tag:blogger.com,1999:blog-247736642008-07-17T05:00:48.948+05:30വേണുവിന്‍റെ കഥകള്‍‍ / Venu‘s Storiesവേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.comBlogger25125tag:blogger.com,1999:blog-24773664.post-78223437563524750952008-07-03T08:44:00.002+05:302008-07-03T10:27:36.303+05:30അകത്താരു് പുറത്താരു്..!വലിയ ഇടവഴി ഇറങ്ങി വളവു തിരിഞ്ഞാല്‍ ആദ്യം പനങ്ങാടു വീടു്. പിന്നെ ഉത്തമന്‍റെ പശുതൊഴുത്തു്.<br /><br />ഇടിഞ്ഞു പൊളിഞ്ഞ ഒരു കളരിയും വലിയ ഒരു പനയും.<br /><br />ഇരുട്ടത്തു് ഒളിച്ചു നില്‍ക്കുന്ന ഒരു കലങ്ങു്. കലങ്ങിനിപ്പുറം വയല്‍. ഇടിഞ്ഞ വരമ്പുകളില്‍ തെറ്റുന്ന<br /><br />കാലുകള്‍. ഓടി അകലുന്ന ഞണ്ടുംകുഞ്ഞുങ്ങള്‍. ചേറിന്‍റെ മണം. ദൂരെ കിഴക്കെരിഞ്ഞു വീഴുന്ന ഒരു<br /><br />നക്ഷത്രം. കുറ്റാക്കുറ്റിരുട്ടു്.<br /><br />അയാള്‍ നടന്നു. ഇല്ല വഴി തെറ്റിയിട്ടില്ല.<br /><br />ചിലയ്ക്കുന്ന പൊക്രാം തവളകള്‍ കാല്പാദമനങ്ങുന്നതറിഞ്ഞു് നിശബ്ദരാവുന്ന പോലെ. അയാള്‍ ചിരിച്ചു.<br /><br /><br />പൊലയന്‍ കുമാരന്‍റെ വീട്ടിലെ നിഴലുകള്‍ അയാള്‍ക്കറിയാമായിരുന്നു. സരോജിനി ചേച്ചിയുടെ<br /><br />വീട്ടിലെ കൊലുസ്സുകളുടെ സംഗീതം അയാള്ക്കു കേള്‍ക്കാമായിരുന്നു. ബീഡി പുകയുടെ മണം നീലാണ്ടന്‍ മാസ്റ്ററുടെ<br /><br />വീടാണെന്നറിയാന്‍ വെളിച്ചം വേണ്ടായിരുന്നു. ജന്നലില്ലാത്ത ഇടിഞ്ഞു പൊളിഞ്ഞ വീട്ടിലെ ചുമ കേട്ടയാള്‍ അറിഞ്ഞു സഖാവു മരിച്ചിട്ടില്ല.<br /><br />നിശബ്ദനായി നടന്ന അയാളുടെ പുറകിലൊരു ചാവാലി പട്ടി കുരച്ചു.<br /><br />ചെങ്ങമനാടു നിന്നും നടന്നു വന്ന മന്ത്രവാതിയപ്പൂപ്പന്‍റെ മുന്നിലെ യക്ഷി കഥ ഓര്‍ത്തു പോയി.<br /><br />പാതിരാത്രി. അപ്പൂപ്പന്‍ ഒരു ചെറു യാത്ര കഴിഞ്ഞു് , നാട്ടു വഴിയിലൂടെ നടന്നു വരിക ആയിരുന്നു.<br /><br />കുംബിക്കോട്ടു തോടു കടന്നില്ല.ഒരു വെളുത്ത രൂപം നടന്നു വരുന്നു.<br /><br />അടുത്തെത്തിയ സ്ത്രീ രൂപം ചോദിച്ചു. “ ചുണ്ണാമ്പുണ്ടൊ.?” സുന്ദരി.!<br /><br /><br /><br />ഉള്‍ക്കാഴ്ചയാല്‍ മനസ്സിലാക്കിയ അപ്പൂപ്പന്‍ അവളെ ഒരു പാക്കിനുള്ളിലാക്കി. പാക്കു വാങ്ങിക്കാനായി<br /><br />അപ്പൂപ്പന്‍റെ പുറകില്‍ യക്ഷികളണി നിരന്നു കുരവയിട്ടു പോലും. തിരിഞ്ഞു നോക്കിയാല്‍ മരണം<br /><br />ഉറപ്പാണെന്നറിഞ്ഞ അപ്പൂപ്പന്‍ പാക്കു കളയാതെ മുറുകെ പിടിച്ചു നടന്നു.<br /><br /><br /><br />പത്തു കിലോമീറ്ററോളം നടന്നു വന്ന അപ്പൂപ്പനെ പിന്തുടര്ന്നു യക്ഷികള്‍. അമ്പല ഗേറ്റു കടന്ന<br /><br />അപ്പൂപ്പനെ നോക്കി തൊഴുതു പോലും. ആ പാക്കു തരണേ. എവിടെ.<br /><br />പാക്കു കൊടുത്തില്ലെന്നു മാത്രമല്ലാ...അവരെ ഒക്കെ പാക്കിലാക്കി പാട്ടിലാക്കുമെന്നു പറഞ്ഞു പോലും.<br /><br />വഴിയരികിലെ പാലകള്‍ പിഴുതു വീണതും കുരവയിട്ടു് അട്ടഹസിച്ച യക്ഷികള്‍ പമ്പ കടന്നതും അമ്മ<br /><br />പറഞ്ഞറിഞ്ഞ കഥകളായിരുന്നു.<br /><br />അയാള്‍ നടന്നതു് സിന്ധുവിന്‍റെ വീട്ടിലേയ്ക്കായിരുന്നു. “നിനക്കെന്നെ മറക്കാനാവും ....പക്ഷേ ഞാന്‍<br /><br />നിന്നെ മറക്കില്ല. നിനക്കു വേണ്ടി ഞാനിവിടെ ഉണ്ടാവും.” അതു സിന്ധു പറഞ്ഞതു് ഒരു സന്ധ്യക്കായിരുന്നു.<br /><br />വായനശാലയില്‍ നിന്നു് അവര്‍ പുസ്തകങ്ങള്‍ എടുത്തു വരുകയായിരുന്നു. വലിയ കയറ്റം<br /><br />കേറി വരുമ്പോള്‍ ഇടതു വശത്തു നിന്ന പുല്ലാഞ്ഞി മരങ്ങള്‍ കേള്‍ക്കാതെ അയാളെന്തോ സിന്ധുവിന്‍റെ ചെവിയില്‍ പറഞ്ഞു.<br /><br />ചിത്രശലഭമായി കാറ്റു വീശുന്നുണ്ടായിരുന്നു. അത്താഴ ശിവേലിയുടെ ശബ്ദം അവര്‍ പറഞ്ഞതിനെ<br /><br />ഭാഷയില്ലാ ഭാഷയില്‍ കാറ്റിലലിയിച്ചു കളഞ്ഞു.<br /><br />എത്രയോ ത്രിസന്ധ്യകള്‍ക്കു് ഒളിച്ചു കേള്‍ക്കാനായി അവര്‍ അടക്കം പറഞ്ഞിരുന്നു.<br /><br />കാവിലൊടുവില്‍ കണ്ണടയ്ക്കുന്ന കല്‍‍വിളക്കു് മാത്രം സാക്ഷിയായി.<br /><br />അവര്‍ പറഞ്ഞു ചിരിച്ചതൊക്കെയും കൊണ്ടു പോയ കാറ്റു പോലും തിരിച്ചു പിന്നെ വന്നില്ല.<br /><br />സ്വപ്നങളിലൊരു ബിന്ധുവായി പടവുകള്‍ തേടുന്ന യാത്രയില്‍...ഒന്നും അന്വേഷിച്ചിരുന്നില്ല. പടവുകള്‍.?<br />മറന്നു പോയതു് അയാളെ തന്നെ ആണെന്നു് തിരിച്ചറിയാന്‍, സമയം ,കളപ്പുരയില്‍<br /><br /><br />കളമെഴുത്തും പാട്ടും നടത്തി , മറ്റൊരു കസവു മുണ്ടു നെയ്തയാള്‍ക്കു വച്ചിരുന്നു.<br /><br /><br /><span style="color: rgb(0, 0, 153);font-size:130%;" >അകത്താരു്.?</span><br /><br /><br />“സമയം എന്തായെന്നറിയാമോ.?”<br /><br /><br />അയാള്‍ ‍ മനസ്സില്‍ പറഞ്ഞു. ആര്‍ക്കും അറിയാത്ത കാര്യമല്ലേ നീ ചോദിക്കുന്നതു്.സമയം.?<br /><br />അതറിയാമോ ആര്‍ക്കെങ്കിലും എന്നൊക്കെ കൊച്ചു മനസ്സില്‍ വന്നു പോയി. എങ്കിലും അയാള്‍<br /><br />പറഞ്ഞു. “12 മണി കഴിഞ്ഞു.“<br />“രാവിലെ എഴുന്നേല്‍ക്കാനുള്ളതാണെന്നോര്‍മ്മ വേണം.”<br /><br /><br />ഓര്‍മ്മയും സമയവും ഒക്കെ ബന്ധങ്ങളുടെ ബന്ധനങ്ങളാണെന്നൊക്കെ പറയണമെന്നു തോന്നി.<br /><span style="color: rgb(51, 51, 255);font-size:130%;" >പുറത്താരു്.?</span><br /><br />കിളിവാതിലിനപ്പുറം ഒരു നക്ഷത്രം ഇറുന്നു വീഴുന്നതു കണ്ടു.<br /><br />മുറുക്കാന്‍ പാത്രം തുറന്നു് അയാള്‍ ഒരു പാക്കെടുക്കുക ആയിരുന്നു.!<br /><br /><br />*************************വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-24773664.post-74722142108578388482008-05-14T16:30:00.000+05:302008-05-14T17:47:58.046+05:30ഏര്‍മ്മാടം<p>ഒരു സിഗററ്റു വേണമായിരുന്നു.<br />ഞാനാ ഏര്‍മ്മാടത്തിലേയ്ക്കു് നടന്നു..</p><br /><p>മീന വെയിലിന്‍റെ ചൂടു് എന്‍റെ നട്ടെല്ലു വളച്ചു.</p><br /><p>ഒരു കുട ചാരി വെളിയില്‍ വച്ചിരുന്നു. കാലുള്ളതു്.<br />മറ്റൊരു കുട നാണു നായരായി കടയിലിരുപ്പുണ്ട്‌. കാലുള്ളതു്.</p><br /><p>ഏതോ നോട്ടീസിലെ അക്ഷരങ്ങള്‍ തിരക്കുന്ന കണ്ണടയില്ലാത്ത നാണു നായരെന്നെ കണ്ണട ഇല്ലാതെ മനസ്സിലാക്കി.<br />രാജനല്ലെ നീ.? എന്നാ ഇനി പോകുന്നതു് എന്നു ചോദിച്ചപ്പോള്‍‍, ഞാന്‍ വന്നതറിഞ്ഞതു് എന്നു് ?. എന്നു ചോദിക്കാന്‍ എന്‍റെ നാവു പൊങ്ങിയില്ല.</p><br /><p>നാണു നായരുടെ ചുണ്ടില്‍ ഒരു ബീഡി കത്തുന്നുണ്ടായിരുന്നു.<br />ബീഡിയുടെ അറ്റത്തു് വിപ്ലവം ചാരമായി മുറിഞ്ഞു വീഴുന്നുണ്ടായിരുന്നു.</p><br /><p>കുഞ്ഞന്‍‍ മാഷെന്ന പഴയ കമ്യൂണിസ്റ്റു കാരന്‍റെ ശബ്ദം രാജന്‍റെ മനസ്സിലെ ഈങ്കിലാബു് ഉണര്‍ത്തി.<br />ഒരു കാലില്‍‍ ചെരുപ്പും മറ്റെ കാല്‍ നഗ്നവുമായിരുന്നു. കുഞ്ഞന്‍ മാഷിന്‍റേതു്.</p><br /><p>അടി വാങ്ങിയ വിപ്ലവപ്പാടുകള്‍‍ രക്തയോട്ടം നിര്‍ത്തിയ, മറ്റെ കാലിലും ചെരിപ്പിട്ടിട്ടുണ്ടെന്നു ധരിച്ചു നടന്നു വരുന്നു കുഞ്ഞന്‍ മാഷു്.</p><br /><p>എന്തൊരു ചൂടാടോ.? നാണു നായര്‍ തലകുലുക്കി. മുറത്തിലേയ്ക്കു് വീഴുന്ന ബീഡികളില്‍ വിപ്ലവം നിറയുന്നുണ്ടായിരുന്നു.</p><br /><p>കുഞ്ഞന്‍ മാഷിനു് ഒരു കെട്ടു ബീഡി കൊടുക്കുമ്പോള്‍‍ ഒറ്റ ചെരുപ്പിട്ട ആ പഴയ കമ്യൂണിസ്റ്റുകാരനെ, നാണു നായര്‍ അഭിവാദനം ചെയ്യുന്നതു് ഞാന്‍ കണ്ടു.</p><br /><p>ലാല്‍ സലാം സഖാവേ.</p><br /><p>മാഷപ്പോള്‍‍ വാരിയില്‍ തൂക്കിയിട്ടിരുന്ന ഞാലി പൂവന്‍ കുലയിലെ അവസാനത്തെ പടലയിലേയ്ക്കു നോക്കി. ഇരിഞ്ഞു തൂങ്ങിയാടുന്ന ഒരു പഴതൊലിയില്‍‍ നാണു നായരെ പോലെ ഒരു ഈച്ച കടിച്ചു പിടിച്ചിരുപ്പുണ്ടായിരുന്നു.</p><br /><p>സിഗററ്റു വാങ്ങാതെ ഞാനിറങ്ങി. ഒരു ജാഥ വരുന്നു. ചുമന്ന കൊടിയും ചുമന്നു വന്നവറ്‍ ‍ എന്‍റെ മുന്നില്‍ നിന്നു. സംഭാവന.<br />ഞാനപ്പോഴും ആ പഴതൊലിയിലെ നാണു നായരെ കാണുകയായിരുന്നു.</p><p>*************************************<br /></p>വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-24773664.post-46913705617367572912008-04-21T12:45:00.000+05:302008-04-21T00:14:18.386+05:30പിന്നാമ്പുറങ്ങള്‍.<p>ഞാനാ വീട്ടിലെത്തി. എന്‍റെകൂടെ നിക്കറിട്ട മോനും, മോനുണ്ടാവുന്നതിനു ഒരു വര്‍ഷത്തിനു മുന്നേ എന്നെ പിന്തുടരാന്‍ തുടങ്ങിയ സ്ത്രീയും ഉണ്ടായിരുന്നു.</p><br /><p>വീടിനു മുന്നിലെ പത്തായപ്പുര ഇടിഞ്ഞു പൊളിഞ്ഞു പോയിരുന്നു.<br />വരാന്തയില്‍ ഒഴിയാതിരുന്ന ചാരു കസാല അവിടെ ഇല്ലായിരുന്നു.<br />മൂക്കത്തു വിരലു വച്ചു് , കണ്ണുനീരൊളിപ്പിച്ചു വച്ചു സംസാരിക്കാറുള്ള സ്ത്രീയും ഇല്ലായിരുന്നു.</p><br /><p>നിശ്ശബ്ദതയുടെ നിസംഗതയില്‍ ദൂരെ ചെട്ടിയാരത്തുകാരുടെ വീട്ടിന്‍റെ അതിരില് നില്‍ക്കുന്ന തെങ്ങു് .<br />വെറുതേ ഞാനങ്ങോട്ടു നടന്നു.<br />അവിടെ ആ പഴയ ചാരു കസേര കിടപ്പുണ്ടായിരുന്നോ.?<br />“നീ എപ്പോള്‍ എത്തി.?“ അങ്ങനെ ഒരു ശബ്ദം കേട്ടോ.?<br />“രണ്ടു ദിവസമായി.“ എന്നത്തേയും പോലെ സംസാരം അവിടെ മുറിയുന്നതു ഞാന്‍ അറിഞ്ഞു.</p><br /><p>അതിരിനുമപ്പുറം മഠത്തിലെ പൊളിഞ്ഞ മച്ചിലെ ജനാലയിലൊരു തല കണ്ടു.<br />ഇന്ദിര ചേച്ചിയല്ലേ, അതു്.</p><br /><p>ഞാന്‍ മഠത്തിലെ താഴത്തെ പടിപ്പുരയിലിരിക്കയായിരുന്നു. പുറത്ത് ഉച്ച കൂര്‍ക്കം വലിച്ചുറങ്ങുന്നു.<br />മീനച്ചൂടിന്‍റെ മണമുള്ള കാറ്റ് .<br />ഇന്ദിര ചേച്ചിയുടെ നോണ്ഡീറ്റയിലിലെ കഥകള്‍ വായിച്ചിരുന്നതെന്നാണു്. ?<br />കിലുങ്ങിയ വളകള്‍ക്കും മണമുള്ള ഉച്ച വെയിലിനും ഒളിച്ചു വയ്ക്കാനൊത്തിരി ഓര്‍മ്മകള്‍ നല്‍കിയ നിഴലുകളെവിടെ ആണു്.?</p><br /><br /><p>ഇന്ദിര ചേച്ചി കുളിച്ചൊരുങ്ങി ഇറങ്ങുന്നു. കൂടെ സ്കൂളില്‍ പോകാന്‍ തന്നെ അഭിമാനമായിരുന്നു.<br />മാര്‍ഗ്ഗോ സോപ്പു മണക്കുന്ന ഇന്ദിര ചേച്ചി . പുസ്തകകെട്ടുമായി തെറിച്ചു പോകുന്ന ഇന്ദിര ചേച്ചിയുടെ കൂടെ എത്താന്‍ ഞാന്‍ ബട്ടണ്‍സു് ലൂസായ എന്‍റെ നിക്കറൊരു കൈ കൊണ്ടു പിടിച്ചു കൊണ്ടു് ഓടുമായിരുന്നു.<br />എന്നും ആരാധനയോടെ നോക്കിയിരുന്ന ഇന്ദിര ചേച്ചി.</p><br />ഉച്ച വെയിലുറയ്ക്കാന്‍ തുടങ്ങുന്ന നേരം.<br /><p>ഞാനാ ശശിയുമായി കളിക്കന്‍ മഠത്തില്‍ ചെന്നതായിരുന്നു.<br />പടിപ്പുര തുറന്നു കിടന്നു.<br />ഞാന്‍ വിളിച്ചു. “ശശീ”<br />ഇന്ദിര ചേച്ചിയാണു് മറുപടി പറഞ്ഞതു്.<br />ശശിയും അമ്മയും --- വരെ പോയി. നീ അവിടിരി. ഞാനിപ്പം വരാം.<br />ഞാന്‍ അവിടിരുന്നു.</p><br /><br /><p>രാജാ, ആ അയയില്‍ കിടക്കുന്ന പാവാട ഇങ്ങേടുക്കടാ.<br />ഞാനതെടുത്തു്. കുളിമുറിക്കു മുകളിലൂടെ കൊടുക്കുന്നതിനു പകരം കതകു തുറന്നു കൊടുത്തു പോയി.<br />ഇന്ദിര ചേച്ചി ഇത്രക്കും സുന്ദരിയാണെന്നു മനസ്സിലാക്കിയ ഞാന്‍ പെട്ടെന്നു കതകു് അടച്ചു.<br />ഇന്ദിര ചേച്ചിയും ഞാനും ചിരിച്ചുവോ.</p><br /><p>പിന്നെ അതിരില്‍ നിന്ന വരിക്ക പ്ലാവു പല പ്രാവശ്യം കായ്ച്ചു.<br />അടുത്തു നിന്ന മൂവാണ്ടന്‍ മാവു് അച്ഛനു ചിത ആയി.<br />ഞാനെന്നോ മീശക്കാരനായതും എവിടെയൊക്കെയോ പോകേണ്ടി വന്നതും ഇന്നലെ ഒന്നും അല്ലായിരുന്നു.<br />എന്നോ അറിഞ്ഞിരുന്നു. നിയമം പഠിക്കുന്ന ഇന്ദിര ചേച്ചിയെ കുറിച്ചു്.<br />ഏതോ അവധിക്കു വന്നപ്പോള്‍ അറിഞ്ഞു കല്യാണം കഴിഞ്ഞു പോയെന്നു്. മഠം അന്യം നില്‍ക്കാതിരിക്കാന്‍ എന്ന പോലെ പാട്ടിയമ്മ ജീവിച്ചിരുപ്പുണ്ടായിരുന്നു.<br />“നീ എന്നിക്കു് വന്നു“ എന്നു് തമിഴു കലര്‍ത്തി കുശലം ചോദിക്കുന്ന പാട്ടിയമ്മയും കടന്നു പോയി.</p><br /><br /><p>അച്ഛന്റ്റെ നെഞ്ചത്തു വച്ച തെങ്ങിന്‍റെ മൂട്ടില്‍ ചാരു കസേര ഇല്ലായിരുന്നു.<br />അടുത്ത മഠത്തിലെ മച്ചിന്റ്റെ ജനാലയിലെ സ്ത്രീ എന്നെ നോക്കി താഴേക്കിറങ്ങി വരുന്നതു കണ്ടു.<br />പെങ്ങളുടെ മകനാണു് ഓടി വന്നു പറഞ്ഞതു് ,“ മാമാ കല്ലെടുത്തെറിയും. പോരു്.”<br />ഞാന്‍ നടന്നു.<br />വട്ടയുടെ അടുത്തു നിന്ന വരിക്ക പ്ലാവിനടുത്തൊരു കൊച്ചു ഗൌളി ഗാത്ര തെങ്ങു നില്പുണ്ടു്.<br />“നീ എന്നാ വന്നതു്.?” ചുട്ടി തോര്‍ത്തു മറച്ചു് കണ്ണുനീരൊളിപ്പിച്ചു നിന്ന രൂപത്തെ ഞാന്‍ നോക്കി. ഞാനെങ്ങും പോയിരുന്നില്ലാ എന്നും ഞാനിവിടെ തന്നെ ഉണ്ടെന്നും പറഞ്ഞാല്‍ കൊള്ളാമെന്നെനിക്കുണ്ടായിരുന്നു,</p><br /><p>അടുത്തു വന്നു വീണ കല്ലു കണ്ടു് ഞാനെന്‍റെ ഉമ്മറ മുറ്റത്തേയ്ക്കോടി.<br />പെങ്ങളാണു പറഞ്ഞതു്. ഭര്‍ത്താവു മരിച്ച ഇന്ദിര ചേച്ചി ഒറ്റയ്ക്കിവിടെ കഴിയുന്നു.<br />ചിലപ്പോഴൊക്കെ പ്രശ്നമാണു`. ഒന്നുമില്ലെങ്കില്‍ കണ്ണുനീര്‍ ഒഴുക്കി അങ്ങനെ ഒക്കെ കയ്യാലയ്ക്കെ വന്നു നില്‍ക്കാറുണ്ടു്.</p><br /><p> പപ്പാ നമുക്കു പോകാം.മോനു് മതിയായി തുടങ്ങിയിരുന്നു.<br />നാക്കുണ്ടൊ എന്നു സംശയിച്ചിരുന്ന പെങ്ങളൊത്തിരി പാടാ ദുരിതം പറഞ്ഞമ്മ കണ്ണീരൊഴുക്കി.<br />എന്തോ നല്‍കി പെങ്ങളുടെ തലയില്‍ കൈ വച്ചു നില്‍ക്കുമ്പോഴും മഠത്തിലെ മുറ്റത്തു് കല്ലുമായി നില്‍ക്കുന്ന ഇന്ദിര ചേച്ചിയുടെ തളര്‍ന്ന മുഖം.<br /> പിന്നാമ്പുറങ്ങള്‍ കാണാന്‍ വന്ന മോന്‍ പറയുന്നുണ്ടായിരുന്നു. പപ്പാ നമുക്കു പോകാം. </p><br />************** ******* **************വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-24773664.post-37180357641966336682007-12-31T20:51:00.000+05:302008-01-05T00:32:24.861+05:30ഇടവപ്പാതിക്ക് ശേഷം.<p> ഇടവപ്പാതി ഇരമ്പുകയാണ്. വൈകുന്നേരമാകുന്നതേയുള്ളു. ഒരു സന്ധ്യയുടെ പ്രതീതി ആയിരിക്കുന്നു. കാറ്റിലാടുന്ന വൃക്ഷങ്ങള്‍. ചെറിയ കാറ്റൊരു വലിയ കൊടുംകാറ്റായി. പടിഞ്ഞാറന്‍ കുന്നിനു മുകളില്‍ മേഘങ്ങള്‍ കുതിരകളായി. പ്രകൃതി അലറി ഉഴറി തലമുടി അഴിച്ചിട്ട ഭദ്രകാളിയായി.</p><br /><br /> <p> ദീപയാണവന്‍റെ കൈയ്യില്‍ പിടിച്ചത്. നമുക്കോടാം. മഴ ഇപ്പോള്‍ പെയ്യും. വാടാ. അവള്‍ക്കൊപ്പം അവനും ഓടി. ചീതാനം വീശിയടിക്കുന്നുണ്ടായിരുന്നു. മുട്ടോളമെത്തുന്ന അവളുടെ മുറിപ്പാവാട നനഞ്ഞു തുടങ്ങിയിരുന്നു. അമ്പലത്തിന്‍റെ വടക്കേ മതിലിലെ പൊളിഞ്ഞ ഭിത്തി കയറി ഇറങ്ങിയാല്‍ ഊട്ടു പുരയുടെ വടക്കേ മൂലയിലൊരു ഒഴിഞ്ഞ തിട്ടയുണ്ട്. ആ തിട്ടയുടെ അരുകിലൊരു വലിയ ആഞ്ഞിലി മരം ഉള്ളതു കൊണ്ട് തിട്ടയിലിരുന്നാല്‍ നനയില്ല. അവിടം എന്നും രഹസ്യങ്ങളുടെ ശ്മശാനമായിരുന്നു. അവിടെ ഇരിക്കാന്‍ എന്നും കൊതിച്ചിരുന്നു. അവനും ഓടുകയായിരുന്നു.</p><br /><br /> <p> ദീപയുടെ ലക്ഷ്യം അവിടേയ്ക്കാണെന്ന് ഓടുമ്പോള്‍ അവന്‍ ഊഹിച്ചു. ആദ്യം മതിലു കയറിയതവനായിരുന്നു. “സൂക്ഷിച്ച്.“ അവള്‍ പറയുന്നുണ്ടായിരുന്നു. ദീപ രണ്ടു പ്രാവശ്യം കാലുയര്‍ത്തി മതിലിലെ ചെറിയ കൊത ചവിട്ടി കയറാന്‍ നോക്കി എങ്കിലും നടന്നില്ല. മൂന്നാമത് അവന്‍ കൈ കൊടുത്ത് ബലമുപയോഗിച്ച് , ദീപ നെഞ്ചൊരച്ച് കൈകള്‍ പോറി, പാവാട കീറി, താഴെ ഇറങ്ങി. കൂട്ട ചിരിയില്‍ ഇടവപ്പാതിയും പങ്കു ചേര്‍ന്നു. </p><br /> <p> മുഖം കറുപ്പിച്ചു നിന്ന ആകാശം മാത്രം അവരെ നോക്കുന്നുണ്ടായിരുന്നു.<br />ഇടവപ്പാതി ഉറഞ്ഞു തുള്ളുന്നു. അകലെ നിന്ന ഒറ്റയാന്‍ തെങ്ങൊരു കഥകളിക്കാരന്‍റെ മുദ്രകള്‍ ഓര്‍മ്മിപ്പിച്ചു. താഴെ ഒരു വട്ടയിലിരുന്ന കാക്ക ശിഖരത്തില്‍ നിന്ന് വീഴാതിരിക്കാന്‍ ആടി ആടി അനങ്ങി അനങ്ങിയിരിക്കുന്നു. കടലിരമ്പുന്ന ശബ്ദം .പ്രേതങ്ങളുടെ വായ്ത്താരി പോലെ. പെട്ടെന്നൊരു ഇടിയും മിന്നലും. പ്രകൃതി പ്രകമ്പനം കൊണ്ടു.. അതിനു ശേഷം തുള്ളിക്കൊരു കുടം കണക്കിനു് മഴ മുറിഞ്ഞു വീഴുന്നുണ്ടായിരുന്നു. ഒന്നും മിണ്ടാതെ ഇരുന്ന അവനോടവള്‍ പറഞ്ഞു.<br />തുള്ളി മുറിയുന്നു, മഴ തോര്‍ന്നാല്‍ നമുക്കീ താഴെ ഇറങ്ങി കുറുക്കു വഴിയിലൂടെ വീട്ടിലെത്താം.അവറ്‍‍‍ അടുത്തടുത്തിരുന്നു. കീറിയ പാവാട ഒളിപ്പിക്കാന്‍ അവള്‍ പാടു പെടുന്നുണ്ടായിരുന്നു.</p><br /><br /> <p>തിട്ടയുടെ അരുകു ചേര്‍ന്ന് വരി വരിയായി പോകുന്ന ഉറുമ്പുകളെ അവന്‍ നോക്കിയിരുന്നു. കൈയ്യില്‍ കിട്ടിയ ഒരു കൊച്ചു കമ്പു കൊണ്ട് അതിന്‍റെ ദിശ തിരിച്ചു വിടാന്‍ ശ്രമിച്ചു. ഇല്ല.. വീണ്ടും അവരുടെ യാത്ര മുന്‍കൂട്ടി നിശ്ച്ചയിച്ച പോലെ തുടര്‍ന്നു കൊണ്ടിരുന്നു,<br />അവനെപ്പൊഴൊ ഒരു കുഞ്ഞുറുമ്പായി. ദീപയുടെ കീറിയ പാവാടയില്‍ കടിച്ചതും. ചിരിച്ചതും മതിലു ചാടി താഴേയുള്ള കുറുക്കു വഴിയിലൂടെ ഓടിയതും ഓര്‍ക്കുന്നു. </p><br /><p> മരം പെയ്ത മഴവെള്ളം വീണു് നനഞ്ഞോടുകയായിരുന്നു. ചിരിച്ചു കൊണ്ടോടിയ ദീപാ. അതിനു പുറകേ അവനും.</p><br /><br /> <p> ഓടി ഓടി എത്തിയതെവിടെ ഒക്കെ ആയിരുന്നു. അവനെവിടെ എത്തി. ദീപ എവിടെ എത്തി. നിര്‍ത്താതെ ഓടിയ അവനെപ്പോഴോ അയാളായതും ഇന്നലെ ആയിരുന്നൊ.?</p><br />കുറുക്കു വഴികളിലെവിടെ ഒക്കെയോ കാലിടറിയോ.<br /> <p> അയാള്‍ കഴിഞ്ഞ യാത്രയില്‍ മനപൂര്‍വ്വം ഊട്ടു പുരയുടെ പുറകില്‍ തിട്ടയുടെ പിന്നാമ്പുറങ്ങള്‍ തേടി പോയി. ഊട്ടു പുര മാറിയിരിക്കുന്നു. സദ്യാലയമായി മാറി. സദ്യാലയത്തിനു ചുറ്റും കൂറ്റന്‍ മതിലുകളുയര്‍ന്നിരിക്കുന്നു. പുറകിലായി വലിയ കല്യാണ മണ്ഡപം.. ആഞ്ഞിലി മരം മരിച്ചു പോയിരിക്കുന്നു.ഓര്‍മ്മകള്‍ നിഴലുകളായി ജീവിച്ചിരിക്കുന്നു. മതിലിനരുകില്‍ നിന്നയാള്‍ നോക്കി. ഉറുമ്പുകളെ. വഴിതിരിച്ചു വിടാനായി തെരഞ്ഞു.. ഇല്ല. ഒരുറുമ്പും ഇല്ലാ. </p><br /><p>ഇടവപ്പാതി.ചീതാനം.<br />പഴയ ആ വട്ട.<br />വട്ടയുടെ ശിഖരത്തിലിരുന്നു നനഞ്ഞ ആ കാക്ക.<br />ആ ഇടിയും മിന്നലും.<br />സത്യത്തിന്‍റെ പടിവാതിലുകള്‍ വെളുക്കെ ചിരിക്കുന്നത് .<br />ഇടവപ്പാതി അലറിയില്ല.<br />ഇടിയും കൊല്യാനുമില്ല..<br />നിശ്ശബ്ദതയുടെ സങ്കീര്‍ത്തനങ്ങളില്‍ മൌനം മനസ്സിന്‍റെ തന്ത്രികളില്‍ തീര്‍ത്ത സംഗീതമറിയാതെ അയാള്‍ വീണ്ടും ഉറുമ്പുകളെ തേടി നിന്നു.<br />രാത്രിയുടെ സുഗന്ധം.ചീവീടുകളുടെ മെഴുകുതിരി.<br />മെഴുകുതിരിയുടെ സംഗീതം.<br />എരുക്കിന്‍ പൂക്കളൊളിപ്പിച്ച നാണം മുറ്റം നിറയെ കളമെഴുത്തു നടത്തുന്നു.<br />മാവിന്‍ തുഞ്ചത്തു നിന്നു് ചന്ദ്രിക അടര്‍ന്നു വീഴുന്നുണ്ടായിരുന്നു.</p><br /><br /><p>ഇന്നലെ ..<br /><br />നടവരമ്പിലൂടെ തന്‍റെ ജീവിത നഷ്ടങ്ങളേ തിരിച്ചറിയുന്ന യാത്രയില്‍<br />വെറുതേ പെങ്ങളോടു അന്വേഷിച്ചു. </p><br /><p>ദീപയിപ്പോള്‍ എവിടെ ആണു്.<br />പെങ്ങളൊരു മുത്തശ്ശിയായി മൂക്കത്ത് വിരല്‍ വച്ചു.<br />പെങ്ങള്‍ക്കൊരു ഭാവഗീതത്തിന്‍റെ പൊരുള്‍..<br />പിന്നെ തുളുമ്പുന്ന കണ്ണുനീരില്‍ പെങ്ങള്‍ പറഞ്ഞു.<br />ദീപ ച്ചേച്ചി മരിച്ചിട്ട് പത്തു വര്‍ഷമായിരിക്കുന്നു.<br />ആ വിവരം അണ്ണനെ അമ്മ അറിയിക്കാതിരുന്നതാണു്.<br />ഒരിക്കലും അണ്ണനറിയാതിരിക്കാന്‍ പറയാതിരുന്നതാണു്.</p><br /><br /><p>ഇടവപ്പാതി അലറിയില്ല.<br />ഇടിയും കൊല്ലിയാനുമില്ല..<br />നിശ്ശബ്ദതയുടെ സങ്കീര്‍ത്തനങ്ങളില്‍ മൌനം മനസ്സിന്‍റെ തന്ത്രികളില്‍ തീര്‍ത്ത സംഗീതമറിയാതെ അയാള്‍ വീണ്ടും ഉറുമ്പുകളെ തേടി നടന്നു.</p><br /><p>കുറുക്കു വഴികളുടെ നീളം അയാള്‍ അറിയുകയായിരുന്നു.</p><br /><br />***********************************<br /><p>ചിലപ്പോള്‍ ഇങ്ങനെ ഒക്കെ ആണു്.<br />മുറിഞ്ഞു പോകുന്ന ഉറക്കം തിരികെ വരാന്‍‍ മടിച്ച് നില്‍ക്കുന്നു.<br />അയാള്‍ ബെഡ്ഡില്‍ നിന്നും എഴുനേറ്റു. അടുത്തു തന്നെ ഉറങ്ങുന്ന ശ്രീമതിയറിയാതെ അയാള്‍ നടന്നു.<br />രണ്ടു മക്കളും ഉറങ്ങുന്നതു കണ്ട് ശബ്ദമുണ്ടാക്കാതെ ..</p><br /><p>നഗരത്തിന്‍റെ ഹൃദയഭാഗത്ത് താന്‍ വാങ്ങിയ , അഞ്ചാം നിലയിലെ തന്‍റെ ഫ്ലാറ്റിലെ, വെളിയിലേയ്ക്ക് വരദാനമായി ലഭിച്ച ബാല്‍ക്കണിയിലെ, ചാരു കസേരയിലയാള്‍ വന്നിരുന്നു. ഉറക്കം വരുന്നില്ല. വെളിയിലുറങ്ങുന്ന നഗരം. താഴെ ഗേറ്റിനടുത്തു് ഇരുന്നുറങ്ങുന്ന ഗാര്‍ഡുകള്‍. കത്തിയെരിയുന്ന നെരിപ്പൊടിന്‍റെ ചുവപ്പ്. തണുപ്പിന്‍റെ ആത്മാവ് ഭ്രാന്തമായാടുന്ന ഡിസംബറിന്‍റെ വിറങ്ങലിച്ച രാത്രികള്‍.</p><br /><p>മുഖം മറയ്ക്കുന്ന വലിയ തൊപ്പിയും കമ്പിളി ഉടുപ്പുകളും ഒക്കെ ഇട്ടിരുന്നിട്ടും അയാള്‍ക്ക് ശരിക്കും തണുപ്പനുഭവപ്പെട്ടു. വെറുതേ അകത്തേയ്ക്ക് നോക്കി.<br />ഒന്നുമറിയാതുറങ്ങുന്ന അവളുടെ മുഖം ദൂരെ നിന്നു വീഴുന്ന നഗര വിളക്കിന്‍റെ ക്ഷീണിച്ച പ്രകാശത്തില്‍ അവ്യക്തമായി കാണാം. </p><p>ചെറിയ ഒരു ചുമ വന്നത് ചുമയ്ക്കാതെ അയാള്‍ നിയന്ത്രിച്ചു.<br />അവളുണരരുത്. </p><p>ഇതു കണ്ടാലുടനെ പറയും. വെളിയില്‍ വന്നിരുന്ന് മഞ്ഞു കൊള്ളുന്നതിന്‍ കുറ്റം പറയും. അല്ലേലും തനിക്ക് അല്പം വട്ട് ഈയിടെ ആയി കുറച്ചു കൂടി കൂടുന്നു എന്ന് അവ്ള്ക്കഭിപ്രായം ഉണ്ട്. മൂന്നു മാസത്തിനു മുന്നെ ആദ്യ മഴ പെയ്തപ്പോള്‍ , ബാല്‍ക്കണിയില്‍ നിന്ന് അയാള്‍ മഴയ്ത്തു കുളിച്ചതിനു് ഒത്തിരി പരാതി പറഞ്ഞിരുന്നു. പനി പിടിക്കുമെന്നും പ്രായം കൂടുന്ന് എന്നോര്‍ക്കുന്നത് നല്ലതാണെന്നും ഒക്കെ. അവള്‍ പറഞ്ഞതും ശരിയായിരുന്നു. ഒരാഴ്ച പനി പിടിച്ചിരുന്നത് അതിനു ശേഷം ആയിരുന്നു.</p><br /><br /><p>ബാല്‍ക്കണിയില്‍ ചക്രവാളങ്ങള്‍ക്കപ്പുറം ഉറങ്ങുന്ന ജന്മ നാടിനെ കാണാന്‍ നക്ഷത്രങ്ങള്‍ക്കുമപ്പുറം കണ്ണും നട്ട് അയാളിരുന്നു. </p><br /><p>പെട്ടെന്നായിരുന്നു അയാള്‍ കണ്ടത്. പൂച്ചട്ടിയിലെ മണിപ്ലാന്‍റു പടരുന്ന ഭിത്തിയിലൂടെ ഉറുമ്പുകള്‍ വരിവരി ആയി പോകുന്നു. </p><p>വരി വരി ആയി പോകുന്ന ഉറുമ്പുകളില്‍ ചിലത് തല പൊക്കി തന്നെ നോക്കുന്നു. ദിശ തിരിച്ചു വിടാനായി ഒരില പറിച്ച് വരികള്‍ക്കിടയ്ക്ക് തട വച്ചയാള്‍ സ്വയം ചിരിച്ചു. മൌനം സത്യത്തിന്‍റ് പടിവാതിലുകളില്‍ മറഞ്ഞു നിന്നു ചിരിച്ചു. <br />അപ്പോഴും താഴെ നെരിപ്പോട് കത്തുന്നു ണ്ടായിരുന്നു...</p>വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-24773664.post-8580857739829637492007-12-21T23:30:00.000+05:302007-12-21T09:58:09.756+05:30വേലായുധന്‍റെ സ്വപ്നങ്ങള്‍‍അഗ്രഗേറ്ററുകളില്‍‍ വരാഞ്ഞതിനാല്‍ <span style="color: rgb(0, 0, 153);">വേലായുധന്‍റെ സ്വപ്നങ്ങള്‍‍ </span>എന്ന പോസ്റ്റിന്‍റെ ലിങ്ക് ഒന്നു കൂടി പബ്ലിഷു ചെയ്യുന്നു. ഈ ലിങ്കിലൂടെ അവിടെ എത്താം.<br />സസ്നേഹം,<br />വേണു.<br /><a href="http://venuvenu.blogspot.com/2007/12/blog-post.html">(<span style="color: rgb(153, 0, 0); font-weight: bold;">ഇവിടെ</span>)വേലായുധന്‍റെ സ്വപ്നങ്ങള്(കഥ)‍‍</a>വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-24773664.post-68311886375761319112007-12-21T12:30:00.000+05:302007-12-20T23:04:12.308+05:30വേലായുധന്‍റെ സ്വപ്നങ്ങള്‍‍<p>പഠിച്ചതൊന്നും പറയാതിരിക്കാം...<br />വഴികളൊക്കെ മറക്കാം.<br />പക്ഷേ മറന്നൊതൊന്നും ഓര്‍ക്കാതിരിക്കാന്‍ വേലായുധനു കഴിഞ്ഞില്ല.</p><br />ആ ഓര്‍മ്മകളാണു് വേലായുധനെ പിന്നെയും പലതും പഠിക്കാന്‍ പ്രേരിപ്പിച്ചതു്.<br /><p>അവിടെ വേലായുധന്‍റെ ദുരന്തങ്ങള്‍ ആരംഭിക്കുന്നു,<br />ഇന്നലെപോലെ തോന്നി വേലായുധനു്.<br />അച്ഛന്‍ മരിച്ചു കിടന്ന കട്ടിലിനു് മുന്നെ നില്‍ക്കുന്ന നിക്കറിട്ട ചെറുക്കന്‍റെ രൂപം.</p><br /><br /><p> വിറകു കൂമ്പാരത്തിനു് തീ കൊളുത്തി നിന്ന വേലായുധന്‍ മുകളിലേയ്ക്കൊന്നു നോക്കി.<br />എരിഞ്ഞു കത്തുന്ന വിറകിലെ കട്ടി പുകയില്‍ മേലേയ്ക്കു പോകുന്ന അച്ഛന്‍.<br />മുകളിലാകാശവും താഴെ ഭൂമിയും ആയി വേലായുധന്‍.</p><br /><p>അമ്മ ചുമച്ചതോ, അമ്മൂമ്മ കരഞ്ഞതോ, ഇളയ പെങ്ങള്‍ ജനലീലൂടെ കത്തെഴുതി റോഡിലൂടെ പോയ ചെക്കനു് കൊടുത്തതോ ഒന്നും വേലായുധനറിഞ്ഞില്ല.<br />വേലായുധന്‍ വിജയിക്കാന്‍ തീരുമാനിച്ചു.</p><br /><p>പണം ഇല്ലെങ്കില്‍ ആരും പട്ടിയാണെന്നൊരു ബാല പാഠം പഠിച്ച വേലായുധന്‍ ജീവിക്കാന്‍ പഠിച്ചു.</p><br /><p>ഓരോ ഏണികളിലും കയറുമ്പോള്‍‍ വേലായുധന്‍ മുകളിലേയ്ക്കു മാത്രം നോക്കി.<br />മുകളിലെത്തിയാല്‍ വേലായുധന്‍- ഒരിക്കലും മറന്നില്ല ഏണി തട്ടി താഴെ മറിച്ചിടാന്‍‍. ഓരോഏണിയിlലൂടെയും വേലായുധന്‍ ഓരോരോ ഹിമാലയങ്ങള്‍‍ കീഴടക്കി കോണ്ടേ ഇരുന്നു.</p><br /><p>നല്ലൊരു പെണ്ണിനെ കല്യാണം കഴിക്കുന്നതിനു മുന്നേ പെങ്ങളെ ഒരുത്തന്‍റെ കൂടെ കെട്ടി പറഞ്ഞയക്കാന്‍ വേലായുധന്‍ മറന്നില്ല.</p><br /><br /><p>അമ്മയുടെ അസ്ഥി ഗംഗയിലൊഴുക്കി നിവരുമ്പോഴും വേലായുധന്‍ വിജയിക്കാന്‍ പഠിക്കുകയായിരുന്നു.</p><br /><p>ഭാര്യക്കു വാങ്ങിയ സ്വര്‍ണങ്ങളിലൊന്നും മതിയാവാതെ പിന്നെയും ഫ്ലാറ്റുകളൊക്കെ വാങ്ങി വേലായുധന്‍..<br />മക്കളില്ലാത്ത വേലായുധന്‍റെ ഭാര്യ, സ്വപ്നങ്ങളില്ലാതെ ഉറങ്ങി ഉണര്‍ന്നു.</p><br /><p>വേലായുധന്‍റെ സ്വപ്നങ്ങള്‍ പൂവണിഞ്ഞു കൊണ്ടേ ഇരുന്നു.<br />നാട്ടിലെ പെങ്ങളൊരു മരമായി . ആ മരത്തിലൊത്തിരി ശിഖരങ്ങളും ആയി സന്തോഷിച്ചു ചിരിച്ചു മരിച്ചപ്പോഴും, അണ്ണനു പോകാന്‍ സമയമില്ലാതെ വേലായുധന്‍ എന്തൊക്കെയോ പഠിക്കുകയായിരുന്നു.</p><br /><p>പഠിത്തമൊരു പരിധി കഴിഞ്ഞപ്പോഴായിരുന്നു വേലായുധന്‍‍ കണ്ണാടിയില്‍ നോക്കിയതു്. കണ്ണാടിയില്‍ തെളിഞ്ഞ മെലിഞുണങിങിയ നരച്ച മനുഷ്യനും അതിനു പുറകിലെ മെലിന്ഞ കൂനിയ സ്ത്രീ രൂപവും, വേലായുധനും ഭാര്യയും ആണെന്നു് മനസ്സിലാക്കിയപ്പോഴേയ്ക്കും അയാള്ക്കെല്ലാം പഠിച്ചതായി തോന്നി. </p><br /><p>വേലായുധനും ഒടുവില്‍ പഠിച്ചു.<br />പണം ഏതു പട്ടിക്കും ഉണ്ടാക്കാം എന്നു്..<br />വേലായുധനും ഒരു പട്ടിയായി മരിച്ചു.</p><br /><p>ദുരന്തങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേ ഇരിക്കുന്നു.</p>വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-24773664.post-17258099473963301422007-11-27T14:18:00.000+05:302007-11-27T16:03:15.267+05:30ഭാസ്ക്കരന്‍‍ സാറിന്‍റെ ചിരി.<p> ഭാസ്ക്കരന്‍ സാറു് അന്നും ചിരിക്കാന്‍‍ ശ്രമിച്ചു.</p> ആ ദിവസവും സാറിനു് ഒരു പ്രത്യേകതകളും ഇല്ലായിരുന്നു.<br /><br /><p> സാറിന്‍റെ ഒരേ ഒരു മകന്‍‍ വിദേശത്തു നിന്നും ഒരു പെണ്ണുമായി വരുന്നു.<br /> ഒരു മാസത്തിനു മുന്നേ അവന്‍റെ ഫോണുണ്ടായിരുന്നു.</p><p> ആ വിവരം അറിഞ്ഞു് അവന്‍റെ അമ്മ സാവിത്രി രണ്ടു ദിവസം കട്ടിലില്‍‍‍ നിന്നും എഴുനേല്‍ക്കാതെ കിടന്നു.ഭാസ്ക്കരന്‍ സാര്‍........പിന്നെയും ചിരിക്കാന്‍ ശ്രമിച്ചു കൊണ്ടേ ഇരുന്നു.</p> ഭാസ്കരന്‍‍ സാര്‍ റിട്ടയേര്‍ഡായിട്ടു് രണ്ടു വര്‍ഷമായിരിക്കുന്നു.വീടു മുറ്റത്തെ സ്കൂളിലായിരുന്നു ജോലി.. നാട്ടിലെല്ലാവരുടേയും സാറു്. പെങ്ങന്മാര്‍‍ക്കു് കുടുംബ വീടും സ്വത്തൂം കൊടുത്തു് പുണ്യങ്ങളുടെ ഗംഗ സ്വന്തമാക്കിയ കുടുംബ സ്നേഹി. ഒടുവിലെന്നോ അമ്മയുള്‍പ്പെടെ പറഞ്ഞ , കുറ്റപ്പെടുത്തലുകളുടെ പാഴാങ്ങം കേള്ക്കേണ്ടി വന്ന ഹതഭാഗ്യന്‍‍. ഭാസ്ക്കരന്‍ സാറ്‍ എന്നും ചിരിക്കാന്‍ ശ്രമിക്കുമായിരുന്നു.<br /><p> സാവിത്രിയെ സാറു പ്രേമിച്ചു വിവാഹം കഴിച്ചതോ, അതോ സാറിനെ സാവിത്രി പ്രേമിച്ചു വിവാഹം കഴിച്ചതോ. രണ്ടു പേരും പരസ്പരം പ്രേമിച്ചിരുന്നു എന്നതിനു തെളിവുകള് ഏറെ ‍‍.</p> ഭാസ്ക്കരന്‍ സാറു്, സുന്ദരനായിരുന്നു. സുന്ദരമായ ഒരു മനസ്സും ഉണ്ടായതു് തന്നെ സാറിന്‍റെ ഗതികേടും.സാവിത്രി,<br />സാറു കാണുമ്പോള്‍ കറുത്തു് എണ്ണ ഇറ്റു വീഴുന്ന മുടി ഒതുക്കിയ ഒരു ഇരു നിറക്കാരിയായിരുന്നു. പെങ്ങന്മാരുടെ മുന്നിലെ ആ കരിക്കട്ടയെ സാറെങ്ങനെ ഇഷ്ടപ്പെട്ടു.<br /><p> അതിന്നും സാവിത്രിയ്ക്കു പോലും അറിഞ്ഞു കൂടാ.<br />പക്ഷേ കല്യാണ ദിവസവും സാറു് ചിരിച്ചിരുന്നു.സാവിത്രിയെ ചിരിപ്പിക്കാനും സാറെന്നും ശ്രമിച്ചിരുന്നു.</p> <br />ജീവിതത്തിലെ പലതും വേണ്ടെന്നു വച്ചതു് സാറിന്‍റെ നല്ല മനസ്സായിരുന്നു.<br /><p>കുരുത്തോലയുടെ മണമുള്ള ശ്രീദേവിയോടു്, ഇനി എന്നേ മറന്നേക്കൂ എന്നു് സാറിനു് പറയാന്‍ കഴിഞ്ഞതും ആ നല്ല മനസ്സു കാരണം.തിരിഞ്ഞു നിന്നു് പിന്നൊരിക്കലണ്ണനെ കുറ്റം പറഞ്ഞ പെങ്ങന്മാരെ ഒക്കെ കല്യാണം കഴിച്ചയയ്ക്കാന്‍, താനെല്ലാം മറന്ന കൂട്ടത്തില്‍ തന്‍റെ ജീവിതവും മറന്നു വച്ച സാറു്.</p>പിന്നെയും സാറൊരു ജീവിതവും കാത്തിരിക്കുമ്പോഴായിരുന്നു, ആ അത്യാഹിതം. കിണറ്റില്‍ എറിഞ്ഞാലും എന്‍റെ മോളെ അവിടെയ്ക്കയക്കില്ലെന്നു പറഞ്ഞ വാര്‍ത്തയുമായി വന്ന ചെല്ലപ്പന്‍ പിള്ള എന്ന രണ്ടാമനോടു ഭാസ്കരന്‍ സാറു ചോദിച്ചു പോയി. എന്താ ചേട്ടാ...കുഴപ്പം.കുഴ്പ്പം . നിന്റ്റെ ബാധ്യതകള്‍‍ തന്നെ.<br /><p>ബാധ്യതകളൊഴിക്കാന്‍ സാറിനു് വര്‍ഷങ്ങള്‍ വേണ്ടി വന്നു.<br />ആ ഒഴിക്കലില്‍ സാറിന്‍റെ വയസ്സും, അമ്മ ഉള്‍പ്പെടെ ഉള്ളവരുടെ സ്നേഹവും ക്ഷീണിച്ചു.<br />അപ്പോഴും ഭാസ്കരന്‍ സാര്‍ ചിരിക്കാന്‍ ശ്രമിക്കുമായിരുന്നു. </p><br />‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍-----------------------------------------------------------------<br /><br /><p>രാത്രി.<br /></p><p>സാവിത്രി പതിയെ എഴുന്നെറ്റു.<br /></p><p>സാറൊറങ്ങിയിട്ടില്ല.<br />അടുത്ത മുറിയിലെ വെളിച്ചം അവര്‍ ശ്രദ്ധിച്ചു.<br />പതിയെ നടന്നു.</p><p> വയ്യ...കാലുകള്‍ക്കു് പഴയ ബലമില്ല. കസേരയിലല്പം ഇരുന്നു പോയി.<br />ഓര്‍ക്കുകയായിരുന്നു.<br />സാറിനെ.<br />വായന ഒരു ഹരവും, ഇനിയും എന്തൊക്കെയോ ആകുമെന്നും കരുതി പ്രകാശമുള്ള മനസ്സുമായി നടക്കുന്ന പാവം ചേട്ടന്‍.<br />ഒരേ ഒരു മകന്‍‍. നല്ല മാര്‍ക്കു വാങ്ങി ഉയര്‍ച്ചകളിലേയ്ക്കു പോകുന്ന മകനു്, പി.എഫു് ഫണ്ടുകളില്‍ നിന്നു ലോണെടുത്തു് ചെലവുകള്‍ നേരിട്ട സാറു്.<br />ഭാസ്കാരന്‍ സാറു് എപ്പോഴും ചിരിക്കുമായിരുന്നു.</p><br /><p>ജോലി കിട്ടി മറുനാടിലേയ്ക്കു യാത്ര അയച്ചപ്പോഴും സാറിനു ചിരി ഉണ്ടായിരുന്നു.<br />വര്‍ഷങ്ങളില്‍ വല്ലപ്പോഴും വരുന്ന ഫോണ്‍ സംസാരങ്ങളീല്‍ സാറു സന്തോഷവാനാകുന്നതു് അവര്‍ കാണുമായിരുന്നു.<br />അവന്‍റെ കഴിഞ്ഞ മാസം വന്ന ഫോണിനു ശേഷം, സാറിന്‍റെ ചിരിയിലെ കൃത്രിമത്വം അവര്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയായിരുന്നു.</p><br /><p>പതിയെ നടന്നു.<br />ഭാസ്കരന്‍ സാറു് ചാരു കസേരയില്‍ കിടക്കുകയായിരുന്നു.<br />തുറന്നു വച്ച പുസ്തകം.<br /></p><p>മറിക്കുന്ന പേജുകള്‍ക്കിടയില്‍ വയ്ക്കുന്ന തുണ്ടു കടലാസ്സു് , സാറിന്‍റെ അച്ചടക്കമുള്ള മനസ്സുപോലെ അടങ്ങിയിരിക്കുന്നു. തുറന്ന് പേജുകളില്‍<br />കവിളിലൂടെ ഇറ്റു വീണ കണ്ണു നീറ് തുള്ളികള്‍ .</p><br /><p>പതിയെ വിളിച്ചു. ചേട്ടാ.... പ്രകാശം കാരണം തന്‍റെ ഉറക്കത്തിനു് ഭംഗം ഉണ്ടാകാതിരിക്കാനാണു് , ചേട്ടന്‍ അടുത്ത മുറിയിലിരുന്നു വായിക്കുന്നതു്. സാധാരണ വായന കഴിഞ്ഞു് പാതിരായില്‍ അടുത്തു വന്നു കിടക്കാറുള്ളതാണു് പതിവു്.</p>.<br /><p>വീണ്ടും വിളിച്ചു. ഭാസ്കരന്‍ സാര്‍ ഒരു കൊച്ചു കുഞ്ഞിനെ പോലെ അവരുടെ പുറകേ നടന്നു.</p><p> ബെഡ്ഡില്‍ കിടക്കുമ്പോഴും സാവിത്രിയ്ക്കു് ആ ഇരുട്ടിലും കാണാമായിരുന്നു.<br /></p><p>ഭാസ്കരന്‍ സാറു് ചിരിക്കുന്നതു്.</p><br />-------------------------------------------------------വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-24773664.post-88346892895515506012007-10-29T06:48:00.000+05:302007-10-28T19:16:32.743+05:30പൂജ്യം<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://bp2.blogger.com/_1ttXa8mUEPc/RySJYaYn5JI/AAAAAAAAAwg/m6F0GzhUaKo/s1600-h/pujyam.jpg111.jpg"><img style="cursor:pointer; cursor:hand;" src="http://bp2.blogger.com/_1ttXa8mUEPc/RySJYaYn5JI/AAAAAAAAAwg/m6F0GzhUaKo/s400/pujyam.jpg111.jpg" border="0" alt=""id="BLOGGER_PHOTO_ID_5126373328346932370" /></a><br /><b>പൂജ്യം.</b><br /><P>രാജ ഗോപാലനെന്ന പൂജ്യം അമ്മയൂടെ ഞാന്നു തുടങ്ങിയ മുലകള്‍ വലിച്ചു കുടിച്ചു.<br />താഴെ നിര്‍ത്തി ചന്തിക്കൊരു പെട കൊടുത്തിട്ടു് അമ്മ പറഞ്ഞു “ഇതില്‍ ഞാന്‍ ചന്യായം അരച്ചു തേക്കുന്നുണ്ടു്.<br />അഞ്ചു വയസ്സായിരിക്കുന്നു.”</P><br /><p>കൽപ്പണിക്കു പോയ അമ്മ തിരിച്ചു വരുന്നവരെ, രാജഗോപാലന്‍ പൂജ്യമായൊളിച്ചിരുന്നു.<br />അമ്മ വന്ന പാടെ അയാളാ മുലകള്‍ തേടി ഓടി എത്തി. ചന്യായത്തിന്‍റെ കയര്‍പ്പില്‍ ചില പൂജ്യങ്ങളെ അറിഞ്ഞു.</P><br /><P>വൈകുന്നേരമായി. പാരിജാതങ്ങളുടെ മൊട്ടുകളിലെ പൂജ്യങ്ങള്‍ കവിതകളായില്ല.<br />സുമ വന്നതു് ഉടഞ്ഞ സ്ലേറ്റിലെഴുതിയ ഒരു പൂജ്യം കാണിക്കാനായിരുന്നു.<br />മുറിപ്പാവാടയുടെ മുകളിലെ കറുത്ത മറവിലെ പൂജ്യം കണ്ടു് രാജഗോപലന്‍‍ വീണ്ടും ഒരു പൂജ്യമായി.</P><br /><P>ഏലിയാമ്മ സാറായിരുന്നു പൂജ്യത്തിനു് വിലയുണ്ടെന്നും അതു കണ്ടു പിടിച്ചതു് ഭാരതീയരാണെന്നും രാജഗോപാലനെ പഠിപ്പിച്ചു കൊടുത്തതു്. ഏലിയാമ്മ സാറൊരു പൂജ്യമാകുന്നതറിഞ്ഞു് അയാള്‍ പൂജ്യങ്ങളെ നോക്കി ചിരിക്കാന്‍ തുടങ്ങി.</P><br /><P>ഒളിച്ചോടിപ്പോയ പെങ്ങളെ ഓര്‍ത്തു് മറ്റൊരു പൂജ്യമായ അച്ഛനെ ഓര്‍ത്തും അയാള്‍‍ പൂജ്യമായി.<br />പൂജ്യങ്ങളുടെ വില പേശലില്‍ തന്നെ, തിരിച്ചു നിന്നു തുപ്പി പോയ ഭാര്യയും ഒരു പൂജ്യമായിരുന്നു എന്നയാള്‍ക്കു തോന്നി.</P><br /><P>ആരുമില്ലാത്ത ലോകത്തൊരു വട്ട പൂജ്യമായി നിന്നു് രാജ ഗോപാലന്‍ ചോദിച്ചു പോയി. <b>പൂജ്യത്തിന്‍റെ വിലയെന്തു്.?</B></P>വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-24773664.post-80628439408534087682007-10-24T12:39:00.000+05:302007-10-25T12:19:04.791+05:30അണ്ണനുറങ്ങാത്ത വീടു്.5(ഈ അദ്ധ്യായം ഇവിടെ അവസാനിക്കുന്നു)<a href="http://venuvenu.blogspot.com/2007/09/blog-post.html ">ഇവിടെ ഒന്നാം ഭാഗം</a><br /><a href="http://venuvenu.blogspot.com/2007/09/1.html ">ഇവിടെ രണ്ടാം ഭാഗം</a><br /><a href="http://venuvenu.blogspot.com/2007/09/2.html ">ഇവിടെ മൂന്നാം ഭാഗം</a><br /><a href="http://venuvenu.blogspot.com/2007/10/4.html ">ഇവിടെ നാലാം ഭാഗം</a><br /><br /><br /><br /><p>ആദ്യമായിരുന്നു കിഴക്കടത്തു വീട്ടിനു മുന്നില്‍‍ ഒരു പോലീസു് വണ്ടി വന്നു നിന്നതു്.</p><br /><p> പോലീസ്സുകാരനു് വഴി പറഞ്ഞു കൊടുത്ത ചൊക്കന്‍ പരമു ഗോപുരത്തിന്‍റെ പടികള്‍ക്കു പുറകില്‍ ഒളിച്ചു നിന്നു.</p><p> നേരം പര പരാ വെളുക്കുന്നതേയുള്ളായിരുന്നു. പാണയ്ക്കാട്ടു പുളിയിലെ കിളികള്‍ ഉണര്‍ന്നു തുടങ്ങി.</p><br />നാരായണന്‍ കുട്ടി.<br /><p>അമ്മൂമ്മയായിരുന്നു ആദ്യമുണര്‍ന്നതു്. ആ ശബ്ദം കേട്ടതും.<br />അമ്മ ഉറങ്ങുകയായിരുന്നു.<br />കുഞ്ഞമ്മ ഭാഗവതം കെട്ടി നോക്കാന്‍ ഭസ്മം ഇട്ടു് താറുടുക്കുകയായിരുന്നു. </p><br /><p>അയാള്‍ തലേ ദിവസം പൊലയന്‍ കുന്നിലെ സ്റ്റഡി ക്ലാസ്സിലെ ബാലേട്ടന്‍റെ തീ പാറുന്ന മുഖം സ്വപ്നത്തില്‍ കാണുകയായിരുന്നു. ബാലേട്ടന്‍റെ വാക്കുകളിലൂടെ തലമുടിയും താടിയും വളര്‍ത്തി മറ്റൊരു സമത്വ സുന്ദര യുഗം സ്വപ്നം കണ്ടയാള്‍ ചിരിച്ചുറങ്ങുകയായിരുന്നു.</p><br /><p> ഒരു ദിവസം സദാശിവന്‍ പിള്ള പറഞ്ഞു. സാറേ...25 പേരില്‍ കൂടുതലായിരിക്കുന്നു പൈസായൊന്നും തരാതെ പഠിക്കുന്ന കുട്ടികള്‍. ഒക്കെ സാറിന്‍റെ പേരിലെത്തിയവരാണു്. ഇങ്ങ്നെ പോയാല്‍...?<br /> അയാള്‍ ഒന്നും പറഞ്ഞില്ല.</p><br /><p>കഴിഞ്ഞ ആഴ്ചയിലും അദ്ദേഹം തന്നെ വിളിച്ചു പറഞ്ഞു. നാരായണന്‍ കുട്ടീമാഷേ... എനിക്കു പറയാതിരിക്കാന്‍‍ വയ്യ. ഇവിടെ പഠിക്കുന്ന കുട്ടികളുടെ പല രക്ഷകര്‍ത്താക്കളും താന്‍ പഠിപ്പിക്കുന്നതിനെ ഇഷ്ടപ്പെടുന്നില്ലാ എന്നു പറയുന്നു. കുട്ടികള് വഴിതെറ്റുന്നു എന്നൊക്കെ. ഇങ്ങനെ പോയാല്‍...?<br />അയാള്‍ക്കതു സഹിക്കാന്‍ പറ്റിയില്ല.</p><p>രാജിക്കത്തെഴുതി സാറിനു നല്‍കി, നടന്നു നീങ്ങുന്ന നാരായണന്‍ കുട്ടിയെ നോക്കി സദാശിവന്‍ പിള്ള സാറെന്തോ ആത്മഗതം ചെയ്തു.</p><br /><p>അന്നു രാത്രിയിലും പോറ്റി ഗോപുര ചരുവില്‍ വിസ്മൃതിയുടെ പുകയില്‍ ലയിച്ചിരുപ്പുണ്ടായിരുന്നു.<br />വെറുതേ അയാള്‍‍ അടുത്തിരുന്നു. ഏതെങ്കിലും മഹാ ശബ്ദം ഉരിയാടിയെങ്കില്‍ എന്നാശിച്ചു. ഉതി മുകളിലെ കണ്ണു് ഏതോ പ്രകാശ യുഗങ്ങള്‍ക്കപ്പുറമുള്ള നക്ഷത്രങ്ങളില്‍ നിര്‍ത്തി തന്നോടു പോകാന്‍ ആംഗ്യം കാണിക്കുന്നതയാളറിഞ്ഞു. പോറ്റിയൊരു നിശബ്ദതതയായി മാറിക്കൊണ്ടിരുന്നതു് അയാള്‍ മനസ്സിലാക്കാന്‍ തുടങ്ങിയിരുന്നു.</p><br />‍‍‍‍‍‍‍‍‍‍‍---------------------------------------------------------------------------------<br /><p>വാര്യത്തെ സുധ അന്നു പതിവിലും നേരത്തേ എഴുന്നേറ്റു.<br />സമൃദ്ധമായ തലമുടി വാരി കെട്ടി, അമ്മയെ ഉണര്‍ത്താതെ കിഴക്കു വശത്തെ ജനാലയിലൂടെ വെളിയിലേയ്ക്കു നോക്കി. പള്ളി ഉണര്‍ത്തിയ ശബ്ദം കേട്ട സുധയ്ക്കറിയാമായിരുന്നു സമയം. വെളുപ്പിനേ നാലു മണി എന്തായാലും കഴിഞ്ഞിരിക്കുന്നു.</p><br /><p>പുലയന്‍ കുന്നില്‍ നിന്നും ശീലാന്തി ചെടികള്‍ തഴുകി വന്ന കാറ്റു്.<br />നാരായണന്‍ കുട്ടിയുടെ വീടു് മാത്രം ഒരു ശാപ മോക്ഷത്തിനു് തപസ്സു ചെയ്യുന്നതായവള്‍ക്കു് തോന്നി.<br />ഒരുമിച്ചു് പഠിച്ച നാരായണന്‍ കുട്ടിയുടെ മാറ്റങ്ങള്‍ അവളൊരു സിനിമയിലേതു പോലെ ഓര്‍ത്തു പോയി.<br />സത്യത്തിന്‍റെ മുഖങ്ങള്‍ മാത്രം ഇഷ്ടപ്പെട്ട നാരായണന്‍ കുട്ടി.<br />മോഹന്‍ ലാലിന്‍റെ പോസ്റ്ററിലിനു മുന്നില്‍ തുപ്പുന്ന അമ്മൂമ്മ.<br />ജാനുവമ്മയുടെ പുര മേയുമ്പോള്‍ വയ്യുവോളം നില്‍ക്കുന്ന കൊച്ചു പയ്യന്‍.<br />കൊച്ചുകുട്ടന്‍ പിള്ള സ്വാമി ആരോരുമില്ലാതെ ആശുപത്രിയില്‍ കിടന്നപ്പോള്‍ തീട്ടവും മൂത്രവും കോരിയ ആ കൊച്ചു ചെറുപ്പക്കാരന്‍‍.</p><br /><p> ഓര്‍ക്കുകയായിരുന്നു.കോളേജില്‍ പോകുന്ന ദിവസങ്ങള്‍. ബസ്സിറങ്ങി രണ്ടു കിലോമീറ്റര്‍ നടന്നു വീട്ടിലെത്തേണ്ടുന്ന പതിവു യാത്രകള്‍.<br />ഒറ്റയടി പാത. വഴിയിലെ തോടിലൊരു കാലു നനയ്ക്കല്‍. ഒരിക്കലല്ല എന്നും അതു പതിവായിരുന്നു. പാവാട ഉയരുന്നതനുസരിച്ചു് വെള്ളം തെറിപ്പിച്ചു് ചിരിക്കുന്ന നാരായണന്‍. </p><br /><p>എന്നോ ഒരു ദിവസം തോടു വക്കിലെ സന്തോഷം പങ്കിടുകയായിരുന്നു. അന്നു നേരത്തെ കോളേജിലെ ക്ലാസ്സു കഴിഞ്ഞതിനാല്‍ നേരത്തെ എത്തിയിരുന്നു. ഒറ്റയടി പാതയില്‍ അന്നു് വെയിലുണ്ടായിരുന്നു.<br />വെയിലിനു് പുന്നെല്ലിന്‍റെ മണമുണ്ടായിരുന്നു. തോട്ടു കരയിലിരിക്കുംപ്പോള്‍ ഒഴുകിയ കാറ്റിനും ഒരു ചേറിന്‍റെ മണമുണ്ടായിരുന്നു. പാവാട നനയുന്നതനുസരിച്ചു് അവര്‍ ചിരിച്ചു.<br />വെയില് മങ്ങി, ചന്നം ചിന്നം ഒരു മഴ ചിതറി. അവര്‍ പാടി ചിരിച്ചു. “വെയിലും മഴയും കാടന്‍റെ പെണ്ണു കെട്ടു്.“ പിന്നെയും വെയിലു വന്നു, മഴയും. മഴ ഒലിച്ചിറങ്ങുന്ന സുധയുടെ മുഖത്തു് നാരായണന്‍ കുട്ടി നോക്കി. നെറ്റിയിലൂടെ കവിളിലൂടെ ഒലിച്ചിറങ്ങിയ മഴ നാരായണന്‍ കുട്ടിയുടെ മുഖത്തു വീണു. അവര്‍ ചിരിച്ചു കൊണ്ടോടി. വെയിലും മഴയും കാടനു പെണ്ണു കെട്ടു്.</p><br /><p>അതൊക്കെ ഇന്നലെ ആയിരുന്നു.</p><br /><p>“പുറകിലെ ശബ്ദം, സുധേ ഇന്നു് നീ നേരത്തേ.?“<br />അവള്‍ ചിരിച്ചു. ഒക്കെ ഉണ്ടമ്മേ. അതൊക്കെ പിന്നെ പറയാം.<br />സുധ കുളിച്ചൊരുങ്ങി. സമൃദ്ധമായ തലമുടിയുടെ അറ്റം ചുരുട്ടി കെട്ടി. കണ്ണെഴുതി. ഒരു കൊച്ചു പൊട്ടും ഇട്ട് കണ്ണാടിയില്‍ നോക്കി. കാടന്‍റെ പെണ്ണു കെട്ടു്, അതോര്‍ത്തു് ചിരിച്ചു.</p><br /><p>സദാശിവന്‍ പിള്ള സാറിന്‍റെ പാരലല്‍ കോളേജില്‍ കണക്കു പഠിപ്പിക്കാന്‍ അവളെ വിളിച്ചിരിക്കയാണു്.<br />നാരായണന്‍ കുട്ടിയുടെ പാരലല്‍ കോളേജില്‍.<br />ഇന്നു്. ഇന്നു് ചെല്ലാനാണു് പറഞ്ഞിരിക്കുന്നതു്. അച്ഛന്‍‍ വന്നു പറഞ്ഞതു് ഇന്നലെ ആയിരുന്നു.<br />നാരായണന്‍ കുട്ടി പഠിപ്പിക്കുന്നതിനാല്‍ ദൂരെയുള്ള കുട്ടികളും അവിടെ വന്നു പഠിക്കുന്നു. ആ കോളേജിന്‍റെ വിജയം തന്നെ അയാളാണെന്നു് സുധയ്ക്കു് തോന്നിയിരുന്നു.</p><br /><p>സുധ ഒരുങ്ങി വീണ്ടും ജനാലയിലൂടെ വെളിയിലേയ്ക്കു നോക്കി.<br />മുറ്റത്തെ കിളിമരത്തിലെ കുരുവികളുണര്‍ന്നു തുടങ്ങിയതേയുള്ളു.<br />ഗേറ്റിനടുത്തേക്കു് പേപ്പര്‍ എറിഞ്ഞു് പത്രക്കാരന്‍ കടന്നു പോകുന്നു.<br />സുധ കതകു തുറന്നു.<br />പേപ്പറെടുത്തു് നാരായണന്‍ കുട്ടിയുടെ വീട്ടിലേയ്ക്കൊന്നു നോക്കി.</p><br /><p>ഇടവപ്പാതി മഴ .കാറ്റിലാടുന്ന മരങ്ങള്‍, ദിഗന്തങ്ങള്‍ ഗര്‍ജിക്കുന്ന ഇടികൊല്യാന്‍.<br />നാരായണന്‍ കുട്ടിയുടെ വീടിന്‍റെ വാതുക്കല്‍, പോലീസ്സെന്നു് എഴുതിയ ജീപ്പു കണ്ടു്, സുധ നിന്നു പോയി.<br />പാലു പാത്രങ്ങളുമായി വന്ന സോമനോടവള്‍ ചോദിച്ചു. “സോമാ എന്താ അവിടെ.?”<br />“ചേച്ചി അറിഞ്ഞില്ലേ. നാരായണന്‍ കുട്ടി സാറിനെ അറസ്റ്റു ചെയ്തു കൊണ്ടു പോകുവാ...“<br />എല്ലാം മനസ്സിലായ സുധ തിരിച്ചു വീട്ടിലേയ്ക്കു നടന്നു.<br />മുഖം കഴുകി പൊട്ടു മായ്ച്ചു് പഴയ വേഷത്തിലായ സുധ ജനലിനടുത്തു വന്നു നിന്നു.<br />തലേ ദിവസം എഴുതിയ കഥയുടെ കടലാസ്സു കഷണങ്ങളെ ‍ മുറ്റത്തേയ്ക്കു് പറത്തി.. ...</p><br /><br /><br />----------------------------------------------------<br /><p>സാക്ഷകള്‍ക്കു് ബലമില്ലെന്നും സാക്ഷ വെറും സങ്കല്പമാണെന്നും അറിയുന്ന പൊരുളില്‍ അയാളുണര്‍ന്നു പോയി.<br />ഒരു പാഠം വായിച്ചു. അമ്മ എന്നും കാച്ചിയ പാല്‍ തരും, അതു കുടിക്കാഞ്ഞാല്‍ അമ്മ കരയും. എന്തിനാണു് അമ്മ കരയുന്നതു്.?<br />വായിച്ച പേജുകള്‍ നുള്ളി കീറി ആരും ഒരിക്കലും വായിക്കാതിരിക്കാനതിനെ കീറി പറത്തി.</p><br /><p>സ്വയം ഒരു സാക്ഷയുടെ സാക്ഷാത്ക്കാരം അന്വേഷിക്കുകയയായിരുന്നോ.?<br /></p><p>നാരായണാ....നീ ഒന്നിങ്ങോട്ടു വന്നേ.</p><p>എളുപ്പം. അമ്മൂമ്മയുടെ ശബ്ദമാണു്.</p><br /><p>അയാളന്നത്തെ പത്രം ഒന്നോടിക്കുകയായിരുന്നു.<br />പോലീസ്സു് എങ്കൌണ്ടറില്‍ മരിച്ച ബാലേട്ടന്‍റെ രക്തം പുരണ്ട പടം.<br />പെട്ടെന്നു് അലറി വിളിച്ചു പോയി.<br /></p><p>ലാല്‍ സലാം സഖാവേ.. മനസ്സിനുള്ളിലെ വിങ്ങലുകള്‍‍ കണ്ണീരായി പേപ്പറിലിറ്റു വീണു.</p><br /><p>നേരം വെളുത്തതോ മനുഷ്യരുണര്‍ന്നതോ അയാള്‍ക്കറിയേണ്ടിയിരുന്നില്ല. </p><br /><p><br />പുളി മരത്തിലെ കിളികള്‍ ചിലച്ചില്ല.<br />അമ്മൂമ്മയൊന്നും പറഞ്ഞില്ല.<br />കുഞ്ഞമ്മയുടെ ഭാഗവതത്തില്‍ നിന്നും കീര്‍ത്തനങ്ങള്‍ കേട്ടില്ല.<br />അമ്മ നിഴലായി നില്‍ക്കുന്ന കട്ടിളപ്പടിയിലേയ്ക്കയാള്‍ നോക്കി പോയി.<br />ഉമ്മറപ്പടിയില്‍‍ ശബ്ദം കേട്ടുണര്‍ന്നു വന്ന രണ്ടു പെങ്ങന്മാരേയും അയാള്‍ നോക്കി.<br />അണ്ണനുറങ്ങാതിരുന്ന വീടു്............<br /></p><br /><p>പുറത്തു നിന്ന പോലീസ്സുകാരന്‍ കാണിച്ച കടലാസ്സു നോക്കി അയാള്‍ പകച്ചില്ല.<br />അറസ്റ്റു വാറണ്ടു്. </p><p>നാരായണന്‍ കുട്ടി പോലീസ്സു് ജീപ്പില്‍ കയറുമ്പോള്‍...<br />അമ്മൂമ്മയോര്‍ത്തു.<br />പള്ളിവേട്ട എഴുന്നള്ളിച്ചു വരുന്നു. നിറവയറുമ്മായി നിന്ന സരോജിനിയെ കാണിച്ചു് ശങ്കരനാരായണനോടു് അപേക്ഷിച്ചു് കിട്ടിയ ആണ്‍ തരി.<br />അമ്മ ഒരു കരിംചേമ്പു തണ്ടായി കുഴഞ്ഞു്....<br />കുഞ്ഞമ്മ....കെട്ടിയ ഭാഗവതത്തിലെ ദുഃശ്ശകുനങ്ങളെ ഓര്‍ത്തു്....<br /> പെങ്ങന്മാര്‍ ഒന്നും അറിയാതെ വിതുമ്പി....<br />ഇടവപ്പാതിയെ തോല്പിച്ചു നിന്ന നാരായണന്‍ കുട്ടിയൂടെ വീടാദ്യമായി തല കുനിച്ചു.<br />വീട്ടിനുള്ളിലെ കണ്ണുനീരു്‍ വീഴ്ത്തുന്ന പത്തായം വീണ്ടും വലിയ കഥകള്‍ കൂടി ഓര്‍മ്മയിലേയ്ക്കു് കുറിച്ചിട്ടു.</p><p>വെളിയില്‍‍ കിടന്ന പോലീസ്സു് ജീപ്പു് നാരായണന്‍ കുട്ടിയെയും കൊണ്ടു് നീങ്ങി.<br /><br />വാര്യത്തെ സുധ ഗേറ്റിനടുത്തു നില്‍ക്കുന്നതു് കണ്ടയാള്‍ നോക്കി.<br />എന്തോ പറയാനാഗ്രഹിച്ചതു് വേണ്ടെന്നു് ചിന്തിച്ചു് ഗോപുരത്തിനരുവിലെ ഉതിയുടെ ഉച്ചാം ശിഖരം നോക്കി എല്ലാം മറന്നായാള്‍ ഇരുന്നു.<br />ഒന്നും മറക്കരുതെന്നും എല്ലാം ഓര്‍മ്മിക്കാനുള്ളതാണെന്നും പഠിപ്പിച്ച മനസ്സു്.......</p><p>പാവം നാരായണന്‍‍കുട്ടി ഒന്നും ഓര്‍ക്കാതിരുന്നു...</p><p>------------------------------------------------------------<br /></p>വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-24773664.post-85488205100052606012007-10-10T22:07:00.000+05:302007-10-10T09:40:09.890+05:30അണ്ണനുറങ്ങാത്ത വീടു്.4<a href="http://venuvenu.blogspot.com/2007/09/blog-post.html ">ഇവിടെ ഒന്നാം ഭാഗം</a><br /><a href="http://venuvenu.blogspot.com/2007/09/1.html ">ഇവിടെ രണ്ടാം ഭാഗം</a><br /><a href="http://venuvenu.blogspot.com/2007/09/2.html ">ഇവിടെ മൂന്നാം ഭാഗം</a><br /><br /><P>പാരലല്‍ ക്ലാസ്സുകളിലെ പിരീയഡുകളില്‍ വിപ്ലവങ്ങളുടെ വെളിപാടുകള്‍ വിളമ്പുന്നതു നാരായണന്‍ കുട്ടി സാററിഞ്ഞില്ല. പുതിയ തലമുറ ഉണരുന്ന സ്വപ്നവുമായി ക്ലാസ്സുകള്‍ തുടര്‍ന്നു. <br />വിഷയം വിട്ടു് മേഞ്ഞു നടക്കുന്ന ആ ഒറ്റയാന്‍റെ ജല്പനങ്ങളിഷ്ടപ്പെട്ട കുഞ്ഞു കിടാവുകള്‍ പൊലയന്‍റെ കുടിലിലെ മണ്ണെന്ന വിളക്കിന്‍റെ സന്ദേശം ഉള്‍ക്കൊള്ളാന്‍ തുടങ്ങി.<br />രാത്രിയിലുറങ്ങാതിരുന്ന അണ്ണന്‍ ഓരോ ശബ്ദങ്ങളുടേയും പൊരുളന്വേഷിക്കാന്‍ ടോര്‍ച്ചുമായി ഓരോ സാക്ഷകളും തിരഞ്ഞു.</p><br /><P>നാരായണന്‍ കുട്ടിയുടെ, മൂത്ത പെങ്ങള്ക്കു് ഒരു ഗള്‍ഫുകാരന്‍റെ ആലോചന വന്നു. പയ്യന്‍റെ വീട്ടില്‍ ഒരൊച്ഛനായെത്തിയതു് നാരായണന്‍ കുട്ടി ആയിരുന്നു.</P><br /><P>ചെറുക്കന്‍റെ അമ്മാവന്‍ ചോദിച്ചു. “ഇതൊരു കല്യാണമാണു്. പെണ്ണിന്‍റെ അച്ഛന്‍, അമ്മാവന്‍....?”<br />ചെറുക്കനേക്കാള്‍ പ്രായം കുറഞ്ഞ അണ്ണനായ അയാള്‍ അവിടെ ഉണ്ടായിരുന്നു. <br />അച്ഛനായും അമ്മാവനായും ഒക്കെ.<br />“ഓഹോ.... പറയൂ...”<br />ഞങ്ങളുടെ പയ്യന്‍ അഞ്ചക്ക ശമ്പളം ഗള്‍ഫില്‍......<br />“നിങ്ങള്‍ക്കെന്തു കൊടുക്കാനൊക്കും.....”</P><br /><P>നാരായണന്‍ കുട്ടി എന്ന അണ്ണന്‍ കണക്കു കൂട്ടുകയായിരുന്നു....<br />മനസ്സിലൂടെ കണക്കുകള്‍ കൂട്ടുകയും കുറയ്ക്കുകയും ചെയ്തു കൊണ്ടിരുന്ന നാരായണന്‍ കുട്ടി....</P><br /><P>സ്കൂളിലെ ശ്രീജയെ ഓര്‍ക്കാന്‍‍ തുടങ്ങി..<br /> പാദസരങ്ങളുമായി സുഭദ്ര....<br /> നിശ്ശബ്ദതയുടെ നിര്മ്മാല്യ പുഷ്പമായ സുധ....<br />കിണറ്റുകരയില്‍‍ ഇരുന്ന നാരായണന്‍‍ കുട്ടി ഒരു തെള്ളിനു് തന്‍റെ സ്വപ്നങ്ങളൊക്കെ കിണറ്റിലേയ്ക്കു് തള്ളിയിട്ടു.</P><br /><br /> <P>വീടും പുരയിടവും തൊടിയും നില്‍ക്കട്ടെ.<br />ഒരേക്കാര്‍ തെങ്ങും പുരയിടം എഴുതാം....<br />തൊടിയും പുരയിടവും ഒരു പുഴയായി.<br /> അതിലൊരു കൊച്ചു വള്ളത്തിലിരിക്കുന്ന ഇളയ പെങ്ങന്മാരെ വീണ്ടും അയാള്‍ ഓര്‍ത്തു പോയി.</P><P> നിറ വയറുമായി നിന്ന അമ്മയെ പള്ളിവേട്ട എഴുന്നള്ളിപ്പിനു് കാണിച്ചു് പ്രാര്ഥിച്ച അമ്മുമ്മയേയും ഓര്‍ത്തു പോയി.</P><br /><P>അയാള്‍ പറഞ്ഞു. “ഒരേക്കര്‍ തെങ്ങിന്‍ പുരയിടവും പിന്നെ സ്വര്‍ണവും....”</P><br /><P>അപ്പോഴും നാരായണന്‍ കുട്ടി കിണറ്റു കരയിലിരുന്നു കണക്കു കൂട്ടുകയായിരുന്നു....<br />കിണറ്റില്‍ വീണ സ്വപ്നങ്ങളൊക്കെ രക്ഷിക്കാനൊക്കാത്ത അഗാധതയിലേയ്ക്കു് പോകുന്നതു് ദൈന്യമായി നോക്കി നിന്നു.<br />ചെറുക്കനോടു് അമ്മാവന്‍ പറയുന്നതു കേള്‍ക്കാമായിരുന്നു.<br />നിന്‍റെ ഒരു മാസത്തെ ശമ്പളം....ഒക്കെ കണക്കു് നോക്കുമ്പോള്‍ ഇതൊരു നഷ്ടക്കച്ചവടമാണു്.. കുമാറേ....<br /> കുമാറിന്‍റെ മനസ്സോ മൂത്ത പെങ്ങളുടെ സൌന്ദര്യമോ....എന്തോ...<br />ആ കല്യാണം.</P><br /><P>ആ ഗ്രാമത്തിലെ ഏതു കല്യാണത്തിനും നാരായണന്‍ കുട്ടിയുണ്ടായിരുന്നല്ലോ.<br /> ഏതു മരണത്തിനും അയാളുണ്ടായിരുന്നല്ലോ.<br />എന്തിനു് ജാനുവമ്മയുടെ കാലൊടിഞ്ഞപ്പോഴും സുമതി ചേച്ചിയൂടെ പ്രിയ ഭാസ്ക്കരന്‍ ചേട്ടനെ ആസ്പത്രിയിലെത്തിക്കാനും..<br />ഒരു കൊലയ്ക്കു് കാത്തിരുന്ന മുട്ടത്തെ വാസു കലങ്ങില്‍ നിന്നു് താഴെ വീണതു കണ്ടോടിയെത്തിയതും മറ്റാരുമായിരുന്നല്ലോ.</P><br /><P>ഊട്ടു പുരയില്‍ ബഹളങ്ങളായിരുന്നു. തേങ്ങ തിരുമുന്ന ചേച്ചിമാരോടൊക്കെ കുശലം ചോദിച്ചു് കടക്കണ്ണുകളില്‍‍ നഷ്ടപ്പെട്ട ചിരികളുമായി ചേട്ടന്മാര്‍. കറിക്കരിയുന്നവരുടെ തമാശകള്‍. സാമ്പാറിന്‍റെ മണം നോക്കി ഉപ്പു് നിശ്ച്ഛയിക്കുന്ന വാസു പിള്ള എന്ന പാചകക്കാരന്‍. അയാള്‍ എല്ലാവരേയും സ്നേഹിച്ചു് ആ ഒച്ചയുടേയും ബഹളത്തിന്‍റേയും സമുദ്രത്തില്‍ നടന്നു. “ നാരായണാ നീ പോയി ഒറങ്ങിക്കോ. ഇവിടെ എല്ലാം റഡിയായിക്കോളും. ഇയ്യാള്‍ ഒറക്കം ഒഴിയണ്ടാ.” <br />വെറുതേ ചിരിച്ചു നിന്നയാള്‍.</P><br /><P>സുധയും തന്‍റെ അമ്മയോടൊപ്പം ഊട്ടു പുരയിലുണ്ടെന്നതു് അയാള്‍ കണ്ടു.<br />മുണ്ടിന്‍റെ കോന്തല ഉയര്‍ത്തി നിന്നു് എന്തൊക്കെയോ ജോലി ചെയ്യുന്നു അവര്‍. അതിനപ്പുറം തന്നെ മാത്രം ശ്രദ്ധിച്ചു നില്‍ക്കുന്ന സുധ.<br />ഊട്ടുപുരയില്‍ നിന്നു് വെളിയിലിറങ്ങി.<br />തൊട്ടടുത്ത ഗോപുരം വിജനമായിരുന്നു. ബഞ്ചമിന്‍‍ പഠിപ്പിച്ച സിഗരറ്റൊരെണ്ണം ചുണ്ടില്‍ വച്ചു കത്തിച്ചു.<br />തൊട്ടടുത്ത ഉതി മരത്തിന്‍റെ ഇരുട്ടു നിറഞ്ഞു നിന്ന കൊമ്പില്‍ നിന്നു് ഒരു കൊച്ചു പക്ഷി ചിലച്ചു പൊങ്ങി പറന്നു.</P><br /><P>ഇരുട്ടിന്‍റെ മറ പിടിച്ചു് തന്‍റെ അടുത്തു വന്ന നിഴല്‍‍ സുധയായിരുന്നു. കണ്ണിലൊളിപ്പിച്ച കുസൃതിയുമായവള്‍ ചോദിച്ചു. “ഒരു ജന്മ സാഫല്യം അല്ലേ.“ എഴുതാനിരിക്കുന്ന അവളുടെ ഒരു കഥയ്ക്കു വേണ്ടി ഒരു മുഖാമുഖമാണോ എന്നയാള്‍ സംശയിച്ചു. അല്ല. അവള്‍ അടുത്തിരുന്നു. പറഞ്ഞതൊക്കെ അവള്‍ക്കു മനസ്സിലായി.അവള്‍ പറഞ്ഞതൊക്കെ അയാള്‍ക്കും. അവളുടെ നെഞ്ചു പല പ്രാവശ്യം ഉയര്‍ന്നു താഴ്ന്നു. കര്‍പ്പൂരം മണക്കുന്ന അവളുടെ കൈകളെ വിടുവിച്ചു് അയാള്‍ ഓര്‍ത്തു. നാളെ ചെക്കനിടാനുള്ള മോതിരം തട്ടാനെത്തിച്ചോ. അവര്‍ രണ്ടു പേരും ഊട്ടു പുരയിലേയ്ക്കു നടന്നു.</p> <P>അയാളുടെ ഒത്തിരി സുഹൃത്തുക്കള്‍‍ ദേഹണ്ഡത്തില്‍ മുഴുകിയിരിക്കുന്നു. നേരേ വീട്ടിലേയ്ക്കു നടന്നു. അമ്മയോടനുവാദം വാങ്ങിയ സുധയും അയാളോടൊപ്പം ഉണ്ടായിരുന്നു. വീട്ടിലെത്തിയപ്പോഴേ അറിഞ്ഞു. മോതിരം ഒക്കെ എത്തിയിരിക്കുന്നു. അമ്മൂമ്മ പറഞ്ഞു. :നാരായണാ, നീ ഇനി ഇത്തിരി കിടക്കു്. നാളെ നിന്നെയും പലരും കാണുന്നതാ. ഒറക്കം ഒഴിഞ്ഞാല്‍ മുഖം ചീര്ത്തിരിക്കും.”</P><br /><P>പിറ്റേ ദിവസം, കൊട്ടും കുരവയിലും കല്യാണം നടന്നു. ഒരരുവില്‍ നിന്നു തന്നെ മാത്രം ശ്രദ്ധിക്കുന്ന സുധയെ അയാള്‍ക്കു് നോക്കാതിരിക്കാന്‍ കഴിഞ്ഞിരുന്നില്ല. </P><br /><br /> <P>പൊലയക്കുടിയിലെ സ്റ്റഡി ക്ലാസ്സിനു ശേഷം മടങ്ങുകയായിരുന്നു അയാള്‍.<br />രാത്രിയുട സംഗീതം ചീവീടുകള്‍ക്കു കൊടുത്ത പ്രകൃതി , ഒളിച്ചു നില്‍ക്കുന്നതു കാണാമായിരുന്നു.<br />ഗോപുര മതിലിനു താഴെയുള്ള കല്ലു ബഞ്ചില്‍ ഇരിക്കുന്നതു പോറ്റിയാണെന്നും അയാള്ക്കറിയാമായിരുന്നു.<br />കണ്ണുകള്‍ അടുത്തു നില്‍ക്കുന്ന വയസ്സന്‍ പേരാലിന്‍റെ തുഞ്ചത്തെ കൊമ്പില്‍ അര്‍പ്പിച്ചിരുന്ന പോറ്റി പറഞ്ഞു. “എടാ നാരായണന്‍ കുട്ടീ .... സത്യം ഉണ്ടു്.” “ ങെ ഇന്നലെയല്ലെ പോറ്റി പറഞ്ഞതു്. എല്ലാം മിഥ്യ ആണെന്നു്. ” “മരണമാണു് സത്യം.” പോറ്റി ചിരിച്ചു. ചിരിക്കുമ്പോള്‍ പോറ്റിയുടെ കണ്ണുകള്‍ വയസ്സന്‍ ആഞ്ഞിലിയുടെ ഉച്ചാം തലയ്ക്കലെ കൊച്ചു കവരത്തിന്‍റെ ഉച്ചാം തലയില്‍ തൂങ്ങിയിരുന്നു.<br />പിന്നെയും പോറ്റിയുടെ കഥനങ്ങളിലൂടെ അയാള്‍ പടി ഇറങ്ങി. സത്യം മരണമാണെന്ന പുതിയ അറിവുമായി.</P><br /><P>ഏതോ പ്രകാശവലയത്തിലെ‍ ഒരു ചെറു കൈത്തിരി സ്വപ്നം കണ്ടുറങ്ങിപ്പോയി. </P><br />---------------------------------------------------------<br /><br />ഉറക്കത്തിലേതോ ഓര്‍മ്മയിലെ ഒരു കുട്ടിക്കാലം......<br /><br /><P>പട്ടാളത്തില്‍ നിന്നും വന്ന കൊച്ചച്ഛനില്‍ അയാള്‍ അച്ഛനെ കാണുകയായിരുന്നു. ആണില്ലാത്ത വീട്ടിലെ ആണിന്‍റെ മണം അനുഭവിക്കുകയായിരുന്നു അയാള്‍. പട്ടാള കഥകള്‍ കേട്ടു് നാരായണന്‍ കുട്ടി ചിരിച്ചു. ഒരച്ഛനെ അടുത്തറിയുന്ന രണ്ടു മാസങ്ങള്‍. കാശ്മീരില്‍ നിന്നു കൊണ്ടു വന്ന കൊച്ചച്ചന്‍റെ ഒരു പഴയ ഉടുപ്പു് വെട്ടി ചെറുതാക്കി. ക്ലാസ്സിലെ സുഭദ്രയുടെ മുന്നില്‍ ആദ്യമായഭിമാനത്തോടെ നിന്നു. നോക്കു സുഭ്ദ്രേ...എനിക്കും ഒരച്ഛനുണ്ടു്. എന്നു പറയാന്‍.</P><br /><p>സുഭദ്ര തന്‍റെ വെളുത്ത വെള്ളി കൊലുസ്സും കൊലുസ്സിനു മുകളിലെ വെളുത്ത കാലുകളും കാണിച്ചു് ചിരിച്ചു.</P><br /><P>ഗോപുരത്തിലന്നൊക്കെ ഇരുന്നു വെടിയടിച്ചിരുന്ന അണ്ണന്മാര്‍ ചോദിച്ചു. നാരായണൊ.പുത്തന്‍ ഉടുപ്പൊക്കെ. കൊച്ചച്ഛന്‍ പട്ടാളത്തില്‍ നിന്നു കൊണ്ടുവന്നതാ. അങ്ങനെ പറയുമ്പോള്‍ ഗോപുരത്തോളം ഉയരം വച്ചതായി അയാള്‍ക്കു തോന്നി. അപ്പോഴാരോ ചോദിച്ച ചോദ്യം ഓര്‍ക്കുന്നു. നാരായണാ നിന്‍റെ കൊച്ചച്ചന്‍‍ തോക്കു കൊണ്ടുവന്നിട്ടുണ്ടോ.? കൂട്ട ചിരിയിലേയ്ക്കു നോക്കി നാരായണന്‍ പറയും. ഇല്ല ഞാനിതുവരെ കണ്ടില്ല. അഭിമാനത്തോടെ അയാള്‍ ഗോപുരം ഇറങ്ങുമായിരുന്നു. പുറകിലെ അണ്ണന്മാരുടെ കൂട്ട ചിരിയുടെ അര്‍ത്ഥമറിയാതെ പാവം അയാള് നടന്നതു് നോക്കി ശങ്കരനാരായണനും ചിരിച്ചുവോ.?</P>.<br /><p>വീട്ടിലെത്തുമ്പോള്‍ അമ്മ കിടന്നു കഴിഞ്ഞിരിക്കും. അമ്മൂമ്മ പറയും നാരായണാ,,,അത്താഴം എടുത്തു വച്ചിരിക്കുന്നു. നീ എന്തേ താമസിച്ചതു്.?</P><br /><p>"കൂട്ടുകാരൊക്കെ ഗോപുരത്തിലുണ്ടായിരുന്നു. സംസാരിച്ചു സമയം പോയതറിഞ്ഞില്ല."<br /><P> മൂത്ത പെങ്ങള്‍ കൊച്ചു പാവാടയുടുത്തു് കുഞ്ഞമ്മയുടെ അടുത്തു കിടക്കുന്നുണ്ടായിരുന്നു. രണ്ടാമത്തവള്‍ അമ്മൂമ്മയുടെ കൂടെയും.</P><br /><P>അത്താഴം കഴിക്കുമ്പോള്‍‍ കണ്ടു, ഒരു ചെറു മുറി മുട്ടയപ്പം. കൊച്ചച്ഛനുണ്ടാക്കിയതാണു്. നാരായണന്‍ കുട്ടി സന്തോഷത്തോടെ അത്താഴം ഉണ്ടു. അമ്മ എപ്പോഴേ അടുത്ത മുറിയില്‍ ഉറങ്ങിയിരുന്നു.കൊച്ചച്ഛനും...</P><br /><P>ഒന്നും ആലോചിക്കാനറിയാത്ത നാരായണന്‍ കുട്ടിയുടെ മടിയിലിരുന്നു കളിക്കാന്‍‍, അമ്മ മൂന്നാമത്തെ പെങ്ങളെ നല്‍കിയതു് കൊച്ചച്ചന്‍‍ ലീവു് കഴിഞ്ഞു് പോയൊരു വര്‍ഷത്തിനു ശേഷം ആയിരുന്നു. </p><br />നാരായണന്‍‍ കുട്ടിയ്ക്കു് ഓര്‍മ്മകള്‍ക്കൊരു പഞ്ഞവുമില്ല. ഓര്‍മ്മകളുടെ ചെപ്പു കുടങ്ങളിലെ കണ്ണുനീര് മുത്തുകള്‍‍ എന്നും അയാള്‍ക്കൊരു ബോധി വ്റൃക്ഷം നല്‍കി.<br />------------------------------------------------------<br /><P>അതിരാവിലെ ആരോ വിളിച്ചുണര്‍ത്തുന്ന പോലെ ഉണരുന്ന അമ്മ.<br />അതിനു മുന്നെ അമ്പലത്തിലെ പള്ളിയുണര്‍ത്തുന്നതിനു മുന്നേ മുറുക്കാനൊന്നു ചവച്ചു തുപ്പി പിന്നെ ഉറങ്ങാനായി ഉണരുന്ന അമ്മൂമ്മ. നീ ഇതുവരെ ഉറങ്ങിയില്ലേ എന്നു് രാത്രി മൂന്നു മണിക്കു് ദുസ്വപ്നങ്ങള്‍ കണ്ടുണരുന്ന കുഞ്ഞമ്മ. തനിക്കു മാത്രം വിധിക്കപ്പെട്ട നിര്‍മ്മാല്യങ്ങള്‍.</P><br /><P>നാരായണന്‍ കുട്ടി എന്തൊക്കെയോ ആവാനായി രാത്രി ഉറങ്ങാതിരുന്നു പോയി. പുസ്തകങ്ങള്‍ അയാളുടെ കട്ടിലിലൊരു കൊച്ചു മെത്തയായിക്കൊണ്ടിരുന്നു.<br />മനസ്സിലൊരു നിര്‍മ്മാല്യ വിഗ്രഹം. അഭിഷേക ശില‍ കണ്ണുനീര്‍ തീര്‍ത്ഥമാകാന്‍‍ തുടങ്ങിയിരിക്കുന്നു.</p><br /><P>പുലയന്‍ കുന്നിലെ ഗിരി പ്രഭാഷണങ്ങളില്‍‍ തള്ര്ന്നു നടന്നു വരുന്ന ഒരു രാത്രി. “ആരാ നാരായണനാ.” “അതേ. ”<br />നടു റോഡില്‍‍ ദാസ്സേട്ടന്‍ നില്‍ക്കുന്നു. ആറടി ഉയരവും ശുഷ്ക്കിച്ച ശരീരവും ആ നെഞ്ചു നിറയെ ചുമയുമായി ദാസേട്ടനെന്ന പഴയ സഖാവു്. അടുത്തു കണ്ട കലങ്ങില്‍ അയാളോടിരിക്കാന്‍ പറഞ്ഞു. പിന്നെ ദാസേട്ടന്‍ തന്‍റെ നെഞ്ചു കലങ്ങിയ, കലക്കിയ വിപ്ലവ ചരിത്രങ്ങള്‍ പറഞ്ഞു തന്നു. കുറേ ഉപദേശങ്ങളും. രാത്രി ഒരു മണിയോടെ പിരിയുമ്പോള്‍‍ ദാസേട്ടന്‍‍ കരഞ്ഞിരുന്നോ. അതോ അയാളായിരുന്നോ കരഞ്ഞു പോയതു്.</P><br /><P>റോഡിനു് വീതി കൂടിയതു പോലെ അയാള്‍ക്കു തോന്നി. വിശാലമായ വലിയ ഇടവഴിയില്‍ അമ്മൂമ്മ പറയുന്ന മറുത ഇറങ്ങുന്ന സമയം. സുധയുട വീടിനുള്ളില്‍ ഒരു ചെറു തിരി വെട്ടം ഉണ്ടു്. ഏതോ പുസ്തകം പുകച്ചു കളയുന്ന സുധയെ അയാള്‍ക്കറിയാം. തന്നോടെന്നും സഹതാപവുമായി പിന്നേ നടക്കുന്ന സുധയെ അയാള്‍ ഇഷ്ടപ്പെട്ടിരുന്നു.</p><br /><p>ജാനുവമ്മയുടെ വളര്‍ത്തു നായ ഗേറ്റിനുള്ളില്‍ നിന്നു് കുരച്ചു. അയാളുടെ കാൽപ്പെരുമാറ്റവും അയാള്‍ക്കു് അലോസരമായി തോന്നി.</P><br /><p>ഇടവപ്പാതി പുച്ഛിച്ചു നിര്‍ത്തിയിരിക്കുന്ന ആ മണ്‍കൂരയില്‍ തന്‍റെ പത്തായം ഒത്തിരി കഥകളുമായി അയാളെ കാത്തിരുന്നു. ശബ്ദമുണ്ടാക്കാതെ കിടന്ന നാരായണന്‍ കുട്ടി കേള്ക്കുന്നുണ്ടായിരുന്നു...അപ്പുറത്തു് അമ്മൂമ്മ പറയുന്നതു്. നാളെ കേശവനെ വിളിച്ചു് കവടി നിരത്തിയിട്ടു തന്നെ കാര്യം. <br />ഒന്നുമറിയാതെ തന്‍റെ കൊച്ചു പെങ്ങന്മാരുടെ രാത്രിയുടെ പിച്ചും പറയലില്‍ നാരായണന്‍ കുട്ടി ഉറങ്ങാന്‍ കിടന്നു.</P><br /><P>പറഞ്ഞു തീര്ക്കാന്‍ കഴിയാത്ത ഒരു കഥയില്ലായ്മയിലെ ഒരു കണികയായി പാവം നാരായണന്‍ കുട്ടി ഓരോ സാക്ഷകളിലേയും പാപ പുണ്യങ്ങളോര്‍ത്തു്....</P><br />-----------------------------------------------------------------വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-24773664.post-24750713110682884842007-09-28T12:47:00.000+05:302007-10-09T13:35:50.510+05:30അണ്ണനുറങ്ങാത്ത വീടു്.3---------------------------------------------------------------------------------------------------------------<br /><a href="http://venuvenu.blogspot.com/2007/09/blog-post.html ">ഇവിടെ ഒന്നാം ഭാഗം</a><br /><a href="http://venuvenu.blogspot.com/2007/09/1.html ">ഇവിടെ രണ്ടാം ഭാഗം</a><br /><br /><span style="font-size:180%;"><span style="color: rgb(0, 0, 153);">അണ്ണനുറങ്ങാത്ത വീടു്.3.</span></span><br /><p>മാറ്റങ്ങളുടെ മഹാ സമുദ്രങ്ങളിലൊരു കണികയായി.<br />എവിടെയോ അഗസ്ത്യ പര്‍വ്വതം അന്വേഷിച്ച യാത്രയില്‍ വഴികള്‍ നഷ്ടപ്പെടാതെ...<br />മറ്റൊരു നാരായണത്തു ഭ്രാന്തന്‍റെ പ്രേതമായൊക്കെ അലഞ്ഞു തെരയനായൊരു നിയോഗവും പേറി....... </p>നീ എവിടെ ആയിരുന്നു. മൂത്ത പെങ്ങള്‍ വലിയ പാവാടയുടുത്തു് തൊടിയുടെ വടക്കേ വശത്തെ വഴിയിലൂടെ വരികയായിരുന്നു. ഞാന്‍ ഗീതയുടെ വീട്ടില്‍ പോയിരുന്നു. പറഞ്ഞു തീരുന്നതിനു മുന്നെ അവള്‍ക്കു് നല്ലൊരു കിഴുക്കു കൊടുത്തു് രൂക്ഷമായി നോക്കി. ചുവന്നു കലങ്ങിയ കണ്ണുമായി നടന്നു നീങ്ങുന്ന പെങ്ങളെ നോക്കി നിന്നപ്പോള്‍ അയാളിലൊരു ദീര്ഘ നിശ്വാസം ഒഴുകി. ഗീതയുടെ ആങ്ങള തന്‍റെ സുഹൃത്തു് രമേശനെ അയാള്‍ക്കിഷ്ടമല്ല. അവന്‍ മോശമാണു്. അയാള്‍ നടന്നു. വായനശാലയിലേയ്ക്കു്.<br /><p>ചീട്ടുകളിക്കുന്ന കൂട്ടുകാര്‍. കാരംസു് കളിക്കുന്നു ചിലര്‍. ചിലരൊക്കെ രാഷ്ട്രീയമോ സിനിമയോ ഒക്കെ സംസാരിച്ചിരിക്കുന്നു.<br />ഒന്നും ശ്രദ്ധിച്ചില്ല. സെക്രട്ടറി ചന്ദ്രന്‍ പിള്ള തന്‍റെ താടി തടവിയൊരു ബുദ്ധി ജീവിയായി ഒരു കസേരയിലിരിപ്പുണ്ടായിരുന്നു.</p><p> വലിച്ചു കളയുന്ന ബീഡിപ്പുക മുറി മുഴുവന്‍ ചിത്രങ്ങള്‍‍ വരച്ചു് നൃ്ത്തം ചവുട്ടുന്നു. തനിക്കു വായിക്കാന്‍‍ പറ്റിയ പുസ്തകങ്ങള്‍ ചൂണ്ടി കാട്ടി.<br />മെറ്റമോര്‍ഫസിസ് ,ഇ.എം.എസിന്‍റെ,<br />ലോര്‍ഡ് ഓഫ് ദ് റിങ്ങ്സ്,റഷ്യന്‍,മാവോ, യുളീസിസ് ,ബൊളിവിയന്‍, പിന്നെയും എന്തൊക്കെയോ.<br />താനിരിക്കാറുള്ള ജനാലയ്ക്കടുത്ത കസേരയില്‍ കിട്ടിയ പുസ്തകവുമായി അയാള്‍ ഇരുന്നു.<br />വിക്ടര്‍ യൂഗോ തന്നെ നോക്കി ചിരിക്കുന്നു എന്നു മനസ്സിലാക്കിയ നാരായണന്‍ കുട്ടി കവര്‍ പേജിന്‍റെ ഭംഗി നോക്കി മറ്റൊരു പുസ്തകമെടൂത്തു കസേരയിലിരുന്നു.</p>എപ്പോഴായിരുന്നു അവിടെ നിന്നും പുറപ്പെട്ടതു്. താഴെത്തെ കടയ്ക്കപ്പുറം കലങ്ങിലിരുന്ന നി