tag:blogger.com,1999:blog-23761887258299717592009-07-12T23:00:12.290+04:00e പത്രം - Citizen Journalisme പത്രംnoreply@blogger.comBlogger69125tag:blogger.com,1999:blog-2376188725829971759.post-42897272118146113822009-07-03T21:22:00.006+04:002009-07-03T22:09:25.903+04:00പോയി തുലയൂ, ഇവിടം നിറഞ്ഞു!<img style="float:left; margin:0 10px 10px 0;" src="http://www.epathram.com/cj/uploaded_images/Terrie-Anne-Verney-epathram-749359.jpg" border="0" alt="Terrie-Anne-Verney" title="Terrie-Anne-Verney" />ഓസ്ട്രേലിയയിലെ വെള്ളക്കാരുടെ വംശ വെറി ആളി കത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒട്ടേറെ വെബ് സൈറ്റുകളുടേയും ചില ഇന്റര്‍നെറ്റ് അധിഷ്ഠിത സാമൂഹ്യ ശൃംഖലകളുടേയും പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന ടെറി ആന്‍ എന്ന റേഡിയോ അവതാരക ഇന്നലെ പിടിക്കപ്പെട്ടു. ഇവര്‍ നിയന്ത്രിച്ച സൈറ്റുകളില്‍ ഏറ്റവും പ്രധാനവും ഓസ്ട്രേലിയയിലെ വംശ വെറിയന്മാരുടെ ഇടയില്‍ ഏറെ പ്രിയങ്കരവും ആയി തീര്‍ന്ന ഫേസ്ബുക്ക് പേജിന്റെ പേരാണ് <span class="englishtext">"F--- Off, We're Full"</span> എന്നത്. അതിനെ മലയാളത്തില്‍ ഇങ്ങനെ മാത്രമേ വിവര്‍ത്തനം ചെയ്യാന്‍ കഴിയൂ - “പോയി തുലയൂ, ഇവിടം നിറഞ്ഞു!”<br />&nbsp;<br />ഇവരുടെ നിയന്ത്രണത്തിലുള്ള മറ്റ് ഫേസ്ബുക്ക് പേജുകള്‍ ഇവയാണ്: <span class="englishtext"> "Stop the Islamisation of Australia while we still can", "Australian Conservative United Party", the "Australian Protectionist Party", "Australians against Multiculturalism".</span><br />&nbsp;<br />ഫേസ്ബുക്കില്‍ പ്രകോപനപരമായ ഒട്ടേറെ പരാമര്‍ശങ്ങള്‍ ഇവര്‍ നടത്തിയിട്ടുണ്ട്. ഇംഗ്ലിഷ് ശരിയായി സംസാരിക്കാന്‍ അറിയാത്ത വിദേശ കുടിയേറ്റക്കാരെ ഇവര്‍ പരിഹസിക്കുന്നു. ഇസ്ലാമിക ജീവിത രീതി ഓസ്ട്രേലിയന്‍ ജീവിത ശൈലിയെ നശിപ്പിക്കുന്നു എന്ന് ഇവര്‍ ആരോപിക്കുന്നു. ആക്രമണത്തിന് ഇരയായിട്ടും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് തിരിച്ചു പോവാത്തതെന്ത് എന്ന് ഇവര്‍ ചോദിക്കുന്നു.<br />&nbsp;<br />ആക്രമിക്കപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആക്രമണത്തിന്റെ പേരും പറഞ്ഞ് സഹതാപം തേടി നടക്കുന്നതിനു പകരം തിരികെ സ്വന്തം നാട്ടില്‍ പോയി പഠിക്കുകയാണ് വേണ്ടത്. സര്‍ദാര്‍മാരുടെ തലപ്പാവിനെ പറ്റിയാവണം അവര്‍ ഇന്ത്യക്കാരുടെ തലക്ക് ചുറ്റും ഉള്ള അമേധ്യം <span class="englishtext"> (shit)</span> എന്നത് കൊണ്ട് ഉദ്ദേശിച്ചത്. ഇത് തലക്കു ചുറ്റും കിടക്കുന്നത് കൊണ്ട് ഇന്ത്യാക്കാരുടെ തലച്ചോറിന് സാരമായ കുഴപ്പം സംഭവിച്ചിട്ടുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. തലച്ചോര്‍ പ്രവര്‍ത്തിക്കാത്തത് കൊണ്ടാണ് അവരെ ഇവിടെ ആരും സ്വാഗതം ചെയ്യുന്നില്ല എന്നത് ഇനിയും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലാവാത്തത്. തലയിലേക്ക് ഒരു തോക്ക് കുത്തിക്കയറ്റിയാലെ ഇതൊക്കെ ഇവരുടെ തലയില്‍ കയറൂ എന്നും അവര്‍ അഭിപ്രായപ്പെട്ടു.<br />&nbsp;<br />എന്നാല്‍ ഈ വാര്‍ത്ത ഓസ്ട്രേലിയയിലെ സിഡ്നി മോണിങ് ഹെറാള്‍ഡ് എന്ന പത്രം പുറത്തു വിട്ടതോടെ റേഡിയോ അവതാരിക വെട്ടിലായിരിക്കുകയാണ്. ഇവര്‍ക്കെതിരെ റേഡിയോ സ്റ്റേഷന്‍ നടപടിയുമെടുത്തു. ഇത്തരം പെരുമാറ്റം തങ്ങള്‍ വെച്ചു പൊറുപ്പിക്കില്ല എന്ന് വ്യത്യസ്ത സംസ്ക്കാരങ്ങള്‍ക്ക് വേണ്ടി പരിപാടികള്‍ അവതരിപ്പിക്കുന്ന <span class="englishtext"> 2MIA</span> എന്ന റേഡിയോ സ്റ്റേഷന്‍ അധികാരികള്‍ വ്യക്തമാക്കി. ഈ വിവരങ്ങള്‍ തങ്ങള്‍ ഇന്നലെയാണ് അറിഞ്ഞത്. ഇത് തങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് എന്നും സ്റ്റേഷന്‍ മാനേജര്‍ അറിയിച്ചു.<br />&nbsp;<br /><span class="englishtext">"F--- Off, We're Full"</span> എന്ന ഈ വംശ വെറിയന്‍ മുദ്രാവാക്യം പക്ഷെ ഏറെ ജനപ്രീതി നേടിയിട്ടുണ്ട്. <br />&nbsp;<br /><div align="center"><br /><img src="http://www.epathram.com/cj/uploaded_images/fowf-tshirt-epathram-730208.jpg" border="0" alt="FOWF-tshirt" title="FOWF-tshirt" /><br /></div><br />&nbsp;<br />ഓസ്ട്രേലിയന്‍ ദേശീയ ദിന ആഘോഷ വേളയില്‍ ഒട്ടേറെ ചെറുപ്പക്കാര്‍ ഈ മുദ്രാവാക്യം ആലേഖനം ചെയ്ത ടീ ഷര്‍ട്ടുകള്‍ അണിഞ്ഞ് പ്രത്യക്ഷപ്പെട്ടിരുന്നു. <br />&nbsp;<br /><div align="center"><br /><img src="http://www.epathram.com/cj/uploaded_images/fowf-body-art-epathram-707594.jpg" border="0" alt="FOWF-body-art" title="FOWF-body-art" /><br /></div><br />&nbsp;<br />പലരും തങ്ങളുടെ ദേഹത്ത് ഇത് വരച്ചു വെക്കുകയും ചെയ്തു. <br />&nbsp;<br /><div align="center"><br /><a href="http://www.epathram.com/cj/uploaded_images/fowf-epathram-774831.jpg"><img style="cursor:pointer; cursor:hand;width: 200px; height: 150px;" src="http://www.epathram.com/cj/uploaded_images/fowf-epathram-774830.jpg" border="0" alt="FOWF-car-sticker" title="FOWF-car-sticker" /></a> <a href="http://www.epathram.com/cj/uploaded_images/f-off-we-re-full-epathram-747896.jpg"><img style="cursor:pointer; cursor:hand;width: 200px; height: 150px;" src="http://www.epathram.com/cj/uploaded_images/f-off-we-re-full-epathram-747895.jpg" border="0" alt="FOWF-car-sticker" title="FOWF-car-sticker" /></a><br /></div><br />&nbsp;<br />വാഹനങ്ങളുടെ മേല്‍ ഈ മുദ്രാവാക്യം എഴുതിയ സ്റ്റിക്കറുകളും വ്യാപകമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.<br />&nbsp;<br />എല്ലാ സംസ്കാരങ്ങളേയും പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നതില്‍ ഒരു കാലത്ത് പുകള്‍ പെറ്റ ഓസ്ട്രേലിയയുടെ അടുത്ത കാലത്തെ ഈ വംശീയ അധഃപതനം ഏറെ ആശങ്കകള്‍ ഉളവാക്കുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്താല്‍ ബ്രിട്ടനില്‍ നിന്ന് നാട് കടത്തപ്പെട്ട കുറ്റവാളികള്‍ ആണ് ഓസ്ട്രേലിയയിലെ ആദ്യ കുടിയേറ്റക്കാര്‍. ഇവരുടെ പിന്മുറക്കാര്‍ ഇത്തരത്തില്‍ ക്രിമിനല്‍ വാസനകള്‍ കാണിച്ചില്ലെങ്കിലേ അല്‍ഭുതപ്പെടേണ്ടതുള്ളൂ എന്ന്‍ ചിലര്‍ കമന്റുകളില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.<br />&nbsp;<br />“പോയി തുലയൂ, ഇവിടം നിറഞ്ഞു!” എന്ന് ഈ വെള്ളക്കാരോട് വിളിച്ചു പറയാന്‍ ഇവിടത്തെ മണ്ണിന്റെ മക്കള്‍ ആയ അബോറിജിനുകള്‍ക്ക് സാധിച്ചിരുന്നെങ്കില്‍ എന്ന് ഈ വംശ വെറി കണ്ടു മടുത്ത ഒരു സഹൃദയനായ വെള്ളക്കാരന്‍ തന്നെ ഒരു ഫേസ്ബുക്ക് പേജില്‍ കമന്റ് എഴുതിയത് ശ്രദ്ധേയമാണ്. <br />&nbsp;<br />- <em>ഗീതു</em><br />&nbsp;<br />&nbsp;<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/2376188725829971759-4289727211814611382?l=www.epathram.com%2Fcj%2Findex.shtml'/></div>e പത്രംnoreply@blogger.com1tag:blogger.com,1999:blog-2376188725829971759.post-46383163322474565082009-07-02T23:46:00.003+04:002009-07-03T00:11:27.505+04:00My dear Lohi, may your soul rest in peace in eternity.<img style="float:left; margin:0 10px 10px 0;" src="http://www.epathram.com/cj/uploaded_images/lohithadas-epathram-778791.jpg" border="0" alt="lohithadas" title="lohithadas" />The thoughts on Lohi were falling dew drops to my whole being. I feel at lose from the deep depth of my heart on his sudden demise. I feel a vacuum in my thoughts. My thoughts are shadowed. He had a pen which sketched our stories. The story of our life was born in his thoughts. The scenes in his films took us to green and serene village life. We always felt the touch of love and pain his screen plays.<br />&nbsp;<br />One has to accept the Time. It brings one to the exit point. Its plays are beyond our finite thoughts. It takes gems and pearls from the earth for celestial decoration and fills in the void, with newer ones from its womb.<br />&nbsp;<br />My dear departed writer, my prayer and cherished thoughts that you are a brighter spot in heavenly realm.<br />&nbsp;<br />- <em>Jayaprakash T.S.</em><br />&nbsp;&nbsp;&nbsp;Jayaprakashts@gmail.com<br />&nbsp;&nbsp;&nbsp;Teacher working in the Maldives.<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/2376188725829971759-4638316332247456508?l=www.epathram.com%2Fcj%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-2376188725829971759.post-80697158807179299002009-06-24T21:04:00.005+04:002009-06-25T09:06:24.742+04:00ക്രിമിനല്‍ വാഴ്‌ച - പ്രിയദാസ്‌ ജി. മംഗലത്ത്‌<img style="float:left; margin:0 10px 10px 0;" src="http://www.epathram.com/cj/uploaded_images/elected-criminals-priyadas-g-mangalath-epathram-797175.jpg" border="0" alt="" />നിയമ നിര്‍മ്മാതാക്കളില്‍ മിക്കവരും നിയമ ലംഘകര്‍ കൂടി ആയാലോ? 2009 ജൂണ്‍ മാസം രണ്ടാം തീയതി 15-ാം ലോക്‌ സഭയിലെ 543 അംഗങ്ങളും ഭാരതത്തിന്റെ ഭരണ ഘടനയെയും നിയമ വ്യവസ്ഥയെയും പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്നും ഇന്ത്യാ രാജ്യത്തിലെ ജനങ്ങള്‍ക്കു വേണ്ടി തങ്ങളുടെ ജീവിതം സമര്‍പ്പിക്കുമെന്നും പ്രതിജ്ഞയെടുത്തു.<br />&nbsp;<br />2009 ജൂണ്‍ ആറാം തീയതി ശനിയാഴ്‌ച വൈകുന്നേരം മഹാരാഷ്ട്ര ഒസ്‌മാനാബാദ്‌ നിയോജക മണ്ഡലത്തില്‍ നിന്ന്‌ ലോക്‌ സഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട പദം സിങ്‌ ബാജി റാവു പാട്ടീലിനെ സി. ബി. ഐ. അറസ്റ്റു ചെയ്‌തു. തിരക്കേറിയ മുംബൈ - പുണെ എക്‌സ്‌പ്രസ്‌ ഹൈവേയില്‍ പവന്‍രാജ്‌ നിംബല്‍ക്കറെയും ഡ്രൈവര്‍ സാമുദ്‌ കാസിയെയും വെടി വെച്ചു കൊന്ന കേസിലാണ്‌ അറസ്റ്റ്‌. മൂന്നു വര്‍ഷം നീണ്ട അന്വേഷണ ങ്ങള്‍ക്കൊ ടുവിലാണ്‌ എല്ലാ തെളിവുകളുടെയും പിന്‍ബലത്തോടെ പദംസിങ്ങിനെ പിടിക്കാന്‍ അധികൃതര്‍ക്ക്‌ കഴിഞ്ഞത്‌. എന്‍. സി. പി. സ്ഥാനാര്‍ഥിയായ ഈ ഇരട്ട ക്കൊലക്കേസ്‌ പ്രതിയെ നാലു ലക്ഷത്തി എണ്ണായിരത്തി എണ്ണൂറ്റി നാല്‍പതു പേര്‍ വോട്ടു ചെയ്‌ത്‌ ഇന്ത്യയിലെ 120 കോടി ജനങ്ങള്‍ക്ക്‌ നിയമങ്ങള്‍ നിര്‍മിക്കുന്ന ലോക്‌ സഭയിലേക്ക്‌ അയച്ചു.<br />&nbsp;<br />ഇതു പോലെ കുറ്റ വാസനയുള്ള മറ്റാരെങ്കിലും എം. പി. യായി പാര്‍ലമെന്റില്‍ കടന്നു കൂടിയിട്ടുണ്ടോ എന്ന അന്വേഷണം നമ്മെ ക്കൊണ്ടെത്തി ക്കുന്നത്‌, അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്‌ റിഫോംസ്‌ (എ. ഡി. ആര്‍.) എന്ന സംഘടന, 'നാഷണല്‍ ഇലക്ഷന്‍ വാച്ച്‌' എന്ന പേരില്‍ നടത്തിയ ഒരു തിരഞ്ഞെടുപ്പ്‌ വിശകലന പ്രക്രിയയുടെ രേഖകളിലേക്കാണ്‌.<br />&nbsp;<br />ജാതി, മത, രാഷ്ട്രീയ ബന്ധങ്ങളില്ലാത്ത ഒരു സ്വതന്ത്ര എന്‍. ജി. ഒ. ആണ്‌ എ. ഡി. ആര്‍. 1999ല്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റ്‌ അഹമ്മദാബാദിലെ ഏതാനും അധ്യാപകരും പൂര്‍വ വിദ്യാര്‍ഥികളും ചേര്‍ന്നു രൂപവത്‌കരിച്ച എ. ഡി. ആര്‍. 2001 ലാണ്‌ ദേശീയമായി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്‌. പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ സ്വത്തു വിവരവും വിദ്യാഭ്യാസ പശ്ചാത്തലവും തങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള ക്രിമിനല്‍ കേസുകളുടെ വിശദാംശങ്ങളും നോമിനേഷന്‍ പേപ്പറിനോടൊപ്പം സമര്‍പ്പിക്കണമെന്ന്‌ എ. ഡി. ആര്‍. ആവശ്യപ്പെട്ടപ്പോള്‍ 2001 ല്‍ ഡല്‍ഹി ഹൈക്കോടതിയും തുടര്‍ന്നുണ്ടായ അപ്പീലിന്‍ മേല്‍ 2003 ല്‍ സുപ്രീം കോടതിയും അത്‌ അംഗീകരിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തിലെ വഴിത്തിരി വായിത്തീര്‍ന്ന ഈ വിധിയനുസരിച്ച്‌ സ്ഥാനാര്‍ഥികള്‍ സ്വയം ഒപ്പിട്ട്‌ നാമ നിര്‍ദേശ പത്രികയോടൊപ്പം കൊടുത്ത സാക്ഷ്യ പത്രത്തിലെ വിവരങ്ങള്‍ ശേഖരിച്ച്‌ വിശകലനം നടത്തി എ. ഡി. ആര്‍. പുറത്തു വിട്ട രേഖകളിലാണ്‌ 2009ല്‍ തിരഞ്ഞെടുക്കപ്പെട്ട എം. പി. മാരുടെ യഥാര്‍ഥ ചിത്രം നമുക്ക്‌ ലഭിക്കുന്നത്‌. ഈ രേഖകളനുസരിച്ച്‌ പതിനഞ്ചാം ലോക്‌ സഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട 543 പേരില്‍ 153 പേര്‍ ക്രിമിനല്‍ കുറ്റം ആരോപിക്ക പ്പെട്ടവരാണ്‌. അതായത്‌, നമ്മുടെ നിയമ നിര്‍മാണ സഭയുടെ 29 ശതമാനം അംഗങ്ങള്‍ ദേശീയ, സംസ്ഥാന കുറ്റാന്വേഷണ ഏജന്‍സികളുടെ നിഗമനത്തില്‍ ശിക്ഷാര്‍ഹമായ രീതിയില്‍ നിയമ ലംഘനം നടത്തിയവരാണ്‌.<br />&nbsp;<br />ക്രിമിനല്‍ പശ്ചാത്തലമുള്ള എം. പി. മാരുടെ എണ്ണത്തില്‍ ബി. ജെ. പി. ക്കാണ്‌ ഒന്നാം സ്ഥാനം. അവര്‍ക്ക്‌ ആകെയുള്ള 116 ലോക്‌ സഭാംഗങ്ങളില്‍ 43 പേര്‍ക്കെതിരായി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്‌. ഇതില്‍ തന്നെ 19 പേര്‍ക്കെതിരെ ഗുരുതരമായ കുറ്റങ്ങളാണ്‌. ഭരണ കക്ഷിയായ കോണ്‍ഗ്രസ്സാണ്‌ രണ്ടാം സ്ഥാനത്ത്‌. 41 എം. പി. മാര്‍. സമാജ്‌ വാദി പാര്‍ട്ടിയുടെ 23 ലോക്‌ സഭാംഗങ്ങളില്‍ ഒന്‍പതു പേരും ക്രിമിനലുകളാണ്‌. അതില്‍ എട്ടു പേരും അതീവ ഗുരുതര കുറ്റക്കാരാണെന്ന്‌ പോലീസ്‌ പറയുന്നു. ശിവസേനയുടെ എം. പി. മാരില്‍ 73 ശതമാനം പേരും ക്രിമിനല്‍ കേസുമായി കോടതി കയറി യിറങ്ങുന്നവരാണ്‌. അതായത്‌, വിജയിച്ച 11 പേരില്‍ 8 പേരും നിയമത്തിന്റെ മുന്‍പില്‍ മാരകമായ കുറ്റങ്ങള്‍ ആരോപിക്ക പ്പെട്ടവരാണെന്ന്‌. ബി. എസ്‌. പി. യുടെ 21 എം. പി. മാരില്‍ ആറു പേരും ജനതാദളി (യു) ന്റെ 20 പേരില്‍ ഏഴു പേരും കുറ്റവാളികളുടെ പട്ടികയില്‍ വരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്‌, എന്‍. സി. പി., ഭാരതീയ ജനതാ ദള്‍ എന്നീ പാര്‍ട്ടികളുടെ നാല്‌ എം. പി. മാര്‍ വീതം ഗൗരവമായ നിയമ ലംഘനം നടത്തിയി ട്ടുള്ളവരാണ്‌. മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി, ഡി. എം. കെ., എ. ഐ. എ. ഡി. എം. കെ. എന്നിവര്‍ മൂന്നു ക്രിമിനലുകളെ വീതം ഇന്ത്യന്‍ പാര്‍ലമെന്റിനു സംഭാവന ചെയ്‌തിട്ടുണ്ട്‌. ജാര്‍ഖണ്ഡ്‌ മുക്തി മോര്‍ച്ചയുടെ രണ്ട്‌ എം. പി. മാരും അറിയപ്പെടുന്ന ക്രിമിനലുകളാണ്‌. അവരുടെ നേതാവ്‌ ഷിബു സോറന്‍ ഒന്നിലേറെ കൊലപാതകങ്ങളുടെ സൂത്രധാരനായിരുന്നു. ജാര്‍ഖണ്ഡ്‌ സംസ്ഥാനത്തിന്റെ മുഖ്യ മന്ത്രിയായും ദേശീയ കാബിനറ്റ്‌ മന്ത്രിയായും അദ്ദേഹം നമ്മെ ഭരിച്ചിരുന്നുവെന്നും ഓര്‍ക്കുക. ഒന്നോ രണ്ടോ എം. പി. മാരുള്ള പാര്‍ട്ടികളും ക്രിമിനല്‍ പശ്ചാത്തല മുള്ളവരെത്ത ന്നെയാണ്‌ ലോക്‌ സഭാംഗങ്ങളാവാന്‍ നിയോഗിച്ചതെന്ന്‌ രേഖകള്‍ വ്യക്തമാക്കുന്നു.<br />&nbsp;<br />ബി. ജെ. പി. യും കോണ്‍ഗ്രസ്സും എന്‍. സി. പി. യും ശിവ സേനയും സമാജ്‌ വാദി പാര്‍ട്ടികളും ചേര്‍ന്നാണ്‌ പുതിയ ലോക്‌ സഭയുടെ കുറ്റാരോപിതരായ അംഗങ്ങളില്‍ 75 ശതമാനം പേരെയും തിരഞ്ഞെടുത്തയച്ചത്‌. സംസ്ഥാനാ ടിസ്ഥാനത്തി ലാണെങ്കില്‍ ഉത്തര്‍ പ്രദേശ്‌, മഹാരാഷ്ട്ര, ബിഹാര്‍, ആന്ധ്ര പ്രദേശ്‌, ഗുജറാത്ത്‌ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 236ഓളം എം. പി. മാരില്‍ 42 ശതമാനം പേരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്‌. ഈ സംസ്ഥാനങ്ങളിലെ ഏതാണ്ട്‌ എല്ലാ നിയോജക മണ്ഡലങ്ങളിലും ലോക്‌ സഭയിലേക്കും നിയമ സഭയിലേക്കും ക്രിമിനലുകള്‍ മത്സരിക്കാറുണ്ട്‌. അവര്‍ വോട്ടര്‍മാരെ കൂട്ടത്തോടെ പോളിങ്‌ ബൂത്തുകളില്‍ എത്തിക്കാറുമുണ്ട്‌. ഇതില്‍ പകുതിയോളം പേര്‍ ജയിച്ചു വരാറുമുണ്ട്‌. ഉത്തര്‍ പ്രദേശില്‍ ഇത്തവണ വിജയിച്ച 31 ലോക്‌ സഭാംഗങ്ങള്‍ വിവിധ കേസുകളില്‍ പ്രതികളാണ്‌. അതായത്‌, ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജന സംഖ്യയില്‍ ഒന്നാം സ്ഥാനത്ത്‌ നില്‍ക്കുന്ന ഉത്തര്‍ പ്രദേശില്‍ നിന്ന്‌ തിരഞ്ഞെടുക്കപ്പെട്ട എം. പി. മാരില്‍ 40 ശതമാനത്തോളം പേര്‍ ക്രിമിനല്‍ കേസില്‍ അകപ്പെട്ടവരാണ്‌. മഹാരാഷ്ട്ര യിലാകട്ടെ, ഇത്‌ 50 ശതമാനത്തി നടുത്താണ്‌. 48 എം. പി. മാരില്‍ 23 പേര്‍ പല അവസരങ്ങളിലായി നിയമ ലംഘനത്തിന്‌ പിടിക്കപ്പെട്ടവരാണ്‌. തൊട്ടടുത്തു നില്‍ക്കുന്ന ബിഹാറില്‍ 17 എം. പി. മാര്‍ കുറ്റാരോപിതരാണ്‌. ആന്ധ്ര പ്രദേശിലും ഗുജറാത്തിലുമായി 22 എം. പി. മാര്‍ കോടതി കയറിയി യിറങ്ങുന്നവരാണ്‌. കേരളത്തിലെ ആറ്‌ ലോക്‌ സഭാംഗങ്ങള്‍ക്ക്‌ എതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെങ്കിലും അവയെല്ലാം തന്നെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തല ത്തിലുള്ളതാണ്‌. ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ക്രിമിനല്‍ കേസുകള്‍ മിക്കതും അതില്‍ നിന്ന്‌ വ്യത്യസ്‌തമാണ്‌.<br />&nbsp;<br />പാര്‍ലമെന്റില്‍ അംഗങ്ങള്‍ സ്‌പീക്കറെ ധിക്കരിക്കുന്നതും നടുത്തളങ്ങ ളിലിറങ്ങി ബഹളം വെക്കുന്നതും ബില്ലുകള്‍ വലിച്ചു കീറി, അവതരിപ്പിച്ച മന്ത്രിമാരുടെ മുഖത്തേക്ക്‌ എറിയുന്നതും ചാനലുകളിലൂടെ ഭാരത ജനത കണ്ടിട്ടുണ്ട്‌. പാര്‍ലമെന്ററി വ്യവസ്ഥിതിയുടെ എല്ലാ മര്യാദകളും കാറ്റില്‍ പറത്തുന്ന ഈ എം. പി. മാര്‍ എല്ലാവരും ക്രിമിനല്‍ കേസില്‍ പ്രതികളാ ക്കപ്പെട്ടവരല്ല. മറിച്ച്‌, ക്രിമിനല്‍ പ്രവണതയുള്ള രാഷ്ട്രീയക്കാരാണ്‌. ഇവരുടെ പ്രൊഫഷന്‍ പൊതു ജന സേവനമാണ്‌. പൊതു ജനങ്ങളുടെ അവകാശങ്ങള്‍ക്ക്‌ വേണ്ടിയുള്ള പോരാട്ടത്തില്‍ ഇവര്‍ ഗുണ്ടായിസത്തെ കൂട്ടു പിടിക്കുന്നു. ഗുണ്ടകളുടെ വളര്‍ച്ച പരിശോധിക്കുമ്പോള്‍ രാഷ്ട്രീയ നേതാക്കളുമായുള്ള ഇവരുടെ അടുപ്പം നാം ശ്രദ്ധിക്കുന്നു. ഒരു സന്ദര്‍ഭത്തില്‍ രാഷ്ട്രീയ നേതാക്കള്‍ തന്നെ ഗുണ്ടാ നേതാക്കളായി രൂപാന്തരം പ്രാപിക്കുന്നതു കാണാം. സൂക്ഷ്‌മ പരിശോധ നയ്‌ക്കായി കൂടുതല്‍ രേഖകളും സമയവും ആവശ്യപ്പെട്ട തിരഞ്ഞെടുപ്പ്‌ ഓഫീസറെ അനുയായി വൃന്ദത്തിന്റെ പിന്‍ബലത്തോടെ അസഭ്യ വര്‍ഷം കൊണ്ടും ധാര്‍ഷ്‌ട്യം നിറഞ്ഞ ശരീര ഭാഷ കൊണ്ടും ഒരു സ്ഥാനാര്‍ഥി (നല്ല ഭൂരിപക്ഷത്തോടെ അദ്ദേഹം വിജയ ശ്രീലാളിതനായി) ഭീഷണി പ്പെടുത്തുന്നത്‌ മലയാള ചാനലുകളൊക്കെ ത്തന്നെ പലവട്ടം സംപ്രേഷണം ചെയ്‌തതാണ്‌. പലപ്പോഴും ക്രിമിനലുകളുടെ രാഷ്ട്രീയ വത്‌കരണവും രാഷ്ട്രീയക്കാരുടെ ക്രിമിനലൈസേഷനും പരസ്‌പര പൂരകങ്ങളായി മാറുന്നു. ജാര്‍ഖണ്ഡിലെ പലമാവു നിയോജക മണ്ഡലത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട കാമേശ്വര്‍ ബൈത്തയുടെ പേരിലുള്ള കേസുകളുടെ എണ്ണം 35 ആണ്‌. ഏറ്റവും കൂടുതല്‍ കേസുകളില്‍ പ്രതിയാക്കപ്പെടുന്ന റെക്കോഡിന്‌ ഉടമയായ ഈ ലോക്‌ സഭാംഗം ജാര്‍ഖണ്ഡ്‌ മുക്തിമോര്‍ച്ചയുടെ മുതിര്‍ന്ന നേതാവാണ്‌.<br />&nbsp;<br />ഗാന്ധിജിയുടെ നാടായ ഗുജറാത്തിലെ പോര്‍ബന്തറില്‍ നിന്നു തിരഞ്ഞെടുക്ക പ്പെട്ടിരിക്കുന്ന വിത്തല്‍ഭായ്‌ ഹാന്‍സ്‌ രാജ്‌ ഭായ്‌ - രാധാദിയ 16 കേസുകളില്‍ പ്രതിയാണ്‌. ഉത്തര്‍ പ്രദേശിലെ മിര്‍സാപുര്‍ മണ്ഡലത്തിലെ ലോക്‌ സഭാംഗമായ ബാല്‍ കുമാര്‍ പട്ടേലിന്റെ പേരില്‍ പത്ത്‌ ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളാണ്‌ ആരോപിക്ക പ്പെട്ടിരിക്കുന്നത്‌. അദ്ദേഹം സമാജ്‌ വാദി പാര്‍ട്ടിയുടെ പ്രതീക്ഷ നല്‍കുന്ന നേതാക്കളില്‍ ഒരാളായാണ്‌ കരുതപ്പെട്ടിരിക്കുന്നത്‌. ബിഹാറിലെ ജഹാനാബാദ്‌ ലോക്‌ സഭാംഗം ജഗദീശ്‌ ശര്‍മ, ഉത്തര്‍ പ്രദേശിലെ ഛന്ദൗളി നിയോജക മണ്ഡലത്തിലെ എം. പി. രാകിഷ്‌, ഗുജറാത്തിലെ പഞ്ച്‌ മഹല്‍ നിയോജക മണ്ഡലത്തിലെ ബി. ജെ. പി. നേതാവും ലോക്‌ സഭാംഗവുമായ പ്രതാപ്‌ സിങ്‌ ചൗഹാന്‍, ഉത്തര്‍ പ്രദേശിലെ ഫൂല്‍പുര്‍ നിയോജക മണ്ഡലത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ബി. എസ്‌. പി. നേതാവ്‌ കപില്‍ മുനി കര്‍വാര്യ തുടങ്ങിയ വര്‍ക്കെതിരെ ഐ. പി. സി. യിലെ ഗൗരവങ്ങളായ കുറ്റങ്ങളാണ്‌ ആരോപിക്ക പ്പെട്ടിരിക്കുന്നത്‌. മുന്‍ റെയില്‍വേ മന്ത്രിയും സരണ്‍ ലോക്‌ സഭാംഗവുമായ ലാലു പ്രസാദ്‌ യാദവിനെതിരെ ക്രിമില്‍ കേസുകള്‍ മാത്രം ഏഴെണ്ണം നിലവിലുണ്ട്‌. ക്രിമിനല്‍ പശ്ചാത്തലമുള്ള ഇദ്ദേഹം നമ്മുടെ പ്രധാന മന്ത്രി സ്ഥാനാര്‍ഥികളില്‍ ഒരാളായിരുന്നുവെന്ന്‌ ഓര്‍ക്കുക.<br />&nbsp;<br />ഇന്ത്യന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിങ്‌ എതിരാളികള്‍ പോലും ബഹുമാനിക്കുന്ന സംശുദ്ധമായ വ്യക്തിത്വത്തി നുടമയാണെങ്കിലും അദ്ദേഹത്തിന്റെ മന്ത്രി സഭയിലെ പത്ത്‌ മന്ത്രിമാരെങ്കിലും ഇന്ത്യന്‍ ശിക്ഷാ നിയമമ നുസരിച്ച്‌ കുറ്റം ചെയ്‌തതിന്‌ പിടിക്കപ്പെട്ടവരാണ്‌. ഭക്ഷ്യ സംസ്‌കരണ വകുപ്പ്‌ മന്ത്രി സുബോധ്‌ കാന്ത്‌ സഹായ്‌ ഐ. പി. സി. 143, 188, 283, 353 എന്നീ വകുപ്പുകള്‍ പ്രകാരം ക്രിമിനല്‍ നടപടികള്‍ നേരിടുന്നയാളാണ്‌. സാമൂഹിക ക്ഷേമ വകുപ്പ്‌ മന്ത്രി മുകുള്‍ വാസ്‌നി ക്കിനെതിരായി ചാര്‍ജ്‌ ചെയ്യപ്പെട്ടിട്ടുള്ള വകുപ്പുകള്‍ 147, 149, 341 എന്നിവയാണ്‌. തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ പ്രതിനിധിയായി കേന്ദ്ര മന്ത്രി സഭയിലുള്ള സിസിര്‍ കുമാര്‍ അധികാരി മാരകായു ധങ്ങളുമായി ആളുകളെ ആക്രമിച്ചതിന്‌ അറസ്റ്റു ചെയ്യപ്പെട്ടിട്ടുള്ളതാണ്‌. ഉത്തര്‍ പ്രദേശിലെ ഝാന്‍സി നിയോജക മണ്ഡലത്തില്‍ നിന്ന്‌ കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ വിജയിച്ച്‌ മന്ത്രി സ്ഥാനം കരസ്ഥമാക്കിയ പ്രദീപ്‌ കുമാര്‍ ജയിനിനെതിരായി, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജോലി ചെയ്യാന്‍ അനുവദി ക്കാതിരിക്കല്‍, കടന്നാ ക്രമണങ്ങള്‍ക്ക്‌ നേതൃത്വം കൊടുക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച്‌ ഐ. പി. സി. 147, 283, 322, 341, 447 എന്നീ വകുപ്പുകള്‍ പ്രകാരം ഉത്തര്‍ പ്രദേശ്‌ പോലീസ്‌ കേസ്‌ എടുത്തിട്ടുണ്ട്‌. രാഹുല്‍ ഗാന്ധിയുടെ വിഷന്‍ - 2012 അനുസരിച്ച്‌ ഇന്ത്യയുടെ ഭാവി വാഗ്‌ദാനമാണ്‌ 47-കാരനായ പ്രദീപ്‌ കുമാര്‍ ജയിന്‍!<br />&nbsp;<br />153 എം. പി. മാര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാ ണെങ്കില്‍ അതില്‍ 84 പേര്‍ കടുത്ത ശിക്ഷ അര്‍ഹിക്കുന്ന കുറ്റം ആരോപി ക്കപ്പെട്ടവരാണ്‌. 2009-ല്‍ കുറ്റാരോപിതരുടെ എണ്ണം 2004-നെക്കാള്‍ 20 ശതമാനം കൂടുതലാണെന്നത്‌ അപകടകരമായ ഒരു ചൂണ്ടു പലകയാണ്‌. പിടിച്ചു പറി, കൊള്ളി വെപ്പ്‌, കൊലപാതകം തുടങ്ങിയ കേസുകളില്‍ പ്രതിയാക്കപ്പെട്ട ലോക്‌ സഭാംഗങ്ങളുടെ എണ്ണം 2004-ല്‍ 55 ആയിരുന്നെങ്കില്‍, 2009 ആയപ്പോഴേക്കും അത്‌ 74 ആയി വര്‍ധിച്ചു. എം. പി. മാരുടെ പേരിലുള്ള ക്രിമിനല്‍ കേസുകളുടെ എണ്ണത്തിലും വര്‍ധനയുണ്ടായി . 424-ല്‍ നിന്ന്‌ 464-ലേക്ക്‌ അത്‌ ഉയര്‍ന്നു. കോടതികളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളുടെ കാര്യം മാത്രമാണ്‌ ഇതെന്ന്‌ പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്‌. തെളിവുകളുടെ അഭാവം മൂലം ശിക്ഷകളില്‍ നിന്ന്‌ ഒഴിവാക്കപ്പെട്ട കുറ്റാരോപിതരുടെ എണ്ണം കൂടി കണക്കിലെടുത്താല്‍ ഒരു പക്ഷേ, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പരമോന്നത വേദിയില്‍ പരിലസിക്കുന്നവരില്‍ പകുതി പേരുടെയെങ്കിലും ബയോഡാറ്റ അഭിമാനിക്കാവു ന്നതായിരി ക്കുകയില്ല. പണം വാങ്ങി ഒത്തു കളിച്ച്‌ ലോകത്തിനു മുമ്പില്‍ ഇന്ത്യയെ നാണം കെടുത്തിയ നമ്മുടെ മുന്‍ ക്രിക്കറ്റ്‌ ക്യാപ്‌റ്റന്‍ അസറുദ്ദീന്‍ 49,107 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ ഭരണ സിരാ കേന്ദ്രത്തിലെ ത്തിയിരിക്കുന്നത്‌. അഴിമതി ഉള്‍പ്പെടെയുള്ള സിവില്‍ കേസുകളിലെ പ്രതികളുടെ ഒരു പട്ടിക തയ്യാറാക്കിയാല്‍ അഴിമതിക്കാരുടെയും ക്രിമിനലുകളുടെയും ഇടത്താവളമോ സ്ഥിരം താവളമോ ആണ്‌ ലോക്‌ സഭ എന്ന നിഗമനത്തില്‍ എത്തി ച്ചേരേണ്ടി വരും.<br />&nbsp;<br />ഭൂമിയിലെ ഏറ്റവും വലിയ മാമാങ്കം എന്നാണ്‌ ന്യൂയോര്‍ക്ക്‌ ടൈംസ്‌ 2009-ലെ ഇന്ത്യയിലെ തിരഞ്ഞടുപ്പിനെ വിശേഷിപ്പിച്ചത്‌. 15-ാം ലോക്‌ സഭയിലേക്ക്‌ എഴുപത്തിയൊന്നു കോടി നാല്‌പതു ലക്ഷം വോട്ടര്‍മാരാ ണുണ്ടായിരുന്നത്‌. സ്വതന്ത്രമായ തിരഞ്ഞെടുപ്പ്‌ നടക്കുന്ന അമേരിക്ക യുള്‍പ്പെടെയുള്ള പരിഷ്‌കൃത ജനാധിപത്യ രാജ്യങ്ങളിലൊന്നും 50 ശതമാനം ആളുകള്‍ പോലും തങ്ങളുടെ സമ്മതി ദാനാവകാശം വിനിയോഗിക്കാറില്ല എന്ന്‌ നമുക്കറിയാം. പക്ഷേ, ഭാരതത്തില്‍ ഇക്കുറി വോട്ടു ചെയ്‌തവരുടെ ശതമാനം 58-നു മുകളിലാണ്‌. തിരഞ്ഞെടുപ്പ്‌ കമ്മീഷണറായ ഡോ. ഷഹാബുദ്ദീന്‍ യാക്കൂബ്‌ ഖുറേഷി ബഹ്‌റൈന്‍ ടെലഗ്രാഫി ന്റെ മുഖ്യ പത്രാധിപര്‍ സോമന്‍ ബേബിക്ക്‌ അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞത്‌, 90 ലക്ഷം തിരഞ്ഞെടുപ്പ്‌ നിരീക്ഷകരാണ്‌ തിരഞ്ഞെടുപ്പ്‌ നീതി പൂര്‍വകവും സ്വതന്ത്രവുമാക്കാന്‍ നിയോഗി ക്കപ്പെട്ടിരുന്നത്‌ എന്നാണ്‌. എട്ടു ലക്ഷത്തി മുപ്പത്തി അയ്യായിരം പോളിങ്‌ സ്റ്റേഷനുകളിലായി പന്ത്രണ്ടു ലക്ഷം വോട്ടിങ്‌ യന്ത്രങ്ങളാണ്‌ 543 അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ ഉപയോഗിച്ചത്‌. കഴിവുറ്റ രീതിയില്‍ പരാതികള്‍ പരമാവധി പരിഹരിച്ച്‌ ഇലക്ഷന്‍ സുതാര്യവും സ്വതന്ത്രവുമാക്കാന്‍ അക്ഷീണം പരിശ്രമിച്ച തിരഞ്ഞെടുപ്പ്‌ കമ്മീഷനെ അഭിനന്ദിച്ചേ പറ്റൂ. ന്യൂയോര്‍ക്ക്‌ ടൈംസ്‌ അഭിപ്രായ പ്പെട്ടതു പോലെ സത്യമായും ഇത്‌ ഭൂമിയിലെ ഏറ്റവും വലിയ മാമാങ്കമായിരുന്നു. ഇവിടെ ഉയരുന്ന ചോദ്യമിതാണ്‌. ഇത്ര ഒരുക്കങ്ങളോടും സന്നാഹങ്ങളോടും കൂടി നടത്തിയ സുതാര്യവും സ്വതന്ത്രവും നീതി പൂര്‍വകവുമായ പ്രക്രിയയിലൂടെ തിരഞ്ഞടുക്കപ്പെടുന്ന ലോക്‌ സഭയുടെ അംഗങ്ങളുടെ ജീവ ചരിത്രം പഠിക്കേണ്ട സമയമായില്ലേ? കുറ്റവാളികള്‍ നിയമ നിര്‍മാണം നടത്തുന്ന ഒരു പാര്‍ലമെന്റാണോ നമുക്ക്‌ ആവശ്യം?<br />&nbsp;<br />സ്വന്തം ജീവിതം പൊതു ജനങ്ങള്‍ക്കായി സമര്‍പ്പിച്ചിട്ടുള്ള കുറെയധികം എം. പി. മാരും നമുക്കുണ്ട്‌. അവരെ കാണാതി രിക്കുകയല്ല മറിച്ച്‌, അവരുടെ എണ്ണം കുറഞ്ഞു വരികയാണ്‌ എന്ന സത്യം ബോധിപ്പിക്കുക മാത്രമാണ്‌ ഇവിടെ ചെയ്യുന്നത്‌. മറ്റുള്ളവര്‍ക്കായി തങ്ങളുടെ മുഴുവന്‍ സമയവും മാറ്റി വെക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരുടെ വംശ നാശം ത്വരപ്പെടുത്തി ക്കൊണ്ട്‌ മാന്യതയ്‌ക്കും സുരക്ഷിത ത്വത്തിനുമായി കുറ്റവാളികള്‍ ലോക്‌ സഭയെ തങ്ങളുടെ താവളമാക്കി ക്കൊണ്ടിരിക്കുന്നു. 70 കോടിയിലേറെ ജനങ്ങളുടെ ദിവസ വരുമാനം 30 രൂപയില്‍ താഴെയാ ണെന്നിരിക്കെ, 30 മുതല്‍ 36 ലക്ഷം രൂപ വരെയാണ്‌ ഒരു ലോക്‌ സഭാംഗത്തിനു വേണ്ടി ഒരു വര്‍ഷം പൊതു ഖജനാവില്‍ നിന്ന്‌ അപ്രത്യക്ഷമാകുന്നത്‌. ശമ്പളം, ഡല്‍ഹിയിലെ താമസം, ഭാര്യയെയോ (ഭര്‍ത്താവിനെയോ) പ്രൈവറ്റ്‌ സെക്രട്ടറിയെയോ കൂട്ടി ട്രെയിനില്‍ ഒന്നാം ക്ലാസിലും വിമാനത്തില്‍ ബിസിനസ്‌ ക്ലാസിലുമുള്ള യാത്രകള്‍, വൈദ്യുതി, ടെലഫോണ്‍ ബില്ലുകള്‍ അടക്കമുള്ള ഗൃഹ, ഓഫീസ്‌ ചെലവുകള്‍ എല്ലാം ചേര്‍ന്ന്‌ 855 - 1000 കോടി രൂപയാണ്‌ 5 വര്‍ഷത്തേക്ക്‌ 543 എം. പി. മാര്‍ക്ക്‌ ചെലവഴിക്കാനുള്ള തുക. അറിയപ്പെടുന്ന ക്രിമിനലുക ളടക്കമുള്ളവരാണ്‌ ഈ 543 പേര്‍ എന്നു മറക്കരുതെന്നു മാത്രം.<br />&nbsp;<br />- <em>പ്രിയദാസ്‌ ജി. മംഗലത്ത്‌</em><br />&nbsp;<br /><hr size="1" color="#CCCCCC"><br />ജൂണ്‍ 21ന് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനം. മാതൃഭൂമിയുടെ അനുവാദത്തോടെ ഇവിടെ പുനഃപ്രസിദ്ധീകരിക്കുന്നു. <br />&nbsp;<br />ഈ ലേഖനം മാതൃഭൂമിയില്‍ <a target="_blank" href="http://www.mathrubhumi.com/php/newFrm.php?news_id=1234431&n_type=NE&category_id=11&Farc"><u>ഇവിടെ</u></a> വായിക്കാം<br />&nbsp;<br />ലേഖനം പൂര്‍ണ്ണമായി പി.ഡി.എഫ്. രൂപത്തില്‍ മാതൃഭൂമിയില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാന്‍ <a target="_blank" href="http://www.mathrubhumi.org/flashpaper/2009/Jun/21/2009-Jun-21_1_Wee_5180.pdf"><u>ഇവിടെ</u></a> ക്ലിക്ക് ചെയ്യുക.<br />&nbsp;<br /><b><u><a target="_blank" href="http://priyadasg.blogspot.com/2007/09/p-r-iy-d-s-g-m-n-g-l-t-h.html">പ്രിയദാസ്‌ ജി. മംഗലത്ത്‌</a></u></b><br /><br />ലോകമെമ്പാടും നാല്‍പ്പതോളം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന <a target="_blank" href="http://www.worldmalayalee.org/"><u>വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ</u></a> സ്ഥാപക അംഗമാണ് പ്രിയദാസ് ജി. മംഗലത്ത്. വിദേശ മലയാളികള്‍ക്കായി ആരംഭിച്ച ആദ്യ കാല വെബ് പോര്‍ട്ടലായ <a target="_blank" href="http://www.keral.com/"><u>കേരള്‍ ഡോട്ട് കോം</u></a> ന്റെ ഡയറക്ടര്‍, തിരുവനന്തപുരം ടെക്നോപാര്‍ക്കിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ലോകോത്തര സോഫ്റ്റ് വെയര്‍ കമ്പനിയായ <a target="_blank" href="http://guildsoftindia.com/indexeng.htm"><u>ഗില്‍ഡ് സോഫ്റ്റിന്റെ</u></a> പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം <a target="_blank" href="http://www.ayyappapaniker.net/Foundation/Office-Bearers.htm"><u>അയ്യപ്പപണിക്കര്‍ ഫൌണ്ടേഷന്റെ</u></a> സെക്രട്ടറി കൂടിയാണ്.<br /><hr size="1" color="#CCCCCC"><br />&nbsp;<br />&nbsp;<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/2376188725829971759-8069715880717929900?l=www.epathram.com%2Fcj%2Findex.shtml'/></div>e പത്രംnoreply@blogger.com1tag:blogger.com,1999:blog-2376188725829971759.post-19637434726373750192009-06-20T18:20:00.003+04:002009-06-20T18:52:41.435+04:00ഛര്‍ദ്ദില്‍ മണക്കുന്ന ന്യൂസ്‌ അവറുകള്‍ - എസ്. കുമാര്‍<img style="float:left; margin:0 10px 10px 0;" src="http://www.epathram.com/cj/uploaded_images/news-hour-epathram-794227.jpg" border="0" alt="news-hour-malayalam-tv" title="news-hour-malayalam-tv" />ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സംഭവങ്ങളെ ജനങ്ങളിലേക്ക്‌ എത്തിക്കുക എന്ന സുപ്രധാനമായ ധര്‍മ്മമാണ്‌ മാധ്യമങ്ങള്‍ നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്‌. ജനാധിപത്യ സംവിധാനം മാധ്യമങ്ങള്‍ക്ക്‌ ധാരാളം സ്വാതന്ത്ര്യവും, പ്രത്യേക അവകാശങ്ങളും / പരിരക്ഷകളും അനുവദി ച്ചിരിക്കുന്നത്‌ സത്യസന്ധമായും ഭയ രഹിതമായും റിപ്പോര്‍ട്ടുകള്‍ ജനങ്ങളില്‍ എത്തിക്കുവാന്‍ വേണ്ടി ക്കൂടെയാണ്‌. താന്‍ ജീവിക്കുന്ന സമൂഹത്തിലെ ദൈന്യം ദിന സംഭവ വികാസങ്ങള്‍ അറിയുന്നതിനും പ്രതികരി ക്കുന്നതിനും പൗരനെ പ്രാപ്തനാ ക്കുന്നതില്‍ മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്ത കള്‍ക്ക്‌ വളരെ പ്രാധാന്യമുണ്ട്‌. ഒരു പരിധി വരെ മാധ്യമ വാര്‍ത്തകളെ അടിസ്ഥാന മാക്കി ക്കൊണ്ടാണ്‌ പൊതു സമൂഹത്തിന്റെ അഭിപ്രായങ്ങളും, നിരീക്ഷണങ്ങളും രൂപപ്പെടുന്നത്‌. അതു കൊണ്ടു തന്നെ തങ്ങള്‍ പുറത്തു വിടുന്ന വാര്‍ത്തകള്‍ക്കും വിശകല നങ്ങള്‍ക്കും ഗൗരവ തരമായ പ്രാധാന്യം ആണുള്ളത്‌. കൂട്ടമായി ഒരു വിഭാഗം മാധ്യമങ്ങള്‍ ശ്രമിച്ചാല്‍ പൊതു സമൂഹത്തില്‍ അഭിപ്രായ രൂപീകരണത്തിനു സാധ്യമാകും എന്ന് വ്യക്തം. വിവിധ കാര്യങ്ങളില്‍ പൊതു സമൂഹത്തിനു ഗുണപരമായ അഭിപ്രായ രൂപീകരണത്തിനു ഉതകുന്ന വിധത്തില്‍ ഒരു അഭിപ്രായ രൂപീകരണം സൃഷ്ടിക്കുന്നത്‌ നല്ലതുമാണ്‌. എന്നാല്‍ ഇത്തരം അവസ്ഥ ഗുണപര മല്ലാത്ത വിഷയങ്ങളെ സംബന്ധി ച്ചായാല്‍ അത്‌ വിപരീത ഫലമായി മാറുകയു ചെയ്യും. രാഷ്ടീയ / വാണിജ്യ താല്‍പര്യം മുന്‍ നിര്‍ത്തി വളച്ചൊടി ക്കപ്പെട്ടു കൊണ്ട്‌ അവതരിപ്പിക്കുന്ന വാര്‍ത്തകള്‍ തെറ്റായ സന്ദേശമാണ്‌ സമൂഹത്തിനു നല്‍കുക. പൊതുവില്‍ തങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ക്ക്‌ ആധികാരികതയും സമഗ്രതയും നല്‍കുവാന്‍ ഉത്തരവാദിത്വവും സാമൂഹ്യ പ്രതിബദ്ധതയും ഉള്ള മാധ്യമങ്ങള്‍ ശ്രദ്ധിക്കാറുമുണ്ട്‌. ഓരോ മാധ്യമവും നല്‍കുന്ന വാര്‍ത്തകളുടെ ആധികാരികതയും അവതരണ ശൈലിയും ആണ്‌ പൊതുവില്‍ ആ മാധ്യമത്തിന്റെ നിലവാരം നിശ്ചയിക്കുന്നതും.<br />&nbsp;<br />ഇലക്ട്രോണിക് മാധ്യമങ്ങളുടെ കടന്നു വരവോടെ വാര്‍ത്തകള്‍ക്കും പ്രേക്ഷകനും തമ്മില്‍ ഉള്ള ദൂരം കുറഞ്ഞു. ധാരാളം ചാനലുകള്‍ കടന്നു വരിക കൂടെ ചെയ്തതോടെ മാധ്യമ രംഗത്ത്‌ മല്‍സരം വര്‍ദ്ധിക്കുകയും വായനക്കാരെ / പ്രേക്ഷകനെ തങ്ങളിലേക്ക്‌ ആകര്‍ഷിക്കുവാനും റേറ്റിങ്ങ്‌ വര്‍ദ്ധിപ്പിക്കുവാനും ഓരോ മാധ്യമങ്ങളും പരസ്പരം മല്‍സരിക്കുവാന്‍ തുടങ്ങി. ഇതോടെ ഇന്ന വാര്‍ത്ത തങ്ങള്‍ ആദ്യം റിപ്പോര്‍ട്ട്‌ ചെയ്തു എന്ന് സ്ഥാപിക്കുവാന്‍ പല വാര്‍ത്തകളുടേയും സ്ഥിരീകരണം വരുമ്പോളേക്കും ഫ്ലാഷ്‌ ന്യൂസായി പ്രേക്ഷകനു മുമ്പില്‍ എത്തുവാന്‍ തുടങ്ങിയിരിക്കുന്നു. ഊഹാപോ ഹങ്ങളുടേയും കേട്ടു കേള്‍വിയുടേയും അടിസ്ഥാനത്തില്‍ പുറത്തു വിടുന്ന ഈ ഗണത്തില്‍ പെടുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് പിന്നീട്‌ വ്യക്ത മാകാറുമുണ്ട്‌. അതു പോലെ തന്നെ വാണിജ്യ ലക്ഷ്യങ്ങളെ മുന്‍ നിര്‍ത്തി അവതരിപ്പിക്കുന്ന വിനോദത്തിനായുള്ള പരിപാടികളുടെ ലാഘവത്തോടെ വാര്‍ത്തകള്‍ തയ്യാറാക്കുന്നത്‌ യഥാര്‍ത്ഥത്തില്‍ പ്രേക്ഷകനോട്‌ ചെയുന്ന നീതി കേടാണ്‌. പലപ്പോഴും നിലവാര മില്ലാത്തവരെ പോലും ഒന്നാം സ്ഥാനക്കാരന്‍ / കാരി ആക്കുന്ന എസ്‌. എം. എസ്‌. പരിപാടികള്‍ വേണ്ടുവോളം നാം നിത്യേന കണ്ടു കൊണ്ടിരിക്കുന്നു. ഇത്തരത്തില്‍ വാണിജ്യ താല്‍പര്യം മുന്‍ നിര്‍ത്തി വാര്‍ത്തകളെയും വാര്‍ത്താ വിശകലനങ്ങളേയും എസ്‌. എം. എസ്‌. അടിസ്ഥനമാക്കി രൂപപ്പെടുത്തുന്ന തലത്തിലേക്ക്‌ അധ:പതിക്കുന്ന നാളുകളെ കുറിച്ച്‌ വാര്‍ത്തകളെ ഗൗരവമായി കാണുന്ന ചിലരെങ്കിലും ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു.<br />&nbsp;<br />കാലഘട്ട ത്തിനനു സൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ട് തന്നെ രാഷ്ടീയമായാലും കലാ സാംസ്കാരി കമായാലും എഴുത്തായാലും ചര്‍ച്ച ചെയ്യുവാന്‍ താല്‍പര്യപ്പെടുന്ന ഒരു സമൂഹമാണ്‌ മലയാളികളുടേത്‌. പത്ര വായനക്കും ടി.വി / റേഡിയോ ന്യൂസും മലയാളി ജീവിതവുമായി ഇഴ പിരിയുവാന്‍ കഴിയാത്ത ഒരു ബന്ധമാണുള്ളത്‌. എത്ര തിരക്കിനിടയിലും വാര്‍ത്തകള്‍ക്കായി അവന്‍ സമയം കണ്ടെത്തുന്നു. താരതമ്യേന കൂടുതല്‍ ആളൂകള്‍ കാണുക വൈകുന്നേരത്തെ ന്യൂസ്‌ അവറുകള്‍ ആണ്‌. മിക്ക ചാനലുകളിലും ഏതാണ്ട്‌ ഒരേ സമയത്താണിത്‌. അതു കൊണ്ടു തന്നെ പ്രേക്ഷകര്‍ തങ്ങളുടെ ഇഷ്ട ചാനലുകളിലെ വാര്‍ത്തകള്‍ തിരഞ്ഞെടുക്കുന്നു. ഇത്തരം ന്യൂസ്‌ അവര്‍ ‍/ കൗണ്ടര്‍ പോയന്റുകളില്‍ ചര്‍ച്ചകളും വിശകലനങ്ങളൂം ഉള്‍ക്കൊള്ളി ച്ചിട്ടുണ്ടാകും. ഇതില്‍ പല പ്രമുഖകരും ഇതില്‍ പങ്കാളികളായി തങ്ങളുടെ ഭാഗം വിശദീക രിക്കാറുമുണ്ട്‌.<br />&nbsp;<br />വൈവിധ്യമുള്ള വാര്‍ത്തകളും അതിനോട നുബന്ധിച്ചുള്ള ചര്‍ച്ചകളും ആണ്‌ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്‌. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി നമ്മുടെ വാര്‍ത്താ മാധ്യമങ്ങളിലെ വാര്‍ത്തകളിലും അതിനോട നുബന്ധിച്ചുള്ള ചര്‍ച്ചകളിലും കാണുന്ന ഒരു പ്രവണതയാണ്‌ ഒരേ വിഷയം തന്നെ ദിവസങ്ങളോളം വാര്‍ത്തയുടെ നല്ലൊരു സമയവും അപഹരിച്ചു കൊണ്ട്‌ ചര്‍ച്ച ചെയ്യുക എന്നത്‌. ഒരേ ആളുകള്‍ തന്നെ വരികയും പറഞ്ഞ കാര്യങ്ങള്‍ തന്നെ വീണ്ടും വീണ്ടും പറയുകയും ചെയ്യുകയോ അല്ലെങ്കില്‍ യാതൊരു യുക്തിയും ഇല്ലാത്തതു പലപ്പോഴും പ്രേക്ഷകന്റെ സാമാന്യ ബുദ്ധിയേ പോലും ചോദ്യം ചെയ്യുന്ന അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ വരെ ചര്‍ച്ചയിലെ പങ്കാളികള്‍ നിരത്താറുണ്ട്‌. ഉദാഹരണമായി രാജ്യത്ത്‌ മുന്‍പ്‌ ഉണ്ടായിട്ടുള്ളതോ / കീഴ്‌വഴക്കങ്ങള്‍ നിലവിലുള്ളതോ, സുപ്രീം കോടതി വിധികളിലോ മറ്റോ കൃത്യമായി നിര്‍വ്വചിക്ക പ്പെട്ടിട്ടുള്ളതോ ആയ കാര്യങ്ങളെ പോലും കണ്ടില്ലെന്ന് നടിച്ചു കൊണ്ട്‌ ഇനി ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ആരെങ്കിലും തെളിവു സഹിതം തിരുത്തിയാല്‍ അംഗീകരിക്കാതെ ചര്‍ച്ചയില്‍ തുടര്‍ന്നും അഭിപ്രായ പ്രകടനം നടത്തുന്ന വിദ്വാന്മാരെ കൂടെ സഹിക്കേണ്ട ഗതികേടിലാണ്‌ പ്രേക്ഷകന്‍. യഥാര്‍ത്ഥത്തില്‍ ഇതു മൂലം ചാനലിന്റെ മാത്രമല്ല വാര്‍ത്ത കാണുവാന്‍ സമയം മിനക്കെടുത്തി ഇരിക്കുന്ന പ്രേക്ഷകന്റേയും സമയമാണ്‌ നഷ്ടപ്പെടുന്നത്‌.<br />&nbsp;<br />വാര്‍ത്തകള്‍ക്ക്‌ എരിവും പുളിയും നല്‍കുവാനായി അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അര്‍ത്ഥമില്ല. യാതൊരു പ്രാധാന്യവും ഇല്ലാത്ത വിഷയങ്ങളെ സംബന്ധിച്ച്‌ അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിക്കുവാനും തന്റെ സാന്നിധ്യം വാര്‍ത്തകളില്‍ ഉറപ്പു വരുത്തുവാനും ശ്രമിക്കുന്ന സാംസ്കാരിക (?) പ്രവര്‍ത്തകരെ പൊതു ജനത്തിനു പുച്ഛമാണെങ്കിലും മാധ്യമ ലോകത്തിനു പ്രിയമാണ്‌. ഇതിനെ ഒക്കെ അതിന്റേതായ പ്രാധാന്യത്തോടെ അവഗണിക്കുവാന്‍ മാധ്യമങ്ങള്‍ തയ്യാറാകണം. പരസ്യം വന്നാല്‍ ചാനല്‍ മാറ്റുന്ന പോലെ ആണ്‌ ഇപ്പോള്‍ അഴീക്കോടിന്റെ വിവാദം വന്നാല്‍ ആളുകള്‍ ചാനല്‍ മാറ്റുന്നത്‌.അതുപോലെ മറ്റൊന്ന് സി.പി.എമ്മിലെ ഉള്‍പ്പാര്‍ട്ടി പോരുകളെയും ലാവ്‌ലിന്‍ വിവാദത്തെയും ചുറ്റിപറ്റിയുള്ള ചര്‍ച്ചകള്‍. മിക്കവാറും ഒരേ സംഗതി തന്നെ ആണ്‌ ദിവസവും മലയാളിക്കു മുമ്പില്‍ മല്‍സര ബുദ്ധിയോടെ ചാനലുകള്‍ അവതരിപ്പിക്കുന്നത്‌. അവതാരകനും ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ക്കും ചോദിക്കുവാനും, വിശദീകരിക്കുവാനും വിമര്‍ശിക്കുവാനും ഒരേ കാര്യങ്ങള്‍ തന്നെയേ ഉള്ളൂ എന്ന് പ്രേക്ഷകന്‍ തിരിച്ചറിയുന്നു. ആവര്‍ത്തി ച്ചാവര്‍ത്തിച്ച്‌ അതൊരു ഛര്‍ദ്ദിലിനോടു തുല്യമായ വാര്‍ത്തയാകുന്നു. മലയാളിയുടെ അകത്തളങ്ങളില്‍ ഇത്തരം ന്യൂസവര്‍ ഛര്‍ദ്ദിലുകളുടെ ദുര്‍ഗ്ഗന്ധം വമിക്കുവാന്‍ തുടങ്ങിയിട്ട്‌ നാളേറെയായി. എന്തു കൊണ്ട് മാധ്യമ പ്രവര്‍ത്തകര് ‍ /മാധ്യമ മുതലാളിമാര്‍ ഇതു തിരിച്ചറിഞ്ഞു കൊണ്ട്‌ പുതിയ വിഷയ ങ്ങളിലേക്ക്‌ കടക്കുന്നില്ല? സ്ഥിരമായി ഒരേ വിഷയങ്ങളുമായി ബന്ധപ്പെടുത്തി ക്കൊണ്ട്‌ വാര്‍ത്തകളിലെ ചര്‍ച്ചകളില്‍ ഒരേ വിഷയങ്ങള്‍ തന്നെ ആവര്‍ത്തിക്കുന്നത്‌ ഏതെങ്കിലും അജണ്ടയുടെ ഭാഗമായിട്ടോ അതോ വാര്‍ത്തകള്‍ ഇല്ലാഞ്ഞിട്ടോ? തീര്‍ച്ചയായും സമകാലിക രാഷ്ട്രീയം എന്നനിലയില്‍ സി. പി. എമ്മുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ക്ക്‌ പ്രാധാന്യം ഉണ്ട്‌. ഇത്തരം വാര്‍ത്തകള്‍ ജനം അറിയേണ്ടതുമുണ്ട്‌. എന്നാല്‍ അതിനെ അനാവശ്യമായി പര്‍വ്വതീ കരിക്കുന്ന തിനോടാണ്‌ വിയോജിപ്പ്‌.<br />&nbsp;<br />നമ്മുടെ നാട്ടിലെ ഏതെങ്കിലും രാഷ്ടീയ പാര്‍ട്ടിയുടെ ഉള്ളിലെ നിലവാരമില്ലത്ത തൊഴുത്തില്‍ കുത്തുകളും അതുമല്ലെങ്കില്‍ ഏതെങ്കിലും സാംസ്കാരിക ജീവികളുടെ വിടുവായത്തങ്ങളും വിഷയങ്ങളാക്കി ക്കൊണ്ട്‌ മെഗാ സീരിയലുകള്‍ പോലെ വലിച്ചു നീട്ടാതെ കാലഘട്ടം ആവശ്യപ്പെടു ന്നതിനനുസരിച്ച്‌ പുതിയ വാര്‍ത്തകളിലേക്കും അവയുടെ വിശകലനത്തിലേക്കും നീങ്ങുവാനും വാര്‍ത്താ വതരണത്തില്‍ പുത്തന്‍ ശൈലികള്‍ അവതരിപ്പിക്കുവാനും നമ്മുടെ മാധ്യമങ്ങള്‍ തയ്യാറാകണം. കേരളത്തിനു പുറത്തും അന്താരാഷ്ട്ര സമൂഹത്തിലും കാര്യമായ ഇടമുള്ളവനാണ്‌ മലയാളി അതു കൊണ്ടു തന്നെ അന്താരാഷ്ട രംഗത്തെയും അന്യ സംസ്ഥാനങ്ങളിലേയും വാര്‍ത്തകള്‍ക്ക്‌ കൂടുതല്‍ ഇടം നല്‍കുവാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കേണ്ട കാലം അതിക്രമി ച്ചിരിക്കുന്നു. (പേരിനു വിദേശ വാര്‍ത്തകള്‍ നല്‍കുന്നില്ല എന്ന് പറയുന്നില്ല). പുത്തന്‍ ആശയങ്ങളെ എപ്പോഴും ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന മലയാളിയുടെ മനസ്സിനെ കൂടെ കണക്കിലെടുത്തു കൊണ്ട്‌ ന്യൂസ്‌ അവറുകള്‍ സജീവമാക്കുവാന്‍ ചാനല്‍ അധികാരികളും ന്യൂസ്‌ എഡിറ്റര്‍മാരും കാര്യമായി ശ്രദ്ധിക്കണമെന്ന് ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ ഈയ്യുള്ളവനും അഭ്യര്‍ത്ഥിക്കുകയാണ്‌.<br />&nbsp;<br />- <em>എസ്. കുമാര്‍</em><br />&nbsp;<br />&nbsp;<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/2376188725829971759-1963743472637375019?l=www.epathram.com%2Fcj%2Findex.shtml'/></div>e പത്രംnoreply@blogger.com3tag:blogger.com,1999:blog-2376188725829971759.post-76186118598170599832009-06-15T22:22:00.006+04:002009-06-16T07:34:45.936+04:00അക്ഷരം നിഷേധിക്കപ്പെടുന്ന ബാല്യങ്ങള്‍<img style="float:left; margin:0 10px 10px 0;" src="http://www.epathram.com/cj/uploaded_images/athira-siraj-epathram-733873.jpg" border="0" alt="athira" title="athira" />2009 ജൂണ്‍ ഒന്നാം തിയ്യതി സിറാജ് ദിന പത്രത്തില്‍ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച ആതിര എന്ന ആദിവാസി ബാലികയുടെയും അവളുടെ കുടിലിന്റെയും ചിത്രം ആണ് ഈ കുറിപ്പിന് ആധാരം. <br />&nbsp;<br />സ്കൂള്‍ പ്രവേശന ഉത്സവത്തിന്റെ നിറമേറിയ കാഴ്ചകള്‍ ആയിരുന്നു നമ്മുടെ മുന്നില്‍ അടുത്ത ദിനങ്ങളില്‍ തെളിഞ്ഞത്. പുതിയ ജീവിതത്തിന്റെ തട്ടകത്തിലേക്ക് പിച്ച വെക്കുന്ന പിഞ്ചോമനകളുടെ നിഷ്‌കളങ്കമായ പുഞ്ചിരികളും വിതുമ്പലുകളും നമ്മളില്‍ ഗതകാല സ്‌മരണള്‍ ഉണര്‍ത്താന്‍ പര്യാപ്‌തം ആയതായിരുന്നു. അതൊന്നും നേരിട്ട് അനുഭവിച്ചറിയാന്‍ കഴിയാത്ത പ്രവാസികള്‍ അകലങ്ങളില്‍ നിന്ന് മക്കളുടെ വിവരങ്ങള്‍ അന്വേഷിക്കുകയും സന്തോഷവും സന്താപവുമെല്ലാം ശബ്ദ വീചികളിലൂടെ നെഞ്ചിലേറ്റി നെടുവീ ര്‍പ്പിടുകയും ചെയ്യുന്നു. എന്നാല്‍ ഈ ആഘോഷ ങ്ങള്‍ക്കും ആരവങ്ങ ള്‍ക്കും ആകുലതക ള്‍ക്കുമിടയില്‍ അവഗണി ക്കപ്പെടുന്ന ഒരു വിഭാഗം നമുക്കിടയില്‍ ഇതൊന്നു മറിയാതെ അറിഞ്ഞാല്‍ തന്നെ അന്നന്നത്തെ അന്നത്തിനോ അന്നമു ണ്ടാക്കിയാല്‍ അടച്ചു വെക്കാന്‍ നല്ല ഒരു പാത്രമോ ആ പാത്രം സൂക്ഷിക്കാന്‍ മാത്രം പ്രാപ്തമായ ഒരു വീടോ ഇല്ലാതെ അക്ഷര മുറ്റത്തെത്തുക എന്നത് ഒരു സ്വപനം മാത്രമായി അവശേഷിപ്പിച്ച് കഴിയുന്നു. അക്ഷരങ്ങളേക്കാള്‍ ഒരു നേരത്തെ അന്നത്തി നായിരിക്കുമോ അവരുടെ തേങ്ങല്‍ ! <br />&nbsp;<br /><div align="center"><br /><a target="_blabk" href="http://www.epathram.com/cj/uploaded_images/athira-siraj-daily-epathram-792131.jpg"><img style="cursor:pointer; cursor:hand;width: 400px;" src="http://www.epathram.com/cj/uploaded_images/athira-siraj-daily-epathram-792131.jpg" border="0" alt="Click to enlarge" title="Click to enlarge" /></a><br /><span style="font-size:85%;"><em>സിറാജ് ദിന പത്രത്തില്‍ ഒന്നാം പേജില്‍ 2009 ജൂണ്‍ ഒന്നാം തിയ്യതി പ്രസിദ്ധീകരിച്ച ഫോട്ടോ</em></span><br /><br /><span style="font-size:75%;">(ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം)</span><br /></div><br />&nbsp;<br />കാര്‍മേഘ ങ്ങളൊഴിഞ്ഞു നിന്ന ആകാശത്തിനു കീഴെ ആരവങ്ങളുയര്‍ന്ന അക്ഷര വീടുകള്‍ പരിഭ്രമ ത്തിന്റെയും പരിഭവ ങ്ങളുടെയും പൂങ്കണ്ണീരു കൊണ്ട് നിറഞ്ഞപ്പോള്‍ അതൊന്നു മറിയാതെ ഇങ്ങിനെ എത്രയോ ബാല്യങ്ങള്‍ സമൂഹത്തില്‍ നിന്നും അകന്ന്, അല്ലെങ്കില്‍ സാംസ്കാര സമ്പന്നമായ (?) കേരളീയ സമൂഹത്താല്‍ അകറ്റപ്പെട്ടോ (?) കഴിയുന്നു എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്ന ഈ ചിത്രം വായന ക്കാരന്റെ മനസ്സിലേക്ക് കുറെ ചോദ്യങ്ങ ളുയര്‍ത്താന്‍ പര്യാപതമാം വിധം എത്തിച്ച പത്രത്തിനും ഫോട്ടോ ഗ്രാഫര്‍ക്കും നന്ദി... ഇത് പോലെ എത്രയോ നേര്‍ക്കാഴ്ചകള്‍ നാം കണ്ടിരിക്കുന്നു. ഏതാനും നിമിഷ നേരത്തേക്ക് അല്ലെങ്കില്‍ ഒരു ദിനം, ഒരു ആഴ്ച... അത് നമ്മെ അസ്വസ്ഥ മാക്കിയേക്കാം പിന്നെ അത് നാം വിസമരിക്കുന്നു. <br />&nbsp;<br />ആതിരയെന്ന (ഇമ്പമുള്ള പേരുകള്‍ക്ക് ഇപ്പോള്‍ വിലക്കില്ലെന്നതില്‍ കേരളീയന് അഭിമാനം കൊള്ളാം) ബാലികയുടെ കുടിലും കൂടി നാം കാണുക. എന്നിട്ട് നമുക്ക് ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക. നമ്മുടെ മക്കളെയും നമ്മുടെ സുഖ സൗകര്യ ങ്ങളുള്ള വീടിനെയും ഓര്‍ക്കുക. പിന്നെ നമ്മുടെ തീര്‍ത്താല്‍ തീരാത്ത ആഗ്രഹങ്ങളെയും അത്യാഗ്രഹങ്ങളെയും നിരത്തി വെക്കുക. എന്നിട്ടതില്‍ നിന്ന് ആവശ്യങ്ങള്‍ മാറ്റി, അത്യാവശ്യങ്ങള്‍ മാറ്റി, അനാവശ്യങ്ങള്‍ക്ക് നാം എത്ര ചിലവഴിക്കുന്നുവെന്ന് ഒരു കണക്കെടുക്കുക (പ്രയാസമാണെന്നറിയാം). പിന്നെ അനാവശ്യങ്ങളില്‍ ചിലവിടുന്നതിന്റെ ഒരു ചെറിയ ഭാഗം നമുക്ക് ചുറ്റിലുമുള്ള ഇത്തരം ആവശ്യക്കാരെ കണ്ടെത്തി അവര്‍ക്ക് വേണ്ട പാര്‍പ്പിടവും വസ്ത്രവും വിദ്യാഭ്യാസവും നല്‍കാന്‍ തയ്യാറാവേ ണ്ടതിന്റെ ആവശ്യകത തിരിച്ചറിയുക. അല്ലെങ്കില്‍ നാളെ നാം നമുക്ക് അനുഗ്രഹമായി കിട്ടിയ സമ്പത്തിനും സൗഭാഗ്യങ്ങള്‍ക്കും ലോക രക്ഷിതാവിന്റെ മുന്നില്‍ മറുപടി പറയാനാവാതെ നില്‍ക്കേണ്ടി വരും എന്ന കാര്യം ഓര്‍ക്കുക. <br />&nbsp;<br />നമ്മുടെ അയല്‍വാ സിയുടെയും ആവശ്യക്കാ രന്റെയും മതവും ജാതിയും രാഷ്ടീയവും നോക്കിയുള്ള സഹായ ങ്ങളേക്കാള്‍ അനുകമ്പാ പൂര്‍ണ്ണമായ ഇടപെടലുകള്‍ നടത്താന്‍ ജീവ കാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളും കൂട്ടായ്മകളും സംഘടനകളും തയ്യാറാവ ണമെന്ന് കൂടി ഉണര്‍ത്തട്ടെ. <br />&nbsp;<br />സമ്പൂര്‍ണ്ണ സാക്ഷരതാ യജ്ഞത്തിന്റെ ആദ്യ ഘട്ടം വളരെ ക്രിയാത്മകമായി ജന പങ്കാളിത്തത്തോടെ നടത്തിയത് സ്മരിയ്ക്കുന്നു. രണ്ടാം ഘട്ടം വെറും പ്രഹസനമായി മാറി എന്നാണു തോന്നുന്നത്. ഇനിയുള്ള ഒരു യജ്ഞം ഈ ബാല്യങ്ങള്‍ക്ക് ആദ്യം അന്നവും പിന്നെ അക്ഷരവും എത്തിക്കു ന്നതിനാവട്ടെ. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കള്‍ക്ക് ഈ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാന്‍ സമയമുണ്ടാവുമോ എന്തോ ! <br />&nbsp;<br />മരണപ്പെട്ടവരുടെ ജാതകം പരിശോധിച്ച്, ഖബര്‍ മാന്തി, ചര്‍ച്ചകളും സംവാദങ്ങളും നടത്തുന്ന സമയവും ഊര്‍ജ്ജവും മരിക്കാതെ മരിച്ചു ജീവിക്കുന്ന വര്‍ക്കായി മാറ്റി വെക്കാം. <br />&nbsp;<br />- <em>ബഷീര്‍ വെള്ളറക്കാട്‌</em><br />&nbsp;<br />&nbsp;<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/2376188725829971759-7618611859817059983?l=www.epathram.com%2Fcj%2Findex.shtml'/></div>e പത്രംnoreply@blogger.com1tag:blogger.com,1999:blog-2376188725829971759.post-43409397594958309362009-06-11T12:02:00.003+04:002009-06-11T12:12:49.218+04:00നാനോ കാര്‍ - മോഡിയുടെ ഗുജറാത്ത് മോഡല്‍ വികസനം<img style="float:left; margin:0 10px 10px 0;" src="http://www.epathram.com/cj/uploaded_images/nano-car-tata-epathram-787930.jpg" border="0" alt="nano-car" title="nano-car" />ന്യൂഡല്‍ഹി: നാനോ കാര്‍ ഫാക്ടറി സ്ഥാപിക്കാന്‍ ഗുജറാത്ത്‌ സര്‍ക്കാര്‍ ടാറ്റക്ക്‌ നല്‍കിയത്‌ മുപ്പതിനായിരം കോടിയില്‍ അധികം രൂപയുടെ സബസിഡി. വെള്ളവും ഭൂമിയും വൈദ്യുതിയും ഗ്യാസും ഉള്‍പ്പെടെ കോടികളുടെ സൗജന്യമാണ്‌ ടാറ്റക്ക്‌ വേണ്ടി നരേന്ദ്ര മോഡി സര്‍ക്കാര്‍ വാരിക്കോരി നല്‍കിയതെന്ന സര്‍ക്കാരിന്റെ രഹസ്യ രേഖകള്‍ പുറത്തായി. <br />&nbsp;<br />അറുപത്‌ ബില്ല്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനമുള്ള ലോക കോടീശ്വരനായ ടാറ്റയുടെ വ്യവസായ സാമ്രാജ്യത്തിന്‌ ഗുജറാത്തിലെ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ എല്ലാ നിയമങ്ങളും മറി കടന്നാണ്‌ കോടികളുടെ സബ്‌സിഡി നല്‍കിയി രിക്കുന്നത്‌. കാര്‍ ഫാക്ടറി സ്ഥാപിക്കാന്‍ 1,100 ഏക്കര്‍ കൃഷി ഭൂമി സൗജന്യ നിരക്കിലും, 9.750 കോടി രൂപ വെറും 0.1 ശതമാനം പലിശയിലും ആണ്‌ നരേന്ദ്ര മോഡി ടാറ്റക്ക്‌ വേണ്ടി നല്‍കിയത്‌. <br />&nbsp;<br />സൗജന്യ നിരക്കില്‍ ലഭിച്ച ഭൂമിയുടെ തുകയായ 400.65 കോടിരൂപ എട്ട്‌ തവണകളായി അടച്ചാല്‍മാത്രം മതി അതും രണ്ട്‌ വര്‍ഷത്തെ സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍. 0.1 ശതമാനം പലിശയില്‍ നല്‍കിയ കോടികള്‍ അടച്ച്‌ തീര്‍ക്കാന്‍ ഇരുപത്‌ വര്‍ഷത്തെ കാലാവധിയും അനുവദിച്ച്‌ കൊണ്ടാണ്‌ നരേന്ദ്രമോഡി ടാറ്റയെ കുടിയിരുത്തിയത്‌. ബംഗാളില്‍ സ്ഥാപിച്ചിരുന്ന ഫാക്ടറി ഉപകരണങ്ങളും സംവിധാനങ്ങളും ഗുജറാത്തില്‍ എത്തിക്കാന്‍ മോഡി സര്‍ക്കാര്‍ 700 കോടി ചിലവിട്ടതിനു പുറമേ, ടാറ്റയുടെ തൊഴിലാളികള്‍ക്ക്‌ ടൗണ്‍ഷിപ്പ്‌ നിര്‍മ്മിക്കാന്‍ 100 ഏക്കര്‍ ഭൂമിയും അഹമ്മദാബാദില്‍ ഗുജറാത്ത്‌ സര്‍ക്കാര്‍ സൗജന്യമായി നല്‍കി. <br />&nbsp;<br />കൃഷി ഭൂമി വ്യവസായിക ആവശ്യങ്ങള്‍ക്കായി മാറ്റുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഫീസില്‍നിന്ന്‌ പൂര്‍ണ്ണമായും നാനോ ഫാക്ടറിക്ക്‌ വേണ്ടി സര്‍ക്കാര്‍ ടാറ്റക്ക്‌ നല്‍കിയ ഭൂമിയെ ഒഴിവാക്കി. <br />&nbsp;<br />കര്‍ഷകരില്‍ നിന്ന്‌ വ്യവസായത്തിനായി സര്‍ക്കാര്‍ പിടിച്ചെടുത്ത ഏക്കറുകളാണ്‌ സൗജന്യ നിരക്കില്‍ ടാറ്റക്ക്‌ രജിസ്‌ട്രേഷന്‍ ഫീസിലാതെ നല്‍കിയത്‌. ഫാക്ടറിയിലേക്കുള്ള കിലോമീറ്റ റുകളോളമുള്ള റോഡ്‌‌ സൗജന്യമായി നിര്‍മ്മിച്ച്‌‌ നല്‍കിയ ഗുജറാത്ത്‌ സര്‍ക്കാര്‍, പദ്ധതി പ്രദേശത്ത്‌ എത്തിച്ച 200 കെ വി എ വൈദ്യതി വിതരണത്തെ പൂര്‍ണ്ണമായി നികുതി വിമുക്തമാക്കി. ഫാക്ടറിയിലേക്ക്‌ പ്രകൃതി വാകതകം എത്തിക്കാന്‍ സര്‍ക്കാര്‍ ചിലവില്‍ പൈപ്പ്‌ ലൈന്‍ വലിച്ചു. കൂടാതെ 14,000 ക്യുബിക്ക്‌ മീറ്റര്‍ വെള്ളം സൗജന്യമായി ദിനം പ്രതി ഗുജറാത്ത്‌ സര്‍ക്കാര്‍ നല്‍കും. ഫാക്ടറിയുടെ മാലിന്യ നിക്ഷേപങ്ങളും സര്‍ക്കാര്‍ തന്നെ സംസ്‌ക്കരിക്കും. എ‌ല്ലാ വിധ നികുതികളും നി‌ശ്ചിത വര്‍ഷത്തേക്ക്‌ ഒഴിവാക്കും തുടങ്ങി വഴിവിട്ട നിരവധി സൗജന്യങ്ങളാണ്‌ ടാറ്റയുടെ നാനോ കാറിനു വേണ്ടി നരേന്ദ്ര മോഡി നല്‍കുന്നത്‌. <br />&nbsp;<br />കൊട്ടിഘോഷിച്ച ഗുജറാത്ത്‌ മോഡല്‍ വികസനത്തിനായി വ്യവസായ ഭിമന്‍മാര്‍ക്ക്‌ പൊതു ഖജനാവില്‍ നിന്ന്‌ സര്‍ക്കാര്‍ നല്‍കുന്നത്‌ കണക്കില്ലാത്ത കോടികളാണ് എന്നതിന്റെ തെളിവാണ്‌ ടാറ്റയുടെ നാനോ കാര്‍ വ്യവസായം. ടാറ്റക്ക്‌ നാനോ കാര്‍ ഇറക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യങ്ങള്‍ അനുസരിച്ച്‌ കാര്‍ ഫാക്ടറിയുടെ 50 ശതമാനത്തില്‍ അധികം ചിലവ്‌ വഹിക്കുന്നത്‌ ഗുജറാത്ത്‌ സര്‍ക്കാരാണ്‌. കാര്‍ വിപണിയില്‍ ഇറക്കി ലാഭം കൊയ്യുന്നത് ആകട്ടെ ടാറ്റയും. <br />&nbsp;<br />രാജ്യത്ത്‌ ചിലവു കുറഞ്ഞ കാര്‍ എന്ന ആശയുവുമായി ടാറ്റ 2006 മെയ്‌ മാസത്തില്‍ ആണ്‌ ബംഗാളില്‍ എത്തുന്നത്‌. സിങ്കൂരിലെ കര്‍ഷരെ കുടി ഒഴിപ്പിച്ച്‌ കാര്‍ ഫാക്ടറി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ കര്‍ഷകര്‍ പ്രക്ഷോഭം ആരംഭിച്ചതോടെ ടാറ്റ ബംഗാളില്‍ നിന്നും ഗുജറാത്തിലേക്ക്‌ ഫാക്ടറി മാറ്റുകയായിരുന്നു. നിരവധി സൗജന്യങ്ങള്‍ വാഗാദാനം ചെയ്‌താണ്‌ നരേന്ദ്ര മോഡി ടാറ്റയെ ക്ഷണിച്ചതെങ്കിലും ടാറ്റക്ക്‌ നല്‍കിയ സൗജന്യങ്ങള്‍ വ്യക്തമാക്കാന്‍ ഗുജറാത്ത്‌ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. കഴിഞ്ഞ ദിവസമാണ്‌ സര്‍ക്കാര്‍ രേഖകള്‍ മാധ്യമങ്ങള്‍ക്ക്‌ ലഭിച്ചത്‌.<br />&nbsp;<br />- <em>ബൈജു എം. ജോണ്‍</em><br />&nbsp;<br />&nbsp;<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/2376188725829971759-4340939759495830936?l=www.epathram.com%2Fcj%2Findex.shtml'/></div>e പത്രംnoreply@blogger.com1tag:blogger.com,1999:blog-2376188725829971759.post-53948189375167198752009-05-29T15:37:00.001+04:002009-05-29T15:38:52.761+04:00മനുഷ്യ ക്ലോണിങ്‌ നിഷിദ്ധം - ദാറുല്‍ ഹുദാ സെമിനാര്‍തിരൂരങ്ങാടി : മനുഷ്യ ക്ലോണിങ്‌ അപകടകരം ആണെന്നും അതു കൊണ്ടു തന്നെ അത്‌ നിഷിദ്ധ മാണെന്നും ചെമ്മാട്‌ ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ അക്കാദമിയില്‍ നടന്ന കര്‍മ്മ ശാസ്‌ത്ര സെമിനാര്‍ അഭിപ്രായപ്പെട്ടു.<br />&nbsp;<br />അതേ സമയം മനുഷ്യന്‌ ഉപകാര പ്രദമായ രീതിയില്‍ മറ്റ്‌ ജീവികളില്‍ ക്ലോണിങ്‌ നടത്താം.<br />&nbsp;<br />വന്ധ്യതാ ചികിത്സാ വിഷയത്തില്‍ ഭര്‍ത്താവിന്റെ ബീജം ഭാര്യയില്‍ ഉപയോഗി ക്കുന്നത്‌ അനുവദ നീയമാണ്‌. അന്യ പുരുഷന്‍േറത്‌ ഉപയോഗി ക്കുന്നത്‌ നിഷിദ്ധവുമാണ്‌.<br />&nbsp;<br />കുടുംബാ സൂത്രണം ഇസ്‌ലാമികമല്ല. മനുഷ്യര്‍ക്കെല്ലാം വിഭവങ്ങള്‍ നല്‍കുന്നത്‌ അള്ളാഹു ആയതിനാല്‍ രാഷ്ട്ര പുരോഗതിക്കു വേണ്ടി മാനവ വിഭവം വര്‍ധിപ്പി ക്കുകയാണ്‌ വേണ്ടതെന്നും സെമിനാറില്‍ വിഷയം അവതരി പ്പിച്ചവര്‍ പറഞ്ഞു.<br />&nbsp;<br />മുടിയില്‍ ചായം തേക്കുന്നതിന്‌ ചുവപ്പ്‌, മഞ്ഞ നിറങ്ങളേ അനുവദനീയം ആയിട്ടുള്ളൂ. കറുപ്പിക്കുന്നത്‌ നിഷിദ്ധമാണ്‌.<br />&nbsp;<br />നിലവിലുള്ള ഷെയര്‍ മാര്‍ക്കറ്റിങ്‌ ഇസ്‌ലാമികമല്ല. ലാഭവും നഷ്ടവും ഒരു പോലെ പങ്കു വെക്കുന്നത് ആകണം കച്ചവടം. ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്ന പണം ഏന്തെല്ലാം കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്നത്‌ ദുരൂഹമാണെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.<br />&nbsp;<br />സമസ്‌ത വൈസ്‌ പ്രസിഡന്റ്‌ സി. എം. അബ്ദുള്ള മുസ്‌ലിയാര്‍ വെമ്പരിക്ക സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തു. സമസ്‌ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.<br />&nbsp;<br />അലവി ഹുദവി മുണ്ടംപമ്പ്‌, ജഅ‌ഫര്‍ ഹുദവി ഇന്ത്യനൂര്‍, സി. എച്ച്‌. ശരീഫ്‌ ഹുദവി, എ. പി. മുസ്‌തഫ ഹുദവി, ജഅ‌ഫര്‍ ഹുദവി കുളത്തൂര്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. <br />&nbsp;<br />- <em>ഉബൈദ് റഹ്‌മാനി</em><br />&nbsp;<br />&nbsp;<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/2376188725829971759-5394818937516719875?l=www.epathram.com%2Fcj%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-2376188725829971759.post-53481113454762131402009-05-14T06:27:00.004+04:002009-05-14T07:46:48.907+04:00താമ്രപര്‍ണി മൂന്നാം പതിപ്പ് prakasanam - തിങ്കള്‍<img style="float:left; margin:0 10px 10px 0;" src="http://www.epathram.com/cj/uploaded_images/thamraparni-book-epathram-739719.jpg" border="0" alt="thamraparni-book" />ഒരുപക്ഷെ ഇത്തരത്തിലൊന്ന് മുന്‍പ് നടന്നിട്ടേ ഉണ്ടാവില്ല. അല്ലെങ്കില്‍ ഒരു പക്ഷെ ഇത്തരത്തിലൊന്ന് ഇനി നടക്കാനും സാധ്യത ഇല്ല. ഒരു കവിതാ സമാഹാരത്തിന്റെ prakaasanam അര്‍ദ്ധ രാത്രി പുഴയോരത്തു nilaavathhu നടന്നതില്‍ മാത്രമായിരുന്നില്ല വിസ്മയം... അത് വൈകുന്നേരം ആറു മണി മുതല്‍ പിറ്റേന്ന് രാവിലെ ആറു മണി വരെ നീണ്ടു നിന്നതുമല്ല പുതുമ...<br />&nbsp;<br />അതില്‍ കവിതയുമായി നേരിട്ട് ബന്ധമില്ലാത്ത നൂറു കണക്കിന് ആളുകള്‍ പല നേരങ്ങളിലായി വന്നു പോയി എന്നതിലാണ്... അതില്‍ സാംസ്കാരിക നായകരും രാഷ്ട്രീയ നേതാക്കളും കലാകാരന്മാരും വെറും പൊതു ജനവും ഒക്കെ ഉണ്ടായിരുന്നു ennathilaanu.<br />&nbsp; <br />കവിതയ്ക്ക് പുറത്തുള്ള മറ്റൊരു പാട് കലാകാരന്മാര്‍ സംഗീതവും വാദ്യോപ കരണങ്ങളുമായി കവിതയുടെ നിലാ രാത്രിക്ക് പൊലിമ കൂട്ടാന്‍ നേരം വെളുക്കുവോളം ഇരുന്നു എന്നതിനാലാണ്... ആര്‍ക്കും പ്രതിഫലമായി പത്തു പൈസ പോലും വാഗ്ദാനം നല്‍കിയിരുന്നില്ല.<br />&nbsp;<br />prakaasanam നടക്കുന്ന നാട്ടിലെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വി. മുഹമ്മദലിയും സംഘവും കവിതയുടെ രാവില്‍ എത്തി ചേര്‍ന്നവര്‍ക്കെല്ലാം കപ്പയും മത്തിയും കഞ്ഞിയും കാന്താരി ചമ്മന്തിയും അച്ചാറും വിളമ്പി ആതിഥേയത്വത്തിന്റെ മഹദ് ഭാവവുമായി നേരം വെളുക്കുവോളം കവികള്‍ക്കും കലാകാരന്മാര്‍ക്കും കാവലിരുന്നു എന്നതിനാലാണ്... അവരുടെ നാട്ടില്‍ ഇത്തരത്തിലൊന്ന് ആദ്യമായിട്ടായിരുന്നു.<br />&nbsp;<br />ശൈലന്റെ താമ്രപര്‍ണി എന്ന കവിതാ സമാഹാരത്തിന്റെ മൂന്നാം പതിപ്പ് prakaasanam അര്‍ദ്ധ രാത്രി നിലാവത്തു samghatippichhathu മഞ്ചേരിയിലെ സഹൃദയ charitble ട്രസ്റ്റ് ആയിരുന്നു.<br />&nbsp;<br />ശൈലനെ പോലെ തല തിരിഞ്ഞ വ്യത്യസ്തതയുള്ള ഒരു കവിയുടെ സമാഹാരം മൂന്നാം പതിപ്പില്‍ എത്തുമ്പോള്‍ അതിന്റെ ചടങ്ങ് മാക്സിമം വ്യത്യസ്തമാക്കേണ്ടത് തങ്ങളുടെ ബാധ്യതയായിരുന്നെന്നു ആണ് sahridayayude സെക്രട്ടറി രാമചന്ദ്രന്‍ വക്കീലിന്റെ വാദം. പ്രോഗ്രാമിന് "vellinilaappuzhayil" എന്ന് പേരിട്ടതും അത് manjerikkaduthhu ആനക്കയം പുഴയുടെ കടവില്‍ 2009 മെയ് 08 നു വെള്ളിയാഴ്ച്ച പൂര്‍ണ്ണ നിലാവുള്ള രാത്രിയില്‍ നടത്താമെന്ന് ട്രസ്റ്റ് തീരുമാനിച്ച ശേഷം എല്ലാം അങ്ങ് സംഭവിക്കുകയായിരുന്നു. ക്ഷണിച്ചവരും kettarinjavarumellam സഹകരണം മാത്രമല്ല puthumayettaanulla nirdesangalum നല്‍കി. <br />&nbsp;<br />അതിനാല്‍ കരുതിയതിലും എത്രയോ ഇരട്ടി ഗംഭീരമായി.<br />&nbsp;<br />ആറു മണിക്ക് മുന്‍പ് തന്നെ ധാരാളം ആളുകള്‍ വെള്ളി നിലാ പ്പുഴയില്‍ എത്തിയിരുന്നു. പ്രസിദ്ധ കഥകൃത്ത് പി സുരേന്ദ്രന്‍ വെള്ളി നിലാ പ്പുഴക്ക് റാന്തല്‍ തെളിയിച്ചു. പിന്നെ kala കാരന്മാരും ആസ്വാദകരും രാത്രിയെ ഏറ്റെടുത്തു. gazel, ഇടക്ക, സോപാന സംഗീതം, മാപ്പിള പ്പാട്ട്, പുല്ലാങ്കുഴല്‍, ഹാര്‍മ്മോണിയം, തബല, വട്ടപ്പാട്ട്... എന്നിങ്ങനെ രാവു നീണ്ടു അര്‍ദ്ധ രാത്രിയായത് പെട്ടെന്നായിരുന്നു.<br />&nbsp;<br /><div align="center"><br /><img src="http://www.epathram.com/cj/uploaded_images/thamraparni-book-4-epathram-743046.jpg" border="0" alt="thamraparni-book" /><br /></div><br />&nbsp;<br />51 മണ്‍ ചെരാതുകള്‍ തിരിയിട്ടു കൊളുത്തി പൂര്‍ണ്ണ ചന്ദ്രനെയും പുഴയോളങ്ങളെയും സാക്ഷി nirthhi കൃത്യം 12 മണിക്ക് ഞെരളത്ത് ഹരിഗോവിന്ദന്‍ താമ്രപര്‍ണി മൂന്നാം pathippinte ആദ്യ കോപ്പി സെബാസ്റ്റ്യന് നല്‍കി ക്കൊണ്ട് പ്രകാശിപ്പിച്ചു. തുടര്‍ന്ന് കവികള്‍ കവിതാ ലാപനത്തിന്റെ പൂക്കാലം തീര്‍ത്തു. കേരളത്തില്‍ അങ്ങോള്‍ം ഇങ്ങോളം ഉള്ള 30il param കവികള്‍ ഉണ്ടായിരുന്നു.<br />&nbsp;<br /><div align="center"><br /><a href="http://www.epathram.com/cj/uploaded_images/thamraparni-book-3-epathram-743039.jpg"><img style="cursor:pointer; cursor:hand;width: 200px; height: 150px;" src="http://www.epathram.com/cj/uploaded_images/thamraparni-book-3-epathram-743037.jpg" border="0" alt="thamraparni-book" /></a> <a href="http://www.epathram.com/cj/uploaded_images/thamraparni-book-2-epathram-708030.jpg"><img style="cursor:pointer; cursor:hand;width: 200px; height: 150px;" src="http://www.epathram.com/cj/uploaded_images/thamraparni-book-2-epathram-708028.jpg" border="0" alt="thamraparni-book" /></a><br /></div><br />&nbsp;<br />maayajaalavum മാപ്പിള soRakalumokkeyaayi നേരം വെളുക്കുമ്പോഴും നൂറിലധികം SAHRIADAYAR വെള്ളി നിലാപ്പുഴയില്‍ ഉണ്ടായിരുന്നു.<br />&nbsp;<br />താമ്രപര്‍ണി എന്ന നദിയുടെ peril "fingerprints of river" enna സബ് ടൈറ്റില്‍ മായി 2006 ഇല്‍ വന്ന പുസ്തകത്തിന്റെ 3rd edition റിലീസിന് മറ്റൊരു നദി തീര്‍ത്തും യാദൃശ്ചികമായി ആതിഥ്യമരുളിയത് ഒരു നിമിത്തമായിരിക്കണം...<br />&nbsp;<br />- <em>തിങ്കള്‍</em><br />&nbsp;<br /><hr size="1" color="#CCCCCC"><br />ലേഖികയുടെ ആവശ്യപ്രകാരമാണ് ഇംഗ്ലീഷും മലയാളവും കലര്‍ത്തിയ ഈ റിപ്പോര്‍ട്ട് ഇങ്ങനെ തന്നെ കൊടുക്കുന്നത്<br />- <em>പത്രാധിപര്‍</em><br /><hr size="1" color="#CCCCCC"><br />&nbsp;<br />&nbsp;<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/2376188725829971759-5348111345476213140?l=www.epathram.com%2Fcj%2Findex.shtml'/></div>സ്വന്തം ലേഖകന്‍http://www.blogger.com/profile/15734909664549071975noreply@blogger.com0tag:blogger.com,1999:blog-2376188725829971759.post-85113096915014789622009-05-11T19:12:00.001+04:002009-05-12T10:09:10.396+04:00പോലിസ്‌ പിടിയിലായിട്ടും സന്തോഷ്‌ മാധവനെ ഇപ്പോഴും ഇന്റര്‍പോള്‍ തിരയുന്നു<img style="float:left; margin:0 10px 10px 0;" src="http://www.epathram.com/news/mainnews/uploaded_images/santosh-madhavan-epathram-744376.jpg" border="0" alt="santosh-madhavan" />ന്യൂഡല്‍ഹി: വിവാദ സ്വാമി സന്തോഷ്‌ മാധവനും കുട്ടാളിയും പോലിസ്‌ പിടിയിലായിട്ടും ഇപ്പോഴും ഇന്റര്‍ പോളിന്റെ റെഡ്‌ കോര്‍ണര്‍ നോട്ടിസില്‍. 2008 മെയില്‍ കേരള പോലിസിന്റെ പിടിയിലായ സന്തോഷ്‌ മാധവനെയും ദുബായിലെ ഡ്രൈവര്‍ അലിക്കണ്‌ സൈഫുദ്ദിനെയുമാണ്‌ ദുബൈ പോലിസിന്റെ പരാതി അനുസരിച്ച്‌ സാമ്പത്തിക തട്ടിപ്പില്‍ ഇന്റര്‍ പോള്‍ ഇപ്പോഴും തിരയുന്നത്‌.<br />&nbsp;<br />2004ലാണ്‌ ദുബൈ പോലിസിന്റ പരാതി അനുസരിച്ച്‌ പ്രവാസി മലയാളിയുടെ 40 ലക്ഷം തട്ടിയ കേസില്‍ ഇന്റര്‍ പോള്‍ വാണ്ടഡ്‌ നോട്ടിസില്‍ ഉള്‍പെടുത്തിയത്‌. ദുബായിലെ സൊറാഫിന്‍ എഡ്വവിനില്‍ നിന്ന്‌ ഹോട്ടല്‍ ബിസിനസിനെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടു ക്കുകയായിരുന്നു. പിന്നീട്‌ സന്യാസിയായി കേരളത്തില്‍ വിലസിയ അമൃത ചൈതന്യ ഇന്റര്‍ പോള്‍ തിരയുന്ന കുറ്റവാളിയാണെന്ന്‌ വാര്‍ത്തകള്‍ വന്നതോടെയാണ്‌ പോലിസ്‌ വലയിലാകുന്നത്‌. <br />&nbsp;<br />സമ്പത്തിക തട്ടിപ്പിലാണ്‌ ഇന്റര്‍ പോള്‍ തിരയുന്നതെങ്കില്‍ കേരളത്തില്‍ കുടുങ്ങിയത്‌ പ്രായപൂര്‍ത്തി ആകാത്ത പെണ്‍ കുട്ടികളെ പീഡിപ്പിച്ചതിനും കേരളത്തില്‍ നടത്തിയ സാമ്പത്തിക ക്രമക്കേടുകളിലുമാണ്‌. ഇപ്പോള്‍ ജയിലിലായ സന്തോഷ്‌ മാധവനെ ക്രൈം ബ്രാഞ്ച്‌ പിടി കൂടിയ അടുത്ത ദിവസം തന്നെ സൃഹൃത്തും ദൂബായിലെ ടാക്‌സി ഡ്രൈവറുമായി സൈഫുദ്ദിന്‍ അലിക്കണ്ണ്‌ ക്രൈം ബ്രാഞ്ചില്‍ കീഴടങ്ങു കയായിരുന്നു. <br />&nbsp;<br /><div align="center"><br /><img src="http://www.epathram.com/news/mainnews/uploaded_images/santosh-madhavan-interpol-wanted-criminal-epathram-762028.jpg" border="0" alt="santosh-madhavan-interpol-wanted-criminal" /><br /><em>സന്തോഷ് മാധവനെ ഇപ്പോഴും തിരയുന്ന ഇന്റര്‍ പോള്‍ വെബ് സൈറ്റ്</em><br /></div><br />&nbsp;<br />എന്നാല്‍ ഇരുവരും ഇന്റര്‍ പോളിന്റെ പട്ടികയില്‍ പിടികിട്ടാ പ്പുള്ളികളാണ്‌. ദുബൈ പോലിസ്‌ അന്വേഷിക്കുന്ന ഇവരെ കുറിച്ച്‌ വിവരങ്ങള്‍ നല്‍കണ മെന്നാണ്‌ ഇന്റര്‍ പോളിന്റെ ഔദ്യോഗിക വെബ് സൈറ്റ്‌ ആവശ്യപ്പെടുന്നത്‌. കേരളത്തില്‍ സന്തോഷ്‌ മാധവനെ കുറിച്ച്‌ വാര്‍ത്തകള്‍ വന്നയുടനെ ഇന്റര്‍ പോള്‍ വെബ്‌ സൈറ്റില്‍ നിന്ന്‌ സന്തോഷ്‌ മാധവന്റെ ചിത്രം അപ്രത്യക്ഷമായതും ഏറെ വിവാദം ഉയര്‍ത്തിയിരുന്നു. അടുത്ത ദിവസങ്ങളില്‍ തന്നെ ഇന്റര്‍ പോള്‍ സന്തോഷ്‌ മാധവന്റെ ചിത്രം പ്രസിദ്ധികരിച്ചു. ഇപ്പോള്‍ ജയിലില്‍ കഴിയുന്ന സന്തോഷ്‌ മാധവനെ ദുബൈ പോലിസിന്റെ പരാതി അനുസരിച്ചാണ്‌ ഇന്റര്‍ പോള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്‌. <br />&nbsp;<br />കേരളത്തില്‍ യാതൊരു കേസുകളും ഇല്ലാതിരുന്ന സന്തോഷ്‌ മാധവന്‌ പിടിയിലായതിനു ശേഷമാണ് ഇവിടെ കേസുകള്‍ ചുമത്തുന്നത്‌. സന്തോഷ്‌ മാധവനെയും, സൈഫുദ്ദിനെയും കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനാണ്‌ ഇന്റര്‍ പോളിന്റെ ഔദ്യോഗിക വെബ്‌ സൈറ്റ്‌ ആവശ്യപ്പെടുന്നത്‌. മെയ്‌ പതിമൂന്നിനാണ്‌ സന്തോഷ്‌ മാധവന്‍ പോലിസ്‌ പിടിയിലാകുന്നത്‌. ഇന്റര്‍ പോള്‍ 2004ല്‍ പ്രസിദ്ധികരിച്ച സന്തോഷ്‌ മാധവന്റെ ഫയല്‍ അവസാനമായി പുതുക്കുന്നത്‌ 2008 സെപ്‌തബംര്‍ 28നാണ്‌. അതായത്‌ പിടിയിലായി അഞ്ച്‌ മാസങ്ങള്‍ക്ക്‌ ശേഷവും ഇന്റര്‍ പോള്‍ നോട്ടിസില്‍ പുതുക്കല്‍ വരുത്തി. മാധവനും സൈഫുദ്ദിനും ഒരേ കേസ്‌ നമ്പര്‍ നല്‍കി കൊണ്ടാണ്‌ സെപ്‌തബറില്‍ മാറ്റം വരുത്തിയത്‌. കേരളത്തില്‍ നിന്ന്‌ കാമുകനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ ഡോ. ഓമന ഉള്‍പ്പെടെ 20 പേരെയാണ്‌ ഇന്റര്‍ പോള്‍ തിരയുന്നത്‌. <br />&nbsp;<br />- <em>ബൈജു എം. ജോണ്‍, ഡല്‍ഹി</em><br />&nbsp;<br /><hr size="1" color="#CCCCCC"><br /><ul><li><a target="_blank" href="http://www.interpol.int/Public/Data/Wanted/Notices/Data/2004/68/2004_1568.asp">ഇന്റര്‍ പോള്‍ വെബ് സൈറ്റ്</a></li><br /><li><a href="http://www.epathram.com/cj/2009/02/blog-post_26.shtml">വിശുദ്ധ വി.എസ്.</a></li><br /><li><a href="http://www.epathram.com/news/othernews/2008/05/blog-post_23.shtml">സ്വാമി അമൃത ചൈതന്യ എന്ന സന്തോഷ് മാധവന്‍</a></li> <br /></ul><br /><hr size="1" color="#CCCCCC"><br />&nbsp;<br />&nbsp;<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/2376188725829971759-8511309691501478962?l=www.epathram.com%2Fcj%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-2376188725829971759.post-67856181662683692212009-05-02T06:00:00.000+04:002009-05-01T17:33:37.593+04:00നാല്‍പ്പതാം പിറന്നാളില്‍ അപൂര്‍വ്വ സമ്മാനം<img style="float:left; margin:0 10px 10px 0;" src="http://www.epathram.com/cj/uploaded_images/365-nights-charla-muller-714195.jpg" border="0" alt="365-nights-charla-muller" />തന്റെ ഭര്‍ത്താവിന്റെ നാല്‍പ്പതാം പിറന്നാളില്‍ ഒരു പുതുമ നിറഞ്ഞ സമ്മാനം കൊടുക്കാന്‍ ആഗ്രഹിച്ച ഷാര്‍ള കുറെ ആലോചിച്ചതിനു ശേഷം കണ്ട് പിടിച്ച സമ്മാനം പക്ഷെ അവരുടെ ജീവിതം തന്നെ മാറ്റി മറിച്ച ഒന്നായിരുന്നു. അമേരിക്കയിലെ നോര്‍ത്ത് കരോലിനായിലെ ഷാര്‍ള മുള്ളര്‍ തന്റെ ഭര്‍ത്താവിന് നല്‍കിയ ആ പിറന്നാള്‍ സമ്മാനം എന്തെന്നോ? അടുത്ത ഒരു വര്‍ഷം മുഴുവനും, അതായത് 365 രാത്രികളില്‍ സെക്സ്.<br />&nbsp;<br />എന്നാല്‍ പിന്നീട് ഈ ഒരു വര്‍ഷത്തെ കഥ അവര്‍ ഒരു പുസ്തകം ആക്കി എഴുതുകയും ചെയ്തു. ഇപ്പോള്‍ ഈ പുസ്തകം വില്‍പ്പനക്ക് എത്തിയിട്ടുണ്ട്. 365 Nights എന്നാണ് പുസ്തകത്തിന്റെ പേര്. <br />&nbsp;<br />രാത്രികളില്‍ തമ്മില്‍ അടുക്കുന്നത് തങ്ങളെ പകല്‍ കൂടുതല്‍ നല്ല ദമ്പതികള്‍ ആയി ജീവിക്കാന്‍ സഹായിച്ചു എന്ന് ഷാര്‍ള ഓര്‍ക്കുന്നു. വീട്ടിലെ കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസം ഇല്ലാതെ തീരുമാനങ്ങള്‍ എടുക്കുവാന്‍ ഇത് സഹായിച്ചു.<br />&nbsp;<br />പതിവായിട്ടുള്ള സെക്സ് തന്നെ വ്യത്യസ്തമായ ഒരു ദൃഷ്ടിയോടെ മറ്റുള്ളവരെ നോക്കാന്‍ പ്രേരിപ്പിച്ചു. എങ്ങനെയുള്ള സ്ത്രീകള്‍ക്കാണ് സെക്സ് കൂടുതല്‍ അനുഭവിക്കാന്‍ കഴിയുന്നത് എന്ന് താന്‍ നിരീക്ഷിച്ചു. സൌന്ദര്യം കൂടുതല്‍ ഉള്ള സ്ത്രീകള്‍ക്കാണോ അതോ തന്നെ പോലുള്ള വീട്ടമ്മമാര്‍ക്കാണോ? പുറം മോടിയില്‍ കാര്യമൊന്നുമില്ല. പലപ്പോഴും താന്‍ ശരീരം വൃത്തിയായും വെടിപ്പായും സൂക്ഷിക്കാറില്ലായിരുന്നു. കാലുകളിലെ രോമം നീക്കം ചെയ്യാത്തപ്പോഴും എന്തിന് വായ് നാറ്റം ഉള്ളപ്പോള്‍ പോലും തന്റെ ഭര്‍ത്താവിന് തന്നില്‍ ആസക്തി തോന്നിയിരുന്നു എന്നും ഇവര്‍ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു.<br />&nbsp;<br />എന്നുമുള്ള സെക്സ് തങ്ങളെ മുഷിപ്പിക്കുമോ എന്ന് താന്‍ ഭയന്നു. കുറേ നാള്‍ കഴിയുമ്പോള്‍ പല്ല് തേക്കുന്നതു പോലെയോ കുളിക്കുന്നത് പോലെയോ കേവലം ഒരു ദിനചര്യ ആയി ഇത് മാറുമോ? <br />&nbsp;<br />മൂന്നാം മാസം ഒരു രാത്രി പെട്ടെന്ന് തന്റെ ഭര്‍ത്താവ് പറഞ്ഞു : ഇന്നിപ്പോള്‍ ഇത് 88‍ാമത്തെ രാത്രിയാണ് തുടര്‍ച്ചയായി. ഇന്ന് ഇനി എനിക്കു വയ്യ. നമുക്ക് നാളെ നോക്കാം.<br />&nbsp;<br />ആറ് മാസം കഴിഞ്ഞപ്പോഴേക്കും കാര്യങ്ങള്‍ കൂടുതല്‍ വഷളായി. പണ്ടൊക്കെ സെക്സ് എന്ന് മനസ്സില്‍ തോന്നുന്നത് തന്നെ തന്നെ ആവേശം കൊള്ളിപ്പിക്കുമായിരുന്നു. ഇപ്പോള്‍ ആവേശം മനഃ പൂര്‍വ്വം വരുത്തേണ്ട ഗതികേടാണ്. സെക്സ് രസകരമാക്കാന്‍ ദിവസവും എന്തെങ്കിലും പുതിയ ആശയം കണ്ടു പിടിക്കണം. എന്നാലേ അയല്‍ക്കാരെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തുന്ന തരം ആവേശകരമായ സെക്സ് നടക്കൂ.<br />&nbsp;<br />എന്നാല്‍ അപ്പോഴേക്കും ഞങ്ങളുടെ ഒരു വര്‍ഷ കാലാവധി തീരാറായി. എങ്ങനെയെങ്കിലും പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടി കിടന്നാല്‍ മതി എന്ന് കരുതി കിടപ്പു മുറിയിലെത്തിയാലും താന്‍ ഒരു കാര്യം മനസ്സിലാക്കി. ചിലപ്പോഴൊക്കെ തനിക്ക് വേണ്ടെങ്കിലും താന്‍ ഇത് ചെയ്യേണ്ടി വരും എന്ന്. ഉത്സവ കാലത്ത് ഭര്‍ത്താവിന്റെ വീട്ടുകാരോടൊപ്പം താമസിക്കാന്‍ പോകുന്ന പോലെയോ തനിക്ക് ഒന്നും മനസ്സിലാവാത്ത ക്രിക്കറ്റ് കളി ഭര്‍ത്താവിനോടൊപ്പം ഇരുന്ന് ടിവിയില്‍ കാണുന്നത് പോലെയോ ആണിതും.<br />&nbsp;<br />ഒരു രാത്രി താന്‍ ഭര്‍ത്താവിനോട് പറഞ്ഞു: വരൂ, നമുക്ക് എങ്ങനെയെങ്കിലും ഇതങ്ങ് നടത്താം. അപ്പോള്‍ ഭര്‍ത്താവ് പതുക്കെ ഒരു ദീര്‍ഘ നിശ്വാസത്തോടെ പറഞ്ഞു: കണ്ണ് അടച്ച് കിടന്നോളൂ. ഞാനായിക്കോളാം. അങ്ങനെ അന്നത്തെ രാത്രിയും വിജയകരമായി കഴിഞ്ഞു.<br />&nbsp;<br />തന്റെ ഭര്‍ത്താവിന്റെ നാല്‍പ്പത്തി ഒന്നാം പിറന്നാള്‍ ദിനത്തില്‍ താന്‍ സന്തോഷം കൊണ്ട് തുള്ളി ചാടി. ഇനി ദിവസവും ഇത് വേണ്ടല്ലോ! “ഞാന്‍ അത് ചെയ്തു” എന്ന് പതുക്കെ മൂളി പാട്ട് പാടിയ താന്‍ അന്ന് തികച്ചും സന്തോഷവതിയായിരുന്നു. താന്‍ തന്റെ പ്രിയപ്പെട്ടവന് നല്‍കിയ സമ്മാനം പൂര്‍ണ്ണമാക്കിയതോര്‍ത്ത്.<br />&nbsp;<br />- ഗീതു<br />&nbsp;<br /><hr size="1" color="#CCCCCC"><br /><a target="_blank" href="http://www.amazon.co.uk/365-Nights-Intimacy-Charla-Muller/dp/1844547620/ref=sr_1_1/276-9302483-7773368?ie=UTF8&s=books&qid=1241181873&sr=8-1"><u>ഈ പുസ്തകം ആമസോണില്‍ ലഭ്യമാണ്</u></a>. (e പത്രത്തിന് ഇതില്‍ ലാഭമൊന്നുമില്ല. മുകളിലെ കഥ വായിച്ച പല വായനക്കാരും ഈ പുസ്തകം എവിടെ കിട്ടും എന്ന് ചോദിച്ചതിനാല്‍ ഈ ലിങ്ക് ഇവിടെ കൊടുക്കുന്നു എന്ന് മാത്രം!)<br /><hr size="1" color="#CCCCCC"><br />&nbsp;<br />&nbsp;<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/2376188725829971759-6785618166268369221?l=www.epathram.com%2Fcj%2Findex.shtml'/></div>e പത്രംnoreply@blogger.com1tag:blogger.com,1999:blog-2376188725829971759.post-39744002398603595902009-05-01T12:25:00.004+04:002009-05-02T09:47:59.320+04:00നേടി എടുത്ത അവകാശങ്ങള്‍ സം‌രക്ഷിക്കാന്‍ പോരാടുക<img style="FLOAT: left; MARGIN: 0px 10px 10px 0px" alt="may-day-logo" src="http://www.epathram.com/cj/uploaded_images/may-day-logo-771410.jpg" border="0" />മേയ് ഒന്ന് - ലോകത്ത് ആകമാനമുള്ള അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗം സാര്‍വ്വ ദേശിയ തൊഴിലാളി ദിനമായി ആചരിക്കുകയാണ്. 1886ല്‍ അമേരിക്കയിലെ ചിക്കാഗോ വ്യവസായ നഗരത്തിലെ തെരു വീഥികളില്‍ മരിച്ചു വീണ നൂറു കണക്കിന് തൊഴിലാളികളുടെയും, ആ സമരത്തിന് നേതൃത്വം കൊടുത്തു എന്നതിന്റെ പേരില്‍ കൊല മരത്തില്‍ കയറേണ്ടി വന്ന പാര്‍സന്സ്, സ്പൈസര്‍, ഫിഷര്‍, എംഗല്‍‌സ് തുടങ്ങിയ തൊഴിലാളി നേതാക്കന്‍‌മാരുടെയും സ്മരണാര്‍ത്ഥം ഫെഡറിക്ക് എംഗല്‍‌സിന്‍ന്റെ നേതൃത്വത്തിലുള്ള 2-ാം സോഷ്യലിസ്റ്റ് ഇന്റര്‍നാഷനലാണ് ഈ ദിനം സാര്‍വ്വ ദേശിയ തൊഴിലാളി ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.<br />&nbsp;<br />16-ാം നൂറ്റാണ്ടിലെ വ്യവസായ വിപ്ലവത്തിന് ശേഷം ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ തൊഴിലളികളെ ക്കൊണ്ട് രാവും പകലും അടിമകളെ പ്പോലെ പണിയെ ടുപ്പിക്കാനാണ് മുതലാളിമാര്‍ സദാ ശ്രമിച്ചു കൊണ്ടിരുന്നത്. തൊഴിലാളികളുടെ ആരോഗ്യമോ അവരുടെ പ്രാഥമിക ആവശ്യങ്ങളോ അവകാശങ്ങളോ മുതലാളിമാര്‍ ശ്രദ്ധിച്ചിരുന്നില്ല. അവരെ സംബന്ധി ച്ചിടത്തോളം തൊഴിലളികള്‍ സദാ സമയം പണിയെടുത്തു കൊണ്ടിരിക്കണം, ഉല്പാദനം വര്‍ദ്ധിച്ചു കൊണ്ടിരിക്കണം, ലാഭം കുന്നു കൂടി ക്കൊണ്ടിരിക്കണം. അതിന്നു വേണ്ടി ശാരീരികവും മാനസ്സികവുമായ പീഢനങ്ങള്‍ അടക്കം നടത്താന്‍ അവര്‍ തയ്യാറായത്. തൊഴിലാളികളുടെ പ്രഥമികാ വശ്യങ്ങള്‍ പോലും പരിഗണിക്കാതെ അവരെ ക്കൊണ്ട് അടിമകളെ പ്പോലെ പണിയെ ടുപ്പിക്കാന്‍ വികസിത മുതലാളിത്ത രാജ്യങ്ങളിലെയും അവികസിത മുതലാളിത്ത രാജ്യങ്ങളിലെയും മുതലാളിമാരും അവരുടെ ഏജന്റുമാരും മുതിര്‍ന്നപ്പോള്‍ സ്വാഭാവികമായി ഇതിന്നെതിരെ പ്രതികരിക്കാന്‍ തൊഴിലാളികള്‍ തയ്യാറായി.<br />&nbsp;<br />ദിവസവും 14 ഉം 16 ഉം മണിക്കൂറും വിശ്രമമില്ലാതെ പണിയെടുക്കാന്‍ തയ്യാറില്ലായെന്നും, എടുക്കുന്ന ജോലിക്ക് കൃത്യമായി ശമ്പളം കിട്ടണമെന്നും, ജോലി സമയം ക്ലിപ്ത പ്പെടുത്തണ മെന്നുമുള്ള ആവശ്യം ശക്തമായി ത്തന്നെ ഉയര്‍ത്താനവര്‍ തയ്യാറായി. മുതലാളിമാരുടെ ശാരീരികവും മനസികവുമായ പിഢനങ്ങള്‍ അനുഭവിച്ചിരുന്ന തൊഴിലാളികളെ സംബന്ധി ച്ചിടത്തോളം ആശക്ക് വക നല്കുന്നതായിരുന്നു പിന്നീടുണ്ടായ സംഭവ വികാസങ്ങള്‍. തൊഴിലാളികളുടെ ജോലി സമയവും സൗകര്യങ്ങളും മെച്ചപ്പെ ടുത്തണ മെന്നാവശ്യ ത്തിന് മുഴുവന്‍ തൊഴിലാ ളികളുടെയും പിന്തുണ വളരെ വേഗം നേടി യെടുക്കാന്‍ കഴിഞ്ഞു.<br />&nbsp;<br />1886 ചിക്കാഗോ വ്യവസായ നഗരത്തിലെ നാലു ലക്ഷത്തോളം വരുന്ന തൊഴിലാളികള്‍ 8 മണിക്കൂര്‍ ജോലി, 8 മണിക്കൂര്‍ വിനോദം, 8 മണിക്കൂര്‍ വിശ്രമമെന്ന പരമ പ്രധാനമായ മുദ്രാവാക്യം മുഴക്കി സമര രംഗത്ത് ഇറങ്ങാന്‍ തീരുമാനിച്ചു. ഇന്നലെ വരെ അടിമകളെ പ്പോലെ പണി യെടുത്തിരുന്ന തൊഴിലാളികള്‍ അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ പ്രക്ഷോഭം മുതലാളി വര്ഗ്ഗത്തേയും ഭരണാ ധികാരികളെയും അക്ഷരാ ര്‍ത്ഥത്തില്‍ ഞെട്ടിക്കു ന്നതായിരുന്നു. എന്നാല്‍ തൊഴിലാളി വര്‍ഗ്ഗം ഉന്നയിച്ച ആവശ്യങ്ങള്‍ തികച്ചും ന്യായവും മനുഷ്യത്വ പരമാണെന്ന് ബോധ്യപ്പെട്ടിട്ടു പോലും അത് വക വെച്ച് കൊടുക്കാന്‍ ചിക്കാഗോ വ്യവസായ നഗരത്തിലെ വന്‍ മില്ലുടമകളും ഫാക്ടറി മുതലാളിമാരും തയ്യാറായില്ല.<br />&nbsp;<br />തൊഴിലാളികള്‍ അടിമകളെ പ്പോലെ മുതലാളി പറയുന്നത്ര സമയം പണി യെടുക്ക ണമെന്നും, അവര്‍ എന്തു ചെയ്യണമെന്നും തീരുമാനി ക്കാനുള്ള അവകാശവും അധികാരവും കൂലി കൊടുക്കുന്ന മുതലാളി ക്കാണെന്നുള്ള ധാര്‍ഷ്‌ട്യം ആയിരുന്നു വന്കിട മുതലാളിമാര്‍ വെച്ചു പുലര്‍ത്തി യിരുന്നത്. ഇവര്‍ക്ക് എല്ലാ ഒത്താശകളും ചെയ്തു കൊടുക്കാനാണ് ഭരണാ ധികാരികള്‍ തയ്യാറായത്. അടിമകളെ പ്പോലെ പണിയെടുക്കാന്‍ ഇനി മേലില്‍ ഞങ്ങള്‍ തയ്യാറില്ലായെന്നും, മനുഷ്യത്വ പരമായ പരിഗണന ഞങ്ങള്ക്കും കിട്ടണമെന്നും അസന്ദിഗ്ധമായി പ്രഖ്യാപിച്ച് മുന്നോട്ട് നീങ്ങാന്‍ തീരുമാനിച്ച തൊഴിലാളികളെ ഭരണാ ധികാരികളുടെ ഭീഷണികള്‍ കൊണ്ടൊന്നും പിന്തിരിപ്പിക്കാന്‍ കഴിഞ്ഞില്ല.<br />&nbsp;<br />പോലീസി നെതിരെ ബോബെറിഞ്ഞു വെന്ന് കള്ള പ്രചരണം അഴിച്ചു വിട്ട് ഈ അവകാശ പ്രഖ്യാപന സമരത്തെ അതി ക്രൂരമായി അടിച്ച മര്ത്താനാണ് തൊഴിലാളി വിരുദ്ധ ഭരണകൂടം തീരുമാനിച്ചത്. ലാത്തി ച്ചാര്‍ജ്ജിലും വെടി വെപ്പിലുമായി അനേകായിരം ആളുകള്‍ക്ക് പരിക്കും നൂറു കണക്കിന്ന് ജീവനും നഷ്ടപ്പെട്ടു. ചിക്കാഗോ നഗരമാകെ ചൊര ക്കളമാക്കി മാറ്റിയ ഭരണകൂട ഭീകരതയ്ക്കെതിരെ, ധാര്‍ഷ്ട്യത്തിന് എതിരെ പൊരുതി മരിച്ച ധീരരായ രക്ത സാക്ഷികളുടെ ഓര്മ്മക്കു മുന്നില്‍ ഒരു പിടി രക്ത പുഷ്പങ്ങള്‍ അര്പ്പിച്ചു കൊണ്ടാണ് ലോക ത്തെങ്ങുമുള്ള അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗം ഈ ദിനം ആവേശ പൂര്‍വ്വം കൊണ്ടാടുന്നത്. 1886ല്‍ ചിക്കാഗോവിലെ ലക്ഷ ക്കണക്കായ തൊഴിലാളികള്‍ നടത്തിയ അവകാശ സമരത്തെ തല്ലി ത്തകര്‍ക്കാന്‍ നേതൃത്വം കൊടുത്ത അതേ വര്‍ഗ്ഗത്തില്‍ പെട്ടവര്‍ തന്നെയാണ് ലോകത്താ കമാനമുള്ള പണിയെ ടുക്കുന്നവന്റെ അവകാശ നിഷേധ ത്തിന്നായി അവരുടെ ആവനാഴിയിലെ ആയുധങ്ങളൊക്കെ ഇന്നും എടുത്ത് ഉപയോഗിച്ചു കൊണ്ടി രിക്കുന്നത്. സാമ്രാജ്യത്വ അധിനി വേശത്തിന്നും മുതലാളിത്ത ചൂഷണത്തി ന്നുമെതിരെയുള്ള ജനങ്ങളുടെ പ്രക്ഷോഭങ്ങള്‍ ഇന്നും ലോകത്തിന്റെ എല്ലാ ഭാഗത്തും നടന്നു കൊണ്ടിരി ക്കുകയണ്.<br />&nbsp;<br />ലോകത്തി ലാകമാനം മുതലാളിത്തവും സാമ്രാജ്യത്വവും ആഗോള വല്‍ക്കരണ ശക്തികളും ഇന്ന് കടുത്ത പ്രതിസന്ധിയും തകര്‍ച്ചയും നേരിട്ട് കൊണ്ടിരിക്കുന്ന അവസരമാണ്.<br />&nbsp;<br />ഇന്ത്യ ഉള്‍പ്പടെ മുതലാളിത്ത സാമൂഹ്യ സാമ്പത്തിക വ്യവസ്ഥ പിന്തുടരുന്ന എല്ലാ രാജ്യങ്ങളും ഇന്ന് കടുത്ത പ്രതിസന്ധി യിലാണ്. സാര്‍‌വ ദേശിയ മായുണ്ടായിട്ടുള്ള മുതലാളിത്ത തകര്‍ച്ചയുടെ ഭാഗമായി ആഗോള മാന്ദ്യത്തിന്റെ കെടുതികള്‍ ഇന്ത്യയിലും അനുഭവ പ്പെടുകയാണു്. ഉല്പന്നങ്ങള്‍ കെട്ടി ക്കിടക്കുന്നു. കയറ്റുമതി ഇടിയുന്നു. ക്രയ വിക്രയം ആപേക്ഷികമായി കുറയുന്നു. ഉല്പാദനം നിലയ്ക്കുന്നു. തൊഴില്ലായ്മ ഉയരുന്നു. അപ്പോഴും സാധന വില ഉയരുകയും, കാര്‍ഷിക - വ്യവസായ മേഖലയാകെ പ്രതിസന്ധിയുടെ പിടിയില്‍ അമരുകയും ചെയ്തിരിക്കുന്നു. ഈ ആഗോള സാമ്പത്തിക പ്രതിസന്ധി മുതലാളിത്ത വ്യവസ്ഥയുടെ പരാജയമാണ് തുറന്ന് കാണിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം അധ്വാനിക്കുന്ന ജനങ്ങളുടെ മേല്‍ അടിച്ചേല്‍ പ്പിക്കുകയും അവരുടെ ചെലവില്‍ പ്രതിസന്ധിക്ക് പരിഹാരം കാണാനുമാണ് അമേരിക്കയിലെയും ഇന്ത്യയി ലെയുമെല്ലാം ഭരണാധി കാരികള്‍ പരിശ്രമിക്കുന്നത്. തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചു വിടുന്നു. വേതനം വെട്ടി ക്കുറയ്ക്കുന്നു. തൊഴില്‍ അവകാശങ്ങള്‍ നിഷേധിക്കുന്നു. നിരവധി യാതനകളും ത്യാഗങ്ങളും സഹിച്ച് നേടിയെടുത്ത അവകാശങ്ങളും ആനുകൂല്യങ്ങളും ഓരൊന്ന് ഓരോന്നായി ഹനിക്കപ്പെടുന്നു . ഇതിന്നെ തിരായി ശക്തവും വിപുലവുമായ ചെറുത്ത് നില്‍‌പ്പ് അനിവാര്യ മായി തീര്‍ന്നിരിക്കുന്നു.<br />&nbsp;<br />തൊഴിലാളി കളുടെയും മറ്റ് അധ്വാനിക്കുന്ന ജനങ്ങളുടെയും രാജ്യത്തി ന്റെയാകെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കൂടുതല്‍ വിപുലമായ ഐക്യ നിര കെട്ടി പ്പടുക്കേ ണ്ടതിന്റെ ആവശ്യകത തൊഴിലാ ളികള്‍ക്ക് ബോധ്യപ്പെട്ടു കൊണ്ടി രിക്കുകയാണ്.<br />&nbsp;<br />ഈ മേയ് ദിനം ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തെ സംബന്ധി ച്ചിടത്തോളം ഏറെ പ്രാധാന്യങ്ങള്‍ നിറഞ്ഞതാണ്.<br />&nbsp;<br />ആഗോള വല്ക്കരണ ത്തിന്നും ഉദാര വല്‍‌ക്കരണ ത്തിന്നും അനുകൂലമായി ശക്തമായ നിലപാടെ ടുക്കുകയും സാമ്രാജ്യത്വ ദാസ്യം അഭിമാനമായി കരുതുകയും ചെയ്യുന്ന കോണ്‍‌ഗ്രസ്സിന്നും വര്‍ഗ്ഗീയതയും ന്യൂന പക്ഷ വിരുദ്ധ നിലപാടും സമ്പന്ന വര്‍ഗ്ഗത്തിന്നും സാമ്രാജ്യത്വ ശക്തികള്‍ക്ക് വേണ്ടി നില കൊള്ളുകയും ചെയ്യുന്ന ബി ജെ പി ക്കുമെതിരെ ശക്തമായി നിലയുറപ്പിക്കാനും അവരുടെ തനി നിറം തുറന്ന് കാണിക്കാനും പതിനഞ്ചാം ലോക സഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ അവരെ തോല്‍‌പ്പിക്കാനും ഇടതു പക്ഷ ജനാധിപത്യ ബദല്‍ നയങ്ങള്‍ ഉയര്‍ത്തി പ്പിടിച്ച് ഇന്ത്യയില്‍ മുന്നാം മുന്നണിയെ അധികാരത്തില്‍ കൊണ്ടു വരാനുമുള്ള ശ്രമങ്ങള്‍ ശക്തമായി നടന്നു കൊണ്ടിരിക്കുന്ന സമയമാണിത്. ഈ തെരഞ്ഞെടുപ്പിന് ശേഷം ഇടതു പക്ഷത്തിന് മുന്‍‌തൂക്കമുള്ള ഇന്ത്യയിലെ കഷ്ടപ്പാടും ദുരിതങ്ങളും അനുഭവിക്കുന്ന ജന കോടികള്‍ക്ക് ആശ്വാസം നല്‍കുന്ന, അധ്വാനിക്കുന്ന തൊഴിലാളികളുടെ അവകാശങ്ങള്‍ സം‌ര‌ക്ഷിക്കുന്ന, മത നിരപേക്ഷതയും രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും ഉയര്‍ത്തി പിടിക്കുകയും സാമൂഹ്യ നീതി ഉറപ്പ് വരുത്തുകയും ചെയ്യുന്ന മുന്നാം മുന്നണിയെ കേന്ദ്രത്തില്‍ അധികാരത്തില്‍ കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ക്ക് ശക്തമായ കരുത്തും പിന്തുണയും നല്‍കേണ്ട തായിട്ടുണ്ട്.<br />&nbsp;<br />കേരളത്തില്‍ തങ്ങളുടെ ആധിപത്യ ത്തിന്നും ചുഷണത്തിന്നും വിഘാതമായി നില്‍ക്കുന്നത് സംഘടിത തൊഴിലാളി പ്രസ്ഥാന മാണെന്ന് മനസ്സിലാക്കി അതിനെ തകര്‍ക്കാന്‍ സംഘടിതമായി ഇറങ്ങി ത്തിരിച്ചിരിക്കുന്ന പള്ളിക്കാര്‍ക്കും പട്ടക്കാര്‍ക്കു മെതിരെ പ്രബുദ്ധരായ കേരളത്തിലെ ജനങ്ങള്‍ കരുതി യിരിക്കേണ്ട തായിട്ടുണ്ട്. ലോകത്തി ലെമ്പാടും അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികള്‍ മര്‍ദ്ദനവും ചൂഷണവും കൂട്ട ക്കുരുതികളും നടത്തുമ്പോള്‍ അവര്‍ക്കൊപ്പം നിന്ന് ലാഭം കൊയ്യുന്ന ഇവരുടെ തനി നിറം ജനം തിരിച്ചറിയണം.<br />&nbsp;<br />ലോകത്തിലെ മുഴുവന്‍ ജന വിഭാഗങ്ങളുടെയും ഐക്യവും ശക്തിയും കുറെ കൂടി കെട്ടുറപ്പു ള്ളതാക്കാനും, സാമ്രാജ്യത്വ ശക്തികളുടെയും ഭരണ വര്‍ഗ്ഗത്തിന്റെയും കടന്നാ ക്രമണങ്ങളെ ചെറുക്കാനും, വിനാശ കരമായ അവരുടെ സാമ്പത്തിക നയങ്ങള്‍ മൂലം സംജാതമായിട്ടുള്ള അതി രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കര കയറാനും ലോകത്തിലെ തൊഴിലാളി വര്‍ഗ്ഗത്തിന് കഴിയേ ണ്ടതായിട്ടുണ്ട്.<br />&nbsp;<br />തൊഴിലാളികളില്‍ പുത്തന്‍ പ്രതീക്ഷകളുടെ നാമ്പുകള്‍ കിളിര്പ്പിക്കാനും അവകാശ ങ്ങള്‍ക്കു വേണ്ടി അടി പതറാതെ മുന്നേറാനും ഈ സാര്‍‌വ്വ ദേശി‍യ തൊഴിലാളി ദിനത്തിന് കഴിയട്ടെ എന്ന് ആശം‍സിക്കുന്നു.<br />&nbsp;<br />- <em>നാരായണന്‍ വെളിയംകോട്, ദുബായ്</em><br />&nbsp;<br />&nbsp;<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/2376188725829971759-3974400239860359590?l=www.epathram.com%2Fcj%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-2376188725829971759.post-22486671974868072432009-04-30T17:37:00.001+04:002009-05-01T17:55:00.864+04:00തൃശ്ശൂര്‍ പൂര ലഹരിയിലേക്ക്‌...<img style="float:left; margin:0 10px 10px 0;" src="http://www.epathram.com/cj/uploaded_images/trissur-pooram-798804.jpg" border="0" alt="trissur-pooram" />തിരഞ്ഞെടുപ്പ്‌ ചൂടില്‍ നിന്നും ഒഴിഞ്ഞു തൃശ്ശൂര്‍ ഇതാ പൂരങ്ങളുടെ പൂരത്തിനെ വരവേല്‍ക്കുവാന്‍ തയ്യാറായി ക്കൊണ്ടിരിക്കുന്നു. കൊടിയേറ്റം കഴിഞ്ഞതോടെ പങ്കാളികളായ ക്ഷേത്രങ്ങളിലും ചടങ്ങുകള്‍ ഇതിനോടകം തുടങ്ങി ക്കഴിഞ്ഞു. തൃശ്ശൂര്‍ റൗണ്ടിലും പരിസരങ്ങളിലും പന്തലുകളും തോരണങ്ങളും ഉയര്‍ന്നു കഴിഞ്ഞു. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ഉള്ള ആളുകള്‍ ഒഴുകി എത്തുന്ന താള മേള ദൃശ്യ ശബ്ദ വിസ്മയങ്ങളുടെ 36 മണിക്കൂറുകള്‍ നീളുന്ന മഹോത്സവത്തിന്റെ ലഹരിയിലേക്ക്‌ ആളുകളുടെ മനസ്സ്‌ അതി വേഗം നീങ്ങി ക്കൊണ്ടിരിക്കുന്നു. ആനകളെ കുറിച്ചും, മേളത്തെ കുറിച്ചും, കുട മാറ്റത്തെ കുറിച്ചും സാമ്പിളിന്റെ ഗരിമയെ കുറിച്ചും ഒക്കെ ഇപ്പോഴേ ചര്‍ച്ച തുടങ്ങി.<br />&nbsp;<br />കണിമംഗലം ശാസ്ത്രാവ്‌ "വെയിലും മഞ്ഞും കൊള്ളാതെ" വരുന്നതും, അതു പോലെ ചൂരക്കോട്ടു കാവ്‌, നെയ്തല ക്കാവ്‌, കാരമുക്ക്‌, ലാലൂര്‍ തുടങ്ങിയ ചെറു പൂരങ്ങളുടെ വരവോടെ രാവിലെ ആരംഭിക്കുന്ന പൂരം പിറ്റേന്ന് ഉച്ചക്ക്‌ ഉപചാരം ചൊല്ലി പിരിയുന്നതു വരെ നീളും. പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍ സാമ്പിള്‍ വെടിക്കെട്ടും, ആന ചമയ പ്രദര്‍ശനവും പൂര ദിവസത്തെ തിരുവമ്പാടിയുടെ മഠത്തില്‍ വരവും, വടക്കും നാഥ സന്നിധിയിലെ ഇലഞ്ഞിത്തറ മേളവും, വൈകുന്നേരത്തെ തെക്കോട്ടിറക്കവും തുടര്‍ന്നുള്ള കുട മാറ്റവും രാത്രിയിലെ വെടിക്കെട്ടും ആണെന്ന് പറയാം.<br />&nbsp;<br /><div align="center"><img src="http://www.epathram.com/cj/uploaded_images/trissur-pooram-festival-kerala-elephants-753681.jpg" border="0" alt="trissur-pooram-festival-kerala-elephants" /></div><br />&nbsp;<br />പാറമേ ക്കാവ്‌ ദേവസ്വവും തിരുവമ്പാടി ദേവസ്വവും ആണ്‌ പ്രധാനമായും പൂരത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്‌. കേരളത്തിലെ അഴകിലും അച്ചടക്കത്തിലും മുന്നിട്ടു നില്‍ക്കുന്ന മികച്ച ആനകള്‍ ആണ്‌ ഇരു വിഭാഗത്തുമായി അണി നിരക്കുക. തിരുവമ്പാടിയുടെ ശിവ സുന്ദര്‍ തന്നെ ആയിരിക്കും ഇത്തവണയും പൂരത്തിലെ താരം. ഇരു വിഭാഗവും തങ്ങളുടെ മികവ്‌ പരമാവധി എടുത്തു കാണിക്കുന്ന വിധത്തിലായിരിക്കും ആന ചയമ പ്രദര്‍ശനം ഒരുക്കുക. ഇതിനായി മികച്ച കലാകാരന്മാര്‍ മാസങ്ങ ളോളമായി അദ്ധ്വാനം തുടങ്ങിയിട്ട്‌. കുട മാറ്റവും വെടിക്കെട്ടും ഇരു വിഭാഗങ്ങളും തമ്മിലുള്ള ആരോഗ്യ കരമായ മല്‍സരത്തിലൂടെ കാണികള്‍ക്ക്‌ കാഴ്ച്ചയുടെ വിരുന്നൊരുക്കുന്നു.<br />&nbsp;<br />- <em>എസ്. കുമാര്‍</em> <br />&nbsp;<br />&nbsp;<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/2376188725829971759-2248667197486807243?l=www.epathram.com%2Fcj%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-2376188725829971759.post-71076483081621124482009-04-26T21:13:00.004+04:002009-04-26T21:51:02.349+04:00ഒബാമയുടെ നൂറ് ദിനങ്ങള്‍ - ഉണ്ണികൃഷ്ണന്‍ എസ്.<img style="FLOAT: left; MARGIN: 0px 10px 10px 0px" alt="" src="http://www.epathram.com/cj/uploaded_images/obama-720432.jpg" border="0" />താരതമ്യം ചെയ്യപ്പെടുക എന്നത് ആരിലും അസ്വസ്ഥത ജനിപ്പിക്കുന്ന ഒരു കാര്യമാണ്. അമേരിക്കന്‍ പ്രസിഡണ്ടുമാര്‍ക്ക് ആദ്യ നൂറു ദിവസങ്ങള്‍ ഒരു പേടി സ്വപ്നമായി മാറുന്നതും അതു കൊണ്ടു തന്നെ. പുതിയ ഭരണത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും തലനാരിഴ മുറിച്ച്, ഇത്രയും താരതമ്യ പഠനത്തിന്‌ വിധേയമാക്കുന്ന മറ്റൊരു കാലയളവില്ല. 1930-ല്‍ 'ഗ്രേറ്റ്‌ ടിപ്രഷന്‍' സമയത്തു അധികാരത്തില്‍ എത്തിയ റൂസ്‌വെല്‍റ്റ് (FDR) ആണ് '100 ദിവസം' എന്ന മാനദണ്ഡം ആദ്യമായി കൊണ്ടു വരുന്നത്. അവിടെ നിന്നിങ്ങോട്ട് മാധ്യമങ്ങള്‍ അതിനെ തോളില്‍ ഏറ്റുകയായിരുന്നു. വെറും നൂറു ദിവസ പ്രവര്‍ത്തനങ്ങള്‍ മുന്നില്‍ വച്ചു ഭാവി പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നത് സാമാന്യ ബുദ്ധിക്ക് നിരക്കുന്നതാണോ എന്ന ചോദ്യം നില നില്‍ക്കുമ്പോഴും ഒട്ടേറെ പ്രതീക്ഷകള്‍ ഉണര്‍ത്തി അധികാരത്തില്‍ എത്തിയ ഒബാമയുടെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് പരിശോധിക്കുന്നത് രസകരമായിരിക്കും.<br />&nbsp; <br />തന്റെ ആശയങ്ങള്‍ പെട്ടന്ന് മനസ്സിലാക്കുവാനും അവയെ കാര്യക്ഷമമായി നടപ്പിലാക്കുവാനും കഴിവുള്ള ഒരു ഉദ്യോഗസ്ഥ വൃന്ദത്തെ തിരഞ്ഞെടുക്കുക എന്നത് ഏതൊരു പ്രസിടെന്റിന്റെയും പ്രാഥമിക ചുമലതയാണ്. സര്‍വ സമ്മതരായ വ്യക്തികളെ ഭരണ കൂടത്തിന്റെ ഭാഗഭാക്കാ ക്കുന്നതില്‍ ഒബാമയുടെ പരിശ്രമം ഏറെ ക്കുറെ ഫലപ്രാപ്തി യിലെത്തിയെന്നു വേണം കരുതാന്‍. സുതാര്യമായ ചര്‍ച്ചകളും പരസ്യമായ അഭിപ്രായ പ്രകടങ്ങളും ഇക്കാര്യത്തില്‍ ഉണ്ടായിരുന്നു. വിവാദ ച്ചുഴിയില്‍ പെട്ട ബില്‍ റിച്ചാര്‍ഡ്സണ്‍നെ പോലെയുള്ള പാര്‍ട്ടിയിലെ ഉന്നതരെ പ്പോലും മാറ്റി നിര്‍ത്തുവാനുള്ള ഒബാമയുടെ തീരുമാനം ഏറെ പ്രശംസ പിടിച്ചു പറ്റി. മറ്റു പല പ്രകാരത്തിലും മികച്ച ജനപ്രിയ ഭരണം കാഴ്ച്ച വച്ച ക്ലിന്റണ്‍നു പോലും ഇത്ര വേഗത്തില്‍ കാര്യക്ഷമമായ ഒരു ക്യാബിനറ്റ് സംവിധാനം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. മറ്റൊരു തരത്തില്‍ ചിന്തിച്ചാല്‍ നിയുക്ത പ്രസിടെന്റിനു, കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന (ബുഷ് ഭരണകൂടം നടപ്പിലാക്കിയ) പുതിയ നിയമത്തിന്റെ ഗുണഫലങ്ങള്‍ ഒബാമ സമര്‍ത്ഥമായി തന്നെ ഉപയോഗിച്ചു.<br />&nbsp; <br />ഉഭയ കക്ഷി സമന്വയത്തോടെ അമേരിക്ക നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്നത് പ്രചാരണ വേളയില്‍ തന്നെ അദ്ദേഹം മുന്നോട്ടു വച്ച ആശയമാണ്. ക്യാബിനറ്റില്‍ ചില റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരെ ഉള്‍പെടുത്താന്‍ ശ്രമം നടത്തിയതും, പുതിയ സ്റ്റിമുലുസ് പ്ലാനിനു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നു കൂടുതല്‍ പിന്തുണ നേടാന്‍ നടത്തിയ ശ്രമവും ഫലപ്രാപ്തിയില്‍ എത്തി കണ്ടില്ല. അഭിപ്രായ സമന്വയം ഉണ്ടാകാത്തതില്‍ അദ്ദേഹത്തെ മാത്രം കുറ്റപ്പെടുത്തുന്നത് നീതി യുക്തമാവില്ല എങ്കിലും മറ്റു നേതാക്കളില്‍ നിന്ന് വ്യത്യസ്തമായി അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ സാധിച്ചില്ല എന്നത് പ്രസ്താവ്യമാണ്. തിരഞ്ഞെടുപ്പില്‍ ചൂടോടെ ചര്‍ച്ച ചെയ്യപ്പെട്ട മറ്റു പ്രധാന വിഷയങ്ങളും അവയില്‍ കഴിഞ്ഞ നൂറു ദിവസ ഭരണം മൂലമുണ്ടായ പുരോഗതിയും വളരെ ചുരുക്കത്തില്‍ ചുവടെ ചേര്‍ക്കുന്നു.<br />&nbsp;<br /><strong>സാമ്പത്തിക രംഗം</strong><br />&nbsp;<br />ലോകത്തെ ആകെ ഗ്രസിച്ചിരിക്കുന്ന മാന്ദ്യത്തെ അതിജീവിക്കാന്‍ ഉതകുന്ന, തിടുക്കത്തിലും കാര്യക്ഷമവുമായ നടപടി ക്രമങ്ങളാണ്‌ ഒബാമയില്‍ നിന്നു എല്ലാവരും പ്രതീക്ഷിക്കുന്നത്. പണ്ടൊരിക്കല്‍ അമേരിക്കയെ ഗ്രസിച്ച 'ഗ്രേറ്റ്‌ ടിപ്രഷന്‍' സമര്‍ഥമായി അതിജീവിച്ച FDR ന്റെ ചെയ്തികളുമായി ഒബാമയെ താരതമ്യം ചെയ്യുന്നതിന്റെ യുക്തി അതാണ്. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വ്യയ ബില്ലാണ് ഒബാമ രൂപകല്പന ചെയ്തിരിക്കുന്നത്. അമേരിക്കയില്‍ തകര്‍ന്നു കിടക്കുന്ന ക്രെഡിറ്റ് സംവിധാനം പുനര്‍ നിര്‍മ്മിക്കുവാനും, ധന കാര്യ സ്ഥാപങ്ങള്‍ക്ക് പരസ്പര വിശ്വാസം വീണ്ടെടുക്കാനും ഉതകുന്ന ഒട്ടനവധി നിര്‍ദ്ദേശങ്ങള്‍ ബില്ലിലുണ്ട്. അമേരിക്കയെ തകര്‍ച്ചയിലേക്ക് നയിച്ച സബ് പ്രൈം, ഭവന പ്രതിസന്ധികള്‍ സൂക്ഷ്മമായി പഠിച്ച് പരിഹാരങ്ങള്‍ കണ്ടെത്താന്‍ ഭരണ കുടം ശ്രമിക്കുന്നുണ്ട്. തകര്‍ച്ച നേരിടുന്ന ഓട്ടോ വ്യവസായ പുനരുദ്ധാരണത്തിന് തുടക്കം കുറിക്കുവാനും ആദ്യ 100 ദിവസങ്ങള്‍‍ക്കുള്ളില്‍ ഒബാമയ്ക്കായി.<br />&nbsp;<br /><strong>ഹെല്‍ത്ത്‌ കെയര്‍</strong><br />&nbsp;<br />അമേരിക്കന്‍ ജനതയെ ഇന്‍ഷുറന്‍സ് സര്‍വ്വാധി പത്യത്തില്‍ നിന്നു മോചിപ്പിക്കുക എന്നത് ഒബാമയുടെ പ്രഖ്യാപിത ലക്ഷ്യമായിരുന്നു. ഇന്‍ഷുറന്‍സ് ഇല്ലാത്ത 4 മില്ല്യണില്‍ അധികം കുട്ടികള്‍ക്ക് പ്രയോജന പ്പെടുന്ന ചില നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഒട്ടേറെ മാരക രോഗങ്ങള്‍ക്ക് പ്രതിവിധി യുണ്ടാക്കുമെന്നു കരുതപ്പെടുന്ന സ്റ്റെം സെല്‍ ഗവേഷണത്തിനു, കണ്‍സര്‍വേറ്റുകളുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ച് കൊണ്ടു, പച്ചക്കൊടി കാണിക്കാനും അദ്ദേഹത്തിനായി. വിമുക്ത ഭടന്മാരുടെ ആരോഗ്യ പരിരക്ഷ കൂടുതല്‍ കാര്യക്ഷമം ആക്കുവാന്‍ വേണ്ടിയുള്ള പദ്ധതികള്‍ക്കു തുടക്കം കുറിക്കുവാനും ആദ്യ നൂറു ദിവസത്തിനുള്ളില്‍ ഒബാമയ്ക്കായി.<br />&nbsp;<br /><strong>വിദ്യാഭ്യാസ രംഗം</strong><br />&nbsp;<br />വിദ്യാഭ്യാസ രംഗത്ത് അമേരിക്കന്‍ കുട്ടികള്‍ വളരെ അധികം പിന്നോക്കം പോകുന്നു എന്ന ആക്ഷേപം മുന്‍‌നിര്‍ത്തി ആണ് ഈ രംഗത്തെ പല പരിഷ്കാരങ്ങള്‍ക്കും അദ്ദേഹം രൂപം കൊടുത്തിരിക്കുന്നത്. പ്രൈമറി സ്കൂള്‍ തലത്തില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഉയര്‍ത്തുന്നത് മുതല്‍ ഉന്നത സര്‍വകലാ ശാലകളിലെ ഗവേഷണ ഫണ്ടുകള്‍ വര്‍ധിപ്പി ക്കുന്നതു വരെയുള്ള വിലുപമായ നിര്‍ദ്ദേശങ്ങളാണ് അതിലുള്ളത്. സ്കൂള്‍ അദ്ധ്യാപകരുടെ വേതനം ഉയര്‍ത്തി കൂടുതല്‍ പ്രതിഭകളെ ഈ മേഖലയിലേക്ക് ആകര്‍ഷി ക്കുവാനുള്ള പ്ലാനുകളും ബില്യണ്‍ ഡോളര്‍ ചിലവാക്കുന്ന ഈ സംഹിതയിലുണ്ട്.<br />&nbsp;<br /><strong>ഊര്‍ജ്ജ രംഗം</strong><br />&nbsp;<br />എണ്ണ വ്യാപാരത്തെ അമിതമായി ആശ്രയിക്കുന്നത് അമേരിക്കന്‍ സമ്പദ് രംഗത്തിന് ഗുണകരമാവില്ല എന്ന തിരിച്ചറിവാണ്‌ മറ്റ് ഊര്‍ജ്ജ മേഖലകളെ ചൂഷണം ചെയ്യാന്‍ ഒബാമയെ പ്രേരിപ്പിച്ചത്. ആഗോള തലത്തില്‍ എണ്ണ വില കുറഞ്ഞത് ഈ നീക്കങ്ങളുടെ ആക്കം കുറച്ചു എങ്കിലും സമഗ്രമായ ഒരു ഊ‌ര്‍ജ്ജ നയം മുന്നോട്ടു വയ്ക്കാന്‍ അദ്ദേഹത്തിനായി. ക്ലീന്‍ കോള്‍, വിന്‍‌ഡ് മില്‍, ഹൈബ്രിഡ് വാഹനങ്ങള്‍ തുടങ്ങിയ നൂതന സാങ്കേതിക വിദ്യക്കും പുതിയ പദ്ധതിയില്‍ പ്രോത്സാഹനം ലഭിക്കും.<br />&nbsp;<br /><strong>സൈനികവും ആഭ്യന്തര സുരക്ഷയും</strong><br />&nbsp;<br />ഒബാമയെ അധികാരത്തില്‍ എത്തിച്ച ഒരു പ്രധാന ഘടകം ഇറാഖ് യുദ്ധമായിരുന്നു. അതു കൊണ്ട് തന്നെ ഇറാഖ് സേനാ പിന്മാറ്റ തീരുമാനത്തിനു വലിയ ജന ശ്രദ്ധ ലഭിച്ചു. 2012 ല്‍ മാത്രമേ പിന്മാറ്റം പുര്‍ണ്ണമാവുകയുള്ളൂ എങ്കിലും അതിനുള്ള തുടക്കം പോലും അമേരിക്കന്‍ ജനതയ്ക്ക് ആശ്വാസം ആയിരുന്നു. അഫ്ഗാന്‍ യുദ്ധത്തിന്റെ ഗതി പുനര്‍ നിര്‍ണ്ണയിച്ചതും എടുത്തു പറയത്തക്കതാണ്. ഗോണ്ടാനാമോ യുദ്ധ തടങ്കല്‍ ഒഴിപ്പിക്കുവാനുള്ള തീരുമാനവും ആദ്യ 100 ദിവസത്തിനുള്ളില്‍ വന്നു എന്നുള്ളത് ഒബാമ വാക്കു പാലിക്കുന്നു എന്നതിന്റെ തെളിവായി നിരീക്ഷകര്‍ വിലയിരുത്തുന്നു. തീവ്ര വാദികളെന്നു സംശയിക്കു ന്നവരോട്, വാട്ടര്‍ ബോര്‍ഡിംഗ് പോലെയുള്ള, മനുഷ്യത്വ രഹിതമായ രീതികള്‍ ഒഴിവാക്കണം എന്ന നിര്‍ദ്ദേശവും ഏറെ സ്വാഗതാര്‍ഹമാണ് .<br />&nbsp;<br /><strong>വിദേശ കാര്യ രംഗം</strong><br />&nbsp;<br />നയ തന്ത്ര ബന്ധങ്ങള്‍ക്ക് വളരെ അധികം പ്രാധാന്യമുള്ള ഒരു പശ്ചാത്ത ലത്തിലാണ് ഒബാമ അധികാര ത്തിലെത്തുന്നത്. ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയപ്പോഴും, സോമാലിയന്‍ കടല്‍ കൊള്ളക്കാര്‍ അമേരിക്കന്‍ കപ്പലുകളെ തുടരെ ത്തുടരെ ആക്രമിച്ചപ്പോഴും ഭരണകൂടം സ്വീകരിച്ച നിലപാട് പക്വതയുള്ള തായിരുന്നുവെന്നു നിരീക്ഷകര്‍ വിലയിരുത്തുന്നു. അയല്‍ രാ‍ജ്യങ്ങളായ മെക്സിക്കൊയും ക്യൂബയുമായും പുതിയ നയതന്ത്ര ബന്ധത്തിനു ഒബാമ തയ്യാറെടു ക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.<br />&nbsp;<br /><strong>സുതാര്യത</strong><br />&nbsp;<br />ഒബാമ മുന്നോട്ടു വച്ച മറ്റൊരു പ്രസക്തമായ ആശയം ആയിരുന്നു ഭരണ സുതാര്യത. ലോബി യിസ്റ്റുകള്‍ക്കും പ്രത്യേക താത്പര്യ വൃന്ദങ്ങള്‍ക്കും വൈറ്റ് ഹൌസിനെ സ്വധീനിക്കുന്നതിനു ഒട്ടേറെ നിയന്ത്രണങ്ങള്‍ അദ്ദേഹം കൊണ്ടു വന്നു. AIG പോലെയുള്ള കമ്പനികള്‍ വമ്പന്‍ ബോണസ്സുകള്‍ കൈപ്പറ്റുന്ന തിനെതിരെ യുള്ള കടുത്ത നിലപാടും ഒബാമയെ ജന പ്രിയനാക്കി. ഗവണ്മെന്റ് ചിലവാക്കുന്ന ഓരോ ഡോളറും എന്ത് ചെയ്യപ്പെ ടുന്നുവെന്ന് സാധാരണ ക്കാര്‍ക്ക് മനസിലാക്കുവാന്‍ പ്രത്യേക സംവിധാനം അദ്ദേഹം കൊണ്ടു വന്നു. ഇക്കണൊമിക് സ്റ്റിമുലുസ് പ്ലാന്‍ന്റെ ഗുണ വശങ്ങള്‍ ജനങ്ങള്‍ക്ക് മനസിലാക്കി കൊടുക്കാന്‍ അദ്ദേഹം അമേരിക്ക യിലുടനീളം സഞ്ചരിച്ചു.<br />&nbsp;<br /><strong>അപ്രൂവല്‍ റേറ്റിങ്ങും ജനപ്രിതിയും</strong><br />&nbsp;<br />ആദ്യ നൂറ് ദിവസങ്ങളില്‍ ഒബാമ യുടെ അപ്രൂവല്‍ റേറ്റിംഗ് 62 - 68% ഇടയിലാണ്. ഇതേ കാലയളവില്‍ ക്ലിന്റണ്‍ന്റേത് 55% വും ബുഷിന്റെത് 68% ആയിരുന്നു എന്നുള്ളത് രസകരമായ ഒരു യാഥാര്ത്ഥ്യമാണ്. ഏറ്റവും ഒടുവില്‍ പുറത്തു വന്ന അഭിപ്രായ സര്‍വേയിലും ഭൂരിപക്ഷം ജനങ്ങളും ഒബാമയില്‍ വിശ്വാസം അര്‍പ്പിക്കുന്നവരാണ്. രാജ്യം അതിന്റെ ശരിയായ പാതയില്‍ തന്നെ ആണെന്നു 78% സാധാരണക്കാരും ചിന്തിക്കുന്നു. തൊഴിലില്ലായ്മയും അനുബന്ധ വ്യാകുലതകളും ദിനം പ്രതി വര്‍ദ്ധിക്കുമ്പോഴും ഒബാമയില്‍ വിശ്വാസം അര്‍പ്പിക്കുന്നത് അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവം ഒന്നു കൊണ്ടു മാത്രമാണ്. ഒരു നല്ല നേതാവിന് വേണ്ട ഗുണങ്ങളും അത് തെളിയി ക്കുവാനുള്ള സാഹചര്യങ്ങളും അദ്ദേഹത്തിന് ഉണ്ടെന്ന്‍ മുതിര്‍ന്ന പല നിരീക്ഷകരും വിലയിരുത്തുന്നു.<br />&nbsp;<br />&nbsp;<br />&nbsp;<br /><strong>വാലറ്റ കുറിപ്പുകള്‍ :</strong><br />&nbsp;<br />&nbsp;<br /><strong>വ്യക്തി ജീവിതം</strong><br />&nbsp;<br />പൊതു ജീവിതത്തില്‍ മാത്രമല്ല, തന്റെ വ്യക്തി ജീവിതത്തിലും ഒബാമ വാക്കുകള്‍ പാലിക്കുന്നുണ്ട്. ഔദ്യോഗിക തിരക്കുകള്‍ക്ക് ഇടയിലും അദ്ദേഹം ഒരു നല്ല കുടുംബ നാഥനാണെന്ന് നമുക്കറിയാം. തിരഞ്ഞെടുപ്പ് ജയിച്ചാല്‍ മക്കള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്ന നായക്കുട്ടിയെ വാങ്ങി കൊടുക്കുന്നതിലും ഒബാമ കൃത്യത കാട്ടി.<br />&nbsp;<br /><strong>ഇന്ത്യക്കാരും ഒബാമയും</strong><br />&nbsp;<br />ഇമ്മിഗ്രേഷന്‍ നയങ്ങള്‍ കര്‍ക്കശം ആക്കുമോ എന്നത് നാം എല്ലാവരും ഉറ്റു നോക്കി കൊണ്ടിരുന്ന ഒരു വസ്തുതയാണ്. സ്റ്റിമുലസ് പണം കൈപ്പറ്റുന്ന കമ്പനികള്‍ക്ക് H1B വിസക്കാരെ നിയമിക്കുന്നതില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒഴിച്ചാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ നയങ്ങള്‍ ഒന്നും പുറത്തു വന്നിട്ടില്ല. അതാകട്ടെ ഇന്ത്യക്കാരില്‍ ഉണ്ടാക്കുന്ന ആഘാതം നാമ മാത്രവും.<br />&nbsp;<br /><strong>വാഗ്മിയായ ഒബാമ</strong><br />&nbsp;<br />ഒബാമയുടെ പ്രസംഗങ്ങള്‍ കേട്ട് അത്ഭുത പ്പെടാത്തവര്‍ ഉണ്ടാകില്ല. എത്ര മനോഹരം ആയാണ് അദ്ദേഹം വാക്കുകള്‍ കൊണ്ടു ചിത്രം വരക്കുന്നത്. മുന്‍കൂട്ടി എഴുതി തയ്യാറാക്കാതെ ഇങ്ങനെ പ്രസംഗിക്കുന്നത് എങ്ങനെ എന്ന ജനങ്ങളുടെ ആശ്ചര്യത്തിനും 100 ദിവസ ത്തിനുള്ളില്‍ അറുതി ആയിരിക്കുന്നു. പ്രസംഗങ്ങള്‍ നോക്കി വായിക്കുവാന്‍ ഉപയോഗിക്കുന്ന ടെലി പ്രോം‌ടര്‍ സംവിധാനത്തിന്റെ അടിമയാണ് അദ്ദേഹം എന്ന് വൈറ്റ് ഹൌസിലെ മാധ്യമ പ്രധിനിധികള്‍ പറയുന്നു. അതു കൊണ്ടു തന്നെ 'ടെലി പ്രോംടെര്‍ പ്രസിഡണ്ട്‌' എന്നാണ് അദ്ദേഹത്തിന്റെ ചെല്ല പ്പേര്.<br />&nbsp;<br />- <em>ഉണ്ണികൃഷ്ണന്‍ എസ്. </em><br />&nbsp;<br />&nbsp;<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/2376188725829971759-7107648308162112448?l=www.epathram.com%2Fcj%2Findex.shtml'/></div>e പത്രംnoreply@blogger.com1tag:blogger.com,1999:blog-2376188725829971759.post-77276106369185812692009-04-21T00:53:00.002+04:002009-04-21T00:56:51.514+04:00The ugliness and brutality of Indian politics<div class="englishtext"><br />The heat of elections is towards the end. The electoral propaganda fools us always. I lament on the ugliness and brutality of politicians and their parties. How they twist the fact to their selfish ends! They are ready to go to any extremes to win votes. They support even terrorists to win a community's vote. We have seen how some religious leaders go hand in hand with these stained politicians. <br />&nbsp;<br />Even the places of worship are used for political mileage. We are in such a pathetic situation that sanctum Santorum is unable to give us peace. God has already gone out of many places of worship, being unable bear with the torture, bargain and trade in his name. Blacksheeps in religion are growing in large number. Everything is communalized. Man is unable to see another man. Really feel suffocated. Where should we go to get peace? Feel ashamed of exercising democratic rights. Do not know whom to caste vote. Everywhere see treachery and betrayal. My heart bleeds.<br />&nbsp;<br />The treacherous politicians ought to remember that our country and its democracy is all merciful. That is why many of you are not behind bars for looting her. That is why a few Lalloos, Pinarayis and karunakarans, George Fernandez are still in this country’s soil. Tell your brigades to withdraw their deposits in Swiss banks and return it to our country which was looted. If not, time will declare you one day as extinct.<br />&nbsp;<br />You and your followers will have an abrupt end like the Dina users which ruled the earth a few million years before.<br />&nbsp;<br />May our great writers and thinkers and other visionaries lead us to positive thoughts for a peaceful life. All can't go to caves and solitude for peace.<br />&nbsp;<br />Let us pray our Great benefactor to shed light on our journey to the other end.<br />&nbsp;<br />- <em>Jayaprakash T.S.</em> (A teacher working in the Maldives.)<br />jayaprakashts at gmail dot com<br /></div><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/2376188725829971759-7727610636918581269?l=www.epathram.com%2Fcj%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-2376188725829971759.post-14523984578972611652009-04-06T20:32:00.002+04:002009-04-06T20:35:07.705+04:00പ്രശസ്ത പ്രക്ഷേപണ കലാകാരി എം. തങ്കമണി സന്ദര്‍ശനത്തിനായി ദുബായിലെത്തി<img style="float:left; margin:0 10px 10px 0;" src="http://www.epathram.com/cj/uploaded_images/m-thankamani-akashavani-all-india-radio-721975.jpg" border="0" alt="" />നാലു പതിറ്റാണ്ടി ലേറെയായ് റേഡിയോ അവതരണ ലോകത്ത് ശബ്ദ സൌകുമാര്യ ത്തിന്റെ നിലാവ് പരത്തുന്ന ഇതിഹാസമാണ് എം. തങ്കമണി. നമ്പുതിരി സമുദായത്തില്‍ ആദ്യമായി വിധവാ വിവാഹം ചെയ്ത് ചരിത്രം സൃഷ്ടിച്ച ശ്രി. എം. ആര്‍. ഭട്ടതിരിപ്പാടിന്റെയും ഉമാ അന്തര്‍ജനത്തിന്റെയും മകളായ് 1948ല്‍ തങ്കമണി ജനിച്ചു.<br />&nbsp; <br />1964 ല്‍ ആകാശവാണി കോഴിക്കോട് നിലയത്തില്‍ താല്‍കാലിക നിയമനവുമായാണ് ശബ്ദ ലോകത്തെക്ക് എം. തങ്കമണി എത്തുന്നത്, തുടര്‍ന്ന് 1967ല്‍ സ്ഥിരം അവതാരികയായ് മാറി. വീ. ടി. അരവിന്ദാക്ഷന്‍ തിളങ്ങി നിന്ന സൂര്യാഘാതം, സിംഹാസനം, ഒരു മുത്തശ്ശി കഥ, പ്രഹേളിക തുടങ്ങി നിരവധി നാടകങ്ങള്‍ നിര്‍മ്മിക്കുകയും അവതരിപ്പിക്കുകയും ചെയ്തു.<br />&nbsp; <br />ഇ. പി. ശ്രീകുമാറിന്റെ സൂര്യകാന്തിയെ സ്നേഹിച്ച പെണ്‍കുട്ടി, മൂധേവി തെയ്യം, ഇന്ദുലേഖ എന്നി നാടകങ്ങള്‍ ഏറെ ജന ശ്രദ്ധ പിടിച്ചു വാങ്ങിയ നാടകങ്ങളായിരുന്നു. പ്രഹേളിക എന്ന നാടകത്തിനു മന്ദബുദ്ധിയായ കുഞ്ഞിന്റെ ഭാഗമായിരുന്നു തങ്കമണി അവതരിപ്പിച്ചത്. 17 വര്‍ഷം ആകാശ വാണിയുടെ ചെമ്പൈ സംഗീതോത്സ വത്തിലെ സ്ഥിരം അവതാരിക കൂടിയായിരുന്നു എം. തങ്കമണി. ത്രിശ്ശൂര്‍ ആകാശ വാണി നിലയത്തില്‍ ഒട്ടനവധി റേഡിയോ നാടകങ്ങള്‍ നിര്‍മ്മിക്കുകയും അവതരിപ്പിക്കുകയും ചെയ്ത തങ്കമണി നിരവധി ചലചിത്രങ്ങള്‍ക്കും ശബ്ദം പകര്‍ന്നു. തീര്‍ത്ഥ യാത്ര, തുലാ വര്‍ഷം, പിറവി, സ്വം, വാന പ്രസ്ഥം, ദേശാടനം, നിയോഗം, ഗാന്ധി (മലയാളം പരിഭാഷ), ഒരു ചെറു പുഞ്ചിരി, നോട്ടം, രാപ്പകല്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ക്കും ശബ്ദം പകര്‍ന്ന എം. തങ്കമണിയുടെ ഇഷ്ട ഗായകര്‍ എസ്. ജാനകിയമ്മയും യേശുദാസുമാണ്. നിരവധി നാടകങ്ങള്‍ക്കും ചലച്ചിത്രങ്ങള്‍ക്കും ശബ്ദം നല്‍കിയിട്ടുള്ള ത്രിശുരിലെ ഏതു ഓണം കേറാ മൂലയിലും തിരിച്ചറി യപ്പെടുന്ന ഈ ശബ്ദ സൌകുമാര്യത്തെ തേടി ഒട്ടനവധി പുരസ്ക്കാരങ്ങളൂം അംഗികാരങ്ങളും എത്തി.<br />&nbsp; <br />1989ല്‍ മൌനം മീട്ടുന്ന തംബുരു എന്ന ഡോക്ക്യു മെന്ററിയുടെ ശബ്ദാ വിഷ്ക്കാരത്തിനുള്ള ആകാശ വാണിയുടെ അവാര്‍ഡ്, 1992ല്‍ സൂര്യായനം എന്ന സംഗീത ശില്പത്തിനുള്ള ആകാശ വാണിയുടെ അവാര്‍ഡ്, 1994ല്‍ കര്‍മ്മണ്യേ വാധികാ രസ്ത്യേ എന്ന ഡോക്ക്യു മെന്ററിയുടെ ശബ്ദാ വിഷ്ക്കാരത്തിനുള്ള ആകാശ വാണിയുടെ അവാര്‍ഡ്. പ്രമുഖ ഗാന്ധിയനായ ചങ്ങല കുമാരന്‍ നായരെ കുറിച്ചു ടെലി ഫിലിം ചെയ്തതിനു 2001 ലെ മികച്ച ടെലി ഫിലിം അവതാരക യ്ക്കുള്ള ദൂരദര്‍ശന്‍ അവാര്‍ഡ്. 2001ല്‍ തീര്‍ത്ഥാടനം എന്ന ചിത്രത്തിനു ശബ്ദം പകര്‍ന്നതിനു മികച്ച ഡബ്ബിങ്ങിനുള്ള കേരള സംസ്ഥാന അവാര്‍ഡ്, കൂടാതെ 2004 കേരള സംഗീത നാടക അക്കാദമി പുരസ്ക്കാരവും തങ്കമണിയെ തേടി എത്തിയ ചില ബഹുമതികളാണ്. 2008ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിച്ച തങ്കമണി ഭര്‍ത്താവായ ശ്രീ. ശിവനുമൊത്ത് ചെമ്പുക്കാവു തുഷാരയില്‍ താമസിക്കുന്നു. ഏക മകന്‍ ഹരീഷ് ഭാര്യ ധന്യയുമൊത്ത് ബാംഗളുരില്‍ താമസം. <br />&nbsp; <br />- അഭിലാഷ്, ദുബായ്<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/2376188725829971759-1452398457897261165?l=www.epathram.com%2Fcj%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-2376188725829971759.post-75290075062863410962009-03-31T23:32:00.004+04:002009-03-31T23:52:53.285+04:00ഇത്‌ ജനങ്ങളുടെ ആധിപത്യമല്ല; ജനങ്ങളുടെ മേലുള്ള ആധിപത്യമാണ്‌<img style="FLOAT: left; MARGIN: 0px 10px 10px 0px" alt="" src="http://www.epathram.com/news/mainnews/uploaded_images/election-indian-parliament-723067.jpg" border="0" />ഇപ്പോഴത്തെ പ്രധാന മന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ കഴിവിലോ കേന്ദ്ര പ്രതിരോധ മന്ത്രി എ. കെ. ആന്റണിയുടെ ജന സമ്മതിയിലോ ആര്‍ക്കും എതിര്‍പ്പുണ്ടാ വാനിടയില്ല. റിസര്‍വ് ബാങ്കിന്റെ മുന്‍ ഗവര്‍ണറായിരുന്ന മന്‍മോഹന്‍ സിംഗിന്റെ ഭരണ കാര്യക്ഷമതയും ഏതു അധികാരങ്ങളും വലിച്ചെറിയാന്‍ മടിയില്ലാത്ത എ. കെ. ആന്റണിയുടെ ആദര്‍ശവും രാഷ്ട്രീയ എതിരാളികള്‍ പോലും സമ്മതിക്കുന്ന കാര്യങ്ങളാണ്‌.<br />&nbsp;<br />ഇപ്പോള്‍ നമ്മുടെ രാജ്യമായ ഇന്ത്യയില്‍ തങ്ങളെ ആരു ഭരിക്കണം, എന്നു ജനങ്ങള്‍ക്ക്‌ തീരുമാനിക്കാനുള്ള പൊതു തെരഞ്ഞെടുപ്പ്‌ നടക്കുകയാണ്‌. കോണ്‍ഗ്രസ്‌ (ഐ) നേതൃത്വം നല്‍കുന്ന യു.പി.എ. മുന്നണിയുടെ പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുള്ളത്‌ ഡോ. മന്‍മോഹന്‍ സിംഗിനെ തന്നെയാണ്‌. എ. കെ. ആന്റണി ഇത്തവണയും ജനങ്ങളെ അഭിമുഖീകരിക്കുന്നില്ല.<br />&nbsp;<br />ഇപ്പോഴത്തെ കേന്ദ്ര മന്ത്രി സഭയുടെ തലവനായ മന്‍മോഹന്‍ സിംഗ്‌ 'ജനമറിയാതെ' യാണ്‌ കഴിഞ്ഞ അഞ്ചു വര്‍ഷം ഭരിച്ചത്. എന്നു വച്ചാല്‍ ജനങ്ങളാല്‍ തെരഞ്ഞെടു ക്കപ്പെടാത്ത, പ്രതിനിധി അഥവാ രാജ്യ സഭ‍ാംഗ മായിട്ടാണ്‌ അധികാര ത്തിലേറി ഭരണം നടത്തിയത്‌.<br />&nbsp;<br />മന്‍മോഹന്‍ സിംഗിന്റെ 79 അംഗ മന്ത്രി സഭയിലെ 23 പേര്‍ ജന പ്രതിനിധി കളായിരുന്നില്ല. ജന പ്രതിനിധി യാകാന്‍ മത്സരിച്ചപ്പോള്‍ ജനങ്ങള്‍ക്ക്‌ വേണ്ടാത്തതിനാല്‍ പരാജയപ്പെട്ട നേതാവായ ശിവ രാജ്‌ പാട്ടീലിനു അഭ്യന്തര വകുപ്പിന്റെ ചുമതല നല്‍കിയാണ്‌ ജനത്തെ അവഹേളിച്ചത്. പി. എം. സെയ്ദിനെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പരാജയ പ്പെടുത്തിയിട്ടും രാജ്യ സഭയിലൂടെ കൊണ്ടു വന്ന്‌ ഊര്‍ജ്ജ വകുപ്പു മന്ത്രിയാക്കുകയും ചെയ്തിരുന്നു. ഇവര്‍ക്കു പുറമെ അര്‍ജുന്‍ സിംഗ്‌, സുശീല്‍ കുമാര്‍ ഷിന്‍ഡേ, എച്ച്‌. ആര്‍. ഭരദ്വാജ്‌, ഈയിടെ രാജി വെച്ച ഡോ. അന്‍പു മണി രാം ദാസ്‌, വയലാര്‍ രവി, മുരളി ദയോറ, അംബികാ സോണി, പ്രോഫ. സൈഫുദ്ദീന്‍ സോസ്‌, പ്രേം ചന്ദ് ഗുപ്ത എന്നിവര്‍ ജനങ്ങളാല്‍ തെരഞ്ഞെടു ക്കപ്പെടാത്ത കാബിനറ്റ്‌ മന്ത്രിമാരും രാജി വെച്ച ഓസ്ക്കര്‍ ഫെര്‍ണാണ്ടസ്‌, ജി. കെ. വാസന്‍, പ്രഫുല്‍ പട്ടേല്‍ എന്നിവര്‍ സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരും, സുരേഷ്‌ പച്ചൗരി, ഡോ. ദാസരി നാരായണ റാവു, എം. വി. രാജ ശേഖരന്‍, പൃഥ്വി രാജ്‌ ചൗഹാന്‍, ഡോ. സുബ്രഹ്മണ്യം റെഡ്ഢി, ആനന്ദ് ശര്‍മ്മ, ഡോ. അഖിലേഷ്‌ ദാസ്‌, ജയറാം രമേശ്‌, അശ്വനി കുമാര്‍ എന്നിവര്‍ സഹ മന്ത്രിമാരുമായിരുന്നു.<br />&nbsp;<br />ജനാധിപത്യ മെന്നാല്‍ ജനങ്ങളുടെ ആധിപത്യമാണ്‌. ജനാധിപത്യ ഭരണ ക്രമത്തില്‍ ജനങ്ങളെ ജനങ്ങളാല്‍ തെരഞ്ഞെടു ക്കപ്പെട്ടവര്‍ ഭരിക്കുന്നു; നയിക്കുന്നു. ഇന്ത്യയും ഒരു ജനാധിപത്യ രാഷ്ട്രമാണ്‌. ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി ഇന്ത്യയെ ലോകം കണക്കാക്കുകയും ചെയ്യുന്നു. തെരഞ്ഞെടുപ്പു പ്രക്രിയ യിലൂടെയാണ്‌ ഇന്ത്യയില്‍ ജന പ്രതിനിധികളെ കണ്ടെത്തുന്നത്‌. തെരഞ്ഞെടുപ്പ്‌ നിയമ മനുസരിച്ച്‌ അഞ്ചു വര്‍ഷം പൂര്‍ത്തിയാകുന്ന മുറയ്ക്ക്‌ പാര്‍ലമന്റ‍് ‌- നിയമ സഭ - ജില്ലാ പഞ്ചായത്ത‍് ‌- മുനിസിപ്പല്‍ - കോര്‍പ്പറേഷന്‍ - ഗ്രാമ പഞ്ചായത്ത്‌ തലങ്ങളില്‍ തെരഞ്ഞെടുപ്പുകള്‍ നടത്തപ്പെടുകയും പുതിയ ഭരണ സമിതികള്‍ അധികാര ത്തിലേറുകയും ചെയ്യുന്നു; കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി.<br />&nbsp;<br />ലോക രാജ്യങ്ങള്‍ അത്ഭുത ത്തോടെയാണ്‌ ഇന്ത്യന്‍ ജനാധിപത്യത്തെ നോക്കി ക്കാണാറുള്ളത്‌. വിവിധ ദേശ - ഭാഷാ - വര്‍ഗ്ഗ വ്യത്യാസമുള്ള ജനതയുടെ ഐക്യത്തിന്റെ വിജയമായി ഇന്ത്യന്‍ ജനാധിപത്യം വാഴ്ത്തപ്പെടുകയും ചെയ്യുന്നു. നാനാത്വത്തിലുള്ള ഏകത്വമാണ്‌ ഇന്ത്യ എന്നു പറഞ്ഞാല്‍ അതു തെറ്റാവില്ല. ഇതിന്റെ യൊക്കെ പേരിലും ജനാധിപത്യ ത്തിന്റെ പേരിലും മറ്റുള്ളവരുടെ മുന്നില്‍ ഊറ്റം കൊള്ളാറുള്ള ഒരു ജനത കൂടിയാണ്‌ നാം.<br />&nbsp;<br />ഇന്ത്യയിലെ തെരഞ്ഞെടുപ്പ്‌ പ്രക്രിയയില്‍ പിഴവുകളും പഴുതുകളും ഒക്കെയുണ്ടെങ്കിലും അത്‌ പക്ഷേ ജനാധിപത്യ ഭരണ ക്രമത്തിനു കാര്യമായ ആഘാതമൊന്നും ഏല്‍പ്പിച്ചിരുന്നില്ല. കുറച്ചു കാലം മുമ്പ്‌ വരെയും. എന്നാലിന്ന്‌ ഇന്ത്യയില്‍ ജനാധിപത്യ മെന്നത്‌ ജനങ്ങളുടെ മേലുള്ള ആധിപത്യമായി മാറി ക്കഴിഞ്ഞിരിക്കുന്നു.<br />&nbsp;<br />പ്രസിഡന്‍ഷ്യല്‍ ഭരണ ക്രമമല്ല ഇന്ത്യയില്‍ നില നില്‍ക്കുന്നത്‌. അതിനാല്‍ തന്നെ ഇന്ത്യന്‍ പ്രസിഡന്റിനെ നേരിട്ട്‌ തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക്‌ അവകാശമില്ല. പാര്‍ലമന്ററി ഭരണ സംവിധാനം നില നില്‍ക്കുന്ന ഇന്ത്യയില്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികള്‍ ചേര്‍ന്നു ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരാളെ തെരഞ്ഞെടുത്ത്‌ പ്രധാന മന്ത്രിയാക്കു കയായിരുന്നു ചെയ്തു വന്നിരുന്നത്‌. ജവഹര്‍ ലാല്‍ നെഹ്‌റു, ലാല്‍ ബഹദൂര്‍ ശാസ്ത്രി, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, വി. പി. സിംഗ്‌, ചന്ദ്ര ശേഖര്‍, ദേവ ഗൗഡ, പി. വി. നരസിംഹ റാവു തുടങ്ങിയ വരൊക്കെ ജനങ്ങളുടെ അംഗീകാരവുമായി പ്രധാന മന്ത്രി പദം അലങ്കരിച്ചവരാണ്‌.<br />&nbsp;<br />നിര്‍ഭാഗ്യ കരമെന്നു പറയട്ടെ ഇപ്പോഴത്തെ നമ്മുടെ പ്രധാന മന്ത്രിയും യു. പി. എ. യുടെ പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥി യുമായ ഡോ. മന്‍മോഹന്‍ സിംഗ്‌ ജനങ്ങളാല്‍ തെരഞ്ഞെടുക്ക പ്പെട്ടയാളല്ല. രാജ്യ സഭ എന്ന പിന്‍ വാതിലിലൂടെ അധികാരത്തി ലേറുകയായിരുന്നു. ഇന്ത്യന്‍ പാര്‍ലമന്റ‍്‌ എന്നത്‌ പ്രസിഡന്റും ലോക് സഭയും രാജ്യ സഭയും ചേര്‍ന്നതാണ്‌. ഇതില്‍ ലോക് സഭയിലുള്ളവര്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളാണ്‌. രാജ്യ സഭയില്‍ ഉള്ളവര്‍ നോമിനേറ്റു ചെയ്യപ്പെടു ന്നവരാണ്‌. എന്നാല്‍ വക്ര ബുദ്ധിക്കാരായ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അധികാര മോഹികള്‍ രാജ്യ സഭയെ അധികാര ത്തിലേറാനുള്ള കുറുക്കു വഴിയായി മാറ്റിയിരിക്കുന്നു. രാജ്യ സഭയില്‍ നിന്നുള്ളവര്‍ അധികാര ത്തിലേറ രുതെന്നെഴുതി വയ്ക്കാത്ത ചെറിയ പിഴവ്‌ വലിയൊരു പഴുതാക്കി മാറ്റി യിരിക്കുകയാണ്‌.<br />&nbsp;<br />ഇവര്‍ പ്രഗല്‍ഭ മതികളെന്നാണ്‌ വാദം. എത്ര പ്രഗല്‍ഭ രാണെങ്കിലും ജനങ്ങള്‍ തള്ളിയവരും ജന ഹിത മറിയാത്തവരും ഭരണാ ധികാരികള്‍ ആകുന്നത്‌ ഉചിതമല്ല. അതു ജനാധി പത്യത്തിനു കളങ്കം തന്നെയാണ്‌. അതു പോലെ തന്നെ മന്ത്രി ആയിട്ട്‌ ആറു മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മതിയെന്ന നിയമവും ജനാധി പത്യപരമല്ല. കെ. മുരളീധരന്‍ മന്ത്രിയായി വിലസിയിട്ടു ജനങ്ങള്‍ താഴെ ഇറക്കി വിട്ടില്ലേ? മഹത്തായ ഇന്ത്യന്‍ ജനാധിപത്യത്തിനു കളങ്കമേല്‍പ്പി ച്ചിരിക്കുന്നത്‌ അധികാര കൊതി മൂത്ത ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വങ്ങളാണ്‌. തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത മന്‍മോഹന്‍ സിംഗിനെ പ്രധാന മന്ത്രി സ്ഥാനത്തേയ്ക്ക്‌ ഉയര്‍ത്തി ക്കാട്ടിയതിലൂടെ ലോക് സഭാ തെരഞ്ഞെടുപ്പിന്റെ യുക്തി പോലും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്‌.<br />&nbsp;<br />ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളാല്‍ ഭരിക്കപ്പെടേണ്ട ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ നോക്കൂ.<br />&nbsp;<br />പ്രസിഡന്‍ഷ്യല്‍ ഭരണമ ല്ലാത്തതിനാല്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക്‌ അവകാശമില്ല. വൈസ്‌ പ്രസിഡന്റിനെയും ജനം തെരഞ്ഞെടുക്കുന്നില്ല.<br />&nbsp;<br />ജനങ്ങളാല്‍ തെരഞ്ഞെടു ക്കപ്പെടാത്ത, ജന പ്രതിനിധിയല്ലാത്ത മന്‍മോഹന്‍ സിംഗ്‌ പ്രധാന മന്ത്രിയായി! തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പരാജയ പ്പെടുത്തിയ ശിവ രാജ്‌ പാട്ടീല്‍ അഭ്യന്തര മന്ത്രിയായി!! ജന വിധിയെ പേടിയുള്ള മറ്റ്‌ ഇരുപതൊന്നു പേര്‍ രാജ്യ സഭയിലൂടെ മന്ത്രിമാരായി!!!<br />&nbsp;<br />പ്രധാന സ്ഥാനങ്ങളിലൊന്നും ജനങ്ങളാല്‍ തെരഞ്ഞെടു ക്കപ്പെട്ടവര്‍ ഇല്ലാതെ എങ്ങനെ ജനാധിപത്യമാകും? ഇതു ജനങ്ങളുടെ ആധിപത്യമല്ല; ജനങ്ങളുടെ മേലുള്ള ആധിപത്യമാണ്‌. ഈ ജനാധിപത്യമാണ്‌ ഇന്ത്യയില്‍ ഇന്നുള്ളത്‌. ഏതു രാഷ്ട്രീയ പാര്‍ട്ടിയുടെ തീരുമാനങ്ങളായാലും ഇതിനു മാറ്റം വരുത്താനും ജനാധി പത്യത്തിന്റെ മാനം കാക്കാനും ഇന്ത്യന്‍ ജനതയ്ക്ക്‌ കരുത്തുണ്ടെന്നു തെളിയിക്കാന്‍ ഈ അവസരം വിനിയോഗി ക്കേണ്ടിയിരിക്കുന്നു.<br />&nbsp;<br />- <em>എബി ജെ. ജോസ്‌</em><br><br />(ചെയര്‍മാന്‍, മഹാത്മാ ഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍, കിഴതടിയൂര്‍, പാലാ - 686 574)<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/2376188725829971759-7529007506286341096?l=www.epathram.com%2Fcj%2Findex.shtml'/></div>e പത്രംnoreply@blogger.com3tag:blogger.com,1999:blog-2376188725829971759.post-67210456663539030432009-03-09T01:30:00.000+04:002009-03-09T01:31:05.752+04:00നാടകത്തിന്റെ മികവില്‍ മണത്തല എല്‍പി സ്കൂള്‍ ദേശീയ അംഗീകാരത്തിലേക്ക്മണത്തല എല്‍പി സ്കൂളിലെ കൊച്ചു മിടുക്കന്‍മാരുടെ കൂട്ടായ്മയില്‍ അവതരിപ്പിച്ച നാടകങ്ങളും ഊഞ്ഞാല്‍ എന്ന ആനിമേഷന്‍ സിഡിയുമാണ് മികവിന്റെ കയ്യൊപ്പോടെ ദേശീയ അംഗീകാരത്തി ലേക്കുയര്‍ന്നത്. നാടക ക്കൂട്ടം അവതരിപ്പിച്ച കൊതുകു പുരാണം, മതിലുക ള്‍ക്കപ്പുറം, ബഷീറിയന്‍ രംഗാവതരണം, ഹര്‍ത്താല്‍ ദിന പരിപാടികള്‍ തുടങ്ങിയ നാടകങ്ങള്‍ ഏറെ പ്രശംസ നേടിയിരുന്നു.<br /><br /><br /><br /><br />ഭാഷാധ്യാപ നത്തിനുതകും വിധം കടംകഥകളും പഴഞ്ചൊല്ലുകളും ശൈലികളും പ്രയോഗങ്ങളും ഉള്‍ക്കൊ ള്ളിച്ചാണ് സിഡി തയാറാക്കി യിരിക്കുന്നത്. എസ് എസ് എ യും ഡയറ്റും സംഘടിപ്പിച്ച മികവ് 2008 - 09 പരിപാടികളിലെ ജില്ലാ - റീജിയണല്‍ തലങ്ങളില്‍ പ്രശംസ നേടിയാണ് സ്കൂളിലെ നാടക ക്കൂട്ടത്തിന്റെ നാടകങ്ങള്‍ ദേശീയ സെമിനാറില്‍ അവതരി പ്പിക്കാനുളള അവസരം കൈ വന്നിരിക്കുന്നത്.<br /><br /><br /><br /><br />അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും പരിശ്രമമാണ് പരാധീനതകള്‍ക്ക് നടുവില്‍ നില്‍ക്കുന്ന ഈ വിദ്യാലയത്തിന്റെ വിജയ രഹസ്യം. തീരദേശ മത്സ്യ തൊഴിലാളി കളുടെയും ബീഡി തൊഴിലാളി കളുടെയും മക്കള്‍ പഠിക്കുന്ന വിദ്യാലയം കലയുടെയും പഠനത്തിന്റെയും മികവില്‍ മറ്റ് വിദ്യാലയങ്ങള്‍ക്ക് മാതൃക ആവുകയാണ്.<br /><br /><br /><br /><br />- <em>മുഹമ്മദ് യാസീന്‍, ഖത്തര്‍</em><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/2376188725829971759-6721045666353903043?l=www.epathram.com%2Fcj%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-2376188725829971759.post-81263875732927659182009-03-04T08:16:00.001+04:002009-03-04T08:18:54.018+04:00ആയിരം കണ്ണി : മണപ്പുറത്തിന്റെ മഹോത്സവം<img style="float:left; margin:0 10px 10px 0;" src="http://www.epathram.com/cj/uploaded_images/ayiramkanni-pooram-elephants-747379.jpg" border="0" alt="" />മണപ്പുറത്തിന്റെ മഹോത്സവമാണ്‌ തൃശ്ശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരില്‍ ഉള്ള ആയിരം കണ്ണി ക്ഷേത്രത്തിലേത്‌. ഈ വര്‍ഷം അത്‌ മാര്‍ച്ച്‌ നാലിനാണ്‌. ചേറ്റുവ മുതല്‍ വാടാനപ്പള്ളി വരെയുള്ള പ്രദേശത്തെ ആളുകള്‍ ജാതി മത ഭേദമന്യേ ഒത്തൊരുമയോടെ ഈ ഉത്സവം കൊണ്ടാടുന്നു.ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇത്‌ ഒരു ഒത്തു ചേരലിന്റെ മുഹൂര്‍ത്തമാണ്‌. പ്രവാസികളുടെ സജീവമായ സഹകരണം, വിദേശ ടൂറിസ്റ്റുകളുടെ സാന്നിധ്യം എന്നിവ ഈ ഉത്സവത്തിന്റെ മാറ്റു പതിന്മടങ്ങ്‌ വര്‍ദ്ധിപ്പിക്കുന്നു.<br /><br /><br /><br /><br />നാഷ്ണല്‍ ഹൈവേയില്‍ ആശാന്‍ റോഡിനു കിഴക്കു ഭാഗത്ത്‌ ടിപ്പു സുല്‍ത്താന്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഭഗവതീ ക്ഷേത്രം കാതോട്‌ ട്രസ്റ്റിന്റെ കീഴിലാണ്‌. ഉച്ചയോടെ ദേവീ ക്ഷേത്രത്തിനു സമീപമുള്ള ദേവന്റെ അമ്പലത്തില്‍ നിന്നും അനുമതിയും അനുഗ്രഹവും വാങ്ങി ആയിരം കണ്ണി ഭഗവതിയുടെ തിടമ്പേറ്റിയ ഗജ വീരന്‍ തിരിച്ചെത്തുന്നു. ഈ സമയം നാടിന്റെ നാനാ ദിക്കുകളില്‍ നിന്നും കാവടി, ശിങ്കാരി മേളം, നാദ സ്വരം, തെയ്യം, ദേവ നൃത്തം, മേളം എന്നിവയുടെ അകമ്പടിയോടെ പൂരങ്ങള്‍ വരികയായി. ദേവിയുടെ തിടമ്പേറ്റിയ കൊമ്പന്‍ ഇവരെ എതിരേറ്റ്‌ ക്ഷേത്ര നടയില്‍ വരി വരിയായി നില്‍ക്കുന്നു.<br /><br /><br /><br /><br />പങ്കെടുക്കുന്ന ആനകളുടെ പേരു കൊണ്ടും, എണ്ണം കൊണ്ടും പ്രസിദ്ധമാണ് ഇവിടത്തെ പൂരം. മുന്‍ കാലങ്ങളില്‍ നാല്‍പ്പത്തഞ്ചോളം ആനകള്‍ ഇവിടെ പങ്കെടുക്കാറുണ്ടായിരുന്നു‌. ഇപ്പോള്‍ അതു മുപ്പത്തിമൂന്നായി ചുരുക്കി. വഴിപാടു പൂരങ്ങള്‍ രാവിലെ മാത്രമാക്കി. ഉത്സവ പ്രേമികള്‍ക്ക്‌ ഹരം പകരുന്ന ഒരു മല്‍സര പ്പൂരം കൂടെ ആണ് ഇവിടത്തേത്‌. ഏറ്റവും തലയെടുപ്പുള്ള ആനക്കാണ്‌ കൂട്ടി എഴുന്നള്ളിപ്പിന്റെ സമയത്ത്‌ തിടമ്പ്‌. ഒരു കാലത്ത്‌ സ്ഥിരമായി തിടമ്പേറ്റിയിരുന്നത്‌ അടുത്തിടെ ചരിഞ്ഞ കണ്ടമ്പുള്ളി ബാല നാരായണന്‍ ആയിരുന്നു. അക്കാലത്ത്‌ ഗുരുവായൂര്‍ പത്മനാഭനും, ഗണപതിയും ഇതില്‍ പങ്കെടുക്കാറുണ്ടായിരുന്നു.<br /><br /><br /><br /><br />തലയെടുപ്പിന്റെ തമ്പുരാന്‍ തെച്ചിക്കോട്ടു കാവ്‌ രാമചന്ദ്രന്റെ അസാന്നിധ്യം പൂര പ്രേമികളില്‍ നിരാശ പടര്‍ത്തിയിട്ടുണ്ട്‌. ഉത്സവ ദിവസം രാവിലെ ക്ഷേത്ര നടയില്‍ ആനകളെ അളന്ന് സ്ഥാനം നിശ്ചയിക്കുന്നു. ഉയര ക്കൂടുതലിനപ്പുറം പറയത്തക്ക പ്രത്യേകത ഒന്നും ഇല്ലാത്ത സൂര്യന്‍ ആകും തിടമ്പേറ്റുക. വലം കൂട്ടും ഇടം കൂട്ടും മിക്കവാറും പട്ടത്തു ശ്രീകൃഷണനും, മന്ദലാംകുന്ന് അയ്യപ്പനും തുടര്‍ന്ന് ബാസ്റ്റ്യന്‍ വിനയ ശങ്കറും ആയേക്കും. ഷൂട്ടേഷ്സ്‌ പോയന്റ്‌ എന്ന ക്ലബ്ബ്‌ ഇത്തവണ പുതുതായി കൊണ്ടു വരുന്ന പുത്തംകുളം അനന്ത പദ്മനാഭന്‍ കാണികളുടെ ശ്രദ്ധ ആകര്‍ഷിക്കുവാന്‍ ഇടയുണ്ട്‌. നിലവിന്റെ കാര്യത്തില്‍ കാണികള്‍ക്ക്‌ ആവേശം പകരുവാന്‍ യുവ താരങ്ങളായ ചെര്‍പ്പ്ലശ്ശേരി പാര്‍ത്ഥാനും, ചുള്ളിപ്പറമ്പില്‍ വിഷ്ണുവും ഉണ്ടാകും. കൂടാതെ ഗുരുവായൂര്‍ വലിയ കേശവന്‍, പാമ്പാടി രാജന്‍, ചെറക്കല്‍ കാളിദാസന്‍ തുടങ്ങി പേരെടുത്ത ഗജ വീരന്മാര്‍ വേറെയും ഉണ്ടാകും.<br /><br /><br /><br /><br />ഷൂട്ടേഴ്സ്‌ ക്ലബ്ബും, ടി. എ. സി. ക്ലബ്ബും, അമ്പിളി ക്ലബ്ബും ഒരുക്കുന്ന പ്രത്യേക പരിപാടികളും വലിയ ശില്‍പങ്ങളും ഏടുത്തു പറയേണ്ട പ്രത്യേകതയാണ്‌. നാടു നീളെ ഫ്ലക്സുകളും, തോരണങ്ങളും, ആന പ്പന്തലുകളും ഒക്കെയായി മണപ്പുറം ഉത്സവത്തിനായി ഒരുങ്ങി ക്കഴിഞ്ഞു. പ്രവാസികള്‍ മനസ്സു കൊണ്ട്‌ ആ ഉത്സവാരവങ്ങളില്‍ പങ്കാളികള്‍ ആകുന്നു. <br /><br /><br /><br /><br />- എസ്. കുമാര്‍<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/2376188725829971759-8126387573292765918?l=www.epathram.com%2Fcj%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-2376188725829971759.post-24635256269311315952009-02-26T19:51:00.004+04:002009-03-03T17:24:42.408+04:00വിശുദ്ധ വി.എസ്.<img style="FLOAT: left; MARGIN: 0px 10px 10px 0px" alt="" src="http://www.epathram.com/cj/uploaded_images/oscar-vs-achuthanandan-759931.jpg" border="0" />നാണമില്ലാത്തവന്റെ ആസനത്തില്‍ ആല്‍ മുളച്ചാല്‍ അതും തണല്‍ ... വീര ശുര പരാക്രമിയും വയലാര്‍ സമര നായകനുമായ സഖാവ്‌ വി എസ്‌ ഒടുവില്‍ ലോകത്തിലെ നട്ടെല്ലില്ലാത്ത കമ്മ്യൂണിസ്റ്റ്‌കാരുടെ കൂട്ടത്തിലെ പൂണ്യവാളനായി അവരോധിക്കപ്പെട്ടു. പതിമൂന്നാമ്മന്‍ മാര്‍പ്പാപ്പ പ്രകാശ്‌ കാരാട്ടും പിണറായി ഉള്‍പ്പെടെയുള്ള ജിവിച്ചിരിക്കുന്ന വിശുദ്ധന്‍മാരെയും ആയിരക്കണക്കിന്‌ നിരപരാധികളെയും സാക്ഷിയാക്കിയായിരുന്നു വിശുദ്ധ വി എസ്‌ പുണ്യവാളനായി അവരോധിക്കപ്പെട്ടത്‌. കാല്‍ കാശിന്‌ വിലയില്ലാതെ ഇന്നും ചുമടെടുത്തും പോസ്റ്ററൊട്ടിച്ചും കഴിയുന്ന പാവപ്പെട്ട ആയിരങ്ങളുടെ പ്രതീക്ഷകള്‍ തകര്‍ത്താണ്‌ <s>തന്തക്ക്‌ പിറക്കാത്ത</s> വേലിക്കകത്ത്‌ അച്യുതാനന്ദന്‍ വേലിക്കകത്തേക്ക്‌ തന്നെ മറുകണ്ടം ചാടിയത്‌. മാധ്യമങ്ങള്‍ ഊതി വീര്‍പ്പിച്ച വെറും ബിംബമാണ്‌ താന്നെന്ന്‌ ഒരിക്കല്‍ കൂടി സഖാവ്‌ വി എസ്‌ തെളിയിച്ചു ... പെണ്‍ വാണിഭക്കാരെ കയ്യാമം വെയ്ക്കുമെന്ന്‌ വാചകമടിച്ച വി എസിന്റെ ഓഫിസില്‍ നിന്നാണ്‌ പെണ്‍വാണിഭ സംഘങ്ങളുടെ ജിവിച്ചിരിക്കുന്ന ഇരയായ ശാരിയുടെ പിതാവിന്റെ പരാതി ചവറ്റു കുട്ടയില്‍ എറിയപ്പെട്ടത്‌ ... എ ഡി ബിക്കെതിരെ ... പിന്നെ മൂന്നാറിനു വേണ്ടി ... ഒടുവില്‍ ലാവ്‌ലിന്‍ അഴിമതിക്കെതിരെ ... നടത്തിയ പോര്‍ വിളികളെല്ലാം വെറും വാചകമടി കളാണെന്ന്‌ ജനം തിരിച്ചറിഞ്ഞു ... ഇനി തലയില്‍ കളിമണ്ണു മാത്രമുള്ള വി എസ്‌ ഭക്തരും ... അവരുടെ കഥകളില്‍ വാര്‍ത്ത മെനയുന്ന മണ്ടന്‍ മാധ്യമങ്ങളുമാണ്‌ വി എസിനു ചൂറ്റും ഒശാന പാടുക ... മൂന്ന്‌ വര്‍ഷത്തെ ഇടതു ഭരണത്തിന്റെ ചെറുതെങ്കിലുമായ ജനോപകാര പദ്ധതികളെ വിവാദങ്ങളില്‍ മുക്കി ഇല്ലാതാക്കി യതാരാണ്‌ ... രാജ്യത്തെ എറ്റവും വലിയ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ കേന്ദ്ര നേതാക്കളെ അഴിമതിക്കാരാക്കാന്‍ വാര്‍ത്തകള്‍ മെനഞ്ഞതാരാണ്‌? സഖാവ്‌ വി എസിനു വേണ്ടി തെരുവുകളില്‍ ഇന്‍ക്വിലാബ്‌ വിളിച്ച ആയിരങ്ങളുടെ നെഞ്ചത്ത്‌ ചവിട്ടിയാണ്‌ മുഖ്യമന്ത്രി കസേരക്ക് വേണ്ടി മാത്രം പിണറായിയെ സ്തുതി പാടിയതെന്ന ചരിത്രം നാളെ നിങ്ങളെ വേട്ടയാടുക തന്നെ ചെയ്യും ...<br /><br /><br /><br /><br />“വി എസ്‌ ഒരു തീപ്പെട്ടി കൊളളിയാണ്‌. തീപ്പെട്ടിയില്‍ നിന്ന്‌ ഉരസി കത്തുന്ന തീയാണ്‌ ആളി പടരുന്നത്‌” - പ്രൊഫസര്‍ എം എന്‍ വിജയന്‍.<br /><br /><br /><br /><br />പക്ഷെ സാഖാവ്‌ വി എസ്‌ തീപ്പെട്ടി കൊളളിയാണ്‌. അത്‌ മരുന്നില്ലാത്ത കൊള്ളിയാണെന്ന്‌ തെളിഞ്ഞു ...<br /><br /><br /><br /><br />- <em>ബൈജു എം. ജോണ്‍, ഡല്‍ഹി</em><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/2376188725829971759-2463525626931131595?l=www.epathram.com%2Fcj%2Findex.shtml'/></div>e പത്രംnoreply@blogger.com5tag:blogger.com,1999:blog-2376188725829971759.post-60252561797626040742009-02-23T14:38:00.003+04:002009-02-23T15:04:55.263+04:00തുണി ഉരിയാത്ത മലയാളി അഭിമാനങ്ങള്‍!<img style="FLOAT: left; MARGIN: 0px 10px 10px 0px" alt="" src="http://www.epathram.com/cinema/uploaded_images/resul-pookutty-761168.jpg" border="0" />ആകാംഷയുടെ മുള്‍ മുനയില്‍ നില്‍ക്കുന്ന ലക്ഷക്കണക്കിനു ആരാധകര്‍ക്ക്‌ ആഹ്ലാദത്തിന്റെ നിമിഷങ്ങള്‍ സമ്മാനിച്ചു കൊണ്ട്‌ ഒടുവില്‍ ഓസ്കര്‍ അവര്‍ കൈക്കലാക്കിയിരിക്കുന്നു. അതേ ഒന്നല്ല മൂന്ന് ഓസ്കര്‍ പുരസ്കാരങ്ങള്‍. ചരിത്രത്തിലേക്ക്‌ നടന്നു കയറുമ്പോള്‍ മാനാഭിമാനമുള്ള മലയാളിക്ക്‌ ആഹ്ലാദിക്കുവാന്‍ മറ്റൊരു കാരണം കൂടെ. അല്‍പ നാള്‍ മുമ്പ്‌ പാര്‍വ്വതി ഓമനക്കുട്ടന്‍ എന്ന പെണ്‍കൊടി ലോകത്തിനു മുമ്പില്‍ അല്‍പ വസ്ത്രമണിഞ്ഞും(പാന്റിയും ബ്രായും മാത്രം ഇട്ടു വരെ) പൂച്ച നടത്തം നടത്തിയും റെഡിമേഡ്‌ ഉത്തരങ്ങള്‍ ഉരുവിട്ടും ലോക സുന്ദരിയുടെ തൊട്ടു പുറകില്‍ നിലയുറ പ്പിച്ചപ്പോള്‍ ഒരു കൂട്ടം ആളുകള്‍ ഇത്‌ മലയാളിക്ക്‌ അഭിമാനം എന്ന് വിളിച്ചു കൂവിയപോള്‍ നാണക്കേടു കൊണ്ട്‌ തൊലിയുരിഞ്ഞവര്‍ ഉണ്ടിവിടെ. എന്നാല്‍ തല ഉയര്‍ത്തി പ്പിടിച്ച്‌ മലയാളിക്കിപ്പോള്‍ അഭിമാനത്തോടെ പറയാം ഇതു മലയാളിക്ക്‌ അഭിമാനത്തിന്റെ നിമിഷങ്ങള്‍ എന്ന്.<br /><br /><br /><br /><br />ചേരി നിവാസികളുടെ ജീവിത പശ്ചാത്തലത്തില്‍ ഡാനി ബോയില്‍ എന്ന ബ്രിട്ടീഷ്‌ സംവിധായകന്‍ ഒരുക്കിയ "സ്ലം ഡോഗ്‌ മില്യണയര്‍" ഓസ്കാര്‍ പുരസ്കാരങ്ങള്‍ വാങ്ങി ക്കൂട്ടിയിരിക്കുന്നു. ജന്മം കൊണ്ട്‌ മലയാളിയായ എ. ആര്‍. റഹ്മാന്‍ സംഗീതവും, പശ്ചാത്തല സംഗീതവും ഒരുക്കി തന്റെ പ്രതിഭ തെളിയിച്ചപ്പോള്‍ രണ്ടു ഓസ്കാറുകള്‍ കൈപ്പിടിയില്‍ ഒതുങ്ങി. റസൂല്‍ പൂക്കുട്ടിയാകട്ടെ ശബ്ദ മിശ്രണത്തിന്റെ ഓസ്കാര്‍ കരസ്ഥമാ ക്കിയിരിക്കുന്നു. കൊല്ലം സ്വദേശിയായ ഈ മലയാളി മുമ്പും പല ചിത്രങ്ങളിലും തന്റെ കഴിവു പ്രകടിപ്പി ച്ചിട്ടുണ്ടെങ്കിലും മലയാളികള്‍ ശ്രദ്ധിക്കുന്നത്‌ "സ്ലം ഡോഗ്‌ മില്യണേയര്‍" എന്ന ചിത്രത്തിന്റെ വരവോടെയാണ്‌.<br /><br /><br /><br /><br />ഓരോ മലയാളിക്കും അഭിമാനത്തോടെ തലയുയ ര്‍ത്തിപ്പിടിച്ച്‌ "തുണിയുരിയാതെ നേടിയ" ഈ അനുപമമായ നേട്ടത്തില്‍ അഭിമാനത്തോടെ ആഹ്ലാദിക്കാം.<br /><br /><br /><br /><br />(ഇന്ത്യന്‍ പൗരന്മാര്‍ നേടിയ ഈ വന്‍ നേട്ടത്തെ മലയാളി എന്ന് പ്രാദേശിക വല്‍ക്കരിച്ച്‌ ചുരുക്കി ക്കാണുവാന്‍ ശ്രമിക്കുകയല്ല ഞാന്‍)<br /><br /><br /><br /><br />- <em>എസ്. കുമാര്‍</em><br /><br /><hr color="#cccccc" size="1"><br /><ul><li><a class="contentlink" href="http://www.epathram.com/cj/2008/11/blog-post_17.shtml">കേരളത്തിന്‍റേയും ഇന്ത്യയുടേയും അഭിമാനമാണത്രേ പാര്‍... </a></li><li><a class="contentlink" href="http://www.epathram.com/news/mainnews/2009/02/blog-post_23.shtml">കേരളത്തിന് ഓസ്കര്‍ </a></li><li><a class="contentlink" href="http://www.epathram.com/cinema/2009/02/blog-post_23.shtml">പൂത്തൂ കൊണ്ടൊരു പൂക്കൂട്ടി </a><a class="contentlink" href="http://www.epathram.com/cj/2009/02/blog-post_23.shtml"></a></li><li><a class="contentlink" href="http://www.epathram.com/news/mainnews/2009/01/blog-post_12.shtml">എ.ആര്‍. റഹ്‌മാന് ഗോള്‍ഡന്‍ ഗ്ലോബ് </a><br /></li></ul><hr color="#cccccc" size="1"><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/2376188725829971759-6025256179762604074?l=www.epathram.com%2Fcj%2Findex.shtml'/></div>e പത്രംnoreply@blogger.com1tag:blogger.com,1999:blog-2376188725829971759.post-65549023334415472172009-02-17T11:38:00.002+04:002009-02-18T08:54:59.421+04:00ബജറ്റ്‌ പ്രവാസികളെ കയ്യൊഴിഞ്ഞു - നാരായണന്‍ വെളിയം‌കോട്<img style="float:left; margin:0 10px 10px 0;" src="http://www.epathram.com/cj/uploaded_images/nri-remittance-764991.jpg" border="0" alt="" />ഇടക്കാല ബജറ്റ്‌ നാടിന്റെ സാമ്പത്തിക സുരക്ഷിതത്വം കാക്കുന്ന പ്രവാസികളെ പാടെ കയ്യൊഴിഞ്ഞു. ഇന്ന് മന്ത്രി പ്രണബ് മുഖര്‍ജി ലോക്സഭയില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റ് കേരളത്തിനും പ്രത്യേകിച്ച് പ്രവാസികള്‍ക്കും തികച്ചും നിരാശാ ജനകമാണ്. കടുത്ത സാമ്പത്തിക മാന്ദ്യം കൊണ്ട് ജോലി നഷ്ടപ്പെട്ട് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് തിരിച്ച് കേരളത്തി ലെത്തുന്ന പ്രവാസികളെ പുനരധി വസിപ്പിക്കാന്‍ എന്തെങ്കിലും പദ്ധതികള്‍ ബഡ്‌ജറ്റില്‍ ഉണ്ടാകു മെന്നാണ് എല്ലാവരും പ്രതിക്ഷിച്ചത്. എന്നാല്‍ മടങ്ങി വരുന്ന പ്രവാസി ഇന്ത്യക്കാ ര്‍ക്കായി പ്രത്യേക പദ്ധതികളൊന്നും ഇല്ലയെന്നത് കടുത്ത നിരാശക്കും പതിഷേധത്തിന്നും ഇടയാക്കിയിട്ടുണ്ട്.<br /><br /><br /><br /><br />ലോകമെങ്ങും സാമ്പത്തിക ക്കുഴപ്പത്തില്‍ അകപ്പെട്ടപ്പോള്‍ നമ്മുടെ രാജ്യം പിടിച്ചു നില്‍ക്കുന്നത് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണം കൊണ്ടാണ്. ഓരോ വര്‍ഷവും പ്രവാസികള്‍ ഇന്ത്യയിലേക്ക് അയക്കുന്നത് 1,28,500 കോടി രൂപയാണ്. അതില്‍ കേരളത്തില്‍ നിന്നുള്ള പ്രവാസിക ളയക്കുന്നത് 64,000 കോടി രൂപയാണ്. ആയിരത്തി ത്തൊള്ളാ യിരത്തി എഴുപതുകളില്‍ വമ്പിച്ച വിദേശ നാണയ കമ്മി അനുഭവിച്ച രാജ്യമാണ് ഇന്ത്യ. അന്ന് വിദേശ നാണയത്തിനു വേണ്ടി നമ്മുടെ ഖജനാവ് കരുതല്‍ പണമായി സൂക്ഷിച്ചിരുന്ന സ്വര്‍ണം വിദേശ മാര്‍ക്കറ്റില്‍ ലേലം ചെയ്തു വിറ്റിട്ടാണ് വിദേശ നാണയ കമ്മി നികത്തിയത്. ഇന്ന് നമ്മുടെ വിദേശ നാണയ ശേഖരത്തില്‍ കോടിക ളാണുള്ളത്. ആയിരത്തി ത്തൊള്ളാ യിരത്തി എഴുപ ത്തേഴുകളില്‍ വിദേശത്ത് പോയിരുന്ന സമയത്ത് എമിഗ്രേഷന്‍ പ്രൊട്ടക്ഷന്‍ ആക്ട് അനുസരിച്ച് നിശ്ചിതമായ സംഖ്യ കെട്ടി വച്ചാല്‍ മാത്രമേ ഒരാള്‍ക്ക് വിദേശത്തേക്ക് പോകാന്‍ സാധിക്കുകയുള്ളൂ. അങ്ങനെ കെട്ടി വച്ച തുക 4,800 കോടി രൂപയായിരുന്നു. മുപ്പതു വര്‍ഷത്തെ പലിശ കൂടി ചേര്‍ത്താല്‍ ഏകദേശം 20,000 കോടി രൂപയോളം വരും. ഈ പണമാകട്ടെ നല്ലൊരു ശതമാനവും കേരളത്തില്‍ നിന്നു പോയ പ്രവാസി മലയാളി കളുടേതാണ്. ഈ പണത്തെ പ്പറ്റി കേരളത്തില്‍ നിന്നുള്ള ഒരു എം. പി. പാര്‍ലമെന്റില്‍ ചോദിച്ചപ്പോള്‍ കേന്ദ്ര പ്രവാസി മന്ത്രി പറഞ്ഞത് ഫയലുകള്‍ പഠിക്കുക യാണെന്നാണ്. ഈ മന്ത്രിയുടെ പഠനം ഇന്നും കഴിഞ്ഞിട്ടില്ല.<br /><br /><br /><br /><br />ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളായ ജോലിക്കാരുള്ളത് ഇന്ത്യയില്‍ നിന്നാണ്. അവര്‍ക്കു വേണ്ടി ഏതെങ്കി ലുമൊരു ക്ഷേമ പദ്ധതി കൊണ്ടു വരാന്‍ ഇതു വരെ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. സ്ത്രീകള്‍ ഉള്‍പ്പെടെ വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികളുടെ സുരക്ഷ ഉറപ്പു വരുത്തേണ്ട കേന്ദ്ര ഗവണ്‍മെന്റ് അതിനു ശ്രമിക്കുന്നില്ല. നമ്മുടെ രാജ്യത്തു നിന്ന് എവിടെ യൊക്കെ ആളുകള്‍ പോയി ട്ടുണ്ടെന്നും എങ്ങനെയൊക്കെ പണി യെടുക്കുന്നു വെന്നുമുള്ള കൃത്യമായ വിവരമൊന്നും ഇതു വരെ ശേഖരിക്കാന്‍ പോലും കഴിയാത്ത ഒരു രാജ്യമാണ് നമ്മുടെത്. സമകാലിക കേരളത്തെ രൂപപ്പെടു ത്തുന്നതില്‍ പ്രധാന പങ്കു വഹിച്ച കേരളത്തിലെ പ്രവാസികളുടെ ക്ഷേമം കണക്കിലെടുത്ത് ഇന്ത്യയി ലാദ്യമായി പ്രവാസി ക്ഷേമ വകുപ്പ് ഉണ്ടാക്കിയത് കേരളത്തിലാണ്. 1996ല്‍ നായനാര്‍ കേരളത്തിലെ മുഖ്യ മന്ത്രിയാ യിരിക്കു മ്പോഴായിരുന്നു അത്.<br /><br /><br /><br /><br />- <em>നാരായണന്‍ വെളിയംകോട്</em><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/2376188725829971759-6554902333441547217?l=www.epathram.com%2Fcj%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-2376188725829971759.post-34041491389271008372009-02-10T10:55:00.004+04:002009-02-10T11:37:21.846+04:00ശ്രീ രാമ സേനക്ക് പിങ്ക് ഷെഡ്ഡി<a href="http://www.epathram.com/cj/uploaded_images/pink-chaddi-campaign-734840.jpg"><img style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 200px; CURSOR: hand; HEIGHT: 150px" alt="Click to enlarge" src="http://www.epathram.com/cj/uploaded_images/pink-chaddi-campaign-734826.jpg" border="0" /></a>ഹിന്ദു താലിബാന്‍ എന്ന പേരില്‍ കുപ്രസിദ്ധം ആയ ശ്രീ രാമ സേന “മോറല്‍ പോലീസ്” കളിച്ച് സ്ത്രീകള്‍ക്കു നേരെ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ തുനിഞ്ഞതിനു മറുപടിയായി ആഗോള തലത്തില്‍ പിങ്ക് ഷെഡ്ഡി കാമ്പെയിന്‍ എന്ന രസകരമായ ഒരു പ്രതിഷേധ മുന്നേറ്റം സംഘടിപ്പിച്ചിരിക്കുന്നു. വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ സംഘ ബലം പ്രയോഗിച്ച് തടയും എന്നും ഏതെങ്കിലും പെണ്‍കുട്ടിയെ അന്നേ ദിവസം ഏതെങ്കിലും ആണ്‍കുട്ടിയുടെ കൂടെ കണ്ടാല്‍ അവരെ ബലം പ്രയോഗിച്ചു വിവാഹം ചെയ്യിപ്പിക്കും എന്നും പെണ്‍കുട്ടികള്‍ പബില്‍ കയറരുത് എന്നും മറ്റും ആയിരുന്നു ശ്രീ രാമ സേനയുടെ നിയന്ത്രണങ്ങള്‍. <br /><br /><br /><br /><br />ഇതിനു മറുപടി എന്നവണ്ണം ഫെബ്രുവരി 5നാണ് “ദ പിങ്ക് ഷെഡ്ഡി കാമ്പെയിന്‍” ആരംഭിച്ചത്. കണ്‍സോര്‍ഷ്യം ഓഫ് പബ് ഗോയിങ്, ലൂസ് ആന്‍ഡ് ഫോര്‍വേര്‍ഡ് വിമന്‍” എന്ന സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ആണ് ഇത് നടപ്പിലാക്കുന്നത്. അല്ലെങ്കില്‍ തന്നെ ധാരാളം സാമൂഹിക നിയന്ത്രണങ്ങള്‍ക്ക് വിധേയം ആയി ജീവിക്കുന്ന ഇന്ത്യന്‍ സ്ത്രീത്വം ഇനിയും ഒരു “ധാര്‍മ്മിക” സംഘടനയുടെ കൂടി രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി സ്വയം വഴങ്ങി കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് ഇവരുടെ പ്രഖ്യാപനം.<br /><br /><br /><br /><br />കാമ്പെയിനില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം. നിങ്ങളുടെ പക്കല്‍ ഉള്ള ഒരു പിങ്ക് നിറമുള്ള ഷെഡ്ഡി നിങ്ങള്‍ വാലന്റൈന്‍സ് ഡേ സമ്മാനം ആയി ശ്രീ രാമ സേനക്ക് അയച്ചു കൊടുക്കുക. നിങ്ങളുടെ കയ്യില്‍ ഇല്ലെങ്കില്‍ ഏറ്റവും വില കുറഞ്ഞ ഒരു ഷെഡ്ഡി വാങ്ങി എങ്കിലും അയക്കുക. അതിന്റെ നിറം പിങ്ക് ആവണം എന്ന് മാത്രം. നിങ്ങള്‍ക്ക് അയക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ രാജ്യം ഒട്ടാകെ വിവിധ സ്ഥലങ്ങളില്‍ ഒരുക്കിയിട്ടുള്ള ഷെഡ്ഡി ശേഖരണ കൌണ്ടറുകളില്‍ ഏല്‍പ്പിച്ചാലും മതി. ശേഖരണ കേന്ദ്രങ്ങളെ പറ്റിയുള്ള വിവരങ്ങള്‍ <a href="http://thepinkchaddicampaign.blogspot.com/" target="_blank"><u>കാമ്പെയിന്റെ ബ്ലോഗില്‍</u></a> ലഭ്യമാണ്.<br /><br /><br /><br /><br />അടുത്തതായി നിങ്ങള്‍ അയക്കുന്ന ഷെഡ്ഡിയുടേയോ അതിന്റെ പാക്കറ്റിന്റേയോ ഒരു ഫോട്ടോ എടുത്ത് കാമ്പെയിന്‍ നടത്തിപ്പുകാര്‍ക്ക് freelancehabba (at) gmail (dot) com എന്ന ഈമെയില്‍ വിലാസത്തില്‍ അയച്ചു കൊടുക്കുക. കൂടെ നിങ്ങള്‍ എത്ര ഷെഡ്ഡി കാമ്പെയിനിലേക്ക് അയച്ചു എന്ന വിവരവും നല്‍കുക. ഇത് മറ്റ് സ്ത്രീകള്‍ക്ക് പ്രചോദനം ആയി അവരും ഇതില്‍ പങ്ക് ചേരാന്‍ സഹായിക്കും. സംഘത്തിന്റെ <a href="http://www.facebook.com/group.php?gid=49641698651&amp;ref=mf" target="_blank"><u>ഫേസ് ബുക്ക് വിലാസത്തില്‍</u></a> അയച്ചാലും മതി :<br /><br /><br /><br /><br />മൂന്നാമതായി ചെയ്യാന്‍ ഉള്ളത് വാലന്റൈന്‍സ് ഡേയുടെ അന്നാണ്. വാലന്റൈന്‍സ് ഡേയുടെ ദിവസം നിങ്ങള്‍ ലോകത്ത് എവിടെ ആയിരുന്നാലും ശരി, നിങ്ങള്‍ അടുത്തുള്ള ഒരു പബില്‍ കൂട്ടുകാരും ഒത്ത് പോയി ഒരു ഓറഞ്ച് ജ്യൂസെങ്കിലും ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ പേരില്‍ കുടിക്കുക. ഇതിന്റെ ഫോട്ടോയും വീഡിയോയും എടുത്ത് അതും കാമ്പെയിനിലേക്ക് അയച്ചു കൊടുക്കുക. ഇതെല്ലാം കൂടെ പിന്നീട് ശ്രീ രാമ സേനക്ക് അയച്ചു കൊടുക്കുന്നതാണ്.<br /><br /><br /><br /><br />ഇന്നു വരെ വാലന്റൈന്‍സ് ഡേക്ക് വലിയ പ്രാധാന്യം ഒന്നും കല്‍പ്പിച്ചിട്ടില്ലാത്ത സ്ത്രീകള്‍ വരെ ഇത്തവണ ഈ പ്രതിഷേധ സമരത്തിന്റെ ഭാഗം ആയി വാലന്റൈന്‍സ് ഡേ പ്രതീകാത്മകം ആയെങ്കിലും ആഘോഷിക്കുവാന്‍ ഈ പ്രതിഷേധ സമരം വഴി ഒരുക്കും എന്നാണ് സംഘാടകരുടെ പ്രതീക്ഷ. ലോകമെമ്പാടും നിന്ന് ആയിര കണക്കിനു പേര്‍ ഇതിനോടകം ഈ കാമ്പെയിനുമായി ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതില്‍ സ്ത്രീകള്‍ക്ക് പുറമെ എല്ലാ പ്രായക്കാരുമായ പുരുഷന്മാരും ഉള്‍പ്പെടുന്നു എന്നത് ആശാവഹം ആണെന്ന് ഈ കാമ്പെയിന്റെ ചുക്കാന്‍ പിടിക്കുന്നവര്‍ അഭിപ്രായപ്പെടുന്നു.<br /><br /><br /><br /><br />- <em>ഗീതു</em><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/2376188725829971759-3404149138927100837?l=www.epathram.com%2Fcj%2Findex.shtml'/></div>e പത്രംnoreply@blogger.com2tag:blogger.com,1999:blog-2376188725829971759.post-1492018729346855302009-02-01T08:11:00.003+04:002009-02-01T08:28:45.771+04:00എസ്. ജാനകി അമ്മയ്ക്ക് ഭാരതത്തിന്റെ തിരസ്ക്കാര ശ്രീ - അഭിലാഷ്<img style="FLOAT: left; MARGIN: 0px 10px 10px 0px" alt="" src="http://www.epathram.com/cj/uploaded_images/s-janaki-amma-755241.jpg" border="0" />രാജ്യത്തിന്റെ പത്മാ‍ അവാര്‍ഡുകള്‍ പതിവു പോലെ ഇക്കുറിയും പ്രഖ്യാപിച്ചു. അര്‍ഹിക്കുന്ന പല പ്രമുഖ കലാകാരന്മാരേയും അവഗണിച്ചു കൊണ്ടും ചിലരെ ആദരിച്ചു കൊണ്ടും. അവരില്‍ അവഗണന ഏറ്റു വാങ്ങിയ വ്യക്തികളില്‍ ഒരാളാണ് തെന്നിന്ധ്യന്‍ സംഗീത മുത്തശ്ശി എസ്. ജാനകി.<br /><br /><br /><br /><br />1957ല്‍ സിനിമാ സംഗീത ലോകത്തെത്തിയ ജാനകിയമ്മ ഇതിനോടകം പതിനെട്ട് ഭാഷകളിലായ് ഇരുപത്തി യേഴായിരത്തോളം ഗാനങ്ങള്‍ പാടി കഴിഞ്ഞു. മധുരമായൊരു പാട്ട് മലയാളി കേട്ടത് ജാനകി യമ്മയിലൂടെ യാണെങ്കില്‍ ആ അമ്മയ്ക്കു പ്രിയം മലയാള ഭാഷയുമാണ്. മലയാളത്തിനു ആദ്യ ദേശിയ പുരസ്ക്കാരം നേടി തന്നത് തന്നെ ആന്ധ്രാ ക്കാരിയായ ജാനകിയാണ്. അന്‍പതു വര്‍ഷമായി മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ സംഗീത മുത്തശ്ശിയെ തേടി പത്മാ പുരസ്ക്കാരങ്ങള്‍ ഇനിയം എത്താത്തതില്‍ മാത്രമാണ് അത്ഭുതം. എഴുപതിന്റെ നിറവിലും ഇന്നും ജാനകിയമ്മ പാടുന്നു ആഴ ക്കടലിന്റെ അങ്ങേക്കരയില്‍ നിന്ന്... മലയാള മണ്ണില്‍ നിന്ന്...<br /><br /><br /><br /><br />പതിമൂന്ന് തവണ എസ്. ജാനകിയ്ക്കു മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചു, കൂടാതെ പത്തു തവണ തമിഴ് നാട് സംസ്ഥാന അവാര്‍ഡും, ഏഴു തവണ ആന്ധ്രാ പ്രദേശ് സംസ്ഥാന അവാര്‍ഡ്, വിവിധ ഭാഷകളിലായ് നാല് ദേശിയ പുരസ്ക്കാരം, സുര്‍സിംഗര്‍ ബിരുദം, കലൈമാമണി പട്ടം, ആദ്യ ഗള്‍ഫ് മലയാളം മ്യുസിക്കല്‍ അവാര്‍ഡ്, സമഗ്ര സംഭാവനയ്ക്കുള്ള കേരള സംസ്ഥാന ഫെല്ലൊഷിപ്പ് ... നിരവധി സംഘടനകളുടെ പുരസ്ക്കാരങ്ങള്‍ ...<br /><br /><br /><br /><br />ഒരു കലാകാരി ഏറ്റവും ആഗ്രഹിക്കുന്ന പുരസ്ക്കാരങ്ങളില്‍ ഒന്നാണ് രാഷ്ട്രം സമ്മാനിക്കുന്ന പത്മാ പുരസ്ക്കാരങ്ങള്‍. സംസ്ഥാന സര്‍ക്കാരുകളാണ് പത്മാ‍ അവാര്‍ഡുകള്‍ക്കായ് രാഷ്ട്രപതിയൊട് ശുപാര്‍ശ ചെയുന്നത്. മലയാളി അല്ലാത്തതിനാലാണോ ഈ സ്വര കല്യാണിയെ അവഗണിക്കുന്നത്? ജാനകിയമ്മയ്ക്കു ശേഷം മലയാള സിനിമാ സംഗീത ലോകത്തെത്തിയവരാണ് യേശുദാസും പി. സുശീലയും ചിത്രയുമൊക്കെ ... അവരെയെല്ലാം ആദരിച്ച രാഷ്ട്രം ഈ മുത്തശ്ശിയെ മനപൂര്‍വ്വം മറക്കാന്‍ ശ്രമിക്കുന്നത് കാണാന്‍ നമ്മുക്കാകുമോ ... ഇനിയും വാര്‍ദ്ധ്ക്യത്തില്‍ എത്തി നില്‍ക്കുന്ന ജാനകിയമ്മയില്‍ നിന്നു ആസ്വാദക ഹൃദയങ്ങള്‍ എന്താണ് പ്രതീക്ഷിക്കുന്നത്?<br /><br /><br /><br /><br />ആ നിമിഷത്തിന്റെ നിര്‍വ്രതിയില്‍ നില്‍ക്കുന്ന കാമുകിയായും മലര്‍ക്കൊടി പൊലെ മഞ്ഞിന്‍ തൊടി പൊലെ അമ്മയായും കേശാദി പാദം തൊഴുന്ന ഭകതയായും, ആഴ ക്കടലില്‍ നിന്നു പാടുന്ന മുത്തശ്ശിയായും കൂടാതെ കൊച്ചു കുഞ്ഞിന്റെ ശബ്ദത്തില്‍, പുരുഷ ശബ്ദത്തിലും ഓക്കെ നാം ആ സ്വരം ആസ്വദിച്ചു. പി. ലീലയ്ക്കു മരണാനന്തര ബഹുമതിയായണ് രാഷ്ട്രം പത്മശ്രീ നല്‍കിയത്. എസ്. ജാനകി പൊലെയുള്ള കലാ രംഗത്തുള്ള വരൊടൊപ്പം പത്മശ്രീക്കു നില്‍ക്കാനാ യില്ലെങ്കില്‍ അത്തരത്തിലുള്ള ബഹുമതികള്‍ക്ക് എന്തു പ്രസക്തി? ജാനകിയമ്മക്ക് പത്മാ പുരസ്ക്കാരം നല്‍കി രാഷ്ട്രം ആദരിക്കാത്തതില്‍ ആ മധുര ശബ്ദം ആസ്വദിച്ച ഓരൊ ആസ്വാദകര്‍ക്കും പങ്കുണ്ട് ... തമിഴരൊ കര്‍ണ്ണാടകക്കാരൊ ആന്ധ്രാക്കാരൊ പൊലെയാകരുത് അഭ്യസ്ത വിദ്യാ കേരളം.<br /><br /><br /><br /><br />ഇന്നും നമ്മുക്കായ് ജാനകിയമ്മ പാടുന്നു ... വെളുത്ത വസ്ത്രവും നന്മ നിറഞ്ഞ മനസ്സുമായ്.<br /><br /><br /><br /><br />- <em>അഭിലാഷ്, ദുബായ്</em><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/2376188725829971759-149201872934685530?l=www.epathram.com%2Fcj%2Findex.shtml'/></div>e പത്രംnoreply@blogger.com61tag:blogger.com,1999:blog-2376188725829971759.post-20927765159678524072009-01-23T00:11:00.004+04:002009-01-23T00:38:23.957+04:00ഇന്റര്‍നെറ്റിലെ കൊച്ചു വര്‍ത്തമാനം - ഉണ്ണികൃഷ്ണന്‍ എസ്.<img style="FLOAT: left; MARGIN: 0px 10px 10px 0px" alt="" src="http://www.epathram.com/cj/uploaded_images/twitter-789503.jpg" border="0" />കൊച്ചു വര്‍ത്തമാനങ്ങള്‍ ഇഷ്ടമല്ലാത്തവര്‍ ആരെങ്കിലും ഉണ്ടോ? വിരസത മാറ്റാനായി ഒന്നു പുറത്തേക്കിറങ്ങി, ഒന്നു മിണ്ടി, അല്പം സൊറ പറഞ്ഞു തിരികെ വരുമ്പോള്‍ നമുക്ക് ഉണ്ടാകുന്ന ഉന്മേഷം, അനുഭുതി, അത് അവാച്യമാണ്. നാം എല്ലായ്പ്പോഴും ആഗ്രഹിക്കാ റുണ്ടെങ്കിലും, ജോലി ത്തിരക്കു മൂലമോ, കേള്‍വിക്കാരുടെ അഭാവം മൂലമോ ഈ സൊറ പറച്ചില്‍ ഇന്നത്തെ കാലത്ത് അത്ര എളുപ്പമല്ല.<br /><br /><br /><br /><br />അല്പം കൂടി കടന്നു ചിന്തിച്ചാല്‍ എന്താണ് ഈ കൊച്ചു വര്‍ത്തമാനങ്ങളുടെ സൌന്ദര്യം?<br /><br /><br /><br /><br />നേരത്തെ എഴുതി തയ്യാറാക്കാത്ത, അപഗ്രഥന - വിശകലങ്ങള്‍ക്കു വിധേയമാക്കാതെ, വളരെ ലളിതമായ ഒരു ആത്മാവിഷ്കാരമാണ് ഓരോ കൊച്ചു വര്‍ത്തമാനവും. ജീവിതത്തില്‍ ഒരിക്കലും അവസാനിക്കാത്ത അഭിനയങ്ങള്‍ക്കും ഭാരിച്ച മൂടു പടങ്ങള്‍ക്കും അവധി നല്‍കി നമ്മുടെ ആത്മാവിനെ സ്വതന്ത്ര മാക്കുന്നു എന്നതാണ് ഇതിന്റെ മഹാത്മ്യം .<br /><br /><br /><br /><br />മുകളില്‍ വിവരിച്ചതൂ പോലെയുള്ള കൊച്ചു വര്‍ത്തമാനങ്ങള്‍ക്ക് ഇന്റര്‍നെറ്റില്‍ വേദി യൊരുക്കുന്ന സംരംഭമാണ് '<a href="http://www.twitter.com/" target="_blank">twitter</a>'. What are you doing? " എന്ന ലളിതവും ഏറ്റവും ഉപയോഗിക്കുന്നതുമായ ചോദ്യ മാണ്‌ ഇതിന് അടിസ്ഥാന ശില.<br /><br /><br /><br /><br />ഇ മെയിലുകള്‍ക്കും ഫോണ്‍ കാളുകള്‍ക്കും ബ്ലോഗുകള്‍ക്കും ഇടയിലുള്ള സമയത്താണ് യഥാര്‍ഥ ജീവിതം സംഭവിക്കുന്നത് എന്ന തിരിച്ചറിവാണ്‌ കൂടുതല്‍ കൂടുതല്‍ പേരെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. വളരെ ചുരുങ്ങിയ വാക്കുകളില്‍ നമുക്ക് സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യാം. നമ്മുടെ ഇത്തരം ലഘു സന്ദേശങ്ങളെ മറ്റുള്ളവര്‍ക്ക് പിന്തുടരുകയും ചെയ്യാം. ഉദാഹരണമായി<br />"ഞാന്‍ എന്റെ പ്രിയപ്പെട്ട ചായ ആസ്വദിക്കുന്നു" എന്ന സന്ദേശം, നിസ്സാരമെങ്കില്ലും, അത് നമ്മുടെ സുഹൃത്തിന്റെ അല്ലെങ്കില്‍് നാം ആരാധിക്കുന്ന വ്യക്തിയുടെ പക്കല്‍ നിന്നാകുമ്പോള്‍ അതിന് പ്രസക്തി കൈ വരുന്നു. അത് നമ്മെ സൌഹൃദ വലയങ്ങളുമായി കൂടുതല്‍ അടുപ്പിക്കുന്നു. നാം ഏര്‍പെട്ടിരിക്കുന്ന കാര്യത്തിന്റെ ആസ്വദനത്തിന് ഒരു വിഘാതവും സംഭവിക്കാതെ ആശയം കൈ മാറാം എന്നതാണ് ഇതെന്റെ മറ്റൊരു സവിശേഷത. ഇത്തരം നിസ്സാര സന്ദേശ വിനിമയത്തിന് വേണ്ടി നാം ഫോണ്‍ ചെയ്യുകയോ , ഇമെയില്‍ അയക്കുകയോ ചെയ്യാറില്ല.<br /><br /><br /><br /><div align="center"><br /><object height="285" width="340"><param name="movie" value="http://www.youtube.com/v/ddO9idmax0o&amp;hl=en&amp;fs=1&amp;rel=0&amp;color1=0x006699&amp;color2=0x54abd6&amp;border=1"><param name="allowFullScreen" value="true"><param name="allowscriptaccess" value="always"><embed src="http://www.youtube.com/v/ddO9idmax0o&hl=en&fs=1&rel=0&color1=0x006699&color2=0x54abd6&border=1" type="application/x-shockwave-flash" allowscriptaccess="always" allowfullscreen="true" width="340" height="285"></embed></object></div><br /><br /><br /><br /><br />ഇത്തരം സ്വാഭാവിക സന്ദേശങ്ങള്‍ ഒരു വ്യക്തിയുടെ യഥാര്‍ത്ഥ അഭിപ്രായ പ്രകടനങ്ങള്‍ ആയതിനാല്‍ പരസ്യ രംഗത്തും മാര്‍ക്കറ്റിംഗ് റിസര്‍ച്ച് രംഗത്തും, വലിയ പ്രാധാന്യ മാണ് കല്പിക്കപെടുന്നത്. സന്ദേശങ്ങള്‍ വളരെ ലഘു ആയതിനാല്‍ ഒരു കമ്മ്യൂണിറ്റി സര്‍വീസ് ആയും ഉപയോഗിക്കുന്നുണ്ട്. ഉദാഹരണമായി യൂണിവേഴസിറ്റികളിലെ റിസര്‍ച്ച് ഗ്രൂപ്പ് അംഗ ങ്ങള്‍ക്ക്, താന്‍ വായിച്ച ഒരു പുതിയ ജെര്‍ണലിനെ കുറിച്ചോ, അല്ലെങ്കില്‍ ഒരു പുതിയ ആശയത്തെ കുറിച്ചോ അറിയിക്കണമെങ്കില്‍. അതുമല്ലെങ്കില്‍ ട്രാഫിക് തടസ്സം കാരണം താന്‍ എത്തി ച്ചേരാന്‍ വൈകും എന്നറിയിക്കണമെങ്കില്‍... അങ്ങനെ നീണ്ടു പോകുന്നു ഇതെന്റെ സാധ്യതകള്‍്.<br />ഒരു വ്യക്തിക്കായി അയക്കുന്ന SMS സന്ദേശങ്ങളെക്കാള്‍ മേന്മകള്‍ ഏറെയുണ്ട് twitter സന്ദേശങ്ങള്‍ക്ക്. സന്ദേശങ്ങള്‍ എത്ര കാലം കഴിഞ്ഞും സെര്‍ച്ചിലൂടെ കണ്ടെത്താനും അതിലുടെ അഭിപ്രായ സ്വരുപണം നടത്താനും സാധിക്കുന്നു, പരസ്യമാക്കാന്‍ ആഗ്രഹിക്കുന്നവ മാത്രം പരസ്യമാക്കാനും അല്ലാത്തവ ചില ഗ്രൂപ്പുകള്‍ക്ക് മാത്രം കൈമാറ്റം ചെയ്യുവാനുമുള്ള സൗകര്യം എന്നിവ അവയില്‍ ചിലതു മാത്രം.<br /><br /><br /><br /><br />ഇന്റര്‍നെറ്റ് സെല്‍ഫോണിലേക്ക് കുടിയേറുമ്പോള്‍ "മൈക്രോ ബ്ലോഗിങ്ങ്" ആശയങ്ങള്‍ക്ക് പ്രസക്തിയേറുന്നു. കുടുതല്‍ അറിയാനായി www.twitter.com സന്ദര്‍ശിക്കുക.<br /><br /><br /><br /><br />- <em>ഉണ്ണികൃഷ്ണന്‍ എസ്.</em><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/2376188725829971759-2092776515967852407?l=www.epathram.com%2Fcj%2Findex.shtml'/></div>e പത്രംnoreply@blogger.com0tag:blogger.com,1999:blog-2376188725829971759.post-84781036046471748702009-01-20T21:04:00.002+04:002009-01-21T00:26:43.526+04:00വെറുക്കപ്പെട്ടവനെ ഇറക്കി, പുതിയ ഒരാള്‍ വാഴ്ത്തപ്പെടുന്നു<img style="FLOAT: left; MARGIN: 0px 10px 10px 0px" alt="" src="http://www.epathram.com/cj/uploaded_images/obama-saviour-790811.jpg" border="0" />ലോകമെങ്ങും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിനമാണിന്ന്. 2009 ജനുവരി 20. അമേരിക്കയുടെ 44ാമത് പ്രസിഡണ്ടായി ഇന്നാണ് ബറാക് ഒബാമ സ്ഥാനം ഏല്‍ക്കുന്നത് .ലോക ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ബുഷ് പുറത്തു പോകുമ്പോഴാണ്, ലോകത്തിന് ഏറെ പ്രതിക്ഷ ഏകിക്കൊണ്ട് ബറാക് ഒബാമ കടന്ന് വരുന്നത്.<br /><br /><br /><br /><br />എന്നാല്‍ ആഭ്യന്തര നയങ്ങളിലും വിദേശ നയത്തിലും ബുഷ് ഭരണ കൂടം പിന്തുടരുന്ന നയങ്ങള്‍ മാത്രം ആയിരിക്കും ഒബാമയും പിന്‍തുടരുക എന്ന് ഏകദേശം ഉറപ്പായി തീര്‍ന്നിരിക്കുന്നു. കാരണം ബുഷിന്റെ ഉപദേശകരില്‍ പലരും ഇന്ന് ഒബാമയുടെ ഉപദേശകരായി മാറിയിരിക്കുന്നു. സാര്‍‌വ്വ ദേശിയ രംഗത്തും ഒബാമയുടെ നയങ്ങള്‍ ബുഷിന്റെ നയങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമല്ല എന്ന് കാണാന്‍ കഴിയും.<br /><br /><br /><br /><br />പലസ്തീനില്‍ ഇസ്രേയല്‍ നടത്തുന്ന എല്ലാ വിധ കടന്നാക്രമണങ്ങളെയും ന്യായീകരിക്കുന്ന രിതിയില്‍ ആണ് ഒബാമയുടെ തിരഞ്ഞെടുപ്പ് കാലത്തെ പ്രതികരണങ്ങള്‍. ഗാസയിലും ലബനാനിലും ഇസ്രേയല്‍ നടത്തി കൊണ്ടിരുന്ന അതിക്രമങ്ങളെ ഇസ്രായേലിന്റെ 'സ്വയ രക്ഷക്കുള്ള അവകാശം' ആയി വ്യാഖ്യാനിച്ച ഒബാമ ഫലസ്തീന്‍ ജനതയുടെ ദുരിതങ്ങളെ സംബന്ധിച്ച് ഒരക്ഷരം ഉരിയാടാന്‍ ഇന്നു വരെ തയ്യാറായിട്ടില്ല.<br /><br /><br /><br /><br />ഇപ്പോഴാകട്ടെ, 1967നു ശേഷം ഉണ്ടായിട്ടുള്ള ഏറ്റവും വലിയ വംശീയ കൂട്ടക്കൊല ഗാസയില്‍ ഇസ്രായേല്‍ കെട്ടഴിച്ചു വിട്ടപ്പോള്‍ ഇസ്രായേല്‍ ഗാസയില്‍ വ്യോമാക്രമണം തുടങ്ങിയ സന്ദര്‍ഭത്തില്‍ 2008 ഡിസംബര്‍ 28ന് ഒബാമയുടെ ഉപദേശകന്‍ ഡേവിഡ് ആക്സില്‍റോഡ് അഭിപ്രായപ്പെട്ടത് ജനാധിപത്യ പരമായി തെരഞ്ഞെടുക്കപ്പെട്ട ഹമാസ് ഭരണം ഭീകരതയാണെന്നും ഇസ്രായേല്‍ ആക്രമണം നീതീകരിക്ക ത്തക്കതാ ണെന്നുമാണ്. എന്നാല്‍ മുന്നാഴ്ച കൊണ്ട് 1200 ല്‍ പരം ആളുകളെ കൊന്നൊടുക്കുകയും പതിനായിരത്തോളം പേര്‍ക്ക് പരിക്ക് പറ്റുകയും ആയിര ക്കണക്കിന് വീടുകള്‍ തകര്‍ക്കപ്പെടുകയും ചെയ്തിട്ടു പോലും അമേരിക്കയുടെ നിയുക്ത പ്രസിഡണ്ട് ഒരക്ഷരം ഉരയാടി യില്ലായെന്നത് എത്ര ഖേദകരമാണ്. മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ച പൈശാചിക പ്രവര്‍ത്തി ക്കെതിരെ ഒരക്ഷരം ഉരിയാടാത്ത പുതിയ അമേരിക്കന്‍ പ്രസിഡണ്ടിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനം എങ്ങിനെ ആയിരിക്കു മെന്നതിന്ന് ചിന്തിക്കാവു ന്നതേയുള്ളു. ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞമെന്ന പഴമൊഴി ആണ് ഇവിടെ അര്‍ത്ഥ വത്താകുന്നത്.<br /><br /><br /><br /><br />അധികാര മേറ്റാലുടന്‍ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സാമൂഹിക സുരക്ഷാ പദ്ധതികളും സര്‍ക്കാറിന്റെ ചെലവു കുറക്കാനുള്ള പദ്ധതികളൂം നടപ്പാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്ന് സൂചന നല്‍കി ക്കഴിഞ്ഞു. അതായത് സമ്പന്നന്മാരെ പ്രീണിപ്പിക്കുകയും നിലവിലുള്ള സാമൂഹിക സുരക്ഷാ പദ്ധതികള്‍ പോലും വേണ്ടെന്നു വെച്ച് സാധാരണക്കാരെ ദ്രോഹിക്കുകയും ചെയ്യുന്ന നവ ഉദാര വല്‍ക്കരണ നയങ്ങള്‍ തന്നെ ആയിരിക്കും തന്റെതും എന്ന് പുതിയ പ്രസിഡണ്ടും വ്യക്തമാക്കുന്നു.<br /><br /><br /><br /><br />ഇറാഖിലും അഫ്‌ഗാനി സ്ഥാനിലും മറ്റു ലോകത്തിന്റെ പല ഭാഗങ്ങളിലും കൂലി പ്പട്ടാളത്തെ അയച്ച് അധിനിവേശം നടത്തി രാജ്യങളെ കൊള്ള അടിക്കുകയും പതിനായിരങ്ങളെ കൊന്നൊടുക്കുകയും, ജനങളുടെ ജനാധിപ ത്യാവകാ ശങ്ങളെയും മനുഷ്യാ വകാശത്തെയും ചവിട്ടി മെതിക്കുകയും ചെയ്യുന്ന നീചവും ക്രൂരവും പൈശാചികവുമായ പ്രവര്‍ത്തിക്ക് അന്ത്യം ഉണ്ടാകുമെന്ന് ജനം കരുതുന്നു. ഇത് യാഥാര്‍ത്ഥ്യം ആകുമോ? ഇല്ലാ എന്ന് ഒറ്റ വാക്കില്‍ പറയാന്‍ കഴിയും.<br /><br /><br /><br /><br />മാത്രമല്ല അമേരിക്കന്‍ സാമ്രാജ്യത്വ മോഹികളും അവരുടെ കൂലി പ്പട്ടാളവും ലോക ജനതക്കു മേലെ ആധിപത്യം സ്ഥാപിക്കാന്‍ തീവ്രവാദ ത്തിന്നെതിരായ നീക്കം എന്ന പുകമറ സൃഷ്ടിച്ചി രിക്കുകയാണ്. വരാനിരിക്കുന്ന നാളുകള്‍ നമുക്ക് കാത്തിരുന്ന് കാണാം.‍<br /><br />‍ ‍<br /><br /><br />- <em>നാരായണന്‍ വെളിയന്‍‌കോട്</em><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/2376188725829971759-8478103604647174870?l=www.epathram.com%2Fcj%2Findex.shtml'/></div>e പത്രംnoreply@blogger.com3