tag:blogger.com,1999:blog-332028472009-07-08T00:09:37.541+06:30ചിന്തകള്‍N.J ജോജൂhttp://www.blogger.com/profile/13738643443847311533njjoju@gmail.comBlogger46125tag:blogger.com,1999:blog-33202847.post-62328139071098499992009-06-29T11:21:00.003+06:302009-06-29T12:29:44.873+06:30ഫിഫ്ടി ഫിഫ്ടിയുടെ ചരിത്രംചില പ്രത്യേകവിഷയങ്ങളെക്കുറിച്ച് ഒന്നിലധികം പോസ്റ്റുകളിടേണ്ടിവരുന്നത് വേണ്ടത്രരീതിയില്‍ പലരും അതു മനസിലാക്കിയിട്ടില്ല എന്ന തോന്നല്‍ എനിയ്ക്കുള്ളതുകൊന്ടാണ്‌.സ്വാശ്രയവിദ്യാഭ്യാസം അതുപോലെ ഒരു വിഷയമാണ്‌.<br /><br />യുഡിഎഫ് ഗവര്‍മെന്റ് 2001ല്‍ സ്വകാര്യസ്വാശ്രയങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി കൊടുത്തതുമുതല്‍ ഫിഫ്ടി ഫിഫ്ടി എന്ന സമവാക്യം വാര്‍ത്തകളിലുണ്ട്. നയനാര്‍ സര്‍ക്കാര്‍ അതിനും മുന്‍പേ ഫിഫ്ടി ഫിഫ്ടി സമവാക്യത്തില്‍ ഗവര്‍മെന്റ് സ്വാശ്രയകോളേജുകള്‍ ആരംഭിച്ചിരുന്നു. ഫിഫ്ടി ഫിഫ്ടി സമവാക്യം യുഡി്‌എഫ് സൃഷ്ടിയാണ്‌ എന്നു അവകാശവാദമുന്ട്. ഫിഫ്ടി ഫിഫ്ടിയില്‍ നിന്നു പിന്മാറിയ സ്വകാര്യസ്വാശ്രയങ്ങള്‍ വിശ്വാസവന്ചന കാണിച്ചു എന്നൊരാക്ഷേപവുമുന്ട്. യഥാര്‍ത്ഥത്തില്‍ ഇതുരണ്ടും ശരിയണെന്നു തോന്നുന്നില്ല.<br /><br /><strong>ഉണ്ണികൃഷ്ണന്‍ കേസിലെ വിധി</strong><br /><br />1993ലെ ഉണ്ണികൃഷ്ണന്‍ കേസിലെ വിധിയാണ്‌ ഫിഫ്ടി ഫിഫ്ടി അവതരിപ്പിയ്ക്കുന്നതെന്നു തോന്നുന്നു. അഥവാ ഫിഫ്ടി ഫിഫ്ടിയ്ക്ക് സാധുതയും പ്രചാരവും കൊടുത്തത് ഉണ്ണികൃഷ്ണന്‍ കേസിലെ വിധിയാണ്‌. ഫ്രീസീറ്റ് പേയ്‌മെന്റ് സീറ്റ്, എന്‍ ആര്‍ ഐ സീറ്റ് എന്നിങ്ങനെ മൂന്നുതരം സീറ്റുകള്‍ അവതരിപ്പിയ്ക്കപ്പെട്ടു. ഫ്രീസീറ്റില്‍ തുശ്ചമായ ഫീസും പേയ്മെന്റ് സീറ്റില്‍ ഉയര്‍ന്ന ഫീസും ഈടാക്കിയിരുന്നു. ഇവയില്‍ വരുന്ന നഷ്ടം 15% വരെ ആകാവുന്ന NRI സീറ്റിലെ വളരെ ഉയര്‍ന്ന ഫീസുകൊണ്ടു നികത്തപ്പെടുന്നു എന്നതായിരുന്നു ആശയം.<br /><br />പാവപ്പെട്ടവരെ സഹായിയ്ക്കുക എന്ന ലക്ഷ്യമായിരുന്നു ഉണ്ണികൃഷ്ണന്‍ കേസില്‍ വിധിപറഞ്ഞ ജസ്റ്റീസ് ജീവന്‍ റെഡ്ഡിയ്ക്കുണ്ടായിരുന്നത്. എന്നാല്‍ ഫീസീറ്റില്‍ പ്രവേശനം ലഭിയ്ക്കുന്നവര്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരാണെന്നു ഉറപ്പുവരുത്തുവാന്‍ സര്‍ക്കാരുകള്‍ ഒന്നും തന്നെ ചെയ്തില്ല. സ്ഥിതിവിവരക്കണക്കുകള്‍ കാണിയ്ക്കുന്നത് ഫ്രീസീറ്റിലെ 85% ഉം പ്രയോജനപ്പെടുത്തിയത് സാമ്പത്തികമായി മുന്നോക്കം നില്ക്കുന്നവരായിരുന്നു എന്നതാണ്‌. ഉയര്‍ന്ന ഫീസു നല്കി പ്രവേശനപ്പരീക്ഷാ പരിശീലനം നേടിയ നഗരങ്ങളിലെ സമ്പന്നരായ വിദ്യാര്‍ത്ഥികള്‍ മെറിറ്റ് ലിസ്റ്റിന്റെ മുന്‍പന്തിയില്‍ കടന്നുകൂടി. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരും ഗ്രാമങ്ങളില്‍ നിന്നു വരുന്നവരും സ്വാഭാവികമായി പിന്തള്ളപ്പെട്ടു. ഇവരില്‍ ഒരു ന്യൂനപക്ഷത്തിനെങ്കിലും പേയ്മെന്റ് സീറ്റിനെ ആശ്രയിയ്ക്കേണ്ടതായി വന്നു.<br /><br />ഉണികൃഷ്ണന്‍ കേസിലെ വിധി മുന്‍പോട്ടു വച്ച ആശയമായിരുന്നു സ്വാശ്രയ പ്രൊഫഷണല്‍ സ്ഥാപനങ്ങളുടെ കാര്യത്തില്‍ 2001ലെ യുഡിഎഫ് ഗവര്‍മെന്റ് കൈക്കൊണ്ടത്. രണ്ടു സ്വാശ്രയകോളേജുകള്‍ സമം ഒരു ഗവര്മെന്റ് കോളെജ് എന്ന ആശയമുണ്ടായത് അങ്ങിനെയായിരുന്നു. ഉണ്ണികൃഷ്ണന്‍ കേസിലെ വിധി നിലവിലുണ്ടായിരുന്ന ആ സമയത്ത് അതിനു നിയമസാധുതയുമുണ്ടായിരുന്നു.<br /><br />ലളിതമായിപ്പറഞ്ഞാല്‍ ഫിഫ്ടി ഫിഫ്ടി സമവാക്യത്തില്‍ ഏതെങ്കിലും സ്വാശ്രയ സ്ഥാപനങ്ങള്‍ ഒപ്പുവച്ചിട്ടൂണ്ടെങ്കില്‍ അത് ഉണ്ണികൃഷ്ണന്‍ കേസിലെ വിധി നിലവിലിരിയ്ക്കുമ്പോഴാണ്‌. ആ കരാറിനു സാധുതയുള്ളത് ഉണ്ണികൃഷ്ണന്‍ കേസിലെ വിധിയ്ക്ക് സാധുതയുള്ളപ്പോള്‍ മാത്രമാണ്‌.<br /><br /><strong>ഉണ്ണികൃഷ്ണന്‍ കേസിലെ വിധി അസാധുവാക്കപ്പെടുന്നു.</strong><br /><br />2002 ഒക്ടോബര്‍ 31നു സുപ്രീം കോടതി ഉണ്ണീകൃഷ്ണന്‍ കേസിലെ ഫിഫ്ടി-ഫിഫ്ടി ആശയം ഭരണഘടനാവിരുദ്ധാമായി പ്രഖ്യാപിച്ചു. അതേസമയം പ്രാധമിക വിദ്യാഭ്യാസം മൌലീകാവകാശമാണ്‌ എന്ന ഉണ്ണികൃഷ്ണന്‍ വിധിയിലെ പരാമര്‍ശം സുപ്രിംകോടതി ആവര്‍ത്തിച്ചു. പ്രൊഫഷണല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തലവരി ഈടാക്കാന്‍ പാടില്ല എന്നും ഇത്തരം സ്ഥാപനങ്ങള്‍ ലാഭമുണ്ടാക്കാന്‍ വേണ്ടിയുള്ളതാവരുത് എന്നും നിര്‍ദ്ദേശിച്ചു. ഇതിനോടൊപ്പം സ്ഥാപനത്തിന്റെ വികസനത്തിനാവശമായ ഒരു തുക ഫീസില്‍ നിന്നു കണ്ടെത്തുന്നതില്‍ തെറ്റില്ല എന്നും നിരീക്ഷിച്ചു.<br /><br /><br />ഉണ്ണികൃഷ്ണന്‍ കേസിലെ വിധിയെ അസാധുവാക്കിയ ഈ സുപ്രീം കോടതി വിധിയില്‍ 50-50 സര്‍ക്കാരിനും മാനേജുമന്റിനും വീതിച്ചുനല്കുന്നതിനാധാരമായ സെന്റ് സ്റ്റീഫന്‍ കേസിലെ വിധിയെക്കുറിച്ചുള്ള പരാമര്‍ശവും ശ്രദ്ധേയമാണ്‌.<br /><br />(വര്‍ഷങ്ങള്‍ക്കുമുന്‍പ് സുപ്രീം കോടതിയില്‍ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍ കോളേജിലെ വിദ്യാര്‍ത്ഥീപ്രവേശനത്തെ ക്കുറിച്ചുള്ള കേസ് വാദിയ്ക്കാനിടയായീ. ഒരു ന്യൂനപക്ഷസ്ഥാപനം കൂടിയായ കോളേജിന്റെ താത്പര്യങ്ങള്‍ സംരക്ഷിയ്ക്കാന്‍ എത്രശതമാനം സീറ്റ് വേണ്ടീ വരും എന്ന് കോടതി ആരാഞ്ഞു. അവരുടെ ആവശ്യത്തിന് 50% ധാരാളം മതിയാകുമെന്ന് കോളേജ് അധികൃതര്‍ കരുതി. കോടതിവിധിയില്‍ അങ്ങനെ 50% പ്രവേശനത്തിന് മാനേജുമെന്റിന് അനുമതി നല്‍കപ്പെട്ടൂ. )<br /><br />ഈ അനുപാതത്തില്‍ തെറ്റില്ല എന്നു സുപ്രീം കോടതി നിരീക്ഷിച്ചു. അതേ സമയം കൃത്യമായ ഒരു ശതമാനം അടിച്ചേല്‍പിയ്ക്കുന്നതു ശരിയല്ല എന്നു കോടതി പറഞ്ഞു വച്ചു. ഏതുതരം സ്ഥാപനമാണ്‌, ജനസംഖ്യ എത്രയുണ്ട്, ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ ആവശ്യം എത്രയാണ്‌ എന്നതൊക്കെ കണക്കിലെടുത്ത് ഉചിതമായ ഒരു ശതമാനത്തില്‍ എത്തിച്ചേരണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.<br /><br /><em><strong>ഉണ്ണികൃഷ്ണന്‍ കേസ് അസാധുവായതോടെ അതിനെ പിന്‍പറ്റി ഉണ്ടായ കരാറുകളും അസാധുവായി. ഫ്രീസീറ്റ് പേയ്മെന്റ് സീറ്റ് തരം തിരിവുകള്‍ ഭരണഘടനാ വിരുദ്ധമായി. 50% സീറ്റില്‍ പ്രവേശനത്തിന്‌ സര്‍ക്കാരുള്ള അര്‍ഹതയും ഇല്ലാതായി, പ്രത്യേകിച്ച് ന്യൂനപക്ഷസ്ഥാപനങ്ങളില്‍.</strong></em><br /><br />കാര്യങ്ങള്‍ പകല്‍ പോലെ വ്യക്തമാണ്‌. ഇതിലും വ്യക്തമായി ഇതിനെക്കുറിച്ച് സംസാരിയ്ക്കുവാനാവുമോ എന്നു തന്നെ സംശയമുണ്ട്. എന്നിട്ടും എന്തുകൊന്ട് ഇടതുപക്ഷസര്‍ക്കാരിന്, ഇടതുപക്ഷ വിദ്യാര്‍ത്ഥീ സംഘടനകള്‍ക്ക്, കമ്യൂണിസ്റ്റുപാര്‍ട്ടിയ്ക്ക് ഇതൊന്നും മനസിലാവുന്നില്ല. കോടതിയെയും ഭരണഘടനെയും മാനിയ്ക്കില്ല എന്നുള്ളതുകൊണ്ടോ?<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/33202847-6232813907109849999?l=njjoju.blogspot.com'/></div>N.J ജോജൂhttp://www.blogger.com/profile/13738643443847311533njjoju@gmail.com1tag:blogger.com,1999:blog-33202847.post-36484777244579587422009-06-29T11:03:00.000+06:302009-06-29T11:04:10.936+06:3050-50: 50% പോസ്റ്റ്, 50% കമന്റ്("എ.കെ. ആന്റണി-അഭിനവ തുക്ലക്-രണ്ട്." എന്ന ഉറുമ്പിന്റെ പോസ്റ്റിലെ എന്റെ കമന്റുകള്‍ ചേര്‍ത്ത് പോസ്റ്റാക്കിയത്.)<br /><br />ഫിഫ്ടിയിലെ ഫ്രീസീറ്റുകള്‍ പാവപ്പെട്ടവര്‍ക്കു പഠിയ്ക്കാനാണ്‌ എന്നു പറയുന്നതിന്റെ യുക്തി മനസിലാകുന്നില്ല.<br /> ഫിഫ്ടി ഫിഫ്ടി അനുപാതത്തില്‍ സീറ്റുവിഭജനം സാധ്യമായാല്‍ ഫീസിളവുള്ള അന്പതു ശതമാനത്തില്‍ പാവപ്പെട്ടവര്‍ പഠിയ്ക്കുമെന്നും കൂടിയ ഫീസുള്ള അന്പതു ശതമാനത്തില്‍ സമ്പന്നര്‍പഠിയ്ക്കുമെന്നും എന്താണുറപ്പ്. ഒരുറപ്പുമില്ല. എന്നു തന്നെയല്ല വിശകലനങ്ങള്‍ കാണിയ്ക്കുന്നതു അങ്ങനെയല്ലെന്നാണ്‌. മെറിറ്റി സീറ്റില്‍ വരുന്ന 80% അധികവും സമ്പന്നരാണ്‌, ബഹുഭൂരിപക്ഷവും നഗരങ്ങളില്‍ നിന്നു വരുന്നവരാണ്‌, ഉയര്‍ന്ന ഫീസുകൊടുത്ത് കോച്ചിംഗിനു പോയിട്ടൂള്ളവരാണ്‌.<br /><br />Please try to read the following links.<br />http://njjoju.blogspot.com/2008/04/5050-by.html<br /><br /><br /><strong>അവസരവാദപരമായ ഇടതുമുന്നണിയുടെ നയങ്ങള്‍</strong><br /> <br />കാശുമുടക്കില്ലാതെ കയ്യടി നേടുവാനുള്ള കൌശലങ്ങളാണ്‌ ഇടതുമുന്നണി വിദ്യാഭ്യാസരംഗത്ത് കാട്ടിക്കൂട്ടിയത്. കോടികള്‍ മുടക്കി സ്വകാരവ്യക്തികളോ സമൂഹങ്ങളോ കോളേജു തുടങ്ങണം, കാശുമുടക്കി ജീവനക്കാരെ നിയമിയ്ക്കണം, വൈദ്യുതിയ്ക്ക് ഉയര്‍ന്ന റേറ്റില്‍ പണമടയ്ക്കണം. എന്നിട്ട് കുട്ടികളെ ഫ്രീയായി പഠിപ്പിയ്ക്കുകയും വേണം. എന്തൊരു മനോഹരമായ ആശയം. എന്തൊരു സാമൂഹിക പ്രതിബദ്ധത.<br /><br />ഫിഫ്ടി ഫിഫ്ടി. എന്തു സാമൂഹിക പ്രതിബദ്ധതയാണ്‌ അതിനുള്ളത്. ഒരാളുടെ പണം കൊന്ട് മറ്റെയാളെ പഠിപ്പിയ്ക്കുക. അവരുടെ സാമ്പത്തിക നിലവാരം പോലും പരിഗണിയ്ക്കാതെ. അതുകൊന്ടൂ തന്നെയാണ്‌ കോടതി അതിനെ എതിര്‍ത്തതും. ഒരു സാമൂഹിക നീതിയും അതിലില്ല. ഉണ്ടെന്നു സ്ഥാപിയ്ക്കാന്‍ ശ്രമിയ്ക്കുന്നത് ആടിനെ പട്ടിയാക്കുന്ന കമ്യൂണിശ്റ്റു പാര്‍ട്ടിയുടെ സ്ഥിരം പരിപാടി മാത്രമാണ്‌.<br /><br />തുടക്കത്തില്‍ സ്വകാര്യസ്വാശ്രയത്തെ കമ്യൂണിസ്റ്റു പാര്‍ട്ടി അംഗീകരിച്ചിരുന്നില്ല. പലരുടെയും എതിര്‍പ്പു വകവയ്ക്കാതെയാണ്‌ നയനാരും പി.ജെ ജോസഫും സ്വകാര്യസ്വാശ്രയമെന്ന ആശയവുമായി മുന്‍പോട്ടുപോയത്. അതിനു ശേഷം വന്ന ആന്റണി സര്‍ക്കാരാണ്‌ സ്വാശ്രയം നടപ്പിലാക്കിയത്.<br />http://njjoju.blogspot.com/2009/02/blog-post.html<br /><br />കെ.ടി തോമസ് കമ്മീഷന്‍ ഫീസുപോലും അംഗീകരിയ്ക്കാതെ ഫിഫ്ടി ഫിഫ്ടിയും അംഗീകരിയ്ക്കാതെയായിരുന്നു ഇടതുപക്ഷത്തിന്റെ വ്യവസ്ഥകള്‍. നയനാരുടെ കാലത്ത് ഗവര്‍മെന്റ് സ്വാശ്രയ കോളേജുകളില്‍ നിന്ന് വാങ്ങിയിരുന്ന ഫീസെങ്കിലും വാങ്ങാനനുവദിയ്ക്കണമെന്ന മാനേജുമെന്റുകളുടെ വാദം സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല.<br /><br />അന്നു വെല്ലൂര്‍ മെഡിക്കല്‍ കോളേജിനെ ചൂണ്ടിക്കാട്ടി അങ്ങനെ നടത്തിക്കൂടേ എന്നഭിപ്രായപ്പെട്ട സുധാകരന്‍ പരിയാരത്തിന്റെ കാര്യം വന്നപ്പോള്‍ അഭിപ്രായം മാറ്റേണ്ടി വന്നു. ശ്രീമതിറ്റീച്ചറാകട്ടെ ഗവര്‍മെന്റ് മെഡിക്കല്‍ കോളേജുകളിലെ ഫീസ് ഉയര്‍ത്തണമെന്നു വാദിച്ചു. കുറഞ്ഞ ഫീസിനു വേണ്ടി വാദിച്ച ശ്രീമതിയും സുധാകരനും തങ്ങളുടെ കീഴിലുള്ള കേളേജുകളില്‍ ഫീസുയര്‍ത്താന്‍ വേണ്ടീ വാദിച്ചു എന്നത് വൈരുധ്യാത്മക അവസരവാദമായിരിയ്ക്കും.<br /><br />പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനു സര്‍ക്കാര്‍ ചിലവിടുന്ന തുക ഇതിനോടൊപ്പം ചേര്‍ത്തുവായിക്കുന്നതു നന്നായിരിയ്ക്കും.<br />തിരുവനന്തപുരം എഞ്ചിജീയറിംഗ് കോളേജില്‍ ഒരു ബി.ടെക് വിദ്യാര്‍ത്ഥിയുടെ പഠനാവശ്യത്തിനായി സര്‍ക്കാര്‍ ചിലവിടുന്നത് 70000/- ഓളം രൂപയാണന്നു നിയമസഭയില്‍ വച്ച കണക്കുകള്‍ പറയുന്നു. ഇത് വിദ്യാര്‍ത്ഥിയുടെ കയ്യില്‍ നിന്നും 6600/- രൂപ മാത്രം വാര്‍ഷിക ഫീസായി ഈടാക്കുമ്പോഴാണ് എന്നോര്‍ക്കണം. ഇതേ പോലെ തന്നെയാണ് മെഡിക്കല്‍ രംഗത്തു സര്‍ക്കാര്‍ ചിലവിടുന്നതും.<br />തൃശൂര്‍ മെഡിക്കല്‍ കോളേജ് ഒരു വിദ്യാര്‍ത്ഥിയ്ക്കായി 4.5 ലക്ഷം ചിലവിടുമ്പോള്‍ കോടയത്ത് അത് 4 ലക്ഷം രൂപയാണ്, ആലപ്പുഴയില്‍ ഏതാണ്ട് 3.56 ലക്ഷം രൂപയും.<br /><br /><br /><strong>ക്രിസ്ത്യന്‍ സ്വാശ്രയകേളേജുകളിലെ പ്രവേശനവും സ്കോളര്‍ഷിപ്പുകളും</strong> <br /><br />കത്തോലിയ്ക്കാ സഭയുടെ കീഴിലുള്ള എന്‍ജിനീയറിംഗ് കോളേജില്‍ വര്‍ഷങ്ങളായി സര്‍ക്കാരിന്റെ എന്‍ട്രന്സ് പരീക്ഷയുടെ ലിസ്റ്റില്‍ നിന്നാണ്‌ പ്രവേശനം നടക്കുന്നത്. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ കഴിഞ്ഞ യു.ഡി.എഫ് കാലത്തും അങ്ങിനെ തന്നെയായിരുന്നു. പക്ഷേ 50% ല്‍ ഫീസിളവ് അനുവദിച്ചിരുന്നില്ല എന്നു മാത്രം. <br /><br />കത്തോലിയ്ക്കാ സഭയുടെ സ്വാശ്രയ പ്രവേശന രീതികള്‍ സുതാര്യമാണ്‌. ഫീസ് ഘടന വ്യക്തമാണ്‌. സംശയമുള്ളവര്‍ ഈ ലിങ്കുകള്‍ പരിശോധിയ്ക്കുക. പ്രവേശന രീതികളും ഫീസും മനസിലാക്കുക. രാഷ്ട്രീയലാഭത്തിനു വേണ്ടി ആരോപണങ്ങള്‍ ഉന്നയിക്കാതിരിയ്ക്കുക.<br /><br />http://www.cengineeringkerala.org/index.asp<br />http://www.kcpcmf.org/<br /><br /><br />അമല, ജൂബിലി, പുഷ്പഗിരി, കോലന്ചേരി എന്നീ കേരളാ ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളേജു മാനേജുമെന്റ് ഫെഡറേഷന്റെ കീഴിലുള്ള മെഡിക്കല്‍ കോളേജുകളില്‍ 10% വരെ, ദാരിദ്രരേഖയ്ക്കു താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പുണ്ട്. കേരള കത്തോലിയ്ക്കാ എന്‍ജിനീയറിംഗ് കോളേജു മാനേജുമെന്റിന്റെ കീഴിലുള്ള 10 കേളേജുകളില്‍ ഒരു കോളേജില്‍ പരമാവധി 10 എന്ന കണക്കില്‍ ദാരിദ്രരേഖയ്ക്കു താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 100% ഫീസിളവുണ്ട്.<br /><br /><br />ഇന്റര്‍ചര്‍ച്ച് കൌണ്‍സിലും കത്തോലിയ്ക്കാ സഭയും മുന്‍പോട്ടു വയ്ക്കുന്ന ആശയങ്ങള്‍ മനസിലാക്കുന്നത് നന്നായിരിയ്ക്കും.<br /><br />1. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുവാന്‍ ന്യൂനപക്ഷങ്ങള്‍ക്ക് അവകാശമുണ്ട്, വിദ്യാര്‍ത്ഥീ പ്രവേശനത്തിനും.<br /><br />2. ന്യൂനപക്ഷ ഭൂരിപക്ഷ ഭേദമന്യേ എല്ലാ സ്വാശ്രയസ്ഥാപനങ്ങളിലും ന്യായമായ ഫീസ് ഈടാക്കുവാന്‍ മാനേജുമെന്റിന്‍ അവകാശമുന്ട്.<br /><br />3. ഫിഫ്ടി ഫിഫ്ടി എന്നത് സാമൂഹിക നീതിയ്ക്കു നിരക്കുന്നതല്ല, പ്രായോഗികവുമല്ല. പ്രത്യേകിച്ച് ന്യൂനപക്ഷ സ്ഥാനപങ്ങളുടെ കാര്യത്തില്‍. മെറിറ്റ് സീറ്റില്‍ വരുന്നവരെ പഠിപ്പിയ്ക്കേണ്ട ബാധ്യത കോളേജിന്റെ നിര്‍മ്മാണത്തിനായി പണം മുടക്കിയ സമുദായത്തില്‍ അടിച്ചേല്‍പിയ്ക്കുന്നതു ശരിയല്ല.<br /><br />4. മാനേജുമെന്റുകള്‍ സ്കോളര്‍ഷിപ്പു നല്‍കുന്നുന്ട്. അധിക ബാധ്യത മാനേജുമ്നെറ്റുകളില്‍ അടിച്ചേല്‍പിയ്ക്കാന്‍ പാടില്ല. സര്‍ക്കാര്‍ വിദ്യാര്‍ത്തികളെ സാമ്പത്തികമായി സഹായിയ്ക്കുവാന്‍ നികുതി പിരിയ്ക്കുന്ന സര്‍ക്കാരിനു കടമയുണ്ട്. കാലക്രമേണ കൂടുതല്‍ സഹായം ചെയ്യുവാന്‍ മാനേജുമെന്റുകള്ക്ക് കഴിയും.<br /><br />5. ഭരണഘടനയെയും കോടതിവിധികളെയും സര്‍ക്കാര്‍ മാനിയ്ക്കണം. ഇവയെ മാനിച്ചുകൊന്ടുള്ള ചര്‍ച്ചയ്ക്ക് തയ്യാറാണ്‌. ചര്‍ച്ചയ്ക്കുവേണ്ടി ചര്‍ച്ച ചെയ്തിട്ടു കാര്യമില്ല. ജനാധിപത്യ മര്യാദകള്‍ പാലിയ്ക്കാതെയുള്ള ചര്‍ച്ചകള്ക്ക് ഒരുക്കമല്ല.<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/33202847-3648477724457958742?l=njjoju.blogspot.com'/></div>N.J ജോജൂhttp://www.blogger.com/profile/13738643443847311533njjoju@gmail.com0tag:blogger.com,1999:blog-33202847.post-34109888275184170762009-06-09T11:20:00.002+06:302009-06-11T18:49:34.470+06:30ലാവ്‌ലിന്‍ തെറ്റും ശരിയുംആരംഭത്തില്‍ പിണറായി കുറ്റക്കാരനല്ല എന്ന ഒരു തോന്നലുണ്ടായിരുന്ന എനിയ്ക്ക് എന്തോക്കെയോ ദുരൂഹതകളില്ലേ എന്ന തോന്നലുണ്ടായിട്ട് അധികം കാലമായില്ല. കിരണ്‍ തോമസിന്റെ ബ്ലോഗില്‍ പിണറായി കുറ്റക്കാരനല്ല എന്ന എന്റെ തോന്നല്‍ ഞാന്‍ എപ്പോഴോ എഴുതിയിട്ടൂണ്ട്. ഈ രണ്ടു തോന്നലിനും പിന്നില്‍ പ്രത്യേകിച്ചു കാരണമൊന്നുമില്ല, ഒരു തോന്നല്‍ മാത്രം. അങ്കിളിന്റെ ബ്ലോഗില്‍ ആധികാരികമായ രേഖകളുടെ പിന്‍ബലത്തില്‍ വിശദമായ ചര്‍ച്ച നടന്നിരുന്നു. അതും ഞാന്‍ പിന്തുടര്‍ന്നില്ല. അതുകൊന്ട് പിണറായി കുറ്റക്കാരനാണോ അല്ലയോ എന്ന് അഭിപ്രായം ​പറയാന്‍ കഴിയില്ല. ഈ പോസ്റ്റ് അഡ്വക്കേറ്റ് ജനറല്‍-സര്‍ക്കാര്‍-ഗവര്‍ണ്ണര്‍ ഇവരുടെ അഭിപ്രായങ്ങളുടെ പ്രസക്തിയെക്കുറിച്ചും ഭരണഘടനാപരമായ സാധുതയെക്കുറിച്ചുമാണ്‌.<br /><br /><br /> ജനോപകാരപ്രദമായ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സാങ്കേതികത്വത്തിന്റെ നൂലാമാലകളില്‍ കുരുക്കി കോടതികയറ്റുന്നത് ഒരിയ്ക്കലും പ്രയോജമുള്ള കാര്യമല്ല. അനാവശ്യമായ അഴിമതി ആരോപണങ്ങളും മറ്റും ഭരണത്തെ തടസപ്പെടുത്താതിരിയ്ക്കാനും ബന്ധപ്പെട്ട ജനപ്രതിധിധികളെ സംരക്ഷിയ്ക്കുന്നതിനും വേണ്ടീയാണ്‌ ഇത്തരം കേസുകളില്‍ മന്ത്രിമാരെയും മറ്റും വിചാരണ ചെയ്യുന്നതിനു അനുമതി ആവശ്യമായി വരുന്നത്.<br /><br />"ഗവര്‍ണര്‍ക്ക് മന്ത്രിസഭയുടെ ഉപദേശം തള്ളിക്കളയാനും സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് സംസ്ഥാനം ഭരിക്കാനും അധികാരമുണ്ടോ എന്നതാണ് നമ്മുടെ ഭരണഘടനയുടെ ആത്മാവിനെ പിടിച്ചുകുലുക്കുന്ന ഗുരുതരമായ പ്രശ്നം".(ജനശക്തി http://jagrathablog.blogspot.com/2009/06/vs.html)<br />ഇതുവളരെ സാമാന്യവത്കരിയ്ക്കപ്പെട്ട ഒരു ചോദ്യമാണ്‌. ഗവര്‍ണ്ണര്‍ക്കെ സ്വന്തം നിലയില്‍ നിയമങ്ങളുണ്ടാക്കാനോ നടപ്പാക്കാനോ ആവില്ല. നിയമസഭപാസാക്കുന്ന ബില്ലുകളും മന്ത്രിസഭ തയ്യാറാക്കുന്ന ഓര്‍ഡിനന്‍സുകളും ഒപ്പുവയ്ക്കുന്ന എന്നതാണ്‌ ഗവര്‍ണ്ണറുടെ പ്രത്യക്ഷമായ ചുമതല എന്ന നിലപാടില്‍നിന്നുമാണ്‌ ഈ ചോദ്യം ഉണ്ടാവുന്നത്. പക്ഷേ ഇവിടെയും തന്റെ വിവേചനാധികാരമുപയോഗിയ്ക്കുവാന്‍ ഗവര്‍ണ്ണര്‍ക്ക് അധികാരമുണ്ട്. ബില്ല്‌ ഒപ്പുവയ്ക്കണമോ തിരിച്ചയയ്ക്കണമോ എന്നതൊക്കെ ഗവര്‍ണ്ണര്‍ക്ക് തീരുമാനിയ്ക്കാവുന്നതാണ്‌.<br /><br />പക്ഷേ പ്രോസിക്യൂഷന്‍ അനുമതി ഇത്തരത്തില്‍ ഒന്നല്ല. മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണ്ണര്‍ സ്വീകരിച്ചുകൊള്ളണമെന്നു പറയുന്നത് യുക്തിയ്ക്കുനിരക്കുന്നതല്ല. അങ്ങനെയാണെങ്കില്‍ മന്ത്രിസഭ കൂട്ടായി അഴിമതി കാണീയ്ക്കുകയും കൂട്ടമായി പ്രോസിക്യൂക്ഷന്‍ അനുമതി നിഷേധിയ്ക്കുകയും ചെയ്താന്‍ ഇവിടെ ഏതുമന്ത്രിയ്ക്കും എന്തഴിമതിയും കാണിയ്ക്കാം എന്ന നിലവരില്ലേ? കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ സെക്രട്ടറിയുടെ കാര്യത്തില്‍ ഇടതുപക്ഷ മന്ത്രിസഭയ്ക്ക് എത്രമാത്രം നിഷ്പക്ഷമാകാനാവും എന്ന സംശയവുമുണ്ട്. അതുകൊണ്ട് ഈ വിഷയത്തില്‍ മന്ത്രിസഭയ്ക്കു മുകളിലായി തീരുമാനമെടുക്കേണ്ട ഒരാള്‍ ഉണ്ടായിരിയ്ക്കേണ്ടത് ആവശ്യമാണ്‌. ഭരണഘടനാ പരമായി അത് ഗവര്‍ണ്ണര്‍ ആണ്‌. <br /><br />ഇവിടെ ഉന്നയിക്കപ്പെടുന്ന ചോദ്യം ഗവര്‍ണ്ണറുടെ തീരുമാനം രാഷ്ട്രീയപ്രേരിതമായികൂടേ എന്നുള്ളതാണ്‌. തീര്‍ച്ചയായും ആവാം. അഡ്വക്കേറ്റ് ജനറലിന്റെ തീരുമാനവും മന്ത്രിസഭയുടെ തീരുമാനവും പക്ഷപാതപരവും രാഷ്ട്രീയപ്രേരിതവുമാകാവുന്നതുപോലെ ഗവര്‍ണറുടെ തീരുമാനവും പക്ഷപാതപരമാവാം, രാഷ്ട്രീയപ്രേരിതവാവാം. പക്ഷേ ഇതൊന്നിനും തെളിവുകളില്ല.<br /><br />കോടതിയില്‍ ഇതൊക്കെ ചോദ്യംചെയ്യപ്പെടാം. കോടതിയുടെ തീരുമാനം അന്തിമമായിരിയ്ക്കുകയും ചെയ്യും. അതും രാഷ്ട്രീയപ്രേരിതമാണെന്നും പക്ഷപാതപരവുമാണെന്നും ആരോപിച്ചാല്‍ ഭരണഘടനാപരമായി തീരുമാനമെടുക്കാന്‍ മറ്റുസംവിധാനങ്ങളൊന്നുമില്ല.<br /><br />"തെളിവുകൾ വേണ്ട; നിയമത്തെ വിലയില്ല; കേന്ദ്ര ഭരണകക്ഷിയുടെ താളത്തിനു തുള്ളി രാഷ്‌ട്രീയ ആഭിചാരത്തിന്റെ പ്രതീകമായി ഒരു ഗവർണ്ണർ" എന്ന വര്‍ക്കേര്‍സ് ഫോറത്തിന്റെ (http://workersforum.blogspot.com/2009/06/blog-post_08.html) ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നാല്ലാതെ എന്തുപറയാന്‍.<br /><br /><b>വാല്‍ക്കഷണം:</b><br /> ഭരണഘടനയെ പുശ്ചിച്ചുനടന്നവര്‍, ഭരണഘടനാവിരുദ്ധമായ നിയമങ്ങളുണ്ടാക്കാന്‍ ശ്രമിച്ചവര്‍ ഭരണഘടന ഭരണഘടന എന്നു പറയുന്നതു കേള്‍ക്കാന്‍ രസമുണ്ട്.<br /><br />പ്രോസിക്യൂഷന്‍ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം ഭരണഘടനാപരമായി ജനാധിപത്യ സര്‍ക്കാരിനില്ല. അതുകൊണ്ടൂ തന്നെ ജനാധിപത്യത്തെ എടുത്ത് കെട്ടിത്തൂക്കിയെന്നൊക്കെ തോന്നുന്നത് പിണറായിക്കുവേണ്ടീ തലകുത്തിനിയ്ക്കുന്നതുകൊന്ടു തോന്നുന്നതാണ്‌.<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/33202847-3410988827518417076?l=njjoju.blogspot.com'/></div>N.J ജോജൂhttp://www.blogger.com/profile/13738643443847311533njjoju@gmail.com7tag:blogger.com,1999:blog-33202847.post-60934112014002859202009-06-04T12:08:00.003+06:302009-06-04T15:42:40.390+06:30നിലനില്ക്കേണ്ട ചിരി(സെബിന്റെ <a href="http://absolutevoid.blogspot.com/2009/06/blog-post.html">ഈ</a> പോസ്റ്റിനുള്ള കമന്റ്)<br /><br /><b>അരാഷ്ട്രീയവാദം</b><br />അരാഷ്ട്രീയവാദി = കമ്യൂണിസ്റ്റ് അല്ലാത്ത ജനപ്രിയ വ്യക്തിത്വം. അബ്ദുള്‍ കലാം, വര്‍ഗ്ഗീസ് കുര്യന്‍, ശശി തരൂര്‍, ശ്രീനിവാസന്‍, സത്യന്‍ അന്തിക്കാട് തുടങ്ങിയവരുടെ കൂട്ടത്തിലേയ്ക്ക് ദേ കിടക്കുന്നു അബ്ദുള്ളക്കുട്ടിയും. കക്ഷിരാഷ്ട്രീയത്തിന്റെ നിറഭേദങ്ങള്‍ക്കപ്പുറത്ത് ഒരു രാഷ്ട്രീയമുണ്ടെന്നു സമ്മതിയ്ക്കാന്‍ ആവാത്തോ കക്ഷിരാഷ്ട്രീയം രൂപപ്പെടുത്തിയ രാഷ്ട്രീയമനസാക്ഷി അതിനനുവദിയ്ക്കത്തതോ എന്തോ. രാഷ്ട്രീയമെന്നാല്‍ കക്ഷിരാഷ്ട്രീയം മാത്രമാണെന്നു ചുരുക്കുകയാണ്‌ ഇക്കൂട്ടര്‍. <br /><br /><b>മന്‍മോഹന്‍സിംഗ് </b><br />മന്‍മോഹന്‍സിംഗ് എന്തിനു ആഗോളവത്കരണത്തെ പിന്തുണയ്ക്കണം? വ്യക്തിപരമായ നേട്ടത്തിനുവേണ്ടി?! രാഷ്ട്രീയം സ്വപ്നത്തില്‍ പോലുമില്ലാതിരുന്ന ഒരാള്‍ ധനമന്ത്രിയായതും പ്രധാനമന്ത്രിയായതും വ്യക്തിപരമായ നേട്ടമുണ്ടാക്കാനാണെന്നു ഞാന്‍ കരുതുന്നില്ല. വാചാലതകൊണ്ടും ശരീരഭാഷകൊണ്ടും കോണ്‍ഗ്രസ്സിന്‌ നാലു വോട്ടു കൂടുതല്‍ വാങ്ങിക്കൊടുക്കാനുള്ള കഴിവുമില്ല. ആ നിലയ്ക്ക് മന്‍മോഹന്‍സിംഗിന്റെ നയങ്ങള്‍ ജനോപകാരപ്രദമെന്ന് അദ്ദേഹം കരുതുന്നുണ്ടാവാം. അദ്ദേഹത്തിന്റെ ആമ്പത്തികര രംഗത്തെ പരിചയവും അദ്ദേഹമറിയുന്ന സാമ്പത്തിക ശാസ്ത്രവും അതിനു നിര്‍ബന്ധിയ്ക്കുന്നുണ്ടാവാം.ഇതൊരു ചായക്കട വിഷയമല്ല. <br /><br /><b>കമ്മ്യൂണിസ്റ്റ്‌ സ്വര്‍ഗ്ഗവും മുതലാളിത്ത നരകവും</b><br />"ബംഗാളി കര്‍ഷകരുടെ പുതുതലമുറ "ഗള്‍ഫുകള്‍" തേടി കേരളത്തിലേക്കും മറ്റും കുടിയേറുന്ന സാമൂഹ്യസാഹചര്യം വിസ്മരിച്ചുകൊണ്ടാണു്, പുതിയ തൊഴില്‍ സാധ്യതതുറന്നുകൊടുക്കുന്ന വ്യവസായവത്കരണത്തിനെതിരെ മമത പടപൊരുതുന്നതു്".<br /> ഇന്ത്യയില്‍ ഏറ്റവും മാതൃകാപരമായി ഭൂപരിഷ്കരണം നടപ്പാക്കിയ സംസ്ഥാനമായ ബംഗാളില്‍, ഏറ്റവും കൂടുതല്‍ കാലം കമ്യൂണിസ്റ്റു ഗവര്‍മെന്റുകള്‍ ഭരിച്ച ബംഗാളില്‍ നിന്ന് കേരളത്തിലേയ്ക്ക് കുടിയേറണമെങ്കില്‍ എന്താണു കേരളത്തില്‍ സംഭകിച്ചത്? കമ്യൂണിസം ദാരിദ്രം പ്രദാനം ചെയ്യുന്നു എന്നന്ന "അസൂയക്കാരുടെ" നിരീക്ഷണങ്ങള്‍ അന്വര്‍ത്ഥവാമുകയാണോ? കേരളം കണ്ട ഏറ്റവും വലിയ വിപ്ലവം ഗള്‍ഫ് യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കുള്ള പ്രവാസവും കുടിയേറ്റവുമാണന്ന് എംജിഎസ് സിന്റെ നിലപാടുകള്‍ ശരിയാവുകയാണോ?<br /><br />കല്ലേച്ചിയുടെ ബ്ലോഗില്‍ കണ്ടതുപോലെ "ക്യൂബയില്‍ നിന്ന്‌ മിയാമിയിലേക്കാണ്‌ ഒഴുക്ക്‌. ഈ ജനങ്ങള്‍ എന്തുകൊണ്ട്‌ അമേരിക്കയില്‍ നിന്ന്‌ ക്യൂബയിലേക്ക്‌ കുടിയേറിപ്പാര്‍ക്കുന്നില്ല.? ബര്‍ലിന്‍മതില്‍ പൊളിച്ചപ്പോള്‍ കിഴക്കന്‍ ജര്‍മനിയില്‍ നിന്ന്‌ പടിഞ്ഞാറോട്ടായിരുന്നു ഒഴുക്ക്‌. നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ കമ്മ്യൂണിസറ്റ്‌ സ്വര്‍ഗത്തില്‍ നിന്ന്‌ മുതലാളിത്ത നരകത്തിലേക്ക്‌." ഇപ്പോഴിതാ ബംഗാളില്‍ നിന്ന് കേരളത്തിലേയ്ക്കും. <br /><br /><b>ഇടതുമുന്നണിയും അധികാരവും</b><br />അവസരം കിട്ടുമ്പോഴൊക്കെ കേന്ദ്രത്തില്‍ അധികാരത്തില്‍ നിന്ന് ഒഴിഞ്ഞു നിന്നവരാണ്‌ ഇടതുപക്ഷക്കാര്‍. അസൂയാലുക്കള്‍ പല കാരണങ്ങളും പറയുന്നുണ്ട്. എനിക്ക് തോന്നിയത് അധികാരത്തിന്റെ ഭാഗമായാല്‍ കമ്യൂണിസ്റ്റുകള്‍ സാമ്പത്തിക നയത്തിന്റെ കാര്യത്തിലെങ്കിലും മെച്ചപ്പെട്ടേനേ എന്നാണ്‌. പുറത്തുനില്ക്കുമ്പോള്‍ ഉള്ള സ്വാതന്ത്ര്യം ഭരിയ്ക്കുമ്പോള്‍ കിട്ടില്ല. പുറത്തുനിന്നാണെങ്കില്‍ സ്വപ്നങ്ങള്‍ മാത്രം മതി. ഭരണത്തിലേറുമ്പോള്‍ യാഥാര്‍ത്ഥ്യങ്ങളെ കണ്ടീല്ലെന്നുനടിയ്ക്കാനാവില്ല. പുറത്ത് ഉത്തരവാദിത്തമില്ല, ഭരണത്തിന്‍ ഉത്തരവാദിത്തമുണ്ട്.വിഷയത്തെ യാഥാര്‍ത്ഥ്യബോധത്തോടെ സമീപിയ്ക്കേണ്ടതായി വരും ഉത്തരവാദിത്തമുണ്ടായിരിയ്ക്കുമ്പോള്. ഭരണത്തില്‍ എത്തിയതുകൊന്ടാണ്‌ ഇടതുപക്ഷത്തിന്‌ കംമ്പ്യൂട്ടറിനെയും തീവണ്ടിയേയും സ്മാര്‍ട്ട് സിറ്റിയേയും എക്സ്പ്രസ് ഹൈവേകളേയും സ്വാശ്രയ വിദ്യാഭ്യാസത്തേയും എഡിബിയേയും ഒക്കെ പിന്തുണയ്ക്കേണ്ടി വന്നത്. ആഗോളവത്കരണത്തെയും ഉദാരവത്കരണത്തെയും അനുകൂലിച്ചു ബുദ്ധദേവ് സംസാരിച്ചത് വിവാദമായിട്ട് അധികം കാലമായില്ല<br /><br /><br /><b>ഇടതുപക്ഷ സമ്മര്‍ദ്ദം</b><br />കോണ്‍ഗ്രസിന്റെ ജനകീയ തെരഞ്ഞെടുപ്പുവാഗ്ദാനങ്ങള്‍ യുപിഎയുടെ പൊതുമിനിമം പരിപാടിയില്‍ ഉള്‍പ്പെടുത്തണമെന്നു് വാശിപിടിച്ചതും അവ നടപ്പാക്കുന്നതില്‍ നിര്‍ണ്ണായകമായ സമ്മര്‍ദ്ദം ചെലുത്തിയതും ഇടതുപക്ഷമായിരുന്നു.<br /><br />ആദ്യമായാണ്‌ ഒരു ഇടതുപക്ഷക്കാരന്‍ അതു കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനമാണെന്നു സമ്മതിയ്ക്കുന്നത്. സത്യം പറഞ്ഞതിനുള്ള അഭിനന്ദനം ആദ്യം. പക്ഷേ സമ്മര്‍ദം സ്ഥാപിയ്ക്കാന്‍ ആദ്യമേ പറഞ്ഞിരിയ്ക്കുന്നു കോണ്‍ഗ്രസ്സ് തിരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ പാലിയ്ക്കാറില്ലാ എന്ന്. കടാശ്വാസത്തേക്കുറിച്ചുള്ള ചര്‍ച്ചയില്‍ ചിദംബരം എണീറ്റുപോയീ എന്നതാണ്‌ കോണ്‍ഗ്രസ്സിനു താത്പര്യമില്ലായിരുന്നു എന്നു സ്ഥാപിയ്ക്കാനുള്ള തെളിവ്. അതിനു കാരണം അറിയണമെങ്കില്‍ തോമസ് ഐസക്കിനോടു ചോദിച്ചാല്‍ മതിയാവും. എല്ലാ പദ്ധതികള്‍ക്കും പണം വേണം, പക്ഷേ പണം പരിമിതമാണ്‌. എത്രയോ പദ്ധതികളുടെ നിര്‍വ്വഹണത്തില്‍ കുറഞ്ഞപക്ഷം ഘടകകക്ഷികളെങ്കിലും  തോമസ് ഐസക്കിനെ പഴിചാരിയിട്ടൂണ്ട്.<br /><br />"കോണ്‍ഗ്രസ് ഉദാരവത്കരണനയങ്ങളെ ചൊല്ലിയല്ല ഇത്തവണ തെരഞ്ഞെടുപ്പു് പ്രചാരണം നടത്തിയതെന്നും ഓര്‍ക്കുക. " തിരഞ്ഞെടുപ്പു പ്രചാരണത്തിലെ വിഷയങ്ങളും പാര്‍ട്ടിയുടെ നയങ്ങളും വ്യത്യസ്ഥമായിരിയ്ക്കും. പ്രചാരണവിഷയത്തിന്റെ പ്രാധാന്യം കേള്‍വിക്കാരുടെ നിലവാരത്തിനുസരിച്ചു പോലും മാറും. ഗ്രാമങ്ങിളോ കുഗ്രാമങ്ങിലോ ചെന്ന് ആണവകരാറിനെക്കുറിച്ചും ആഗോളവത്കരണത്തെക്കുറിച്ചും സംസാരിച്ചാല്‍ എന്താണു പ്രയോജനം? അവരതിന്റെ പ്രത്യക്ഷ ഉപഭോക്താക്കളാകണമെന്നില്ല. എത്രയോ മുശ്ലീം ഏരിയാകളില്‍ സദ്ദാം ഹുസ്സൈനും പാലസ്തീന്‍ പ്രശ്നവും പന്ചായത്തു തിരഞ്ഞെടുപ്പുകളില്‍ വിഷയമായിട്ടൂണ്ട്. <br /><br />പക്ഷേ കോണ്ഗ്രസ്സിന്റെ പ്രകടനപത്രികയില്‍ സാമ്പത്തിക പരിഷ്കാരങ്ങളുമായി മുന്‍പോട്ടു പോകും എന്നു തന്നെയാണു പറഞ്ഞിരിയ്ക്കുന്നത്.<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/33202847-6093411201400285920?l=njjoju.blogspot.com'/></div>N.J ജോജൂhttp://www.blogger.com/profile/13738643443847311533njjoju@gmail.com5tag:blogger.com,1999:blog-33202847.post-61125656150049955182009-06-02T12:10:00.007+06:302009-06-02T14:17:58.938+06:30സ്മാര്‍ട്ട് സിറ്റിയില്‍ സംഭവിയ്ക്കുന്നത്<b>സ്വതന്ത്രാകവകാശം</b><br />2007 മെയ് 13 ന്‌ കേരളസര്‍ക്കാര്‍ ടീകോം കമ്പനിനുമായി ഒപ്പുവച്ച ഫ്രെയിംവര്‍ക്ക് എഗ്രീമെന്റില്‍ ഇപ്രകാരം പറയുന്നു<br /><br />"Upon completion of master plan that determines different plots among other things, SPV will identify plots to be converted to freehold and such plots will be converted to free hold by GoK forthwith without any further consideration or charges. Cumulative area of the plots converted to freehold will not exceed 12% of the total land area at any point of time.(5.4 ARTICLE 5:LAND, FRAMEWORK AGREEMENT)"<br /><br />ചുരുക്കിപ്പറഞ്ഞാല്‍ സ്മാര്‍ട്ട് സിറ്റിയുടെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിക്കഴിഞ്ഞാല്‍ പദ്ധതിപ്രദേശത്തിന്റെ സ്മാര്‍ട്ട്സിറ്റി പ്രൈവറ്റ് ലിമിറ്റഡ്(SPV) തിരഞ്ഞെടുക്കുന്ന 12%ല്‍ കൂടാത്ത ഭൂമിയില്‍ ഗവര്‍മെന്റ് ഓഫ് കേരള(GoK) സ്വതന്ത്രാവകാശം(freehold) അനുവദിയ്ക്കും. <br /><br /><br /><b>പാട്ടക്കരാര്‍</b><br />2007 നവംബറില്‍ ഒപ്പുവച്ച് പാട്ടക്കരാര്‍ അസാധുവായതിനേത്തുടര്ന്ന് പുതിയ പാട്ടക്കരാര്‍ ഉണ്ടാക്കേണ്ടതായി വന്നു. 2009 ഫെബ്രുവരിയില്‍ പാട്ടക്കരാര്‍ ഒപ്പിടാന്‍  സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി ശര്‍മ്മ പറഞ്ഞു. ഫെബ്രുവരി 22 നു തന്നെ ടീ കോം ഫ്രീഹോള്‍ഡിലുള്ള ആശങ്ക പരസ്യമായി പ്രകടിപ്പിയ്ക്കുകയും ചെയ്തു.<br /><br />2009 ഏപ്രില്‍ 21ന്‌ സ്വതന്ത്രാവകാശത്തിന്മേലുള്ള ആശങ്ക പരിഹരിയ്ക്കുന്നതുവരെ കൊച്ചിയിലെ ടീകോമിന്റെ ഓഫീസ് പ്രവര്‍ത്തിയ്ക്കുന്നതു നിര്‍ത്തിവയ്ക്കുന്നതായി ടീകോം പ്രഖ്യാപിച്ചു.<br /><br />"പദ്ധതി പ്രദേശത്തെ 30 ഏക്കര്‍ സ്ഥലത്തു സ്വതന്ത്രാവകാശം ഉണ്ടാകുമെന്ന് ടീകോമുമായുള്ള സര്‍ക്കാരിന്‍റെ ആദ്യ ഉടമ്പടിയില്‍ നിബന്ധനയുണ്ടായിരുന്നു. എന്നാല്‍, ഈ നിബന്ധന പുതിയ ഉടമ്പടിയില്‍ ചേര്‍ത്തിരുന്നില്ല. വിദേശ കമ്പനിക്കു രാജ്യത്തിനകത്തു സ്വതന്ത്രാവകാശം നല്‍കാന്‍ കഴിയില്ലെന്നും, ഇക്കാര്യം നിര്‍മാണം തുടങ്ങിയശേഷം ആലോചിക്കാമെന്നുമാണ് സര്‍ക്കാര്‍ പറഞ്ഞത്. സര്‍ക്കാരിന്‍റെ പെട്ടെന്നുള്ള ഈ നയം മാറ്റം ടീകോം അധികൃതരെ കടുത്ത നിലപാടെടുക്കുന്നതിലേക്ക് നയിക്കുകയായിരുന്നു".(21 ഏപ്രില്‍ 2009 വെബ്‌ദുനിയ)<br /><br />2009 ജൂണ്‍ ഒന്നിന്‌ സ്മാര്‍ട്ട് സ്റ്റിറ്റി സി.ഇ.ഓ ഫരീദ് അബ്ദുള്‍ റഹ്മാന്‍ സ്വതന്ത്രാവകാശത്തേക്കുറിച്ച് സര്‍ക്കാര്‍ ടീകോമിന് ഒരു ഉറപ്പു നല്‍കണം എന്ന് ആവശ്യപ്പെട്ടു. <br /><br />"Tecom, promoters of the proposed Smart City Kochi project, has set a deadline before the State Government by December to sort out all issues that are creating hurdles in the progress of the project." (Kochi, June 1 www.thehindubusinessline.com)<br /><br /><b>കൊച്ചിയും മാള്‍ട്ടയും</b><br />ചുവപ്പുനാടകളിലും കുരുങ്ങിക്കിടക്കുന്നത് കേരളത്തിന്റെ വികസന സ്വപ്നങ്ങളാണ്‌. കാര്യക്ഷമതയില്ലാത്ത രാഷ്ട്രീയ നേതൃത്വമാണ്‌ ഒന്നാം പ്രതി.<br /><br />2006 ജൂലൈയില്‍ പ്രാരംഭ ചര്‍ച്ചകല്‍ ആരംഭിച്ച് , 2007 ഏപ്രിലില്‍ ഒപ്പുവച്ച്, 2007 ഏപ്രിലില്‍ മാസ്റ്റര്‍പ്ലാന്‍ പ്രകാശനം ചെയ്ത്, <a href="http://www.smartcity.ae/malta/video.html">മാള്‍ട്ടയില്‍ സ്മാര്‍ട്ട് സിറ്റി</a> പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു.<br /><br />2004ല്‍ പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ച്, 2006ല്‍ ഒന്നാം കരാര്‍ തയ്യാറായി, 2007ല്‍ രണ്ടാം കരാര്‍തയ്യാറായി, 2009ല്‍ പാട്ടക്കരാര്‍ തയ്യാറായി ഇനിയും മാസ്റ്റര്‍പ്ലാന്‍ തയ്യാറാവാതെ സ്മാര്‍ട്ട് സിറ്റി കൊച്ചി.<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/33202847-6112565615004995518?l=njjoju.blogspot.com'/></div>N.J ജോജൂhttp://www.blogger.com/profile/13738643443847311533njjoju@gmail.com0tag:blogger.com,1999:blog-33202847.post-34338439397445868702009-05-18T15:35:00.001+06:302009-05-18T21:42:53.913+06:30എന്തുകൊണ്ടു തോറ്റു?<object width="425" height="344"><param name="movie" value="http://www.youtube.com/v/GfioKsMobrE&hl=en&fs=1"></param><param name="allowFullScreen" value="true"></param><param name="allowscriptaccess" value="always"></param><embed src="http://www.youtube.com/v/GfioKsMobrE&hl=en&fs=1" type="application/x-shockwave-flash" allowscriptaccess="always" allowfullscreen="true" width="425" height="344"></embed></object><br /><br /><object width="425" height="344"><param name="movie" value="http://www.youtube.com/v/dR-eQ-JTC6o&hl=en&fs=1"></param><param name="allowFullScreen" value="true"></param><param name="allowscriptaccess" value="always"></param><embed src="http://www.youtube.com/v/dR-eQ-JTC6o&hl=en&fs=1" type="application/x-shockwave-flash" allowscriptaccess="always" allowfullscreen="true" width="425" height="344"></embed></object><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/33202847-3433843939744586870?l=njjoju.blogspot.com'/></div>N.J ജോജൂhttp://www.blogger.com/profile/13738643443847311533njjoju@gmail.com5tag:blogger.com,1999:blog-33202847.post-62291011916166169032009-02-22T15:21:00.003+06:302009-02-23T17:38:32.183+06:30സ്വാശ്രയം - കഥ ഇതുവരെ<strong>സ്വാശ്രയം - വാതില്‍ തുറക്കുന്നു</strong><br />ദൈനംദിന ചിലവുകള്‍ക്ക് ബുദ്ധിമുട്ടൂന്ന ഒരു സര്‍ക്കാരിന് ചിലവുകൂടിയ ഉന്നതവിദ്യാഭ്യാസരംഗത്ത് മുതല്‍മുടക്കുന്നതിനു പ്രായോഗികമായ ബുദ്ധിമുട്ടൂണ്ട് എന്ന തിരിച്ചറിവ് യുഡീഎഫ് നു പൊതുവെയും എല്‍ഡീഎഫ് ല്‍ ഒറ്റപ്പെട്ടും ഉണ്ടായിരുന്നു. 2001 ഫെബ്രുവരിയില്‍ ബംഗാളില്‍ 100 സ്വാശ്രയ പ്രൊഫഷണ കോളേജുകള്‍ക്ക് ബംഗാളിലെ സി.പി.എം ഗവര്‍മെന്റ് അനുമതി നല്‍കിയിരുന്നു. ആ സമയം കേരളത്തിലെ വിദ്യഭ്യാസമന്ത്രിയായിരുന്ന പി.ജെ ജോസഫിനും സ്വകാര്യസ്വാശ്രയമെന്ന ആശയം സ്വീകാര്യമായിരുന്നു. മുഖ്യമന്തി ഇ.കെ നയനാര്‍ സ്വകാര്യസ്വാശ്രയങ്ങള്‍ക്ക് അനുകൂല നിലപാടാണ് കൈക്കൊണ്ടിരുന്നത്. എല്‍.ഡി.എഫ് കണ്‍‌വീനറായിരുന്ന അച്യുതാനന്ദന്‍ മൃദു സമീ‍പനമാണ് കൈക്കൊണ്ടിരുന്നത്. അതേ സമയം പിണറായി വിജയനാകട്ടെ സ്വകാര്യ സ്വാശ്രയങ്ങള്‍ ഒരു കാരണവശാലും അനുവദിയ്ക്കുന്ന പ്രശ്നമില്ല എന്ന നിലപാടിലായിരുന്നു.<br /><br /> 2001 മേയില്‍ ആന്റണി ഗവര്‍മെന്റ് അധികാരമേറ്റതിനു തൊട്ടുപിന്നലെ സംസ്ഥാനത്തിന്റെ ധനകാര്യ സ്ഥിതിയെപറ്റി ധവളപത്രമിറക്കി. അധികം വൈകാതെ തന്നെ സ്വാശ്രയപ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ക്ക് മന്തിസഭ അനുമതി നല്‍കുകയും ചെയ്തു. ആ സമയം കേരളത്തില്‍ 4013 എന്‍‌ജിനീയറിംഗ് സീറ്റുകളും വളരെ കുറച്ച് മെഡിക്കല്‍ സീറ്റുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2001 ലെ കണക്കനുസരിച്ച് കര്‍ണ്ണാടകത്തിലും തമിഴ്നാട്ടിലുമായി പ്രൊഫഷണല്‍ വിദ്യഭ്യാസം തേടിയിരുന്ന വിദ്യാര്‍ത്ഥികളില്‍ 45% വും കേരളത്തില്‍ നിന്നുള്ളവരായിരുന്നു. പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്ത് സ്വകാര്യ മേഖലയെ അനുവദിച്ചതിന്റെ ഫലമായി 2001-2004 കാലഘട്ടത്തില്‍ 48 എന്‍‌ജിനീയറിംഗ് കോളേജുകളും, 6 മെഡിക്കല്‍ കോളേജുകളും, 6 ഡന്റല്‍ കോളേജുകളും, 20 MBA and MCA കോളേജുകളും, 29 നേഴ്സിംഗ് കോളേജുകളും 52 B.Ed. കോളേജുകളും പുതുതായി ആരംഭിച്ചു. ഇതിന്റെ ഫലമായി 2500 കോടി രൂപയുടെ നിക്ഷേപം വിദ്യാഭ്യാസരംഗത്ത് ഉണ്ടായി എന്നു മാത്രമല്ല നേരിട്ടൂള്ള 18000 തൊഴിലവസരങ്ങളും 25000 ഓളം പരോക്ഷ തൊഴിലവസരങ്ങളും ഉണ്ടായി. മാത്രമല്ല തമിഴ്നാട് കര്‍ണ്ണാടകങ്ങളിലേയ്ക്ക് പോയ്ക്കോണ്ടിരുന്ന 400 കോടി രൂപയെ കേരളത്തിലേയ്ക്ക് വഴിതിരിച്ചുവിടാനും കഴിഞ്ഞു.<br /><br /><strong>ഫിഫ്ടി-ഫിഫ്ടി</strong><br />ഗവര്‍മെന്റ് എന്‍.ഓ.സി കൊടുത്ത 43 മെഡിയ്ക്കല്‍ കോളേജുകളില്‍ നാലെണ്ണത്തിനു മാത്രമാണ് ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ അനുവാദം കൊടുത്തത്. അവ പുഷ്പഗിരി, കോലഞ്ചേരി അമൃത, കാരക്കോണം ഇവയാണ്. 15 ശതമാനം മാനേജുമെന്റു ക്വാട്ടായും 15 ശതമാനം NRI കോട്ടയും മാത്രമേ മാനേജുമെന്റിനുള്ളൂ എന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് NOC നല്‍കിയത് എന്നാണ് സംസ്ഥാന ഗവര്‍മെന്റ് അവകാസപ്പെടുന്നത്. മാനേജുമെന്റുകളുമായുള്ള നീക്കുപോക്കുകളുടെ അടിസ്ഥാനത്തില്‍ ഈ സീറ്റുവിഭജനം 50-50 നിലയിലേയ്ക്ക് പിന്നീടുമാറി. രണ്ടു സ്വാശ്രയകോളേജ് സമം ഒരു ഗവര്‍മെന്റ് കോളേജ് എന്ന ധാരണ മാനേജുമന്റുകളുമായി ഉണ്ടാക്കിയതായി സര്‍ക്കാര്‍ അവകാശപ്പെടുകയും ചെയ്തു.<br /><br /><strong>TMA പൈ കേസിലെ സുപ്രീം കോടതി വിധിയും വഴിത്തിരിവുകളും</strong> <br />ഈ അവസരത്തിലാണ് TMA പൈ കേസില്‍ സുപ്രീം കോടതി വിധിയുണ്ടാവുന്നത്. മൈനോറിറ്റികള്‍ക്ക് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിയ്ക്കുവാനുള്ള ഭരണഘടനാപരമായ അവകാശത്ത് പുനര്‍നിര്‍‌വ്വചിയ്ക്കുന്ന ഈ വിധിയുടെ അടിസ്ഥാനത്തിലാണ് മുന്‍‌പുണ്ടായിരുന്ന ധാരണകള്‍ ഒക്കെ അപ്രസക്തമാവുന്നതും. 2002 ഡിസംബര്‍ 19ല്‍ സ്വാശയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനവും ഫീസ് ഘടനയും സംബന്ധിച്ച് ഗവര്‍മെന്റ് ഓര്‍ഡറുണ്ടാകുന്നതുവരെ ഈ വിധി കാര്യമായ പ്രതികരണം ഉണ്ടാക്കിയില്ല.<br />ഗവര്‍മെന്റ് 50% വിദ്യാര്‍ത്ഥീപ്രവേശനം സര്‍ക്കാരിന്റെ പൊതുപ്രവേശന പരീക്ഷയുടെ മെറിറ്റ് ലിസ്റ്റില്‍ നിന്ന് ആയിരിയ്ക്കണമെന്നും ഫീസ് Rs.28,750 ആയിരിയ്ക്കണമെന്നും നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്ന് പുഷ്പഗിരിയും കോലഞ്ചേരിയും ഹൈക്കോടതിയെ സമീപിച്ചു. മുഖ്യമന്ത്രി എ.കെ ആന്റണി ഇതിനെ വിശ്വാസവഞ്ചനയായിട്ടാണ് ചിത്രീകരിച്ചത്. ഹൈക്കോടതി ഗവര്‍മെന്റ് നിര്‍ദ്ദേശത്തെ നിയമവിരുദ്ധം എന്നു വിശേഷിപ്പിയ്ക്കുകയും സര്‍ക്കാരിന് 25% മാത്രമായിരിയ്ക്കും പ്രവേശനത്തില്‍ അവകാശം എന്നു വിധിയ്ക്കുകയും ചെയ്തു. മാത്രവുമല്ല മെറിറ്റ് സീറ്റിലെ ഫീസ്, ഗവര്‍മെന്റ് ഹാജരാക്കിയ വരവുചിലവു കണക്കുകളുടെ അടിസ്ഥാനത്തില്‍ 1.5 ലക്ഷമായി കോടതി തീരുമാനിയ്ക്കുകയും ചെയ്തു. കോടതി വിധിയ്ക്കെതിരെ സുപ്രീംകോടതിയെ സമീപിയ്ക്കും എന്നു പറഞ്ഞ ഗവര്‍മെന്റ് പക്ഷേ ഹൈക്കോടതിയില്‍ റിവ്യൂ ഹര്‍ജ്ജി ഫയല്‍ ചെയ്യുക മാത്രമാണ് ചെയ്തത്.ഹൈക്കോടതിയാവട്ടെ റിവ്യൂ ഹര്‍ജ്ജി തള്ളി. അണ്‍‌എയിഡഡ് സ്ഥാപനങ്ങളിലെ ഫീസ് നിശ്ചയിയ്ക്കാന്‍ ഗവര്‍മെന്റിനിനു അവകാശമില്ല എന്നതായിരുന്നു കോടതിയുടെ നിലപാട്. ഇതേത്തുടര്‍ന്ന് ഗവര്‍മെന്റ് ഉണ്ട് എന്നവകാശപ്പെട്ടിരുന്ന 50-50 ധാരണ ഈ രണ്ടു മാനേജുമെന്റുകളും തള്ളിക്കളഞ്ഞു. <br /><br /><strong>പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന്റെ ചിലവ്</strong><br />സ്വകാര്യസ്വാശ്രയങ്ങളുടെ അരംഭത്തിനു മുന്‍പ് വളരെ തുശ്ചമായ ഫീസായിരുന്നു ഗവര്‍മെന്റ് കോളേജുകളിലും ഗവര്‍മെന്റ് സ്വാശ്രയങ്ങളിലെ മെറിറ്റ് സീറ്റിലും നിലവിലിരുന്നത്. ഇത് മെഡിക്കല്‍ കോളേജുകളില്‍ ഏകദേശം 11500 രൂപയും എന്‍‌ജിനീയറിംഗ് കോളേജുകളില്‍ 6600 രൂപയും ആ‍യിരുന്നു.അതേസമയം ഗവര്‍മെന്റ് സ്വാശ്രയങ്ങളിലെ പേയ്മെന്റ് സീറ്റുകളില്‍ ഉയര്‍ന്ന ഫീസാണ് ഈടാക്കിയിരുന്നത്. ഇതേ ഏകദേശം 40,000/- രൂ ഫീസും 2 ലക്ഷം രൂപാ ഡിപ്പോസിറ്റും എന്ന രീതിയിലായിരുന്നു. ഇതിനും പുറമേ വളരെ ഉയര്‍ന്ന ഫീസ് ഈടാക്കിയിരുന്ന എന്‍.ആര്‍.ഐ സീറ്റുകളും നിലനിന്നിരുന്നു.<br /><br />പുതിയ ഗവര്‍മെന്റ ഓര്‍ഡര്‍ പ്രകാരം മെഡിക്കല്‍ കോളെജിലെ ഫീസ് 8,750 രൂപയും സ്വാശ്രയ കോളെജുകളിലെ ഗവര്‍മെന്റ് നിശ്ചയിച്ച ഫീസ് 28,750 ആയിരുന്നു. കോടതിവിധിപ്രകാരം 25% സര്‍ക്കാര്‍ മെറിറ്റ് ലിസ്റ്റിനുള്ള ഫീസ് 1.5 ലക്ഷമായി. 75 % സീറ്റില്‍ 4.38 ലക്ഷം രൂപ പുഷ്പഗിരി മെഡിക്കല്‍ സൊസൈറ്റി ഫീസിനത്തില്‍ ഈടാക്കി.<br /><br />പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനു സര്‍ക്കാര്‍ ചിലവിടുന്ന തുക ഇതിനോടൊപ്പം ചേര്‍ത്തുവായിക്കുന്നതു നന്നായിരിയ്ക്കും.<br />തിരുവനന്തപുരം എഞ്ചിജീയറിംഗ് കോളേജില്‍ ഒരു ബി.ടെക് വിദ്യാര്‍ത്ഥിയുടെ പഠനാവശ്യത്തിനായി സര്‍ക്കാര്‍ ചിലവിടുന്നത് 70000/- ഓളം രൂപയാണന്നു നിയമസഭയില്‍ വച്ച കണക്കുകള്‍ പറയുന്നു. ഇത് വിദ്യാര്‍ത്ഥിയുടെ കയ്യില്‍ നിന്നും 6600/- രൂപ മാത്രം വാര്‍ഷിക ഫീസായി ഈടാക്കുമ്പോഴാണ് എന്നോര്‍ക്കണം. ഇതേ പോലെ തന്നെയാണ് മെഡിക്കല്‍ രംഗത്തു സര്‍ക്കാര്‍ ചിലവിടുന്നതും.<br />തൃശൂര്‍ മെഡിക്കല്‍ കോളേജ് ഒരു വിദ്യാര്‍ത്ഥിയ്ക്കായി 4.5 ലക്ഷം ചിലവിടുമ്പോള്‍ കോടയത്ത് അത് 4 ലക്ഷം രൂപയാണ്, ആലപ്പുഴയില്‍ ഏതാണ്ട് 3.56 ലക്ഷം രൂപയും.<br /><br /><strong>കെ.ടി തോമസ് കമ്മീഷന്‍ </strong><br />സുപ്രീം കോടതി 2003 ആഗസ്റ്റ് 14 ന് “Islamic Academy of Education and another versus the State of Karnataka and others” കേസിലെ വിധി 2002 ഒക്ടൊബറിലെ TMA പൈ വിധിയെ വ്യക്തമാക്കുന്നതായിരുന്നു. ഇതില്‍ സംസ്ഥാനഗവര്‍മെന്റ് സ്വാശ്രയ കോളേജുകളിലെ ഫീസ് നിശ്ചയിയ്ക്കാനും സ്വകാര്യസ്വാശ്രയങ്ങളുടെ കണ്‍സോര്‍ഷ്യം നടത്തുന്ന പ്രവേശനപരീക്ഷയ്ക്ക് മേല്‍നോട്ടം വഹിയ്ക്കാനും കമ്മിറ്റികള്‍ രൂപീകരിയ്ക്കണമെന്നു നിര്‍ദ്ദേശിച്ചു. ഹൈക്കോടതി നിര്‍ദ്ദേശിയ്ക്കുന്ന റിട്ടയേര്‍ഡ് ജഡ്ജ് ആയിരിയ്ക്കണം ഈ കമ്മിറ്റികളുടെ ചെയര്‍മാന്‍. ഇതനുസരിച്ചാണ് കെ.ടി തോമസ് കമ്മിറ്റി രൂപീകരിയ്ക്കപ്പെടുന്നത്. <br /><br />കെ.ടി തോമസ് കമ്മിറ്റി നിശ്ചയിച്ച ഫീസ് ഇപ്രകാരമാണ്.<br />എം.ബി.ബി.എസ്:-1,13,000 രൂ<br />എന്‍ജീനീയറിഗ് :- 38,000 രൂ<br />ഡെന്റല്‍ :- 76,000 രൂ<br />എം.സി.എ :- 38,000 രൂ<br /><br />2004 മേയില്‍ കെ.റ്റി തോമസ് കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നു. കെ.ടി തോമസ് ശുപാര്‍ശകളെ ഗവര്‍മെന്റ് സ്വീകരിച്ചില്ല.<br />പ്രതിപക്ഷ വിദ്യാര്‍ത്ഥീ സംഘടകള്‍ ശുപാര്‍ശകള്‍ക്കെതിരെ രംഗത്തു വന്നു. <br /><br /><strong>കേരളാ സ്വാശ്രയ പ്രൊഫഷണല്‍ കോളേജ് നിയമം 2004</strong><br />2004 ജൂലൈ 24നു യുഡിഫ് ഗവര്‍മെന്റ് “THE KERALA SELF FINANCING PROFESSIONAL COLLEGES (PROHIBITION OF CAPITATION FEES AND PROCEDURE FOR ADMISSION AND FIXATION OF FEES), 2004 എന്ന ഓര്‍ഡിനന്‍സ് ഗവര്‍ണ്ണര്‍ ആര്‍.എല്‍ ഭാട്ടിയുടെ അംഗീകാരത്തിനു സമര്‍പ്പിച്ചു. ഇതിലെ പല നിര്‍ദ്ദേശങ്ങളും സുപ്രീം കോടതി വിധിയ്ക്ക് എതിരും കോടതില്‍ ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതുമായിരുന്നു. ഗവര്‍ണ്ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കുന്നതിനു വിസമ്മതിയ്ക്കുകയും അസംബ്ലിയില്‍ ബില്ലായി അവതരിപ്പിയ്ക്കുവാന്‍ നിര്‍ദ്ദേശിയ്ക്കുകയും ചെയ്തു. രാഷ്ട്രീയപ്പാര്‍ട്ടികളുടെയും വിദ്യാര്‍ത്ഥീപ്രസ്ഥാനങ്ങളുടെയും അതൃപ്തി ഏറ്റുവാങ്ങിയ കെ.ടി തോമസ് കമ്മിറ്റി ശുപാര്‍ശകളെ മറികടക്കുകയായിരുന്നു ഓര്‍ഡിനനസിന്റെ ലക്ഷ്യം. ഓര്‍ഡിനന്‍സിലെ പല വ്യവസ്ഥകളും സുപ്രീംകോടതി അസാധുവാക്കുകയും ഭരണഘടനാവിരുദ്ധമെന്നു വിധിയെഴുതുകയും ചെയ്ത ഉണ്ണികൃഷ്ണന്‍ കേസിലേതിനു സമാനമായിരുന്നു. ഗവര്‍ണ്ണറുടെ അംഗീകാരത്തോടെ ഓര്‍ഡിനനസിറക്കുകയും നിയമസഭയുടെ അനുമതി നേടിക്കഴിയുകയും ചെയ്തതിനു ശേഷം ഭരണഘടനയുടെ ഒന്‍‌പതാം ഷെഡ്യൂളില്‍ പെടുത്തി കോടതികളുടെ നിരീക്ഷണത്തില്‍ നിന്നും നിയമത്തെ സ്വതന്ത്രമാക്കുകയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. ബില്ല് നിയമസഭയില്‍ അവതരിപ്പിയ്ക്കപ്പെടുകയും ഗവര്‍ണ്ണര്‍ അംഗീകരിയ്ക്കുകയും ചെയ്തു.<br /><br />പുഷ്പഗിരി ഈ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. 2004 ജൂലൈ 29 നു ഉണ്ടായ ഇടക്കാലവിധിയില്‍ സുപ്രീംകോടതി 50-50 ക്വോട്ടാ സ്റ്റേ ചെയ്യുവാന്‍ മടിച്ചു. 50-50 അടിസ്ഥാനത്തില്‍ പൊതു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്തുവാന്‍ ഗവര്‍മെന്റിന്റെ അനുവദിച്ചു. പക്ഷേ ഫീസ് ഘടന കെ.ടി തോമസ് കമ്മിറ്റി ശുപാര്‍ശപ്രകാരമുള്ളതായിരിയ്ക്കണമെന്നും നിര്‍ദ്ദേശിച്ചു. നിയമസഭയിലും തെരുവുകളിലും എന്തു സംഭവിയ്ക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലല്ല നിയമങ്ങളുടെയും ഭരണഘടയുടെയും അടിസ്ഥാനത്തിലാണ് കോടതിവിധികള്‍ ഉണ്ടാവുന്നതെന്ന് കേരളത്തില്‍ പ്രതിപക്ഷം അഴിച്ചുവിടുന്ന സമരങ്ങളെ ചൂണ്ടിക്കാട്ടിയ കെ.കെ വേണുഗോപാലിനു മറുപടി ലഭിച്ചു. മൂന്നംഗ ബഞ്ച് ഈ കേസ് വലിയ ഒരു ബഞ്ചിന്റെ പരിഗണനയ്ക്ക് ശുപാര്‍ശ ചെയ്തു.<br /><br />ആന്റണി രാജിവച്ചതിനെ തുടര്‍ന്ന് 2004, ആഗസ്റ്റ് 30 ന് ഉമ്മന്‍‌ ചാണ്ടി മന്ത്രിസഭ അധികാരം ഏറ്റെടുത്തു.<br /><br />തൃശ്ശൂര്‍ ജൂബിലി മിഷനിലെയും മറ്റു സ്വാ‍ശ്രയ മെഡിയ്ക്കല്‍ കോളേജുകളിലെയും മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിച്ച രണ്ടാം വര്‍ഷ എംബിബി‌എസ് വിദ്യാര്‍ത്ഥികള്‍ 1.3 ലക്ഷം ഫീസ് എന്ന മാനേജുമെന്റുകളുടെ ആവശ്യത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. ജനുവരി 17, 2005 ലെ ഹൈക്കൊടതിവിധിയില്‍ 29, ജൂലൈയിലുണ്ടായ സുപ്രിം കോടതിയുടെ ഇടക്കാല വിധി മെറിറ്റ് സീറ്റിലും ബാ‍ധകമാണെന്നും, മെറിറ്റ് മാനേജുമെന്റ് സീറ്റ് വ്യത്യാസം കൂടാതെ 2003-2004 ലും 2004-2005 ലും പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ കെ.ടി തോമസ് കമ്മീഷന്‍ പ്രകാരമുള്ള ഫീസ് കൊടുക്കേണ്ടതാണന്നും വിധിച്ചു. ക്രോസ് സബ്‌സിഡി പാടില്ല എന്ന് ഇടക്കാല വിധിയിലെ സുപ്രിം കോടതി നിര്‍ദ്ദേശം ഹൈക്കൊടതി ചൂണ്ടിക്കാണിച്ചു.<br /><br /><strong>ഇനാംദാര്‍ കേസിലെ സുപ്രീം കോടതി വിധി</strong><br />2005 ആഗസ്റ്റ് 12 ന് ഇനാംദാര്‍ കേസില്‍ സുപ്രീംകോടതി വിധി പ്രസ്താവിച്ചു. മൈനോറിറ്റിയോ നോണ്‍ മൈനോറിറ്റിയോ ആയ സ്വകാര്യ അണ്‍ എയിഡഡ് പ്രഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള കോളേജുകളില്‍ സീറ്റു റിസര്‍വേഷനോ ക്വാട്ടായോ കൊണ്ടുവരുവാന്‍ സ്റ്റേറ്റ് ഗവര്‍മെന്റിന് അധികാരമില്ല എന്നതായിരുന്നു വിധിയുടെ ചുരുക്കം.<br /><br /> ചുരുക്കത്തില്‍ 2006 മേയില്‍ എല്‍.ഡി.എഫ് ഗവര്‍മെന്റ് അധികാരത്തിലെത്തുന്നതിനു മുന്‍പേതന്നെ സുപ്രധാനമായ പല കോടതി വിധികളും വന്നിരുന്നു. TMA പൈ കേസില്‍ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെപ്പറ്റി വ്യക്തതയുണ്ടായി. പുഷ്പഗിരിയും സംസ്ഥാനഗവര്‍മെന്റും തമ്മിലുള്ള കേസിന്റെ ഇടക്കാല വിധിയില്‍ ക്രോസ് സബ്‌സിഡി പാടില്ല എന്നു നിര്‍ദ്ദേശിച്ചിരുന്നു. ഇനാംദാര്‍ കേസു പ്രകാരം അണ്‍‌എയിഡഡ് കോളേജുകളില്‍ പ്രത്യേക ക്വാട്ടാകള്‍ അവകാശപ്പെടാന്‍ സംസ്ഥാനസര്‍ക്കാരിനു കഴിയില്ല എന്ന വ്യക്തമായി.<br /><br />(സമയപരിമിതിയും പ്രായോഗിക ബുദ്ധിമുട്ടൂകളും നിമിത്തം 2001-2006 വരെ കാലത്തിലെ സുപ്രധാന സംഭവങ്ങള്‍ മാതമേ ഉള്‍ക്കൊള്ളിച്ചിട്ടൂള്ളൂ. തുടരുമായിരിയ്ക്കും :) )<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/33202847-6229101191616616903?l=njjoju.blogspot.com'/></div>N.J ജോജൂhttp://www.blogger.com/profile/13738643443847311533njjoju@gmail.com2tag:blogger.com,1999:blog-33202847.post-44805352536521796052008-11-02T12:09:00.008+06:302008-11-18T12:58:32.000+06:30ഡാനിഷ് മജീദിന്റെ കഥഡാനിഷ് മജീദിനെ ആദ്യമായി പരിചയപ്പെട്ടത് ഏഷ്യാനെറ്റിന്റെ കേട്ടതും കണ്ടതും പരിപാടിയിലൂടെയായിരുന്നു. സ്വന്തമായി എന്റെങ്കിലും ചെയ്യണമെന്ന്‌ ആഗ്രഹമുള്ള യുവജനതയുടെ പ്രതിനിധി. പതിനേഴുവയസുള്ള വട്ടോളിക്കാരന്‍. പക്ഷേ ഹൈട്ടെക് സംരഭങ്ങളും വൈറ്റ് കോളര്‍ ജോലികളും സ്വപ്നം കാണുന്നവരില്‍ നിന്നും വേറിട്ട് ഡാനിഷ് തിരഞ്ഞെടുത്തത് പശുവളര്‍ത്തലായിരുന്നു എന്നു മാത്രം.<br /><br />കേരളത്തിലെ പല ഡയറി ഫാമുകളിലും പരിശീലനം ലഭിയ്ക്കുവാന്‍ ജോലിയ്ക്കു ചെയ്തു. മില്‍മയുടെ പല പരിശീലന പരിപാടികളിലും പങ്കെടുത്തു. ഒടുവില്‍ ബാങ്കില്‍ നിന്നും ലോണെടുത്ത് സ്വന്തമായി ഒരു ഡയറി ഫാം തുടങ്ങി. ഇരുപതോളം പശുക്കള്‍.<br /><br />അതോടെ പ്രശ്നങ്ങള്‍ക്കു തുടക്കവുമായി. ഫാമിന് ലൈസന്‍സ് ഇല്ല എന്നതായിരുന്നു അദ്യത്തെ കുറ്റം. പശുക്കളെ വളര്‍ത്തുന്നതിന് ലൈസന്‍സ് ആവശ്യമില്ല എന്നതാണു വസ്തുത. പിന്നെ പഞ്ചായത്തുവക നടപടികള്‍, ഫോണിയൂടെയുള്ള ഭീഷണികള്‍. പശുക്കള്‍ക്ക് ആരെങ്കിലും വിഷം കൊടുക്കുമോ എന്നു ഭയന്ന് ഉറക്കം പോലും നഷ്ടപ്പെട്ടെന്ന് ഡാനിഷ് പറയുന്നു. ഒരു മാസം മുന്‍പ് മനോരമയില്‍ വര്‍ത്തയായി വന്നിരുന്നു. ഇന്ന് സണ്‍‌ഡേ സപ്ലീമെന്റില്‍ വിശദമായി കൊടുത്തിട്ടൂണ്ട്.<br /><br /><a href="http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753770&articleType=Malayalam%20News&contentId=4705309&BV_ID=@@@">മനോരമയിലെ ലേഖനം</a><br />(ലിങ്കുകള്‍ കുറച്ചുദിവസം കഴിഞ്ഞാല്‍ കിട്ടിയെന്നു വരില്ല, അതുകൊണ്ട് സ്ക്രീന്‍ ഷോട്ടുകള്‍ ഒപ്പം ഇടൂന്നു)<br /><a href="http://i125.photobucket.com/albums/p68/njjoju/danish_majeed1.jpg">ഡാനിഷ് മജീദ് 1</a><br /><a href="http://i125.photobucket.com/albums/p68/njjoju/danish_majeed2.jpg">ഡാനിഷ് മജീദ് 2</a><br /><a href="http://i125.photobucket.com/albums/p68/njjoju/danish_majeed3.jpg">ഡാനിഷ് മജീദ് 3</a><br /><br /><br />പരിസരമലിനീകരണം, ദുര്‍ഗന്ധം, കൊതുക് തുടങ്ങിയവയൊക്കെയാണ് ആരോപണങ്ങള്‍. രാത്രിപത്തുമണിയ്ക്കു ശേഷമാണത്രേ ഈ പ്രശ്നങ്ങളെല്ലാം. കുന്നുമ്മല്‍ ബ്ലോക്ക് ഹെല്‍ത്ത് ഓഫീസര്‍, വെറ്റിനറി സര്‍ജന്‍, വില്ലേജ് ഓഫീസര്‍, ജില്ലാ ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍, സംസ്ഥാന ക്ഷീരവകുപ്പ് ഡയറക്ടര്‍, ബയോടെക് ഡയറക്ടര്‍ തുടങ്ങിയവരൊക്കെ നല്ല സര്‍ട്ടിഫിക്കറ്റു കൊടുത്തിട്ടും പഞ്ചായത്തും പാര്‍ട്ടിയും ഇപ്പോഴും പഴയപടി. പഞ്ചായത്ത് അനുമതി നല്‍കേണ്ട വൈദ്യുതി കണക്ഷനും നിഷേധിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ക്ഷീരവികസനവകുപ്പില്‍ നിന്നുകിട്ടേണ്ട പണമൊക്കെ പഞ്ചായത്ത് തടഞ്ഞു വച്ചിരിയ്ക്കുകയാണ്.<br /><br />ചാണകം മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ചാണകം മെഴുകിയ തറകള്‍. കത്തിയ്ക്കാന്‍ ചാണകവരളികള്‍. വളമായി ചാണകം. ചാണകത്തെ അറച്ചാ‍ല്‍ ചോറില്‍ പുഴുവിനെ കാണും എന്നൊരു പഴമൊഴിവരെയുണ്ട്. കാലിവളര്‍ത്തല്‍ കുറച്ചുകാലം മുന്‍പുവരെ സര്‍വ്വ സാധാരണവുമായിരുന്നു. എന്നു മുതലാണ് പരിസരവാസികള്‍ക്ക് ഉറക്കം നിഷേധിയ്ക്കുന്ന തരത്തില്‍ ചാണകം രൂക്ഷഗന്ധം പുറപ്പെടുവിച്ചു തുടങ്ങിയത്?<br /><br />അമൃതയിലെ സിറ്റിസണ്‍ ജേര്‍ണസിസ്റ്റ് എന്ന പരിപാടിയില്‍ ഗുരുവായൂരിലെ ലോഡ്ജില്‍ നിന്നുള്ള മാലിന്യങ്ങള്‍ കെട്ടിക്കിടന്ന് ദുര്‍ഗ്ഗന്ധം വമിയ്ക്കുന ഒരു പ്രദേശത്തേക്കുറീച്ച് ഒരു വാര്‍ത്ത അവതരിപ്പിച്ചു കണ്ടൂ. അധികൃതര്‍ അതിനെ ന്യായീകരിയ്ക്കുന്നതായാണ് കണ്ടത്. നഗരത്തിലെ മാലിന്യങ്ങള്‍ ഗ്രാമങ്ങളില്‍ നിക്ഷേപിയ്ക്കാന്‍ ശ്രമിച്ചതാണ് നമ്മുടെ നഗരസഭകള്‍. അപ്പോള്‍ പ്രശ്നം ദുര്‍ഗ്ഗന്ധം മാത്രമാകാന്‍ വഴിയില്ല.<br /><br />കമ്യൂണിസ്റ്റു പാര്‍ട്ടി അംഗമല്ല എന്നതുമാത്രമാണ് ഡാനിഷ് ചെയ്ത കുറ്റം. മനോരമ പറയുന്നതുശരിയാണെങ്കില്‍ ഡാനിഷ് മറ്റൊരപരാ‍ധം കൂടി ചെയ്തു, കെ.എസ്.യു വിന്റെ ലേബലില്‍ സ്കൂള്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചു.<br /><br />കേരളത്തിലെ പശുക്കളുടെ എണ്ണത്തിലെ കുറവ് ഒരു പ്രധാന പ്രശ്നമായി ഗവര്‍മെന്റ് കാണുന്നു. തമിഴ്നാട്ടില്‍ നിന്നും പശുക്കളെ കൊണ്ടു വരാനുള്ള ഒരു പദ്ധതി നടപ്പാക്കുകയും ചെയ്യുന്നു. അരിക്ഷമത്തിനു പരിഹാരമായി പാലുകുടിയ്ക്കാനാണ് ഭക്ഷ്യവകുപ്പു മന്ത്രിതന്നെ ഉപദേശിച്ചിട്ടൂള്ളത്. പശുവളര്‍ത്തലിനെ പ്രോത്സാഹിപ്പിയ്ക്കാന്‍ പാലിനു വിലകൂട്ടുന്നു, പശുക്കള്‍ക്ക് ഇന്‍ഷുറന്‍സ് കൊടുക്കുന്നു എന്നു വേണ്ട എന്തെല്ലാം പരിപാടികള്‍.<br /><br />ഒന്നും രണ്ടും പശുവിനെ വളര്‍ത്തുന്ന രീതിയില്‍ പ്രതീക്ഷയര്‍പ്പിയ്ക്കുന്നത് മണ്ടത്തരമായിരിയ്ക്കും. പശുവളര്‍ത്തല്‍ പലരും ലാഭകരമായി കാണുന്നില്ല. പക്ഷേ ശ്രദ്ധയും അധ്വാനവും കൂടുതല്‍ വേണമെന്ന് കരുതുന്നു. ഒരു അഞ്ചുവര്‍ഷം മുന്‍പുവരെ പശുവളര്‍ത്തലുണ്ടായിരുന്ന വീടുകളില്‍ പോലും ഇപ്പോള്‍ പശുവിനെ വളര്‍ത്തുന്നില്ല എന്നതാണ് അനുഭവം. ചെറുകിട ഫാമുകളായിരിയ്ക്കും ഭാവിയില്‍ ഒരു പക്ഷേ പ്രതിവിധി.<br /><br /><a href="http://attacherysdreams.blogspot.com/2008/10/blog-post.html">മറ്റൊരു പോസ്റ്റ്</a><br /><br /><a href="http://insidekerala.com/n/index.php?mod=article&cat=Regional&article=24237">No need to shut down the Dairy farm of a student</a><br /><br />“just last night I was watching a programme on Asianet about a 17 year old boy called Danish Majeed somewhere in North Malabar who owns and runs his own succesful dairy farm ! The local comrades are trying their best to shut it down since he is not a 'party' man. He was saying he can't even sleep now because he has been tipped off that his cows could be poisoned.” മറ്റൊരു പോസ്റ്റില്‍ അശ്വിന്‍ എന്നയാളുടെ ഒരു കമന്റ്.<br /><br /><br /><br />ഇതാണോ രാഷ്ടീയം? ഇതാണോ ജനാധിപത്യം? ഇതാണോ പുരോഗമനപരമായ ആശയങ്ങള്‍?<br />എന്തെങ്കിലും സ്വന്താമായി ആരംഭിയ്ക്കുന്നവരെ കുത്തുപാളയെടുപ്പിയ്ക്കുന്ന സമീപമാണ് കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രത്യേകിച്ച് കമ്യൂണിസ്റ്റു പാര്‍ട്ടി കൈക്കൊണ്ടിട്ടൂള്ളത്. രണ്ടു പ്രശസ്തമായ മാധ്യമങ്ങള്‍ ഈ വിഷയം അവതരിപ്പിയ്ക്കുന്നത് കണ്ടിട്ട് ഭരണനേതൃത്വമോ രാഷ്ട്രീയനേതൃത്വനോ ഇടപെടുമെന്ന് വെറുതെ വ്യാമോഹിച്ചു. രാഷ്ടീയ മുതലെടുപ്പിനായെങ്കിലും പ്രതിപക്ഷം ഇതു കുത്തിപ്പൊകുമെന്നു കരുതി. അതും ഉണ്ടായില്ല. ഏഷ്യാനെറ്റിലും മനോരമയിലും പ്രശ്നം അവതരിപ്പിച്ചിട്ട് ഒരു മാസം കഴിഞ്ഞിട്ടും പരിഹരിയ്ക്കപ്പെടാത്തതുകൊണ്ടായിരിയ്ക്കുമല്ലോ മനോരമ സപ്ലീമെന്റില്‍ വളരെ വിശദമായി കൊടുത്തത്. ആരെങ്കിലും കാണുന്നുണ്ടോ ആവോ?<br /><br />പ്രോത്സാഹിപ്പിയ്ക്കപ്പെടേണ്ട സമീപനങ്ങളെ സഹായിച്ചില്ലെങ്കിലും കുഴപ്പമില്ല ഉപദ്രവിയ്ക്കരുത്.<br /><br />രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഇരട്ടത്താപ്പും സ്വജനപക്ഷപാതവും അസഹിഷ്ണുതയും ഒക്കെ മാനസിലാക്കുവാന്‍ ഒരു സംഭവം കൂടി. ആരെങ്കിലും കാണുന്നുണ്ടോ ആവോ?<br /><br />നവംബര്‍ 17 ന് കൂട്ടിച്ചേര്‍ത്തത്.<br /><a href="http://veekshanam.com/keralam/5140.html">വീക്ഷണത്തിലെ വാര്‍ത്ത</a><br /><a href="http://www.deshabhimani.com/Profile.aspx?user=53266">മനോരമയ്ക്ക് ദേശാഭിമാനിയുടെ മറുപടി</a><br /><br /><a href="http://ethir.blogspot.com/2008/11/blog-post.html">നീരജിന്റെ പോസ്റ്റില്‍ നിന്നു</a> കിട്ടിയ ചിത്രം കൂടെ ചേര്‍ത്തിരിയ്ക്കുന്നു.<br /><a href="http://4.bp.blogspot.com/_4Hu5AZFYYrA/SSJgYWxOXyI/AAAAAAAAAEo/BdOvU1kRYmY/s1600-h/cpm_pasu.jpg"><img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 320px; height: 254px;" src="http://4.bp.blogspot.com/_4Hu5AZFYYrA/SSJgYWxOXyI/AAAAAAAAAEo/BdOvU1kRYmY/s320/cpm_pasu.jpg" border="0" alt=""id="BLOGGER_PHOTO_ID_5269880485522071330" /></a><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/33202847-4480535253652179605?l=njjoju.blogspot.com'/></div>N.J ജോജൂhttp://www.blogger.com/profile/13738643443847311533njjoju@gmail.com45tag:blogger.com,1999:blog-33202847.post-73648776164627168992008-09-17T13:16:00.005+06:302008-09-17T20:52:01.290+06:30വിവാദ പാഠപ്പുസ്തകം: ഒരു അനുസ്മരണം.വിവാദപാഠപ്പുസ്തക വിശദീകരണ സമ്മേളനത്തില്‍ വച്ച് പൂക്കോട്ടൂര്‍ ‍നടത്തിയ പ്രസംഗമാണ് ഈ പോസ്റ്റിന്റെ വിഷയം. അദ്ദേഹം അവതരിപ്പിച്ച വിഷയങ്ങളുടെ പ്രസക്തഭാഗങ്ങള്‍ സംക്ഷിപ്തമായി അവതരിപ്പിയ്ക്കുകയാണ് എന്റെ ഉദ്യമം. വീഡിയോ കാണെണ്ടവര്‍ക്ക് ഇവിടെ അതു കാണാം.<br /><br /><object height="360" width="450"><embed src="http://www.muslimvideo.com/tv/flvplayer2.swf" flashvars="config=http://www.muslimvideo.com/tv/flvplayer3.php?viewkey=d456b15e65e299b5bf19&vimg=http://www.muslimvideo.com/tv/thumb/1_13699.jpg" quality="high" bgcolor="#000000" wmode="transparent" autostart="false" width="450" height="360" loop="false" align="middle" type="application/x-shockwave-flash" pluginspage="http://www.macromedia.com/go/getflashplayer" scale="exactfit"></embed> </object><br /><br /><strong>എന്തുകൊണ്ട് എതിര്‍ക്കുന്നു?</strong><br />മുന്‍പ് പാഠപ്പുസ്തകങ്ങളില്‍ കമ്യൂണിസത്തെക്കുറിച്ചും കാറല്‍ മാക്സിനെക്കുറിച്ചും, ഏഗത്സിനെക്കുറിച്ചും ലെനിനെകുറിച്ചും പഠിപ്പിച്ചപ്പോള്‍ ആരും പ്രകോപിതരായിട്ടില്ല. പുതിയ പാഠപ്പുസ്തകത്തോടുള്ള എതിര്‍പ്പിന് രണ്ടു കാരണങ്ങളാളുള്ളത്.<br />1. മതത്തെ പരിഹസിയ്ക്കുന്നു.<br />2. മതത്തെ നിരാകരിയ്ക്കുന്നു.<br /><br /><strong>സഖാവ് എ.കെ ഗോപാലന്റെ ജീവിതകഥ</strong><br />പാഠപ്പുസ്തകത്തിന്റെ 9ആം പേജില്‍ എ.കെ ഗോപാലന്റെ ജീവിതകഥയുടെ ഒരു ഭാഗം ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു. എ.കെ.ജിയെ കുട്ടികള്‍ക്കു പരിചയപ്പെടുത്തുന്നതില്‍‍ അസാംഗത്യമില്ല. എ.കെ.ജി സാമൂഹിക രാഷ്ട്രീയ രംഗത്ത് ചെയ്ത സേവനങ്ങള്‍ ആര്‍ക്കും നിഷേധിയ്ക്കാന്‍ കഴിയുമില്ല.പക്ഷേ സഖാവ് എ.കെ ഗോപാലനെ കുട്ടികള്‍ക്കു പരിചയപ്പെടൂത്തുന്നതിനു പിന്നില്‍ ദുരുദ്ദേശമുണ്ടെങ്കില്‍ അതു തെറ്റാണ്, ദുരുദ്ദേശമില്ലെങ്കില്‍ കുഴപ്പവുമില്ല. ദുരുദ്ദേശമുണ്ടോ ഇല്ലയോ എന്നു മനസിലാക്കുവാന്‍ അടുത്ത ഭാഗങ്ങള്‍ നോക്കാം.<br /><br /><strong>വിത്തിട്ടവര്‍ വിളകൊയ്യും</strong> പേജ് 10<br />കമ്യൂണിസ്റ്റു ചരിത്രവുമായി ബന്ധപ്പെട്ട കരിവള്ളൂര്‍ സമരം കുട്ടികള്‍ക്കു പരിചയപ്പെടുത്തിക്കൊടുക്കുന്നു. ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒരു ജന്മികുടിയാല്‍ പരിപ്രേഷ്യത്തിലാണ് സമരങ്ങളെ വിലയിരുത്തുന്നത്. അത്തരം ഉത്തരവുകളും ഗവര്‍മെന്റിന്റെ പ്രഖ്യാപനങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടാണ് പാഠപ്പുസ്തകം ക്രമീകരിച്ചീരിയ്ക്കുന്നത്.<br /><br /><strong>അധികവായനയ്ക്ക്</strong><br />പന്ത്രണ്ടാം പേജില്‍ അധികവായനയ്ക്ക് പുസ്തകങ്ങള്‍ നിര്‍ദ്ദേശിച്ചിരിയ്ക്കുന്നു.<br />1.നമ്മള്‍ ഒന്ന് -ചെറുകാട്<br />2.പാട്ടബാക്കി -കെ ദാമോദരന്‍<br />3.മണ്ണിന്റെ മാറില്‍ -ചെറുകാട്<br />4.കേരളത്തിന്റെ കര്‍ഷക സമരങ്ങള്‍ -കെ.കെ.എന്‍ കുറുപ്പ്<br />5.രേഖയില്ലാത്ത ചിത്രം-ആണ്ടലോറ്റ്<br /><br />കേരളത്തില്‍ നിരവധി സാഹിത്യകാരന്മാരും ചിന്തകന്മാരും ബുദ്ധിജീവികളും അവാര്‍ഡു ജേതാക്കളും ഒക്കെ ഉണ്ടായിട്ടൂം എന്തുകൊണ്ട് ചെറുകാടിന്റെ തന്നെ രണ്ടൂ പുസ്തകങ്ങള്‍ തിരഞ്ഞെടുത്തു? സംശയമുണ്ട്.<br /><br />എന്താണ് ഈ ലേഖകന്മാരുടെ പ്രത്യേകത.<br />ചെറുകാടിന്റെ നമ്മളൊന്ന് എന്നത് നൂറുശതമാനം കമ്യൂണിസ്റ്റു ചിന്താഗതിയുള്ള ഒരു നാടകമാണ്. ജന്മികുടിയാന്‍ പരിപ്രേഷ്യത്തിലുള്ള നാടകം. നാടകം അവസാനിയ്ക്കുന്നത് ഇങ്ങയാണ് “വിപ്ലവത്താല്‍ പാര്‍ത്തലച്ചു വെല്ലുമീ ചെങ്കൊടിയ്ക്കു കീഴില്‍ അണിനിരക്കുക”. എന്തുകൊണ്ട് ചെങ്കൊടിയ്ക്കു കീഴില്‍ അണിനിരക്കുവാന്‍ ആവശ്യപ്പെടുന്ന ഒരു നാടകം സര്‍ക്കാര്‍ ചെലവില്‍ കുട്ടിയുടെ അധികവായനയ്ക്ക് നിര്‍ദ്ദേശിയ്ക്കപ്പെട്ടു? ഇതൊന്നു മാത്രമായിരുന്നെങ്കില്‍ സ്വാഭാവികമായി സംഭവിച്ചത് എന്നു കരുതാമായിരുന്നു.<br /><br />ചെറുകാടിന്റെ മണ്ണിന്റെ മാറില്‍. ചട്ടപ്പുറത്തു തന്നെ അരിവാള്‍. ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ പുസ്തകത്തെക്കുറിച്ചുള്ള അഭിപ്രായം ചട്ടപ്പുറത്ത്‍. പുസ്തകം തുറന്നാല്‍ കേരളം കണ്ട ഏറ്റവും വലിയ നിരീശ്വരവാദിയുമായ് മതവിരോധിയും ആയ കെ.ഇ.എന്‍ കുഞ്ഞഹമ്മദിന്റെ പതിനഞ്ചു പേജുള്ള ആമുഖം. വീണ്ടൂം ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ നീണ്ട മുഖവുര. അതിനു ശേഷം ചെറുകാടിന്റെ കമ്യൂണിസ്റ്റു ചിന്തകള്‍. അധികവായനയ്ക്ക് ഇതുമാത്രമേ സര്‍ക്കാരിനു നിര്‍ദ്ദേശിയ്ക്കാനുണ്ടായിരുന്നുള്ളൂ.ഈ പുസ്തകത്തെ കുറ്റപ്പെടുത്തുന്നില്ല. ഒരു കമ്യൂണിസ്റ്റുകാരന് അരിവാളു വരച്ചുവയ്ക്കാം, പുസ്തകമെഴുതാം വായിയ്ക്കാം പഠിപ്പിയ്ക്കാം. പക്ഷേ എന്തുകൊണ്ട് സര്‍ക്കാര്‍ ചെലവില്‍ എന്റെ കുട്ടിയുടെ അധികവായനയ്കായി ഈ പുസ്തകം നിര്‍ദ്ദേശിയ്ക്കപ്പെടണം?<br /><br />കെ.ദാമോദരന്റെ പാട്ടബാക്കിയും ഒരു കമ്യൂണിസ്റ്റു നാടകമാണ്. നാടകത്തിന്റെ ഒന്നാം രംഗത്തില്‍ ബാ‍ലന്‍ എന്ന കുട്ടി അമ്മയോടു പറയുന്നവാചകം.<br /><br />ബാലന്‍: “ഈ ദൈവം ഇത്ര ദുഷ്ടനാണോ അമ്മേ? ഞാന്‍ വലുതാകട്ടെ കാണിച്ചുകൊടുക്കാം”<br /><br />അമ്മ അങ്ങനെയൊന്നും പറയാന്‍ പാടില്ലെന്നു ബാലനോടു പറയുന്നു.<br /><br />ബാലന്‍ വീണ്ടൂം: “കള്ള ദൈവം! അപ്പോ അമ്മേ ഈ ദൈവം ചത്താലേ നമുക്കു സുഖമാവൂ അല്ലേ?”<br /><br />കേരളത്തിലെ ഗവര്‍മെന്റ് 12 വയസുള്ള കുട്ടിയ്ക്ക് അധികവായനയ്ക്ക് നിര്‍ദ്ദേശിച്ചിരിയ്ക്കുന്ന പുസ്തകത്തില്‍ മതനിഷേധം. എ.കെ ഗോപാലന്റെ പരിചയപ്പെടുത്തിയതിലും കരിവള്ളൂര്‍ സമരം പരിചയപ്പെടുത്തുന്നതിലും അധികവായനയ്ക്ക് ഈ പുസ്തകം നിര്‍ദ്ദേശിയ്ക്കുന്നതിലും ദുരുദ്ദേശമുണ്ടോ?<br /><br />ഈ പാഠപ്പുസ്തകത്തിലൂടെ കുട്ടി എത്തിച്ചേരേണ്ട ഒരു പോയിന്റുണ്ട്.<br />1. കുടിയൊഴിപ്പിയ്ക്കലില്‍ നിന്ന് കേരളത്തിലെ ജനതയ്ക്ക് ആരാണു മോചനം നല്‍കിയത്?<br />2. കാര്‍ഷികാദായം എടുക്കുന്നതിനുള്ള സ്വാതന്ത്ര്യം കൊടുത്തതാരാണ്?<br />3. ഭൂമി വാങ്ങാ‍നും വില്‍കാനുമുള്ള അവകാശം നല്‍കിയത്?<br />അത് കേരളത്തിലെ കമ്യൂണിസ്റ്റു സമരങ്ങള്‍കൊണ്ട് ഉണ്ടായതാണെന്ന് എന്റെ കുട്ടിയെ പഠിപ്പിയ്ക്കുന്നു. ഈ പുസ്തകങ്ങളത്രയും കോണ്‍ഗ്രസിനെയും കോണ്‍ഗ്രസ് സംസ്കാരത്തെയും നിരാകരിയ്ക്കുന്നു. ഞാന്‍ പറയുന്നു നിങ്ങള്‍ കുട്ടികളെ കോണ്‍ഗ്രസ് ചരിത്രവും കമ്യൂണിസ്സു ചരിത്രവും പഠിപ്പിയ്ക്കണ്ട. കേരളത്തിലെ സമരങ്ങളെ ജന്മി-കുടിയാല്‍ പരിപ്രേഷ്യത്തിലല്ലാതെ വിലയിരുത്തിയ എഴുത്തുകാരില്ലേ? കേരളത്തിലെ മണ്ണിന്റെ മക്കള്‍ക്ക് അവകാശം നേടിക്കൊടുക്കുന്നതിനായി നടന്ന സമരങ്ങള്‍ കമ്യൂണിസ്റ്റു സമരങ്ങള്‍ മാത്രമല്ലല്ലോ?<br /><br />കമ്യൂണിസം മോശമാണെന്നോ കമ്യൂണിസ്റ്റുകാരു മോശമാണെന്നോ എനിക്കഭിപ്രായമില്ല. അവര്‍ക്കു പാര്‍ട്ടീക്ലാസില്‍ അതു പഠിപ്പിയ്ക്കാം, തെരുവില്‍ പ്രസംഗിയ്ക്കാം. എന്നാല്‍ സര്‍ക്കാര്‍ ചെലവില്‍ സ്കൂളുകളില്‍ കമ്യൂണിസം പഠിപ്പിയ്ക്കണമെന്നുണ്ടോ?<br />ഒന്നാമതായി ഈ പുസ്തകം കമ്യൂണിസം പഠിപ്പിയ്ക്കുന്നു. കമ്യൂണിസം പഠിപ്പിയ്ക്കുന്നു എന്നതിനേക്കാള്‍ ഗൌരവകരമായത് മതനിരാസം പഠിപ്പിയ്ക്കുന്നു എന്നതാണ്. ദൈവത്തെ കൊല്ലണമെന്നു പറയുന്ന കുട്ടി, ദൈവമില്ലെന്നു പഠിപ്പിയ്ക്കുന്ന സിദ്ധാന്തം. ഇതു വേണമായിരുന്നോ<br /><br /><strong>മനുഷ്യത്വം വിളയുന്ന ഭൂമി</strong><br />ഇന്ത്യ എന്റെ രാജ്യമാണ് എന്ന പ്രതിജ്ഞയുടെ താഴെ ഒരു പത്രകട്ടിംഗ് കൊടുത്തിരിയ്ക്കുന്നു. “പൊതു കിണറ്റില്‍ നിന്നും വെള്ളമെടുത്ത ദളിതനെ ചുട്ടുകൊന്നു.” ഇത് ഇന്ത്യയില്‍ സംഭവിച്ചതാണ്. ഞാന്‍ സമ്മതിയ്ക്കുന്നു. പക്ഷേ ഒരു പന്ത്രണ്ടു വയസുകാരനെ പലമതക്കാരും ജാതിക്കാരും ഒന്നിച്ചിരിയ്ക്കുന്ന ഒരു ക്ലാസ് മുറിയില്‍ ഈ പാഠഭാഗം പഠിപ്പിയ്ക്കുന്നതില്‍ അസാംഗത്യമില്ലേ? ഇത്രമാത്രം ഭീകരമായ ഒരു സംഭവം കൊച്ചുകുട്ടിയുടെ മനസിലേയ്ക്ക് പകര്‍ന്നു കൊടുക്കണോ? സംഭവിച്ചതാണെന്നു പറഞ്ഞിട്ട് കാര്യമുണ്ടോ? ഒരു സവര്‍ണ്ണനും ദളിതനും ഒന്നിച്ചിരിയ്ക്കുന്നക്ലാസില്‍ ഇതു പഠിപ്പിയ്ക്കുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന വികാരമെന്തായിരിയ്ക്കും? എന്താണ് ഇതു പഠിപ്പിയ്ക്കുന്നതിന്റെ ലക്ഷ്യം? ഇതു പഠിപ്പിയ്ക്കുന്നതിന്റെ ലക്ഷ്യം ഇതിനു കാരണം മതമാണ് എന്നു സ്ഥാപിയ്ക്കുന്നതിനാണ്.<br /><br />പാഠപ്പുസ്തകത്തിന്റെയും റഫറന്‍സ് ഗ്രന്ഥങ്ങളുടെയും അധ്യാപകര്‍ക്കുള്ള കൈപ്പുസ്തകത്തിന്റെയും അടിസ്ഥാനത്തിലാണ് ഞാന്‍ ഇതു പറയുന്നത്.<br /><br />അതിനുശേഷം 1924ല്‍ പന്തള്ളൂര്‍ എല്‍.പി സ്കൂളില്‍ പഠിച്ചിരുന്ന കുട്ടികളുടെ ഒരു പട്ടിക കൊടുത്തിരിയ്ക്കുന്നു. ഈ പട്ടികയില്‍ 23 പേര്‍ ഹിന്ദു സമുദായത്തില്‍ പെട്ടവരാണ്. ഒറ്റ മുശ്സ്ലീമില്ല. മുസ്ലീം സമുദായം അന്നു വിദ്യാഭ്യാസരംഗത്തേയ്ക്കു വന്നിരുന്നില്ല എന്നു വരുത്തിത്തീര്‍ക്കുന്നതിനാണൊ എന്തോ അറിയില്ല. എന്തുകൊണ്ട് അതിനടുത്ത ഒരു സ്കൂളില്‍ മുസ്കീം കുട്ടികള്‍ ചേര്‍ന്നു പഠിയ്ക്കൂന്നുണ്ട് എന്നതു വിസ്മരിച്ചു. വിദഗ്ദസമിതിപോലും ഈ പട്ടീകയും ദളിതനെ ചുട്ടഭാഗവും മാറ്റുവാന്‍ തീരുമാനിച്ചു എന്തുകൊണ്ട്? തെറ്റുണ്ട് എന്നതുകൊണ്ട്. 23ല്‍ 16 നായന്മാര്‍,2 വാര്യര്‍, 1 പണിക്കര്‍, 2 തീയര്‍ 1 തട്ടാന്‍,2 ചെട്ടി‍. അങ്ങനെപഠിപ്പിയ്ക്കാനും മാത്രം ജാതീയത കുത്തിനിറയ്ക്കാനുള്ള കാരണമെന്താണ്? <br />കാരണം മതമുണ്ടായാല്‍ ജാതിയുണ്ടാവും എന്നു വരുത്തുന്നതിന്നു തന്നെ. ജാതിയില്ലാതീരിയ്ക്കാനും സ്പര്‍ദ്ധയില്ലാതിരിയ്ക്കാനും ഉള്ള പരിഹാരമെന്താണ്? ആ പരിഹാരത്തിലേയ്ക്കാണ് കുട്ടിയെ കൊണ്ടൂവരുന്നത്.<br /><br />പുസ്തകത്തില്‍ കുട്ടിയോട് ചോദിയ്ക്കുന്ന ചോദ്യങ്ങള്‍.<br />പട്ടികയില്‍ നിന്ന് എന്തൊക്കെ മനസിലാക്കാന്‍ കഴിയുന്നു?<br />വിദ്യാലയത്തില്‍ പഠിച്ചിരുന്നവരില്‍ കൂടുതല്‍ ഏതു ജാതിക്കാരായിരുന്നു?<br />ജാതിയിലും മതത്തിലും പിടിച്ചുകൊണ്ടൂള്ള ഒരു ചര്‍ച്ച. എന്നിട്ട് കുട്ടി തന്റെ കണ്ടെത്തല്‍ അവതരിപ്പിയ്ക്കണം. ഇതെല്ലാം വച്ചുകൊണ്ട് കുട്ടി ഒരു പോയിന്റില്‍ എത്തിച്ചേരണം. അതിനു വേണ്ടിയാണ് അടുത്തഭാഗങ്ങള്‍. ചാന്ദാര്‍ ലഹള, വൈക്കം സത്യാഗ്രഹം ഗുരുവായൂര്‍ സത്യാഗ്രഹം തുടങ്ങിയവയൊക്കെ കൊടുത്തിരിയ്ക്കുന്നു. 1986 മുതല്‍ ഇവിടെ പഠിപ്പിച്ചിരുന്ന സാമൂഹ്യശാസ്ത്രത്തിലും അങ്ങനെ പലതുമുണ്ടായിരുന്നു. അതൂ മാറ്റിവച്ചിട്ടാണ് ഇതു വരുന്നത്. ഇത്തരം സമരങ്ങള്‍ പഠിപ്പിയ്ക്കുന്നതിനെ ആരും എതിര്‍ക്കുന്നില്ല. മുന്‍പു പറഞ്ഞ ഭാഗങ്ങള്‍ക്കു ശേഷമാണ് ഇതു വരുന്നത്. അത് ഉള്‍പ്പെടുത്തിയ ശേഷം ഇത് ഇള്‍പ്പെടുത്തിയതും അതിനു ശേഷം വരുന്ന ചര്‍ച്ചയും കൂട്ടിച്ചേര്‍ന്നുവായിച്ചാല്‍ നമുക്ക് ബോധ്യപ്പെടുന്ന ഒരു സത്യമുണ്ട്. ഈ പ്രശ്നങ്ങള്‍ക്കും മുഴുവന്‍ കാരണം മതമാണ് എന്നു വരുത്തിത്തീര്‍ക്കുന്നു. അങ്ങനെ പറയാന്‍ കാരണം ഈ പാഠപ്പുസ്തകത്തില്‍ ചോദിയ്ക്കുന്ന ഒരു ചോദ്യമാണ്.<br /><br />ഒരേ മതവിശ്വാസം നിലനില്‍ക്കുന്നവരില്‍ തന്നെ വേര്‍തിരിവുകള്‍ നിലനില്ക്കൂന്നുണ്ടോ?(പേജ് 23)<br />ഇന്നു നമ്മുടെ നാട്ടില്‍ വസ്ത്രധരണത്തിന്റെ പേരില്‍ എന്തെങ്കിലും വിലക്കുകള്‍ നിലനില്‍ക്കുന്നുണ്ടോ?<br /><br />ഇതിനെക്കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ എന്റെ ഒരു കമ്യൂണിസ്റ്റു സുഹൃത്തു പറഞ്ഞത് അതു ചാന്ദാര്‍ ലഹളയെക്കുറിച്ചാണ് എന്നാണ്. ഹരിജനസ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ അവകാശമുണ്ടായിരുന്നില്ല. അതിനേക്കുറിച്ചാണ് പറഞ്ഞതെങ്കില്‍ രണ്ടൂ ചോദ്യങ്ങള്‍കൂടി ചോദിയ്ക്കട്ടെ.<br /><br />അതേ പാഠപ്പുസ്തകത്തില്‍ ചോദിയ്ക്കുന്നു പൊതു വസ്ത്രധാരണരീതി സാമൂഹിക വേര്‍തിരിവുകള്‍ ഇല്ലാതാക്കാന്‍ എത്രമാത്രം സഹായിച്ചിട്ടൂണ്ട്? മുകളില്‍ ചര്‍ച്ച ചെയ്തതുപോലെയുള്ള പ്രശ്നങ്ങള്‍ ഇന്നും വിവിധ മതവിഭാഗങ്ങളില്‍ നിലനില്‍ക്കുന്നുണ്ടോ?<br /><br />ഇതു പഠിപ്പിയ്ക്കാന്‍ കൊടുത്ത കൈപ്പുസ്തകത്തിന്റെ 59ആം പേജില്‍ പറയുന്നു വിശ്വാസത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് വസ്ത്രധാരണത്തില്‍ ചിലസ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ ഉണ്ട്. ഈ ആശയം വരത്തക്കവിധം പൊതു ചര്‍ച്ചയെ ക്രോഡീകരിയ്ക്കുവാനാണ് അധ്യാപകനു കൈപ്പുസ്തകം നല്‍കുന്ന നിര്‍ദ്ദേശം.<br /><br />ഇവിടെ ആര്‍ക്കാണ് നിയന്ത്രണം ഉള്ളത്. മുശ്ലീം സ്ത്രീകള്‍ക്ക് ഔരത്ത് എന്നു പറയുന്ന ശരീരഭാഗങ്ങള്‍ പുറത്തുകാണിയ്ക്കുന്നനിന് നിയന്ത്രണങ്ങള്‍ ഉണ്ട്. ഈ വിഷയം എന്തുകൊണ്ട് ഏഴാം ക്ലാസിലെ കുട്ടിയെക്കൊണ്ട് ചര്‍ച്ച ചെയ്യിക്കണം?<br /><br />ഒരു മറു ചോദ്യം ചോദിയ്ക്കട്ടെ. ചാന്ദാര്‍ ലഹള എന്തുകൊണ്ടൂണ്ടായീ. മാറു മറയ്ക്കാന്നുള്ള സ്വാതന്ത്ര്യത്തിനു വേണ്ടീ. യഥാര്‍‌ത്ഥത്തില്‍ സ്വാതന്ത്ര്യം എന്നു പറഞ്ഞാല്‍ എന്താ. മാറു തുറന്നിടാനുള്ള സ്വാതന്ത്ര്യമല്ലേ സ്വാതന്ത്ര്യം? മാറുമറയ്ക്കാന്‍ പാടില്ല എന്നു പറഞ്ഞപ്പോള്‍ മാറു മറയ്ക്കാനുള്ള സ്വാതന്ത്ര്യം അവകശമായി നേടിയെടുത്തു. അതംഗീകരിയ്ക്കുന്നു. ഹരിജന്‍ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ അവകാശം കിട്ടിയത് സ്വാതന്ത്ര്യമാണെങ്കില്‍ എന്റെ സഹോദരിയ്ക്ക് മുഖം മറയാനുള്ളതും സ്വാതന്ത്ര്യമാണ്. ആ സ്വാതന്ത്ര്യം എന്തുകൊണ്ട് വകവച്ചുകൊടുത്തുകൂടാ‍?<br /><br />അവസാ‍നമായി മതത്തില്‍ ഉണ്ട് എന്നു പറയപ്പെടുന്ന പ്രശ്നങ്ങള്‍ ഒരു കുറിപ്പായി എഴുതിക്കൊണ്ടൂ വരാന്‍ കുട്ടിയോട് ആവശ്യപ്പെടുന്നു. അധ്യാപക സഹായിയില്‍ അതിനുള്ള നിര്‍ദ്ദേശമുണ്ട്.<br /><br />ഇത്രയും പഠിപ്പിച്ചതില്‍ നിന്നും കുട്ടി എത്തിച്ചേരേണ്ട കാര്യമെന്താണ്. മതം പ്രശ്നക്കാരനാണ്. മതങ്ങളില്‍ ജാതിയുണ്ട്. ജാതിയുണ്ടാവുമ്പോള്‍ പോരുണ്ട്. ഒന്നൊന്നരമാസക്കാലം പഠിപ്പിച്ചിട്ട് കുട്ടി എവിടെ എത്തിച്ചേന്നു? നിരീശ്വരത്വത്തിന്റെ ഒരു വക്കില്‍.അല്ലെങ്കില്‍ മതം ഒരു പ്രശ്നമാണ് എന്ന തോന്നലില്‍. ശാസ്ത്രസാഹിത്യപരിഷത്തുകാരന്‍ വര്‍ഷങ്ങളായി ശ്രമിയ്ക്കുന്ന മേഖലയിലേയ്ക കുട്ടികളെ കൊണ്ടെത്തിയ്ക്കുന്നു.<br /><br /><strong>മതമില്ലാത്ത ജീവന്‍</strong> പേജ് 24<br />മതമില്ലാത്തജീവന്‍ പെട്ടന്നങ്ങ് അവതരിയ്ക്കുകയല്ല. ഒന്നരമാസക്കാലത്ത് പരിശീലനത്തിലൂടെ മതം ഒരു പ്രശ്നക്കാരനാണ് എന്ന ചിന്താഗതിയില്‍ എത്തിച്ചേരേണ്ടൂന്ന ഒരു കുട്ടിയുടെ മുന്നിലാണ് ഈ പാഠം അവതരിപ്പിയ്ക്കപ്പെടുന്നത്. ഏഴാം ക്ലാസിലെ കുട്ടിയുടെ മുന്നില്‍ ഒരു മിശ്രവിവാഹം അവതരിപ്പിയ്ക്കപ്പെടുന്നു. രണ്ടാമത് സ്കൂളില്‍ ചേരുന്ന കുട്ടിയ്ക്ക് മതം വേണ്ട. വിദ്യ്യാര്‍ത്ഥിയുടെ മുന്നില്‍ മതനിരാസം അവതരിപ്പിയ്ക്കപ്പെടുന്നു. <br /><br />ഇന്ത്യ മതാധിഷ്ടിതരാജ്യമോ മതമില്ലാത്ത രാജ്യമോ മതവിരുദ്ധരാജ്യവുമല്ല. നമ്മുടെ രാജ്യം മതേതര രാജ്യമാണ്. സ്വതന്ത്രമായി മതം വിശ്വസിയ്ക്കാനും അനുഷ്ടിയ്ക്കാനും പ്രചരിപ്പിയ്ക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്ന രാജ്യം. ആ സ്വാതന്ത്ര്യം എന്റെ മതം തന്നിരിയ്ക്കെ, രാജ്യം തന്നിരിയ്ക്കേ എന്റെ കുട്ടിയ്ക്ക് മതനിരാസം സര്‍ക്കാര്‍ ചിലവില്‍ പരിചയപ്പെടുത്തിക്കൊടുത്തുകൂടാ.<br /><br />എല്ലാവരും ചോദിയ്ക്കുന്ന ഒരു ചോദ്യമുണ്ട്. അന്‍‌‌വര്‍ റഷീദിന് ലക്ഷ്മീ ദേവിയെ കല്യാണം കഴിച്ചുകൂടേ? അന്‍‌വര്‍ റഷീദിന് ലക്ഷ്മീദേവിയെ വിവാഹം കഴിയ്ക്കണമെന്നു തോന്നിയത് എപ്പോഴാണ്? പ്രായപൂര്‍ത്തിയായപ്പോള്‍ വിവാഹം കഴിയ്ക്കണമെന്നു തോന്നിയപ്പോള്‍ ഇസ്ലാം മതത്തെക്കാള്‍ നല്ലത് ലക്ഷ്മീദേവിയാണെന്ന് അന്‍‌‌വര്‍ റഷീദിനും ഹിന്ദുമതത്തേക്കാള്‍ നല്ലത് അന്‍‌‌വര്‍ റഷീദാണെന്ന് ലക്ഷ്മീദേവിയ്ക്കും തോന്നിയപ്പോള്‍. നമുക്ക് പരാതിയില്ല. പക്ഷേ മതേതര ഇന്ത്യയില്‍ 12 വയസുള്ള എന്റെ കുട്ടിയ്ക്കെന്തിന് അതു പരിചയപ്പെടുത്തിക്കൊടൂ‍ക്കണം? അന്‍‌വര്‍ റഷീദിന് ലക്ഷ്മീദേവിയെ കല്യാണം കഴിയ്ക്കാനുള്ള അവകാശമുണ്ട്. ജീവന് മതമില്ലാതിരിയ്ക്കാനുള്ള അവകാശവുമുണ്ട്. പക്ഷേ എന്തുകൊണ്ട് എന്റെ കുട്ടിയെ ചെറുപ്പത്തിലേ മതനിരാസം പഠിപ്പിയ്ക്കണം.<br /><br />നിങ്ങള്‍ ചോദിയ്ക്കുന്ന ചില ചോദ്യങ്ങള്‍ക്ക് ഞാന്‍ ഉത്തരം പറയാം.<br />അന്‍‌വര്‍ റഷീദിന് ലക്ഷ്മീദേവിയെ കല്യാണം കഴിയ്ക്കാനുള്ള സ്വാതന്ത്ര്യമില്ലേ?. ജീവന് മതമില്ലാതിരിയ്ക്കാനുള്ള സ്വാതന്ത്ര്യമില്ലേ? ഉണ്ട്. പക്ഷേ ഉള്ള സ്വാതന്ത്ര്യമെല്ലാം 7ആം ക്ലാസിലെ കുട്ടിയെ പഠിപ്പിയ്ക്കണമെന്നുണ്ടോ? പ്രത്യേകിച്ച് മതത്തില്‍ ജീവിയ്ക്കുന്ന ഒരു സമൂഹത്തിന്റെ മുന്‍പില്‍.<br /><br />പ്രായപൂര്‍ത്തിയാവുമ്പോള്‍ ജീവന്‍ അവന്റെ മതം തിരഞ്ഞെടുക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ല. പ്രായപൂര്‍ത്തിയാവുമ്പോള്‍ അവന് മതം വേണ്ടെന്നു വയ്ക്കാം. വേറേ മതംവേണമെങ്കില്‍ അതു തിരഞ്ഞെടുക്കാം. പക്ഷേ ചെറുപ്പത്തില്‍ കുട്ടികളെ തങ്ങളുടെ വിശ്വാസത്തില്‍ വളര്‍ത്താന്‍ മാതാപിതാക്കള്‍ക്ക് അവകാശമുണ്ട് കടമയുണ്ട്.<br /><br />പാഠത്തിന്റെ അവസാനം നെഹൃവിന്റെ ഒരു വാചകം. അദ്ദേഹം പറഞ്ഞ മറ്റെല്ലാം മാറ്റിവച്ച് മതത്തിനെതിരെ എന്നു പറയാവുന്ന ഒരു വാചകം പുസ്തകത്തില്‍ കൊടുത്തതിന്റെ അര്‍ത്ഥമെന്താ? അതിനു താഴെ ഒരു വാചകം. ജാതിയുടെയും മതത്തിന്റെയും പേരില്‍ തമ്മിലടിയ്കുന്ന സംഭവങ്ങള്‍ ഇന്നും നമ്മള്‍ പത്രത്തില്‍ വായിച്കുകൊണ്ടിരിയ്ക്കുന്നു. രാഷ്ട്രീയത്തിന്റെ പേരില്‍ തമ്മിലടിയ്ക്കുന്നില്ലേ? കേരളത്തില്‍ ഏറ്റവൂം കൂടുതല്‍ ബന്ദു നടന്നത് എന്തിന്റെ പേരിലാണ്? കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊലപാതകം നടന്നിട്ടൂള്ളത് എന്തിന്റെ പേരിലാണ്? അതു പറഞ്ഞാല്‍ പറയും അതു രാഷ്ട്രീയത്തിലെ വൈകൃതമാണെന്ന്. എന്തൊണ്ട് കുട്ടി രാഷ്ട്രീയത്തിലെ വൈകൃതത്തെക്കുറിച്ചു പഠിയ്ക്കണ്ട? മതത്തില്‍ മാത്രമേ വൈകൃതമുള്ളൂ. ഇന്ത്യാമഹാരാജ്യത്തുനടന്നിട്ടൂള്ള ഏതെങ്കിലും വര്‍ഗ്ഗൂ‍യകലാപത്തില്‍ മതം പങ്കുവഹിച്ചിട്ടൂണ്ടോ? ഗുജറാത്ത് കലാപത്തിന്റെ മുന്‍പില്‍ പോലും ഒരു സ്വാമിയൂണ്ടോ ഒരു അച്ചനുണ്ടോ ഒരു മതപണ്ഡിതനുണ്ടോ? മതമല്ല വര്‍ഗ്ഗീയതയ്ക്കു കാരണം. ബാ‍ബറി പള്ളി പൊളിച്ചത് ഹിന്ദുമതമാണോ? അല്ല. ശബരിമലയില്‍ പോകുമ്പോള്‍ വാവരെ കണ്ടിട്ടൂ പോകുന്ന എന്റെ ഹിന്ദുസഹോദരന്‍ ബാബറി പള്ളി പൊളിയ്ക്കില്ല.<br /><br />അതിനു ശേഷം ഒരു നബിവചനം കൊടുത്തിരിയ്കുന്നു. അങ്ങനെയൊരു നബിവചനം ആ ഘടനയില്‍ ഉള്ളതായി എനിക്കറിയില്ല. എന്നാല്‍ ആരാണിതു തയ്യാറാക്കിയാതെന്നു ചോദിയ്ക്കാന്‍ പറ്റുമോ? കരിക്കുലം കമ്മറ്റിക്കാരുപറയുന്നു കാര്‍ത്തികേയന്‍ നായരും കെ.എന്‍ പണിക്കരും അടങ്ങിയ ഫോക്കസ് ഗ്രൂപ്പാണ് പുസ്തകം തയ്യാറാക്കിയതെന്ന്. കെ.എന്‍ പണിക്കരു പറഞ്ഞു ഞാനല്ല പുസ്തകം തയ്യാറാക്കിയതെന്ന്. നിയമസഭയില്‍ മന്ത്രിയോടൂ ചോദിച്ചു ആരാണ് പുസ്തകം തയ്യാറാക്കിയതെന്ന്. മന്ത്രി മൌനം പാലിച്ചു.<br /><br /><strong>ആഘോഷങ്ങളുടെ നാട്</strong><br />ആഘോഷങ്ങളുടെ നാട് എന്നു പറഞ്ഞു കൊണ്ട് ആന്റമാന്‍ ദ്വീപിനെ പരിചയപ്പെടുത്തുന്നു. പുസ്തകത്തില്‍ പറയുന്നു മതം മാറിയുള്ള വിവാഹങ്ങള്‍ ആന്റമാനില്‍ പുതമയേ അല്ലാ എന്ന്. ഒരു വീട്ടിലെ നാലു പെണ്‍കുട്ടികള്‍ നാലു വ്യത്യസ്ഥമതക്കാരെ വിവാഹം കഴിയ്ക്കുന്നതുപോലും അവിടെ സാധാരണമത്രെ. ലളിതമായ പച്ചമലയാളത്തില്‍ പറഞ്ഞാല്‍ ശുദ്ധനുണ. കാരണം ഞാന്‍ ആന്റമാനില്‍ ഒന്നിലധികം തവണ പോയിട്ടൂണ്ട്. പാഠപ്പുസ്തകം തയ്യാറാക്കിയ ആള്‍പോയിട്ടൂണ്ടോ എന്നറിയില്ല.<br /><br />അടിയില്‍ കുട്ടി വായിക്കുന്നു “ഇതൊന്നും എന്നെ ബാധിക്കില്ല.” മതം എന്നാല്‍ പ്രശ്നമാണെന്നു പഠിച്ചുകഴിഞ്ഞ കുട്ടി, മതമീല്ലാതെ ജീവിയ്ക്കാം എന്നു കണ്ട കുട്ടി ‘ഇതൊന്നും എന്നെ ബാധിയ്കില്ല’ എന്നു വായിക്കുമ്പോള്‍ ലേഖകന്റെ ഉദ്ദ്യേശം എന്താണ്. <br /><br />അതിനു ശേഷം ചോദ്യം.<br />താഴെപ്പറയുന്നവ ഏതുമതത്തിലുള്ളവരെയാണ് കൂടുതല്‍ ബാധിയ്ക്കുക.<br />1.വിലക്കയറ്റം<br />2.കുടിവെള്ള ക്ഷാമം<br />3.പകര്‍ച്ച വ്യാധി<br />4.ഭൂ‍കമ്പം<br />ശുദ്ധമായ ഭാഷയില്‍ പറഞ്ഞാല്‍ മതത്തെ പരിഹസിയ്ക്കലല്ലേ ഇത്?<br />ഇതുകൊണ്ടു കുട്ടി എവിടെ എത്തിച്ചേരണം. മനുഷ്യന്റെ അടിസ്ഥാനപ്രശ്നങ്ങള്‍ക്കൊന്നും മതം ഒരു പരിഹാരമല്ല എന്ന പോയിന്റിലേയ്ക്ക് കുട്ടിയെ കൊണ്ടൂചെന്ന് എത്തിയ്ക്കണം.<br /><br />താഴെക്കാണുന്ന പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ നമുക്ക് എന്തു ചെയ്യാന്‍ കഴിയും എന്നല്ലേ ചോദ്യം സദ്ദുദ്യേശപരമായിരുന്നെങ്കില്‍ ചോദിയ്ക്കേണ്ടീയിരുന്നത്.<br /><br />അക്രമം മുഴുവന്‍ പ്രശ്നങ്ങള്‍ മുഴുവന്‍ മതത്തിന്റെ സൃഷ്ടിയാണെന്നാണ് ചുരുക്കത്തില്‍ പാഠപ്പുസ്തകം പറഞ്ഞു വയ്ക്കുന്നത്. അക്രമ സമരം കേരളത്തിനു പരിചയപ്പെടുത്തിയത് ആരാണ്? കെ.എസ്.ആര്‍.ടി ബസ്സുകളുടെ ചില്ലുകള്‍ ഉടച്ചതിനും ടയറുകള്‍ ചുട്ടതിനും കണക്കുണ്ടോ? മലപ്പുറത്ത് പാഠപ്പുസ്തകം ചുട്ടതിനെ ഞാന്‍ ന്യായീകരിയ്ക്കുന്നില്ല. ആ നടപടി തെറ്റുതന്നെയാണ്. പക്ഷേ ആ നടപടിയെ ചോദ്യം ചെയ്തവര്‍ നശിപ്പിച്ച പൊതുമുതലിന്റെ ഒരംശം പോലും വരില്ല നഷ്ടപ്പെട്ട പാഠപ്പുസ്തകത്തിന്.<br /><br />കമ്യൂണിസ്റ്റുകാരന് നിരീശ്വരവാദിയായിരിയ്ക്കാനുള്ള അവകാശമുണ്ട്. അതുപോലെ തന്നെ വിശ്വാസിയ്ക്ക് വിശ്വാസിയായിരിയ്ക്കാനും. കൊച്ചുകുട്ടികളില്‍ കമ്യൂണിസവും നിരീശ്വരവാദവും സര്‍ക്കാര്‍ ചെലവില്‍ വിതയ്ക്കുന്നത് ജനാധിപത്യമല്ല.<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/33202847-7364877616462716899?l=njjoju.blogspot.com'/></div>N.J ജോജൂhttp://www.blogger.com/profile/13738643443847311533njjoju@gmail.com177tag:blogger.com,1999:blog-33202847.post-38374518066877936542008-09-10T11:07:00.000+06:302008-09-10T11:09:26.980+06:30ആണവ കരാര്‍ - ഒരു മോശം കരാര്‍<a href="http://simynazareth.blogspot.com/2008/09/blog-post_09.html">ആണവ കരാര്‍ - ഒരു മോശം കരാര്‍ -സിമിയുടെ ബ്ലോഗില്‍ വായിക്കുക</a><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/33202847-3837451806687793654?l=njjoju.blogspot.com'/></div>N.J ജോജൂhttp://www.blogger.com/profile/13738643443847311533njjoju@gmail.com0tag:blogger.com,1999:blog-33202847.post-2676736891475421812008-08-21T12:11:00.002+06:302008-08-21T13:03:24.577+06:30ഹൈഡ് ആക്ടും ഇന്ത്യയുടെ പരമാധികാരവുംഹൈഡ് ആക്ട് ഇന്ത്യയ്ക്ക് ബാധകമാണെന്ന് ഇടതുകക്ഷികളും അല്ലെന്ന് കോണ്‍ഗ്രസ്സും പറയുന്നു.<br />പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും വിദേശകാര്യമന്ത്രിയും ഹൈഡ് ആക്ട് ഇന്ത്യയ്ക്ക് ബാധകമല്ല എന്നു പറയുമ്പോള്‍ കണ്ടോലിന്‍സ റൈസിന്റെയും നിക്കോളാസ് ബേണ്‍സിന്റെയും പ്രസ്ഥാവന ചൂണ്ടിക്കാട്ടി മറുപക്ഷത്തെ കള്ളന്മാരും ചതിയന്മാരും രാജ്യദ്രോഹികളുമാക്കി ചിത്രീകരിയ്ക്കാന്‍ ഇടതുപക്ഷനേതാ‍ക്കളും സഹയാത്രികരും ശ്രമിയ്ക്കുന്നു.<br /><br />എന്താണ് ഇതിലെ സത്യം?<br />എന്റെ അഭിപ്രായം ഇങ്ങനെയാണ്.<br /><br /><strong> “ഹൈഡ് ആക്ട് ഇന്ത്യയ്ക്ക് ബാധകമാണ് എന്നു പറയാന്‍ കാരണം ആണവകരാര്‍ ഹൈഡ് ആക്ടുമായി ചേര്‍ന്നു പോകുന്നതുകൊണ്ടാണ്. ഹൈഡ് ആക്ട് ഇന്ത്യയ്ക്ക് ബാധകമല്ല എന്നു പറയുന്നത് ആണവകരാറിനോടു മാത്രമേ ഇന്ത്യയ്ക്കു പ്രതിബദ്ധതയുള്ളൂ എന്നതുകൊണ്ടാണ്.”</strong><br /><br />അതായത് ഇന്ത്യയ്ക്ക് ആണവകരാറിലൂടെയല്ലാതെ ഹൈഡ് ആക്ടുമായി യാതൊരു ബന്ധവും ഉണ്ടാവുന്നില്ല.<br /><br />ഹൈഡ് ആക്ട് അമേരിയ്ക്കയുടെ ആഭ്യന്തര നിയമമാണ്. അത് ഇന്ത്യ നേരിട്ടു ബാധിയ്ക്കും എന്നു പറയുന്നത് ശരിയല്ല. അമേരിയ്ക്ക ഇന്ത്യയുമായി ഉണ്ടാക്കുന്ന കരാറിലൂടെ മാത്രമാണ് ഹൈഡ് ആക്ടുമായി ഇന്ത്യയ്ക്ക് ബന്ധമുണ്ടാവുന്നത്. ഈ കരാറു സാധ്യമാക്കുക എന്നതു മാത്രമാണ് അമേരിയ്ക്കയെ സംബന്ധിച്ചിടത്തോളം ഹൈഡ് ആക്ട് ചെയ്യുന്നത്.<br /><br /><strong>വിവാദ പ്രസ്ഥാവനകള്‍</strong><br />1. കോണ്‍‌ടലിന്‍സാ റൈസ്<br /> "In February 2008 U.S. Secretary of State Condoleezza Rice said that any agreement would be "consistent with the obligations of the Hyde Act"."<br /><br />റൈസും ഹൈഡ് ആക്ട് ഇന്ത്യയ്ക്ക് ബാധകമാണ് എന്നു പറയാന്‍ കാരണം കരാര്‍ ഹൈഡ് ആക്ടിന്റെ obligationസുമായി consistent ആണ് എന്നതുകൊണ്ടാണ്.<br /><br />2. നിക്കോളാസ് ബേണ്‍സ്<br /> “Former American pointsman of the Indo-US nuclear deal Nicholas Burns says the 123 Agrement is "absolutely" consistent with the controversial Hyde Act”<br /> നിക്കോളാസ് ബേര്‍സ് ഹൈഡ് ആക്ട് ഇന്ത്യയ്ക്ക് ബാധകമാവും എന്നു പറഞ്ഞതിനോടൊപ്പം അതിനുള്ള കാരണവും പറഞ്ഞിട്ടൂണ്ട്. 123 കരാര്‍ ഹൈഡ് ആക്ടുമായി കണ്‍സിസ്റ്റാന്റ് ആയതുകൊണ്ടാണ് അദ്ദേഹം അങ്ങിനെ പറഞ്ഞത്.<br /><br />റൈസും ബേര്‍സും ഹൈഡ് ആക്ട് ഇന്ത്യയ്ക്കു ബാധമകാണെന്നു പറയാനുള്ള കാരണം ഹൈഡ് ആക്ടുമായി കരാര്‍ ഒത്തുപോവുന്നു(consistent) എന്നതുകൊണ്ടാണ്. ഹൈഡ് ആക്ടുമായി കണ്‍സ്സിസ്റ്ററ്റ്ന്‍ ആയ 123 കരാറീനോടു മാത്രമേ ഇന്ത്യയ്ക്ക് പ്രതിബന്ധതയുള്ളൂ.<br /><br />അതുകൊണ്ടൂ തന്നെ ഹൈഡ് ആക്ടല്ല കരാറാണ് മുഖ്യം. കരാറില്‍ പറയുന്നതിനോടാണ് ഇന്ത്യ അമേരിയ്ക്ക ബന്ധത്തില്‍ പ്രസക്തി. അല്ലാതെ അവരുടെ ആഭ്യ്യന്തര നിയമമായ ഹൈഡ് ആക്ടില്‍ എന്തു പറയുന്നു എന്നതിനോടല്ല.<br /><br />ഹൈഡ് ആക്ടിനോട് അമേരിയ്ക്കയ്ക്ക് ആണ് പ്രതിപത്തി. തങ്ങള്‍ ഒപ്പൂവയ്ക്കുന്ന കരാര്‍ ഹൈഡ് ആക്ടുമായി കണ്‍സിസ്റ്റന്റ് ആണ് എന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത അമേരിയ്ക്കയ്ക്കാണ്. കരാറുണ്ടായി കഴിഞ്ഞാല്‍ കരാറില്‍ മാത്രമേ കാര്യമുള്ളൂ, ഹൈഡ് ആക്ട് കരാറുണ്ടാക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ മാത്രമാണെന്നു പറയാം.<br /><br /><strong>മറ്റു ചില പ്രസ്ഥാവനകള്‍</strong><br /><br />1. റിച്ചാര്‍ഡ് ബൌച്ചര്‍<br /><br />“The Bush administration's point man for South Asia, Richard Boucher, pressed by rediff.com to clearly state for the record if India is bound by the Hyde Act or the bilateral 123 agreement, has said it is only the latter that is binding on India.”<br />കരാറിനോടു മാത്രമേ ഇന്ത്യയ്ക്ക് പ്രതിപത്തിയുള്ളൂ എന്നു സാരം.<br /><br />"We don't see any inconsistency between the Hyde Act and the 123 agreement. The requirements of US law are requirements on us for us to meet. Just remember the essential function of the Hyde Act. The essential function of the Hyde Act is to allow this to happen�to empower us, to engender, to enable a nuclear deal with India, because otherwise, under the US law, we were prohibited from doing anything with India," Boucher explained.<br /><br /><br />2. അഭിഷേക് സിന്‍ഖ്വി<br /><br />“Congress spokesperson Abhishek Singhvi, during his recent visit to Washington, declared that the Indian stand is clear and the nation is bound only by the 123 agreement.”<br /><br />3. പ്രണാബ് മുഖര്‍ജി<br /><br />“India’s rights and obligations regarding civil nuclear cooperation with the US arise only from the bilateral 123 Agreement that we have agreed upon with the US”.external affairs minister Pranab Mukherjee said in a suo motu statement on foreign policy-related developments in the Lok Sabha. <br /><br />4. ചിദംബരം.<br /><br />“The Hyde Act, which is a domestic law, cannot bind India and cannot interfere with the implementation of the 123 agreement. When ratified by the US Congress, it will be a bilateral treaty between two sovereign countries” Finance Minister P Chidambaram on Saturday, July 19<br /><br />ചുരുക്കത്തില്‍ അമേരിയ്ക്കന്‍ പ്രതിനിധികളുടെ ഭാഗത്തുനിന്നോ ഇന്ത്യയുടെ ഭാഗത്തുനിന്നൊ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗത്തുനിന്നൊ ഉണ്ടായ പ്രസ്ഥാവനകളില്‍ വൈരുധ്യമില്ല. ഇന്ത്യയെ സംബധിച്ചിടത്തോളം കരാറു മാത്രമേയുള്ളൂ. അതുകൊണ്ട് ഹൈഡ് ആക്ട് ബാധകമല്ല എന്നു പറയുന്നു. അമേരിയ്ക്കയെ സംബന്ധിച്ചിടത്തോളം ഹൈഡ് ആക്ടിലൂടെയല്ലാതെ കരാറില്‍ എത്താനാവില്ല. കരാറ് ഹൈഡ് ആക്ടുമായി കണ്‍സിസ്റ്റന്റ് ആക്കേണ്ടത് അവരുടെ ബാധ്യതയാണ്. ഹൈഡ് ആക്ടുമായി കണ്‍സിസ്റ്റന്റാണ് കരാര്‍ എന്നുള്ളതുകൊണ്ട് ഹൈഡ് ആക്ട് ഇന്ത്യയ്ക്ക് ബാധകമാണ് എന്നു പറയുന്നു.<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/33202847-267673689147542181?l=njjoju.blogspot.com'/></div>N.J ജോജൂhttp://www.blogger.com/profile/13738643443847311533njjoju@gmail.com6tag:blogger.com,1999:blog-33202847.post-91352345984399285142008-08-19T14:54:00.003+06:302008-08-19T15:25:38.729+06:30ഹൈഡ് ആക്ട്: ചില കമന്റുകള്‍<strong>(A) സെക്ഷന്‍ 103 (1) അണവപരീക്ഷണങ്ങളോടുള്ള അമേരിയ്ക്കയുടെ എതിര്‍പ്പ്</strong>അമേരിയ്ക്കയുടെ പൊതുവായ വിദേശനയത്തെ നിര്‍വ്വചിക്കുകയാണ് ഈഭാഗത്ത്. അതിന്റെ തലക്കെട്ടുതന്നെ “IN GENERAL.—The following shall be the policies of the<br />United States” എന്നാണ്. ഇതിലൂടെ ഇന്ത്യ അണ്വായുധരാജ്യമാണെന്നോ അല്ലെന്നോ പറയുന്നില്ല. പൊതുവില്‍ ഏതൊരു അണ്വായുധമില്ലാത്ത രാജ്യവൂം അണ്വായുധമുണ്ടാക്കുന്നതിനെ എതിര്‍ക്കും എന്നാണു പറയുന്നത്. ഇത് അമേരിയ്ക്കയുടെ മാത്രമല്ല ഒട്ടുമിക്ക രാജ്യങ്ങളുടെയും നിലപാട് ഇങ്ങനെതന്നെയാണ്. ഇത് അമേരിയ്ക്കയുടെ നയമാണ്. വര്‍ഷങ്ങളായി അവര്‍ അത് തുടര്‍ന്നു പോന്നിട്ടൂമുണ്ട്. ഇതേ നയം തന്നെയാണ് ഇറാനോടും കൊറീയയോടൂം അമേരിയ്ക്ക പുലര്‍ത്തുന്നതും.<br /><br /><strong>(B) സെക്ഷന്‍ 103 (b) (1) ഇന്ത്യ ചൈന പാക്കിസ്ഥാന്‍</strong><br />ഇത് ദക്ഷിണേഷ്യയുമായൂള്ള അമേരിയ്ക്കയുടെ വിദേശനയത്തെ നിര്‍വ്വചിക്കുന്ന ഭാഗമാണ്. തലക്കെട്ട് “(b) WITH RESPECT TO SOUTH ASIA.” <br />മോറട്ടോറിയം എന്നത് സ്വയം എടുക്കുന്ന തീരുമാനമാണ്. ഇന്ത്യ പോഖ്രാന്‍ പരീക്ഷണത്തിനു ശേഷം മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ഒരു രാജ്യത്തെ ആണവപരീക്ഷണങ്ങളില്‍ നിന്ന് സ്വയം വിരമിയ്ക്കാന്‍ പ്രേരിപ്പിയ്ക്കുന്നത് അമേരിയ്ക്കയുടെ വിദേശകാര്യനയമാണ് എന്നാണ് ഇതിലൂടെ പറയുന്നത്. ഇന്ത്യയോ പാക്കിസ്ഥാനോ ചൈനയോ ആണവപരീക്ഷണം നടത്തരുതെന്നോ മോറട്ടോറിയം പ്രഖ്യാപിയ്ക്കണമെന്നോ ഹൈഡ് ആക്ട് പറയുന്നില്ല. അമേരിയ്ക്ക അതിന്റെ വിദേശകാര്യ നയത്തിന്റെ ഭാഗമായി ഈ രാജ്യങ്ങളെ പ്രേരിപ്പിയ്ക്കണം എന്നാണ് ഹൈഡ് ആക്ടില്‍ പറയുന്നത്. <br /><br />എല്ലാ രാജ്യങ്ങള്‍ക്കും അവരവരുടേതായ വിദേശകാര്യ നയമുണ്ട്. ഇന്ത്യയ്ക്കുമുണ്ട്, പാകീസ്ഥാനുമുണ്ട്, ചൈനയ്ക്കുമുണ്ട്, അമേരിയ്ക്കയ്ക്കുമുണ്ട്. ഈ വിദേശകാര്യനയത്തില്‍ ഏതൊക്കെ രാജ്യങ്ങളുമായി എങ്ങനെയൊക്കെ ബന്ധം പുലര്‍ത്തണമെന്ന് അതതു രാജ്യങ്ങള്‍ തീരുമാനിയ്ക്കും. ഇതര രാജ്യങ്ങളെപറ്റി ഒരക്ഷരം പോ‍ലും മിണ്ടാതെ വിദേശകാര്യനയമുണ്ടാവില്ല.<br /><br /><strong>(C) സെക്ഷന്‍ 103 (b) (2) ആണവപരീക്ഷണ നിരോധനവും ആണവ നിര്‍വ്യാപനവും</strong><br />ആണവാപരീക്ഷണനിരോധന ഉടമ്പടിയും (NTBT) ആണവ നിര്‍വ്വ്യാ‍പന ഉടമ്പടിയും(NPT) ഇന്ത്യ ഒപ്പുവച്ചിട്ടില്ലാത്ത ഉടമ്പടികളാണ്. എന്നാല്‍ രാജ്യാന്തര സമൂഹം ഒപ്പുവയ്ക്കണമെന്ന് ആഗ്രഹീക്കുന്ന ഉടമ്പടിയുമാണ്.<br />NPT ഒപ്പുവച്ചിട്ടില്ലാത്ത രാജ്യങ്ങളുമായി അമേരിയ്ക്ക ആണവ ബന്ധങ്ങള്‍ സ്ഥാപിക്കില്ല എന്നത് അവരുടെ വിദേശകാര്യ നയമായിരുന്നു. എന്നാല്‍ ഇന്ത്യ ആണവനിര്‍വ്വ്യാപനത്തില്‍ കാണിച്ചിട്ടുള്ള ഉത്തരവാദിത്തവും ഇന്ത്യയുമായി ആണവസൌഹൃദം ഉണ്ടാക്കിയാലുള്ള സാമ്പത്തിക-വ്യാവസായിക-നയതന്ത്ര മെച്ചങ്ങളും പരിഗണിച്ച് പഴയ നിലപാടില്‍ നിന്ന്‍ മാറാന്‍ അമേരിയ്ക്ക ആഗ്രഹിയ്ക്കുന്നു. അതാണ് ഹൈഡ് ആക്ട്. പക്ഷേ ആണവ നിര്‍വ്വ്യാപനവും ആണവപരീക്ഷണനിരോധനവും അമേരിക്കയുടെ നയം തന്നെയാണ്. ശീതസമരത്തിനു ശേഷമുണ്ടാക്കിയ ചില കരാറുകളനുസരിച്ച് അമേരിയ്ക്കയും റഷ്യയും തങ്ങളുടെ അണ്വായുധശേഖരത്തില്‍ കുറവു വരുത്തുകയുണ്ടായി.<br /><br /><strong>(D) സെക്ഷന്‍ 103 (b) (3) ഇന്ത്യ ഇറാന്‍ ബന്ധങ്ങള്‍</strong><br />ഇറാന്റെ ആണവപരീക്ഷണങ്ങളോടുള്ള അമേരിയ്ക്കയുടെ എതിര്‍പ്പ് രഹസ്യമൊന്നുമല്ലല്ലോ. അതില്‍ ഇന്ത്യയുടെ എന്നല്ല കഴിയുന്നത്ര രാജ്യങ്ങളുടെ പിന്തുണ ഉണ്ടാക്കുവാന്‍ അമേരിയ്ക്ക ശ്രമിയ്ക്കുകതന്നെ ചെയ്യും. ഇന്ത്യ കരാര്‍ ഒപ്പിട്ടാലും ഇല്ലെങ്കിലും. അത് അവരുടെ നയമാണ്. അവരുടെ നയം അവര്‍ ഹൈഡ് ആക്ടില്‍ പ്രഖ്യാപിച്ചിരിയ്ക്കുന്നു. സ്വാഭാവികം. ഇനി ഇന്ത്യ എന്നനെ പെരുമാറണമെന്ന് ഇന്ത്യയാണ് തീരൂമാനിയ്ക്കുന്നത്. അത് ഇന്ത്യയുടെ വിദേശകാര്യ നയം. അത് സര്‍ക്കാരും വിദേശകാര്യമന്ത്രിയുമാണ് പ്രഖ്യാപിക്കുന്നത്. പഴയകാലഘട്ടത്തെ മുന്‍‌‌നിര്‍ത്തി <a href="http://entenaalukettu.blogspot.com/2008/08/blog-post_17.html">ഇഞ്ചി</a> അത് വിശദമാക്കിയിട്ടൂണ്ട്. എന്തൊക്കെയായാലും ഒരു രാജ്യവുമായുള്ള കരാറുകള്‍ നിലനില്‍ക്കുന്നത് രാജ്യങ്ങള്‍ തമ്മില്‍ മികച്ച ബന്ധങ്ങള്‍ ഉള്ളപ്പോള്‍ മാത്രമാണ്. അത് <a href="http://simynazareth.blogspot.com/2008/07/blog-post_23.html">സിമി</a> തന്റെ പോസ്റ്റില്‍ പറഞ്ഞിട്ടൂമുണ്ട്.<br /><br /><strong>ചൈനയിലെ ജലവൈദ്യുതിയും ഇന്ത്യയുടെ ആണവ വൈദ്യുതിയും</strong><br /><br />ഇന്ത്യ കല്‍ക്കരി ഉപയോഗിക്കുന്നുണ്ട്. മ്യാന്‍‌‌മറില്‍ നിന്നുള്ള പ്രകൃതുവാതകം ഉപയോഗിക്കുന്നുണ്ട്. കായംകുളത്ത് നാഫ്തയാണ് ഉപയോഗിക്കുന്നത്. ഒട്ടുമിക്ക ഇന്ധനങ്ങളും വിദേശത്തുനിന്ന് ഇറക്കുമതി ചെയൂന്നതാണ്. ഇന്ത്യയ്ക്ക് സുലഭമായ തോറിയം നിക്ഷേപമുണ്ട്. ജലവൈദ്യുതപദ്ധതികള്‍ക്ക് പരിസ്ഥിതി വാദികളെ മറികടന്നു പലതു ചെയ്യാന്‍ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ ബുദ്ധിമുട്ടൂണ്ട്. അതുകൊണ്ടൂ തന്നെ ആണവ വൈദ്യുതിയിലേയ്ക്ക് നീ‍ങ്ങിയേ തീരൂ. ഇത് കമ്യൂണിസ്റ്റു പാര്‍ട്ടികളും അംഗീകരിച്ച വസ്തുതയാണ്.<br /><br />ചൈനയുമായി ഇക്കാര്യത്തില്‍ ഇന്ത്യയെ താരതമ്യപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. പാര്‍ട്ടി തീരുമാനിയ്ക്കുന്നത് ബലപ്രയോഗത്തിലൂടെയാണെങ്കിലും നടപ്പാക്കാന്‍ അവര്‍ക്കു കഴിയും. അതുകൊണ്ടൂ തന്നെ യാതൊരുവിധ പാരിസ്ഥിതിക വിവാദങ്ങളില്‍ കുടുങ്ങാതെ തന്നെ ജലവൈദ്യുതപദ്ധതികളുമായി മുന്‍പോട്ടുപോകുവാ‍ന്‍ ചൈനയ്ക്ക് കഴിയും. അവിടെ ജനാധിപത്യരീതിയിലുള്ള എതിര്‍പ്പുകള്‍ക്ക് സ്ഥാനമില്ല. ഇന്ത്യയില്‍ സ്ഥിതി അങ്ങനെയല്ല. എത്രയോ ജലവൈദ്യുത പദ്ധതികള്‍ക്ക് എതിര്‍പ്പു നേരിട്ടു, നേരിടുന്നു. തന്നെയുമല്ല കേരളത്തിലുള്ള പോലെ നിരവധി നദികള്‍ മറ്റു സംസ്ഥാനങ്ങളിലില്ല. <br /><br /><strong>ഇന്ത്യയിലെ കോണ്‍ഗ്രസും കേരളത്തിലെ കമ്യൂണിസ്റ്റു പാര്‍ട്ടിയും പിന്നെ ഊര്‍ജ്ജ പ്രതിസന്ധിയും</strong><br /><br />ഇന്ത്യയെ പത്തമ്പത് വര്‍ഷത്തോളം ഭരിച്ചു മുടീച്ച കോണ്‍ഗ്രസിനെ നമുക്കു വിടാം. കേരളത്തില്‍ ഇത്രയും നദികള്‍ ഉണ്ടായിട്ടും വ്യാവസായിക വൈദ്യുതിയുടെ ആവശ്യം കുറവെന്നു പറയാവുന്ന കേരളത്തിന്റെ ഊര്‍ജ്ജ ദാരിദ്രം പരിഹരിയ്ക്കാനാവശ്യമായ ജലവൈദ്യുതപദ്ധതികള്‍ പകുതികാലം ഭരിച്ചിട്ടൂം(സഹായിച്ചിട്ടും) ആരംഭിയ്കുവാന്‍ കേരളത്തിലെ കമ്യൂണിസ്റ്റുസര്‍ക്കാരുകള്‍ക്കും ആയില്ലല്ലോ. കൂടംകുളം വൈദ്യുതി കേരളത്തില്‍ എത്തിക്കനുള്ള മന്ത്രി എ.കെ ബാലന്റെ പരിശ്രമങ്ങള്‍ കൂ‍ടി മനസിലാക്കിയാലേ കേരളത്തിന്റെ ഊര്‍ജ്ജ പ്രതിസന്ധി മനസിലാകൂ.<br /><br />ചൈനയുടെ ആണവ വൈദ്യുതി 2% മാത്രമാണെന്ന് വീരവാദം മുഴക്കുന്നവര്‍ മനസിലാക്കേണ്ട ചില വസ്തുതകളുണ്ട്. 25% ഓളം ജലവൈദ്യുതി ചൈനയ്ക്കുണ്ട്.ഇന്ത്യയ്ക്ക് 5% മാത്രമേയുള്ളൂ. ചൈനയുടെ 2% ആണവ വൈദ്യുതിയെന്നത് ഇന്ത്യയുടെ 2% വൈദ്യുതിയുടെ മൂന്നിരട്ടിയോളം വരും.<br /><br /><strong>“നാല്‍പ്പത് വര്‍ഷം കഴിഞ്ഞ് റിയാക്ടറുകള്‍ ഓടിക്കുവാനുള്ള ഇന്ധനം ആരു് തരും?”</strong><br /><br /><a href="http://njjoju.blogspot.com/2008/07/blog-post_24.html">ഇന്ത്യയുടെ 3 സ്റ്റേജ് ആണവ പരിപാടീ</a>യുടെ ലക്ഷ്യം തോറിയം ഇന്ധനമായി ഉപയോഗിക്കാവുന്ന റിയാക്ടറുകളുടെ നിര്‍മ്മാണത്തിലൂടെയും ഇന്ത്യയില്‍ സുലഭമായാ തോറിയത്തെ ഇന്ധനമായി ഉപയോഗിക്കുന്നതിലൂ‍ടെയും ഉള്ള ആണവ ഊര്‍ജ്ജ സ്വയം പര്യാപ്തതയാണ്. ഈ പരിപാടിയുടെ മറ്റുഘട്ടങ്ങളില്‍ യൂറേനിയം ആവശ്യമാണ്. യൂ‍റേനിയം തോറിയം മിശ്രിതം ഇന്ധനമായി ഉപയോഗിച്ച് തോറീയത്ത് യൂറേനിയമാക്കുന്ന സാങ്കേതിക വിദ്യയാണ് ഇത്.<br />ഒരു മുപ്പതു നാന്‍പതു വര്‍ഷം കൊണ്ട് നമുക്ക് ഈ സ്റ്റേജ് കൈവരിക്കാനാവുകയും ആരുടെയും സഹായംകൂടാതെ ആണവവൈദ്യുതി ഉണ്ടാക്കുവാന്‍ കഴിയുകയും ചെയ്യും. ഇക്കാലമത്രയും ഊര്‍ജ്ജോത്പാദനത്തിനും തോറിയം വിഘടനത്തിനുമുള്ള യുറേനിയത്തിനു നമുക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ടീയും വരും.<br /><br />കൂടുതല്‍ വായനയ്ക്ക്:<br /><a href="http://simynazareth.blogspot.com/2008/07/blog-post_23.html">ഇന്തോ-യു.എസ്. ആണവ കരാര്‍: ഒരു തിരിഞ്ഞുനോട്ടം by സിമി</a><br /><a href="http://entenaalukettu.blogspot.com/2008/08/blog-post_17.html">ഇന്തോ-അമേരിക്കൻ ആണവ കരാർ, ഒരു പാർശ്വവീക്ഷണം by ഇഞ്ചിപ്പെണ്ണ്</a><br /><a href="http://njjoju.blogspot.com/2008/07/blog-post_24.html">ഇന്ത്യയുടെ ത്രീ സ്റ്റേജ് ആണവോര്‍ജ്ജ പരിപാടി </a><br /><a href="http://njjoju.blogspot.com/2008/07/blog-post_23.html">വൈദ്യുതിയുടെ ഉത്പാദനവും ഉപഭോഗവും വിവിധ രാജ്യങ്ങളില്‍ </a><br /><a href="http://njjoju.blogspot.com/2008/07/sec-102-sense-of-congress.html">ഹൈഡ് ആക്ട് SEC. 102. SENSE OF CONGRESS. </a><br /><a href="http://njjoju.blogspot.com/2008/08/sec-103-statements-of-policy.html">ഹൈഡ് ആക്ട് SEC. 103. STATEMENTS OF POLICY.</a><br /><a href="http://njjoju.blogspot.com/2008/07/blog-post_16.html">ഹൈഡ് ആക്ട് </a><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/33202847-9135234598439928514?l=njjoju.blogspot.com'/></div>N.J ജോജൂhttp://www.blogger.com/profile/13738643443847311533njjoju@gmail.com5tag:blogger.com,1999:blog-33202847.post-37991100393800675002008-08-05T15:42:00.001+06:302008-08-05T20:00:47.647+06:30ഹൈഡ് ആക്ട് SEC. 103. STATEMENTS OF POLICY.(സുഹൃത്തുക്കളേ ഈ ഡ്രാഫ്റ്റ് ഡാഷ് ബോര്‍ഡില്‍ കിടക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി. തിരക്കുകാരണം പരിഭാഷപ്പെടുത്താ‍ന്‍ കഴിഞ്ഞില്ല. താത്പര്യവും കുറഞ്ഞു. ഇവിടെ വരുന്നവര്‍ സമയവും സൌകര്യവും അനുവദിയ്ക്കുകയാണെങ്കില്‍ പരിഭാഷപ്പെടുത്താത്ത ഭാഗങ്ങള്‍ പരിഭാഷപ്പെടൂത്തി കമന്റായി ചേര്‍ത്താല്‍ നമുക്ക് ഇത് നല്ല പോസ്റ്റാക്കാം. ഒത്തുപിടിച്ചാന്‍ ഹൈഡ് ആക്ടും പോരും. സാധിയ്ക്കുമെങ്കില്‍ സഹകരിയ്കുക)<br /><div>SEC. 103. STATEMENTS OF POLICY.<br />(a) അമേരിയ്ക്കയുടെ പൊതുവായ നയം<br />(1) ആണവനിര്‍വ്യാപനകരാറില്‍ ഒപ്പുവച്ചിട്ടുള്ളതോ അല്ലാത്തതോ ആയ അണ്വായുധമില്ലാത്ത ഏതൊരു രാജ്യത്തിന്റെയും ആണ്വായുധനിര്‍മ്മാണത്തെ ഏതിര്‍ക്കുക.<br />(2) </div><br /><div>Encourage States Party to the NPT to interpret the<br />right to ‘‘develop research, production and use of nuclear energy<br />H. R. 5682—3<br />for peaceful purposes’’, as set forth in Article IV of the NPT,<br />as being a right that applies only to the extent that it is<br />consistent with the object and purpose of the NPT to prevent<br />the spread of nuclear weapons and nuclear weapons capabilities,<br />including by refraining from all nuclear cooperation with<br />any State Party that the International Atomic Energy Agency<br />(IAEA) determines is not in full compliance with its NPT obligations,<br />including its safeguards obligations.<br />NPT യുടെ നാലാം വകുപ്പില്‍ പറയുന്ന സമാധാനപരമായ അണുശക്തിയുടെ സമാധാനപരമായ ആവശ്യങ്ങള്‍ക്കായുള്ള ഗവേഷണത്തിനും ഉത്പാദനത്തിനുമുള്ള അവകാശം NPT യുടെ ഉദ്ദ്യേശമായ നിര്‍വ്യാപനം, IAEA യുടെ നിരീക്ഷ‌ണപ്രകാരം NPT യുടെ <br />ഉത്തരവാദിത്വങ്ങളുമായി സഹകരിക്കാത്ത രാജ്യങ്ങളുമായുള്ള നീസഹകരണം എന്നിവ അനുവര്‍ത്തിയ്ക്കുമ്പോള്‍ മാത്രമായിരിയ്ക്കും.<br />(3) നിയമം ആണവകൈമാറ്റം, ന്യൂക്ലിയാര്‍ ഉപകരണ കൈമാറ്റം, സാധനകൈമാറ്റം, സോഫ്റ്റ്വെയര്‍ തുടങ്ങിയ സാങ്കേതികവിദ്യയുടെ കൈമാറ്റം തുടങ്ങിയവയിലെ NSG യുടെ മാര്‍ഗ്ഗരേഖകളെയും, </div><br /><div>NSG യുടെ തീരുമാനങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെയും കീഴ്വഴക്കങ്ങളെയും പൂര്‍ണ്ണമായിയ് കണക്കിലെടുക്കുന്നതാണ്‌.<br />(4) Strengthen the NSG guidelines and decisions concerning<br />consultation by members regarding violations of supplier and<br />recipient understandings by instituting the practice of a timely<br />and coordinated response by NSG members to all such violations,<br />including termination of nuclear transfers to an involved<br />recipient, that discourages individual NSG members from continuing<br />cooperation with such recipient until such time as a<br />consensus regarding a coordinated response has been achieved.<br />(5) Given the special sensitivity of equipment and technologies<br />related to the enrichment of uranium, the reprocessing<br />of spent nuclear fuel, and the production of heavy water, work<br />with members of the NSG, individually and collectively, to<br />further restrict the transfers of such equipment and technologies,<br />including to India.<br />(6) Seek to prevent the transfer to a country of nuclear<br />equipment, materials, or technology from other participating<br />governments in the NSG or from any other source if nuclear<br />transfers to that country are suspended or terminated pursuant<br />to this title, the Atomic Energy Act of 1954 (42 U.S.C. 2011<br />et seq.), or any other United States law.<br />(b) ദക്ഷിണേഷ്യന്‍ പോളീസികള്‍</div><br /><div>(1) ഇന്ത്യ, പാക്കിസ്ഥാന്‍, ചൈന എനീ രാജ്യങ്ങളുമായി അണ്വായുധത്തിനായുള്ള വസ്തുക്കളുടെ ഉത്പാദനത്തില്‍ മോറട്ടോറിയം ഏത്രയും പെട്ടന്ന് സമ്പാദിയ്ക്കുക.<br />(2) ആണവായുധത്തിനായുള്ള വസ്തുക്കളുടെ ഉത്പാദനം നിരോധിയ്ക്കുന്നതിനായി ഇന്ത്യയും അമേരിയ്ക്കയും കക്ഷികളായി എത്രയും പെട്ടന്ന് ഉടമ്പടിയില്‍ എത്തിച്ചേരുക.<br />(3) താഴെപ്പറയുന്ന കാര്യങ്ങളില്‍ ഇന്ത്യയുടെ സഹകരണം ഉറപ്പാക്കുക<br />(A) Proliferation Security Initiativeല്‍ ഇന്ത്യയുടെ പൂര്‍ണ്ണ സഹകരണം;<br />(B) നിരോധനവ്യവസ്ഥകളിലെ പൂര്‍ണ്ണ ഉത്തരവാദിത്തം.</div><br /><div>(C) public announcement of its decision to conform<br />its export control laws, regulations, and policies with the<br />Australia Group and with the Guidelines, Procedures, Criteria,<br />and Control Lists of the Wassenaar Arrangement;<br />(D) demonstration of satisfactory progress toward<br />implementing the decision described in subparagraph (C);<br />and<br />H. R. 5682—4<br />(E) ratification of or accession to the Convention on<br />Supplementary Compensation for Nuclear Damage, done<br />at Vienna on September 12, 1997.<br />(4) Secure India’s full and active participation in United<br />States efforts to dissuade, isolate, and, if necessary, sanction<br />and contain Iran for its efforts to acquire weapons of mass<br />destruction, including a nuclear weapons capability and the<br />capability to enrich uranium or reprocess nuclear fuel, and<br />the means to deliver weapons of mass destruction.<br />(5) ആണവാധുങ്ങളുടെ ദക്ഷിണേഷ്യയിലെ വര്‍ദ്ധനവ് തടയുന്നതിനും, അണയുധശേഖരം കുറയ്ക്കുന്നത് പ്രോത്സാഹിപ്പിയ്ക്കുന്നതിനും അന്തിമമായി ഇല്ലാതാക്കുന്നതിനും.<br />(6) Ensure that spent fuel generated in India’s civilian<br />nuclear power reactors is not transferred to the United States<br />except pursuant to the Congressional review procedures<br />required under section 131 f. of the Atomic Energy Act of<br />1954 (42 U.S.C. 2160 (f)).<br />(7) Pending implementation of the multilateral moratorium<br />described in paragraph (1) or the treaty described in paragraph<br />(2), encourage India not to increase its production of fissile<br />material at unsafeguarded nuclear facilities.<br />(8) Ensure that any safeguards agreement or Additional<br />Protocol to which India is a party with the IAEA can reliably<br />safeguard any export or reexport to India of any nuclear materials<br />and equipment.<br />(9) Ensure that the text and implementation of any agreement<br />for cooperation with India arranged pursuant to section<br />123 of the Atomic Energy Act of 1954 (42 U.S.C. 2153) meet<br />the requirements set forth in subsections a.(1) and a.(3) through<br />a.(9) of such section.<br />(10) Any nuclear power reactor fuel reserve provided to<br />the Government of India for use in safeguarded civilian nuclear<br />facilities should be commensurate with reasonable reactor operating<br />requirements.</div><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/33202847-3799110039380067500?l=njjoju.blogspot.com'/></div>N.J ജോജൂhttp://www.blogger.com/profile/13738643443847311533njjoju@gmail.com2tag:blogger.com,1999:blog-33202847.post-15892724338809101842008-07-24T20:32:00.003+06:302008-07-24T21:07:06.748+06:30ഇന്ത്യയുടെ ത്രീ സ്റ്റേജ് ആണവോര്‍ജ്ജ പരിപാടിഇന്ത്യയിലെ ഫോസില്‍ ഇന്ധനങ്ങളുടെ ദൌര്‍ലഭ്യവും ഹ്രസ്വ-ദീര്‍ഘകാല ആവശ്യങ്ങള്‍ക്കായി ആണവവൈദ്യുതിയെ പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ആരംഭത്തിലേ തന്നെ നാം മനസിലാക്കിയിരുന്നു. ഇതിനായി വളരെ നേരത്തേ തന്നെ ഹോമീ ജെ ഭാഭ മൂന്നു ഘട്ടമായുള്ള നമ്മുടെ ദീര്‍ഘകാല ആണവോര്‍ജ്ജ ഉത്പാദന പരിപാടി രൂപകല്പന ചെയ്തു. ഊര്‍ജ്ജ സ്വയം പര്യാപ്തതയും നമുക്കു ധാരാളമായുള്ള തോറിയത്തിന്റെ ഉപയോഗവുമാണ് ഈ പദ്ധതിയുടെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍.<br /><br /><strong>ഒന്നാം ഘട്ടം </strong>: പ്രകൃതിദത്ത യുറേനിയം ഇന്ധനമായി ഉപയോഗിയ്ക്കുന്ന Heavy Water Moderated റീയാക്ടറുകളുടെയും Cooled Pressurised Heavy Water റിയാക്ടറുകളുടേയും(PHWRs) നിര്‍മ്മാണം. രണ്ടാം ഘട്ടത്തിന് ആവശ്യമാ‍യിട്ടൂള്ള പ്ലൂട്ടോണിയം റിയാക്ടറിന്റെ ഉന്ധനമായ യുറേനിയത്തില്‍ നിന്നും ഉണ്ടാക്കുക.<br /><br /><strong>രണ്ടാം ഘട്ടം</strong> : ഒന്നാംഘട്ടത്തില്‍ ഉത്പാദിപ്പിച്ചിട്ടൂള്ള പ്ലൂട്ടോണീയം ഇന്ധനമായി ഉപയോഗിയ്ക്കുന്ന ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറുകളുടെ നിര്‍മ്മാണം, ഈ റിയാക്ടറുകള്‍ ഉപയോഗിച്ച് തോറീയത്തില്‍ നിന്ന് U-233 എന്ന യൂറേനിയം ഐസോടോപ്പ് ഉണ്ടാ‍ക്കുക.<br /><br /><strong>മൂന്നാം ഘട്ടം</strong> : U-233 യും Thorium ഉം ഇന്ധനമായി ഉപയോഗിയ്ക്കുന്ന റിയാക്ടറുകള്‍.<br /><br />(Nuclear Power Corporation of India Ltd ന്റെ വെബ് സൈറ്റില്‍ നിന്ന്)<br /><br />ഇന്ത്യയില്‍ യൂറേനിയം നിക്ഷേപം പരിമിതവും തോറിയം സുലഭവുമാണ്. യൂറേനിയത്തിന്റെ U-233 എന്ന ഐസോട്ടോപ്പ് ആണ് ന്യൂക്ലിയര്‍ ഫിഷന് ഉപയോഗിയ്ക്കുന്നത് . മൂന്നാം ഘട്ടത്തില്‍, രണ്ടാംഘട്ടത്തില്‍ ഉണ്ടാക്കിയെടുത്ത U-233 ന്റെയും തോറിയത്തിന്റെയും മിശ്രിതമാണ് ഇന്ധനമായി ഉപയോഗിയ്ക്കാനായാല്‍ U-233 ഊര്‍ജ്ജം ഉത്പാദിപ്പിയ്ക്കുന്നതോടോപ്പം തോറിയത്തില്‍ നിന്ന് U-233 ഉണ്ടാക്കുകയും ചെയ്യുന്നു.<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/33202847-1589272433880910184?l=njjoju.blogspot.com'/></div>N.J ജോജൂhttp://www.blogger.com/profile/13738643443847311533njjoju@gmail.com2tag:blogger.com,1999:blog-33202847.post-49144680659107417802008-07-23T13:51:00.010+06:302008-07-23T19:07:36.946+06:30വൈദ്യുതിയുടെ ഉത്പാദനവും ഉപഭോഗവും വിവിധ രാജ്യങ്ങളില്‍<strong>ചൈന</strong>: താപവൈദ്യുതി -74%, ജലവൈദ്യുതി - 24%, ആണവവൈദ്യുതി -2%<br />ഉത്പാദനശേഷി: 391.4 gigawatts (GW)<br />ഉത്പാദിപ്പിച്ചത് : 2,080 billion kilowatthours (Bkwh)<br />ഉപയോഗിച്ചത് :1,927 Bkwh<br />(2004 ലെ കണക്കുകള്‍)<br /><br /><strong>റഷ്യ</strong>: താപവൈദ്യുതി - 63%, ജലവൈദ്യുതി - 21%, ആണവവൈദ്യുതി -16%<br />ഉത്പാദനശേഷി: 217 gigawatts<br />ഉത്പാദിപ്പിച്ചത് : 913 billion kWh in 2007<br />(2007 ലെ കണക്കുകള്‍)<br /><br /><strong>അമേരിയ്ക്ക</strong>: താപവൈദ്യുതി - 73%, ജലവൈദ്യുതി - 7%, ആണവവൈദ്യുതി -20%<br />ഉത്പാദനശേഷി: 986 gigawatts.<br />(2007 ലെ കണക്കുകള്‍)<br /><br /><strong>ഫ്രാന്‍സ്</strong>: താപവൈദ്യുതി - 8%, ജലവൈദ്യുതി - 13%, ആണവവൈദ്യുതി -79%<br />ഉത്പാദിപ്പിച്ചത് : 540.6 billion kWh in 2004<br />ഉപഭോഗം: 440.6 Bkwh.<br />(2007 ലെ കണക്കുകള്‍)<br /><br /><strong>ജപ്പാന്‍</strong>: താപവൈദ്യുതി - 84%, ജലവൈദ്യുതി - 4%, ആണവവൈദ്യുതി -12%<br />ഉത്പാദനശേഷി: 243.5 gigawatts<br />ഉത്പാദിപ്പിച്ചത് : 974 billion kilowatthours (Bkwh)<br />ഉപഭോഗം : 906 Bkwh .<br />(2004 ലെ കണക്കുകള്‍)<br /><br /><strong>ഇന്ത്യ</strong>: താപവൈദ്യുതി - 96%, ജലവൈദ്യുതി - 5%, ആണവവൈദ്യുതി -1%<br />ഉത്പാദനശേഷി:131.4 gigawatts<br />ഉത്പാദിപ്പിച്ചത് : 630.6 billion kilowatt hours<br />ഉപഭോഗം : 587.9 billion kilowatt hours<br />(2004 ലെ കണക്കുകള്‍)<br /><br />ലോകരാജ്യങ്ങളിലെ വൈദ്യൂത ഉപഭോഗത്തെക്കുറിച്ചുള്ള കണക്കുകള്‍ ഇതാ(2007)<br /><br />അമേരിയ്ക്ക - 3,717 ബില്യണ്‍ കിലോവാട്ട് ഹവര്‍(billions of kilowatt-hours)<br />ചൈന - 2,494 BkWh<br />ജപ്പാന്‍ - 946 BkWh<br />റഷ്യ - 940 BkWh<br />ഇന്ത്യ - 587 BkWh<br />ജര്‍മ്മനി - 524 BkWh<br />കാനഡ - 522 BkWh<br />ഫ്രാന്‍സ് - 482 BkWh<br />ബ്രസ്സീല്‍ - 415 BkWh<br />യു.കെ - 345 BkWh<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/33202847-4914468065910741780?l=njjoju.blogspot.com'/></div>N.J ജോജൂhttp://www.blogger.com/profile/13738643443847311533njjoju@gmail.com7tag:blogger.com,1999:blog-33202847.post-41859971007867186752008-07-17T14:30:00.004+06:302008-07-17T16:07:06.692+06:30ഹൈഡ് ആക്ട് SEC. 102. SENSE OF CONGRESS.<strong>അമേരിക്കന്‍ ഐക്യനാടുകളുടെ <br /> 109ആം കോണ്‍ഗ്രസ് </strong><br /><br /> At the second session<br /> (2006 ജനുവരി 3 ചൊവ്വാഴ്ച, വാഷിംഗ്‌ടണ്‍ ഡി.സി. )<br /><br /> ഇന്ത്യയുമായി ഉദ്ദ്യേശിയ്ക്കുന്ന ആണവസഹകരണ കരാറിനെ <br /> 1954ലെ ആണവോര്‍ജ്ജ നിയമത്തിന്റെ ചില നിബന്ധനകളില്‍ നിന്നും ഒഴിവാക്കുന്നതിനായുള്ള നിയമം.<br /><br /><strong>TITLE 1- അമേരിയ്ക്കയും ഇന്ത്യയുമായുള്ള ആണവസഹകരണം</strong><br /><br />SEC. 101. SHORT TITLE.<br /><br /> ഈ നിയമം‘‘Henry J. Hyde United States-<br />India Peaceful Atomic Energy Cooperation Act of 2006’’ എന്നു വിളിയ്ക്കപ്പെടുന്നു.<br /><br />SEC. 102. SENSE OF CONGRESS.<br /> (1)ആണവ ആയുധങ്ങളുടെ വ്യാപനം, മറ്റു weapons of mass destruction ന്റെ ഉത്പാദനം വിതരണം എന്നിവയെ തടയുന്നത് അമേരിയ്ക്കന്‍ വിദേശകാര്യനയത്തിന്റെ ഉദ്ദ്യേശമാണ്.<br /> (2)ആണവ നിര്‍വ്വ്യാപനകരാറില്‍ ഉറച്ചുനില്‍ക്കുക, അതു ശക്തമായി പ്രാവര്‍ത്തികമാക്കുക എന്നത് അമേരിയ്ക്കയുടെ നിര്‍വ്വ്യാപന നയത്തിന്റെ മൂലക്കല്ലാണ്.<br /> (3)ആണവ ആയുധങ്ങള്‍ കൈവശം വയ്ക്കുന്നതു തടയുന്നതിലും, രാജ്യാന്തര സുരക്ഷ ഉറപ്പാക്കുന്നതിലും ആണവ നിരിവ്യാപന കരാര്‍ ഒരു വിജയമാ‍ണ്.<br /> (4)ആണവനിര്‍വ്യാപനം ഉത്തരവാദിത്വമായി ഏറ്റുപറയാത്തതുകൊണ്ട് ആണവനിര്‍വ്യാപനകരാര്‍ ഒപ്പിടാതെ കരാറിന്റെ പരിധിയ്ക്കു പുറത്തു നില്‍കുന്ന രാജ്യങ്ങള്‍ ആഗോള ആണവനിര്‍വ്വ്യാപനമെന്ന ലക്ഷ്യം സാധിയ്ക്കുന്നതിനു പ്രതിബന്ധമാണ്.<br /> (5)ആണവനിര്‍വ്യാപനകരാറില്‍ ഒപ്പുവയ്ക്കാത്തരാജ്യങ്ങള്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള താത്പര്യം അമേരിയ്ക്കണ്ട്.<br /> (6)Atomic Energy Act of 1954 (42 U.S.C. 2153) ന്റെ section 123 അനുസൃതമായി അമേരിയ്ക്കയ്ക്ക് ആണവനിര്‍വ്യാപനകരാറില്‍ ഒപ്പിടാത്ത രാജ്യങ്ങളുമായി ആണവസഹകരണകരാറില്‍ ഏര്‍പ്പെടാവുന്നതാണ്.<br /> (A) അത്തരം രാജ്യങ്ങള്‍ സാങ്കേതികവിദ്യയുടെ നിവ്യാപനത്തില്‍ ഉത്തരവാദിത്തം പുലര്‍ത്തിയിട്ടൂണ്ടെങ്കില്‍<br /> (B)ജനാധിപത്യരാജ്യമായി പ്രവര്‍ത്തിയ്ക്കുകയും അമേരിയ്ക്കയുടെ വിദേശനയത്തെ അംഗീകരിയ്ക്കുകയും അമേരിയ്ക്കയുടെ ആണവനിര്‍വ്വ്യാപന ശ്രമങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിയ്ക്കുകയും ചെയ്തിട്ടൂണ്ടെങ്കില്‍<br /> (C)തുടര്‍ന്ന് ആണവപരീക്ഷണങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുകയും ആണവസാങ്കേതികവിദ്യ കൂടുതല്‍ സുരക്ഷിതമാക്കുകയും ചെയ്യുമെങ്കില്‍<br /> (D)അമേരിയ്ക്കയുടെ പ്രാദേശികവും അന്താരാഷ്ട്രീയവുമായ ആണവ നിര്‍വ്വ്യാപന ശ്രമങ്ങളെ - പ്രത്യേകിച്ച് ആണവ ആയുധമോ മറ്റു മാസ് ഡിസ്ട്രക്ടീവ് ആയുധങ്ങളോ ശേഖരിയ്ക്കുകയോ, കൈവശപ്പെടുത്താന്‍ ശ്രമിയ്ക്കുകയോ ചെയ്യുന്ന ഭീകരവാദത്തെ സഹായിക്കുന്ന രാജ്യങ്ങളെയും ,ഭീകരസംഘടനകളെയും ഉപദേശിയ്ക്കുക,ഒറ്റപ്പെടുത്തു ആവശ്യമെങ്കില്‍ ചെറുക്കുക(if necessary, sanctioning and containing states that sponsor<br />terrorism and terrorist groups) - സഹായിയ്ക്കുമെങ്കില്‍(political and material support)<br /><br /> (7) ഇന്ത്യ, പാക്കിസ്ഥാന്‍ എന്നിവയോടും അവര്‍ തമ്മിലുമുള്ള അമേരിയ്ക്കയുടെ നയങ്ങള്‍ തുടരണം.<br /> (8) ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ അമേരിക്കയുടെ രാജ്യതാത്പര്യമാണ്.<br /> (9) ഇന്ത്യയും അമേരിക്കയും ജനാധിപത്യമൂല്യങ്ങളെ വിലമതിയ്കുന്നതും സാമ്പത്തിക സഹകരണം മെച്ചെപ്പെടുത്താനും നിലനിര്‍ത്താനും കഴിവുള്ളതുമായ രാജ്യങ്ങളാണ്.<br /> (10)അമേരിയ്ക്കയ്ക്കും മറ്റു രാജ്യങ്ങള്‍ക്കും ഇന്ത്യയുമായുള്ള സൈനീകേതര ആണവ സഹകരണം രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ഗുണകരമാണ്.<br /> (11)ആണവ നിര്‍വ്വ്യാപനകരാറില്‍ ഒപ്പുവയ്ക്കാത്ത എന്നാല്‍ ആണവനിവ്യാപനത്തില്‍ ശ്രദ്ധയുള്ള രാ‍ജ്യങ്ങള്‍മായുള്ള ഇത്തരം സഹകരണങ്ങള്‍ അമേരിയ്ക്കയുടെ വിദേശകാര്യ നയത്തിലെ ശ്രദ്ധേയമായ മാറ്റമായി കണക്കാക്കാം.<br /> (12) ഇന്ത്യയുമായുള്ള അമേരിയ്ക്കയുടെയോ മറ്റുരാജ്യങ്ങളുടെയോ സൈനീകേതര ആണവ സഹകരണം ആണവവ്യാപത്തിന്റെയും ആയുധമത്സരത്തിന്റെയും റിസ്ക് കുറയ്ക്കുന്നതും ആണവ ഇന്ധന ദാദാക്കളുടെ(NSG) മാര്‍ഗ്ഗരേഖ മുതലായ ആണവ നിര്‍വ്വ്യാപന ശ്രമങ്ങളോടൂള്ള ഇന്ത്യയുടെ സഹകരണം ഉറപ്പുവരുത്തുന്നതുമാകണം.<br /><br /> (13) ഇന്ത്യയിലേയ്ക്കുള്ള ആണവ ഇന്ധന കയറ്റുമതി അമേരിയ്കന്‍ നിയമാനുസൃതം നിര്‍ത്തിവച്ചാല്‍ മറ്റുരാജ്യങ്ങളില്‍ നിന്നോ അമേരിയ്ക്കയില്‍ നിന്നോ ഇന്ത്യയിലേയ്ക്കുള്ള ആണവകയറ്റുമതി തുടരുന്നത് അമേരിയ്ക്ക പ്രോത്സാഹിപ്പിയ്ക്കുരുത്<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/33202847-4185997100786718675?l=njjoju.blogspot.com'/></div>N.J ജോജൂhttp://www.blogger.com/profile/13738643443847311533njjoju@gmail.com7tag:blogger.com,1999:blog-33202847.post-8835963755283741592008-07-16T16:49:00.009+06:302008-07-17T12:50:35.195+06:30ഹൈഡ് ആക്ട്<strong>എന്താണ് ഹൈഡ് ആക്ട്?</strong><br /> Henry J. Hyde United States-India Peaceful Atomic Energy Cooperation Act of 2006 എന്ന 2006 ഡിസംബര്‍ 8 ന് അമേരിയ്ക്കന്‍ പ്രതിനിധിസഭ 59 എതിരേ 330 വോട്ടൂകള്‍ക്ക് അംഗീകരിച്ച ആക്ട് ആണ് ഹൈഡ് ആക്ട്.ഇതുമൂലം സൈനികേതര ആവശ്യങ്ങള്‍ക്കായി ഇന്ത്യയ്ക്ക് ആണവശക്തി വില്‍ക്കുവാന്‍ യുണൈറ്റഡ് സ്റ്റേറ്റ്സിനു കഴിയുന്നു. ആണവനിലയങ്ങളെ സൈനീകമെന്നും സൈനീകേതരമെന്നും തിരിയ്ക്കുക, ആണവനിലയങ്ങളെ അന്താരാഷ്ട്ര ഏജന്‍സിയുടെ നിരീക്ഷണത്തിന് അനുവദിയ്ക്കുക, ആണവപരീക്ഷണങ്ങള്‍ നടത്താതിരിയ്ക്കുക മുതലായ നടപടികള്‍ക്ക് ഇത് ഇന്ത്യയെ പ്രേരിപ്പിയ്ക്കുകയും ചെയ്യുന്നു. <br /><a href="http://foreignaffairs.house.gov/archives/109/news120806a.pdf">അമേരിയ്ക്കന്‍ വിദേശകാര്യസമിതിയുടെ വെബ് സൈറ്റില്‍ നിന്നും വാര്‍ത്ത ഡൌണ്‍ലോഡു ചെയ്യാം.</a><br /><br />ഇന്ത്യയുമായുള്ള ഉഭയകക്ഷിബന്ധങ്ങളുടെ നിയമപരമായ ചട്ടക്കൂടാണ് ഹൈഡ് ആക്ട്. ഇതുവഴി അന്താരാഷ്ട്ര ആണവ ഏജന്‍സിയുടെ സുരക്ഷാമാനദന്‍ഢങ്ങള്‍ക്കനുസരിച്ച് ഇന്ത്യയ്ക്ക് ആണവ സാങ്കേതികവിദ്യയും ആണവ ഇന്ധനവും അമേരിയ്ക്ക നല്‍കും. ഇന്ത്യയുമായുള്ള ആണവസഹകരണത്തെ കൃത്യമായി നിര്‍വ്വചിയ്ക്കുകയാണ് ഹൈഡ് ആക്ടിലൂടെ.<br /><br />ആണവ നിര്‍വ്യാപനകരാര്‍ ഒപ്പിട്ട രാജ്യങ്ങള്‍ക്ക് പരസ്പരം സാങ്കേതിക വിദ്യ കൈമാറാനും Nuclear Suppliers Group ല്‍ നിന്നും ഇന്ധനം വാങ്ങനും കഴിയും. ഇന്ത്യ ആണവ നിര്‍വ്യാപന കരാരില്‍ ഒപ്പുവച്ചിട്ടില്ല. അമേരിയ്ക്കയുടെ Atomic Energy Act പ്രകാരം നിര്‍വ്യാപനകരാര്‍ ഒപ്പിടാത്ത രാജ്യവുമായി ആണവ സഹകരണം സാധ്യമല്ല. ഹൈഡ് ആക്ട് ആണവ നിര്‍വ്യാപനകരാറില്‍ ഒപ്പുവച്ചിട്ടില്ലാത്ത ഇന്ത്യയുമായി ആണവസകരണം സാ‍ധ്യമാക്കുന്ന കരാറാണ്.(NDTV, What is Hyde Act)<br /><br /><strong>മേല്‍പ്പറഞ്ഞവയില്‍ നിന്നും എനിയ്ക്കു മനസിലായത്</strong><br /> ചുരുക്കത്തില്‍ ഇന്ത്യയെ നേരിട്ടു ബാധിയ്ക്കാത്തതാണ് ഹൈഡ് ആക്ട്. എന്നാല്‍ അമേരിയ്ക്കയുടെ ഇന്ത്യയുമായുള്ള എല്ലാ ആണവ സൌഹൃദങ്ങളെയും പരോക്ഷമായി ബാധിയ്ക്കുകയും ചെയ്യും.<br /> അതായത് ഇന്ത്യ ഒപ്പുവയ്ക്കുകയോ ഇന്ത്യ അംഗീകരിച്ചെന്നു പ്രഖ്യാപിയ്ക്കയോ ചെയ്തിട്ടൂള്ള ഒരു കരാറല്ല ഹൈഡ് ആക്ട്. ഇന്ത്യയുടെ അംഗീകാരം ആവശ്യമുള്ളതോ ഇന്ത്യയോട് അഭിപ്രായം ചോദിയ്ക്കുന്നതോ അല്ല ഹൈഡ് ആക്ട്. അതുകൊണ്ടൂ തന്നെ ഹൈഡ് ആക്ടിനെ ഇന്ത്യ അനുസരിയ്ക്കാണം എന്നു ശാഠ്യം പിടിയ്ക്കാനുമാവില്ല.<br /> ഹൈഡ് ആക്ട് അമേരിയ്ക്കന്‍ പ്രതിനിധി സഭ പാസക്കിയ, ഏതാണ്ട് അവരുടെ ആഭ്യന്തരകാര്യമെന്നു പറയാവുന്നതും എന്നാല്‍ അമേരിയ്ക്കന്‍ ഇന്ത്യന്‍ ബന്ധങ്ങളെ ബാധിയ്ക്കുന്നതുമായ ഒരു ചട്ടകൂടാണ് ഇത്. അമേരിയ്ക്ക ഇന്ത്യയുമായി ആണവ കരാറുകളില്‍ ഏര്‍പ്പെട്ടാല്‍ അത് എങ്ങനെയായിരിയ്ക്കണമെന്നും എന്തൊക്കെ നിബന്ധനകള്‍ അംഗീകരിച്ചുകൊണ്ടു മാത്രമേ അമേരിയ്ക്കയ്ക്ക് ഇന്ത്യയുമായി ആണവസൌഹൃദം ആകാവൂ എന്നും ഈ ആക്ട് പറഞ്ഞു വയ്ക്കുന്നു.<br />അമേരിയ്ക്ക ഇന്ത്യയുമായി ഏത് ആണവബന്ധമുണ്ടാക്കിയാലും ഏതൊക്കെ കരാറില്‍ ഏര്‍പ്പെട്ടാലും അതിനു പിറകില്‍ ഹൈഡ് ആക്ട്(ഭേദഗതികളോടെ ആയിക്കൂടാ എന്നില്ല) തീര്‍ച്ചയായും ഉണ്ടാവും. അഥവാ ഹൈഡാക്ടിനെ ധിക്കരിയ്ക്കുന്നതോ ഹൈഡ് ആക്ടിനു വിരുധമായതോ ആയ ഒരു കരാറിലും ഏര്‍പ്പെടാന്‍ അമേരിയ്ക്കയ്ക്ക് ആവില്ല.<br /> ഇന്ത്യയും അമേരിക്കയും തമ്മില്‍ August 3, 2007 ല്‍ ഒപ്പുവച്ച 123 കരാറിനു പിന്നിലും ഹൈഡ് ആക്ട് തീര്‍ച്ചയായും ഉണ്ടാവും. അഥവാ 123 കരാര്‍ ഹൈഡ് ആക്ടിനു വിധേയമായി മാത്രമേ അമേരിയ്ക്കയ്ക്ക് ഒപ്പുവയ്ക്കാനാവൂ. ഇന്ത്യയെ സംബന്ധിച്ചിടത്തോളം 123 കരാറു മാത്രമേയുള്ളൂ. അതിലേ വ്യവസ്ഥകളോടേ ഇന്ത്യയ്ക്കു പ്രതിബന്ധതയുള്ളൂ. അമേരിയ്ക്കയെ സംബന്ധിച്ചിടത്തോളം 123 കരാര്‍ ഹൈഡ് ആക്ടിനു വിധേയമാണ്, അതുകൊണ്ടാണ് അവര്‍ക്ക് അതില്‍ ഒപ്പുവയ്ക്കാന്‍ കഴിയുന്നത്.<br /><br />എനിക്കു മനസിലായത് ഒന്നു സിംബോളിയ്ക്കായി ചിത്രീകരിച്ചാല്‍ ഇങ്ങനെയിരിയ്ക്കും<br /><img src="http://i125.photobucket.com/albums/p68/njjoju/HydeAct.jpg" border="0" alt="Hyde Act"><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/33202847-883596375528374159?l=njjoju.blogspot.com'/></div>N.J ജോജൂhttp://www.blogger.com/profile/13738643443847311533njjoju@gmail.com13tag:blogger.com,1999:blog-33202847.post-44499570379668886702008-07-02T12:13:00.006+06:302008-07-02T14:51:36.561+06:30കൊമ്പില്ലാത്ത മുയല്‍(ഡിസ്‌ക്ലൈമര്‍: ഈ പോസ്റ്റിന്റെ തലക്കെട്ടിന് പ്രസിദ്ധീകരിച്ചതോ പ്രസിദ്ധീകരിയ്ക്കാനുള്ളതോ ആയ ഏതെങ്കിലും തലക്കെട്ടിനോട് സാമ്യം തോന്നുന്നെങ്കില്‍ അത് കേവലം യാദൃശ്ചികം മാത്രമാണ്.)<br /><br /><a href="http://njjoju.blogspot.com/2008/06/blog-post_30.html"> മൂന്നു കൊമ്പുള്ള മുയല്‍</a> (അങ്ങനെയും പറയാം.) അഥവാ മൂന്നു മുയലുള്ള കൊമ്പ് എന്ന എന്റെ പോസ്റ്റില്‍ കമന്റിട്ട സാബൂ പ്രയാര്‍, മാരീചന്‍, രാധേയന്‍, ഡാലി, കാവലാന്‍, ചന്ദ്രക്കാറന്‍, കണ്ണൂസ്, രാമചന്ദ്രന്, മൂര്‍ത്തീ, ഡിങ്കന്‍, ശിവ, അന്യന്‍, കിരണ്‍ എന്നിവരോടുള്ള എന്റെ അകൈതവമായ നന്ദി രേഖപ്പെടുത്തുവാന്‍ ഞാന്‍ ഈ അവസരം വിനിയോഗിയ്ക്കുകയാണ്.(പശ്ചാത്തലത്തില്‍ നിലയ്ക്കാത്ത കൈയ്യടി.......)<br /><br />പക്ഷേ മിക്കവരും തെറ്റിദ്ധരിച്ചു എന്ന തോന്നലാണ് കമന്റുകളില്‍ നിന്നും എനിയ്ക്കു മനസിലായത്. വെറുമൊരു മുയലിനെയും അതിന്റെ മൂന്നൂ കൊമ്പിനെയും കുറിച്ചെഴുതിയ നിര്‍ദോഷകരമെന്നു ഞാന്‍ <strong>വിചാരിയ്ക്കുന്ന</strong> ‍ഈ പോസ്റ്റ് തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി വായനക്കാരില്‍ ചിലര്‍ വളച്ചൊടുയ്ക്കുക്കയും ദുര്‍വ്യാഖ്യാനം ചെയ്യുകയം ചെയ്തതായി ഞാന്‍ സംശയിയ്ക്കുന്നു. ആദ്യത്തെ കുറേ കമന്റുകളുടെ സാഗത്യം മനസിലാക്കാ‍ന്‍ കഴിയാതെ വിവാദം ഒഴിയുന്നെങ്കില്‍ ഒഴിഞ്ഞോട്ടെ എന്നു കരുതി ഞാന്‍ കൊമ്പിനെയും മുയലിനെയും സ്ഥലം മാറ്റി പോസ്റ്റ് മാറ്റിയെഴുതി. ശങ്കരന്‍ പിന്നെയും തെങ്ങുമ്മേല്‍ തന്നെ എന്ന നിലയിലായിരുന്നു മാരീചനും രാമചന്ദ്രനും.<br /><br />ചില സാമ്പിള്‍ കമന്റുകള്‍<br /><br />“...ഭരണഘടനാപരമായ അവകാശമാണ്‌, അതിനെ ചോദ്യം ചെയ്യുന്നവനെ ഞാന്‍ ന്യൂനപക്ഷവിരുദ്ധനായി ചാപ്പകുത്തി ചാണകത്തില്‍ ....” - ചന്ദ്രക്കാറന്‍<br /><br />“ഓ.വി.വിജയന്റെ ചവിട്ടുവണ്ടി ...” - ചന്ദ്രക്കാറന്‍<br /><br />“സ്ഥാനമേറ്റ ശേഷം വിദ്യാഭ്യസ മന്ത്രി പ്രൊ. ജോസഫ് മുണ്ടശേരി വിദ്യാഭ്യാസ ബില്ലു ...” - മാരീചന്‍<br /><br />“പാഠപുസ്തകങ്ങളില്‍ ഇല്ലാത്ത മതനിഷേധത്തെക്കുറിച്ച് തര്‍ക്കിക്കുന്നതിന്റെ പത്തിലൊന്ന് സമയം മതങ്ങളുടെ ..” - രാമചന്ദ്രന്‍<br /><br />“നരകങ്ങളിലെ ഫര്‍ണസ്സുകളെല്ലാം അപ് ഗ്രേഡ് ചെയ്യുവാനുള്ള തീരുമാനം ദൈവങ്ങളുടെ ഉച്ചകോടിയില്‍...” -രാമചന്ദ്രന്‍<br /><br />“വിമോചനസമരത്തിന്റെ ഓര്‍മ്മകളില്‍ നിന്നും മോചനമില്ലാത്ത ആത്മാക്കള്‍ക്കായി ...” - രാമചന്ദ്രന്‍<br /><br />“ഗുന്‍‌മന്‍ ചണ്ടിയും ചണ്ണത്തലയും കൂടി വയലാര്‍ രവിയെ ഈ കുറ്റത്തിന്‌ പുറത്താക്കുമോ മാരീചാ? :)” - കണ്ണൂസ്<br /><br />കണ്‍ഫ്യൂഷന്‍....കണ്‍ഫ്യൂഷന്‍.....ഞാനെന്താ പറഞ്ഞത്. ഇവരെന്താ പറയുന്നത്!!!!!!!!(ആത്മഗതം)<br /><br /><br /><strong>എന്റെ പോസ്റ്റില്‍ നിങ്ങള്‍ പറയുന്ന സംഗതികളെപ്പറ്റി പരാമര്‍ശിച്ചിട്ടില്ല. അത് മതങ്ങളെപ്പറ്റിയോ മതനിഷേധത്തെപ്പറ്റിയോ പാഠപ്പുസ്തകത്തെപ്പറ്റിയോ, ചവിട്ടുവണ്ടിയെപ്പറ്റിയോ,‍ ഭരണഘടനയെപറ്റിയോ, ന്യൂനപക്ഷങ്ങളെ പറ്റിയോ മുണ്ടശ്ശേരിയെപറ്റിയോ അല്ല. ഒരു മുയലിനെയും അതിന്റെ കൊമ്പിനെയും പറ്റിയാണ്. ആ മുയലിന്റെ കണ്ടു എന്ന അപരാധം മാത്രമേ ചെയ്തിട്ടൂള്ള. </strong>ഞാന്‍ എന്തു പിഴച്ചു....മുയലെന്തു പിഴച്ചു...(സെന്റി...മ്യൂസിക്ക്...വയലിനില്‍ ശോകം വലിയുന്നു.)<br /><br /><strong>ഇവിടെ കമന്റു ചെയ്തവര്‍ പോസ്റ്റു വായിച്ചിട്ടല്ല കമന്റിയത് എന്നാണ് എന്റെ വിശ്വാസം.മതം മതനിഷേധം പാഠപ്പുസ്തകം, ചവിട്ടുവണ്ടി,‍ ഭരണഘടന, ന്യൂനപക്ഷം, മുണ്ടശ്ശേരി എന്നിവയില്‍ എന്തിനെയെങ്കിലും പറ്റി ഞാന്‍ പറഞ്ഞു എന്നു തെളിയിച്ചാന്‍ ഞാന്‍ എന്റെ പോസ്റ്റ് പിന്‍‌വലിയ്ക്കാന്‍ ഒരുക്കമാണ്.</strong> <br /><br /><a href="http://njjoju.blogspot.com/2008/06/blog-post_30.html"> പോസ്റ്റിന്റെ ലിങ്ക്</a> <br /><br />മുയലിന്റെയും കൊമ്പിന്റെയും പടം ഇല്ലാതിരുന്നതായിരിയ്ക്കാം നിങ്ങളെ തെറ്റിദ്ധരിപ്പിച്ചത്. പടം കിട്ടുന്നമുറയ്ക്ക് പോസ്റ്റില്‍ പ്രസിദ്ധീകരിയ്ക്കുന്നതായിരിയ്കും.<br /><br />മുന്‍‌വിധികളോടെയും രാഷ്ട്രീയലക്ഷ്യങ്ങളോടെയും എന്റെ പോസ്റ്റിനെ സമീപിച്ച് അതില്‍ ഇല്ലാത്ത അര്‍ത്ഥങ്ങള്‍ ആരോപിച്ച് വിവാദം ഉണ്ടാക്കാന്‍ ശ്രമിച്ചവരോട് എനിക്കൊന്നേ പറയാനുള്ളൂ, നിങ്ങള്‍ <a href="http://njjoju.blogspot.com/2008/06/blog-post_30.html"> പോസ്റ്റു </a> വായിക്കൂ.<br /><br />നിങ്ങളുടെ പ്രതികരണങ്ങളില്‍ നിന്നും (അസ്ഥാനത്തുള്ള)പാഠപ്പുസ്തകവിവാദത്തെക്കുറിച്ചുള്ള എന്റെ അഭിപ്രായം നിങ്ങള്‍ ആഗ്രഹിയ്ക്കുന്നതു പോലെ തോന്നി. രാമചന്ദ്രനോടൂ മറുപടിയല്ലാതെ മറുപടിയും നിങ്ങള്‍ക്കു ലഭിയ്ക്കുന്നതല്ല.<br /><br />“രാമചന്ദ്രാ,<br /><br />നീട്ടീ‍പ്പിടിച്ച് ഒരു മറുപടിയോ അഭിപ്രായപ്രകടനങ്ങളൊ കുത്തിയ്ക്കുറിയ്ക്കുവാനുള്ള ഒരു സൌകര്യം ഇപ്പോഴില്ല. എങ്കിലും പാഠപ്പുസ്തകത്തിന്റെ ഉള്ളടക്കത്തോട് എനിക്കു വിയോജിപ്പുണ്ട്. വിവാദങ്ങള്‍ ഒന്നാറിയശേഷം എനിക്കു സമയം കിട്ടൂകയാണെങ്കില്‍ തീര്‍ച്ചയായും വിശദമായ ഒരു പോസ്റ്റ് ഇടണമെന്നുണ്ട്.<br /><br />അപ്പോ ശരി,<br />പാര്‍ക്കലാം”<br /><br />ഈ പോസ്റ്റിനോ ഇതിനു മുന്‍പിലത്തെ പോസ്റ്റിനോ പ്രസ്തുതവിവാദവുമായി ഒരു ബന്ധവുമില്ലെന്ന് ഒരിയ്ക്കല്‍ കൂടി ആവര്‍ത്തിച്ചുകൊണ്ട് ഞാന്‍ നിര്‍ത്തുന്നു.<br /><br />എന്ന്<br />വിശ്വസ്തതയോടെ,<br />വിധേയന്‍.<br />(ഒപ്പ്)<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/33202847-4449957037966888670?l=njjoju.blogspot.com'/></div>N.J ജോജൂhttp://www.blogger.com/profile/13738643443847311533njjoju@gmail.com7tag:blogger.com,1999:blog-33202847.post-22972677931547861102008-06-30T12:36:00.004+06:302008-07-01T12:18:56.436+06:30മൂന്നു മുയലുള്ള കൊമ്പ്സുഹൃത്തുക്കളേ,<br /><br /> ഞാന്‍ ഇന്നലെ മൂന്നു മുയലുള്ള ഒരു കൊമ്പ് കണ്ടു.<br /> ഇക്കാര്യം നിങ്ങള്‍ക്ക് സ്വീകാര്യമാവില്ല എന്ന് എനിക്കറിയാം.<br /> എങ്കിലും കൊമ്പിന് മൂന്നു മുയല്‍ ഉണ്ടായിരുന്നു എന്നത് മൂന്നരത്തരം.<br /> എത്ര ചര്‍ച്ചയ്ക്കും ഞാന്‍ തയ്യാറാണ്.<br /> വേണമെങ്കില്‍ ഒരു അന്വേഷണ കമ്മീഷനെ തന്നെ ‘<strong>ഞാന്‍</strong>’ നിയോഗീയ്ക്കാം.<br /> പക്ഷേ കൊമ്പിന് മൂന്നു മുയലുണ്ടാ‍യിരുന്നു എന്നതില്‍ നിന്ന് പിറകോട്ടുപോകുന്ന പ്രശ്നം ഉദിയ്ക്കുന്നില്ല.<br /> (പിന്നെ എന്തിനാണ് ചര്‍ച്ചയും അന്വേഷണ കമീഷനും എന്നു നിങ്ങള്‍ ദയവുചെയ്ത് ചോദിക്കരുത്.)<br /> എന്തൊക്കെയായാലും ഞാന്‍ ഒന്നു കൂടെ പറയുന്നു കൊമ്പിന് മൂന്നു മുയലുണ്ടായിരുന്നു എന്നതില്‍ നിന്ന് പിറകോട്ടുപോകുന്ന പ്രശ്നം ഉദിയ്ക്കുന്നില്ല.<br /><br />എന്ന്<br /> വിശ്വസ്തതയോടെ,<br /> വിധേയന്‍.<br /> (ഒപ്പ്)<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/33202847-2297267793154786110?l=njjoju.blogspot.com'/></div>N.J ജോജൂhttp://www.blogger.com/profile/13738643443847311533njjoju@gmail.com27tag:blogger.com,1999:blog-33202847.post-65134010206612346942008-06-05T19:30:00.000+06:302008-06-05T21:05:54.065+06:30ഉല്പത്തി പുസ്തകത്തിന് കിരണിന്റെ കമന്റ്, ഹരോള്‍ഡിന്റെയുംഇങ്ങനെയൊരു പോസ്റ്റ് ഞാന്‍ ഇട്ടു പോവുകയാണ്. ഇതിന്റെ ലക്ഷ്യം ബാബുവിനോട് ഒരു സംവാദമോ ഒന്നുമല്ല. ബാബുവിന്റെ തന്നെ പോസ്റ്റിലെ ചില പിശകുകള്‍ ചൂണ്ടീക്കാണിയ്ക്കുയും അതിനോടുബന്ധപ്പെട്ടൂള്ള ചില ചിന്തകള്‍ പങ്കുവയ്ക്കുകയുമാണ്.<br /><br /><a href="http://mutiyans-1.blogspot.com/2008/04/blog-post_13.html">വിശുദ്ധസത്യങ്ങളിലെ വൈരുദ്ധ്യങ്ങള്‍ </a> എന്നപോസ്റ്റില്‍ ചില വാചകങ്ങളുണ്ട്റ്റ്.<br /><br />“പഴയനിയമത്തിലെ ഉത്പത്തി, പുറപ്പാടു് പുസ്തകങ്ങള്‍ മിത്താണു് എന്ന 'കുറ്റസമ്മതം' ചില സഭാനേതാക്കള്‍ നടത്തി എന്നു് സൂത്രത്തില്‍ പ്രചരിപ്പിക്കപ്പെടുന്ന വാര്‍ത്ത! മനുഷ്യരെ മണ്ടന്‍ കളിപ്പിക്കുക എന്ന സഭയുടെ എക്കാലത്തേയും നയത്തിന്റെ ഏറ്റവും പുതിയ ഒരുദാഹരണം! എന്റെ ഒരു പോസ്റ്റില്‍ കിരണ്‍ തോമസ്‌ തോമ്പില്‍ ഇട്ട ഒരു കമന്റില്‍, സഭ <strong>ഇപ്പോള്‍ </strong>ഇങ്ങനെ ഒരു നിലപാടു് സ്വീകരിച്ചിരിക്കുന്നതായി സൂചിപ്പിച്ചിരുന്നു.”<br /><br />ഇപ്പോള്‍ എന്നത് കടുപ്പിച്ചത് മനപ്പൂര്‍വ്വമാണ്.<br /><br />ഇനി കിരണ്‍ ഇട്ട കമന്റ് എന്താണെന്നു നോക്കാം.<br /><br />“ബാബു സാറെ നിങ്ങള്‍ ഉള്ള വിശ്വാസം കു‌ടി കളയുമാല്ലോ. ഉല്‍പ്പത്തി മുതല്‍ പുറപ്പാട് വരെ ഉള്ള കഥകള്‍ ഒരു മിത്താണ് എന്ന് കത്തോലിക്ക സഭ മുന്കു‌ര്‍ ജാമ്യം എടുത്തത് വെറുതെ അല്ല.”<br /><br />ഉല്‍പ്പത്തി മുതല്‍ പുറപ്പാട് വരെ എന്നു പറഞ്ഞാല്‍ പുറപ്പാട് ഉള്‍പ്പെടുമോ എന്ന് കിരണിനു മാത്രമേ അറിയൂ. <br /><br />മെലെ പറഞ്ഞ പോസ്റ്റില്‍ Harold എന്നയാള്‍ ഇങ്ങനെ ഒരു കമന്റിട്ടു.<br />“കിരണ്‍ പറഞ്ഞത് സത്യമാണ്. വിശ്വാസത്തിന്റെ മൂലക്കല്ലിളകുമോ എന്നത് അവിടിരിക്കട്ടെ. <br />കത്തോലിക്കാ വേദപാഠ ക്ലാസുകളില്‍ പഴയ നിയമം മിത്താണെന്നു തന്നെയാണ് പഠിപ്പിക്കുന്നത്.”<br /><br />അടുത്ത ബാബുവിന്റെ ചോദ്യം.<br />“harold,<br /><br />പഴയ നിയമം മിത്താണെന്നു് സഭ ഔദ്യോഗികമായി പ്രസ്താവിക്കുന്ന ഒരു ഇടയലേഖനം മാര്‍പാപ്പയുടെ പക്ഷത്തു് നിന്നും ഉണ്ടായിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ details തരുമോ?”<br /><br />ആരെയും കുറ്റം പറയുകയല്ല. എന്നാലും...<br />കിരണും ഹരോള്‍ഡൂം അങ്ങനെ പറയരുതായിരുന്നു.<br /><br />‘ഉല്‍പ്പത്തി മുതല്‍ പുറപ്പാട് വരെ’ എന്നത് ‘ഉത്പത്തിയും പുറപ്പാടും’ എന്നായി അതിനു ശേഷം പഴയനിയമം മിത്താണ് എന്നല്ല സഭ അങ്ങിനെ പഠിപ്പിയ്ക്കുന്നു എന്നുകൂടി പറയുന്നു ഹരോള്‍ഡ്.<br /><br />സഭ അങ്ങനെയൊന്നും പഠിപ്പിച്ചതായി എനിയ്ക്കറിയില്ല. പക്ഷേ കിരണിന്റെയും ഹരോള്‍ഡിന്റെയും കമന്റുകള്‍ക്ക് അടിസ്ഥാനമായ ചില പ്രബോധനങ്ങളുണ്ട്.<br /><br /><a href="http://swargheeyam.blogspot.com/2008/05/blog-post_12.html">ബൈബിള്‍ വ്യാഖാനിയ്ക്കൂമ്പോള്‍</a> എന്ന പോസ്റ്റില്‍ സഭയുടെ കാഴ്ചപ്പാട് അവതരിപ്പിയ്ക്കുന്നുണ്ട് സഞ്ചാരി എന്ന ബ്ലോഗര്‍. <br />“ബൈബിളിന്റെ കാഴ്ചപ്പാടില്‍ മിത്ത് എന്നത് കാല്പനികതകളും അതിഭാവുകത്വങ്ങളും നിറഞ്ഞ അസ്വാഭാവിക രീതിയിലുള്ള വിവരണങ്ങളാണ്. അതുകൊണ്ട് ഈ ഭാഗങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കരുത്. യഥാ‍ര്‍ത്ഥ സന്ദേശത്തെ അതിസ്വാഭാവികമായ രീതിയില്‍ അവതരിപ്പിരിയ്ക്കുന്നു എന്നുമാത്രം. ഉദാഹരണത്തിന് ഉല്പത്തി പുസ്തകത്തിലെ പ്രപഞ്ചസൃഷ്ടിയുടെ ഭാഗം. ചരിത്രാതീത ചരിത്രത്തില്‍ സംഭവിച്ച പ്രപഞ്ചസൃഷ്ടിയാണ് ഇവിടെ പ്രതിപാദ്യം. സൃഷ്ടിയുടെ അര്‍ത്ഥത്തെ വ്യാഖ്യാനിയ്ക്കുകയാണ് ഗ്രന്ഥകാരന്‍. അതിനു സഹായകമായി അന്നു സമൂഹത്തില്‍ നിലനിന്നിരുന്ന കഥകളും പ്രതീകങ്ങളും പൊതുവിഞ്ജാനവും ഒക്കെ അദ്ദേഹം ഉപയോഗിയ്ക്കുന്നുണ്ട്.”<br /><br />ബൈബിളില്‍ ചരിത്രം അടങ്ങിയിട്ടൂണ്ട് എന്ന് ബൈബിള്‍ പണ്ഡിതരും ചരിത്രകാരന്മാരും സമ്മതിയ്ക്കുന്നു എന്നത് ഒരു വസ്തുതയാണ്. ബൈബിളിള്‍ ചരിത്രവുമായുള്ള ഈ ചേര്‍ന്നു പോകല്‍ ആരംഭിയ്ക്കുന്നത് അബ്രാഹത്തെ ദൈവം വിളിയ്ക്കുന്ന ഭാഗം മുതലാണ്. അപ്പോള്‍ അതിനു മുന്‍പില്‍ പറഞ്ഞതിതൊന്നും ചരിത്രപരമല്ല എന്നു സാരം. അപ്പോള്‍ സഞ്ചാരി പറഞ്ഞതു പോലെ ചില സന്ദേശങ്ങള്‍ നല്‍കാന്‍ ഗ്രന്ഥകാരന്‍ അന്നു സമൂഹത്തില്‍ നിലനിന്നിരുന്ന കഥകള്‍ ഉപയോഗിച്ചുകാണാം.<br /><br />അതുകൊണ്ട് ദൈവം ആറു ദിവസം കൊണ്ട് സൃഷ്ടിച്ചു എന്നു പറഞ്ഞാല്‍ ആറുദിവസമെന്നോ മനുഷ്യനെ കളിമണ്ണുകൊണ്ട് സൃഷ്ടിച്ചു എന്നു പറഞ്ഞാല്‍ അങ്ങനെയോ ഉള്ള വാച്യാര്‍ത്ഥത്തില്‍ എടുക്കരുത് എന്നര്‍ത്ഥം. അതുകൊണ്ടൂ തന്നെ സൌരയൂഥ സിദ്ധാന്തമോ പരിണാമസിദ്ധാന്തമോ മഹാവിസ്‌ഭോടന സിദ്ധാന്തമോ ഒന്നും ബൈബിളിനോ സഭയുടെ പ്രബോധനങ്ങള്‍ക്കോ എതിരാവുന്നില്ലെന്നു സാരം.<br /><br />ഇത്രയും പറഞ്ഞതില്‍ നിന്നും പഴയ നിയമം മിത്താണ് എന്നോ ഉല്പത്തിയും പുറപ്പാടും മിത്താണെന്നോ ഉല്പത്തിമുതല്‍ പുറപ്പാടുവരെ മിത്താണ് എന്നോ സഭ പഠിപ്പിയ്ക്കുന്നില്ലെന്ന് മനസിലാകുമെന്നു കരുതുന്നു.<br /><br />ബാബുവിനോട് ഒരു കാര്യം കൂടി<br />സഭ <strong>ഇപ്പോള്‍ </strong>ഇങ്ങനെ ഒരു നിലപാടു് സ്വീകരിച്ചിരിക്കുകയല്ല.<br />സഭയുടെ ഈ നിലപാടിന് ബാബുവിനേക്കാള്‍ പഴക്കമുണ്ട്.<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/33202847-6513401020661234694?l=njjoju.blogspot.com'/></div>N.J ജോജൂhttp://www.blogger.com/profile/13738643443847311533njjoju@gmail.com15tag:blogger.com,1999:blog-33202847.post-43383132554368419352008-06-02T15:20:00.003+06:302008-06-02T16:25:39.338+06:30രാഷ്ട്രീയപ്പാര്‍ട്ടീയംഎല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളെയും വിമര്‍ശിയ്ക്കുന്നവരയും ഒരു പാര്‍ട്ടിയിലും വിശ്വസിയ്ക്കാത്തവരെയും ഒക്കെ അരാഷ്ട്രീയവാദികളായി മുദ്രകുത്തപ്പെടാറുണ്ട്, പൊതുസമൂഹത്തിലും ബൂലോകത്തും. പലപ്പോഴും ഇത്തരം അരാഷ്ട്രീയക്കാരുടെ മറുപക്ഷത്ത് ഇടതുപക്ഷ സഹയാത്രികരുമാവും.<br /><br />സത്യന്‍ അന്തിക്കാട് സന്ദേശം സിനിമയെക്കുറിച്ചു പറഞ്ഞത് മലയാള മനോരമയുടെ വാചകമേളയില്‍ വായിച്ചത് ഓര്‍ക്കുന്നു.<br />സന്ദേശം സിനിമയില്‍ കമ്യൂണിസ്റ്റുകാരെ വിമര്‍ശിയ്ക്കുന്നതിനൊപ്പം ഒട്ടും തന്നെക്കുറയ്ക്കാതെ കോണ്‍‌‌ഗ്രസ്സുകാരെയും പരിഹസിയ്ക്കുന്നുണ്ട്. എങ്കിലും എതിര്‍പ്പുമായി എത്തിയത് കമ്യൂണിസ്റ്റുകാരായിരുന്നു പോലും. ഇതേ അസഹിഷ്ണുത അരാഷ്ട്രീയവാദത്തോടും വാദികളോടും ഇടതുപക്ഷബുദ്ധിജീവികളും സഹയാത്രികരും കാണിയ്ക്കാറുമുണ്ട്. ഇതിലെ ഏറ്റവും രസകരമായ വസ്തുത തങ്ങളുടെ വാദങ്ങളോടും താത്പര്യങ്ങളോടും അനുഭാവമില്ലാത്ത അഭിപ്രായങ്ങളെ അരാഷ്ട്രീയം എന്നു മുദ്രകുത്താനുള്ള പ്രവണതയാണ്. ഈയിടെ ബൂലോകത്തെ പ്രമുഖര്‍ അണിനിരന്ന ഒരു പോസ്റ്റിലെ ചര്‍ച്ചയിലും കണ്ടു ഇത്തരം രാഷ്ട്രീയ അരാഷ്ട്രീയ വാദങ്ങള്‍.<br /><br />ചുരുക്കത്തില്‍ രാഷ്ട്രീയമെന്നത് രാഷ്ട്രീയപ്പാര്‍ട്ടിയമായി ചുരുങ്ങുന്നതായാണ് അനുഭവപ്പെടുന്നത്. രാഷ്ട്രത്തിനാണ് പാര്‍ട്ടിയ്ക്കല്ല പ്രാധാന്യമെന്ന് പലരും മറക്കുന്നതുപോലെ.<br /><br />രാഷ്ട്രീയം എന്നത് രാഷ്ടത്തെ സംബന്ധിയ്ക്കുന്നതാണ്. എന്റെ രാഷ്ട്രത്തെ സംബന്ധിച്ച് എനിയ്ക്ക് അഭിപ്രായങ്ങളുണ്ടാവും, സ്വപ്നങ്ങളുണ്ടാകും, ആഗ്രഹങ്ങളുണ്ടാവും. അത് ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയുടെ അഭിപ്രായമാകണമെന്നു വാശിപിടിയ്ക്കാനാവുമോ. വേറൊരുതരത്തില്‍ പറഞ്ഞാല്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ അഭിപ്രായങ്ങളില്‍ നിന്ന് വേറിട്ട് ഒരു അഭിപ്രായം പാടില്ല എന്നുണ്ടോ. സ്വന്തമായി അഭിപ്രായം പറയണമെങ്കില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്തിട്ടൂ‍വേണോ അഭിപ്രായം പറയാന്‍.<br /><br />മലയാളമനോരമയുടെ നേരേചൊവ്വെയില്‍ സേതു പറഞ്ഞത് പങ്കുവയ്ക്കുന്നു.<br />“എനിയ്ക്ക് എന്റേതായ രാഷ്ടീയമുണ്ട്. രാഷ്ടീയത്തെ കക്ഷിരാഷ്ട്രീയമായി വ്യാഖ്യാനിക്കുമ്പോഴാണ് പ്രശ്നം . കേരളത്തില്‍ രാഷ്ട്രീയം എന്നത് നമ്മള്‍ ഏതുപാര്‍ട്ടിയിലെ മെമ്പര്‍ ആണ് അല്ലെങ്കില്‍ എവിടെ നില്‍ക്കുന്നു എന്നിങ്ങനെ വളരെ ഇടുങ്ങിയ രീതിയിലാണ് കാണുന്നത്. എന്നെ ഭയപ്പെടുത്തുന്നത് അല്ലെങ്കില്‍ അലട്ടുന്നത് അരാഷ്ട്രീയതയല്ല, രാഷ്ട്രീയത്തിലെ അരാഷ്ട്രീയതയാണ്. നമ്മുടെ രാഷ്ട്രീയത്തില്‍ വലിയതോതില്‍ അരാഷ്ട്രീയതയുണ്ടെന്നു വിശ്വസിയ്ക്കുന്ന ഒരാളാണു ഞാന്‍.”<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/33202847-4338313255436841935?l=njjoju.blogspot.com'/></div>N.J ജോജൂhttp://www.blogger.com/profile/13738643443847311533njjoju@gmail.com2tag:blogger.com,1999:blog-33202847.post-73167914446838204932008-05-28T12:04:00.004+06:302008-05-29T13:49:46.586+06:30വിജയശതമാന വര്‍ദ്ധനവോ ശതമാന സ്ഥിരതയോ?S.S.L.C വിജയ ശതമാനം അസാധരണമാം വിധം ഉയര്‍ന്നതുസംബന്ധിച്ച് ഉണ്ടായിട്ടുള്ള വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. വിദ്യാഭ്യാസമന്ത്രിയും കൂട്ടരും തങ്ങളുടെ പരിശ്രമത്തിന്റെ വിജയമാണെന്നു പ്രഖ്യാപിച്ചപ്പോള്‍ അതിനെ പരിഹസിച്ചുകൊണ്ട് മറുപക്ഷമെത്തി. ബ്ലോഗിലും ചില പ്രതിഫലനങ്ങളുണ്ടായി.<br /><br />വളരെയധികം പേര്‍ എഴുതുന്ന ഒരു പരീക്ഷയില്‍ വിജയശതമാനത്തില്‍ വളരെയധികം വ്യത്യാസമുണ്ടാവുന്നത് ഗുണകരമാണെന്നു തോന്നുന്നില്ല. അതിന്റെ അര്‍ത്ഥം കഴിഞ്ഞ പരീക്ഷയേക്കാള്‍ മാര്‍ക്കു കൂടുതല്‍ കിട്ടാന്‍ അനുകൂലമോ പ്രതികൂലമോ ആയ സാഹചര്യങ്ങള്‍ ഉണ്ടായി എന്നു തന്നെയാണ്. സാഹചര്യം കൊണ്ടു മാത്രം വിജയിയ്ക്കുകയും പരാ‍ജയപ്പെടുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ സൃഷ്ടിയ്ക്കപ്പെടുകയും ചെയ്യുന്നു. പൊതു പരീക്ഷയ്ക്ക് ചോദ്യത്തിലും മൂല്യനിര്‍ണ്ണയത്തിലും തങ്ങളുടെ നിലവാരം കാത്തുസൂക്ഷിയ്ക്കാന്‍ കഴിയുന്നില്ല എന്നതിന്റെ തെളിവുകൂടിയാണ് വിജയശതമാനത്തിലെ അന്തരം.<br /><br />സി.ബി.എസ്.ഇ പോലുള്ള പരീക്ഷകളുമായി ചിലര്‍ താരതമ്യപ്പെടുത്തുന്നതും കണ്ടു. ബ്ലോഗ് എന്നാല്‍ സ്വന്തം അഭിപ്രായങ്ങള്‍ കുറിച്ചിടുന്ന ഒരിടം മാത്രമായതുകൊണ്ട് ബ്ലോഗിലാണ് അങ്ങനെയൊരു അഭിപ്രായപ്രകടനം വന്നിരുന്നതെങ്കില്‍ ഒരു അഭിപ്രായം എന്നതില്‍ കവിഞ്ഞ് അതിനാരും വിലകല്‍പിയ്ക്കുമെന്നു കരുതുന്നില്ല.<br />ഇന്നാണ് ഷാജി എന്ന ബ്ലോഗര്‍ ഡീക്കന്‍ റൂബിന്റെ പോസ്റ്റില്‍ ശ്രീ. സി.പി.നാരായണന്റെ ലേഖനത്തിന്റെ ചിലഭാഗങ്ങള്‍ കമന്റായി ചേര്‍ത്തുകണ്ടത്.<br /><br />“വിദ്യാഭ്യാസ കച്ചവടക്കാര്‍ നടത്തുന്ന സിബിഎസ്ഇ സ്കൂള്‍ രംഗത്ത് അഖിലേന്ത്യാതലത്തില്‍തന്നെ വിജയശതമാനം 90ലേറെയാണ്. ഒട്ടുവളരെ സ്കൂളുകളില്ല ആ രംഗത്ത് എന്നതുകൊണ്ടാകാം ഉയര്‍ന്ന വിജയശതമാനം. അവ പിന്തുടരുന്നത് കേരളം മാതൃകയാക്കുന്ന എന്‍സിഇആര്‍ടി സിലബസാണ്, അവയിലും ഗ്രേഡിംഗ് അടിസ്ഥാനത്തിലാണ് മൂല്യനിര്‍ണയം, സ്കൂളുകളിലെ കുട്ടികളുടെ പ്രവര്‍ത്തനത്തിന് അര്‍ഹമായതോതിലുള്ള പരിഗണന അവസാനപരീക്ഷയില്‍ ലഭിക്കും. ഈ സമ്പ്രദായമാണ് സിബിഎസ്ഇ പരീക്ഷയില്‍ 90 ലേറെ വിജയശതമാനം ഉണ്ടാകാന്‍ കാരണം. അതിനെ മഹത്വവല്‍ക്കരിക്കുന്നവര്‍ കേരളത്തിലെ ഉയര്‍ന്ന വിജയശതമാനത്തിന്റെ നേരെ കല്ലെറിയുന്നത് എന്തുകൊണ്ട്?”<br /><br />ചിലര്‍ക്കെങ്കിലും ഈ സംശയം തോന്നിയിരിയ്ക്കും. ശരിയല്ലേ?<br /><br />ആരാണീ സി.പി.നാരായണന്‍ എന്നന്വേഷിച്ചു ചെന്നത് മാരീചന്റെ ബ്ലോഗിലാണ്. അങ്ങനെയാണ് “ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അഖിലേന്ത്യാ രൂപമായ എഐപിഎസ്എന്നിന്റെ ചെയര്‍മാനുമാണ് സഖാവ് (എഐപിഎസ്എന്‍ എന്നാല്‍ ആള്‍ ഇന്ത്യാ പീപ്പിള്‍സ് സയന്‍സ് നെറ്റ്വര്‍ക്ക്)” എന്ന സത്യം എനിയ്ക്കു മനസിലായത്. ഉത്തരവാതിത്തപ്പെട്ടതെന്നു പലരും കരുതുന്ന ഒരു സംഘടനയുടെ ചെയര്‍മ്മാന്‍ ഒരു ലേഖനമെഴുതുമ്പോള്‍ അല്പമെങ്കിലും ഗൃഹപാഠം ചെയ്യേണ്ടത് ആവശ്യമല്ലേ? അല്ലാതെ വികാരം കൊണ്ടൂം രാഷ്ടീയാനുഭാവം കൊണ്ടും മനസിലുള്ളതുമുഴുവന്‍ വിളിച്ചു പറയാമോ?<br /><br />നാരായണന്‍ പറയുന്നു സിബിഎസ്ഇ സ്കൂള്‍ രംഗത്ത് അഖിലേന്ത്യാതലത്തില്‍തന്നെ വിജയശതമാനം 90ലേറെയാണ് എന്ന്.<br /><br />തെറ്റ്!<br /><br />യഥാര്‍ത്ഥത്തില്‍ സിബിഎസ്ഇ അഖിലേന്ത്യാ വിജയശതമാനം 80.91 മാത്രമാണ്.<br /><br />സിബിഎസ്ഇ യുടെ വിജയശതമാനം റീജ്യണ്‍ തിരിച്ചാണു പറയാറ്. ഇതില്‍ ചെന്നൈ റീജ്യണ്‍ മാത്രമാണ് 90ലേറെ വിജയം കരസ്ഥമാക്കാറ്. ദേശീയ ശതമാനം 80.91 എന്നു പറയുമ്പോള്‍ അതില്‍ താഴെ മാത്രം വിജയശതമാനമുള്ള റീജനുകളും ഉണ്ട് എന്നത് വ്യക്തം.<br /><br />കേരളത്തിലെ S.S.L.C പരീക്ഷയും സിബിഎസ്ഇ പരീക്ഷയും തമ്മില്‍ ഞാന്‍ കാണുന്ന പ്രധാന വ്യക്ത്യാസം സിബിഎസ്ഇ വിജയശതമാനത്തിലെ സ്ഥിരതയാണ്. അതായത് വിജയശതമാനത്തില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ കാണുന്നില്ല.<br /><br />ചെന്നൈ റീജ്യന്റെ കാര്യമെടുക്കാം.<br />2008 91.75%<br />2007 91.39%<br />2006 91.45%<br />2005 90.00%<br />2004 90.51%<br />2003 88.18%<br />(ഇതു +2 പരീക്ഷാ റിസള്‍ട്ടാണ്, വിജയശതമാനത്തിലെ സ്ഥിരത കാണിയ്ക്കുവാന്‍ ഉപയോഗിയ്ക്കുന്നു.)<br /><br />കേരളത്തിലെ വിജയശതമാനം നോക്കുക.<br /><!--2004 - 70.06%<br />2005 - 58.95%<br />2006 - 68.95%<br />2007 - 82.29%<br />2008 - 92.09% --><br /><br />1999 - 52.93%<br />2000 - 56.15%<br />2001 - 56.22%<br />2002 - 60.62%<br />2003 - 64.85%<br />2004 - 70.06%<br />2005 - 58.95%<br />2006 - 68.95%<br />2007 - 82.29%<br />2008 - 92.09% (ഷാജി തന്ന 1999 മുതലുള്ള കണക്കുകള്‍)<br /><br />കഴിഞ്ഞ സര്‍ക്കാരുകളൂടെ കാലത്തോ ഈ സര്‍ക്കാരുകളുടെ കാലത്തോ വിജയ ശതമാനത്തില്‍ സ്ഥിരതയുണ്ടായിട്ടില്ല. 2003 ലെ64.85% ത്തില്‍ നിന്ന് 2004 ല്‍ 70.06% ലേയ്ക്ക് കയറ്റവും 2005 ല്‍ 58.95% ഒരു ഇറക്കവും. ഇത് ഒരിക്കലും ന്യായീകരിയ്ക്കാനാവാത്തതാണ്. <br /><br />കേരളത്തിലെ എല്ലാവിധ സമൂഹത്തില്‍ നിന്നുള്ളവരും വരുന്നതാണ് SSLC യ്ക്ക്. അവിടെ പഠനത്തില്‍ സമര്‍ത്ഥരാ‍യവരുണ്ടാവും, ഇടത്തരക്കാരുണ്ടാവും, വളരെ നിലവാരം കുറഞ്ഞവരും ഉണ്ടാവും. ഇത് ഒരു പൊതു സമൂ‍ഹത്തീന്റെ Random ആയിട്ടൂള്ള സ്വഭാവമാണ്. ഏറ്റക്കുറച്ചില്‍ ഉണ്ടായാല്‍ പോലും ആളുകളുടെ എണ്ണം കൂടുമ്പോള്‍ ഈ പൊതു സ്വഭാവത്തെ നിര്‍ണ്ണയിക്കാന്‍ പറ്റുന്ന ഏകദേശം കൃത്യമായ സംഘ്യകളിലേയ്ക്ക് എത്തിച്ചേരാ‍ല്‍ കഴിയും. <br />അതുകൊണ്ടാണ് വിജയ ശതമാനത്തില്‍ സ്ഥിരത വേണം എന്നു പറയുന്നത്.<br /><br />സര്‍ക്കാര്‍ ഗവര്‍മെന്റു സ്കൂളുകളുടെയും മറ്റും വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ ശ്രമിയ്ക്കുന്നുണ്ട് എന്നതു പരമാര്‍ത്ഥം. എങ്കിലും കഴിഞ്ഞവര്‍ഷം ഒന്‍പതില്‍ പഠിച്ചവരാണല്ലോ ഈ വര്‍ഷം പത്തില്‍ പഠിയ്ക്കുന്നത്. അതിനും മുന്‍പേ അവര്‍ എട്ടിലും പഠിച്ചിരുന്നു. അതുകൊണ്ടൂ തന്നെ വിദ്യാഭ്യാസ നിലവാരം ഒരു ഗവര്‍മെന്റിന്റെ കാലാവധിയ്ക്കുള്ളില്‍ വാനോളം ഉയരുമെന്നൊക്കെ കരുതുന്നതിനോട് എനിയ്ക്ക് യോജിപ്പില്ല. എന്നു തന്നെയല്ല ഒരു സംസ്ഥാനത്തെ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഒരു രാത്രികൊണ്ട് ഉയരുമെന്നും കരുതുന്നില്ല. അതുകൊണ്ടൂ തന്നെ വിജയശതമാനം ഒരു പരിധിവിട്ട് ഉയരുന്നതിനെ സംശയത്തോടെ വീക്ഷിയ്ക്കാനേ എനിയ്ക്കാവൂ.<br /><br /><br />(അതേ സമയം ആസൂത്രിതമായ പദ്ധതികളിലൂ‍ടെ പഠന നിലവരം ഉയര്‍ത്തിക്കൊണ്ടു വരാന്‍ കഴിയും എന്നതില്‍ സംശയമൊന്നുമില്ല. പക്ഷേ അതിന് ഒരു വര്‍ഷം കൊണ്ടോ രണ്ടു വര്‍ഷം കൊണ്ടൂ ഒരു റിസട്ടുണ്ടാവുന്നതും അഥവാ റിസള്‍ട്ട് പ്രതീക്ഷിയ്ക്കുന്നതും ശരിയാ‍ണെന്ന് എനിയ്ക്ക് തോന്നുന്നില്ല.)<br /><br /><br />2005 മുതല്‍ വിജയശതമാനം ഉയരുന്നില്ലേ എന്നു ന്യായമായും സംശയിയ്ക്കാം. പക്ഷേ പത്തു ശതമാനത്തോളം ഉള്ള അന്തരം അതിന്റെ സ്വാഭാവികതയെ ചോദ്യം ചെയ്യുന്നതാണ്.<br /><br />നാരായണന്‍ വാദിയ്ക്കുന്നതുപോലെ ഗ്രേഡിംഗ് അടിസ്ഥാനപ്പെടുത്തിയതുകൊണ്ടാണ് ഈ വര്‍ദ്ധനവെങ്കില്‍ അത് കാണേണീയിരുന്നത് 2006ല്‍ ആണ്. അതൊട്ട് ഉണ്ടായില്ലതാനും.<br /><br />മാതൃഭൂമി നടത്തിയ സര്‍വ്വേഫലം ഇവിടെ കൊടുക്കുന്നു.<br /><a href="http://s125.photobucket.com/albums/p68/njjoju/?action=view&amp;current=poll.jpg" target="_blank"><img alt="SSLC poll Mathrubhumi" src="http://i125.photobucket.com/albums/p68/njjoju/poll.jpg" border="0" /></a><br /><br />76.15% ആള്‍ക്കാര്‍ SSLC വിജയശതമാനത്തിലെ വര്‍ദ്ധനവ് വിദ്യാഭ്യാസനിലവാരം ഉയര്‍ന്നതുകൊണ്ടല്ലെന്നു വിശ്വസിയ്ക്കുന്നു. ഈ പോള്‍ ഒരു ഏകകമായി കണക്കാക്കാന്‍ ആവില്ല. രാഷ്ട്രീയ താത്പര്യമുള്ളവരും ഒക്കെ പോള്‍ ചെയ്തിട്ടൂണ്ടാവാം. എങ്കിലും ഈ പോള്‍ ഒരു സന്ദേശം നല്‍കുന്നുണ്ട് എന്നു മറക്കാന്‍ പാടില്ല.<br /><br /><br />സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് ഫലം കിട്ടി എന്നു കാണിയ്ക്കേണ്ടത് സര്‍ക്കാരിന്റെ രാഷ്ടീയ ആവശ്യമാണ്. അതുകൊണ്ടൂ തന്നെ സര്‍ക്കാര്‍ വാരിക്കോരി മാര്‍ക്ക് നല്‍കി കൂടായ്കയില്ല എന്നു തീര്‍ച്ചയായും സംശയിയ്ക്കാം. പലയിടത്തുനിന്നും വന്ന ആരോപണങ്ങളും മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും ലേഖനങ്ങളും വിരല്‍ ചൂണ്ടുന്നതും അത്തരം ഒരു സാധ്യതയിലേയ്ക്കാണ്.<br />പ്രത്യാരോപണങ്ങളും മറുവാദങ്ങളും ഉണ്ടായിട്ടൂണ്ടെന്നതു വിസ്മരിയ്ക്കുന്നില്ല. (സര്‍ക്കാര്‍ വിജയശതമാനം ഉയര്‍ത്തിയോ ഇല്ലയോ എന്നതല്ല നമ്മുടെ പ്രധാന വിഷയം, പറഞ്ഞുവന്നപ്പോള്‍ പരാമര്‍ശിച്ചു എന്നു മാത്രം.)<br /><br />വിജയശതമാ‍നം ഉയര്‍ത്തുന്നതിലല്ല ന്യായമായ ഒരു വിജയശതമാനം സ്ഥിരമായി കാത്തുസൂക്ഷിയ്ക്കാന്‍ കഴിയുന്നതിലാവട്ടെ സര്‍ക്കാരിന്റെ ശ്രദ്ധ. ചോദ്യങ്ങളുടെ നിലവാരത്തിലും, മൂല്യനിര്‍ണ്ണയത്തിലും സ്ഥിരത കൈവരട്ടെ. അങ്ങനെയാണെങ്കില്‍ വിജയശതമാനത്തിലും സ്ഥിരതയുണ്ടാവും. ഏതെങ്കിലും ഒരു വിഷയം കടുകട്ടിയായതുകൊണ്ട് കൂട്ടത്തോടെ തോല്‌‌വി ഉണ്ടാവുന്നതും എളുപ്പമായതുകൊണ്ട് വിജയശതമാനം കുത്തനെ ഉയരുന്നതും ഒഴിവാകട്ടെ. അങ്ങനെയാണെങ്കില്‍ മാത്രമേ 2005ലും 2006ലും 2007ലും ഒക്കെ പാസായ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ താരതമ്യപ്പെടുത്താനാവൂ. അങ്ങനെയാണെങ്കില്‍ മാത്രമെ SSLC യെ ഒരു മികവിന്റെ ഏകകമായി പരിഗണിയ്ക്കാനുമാവൂ.<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/33202847-7316791444683820493?l=njjoju.blogspot.com'/></div>N.J ജോജൂhttp://www.blogger.com/profile/13738643443847311533njjoju@gmail.com16tag:blogger.com,1999:blog-33202847.post-86298023537859667562008-04-14T11:57:00.001+06:302008-04-14T11:58:50.513+06:30ദേ ഇങ്ങോട്ടു നോക്കിയേ....ദയവായി ആരും അങ്ങോട്ടു നോക്കരുത്.<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/33202847-8629802353785966756?l=njjoju.blogspot.com'/></div>N.J ജോജൂhttp://www.blogger.com/profile/13738643443847311533njjoju@gmail.com20tag:blogger.com,1999:blog-33202847.post-89959507695868528152008-04-09T13:03:00.002+06:302008-04-09T15:12:09.312+06:3050:50 യുടെ രാഷ്ട്രീയം By മാര്‍ ജോസഫ് പൌവത്തില്‍(ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൌവത്തിലിന്റെ ലേഖനം ബൂലോകര്‍ക്കായി യുണീകോഡിലേയ്ക്ക് പകര്‍ത്തുന്നു.)<br /><br />അടുത്ത കാലത്തായി രാഷ്ട്രീയപ്പാര്‍ട്ടികള്‍ സ്ഥിരമായി ആ‍വര്‍ത്തിയ്ക്കുന്ന മന്ത്രമാണ് ‘50-50 അനുപാതത്തിലാകണം കലാലയ പ്രവേശനം ’ എന്നത്.സ്വാശ്രയ സ്ഥാപനങ്ങള്‍ ആരംഭിച്ചപ്പോഴാണ് ഈ മന്ത്രം ഉയര്‍ന്നു വന്നത്.സ്വാശ്രയസ്ഥാപനങ്ങളില്‍ 50% സൌജന്യസീറ്റുകള്‍ കൂടുതല്‍ ഫീസടയ്ക്കുന്നവര്‍ക്കായി മാറ്റിവയ്ക്കണം എന്നു പറഞ്ഞാണു തുടങ്ങിയത്. അതിനോട് ചേര്‍ന്ന് രണ്ടു സ്വാശ്രയസ്ഥാപനങ്ങള്‍ = ഒരു ഗവര്‍മെന്റ് കോളേജ് എന്ന മുദ്രാവാക്യവുമുണ്ടായി. സാമൂഹിക നീതി പാലിയ്ക്കാന്‍ ഇതു കൂടിയേ തീരൂ എന്നതായിരുന്നു വാദഗതി.യു.ഡി.എഫ് സര്‍ക്കാര്‍ ഇതുപറഞ്ഞപ്പോള്‍ ഇടതുപക്ഷത്തെ ഭയന്ന് സ്വയം നീതീകരിയ്ക്കുവാനുള്ള ഒരു ശ്രമം മാത്രമാണെന്നാണു മിക്കവരും കരുതിയത്.കാരണം ഇത് ഒരിടത്തും നടപ്പിലില്ലാതിരുന്ന കാര്യമാണ്. ഇത് കോടതിയ്ക്കു മുന്നില്‍ നിലനില്‍ക്കുന്നതല്ലെന്നു മനസിലാക്കാന്‍ കഴിയുമായിരുന്നു.(TMA പൈ കേസില്‍ പിന്നീട് കോടതി പറഞ്ഞത് പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പ്രവേശനം ലഭിയ്ക്കുന്നവര്‍ ഫീസുകൊടുക്കുന്നത് ലോകമെമെമ്പാടുമുള്ള ഏര്‍പ്പാടാണെന്നായിരുന്നു.) പക്ഷേ, ഇരുമുന്നണികളും ഇത് ഏതാണ്ട് പ്രകൃതിനിയമം പോലെ അടിസ്ഥാനപരമായി കരുതി പ്രചാരണം നടത്തിത്തുടങ്ങി. ഇതിനെതിരെ ശബ്ദിയ്ക്കുന്നവരെ കച്ചവടക്കാരായി ചിത്രീകരിയ്ക്കുന്നതിനായിരുന്നു ഇരു കൂട്ടരുടെയും ശ്രമം.<br /><br />ഇങ്ങനെയൊരു അനുപാതത്തെക്കുറിച്ച് ചിന്തിയ്ക്കാനിടയായ സാഹചര്യം മനസിലാക്കുന്നത് നല്ലാതായിരിയ്ക്കും. വര്‍ഷങ്ങള്‍ക്കുമുന്‍പ് സുപ്രീം കോടതിയില്‍ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍ കോളേജിലെ വിദ്യാര്‍ത്ഥീപ്രവേശനത്തെ ക്കുറിച്ചുള്ള കേസ് വാദിയ്ക്കാനിടയായീ. ഒരു ന്യൂനപക്ഷസ്ഥാപനം കൂടിയായ കോളേജിന്റെ താത്പര്യങ്ങള്‍ സംരക്ഷിയ്ക്കാന്‍ എത്രശതമാനം സീറ്റ് വേണ്ടീ വരും എന്ന് കോടതി ആരാഞ്ഞു. അവരുടെ ആവശ്യത്തിന് 50% ധാരാളം മതിയാകുമെന്ന് കോളേജ് അധികൃതര്‍ കരുതി. കോടതിവിധിയില്‍ അങ്ങനെ 50% പ്രവേശനത്തിന് മാനേജുമെന്റിന് അനുമതി നല്‍കപ്പെട്ടൂ. അതാണു പിന്നീട് പലരും മാനദണ്ഢമായി എടൂത്തത്. സര്‍ക്കാരുകള്‍ ഇങ്ങനെയൊരു അനുപാതം നടപ്പിലാക്കാന്‍ ചിലയിടത്തു ശ്രമിച്ചു. പക്ഷേ ന്യൂനപക്ഷങ്ങള്‍ ഇങ്ങനെയുള്ള നീക്കങ്ങളെ കോടതിയില്‍ ചോദ്യം ചെയ്തുകൊണ്ടിരുന്നു.<br /><br />പ്രസിദ്ധമായ ഉണ്ണികൃഷ്ണന്‍ കേസില്‍ തൊണ്ണൂറുകളുടെ ആരംഭത്തില്‍ തീരുമാനമായപ്പോള്‍ 50% സീറ്റ് സൌജന്യമായിരിയ്ക്കണമെന്നതായിരുന്നു കോടതിയുടെ നിഗമനം.പക്ഷേ ഈ വിധി വിദ്യാഭ്യാസ ഏജനസികള്‍ക്ക് പ്രത്യേകിച്ച് സീറ്റുകളുടെ കാര്യത്തില്‍ ന്യൂനപക്ഷത്തിന് ഒട്ടൂം സ്വീകാര്യമല്ലായിരുന്നു. അതുകൊണ്ടാണ് അപ്പീല്‍ നല്‍കുകയും പിന്നീട് ടി.എം.അ പൈ കേസില്‍ മുന്‍പറഞ്ഞ വിധി എതാണ്ടൂ പൂര്‍ണ്ണമായും തള്ളിക്കയുകയും ചെയ്തത്. ആ വിധിയില്‍ നിന്ന് ക്യാപിറ്റേഷന്‍ ഫീ വാങ്ങരുതെന്ന കാര്യം മാത്രമേ പതിനൊന്നംഗ ബഞ്ച് സ്വീകരിച്ചുള്ളൂ.<br /><br />ഉണ്ണികൃഷ്ണന്‍ കേസിലെ തീര്‍പ്പുവച്ചുകൊണ്ടാവണം ഇവിടുത്തെ രാഷ്ട്രീയക്കാര്‍ സാമൂഹിക നീതിയുടെ പുതിയ പ്രമാണം കണ്ടെത്തിയത്. അതൊരു ആയുധമാക്കി സര്‍ക്കാരിനു യാതൊരു മുതല്‍ മുടക്കുമില്ലാതെ പകുതിപ്പേരെ സൌജന്യമായി പഠിപ്പിച്ചാല്‍ തങ്ങള്‍ക്കു വലിയ നേട്ടമായിരിയ്ക്കുമെന്ന് രാഷ്ട്രീയക്കാര്‍ മനസിലാക്കി. ശക്തമായ പ്രചാരണം നടത്തി 50% സൌജന്യമാക്കാന്‍ സ്വാശ്രയസ്ഥാപനങ്ങളുടേ മേല്‍ സമ്മര്‍ദ്ദം ചെലുത്തി. അത്തരം സ്ഥാപനങ്ങള്‍ അനുവദിയ്ക്കണമെങ്കില്‍ ഈ വ്യവസ്ഥ സമ്മതിച്ചേ പറ്റൂ എന്നു ചില മാനേജുമെന്റുകളുമായി സര്‍ക്കാര്‍ വ്യവസ്ഥ വച്ചു. ഏതാനും പേര്‍ കോളേജിനുള്ള അപേക്ഷാ ഫോറത്തില്‍ ഈ വ്യവസ്ഥ വെട്ടിക്കളയാതെ ഒപ്പിട്ടിരിയ്ക്കാം. ചിലര്‍ സബ്ജക്ട് ടു മൈനോറിറ്റി റൈറ്റ്സ് എന്നു കൂടി ചേര്‍ത്ത് ഒപ്പിട്ടു. കാരണം അന്നു ന്യൂനപക്ഷ വിഭാഗത്തിനുള്ള പലരും ഉണ്ണികൃഷ്ണന്‍ കേസിലെ വിധിയ്ക്കെതിരെ അപ്പീലിനു പോയിരിയ്ക്കുകയായിരുന്നു.<br /><br />പക്ഷേ ഒരവസരത്തിലും സാമുദായിക-മത നേതാക്കന്മാരെ വിളിച്ചു വരുത്തുകയോ ഔദ്യോഗിക ചര്‍ച്ച നടത്തുകയോ ചെയ്തിട്ടില്ല എന്നതാണു വസ്തുത. അപേക്ഷ സമര്‍പ്പിച്ച ചില മാനേജുമെന്റു പ്രതിനിധികള്‍ നിര്‍ബന്ധത്തിന്റെ പേരില്‍ ഇതു സമ്മതിച്ചിട്ടൂണ്ടെങ്കില്‍ പോലും നിയമപരമായി സാധൂകരിയ്കാനാവില്ല. ഇങ്ങനെയൊരു അടിസ്ഥാനത്തില്‍ മതാദ്ധ്യക്ഷന്മാരും സാമുദായിക നേതാക്കളും ധാരണയുണ്ടാക്കിയിരുന്നെന്ന പ്രചാരണമാണ് പിന്നീട് ചിലര്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിയ്കുന്നത്.അത് വാസ്തവവിരുദ്ധമാണ്. കാരണം അവര്‍ മുന്‍പറഞ്ഞ വിധിയ്ക്കെതിരെ കോടതിയിലെത്തിയിരിയ്ക്കുകയായിരുന്നല്ലോ.<br /><br /><strong>സമ്മര്‍ദ്ദം ചെലുത്തി അവകാശം അടിയറവു വയ്പ്പിയ്ക്കാമോ?</strong><br />ഇതിന്റെ ഭരണഘടനാപരമായ വശം കൂടി മനസിലാക്കിയാലേ ഇതിന്റെ നിരര്‍ത്ഥകത മനസിലാവുകയുള്ളൂ. ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാലയങ്ങള്‍ സ്ഥാപിയ്ക്കാനും നടത്താനുമുള്ള മൌലീകാവകാശമുണ്ട്. ഈ അവകാശത്തില്‍ കൈയ്യേറാനുള്ള ശ്രമങ്ങള്‍ എപ്പോഴുമുണ്ടാകുമെന്നും പക്ഷേ കോടതികള്‍ ഈ അവകാശങ്ങള്‍ സംരംക്ഷിയ്ക്കാന്‍ ബാധ്യസ്ഥമാണെന്നും ജഡ്ജിമാര്‍ വളരെ വ്യക്തമായി ചൂണ്ടിക്കാണിയ്ക്കുകയുണ്ടായി.<br /><br />ഈ പശ്ചാത്തലത്തില്‍ തന്നെ സ്ഥാപനങ്ങള്‍ക്ക് അംഗീകാരവും മറ്റും നിഷേധിയ്ക്കുന്നത് ന്യൂനപക്ഷാവകാശലംഘനമാണെന്നു കോടതി ചൂണ്ടിക്കാട്ടി.അതോടൊപ്പം സര്‍ക്കാരിന്റെ അധികാരവും സാമ്പത്തിക ശേഷിയും വര്‍ദ്ധിച്ചതുകൊണ്ട് അതുപയോഗിച്ച് ന്യൂനപക്ഷാവകാശങ്ങള്‍ അടിയറവയ്ക്കാന്‍ ന്യൂനപക്ഷങ്ങളെ നിര്‍ബന്ധിയ്ക്കുന്ന സാഹചര്യമുണ്ടാകാമെന്ന വസ്തുത വിധിന്യായം തന്നെ പറഞ്ഞു വയ്ക്കുകയും ചെയ്യുന്നു. കൂടാതെ ഇങ്ങനെ പണവും അധികാരവും ഉപയോഗിച്ച് ന്യൂനപക്ഷാവകാശങ്ങള്‍ കവര്‍ന്നെടുക്കുവാന്‍ ആരുക്കും അധികാരമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കുന്നുണ്ട്.<br /><br />കേരളാ വിദ്യാഭ്യാസബില്ലിനെതിരെയുള്ള വിധിയില്‍ ചീഫ് ജസ്റ്റീസ് ദാസ് അങ്ങനെ ഗ്രാന്റ് ആയുധമായി ഉപയോഗിച്ച് സര്‍ക്കാരുകള്‍ ന്യൂനപക്ഷാവകാശം കവര്‍ന്നെടുക്കുവാന്‍ ശ്രമിയ്ക്കുന്നതായി സൂചിപ്പിച്ചിരുന്നു(പാര: 59). ഇങ്ങനെ ഒരു സ്ഥാപനം അതിന്റെ അവകാശം അടിയറവു വച്ചാല്‍ അത് ഭരണഘടനാപരമായി സാധുവായിരിയ്ക്കില്ല എന്ന അഭിപ്രായമാണ് സെന്റ് സേവ്യേര്‍സ് കേസിലെ വിധി തീര്‍പ്പില്‍ ജഡ്ജിമാര്‍ പ്രകടിപ്പിച്ചതും. ഒരു സമൂഹത്തിന്റെ മൌലീകാവകാശം അടിയറവു വയ്ക്കാന്‍ ആര്‍ക്കും അധികാരമില്ല.അടുത്ത തലമുറകള്‍ക്കു വേണ്ടീകൂടിയുള്ള അവകാശം പണയപ്പെടുത്താന്‍ പറ്റില്ല(പാര 188). ഇതു രാഷ്ടീയക്കാര്‍ക്ക് അറിയില്ലെങ്കില്‍ ഇനിയെങ്കിലും അവര്‍ അതു മനസിലാക്കണം. അവകാശങ്ങള്‍ മനസിലാക്കേണ്ടത് കോടതി വിധികളുടെ അടിസ്ഥാനത്തിലാവണം. അതിനാല്‍ ഉണ്ണികൃഷ്ണന്‍ കേസി വിധിയുടെ പശ്ചാത്തലത്തില്‍ ഏതെങ്കിലും സ്ഥാപനത്തിന്റെ ചുമതലക്കാര്‍ സര്‍ക്കാരിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയിട്ടൂണ്ടെങ്കില്‍ പോലും അതിനു സാധുതയില്ല. മാത്രമല്ല അന്നു ന്യൂനപക്ഷ സമൂഹം ആ വിധി തീര്‍പ്പിനെതിരായി അപ്പീലിനു പോയിരിയ്ക്കുകയായിരുന്നെന്നും ഓര്‍ക്കണം. അപ്പീല്‍ വിധിയനുസരിച്ച് സര്‍ക്കാരുകളുടെ പിടിവശിയ്ക്ക് അര്‍ത്ഥമില്ലായെന്ന് തീര്‍ത്തും തെളിഞ്ഞിരിയ്ക്കുകയാണ്.<br /><br /><strong>വിലകുറഞ്ഞ രാഷ്ടീയ തന്ത്രം</strong><br />സ്വാശ്രയസ്ഥാപനങ്ങള്‍ തന്നെ 50% വരെ വിദ്യാര്‍ത്ഥികളെ സൌജന്യമായി പഠിപ്പിയ്ക്കണമെന്നു പറയുന്നതില്‍ എന്തു ന്യായമാണുള്ളത്? ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ഇരട്ടി ഫീസുകൊടുത്ത് മറ്റുള്ളവരെ പഠിപ്പിയ്ക്കണമെന്നു പറയുന്നത് ശരിയാകുമോ? ശരിയല്ലെന്നാണ് കോടതി പിന്നീട് ചൂണ്ടിക്കാട്ടിയത്. കൈ നനയാതെ മീന്‍ പിടിയ്ക്കാനുള്ള തന്ത്രം സാമൂഹിക നീതിയാവില്ല. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നതിനുള്ള ബാധ്യത ആദ്യമായി സര്‍ക്കാരിനുള്ളതാണ്.<br /><br />ആധുനിക വിദ്യാഭ്യാസത്തിന്റെ ആവശ്യമനുസരിച്ച് വിദ്യാലയങ്ങള്‍ പ്രവര്‍ത്തിയ്ക്കണമെങ്കില്‍ സര്‍ക്കാര്‍ സഹായ ഹസ്തം നീട്ടാതെ പറ്റില്ല. പൊതുമുതലിന് എല്ലാവര്‍ക്കും അവകാശമുണ്ട്. അതു സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിയ്ക്കുന്നവര്‍ക്കു മാത്രമുള്ളതല്ല. സര്‍ക്കാരും സ്വകാര്യ ഏജന്‍സികളും ചേര്‍ന്നു സഹകരിയ്ക്കുകയാണെങ്കില്‍ അത് ഏറെ എളുപ്പമാവും. അല്ലാതെ സ്വകാര്യ ഏജന്‍സികളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി തടിതപ്പാമെന്നു സര്‍ക്കാര്‍ കരുതുന്നതു ശരിയല്ല.<br /><br />1957 ലെ കേരളാ വിദ്യാഭ്യാസ ബില്ലിന്റെ വിധിതീര്‍പ്പില്‍ ചീഫ് ജസ്റ്റീസ് പറഞ്ഞത് ശ്രദ്ധേയമാണ്. പ്രായോഗികമായി സര്‍ക്കാര്‍ സഹായം കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടു പോകാനാവില്ല.അത് അവര്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ അടിയറവു വയ്ക്കാതെ പറ്റിയില്ലെങ്കില്‍ സാമ്പത്തികമായ അത്യാവശ്യത്തിനു വേണ്ടി 30(1) വകുപ്പില്‍ പറയുന്ന അവകാശം വിട്ടുകൊടുക്കാന്‍ നിര്‍ബന്ധിതരായേക്കും(59). ഇത് തീര്‍ച്ചയായും അസാധുവാണെന്നാണ് സെന്റ് സേവ്യേര്‍സ് കോളേജ് കേസില്‍ സുപ്രീം കോടതി പറഞ്ഞു വയ്ക്കുന്നത്(ലെല 189).<br /><br /><strong>ന്യൂനപക്ഷ സ്ഥാപനങ്ങള്‍ അവരുടെ ആവശ്യത്തിന് ഉതകണം</strong><br />ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് സ്ഥലകാലവ്യത്യാസമനുസരിച്ചും ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ ആവശ്യമനുസരിച്ചും മുന്‍‌‌ഗണന നല്‍കാതിരിയ്ക്കാനാവില്ല. കേരളത്തില്‍ തമിഴ് ന്യൂനപക്ഷ സ്ഥാപനങ്ങളുണ്ടെങ്കില്‍ അവിടെ തമിഴ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍‌ഗണന നല്‍കണമല്ലോ. അതിനാല്‍ വിദ്യാര്‍ത്ഥീ പ്രവേശനം നല്‍കാനുള്ള അധികാരം അവര്‍ക്ക് സുപ്രധാനമാണ്. അത് അത്തരം വിദ്യാലയങ്ങളുടെ പ്രധാന ലക്ഷ്യവുമാണല്ലോ. എങ്കിലും കഴിയുന്നിടത്തോളം മറ്റു വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലായിടത്തും എന്നും പ്രവേശനം നല്‍കുകയും ചെയ്യും.<br /><br />50:50 കാര്യത്തില്‍ ചില രാഷ്ടീയക്കാര്‍ക്ക് ദുര്‍വാശിയാണ്. വിളിച്ചുപറഞ്ഞ മുദ്രാവാക്യത്തില്‍ നിന്നു പിന്മാറാന്‍ ബുദ്ധിമുട്ടൂണ്ട്. അതില്‍ നിന്നു പിന്മാറിയാല്‍ മറുഭാഗം മുതലെടുക്കുമെന്ന ഭീതിയാണെന്നു തോന്നുന്നു കക്ഷികളെ നയിയ്ക്കുന്നത്. <strong>സ്വാശ്രയസ്ഥാപനങ്ങളിലും ന്യൂനപക്ഷസ്ഥാപനങ്ങളിലും എങ്ങിനെയാണു പ്രവേശനം നടത്തേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടിയതിന്റെ വെളിച്ചത്തില്‍ വിദ്യാര്‍ത്ഥീ പ്രവേശനത്തിന്റെയും ഫീസിന്റെ കാര്യത്തില്‍ അയവുവരുത്തി ഒന്നിച്ചുചേര്‍ന്ന് എങ്ങിനെയെല്ലാം പാവപ്പെട്ടവരെ സഹായിക്കാമെന്ന് ആലോചിച്ച് വിദ്യാലയങ്ങളെ വളര്‍ത്തുവാനാണ് സര്‍ക്കാര്‍ ശ്രമിയ്ക്കേണ്ടത്. അല്ലാതെ ദുരാരോപണങ്ങളുയര്‍ത്തുകയും അവകാശങ്ങള്‍ നിഷേധിച്ച് സ്വകാര്യ ഏജന്‍സികളുടെ നിലനില്‍പ്പ് അപകടത്തിലാക്കുകയും ചെയ്യുന്നത് നീതീകരിയ്ക്കാനാവില്ല. അതു സാമൂഹിക നീതിയ്ക്കു നിരക്കുന്നതുമല്ല. അതു രാഷ്ടീയത്തിലെ അഭ്യാസം മാത്രമാണ്. വിദ്യാഭ്യാസ പുരോഗതിയ്ക്ക് സഹായകരമാവില്ല.</strong><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/33202847-8995950769586852815?l=njjoju.blogspot.com'/></div>N.J ജോജൂhttp://www.blogger.com/profile/13738643443847311533njjoju@gmail.com22tag:blogger.com,1999:blog-33202847.post-69727473144883944462008-03-17T20:03:00.010+06:302008-03-19T13:35:42.103+06:30വാനം നോക്കികളും കേരള രാഷ്ട്രീയവും<strong>മുന്‍‌‌കൂ‍ര്‍ജാ‍മ്യം</strong>:-ബാംഗ്ലൂരില്‍ ഇരുന്നുകൊണ്ട് ഈ വിഷയത്തെക്കുറിച്ച് ഞാന്‍ ഈ എഴുതുന്നതിന് അതിന്റേതായ കുഴപ്പങ്ങള്‍ ഉണ്ടാവാ‍ന്‍ സാധ്യതയുണ്ട്. വായനക്കാരുടെ സഹായം കൊണ്ട് അവയൊക്കെ പരിഹരിയ്ക്കാമെന്നും പോസ്റ്റ് ഒന്നുകൂടെ മെച്ചപ്പെടുത്താമെന്നും കരുതുന്നു.<br /><br />അപ്രതീ‍ക്ഷിതമായി വന്നെത്തിയ വേനല്‍ മഴ കുട്ടനാട്ടില്‍ വിതച്ചനാശത്തെക്കുറിച്ച് ഞാനെന്തിനു പ്രത്യേകിച്ചു പറയണം. കൊയ്ത്തിനാളെ കിട്ടാതെയും കൊയ്ത്തുമെഷീന്‍ ഇറക്കാനാവാതെയും ബുദ്ധിമുട്ടൂന്ന കര്‍ഷകന് പ്രകൃതിയുടെ വക ഒരു പ്രഹരം കൂടി. കൊയ്ത്തുമെഷീന്‍ ഇറക്കാന്‍ പാര്‍ട്ടി ആപ്പീസില്‍ അപേക്ഷകൊടുക്കണമത്ര. കൊയ്യാനുള്ളതും മെതിയ്ക്കാനുള്ളതും ചാക്കിലായതുമെല്ലാം മഴയില്‍ നനഞ്ഞു, കിളിര്‍ത്തു. പന്ത്രണ്ടു കോടിയുടെ നഷ്ടമാണ് കണക്കാക്കപ്പെട്ടിരിയ്ക്കുന്നത്.<br /><br />കിട്ടിയതക്കം മുതലാക്കി പ്രതിപക്ഷം ഭരണക്ഷത്തിനെതിരെ ആഞ്ഞടിയ്ക്കുന്നു. സത്യാഗ്രഹം, ധര്‍ണ്ണ, ഉപവാസം.<br />ഭരണപക്ഷം കൈകഴുകാനുള്ള തത്രപ്പാടിലാണ്. മഴവരുന്നതിന് കമ്യൂണിസ്റ്റു പാര്‍ട്ടി എന്തു പിഴച്ചു എന്നാണ് ചോദ്യം. നെല്ലു മുഴുവന്‍ സംഭരിയ്ക്കാമെന്ന് കൃഷിമന്ത്രി. കേന്ദ്രത്തിന്റെ സഹായം ചോദിച്ചിട്ടൂണ്ടത്രെ. കിട്ടീയാലും കിട്ടിയില്ലേലും ഊട്ടി. കിട്ടിയാല്‍ കര്‍ഷകരെ സഹായിച്ചെന്നു വരുത്താം. കിട്ടിയില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ പഴിയ്ക്കാം.<br /><br /><strong>ദി ഹിന്ദുവിലെ കാലാവസ്ഥാ പ്രവചനങ്ങള്‍</strong>.<br /><br /><a href="http://www.hindu.com/2008/03/09/stories/2008030999961000.htm">Dry weather likely in T.N</a><br />CHENNAI: Dry weather prevailed over TN,AP,Kerala Lakshadweep and Karnataka.<br />FORECAST:(Valid until Monday morning)Mainly dry weather will be prevailed over TN, Kerala Lakshadweep Karnataka, north costal AP, Telangana.(Monday, Mar 10, 2008)<br /><br /><a href="http://www.hindu.com/2008/03/10/stories/2008031099961000.htm">Isolated rain likely in costal T.N</a><br />CHENNAI: Dry weather prevailed over TN,AP,Kerala Lakshadweep and Karnataka.<br />FORECAST:(Valid until Tuesday morning)Isolated light rain is likely to occur over costal Tamil Nadu, Puducherry and costal AP. Mainly dry weather will be prevailed over interior TN, Kerala Lakshadweep Karnataka, north costal AP, Telangana.(Monday, Mar 10, 2008)<br /><br /><a href="http://www.hindu.com/2008/03/11/stories/2008031199961000.htm">Rain likely in south TN</a><br />CHENNAI: Rainfall occured at a few places in south Tamil Nadu. Isolated rainfall occured over kerala and dry weather prevailed over south interior and north Tamil Nadu, AP, Lakshadweep and Karnataka.<br />FORECAST(Valid until wednesday morning.)Rain or thundershowers is likely at many places over south T.N and Thanjavoor. Mainly dry weather will prevail over A.P, Karnataka, Kerala and Lakshadweep.(Tuesday, Mar 11, 2008)<br /><br /><a href="http://www.hindu.com/2008/03/12/stories/2008031299961000.htm">Isolated rain in Tamil Nadu</a><br />CHENNAI: Isolated rainfail occured over Tamil Nadu and Lakshadeweep. Mainly dry weather prevailed over Kerala and dry weather prevailed over AndraPradesh and Karnataka.<br />FORECAST(Valid until Thursday morning)Rain and thunder showers are likely to occur at few places over costal Tamil Nadu and Puducherry. Isolated rain and thundershowers are likely to occur over interior Tamil Nadu and Kerala. Mainly dry weather will prevail over Andrapradesh and Karnataka.(Wednesday, Mar 12, 2008)<br /><br /><a href="http://www.hindu.com/2008/03/13/stories/2008031399961000.htm">Rain in costal TN</a><br />CHENNAI: Rainfall occured at many places over costal Tamil Nadu and a few places over interior Tamil Nadu. Isolated rainfall occured over kerala. Mainly dry weather prevailed over south interior Karnataka and dry weather prevailed over AP, Lakshadweep costal and north interior Karnataka.<br />FORECAST(Valid until Friday morning.)Rain or thundershowers is likely at many places over costal T.N Puducherry and Kerala and at a few places over south costal Andra Pradesh and south interior Karnataka.(Thursday, Mar 13, 2008)<br /><br /><br /><br /><a href=“www.our-kerala.com/malayalam_news.php?id=8013”>13 മാര്‍ച്ച് 2008 കടുത്ത ചൂടിന് ആശ്വാസവുമായി വേനല്‍ മഴയെത്തി.</a> കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് ചൂട് വളരെ കൂടുതലായിരുന്നു. താപനില 35 ഡിഗ്രിക്ക് മുകളില്‍ വരെയെത്തിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി തമിഴ്നാട്ടില്‍ പെയ്യുന്ന കനത്ത മഴയാണ് ഇപ്പോള്‍ കേരളത്തിലെത്തിയിരിക്കുന്നത്. കിഴക്കന്‍ കാറ്റിലുണ്ടായ തരംഗങ്ങളാണ് കേരളത്തില്‍ മഴ പെയ്യാന്‍ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിയോട് കൂടിയ ശക്തമായ മഴയാണ് വേനല്‍ മഴ. തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ രീതിയില്‍ മഴ ലഭിച്ചു. അടുത്ത ഒന്ന് രണ്ട് ദിവസങ്ങളില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നും ഒരാഴ്ചയ്ക്ക് ശേഷം മഴ ലക്ഷദ്വീപിലേക്ക് നീങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. (ഉറവിടം - വെബ്‌ദുനിയ)<br /><br /><a href="http://www.hindu.com/2008/03/14/stories/2008031499961000.htm">മാര്‍ച്ച് 14</a><br /><a href="http://www.hindu.com/2008/03/15/stories/2008031599961000.htm">മാര്‍ച്ച് 15</a><br /><a href="http://www.hindu.com/2008/03/16/stories/2008031699961000.htm">മാര്‍ച്ച് 16</a><br /><br />എട്ടാം തിയതി മുതലുള്ള കാലാവസ്ഥാ പ്രവചനങ്ങള്‍ പരിഗണിച്ചാല്‍ വളരെ വ്യക്തമായ ഒരു ചിത്രമാണ് ലഭിയ്ക്കുന്നത്.തമിഴ്‌‌നാടിന്റെ തെക്കന്‍ തീരങ്ങളില്‍ നിന്നു തുടങ്ങി, കേരളത്തിലേയ്ക്കും തമിഴ്നാടിന്റെ ഉള്‍ഭാഗങ്ങളിലേയ്ക്കും കര്‍ണ്ണാടകത്തിലെയ്ക്കും പതുക്കെ വ്യാപിയ്ക്കുന്ന മഴ. ലിങ്കുകളില്‍ കാണീച്ചിട്ടൂള്ള ഇന്‍സാറ്റില്‍ നിന്നുള്ള ചിത്രം ശ്രദ്ധിച്ചാല്‍ കാര്യങ്ങള്‍ വളരെ വ്യക്തമാകും. ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലുമായി തമിഴ്‌നാടിന്റീ തെക്കു കുഴക്കു ഭാഗത്തായി രൂപം കൊള്ളുന്ന മേഘങ്ങള്‍ പതുക്കെ കേരളത്തിലേയ്ക്കൂം തമിഴ്നാടിന്റെ ഉള്‍ഭാഗത്തേയ്ക്കും നീങ്ങുന്നു. 5 ആം തിയതി മുതലുള്ള ഉപഗ്രഹചിത്രങ്ങള്‍ പരിശോധിച്ചാല്‍ കാണാം മേഘങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ശ്രീലങ്കയുടെ തെക്കുകിഴക്ക് ഭാഗങ്ങളിലാണെന്ന്.<br /><br /><strong>നമ്മുടെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം എന്തു ചെയ്തു?</strong><br />അഞ്ചാം തിയതി മുതല്‍ വ്യക്തമായ സൂചനകളുണ്ടായിരുന്നിട്ടൂം ഈ വിവരം പ്രാദേശിക മാധ്യമങ്ങളില്‍ എത്തിയ്ക്കാന്‍ നമ്മുടെ കാലാവസ്ഥാ നീരീക്ഷണകേന്ദ്രത്തിനു കഴിഞ്ഞോ. കൃഷി വകുപ്പിനും ബന്ധപ്പെട്ട് അധികാരികള്‍ക്കും അപായ സൂചന നല്‍കാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിനായോ. ആയെങ്കില്‍ തന്നെ അതിന്റെ ഗൌരവത്തില്‍ ധരിപ്പിയ്ക്കാനായോ.<br /><br />ഓരോ ദിവസത്തെയും തിരുവനന്തപുരത്തെയും കൊച്ചിയിലെയും കോഴിക്കോട്ടെയും താപനില പറയാനും എവിടെയൊക്കെ മഴ പെയ്തു എന്നു പറയാനും ഒരു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. കോടികള്‍ ചിലവഴിച്ച് ഉപഗ്രഹങ്ങളുണ്ടാക്കി മേല്‍പ്പോട്ടു വിടുന്നത് വീമ്പു പറയാനോ ഏതെങ്കിലും ഗ്രൂപ്പില്‍ അംഗമാകാനോ അല്ല. അതിനെ യഥാവിധി പ്രയോജനപ്പെടുത്താനാവണം. അതിനു കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങള്‍ കാര്യുക്ഷമമായേ തീരൂ.<br /><br /><strong>നമ്മുടെ ഭരണകൂടം എന്തു ചെയ്തു?</strong><br /> പതിനൊന്നാം തിയതിമുതല്‍ കേരളത്തില്‍ മഴയുണ്ടാകുമെന്ന് ഒരു ദേശീയ ദിനപത്രത്തില്‍ റിപ്പോര്‍ട്ടുവന്നിട്ടൂം അതിനു മുന്‍പേ ചെറിയതോതില്‍ പലയിടങ്ങളിലും മഴപെയ്തിട്ടും ഉണ്ടായേക്കാ‍വുന്ന വിപത്തു തടയാന്‍ സര്‍ക്കാരെന്തു നടപടിയെടുത്തു. പോട്ടെ സര്‍ക്കാരിന് ഇതൊരു ചിന്താവിഷയമാവുകയെങ്കിലും ചെയ്തോ? സര്‍ക്കാരു വിചാരിച്ചിരുന്നെങ്കില്‍ കൊയ്ത്തുയന്ത്രമിറക്കാന്‍ അനുവദിയ്ക്കാന്‍ കര്‍ഷകത്തൊഴിലാളീ സംഘടനകളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താനാകുമായിരുന്നു. കൂടുതല്‍ തൊഴിലാളികള്‍ കൊയ്ത്തിനിറക്കാന്‍ പ്രേരിപ്പിയ്ക്കാമായിരുന്നു. കുട്ടനാട്ടില്‍ കൊയ്ത്തുയന്ത്രമിറക്കാനുള്ള രാഷ്ട്രീയബുദ്ധിമുട്ടുകളെക്കുറിച്ച് ഈയൂള്ളവന് നേരിട്ട് ബോധ്യം വന്നിട്ടുള്ളതാണ്.<br /><br /><strong>നമ്മുടെ പ്രതിപക്ഷം എന്തു ചെയ്തു?</strong><br /> മേല്‍ പറഞ്ഞ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പ്രതിപക്ഷത്തിനാകുമായിരുന്നു. എന്നിട്ടും സര്‍ക്കാര്‍ സഹകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിയാമായിരുന്നു. കൊയ്ത്തുയന്ത്രമിറക്കാനനുവദിയ്ക്കാത്ത പ്രാദേശിക പാര്‍ട്ടി ഓഫീസിനു മുന്‍പില്‍ സത്യാഗ്രഹം സംഘടിപ്പിയ്ക്കാമായിരുന്നു.<br />വിലപ്പെട്ട അഞ്ചുദിവസങ്ങളെങ്കിലും പ്രതിപക്ഷത്തിനും കിട്ടിയിട്ടൂണ്ട്, പ്രശ്നം ഗുരുതരമാവുന്നതിനു മുന്‍പുതന്നെ. കൊയ്ത്തുയന്ത്രമിറങ്ങുവാന്‍ അനുവദിയ്ക്കാനുള്ള സമരം ചെയ്യുവാന്‍ അവര്‍ക്ക് അരമാസമെങ്കിലും സമയം കിട്ടിയിട്ടൂണ്ട്.<br />പോട്ടെ കര്‍ഷകരുടെ സ്വന്തം കേരളാകോണ്‍ഗ്രസുകാര്‍ എന്തു ചെയ്തു. ജോസഫ് ഗ്രൂപ്പിന് ശക്തമാ‍യ വേരോട്ടമുള്ള കുട്ടനാടൂം മാണിഗ്രൂപ്പിനു സ്വാധീനമുള്ള അപ്പര്‍ കുട്ടനാട്ടിലും കര്‍ഷകരെ സഹായിക്കാനുള്ള മുന്‍‌‌കരുതലുകള്‍ എടുക്കാന്‍ ഇവര്‍ക്കും കഴിഞ്ഞില്ല.<br /><br /><strong>നമ്മുടെ മാധ്യമങ്ങള്‍ എന്തു ചെയ്തു?</strong><br />ഉപഗ്രഹ ചിത്രങ്ങള്‍ ലഭ്യമായ സ്ഥിതിയ്ക്ക് അതിന് അപഗ്രധിയ്ക്കുവാന്‍ കാലാവസ്ഥാ നിരീ‍ക്ഷണ കേന്ദ്രം വേണമെന്നില്ല. ഹിന്ദുവില്‍ വന്ന കാലാവസ്ഥാ റിപ്പോര്‍ട്ടെങ്കിലും പരിഭാഷപ്പെടുത്തി ഗൌരവം കര്‍ക്ഷകരെ ധരിപ്പിച്ചിരുന്നോ? പറഞ്ഞാലും കൊണ്ടാലും പഠിയാക്കാത്ത ആത്മപരിശോധനയ്ക്ക് തയ്യാറാകാത്ത ഒരു രാഷ്ട്രീയ നേതൃത്വത്തിന്റെ കണ്ണൂകളിലേയ്ക്കും കാതുകളിളേയ്ക്കും വരാന്‍ പോകുന്ന വിപത്തിന്റെ ചിന്തകളെത്തിയ്ക്കുവാന്‍ മാധ്യമങ്ങള്‍ക്കായോ? കര്‍ഷകത്തൊഴിലാളികളുടെ ദൌര്‍ലഭ്യവും കൊയ്ത്തുയന്ത്രം ഇറങ്ങുന്നനുള്ള തടസങ്ങളും വേനല്‍മഴയ്ക്കും കൃഷിനാശത്തിനുമുള്ള സാധ്യതകളും പൊതുജനശ്രദ്ധയില്‍ പ്രധാനവിഷയമാക്കുവാന്‍ ഇവര്‍ക്കായോ?<br /><br /> ഇല്ല പൊതുജനമേ, ഞങ്ങള്‍ പഠിയ്ക്കില്ല. പഠിയാനും തെറ്റു തിരുത്താനും ഞങ്ങള്‍ക്കു മനസില്ല. വിവാദങ്ങളിലാണ് ഞങ്ങള്‍ക്ക് താത്പര്യം. നിങ്ങള്‍ക്ക് ഒരു ദുരന്തമുണ്ടാവുമ്പോള്‍ നിങ്ങളോട് സഹതപിയ്ക്കാനും, നിങ്ങളുടെ ദുഖത്തില്‍ പങ്കുചേരാനും ഞങ്ങളുണ്ടാകും. പക്ഷേ അതിനു നിങ്ങള്‍ക്കു ദുരന്തമുണ്ടായാലെല്ലേ ഒക്കൂ. തല്ലണ്ടമ്മാവാ ഞാന്‍ നന്നാവില്ല.<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/33202847-6972747314488394446?l=njjoju.blogspot.com'/></div>N.J ജോജൂhttp://www.blogger.com/profile/13738643443847311533njjoju@gmail.com41