍ തന്നെ അപരിചിതമായ നാമം ഒറ്റ ദിവസം കൊണ്ട് ലോകത്തിന്‍റെ നെറുകയില്‍.<br /><br /><br /><br /><br />കൊല്ലം ജില്ലയിലെ അഞ്ചല്‍ എന്ന സ്ഥലത്തുള്ള റസൂല്‍, പൂനേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിപ്പെടുന്നത് 1991ല്‍ ആണ്. അവിടെ നിന്ന് സൌണ്ട് റെക്കോഡിങ്ങ് സ്പെഷ്യലൈസ് ചെയ്ത Sync-sound Recording (on-location recording) റസൂല്‍ തന്‍റെ അരങ്ങേറ്റം കുറിക്കുന്നത് പ്രൈവറ്റ് ഡിറ്റക്റ്റീവ് എന്ന നസറുദ്ധീന്‍ ഷാ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയിലാണ്.<br /><br /><br /><br /><br />ദേവ് ബംഗളിയ്ടെ 'Split Wide Open അതു പോലെ സുനില്‍ സിപ്പി, റാഹുല്‍ ബോസ് എന്നിവരുടെ സിനിമയില്‍ നിന്ന് മികച്ചതും കൃത്യതയുള്ളതുമായ അനുഭവ സമ്പത്തുമായാണ് റസൂല്‍ തന്‍റെ വൈദഗ്ദ്ധ്യം തെളിയിക്കാന്‍ ലഗാന്‍, സാ‍ാരിയ, ബ്ലാക്, ഗാന്ധി മൈ ഫാദര്‍ എന്നി സിനിമകളിലൂടെ ഒരു പറക്കും തളിക പോലെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് കുടിയേറുന്നത്. അപ്പോഴും സിനിമയുടെ അകത്തളങ്ങളില്‍ മാത്രം ചര്‍ച്ച ചെയ്യപ്പെട്ട പേര് മാത്രമായിരുന്നു അഞ്ചല്‍ക്കാരന്‍ റസൂല്‍ പൂക്കുട്ടി.<br /><br /><br /><br /><br />സ്ലം ഡോഗ് മില്യണര്‍ റസൂലിന്‍റെ ജീവിതം മാറ്റി മറിക്കുന്നു.<br /><br /><br /><br /><br />ഒരു മലയാളിയുടെ ആദ്യത്തെ ഓസ്കര്‍ അവാര്‍ഡ്. ഏതൊരു ഇന്ത്യക്കാരനും ഏതൊരു സിനിമാക്കാരനും കൊതിക്കുന്ന അവാര്‍ഡ് റസൂല്‍ പൂക്കുട്ടി എന്ന അഞ്ചല്‍ക്കാരന്‍ സ്വന്തമാക്കിയിരിക്കുന്നു.<br /><br /><br /><br /><br /><strong>ഓസ്കര്‍ അവാര്‍ഡ് ദാനത്തിന് പോകും മുമ്പ് റസൂല്‍ പൂക്കുട്ടിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണം:</strong><br /><br /><br /><br /><br /><strong>ചോദ്യം:</strong> ഓസ്കര്‍ നോമിനേഷന്‍ ഉണ്ട് എന്ന് കേട്ടപ്പോള്‍ താങ്കള്‍ക്ക് ആദ്യം തോന്നിയ വികാരം എന്തായിരുന്നു.?<br /><br /><br /><br /><strong>റസൂല്‍‍: </strong>സത്യം പറയാം അവിശ്വസനീയമായിരുന്നു ഓസ്കര്‍ നോമിനേഷന്‍ വാര്‍ത്ത. അതിനു കാരണം സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരു ആളിന്‍റേയും സ്വപ്നം തന്നെയാണ് ഓസ്കര്‍ അവാര്‍ഡ്. അപ്പോള്‍ പിന്നെ അതിന് നോമിനേഷന്‍ ചെയ്യപ്പെടുക എന്നു പറയുമ്പോള്‍...<br /><br /><br /><br /><br /><br />പത്രപ്രവര്‍ത്തകരും സിനിമാ സുഹൃത്തുക്കളും വിളിക്കുമ്പോള്‍ ആദ്യമൊക്കെ അവിശ്വസനീയവും അത്ഭുതവുമായിരുന്നു. പിന്നെ ആലോചിച്ചത്, ഇന്ത്യന്‍ സിനിമയിലെ ടെക്നിക്കല്‍ സൈഡില്‍ വര്‍ക്ക് ചെയ്യുന്നവരെ ഉത്തേജിപ്പിക്കാന്‍ ഇത്തരം നോമിനേഷന്‍ സഹായകമാകും എന്നാണ്.<br /><br /><br /><br />നോമിനേഷന്‍ ഇന്ത്യന്‍ സിനിമയ്ക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമായി ഞാന്‍ കാണുന്നു. പ്രത്യേകിച്ച് ആരുമറിയാതെ സിനിമയുടെ അകത്തളങ്ങളില്‍ മാത്രം അറിയുന്നവര്‍ക്ക് കിട്ടിയ അംഗീകാരം തന്നെയാണ്. മറ്റൊന്ന് ഇത് ഇന്ത്യന്‍ സിനിമയിലെ ടെക്നീഷ്യന്‍ മാരെ സിനിമയെ കൂടുതല്‍ സീരിയസ്സായി സമീപിക്കാനും ഇടയാക്കും.<br /><br /><br /><br /><br /><br /><strong>ചോദ്യം: </strong>ഡാനി ബോയലുമായി വര്‍ക്ക് ചെയ്തതിന്‍റെ അനുഭവം എങ്ങിനെ?<br /><br /><br /><br /><strong>റസൂല്‍: </strong>സ്ലം ഡോഗ് മില്യണര്‍ ഒരു ലോ ബഡ്ജറ്റ് സിനിമയാണ്. അതു കൊണ്ട് അത്തരം സിനിമയ്ക്ക് ഓസ്കര്‍ കിട്ടിക്കൂടാ എന്നില്ല. എന്നെ പോലുള്ള ഒരു ടെക്നീഷ്യന്‍ ഒരു പക്ഷെ അതു കൊണ്ടാണ് ഒരു ഷോക്ക് ന്യൂസ് അവിശ്വസനീയം എന്ന് തോന്നാനും കാരണം.<br /><br /><br /><br />സ്ലം ഡോഗ് മില്യണറിലെ ഓരോ ഷോട്ടും വ്യത്യസ്തമാണ്. പരമ്പരാഗതമായ രീതിയില്‍ ഒന്നൊ രണ്ടോ കാമറയാണ് സംവിധായകര്‍ സാധാരണ ഉപയോഗിക്കാറുള്ളത്. എന്നാല്‍ സ്ലം ഡോഗില്‍ ഞങ്ങള്‍ ഉപയോഗിച്ചത് ഏറ്റവും മികച്ച റസലൂഷന്‍ ഉള്ള മൂവി കാമറയും ഒപ്പം അത്ര തന്നെ സ്റ്റില്‍ കാമറയും.<br /><br /><br /><br />ഓരോ കാമറയും സീനിന്‍റെ ഉള്ളടക്കത്തിനനുസരിച്ച് ക്രമീകരിച്ച് ഉപയോഗിക്കു കയായിരുന്നു. ഒരു ചോദ്യമേ ഉണ്ടായിരുന്നുള്ളു എങ്ങിനെ ഇതൊക്കെ ഷൂട്ട് ചെയ്യുമെന്ന്. ഒന്നിലധികം കാമറകള്‍ ഉപയോഗിക്കുമ്പോള്‍ അതിനെ സാങ്കേതികമായി ഒരേ സമയം കൈകാര്യം ചെയ്യുന്നത് ടെക്നീഷ്യന്‍ മാര്‍ക്ക് ഒരു വെല്ലുവിളിയാണ്. മാത്രവുമല്ല സെറ്റില്‍ നിന്ന് തന്നെയാണ് സൌണ്ട് റെക്കോര്‍ഡിങ്ങും ചെയ്യുന്നത്. അതായത് സ്പോട്ട് റെക്കോര്‍ഡിങ്ങ്.<br /><br /><br /><br /><br /><br /><strong>ചോദ്യം: </strong>റസൂല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ Sync Sound Recording തിരഞ്ഞെടുക്കാനുള്ള കാരണം?<br /><br /><br /><br /><strong>റസൂല്‍: </strong>ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥി എന്ന നിലയില്‍ ഒരു പാട് യൂറോപ്യന്‍ ഹോളിവുഡ് സിനിമകള്‍ കാണുവാന്‍ അവസരം കിട്ടുകയുണ്ടായി. അതു കൊണ്ട് തന്നെ അത്തരം സിനിമകളോട് കൂടുതല്‍ ആഭിമുഖ്യവും തോന്നി. താരതമ്യേന ഇന്ത്യന്‍ സിനിമകളേ അപേക്ഷിച്ച് അത് തികച്ചും റിയലിസ്റ്റിക്കും ആയിരുന്നു.<br /><br /><br /><br />പിന്നീട് വിദേശ സിനിമകള്‍ നേരിട്ട് സൌണ്ട് ലൈവ് ആയി ലൊക്കേഷനില്‍ നിന്ന് തന്നെ റെക്കോര്‍ഡ് ചെയ്യുന്ന രീതിയാണല്ലോ അവലംബിക്കുന്നത്. അത് പഠിക്കുകയും പ്രയോഗത്തില്‍ വരുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഇന്ത്യന്‍ സിനിമകള്‍ സ്റ്റുഡിയോയില്‍ കൊണ്ട് വന്ന് ഡബ് ചെയ്യുന്ന രീതിയാണല്ലൊ ഉപയോഗിക്കുന്നത് സാധാരണയായി. ഇതിനൊരു മാറ്റം വേണമെന്ന് ആത്മാത്ഥമായി ആഗ്രഹിച്ചു എന്ന് പറയാം. തികച്ചും റിയലിസ്റ്റിക് ആയുള്ള ശബ്ദ ക്രമീകരണം. അതായിരുന്നു സ്വപ്നം.<br /><br /><br /><br />അന്താ‍രാഷ്ട്ര നിലവാരമുള്ള ഒരു സിനിമയ്ക്ക് നേരിട്ടുള്ള ശബ്ദ ലേഖന സാധ്യതകള്‍ ഏറെയാണ്. ഒരു പക്ഷെ അതൊക്കെ കൊണ്ടാവണം ഞാന്‍ Sync Sound Recording തിരഞ്ഞെടുത്തത്.<br /><br /><br /><br /><strong>ചോദ്യം:</strong> താങ്കളുടെ ഇന്ത്യന്‍ സിനിമയ്ക്ക് പുതിയ ഇഫക്റ്റ് ഉണ്ടാക്കുമെന്ന് മാധ്യമങ്ങളും സിനിമാ വൃത്തവും സന്തോഷിക്കുന്നു. ഇന്ത്യന്‍ സിനിമയിലെ കാരണവര്‍ അമിതാഭ് ബച്ചന്‍ പറഞ്ഞത് 'ഇത് സിനിമയിലെ അകത്തളങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് കിട്ടിയ അംഗീകാരമാണ്" എന്നാണ് അദ്ദേഹത്തിന്‍റെ ബ്ലോഗില്‍ പറഞ്ഞിരിക്കുന്നത്. താങ്കള്‍ക്ക് എന്ത് തോന്നുന്നു.<br /><br /><br /><br /><br /><br /><strong>റസൂല്‍ : </strong>അമിതാഭ് ബച്ചന്‍ എഴുതിയത് എന്താണെന്ന് ഞാന്‍ വായിച്ചിട്ടില്ല. പക്ഷെ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം എന്നെ വിളിക്കുകയും ഓസ്കര്‍ അവാര്‍ഡ് കിട്ടാന്‍ ആശംസിക്കുകയും ചെയ്തു. ഏറ്റവും വലീയ അംഗീകാരമായിട്ടാണ് അദ്ദേഹത്തോട് സംസാരിച്ചപ്പോള്‍ എനിക്ക് തോന്നിയത്. അദ്ദേഹത്തിന്‍ റെ ഫോണ്‍ എനിക്ക് കിട്ടിയപ്പോള്‍ ഓസ്കര്‍ അവാര്‍ഡ് കിട്ടിയ സന്തോഷം തോന്നി.<br /><br /><br />സിനിമാ വ്യവസായത്തില്‍ പൊതുവെ ടെക്നീഷ്യന്‍ എന്നും അവഗണിക്കപ്പെട്ടവരാണ്. ഒരു ടെക്നീഷ്യന്‍ ഓസ്കറിന് പരിഗണിക്കുന്നു എന്നാല്‍ സിനിമയുടെ ടെക്നിക്കല്‍ വിഭാഗത്തിനു കിട്ടുന്ന ഏറ്റവും വലീയ അംഗീകാരവും ഒപ്പം അവഗണിക്കപ്പെട്ട വിഭാഗത്തെ മുഖ്യ ധാരയില്‍ എത്തിക്കുന്നു എന്നത് കൂടിയാണ്.<br /><br />മാത്രമല്ല ഈ നോമിനേഷനിലൂടെ തെളിയിക്കുന്നത് പൂര്‍ണ്ണ സ്വാതന്ത്ര്യം ടെക്നീഷ്യന്‍സിനു കൊടുത്താല്‍, നല്ല അവസരങ്ങള്‍ കൊടുത്താല്‍ ഏറ്റവും നല്ല അവിശ്വസനീയമായ വിജയം ഉണ്ടാക്കി തരാന്‍ കെല്പുള്ളവരാണ് .<br /><br />എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമാണ് എ. ആര്‍. റഹ്മാന്‍റെ നോമിനേഷന്‍. അത്രയും നല്ല ജീനിയസ്സ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്.<br /><br /><br /><br /><br /><br /><strong>ചോദ്യം: </strong>താങ്കളുടേയും സ്വപ്നം ഒരു സംവിധായകനാവുക എന്നതാണൊ?<br /><br /><br /><br /><strong>റസൂല്‍: </strong>ഫിലിം അക്കാദമിയില്‍ എത്തുന്ന എല്ലാവരുടേയും സ്വപ്നം ഒരു സവിധായകനാവുക എന്നതു തന്നെയാണ്. അതില്‍ എനിക്കും മാറ്റമൊന്നും ഇല്ല.<br /><br />എനിക്ക് കുറച്ച് കൊല്ലം മുമ്പ് വിജയിക്കാതെ പോയ ചില അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും ആ സ്വപ്നം ഇന്നും ജീവിക്കുന്നു എന്റെ ഉള്ളില്‍. കാത്തിരുന്നു കാണുക തന്നെ.<br /><br /><br /><br /><strong>ചോദ്യം:</strong> താങ്കള്‍ക്ക് എങ്ങിനെ അനുഭവപ്പെടും ഓസ്കര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ സംബന്ധിക്കുമ്പോള്‍ എന്നതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ?<br /><br /><br /><br /><strong>റസൂല്‍: </strong>എനിക്ക് ഓസ്കര്‍ കിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്യാം. ഏറ്റവും സത്യമായിട്ടുള്ളത് നോമിനേഷന്‍ കിട്ടി എന്നുള്ളതു തന്നെ. അത് തന്നെ ഏറ്റവും വല്യ ഭാഗ്യമായി കാണുകയും ചെയ്യുന്നു. അവാര്‍ഡ് തീരുമാനിക്കുന്നത് രഹസ്യ ബാല്‍റ്റിലൂടെയാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നിരുന്നാലും ഞാന്‍ ആഗ്രഹിക്കുന്നത് പ്രതീക്ഷിക്കുന്നത് എല്ലാ സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും ആഗ്രഹിക്കുന്ന ഓസ്കര്‍ എനിക്ക് കിട്ടുമെന്ന് തന്നെയാണ്.<br /><br /><br /><br />- <em>രാജു ഇരിങ്ങല്‍, വി. എച്ച്. നിഷാദ്</em><br /><br /><br /><br /><hr color="#cccccc" size="1"><br /><br /><br /><ul><br /><li><a class="contentlink" href="http://www.epathram.com/news/mainnews/2009/02/blog-post_23.shtml">കേരളത്തിന് ഓസ്കര്‍ </a></li><li><a class="contentlink" href="http://www.epathram.com/cj/2008/11/blog-post_17.shtml">കേരളത്തിന്‍റേയും ഇന്ത്യയുടേയും അഭിമാനമാണത്രേ പാര്‍... </a></li><li><a class="contentlink" href="http://www.epathram.com/cj/2009/02/blog-post_23.shtml">തുണി ഉരിയാത്ത മലയാളി അഭിമാനങ്ങള്‍! </a></li><li><a class="contentlink" href="http://www.epathram.com/news/mainnews/2009/01/blog-post_12.shtml">എ.ആര്‍. റഹ്‌മാന് ഗോള്‍ഡന്‍ ഗ്ലോബ് </a></li></ul><br /><br /><hr color="#cccccc" size="1"><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/4222718689863455155-7685278171296980473?l=www.epathram.com%2Fcinema%2Findex.shtml'/></div>e പത്രംnoreply@blogger.com3tag:blogger.com,1999:blog-4222718689863455155.post-28274844181572533942009-02-20T16:33:00.002+04:002009-02-20T16:36:41.521+04:00രാമു കാര്യാട്ടിന്‌ സ്‌മാരകമായി പേരു മാത്രം മതി - ലോഹിത ദാസ്‌<img style="FLOAT: left; MARGIN: 0px 10px 10px 0px" alt="" src="http://www.epathram.com/cinema/uploaded_images/ramu-kariat-718949.jpg" border="0" />ഓര്‍മകളില്ലാത്ത സമൂഹമായി മാറിയതാണ്‌ കേരളത്തിന്‍റെ സാംസ്‌കാരിക മൂല്യ ച്യുതിക്ക്‌ കാരണമെന്ന്‌ സംവിധായകന്‍ ലോഹിതദാസ്‌ പറഞ്ഞു. ഓര്‍മ നില നില്‍ക്കുമെങ്കില്‍ രാമു കാര്യാട്ടെന്ന പേരു മാത്രം മതി അദ്ദേഹത്തിനു സ്‌മാരകമായിട്ടെന്നും ലോഹിത ദാസ്‌ കൂട്ടിച്ചേര്‍ത്തു. രാമു കാര്യാട്ടിന്‍റെ മുപ്പതാമതു ചരമ വാര്‍ഷികത്തോട നുബന്ധിച്ച്‌ ചേറ്റുവയില്‍ നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു തലമുറ മറ്റൊരു തലമുറയ്‌ക്ക്‌ നന്മ പകര്‍ന്നു നല്‍കുമ്പോഴാണ്‌ പുതിയ സംസ്‌കാരം രൂപപ്പെടുന്നത്‌ എന്നും ലോഹിതദാസ്‌ പറഞ്ഞു. ഏങ്ങണ്ടിയൂര്‍ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്‍റ് എം. എ. ഹാരിസ്‌ ബാബു അധ്യക്ഷത വഹിച്ചു. പി. ടി. കുഞ്ഞു മുഹമ്മദിന്‌ ജന്മ നാടിന്‍റെ ഉപഹാരം, കെ. വി. അബ്ദുള്‍ ‍ഖാദര്‍ എം. എല്‍. എ. സമ്മാനിച്ചു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ. ആര്‍. മോഹനന്‍, ഏങ്ങണ്ടിയൂര്‍ ചന്ദ്ര ശേഖരന്‍, ചലച്ചിത്ര നിര്‍മ്മാതാവ് എന്‍. പി. അബു, കെ. വി. അശോകന്‍, ഇര്‍ഷാദ്‌ കെ. ചേറ്റുവ എന്നിവര്‍ പ്രസംഗിച്ചു.<br /><br /><br /><br /><br />- <em>അബ്ദുള്ളകുട്ടി ചേറ്റുവ</em><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/4222718689863455155-2827484418157253394?l=www.epathram.com%2Fcinema%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-4222718689863455155.post-9320676149693812382009-02-17T00:22:00.002+04:002009-02-17T00:27:48.877+04:00രശ്മി റെഡ് ചില്ലീസില്‍ പിന്നണി പാടുന്നു<a href="http://www.epathram.com/cinema/uploaded_images/red-chillies-700236.jpg"><img style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 200px; CURSOR: hand; HEIGHT: 150px" alt="" src="http://www.epathram.com/cinema/uploaded_images/red-chillies-700234.jpg" border="0" /></a>കഴിഞ്ഞ വര്‍ഷത്തെ അമൃതാ ടി. വി. യിലെ ജനപ്രിയ പരിപാടിയായ Super Star Global ലെ യു. എ. ഇ. യില്‍ നിന്നുള്ള സജീവ സാന്നിധ്യം കൊണ്ട് ഗള്‍ഫ് മലയാളികളുടെ അഭിമാനമായി മാറിയ രശ്മി വിജയന്‍ ഇതാദ്യമായി ഒരു സിനിമക്ക് വേണ്ടി പിന്നണി പാടുന്നു. യുവ മനസ്സുകള്‍ക്ക് പാട്ടിന്റെ ഉത്സവം ഒരുക്കി ലാലേട്ടനും കൂട്ടരും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്ന ഷാജി കൈലാസിന്റെ റെഡ് ചില്ലീസ് ആണ് രശ്മിയുടെ കന്നി ചിത്രം. മോഹന്‍ ലാലിന്റെ ഈ വര്‍ഷത്തെ ആദ്യ ചിത്രം ആണിത്. രജപുത്ര ഫിലിംസ് നിര്‍മ്മിച്ച് വൈശാഖ റിലീസ് വിതരണം ചെയ്യുന്ന റെഡ് ചില്ലീസിന് സംസ്ഥാനത്തെ 65 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യപ്പെട്ട ആദ്യം ദിവസം തന്നെ നല്ല സ്വീകരണം ആണ് ലഭിച്ചത്. ചിത്രത്തില്‍ രശ്മിയോടൊപ്പം സയനോറ, റീത്ത, രഞ്ജിനി ജോസ് എന്നിവരും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് എം. ജയചന്ദ്രന്‍ ആണ് സംഗീതം പകര്‍ന്നത്. മോഹന്‍ ലാലിനൊപ്പം തിലകന്‍, വിജയ രാഘവന്‍, രഞ്ജിനി ജോസ് എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. മാതൃഭൂമി മ്യൂസിക് ആണ് ചിത്രത്തിന്റെ ഓഡിയോ സി. ഡി. കള്‍ പുറത്തിറക്കുന്നത്.<br /><br /><hr color="#cccccc" size="1"><br /><ul><li><a href="http://www.epathram.com/news/localnews/2008/05/blog-post_09.shtml">രശ്മിയുടെ സ്റ്റേജ് ഷോ കൈരളി ടി വി യില്‍ </a></li><li><a href="http://www.epathram.com/news/localnews/2008/05/blog-post_5095.shtml">റേഡിയോ ഏഷ്യയുടെ ദുന്ദുഭി</a></li><li><a class="contentlink" href="http://www.epathram.com/news/localnews/2008/07/blog-post_29.shtml">സൂപ്പര്‍ സ്റ്റാര്‍ ഗ്ലോബല്‍ നൈറ്റ് </a></li></ul><br /><hr color="#cccccc" size="1"><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/4222718689863455155-932067614969381238?l=www.epathram.com%2Fcinema%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-4222718689863455155.post-25483443959757680232009-02-05T21:10:00.002+04:002009-02-05T21:22:30.300+04:00കാവ്യാ മാധവന്‍ ഇനി മുതല്‍ കാവ്യാ നിഷാല്‍<a href="http://www.epathram.com/cinema/uploaded_images/kavya-madhavan-marriage-767879.jpg"><img style="float:left; margin:0 10px 10px 0;" src="http://www.epathram.com/cinema/uploaded_images/kavya-madhavan-marriage-767876.jpg" border="0" alt="Click to enlarge" /></a>ഇന്‍റര്‍നെറ്റിലെ സൌഹൃദ കൂട്ടായ്മകളില്‍ കഴിഞ്ഞ കുറെ നാളുകളായി പ്രചരിച്ചിരുന്ന ചില സന്ദേശങ്ങള്‍ വായനക്കാര്‍ ശ്രദ്ധിച്ചി രിക്കുമല്ലോ. “അവന്‍ നമ്മുടെ കുട്ടിയെ തട്ടിയെടുത്തു”, “അവളും പോയെടാ..!” തുടങ്ങിയ അടിക്കുറിപ്പു കളിലുള്ള ആ വാര്‍ത്തകളെ സത്യമാക്കി കൊണ്ട് കായംകുളം സ്വദേശി നിഷാല്‍ ചന്ദ്രന്‍ നീലേശ്വരം സ്വദേശിയായ കാവ്യയെ സ്വന്തമാക്കി.<br /><br /><br /><br /><br />ഇന്ന് (വ്യാഴം) രാവിലെ പത്തര മണിയോടെ കൊല്ലൂര്‍ മൂകാംബിക ദേവീ സന്നിധിയില്‍ വെച്ച് നിഷാല്‍ ചന്ദ്രന്‍ കാവ്യയുടെ കഴുത്തില്‍ താലി ചാര്‍ത്തിയപ്പോള്‍, കാവ്യയുടെ പിതാവ് മാധവന്‍, അമ്മ ശ്യാമള, സഹോദരന്‍ മിഥുന്‍, നിഷാലിന്റെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ അതിനു സാക്ഷികളായി.<br /><br /><br /><br /><br />“പൂക്കാലം വരവായി” എന്ന കമല്‍ ചിത്രത്തിലൂടെ ബാല താരമായി സിനിമയില്‍ എത്തിയ കാവ്യ, കമലിന്റെ ശിഷ്യനായ ലാല്‍ ജോസിന്റെ “ചന്ദ്രനുദിക്കുന്ന ദിക്കില്‍” എന്ന ചിത്രത്തിലൂടെ നായികയുമായി. ഈ ശാലീന സുന്ദരിക്ക് ഇതോടെ മലയാള സിനിമയില്‍ ഒട്ടേറെ നല്ല കഥാ പാത്രങ്ങള്‍ അഭിനയിക്കുവാന്‍ ഉള്ള അവസരങ്ങള്‍ ലഭിച്ചു. <br /><br /><br /><br /><br />കുവൈറ്റ് നാഷനല്‍ ബാങ്കില്‍ ഉദ്യോഗസ്ഥനായ നിഷാല്‍ ചന്ദ്രന്‍, അഹം, കിഴക്കുണരും പക്ഷി തുടങ്ങിയ സിനിമകളില്‍ ബാല നടനായിരുന്നു.<br /> <br /> <br /> <br /><br />- <em>പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി</em><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/4222718689863455155-2548344395975768023?l=www.epathram.com%2Fcinema%2Findex.shtml'/></div>e പത്രംnoreply@blogger.com2tag:blogger.com,1999:blog-4222718689863455155.post-76623549126576054182009-01-27T09:18:00.005+04:002009-01-27T09:42:09.080+04:00കഥയുടെ ഗന്ധര്‍വ്വനു ഓര്‍മ്മാഞ്ജലി<img style="float:left; margin:0 10px 10px 0;" src="http://www.epathram.com/cinema/uploaded_images/padmarajan-720843.jpg" border="0" alt="" />മലയാള സിനിമയ്ക്കും കഥാ - നോവല്‍ എന്നിവക്കും ഭാവനയുടെ മാന്ത്രിക സ്പര്‍ശം നല്‍കിയ മഹാനായ ആ കലാകാരന്‍ നമ്മെ വിട്ടു പിരിഞ്ഞിട്ടു വര്‍ഷങ്ങളായി. പത്മരാജന്റെ തൂലികയില്‍ നിന്നും പിറന്ന പ്രണയവും ജീവിത യാഥാര്‍ത്ഥ്യങ്ങളും ഇഴ ചേര്‍ന്ന ഭാവനാ സമ്പുഷ്ടമായ തിരക്കഥ കളോടു കിട പിടിക്കുവാന്‍ പിന്നെ വന്നവര്‍ക്ക് ആയില്ല എന്ന സത്യം നമ്മുടെ സിനിമയ്ക്ക് ഉണ്ടായ നഷ്ടത്തെ വിളിച്ചോതുന്നു. മിഴിവുള്ള ചിത്രങ്ങളായി ഗന്ധവര്‍വ്വനോ,തൂവാനത്തുമ്പി കളിലെ ക്ലാരയോ മനസ്സില്‍ തങ്ങി നില്‍ക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ചിത്രത്തിലെ കഥാ പാത്രങ്ങളെ പോലും നാം മറന്നു കഴിഞ്ഞു.<br /><br /><br /><br /><br />ഇലക്ട്രോണിക്‌ പ്രണയത്തിന്റെ നിര്‍ജ്ജീവതയില്‍ ശ്വാസം മുട്ടുന്ന ഈ യുഗത്തില്‍ ഹരിതാഭ മായതും ജീവസ്സുറ്റ തുമായ പ്രണയത്തിന്റെ മയില്‍ പ്പീലി സ്പര്‍ശമുള്ള പത്മരാജന്റെ കഥാ പാത്രങ്ങളുടെ പ്രണയം നമ്മെ വല്ലാതെ ആകര്‍ഷിക്കുന്നു...<br /><br /><br /><br /><br />മേഘ പാളികള്‍ ക്കിടയില്‍ നിന്നും ആ കഥയുടെ ഗന്ധര്‍വ്വന്‍ ഒരിക്കല്‍ കൂടെ അനശ്വര പ്രണയ കഥകള്‍ പറയുവാന്‍ ഇറങ്ങി വരുമോ?<br /><br /><br /><br /><br />- <em>എസ്. കുമാര്‍</em><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/4222718689863455155-7662354912657605418?l=www.epathram.com%2Fcinema%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-4222718689863455155.post-48354076822053807182009-01-04T23:26:00.002+04:002009-01-05T00:56:30.803+04:00മലയാളത്തിന്റെ അന്തിക്കാടന്‍ ടച്ച്‌<img style="FLOAT: left; MARGIN: 0px 10px 10px 0px" alt="" src="http://www.epathram.com/cinema/uploaded_images/sathyan-anthikkad-771596.jpg" border="0" />അന്തിക്കാടെന്ന കൊച്ചു ഗ്രാമത്തില്‍ നിന്നും കടുത്ത ജീവിത യാഥാര്‍ത്ഥ്യങ്ങളിലൂടെ തളരാതെ സഞ്ചരിച്ച്‌ സിനിമയിലേക്ക്‌ ചേക്കേറുകയും അവിടെ വേന്നി ക്കൊടി പാറിക്കുകയും ചെയ്ത സത്യന്‍ അന്തിക്കാട്‌ മലയാള സിനിമയില്‍ എത്തിയിട്ട്‌ രണ്ടര പതിറ്റാണ്ട്‌ തികയുന്നു. സിനിമയില്‍ വന്ന് അധിക കാലം കഴിയുന്നതിനു മുമ്പു തന്നെ സ്വന്തമായി ഒരു ശൈലിയും പ്രേക്ഷക സമൂഹത്തില്‍ ഒരിടവും കണ്ടെത്തു ന്നതില്‍ അദ്ദേഹം വിജയിച്ചു. ലളിതമായ രീതിയില്‍ സാധാരണക്കാരുടെ ജീവിതത്തെ നര്‍മ്മത്തില്‍ ചാലിച്ച്‌ എന്നാല്‍ അതിന്റെ ഗൗരവം ഒട്ടും ചോരാതെ പ്രേക്ഷകര്‍ക്ക്‌ മുമ്പില്‍ എത്തിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.അതു മലയാള സിനിമക്ക്‌ ഒരു "അന്തിക്കാടന്‍ ടച്ച്‌" നല്‍കി. തലയണ മന്ത്രവും, സന്ദേശവും തുടങ്ങി അവയില്‍ പലതും മലയാളി സമൂഹത്തിന്റെ നേര്‍ക്കു പിടിച്ച കണ്ണാടി ആയി മാറി. പ്രവാസി നിക്ഷേപകരോട്‌ എങ്ങിനെ കേരളത്തിലെ സാമൂഹ്യാ ന്തരീക്ഷം പ്രതികരിക്കുന്നു എന്നതിന്റെ ഉത്തമോ ദാഹരണ മായി മാറി വരവേല്‍പ്‌ എന്ന സിനിമ. വര്‍ഷങ്ങള്‍ക്കു ശേഷവും വാജ്പേയിയുടെ പ്രസംഗത്തിലൂടെ അതിന്റെ പ്രസക്തി നാം തിരിച്ചറിയുന്നു.<br /><br /><br /><br /><div align="center"><br /><img alt="" src="http://www.epathram.com/cinema/uploaded_images/mamukoya-782867.jpg" border="0" /> <img alt="" src="http://www.epathram.com/cinema/uploaded_images/shankaradi-782889.jpg" border="0" /><br /></div><br /><br /><br /><br /><br />ഗ്രാമീണാ ന്തരീക്ഷത്തിന്റെ പച്ചപ്പും നന്മയും സ്ക്രീനില്‍ പ്രേക്ഷക മനസ്സിലേക്ക്‌ കുടിയേറി. ഒടുവിലും, മാമു ക്കോയയും, ഇന്നസെന്റും, ശങ്കരാടിയും അവതരിപ്പിച്ച കഥാപാത്രങ്ങളെ തങ്ങളുടെ നാട്ടിന്‍ പുറങ്ങളില്‍ നിന്നും പ്രേക്ഷകര്‍ക്ക് കണ്ടെടുക്കുവാന്‍ കഴിഞ്ഞു. ഒരു സംവിധായകന്റെ വിജയം എന്നു പറയുന്നത്‌ കേവലം അവാര്‍ഡുകളിലും, ബോക്സോഫീസ്‌ വിജയങ്ങ ളിലുമപ്പുറം ആണെന്നതിനു ഇതിലും വലിയ തെളിവു മറ്റെന്താണുള്ളത്‌. ശ്രീനിവാസന്‍ - സത്യന്‍ അന്തിക്കാട്‌ കൂട്ടുകെട്ട്‌ മലയാളിക്ക്‌ സമ്മാനിച്ചത്‌ ഏക്കാലത്തേയും മികച്ച ഹാസ്യ രംഗങ്ങള്‍ ആയിരുന്നു. ശ്രീനിയുടെ "കറുത്ത ഹാസ്യം" പലപ്പോഴും കൊള്ളേണ്ടിടത്ത്‌ കൊണ്ടു. സത്യന്‍ - രഘുനാഥ് പലേരി, സത്യന്‍- ലോഹിത ദാസ്‌ കൂട്ടുകെട്ടുകള്‍ സമ്മാനിച്ചത്‌ മലയാളത്തിലെ എക്കാലത്തേയും മികച്ച ഒരു പിടി കുടുംബ ചിത്രങ്ങള്‍. കൈതപ്രവും, പുത്തഞ്ചേരിയും, സത്യന്‍ തന്നെയും രചന നിര്‍വ്വഹിച്ചപ്പോള്‍ രവീന്ദ്രനും, ജോണ്‍സനും, ഇളയ രാജയുമെല്ലാം സംഗീതം പകര്‍ന്നപ്പോള്‍ അവ മലയാളിയുടെ മെലഡിയുടെ ശേഖരത്തിലേക്ക്‌ വിലമതി ക്കാനാകാത്ത മുതല്‍ക്കൂട്ടായി. എങ്കിലും ഇദ്ദേഹത്തിന്റെ സമീപ കാല സിനിമാ ഗാനങ്ങള്‍ നമ്മെ നിരാശ പ്പെടുത്തുന്നു എന്ന് പറയാതെ വയ്യ, അവയൊന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്ന വയല്ലെന്നു മാത്രമല്ല ആകെ ബഹളമയവും.<br /><br /><br /><br /><br /><div align="center"><img alt="" src="http://www.epathram.com/cinema/uploaded_images/asin-774077.jpg" border="0" /> <img alt="" src="http://www.epathram.com/cinema/uploaded_images/nayanthara-774193.jpg" border="0" /><br /></div><br /><br /><br /><br /><br />മോഹന്‍ ലാലിന്റേയും, ജയറാമിന്റേയും അടക്കമുള്ള പല നടന്മാരുടേയും കരിയറില്‍ നിര്‍ണ്ണായകമായ വഴിത്തി രുവുകള്‍ക്ക്‌ സത്യന്‍ ചിത്രങ്ങള്‍ നിമിത്തമായി. അസിന്‍, നയന്‍‌താര തുടങ്ങിയ സൂപ്പര്‍ താര സുന്ദരിമാരെ സിനിമയില്‍ എത്തിച്ചതിന്റെ ക്രെഡിറ്റും സത്യനു തന്നെ. സംയുക്തയെന്ന മികച്ച നടിയും ഇദ്ദേഹത്തിന്റെ കണ്ടെത്തല്‍ തന്നെ. മനോഹരമായി പാട്ടെഴുതുവാനും, കഥയും തിരക്കഥയും എഴുതുവാനും ഉള്ള കഴിവ് ഇദ്ദേഹത്തിന്റെ പ്രതിഭക്ക്‌ മാറ്റ് കൂട്ടുന്നു. ജീവിതാ നുഭവങ്ങളുടേയും അനുഭവങ്ങളുടേയും നിരീക്ഷണങ്ങളുടേയും സ്വന്തം തിര ക്കഥകളുടേയും പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അന്തിക്കാട്ടു കാരന്റെ ലോകങ്ങള്‍ എന്ന പേരില്‍ ശ്രീകാന്ത്‌ കോട്ടക്കല്‍ എഴുതിയ പുസ്തകം സത്യനെന്ന മനുഷ്യനെ കുറിച്ച്‌ ഹൃദ്യമായ ഭാഷയിലൂടേ വായനക്കാരനു മുമ്പില്‍ അവതരി പ്പിച്ചിരിക്കുന്നു.<br /><br /><br /><br /><br />ഇടക്ക് ഗ്രാമന്തരീക്ഷം വിട്ട് നഗരത്തിലെ കഥ പറയുവാന്‍ തുനിഞ്ഞപ്പോള്‍ "വെറുതെ എന്തിനാ ഗ്രാമം വിട്ട്‌ നഗരത്തിന്റെ വിഷമയമായ അന്തരീക്ഷ ത്തിലേക്ക്‌ അദ്ദേഹം തന്റെ സിനിമയെ വലിച്ചു കൊണ്ടു പോകുന്നത്‌?' എന്ന് പ്രേക്ഷകര്‍ സ്വയം ചോദിച്ചു.<br /><br /><br /><br /><br />അതെ, മലയാളികള്‍ സത്യന്‍ ചിത്രത്തില്‍ നിന്നും പ്രതീക്ഷിക്കുന്നതും ഗ്രാമീണ പശ്ചാത്തലത്തില്‍ പറയുന്ന കഥകളും കഥാപാത്രങ്ങളും ബഹള മയമായ മ്യൂസിക്ക്‌ ഇല്ലാത്ത മനസ്സിനെ ശാന്തമാക്കുന്ന മെലഡിയും ആണ്‌. അവര്‍ക്കതില്‍ ആവര്‍ത്തന വിരസത ഒട്ടും ഫീല്‍ ചെയ്യുന്നുമില്ല. നാട്ടു വഴികള്‍ വിട്ട്‌ നാഗരികതയുടെ തിരക്കുകളിലേക്ക്‌ സത്യന്‍ അന്തിക്കാട്‌ ചെക്കേറുമ്പോള്‍ പലപ്പോഴും പ്രേക്ഷകര്‍ നെറ്റി ചുളിക്കുന്നതും അതു കൊണ്ടാണ്. സംവിധായകനോടുള്ള അഭിനിവേശം കൊണ്ടു മാത്രം അവര്‍ അതിനെ സ്വീകരിക്കുന്നു, എങ്കിലും ചിലപ്പോള്‍ പ്രതീക്ഷിച്ച വിജയം ലഭിക്കുന്നില്ല എന്നതല്ലേ ഇന്നത്തെ ചിന്താ വിഷയം പോലുള്ള സിനിമകള്‍ പറയുന്നത്‌.<br /><br /><br /><br /><br />മലയാള സിനിമ അതിന്റെ ഏറ്റവും മോശപ്പെട്ട ഒരു കാലത്തിലൂടെ ആണ്‌ കടന്നു പോകുന്നത്‌. ഫാന്‍സ്‌ എന്ന കോമാളി ക്കൂട്ടം മലയാള സിനിമയുടെ തായ്‌ വേരറക്കുന്നു. സിബിയും, കമലും പോലുള്ള പ്രതിഭാ ധനന്മാര്‍ക്ക്‌ അടി പിഴക്കുന്നു. പലരും വഴി മാറി സഞ്ചരിക്കുവാനോ ഫീല്‍ഡില്‍ നിന്നും മാറി നില്‍ക്കുവാനോ നിര്‍ബന്ധി തരാകുന്നു. ഫാന്‍സിന്റെ ഇംഗിതങ്ങള്‍ക്ക്‌ അനുസരിച്ച്‌ സൃഷ്ടിച്ചെടുക്കുന്ന പന്ന പടങ്ങള്‍ മലയാള സിനിമയുടെ ശാപമായി മാറി ക്കൊണ്ടിരിക്കുന്നു. ഇവരുടെ പേക്കൂത്തുകള്‍ അതിരു വിടുവാന്‍ തുടങ്ങിയപ്പോള്‍ കുടുംബ പ്രേക്ഷകര്‍ സിനിമാ തിയേറ്ററുകളില്‍ നിന്നും അകലുവാന്‍ നിര്‍ബന്ധി തരായി ക്കൊണ്ടിരിക്കുന്ന സമയത്ത്‌ കുട്ടനാടന്‍ പശ്ചാത്ത ലത്തില്‍ അണിയി ച്ചൊരുക്കാന്‍ പോകുന്നു എന്ന് പറയുന്ന ചിത്രത്തിലൂടെ "അന്തിക്കാടന്‍ ടച്ചിനായി" പ്രേക്ഷകര്‍ കാത്തിരിക്കുന്നു... അത് അവരില്‍ വലിയ പ്രതീക്ഷ യാണുണ ര്‍ത്തുന്നത്‌.<br /><br /><br /><br /><br />സുദീര്‍ഘമായ തന്റെ സിനിമാ ജീവിതത്തില്‍ ഒരിക്കല്‍ പോലും അതിന്റെ വിജയാ ഹ്ലാദാരവങ്ങളും ആഡംഭരങ്ങളും ഈ മനുഷ്യനെ ഭ്രമിപ്പിച്ചിട്ടില്ല. അംഗീകാരങ്ങളുടേയും വിജയങ്ങളുടേയും ഇടയില്‍ അഹങ്കാരത്തിന്റെ പടു കുഴിയിലേക്ക്‌ കാലിടറി വിഴാതെ ഓരോ സിനിമയ്ക്കു ശേഷവും അദ്ദേഹം ഓടിയെത്തുന്നതു തന്റെ പ്രിയപ്പെട്ട ഗ്രാമത്തിലേക്കാണ്‌. സിനിമയുടെ ഭ്രമാത്മകമായ ലോകത്തെ പിന്‍തള്ളി നാട്ടിന്‍ പുറത്തെ ഇടവഴിയിലും ചെളി നിറഞ്ഞ വയല്‍ വരമ്പിലൂടെയും തെന്നി വീഴാതെ മുഖത്തൊരു പുഞ്ചിരിയും വാക്കില്‍ വിനയവും ആയി സാധാര ണക്കാരുടെ ജീവിതത്തിലേക്ക്‌...<br /><br /><br /><br /><br />- <em>എസ്. കുമാര്‍</em><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/4222718689863455155-4835407682205380718?l=www.epathram.com%2Fcinema%2Findex.shtml'/></div>e പത്രംnoreply@blogger.com0