tag:blogger.com,1999:blog-28383651313910296242009-05-24T09:54:42.719+04:00e പത്രം - മഞ്ഞ - കവിതe പത്രംnoreply@blogger.comBlogger24125tag:blogger.com,1999:blog-2838365131391029624.post-71550776988524059662009-04-21T00:31:00.002+04:002009-04-21T00:33:49.424+04:00കപ്പല്‍ - ടി.എ.ശശികടല്‍ വറ്റിയ ഇടമാണ്‌<br />(നിന്റ്റെ കണ്ണുകളല്ല)<br />കടലിന്നടിയിലെ പാറയായിരുന്നു<br />ഈ പര്‍വതം<br />തുറന്നു നോക്കിയാല്‍<br />ജലജീവികളുടെ ഫോസിലുകള്‍<br />കണ്‍ടേക്കാം.<br />മടക്കുകളില്‍ ഇത്തിളുകള്‍<br />കക്കത്തോടുകള്‍ കാണാം<br />അടര്‍ത്തിയെടുക്കാം.<br />ഉപ്പുവെള്ളം താഴ്ന്നു താഴ്ന്നു<br />വറ്റിപ്പോയതി ന്നോര്‍മ്മ പ്പാളികള്‍.<br />&nbsp;<br />ഇതിന്നുച്ചിയാണ്‌<br />നാടു കാക്കാന്‍ നിന്നവരുടെ ഇടം.<br />ഏതവനും കപ്പലുമായ്<br />വരുന്നതു കാണാം.<br />&nbsp;<br />*കപ്പല്‍ കാണുന്നേരം<br />കടലും കപ്പലും ശത്രുക്കള്‍ തന്നെ.<br />കടല്‍ വറ്റിച്ച് കപ്പലിനോടാന്‍<br />വഴിയില്ലാതാക്കാന്‍ തോന്നും.<br />കടല്‍ കുടിച്ചു തീര്‍ക്കുന്ന മല്‍സ്യമേ<br />നീ വന്നാലും എന്ന പ്രാര്‍ത്ഥന<br />ജനിക്കും.<br />&nbsp;<br />അടിയിലെത്തിയപ്പോള്‍<br />പാമ്പു കൊത്തി നീലിച്ച<br />ഒരാട്ടിന്‍കുട്ടിയെ കണ്ടു<br />ഉച്ചിയിലിരുന്ന് കപ്പലു വരുന്നേ<br />കപ്പലു വരുന്നേ എന്ന് ആട്ടിന്‍ കുട്ടിയോട്<br />ആര് പറയാന്‍ .<br />&nbsp;<br />- <em>ടി.എ.ശശി</em><br />&nbsp;<br />&nbsp;<br />*റാസ് അല്‍ ഖൈമയിലെ ദയ ഫോര്‍ട്ട് കണ്ട ഓര്‍മ്മ<div class="blogger-post-footer"><a href="http://www.epathram.com/magazine/poetry/" title="Click here to read more poetry at ePathram.com Magazine" alt="Click here to read more poetry at ePathram.com Magazine">e പത്രം - മഞ്ഞ - കവിത‍</a><img width='1' height='1' src='https://blogger.googleusercontent.com/tracker/2838365131391029624-7155077698852405966?l=www.epathram.com%2Fmagazine%2Fpoetry%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-2838365131391029624.post-23121943477953711412009-04-13T21:08:00.002+04:002009-04-13T21:16:01.030+04:00കയിലുകുത്ത്‌ - ടി.പി. അനില്‍ കുമാര്‍പകുതിയോളം തേഞ്ഞ്‌,<br />പിടി തകര്‍ന്നൊരുളിയുണ്ട്‌<br />മേടി മേടി<br />ഒച്ചയും കൈപ്പാങ്ങും പോയ<br />കൊട്ടു വടിയുണ്ട്‌<br />കവുങ്ങിന്‍ മുഴക്കോലില്‍<br />തെറ്റാത്ത അളവുകളുണ്ട്‌<br />മടക്കി വച്ച്‌ ചോരയോടാതെ<br />മെലിഞ്ഞു പോയ കാലുകളുണ്ട്‌<br />നിവരാത്തൊരുടലും തിമിരക്കണ്ണുകളും<br />ചെവി മേല്‍ കുറ്റിപ്പെന്‍സിലുമുണ്ട്‌<br />&nbsp;<br />കുനിഞ്ഞിരുന്ന്<br />ചിരട്ട ക്കയിലുണ്ടാക്കുന്നു<br />ആകാശം തൊടുമുയരത്തില്‍<br />ദാരു ഗോപുരങ്ങള്‍ പണിതയാള്‍<br />&nbsp;<br />മാന്ത്രികന്റെ കയ്യിലെ<br />പ്രാവിനെപ്പോല്‍<br />ഇണങ്ങിക്കുറുകും ചിരട്ടയുടെ<br />തൂവലൊതുക്കിച്ചന്തം വരുത്തുന്നു<br />ഇടയ്ക്ക്‌, മുറ്റത്തു മുറു മുറുക്കും<br />നായയോട്‌ അരി തിന്നതു പോരേ<br />നിനക്കാശാരിച്ചിയേം കടിക്കണോ<br />എന്നു ചിരിച്ചു നോക്കുന്നു<br />ഉടുക്കു പോലുണ്ടാക്കിയ<br />മരയുരലിലെ ഇടിച്ച മുറുക്കാന്‍<br />ചവച്ചു രസിക്കുന്നു<br />&nbsp;<br />മകനിനി വിളിക്കുമ്പോള്‍<br />ഒരിന്‍ഷുറന്‍സ്‌ പ്രീമിയമെടുക്കാന്‍<br />മറക്കാതെ പറയണം<br />എന്തിനിങ്ങനെ പ്പണിയെടുക്കുന്നു<br />വിശ്രമിക്കേണ്ട കാലമായില്ലേ<br />&nbsp;<br />മുറിക്കാനുള്ള മരത്തിന്റെ<br />വളവും കേടും നോക്കും പോലെ<br />ചുഴിഞ്ഞു നോക്കുന്നു<br />ഉണങ്ങിയ പുളിങ്കാതലിനേക്കാള്‍<br />ദൃഢ ഭാവത്തില്‍<br />വിശ്രമമോ?<br />പണിതു തീര്‍ന്നതാണല്ലാതെ<br />ഇരുന്നു തേഞ്ഞതല്ലെന്റെ<br />പണിയായുധങ്ങളും ഞാനും<br />&nbsp;<br />കയിലിനു കണയിടാനുഴിഞ്ഞ<br />മുളങ്കോലു കളിലൊന്നെടുത്ത്‌<br />ചുമ്മാ വളവു നോക്കിയിരിക്കുമ്പോള്‍<br />ചിരിച്ചു ചോദിച്ചു<br />കയിലു കുത്താന്‍ പഠിക്കണോ?<br />&nbsp;<br />വിഷു വരുന്നു<br />ഉപയോഗിക്കാ നാളില്ലാതെ<br />വീട്ടില്‍ നിന്ന് പുറപ്പെട്ടു പോയ<br />ചിരട്ടക്കയിലും മണ്‍ പാത്രങ്ങളും<br />തിരിച്ചു വന്നിട്ടുണ്ട്‌ അടുക്കളകളില്‍<br />വെറുതെയെന്തിനാ കുഞ്ഞേ<br />ഇന്‍ഷുറന്‍സു പറഞ്ഞിങ്ങനെ<br />എരിയും വെയിലത്ത്‌<br />കയിലും കുത്തി നടക്കണ്‌!<br />&nbsp;<br />- <em>ടി.പി. അനില്‍ കുമാര്‍</em><div class="blogger-post-footer"><a href="http://www.epathram.com/magazine/poetry/" title="Click here to read more poetry at ePathram.com Magazine" alt="Click here to read more poetry at ePathram.com Magazine">e പത്രം - മഞ്ഞ - കവിത‍</a><img width='1' height='1' src='https://blogger.googleusercontent.com/tracker/2838365131391029624-2312194347795371141?l=www.epathram.com%2Fmagazine%2Fpoetry%2Findex.shtml'/></div>e പത്രംnoreply@blogger.com5tag:blogger.com,1999:blog-2838365131391029624.post-86378338927278461742009-04-13T07:57:00.005+04:002009-04-13T08:42:14.935+04:00കയിലുകുത്ത്‌ - മഞ്ഞയുടെ വിഷു കൈനീട്ടം<img src="http://www.epathram.com/magazine/poetry/uploaded_images/vishu-konna-790773.jpg" border="0" alt="" /><br />&nbsp;<br />“കയിലിനു കണയിടാ നുഴിഞ്ഞ<br />മുളങ്കോലു കളിലൊ ന്നെടുത്ത്‌<br />ചുമ്മാ വളവു നോക്കി യിരിക്കുമ്പോള്‍<br />ചിരിച്ചു ചോദിച്ചു<br />കയിലു കുത്താന്‍ പഠിക്കണോ?”<br />&nbsp;<br />മറവി ബാധിച്ച മലയാളിക്ക്<br />മഞ്ഞയുടെ വിഷുക്കൈ നീട്ടം<br />&nbsp;<br />ടി. പി. അനില്‍കുമാറിന്റെ കവിത<br />കയിലുകുത്ത്‌<br />&nbsp;<br />നാളെ <a href="http://www.epathram.com/home/magazine/"><u>മഞ്ഞ</u></a>യില്‍...<div class="blogger-post-footer"><a href="http://www.epathram.com/magazine/poetry/" title="Click here to read more poetry at ePathram.com Magazine" alt="Click here to read more poetry at ePathram.com Magazine">e പത്രം - മഞ്ഞ - കവിത‍</a><img width='1' height='1' src='https://blogger.googleusercontent.com/tracker/2838365131391029624-8637833892727846174?l=www.epathram.com%2Fmagazine%2Fpoetry%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-2838365131391029624.post-2710650922650739432009-03-31T23:56:00.003+04:002009-04-01T00:02:13.881+04:00നാല് പഴത്തൊലികള്‍ - രാം‌മോഹന്‍ പാലിയത്ത്അക്കരെ നിന്ന്<br />പ്രണയം വിളിച്ചെന്നു കരുതി<br />പുഴയിലേയ്ക്കെടുത്തു ചാടിയ<br />ആണ്‍പാതികളത്രയും<br />നീന്തിച്ചെന്നത്<br />ഒരു നിമിഷം<br />അണക്കെട്ടിന്റെ<br />റബ്ബര്‍ ചുവരില്‍ തല തല്ലി<br />ചത്തുപൊന്താന്‍.<br />&nbsp;<br />പുഴുങ്ങാനിട്ട മുട്ടകള്‍<br />ചൂടിന്റെ ആദ്യതരംഗങ്ങളേറ്റപ്പോള്‍<br />ഒരു നിമിഷം കൊതിച്ചു പോയ്<br />അമ്മയുടെ<br />അടിവയറിന്റെ<br />സ്നേഹമാണെന്ന്.<br />&nbsp;<br />കടുകുവറുത്തതിലേയ്ക്ക് വീഴുമ്മുമ്പ്<br />മുളപ്പിച്ച ചെറുപയര്‍<br />വള്ളിക്കൈകള്‍ നീട്ടി<br />പടര്‍ന്നു കയറുന്നത്<br />ഒരു നിമിഷം<br />സ്വപ്നം കണ്ടു.<br />&nbsp;<br />കയ്യിലെ അഴുക്കൊന്നും പുരളാതെ<br />സൗകര്യമായി തിന്നാനല്ലേ<br />വാഴപ്പഴത്തിന് ദൈവം<br />മൂന്നു സിപ്പുകളുള്ള തൊലി കൊടുത്തതെന്ന്<br />വിചാരിച്ച് നടക്കുമ്പോള്‍<br />ഒരു നിമിഷം<br />മറ്റാരോ എറിഞ്ഞിട്ട<br />പഴത്തൊലിയില്‍ ചവിട്ടി<br />ഞാന്‍…<br />&nbsp;<br />- <em>രാം‌മോഹന്‍ പാലിയത്ത്</em><div class="blogger-post-footer"><a href="http://www.epathram.com/magazine/poetry/" title="Click here to read more poetry at ePathram.com Magazine" alt="Click here to read more poetry at ePathram.com Magazine">e പത്രം - മഞ്ഞ - കവിത‍</a><img width='1' height='1' src='https://blogger.googleusercontent.com/tracker/2838365131391029624-271065092265073943?l=www.epathram.com%2Fmagazine%2Fpoetry%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-2838365131391029624.post-26389829050809730842009-03-31T00:50:00.003+04:002009-03-31T00:55:51.190+04:003x സൂം ഉള്ള പഴയ ഡിജിറ്റല്‍ ക്യാമറ പകര്‍ത്തിയത് - അനീഷ് എ. ടി.1x<br />&nbsp;<br /><br />പുഴയനങ്ങാത്തത് കൊണ്ട്<br />നിശ്ചലമായി കിടക്കുന്ന ഒരാള്‍.<br />നാല് കരകളില്‍ അടുത്തതാണ് <br />അടുത്തടുത്ത കടവുകളിലേക്ക്<br />തള്ളി മാറ്റപ്പെട്ടു<br />ജലം തിന്നു മടുത്തതിന്റെ ബാക്കി<br />മീനുകള്‍ക്ക് ഒരു നേരത്തെ അന്നം<br />ചുഴികള്‍ പരുക്കേല്‍പ്പിച്ചതിന്റെ<br />അടയാളങ്ങള്‍ക്കൊപ്പം ഒഴുകിയൊഴുകി<br />മുടിക്കുത്തഴിയും പോലെ പിഞ്ഞിപ്പോയ<br />ശവമേയെന്ന് കാഴ്ചക്കാരന്‍<br />&nbsp;<br />&nbsp;<br />2x<br />&nbsp;<br />പശ്ചാത്തലത്തില്‍<br />ഉറുമ്പുകളുടെ നീണ്ട നിര പതിയുന്നു<br />ചോണനുറുമ്പുകള്‍ , കട്ടുറുമ്പുകളുടെ<br />പിന്‍ നിരയും , എന്തു കൂട്ടാണിവരെന്ന്<br />അത്ഭുതം കൂറുന്നു<br />പഴുക്കാറായ ചെമ്മണ്ണ് നിറത്തില്‍<br />ദീര്‍ഘ ചതുരാകൃതിയിലെ പാടം<br />പഴയ കിണര്‍<br />കുറെയേറെ ഭൂമിയനക്കങ്ങളെ<br />അതിജീവിച്ച ഓല മറച്ച കുളിപ്പുരകള്‍<br />ദ്രവിച്ച മുള കൊണ്ട് തടുത്ത് വച്ച<br />ചുവരിനു മേലേ പാതി തൂങ്ങുന്ന<br />നീലയും പച്ചയും പതിച്ച കൈലിമുണ്ട്.<br />ആരോ കുളിക്കുന്നുണ്ട് !<br />&nbsp;<br />&nbsp;<br />3x<br />&nbsp;<br />ഉടുത്തൊരുങ്ങി ഉള്ളിലങ്ങനെ<br />കരകവിഞ്ഞ ഒരൊരുക്കം,<br />വായ്ക്കരിയിടണം<br />കത്തിക്കണം അസ്ഥി തെരയണം<br />വേരുകളും തണ്ടുകളും<br />ആരോടും സമ്മതം ചോദിക്കാതെ<br />പാഴ്‌ചെടികള്‍ക്ക് ഒറ്റിക്കൊടുത്തു<br />വായ് മൂടിയ ചിരട്ടക്കനല്‍<br />ചിതറിയ ഒരു നിശ്വാസത്തില്‍ ആളുന്നു<br />&nbsp;<br />ശ്വാസം മുട്ടി മരിച്ചവരൊന്നും<br />ഇനി മരിച്ചിട്ടില്ല എന്ന് വരുമോ ?<br />&nbsp;<br />- <em>അനീഷ് എ. ടി.</em> <br />കവിയുടെ ബ്ലോഗ് : <a target="_blank" href="http://www.oppukadalas.blogspot.com">ഒപ്പുകടലാസ്</a><div class="blogger-post-footer"><a href="http://www.epathram.com/magazine/poetry/" title="Click here to read more poetry at ePathram.com Magazine" alt="Click here to read more poetry at ePathram.com Magazine">e പത്രം - മഞ്ഞ - കവിത‍</a><img width='1' height='1' src='https://blogger.googleusercontent.com/tracker/2838365131391029624-2638982905080973084?l=www.epathram.com%2Fmagazine%2Fpoetry%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-2838365131391029624.post-37477611981955092232009-03-23T07:49:00.006+04:002009-03-23T09:44:48.622+04:00കാര്‍മേഘങ്ങള്‍ ഉണ്ടാകുന്നത് - ടി.എ. ശശി<img alt="" src="http://www.epathram.com/magazine/poetry/uploaded_images/black-clouds-738107.jpg" border="0" /><br /><br /><br /><br /><br />ഐരാവതങ്ങളെ നോക്കി കറുത്താനകള്‍ ചിന്നം വിളിച്ചു. കറുത്താനകള്‍ ക്കെന്തറിയാം പാവങ്ങളെ കുത്താനല്ലാതെ ഐരാവതങ്ങള്‍ കളിയാക്കി. കറുത്തവന്‍ ഒറ്റ കുടച്ചില്‍ പട്ടയും പഴവും ഉണ്ട ചോറും ഉത്സാഹ കമ്മറ്റിക്കാരും ഉണ്ടെങ്കില്‍ എന്തൈരാവതം. ഐരാവതങ്ങളെ നിങ്ങളുടെ മൂത്രമൊഴി പ്പൊന്നുമല്ലട്ടോ ഞങ്ങളുടെ മണ്‍സൂണ്‍. വേണമെങ്കില്‍‍ ഞങ്ങളെ ഒരുമിച്ചു നിര്‍ത്തി മൂത്ര മൊഴിപ്പിക്കല്‍ നടത്തിക്കോളു ഭാരതപ്പുഴ നിറഞ്ഞൊഴുകും. രണ്ടു കൂട്ടരും ഒരുമിച്ചു ചിരിച്ചു. ചിരിയുടെ ഒടുക്കം ഐരാവതങ്ങള്‍ കറുത്താനകളെ മേലോട്ട് ക്ഷണിച്ചു. ഒന്നു പോയ് ക്കളയാം. ആകാശമദ്ധ്യേ എത്തിയപ്പോള്‍ ഐരാവതങ്ങള്‍ കാഴ്ചയില്‍ നിന്നും മാറി നിന്നു. പാവം കറുത്താനകള്‍. വഴി യറിയാതെ ആകാശ ത്തലയേണ്ടി വന്നു. ഭൂമിയില്‍ നിന്നു നോക്കിയാല്‍ കാര്‍മേഘങ്ങളായ് ഇപ്പോഴും കാണാം.<br /><br /><br /><br />- ടി.എ. ശശി<div class="blogger-post-footer"><a href="http://www.epathram.com/magazine/poetry/" title="Click here to read more poetry at ePathram.com Magazine" alt="Click here to read more poetry at ePathram.com Magazine">e പത്രം - മഞ്ഞ - കവിത‍</a><img width='1' height='1' src='https://blogger.googleusercontent.com/tracker/2838365131391029624-3747761198195509223?l=www.epathram.com%2Fmagazine%2Fpoetry%2Findex.shtml'/></div>e പത്രംnoreply@blogger.com2tag:blogger.com,1999:blog-2838365131391029624.post-15260164280273367232009-02-27T11:48:00.000+04:002009-02-27T11:49:36.431+04:00വെരുക് - സുധീഷ് കോട്ടേമ്പ്രംഎനിക്കറിയാം<br />ഓര്‍മ്മയില്‍ കാടുള്ള ഒരു ജന്തുവിനെ<br />കാട്ടുവള്ളികള്‍ വകഞ്ഞുമാറ്റി<br />കാലങ്ങള്‍ കവച്ചുവെച്ച്<br />അതു വരും.<br />കാറ്റോ മഴയോ വര‍ച്ച ജലച്ചായ ചിത്രങ്ങളില്‍<br />ഒരുപക്ഷെ<br />മൊട്ടിനുള്ളില്‍ നിന്ന്<br />വിടരാന്‍ തുടങുന്ന<br />പൂവിന്റെ കുഞ്ഞുറക്കത്തില്‍<br />അതു മുഖം ചേര്‍ക്കും.<br /><br /><br /><br /><br />ഇരുളില്‍ പല്ലുകള്‍ മുളച്ച<br />ശരീരവുമായി കുടിപാര്‍ക്കും.<br />സൈരന്ദ്രിയിലേക്കോ<br />ഗംഗയിലേക്കോ പോകുന്ന കൈവഴിയില്‍<br />ഘനശൈത്യത്തിന്റെ കൊടുമുടിയില്‍<br />നിലാവിന്റെ മഞ്ഞ പ്രിസത്തില്‍.<br /><br /><br /><br /><br />കാടുനിറയെ<br />അതിന്റെ മണം പൂക്കുന്നു.<br />അതില്‍ അപ്പോല്‍ മാത്രം<br />വിടര്‍ന്ന പൂവിന്റെ പരാഗം.<br />ഉരിയാത്ത തോലുടുപ്പു നിറയെ<br />അറുത്തുമാറ്റപ്പെട്ട<br />ഇലഞരമ്പിന്റെ ചറം.<br />ലവണശരീരത്തിന്റെ സുഷിരങ്ങളില്‍<br />വീണ്ടും വീണ്ടും സ്രവിക്കുന്നു<br />ഉടല്‍പ്പുണ്ണിന്റെ ചലം.<br /><br /><br /><br /><br />ഒട്ടും അനുസരണയില്ലാത്ത<br />ഒരു മ്ര്ഗത്തെ നീയെന്തിനാണു മെരുക്കിയെടുത്തതു?<br />അതിനെ അതിന്റെ കാട്ടിലുപേക്ഷിക്കുക.<br /><br /> <br /><br /><br />- <em>സുധീഷ് കോട്ടേമ്പ്രം</em><div class="blogger-post-footer"><a href="http://www.epathram.com/magazine/poetry/" title="Click here to read more poetry at ePathram.com Magazine" alt="Click here to read more poetry at ePathram.com Magazine">e പത്രം - മഞ്ഞ - കവിത‍</a><img width='1' height='1' src='https://blogger.googleusercontent.com/tracker/2838365131391029624-1526016428027336723?l=www.epathram.com%2Fmagazine%2Fpoetry%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-2838365131391029624.post-4459006191085674202009-01-21T00:48:00.002+04:002009-01-21T00:52:19.202+04:00കറുപ്പില്‍ വെളുപ്പില്‍ - അനൂപ് ചന്ദ്രന്‍<img alt="" src="http://www.epathram.com/magazine/poetry/uploaded_images/palestinian_scarf-724265.jpg" border="0" /> <p></p><br />ചുവന്ന വെളിച്ചം<br />240 കിമി വേഗത്തെ<br />പിടിച്ചുകെട്ടിയില്ല<br />റൌണ്ട് എബൌടില്‍<br />ആര്‍ക്കും കാത്തുനിന്നില്ല<br />യെല്ലോബോക്സിന്റെ<br />അതിര്‍ത്തിയില്‍ കെട്ടികിടന്നില്ല<br />വേഗസൂചക റഡാറുകളുടെ<br />വെടിവെക്കല്‍ വകവെച്ചില്ല<br /><br /><br /><br /><br />ആംബുലന്‍സിനോ<br />ഹെലികോപ്ടറുകള്‍ക്കോ<br />പിടിച്ചുകെട്ടാനായില്ല<br />ഹോളിവുഡ് നായകനെപ്പോലെ<br />BMW 528i 98 മോഡല്‍ കാറില്‍<br />അയാള്‍ വൈമാനികനായി<br /><br /><br /><br /><br />രോഷം വണ്ടിയുടെ വേഗമായി<br />ഉള്ളില്‍<br />കുഞ്ഞുങ്ങളുടെ പെണ്ണുങ്ങളുടെ<br />മുറിവേറ്റ ആണുങ്ങളുടെ<br />കരച്ചിലുകളായിരുന്നു<br />പാതിമരിച്ചവരെ ശവപ്പറമ്പിലേക്കു<br />തള്ളാന്‍ കൊണ്ടുപോകുന്നവന്റെ മരവിപ്പോടെ<br />പറപ്പിച്ചുകൊണ്ടിരുന്നു<br />അതിരുകള്‍ നോക്കാതെ<br />ഇനിയുമില്ലാത്ത ദൂരത്തിലേക്ക്<br />ലക് ഷ്യമില്ലാത്ത ലക് ഷ്യ് ത്തിലേക്ക്<br />എന്റെ രാജ്യമേ എന്റെ രാജ്യമേ<br />എന്നു ഉരുവിട്ടുകൊണ്ട്..<br /><br /><br /><br /><br />ഒടുവിലൊരു കൂറ്റന്‍<br />മക്ഡൊണാള്‍ഡിന്റെ സൈന്‍ബോര്‍ഡില്‍<br />അറിഞ്ഞോ അറിയാതെയോ<br />ഇടിച്ചു തകര്‍ന്നപ്പോള്‍<br />ഒന്നും അവശേഷിച്ചില്ല<br /><br /><br /><br /><br />അറ്റുപോയ ചതഞ്ഞ തല<br />ശിരോവസ്ത്രത്തിനോടൊപ്പം<br />ചതുരംഗക്കളം പോലെ<br />ചോരയില്‍ കുതിര്‍ന്നു കിടന്നു<br /><br /><br /><br /><br />ഒരു ചതുരംഗപ്പലക ശിരസ്സിലേറ്റി<br />പാഞ്ഞുപ്പോയ ഉടല്‍<br />എവിടെയോ<br />വേറിട്ടുപോയതിനെ തേടുന്നുണ്ട്.<br /><br /><br /><br /><br />- <em>അനൂപ് ചന്ദ്രന്‍</em><div class="blogger-post-footer"><a href="http://www.epathram.com/magazine/poetry/" title="Click here to read more poetry at ePathram.com Magazine" alt="Click here to read more poetry at ePathram.com Magazine">e പത്രം - മഞ്ഞ - കവിത‍</a><img width='1' height='1' src='https://blogger.googleusercontent.com/tracker/2838365131391029624-445900619108567420?l=www.epathram.com%2Fmagazine%2Fpoetry%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-2838365131391029624.post-10588013364286573652009-01-20T00:35:00.001+04:002009-01-20T00:38:18.871+04:00സമീറാ മക്മല്‍ബഫിനെ ഞാന്‍ പ്രേമിയ്ക്കും - ഹസന്‍എന്നിട്ട്,<br />ഉറക്കമിളച്ചിരുന്ന്<br />അവളുടെ പര്‍ദ്ദകളില്‍<br />ചിത്രത്തുന്നലുകള്‍ പിടിപ്പിയ്ക്കും.<br />പൊടിക്കാറ്റില്‍,<br />ഞാന്‍ തുന്നിയ ചിത്രശലഭങ്ങള്‍<br />അവളെയും വഹിച്ച്<br />പറക്കും.<br /><br /><br /><br /><br />വളരെ വേഗം അവള്‍<br />എന്റെ ഉമ്മയുടെ കൂട്ടുകാരിയാവും.<br />അവര്‍ പരസ്പ്പരം<br />പര്‍ദ്ദകള്‍<br />മാറി മാറി ധരിയ്ക്കും.<br /><br /><br /><br /><br />പരപ്പനങ്ങാടിയിലെ ഖദീജാ ടെക്സ്റ്റൈത്സ്<br />ടെഹ്രാനിലെ തുണിക്കട പോലെ<br />സമീറയ്ക്കു തോന്നും.<br /><br /><br /><br /><br />ഉമ്മയുടെ തോളില്‍<br />കയ്യിട്ടു നടക്കുമായിരിയ്ക്കും അവള്‍.<br />ആനന്ദത്താല്‍ ഉമ്മ<br />അവളുടെ ചുമലില്‍ തല ചായ്ക്കുമായിരിയ്ക്കും.<br />നിനക്കറിയാമല്ലോ സമീറാ,<br />ഉമ്മയുടെ തോളില്‍ കയ്യിട്ട്<br />വൈകുന്നേരത്തെ അങ്ങാടിയിലൂടെ<br />അലസമധുരമായ് നടക്കുന്നതാണു<br />എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് എന്ന്.<br /><br /><br /><br /><br />ഉമ്മ നിനക്ക് ഉമ്മ തരുമായിരിയ്ക്കും.<br /><br /><br /><br /><br />നീ എന്റെ ഉമ്മയേയും കൂട്ടി<br />സിനിമയ്ക്കു പോകുമായിരിയ്ക്കും.<br />ആദ്യമൊന്നും ഉമ്മ<br />വരാന്‍ കൂട്ടാക്കില്ലായിരിയ്ക്കും.<br />ചിലപ്പോള്‍ നീ ഉമ്മയെ കളിയാക്കിച്ചിരിയ്ക്കുമായിരിയ്ക്കും.<br />എന്തെങ്കിലുമാകട്ടെ എന്നു പറഞ്ഞ്<br />ചാടിയെണീറ്റ്<br />ഉമ്മ<br />നിന്റെ കൂടെ സെക്കന്റ് ഷോയ്ക്കു വരുമായിരിയ്ക്കും.<br /><br /><br /><br /><br />നീ തിരിച്ചു പോയാല്‍,<br />നിന്നെയോര്‍ത്ത്<br />ഉമ്മ<br />സങ്കടപ്പെടുമായിരിയ്ക്കും.<br />സങ്കടം മാറ്റാന്‍<br />സെക്കന്റ് ഷോയ്ക്കു പോകുമായിരിയ്ക്കും.<br />പോകാന്‍ നേരം നീ സമ്മാനിച്ച<br />പര്‍ദ്ദയും ധരിച്ച്.<br /><br /><br /><br /><br />- <em>ഹസന്‍</em> <br /><em>(കവിയുടെ ഇ മെയില്‍ : write.hasan@gmail.com)</em><div class="blogger-post-footer"><a href="http://www.epathram.com/magazine/poetry/" title="Click here to read more poetry at ePathram.com Magazine" alt="Click here to read more poetry at ePathram.com Magazine">e പത്രം - മഞ്ഞ - കവിത‍</a><img width='1' height='1' src='https://blogger.googleusercontent.com/tracker/2838365131391029624-1058801336428657365?l=www.epathram.com%2Fmagazine%2Fpoetry%2Findex.shtml'/></div>e പത്രംnoreply@blogger.com1tag:blogger.com,1999:blog-2838365131391029624.post-76373862552649140542009-01-18T21:32:00.003+04:002009-01-18T21:45:43.321+04:00രാത്രിയാകുന്നത് - രാജു ഇരിങ്ങല്‍പച്ചമാങ്ങ കടിക്കുമ്പോലെയല്ല<br />പഴുത്ത മാങ്ങ കടിക്കുമ്പോള്‍<br />പച്ചയില്‍ നിന്ന് മഞ്ഞയിലേക്കുള്ള ദൂരം<br />എനിക്ക് നിന്നിലേക്കുള്ള വേഗം പോലെയാണ്.<br /><br /><br /><br /><br />ഞാന്‍ നിന്നെ കാണുമ്പോലെയല്ല<br />അക്കാമലയിലെ പുഷ്പങ്ങള്‍ തലയാട്ടുന്നത്<br />ചാഞ്ഞു ചരിഞ്ഞുംകുണുങ്ങിയും<br />പ്രണയസല്ലാപങ്ങള്‍ മറക്കുന്നത്<br />ഇതളടര്‍ന്ന് കരിഞ്ഞ് നീലിച്ച<br />ചെമ്പരത്തിപൂ പോലെയാണ്.<br /><br /><br /><br /><br />കാറല്‍മാക്സ് സ്വര്‍ഗ്ഗത്തിലെത്തിയാല്‍<br />അതൊരു ബൂര്‍ഷ്വാ സങ്കല്പമല്ലേ സഖാവേ എന്ന്<br />വിലപിക്കുന്ന കമ്മ്യൂണിസ്റ്റ് പച്ചയില്‍ നിന്ന്<br />ബുഷ് നഗരത്തില്‍ നിന്ന്<br />നരഗത്തിലേക്ക് പോകുന്നത്<br />ബീഡിത്തീയില്‍ നിന്ന്<br />എലിവാണത്തിന് തീപിടിപ്പിക്കും പോലെയാണ്.<br /><br /><br /><br /><br />നീ എനിക്ക് ചുറ്റും വരച്ചിരിക്കുന്ന<br />ലക്ഷ്മണ രേഖപോലെയല്ല<br />കൊട്ടും കുരവയുമായി<br />ഞാന്‍ നെറ്റിയില്‍ വരച്ച<br />നിന്‍റെ സിന്ദൂര രേഖ.<br />അത്തിമരച്ചോട്ടിലെ കുരങ്ങന്‍റെ ഹൃദയം<br />മധുരിക്കുന്നത്<br />പുഴക്കടവില്‍ നിന്ന് നടുക്കടവിലേക്ക് തന്നെയാണ്.<br /><br /><br /><br /><br />കടല്‍ വറ്റുമ്പോലെയല്ല<br />കടല്പൂമ്പാറ്റ പറക്കുന്നത്<br />കടലാമകള്‍ ഇരതേടുന്നത്<br />പുറം നഗരങ്ങളിലാണ്. <br /><br /><br /><br /><br />മണല്‍ ലോറികള്‍ വന്നിറങ്ങുമ്പോള്‍<br />പൂണ്ടു പോകുന്ന കെട്ട മണം പോലെയല്ല<br />ചന്തയിലെ മുറുക്കാന്‍ വാങ്ങി ആഞ്ഞു തുപ്പുന്ന<br />മുട്ടിനപ്പുറം കയറ്റിവച്ച പവാടയുടുത്ത<br />സ്ത്രീയുടെ അരയില്‍ തൂങ്ങിയാടുന്ന കത്തി.<br /><br /><br /><br /><br />ഇല്ലാത്തത് ഉണ്ടെന്ന് പറയുമ്പോള്‍<br />കണ്ണുകള്‍ അടഞ്ഞു പോകുന്നത്<br />പൂച്ച പാലു കുടിക്കുമ്പോലെയാണ്<br />പകല്‍ കണ്ണടയ്ക്കുമ്പോള്‍ രാത്രിയാകുന്നത്<br />എത്ര പെട്ടെന്നാണ്!!!<br /><br /><br /><br /><br />- <em>രാജു ഇരിങ്ങല്‍</em><div class="blogger-post-footer"><a href="http://www.epathram.com/magazine/poetry/" title="Click here to read more poetry at ePathram.com Magazine" alt="Click here to read more poetry at ePathram.com Magazine">e പത്രം - മഞ്ഞ - കവിത‍</a><img width='1' height='1' src='https://blogger.googleusercontent.com/tracker/2838365131391029624-7637386255264914054?l=www.epathram.com%2Fmagazine%2Fpoetry%2Findex.shtml'/></div>e പത്രംnoreply@blogger.com4tag:blogger.com,1999:blog-2838365131391029624.post-23645694622001414192008-12-24T11:05:00.003+04:002008-12-24T11:12:19.224+04:00അടുക്കി വെച്ചിരിക്കുന്നത് - ദേവസേന<img style="cursor:pointer; cursor:hand;width: 200px; height: 150px;" src="http://www.epathram.com/magazine/poetry/uploaded_images/girl-saree-785496.jpg" border="0" alt="" /><br /><br /> <br /> <br /><br /> <br />തിരിയുമ്പോള്‍ മുതുക്<br />ചെരിയുമ്പോള്‍ വയറ്<br />കുനിയുമ്പോള്‍<br />ചരിച്ചു വാര്‍ത്ത ഗോപുരങ്ങള്‍<br />കാണാന്‍ പാടില്ലാത്ത<br />പലതും കാണുന്നുവെന്ന്<br />അറബി മാനേജര്‍ക്ക് അനിഷ്ടമായി.<br /> <br /><br /><br /><br />വാരിച്ചുറ്റിയ ഒറ്റ നീളന്‍ വസ്ത്രം<br />സാവധാനം<br />ഓരോന്നോയി<br />അലമാരയിലേക്ക് മടങ്ങിപ്പോയിരുന്നു<br /><br /><br /><br /> <br />അഞ്ചര മീറ്റര്‍ നീളത്തില്‍<br />വിവിധ വര്‍ണങ്ങളില്‍<br />കരഞ്ഞും ചിരിച്ചും കുതുഹലപ്പെട്ടും<br />ക്ഷീണിച്ചും ക്ഷതമേറ്റും,<br />അഴകാര്‍ന്നും അലുക്കിട്ടും,<br />ഓരോന്നും. <br /> <br /><br /><br /><br />വെയില്‍ കായിച്ചും <br />കര്‍പ്പൂരം പുകച്ചും<br />നാഫ്തലില്‍ വിതറിയും<br />ഓര്‍മ്മകളെ കാക്കുന്നപോലെ<br />അത്രമേല്‍ ഭദ്രമാക്കി.<br /> <br /><br /><br /><br />ആണ്ടൊരിക്കല്‍ <br />റംസാന്‍ മാസം വിരുന്നുവരും<br />വസ്ത്രശേഖര സംഘം പിരിവിനെത്തും<br />അഞ്ചും എട്ടും വെച്ച് അടര്‍ന്നുമാറും<br />ബാക്കിയുള്ളവ<br />അനിശ്ചതത്തില്‍ ഊഴം കാത്തുകിടക്കും<br />വന്നുവന്ന് വിരലിലെണ്ണാന്‍ മാത്രം.<br />ഓരോ കഥകളിലൂടെ പായുന്നുണ്ട് ഓരോന്നും.<br />ഓര്‍മ്മപ്പെടുത്തലുകളിലൂടെ മേയുന്നുണ്ട്<br />ഭാര്യക്ക്,<br />അമ്മക്ക്,<br />മകള്‍ക്ക്<br />പെങ്ങള്‍ക്ക്<br />അമ്മായിക്ക്,<br />നിന‍ക്ക്.<br />എന്ന് ബന്ധപ്പെടുത്തുന്നുണ്ട് <br /> <br /><br /><br /><br />ദ്രംഷ്ടകള്‍ നീട്ടി<br />പാലപ്പൂവിന്റെ മണമുള്ള<br />വെളുത്ത മംഗല്യസാരി..<br />തമസ്സാണു സുഖമെന്നാശ്വസിച്ച്<br />മുഖമുയര്‍ത്താതിരിക്കുന്ന<br />കറുമ്പികള്‍<br />ആസക്തികളവസാനിപ്പിക്കൂയെന്നു<br />ശാസിച്ച് കാവിസാരി<br />പാത്തും പതുങ്ങിയും<br />കള്ളകടത്തിനെയനുസ്മരിപ്പിച്ച് അവനെത്തിച്ച<br />ഇളം നിറങ്ങളില്‍ ചിലത് .<br />ജന്മം മടുത്തുവെങ്കില്‍<br />ഞാനുണ്ട് എന്നാശ്വസിപ്പിച്ച്<br />ഒരു കുടുക്കിനു തയ്യാറായി<br />വയലറ്റ് ഷിഫോണ്‍ സാരി.<br /> <br /><br /><br /><br />ജീവിതത്തിന്റെ അദ്ധ്യായങ്ങളെയാ‍ണു<br />അലമാരയില്‍ അടുക്കിവെച്ചിരിക്കുന്നത്.<br />ജീവിതം തന്നെയാ‍ണു<br />അലമാരയില്‍ മടങ്ങിയിരിക്കുന്നത്.<br /><br /><br /><br /><br />- <em>ദേവസേന</em> <br /><hr size="1" color="#CCCCCC"> <br />(ചരിച്ചുവാര്‍ത്ത ഗോപുരങ്ങള്‍ എന്ന പ്രയോഗത്തിനു സുഭാഷ് ചന്ദ്രനോട് കടപ്പാട്)<div class="blogger-post-footer"><a href="http://www.epathram.com/magazine/poetry/" title="Click here to read more poetry at ePathram.com Magazine" alt="Click here to read more poetry at ePathram.com Magazine">e പത്രം - മഞ്ഞ - കവിത‍</a><img width='1' height='1' src='https://blogger.googleusercontent.com/tracker/2838365131391029624-2364569462200141419?l=www.epathram.com%2Fmagazine%2Fpoetry%2Findex.shtml'/></div>e പത്രംnoreply@blogger.com8tag:blogger.com,1999:blog-2838365131391029624.post-1206372244333532702008-12-20T14:39:00.001+04:002008-12-20T14:41:21.639+04:00വയലോരത്ത് ഒരു ഷാപ്പ് - എസ്. ജോസഫ്വയലോരത്തൊരു ഷാപ്പുണ്ട്<br /><br />പാളങ്ങള്‍ക്കരികില്‍<br /><br />തൊങ്ങോലത്തുണിയുരിഞ്ഞ് തലേക്കെട്ടി<br /><br />കാലുമടക്കി തെങ്ങിലൊറ്റയടിതരുമെന്ന മട്ടില്‍<br /><br />പടിഞ്ഞാറന്‍ കാറ്റത്ത് ആടിയാടി നില്‍പ്പാണ്<br /><br />മുഴുക്കുടിയന്മാരായ ഞാനും ചങ്ങാതിയും<br /><br />ഒരു മാറ്റത്തിന്‍ അവിടെപ്പോയി<br /><br />തലയ്ക്ക്മീതെ ശൂന്യാകാശമെന്നപാട്ട് പാടുന്നവരുണ്ടവിടെ<br /><br />ആ പാട്ടില്‍ത്തന്നെ വീണ്ടും വീണ്ടും<br /><br />കരിമീനും കപ്പയും പനങ്കള്ളും ചേര്‍ക്കുന്നു ഞങ്ങള്‍<br /><br />നീര്‍ക്കാക്കകളും കൊക്കുകളും ഉള്ള കണ്ടങ്ങള്‍ക്കിടയിലെ<br /><br />പാളങ്ങളിലൂടെ മടങ്ങുന്നു<br /><br />ചെന്നൈ സൂപ്പര്‍ഫാസ്റ്റ് പാഞ്ഞുപോകുന്നു<br /><br />ദുഖം വന്നാലും സന്തോഷം വന്നാലും കുടിച്ച്നടന്ന് ഞങ്ങള്‍<br /><br />കുടിച്ച് കുടിച്ച് ചങ്ങാതി മരിച്ചു<br /><br />അവനു വേണ്ടിയും ഞാന്‍ കുടിച്ചു<br /><br />ഇനി കുടിച്ചാല്‍ ചത്ത് പോകുമെന്നറിഞ്ഞു<br /><br />പതിമുഖമിട്ട വെള്ളം കുടിച്ച് തുടങ്ങി<br /><br />പോയകാലം ഓര്‍ക്കാതായി<br /><br />ഏറെ രസകരമായിരുന്നു അതെങ്കിലും<br /><br />തീവണ്ടിയില്‍ കടന്ന് പോകുമ്പോഴൊക്കെ<br /><br />ഒരു മിന്നായം പോലെ ആ ഷാപ്പ് കാണാറുണ്ട്<br /><br />അവിടെ പാട്ടുകള്‍ പാടുന്നുണ്ടാവാം<br /><br /> <br /><br />* അടുത്തിടെ വായിച്ച ടൂട്ടുവോളയുടെ കള്ളു കുടിയന്‍ എന്ന ആഫ്രിക്കന്‍ നോവല്‍ ഈ കവിതയ്ക്ക് ഒരു പ്രേരണയായിട്ടുണ്ട്<div class="blogger-post-footer"><a href="http://www.epathram.com/magazine/poetry/" title="Click here to read more poetry at ePathram.com Magazine" alt="Click here to read more poetry at ePathram.com Magazine">e പത്രം - മഞ്ഞ - കവിത‍</a><img width='1' height='1' src='https://blogger.googleusercontent.com/tracker/2838365131391029624-120637224433353270?l=www.epathram.com%2Fmagazine%2Fpoetry%2Findex.shtml'/></div>e പത്രംnoreply@blogger.com1tag:blogger.com,1999:blog-2838365131391029624.post-39788514782687396012008-10-28T20:45:00.003+04:002008-10-28T20:54:27.094+04:00കൊമ്പത്ത്‌ (മാവോ, പ്ലാവോ മരമേതുമാവാം) - നസീർ കടിക്കാട്കാൽ തെന്നി<br />താഴേക്കൂർന്നും<br />തൊലിയുരിഞ്ഞ്‌<br />ചോര പൊടിഞ്ഞുമാണ്<br />മരത്തിൽ കയറിയത്‌,<br />വീട്ടുകാരിയും<br />കുട്ടികളും കാണാതെ.<br /> <br /><br /><br /><br />അങ്ങിനെയാണ്<br />മരം കയറ്റവും<br />ഒളിച്ചോട്ടമാണെന്നറിഞ്ഞത്‌.<br /> <br /><br /><br /><br />കൊമ്പൊടിഞ്ഞ്‌ വീഴല്ലേ<br />താഴെ നിന്നവർ<br />വിളിച്ചു കൂവി<br />കൊമ്പത്താണല്ലൊ ഞാൻ<br /> <br /><br /><br /><br />ഇരിക്കുന്ന കൊമ്പ്‌ മുറിക്കാം<br />കൊമ്പിൽ തൂങ്ങി<br />സർക്കസ്സ്‌ കാണിക്കാം<br />കൊമ്പിൽ കൊമ്പിൽ ചാടി<br />ഇല നുള്ളി,കായ്‌ കൊത്തി<br />കൂടു വെച്ച് കൂടാം.<br /> <br /><br /><br /><br />അപ്പോൾ<br />മുകളിലെ കൊമ്പിലിരുന്ന്‌<br />കിളി കളിയാക്കി<br />കൂട്‌ എനിക്കുള്ളതല്ലെ<br />ഞാനല്ലേ മുകളിൽ<br />ഉയരത്തെ കൊമ്പത്ത്‌...<br /> <br /><br /><br /><br />കൊമ്പൊടിഞ്ഞ്‌<br />താഴേക്ക്‌ വീഴുമ്പോൾ<br />എന്റെ കൊമ്പേ എന്ന്‌<br />മരവും<br />എന്റെ കൂടേ എന്ന്‌<br />കിളിയും നിലവിളിച്ചു.<br /> <br /><br /><br /><br />ഒടിഞ്ഞതാണെങ്കിലും<br />കൊമ്പത്തിരിക്കുമ്പോൾ<br />ഞാനെന്തിന് നിലവിളിക്കണം?<br /><br /><br /><br /><hr size="1" color="#CCCCCC"><br /><a href="http://samkramanam.blogspot.com/" target="_blank">കവിയുടെ ബ്ലോഗ്</a><div class="blogger-post-footer"><a href="http://www.epathram.com/magazine/poetry/" title="Click here to read more poetry at ePathram.com Magazine" alt="Click here to read more poetry at ePathram.com Magazine">e പത്രം - മഞ്ഞ - കവിത‍</a><img width='1' height='1' src='https://blogger.googleusercontent.com/tracker/2838365131391029624-3978851478268739601?l=www.epathram.com%2Fmagazine%2Fpoetry%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-2838365131391029624.post-85157680171003981422008-10-17T22:17:00.003+04:002008-10-17T22:32:30.320+04:00ഒരു ഉത്തരാധുനിക അലക്ക്‌ - ജ്യോതിബായ് പരിയാടത്ത്<a href="http://www.epathram.com/magazine/poetry/uploaded_images/jyothibhai-754184.jpg"><img style="CURSOR: hand" alt="" src="http://www.epathram.com/magazine/poetry/uploaded_images/jyothibhai-754153.jpg" border="0" /></a><br /><br />ഉരുണ്ടു കൂടുന്നുണ്ട്‌<br />കനം വെയ്ക്കുന്നുമുണ്ട്‌<br />പൊറുതി തരാതെ<br />ഉടലിനെ ഒന്നാകെ<br />വറുത്തും പൊരിച്ചും കരിച്ചും<br />(പരിചയക്കുറവിന്റെ അടുക്കള മണം !)<br />വളരുന്നത്‌ അറിയുന്നുണ്ട്‌.<br /><br /><br /><br /><br />തിരിഞ്ഞും മറിഞ്ഞും<br />കമഴ്‌ന്നും മലര്‍ന്നും<br />ദിവാസ്വപ്നം കണ്ടും ധ്യാനിച്ചും<br />നിദ്രയില്‍ നീര്‍ക്കോഴിയായി മുങ്ങാങ്കുഴിയിട്ടും<br />എന്തെന്നും എങ്ങനെയെന്നും എപ്പോഴെന്നും<br /><br /><br /><br /><br />കണവനും കണിയാനും<br />താന്ത്രികനും മാന്ത്രികനും<br />മനോവൈദ്യനും കൈയ്യൊഴിഞ്ഞൊടുവില്‍<br />ഒരൊറ്റ മൊഴിയില്‍<br />ഒരു വാക്കിന്റെ തല കൊയ്യും<br />കവിക്കൂട്ട്‌<br />അക്കം പക്കം നോക്കി<br />അടക്കം പറഞ്ഞു<br />'ലവന്റെ വരവ്‌, വഴിയൊരുക്കുക'<br /><br /><br /><br /><br />അവന്റെ ക്ളിഷെച്ചിരിക്ക്‌ പൂണൂല്‍<br />കിളിക്കൊഞ്ചലിനു സുന്നത്ത്‌<br />അതിശയപ്പിറവിയുടെ അണിയറ ചര്‍ച്ചയില്‍<br />സംവിധായക വേഷമണിഞ്ഞ കവി<br />വാചാലനായി<br />മയില്‍ച്ചിറക്‌, കൊറ്റിക്കാല്‍<br />ഞാറച്ചുണ്ട്‌, കാക്കക്കരച്ചില്‍<br />കാരണഭൂതന്‍ കവി ഭാവനയില്‍<br />കഥയിലെ അരയന്നമായി<br />എന്നിട്ടും ശമനമില്ലാതെ വമനേച്ഛ ബാക്കി<br />തിരുപ്പിറവി തഥൈവ<br /><br /><br /><br /><br />വച്ചു മാറിയാലോ തമ്മില്‍?<br />കാമുകന്റെ റോളില്‍<br />കവി ഉദാരന്‍<br /><br /><br /><br /><br />അങ്ങനെയാണ്‌<br />അവളുടെ അടിയുടുപ്പുകള്‍<br />അയാള്‍ അലക്കാന്‍ തുടങ്ങുന്നതും<br />തലമുറിയന്‍ ‍വാക്കുകളില്‍<br />അവളിലെ കവിതകള്‍<br />ഒന്നൊന്നായി വെളിച്ചപ്പെടുന്നതും<br /><br /><br /><br /><br />- <em>ജ്യോതിബായ് പരിയാടത്ത് (<a href="mailto:jyothipariyadath@gmail.com" target="_blank">jyothipariyadath@gmail.com</a>)</em><br />കവിയുടെ ബ്ലോഗ്: http://jyothiss.blogspot.com/<div class="blogger-post-footer"><a href="http://www.epathram.com/magazine/poetry/" title="Click here to read more poetry at ePathram.com Magazine" alt="Click here to read more poetry at ePathram.com Magazine">e പത്രം - മഞ്ഞ - കവിത‍</a><img width='1' height='1' src='https://blogger.googleusercontent.com/tracker/2838365131391029624-8515768017100398142?l=www.epathram.com%2Fmagazine%2Fpoetry%2Findex.shtml'/></div>e പത്രംnoreply@blogger.com3tag:blogger.com,1999:blog-2838365131391029624.post-49533264587556070422008-10-05T20:41:00.003+04:002008-10-05T21:27:12.022+04:00എന്റെ അടുക്കള - ഷൈന സക്കീര്‍<a href="http://www.epathram.com/magazine/poetry/uploaded_images/shaina-sakkeer-784195.jpg"><img style="CURSOR: hand" alt="" src="http://www.epathram.com/magazine/poetry/uploaded_images/shaina-sakkeer-784193.jpg" border="0" /></a><br /><em>(അകാലത്തില്‍ നമ്മെ വിട്ടു പോയ കവി ഷൈന സക്കീറിന്റെ കവിത)</em><br /><br /><br /><br /><br />മുറിവു പറ്റിയ ഉള്ളിയില്‍ നിന്നാണ്<br />ഞാന്‍ കരയാന്‍ പഠിച്ചത്.<br /><br /><br /><br /><br />ഉണങ്ങിയ മരക്കൊമ്പില്‍ നിന്നാണ്<br />ഞാന്‍ കത്തുവാന്‍ പഠിച്ചത്.<br /><br /><br /><br /><br />മുളകിന്റെ ചുവപ്പ്<br />എന്നെ എരിയിയ്ക്കുകയും<br />കറുത്ത കത്തിക്കൂര്‍പ്പ്<br />എന്റെ ചോര വാര്‍ക്കുകയും<br />കടുത്ത ചായക്കൊപ്പം കിടന്ന്<br />എന്റെ ഹ്യദയം തിളയ്ക്കുകയും ചെയ്തു.<br />ഇപ്പോള്‍ വെളുത്ത ശീതീകരണിയില്‍<br />എന്റെ മനസ്സ് ഉറച്ചു പോയിരിയ്ക്കുന്നു.<br /><br /><br /><br /><br />- <em>ഷൈന സക്കീര്‍</em><div class="blogger-post-footer"><a href="http://www.epathram.com/magazine/poetry/" title="Click here to read more poetry at ePathram.com Magazine" alt="Click here to read more poetry at ePathram.com Magazine">e പത്രം - മഞ്ഞ - കവിത‍</a><img width='1' height='1' src='https://blogger.googleusercontent.com/tracker/2838365131391029624-4953326458755607042?l=www.epathram.com%2Fmagazine%2Fpoetry%2Findex.shtml'/></div>e പത്രംnoreply@blogger.com4tag:blogger.com,1999:blog-2838365131391029624.post-75195543685839188512008-10-01T22:30:00.002+04:002008-10-01T22:35:10.471+04:00സംപ്രാപ്തി - ശ്രികുമാര്‍ കരിയാട്<a href="http://www.epathram.com/magazine/poetry/uploaded_images/sreekumar-716399.jpg"><img style="CURSOR: hand" alt="" src="http://www.epathram.com/magazine/poetry/uploaded_images/sreekumar-716396.jpg" border="0" /></a><br /><br /><br /><br /><br />പച്ച മീനെന്നു നണ്ണി<br />പൂച്ചമ്മ ശാപ്പിട്ടതു<br />പദ്മിനിയുടെ<br />പാതിവെന്തതാമുപസ്ഥത്തെ<br /><br /><br /><br /><br />കവിയുടെ ബ്ലോഗ് : <a href="http://www.sreekumarakavitha.blogspot.com/" target="_blank">http://www.sreekumarakavitha.blogspot.com/</a><br />ഇ മെയില്‍ : sreekumar dot kariyad at gmail dot com<div class="blogger-post-footer"><a href="http://www.epathram.com/magazine/poetry/" title="Click here to read more poetry at ePathram.com Magazine" alt="Click here to read more poetry at ePathram.com Magazine">e പത്രം - മഞ്ഞ - കവിത‍</a><img width='1' height='1' src='https://blogger.googleusercontent.com/tracker/2838365131391029624-7519554368583918851?l=www.epathram.com%2Fmagazine%2Fpoetry%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-2838365131391029624.post-84497608686253536592008-08-04T00:19:00.003+04:002008-08-04T00:25:14.190+04:00മൂരികളുടെ അപ്പനും എന്റെ മകളും - സുധീഷ് കോട്ടേമ്പ്രംവെയിലു വിരിച്ചിട്ട പാടത്ത്<br />അപ്പനും മൂരികളും<br />അവരുടെ പത്ത് കാലുകളും<br />മുപ്പത്തി ആറായിരം വട്ടം<br />എഴുതി മായ്ക്കുന്ന കളം കണ്ടിട്ടുണ്ട്.<br /><br /><br /><br /><br />മുക്കു കൊട്ടയും<br />അപ്പനുള്ള കഞ്ഞി പ്പാത്രവും<br />മഴ വരുമ്പോള്‍ ചൂടാനുള്ള തല ക്കുടയും<br />വെറ്റില അടക്കയുമായ് ചെല്ലുമ്പോള്‍<br />അപ്പന്റെ മുഖത്തെ<br />വിയര്‍പ്പ് കുമിളകളില്‍<br />സൂര്യന്‍ തിളങ്ങുന്നത് കാണാം<br /><br /><br /><br /><br />അപ്പന്‍ വര്‍ച്ചിട്ട ദീര്‍ഘ വ്യത്തങ്ങളില്‍<br />കാക്കയും കൊക്കുകളും<br />ഉറങ്ങുന്ന മീന്‍ കുഞ്ഞുങ്ങളെ<br />കൊത്തിയെടുക്കും<br /><br /><br /><br /><br />കഞ്ഞിപ്പാത്രം അടച്ച് വെക്കുമ്പോള്‍<br />അപ്പന്‍ കടിച്ച കാന്താരിയും<br />ഒരു പ്ലാവില ക്കഞ്ഞിയും<br />ബാക്കിവെക്കും<br /><br /><br /><br /><br />കൈത്തോടും കടന്ന്<br />വീടെത്തും മുന്‍പ്<br />എനിക്ക് കുടിക്കാനുള്ളത്<br /><br /><br /><br /><br />ഓരോ ഋതുക്കളിലും<br />മണ്ണിലെഴുതിയ<br />അപ്പന്റെ ചിത്രകല<br />ഇപ്പോഴില്ല<br /><br /><br /><br /><br />വെയിലു വിരിച്ചിട്ട പാടവും<br />വെളുത്ത മൂരികളും ഇല്ല<br /><br /><br /><br /><br />ഇന്ന്<br />അപ്പനെയോ<br />അപ്പന്റെ കലയെയോ<br />കണ്ടിട്ടില്ലാത്ത<br />എന്റെ മകള്‍<br />അവളുടെ അമ്മയോട്<br />ചോദിക്കുന്നു<br /><br /><br /><br /><br />“അരിയുണ്ടാകുന്ന മരം<br />ഏതാണമ്മേ”<div class="blogger-post-footer"><a href="http://www.epathram.com/magazine/poetry/" title="Click here to read more poetry at ePathram.com Magazine" alt="Click here to read more poetry at ePathram.com Magazine">e പത്രം - മഞ്ഞ - കവിത‍</a><img width='1' height='1' src='https://blogger.googleusercontent.com/tracker/2838365131391029624-8449760868625353659?l=www.epathram.com%2Fmagazine%2Fpoetry%2Findex.shtml'/></div>e പത്രംnoreply@blogger.com17tag:blogger.com,1999:blog-2838365131391029624.post-43596893045631195752008-07-23T07:50:00.002+04:002008-07-23T07:55:50.858+04:00ആയുസ്സ് - വിശാഖ് ശങ്കര്‍കപ്പ, പുഴുക്ക്‌, പഴങ്കഞ്ഞി മുതല്‍ പോത്തിറച്ചി, പന്നി ഇറച്ചി, തവളക്കാല്‍ വരെ സസ്യവും, സസ്യേതരവുമായ സകല രുചികളേയും പിറകേ നടന്ന് പ്രണയം കൊണ്ട്‌ പൊറുതി മുട്ടിച്ചപ്പൊഴാണ്‌ കൊഴുപ്പിന്റെ പടകളെ ഇളക്കി വിട്ട്‌ അവരെന്റെ ചങ്കിന്റെ വാതിലുകള്‍ അടച്ച്‌ പ്രാണനെ ഘെരാവോ ചെയ്തത്‌.<br /><br /><br /><br /><br />ചാര്‍മിനാര്‍, സിസറ്‌, വില്‍സു തൊട്ട്‌, ദിനേശ്‌, കാജാ, തെറുപ്പങ്ങനെ സാക്ഷാല്‍ നീല ചടയന്‍ വരെ ഓട്ടു കമ്പനിയിലെ കുഴലു പോലെ പുക കൊണ്ട്‌ സദാ കൊടി പിടിച്ചതു കൊണ്ടാണ്‌ ശ്വാസം കിട്ടാതവര്‍ നിക്കോട്ടിനും, ടാറും, കാര്‍ബണുമായി പിരിഞ്ഞ്‌ എന്റെ ശ്വാസ കോശങ്ങളില്‍ കുത്തിയിരിപ്പ്‌ സമരം തുടങ്ങിയത്‌.<br /><br /><br /><br /><br />തട്ടിന്‍ പുറത്തു നിന്ന് തേങ്ങാ മോഷ്ടിച്ചു വിറ്റ കാശിന്‌ ആദ്യമായ്‌ മോന്തിയ വാറ്റു ചാരായം തൊട്ട്‌ നാടനായ്‌, വിദേശിയായ്‌ തിരുക്കി പൊട്ടിച്ച കുപ്പികളുടെ കന്യാ ചര്‍മ്മങ്ങ ളാവണം കണ്ണകിമാരായ്‌ എന്റെ കരള്‍ ദഹിപ്പിച്ചത്‌.<br /><br /><br /><br /><br />വലിച്ചതും, കുടിച്ചതും, തിന്നതുമായുള്ള സകല പ്രിയങ്ങളും അങ്ങനെ കൈ കഴുകിയിട്ടും ഇനിയും സ്നേഹിച്ച്‌ തീര്‍ന്നിട്ടില്ലെന്ന് ഒട്ടി നില്‍ക്കുന്നു ണ്ടൊരുത്തി മാത്രം; എറ്റിവിട്ടാലും വിട്ടു പോകാത്തൊരു പട്ടിയെ പോലെ, ഉടലിലെ വിടെയോ...<br /><br /><br /><br /><br />ഇനിയിപ്പൊ അവള്‍ക്ക്‌ വേണ്ടിയും ഒന്നു ജീവിച്ച്‌ നോക്കണം.<div class="blogger-post-footer"><a href="http://www.epathram.com/magazine/poetry/" title="Click here to read more poetry at ePathram.com Magazine" alt="Click here to read more poetry at ePathram.com Magazine">e പത്രം - മഞ്ഞ - കവിത‍</a><img width='1' height='1' src='https://blogger.googleusercontent.com/tracker/2838365131391029624-4359689304563119575?l=www.epathram.com%2Fmagazine%2Fpoetry%2Findex.shtml'/></div>e പത്രംnoreply@blogger.com1tag:blogger.com,1999:blog-2838365131391029624.post-24513487083242899992008-07-04T16:08:00.004+04:002008-07-23T08:11:44.642+04:00ലിംഗമാറ്റം 5 സാധ്യതകള്‍ - അരുണ്‍ പ്രസാദ്ഒന്ന്<br /><br /><br /><br /><br />ഏഴരമണിയുടെ പവര്‍ കട്ട് സമയം<br />ഒരൊറ്റ മെഴുകുതിരി വെളിച്ചത്തില്‍<br />ഒരു കുട്ടി മിഠായി ആവശ്യപ്പെട്ടപ്പോള്‍<br />ഉടുവസ്ത്രങ്ങളില്‍ ചെളിപുരളാതിരിക്കുവാന്‍<br />ലൈംഗിക ഉദ്ദീപനങ്ങളല്ലാത്ത കാലുകള്‍<br />വെളിവാക്കിയ ഒരു കൂട്ടം സ്ത്രീകളേയും<br />നോക്കിക്കൊണ്ടാണ് ദൈവം പറഞ്ഞതു<br />"നിന്നെ കാണാന്‍ പെണ്ണിനെ പോലെ എന്നു!"<br /><br /><br /><br /><br />രണ്ട്<br /><br /><br /><br /><br />രണ്ടാം ലോകമഹായുദ്ധകാലത്ത്<br />ഒരു മുല നഷ്ട്ടപ്പെട്ട ഒരു മൂന്നുമുലച്ചി പയ്യ്<br />നമ്മള്‍ നിശ്ചലമായ് അവശേഷിപ്പിച്ച വിപ്ലവങ്ങളില്‍ മേഞ്ഞ സമയത്ത്<br />എന്റെ ചോദ്യത്തിനും നിന്റെ ഉത്തരം റ്റൈപ്പു ചെയ്യുന്നതിനും<br />ഇടയിലുള്ള സമയം കൊണ്ടാണ്<br />ദൈവം എന്നെ തൊട്ടത്!<br />ഒരു വിടന്റെ സ്പര്‍ശനത്തോടു സാദൃശ്യം തോന്നിയത്,<br />"തകര്‍ന്ന കടല്‍പ്പാലം കണക്കെ നിന്റെ ആ പല്ല്" എന്നു.<br /><br /><br /><br /><br />മൂന്ന്<br /><br /><br /><br /><br />ചുവന്ന ട്രാഫിക് സിഗ്നലിനു മുന്‍പില്‍ വച്ചു<br />2 രൂപക്കു നിനക്ക് ഒരിക്കല്‍ മാത്രം ഉപയോഗിക്കാവുന്ന<br />പൊതുകക്കൂസിനു മുന്‍പില്‍ വച്ചാണു<br />ഞാന്‍ പ്രണയിച്ചതു!<br />ഓരോ നിമിഷവും മരണത്തെ<br />ഓരൊ നിമിഷവും പ്രണയം<br />അടുത്തിടപഴകി<br />യഥാക്രമം മേല് വിലാസം നല്‍കി<br />പരിചയപ്പെട്ട്<br />മറ്റാരേക്കാളും ശ്രദ്ധകൊടുത്ത്<br />ഉപേക്ഷിക്കാനാകാത്ത വിധം എന്നൊക്കെ പറഞ്ഞ്<br />തികവൊത്ത ഒരു പ്രണയത്തിനു<br />ദൈവത്തെ തന്നെ ആവശ്യമുണ്ടായിരുന്നു<br />അതിനുശേഷം സംഭവിക്കുന്ന തികവൊത്ത ആ ഇടവേളക്കും.<br /><br /><br /><br /><br />നാല്<br /><br /><br /><br /><br />ഒന്നരചാണ്‍ വീതിയുള്ള ഒരഴുക്കു നദിക്കു<br />മുകളിലെ ആകാശം പൊട്ടിതകര്‍ത്തിട്ട്<br />ഫ്ലാഷ്ബാക്കുകളില്ലാത്ത പ്രേതങ്ങളെ ബക്കറ്റുകളടക്കം<br />വിരല്‍തൊട്ടാല്‍ മുറിഞ്ഞു പോയേക്കാവുന്ന<br />മഴയിലൂടെ അവന്‍ കൊണ്ടു പോയി<br /><br /><br /><br /><br />അഞ്ച്<br /><br /><br /><br /><br />ഒരു ഫാബ്രിക് ശാലക്കുമുന്നിലൂടെ<br />ഞാന്‍ ദൈവത്തെ കടന്നുപോയപ്പോള്‍<br />സ്ക്രീനില്‍ മിനറല്‍ വാട്ടര്‍ പിടിച്ച വിദേശ വനിതയെ<br />തെളിഞ്ഞതു എന്തു കൊണ്ടാണെന്നു ചിന്തിച്ചാണു<br />കണ്ണാടിയില്‍ നെഞ്ചു പരിശോധിച്ചതു<br />ദൈവമേ!അതു വളര്‍ന്നു തുടങ്ങിയിരിക്കുന്നു!<br /><br /><br /><br /><br />- <em>അരുണ്‍ പ്രസാദ്</em><br /><a href="http://abandonedby.blogspot.com/" target="_blank">http://abandonedby.blogspot.com/</a><div class="blogger-post-footer"><a href="http://www.epathram.com/magazine/poetry/" title="Click here to read more poetry at ePathram.com Magazine" alt="Click here to read more poetry at ePathram.com Magazine">e പത്രം - മഞ്ഞ - കവിത‍</a><img width='1' height='1' src='https://blogger.googleusercontent.com/tracker/2838365131391029624-2451348708324289999?l=www.epathram.com%2Fmagazine%2Fpoetry%2Findex.shtml'/></div>e പത്രംnoreply@blogger.com2tag:blogger.com,1999:blog-2838365131391029624.post-70126372718324597402008-05-28T22:45:00.003+04:002008-05-29T06:40:09.906+04:00നീ വരും വരെ -ദേവസേന<p><br />പതിനേഴ് വയസ്സുള്ള<br /><br />വസന്തമാണ്<br /><br />കാലുകള്‍ നീട്ടിവച്ചങ്ങനെ<br /><br />നടന്നകലുന്നത്</p><br /><p>നെഞ്ചില്‍ പിച്ച വച്ച<br /><br />അതേ കാലുകള്‍</p><br /><p>*</p><br /><p>പോകുമ്പോള്‍ തിരിഞ്ഞു നോക്കരുത്<br /><br />കണ്ണ് നനക്കരുത്<br /><br />ഉള്ള് തുളുമ്പരുത്</p><br /><p></p><br /><p>ഓര്‍മ്മിപ്പിക്കുകയാണ്<br /><br />പറഞ്ഞതൊക്കെയും</p><br /><p>നാനാവശവും<br /><br />കൂര്‍ത്ത് മുര്‍ത്ത<br /><br />വജ്ജ്രതുണ്ടാവണമെന്ന്</p><br /><p>ഏത് ഇരുട്ടിലൊളിപ്പിച്ചാലും<br /><br />വെട്ടി വിളങ്ങണമെന്ന്</p><br /><p>അറിയാതപായപ്പെടു-<br /><br />ത്താനടുക്കുന്നവന്‍<br /><br />മുറിവേല്‍ക്കണമെന്ന്</p><br /><p>മുതിരേണ്ടിയിരുന്നില്ല നീ,<br /><br />ജനിക്കേണ്ടി പോലുമിരുന്നില്ല</p><br /><p>*<br /><br />വീടും പരിസരവും<br /><br />ഓരോ അണുവും<br /><br />ആരായുന്നു</p><br /><p>അവളെവിടെ<br /><br />എവിടെ<br /><br />എവിടെയെന്ന്</p><br /><p>വരും വരുമെന്ന്<br /><br />സമാധാനം പറഞ്ഞ്<br /><br />സഹികെട്ടിരിക്കുന്നു</p><br /><p>*</p><p>നീ വരേണ്ട<br /><br />ദിനങ്ങളെണ്ണിത്തുടങ്ങട്ടെയോ</p><br /><p>അത് വരെ,<br /><br />വീട് നിറഞ്ഞ് ചിലമ്പുന്ന<br /><br />കുട്ടിക്കുറുമ്പിന്റെ മേളമില്ലാതെ</p><br /><p>ഉതിര്‍ത്ത് നാലുപാടും<br /><br />ചിതറിയെറിയുന്ന<br /><br />ഉടുപുടവകളുടെ<br /><br />സാന്നിദ്ധ്യമില്ലാതെ</p><br /><p>സന്ധ്യാപ്രാര്‍ത്ഥനകളില്‍<br /><br />നേര്‍ത്ത് കൊഞ്ചിയ<br /><br />സ്വരത്തിന്റെ ഈണമില്ലാതെ</p><br /><p>നിദ്രയില്‍ പോലുമുതിര്‍ന്നിരുന്ന<br /><br />കുണിങ്ങിച്ചിരിയുടെ<br /><br />താളമില്ലാതെ</p><br /><p>പിടിക്കപ്പെടാന്‍ പാകത്തിന്‍<br /><br />മുഖം താഴ്ത്തിനിന്ന് വിളമ്പുന്ന<br /><br />നുണകളുടെ മധുരമില്ലാതെ<br /><br />….</p><br /><p>*<br /><br />രാവുകളെ ചങ്ങലക്കിടാം<br /><br />പകലുകളെ ഗര്‍ഭചിദ്രം ചെയ്യാം</p><br /><p>അതു വരെ</p><br /><p>നീ,<br /><br />നീയൊരാള്‍ക്ക് വേണ്ടി മാത്രം<br /><br />അടി വയര്‍<br /><br />ഉച്ചത്തില്‍ പിടഞ്ഞുകൊണ്ടിരിക്കും<br /><br />മുലകള്‍<br /><br />പരിസരം മറന്ന് വിങ്ങിക്കൊണ്ടേയിരിക്കും</p><br /><p><a href="http://www.devamazha.blogspot.com/" target="_blank">http://www.devamazha.blogspot.com/</a></p><br /><p></p><div class="blogger-post-footer"><a href="http://www.epathram.com/magazine/poetry/" title="Click here to read more poetry at ePathram.com Magazine" alt="Click here to read more poetry at ePathram.com Magazine">e പത്രം - മഞ്ഞ - കവിത‍</a><img width='1' height='1' src='https://blogger.googleusercontent.com/tracker/2838365131391029624-7012637271832459740?l=www.epathram.com%2Fmagazine%2Fpoetry%2Findex.shtml'/></div>e പത്രംnoreply@blogger.com6tag:blogger.com,1999:blog-2838365131391029624.post-24541526186223095042008-05-28T20:08:00.004+04:002008-05-28T20:41:45.995+04:00നനയുന്നതിനും മുന്നേ പെയ്തു തീരുന്ന മഴ -അനീഷ് എ. ടി.<img style="CURSOR: hand" alt="" src="http://www.epathram.com/magazine/poetry/uploaded_images/anish_a_t-719333.jpg" border="0" /><br /><div></div><div></div><div></div><div></div><div></div><div></div><div></div><div></div><div></div><div>മുറ്റത്ത് വെറുമൊരു<br /><br />ചതുരത്തില്‍ മാത്രം<br /><br />അപ്പുറവും, ഇപ്പുറവും<br /><br />അല്ലാതെ മഴ പെയ്യുന്നത്<br /><br />കണ്ടുവൊ ?<br /><br /><br /><br />മുടിയിലൂടെ പെയ്തിറ്ങ്ങി<br /><br />കണ്ണു നിറച്ച്<br /><br />ഒരു വായ് നിറയെ<br /><br />ആകാശവും മഴയും<br /><br /><br /><br />ബസ് സ്റ്റോപ്പ്, മഴക്കോട്ട്,<br /><br />അടച്ചിട്ട വാഹനങ്ങള്‍,<br /><br />ഓടിക്കയറിയ ഇടതൂര്‍ന്ന<br /><br />പച്ചിലകള്‍ക്കടിയിലെ<br /><br />മഴപെയ്യാതിടങ്ങള്‍<br /><br /><br /><br />മഴ ഭൂമിയുടെ<br /><br />കടലിലൂടെ പെയ്ത്<br /><br />കരയിലേക്കെത്തുമ്പോഴെക്കും<br /><br />നമുക്കപ്പുറമെത്തണം<br /><p></p><br /><br /><p>രാവിലെ കുടയെടുക്കാതെ<br /><br />ഇറങ്ങിയപ്പോഴാണ് നല്ല മഴ.<br /><br />ഇപ്പോഴും പെയ്യുന്നുണ്ട്<br /><br />നേരെ മുറിഞ്ഞ ഒരു ആകാശം<br /><br /><br /><br />നനഞ്ഞുവോ ? .</p><br /><p></p><br /><p></p><br /><p>aneesh a t</p><br /><p><a href="http://www.maruvaakk.blogspot.com/" target="_blank">http://www.maruvaakk.blogspot.com/</a></p></div><div class="blogger-post-footer"><a href="http://www.epathram.com/magazine/poetry/" title="Click here to read more poetry at ePathram.com Magazine" alt="Click here to read more poetry at ePathram.com Magazine">e പത്രം - മഞ്ഞ - കവിത‍</a><img width='1' height='1' src='https://blogger.googleusercontent.com/tracker/2838365131391029624-2454152618622309504?l=www.epathram.com%2Fmagazine%2Fpoetry%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-2838365131391029624.post-26284883873593157822008-05-19T06:52:00.002+04:002008-05-19T06:56:10.398+04:00പടം -പ്രമോദ് കെ.എം.<a href="http://www.epathram.com/magazine/poetry/uploaded_images/pramod-797191.jpg"><img style="CURSOR: hand" alt="" src="http://www.epathram.com/magazine/poetry/uploaded_images/pramod-797189.jpg" border="0" /></a><br /><p></p><p></p><br /><p>തമ്പ്രാന്‍ തുണിയുരിഞ്ഞതിന്‍ തോറ്റം പാടി<br /><br />ഉറഞ്ഞാടും<br /><br />നാനാര്‍ത്ഥമുള്ളൊരു വാക്കുപോലെ<br /><br />കുഞ്ഞിരാമന്റച്ഛന്‍ കെട്ടിയ<br /><br />പുതിയോതി.<br /><br /><br /><br />പുതിയോത്രക്കണ്ടത്തില്‍<br /><br />വെളിച്ചംകുറഞ്ഞൊരു മൂലയില്‍<br /><br />കുഞ്ഞിരാമനിരിപ്പുണ്ടാകും<br /><br />തുണിയില്ലാത്തപെണ്ണുങ്ങളുടെ<br /><br />ഫോട്ടംവില്‍ക്കാന്‍.<br /><br /><br /><br />അന്നൊരിക്കല്‍<br /><br />ഒരു പോലീസുകാരന്‍ തെക്കന്‍<br /><br />പതുങ്ങിപ്പതുങ്ങിവന്ന്<br /><br />'പടമെടുക്കെടാ പടമെടുക്കെടാ'.<br /><br />സംശയിച്ചു നില്‍ക്കുന്നതു കണ്ട്<br /><br />'എടുക്കെടാ പടം'എന്നുറക്കെ.<br /><br /><br /><br />എഴുന്നേറ്റ് കാലുകള്‍ പിണച്ച്<br /><br />കൈപ്പത്തി തലക്കുമീതെ കുടയാക്കി<br /><br />മൂര്‍ഖനെപ്പോല്‍ പടമെടുത്ത്<br /><br />ചീറ്റിയാടി കുഞ്ഞിരാമന്‍.<br /><br /><br /><br />Blog: <a href="http://www.pramaadam.blogspot.com/" target="_blank">http://www.pramaadam.blogspot.com/</a></p><div class="blogger-post-footer"><a href="http://www.epathram.com/magazine/poetry/" title="Click here to read more poetry at ePathram.com Magazine" alt="Click here to read more poetry at ePathram.com Magazine">e പത്രം - മഞ്ഞ - കവിത‍</a><img width='1' height='1' src='https://blogger.googleusercontent.com/tracker/2838365131391029624-2628488387359315782?l=www.epathram.com%2Fmagazine%2Fpoetry%2Findex.shtml'/></div>e പത്രംnoreply@blogger.com2tag:blogger.com,1999:blog-2838365131391029624.post-49177490052427305072008-04-20T10:59:00.008+04:002008-04-20T11:13:50.350+04:00പ്രണയം പ്രണയമാകുന്നു - സനല്‍ ശശിധരന്‍<a href="http://www.epathram.com/magazine/poetry/uploaded_images/sanathanan-715380.jpg"><img style="CURSOR: hand" alt="" src="http://www.epathram.com/magazine/poetry/uploaded_images/sanathanan-715378.jpg" border="0" /></a><br /><div><a href="http://www.epathram.com/magazine/poetry/uploaded_images/sanathanan-718280.jpg"></a>കണ്ണാടിയിലെ മുഖം നോക്കി<br />പുറത്തുള്ള മുഖത്തു നിന്നും<br />മീശ വെട്ടിയൊതുക്കുമ്പോള്‍<br />എന്നെ പ്രേമിച്ചിരുന്ന<br />ആണ്‍കുട്ടികളെ ഓര്‍മ്മവരും<br /><br /><br />വിരലുകളില്‍ സ്പര്‍‍ശിക്കാനും<br />കാല്‍മുട്ടുകളില്‍ തലോടാനും<br />രഹസ്യം ചൊല്ലാനെന്ന മട്ടില്‍<br />കാതില്‍ ചുംബിക്കാനും<br />ദാഹിച്ച്‌ അരികിലിരുന്ന<br />ചകിത നിശ്വാസങ്ങളെ<br />ഓര്‍മ്മവരും<br /><br /><br />ആണ്‌ പെണ്ണിനോട്‌ എന്ന<br />ജീവശാസ്ത്രത്തിന്റെ<br />അഡ്രിനാലിന്‍ പരിഭാഷയിലും<br />xx,xyഎന്ന പ്രത്യുല്‍പ്പാദനത്തിന്റെ<br />ഗണിത സമവാക്യത്തിലും<br />+ve, -ve എന്ന<br />ഭൗതീകശാസ്ത്രത്തിന്റെ<br />ആകര്‍ഷണ വികര്‍ഷണ<br />സിദ്ധാന്തങ്ങളിലും<br />ഒതുങ്ങാത്ത<br />നിതാന്ത വിസ്മയത്തെ<br />ഓര്‍മ്മ വരും<br /><br /><br />സ്പര്‍ശനങ്ങളിലും<br />ചുംബങ്ങളിലും<br />അസ്വസ്ഥനാകുമ്പൊഴും<br />അരികിലിരിക്കുന്ന<br />പ്രണയത്തെയോര്‍ത്ത്‌,<br />ഉടഞ്ഞുപോയേക്കാവുന്ന<br />ഒരു ഹൃദയത്തെയോര്‍ത്ത്‌<br />അനിഷ്ടം കാട്ടാതെ<br />വിമ്മിട്ടപ്പെട്ട നിമിഷങ്ങളെ<br />ഓര്‍മ്മവരും<br /><br /><br />പ്രണയം പ്രണയമാകുന്നു<br />എന്ന ധ്യാനത്തില്‍<br />‍കണ്ണടച്ചിരിക്കുമ്പോള്‍<br />മീശയുള്ള മനുഷ്യനും<br />മീശയില്ലാത്ത മനുഷ്യനും<br />തമ്മിലുള്ള പോരുകളെക്കുറിച്ച്‌<br />ചിരിയും വരും<br /><br /><br /><a href="http://www.sanathanan.blogspot.com/">കവിയുടെ ബ്ലോഗ്</a></div><div class="blogger-post-footer"><a href="http://www.epathram.com/magazine/poetry/" title="Click here to read more poetry at ePathram.com Magazine" alt="Click here to read more poetry at ePathram.com Magazine">e പത്രം - മഞ്ഞ - കവിത‍</a><img width='1' height='1' src='https://blogger.googleusercontent.com/tracker/2838365131391029624-4917749005242730507?l=www.epathram.com%2Fmagazine%2Fpoetry%2Findex.shtml'/></div>e പത്രംnoreply@blogger.com2tag:blogger.com,1999:blog-2838365131391029624.post-36372889033565375932008-04-16T21:27:00.002+04:002008-04-16T22:06:17.731+04:00അന്നത്തെ എന്റെയാ മാന്യത - വിഷ്ണുപ്രസാദ്<a href="http://www.epathram.com/magazine/poetry/uploaded_images/vishnu-756387.jpg"><img style="CURSOR: hand" alt="" src="http://www.epathram.com/magazine/poetry/uploaded_images/vishnu-756384.jpg" border="0" /></a><br /><p></p><br /><p>കടലോരത്തിരുന്ന്<br />ഞാനും കൃഷ്ണേട്ടനും കാറ്റു കൊണ്ടു.<br />തിരകള്‍ 'ആരെ നിങ്ങള്‍ക്കാവശ്യം<br />ആവശ്യമതി രാവിലെ..'<br />പാടി വന്നു.<br />കൃഷ്ണേട്ടന്‍ എന്റച്ഛനെ തെറി പറഞ്ഞു.<br />ഞാന്‍ കേട്ടു.<br />കൃഷ്ണെട്ടന്‍ എന്റമ്മയെ ദുഷിച്ചു പറഞ്ഞു.<br />ഞാന്‍ കേട്ടു.<br />എനിക്ക് ഒരു പ്രശ്നവുമില്ലെന്ന്,<br />എന്തു വേണെങ്കിലും പറഞ്ഞോ എന്ന്<br />ഞാനപ്പോഴും ചിരിവരുത്തി.<br />അതൊരു ഇളിഞ്ഞ ചിരിയാണെന്ന്<br />മൂപ്പര്‍ കണ്ടെത്തിയോ ആവോ?<br />കൃഷ്ണെട്ടന്‍ ഷാപ്പില്‍ കയറി.<br />എന്റനിയനാ കുടിക്കില്ല<br />കൃഷ്ണേട്ടന്‍ മടമടാന്ന് അടിച്ചു<br />അപ്പോഴും ഞാന്‍ ചിരി വരുത്തി.<br />കുടിച്ചതു പോരാഞ്ഞ്<br />കൃഷ്ണേട്ടന്‍ ബാറില്‍ കയറി<br />എന്റെ പോക്കറ്റിലെ കാശെടുത്ത്<br />രണ്ട് ലാര്‍ജ് വീശി.<br />ഞാന്‍ കുടിക്കുകയേയില്ല<br />ബുദ്ധിജീവിയാ എന്ന് അപ്പോഴും<br />പതം വരുത്തി.<br />കുടിക്കാത്ത ബുദ്ധിജീവിയോ..!<br />കൃഷ്ണേട്ടന്‍ പുകവലിച്ച്<br />എന്റെ മോന്തയ്ക്ക് വിട്ട്<br />നാടക നടികളുമായുള്ള<br />ഓരോരോ ലീലാ വിലാസങ്ങള്‍<br />എന്നോട് വിവരിച്ചു.<br />ഞാന്‍ പെണ്ണിനെക്കുറിച്ച് ഒന്നുമറിയാത്ത<br />പൊട്ടനെപ്പോലെ എല്ലാം കേട്ടു.<br />രസിക്കുന്നുണ്ടെന്ന മട്ടില്‍ ചിരിച്ചു<br />രാത്രി കൃഷ്ണേട്ടന്റെ ചെറ്റപ്പുരയില്‍<br />ഉറങ്ങി,<br />ഇതു തന്നെയാണ് സ്വര്‍ഗമെന്ന്<br />എന്റെ മുഖത്ത് എഴുതിവെച്ചത്<br />ആ ഇരുട്ടത്തും കൃഷ്ണേട്ടന്‍ വായിച്ചു...</p><br /><br /><p>അതൊക്കെ കഴിഞ്ഞിട്ട് കാലമെത്ര കഴിഞ്ഞു.<br />അതിനു മുന്‍പും പിന്‍പും<br />എത്ര ബാറിലിരുന്ന് കുടിച്ചു<br />എത്രപുകയൂതി അകം നിറച്ചു<br />എത്ര പെണ്‍കുട്ടികളുടെ പിന്നാലെപോയി<br />ആലോചിക്കുമ്പോള്‍ ചിരി വരുന്നു..<br />എന്തിനാണ്<br />കൃഷ്ണേട്ടന്റെ മുന്നില്‍ ഞാനൊരു<br />മാന്യനാവാന്‍ ശ്രമിച്ചത്?<br />എനിക്കു നിന്റെ പുറത്തു കയറണം<br />അതിനു നീയൊരു മാന്യനായേ പറ്റൂ എന്ന്<br />കൃഷ്ണേട്ടന്‍ തീരുമാനിക്കുകയും<br />പ്രചരിപ്പിക്കുകയും ചെയ്തതിന്റെ<br />അടിസ്ഥാനത്തില്‍ എനിക്കുണ്ടായ<br />ആ ബാധ്യതയല്ലേ അന്നത്തെ </p>എന്റെയാ മാന്യത<div class="blogger-post-footer"><a href="http://www.epathram.com/magazine/poetry/" title="Click here to read more poetry at ePathram.com Magazine" alt="Click here to read more poetry at ePathram.com Magazine">e പത്രം - മഞ്ഞ - കവിത‍</a><img width='1' height='1' src='https://blogger.googleusercontent.com/tracker/2838365131391029624-3637288903356537593?l=www.epathram.com%2Fmagazine%2Fpoetry%2Findex.shtml'/></div>e പത്രംnoreply@blogger.com2