tag:blogger.com,1999:blog-190232252009-07-01T17:35:11.239+09:00ഉദയസൂര്യന്റെ നാട്ടില്‍....ഇങ്ങനെ നിലാവത്തഴിച്ചുവിട്ട കോഴിയെപ്പോലെ... തെക്കുവടക്ക്‌ .... (ഞാന്‍ ജപ്പാനീന്ന് പോന്നു)വക്കാരിമഷ്‌ടാhttp://www.blogger.com/profile/18036988817546568969noreply@blogger.comBlogger106125tag:blogger.com,1999:blog-19023225.post-17214103276949746842009-06-01T22:48:00.003+09:002009-06-02T03:45:05.702+09:00കമ്മിന്റിംഗ് പോളിസി-വിത്തിമ്മീഡിഡിയറ്റിഫക്ട്ശ്രീ ഉമേഷിന്റെ <a href="http://malayalam.usvishakh.net/blog/archives/376">ഈ പോസ്റ്റിനും </a>അതിലെ കമന്റുകള്‍ക്കും ശേഷം എമര്‍ജാന്‍സി കമ്മിറ്റി കൂടി എടുത്ത കമന്റിംഗ് പോളിസ്- വിത്തിമ്മീഡിയറ്റ് സ്പെഷ്യല്‍ ഇഫക്ടോടു കൂടി.<br /><br /><strong>ചരിത്രം ഭൂമിശാസ്ത്രം, ചാരിതാര്‍ത്ഥ്യം തമോഗുണം</strong><br /><br />കുറച്ച് ഭവം <a href="http://malayalam.usvishakh.net/blog/archives/376">തുടങ്ങുന്നതിവിടെ</a>. വിരോധാഭാസന്‍ പിള്ള കാലേകൂട്ടി സ്ഥലത്തെത്തി, കാലും കൈയ്യും കൂട്ടിക്കെട്ടിക്കുത്തിയിരുപ്പായി. നര്‍മ്മമെന്ന ലേബലടിച്ച പോസ്റ്റില്‍ക്കയറി ആള്‍ക്കാര്‍ സീരിയസ്സ് ആസ്സായപ്പോഴേ തോന്നിയിരുന്നു സംഭവം സംഭവമായി സംഭവാമി യൂക്കേ യൂക്കേ ആവുമെന്ന്. അതുപോലെതന്നെ സംഭവിച്ചു. വിരോധാഭാസന്‍ പിള്ള ചാരിതാര്‍ത്ഥ്യന്‍ പിള്ളയായി.<br /><br />പതിനഞ്ചാം തീയതി ഇട്ട പോസ്റ്റിന് പതിനാറാം തീയതി ചുമ്മാ ഒരോഫടിച്ചിട്ട് സ്വന്തം പണിയൊന്നും നോക്കാനില്ലാത്തതുകാരണം മറ്റുള്ളവര്‍ക്ക് പണിയാവാന്‍ പറ്റുമോ എന്ന് നോക്കി ചുറ്റിപ്പറ്റി നിന്ന ഞാന്‍ പിന്നെ ചില പ്രത്യേക സാഹചര്യങ്ങളില്‍ (സാഹചര്യം ഇവിടെ <a href="http://malayalam.usvishakh.net/blog/archives/376#comment-6638">38-ആം കമന്റായി </a>ചുരുക്കത്തില്‍ പറഞ്ഞിട്ടുണ്ട്. സമയമേ ഉള്ളൂ എന്ന് തോന്നുന്നവര്‍ക്കാവാം. അതേ സാഹചര്യം <a href="http://malayalam.usvishakh.net/blog/archives/376#comment-6641">നാല്പത്തൊന്നും</a> <a href="http://malayalam.usvishakh.net/blog/archives/376#comment-6645">നാല്പത്തിമൂന്നും</a> കമന്റുകളില്‍ ആദ്യത്യന്‍ കാണാതെപോലെ പോയിട്ടുമുണ്ട്)<a href="http://malayalam.usvishakh.net/blog/archives/376#comment-6618">ഇരുപത്തൊന്നാം കമന്റായി </a>ഇരുപത്തേഴാം തീയതി രണ്ട് കമന്റുകളിട്ട് പിന്നെ <a href="http://malayalam.usvishakh.net/blog/archives/376#comment-6624">ഇരുപത്താറാം കമന്റായി </a>ഇരുപത്തെട്ടിനിരുപത്തെട്ട് മാത്രം കെട്ടിയ കോലത്തില്‍ നിന്ന് ഒന്ന് കമന്റിയപ്പോള്‍, ദോ കിടക്കണൂ, ധിം തരികിട ധോം (ചാന്ത് പൊട്ടിലെ ദിലീപ് സ്റ്റൈലില്‍).<br /><br /><strong>പ്രശ്‌നം പ്രശ്‌നശാസ്ത്രം.</strong><br /><br />പുത്തനൊന്നുമല്ല. വളരെ പഴകിയത് തന്നെ. ഞാന്‍ ബ്ലോഗിന്റെ പിച്ചില്‍ പിച്ചും പേയും പറഞ്ഞ് പിച്ച വെച്ച് നടന്ന കാലം തൊട്ടുള്ള കലാപപരിപാടിതന്നെ- ഡൈവേഴ്സ് ചെയ്യാനുള്ള ടാക്റ്റിക്ക് അഥവാ <a href="http://malayalam.usvishakh.net/blog/archives/376#comment-6610">കൊഞ്ഞനം കുത്തല്‍</a>. പ്രശ്ണം പ്രശ്‌നശാസ്ത്രമാവുന്നത് നര്‍മ്മമെന്ന ലേബലടിച്ച് പതിനഞ്ചാം തീയതിയിട്ട പോസ്റ്റില്‍ ഇരുപത്താറാം കമന്റായി ഇരുപത്തെട്ട് കെട്ടി ഇരുപത്തെട്ടാം തീയതി കമന്റുകളിട്ടപ്പോള്‍ മാത്രം പണ്ടേയുള്ള ദുര്‍ബ്ബലന്‍ ഗര്‍ഭിണിപ്പരുവത്തില്‍ പണ്ടുമുതലേ കാണിക്കുന്ന കൊഞ്ഞനം കുത്തലിന് ഇപ്പോള്‍ വന്ന പ്രാധാന്യം തന്നെ- ഇതിലും വലിയ തോന്ന്യവാസങ്ങള്‍ ഇതിലിലിതിലും മുട്ടന്‍ പോസ്റ്റുകളില്‍ ഇതിലിതിലിലിതിലും വൃത്തികേടായി കാണിച്ചപ്പോഴും ആള്‍ക്കാര്‍ക്കെല്ലാം ഇതായിരുന്നോ വികാരം എന്നോര്‍ത്തപ്പോള്‍ ഒരിത് . ഞാനോര്‍ത്തു, എന്റെ കമന്റുകളൊക്കെ വായിച്ച് ആള്‍ക്കാരൊക്കെ കൂലം കക്ഷത്തില്‍ വെച്ചാലോചിച്ച്... (നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍, ഇന്നസെന്റ്, തമിഴ്‌നാട്ടുകാരന്‍, മുല്ലപ്പെരിയാര്‍, ഇടി, തിരിച്ചിടി, ബോംബ്).<br /><br /><strong>പുതിയ കമന്റിംഗ് പോളിസി- ജീവന്‍ അനുരാഗ്, ജീവന്‍ കിഷോര്‍, കോമള്‍ ജീവന്‍, ജീവന്‍ ഭാരതി</strong><br /><br />ജാത്യാലുള്ളത് തൂത്യാല്‍ പോകൂല്ല, പട്ടിയാക്കിയ ആടിന്റെ വാലെടുത്ത് കുഴലിലിട്ടാല്‍ ആട് പട്ടിയായാല്‍ പോലും വാല് വളഞ്ഞ് തന്നെയിരിക്കും എന്നീ ശാസ്ത്രസത്യങ്ങള്‍ കാരണം, ഇത്രയൊക്കെയായി, ഈ നിലയിലൊക്കെയായി, ഇനിയിപ്പം പോസ്റ്റിട്ട ആളുദ്ദേശിച്ച രീതിയിലൊക്കെ കമന്റണമെന്ന് പറഞ്ഞാല്‍, എന്നെക്കൊണ്ട് വയ്യേ... ആ പ്രായമൊക്കെ കഴിഞ്ഞു. പാലില്‍ ചാലിച്ചതല്ലേ ശീലിക്കാന്‍ പാടുള്ളൂ, ബാക്കിയൊന്നും ശീലിക്കാന്‍ അത്ര ബുദ്ധിമുട്ടില്ലല്ലോ. അതുകൊണ്ട് ഞാനേതായാലും മാറില്ല. എന്നാല്‍ പോസ്റ്റിട്ട ആളിന്റെ പോസ്റ്റിടാനുള്ള ആ എഫര്‍ട്ടിനെയെങ്കിലും മാനിക്കുകയും വേണം. അതുകൊണ്ട് ഇനിമുതല്‍ ഇടിവെട്ട് പോസ്റ്റുകള്‍ കണ്ടാല്‍, എനിക്ക് കമന്റാന്‍ മുട്ടിയിരിക്കുകയാണെങ്കില്‍ ഞാന്‍ അദ്ദേഹത്തോട് ആദ്യം ഇങ്ങിനെ ചോദിക്കും<br /><br /><strong><em>മഹാനുഭവന്‍, താങ്കളുടെ പോസ്റ്റ് വായിച്ചു. ശരിക്കും എന്തായിരുന്നു ഈ പോസ്റ്റിന്റെ വിഷയം?</em></strong><br /><br />എന്റെ ഈ ചോദ്യം കാണുമ്പോഴേ അദ്ദേഹം രോമാഞ്ചം കൊള്ളുകയും ഉടന്‍ തന്നെ എനിക്ക് എന്തായിരുന്നു ആ പോസ്റ്റിന്റെ വിഷയം എന്ന് എനിക്കുപോലും മനസ്സിലാകുന്ന രീതിയില്‍ പറഞ്ഞ് തരികയും ചെയ്യും. എനിക്ക് മനസ്സുണ്ടെങ്കില്‍ ആ വിഷത്തിലൂന്നിയൂന്നി ഞാന്‍ കമന്റും (സോറി, മനസ്സുണ്ടെങ്കില്‍ എന്നത് സ്വല്പം ജ്യാഡയ്ക്ക് പറഞ്ഞതാ, വിഷയം എന്തെന്ന് മനസ്സിലാക്കാനുള്ള പാങ്ങൊന്നും എനിക്കില്ലെന്ന് എനിക്കറിയാന്‍ വയ്യേ. അതൊക്കെ മനസ്സിലാക്കിയെങ്കില്‍ വിഷയത്തിലൂന്നിയൂന്നിത്തന്നെ ഞാന്‍ കമന്റുകയും ഈ പോസ്റ്റു തന്നെ ഉണ്ടാവാതിരിക്കുകയും ചെയ്യുമായിരുന്നല്ലോ).<br /><br />അപ്പോള്‍ ഞാന്‍ അടുത്ത ചോദ്യം ചോദിക്കും.<br /><br /><strong><em>മഹാനുഭവന്‍, താങ്കളുടെ മറുപടിക്ക് നന്ദി. എനിക്ക് പ്രത്യേകിച്ചൊന്നും പറയാനില്ല. താങ്കള്‍ ഒരു ഉപകാരം കൂടി ചെയ്യുമോ? ഈ പോസ്റ്റിലെ താരതമ്യേന പ്രസക്തമായ ഭാഗങ്ങള്‍ ഏതൊക്കെയെന്നും താരതമ്യേന അപ്രസക്തമായ ഭാഗങ്ങള്‍ ഏതൊക്കെയെന്നും ഒന്ന് പറഞ്ഞ് തരുമോ? ഒന്ന് പര്‍വ്വതീകരിക്കാനായിരുന്നു.</em></strong><br /><br />മഹനുഭവന്‍ ഉടന്‍ തന്നെ ഒരു ടേബിള്‍ ഉണ്ടാക്കി ഇടത്തെ കോളത്തില്‍ പ്രസക്തമായ ഭാഗങ്ങളും വലത്തെ കോളത്തില്‍ അപ്രസക്തമായ ഭാഗങ്ങളും ഇട്ട് എന്നെ കാണിക്കും. ജാത്യാ തൂത്ത്യാ. ഞാന്‍ ചാടിവീഴൂല്ലേ. വലത്തെ (നോട്ട് താന്‍ പോയിന്റ്- വലത്തെ, ഇടത്തെയല്ല) കോളത്തിലെ അപ്രസക്തമായ ഭാഗമെടുത്ത് ഞാന്‍ പേറ്റുനോവെടുത്ത് പേറ്റന്റെടുത്ത ആ പര്‍വ്വതീകരിക്കല്‍ ടെക്‍നോളജി വെച്ച് ഞാന്‍ പ്രസ്തുത പോസ്റ്റിലെ താരതമ്യേന അപ്രസക്തമായ ഭാഗങ്ങളെടുത്തങ്ങ് പര്‍വ്വതീകരിക്കാന്‍ തുടങ്ങും. മാത്രവുമല്ല, ലോക ബ്ലോഗിംഗ് രംഗത്ത് എനിക്ക് മാത്രമറിയാവുന്ന, പിന്നെയുള്ള കമന്റുകളിലും അതിനെ ആവർത്തിച്ചു് ആവർത്തിച്ചു് വായനക്കാരന്റെ തലയിൽ അതുമാത്രം അടിച്ചേൽ‌പ്പിക്കുകയും ബാക്കിയുള്ളവയെ മറക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു ടെക്നിക്കും കൂടി ഞാന്‍ ആ പോസ്റ്റില്‍ നടത്തും.<br /><br />ശ്രീ ഉമേഷ് പറഞ്ഞത് പ്രകാരം പോസ്റ്റൊരുവഴിക്കാകുമെന്ന് തീര്‍ച്ചയാണല്ലോ.<br /><br />ഇതാണ് എന്റെ പുതിയ കമന്റിംഗ് പോളിസി. ഈ പറഞ്ഞതൊക്കെ, വാക്കുകളെ രസകരമായ രീതിയിൽ മുറിക്കുകയും ഒന്നാക്കുകയും അതുപോലെയുള്ള മറ്റു വാക്കുകൾ ഉപയോഗിക്കുകയും ചില വാക്കുകൾ ആവർത്തിക്കുകയും മറ്റിടങ്ങളിൽ നിന്നു ക്വോട്ട് ചെയ്യുകയും ഒക്കെ ചെയ്തു് വായന രസകരമാക്കുന്ന (<em>ഹായ് എന്തുരസം കേള്‍ക്കാന്‍, ഒന്നൂടെ പറയൂന്ന്</em>), സാഹിത്യത്തിൽ വി. കെ. എൻ., ബഷീർ, മലയാറ്റൂർ തുടങ്ങിയവർക്കു സ്വന്തമായ ശൈലിയുണ്ടായിരുന്നതു പോലെഅനുപമമായ ഒരു ശൈലി , ബ്ലോഗുലകത്തിൽ എനിക്കുള്ള ആ ശൈലി, ആ ശൈലി മൂലം ഇപ്പോള്‍ തന്നെ വഴിതെറ്റി വഴിയാധാരമായ എന്റെ ആരാധകര്‍ക്കായി ഞാന്‍ ചുരുക്കത്തില്‍ എന്റെ കമന്റിംഗ് പോളിസി ഒന്നുകൂടി.<br /><br /><em><br />കമന്റിംഗ് പോളിസി ചുരുക്കത്തില്‍:</em><br /><br />ഒരു പോസ്റ്റ് കണ്ടാല്‍ പോസ്റ്റുടമയോട് രണ്ടേ രണ്ട് ചോദ്യങ്ങള്‍ ചോദിക്കും<br /><br />1. മഹാനുഭവന്‍, താങ്കളുടെ പോസ്റ്റ് വായിച്ചു. ശരിക്കും എന്തായിരുന്നു ഈ പോസ്റ്റിന്റെ വിഷയം?<br /><br />2. മഹാനുഭവന്‍, താങ്കളുടെ മറുപടിക്ക് നന്ദി. എനിക്ക് പ്രത്യേകിച്ചൊന്നും പറയാനില്ല. താങ്കള്‍ ഒരു ഉപകാരം കൂടി ചെയ്യുമോ? ഈ പോസ്റ്റിലെ താരതമ്യേന പ്രസക്തമായ ഭാഗങ്ങള്‍ ഏതൊക്കെയെന്നും താരതമ്യേന അപ്രസക്തമായ ഭാഗങ്ങള്‍ ഏതൊക്കെയെന്നും ഒന്ന് പറഞ്ഞ് തരുമോ? ഒന്ന് പര്‍വ്വതീകരിക്കാനായിരുന്നു.<br /><br /><strong>ഫുഡ് നോട്ട്, ഫുഡ് ഫോര്‍ തോട്ട്</strong><br /><br />1. എന്നാലും എന്റെ പ്രിയ മലയാളം ബ്ലോഗ് കാരേ, കാരീ, നിങ്ങളൊക്കെ ഇത്ര ദുര്‍ബ്ബലഹൃദയന്മാരാണെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും ഓര്‍ത്തില്ല എന്ന് പറഞ്ഞാല്‍ പൂര്‍ണ്ണമായും ശരിയല്ല, എന്നാലും എന്റെ സകല പ്രതീക്ഷകളെയും നിങ്ങള്‍ തെറ്റിച്ച് കുളമാക്കിയല്ലോ.<br /><br />ട്രാന്‍സ്‌പോര്‍ട്ട് ബസ്സിന് അടവെക്കാന്‍ നോക്കിയ തവളയെപ്പോലെ ഞാന്‍ ഇല്ലാത്ത മസ്സിലൊക്കെ പെരുപ്പിച്ച് താരതമ്യേന അപ്രസക്തമായ ഭാഗങ്ങളൊക്കെയെടുത്ത് ഒന്ന് പര്‍വ്വതീകരിച്ചപ്പോഴേക്കും കണ്ട്രോളു പോയി വഴിതെറ്റിപ്പോകുന്നവരായിപ്പോയല്ലോ എന്റെ പൊന്നു ബ്ലോഗര്‍മാരേ നിങ്ങളൊക്കെ... ഇത്രയ്ക്കും മനക്കട്ടിയില്ലാത്തവരായിരുന്നോ നിങ്ങള്‍? സത്യമായും ഞാന്‍ ഇത്രയ്ക്കും ഓര്‍ത്തില്ല. കഴിഞ്ഞ രണ്ടുമൂന്നുകൊല്ലമായി ഞാന്‍ വഴിതെറ്റിച്ചവരുടെ കണക്കൊക്കെ പതുക്കെ എടുത്തുവരുന്നു. ചെയ്യുന്ന പ്രവര്‍ത്തി ഇത്രയ്ക്കും ഭീകരമാണെന്നറിയാന്‍ വയ്യാതിരുന്ന ഒരു ടെററിസ്റ്റ് മാത്രമായിരുന്നു ഞാന്‍. നിങ്ങള്‍ ദയവായി എന്നോട് ക്ഷമിക്കുക. വഴിതെറ്റിപ്പോയവരൊക്കെ ഇപ്പോള്‍ ഏതൊക്കെ വഴിയ്ക്കായിക്കാണുമോ ആവോ. ഒരു അന്താരാഷ്ട്രപോസ്റ്റിന്റെ വിഷയത്തിലൂന്നി നടക്കുന്ന അന്താരാഷ്ട്ര ചര്‍ച്ചകള്‍ക്കിടയ്ക്ക് വിലങ്ങനെ കിടന്ന് ഞാന്‍ പര്‍വ്വതീകരിച്ചപ്പോള്‍ മഹാ സാധുക്കളായ ഭൂരിപക്ഷം കമന്റേറ്റര്‍ മാരും ആ പര്‍വ്വതത്തിന്റെ ഇടതുവശത്തുകൂടിയും വലതുവശത്തുകൂടിയും പോയി കുറച്ച് കഴിഞ്ഞപ്പോള്‍ പലവഴി കണ്ട് പലവഴിക്കായി അങ്ങിനെ പോയി. അസാമാന്യ മനക്കട്ടിയുള്ള അരയോ ഒന്നോ പേര്‍ മാത്രം വളരെ കഷ്ടപ്പെട്ട് നേര്‍‌രേഖാമേനോന്മാരായി പര്‍വ്വതം കയറി അപ്പുറത്തിറങ്ങി വഴിതെറ്റാതെ നേരേ വാ, നേരെ പോയി, നേരം പോയ് നേരം പോയ് നടകാളെ വീണ്ടും വീണ്ടും...അവര്‍ ഭാഗ്യവാന്മാര്‍, അവന്‍ ചാണ്ടിയുടെ മകന്‍, എന്തെന്നാല്‍ അവര്‍ക്ക് പോസ്റ്റിന്റെ വിഷയത്തിലൂന്നി പിന്നെയും പിന്നെയും സംസാരിക്കാന്‍ പറ്റി. പക്ഷേ അവര്‍ക്ക് കമ്പനി കൊടുത്തുകൊണ്ടിരുന്ന പലരും വഴിതെറ്റി വഴിക്കടവിലെത്തി, പുഴയൊഴുകും വഴിയിലെത്തി. പലര്‍ക്കും അത് കുരിശിന്റെ വഴിയായി. സോറി.<br /><br />എന്തായാലും നിങ്ങളെങ്ങിനെയുള്ളവരാണെന്ന് നിങ്ങള്‍ക്ക് മനസ്സിലായില്ലെങ്കിലും കുഴപ്പമില്ല, മറ്റുള്ളവര്‍ നിങ്ങളെ നന്നായി മനസ്സിലാക്കിയിരിക്കുന്നു. നിങ്ങളവരോട് ചോദിക്ക് നിങ്ങള്‍ ഏത് ടൈപ്പാണെന്ന്.<br /><br /><strong>എന്താണ് നിഷ്‌കളങ്കത?</strong><br /><br />മൂന്ന് നാല് കൊല്ലമായി കാണിച്ചുകൊണ്ടേയിരിക്കുന്ന സ്ഥിരം കലാപരിപാടി,നര്‍മ്മമെന്ന ലേബലടിച്ച പോസ്റ്റില്‍ പതിനഞ്ചാം തീയതി ഇട്ട പോസ്റ്റിന് , ക്ലോസ്ഡ് ഗ്രൂപ്പിലെ സംവാദം (ലോ പിന്നേം ലത് തന്നെ, ഇയാള്‍ക്ക് ഇതില്‍‌നിന്നും പിടിവിടാറാ‍യില്ലേ?) പരസ്യമായി ഇടുന്നത് ശരിയല്ല എന്ന് പറഞ്ഞയാള്‍, കമന്റിട്ട ഒരാള്‍ പരസ്യമായി ഇടുന്നത് ശരിയല്ലാത്ത സംവാദത്തിലെ ഏയേയോ ബീയേയോ സീയേയോ അവരുടെ വീട്ടുകാരേയോ പരാമര്‍ശിക്കുകയോ പരാമര്‍ശിക്കാതിരിക്കുകയോ എന്തൊക്കെയോ ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്തപ്പോള്‍ ലാരാണ് ഇവിടെ വ്യക്തികളെ വലിച്ചിഴച്ചതെന്ന് ലെല്ലാവര്‍ക്കും അറിയാം എന്ന് പ്രഖ്യാപിച്ചപ്പോള്‍, ഇരുപത്താറാം കമന്റായി ഇരുപതെട്ടാം തീയതി, ലണ്ണാ, ഒരു ക്ലോസ്ഡ് ഗ്രൂപ്പിലെ സംവാദം പരസ്യമായി ഇടുന്നത് ശരിയല്ലെങ്കില്‍ പിന്നെ ലത് ഇടാതിരിക്കുന്നതിന് പകരം, ലണ്ണന്‍ ലതിട്ടിട്ട് പിന്നെ ലാരെങ്കിലും ലതില്‍ പിടിച്ച് തൂങ്ങുമ്പോള്‍, ലണ്ണന്‍ ലയാളോട് വയലന്റായിട്ട് എന്തിര് കാര്യം, ലണ്ണാ, ലണ്ണന്‍ ലതിട്ടതുകൊണ്ടല്ലിയോ ഈ പുകിലെല്ലാം എന്ന് പറഞ്ഞപ്പോള്‍, ഡേയ് പോഡേയ്, പര്‍വ്വതീകരിക്കാതെഡേയ്, കരിക്കുന്നതിന് മുന്‍പെടുത്താല്‍ തിന്നാനെങ്കിലും കൊള്ളാമെഡേയ് എന്ന് പറഞ്ഞിട്ട്, പര്‍വ്വതീകരണത്തെപ്പറ്റി വറീതായ ചേട്ടന്‍ നര്‍മ്മമെന്ന ലേബലടിച്ച പോസ്റ്റില്‍ പതിനഞ്ചാം തീയതിയിട്ട പോസ്റ്റില്‍ ഇരുപത്താറാം കമന്റായി ഇരുപത്തെട്ടാം തീയതി, ലണ്ണന്‍ തന്നെ പറഞ്ഞ ചില പ്രഖ്യാപനങ്ങളിലെ ധാര്‍മ്മികാത്മീയ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയതിനു പിന്നെലെ സാഹചര്യം പറഞ്ഞിട്ടും ലത് മൈന്‍ഡ് ചെയ്യാതെ ധാര്‍മ്മികാന്തീയ വൈരുധ്യം തന്നെയെടുത്ത് പര്‍വ്വതീകരിക്കുന്ന ആ പ്രവര്‍ത്തിയെയാണ് നാം നിഷ്കളങ്കത എന്ന് വിളിക്കേണ്ടത്.<br /><br /><strong>എന്താണ് നൈര്‍മല്ല്യം?</strong><br /><br />ഒരു ക്ലോസ്ഡ് ഗ്രൂപ്പിലെ... (ഒന്നിട്ടേച്ച് പോടേയ്, കുറേ നേരമായല്ലോ) സംവാദത്തെപ്പറ്റി വയലന്റാവാനുള്ള കാരണമെന്തെന്ന് വളരെ വ്യക്തമായി പറഞ്ഞിട്ടും പിന്നെയും പിന്നെയും എന്തേ പതിനഞ്ചിനും ഇരുപത്തഞ്ചിനുമിടയ്ക്കുള്ള ശുഭമുഹൂര്‍ത്തത്തിലൊന്നും ഇതിനെപ്പറ്റി അണ്ണന്‍ ചോദിക്കാതെ ഇരുപത്തെട്ട് കെട്ടാന്‍ പോയതെന്ന് ചോദിക്കുന്ന ആ ഹൃദയനൈര്‍മ്മല്യമുണ്ടല്ലോ, ലതാണ് നൈര്‍മല്ല്യ- വിജയ് മല്ല്യയുടെ അളിയനായിട്ട് വരും, ചേട്ടനായിട്ട് പോകും.<br /><br /><strong>എന്താണ് ഡൈവേഴ്സ് ടാക്കീസ് അഥവാ പര്‍വ്വതീകരണത്തടി,</strong><br /><br />ഒരു ക്ലോസ്ഡ് ഗ്രൂപ്പ് (ഹെന്റമ്മമ്മമ്മമ്മമ്മമ്മമ്മമ്മമ്മമ്മ്...മ്..മ്) സംവാദം പരസ്യമായി ഇടുകയോ രഹസ്യമായി പതുക്കെ വെക്കുകയോ വെക്കാതിരിക്കുകയോ ചെയ്യുകയോ ചെയ്യാതിരിക്കുകയോ ആവാം, അത് അവരുടെ കാര്യം. പക്ഷേ അത് ഇടുന്നത് ശരിയല്ല എന്ന് ഇട്ടോ പൊത്തോ എന്നിട്ടയാള്‍ തന്നെ ഇട്ടിട്ട് പറയുകയും പിന്നെ ആ സംവാദത്തെ ചുറ്റിപ്പറ്റി സംവാദങ്ങള്‍ നടക്കുകയും ചെയ്യുമ്പോള്‍ സംവദിക്കുന്ന ആരോടെങ്കിലും, ഇവിടെ വ്യക്തികളെ വ്യക്തികളാക്കിയത് ആരാണെന്ന് ആര്‍ക്കാണ്ടൊക്കെയോ അറിയാം എന്നൊക്കെ പറയുമ്പോള്‍, അണ്ണന്‍ ഇട്ടോ പൊത്തോ എന്നിട്ടിട്ടല്ലേ ഇതിപ്പോള്‍ ഈ ഗതിയായത്, അങ്ങിനെയാകരുതെന്നുണ്ടായിരുന്നെങ്കില്‍ ഇടുന്നത് ശരിയല്ല എന്ന് തോന്നിയ അണ്ണന്‍ അതങ്ങ് ഇടാതിരിക്കണമായിരുന്നു. ഇതിപ്പം, ഇടും, അതെന്റെ ധാര്‍മ്മികാധര്‍മ്മികത, പക്ഷേ പിന്നെ ആരും അതില്‍ പിടിച്ച് തൂങ്ങാന്‍ പാടില്ല എന്ന് പറയുന്നത് എന്തിര് നീതി എന്ന് ചോദിക്കുമ്പോള്‍ ഒരു ക്ലോസ്ഡ് ഗ്രൂപ്പ് ...(ഇതിപ്പം എത്ര പ്രാവശ്യമായെഡേയ്)സംവാദം പരസ്യമായിട്ട ധാര്‍മ്മികതയില്‍ പിടിച്ച് തൂങ്ങുകയാണെന്ന അപ്രസക്തമായ കാര്യം പര്‍വ്വതീകരിക്കുകയും, അതില്‍ തൂങ്ങാനുണ്ടായ കാരണം അണ്ണന്റെ തന്നെ കമന്റുകളാണെന്ന പ്രസക്തമായ കാര്യം മറച്ചപോലെ വെക്കുകയും ചെയ്യുന്നതല്ല ഡൈവേഴ്സ് ടാക്കീസ്. പിന്നെയോ...?<br /><br />ക്ലോസ്ഡ് സര്‍ക്യൂട്ട് ടീവീ വാങ്ങിച്ചോ ഇല്ലയോ എന്നതല്ല പ്രശ്നം, അത് വാങ്ങിച്ചയാള്‍ രഹസ്യക്യാമറ വെച്ച് ആള്‍ക്കാരെ കാണുമ്പോള്‍ അത് കണ്ട വേറൊരാള്‍, ദോ അയാളേം ഇതില്‍ കണ്ടല്ലോ എന്ന് പറഞ്ഞോ ഇല്ലയോ എന്ന് തീരുമാനം പോലുമാകാതെയിരിക്കുമ്പോള്‍ വാങ്ങിച്ചയാള്‍, ഇതില്‍ കണ്ടവരുടെ കാര്യമൊക്കെ എന്തിനാണ് വിളിച്ച് കൂവുന്നത് എന്ന് ചോദിച്ചതുകൊണ്ട് മാത്രം കടക്കാരന്‍, ദോ ലണ്ണന്‍ ഈ ടീവീ ഇവിടെനിന്ന് വാങ്ങിച്ചതുകൊണ്ടല്ലേ മറ്റേയാള്‍ മറ്റേയാളേ കണ്ട കാര്യം പറഞ്ഞോ ഇല്ലയോ എന്നുള്ള തര്‍ക്കം നടക്കുന്നതെന്ന് പറഞ്ഞപ്പോള്‍, ദോ കടക്കാരന്‍ രഹസ്യ ക്യാമറ വെച്ച് ക്ലോസ്ഡ് സര്‍ക്യൂട്ട് റ്റീവീയില്‍ ആള്‍ക്കാരെ കാണുന്നതിന്റെ ധാര്‍മ്മികതയില്‍ പിടിച്ച് തൂങ്ങുന്നു, കൂടുതല്‍ തൂങ്ങിയാല്‍ ധാര്‍മ്മികത ഒടിഞ്ഞങ്ങ് വീഴുമെന്ന് പറഞ്ഞ് ആ കാര്യം പര്‍വ്വതീകരിക്കുകയും, ആ പാവം കടക്കാരന്‍ അത് ചോദിക്കാനുണ്ടായ കാരണം “ഇതില്‍ കണ്ടവരുടെ കാര്യമൊക്കെ എന്തിനാണ് വിളിച്ച് കൂവുന്നത് “എന്ന് വാങ്ങിച്ചയാള്‍ ചോദിച്ചതുകൊണ്ട് മാത്രമാണെന്ന കാര്യം ഒരു സൈഡില്‍ ഒതുക്കിവെക്കുകയും ചെയ്യുന്നതിനെയാണ് ഹീബ്രൂവില്‍ ഡൈവേഴ്സ് ചെയ്യാനുള്ള ടാക്കീസ് എന്ന് പറയുന്നത്.<br /><br />ഒതുക്കത്തില്‍ പറഞ്ഞാല്‍ അണ്ണന്മാര്‍ പറയുന്നത് തന്നെ അണ്ണാന്മാര്‍ ചെയ്യുന്നു. അണ്ണാന്മാര്‍ ചെയ്യുന്നത് തന്നെ അണ്ണന്മാര്‍ പറയുന്നു. ഉദാഹരണങ്ങളും പറച്ചിലുകളും ഒരേ ഖണ്ഡിയയില്‍ ഒരുമിച്ചിരിക്കുന്ന അസുലഭ മൂഹൂര്‍ത്തം.<br /><br /><strong>എന്താണ് നമിക്കല്‍ അഥവാ നാമക്കല്‍?<br /></strong><br /><em>വക്കാരിയുടെ ഭാഷ വരമൊഴിയിലെ കൊഞ്ഞനം കുത്താണെന്നു പറഞ്ഞ സീയോടു യോജിച്ചില്ലെങ്കിലും, കൊഞ്ഞനം കുത്തൽ വക്കാരിയുടെ സാമാന്യസ്വഭാവമാണു് എന്നതിനു സംശയമൊന്നുമില്ല. <a href="http://malayalam.usvishakh.net/blog/archives/376#comment-6624">ദാ ഈ കമന്റു തന്നെ ഉദാഹരണം.</a>. മിക്ക ആളുകളും ഉത്തരം മുട്ടുമ്പോഴാണു് മേൽ‌പ്പടി കലാപരിപാടി നടത്തുന്നതു്. വക്കാരിക്കു് അങ്ങനെ വ്യത്യാസമൊന്നുമില്ല. ഉത്തരമോ കഴുക്കോലോ മുട്ടുകയൊ മുട്ടാതിരിക്കുകയോ തട്ടുകയോ തട്ടാതിരിക്കുകയോ ചെയ്യുമ്പോഴും വക്കാരി കൊഞ്ഞനം കുത്തിക്കൊണ്ടു തന്നെ ഇരിക്കും.</em><br /><br />എന്നാല്‍<br /><br /><em>വക്കാരിയുടെ ശൈലിയെ പരിഹസിച്ചതാണെന്നതു ശരി. എങ്കിലും അതു് കൊഞ്ഞനം കുത്തലാണെന്നല്ല, വക്കാരിയുടെ സ്വതസ്സിദ്ധമായ ശൈലിയാണെന്നാണു് എന്റെ അഭിപ്രായം. മലയാളം ബ്ലോഗിൽ വക്കാരിക്കു മാത്രമുള്ള ആ ശൈലിയെ എനിക്കിഷ്ടമാണു്. പൊതുവേ പ്രതിപക്ഷബഹുമാനം പുലർത്തുന്നവയാണു വക്കാരിയുടെ അഭിപ്രായങ്ങൾ. എങ്കിലും വായനക്കാരെ കൺഫ്യൂസ് ചെയ്യിക്കാൻ പദങ്ങളെക്കൊണ്ടു പന്താടുന്നതും ഒരു വാക്കിനു് ഒമ്പതും അമ്പതും വാക്കെഴുതുന്നതും വക്കാരിയുടെ സ്റ്റൈലാണെന്നതു സമ്മതിക്കുന്നു.</em><br /><br />കാരണം<br /><br /><em>“വക്കാരിമഷ്ടാ, വാക്കാലരിഷ്ടം തീർക്കുന്നു നീ!” എന്നു പണ്ടു വിശ്വപ്രഭ പ്രശംസിച്ച ഒരു ശൈലിയുണ്ടു വക്കാരിക്കു്. വാക്കുകളെ രസകരമായ രീതിയിൽ മുറിക്കുകയും ഒന്നാക്കുകയും അതുപോലെയുള്ള മറ്റു വാക്കുകൾ ഉപയോഗിക്കുകയും ചില വാക്കുകൾ ആവർത്തിക്കുകയും മറ്റിടങ്ങളിൽ നിന്നു ക്വോട്ട് ചെയ്യുകയും ഒക്കെ ചെയ്തു് വായന രസകരമാക്കുന്ന അനുപമമായ ഒരു ശൈലി. സാഹിത്യത്തിൽ വി. കെ. എൻ., ബഷീർ, മലയാറ്റൂർ തുടങ്ങിയവർക്കു സ്വന്തമായ ശൈലിയുണ്ടായിരുന്നതു പോലെ, ബ്ലോഗുലകത്തിൽ വക്കാരിക്കും ഇങ്ങനെ ഒരു ശൈലിയുണ്ടു്. ആ ശൈലിയുടെ ഒരു ആരാധകനാണു ഞാൻ. അതിനെയാണു സി കൊഞ്ഞനം കുത്തൽ എന്നു വിളിച്ചതു്.</em><br /><br />എന്നാലോ<br /><br /><em>ഞാൻ പറഞ്ഞതു്, ദാ ഇവിടെത്തന്നെ ഞാൻ മുകളിൽ പറഞ്ഞതു പോലെ ചെറിയ കാര്യത്തെ പർവ്വതീകരിക്കുന്ന സ്വഭാവത്തെപ്പറ്റിയാണു്. ശൈലിയിലെ കൊഞ്ഞനം കുത്തലല്ല, ആശയത്തിലെ കൊഞ്ഞനം കുത്തലാണു ഞാൻ ഉദ്ദേശിച്ചതു്. വക്കാരി മാത്രമല്ല ഇത്തരം കൊഞ്ഞനം കുത്തലുകൾ നടത്തുന്നതു്. രാഷ്ട്രീയം, മതം, ശാസ്ത്രം തുടങ്ങിയവ ചർച്ച ചെയ്യുന്ന പല ബ്ലോഗുകളിലും ഇത്തരം ആർജ്ജവമില്ലാത്ത കൊഞ്ഞനം കുത്തലുകൾ ധാരാളം കാണാറുണ്ടു്. അവർക്കാർക്കും വക്കാരിയുടെ ശൈലിയില്ല. വക്കാരി എഴുതുന്ന 100% കമന്റുകളിലും ശൈലി തെളിഞ്ഞുകാണാമെങ്കിലും ഈ കൊഞ്ഞനം കുത്തൽ കാണാറില്ല. വക്കാരിക്കു വിയോജിപ്പുള്ള കാര്യങ്ങളിലാണു് ഇതു പ്രകടമായി കാണുക.</em><br /><br /><strong>വ്യത്യാസം മനസ്സിലായല്ലോ.</strong><br /><br />സാഹിത്യത്തില്‍ വീക്കേയെന്നും മലയാറ്റൂരിനും ബഷീറിനും സ്വന്തമായി ശൈലിയുണ്ടായിരുന്നതുപോലെ, ബ്ലോഗില്‍ സ്വന്തമായി ഒരു കൈലിയുള്ള വക്കാരിയുടെ ആ കൈലീശേഖരത്തില്‍ നിന്ന്, കൊഞ്ഞനം കുത്തലും കുത്തലം കൊഞ്ഞലും കൊഞ്ചിക്കുഴയലും കിറ്റക്സും എംസീയാറും എല്ലാമുള്‍പ്പെട്ട ആ മഹത്തായ കൈലീശേഖരത്തില്‍ നിന്ന് ചർച്ച ചെയ്യുന്ന വിഷയത്തിലെ താരതമ്യേന അപ്രസക്തമായ ഒരു ഭാഗമെടുത്തു് അതിനെ പർവ്വതീകരിച്ചു് ബാക്കിയുള്ള ചർച്ചകളുടെ ആകെത്തുകയേക്കാളും കൂടുതൽ അതിനെപ്പറ്റി എഴുതി അതൊരു വലിയ കാര്യമാണെന്നു തോന്നിപ്പിച്ചു്, പിന്നെയുള്ള കമന്റുകളിലും അതിനെ ആവർത്തിച്ചു് ആവർത്തിച്ചു് വായനക്കാരന്റെ തലയിൽ അതുമാത്രം അടിച്ചേൽ‌പ്പിക്കുകയും ബാക്കിയുള്ളവയെ മറക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ആ ടെക്നിക് ഫില്‍റ്റര്‍ ചെയ്ത് എന്റെ കൈലി മാത്രം ആരാധിക്കാന്‍ കഴിയുന്ന ആ കഴിവുണ്ടല്ലോ, അതിനെയാണ് നമ്മള്‍ നമിക്കേണ്ടത്.<br /><br /><a href="http://malayalam.usvishakh.net/blog/archives/376#comment-6627">മുതുകു നേരെയാവാൻ അതിനു ശേഷം ചക്രാസനം കൂടി ചെയ്താൽ മതി</a><br /><br /><br /><strong>പരസ്യം</strong><br /><br />നിങ്ങള്‍ക്ക് ജീവിതത്തില്‍ എന്തെങ്കിലും മറക്കണമെന്ന് തോന്നുന്നുണ്ടോ? വരൂ, ഒരു പോസ്റ്റിടൂ. ഞാന്‍ വന്ന് നിങ്ങള്‍ ചർച്ച ചെയ്യുന്ന വിഷയത്തിലെ താരതമ്യേന അപ്രസക്തമായ ഒരു ഭാഗമെടുത്തു് അതിനെ പർവ്വതീകരിച്ചു് ബാക്കിയുള്ള ചർച്ചകളുടെ ആകെത്തുകയേക്കാളും കൂടുതൽ അതിനെപ്പറ്റി എഴുതി അതൊരു വലിയ കാര്യമാണെന്നു തോന്നിപ്പിച്ചു്, പിന്നെയുള്ള കമന്റുകളിലും അതിനെ ആവർത്തിച്ചു് ആവർത്തിച്ചു് നിങ്ങളുടെ സോഫ്റ്റ് തലയിൽ അതുമാത്രം ഞാന്‍ പ്രത്യേകം ഡിസൈന്‍ ചെയ്ത ചുറ്റിക വെച്ച് അടിച്ചേൽ‌പ്പിച്ച് ബാക്കിയുള്ളതെല്ലാം മറക്കാൻ ഞാന്‍ പ്രേരിപ്പിക്കാം. ഈ അമൂല്ല്യ ടെക്നിക് അറിയാവുന്ന, ലോക ബ്ലോഗിംഗ് ഫെഡറേഷനിലെ ഏക വ്യക്തി ഞാന്‍. വരൂ, ഇരിക്കൂ, ഒരു ചായ കുടിക്കൂ.<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/19023225-1721410327694974684?l=nilavathekozhi.blogspot.com'/></div>വക്കാരിമഷ്‌ടാhttp://www.blogger.com/profile/18036988817546568969noreply@blogger.com14tag:blogger.com,1999:blog-19023225.post-17275430784237996782009-03-15T14:38:00.004+09:002009-03-15T15:59:16.591+09:00രാഷ്ട്രീയ പ്രഭുദേവ അഥവാ പൊന്നുനാനിപൊന്നാനിയ്ക്ക് വേണ്ടിയുള്ള സീപ്പീയെമ്മിന്റെയും സീപ്പീയൈയ്യുടേയും അങ്കം കണ്ട് പൊന്നാനിക്കാരൊക്കെ ചിരിക്കുകയാണെന്ന് ഏതോ ഒരു പൊന്നാനിക്കാരന്‍ എവിടെയോ പറഞ്ഞു.<br /><br />പക്ഷേ പൊന്നാനിക്കാരെ നോക്കി ബാക്കി നാട്ടുകാര്‍ എന്ന് ചിരിക്കുന്നുവോ, ബാക്കി നാട്ടുകാരുടെ ആ സഹതാപച്ചിരി എന്ന് പൊന്നാനിക്കാര്‍ക്ക് മനസ്സിലാകുമോ അന്ന് നാട് പൊന്നാകും.<br /><br />പൊന്നാനിയില്‍ പൊതുസമ്മതന്‍ എന്തുകൊണ്ട് മുസ്ലിങ്ങള്‍ മാത്രം?<br /><br />തീര്‍ച്ചയായും മുസ്ലിങ്ങളുടെ പ്രാതിനിധ്യം ശരിയായ രീതിയിലും ശരിയായ അര്‍ത്ഥത്തിലും ശരിയായ തോതിലും പാര്‍ലമെന്റില്‍ വേണം. മുസ്ലിങ്ങളുടെ മാത്രമല്ല, എല്ലാ മതവിഭാഗങ്ങളുടെയും പ്രാ‍തിനിധ്യം പാര്‍ലമെന്റില്‍ വേണം. ജീവനില്‍ മതമില്ലായിരിക്കും, പക്ഷേ ഇന്ത്യയില്‍ മതം ഒരു റിയാലിറ്റി തന്നെയാണ്. പക്ഷേ മുസ്ലിങ്ങളെ മുസ്ലിങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന മുസ്ലിങ്ങളുടെ പ്രാതിനിധ്യത്തെക്കാള്‍ നല്ലതല്ലേ അങ്ങിനെയല്ലാത്ത ഒരു പ്രാതിനിധ്യം? <br /><br />എന്തുകൊണ്ട് പൊന്നാനിയില്‍ ഒരു പൊതുസമ്മതന്‍ അമുസ്ലിമായിക്കൂടാ- ക്രിസ്ത്യാനിയോ ഹിന്ദുവോ സവര്‍ണ്ണനോ അവര്‍ണ്ണനോ ആരെങ്കിലും?<br /><br />എന്തുകൊണ്ട് തിരുവനന്തപുരത്തുകാര്‍ക്ക് ഒരു മുസ്ലിം പ്രാതിനിധ്യം കൊടുത്തുകൂടാ?<br /><br />ഇത്രയും നാള്‍ ഓര്‍ത്തത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ എന്തൊക്കെ മതേതരത്വം പറഞ്ഞാലും ഇലക്ഷന്‍ വരുമ്പോള്‍ വോട്ട് ബാങ്ക് നോക്കി പൊന്നാനിയില്‍ മുസ്ലിമിനെയും എറണാകുളത്ത് ലത്തീനിയെയും തിരുവനന്തപുരത്ത് ഹിന്ദുവിനെയുമൊക്കെ മത്സരിപ്പിക്കുന്നതാണ് പ്രശ്നമെന്ന്. പക്ഷേ പ്രശ്നം പാര്‍ട്ടിയുടേതല്ല-നാട്ടുകാരുടെ തന്നെയാണെന്ന് ഇപ്പോള്‍ മനസ്സിലാവുന്നു. <br /><br />പൊന്നാനിയില്‍ കേരളത്തിന് മൊത്തം പൊതുസമ്മതനായ ഒരൊറ്റ അമുസ്ലിമും ഇല്ലാഞ്ഞിട്ടാവില്ല, പക്ഷേ മുസ്ലിമിനെ പൊന്നാനിക്കാര്‍ വോട്ട് ചെയ്യൂ- അപ്പോള്‍ പിന്നെ പാര്‍ട്ടിക്കാര്‍ എന്ത് ചെയ്യും? അവര്‍ മുസ്ലിമിനെ തന്നെ നിര്‍ത്തും. അപ്പോള്‍ പൊന്നാനിക്കാരുടെ രാഷ്ട്രീയ പ്രബുദ്ധതയ്ക്കനുസരിച്ച് പൊന്നാനിയില്‍ പൊതുസമ്മതനുണ്ടാവും. <br /><br />ആദ്യ പൊതുസമ്മതന്‍ രണ്ടത്താണി, പിന്നത്തെ മനസമ്മതം കുഞ്ഞാമു, പൊതുസമ്മതന്മാരില്‍ പൊതുവായ സമ്മതന്‍ അവസാനം കമല്‍. എല്ലാവര്‍ക്കും പൊതുവായുള്ളത് ഒന്ന് മാത്രം-മതം. അപ്പോള്‍ പൊന്നാനിയില്‍ പൊതുവായുള്ള സമ്മതം മതം മാത്രം. രാഷ്ട്രീയക്കാര്‍ പൊന്നാനിക്കാരെ ശരിയായി തന്നെ പഠിച്ചിരിക്കുന്നു- അങ്ങിനെയല്ല എന്ന് പൊന്നാനിക്കാര്‍ തെളിയിക്കാത്തിടത്തോളം കാലം. ഇത്രയും നാള്‍ കമലിനെ ഒരു സംവിധായകനായേ കണ്ടിരുന്നുള്ളൂ. <a href="http://parajithan.blogspot.com/2009/02/blog-post.html">ഇതിനു</a> ശേഷവും കമല്‍ പൊന്നാനിയിലെ മുന്നാം പൊതുസമ്മതനായതിനു ശേഷവും ഇനി മുതല്‍ അദ്ദേഹത്തെ ഒരു സംവിധായകനായും അതിനു പുറമെ ഒരു മുസ്ലിം സംവിധായകനായും അതിനുമതിനും പുറമെ ഒരു മുസ്ലിമായും കാണേണ്ടിയിരിക്കുന്നു. എന്തൊരു പാട്...<br /><br />അര നൂറ്റാണ്ടായി കേരളത്തില്‍ മതേതരത്വം പ്രസംഗിക്കുന്നവരൊക്കെ അവരുടെ പ്രസംഗങ്ങള്‍ എത്രമാത്രം ഇഫക്ട് നാട്ടുകാരില്‍ ഉണ്ടാക്കിയെന്ന് അറിയണമെങ്കിലെ ബെസ്റ്റ് ഉദാഹരണമാണ് പൊന്നാനിയിലെ പൊതുമതസമ്മതനായുള്ള പാര്‍ട്ടിക്കാരുടെ ഓട്ടം. ബീജേപ്പീയും അങ്ങിനെതന്നെയല്ലേ എന്നൊന്നും ചോദിക്കരുത്. പരാമര്‍ശം മതേതരപാര്‍ട്ടികളും മതേതര ജനവുമാണ്. പ്രശ്നം പാര്‍ട്ടിയുടേതുമല്ല, നാട്ടുകാരുടേതാണ്. ഇപ്പുറത്ത് ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരും അപ്പുറത്ത് ഒരു മുസ്ലിമുമാണെങ്കില്‍ പൊന്നാനിക്കാര്‍ ആരെ ജയിപ്പിക്കും എന്നിടത്തിരിക്കും നമ്മുടെ മതേതര തലവിധി. അല്ലെങ്കില്‍ നല്ലപേരുള്ള ഏതെങ്കിലും അമുസ്ലിം.<br /><br />അതൊക്കെ വെച്ച് നോക്കുമ്പോള്‍ തികച്ചും മതേതരരാണ് കോട്ടയത്തെ (സ്ലം ഡോഗ് ) മില്ല്യന്‍ നായേഴ്സ്. നല്ല ഒന്നാന്തരം നായരായ സുരേഷ് കുറുപ്പ് ഉണ്ടെങ്കിലും ഇപ്രാവശ്യം നായര്‍ക്കാനില്‍നിന്നുള്ള ഇടഞ്ഞ ലേഖനപ്രകാരം കോട്ടയം നായേഴ്സ് ഒന്നടങ്കം പൊന്നുമാണിയുടെ കുഞ്ഞുമാണിക്കേ കുത്തൂ. എന്തൊക്കെയായാലും എങ്ങിനെയൊക്കെയായാലും ലെവന്‍ നമ്മുടെ ജാതിയല്ലേ എന്നുള്ള ചാഞ്ചല്യമോ വാത്സല്യമോ മില്ല്യന്‍ നായേഴ്സ് കാണിക്കില്ല. നമുക്ക് രണ്ട് പ്രയോജനം ആരെക്കൊണ്ടുണ്ടാവുമോ അവര്‍ക്ക് കുത്തും- അത് നായരായാലും കൊള്ളാം, ക്രിസ്ത്യാനിയായാലും കൊള്ളാം. സോ സിമ്പില്‍ പ്രാക്റ്റിക്കലേതരത്വം. <br /><br />---------------------------------------------------------------------------------<br /><br />ഒറ്റയ്ക്ക് നിന്നാല്‍ അഞ്ചോട്ട് തികച്ചുകിട്ടാ‍ത്ത പാര്‍ട്ടിയാണ് സീപ്പീഐയ്യേ, അവരില്ലെങ്കിലും ഒരു ചുക്കുമില്ല, തൂത്തുകള അവരെ എന്നൊക്കെയാണ് സീപ്പീയം തീവ്രവാദികളുടെ പ്രചരണം. <br /><br />എങ്കില്‍ പിന്നെ സീപ്പീയൈ ഉള്‍പ്പടെയുള്ള ഈ ഈര്‍ക്കില്‍ കക്ഷികളെ ഇപ്രാവശ്യമെങ്കിലും തൂത്ത് കളഞ്ഞിട്ട് ഒറ്റയ്ക്ക് മത്സരിച്ചുകൂടേ- സീപ്പീയെമ്മിന്റെ ശക്തി തെളിയിക്കുകയുമാവാം, ഈര്‍ക്കിലുകളൊക്കെ ഒരു പാഠം പഠിക്കുകയും ചെയ്യും. ഇതിപ്പം അവര്‍ ഈര്‍ക്കിലാണ് താനും-എന്നാല്‍ അവരെയൊട്ട് തള്ളുകയുമില്ല. ഇതെന്തിര്?<br /><br />എന്തായാലും വെളിയം ഭാര്‍ഗ്ഗവന്റെ വികാരപ്രകടനത്തെക്കാള്‍ വളരെയധികം മെച്ചവും പക്വവുമായിരുന്നു പിണറായി വിജയന്റെ പത്രസമ്മേളനം. കാലാകാലങ്ങളായി സീപ്പീയൈ മത്സരിച്ചുകൊണ്ടിരിക്കുന്ന മണ്ഡലമാണ് പൊന്നാനി. സമ്മതിച്ചു. പക്ഷേ ഹലോ മിസ്റ്റര്‍ വെളിയം, ജയമല്ല, മത്സരിക്കുക എന്നതാണ് പ്രധാനം എന്ന തത്വമൊക്കെ ഒളിമ്പിക്സില്‍. കാലാകാലങ്ങളായി മത്സരിച്ചത് ഓക്കേ, പക്ഷേ കാലാകാലങ്ങളായി എത്രകാലം പൊന്നാനിയില്‍ വെന്നിക്കൊടി പാറിച്ചു, സീപ്പീയൈ, എന്നതാണല്ലോ ഇലക്ഷനില്‍ ഏറ്റവും പ്രധാനം. അതാണല്ലോ പിണറായിയും പറഞ്ഞത്.<br /><br />എല്ലാപ്രാവശ്യവും ഇടതുമന്ത്രിസഭയില്‍ നല്ലഭരണം കാഴ്ചവെക്കുന്നവര്‍ സീപ്പീയൈക്കാരായിരുന്നു എന്നതായിരുന്നു എന്റെ ഒരു അപക്വനിരീക്ഷണം. പക്ഷേ ഇപ്രാവശ്യം അത് മാത്യു.റ്റി. തോമസും പ്രേമചന്ദ്രനും മോന്‍സ് ജോസഫും തോമസ് ഐസക്കുമായിപ്പോയി. <a href="http://parajithan.blogspot.com/2009/02/blog-post.html">ഇതിനു</a> ശേഷം എല്ലാം വര്‍ഗ്ഗീയമായതുകാരണം, ആ നാലുപേരില്‍ മൂന്നുപേരും മന്ത്രിമാരുമാണ് സര്‍വ്വോപരി കൃസ്ത്യാനികളുമാണ്. പുല്ല് :) <br /><br />പക്ഷേ ഒരു ആശ്വാസമുള്ളത് ജനങ്ങളുടേതല്ലാത്ത ദള്‍ മാത്യു റ്റി. തോമസിനെയും ആരുടെ എസ്.പി? പ്രേമചന്ദ്രനെയും ഏത് നിമിഷവും പിന്‍‌വലിക്കാം എന്നുള്ളത് മാത്രം.<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/19023225-1727543078423799678?l=nilavathekozhi.blogspot.com'/></div>വക്കാരിമഷ്‌ടാhttp://www.blogger.com/profile/18036988817546568969noreply@blogger.com8tag:blogger.com,1999:blog-19023225.post-38130439684947353452009-03-03T01:24:00.006+09:002009-03-03T03:00:18.353+09:00ചേരിപ്പട്ടിക്കോടിപതി“സ്ലം ഡോഗ് മില്ല്യന്‍ നായേഴ്സ് എന്ന സിനിമകൊണ്ട് സം ഡോഗ്‌സ് ഹാവ് ബിക്കം മില്ല്യനേഴ്സ് എന്നതിനപ്പുറം എന്തിര്?”<br /><br />“എന്തിര്? ഇന്നലെ പുത്തരിക്കണ്ടത്ത് കണ്ട മില്ല്യന്‍ നായേഴ്സോ? ലെവരൊക്കെ ചേരിക്കാരാണോ?”<br /><br />“ലെതല്ലെന്ന്... ആ പടം-ചേരിപ്പട്ടിക്കോട്ടിപ്പത്തി”<br /><br />“ലോ...ലെത്...എന്തിരെന്നോ, ആ സിനിമയില്ലുള്ളതെല്ലാം ഇന്ത്യയിലില്ലേ? ആ സിനിമയില്ലില്ലാത്തതെന്തെങ്കിലും ഇന്ത്യയില്‍ ഉണ്ടോ? ഇന്ത്യയില്‍ ചേരിയില്ലേ, ചേരിയില്‍ ലഹളയില്ലേ? ലഹളയില്‍ കലപിലയില്ലേ? കലപിലയില്‍ പിള്ളേരില്ലേ? പിച്ചക്കാരില്ലേ, കണ്ണില്ലേ, കുത്തില്ലേ, കോമയില്ലേ?”<br /><br />“തന്നെ തന്നെ...ഇതെല്ലാം ഇന്ത്യയിലുണ്ട്, എന്നാലും ഇത് മാത്രമാണോ ഇന്ത്യ?“ <br /><br />“എന്തിരിന്? ചുമ്മാ സ്യൂഡോ ആവാതെ? ഇതൊക്കെ തന്നെ ഇന്ത്യ... ഇന്ത്യാവിലുള്ളതിന്റെ പത്തിലൊന്ന് പോലും ഇതിലില്ലല്ലോ? പിന്നെന്തിര്?”<br /><br />“ലെന്നാലും...“<br /><br />“എന്തോന്ന്? ചേരിചേരാനയമൊക്കെ പോയില്ലേ? പിന്നെന്തിനീ ചേരിതിരിവ്? ഒരു തിരിവും വേണ്ട, ഇന്ത്യയില്‍ ചേരിയുണ്ട്, ആ ചേരിയില്‍ ലഹളയുണ്ട്, അപ്പിയുണ്ട്, അമേധ്യമുണ്ട്, കലപിലയുണ്ട്, മാഫിയാ ശശിയുണ്ട്. അതൊക്കെ അംഗീകരിക്കാന്‍ വയ്യാത്തവര്‍ക്ക് സായിപ്പ് ഇതൊക്കെ ഇങ്ങിനെ പച്ചയ്ക്കും മഞ്ഞയ്ക്കും കാവിക്കും ചുവപ്പിച്ചുമൊക്കെ കാണിച്ചപ്പോള്‍ ചൊറിഞ്ഞായിരിക്കും. ലെവനൊക്കെ കറങ്ങുന്ന കസേരയിലിരുന്ന് ചേരിചേരാനയത്തെപ്പറ്റിയും ചേരിയെപ്പറ്റിയുമൊക്കെ ഘോരഘോരിക്കും. പക്ഷേ ആ ചേരിയുടെ നാലയലോക്കത്തേക്ക് ലെവനൊന്നും പോകൂല്ല. മമ്മൂട്ടിപ്പടത്തില്‍ മുരളി കൊച്ചിന്റെ മൂക്കള പിഴിഞ്ഞിട്ട് ലൈഫ് ബോയിയില്‍ കൈമുക്കിയിരുന്നതോര്‍ക്കുന്നില്ലേ. ലാ ടൈപ്പ്.”<br /><br />“എന്നാപ്പിന്നെ പോകാമല്ലേ?“<br /><br />“ലെങ്ങോട്ട്?“<br /><br />“അടുത്ത ഹോളിഡേ ധാരാവിയിലാക്കാമല്ലേ. ഒരാഴ്ച അവിടെ ഏതെങ്കിലും കുടിലില്‍ ഹോം സ്റ്റേ...”<br /><br />--------------------------------------------------------------------------------<br /><br />“ഹല്ലാ ഈ ധാരാവിയിലൊക്കെ ഇങ്ങിനെതന്നെയാണോ?“<br /><br />“എന്തോന്നിന് സമശയം? ധാരാവി മാത്രമല്ല ഏത് ചേരിയിലും ഇതൊക്കെത്തന്നെ. അപ്പിക്കുഴിയില്‍ പിള്ളേര്‍ വീണുകളിക്കും, ലഹള കഴിഞ്ഞൊട്ട് വിശ്രമിക്കാന്‍ പോലും സമയമില്ല, പിള്ളേരുണ്ടോ, കണ്ണ് കുത്തിപ്പൊട്ടിച്ചത് തന്നെ. മൊത്തം മാഫിയ...”<br /><br />“അപ്പോള്‍ ധാരാവിയില്‍ നേരാംവണ്ണം ജീവിക്കുന്ന ആരുമില്ലേ?”<br /><br />“ഈ നേരാംവണ്ണം ജീവിതമ്മെന്ന കണ്‍‌സെപ്റ്റ് തന്നെ പണമുള്ളവനും സവര്‍ണ്ണനും കൂടി ചേര്‍ന്ന് തീരുമാനിച്ച ഒരു സംഗതിയല്ലേ... ലെവന്മാരുടെ ജീവിതം മാത്രം നേരാംവണ്ണം, അല്ലാത്തതൊക്കെ പോക്ക് എന്നങ്ങിനെയാക്കിമാറ്റി. ചേരിയെന്ന് പറഞ്ഞാല്‍ ഇതൊക്കെ തന്നെ. മൊത്തം മാഫിയ. ഇടി, വെടി, കത്തി, തോക്ക്, കുത്ത്, ആകപ്പാടെ ചളം”<br /><br />“എങ്ങിനെ മനസ്സിലായി?”<br /><br />“മില്ല്യന്‍ നായേഴ്സ് കണ്ടില്ലായിരുന്നോ?”<br /><br />“ഓ...“<br /><br />“അമേരിക്കയില്‍ മൊത്തം ലഹളയാണെന്നും തോക്കാണെന്നും വെടിയാണെന്നും, ഒരുത്തനും ഒരു ബോധവുമില്ലാതെ നടപ്പാണെന്നും നാഴികയ്ക്കും കയ്‌പില്ലാതെയും ഡൈവോഴ്സും ഡിവോഴ്സും ഡ്രൈവിംഗുമാണെന്നുമൊക്കെ ഇങ്ങ് കോത്താഴത്തിരുന്ന് നമുക്കെങ്ങിനെ പിന്നെ പിടികിട്ടി?”<br /><br />“എങ്ങിനെ കിട്ടി, പിടി?”<br /><br />---------------------------------------------------------------------------------<br />“ചേരിപ്പട്ടിക്കോടിപതിയെപ്പറ്റിയുള്ള അഭിപ്രായം?”<br /><br />“ഒട്ടും ബോറഡിച്ചില്ല, ചില സീനുകളിലൊക്കെ അസ്വാഭാവികത മുഴച്ച് നിന്നതുപോലെ തോന്നി. വേറേ ചില സീനുകളില്‍ അവ വീര്‍ത്തു നില്‍‌ക്കുകയായിരുന്നു. ഇന്ത്യയില്‍ സംഭവിക്കുന്ന കാര്യങ്ങളൊക്കെത്തന്നെയല്ലേ എന്ന് ചോദിച്ചാല്‍, ആണെന്ന് തന്നെ പറയാം-കൊച്ചപ്പിക്കുഴിയില്‍ വീഴുന്നതും മറ്റും ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും. ഭിക്ഷാടനമാഫിയ ഉണ്ടെന്ന് തന്നെയാണ് വായിച്ചറിഞ്ഞതില്‍ നിന്നും മനസ്സിലാക്കിയത്. കണ്ണ് കുത്തിപ്പൊട്ടിച്ച വാര്‍ത്തകളൊക്കെ പത്രങ്ങളിലൂടെ വായിച്ചിട്ടുണ്ട്. വര്‍ഗ്ഗീയ ലഹളകള്‍ എന്തായാലും ഉണ്ട്. എങ്കിലും അതുപോലൊരു ജമാല്‍ മാലിക്ക് യഥാര്‍ത്ഥത്തില്‍ ഏവിടെയെങ്കിലും ഉണ്ടാവുമോ എന്ന് ചോദിച്ചാല്‍... ജയ് ഹോ സീനിലെ ഡാന്‍സ് റൊമ്പ്ര പിടിച്ചു”<br /><br />“റസൂല്‍ പൂക്കുട്ടിക്കും റഹ്‌മാനും ഓസിന് കാറ് കിട്ടിയതിനെക്കുറിച്ച്?”<br /><br />“റസൂല്‍ എന്നൊരു പൂക്കുട്ടി ഈ ലോകത്തുണ്ടെന്ന് അറിഞ്ഞത് ഈ പടത്തിന് ശേഷം. റഹ്‌മാന്‍ നമ്മുടെ ഡിയര്‍ മാനല്ലേ, മയിലല്ലേ (എല്ലാ പാട്ടുകളും ഇഷ്ടമല്ലെങ്കിലും ചിലതൊക്കെ പെരുത്തിഷ്ടം-കറുത്തമ്മ ഉദഹരണ്‍)“<br /><br />“അതേ അറിഞ്ഞില്ലേ, അങ്ങിനെ ഓസിനൊന്നും പരിപാടി പറ്റില്ല”<br /><br />“ലെന്നാലിന്നാ, എഴുതി തയ്യാറാക്കിയ അനുന്മാദന പ്രസംഗം:<br /><br />ഓസ്‌കാര്‍ അവാര്‍ഡ് കിട്ടിയ ഇന്ത്യക്കാരും സര്‍വ്വോപരി മുസ്ലിങ്ങളുമായ, ഭീകരവാദികളല്ലാത്ത, മുസ്ലിമായ റസൂല്‍ പൂക്കുട്ടിക്കും മുസ്ലിമായ ഏയാര്‍ റഹ്‌മാനും എന്റെ അഭിനന്ദനങ്ങള്‍. എല്ലാ ഇന്ത്യക്കാരും സര്‍വ്വോപരി മുസ്ലിങ്ങളും ഈ നേട്ടത്തില്‍ സന്തോഷിക്കേണ്ടതാകുന്നു, സന്തോഷിപ്പുമാറാകാന്നു, സന്തോഷിച്ചുകൊണ്ടേയിരിക്കേണ്ടതാകുന്നു...”<br /><br />പൂക്കുട്ടിയുടെ ആത്മവിശ്വാസത്തോടെയുള്ള, ഞഞ്ഞാപിഞ്ഞാ സ്റ്റൈലിലല്ലാത്ത, ജാഡയില്ലാത്ത, ആ മറുപടി പ്രസംഗവും, പിന്നെ സ്ലം ഡോഗ് ടീസ് എല്ലാവരും കൂടി വന്ന് ബെസ്റ്റ് സിനിമയ്ക്കുള്ള ഓസ്‌കാര്‍ വാങ്ങിച്ചതും ആ അവാര്‍ഡ് ദാനച്ചടങ്ങിലെ ബെസ്റ്റ് മൊമന്റ്സ് ആയി തോന്നി.<br /><br />----------------------------------------------------------------------------<br /><br />“അല്ലാ ശരിക്കും ഇത്രയ്ക്കും ചര്‍ച്ചിക്കാന്‍ മാത്രം എന്താണ് കാര്യം”<br /><br />“ആര്‍ക്കറിയാം. ഇന്ത്യയെ ഇന്ത്യക്കാര്‍ ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്തും സായിപ്പ് ലോകത്ത് മൊത്തവും ഇതിന് മുന്‍പും കാണിച്ചിട്ടുണ്ട്. അത് കാശുണ്ടാക്കാനാണോ, ആവിഷ്കാരത്തിന്റെ അനുഭൂതിയില്‍ ആറാടാനാണോ എന്നൊക്കെ അതിനൊക്കെ ഇറങ്ങിയവര്‍ക്കറിയാം. പടം പിടിച്ച സായിപ്പിനോട് തന്നെ ചോദിക്കണം-“ആക്ക്‍ച്ചുവല്ലീ, എന്തായിരുന്നു സായിപ്പേ താങ്കളുടെ ഉദ്ദേശം?”. അയാള്‍ എന്ത് പറയുന്നോ അത് തന്നെ ഉദ്ദേശം. പിന്നെ നമുക്ക് വേറേ പണി ധാരാളമുള്ളതുകാരണം ഇങ്ങനെയൊക്കെ ചര്‍ച്ചിക്കുന്നു, ബ്ലോഗുന്നു, നേരം നേരാംവണ്ണം ഉപയോഗിക്കുന്നു. സായിപ്പ് ഈ സമയത്ത് അടുത്ത പടത്തെപ്പറ്റി ചിന്തിക്കുന്നു, പടം പിടിക്കുന്നു, വിറ്റ് കാശാക്കുന്നു”<br /><br />“ഈ പടത്തോടുകൂടി ധാരാവിയൊക്കെ ഷാങ്കായിയായി മാറുമെന്നൊക്കെ കേള്‍ക്കുന്നു”<br /><br />“നാടോടിക്കാറ്റ് കണ്ടില്ലായിരുന്നോ...? ഇന്ത്യയെന്ന് പറഞ്ഞാല്‍ ധാരാളം ധാരാവിയും അവിടുത്തെ അപ്പിയും അപ്പിക്കുഴിയും മാഫിയാ ശശിയുമൊക്കെ ചേര്‍ന്നത് തന്നെ. ഇതൊക്കെ ഇല്ലാതായാല്‍ ഇന്ത്യ ഷാങ്കായിയും ഷാന്‍ ഹോസേയുമൊക്കെയാവില്ലേ? അതുകൊണ്ടല്ലേ ഞങ്ങള്‍ ചേരികളെപ്പറ്റി ഘോരഘോരം പ്രസംഗിക്കുക മാത്രം ചെയ്യുന്നത്. അതിന്റെ അടുത്തുകൂടെ പോയിപ്പോലും ആ ചേരികളുടെ പവിത്രത ഞങ്ങളായിട്ട് കളയില്ല”<br /><br />“അപ്പോള്‍ ഒരു കൂട്ടര്‍ കസേരയില്‍ ചാരിക്കിടന്ന് ചേരികളെപ്പറ്റി പ്രസംഗിക്കും. രണ്ടാം കൂട്ടര്‍ ചേരിയില്‍ ക്യാമറയോടിച്ച് ചേരികളെ കാണിക്കും. മൂന്നാം കൂട്ടര്‍ കസേരയില്‍ ചാരിക്കിടന്ന് രണ്ടാം കൂട്ടര്‍ ചേരിയിലോടിനടന്ന് ചേരികാണിച്ചതിനെപ്പറ്റി തര്‍ക്കിക്കും. നാലാം കൂട്ടര്‍ കസേരയില്‍ ചാരിക്കിടന്ന് രണ്ടാം കൂട്ടര്‍ ചേരിയിലോടിനടന്ന് ചേരികാണിച്ചതിനെപ്പറ്റി മൂന്നാം കൂട്ടര്‍ കസേരയില്‍ ചാരിക്കിടന്ന് തര്‍ക്കിച്ചതിനെപ്പറ്റി തര്‍ക്കിക്കും. അഞ്ചാം കൂട്ടര്‍...“<br /><br />“ലെത് ഞാന്‍ തന്നെ...നിര്‍ത്തീട്ട് പോഡേ”<br /><br /><br /><em>നാടോടുമ്പോള്‍ ചേരയുടെ നടുക്കഷണം തിന്നോണ്ടിരുന്നാല്‍ പോരാ, വിലങ്ങനെ തന്നെ ക്രോസ് കണ്ട്രി നടത്തണമെന്നാണല്ലൊ.</em><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/19023225-3813043968494735345?l=nilavathekozhi.blogspot.com'/></div>വക്കാരിമഷ്‌ടാhttp://www.blogger.com/profile/18036988817546568969noreply@blogger.com5tag:blogger.com,1999:blog-19023225.post-80351742842107124652009-02-21T15:14:00.005+09:002009-02-21T15:45:07.546+09:00വീസീമാര്‍ ഓഫീസ് വാണീടാത്ത നാട്<em>നിര്‍ഭാഗ്യവശാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരളത്തിലെ ഒരു സര്‍വ്വകലാശാലയുടെ വൈസ് ചാന്‍‌സലര്‍ക്ക് വേണ്ടത് അക്കാഡമിക് മികവോ, ഭരണനൈപുണ്യമോ, ദീര്‍ഘവീക്ഷണമോ ഉള്‍ക്കാഴ്ചയോ ഒന്നുമല്ലല്ലോ. ഡോക്ടര്‍ ഗംഗന്‍ പ്രതാപിനെയെങ്കിലും സര്‍വ്വകാലാ‍ശാലയിലെ ജീവനക്കാരും വിദ്യാര്‍ത്ഥികളും അതിനെക്കാളുമുപരി നാട്ടിലെ രാഷ്ട്രീയക്കാരും അംഗീകരിക്കട്ടെ, സ്വന്തമായും സ്വതന്ത്രമായും ഭരിക്കാന്‍ അദ്ദേഹത്തെ അനുവദിക്കട്ടെ.</em><br /><br />Sunday, December 16, 2007 ന് ശ്രീ ബീ.ആര്‍.പി ഭാസ്കറിന്റെ <a href="http://malayalamvaayana.blogspot.com/2007/12/cusat.html">ബ്ലോഗിലിട്ട കമന്റിന്റെ </a>ആദ്യഭാഗം.<br /><br />എന്തായാലും വിചാരിച്ചതുപോലെ അതും സംഭവിച്ചു (അറം പറ്റിയതല്ലാതിരിക്കട്ടെ). ഡോ. ഗംഗന്‍ പ്രതാപും പണി നിര്‍ത്തി പോകാന്‍ തീരുമാനിച്ചു. മാധ്യമങ്ങളില്‍ വരുന്നതെല്ലാം അപ്പടിതന്നെ വിശ്വസിക്കാമെന്നുള്ളതുകൊണ്ട് (ശ്രീ ബീ.ആര്‍.പി ഭാസ്കറിന്റെ <a href="http://malayalamvaayana.blogspot.com/2008/11/blog-post_03.html">ഈ പോസ്റ്റ് </a>തന്നെ ഉദാഹരണം), എന്താണ് അദ്ദേഹം രാജിവെയ്ക്കാനുണ്ടായ യഥാര്‍ത്ഥ കാരണം എന്നറിയില്ല. <a href="http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753765&articleType=Malayalam%20News&contentId=5170002&BV_ID=@@@">മനോരമയില്‍ പറഞ്ഞത് പോലെയാണെങ്കില്‍ </a>ബാഹ്യ സമ്മര്‍ദ്ദങ്ങളും മാനസിക സംഘര്‍ഷവുമൊക്കെയുള്ള ഒരു സംഭവമാണ് കേരളത്തിലെ ഏത് വാഴ്സിറ്റിയിലെയും വി.സി പണി എന്ന് അദ്ദേഹത്തിന് സ്ഥാനമേല്‍‌ക്കുന്നതിന് മുന്‍പ് തന്നെഅറിയാവുന്നതായിരുന്നല്ലോ. എന്നാലും ഇത്രയ്ക്കും പ്രതീക്ഷിച്ചില്ലായിരുന്നിരിക്കണം (ഇതിന് മുന്‍പ് കാലിക്കറ്റ് വാഴ്‌സിറ്റിയില്‍ എല്ലാം തികഞ്ഞവരും മതേതരതത്വപ്രകാരം മുസ്ലീമുമായിരിക്കേണ്ടിയിരിക്കുന്ന വാഴ്സിറ്റി വീസീ സ്ഥാനത്തേയ്ക്ക് യോഗ്യനായ/യോഗ്യയായ ഒരാളെ കേരളം തിരഞ്ഞെടുത്തിട്ട് ഇങ്ങോട്ട് പോരേ എന്ന് പറഞ്ഞപ്പോള്‍ അതിനു മുന്‍പിരുന്ന, എല്ലാം തികഞ്ഞയാളും മതേതരതത്വപ്രകാരം മുസ്ലിമുമായിരുന്ന വി.സിയ്ക്കുണ്ടായ അനുഭവങ്ങള്‍ അറിയാമായിരുന്ന ടിയാന്‍/ടിയാള്‍ ഒരു മലയാളിയല്ലാതിരുന്നിട്ടു കൂടി കെണിയില്‍ വീണില്ല എന്നോ മറ്റോ മനസ്സിലാക്കിയ ഒരു പത്രവാര്‍ത്ത ഓര്‍മ്മ വരുന്നു).<br /><br />ശ്രീ ബേബി ഡോ.ഗംഗന്‍ പ്രതാപിന് പൂര്‍ണ്ണ പിന്തുണ കൊടുത്തിരുന്നു എന്ന് അദ്ദേഹം പറഞ്ഞു എന്നാണ് പത്രവാര്‍ത്ത. ഒരു വിദ്യാഭ്യാസ മന്ത്രിയുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടായിട്ടും ബാഹ്യസമ്മര്‍ദ്ദങ്ങളും മറ്റും അദ്ദേഹത്തിന് താങ്ങാന്‍ പറ്റിയില്ല എന്നതാണ് വാസ്തവമെങ്കില്‍, നാട്ടിലെ രാഷ്ട്രീയ മാഫിയയും യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് മാഫിയയും എത്രമാത്രം അടിപൊളിയാണെന്നോര്‍ത്ത് അന്തം വിടാനേ നമുക്ക് പറ്റൂ.<br /><br />ഇതിനിടയ്ക്ക് കേരളാ യൂണിവേഴ്‌സിറ്റി വി.സി. കഴിഞ്ഞ ദിവസം സെനറ്റോ സിന്‍ഡിക്കേറ്റോ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി എന്നും പത്രത്തില്‍ കൂടി വായിച്ചു. മാര്‍ക്ക് കൂട്ടല്‍/കുറയ്ക്കല്‍ പരിപാടികള്‍ക്ക് വി.സി തന്റേതായ തീരുമാനമെടുത്തതോ അഭിപ്രായം പറഞ്ഞതോ മറ്റോ ആണ് കാരണമെന്നായിരുന്നു പത്രവാര്‍ത്ത (പത്രവാര്‍ത്തയാണ്). ഇതിനെയൊക്കെയാണല്ലോ ഭരണസ്വാതന്ത്ര്യം, അക്കാഡമിക് സ്വാതന്ത്ര്യം എന്നൊക്കെ പറയുന്നത്. കേരള യൂണിവേഴ്സിറ്റിയിലെ പി.വി.സിയുടെ അക്കാഡമിക് സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള പത്രവാര്‍ത്തകളും നമ്മള്‍ വായിച്ചതാണല്ലോ. <br /><br /> ഡോ. ഗംഗന്‍ പ്രതാപിന് സ്വന്തം ഇഷ്ടപ്രകാരം ഒരു രാജിക്കത്ത് പോലും തയ്യാറാക്കാന്‍ പറ്റിയില്ല എന്നാണ് പത്രവാര്‍ത്ത (പത്രവാര്‍ത്തയാണ്- പോരാത്തതിന് പത്രം മനോരമയുമാണ്). ഭയങ്കര സ്വാതന്ത്ര്യം തന്നെ!<br /><br />എല്ലാം പത്രത്തില്‍ കൂടി മാത്രം അറിഞ്ഞത്. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി വഴി ഒന്ന് കറങ്ങിയാല്‍ ചിലപ്പോള്‍ ചില ഗോസിപ്പും കിട്ടിയേക്കും. പത്രവാര്‍ത്തയാണോ പശുസിപ്പാണോ കൂടുതല്‍ വിശ്വാസയോഗ്യം എന്നതാണ് ഇപ്പോഴത്തെ ഉലുവാപ്രേക്ഷ.<br /><br />എന്തായാലും ഡോ. ഗംഗന്‍ പ്രതാപ് ബാഹ്യസമ്മര്‍ദ്ദങ്ങള്‍ താങ്ങാന്‍ പറ്റാതെയാണ് വി.സി. സ്ഥാനം രാജിവെക്കുന്നതെങ്കില്‍ അദ്ദേഹത്തെ അതുപോലെ സമ്മര്‍ദ്ദത്തിലാഴ്ത്തിയ ആ ബാഹ്യങ്ങളെപ്പറ്റിയും നമുക്കൊക്കെ അറിയാന്‍ അവകാശമില്ലേ? നമുക്ക് പിന്നെ ഇതൊക്കെ മതി എന്നുള്ളതുകൊണ്ട് ഇനിയും ആരെങ്കിലും വരും, പോകും. ബാഹ്യന്മാരുടെ താളത്തിനൊത്ത് തുള്ളുന്നവരാണെങ്കില്‍ ടേം പൂര്‍ത്തിയാക്കും. എങ്കില്‍ പിന്നെ ഈ ബാഹ്യന്മാരുടെ നേതാവ് തന്നെ അങ്ങ് വി.സി ആയാല്‍ പോരേ? ഇതിപ്പോള്‍ പി.എസ്.സി ടെസ്റ്റിന് വീസിയാര് എന്ന ചോദ്യത്തിന് നേരാംവണ്ണം ഒരു ഉത്തരം പോലും മനഃസമാധാനത്തോടെ എഴുതാന്‍ പറ്റില്ല എന്ന് വന്നാല്‍...<br /><br />കഷ്ടം!<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/19023225-8035174284210712465?l=nilavathekozhi.blogspot.com'/></div>വക്കാരിമഷ്‌ടാhttp://www.blogger.com/profile/18036988817546568969noreply@blogger.com6tag:blogger.com,1999:blog-19023225.post-5457137990830017902009-02-03T23:43:00.003+09:002009-02-04T00:37:32.998+09:00ഷൂ ഈസ് ദ പ്രൈം മിനിസ്റ്റര്‍‌ ഓഫ് ചൈനതലക്കെട്ട് മനസ്സിലാകണമെങ്കില്‍ ബി.എസ്സ്.എന്നെല്ലിന്റെ ഈവീഡിയോ <a href="http://in.youtube.com/watch?v=BeRjRxYhz6U">കാണുക</a>, അല്ലെങ്കില്‍ <a href="http://www.welaf.com/funny-joke-461.html">ഇത് </a>വായിക്കുക.<br /><br />ഈ അടുത്തകാലത്ത് നടന്ന ഒരു ഷൂവേറ് കലാപരിപാടി നമ്മളൊക്കെ കണ്ട് രോമാഞ്ചിച്ചതാണല്ലോ. അത് എറിഞ്ഞ സഖാവിനെ ഇപ്പോള്‍ ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ ആവോ. പക്ഷേ ഒരാഴ്ചത്തേയ്ക്കെങ്കിലും അദ്ദേഹമായിരുന്നു താരം. അദ്ദേഹത്തിന് <a href="http://rajeevechelanat.blogspot.com/2008/12/blog-post_15.html">സലാം കൊടുത്ത് കൊടുത്ത്</a>... ആ സലാമിന് അഭിവാദ്യങ്ങളര്‍പ്പിച്ചര്‍പ്പിച്ചര്‍പ്പിച്ച്...<br /><br />എന്തൊക്കെ കുറ്റവും കുറവുമുണ്ടെങ്കിലും തങ്ങളുടെ പ്രസിദേന്തിയെ ഷൂവെറിഞ്ഞത് ഏറ്റവും കൂടുതല്‍ ആഘോഷിച്ചത് ചിലപ്പോള്‍ അമേരിക്കക്കാര്‍ തന്നെയാവും. <a href="http://www.ridiculopathy.com/crappy_flash_games.php?gamename=bushoes">പ്രസിദേന്തിയേറെന്ന</a> ഒരു പുതുകളി തന്നെ ഉദയം ചെയ്‌തു എന്നാണ് കേള്‍വി.<br /><br />ങാ...ഹ്... അതൊക്കെ ഒരു നല്ലകാലം (<a href="http://parajithan.blogspot.com/">പലപ്പോഴും നമ്മള്‍ "അതൊക്കെ ഒരു കാലം!" എന്ന്‌ ആനന്ദത്തോടെ പറയുന്നത്‌ നിരന്തരപരാജയങ്ങളുടേതായ ഒരു പൂര്‍വകാലത്തെക്കുറിച്ച്‌ തന്നെയല്ലേ?</a>)<br /><br />പക്ഷേ <a href="http://patangal.blogspot.com/2007/12/blog-post_31.html">കാലചക്രം കറങ്ങിക്കൊണ്ടിരിക്കുമെന്നും </a>ഭൂമി ഏതാണ്ടുരുണ്ടുരുണ്ടാണിരിക്കുന്നതെന്നും വളരെ പണ്ടേ ഞാന്‍ പറഞ്ഞപ്പോള്‍ ഒരുത്തനും വിശ്വസിച്ചില്ല. വേണ്ട. ദോ ഇപ്പോള്‍ കണ്ടോ, ബുഷേറ് കഴിഞ്ഞ് കൃത്യം ഒന്നൊന്നര മാസമേ ആയുള്ളൂ, <a href="http://news.bbc.co.uk/2/hi/uk_news/politics/7865868.stm">ദോ കിടക്കുന്നു</a> വേറൊരു പ്രസിദേന്തിയേറ്.<br /><br />ഇനി കമ്പയറാന്‍ഡ് കോണ്ട്രാസ്റ്റ്<br /><br /><strong>1. ബുഷേറ്</strong><br /><br />എറിഞ്ഞത് അപ്പോള്‍ തന്നെ ഇങ്ങ് കോത്താഴത്തിരിക്കുന്ന ഉല്‍‌പലാക്ഷന്‍ വരെ അറിഞ്ഞു. ഉല്‍‌പ്പന്‍ വരെ ഒരു ഉളുപ്പും ഉല്‍‌പ്രേക്ഷയുമില്ലാതെ തന്റെ <a href="http://rajeevechelanat.blogspot.com/2008/12/blog-post_15.html?showComment=1229350260000#c4340042332407617767">അഭിപ്രായം</a> പറഞ്ഞു, പതിവുപോലെ ആവശ്യത്തിന്‍ മേടിച്ച് കെട്ടി. ഏറുകാരനെ മിസ്റ്റര്‍ രണ്ടായിരത്തിയെട്ടായി നമ്മളൊക്കെ വാഴ്‌ത്തി. സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഏറ്റവും ഉജ്ജ്വല പ്രതീകമായി ആ ഏറ്. എറിഞ്ഞവന്‍ അത്യുജ്ജ്വല്‍ കുമാറായി. ഏതാണ്ട് തൊണ്ണൂറ് ശതമാനം മലയാളികള്‍ക്കും അതിലുമുപരി തൊണ്ണൂറ്റൊമ്പത് ശതമാനം മലയാളം ബ്ലോഗുകാര്‍ക്കും ഏറുകാരന്‍ വീരപുരുഷനായി, ഫോട്ടോ തൂക്കി.<br /><br />കോത്താഴത്തെ ഉല്‍‌പന്റെ കാര്യം പോകട്ടെ, സ്വന്തം പ്രസിദേന്തിയെ എറിഞ്ഞത് അദ്ദേഹത്തിന്റെ നാട്ടുകാര്‍ വരെ ആഘോഷിച്ചു. ഏറെല്ലാം അമേരിക്കയില്‍ ലൈവായി. എല്ലാവരും കണ്ടു, അഭിപ്രായം പറഞ്ഞു, കൈകൊടുത്തു, തന്റെ പണിനോക്കിപ്പോയി.<br /><br /><strong>2. വെന്നേറ്</strong><br /><br />ദോ <a href="http://www.rediff.com/news/2009/feb/03tibetrow-china-angry-with-britain-over-shoe-throwing-incident.htm">ഇവിടെ</a> വായിച്ചാല്‍ മതി:<br /><br />ഹിപ്‌-ഓ-ക്രേസി എന്താണെന്നറിയണമെങ്കില്‍:<br /><br /><em>The Chinese media, like their Western counterparts, widely covered the incident of the Iraqi journalist throwing his shoe at Bush. But newspapers, television and websites in China failed to report the incident concerning their premier. </em><br /><span style="font-size:85%;">ക:ട്: </span><a href="http://www.rediff.com/news/2009/feb/03tibetrow-china-angry-with-britain-over-shoe-throwing-incident.htm"><span style="font-size:85%;">റീഡിഫ്</span></a><br /><br /><strong>അമേരിക്കയും ചൈനയും അഥവാ ജനാധിപത്യവും ആധിപത്യവും തമ്മിലുള്ള പത്ത് വ്യത്യാസങ്ങള്‍:</strong><br /><br /><em>Though the media widely covered the speech of 67-year- old Wen, it had no reference to the shoe-throwing. Even the TV footage imposed self-censorship by not airing the incident, though international agencies were feeding it live.<br /><br />The Communist nation's official CCTV network reported the Foreign Ministry comments, while merely acknowledging that disturbance had taken place during the speech, but there was no mention of shoe throwing.</em><br />ക:ട്: പിന്നെയും റീഡിഫ്<br /><br /><strong>ബുഷും വെന്നും തമ്മിലുള്ള വ്യത്യാസം.</strong><br /><br />ഏറിന് ശേഷം ബുഷ് സ്വതസിദ്ധമായ വിഡ്ഡിച്ചിരിയുമായി പറഞ്ഞു:“<em>All I can report is it is a size 10</em>"<br /><br />ഏറിന് ശേഷം വെന്നണ്ണന്‍ നിലാവത്തെ കോഴി സ്റ്റൈലില്‍ പറഞ്ഞു: "<em>This despicable behaviour cannot stand in the way of friendship between China and the UK</em>."<br /><br />ഈ ചൈനക്കാര്‍ക്കൊക്കെ എന്നാണോ എന്നേപ്പോലെ ഹ്യൂമര്‍ സെന്‍‌സൊക്കെ വെക്കുന്നത്. ടേക്കിറ്റീസീ സഖാവേ.<br /><br /><strong>ബാഗ്‌ദാദിലെ ഏറുകാരനും കേ‌മ്പാലത്തെ ഏറുകാരനും തമ്മിലുള്ള വ്യത്യാസം.</strong><br /><br />അജഗജാന്തരാന്തരം. ബാഗ്‌ദാദണ്ണന്‍ ഒന്നല്ല ഒന്നുകൂടിയാണ് എറിഞ്ഞത്. ബുഷ് കുനിഞ്ഞതുകൊണ്ട് മാത്രമാണ് ഷൂ പുള്ളിക്കിട്ട് കൊള്ളാതെ പോയത്. അല്ലാതെ ഏറുകാരന്‍ കനിഞ്ഞതുകൊണ്ടല്ലേയല്ല. മിക്കവാറും <a href="http://medicineatboolokam.blogspot.com/2008/11/blog-post.html">നോണ്‍ വെജൊക്കെ </a>അടിച്ച് കേറ്റുന്നതുകൊണ്ടായിരിക്കണം പുള്ളിക്ക് ഇത്ര കൃത്യമായി എറിയാന്‍ പറ്റിയത്. കേമ്പാലത്തെ അണ്ണനെ എന്തിരിന് കൊള്ളാം...<em>The shoe landed a metre away from Premier Wen Jiabao</em>. അണ്ണന്‍ വെജ് തന്നെയാവാനാണ് സാധ്യത.<br /><br />അതൊക്കെ അവരുടെ കാര്യം. നമുക്കെന്തിര്? ലേറ്റായാലുമെന്താ, ലേയ്‌റ്റസ്റ്റായി ഒരു “<a href="http://rajeevechelanat.blogspot.com/2008/12/blog-post_15.html">സലാം എറിഞ്ഞവനേ സലാം</a>” പോസ്റ്റ് വരുമല്ലോ. ബുഷേറിന്റെ അതേ വീര്യത്തോടെ നമുക്ക് ഈ ഏറും അവിടെ ചര്‍ച്ചിക്കാമല്ലോ.<br /><br />പക്ഷേ മഴ കാത്തിരിക്കുന്ന വേഴാമ്പല്‍ തന്നെയാവാനാണ് ഇവിടെയും സാധ്യത. താത്വികമായി അവലോകിക്കുമ്പോള്‍ ഏതെങ്കിലും രീതിയില്‍ താരതമ്യപ്പെടുത്താവുന്നതാണോ ബുഷേറും വെന്നേറും? അമേരിക്കയെയും ചൈനയെയും പോലും എങ്ങിനെ നമ്മള്‍ താരതമ്യപ്പെടുത്തും? ഇതൊക്കെ ശ്രദ്ധതിരിക്കാനുള്ള ഓരോ നമ്പരുകളല്ലേ... ഏതിലൊക്കെ ആള്‍ക്കാര്‍ എങ്ങിനെയൊക്കെ ചര്‍ച്ചിക്കണമെന്നൊക്കെ നമ്മള്‍ തീരുമാനിക്കുമല്ലോ. പിന്നെന്തിര്?<br /><br />എന്നാലും വെന്നിനെയെറിഞ്ഞവന്റെ പേര് മാത്രം പിടികിട്ടിയില്ല. <a href="http://nilavathekozhi.blogspot.com/2005/11/blog-post_113230454540867914.html">കുട കിട്ടിയില്ല, പക്ഷേ പിടികിട്ടി </a>സ്റ്റൈലില്‍, എറിഞ്ഞവനെ കിട്ടിയില്ലെങ്കിലുമെന്താ, എറിഞ്ഞ ഷൂവിന്റെ <a href="http://www.rediff.com/news/2009/feb/03tibetrow-china-angry-with-britain-over-shoe-throwing-incident.htm">പടം</a> കിട്ടി.<br /><br /><em>(ആശയദരിദ്രന്‍ ആനന്ദശീലന്‍ ചറുപുറെ...)</em><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/19023225-545713799083001790?l=nilavathekozhi.blogspot.com'/></div>വക്കാരിമഷ്‌ടാhttp://www.blogger.com/profile/18036988817546568969noreply@blogger.com22tag:blogger.com,1999:blog-19023225.post-31170666159456662362008-12-20T16:46:00.004+09:002008-12-20T17:16:29.322+09:00കുമ്പസാരമില്ലെങ്കിലും മാനസാന്തരമെങ്കിലും?മനോരമയിലെ <a href="http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?pageType=Article&amp;contentType=EDITORIAL&amp;programId=1073753134&amp;articleType=Women&amp;tabId=5&amp;contentId=4910968&amp;BV_ID=@@@">ഈ</a> ലേഖനം:<br /><br /><a href="http://2.bp.blogspot.com/_hn5Speqt8Ec/SUykJFRDIiI/AAAAAAAAAlM/qALjzRxJRLs/s1600-h/Manorama_ISRO.JPG"><img id="BLOGGER_PHOTO_ID_5281776938938212898" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 336px; CURSOR: hand; HEIGHT: 400px; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_hn5Speqt8Ec/SUykJFRDIiI/AAAAAAAAAlM/qALjzRxJRLs/s400/Manorama_ISRO.JPG" border="0" /></a> <span style="font-size:85%;"><em>ചിത്രത്തിന് കടപ്പാട്- മനോരമ ഓണ്‍ലൈന്‍ ലേഖനം (20/12/2008)</em><br /></span><br />ഓര്‍മ്മകളൊക്കെ ശരിയാണെങ്കില്‍ അന്നത്തെ ചാരക്കേസ് ആര്‍മ്മാദിച്ചാഘോഷിച്ച പത്രങ്ങളിലൊന്നായിരുന്നു മനോരമ.<br />അതുവഴി കരുണാകരനെ താഴെയിറക്കി ആന്റണിയെ മുഖ്യമന്ത്രിയാക്കുക എന്ന കടമയും നിര്‍വ്വഹിച്ചു (<a href="http://visvaasyatha.blogspot.com/2006/07/blog-post_13.html">ഇവിടെയുമുണ്ട്</a>). ചാരമെല്ലാം തീര്‍ന്നപ്പോള്‍ ഒരിക്കല്‍ കരുണാകരന്‍ പറഞ്ഞു- അന്നത്തെ ചാരക്കേസില്‍ ജോലി പോയ എല്ല്ലാവര്‍ക്കും ജോലി തിരിച്ചു കിട്ടി, എനിക്കുമാത്രം കിട്ടിയില്ല.<br /><br />സംഭവിച്ചത് സംഭവിച്ചു എന്ന പതിവുമട്ടില്‍ നമുക്കെല്ലാം മറക്കാം. പക്ഷേ സംഭവത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടിരുന്നെങ്കില്‍. സി.ബി.ഐ എങ്ങിനെ കള്ളക്കേസില്‍ ആളുകളെ കുടുക്കുമെന്ന് ഇന്നലത്തെ മനോരമയില്‍ വിശദീകരിച്ചിട്ടുണ്ട് (സി.ബി.ഐ പരിശുദ്ധരാണെന്ന് അഭിപ്രായമേ ഇല്ല). പക്ഷേ സുരേഷ് കുമാറിന്റെ അച്ഛന്റെ വിശദീകരണം ഒരു ഫുള്‍ പേജില്‍ മനോരമ ഈ അവസരത്തില്‍ എഴുതുമ്പോള്‍ എന്തെങ്കിലുമൊക്കെ മനോരമയുടെ മനസ്സിലും കാണുമല്ലോ (സുരേഷ് കുമാറിനെ സി.ബി.ഐ കള്ളക്കേസില്‍ കുടുക്കിയതാണെങ്കില്‍ അതിനെതിരെ ശക്തമായി പ്രതിഷേധിക്കുകയും ചെയ്യുന്നു-അതിനര്‍ത്ഥം സി.ബി.ഐ എല്ലാ കേസുകളിലും അങ്ങിനെതന്നെയാവണമെന്നുമില്ല).<br /><br />ഇതിനിടയ്ക്കാണ് റോക്സിയുടെ <a href="http://www.rocksea.org/malayala-manorama-copyright-violation">പടപ്രശ്‌നത്തില്‍ </a>മനോരമ മാന്യമായ രീതിയില്‍ പ്രതികരിച്ച കാര്യവും <a href="http://www.google.com/reader/shared/user/03448695586454069771/label/reading?c=CPGkxfGRyJcC">ഇഞ്ചിയുടെ ഷെയേഡ് ലിസ്റ്റ്</a> വഴി കാണുന്നത്<br /><br />ചാരക്കേസ് ആര്‍മ്മാദിച്ചാഘോഷിച്ചതും മനോരമ...<br />ശ്രീ നമ്പിനാരായണന്‍ പറഞ്ഞത് ഇപ്പോള്‍ പ്രസിദ്ധീകരിച്ചതും മനോരമ...<br />സി.ബി.ഐ യ്ക്കിട്ട് ഈ അവസരത്തില്‍ ഒളിയമ്പെയ്‌തതും മനോരമ...<br />റോക്സിയുടെ പ്രശ്‌നത്തില്‍ മാന്യമായി പ്രതികരിച്ചതും മനോരമ...<br /><br />ആരാണാവോ മനോരമയുടെ ബാലന്‍‌സിംഗ് മാനേജര്‍.<br /><br />എനിയ്ക്ക് പതിവുപോലെ കണ്‍ഫ്യൂഷന്‍ തന്നെ.<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/19023225-3117066615945666236?l=nilavathekozhi.blogspot.com'/></div>വക്കാരിമഷ്‌ടാhttp://www.blogger.com/profile/18036988817546568969noreply@blogger.com14tag:blogger.com,1999:blog-19023225.post-30608797511685524702008-07-15T00:11:00.001+09:002008-07-15T03:26:09.498+09:00ഇടതുപക്ഷാഘാതംകോവത്സ് സ്റ്റൈലില്‍ ഇവിടെയെഴുതിയിരിക്കുന്നതെന്താണെന്നറിയണമെങ്കില്‍ ആദ്യം <a href="http://vellezhuthth.blogspot.com/2008/07/blog-post.html">ഇതും</a> <a href="http://vellezhuthth.blogspot.com/2008/07/blog-post_2620.html">ഇതും</a> <a href="http://nalanz.wordpress.com/2008/07/08/%e0%b4%b5%e0%b4%bf%e0%b4%9c%e0%b5%81-%e0%b4%b5%e0%b4%bf-%e0%b4%a8%e0%b4%be%e0%b4%af%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%81%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%95%e0%b4%82/">ഇതും</a> <a href="http://ralminov-mal.blogspot.com/2007/09/blog-post_13.html">ഇതും</a> <a href="http://saaandram.blogspot.com/2007/03/blog-post_12.html">ഇതും</a> പിന്നെ വേറേ പലതും വായിച്ചിട്ട് യാതൊരു കാര്യവുമില്ല. ഞാനല്ലേ എഴുതുന്നത്. എന്റെ എഴുത്തുകളൊക്കെ എങ്ങിനെയൊക്കെയാണെന്നും അതിന്റെ ഫലം മിക്കവാറും എങ്ങിനെയൊക്കെയാണെന്നും പിരാവള്ളിയുടെ പ്രവാചകന്‍ <a href="http://nilavathekozhi.blogspot.com/2008/05/blog-post_12.html#c8591916517257416685">ഇവിടെ</a> എഴുതിയിട്ടുണ്ട്. എങ്കിലും കാക്കയ്ക്കും തന്‍‌ബുദ്ധി പൊന്‍‌ബുദ്ധിയൊന്നുമല്ലെങ്കിലും പിച്ചളബുദ്ധിയെങ്കിലുമാണല്ലോ. ഒരു ബൌദ്ധികമടവാള്‍പ്പയറ്റ് എനിക്കും പറ്റുമോ എന്നൊന്ന് നോക്കട്ടെ.<br /><br />സംഭവം ഈ ഭൂമി എത്ര മനോഹരം, ഉരുണ്ടിരിക്കുന്നു. അതിനാല്‍ കാലചക്രം കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ജയന്റ് വീല്‍, സോറി വാള്‍, ആവുന്നു. വാളെടുത്തവര്‍ക്കൊക്കെ ബൌദ്ധികമടവാളാല്‍ തന്നെ വെട്ട് കിട്ടുന്നു. കാ‍വ്യനീതി എനിക്കും കിട്ടുമായിരിക്കും. കാരണം പണ്ട് ബ്ലോഗില്‍ തന്നെ എന്നെത്തന്നെ ആള്‍ക്കാര്‍ ചീത്തപറയാന്‍ ഉപയോഗിച്ച കലാപരിപാടികള്‍ ഇപ്പോള്‍ മറ്റ് പലരും നടത്തുന്നതും ഞാന്‍ പറഞ്ഞ ചില കാര്യങ്ങള്‍ മറ്റ് പലരും പറയുന്നതും (എല്ലാം എന്റെ വ്യാഖ്യാനം മാത്രം. എന്റെ വ്യാഖ്യാനത്തിന്റെ രാജാവ് ഞാന്‍ തന്നെ) കാണുമ്പോള്‍ എനിക്ക് സ്വാര്‍ത്ഥതയില്‍ നിന്നുമുടലെടുത്ത എന്തെന്നില്ലാത്ത സന്തോഷ് മാധവന്മാര്‍. <br /><br /><strong>1. ദുരൂഹത</strong><br /><br />ഒരു ഇടതുപക്ഷചിന്തകന്‍ എന്ന് നമ്മള്‍ കേള്‍ക്കുമ്പോഴേ നമ്മുടെ മനസ്സില്‍ വരുന്നതെന്താണ്? താത്വികമായ അവലോകനവും കൊളോണിയലിസവും പ്രതിക്രിവാവാതകവും പ്രതിലോമകതയും. എല്ലാ ഇടതുപക്ഷവും അങ്ങിനെയാണ് എന്നൊന്നും പറയരുത് എന്നാണെങ്കിലോ...? ഈ പ്രതിക്രിയാവാതകങ്ങളൊക്കെ താത്വികമായ അവലോകിച്ചപ്പോള്‍ “നമ്മളെന്തുകൊണ്ട് തോറ്റു” എന്ന് സിമ്പിളായി ചോദിക്കാന്‍ ഉത്തമനേ ഉണ്ടായിരുന്നുള്ളൂ. ആ ഉത്തമനെ കോട്ടപ്പള്ളി അടിച്ചിരുത്തുകയും ചെയ്തു. ആ കോട്ടപ്പള്ളിയെ ഒരു ഇടതുപക്ഷബുദ്ധിജീവിയും ചീത്ത പറഞ്ഞുമില്ല (ഉത്തമന്‍ എല്ലാ സ്റ്റഡിക്ലാസ്സിലും കയറാതെ ക്ലാസ്സ് കട്ട് ചെയ്ത് നടക്കുകയായിരുന്നു എന്നത് മറക്കുന്നില്ല). എന്തായാലും വെരി വെരി സോറി. ആ ലേബല്‍ ഇടതുപക്ഷസഹയാത്രികര്‍ക്ക് മൊത്തത്തിലായി വീണു. കാര്യം അവര്‍ ചീനച്ചട്ടി അടുപ്പത്ത് വെച്ചിട്ട് രണ്ട് ടീസ്പൂണ്‍ വിഘടനവാദം ഒഴിച്ച് അത് തിളച്ചിതിന് ശേഷം ഒരു സ്പൂണ്‍ പ്രതിക്രിയാവധവും ഒന്നര ടീസ്പൂണ്‍ അരാഷ്ട്രീയവാദവും ഇട്ട് അത് മൂപ്പിച്ചിട്ട് രണ്ട് മുഴുത്ത ആഗോളവല്‍‌ക്കരണം ചെറുതായരിഞ്ഞത് ചേര്‍ത്ത് അത് ഏതാണ്ട് ചുവന്ന നിറമാവുന്നത് വരെ നല്ലപോലെ മൂപ്പിച്ചതിന് ശേഷം മാത്രമേ വര്‍ഗ്ഗാധിപത്യവും ബൂര്‍ഷ്വാസിത്വവും വലിയ കഷ്ണമായി ഇട്ട് ഇളക്കാറുണ്ടായിരുന്നുള്ളുവെങ്കിലും, പ്രതിലോമകത സ്വല്പം കൂടിപ്പോകുന്നതുകൊണ്ടാണോ അതോ ഇര, വേട്ടക്കാരന്‍, കോഴി, കോഴിക്കൂട്, ബ്രോയിലര്‍ ചിക്കന്‍, അസഹിഷ്ണുത ഇവയിലേതെങ്കിലും ഇടാന്‍ മറന്നുപോകുന്നതുകൊണ്ടാണോ എന്നറിയില്ല, ആ ഇടതുപക്ഷചിന്താസരണി ചൂടാറാതെതന്നെ വിളമ്പിയാലും, പഞ്ചഭൂതങ്ങളും പഞ്ചേന്ദ്രിയങ്ങളും ആവര്‍ത്തനത്തിന്റെ നിഗൂഢതയില്‍ സമഞ്ചസമായി സമ്മേളിക്കുമ്പോള്‍ ഉദ്‌ഭൂതമാവുന്ന ജുഗുപ്സാവഹമായ വെറും തോന്നലില്‍ മൊത്തത്തില്‍ അതിനൊരു കയ്പാണ് എന്നെപ്പോലുള്ളവര്‍ക്കൊക്കെ തോന്നിയിരുന്നത്. അതോ വിശ്വമാനവികത ആവശ്യത്തിന് ചേര്‍ക്കാത്തതുകൊണ്ടാവുമോ? അതുകൊണ്ടാണ് പലരും പലപ്പോഴും കോട്ടപ്പള്ളി സ്റ്റൈലില്‍ ‘എന്തുകൊണ്ട് നമ്മള്‍ തോറ്റൂ എന്ന് സിമ്പിളായൊന്ന് പറഞ്ഞുതായോ” എന്ന് താണുവീണുകേണപേക്ഷിച്ചുകൊണ്ടിരുന്നത്. അപ്പോഴൊക്കെ കുമാരപിള്ളസാര്‍ നമ്മുടെ ബുദ്ധിജീവിയാണ്, അദ്ദേഹത്തെ ചോദ്യം ചെയ്താല്‍ വിവരമറിയും എന്ന സ്റ്റൈലിലായിരുന്നു പ്രതികരണങ്ങളില്‍ പലതും. മാത്രവുമല്ല, ഇതൊക്കെ നാട്ടിലെ മുറുക്കാന്‍ കടക്കാരന്‍ കുട്ടപ്പന്‍ പറയുന്നതിലും സിമ്പിളായല്ലേ പറയുന്നതെന്നും പറഞ്ഞു. കുമാരപിള്ളസാറാവട്ടെ, കൊളോണിയലിസവും സോഷ്യലിസ്റ്റ് ചിന്താസരണികളും റാഡിക്കലായുള്ള ഒരു മാറ്റമല്ല എന്നൊക്കെ പറഞ്ഞ് കോട്ടപ്പള്ളിയെ പിന്നെയും വട്ടാക്കി. അങ്ങിനെയൊക്കെയായിരുന്നു ഞാന്‍ കണ്ട പല ഇടതുപക്ഷചിന്താസരണികളും പോയിക്കൊണ്ടിരുന്നത്, ഇപ്പോഴും പോയിക്കൊണ്ടിരിക്കുന്നത്, ഇനിയും പോയിക്കൊണ്ടിരിക്കുമാറാവുന്നത്-ഡോക്ടര്‍ പശുപതിയിലെ ഇന്നസെന്റിന്റെ പ്രതിജ്ഞ സ്റ്റൈലില്‍. (ഇടയ്ക്ക് ഒരു പ്രത്യേക ലെവല്‍ ചര്‍ച്ചകള്‍ ഒരു പ്രത്യേക ലെവല്‍ ആള്‍ക്കാരെ മുന്നില്‍ കണ്ടുകൊണ്ടായിരിക്കും, ആ പ്രത്യേക ലെവലിനപ്പുറവുമിപ്പുറവുമുള്ള ലെവലില്ലാത്ത ലെവന്മാര്‍ക്കും കുശന്മാര്‍ക്കും ഇവിടെന്ത് കാര്യമെന്ന് കുശലവും ചോദിച്ചു). <br /><br />കാലചക്രം അങ്ങിനെ കറങ്ങിക്കറങ്ങി പുസ്തകവിവാദത്തിലെത്തി. എന്തതിശയം!!! ദുരൂഹതയുടെ ബ്രാന്‍ഡ് അംബാസിഡര്‍കാറൊക്കെ ലളിതമ്മയെയും സരസമ്മയെയും വിളിക്കുന്നു. ചില അവലോകനങ്ങള്‍ കണ്ടപ്പോള്‍ വട്ടായി ബൌദ്ധിക മടവാള്‍ വരെയെടുക്കുന്നു. ആഞ്ഞു വീശുന്നു. “എന്നാലും ഞങ്ങള്‍ ഇത്രയ്ക്കും പ്രതീക്ഷിച്ചില്ല” സ്റ്റൈലില്‍ “അറിഞ്ഞുകൂടാ എന്നതിന്റെ ഹിന്ദി ഈ മറുതായ്ക്ക് ആരെങ്കിലും ഒന്ന് പറഞ്ഞുകൊടുക്കടാ” ടോണില്‍ “ഞങ്ങള്‍ക്കൊന്നും മനസ്സിലാവുന്നില്ലേ” എന്ന് വിളിച്ചുകൂവുന്നു. “ഞാന്‍ എന്താണ് പറഞ്ഞതെന്ന് മനസ്സിലാവാഞ്ഞിട്ടൊന്നുമല്ലല്ലോ” എന്ന് തികച്ചും സ്വാഭാവികമായി ചോദിച്ചുകൊണ്ടിരുന്നവരൊക്കെ ഓരോ വരിയുമെടുത്ത് ഇതെന്താണ്, ഇതെന്താണ്, ഇനി ഇതെന്താണ്, ഇനിയെന്താണ് എന്നൊക്കെ ചോദിച്ചുകൊണ്ടിരിക്കുന്നു...<br /><br />ഞാന്‍ ഓര്‍ക്കുകയായിരുന്നു. പണ്ടൊക്കെ എന്നെപ്പോലുള്ളവരൊക്കെ ഏതെങ്കിലും ബൌദ്ധികവ്യായാമത്തിലെ മനസ്സിലാകാത്ത കാര്യങ്ങള്‍ ഓരോ വരിയെടുത്ത് ക്വോട്ടി ഇതെന്തുവാ, ഇതെന്തുവാ, ഇതെന്തുവാ എന്നൊക്കെ ചോദിക്കുമ്പോള്‍ സഹിഷ്ണതയുടെ അങ്ങേയറ്റത്തെ ആള്‍ക്കാര്‍ പോലും പ്രന്തായി എന്നെ ചീത്ത പറയുമായിരുന്നു. “ഇനിയിപ്പോള്‍ ലെവന്‍ വരും കുറെ ചോദ്യങ്ങളുമായി” എന്നത് എന്നെപ്പോലുള്ളവരെ വിശേഷിപ്പിക്കാനുള്ള ഒരു ശൈലി വരെയായി. അതൊക്കെ “ആ പഴയകാലം” എന്ന് നമ്മളൊക്കെ വിശേഷിപ്പിക്കുന്ന “ആ നല്ല കാലം”. പ്രതിലോമകതയും അരാഷ്ട്രീയതയും, ആഗോളവത്കരണവും, എന്തിനധികം മാര്‍ക്സിസം വരെ അരച്ച് കലക്കി കുടിച്ച് താത്വികമായി, എന്നാല്‍ വളരെ സിമ്പിളായി കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നവരൊക്കെ പാഠപുസ്തക വിവാദത്തില്‍ “അ‌യിതര്‍ യൂവാറ് വിത്തസ് ഓറ് യൂവാറ് എഗെയിനെസ്റ്റസ്” എന്ന സ്റ്റൈലില്‍ നിന്ന് മാറി കുറച്ച് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ (ബുഷ് പണ്ട് ഇങ്ങിനെയെന്തോ പറഞ്ഞപ്പോള്‍ വാളെടുത്ത അതേ നമ്മള്‍ തന്നെ), അതിലെ ദുരൂഹത കണ്ട് അന്തം വിട്ട് കുന്തം പോയിട്ട് ഒരു ചെറുപഴം പോലും വിഴുങ്ങാന്‍ പറ്റാതെ ഇങ്ങിനെ ഇരിക്കുന്നത് കണ്ടപ്പോള്‍ സങ്കടം വന്നു, പിന്നെ പോയി.<br /><br />അതാണ് പറഞ്ഞത് കാലചക്രം എന്തായാലും കറങ്ങുമെന്നും ബൌദ്ധികമടവാള്‍ എടുത്തവര്‍ക്കൊക്കെ അതുകൊണ്ട് തന്നെ വെട്ട് കിട്ടുമെന്നും. പണ്ടത്തെ സിംഹങ്ങളൊക്കെ ഇപ്പോള്‍ പുലിയായി മലയാളഭാഷയും വ്യാകരണവും ശബ്ദതാരാവലിയുമൊക്കെ തേടിപ്പോകുന്നത് കാണുമ്പോള്‍ എന്തോ ഒരു “സാഡിസ്റ്റിക് പ്ലഷര്‍” :)<br /><br /><strong><em>ഈ വെര്‍ബല്‍ വയറ്റിളക്കിത്തിന്റെ ചുരുക്കെഴുത്ത്</em></strong><br /><br />കാര്യങ്ങള്‍ ഏറ്റവും സിമ്പിളായി എനിക്കുപോലും മനസ്സിലാവുന്ന രീതിയില്‍ പറയണമെന്ന എന്റെ നിലപാടില്‍ ഞാന്‍ ഉറച്ചുനില്‍‌ക്കുന്നു. പക്ഷേ തങ്ങളുടെ ബൌദ്ധിക വ്യായാമം കണ്ട് അന്തം വിടുന്നവരോട് “ഞാന്‍ എന്താ പറഞ്ഞതെന്ന് നിനക്ക് മനസ്സിലാവാഞ്ഞിട്ടൊന്നുമല്ലല്ലോ” സ്റ്റൈലില്‍ സഹിഷ്ണുത കാണിക്കുകയും വേറേ ആരെങ്കിലും ബൌദ്ധിക വ്യായാമം നടത്തുമ്പോള്‍ അതിനെതിരെ മടവാള്‍ എടുക്കുകയും ചെയ്യുന്നത് (പേറ്റന്‍ഡഡ്) ഇരട്ടത്താപ്പാന എന്നാണ് എന്റെ അഭിപ്രായം. ബുദ്ധി കൂറഞ്ഞവര്‍ക്ക് ബുദ്ധി കൂടിയവരുടെ ബൌദ്ധികനിലവാരത്തിലേക്ക് കയറാന്‍ പറ്റില്ലായിരിക്കാം. പക്ഷേ ബുദ്ധി കൂടിയവര്‍ക്ക് ബുദ്ധി കുറഞ്ഞവരുടെ ലെവലിലേക്ക് വരാമല്ലോ. ആനയ്ക്ക് മാത്രമല്ലേ ഇറക്കത്തില്‍ പ്രശ്നമുള്ളൂ. ബാക്കി ഒരുമാതിരിപ്പെട്ട ജീവികള്‍ക്കൊക്കെ കയറാനല്ലേ പാട്. ഇറക്കം എളുപ്പമാണല്ലോ. <br /><br /><strong>2. അവിടുത്തെപ്പോലെ ഇവിടെയും-ഭാഗം 1</strong><br /><br />ചുരുക്കിപ്പറയാം (ചുമ്മാ :)). അതായത് ഇന്ത്യാ-ചൈനാ യുദ്ധത്തില്‍ നാട്ടിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ നിലപാട് ചൈനയ്ക്കനുകൂലമായിരു‍ന്നു എന്നൊരു വാദം വന്നാല്‍ നമ്മള്‍ ആ വാദത്തിന്റെ തലയില്‍ കത്രിക വെച്ച് അതില്‍ നിന്ന് ഒരു മുടിനാരെടുത്ത് അതിന്റെ നൂറായി വിഭജിച്ച് വിശകലനം നടത്തി നമുക്ക് വേണ്ട രീതിയില്‍ കണ്‍ക്ലൂഷനുണ്ടാക്കും. പ്രകാശ് കാരാട്ട് എന്ത് പറഞ്ഞു എന്ന് ചോദിച്ചാല്‍ അദ്ദേഹം ഒരിക്കലും ഇന്ത്യയേക്കാള്‍ വലുതാണ് തനിക്ക് ചൈന എന്ന് പറഞ്ഞിട്ടില്ല എന്ന് സ്ഥാപിക്കും (ശരിയല്ലേ-അല്ല, ചൈനയാണ് ഇന്ത്യയേക്കാള്‍ വലുത്-വിക്കിയില്‍ വിശ്വാസമുള്ളവര്‍ക്ക് വിക്കിനോക്കാം. അല്ലെങ്കില്‍ സി.ഐ.ഏ യുടെ സൈറ്റുണ്ട്).അങ്ങിനെ അതിനെയൊക്കെ നമ്മള്‍ തികച്ചും ശാസ്ത്രീയമായിത്തന്നെ വിശകലിക്കും. പക്ഷേ ആണവക്കരാറിന്റെ കാര്യം വരുമ്പോള്‍ ആ ശാസ്ത്രീയതയൊന്നും കാണില്ല. അവിടെ കലാം വികാരപരമായി സംസാരിക്കുന്നു എന്ന് പറഞ്ഞ് കലാമിന്റെ പ്രസംഗം വിശകലിക്കും. പക്ഷേ കരാറിനെ എതിര്‍ക്കുന്നവരുടെ പ്രസംഗം കൊടുത്തിരിക്കുന്നത് വായിച്ചാല്‍ അവിടെയും വികാരമേ കാണനുള്ളൂ. വികാരിയില്ല, വക്കാരിയുമില്ല. <br /><br />പാഠപുസ്തകപ്പാമരപ്പണ്ഡിത വിവാദത്തില്‍ ഈ പുസ്തകം കൊണ്ട് പിള്ളാര്‍ നന്നാവുമോ എന്ന് ചോദിച്ചാല്‍ അന്തിമമായ ഫലം എങ്ങിനെയാവും എന്നുറപ്പിച്ചിട്ട് ഒരു മാറ്റവും സാധ്യമല്ല. ചെയ്ത് നോക്കുക, കിട്ടിയാല്‍ ഊട്ടി, അല്ലെങ്കില്‍ ചട്ടി എന്നൊക്കെ ന്യായം പറയുന്ന നമ്മള്‍ ആണവക്കരാര്‍ മൂലം അമേരിക്ക എങ്ങിനെയൊക്കെ ഇന്ത്യയെ ദ്രോഹിക്കുമെന്നും അതുമൂലം ഇന്ത്യയ്ക്ക് വരാവുന്ന ദോഷങ്ങള്‍ (ദോഷങ്ങള്‍ മാത്രമേ പറയുകയുള്ളൂ താനും) എന്തൊക്കെയാണെന്ന് ആറ്റുകാല്‍ രാധാകൃഷ്ണനെക്കാളും കൃത്യമായി പ്രവചിക്കുകയും ചെയ്യും - എന്നാല്‍ ജ്യോതിഷത്തിനൊട്ടെതിരാണു താനും. അതായത് പാഠപുസ്തകവിവാദത്തിന് ഒരു രീതി, ആണവക്കരാറിന് വേറൊരു നീതി. ഇനി പാഠപുസ്തകത്തെയും ആണവക്കരാറിനെയും തമ്മില്‍ ബന്ധിപ്പിച്ച എന്റെ ബുദ്ധിക്ക് മുന്‍പില്‍ തൊപ്പിയൂരാന്‍ വരട്ടെ, തൊപ്പിയൂരുക മാത്രമല്ല, തല മൊട്ടയടിക്കുക കൂടി ചെയ്യേണ്ട ബുദ്ധിയല്ലേ ആണവക്കരാറിനെ അനുകൂലിക്കുന്നതും കൃസ്ത്യന്‍ ഫണ്ടമെന്റലിസവും തമ്മില്‍ ബന്ധിപ്പിക്കുന്നത്? അല്ലെങ്കില്‍ ഗുജറാത്തിലെ സംഘപരിവാറുകാര്‍ പാര്‍ലമെന്റ് ആക്രമിച്ചത്? അല്ലെങ്കില്‍ കാര്‍ഗില്‍? എല്ലാം ശാസ്ത്രീയമായ വിശകലനങ്ങള്‍ തന്നെ. എന്തിനെയും ശാസ്ത്രീയമായി വിശകലിക്കുന്ന നമ്മള്‍, വേണമെങ്കില്‍ ശാസ്ത്രീയച്ചാവേറുകളാവാനും റെഡിയായിട്ടുള്ള നമ്മള്‍, കണ്ണ് മഞ്ഞളിച്ചുപോകുന്ന ചില കോണ്‍സ്പിരാന്‍സി തിയറികള്‍ മുന്നോട്ട് വെക്കുന്നതും അതിലൊന്നും യാതൊരു ശാസ്ത്രീയതയും ആവശ്യപ്പെടാത്തതും കണ്ണടച്ച് തന്നെ അവയൊക്കെ വിശ്വസിക്കുന്നതും കാണുമ്പോള്‍, പുസ്തകത്തില്‍ എഴുതിവെച്ചിരിക്കുന്ന കമ്പയറ് ചെയ്ത് കോണ്ട്രാസ്റ്റാനൊക്കെ എന്തെളുപ്പം, ഈ പറയുന്ന ശാസ്ത്രീയത സ്വന്തം നിലപാടുകളിലും ഇടപെടലുകളിലും ഇമ്പ്ലിമെന്റ് ചെയ്യുമ്പോഴല്ലേ അതിനൊരു ഇത് (ഏത്?) വരികയുള്ളൂ എന്ന് ദോഷത്തില്‍ ഐക്യമുള്ള ഏതെങ്കിലും ദൃക്‌കുകള്‍ പറയുകയാണെങ്കില്‍ ചുട്ട കോഴിയെ പറപ്പിക്കുന്ന തരം മറുപടി അവര്‍ക്ക് കൊടുക്കുന്നതെങ്ങിനെയെന്നും കൂടി ആരെങ്കിലും താത്വികമായെങ്കിലും ഒന്ന് പറഞ്ഞുതന്നിരുന്നെങ്കില്‍...<br /><br /><strong><em>ഈ വെര്‍ബല്‍ വയറ്റിളക്കിത്തിന്റെ വൈരച്ചുരുക്കം:</em></strong><br /><br />ആണവക്കരാര്‍ ഭാവിയില്‍ ഇന്ത്യയ്ക്ക് ദോഷമാവുമോ ഇല്ലയോ എന്ന് എനിക്കറിയില്ല. നാടിന് ഏതെങ്കിലും രീതിയില്‍ ദോഷം വരുന്ന ഒരു കാര്യത്തിനും ഞാന്‍ അനുകൂലമല്ല. പക്ഷേ ആണവക്കരാറിനെ വേറൊരു കോണകത്തില്‍ കൂടി വീക്ഷിക്കുമ്പോള്‍ അത് ആണവക്കരാര്‍ എന്ന ചെറിമരത്തിലെ നമുക്ക് വേണ്ട ചെറിപ്പഴങ്ങള്‍ മാത്രമെടുത്ത് കൊട്ടയിലിട്ടിട്ട് “ദോ കണ്ടോ, ഈ മരം മുഴുവന്‍ ഈ ടൈപ്പ് ചെറിപ്പഴങ്ങള്‍ തന്നെ” എന്ന രീതിയില്‍ പറയുന്നത് പറയുന്നവരുടെ പക്ഷസ്വാതന്ത്ര്യം. പക്ഷേ ഞാന്‍ ഇവിടെ കോട്ടപ്പള്ളിയായി കണ്‍ഫ്യൂഷനടിക്കുന്നത് ഇന്ത്യാ-ചൈനാ യുദ്ധത്തിലെ വിശകലനരീതിയും ബുദ്ധിയും ഇക്കാര്യത്തില്‍ (ഞാന്‍) കാണാത്തതുകൊണ്ടാണ്. ചോരയുള്ള അകിടിന്‍ ചുവട്ടില്‍ ഞാന്‍ മില്‍‌മാ പാല്‍ മാത്രമേ കാണുകയുള്ളൂ എന്നത് എന്റെ പ്രശ്നം. അതിന് മറ്റാരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.<br /><br /><strong>3. അവിടുത്തെപ്പോലെ ഇവിടെയും - ഭാഗം 2</strong><br /><br />അപ്പോള്‍ എല്ലാവരും കണ്ടല്ലോ... ഒരു സര്‍ക്കാര്‍ ഒരു പാഠപുസ്തകം ഇറക്കുന്നു. ചിലര്‍ അത് വിവാദമാക്കുന്നു. അപ്പോള്‍ പാഠപുസ്തക അനുകൂലികള്‍/സര്‍ക്കാര്‍ അനുകൂലികള്‍/പക്ഷാനുകൂലികള്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ എന്തൊക്കെയാണ്?<br /><br />1. പാഠപുസ്തകം മുഴുവന്‍ സ്കാന്‍ ചെയ്ത് നെറ്റിലിടുക<br />2. അതിലെ ഓരോ പേജും വിശകലനം ചെയ്യുക<br />3. വിവാദങ്ങളില്‍ കഴമ്പുണ്ടോ എന്ന് ആത്മാര്‍ത്ഥമായി പരിശോധിക്കുക<br />4. വിവാദത്തിന് വേണ്ടി വിവാദമുണ്ടാക്കുന്നവരെ ശക്തമായി അപലപിക്കുക.<br />5....<br />6....<br /><br />ഇനിയും സര്‍ക്കാരുകള്‍ മാറിവരും. അടുത്ത സര്‍ക്കാര്‍ അവരുടെ അജണ്ടപ്രകാരം (ഓരോ സര്‍ക്കാരിന്റെയും നയങ്ങള്‍ പാഠപുസ്തകങ്ങളില്‍ പ്രതിഫലിക്കുന്നതില്‍ വലിയ അത്ഭുതമൊന്നുമില്ല എന്നും നമ്മളിലാരോ ഇപ്പോള്‍ പറഞ്ഞു) പാഠപുസ്തകമുണ്ടാക്കുമ്പോള്‍ നമ്മള്‍ ചെയ്യേണ്ടതെന്തൊക്കെയാണ്?<br /><br />1. അനാവശ്യമായി വിവാദങ്ങള്‍ ഉണ്ടാക്കാതിരിക്കുക<br />2. ആ പാഠപുസ്തകങ്ങള്‍ മുഴുവന്‍ സ്കാന്‍ ചെയ്ത് നെറ്റിലിടുക<br />3. ഓരോ പേജും വിശകലനം ചെയ്യുക<br />4. കണ്ണടച്ചെതിര്‍ക്കാതിരിക്കുക<br />5. ഇതിലെന്താണ് പ്രശ്നമെന്ന് പുസ്തകമിറക്കിയവര്‍ ചോദിക്കുമ്പോള്‍ (ഇപ്പോള്‍ നമ്മള്‍ ചോദിക്കുന്നതുപോലെ) കണ്ണടച്ച് പ്രശ്‌നമേ ഉള്ളൂ എന്ന് പറയാതെ നല്ലപോലെ പഠിച്ചിട്ട് പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം ഉണ്ടെന്ന് പറയുക. ഇറക്കിയതവരായതുകൊണ്ട് എന്തുവന്നാലും എതിര്‍ക്കും എന്ന നയത്തിനെ നമ്മള്‍ അപലപിച്ചതിന്റെ ചൂടാറിയിട്ടില്ല എന്നോര്‍ക്കണം. <br /><br />ഒരു വലതുപക്ഷവര്‍ഗ്ഗീയതീവ്രഫാസിസ്റ്റ് വാദിയായ എനിക്ക് കഴിഞ്ഞ ബീജേപ്പീ സര്‍ക്കാരിന്റെ കാലത്തെ പാഠപുസ്തകവിവാദ സമയത്ത് അവര്‍ക്ക്, ഇപ്പോളത്തെ പാഠപുസ്തക വിവാദസമയത്ത് ഇപ്പോഴത്തെ സര്‍ക്കാരിന് നമ്മള്‍ കൊടുത്ത ആനുകൂല്യങ്ങള്‍/നീതികള്‍ കൊടുത്തോ എന്ന്, ഒരു ചമ്മലുമില്ലാതെ ചോദിക്കാം (എന്തായാലും അന്നത്തെ ഒരു പാഠപുസ്തകവും ഞാന്‍ കണ്ടിട്ടില്ല, ആരും സ്കാന്‍ ചെയ്ത് നെറ്റിലുമിട്ടില്ല. അതുകൊണ്ട് അതിനെപ്പറ്റി എനിക്കൊന്നും പറയാനും പറ്റില്ല. അന്നത്തെ പാഠപുസ്തകത്തെ വിമര്‍ശിച്ചവര്‍ അത് മൊത്തം വായിച്ച് നോക്കി അതില്‍ പ്രശ്നമുണ്ട് എന്ന് ബോധ്യപ്പെട്ടിട്ട് തന്നെയാണ് അതിനെ വിമര്‍ശിച്ചതെന്ന് കരുതുന്നു. അവരുടെ ബോധ്യം ശരിയാണെങ്കില്‍, അതിനുപിന്നില്‍ അജണ്ടകളൊന്നുമില്ലെങ്കില്‍ അതിന് എന്റെ പൂര്‍ണ്ണ പിന്തുണ). പക്ഷേ തുല്യനീതി ആഗ്രഹിക്കുന്ന ഏതൊരാളും എം.ഏ ബേബിപ്പുസ്തകത്തിന് ഇപ്പോള്‍ കൊടുക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഇനിമുതലെങ്കിലുമുള്ള പാഠപുസ്തകവിവാദങ്ങള്‍ക്ക് കൊടുക്കണം. എന്തായാലും നമുക്ക് കാത്തിരുന്ന് കാണാം. സ്വന്തം അജണ്ടകള്‍ നടപ്പിലാക്കാനുള്ള ഒരിടമായി ഭാവിതലമുറയുടെ പാഠപുസ്തകങ്ങള്‍ മാറിയത് കണ്ട് നമുക്ക് കുറച്ച് അത്ഭുതപ്പെടുകയുമാവാം (യഥാര്‍ത്ഥ ചരിത്രം കുട്ടികളില്‍ നിന്നും വലിയവരില്‍ നിന്നും മറച്ചുവെക്കുന്നവരെയും, ഒരു കാര്യത്തിന് രണ്ട് വാദങ്ങളുണ്ടെങ്കില്‍ ആ രണ്ട് വാദങ്ങളെയും തുല്യ പ്രാധാന്യത്തോടെ അവതരിപ്പിക്കാതെ തങ്ങള്‍ക്ക് യോജിച്ച വാദം മാത്രം അവതരിപ്പിക്കുന്നതിനെയും ഞാന്‍ ശക്തമായി എതിര്‍ക്കുന്നു-ചെയ്യുന്നത് വലതായാലും ഇടതായാലും നിഷ് ആയാലും).<br /><br />അതുപോലെതന്നെ ഇനി അടുത്ത പാഠപുസ്തകവിവാദചര്‍ച്ചയില്‍ ആരും പ്രതിലോമകത, പ്രകൃതിവാതകം മുതലായ ബൌദ്ധികമടവാളുകള്‍ എടുത്ത് വീശാതിരിക്കുക. ഒന്നും മനസ്സിലാവാത്തവരുടെ വികാരങ്ങള്‍ ഇപ്പോള്‍ എല്ലാവര്‍ക്കും നല്ലതുപോലെ മനസ്സിലായല്ലോ...<br /><br /><strong>4. താനാരാണെന്ന് തനിക്കറിയാന്‍ വയ്യെങ്കില്‍ താനെന്നോട്...</strong><br /><br />ബീജേപ്പീയെന്നാല്‍ ആറെസ്സെസ്സല്ല, ആറെസ്സെസ്സെന്നാല്‍ ബീജീപ്പിയല്ലേ എന്ന് ഏതെങ്കിലുമൊരു വലതുപക്ഷവര്‍ഗ്ഗീയതീവ്രഫാസിസ്റ്റ് വാദിയൊന്ന് പറഞ്ഞ് നോക്കട്ടെ (നോക്കി, <a href="http://rajeevechelanat.blogspot.com/2008/05/blog-post_06.html">ഇവിടുണ്ട്</a>)- ലെവനെ നോക്കി അഞ്ച് മിനിറ്റെങ്കിലും മിനിമം ചിരിക്കും സാമാന്യജനം. പക്ഷേ സീപ്പീയെമെന്നാല്‍ ഇടതുപക്ഷല്ല, ഇടതുപക്ഷമെന്നാല്‍ സീപ്പീയെമല്ല എന്ന് പറഞ്ഞാലോ, അത് തികച്ചും വാസ്തവമായി മാറുകയും ചെയ്യും. ഏതേതൊക്കെയാണെന്നും ആരാരൊക്കെയാണെന്നും ശ്രീനിവാസന്‍ സ്റ്റൈലില്‍ തെളിയിക്കാന്‍ നോക്കിയാലോ, മൊത്തം കണ്‍ഫ്യൂഷനാവുകയും ചെയ്യും. ഇനി സീപ്പീയം ഇടതുപക്ഷമല്ല എങ്കില്‍ ഇടതുപക്ഷത്തിന് നാണക്കേടുണ്ടാക്കാന്‍ നടക്കുന്ന ഈ സീപ്പീയെമ്മിനെ യഥാര്‍ത്ഥ ഇടതുപക്ഷക്കാര്‍ക്ക് തള്ളിപ്പറയാന്‍ വയ്യേ-അതിനുള്ള ഊര്‍ജ്ജമൊട്ട് കാണാനും പറ്റുന്നില്ല. മാത്രവുമല്ല, ആ‍ണവക്കരാറാണെങ്കിലും ആണുങ്ങളുടെ കരാറാണെങ്കിലും മനുഷ്യാവകാശമാണെങ്കിലും മോബ് ജസ്റ്റീസാണെങ്കിലും പല ഇടതുപക്ഷക്കാരും (എന്ന് ഞാന്‍ കരുതുന്നവര്‍) സപ്പോര്‍ട്ട് ചെയ്യുന്നത് ഈ സീപ്പീയെമ്മിന്റെ നയങ്ങളും അവരുടെ ചെയ്തികളുമൊക്കെത്തന്നെയാണ് താനും. എന്തിനധികം, കണ്ണൂരില്‍ പാര്‍ട്ടി നടപ്പാക്കുന്ന മോബ് ജസ്റ്റീസിനെ പോലും ഇടതുപക്ഷക്കാര്‍ (എന്ന് ഞാന്‍ കരുതുന്നവര്‍) വിപ്ലവവീര്യം തുളുമ്പി നില്‍ക്കുന്നപോലെയോ, <a href="http://kovaalan.blogspot.com/2008/06/blog-post_30.html">കോവാലകൃഷ്ണനെ</a> പഴയ സ്കൂള്‍ ജീവിതമൊക്കെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലോ ഒന്നും തള്ളിപ്പറഞ്ഞിട്ടില്ല എന്നാണ് എന്റെയൊരു തോന്നല്‍. അപ്പോള്‍ പിന്നെ ഒന്നായ നിന്നെയിഹ ഒന്നെന്ന് തന്നെ കണ്ട ആ ഇണ്ടലിനെ കുറ്റം പറയാന്‍ പറ്റുമോ. എന്തായാലും ബീജേപ്പീയും 6Sസ്ക്വയറും ഉം ഒന്നാണെന്ന് തെളിയിച്ചവര്‍ക്ക് തന്നെ ഇപ്പോള്‍ സീപ്പീയെമ്മും ഇടതുപക്ഷവും രണ്ടാണെന്ന് തെളിയിക്കേണ്ടിവന്നതിനെയാണോ ഗതികേട് എന്ന് പറയുന്നത്?<br /><br /><strong>5. സഹിഷ്ണുതാ മേനോനും മകന്‍ എ. സഹിഷ്ണുതാകുമാറും</strong><br /><br />ജീവിതത്തില്‍ ഒരിക്കലെങ്കിലും ആരുടെയെങ്കിലും അസഹിഷ്ണുതയ്ക്ക് ഏതെങ്കിലുമൊക്കെ രീതിയില്‍ ആരെങ്കിലുമൊക്കെ പാത്രമായിട്ടുണ്ടായിരിക്കുമല്ലോ. അങ്ങിനെയാണെങ്കില്‍ എന്താണ് അസഹിഷ്ണുതയെന്നും അത് എത്രമാത്രം അരോചകമാണെന്നും നമുക്കറിയാമായിരിക്കണം. അപ്പോള്‍ അസഹിഷ്ണുതയെപ്പറ്റിയൊക്കെ ചൂണ്ടിക്കാണിക്കുന്ന ലേഖനങ്ങളുടെ തുടക്കം തന്നെ “പണ്ടാരം, ലെവന്‍ എഴുതിയിരിക്കുന്നതൊക്കെ മൊത്തം വായിച്ചുനോക്കേണ്ട ഗതികേട്” എന്നൊക്കെയായാലോ? അതാണോ ഈ വൈരുദ്ധ്യാത്മീയഭൌതികവാദം അഥവാ മണ്ണാങ്കട്ട? അസഹിഷ്ണുതയാണ് ഫാസിസത്തിന്റെ തൊട്ടുമുന്നിലത്തെ സ്റ്റോപ്പെന്നൊക്കെ പറയും. പക്ഷേ പാഠപുസ്തകവിവാദത്തെപ്പറ്റി വേറിട്ട രീതിയില്‍ എങ്ങാനുമൊന്ന് പറഞ്ഞാല്‍ പിന്നെ ഒട്ടും ക്ഷമയില്ല. പ്രതിലോമകതയും പ്രതിക്രിയാവാതകവും പ്രകൃതിവാതകവുമൊക്കെ നാഴികയ്ക്ക് നാല്പത് വട്ടം ലേഖനങ്ങളില്‍ കയറ്റി ആനന്ദം കണ്ടെത്തുന്നവര്‍ നവലിബറലിയെയും പടിഞ്ഞാറന്‍ സെക്യുലറലിയെയും കാണുമ്പോള്‍ പ്രാന്ത് പിടിക്കും. ക്ഷമ അളക്കുന്ന മീറ്ററാണല്ലോ നെല്ലിപ്പലക. ക്ഷമാമീറ്ററില്‍ നെല്ലിപ്പലക കണ്ടാല്‍ പിന്നെ എന്താണ് സംഭവിക്കുന്നതെന്ന് പറയാന്‍ പറ്റില്ല. ക്ഷമയുടെ നെല്ലിക്കാപ്പലക കാണുക എന്നത് തികച്ചും മനുഷ്യസഹജം. പക്ഷേ അങ്ങിനെയുള്ളപ്പോള്‍ അസഹിഷ്ണുതയെപ്പറ്റിയുള്ള ലേഖനമെങ്കിലും അസഹിഷ്ണുതാമുക്തമായിരുന്നെങ്കില്‍; അതിനുള്ള പ്രചോദനമെങ്കിലും അസഹിഷ്ണുതയില്‍ നിന്നും ഉടലോടെയെടുക്കാത്തതായിരുന്നെങ്കില്‍... എന്റെ ക്ഷമ കെട്ടു.<br /><br /><br /><strong>ഊപ്പസംഭാരം</strong><br /><br />അതുകൊണ്ട് എത്രയും പ്രിയപ്പെട്ട ഇടതുപക്ഷമനുഷിഷ്യൂവകാശസഹാനുഭൂതികുത്തകവിരുദ്ധാ-<br />‍വിശ്വമാനവികവാദമാഗോളവല്‍ക്കരണസാമ്രാജ്യത്വസാമ്പാര്‍വിരുദ്ധരേ, <br />ആ എയറുപിടുത്തമൊക്കെ കളഞ്ഞ് ഒന്ന് റിലാക്സ് ചെയ്ത് വരൂ. ലോകത്തിലെ നല്ലൊരു വിഭാഗം ജനങ്ങള്‍ക്കും നിങ്ങളുടെ വികാരങ്ങളൊക്കെത്തന്നെ. അവകാശങ്ങളൊക്കെ സാധിച്ച് കിട്ടണമെന്ന് ഏതൊരു മനുഷ്യനും ബോധമുണ്ട്. സഹാനുഭൂതിയുണ്ട്, അനുകമ്പയുണ്ട്, നിങ്ങളെക്കാളും നീറ്റായി നിസ്വാര്‍ത്ഥമായി ചാരിറ്റി ചെയ്യുന്നവരുണ്ട് (അതിന്റെ മനഃശാസ്ത്രം വിശകലിച്ചിട്ടുമുണ്ട്), അനീതിയ്ക്കെതിരെ ചോര തിളക്കുന്നവരുണ്ട്, അക്രമത്തെ ന്യായീകരിക്കാത്തവരുണ്ട്, അധിനിവേശത്തെ എതിര്‍ക്കുന്നവരുണ്ട്. ഇതൊക്കെ ചെയ്യാന്‍ ഇടതുപക്ഷമോ വലതുപക്ഷമോ ആകണമെന്നില്ല, മനുഷ്യരായാല്‍ മതി. അതുകൊണ്ട് വരൂ നമുക്കെല്ലാവര്‍ക്കും ഒന്നിച്ചിരുന്ന് നാടിന്റെ പ്രശ്‌നങ്ങളെപ്പറ്റി സംസാരിക്കാം. ഹിഡണ്‍ അജണ്ടയൊന്നുമുണ്ടാവാന്‍ പാടില്ലെന്ന് മാത്രം. നാടിന്റെയും നാട്ടുകാരുടെയും നന്മ മാത്രമായിരിക്കണം ലക്ഷ്യം. പിന്നെ പറഞ്ഞതിന്റെ പത്ത് ശതമാനമെങ്കിലും പ്രവര്‍ത്തിക്കുകയും വേണം (കഃട് അഗ്രജന്‍). ഇരട്ടത്താപ്പുകള്‍ കഴിവതും ഒഴിവാക്കുകയും വേണം. തെറ്റ് എല്ലാവര്‍ക്കും പറ്റാമെന്ന് നമുക്ക് തെറ്റ് പറ്റുന്നത് ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ മാത്രം നിവൃത്തിയില്ലാതെ പറഞ്ഞാല്‍ മാത്രം പോര, നമ്മളെപ്പോലെ തന്നെയായിരിക്കും മറുപക്ഷവും എന്ന ഒരു പരിഗണനയും വേണം. നമുക്കൊരു നീതിയും മറ്റവര്‍ക്ക് വേറൊരു നീതിയും എന്നത് വിവേചനത്തിനെതിരെ പടപൊരുതുന്ന ഇടതുപക്ഷത്തിന് ഒരിക്കലും ഭൂഷണമല്ലല്ലോ. അതുകൊണ്ട് ആ എയറുപിടത്തമൊക്കെ കളഞ്ഞ് ചുമ്മാ ഫ്രീയായി വരൂ. നമ്മളെല്ലാവരുമൊന്നുപോലെ. <br /><br /><strong>ഇനി പക്ഷീയഗാനം</strong><br /><br />(ഈ ഗാനത്തിന് <a href="http://nellikka.blogspot.com/2007/04/castillo.html">ഇവിടുത്തെ</a> കവിതയുമായി എന്തെങ്കിലും സാമ്യം ആരെങ്കിലും കണ്ടാല്‍ ഞാന്‍, ദോ <a href="http://vellezhuthth.blogspot.com/2008/07/blog-post_2620.html?showComment=1215754680000#c4454631086343523769">ഇവിടെ</a> സൂരജ് ചിരിച്ചതുപോലെ ഒരു പതിനാല്‍ മിനിറ്റ് നിര്‍ത്തി നിര്‍ത്തി ചിരിക്കും) :)<br /><br />ഒരു നാള്‍,<br />ഇന്നാട്ടിലെ ഇടതുപക്ഷ ബുദ്ധിജീവികള്‍<br />ഇവിടുത്തെ ഏറ്റവും സാധാരണക്കാരായ ജനങ്ങളാല്‍ <br />ചോദ്യം ചെയ്യപ്പെടും.<br /><br />ഒറ്റപ്പെട്ട ഒരു ചെറുനാളം പോലെ<br />സ്വന്തം രാജ്യങ്ങളായ റഷ്യ, പോളണ്ട്, കൊറിയ, മറിയ തുടങ്ങിയവ കെട്ടടങ്ങിയപ്പോള്‍ <br />നിങ്ങള്‍ക്ക് വല്ലതും ചെയ്യാന്‍ പറ്റിയോ എന്ന്<br />അവര്‍ ചോദിക്കും.<br /><br />ഏക്കേജീ സെന്ററിനെക്കുറിച്ചോ<br />പാലോറമാതയെക്കുറിച്ചോ<br />കൈരളീ റ്റീവിയെക്കുറിച്ചോ<br />ദേശാഭിമാനിയെക്കുറിച്ചോ <br />അവര്‍ അന്വേഷിക്കില്ല.<br />'പക്ഷത്തിന്റെ ആശയ'ത്തോടുള്ള <br />അന്ധമായ പോരാട്ടത്തെക്കുറിച്ച്‌<br />ആരായുകയില്ല.<br />ദസ് ക്യാപിറ്റലിന്റെ ഉന്നതപഠനത്തെ ആരും വിലമതിക്കില്ല.<br />വിശ്വമാനവികതെയെക്കുറിച്ചോ,കുത്തകവിരുദ്ധതയെപ്പറ്റിയോ<br />ആരും ചോദിക്കില്ല<br /><br />എല്ലാം തികഞ്ഞപ്പോള്‍ ചുമ്മാ‍ ഉടലെടുത്ത <br />അസംബന്ധം നിറഞ്ഞ ന്യായീകരണങ്ങളെക്കുറിച്ച്‌<br />അവര്‍ ചോദിക്കില്ല.<br /><br />പ്രതിലോമകതെപ്പറ്റിയോ പ്രതിക്രിയാവാതകത്തെപ്പറ്റിയോ<br />അവര്‍ ചോദിക്കില്ല. ഇരയെപ്പറ്റിയോ വേട്ടക്കാരനെപ്പറ്റിയോ മിണ്ടില്ല<br /><br />അന്ന്,<br />സാധാരണക്കാരായ മനുഷ്യര്‍ വരും.<br />ഇടതുപക്ഷബുദ്ധിജീവികളുടെ പുസ്തകങ്ങളിലും കവിതകളിലും<br />ഇടമില്ലാതിരുന്നവര്‍,<br />അവര്‍ക്കു ചായയും പരിപ്പുവടയും ദിനേശ് ബീഡിയും <br />എത്തിച്ചുകൊടുത്തിരുന്നവര്‍,<br />അവര്‍ പറഞ്ഞതൊക്കെ കേട്ട് അന്തം വിട്ട് കുന്തം വിഴുങ്ങിയിരുന്നവര്‍,<br />അവര്‍ക്കു വേണ്ടി പണിയെടുത്തിരുന്നവര്‍,<br /><br />അവര്‍ വന്നു ചോദിക്കും:<br /><br />എന്തേ ആണവക്കരാറിനൊരു നീതിയും പാഠപുസ്തകത്തിന് വേറൊരു നീതിയും...?<br />എന്തേ ബീജേപ്പീക്കാര്‍ ചെയ്തത് തന്നെ വളച്ചിട്ട് തിരിച്ചിട്ട് നിങ്ങള്‍ ചെയ്യുമ്പോള്‍<br />അവരെ ചീത്ത പറയുന്നതും നിങ്ങളെ ന്യായീകരിക്കുന്നതും...?<br />എന്തേ കടിച്ചാല്‍ പൊട്ടാത്ത സിദ്ധാന്തങ്ങളൊക്കെയിട്ട് ഉത്തമനെ വട്ടുപിടിപ്പിച്ച നിങ്ങള്‍ക്ക്<br />നവലിബലറിലെയും പടിഞ്ഞാറന്‍ സെക്യുലറലിയെയും കണ്ടപ്പോള്‍ വട്ടായത്...?<br />എന്തേ നിങ്ങള്‍ ചെയ്യുന്നതുപോലെ മറ്റുള്ളവര്‍ ചെയ്യുന്നത് കാണുമ്പോള്‍<br />നിങ്ങള്‍ക്ക് അതൊട്ടും പിടിക്കാത്തത്...?<br />എന്തേ മോബ് ജസ്റ്റീസിനെ അപലപിച്ച നിങ്ങള്‍<br />ഡിഫിമോബ് നിയമം കൈയ്യിലെടുത്ത് ജസ്റ്റീസ് (എന്ന് അവര്‍ക്ക് തോന്നിയത്)<br />നടപ്പാക്കിയപ്പോള്‍ അരാഷ്ട്രീയപരമായ മൌനം പാലിച്ചത്?<br /><br />എന്തേ അരാഷ്ട്രീയവാദത്തെ ചീത്ത പറഞ്ഞ നിങ്ങള്‍,<br />ആള്‍ക്കാര്‍ രാഷ്ട്രീയബോധം കാണിക്കാന്‍ തുടങ്ങിയപ്പോള്‍,<br />അത് നിങ്ങള്‍ ഉദ്ദേശിച്ച രീതിയലല്ലെന്ന് കണ്ടപ്പോള്‍,<br />അത് നിങ്ങളെ തിരിഞ്ഞ് കുത്തുന്നു എന്ന് കണ്ടപ്പോള്‍<br />അത് നിങ്ങള്‍ക്ക് പാരയാവുന്നു എന്ന് കണ്ടപ്പോള്‍,<br />ഹിറ്റ്ലറിനെ വെല്ലുന്ന ഫാസിസം കാണിക്കുന്നത്?<br /><br />എന്തേ അസഹിഷ്ണുതയെപ്പറ്റി വിലപിക്കുന്ന നിങ്ങള്‍<br />അത് തന്നെ കാണിക്കുന്നത്?<br />അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് അങ്ങിനെതന്നെ തോന്നുന്നത്?<br /><br />എന്റെ പ്രിയപ്പെട്ട നാട്ടിലെ ഇടതുപക്ഷബുദ്ധിജീവികളേ,<br />നിങ്ങള്‍ക്ക്‌ ഉത്തരം മുട്ടില്ല.<br />കാരണം എന്തിനും നിങ്ങള്‍ക്ക് ഉത്തരമുണ്ടല്ലോ.<br />സ്വന്തം ദുരവസ്ഥ നിങ്ങളുടെ ആത്മാവില്‍ തറച്ചുകയറിയാലും.<br />നിങ്ങള്‍ നിങ്ങളെ ന്യായീകരിച്ചുകൊണ്ടിരിക്കും.<br /><br /><strong>ആത്മാര്‍ത്ഥമായി...</strong><br /><br />ഹിഡണായിട്ടോ അല്ലതെയോ ഉള്ള അജണ്ടകളില്ലാതെ, ആത്മാര്‍ത്ഥമായ സമീപനം കാണിക്കുന്ന, രാജ്യത്തിന്റെ താത്പര്യങ്ങള്‍ സ്വന്തം പക്ഷതാത്പര്യങ്ങളെക്കാള്‍ മുകളില്‍ പിടിക്കുന്ന, മനുഷ്യാവകാശങ്ങള്‍ക്കും മനുഷ്യത്വത്തിനും വേണ്ടി പോരാടുന്ന, ഏതൊരു നല്ല മനുഷ്യനും എന്നും എന്റെ എളിയ പിന്തുണ. ഈ പോസ്റ്റ് ആണവക്കരാറിന്റെ സത്യമറിയാനും അത് യഥാര്‍ത്ഥത്തില്‍ ഇന്ത്യയ്ക്ക് ദോഷം ചെയ്യുമോ എന്നറിയാനും പാഠപുസ്തകങ്ങള്‍ നല്ല പൌരന്മാരെ ഭാവിയില്‍ വാര്‍ത്തെടുക്കാനുതകുന്നവ തന്നെയാണോ എന്നറിയാനുമൊക്കെ ആത്മാര്‍ത്ഥമായി ശ്രമിക്കുന്ന ആരേയും അവഹേളിക്കുവാന്‍ ഉദ്ദേശിച്ചുള്ളതല്ലേയല്ല. ഇത് ഇരട്ടത്താപ്പുകള്‍ എന്നെനിക്ക് തോന്നിയ ചില സമീപനങ്ങളോടുള്ള എന്റെ പ്രതികരണം മാത്രം. ഈ പോസ്റ്റിന്റെ പൂര്‍ണ്ണ ഉത്തരവാദി ഞാന്‍ മാത്രം. എന്റെ മറ്റേത് പോസ്റ്റും പോലെ ഈ പോസ്റ്റും വെറും ചവറ്. ഒരു പരിഗണനയും അര്‍ഹിക്കാത്തതിനാല്‍ അര്‍ഹിക്കുന്ന പരിഗണന മാത്രം കൊടുക്കുക എന്നുപോലും പറയുന്നില്ല.<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/19023225-3060879751168552470?l=nilavathekozhi.blogspot.com'/></div>വക്കാരിമഷ്‌ടാhttp://www.blogger.com/profile/18036988817546568969noreply@blogger.com27tag:blogger.com,1999:blog-19023225.post-56924610474919899852008-07-01T00:34:00.003+09:002008-07-01T02:34:21.900+09:00മനോരമയുടെ പവറും ബോര്‍‌ഡിന്റെ കട്ടുംമോഡിയല്ലേ എന്തും പറയാം, നല്ലപോലെ മസാലയവുമാവാം എന്ന് വിചാരിച്ച് മോഡി പറയാത്ത കാര്യങ്ങള്‍ കൂടി മോഡി പറഞ്ഞു എന്ന് പറഞ്ഞ് പറഞ്ഞ് അവസാനം അങ്ങിനെ നാലഞ്ച് കാര്യങ്ങളാവുമ്പോള്‍ മോഡി തന്നെ ആ അഞ്ച് കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് സെന്റിയടിക്കും: <br /><br />“കണ്ടോ കണ്ടോ എന്നെപ്പറ്റി ഇല്ലാത്തത് തന്നെയല്ലേ ഈ മാധ്യമങ്ങള്‍ പറയുന്നത്. ഇന്നാ ഉദാഹരണം ഒന്ന്, രണ്ട്, മൂന്ന്...”<br /><br />ജനം വിശ്വസിക്കും. സിന്‍‌ഡിക്കേറ്റ് തന്നെ. <br /><br />അവസാനം ചിരിക്കുന്നത് ആരായിരിക്കും? മോഡി തന്നെ. <br />-------------------------------------------------------------------------------<br /><br />കോടിയേരിക്കെതിരെ നല്ല രണ്ട് ആരോപണങ്ങള്‍ വരട്ടെ എന്ന് കരുതി കണ്ണിലെണ്ണെയുമൊഴിച്ച് കാത്ത്‌കാത്തിരിക്കുമ്പോളതാ കോടിയേരിക്കെതിരെ നല്ല ഒന്നാന്തരമാരോപണങ്ങള്‍:<br /><br />“ഭദ്രാനന്ദന്‍ കോടിയേരിയെ ബാലേട്ടാ എന്ന് വിളിച്ചു”<br />“കോടിയേരിയുടെ മകന്റെ കല്ല്യാണത്തിന് തോക്കുസ്വാമിയെത്തി”<br />“ബിനീഷ് കൊടിയേരി സന്തോഷ് മാധവന്റെ കാറില്‍ കയറി”<br /><br />എന്നാല്‍ ഇതൊന്നുമൊട്ട് തെളിയിക്കുകയുമില്ല. വെറുതെ മനുഷ്യനെ ഡെസ്പാക്കി ബീപ്പീ കൂട്ടി.<br /><br />ആരെങ്കിലും എന്നെ ബാലേട്ടാ എന്ന് വിളിച്ചാല്‍ ഞാനെന്ത് ചെയ്യാനാണ് എന്ന് കോടിയേരിയും, നാട്ടില്‍ ഏതെങ്കിലും കാക്കയ്ക്ക് വയറ്റിളക്കം വന്നാലും അതിന് പിന്നില്‍ ബിനീഷ് കോടിയേരിയാണെന്നാണ് ഇപ്പോള്‍ സംസാരം എന്ന് ബിനീഷ് കോടിയേരിയും പറഞ്ഞാല്‍ ജനം ചോദിക്കും:<br /><br />“ശരിയല്ലേ...?” <br /><br />അവസാനം നല്ല ഒന്നാന്തരമൊരു ആരോപണം വന്നാലും മാധ്യമ സിന്‍‌ഡിക്കേറ്റിന് കോടിയേരിക്ക് ചൂണ്ടിക്കാണിക്കാന്‍ ഇഷ്ടം പോലെ ഉദാഹരണങ്ങളും ഉദാഗുണനങ്ങളും.<br /><br />അവസാനം ചിരിക്കുന്നത് ആരായിരിക്കും? കോടിയേരി തന്നെ.<br /><br />---------------------------------------------------------------------------------<br />കാര്യം, മനോരമയും ഞാനും കറതീര്‍ന്ന “ഇടതുപക്ഷസഹാനുഭൂതമനുഷ്യത്വസമത്വസാഹോദര്യമതേതരത്വ“ വിരുദ്ധരാണെങ്കിലും, കത്തോലിക്കാ സഭയ്ക്ക് വേണ്ടിയോ മറ്റോ തുടങ്ങിയ ദീപിക ഇടക്കാലത്ത് “മാണിക”യായി, മാണി ചിരിച്ചു, മാണി കുളിച്ചു, മാണി കഴിച്ചു, മാണി ഇരുന്നു, കിടന്നു എന്നൊക്കെയായി അവസാനം മാണിസാറിന്റെ ഉള്ള വെയിറ്റും കൂടി കളഞ്ഞതുപോലെ (ദീപിക മാണികയായത് എന്റെ സംഭാവനയല്ല, പഠിപ്പിച്ച ഒരു അച്ചന്‍ ഒരിക്കല്‍ പറഞ്ഞതാണ്) എന്തിനും ഏതിനും മാര്‍ക്‍സിസ്റ്റ് പാര്‍ട്ടിയുടെയും മന്ത്രിയുടെയും പുറകെ പോയി ആട്‌സിനെ പട്‌സിയാക്കാന്‍ നോക്കിയാല്‍ അവസാനം പറയുന്നതൊന്നും ജനം വിശ്വസിക്കില്ല; സിന്‍‌ഡിക്കേറ്റുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞത് ശരിയല്ലേ എന്ന് ജനം ചോദിക്കാനും തുടങ്ങും.<br /><br />സംഗതി പവര്‍ കട്ട്. ലൊക്കേഷന്‍ മുഖ്യമന്ത്രിയുടെ വസതി. ഏഴരയ്ക്ക് മുഖ്യമന്ത്രിയുടെ വീട്ടിലും കറണ്ട് പോകുന്നുണ്ടോ എന്നറിയാന്‍ അഞ്ച് മണിക്ക് തന്നെ മനോരമ ലേഖകര്‍ മഫ്തിയില്‍ റോഡിനു മുന്നിലൂടെ നടക്കാന്‍ തുടങ്ങി...<br /><br />സമയം ആറരയായി... ആകാശം പതുക്കെ രോമാവ്രതമായി, പിന്നെ മേഖാവൃതമായി, ആകെ വൃത്തികേടായി...<br /><br />വൈദ്യുതിവിളക്കുകള്‍ ആഞ്ഞ് തെളിഞ്ഞു...<br /><br />മനോരമ ലേഖകര്‍ മഫ്തിയില്‍ അങ്ങോട്ടുമിങ്ങോട്ടും ഉലത്താന്‍ തുടങ്ങി...<br /><br />അവര്‍ പരസ്പരം നോക്കി... കണ്ണുകള്‍കൊണ്ട് സൈറ്റടിച്ചു, കാലുകള്‍ കൊണ്ട് ചേന വരച്ചു...<br /><br />സമയം ഏഴ്... എങ്ങും നിശ്ശബ്ദത... ചീവീടിന്റെ ശബ്ദമൊഴിച്ച് ബാക്കിയെല്ലാം കേള്‍ക്കാം...<br /><br />“ശൂശൂശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്...” തട്ടുകടക്കാരന്‍ ആദ്യത്തെ ദോശയ്ക്ക് മാവിട്ടു...<br /><br />കല്ലിന്റെ ചൂടേറ്റ് മാവ് പുളകം കൊണ്ടു, നാണിച്ച് തല താഴ്ത്തി, പിന്നെ എന്തോ ഓര്‍ത്ത് നിര്‍വ്വികാരനായി... അപ്പോള്‍ കടക്കാരന്‍ ദോശ മറിച്ചിട്ടു.<br /><br />ദോശ കഴിക്കണോ? മനോരമ ലേഖകന്‍ അഗാധമായ ചിന്തയിലാണ്ടു. വേണ്ട. ജോലി ഫസ്റ്റ്. വര്‍ക്കീസ് വര്‍ഷോപ്പ് (കഃട് പൈ ബ്രദേഴ്സ്).<br /><br />സമയം ഏഴ് ഇരുപത്... നാല് സ്കോഡ അങ്ങോട്ടുപോയി. ലേഖകന്‍ ഒരു സോഡ കുടിച്ചു.<br /><br />ഏഴ് ഇരുപത്തഞ്ച്... ലേഖകന്റെ നെഞ്ചിടിപ്പ് വര്‍ദ്ധിച്ചു. ക്യാമറമാന്റെ കൈ വിറച്ചു...<br /><br />ഏഴ് ഇരുപത്താറ്...<br /><br />അതാ ഇരുട്ടിന്റെ മറപറ്റി ഒരു മഹീന്ദ്രാ ജീപ്പ്...<br /><br />അശ്വാരൂഢരായ രണ്ട് പേര്‍ ആ ജീപ്പില്‍ നിന്നും ചാടിയിറങ്ങി. ഉറയില്‍നിന്നും വാള്‍ വലിച്ചൂരി അവര്‍ തുടരെത്തുടരെ വെടിയൊന്നും വെച്ചില്ല. പമ്മിപ്പമ്മി മുഖ്യമന്ത്രിയുടെ വീടിന്റെ മുന്നിലെ പോസ്റ്റിനെ ലക്ഷ്യമാക്കി നീങ്ങി.<br /><br />മനോരമ ലേഖകരുടെ നെഞ്ചിടിക്കുന്നത് തട്ടുകടയില്‍ പുട്ടിന് അരിയിടിക്കുന്നതിലും ഉച്ചത്തിലായി. വിറയാര്‍ന്ന കൈകകളോടെ കൈമറാമാന്‍ കൈമറ കൈയ്യിലെടുത്തു-നിശ്ചല്‍<br /><br />ബോര്‍ഡുകാരിലൊരുവന്‍ പയ്യെപ്പയ്യെ അസാമാന്യ മെയ്‌വഴക്കത്തോടെ ഒരു പൂച്ചയെപ്പോലെ പോസ്റ്റില്‍ വലിഞ്ഞുകയറി. അപരന്‍ പട്ടി മുള്ളാന്‍ നില്‍‌ക്കുന്നതുപോലെ പോസ്റ്റിനു കീഴില്‍...<br /><br />മനോരമ ലേഖകന്റെ നെഞ്ചിടിപ്പ് ഗിന്നസ്സ് റിക്കാഡും മറികടന്നു. കൈമറമാമന്റെ കൈവിറയുടെ ഫ്രീക്വന്‍സി മനുഷ്യന് മെഷര്‍ ചെയ്യാവുന്നതിലുമ്മപ്പുറമായി കണ്ടാല്‍ ട്രൈപ്പോഡില്‍ കൈമറ വെച്ചിരിക്കുന്നതുപോലെ സ്റ്റെഡിയായതുപോലെയായി.<br /><br />ബോര്‍ഡര്‍ പോസ്റ്റിനു മുകളിലെത്തി...അപരന്‍ പഴയ പോസില്‍ തന്നെ പോസ്റ്റിനു കീഴില്‍...<br /><br />ഒന്ന്...<br />രണ്ട്...<br />രണ്ടേകാല്‍...<br /><br />മൂന്നേമുക്കാല്‍...<br /><br />സമയം കൃത്യം ഏഴ് മുപ്പത്<br /><br />അതാ ബോര്‍ഡര്‍ ഒരു വയറൂരി വേറൊരിടത്ത് കുത്തുന്നു. ഒരു നിമിഷം...സമീപത്തെ കറന്റെല്ലാം പോയി. പവര്‍ കട്ടായി എന്നറിയിച്ച് പൂവന്‍ കോഴിയെല്ലാം ഓലിയിട്ടു. പട്ടി കൂകി...<br /><br />അത്‌ഭുതം... അത്യത്‌ഭുതം...<br /><br />മുഖ്യന്റെ വീട് ദീപപ്രഭയില്‍ കുളിച്ച് നി‌ല്‍ക്കുന്നു. മനോരമ ലേഖകനും കൈമറാമാനും ആ കുളിസീന്‍ കണ്ട് ചമ്മിയടിച്ച് നില്‍‌ക്കുന്നു.<br /><br /><br />അടുത്ത ദിവസം മനോരമ പത്രത്തില്‍ വാര്‍ത്ത:<br /><br /><em>“പവര്‍‌കട്ട് സമയത്തും മുഖ്യന്റെ വീട്ടില്‍ ദീപപ്രഭാകരവര്‍മ്മ ഏഴരതൊട്ട് എട്ടര വരെ. സമീപത്തെല്ലാം പവര്‍കട്ട് കാരണം അന്ധകാരനഴി”</em><br /><br />പുറകെ തന്നെ ബോഡിന്റെ തിരുത്ത്:<br /><br /><em>“പച്ചക്കള്ളം. എട്ടര മുതല്‍ ഒന്‍പത് വരെ കണ്ണില്‍ ഇരുട്ടുകയറുന്നതുപോലത്തെ കട്ടുണ്ടായിരുന്നു മുഖ്യന്റെ വീട്ടില്‍. പതിവുപോലുള്ള മാധ്യമ സിണ്ടിക്കേറ്റ്”</em><br /><br />അതിനും പുറകെ മനോരമയുടെ വിശദീകരണം:<br /><br /><em>“ഏഴരയ്ക്ക് മനോരമക്കാര്‍ ഫോട്ടോയും പിടിച്ച് പോയെന്ന് മനസ്സിലാക്കിയ ബോര്‍ഡണ്ണന്മാര്‍ എട്ടര തൊട്ട് ഒമ്പത് വരെ മുഖ്യന്റെ വീട്ടില്‍ പവറ് കട്ടി മുഖം രക്ഷിച്ചതല്ലേ. അല്ലെങ്കില്‍ ഇത് ഒരു വന്‍‌ സംഭവം ആവില്ലായിരുന്നോ”</em><br /><br />കൈരളി മുതലെടുത്തു:<br /><br />“കള്ളവാര്‍ത്ത മനോരമ വിഴുങ്ങി”<br /><br />---------------------------------------------------------------------------------<br /><br />ഇനി കാര്യത്തിലേക്ക്: <br /><br />ഇസഡ് കാറ്റഗറി സുരക്ഷയോ മറ്റോ ഉള്ള ആളാണ് കേരളാ മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ സുരക്ഷയുടെ അഭിവാജ്യ ഘടകമാണ് ഉ‌പ്‌സ് അഥവാ അണ്‍‌ഇന്റ‌റപ്‌റ്റഡ് പവര്‍ സപ്ലൈ. സോഷ്യലിസമോ മാര്‍ക്സിസമോ കാണിക്കേണ്ട അവസരമല്ല അത്. അതീവ സുരക്ഷ വേണ്ട ഒരാളുടെ വീട്ടില്‍ ആ സുരക്ഷയ്ക്കാവശ്യമായ സജ്ജീകരണങ്ങള്‍ എല്ലായ്പ്പോഴും ഉണ്ടോ ഇല്ലയോ എന്നാണ് മാധ്യമങ്ങള്‍ നോക്കേണ്ടത്. മുഖ്യമന്ത്രിയുടെ വീട്ടിലും പവര്‍‌കട്ടാണെങ്കില്‍ അദ്ദേഹത്തിന്റെ സുരക്ഷ ആ സമയത്ത് എങ്ങിനെ ഉറപ്പിക്കും എന്നാണ് മാധ്യമങ്ങള്‍ അന്വേഷിക്കേണ്ടത്. അതാണ് ഉത്തരവാദിത്തബോധമുള്ള പത്രപ്രവര്‍ത്തനം എന്നാണ് എന്റെ അഭിപ്രായം. അതിനു പകരം മുഖ്യമന്ത്രിയുടെ വീട്ടിലും കട്ടുണ്ടോ, ഇല്ലെങ്കില്‍ അതൊന്ന് സെന്‍‌സേഷനിച്ചേക്കാം എന്ന് കരുതി ക്യാമറയും നോട്പാഡുമായി ലേഖകരെ അയക്കുന്നതല്ല എന്റെ അഭിപ്രായത്തില്‍ പത്രധര്‍മ്മം. ആ പവര്‍‌കട്ട് മുതലെടുത്ത് ആരെങ്കിലും അദ്ദേഹത്തിനെ ഏതെങ്കിലും തരത്തില്‍ അപായപ്പെടുത്തിയിരുന്നെങ്കില്‍ മനോരമയുടെ അടുത്ത ദിവസത്തെ ചോദ്യം എന്തുകൊണ്ട് മുഖ്യമന്ത്രിയെ കട്ടില്‍ നിന്നും ഒഴിവാക്കിയില്ല എന്നതാവുമായിരുന്നു.<br /><br />പക്ഷേ ഇതിന് മനോരമയെയാണോ കുറ്റപ്പെടുത്തേണ്ടത്? അല്ലേയല്ല. അവര്‍ കാലാകാലങ്ങളായുള്ള അവരുടെ ധര്‍മ്മം നിര്‍വ്വഹിക്കുന്നു. പക്ഷേ ഇതില്‍ ചീത്ത പറയേണ്ടത് മനോരമക്കാരെ കണ്ടപ്പോഴേ വെപ്രാളപ്പെട്ട് മുഖ്യമന്ത്രിയുടെ വീട്ടിലും കട്ടേര്‍പ്പെടുത്തിയ ബോര്‍ഡിനെയാണ്. മനോരമ മുഖ്യമന്ത്രിയുടെ വീട്ടില്‍ കട്ടില്ല എന്ന് റിപ്പോര്‍ട്ട് ചെയ്യുകയാണെങ്കില്‍ അദ്ദേഹത്തിന്റെ സുരക്ഷാകാര്യങ്ങളും മറ്റും വിശദീകരിച്ച് അദ്ദേഹത്തിന്റെ വീട്ടില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തുന്നില്ല എന്ന് പറയുകയും ഇത്തരം കാര്യങ്ങള്‍ വരെ സെന്‍‌സേഷനാക്കേണ്ട ഗതികേടായോ മനോരമയ്ക്ക് എന്ന് തിരിച്ചൊന്ന് ചോദിക്കുകയും ചെയ്യാനുള്ള ധൈര്യം കാണിക്കുകയായിരുന്നു ബോര്‍ഡ് ചെയ്യേണ്ടിയിരുന്നത് (വലിയ രണ്ട് ഫോട്ടോയും വലിയൊരു തലക്കെട്ടും നാലുകോളം വാര്‍ത്തയുമാണ് മനോരമ ഇതിനായി ചിലവഴിച്ചത്). കാര്യം കാര്യം പോലെ പറഞ്ഞാല്‍ മനസ്സിലാകാനുള്ള വിവരമൊക്കെ മലയാളിക്കുണ്ട്. അതിനു പകരം മനോരമക്കാരെ കണ്ടപ്പോഴേ ബോര്‍ഡിന് വെപ്രാളമായി.<br /><br />ഇതിനിടയ്ക്ക് കൈരളി പതിവുപോലെ മനോരമയ്ക്കിട്ടൊന്ന് കുത്തി ആത്മനിര്‍‌വൃതിയുമടഞ്ഞു. ഫോക്കസ് മനോരമയിലേക്കായപ്പോള്‍ അതീവ സുരക്ഷ വേണ്ട മുഖ്യമന്ത്രിയുടെ വീട്ടില്‍ അരമണിക്കൂര്‍ കറണ്ട് പോയാലത്തെ സുരക്ഷാപ്രശ്‌നങ്ങളെപ്പറ്റിയൊന്നും ഓര്‍ക്കാതെ ഏഴര തൊട്ട് എട്ട് വരെയല്ലെങ്കിലും എട്ടര തൊട്ട് ഒന്‍‌പത് വരെ പവര്‍ കട്ട് ഏര്‍പ്പെടുത്തുക വഴി മനോരമ പറഞ്ഞത് നുണയാണെന്ന് പറയാനേ കൈരളിക്ക് പറ്റിയുള്ളൂ.<br /><br />ഇനി മുഖ്യമന്ത്രിക്കെന്തിനാണ് അരമണിക്കൂര്‍ കറണ്ട് പോലും പോകാന്‍ പാടില്ലാത്തത്ര സുരക്ഷ എന്ന് ചോദിച്ചാല്‍ അത് ഇഷ്യു വേറെ. <br /><br /><em>(ഇതിനിടയ്ക്ക് വൈദ്യുതിമന്ത്രി ശ്രീ ബാലന്റെ വീട്ടിലും ദീപപ്രഭാക്കുളിസീന്‍ കണ്ടിരുന്നു. പാവം ബാലനെന്തിനാണ് സുരക്ഷയും വെളിച്ചവും എന്നത് ഒരു ചോദ്യം തന്നെയാണ്)</em><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/19023225-5692461047491989985?l=nilavathekozhi.blogspot.com'/></div>വക്കാരിമഷ്‌ടാhttp://www.blogger.com/profile/18036988817546568969noreply@blogger.com19tag:blogger.com,1999:blog-19023225.post-90516070603139310182008-06-24T00:00:00.001+09:002008-06-25T01:06:11.689+09:00ഏഴാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രംഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠപുസ്തകത്തെപ്പറ്റി എന്റേതായ ഒരു അവലോകനം. ഞാനൊരു സാമൂഹ്യ ശാസ്ത്രജ്ഞനോ വിദ്യാഭ്യാസ വിദഗ്ദനോ അല്ല. <a href="http://www.sfikeralaejournal.org">ഈ സൈറ്റില്‍ നിന്നും </a>ഈ പുസ്തകത്തിന്റെ പേജ് 41 വരെ വായിക്കാനിടയായി. അതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഒരു കുറിപ്പ്. അഭിപ്രായങ്ങള്‍ എന്റേത് മാത്രം-തികച്ചും വ്യക്തിപരം. (ഒന്ന് മനസ്സിരുത്തി ആ പാഠങ്ങള്‍ വായിക്കാന്‍ പറ്റിയില്ല. അതിന്റേതായ എല്ലാ പോരായ്മകളും ഈ അവലോകനത്തില്‍ കാണും. എനിക്ക് വായിച്ച് വന്നപ്പോള്‍ തോന്നിയത് അതേ പടി പകര്‍ത്തിയിരിക്കുന്നു).<br /><br />പുസ്തകത്തിന്റെ പാഠഭാഗങ്ങളില്‍ ചിലത് <a href="http://www.sfikeralaejournal.org/">ഇവിടെ</a><br /><br /><strong>പാഠം ഒന്ന് - മണ്ണിനെ പൊന്നാക്കല്‍</strong><br /><br /><strong>പേജ് 6</strong><br /><br /><em>എല്ലാ കാലവും അന്യസംസ്ഥാനക്കാര്‍ തന്നെ നമ്മെ പോറ്റും എന്ന് വിചാരിക്കുന്നുണ്ടോ?</em> <br /><br />ആ പേജിനോട് യോജിക്കുന്നു. കൊള്ളാം. പക്ഷേ സ്വയം പര്യാപ്‌തത എങ്ങിനെ ഭക്ഷണക്കാര്യത്തില്‍ പാലിക്കാം എന്നുള്ള നിര്‍ദ്ദേശങ്ങള്‍ ഇല്ല.<br /><br /><strong>പേജ് 7</strong><br /><br /><em>നെല്‍‌വയലുകള്‍ നെല്‍‌കൃഷിക്കല്ലാതെ ഉപയോഗിക്കുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ? </em><br /><br />ഇതിനോടും യോജിക്കുന്നു -കൊള്ളാം.<br /><br /><em>എല്ലാവര്‍ക്കും സ്വന്തമായി കൃഷിഭൂമിയുണ്ടോ?</em> <br /><br />എന്താണ് ഇതുകൊണ്ടുദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല.എല്ലാവര്‍ക്കും കൃഷിഭൂമിയില്ല എന്നത് വാസ്തവം. അതുകൊണ്ട് എന്താണ് നമ്മള്‍ ചെയ്യേണ്ടതെന്നും കൂടി പറയാമായിരുന്നു.<br /><br /><strong>പേജ് 10</strong><br /><br /><em>പോലീസ് സംരക്ഷണത്തോടെ നെല്ല് കടത്തിക്കൊണ്ടുപോകാന്‍ ജന്മി ശ്രമിച്ചു. നെല്ല് കടത്തുന്നതിനെതിരായി കര്‍ഷകര്‍ സംഘടിച്ചു. പോലീസിനെ ചെറുക്കാന്‍ അവര്‍ കല്ലും കവണയും ശേഖരിച്ചു.</em><br /><br />ഇത് വളരെ സൂക്ഷിച്ച് അന്ന് നടന്ന ഒരു സംഭവമായി (ചരിത്രമായി) മാത്രം അവതരിപ്പിച്ചാല്‍ ഓക്കേ. പക്ഷേ ഇത് ഇക്കാലത്തെ പോലീസിനിട്ടടിയെയും നിയമം കൈയ്യിലെടുക്കുന്നതിനെയും ന്യായീകരിക്കാനായി ഉപയോഗിച്ചാല്‍ ഇതേ പാഠപുസ്തകത്തിനെച്ചൊല്ലി കെ.എസ്.യു ക്കാര്‍ ഇപ്പോള്‍ നടത്തുന്ന കല്ലേറിനെയും അക്രമത്തെയും ഇതിന്റെ ആള്‍ക്കാര്‍ക്ക് പോലും ന്യായീകരിക്കാന്‍ പറ്റില്ല. ചരിത്രത്തിലെ നിയമം കൈയ്യിലെടുക്കലുകള്‍ ഏതൊരാള്‍ക്കും എപ്പോഴും എന്തിനും നിയമം കൈയ്യിലെടുക്കാനുള്ള ന്യായീകരണമാവാന്‍ പാടില്ല.ആ രീതിയില്‍ വേണമായിരുന്നു ഇത്തരം കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ എന്നാണ് എന്റെ അഭിപ്രായം. നിയമം കൈയ്യിലെടുക്കുകയല്ല, ഒരു നിയമമോ രീതിയോ ശരിയല്ലെങ്കില്‍ അത് മാറ്റിക്കാനുള്ള സമാധാനപരമായ മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണ് എന്നും കൂടി കുട്ടികളെ പഠിപ്പിക്കണമെന്നാണ് എന്റെ അഭിപ്രായം.<br /><br /><strong>പേജ് 12:</strong><br /><br /><em>ഓരോ പ്രദേശത്തും ജന്മിമാരുണ്ടായിരുന്നു. നിങ്ങളുടെ പ്രദേശത്തെ ജന്മിമാര്‍ ആരെല്ലാമായിര്‍ന്നു? എങ്ങിനെ അറിയാം?</em><br /><br /><em>നിങ്ങളുടെ വീടിന്റെ പുരയിടത്തിന്റെ പട്ടയമോ ആധാരമോ നിങ്ങള്‍ കണ്ടിട്ടുണ്ടോ? മുതിര്‍ന്നവരുടെ സഹായത്തോടെ അത് പരിശോധിച്ച് നിങ്ങളുടെ പ്രദേശത്തെ ജന്മിയെ കണ്ടെത്തൂ</em><br /><em>പുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന ആധാരത്തിന്റെ മുന്‍‌പേജ് വായിക്കൂ. ഇതില്‍ പരാമര്‍ശിക്കുന്ന ഭൂമിയുടെ ജന്മി ആരാണ്?<br /><br />ജന്മി കുടിയാന്‍ കാലത്തെക്കുറിച്ച് നേരിട്ടോ അല്ലാതെയോ അനുഭവങ്ങളുള്ള വ്യക്തികളുമായി അഭിമുഖം നടത്തിയും താഴെ സൂചിപ്പിച്ചിട്ടുള്ള പുസ്തകങ്ങളിലെ പ്രസ്തക്തഭാഗങ്ങള്‍ വായിച്ചും ജന്മിത്തകാലത്തെക്കുറിച്ചും അക്കാലത്തുനടന്ന കര്‍ഷകരുടെ പ്രക്ഷോഭങ്ങളെക്കുറിച്ചും വിവരങ്ങള്‍ ശേഖരിക്കൂ.<br /><br />നമ്മളൊന്ന് - ചെറുകാട്<br />പാട്ടബാക്കി - കെ. ദാമോദരന്‍<br />മണ്ണിന്റെ മാറില്‍ - ചെറുകാട്<br />കേരളത്തിലെ കര്‍ഷക സമരങ്ങള്‍ - കെ.കെ.എന്‍ കുറുപ്പ്<br />രേഖയില്ലാത്ത ചരിത്രം - ആണ്ടല്ലാട്ട് (?)<br /><br />ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കി ഒരു കുറിപ്പ് തയ്യാറാക്കൂ. കുറിപ്പില്‍ എന്തൊക്കെയാവാം?<br /><br />1. കൃഷിക്കാരനും കുടുംബവും അദ്ധ്വാനിച്ചുണ്ടാക്കുന്നതിന്റെ ഏറിയ പങ്കും ജന്മി തട്ടിയെടുക്കുമായിരുന്നു<br />2.-------------<br />3.-------------<br />4.-------------</em><br /><br />എന്തോ എനിക്കത്ര ദഹിച്ചില്ല ഈ പേജ്. പണ്ടത്തെ ജന്മിമാരില്‍ പലരും ഇന്ന് അന്നത്തെ കുടിയാന്മാരെക്കാളും കഷ്ടത്തിലായി. ആധുനിക ജന്മിമാരുടെ കണക്കെടുത്താല്‍ മനോരമ മാത്രമല്ല സി.പി.എമ്മും അതില്‍ വരികയും ചെയ്യും. കൈരളി.ടിവി നാട്ടിലെ ഒരു പ്രധാന ജന്മിയാണെന്നും ചില ജോലിക്കാരെയൊക്കെ അവര്‍ അവര്‍ക്കിഷ്ടമില്ലാത്തതുകൊണ്ട് പറഞ്ഞുവിട്ടു എന്നൊമൊക്കെ കുട്ടികള്‍ കണ്ടെത്തിയാല്‍ അതും അംഗീകരിക്കണം. എത്രമാത്രം പ്രായോഗികമാണ് ഈ പേജിലെ എക്സര്‍സൈസുകള്‍ എന്നും സംശയമുണ്ട്. കുറച്ചുകൂടി ശാസ്ത്രീയമായ രീതിയില്‍ അവതരിപ്പിക്കാമായിരുന്നു എന്നൊരു തോന്നല്‍.<br /><br /><strong>പേജ് 14</strong><br /><br /><em>കേരള കാര്‍ഷികാനുബന്ധ ബില്‍ - പ്ലാനിംഗ് കമ്മീഷന്‍ മുതലായവ</em><br /><br />ആ ബില്ലില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ ഇന്നത്തെ സ്ഥിതിവിശേഷം- ആ ബില്‍ ഇപ്പോളും ഒരു വിജയമാണോ? തെറ്റ് പറ്റിയെങ്കില്‍ എവിടെ? എന്തുകൊണ്ട് ഇപ്പോള്‍ അരിക്ഷാമം, ഭക്ഷ്യദൌര്‍ബല്ല്യം?<br /><br /><em>സ്വന്തമായി ഭൂമിയില്ലാതിരുന്ന കര്‍ഷകന്റെയും കര്‍ഷകത്തൊഴിലാളിയുടെയും ജീവിതത്തില്‍ ഭൂമിയുടെ ഉടമസ്ഥത വലിയ മാറ്റങ്ങള്‍ വരുത്തി. <br /><br />1. കൃഷിക്കാര്‍ക്ക് കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍ നിന്നും എന്നെന്നേക്കുമായി മോചനം ലഭിച്ചു.<br />2. കൃഷിക്കാര്‍ക്ക് കൃഷിഭൂമിയില്‍ നിന്നും കാര്‍ഷികാദായമെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചു.<br />3. ഭൂമി വാങ്ങാനും വില്‍‌ക്കാനുമുള്ള സ്വാതന്ത്ര്യം ലഭിച്ചു.</em><br />കൃഷിഭൂമി കൃഷിക്കാരന് ലഭിച്ചതോടുകൂടി കേരളീയ സമൂഹത്തിലുണ്ടായ മാറ്റങ്ങളുടെ പട്ടിക അടുത്ത പേജില്‍ (പേജ് 15) കൊടുത്തിട്ടുണ്ട്.<br /><br /><strong>പേജ് 15 - </strong><br /><br />അവിടുത്തെ പട്ടികയില്‍ പറഞ്ഞിരിക്കുന്ന, ആയുര്‍ദൈര്‍ഘ്യത്തിന്റെയും സാക്ഷരതയുടെയും പട്ടികയും കൃഷിഭൂമി കര്‍ഷകന് ലഭിച്ചതും തമ്മിലുള്ള ബന്ധം മനസ്സിലാവുന്നില്ല (ഇപ്രാവശ്യത്തെ മലയാളം വാരികയില്‍ ഈ പാഠഭാഗം കൂടുതലായി വിശകലനം ചെയ്തിട്ടുണ്ട്)<br /><br />കേരളത്തിലെ നാണ്യവിളയുടെ വിസ്തൃതി (ഏത് കൊല്ലം? 1920 കളിലും 70 കളിലും 2008 ലും അവ എങ്ങിനെ വ്യത്യാസപ്പെട്ടിരിക്കുന്നു? അതിന് കാരണമെന്തൊക്കെയാണ്? കര്‍ഷകന് കൃഷിഭൂമി കിട്ടിയത് ആ വ്യത്യാസത്തിന് ഒരു കാരണമാണോ? ആണെങ്കില്‍ എങ്ങിനെ? ഇക്കാര്യങ്ങളൊന്നും വ്യക്തമല്ല.<br /><br />കേരളത്തില്‍ കൃഷിഭൂമിയുടെ വിനിയോഗത്തില്‍ വന്ന മാറ്റങ്ങള്‍ എന്തൊക്കെ എന്ന ഒരു കുറിപ്പ് തയ്യാറാക്കാന്‍ പാഠത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും പട്ടികകളും മാത്രം മതിയോ എന്നും സംശയം.<br /><br /><em>കേരളത്തിലെ ഭൂവിനിയോഗവും ഭക്ഷ്യസുരക്ഷയും എന്ന സെമിനാര്‍ ക്ലാസ്സില്‍ സംഘടിപ്പിക്കുക </em>- ഓക്കേ. എങ്കിലും അങ്ങിനെയുള്ള ഒരു സെമിനാറിനുള്ള പോയിന്റുകള്‍ ആ പാഠത്തില്‍ നിന്ന് വേണ്ടരീതിയില്‍ കിട്ടുന്നില്ല എന്ന് തോന്നുന്നു.<br /><br />എന്തായാലും പേജ് 12, പേജ് 14, പേജ് 15 - എന്നീ പേജുകള്‍ ശാസ്ത്രീയമായി തയ്യാറാക്കിയതാണെന്ന് തോന്നുന്നില്ല. ഒരു പാഠപുസ്തകമോ പാഠ്യപദ്ധതിയോ ആയി ആ പേജുകള്‍ തോന്നുന്നില്ല. വളരെയധികം മോഡിഫൈ ചെയ്യേണ്ടിയിരിക്കുന്നു.<br /><br /><strong>പാഠം 2 - മനുഷ്യത്വം വിളയുന്ന ഭൂമി</strong><br /><br /><strong>പേജ് 17</strong><br /><br /><em>പൊതുകിണറ്റില്‍ നിന്ന് വെള്ളമെടുത്തതിന് ദളിത് യുവാവിനെ ചുട്ടുകൊന്നു</em><br /><br />പത്രവാര്‍ത്തയാണ്. സെന്‍സേഷനുണ്ടാക്കാന്‍ വേണ്ടി പത്രങ്ങള്‍ വാര്‍ത്തകള്‍ക്ക് എത്രമാത്രം നിറങ്ങള്‍ പിടിപ്പിക്കുമെന്നും കൂടി കുട്ടികള്‍ക്ക് അവബോധമുണ്ടെങ്കില്‍ ആ പത്രവാര്‍ത്ത കൊടുക്കുന്നതുകൊണ്ട് കുഴപ്പമില്ലായിരിക്കും. കാരണം വ്യക്തിവൈരാഗ്യമോ മറ്റെന്തെങ്കിലുമോ (അവര്‍ണ്ണ-സവര്‍ണ്ണ ഇഷ്യു ആകണമെന്നില്ല) കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന ക്രിമിനല്‍ കുറ്റങ്ങളും കൊലചെയ്യപ്പെട്ടത് അവര്‍ണ്ണനെന്ന് വിളിക്കപ്പെട്ടവനാണെങ്കില്‍ അത് അവര്‍ണ്ണ-സവര്‍ണ്ണ ആംഗിളില്‍ അവതരിപ്പിക്കാന്‍ പത്രക്കാര്‍ (മലയാള പത്രങ്ങള്‍ ഉള്‍പ്പടെ) മിടുക്കരാണ്. എന്തായാലും ആ പത്രവാര്‍ത്ത കൊണ്ട് കുട്ടികള്‍ക്ക് കിട്ടുന്ന സന്ദേശം ഞാനായിട്ട് ഒരാളെയും ജാതിയുടെ പേരില്‍ ഒരു രീതിയിലും ദ്രോഹിക്കില്ല എന്നോ എല്ലാവരെയും മനുഷ്യരായി കാണണം, ജാതിവിവേചനം ഒരു കാരണവശാലും പാടില്ല എന്നോ ഒക്കെയുള്ള പോസിറ്റീവ് രീതിയിലാണെങ്കില്‍ ഓക്കേ. അല്ലാതെ മുന്‍ പാഠത്തിലെ പോലെ കുട്ടി നാട്ടിലുള്ള സവര്‍ണ്ണരെ ഐഡന്റിഫൈ ചെയ്യാനും പിന്നെ അവര്‍ക്കെതിരെ (മുന്‍ പാഠത്തില്‍ കുടിയാന്മാര്‍ പോലീസിനെതിരെ കല്ലും കവണയും എടുത്തതുമായി ബന്ധിപ്പിച്ച്) കല്ലും കവണയും, അത് കിട്ടിയില്ലെങ്കില്‍ കൈയ്യില്‍ കിട്ടിയത് എടുത്ത് അവര്‍ക്കിട്ട് പെരുമാറാനുമൊക്കെയാണ് തുടങ്ങുന്നതെങ്കില്‍ ആ പത്രവാര്‍ത്ത ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ എന്നൊരു സംശയം. ആ പത്രവാര്‍ത്ത എങ്ങിനെ വ്യാഖ്യാനിക്കണമെന്നും അതില്‍ നിന്നും എന്ത് സന്ദേശമാണ് കുട്ടികള്‍ ഉള്‍ക്കൊള്ളേണ്ടതെന്നും അതിന്റെ അടിയില്‍ തന്നെ വ്യക്തമായി എഴുതിവെക്കണമായിരുന്നു. അല്ലാതെ അത് ഓരോരുത്തരുടെയും (അദ്ധ്യാപകരുടെയും കുട്ടികളുടെയും) താത്പര്യങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനിക്കാന്‍ അനുവദിച്ചാല്‍ അത് പ്രശ്‌നമായേക്കാം.<br /><br />അവര്‍ണ്ണ-സവര്‍ണ്ണ ചിന്ത എങ്ങിനെ ഇല്ലാതാക്കാമെന്നാണോ അവര്‍ണ്ണ-സവര്‍ണ്ണ ചിന്തയും ഡിവിഷനും എത്രമാത്രം ആളിക്കത്തിക്കാമെന്നാണോ ആ പത്രവാര്‍ത്തകൊണ്ടുള്ള പ്രയോജനമെന്ന് സാമൂഹ്യശാസ്ത്രജ്ഞര്‍ പറയട്ടെ.<br /><br /><strong>പേജ് 18</strong> <br /><br />ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യാക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്... എന്ന പ്രതിജ്ഞ ചൊല്ലി വളര്‍ന്ന നമ്മള്‍ എന്തൊകൊണ്ടാണ് മുകളിലത്തെ പത്രവാര്‍ത്തയില്‍ പറഞ്ഞ തരത്തില്‍ പെരുമാറുന്നത് എന്നാണ് ചോദ്യം. അത് നല്ലതാണ്. പക്ഷേ ആ പത്രവാര്‍ത്ത അതേ രീതിയില്‍ കൊടുക്കുകയും അതിന് നെഗറ്റീവായിട്ടുള്ള ഒരു വ്യാഖ്യാനം വരുകയും ചെയ്യുകയാണെങ്കിലാണ് ഞാന്‍ അതില്‍ പ്രശ്‌നം കാണുന്നത്. അങ്ങിനെ വരുകയില്ലെങ്കില്‍ പേജ് 17 നോട് എനിക്കെതിര്‍പ്പില്ല-യോജിക്കുന്നു.<br /><br /><strong>പേജ് 19</strong><br /><br />ജാതിയെപ്പറ്റി/ജാതീയ വിവേചനത്തെപ്പറ്റി എന്റെ കണ്ടെത്തലുകള്‍, ക്ലാസ്സില്‍ കണ്ടെത്തിയത് മുതലായ രണ്ട് ഭാഗങ്ങള്‍ എക്സര്‍സൈസ് ആയി കുട്ടിക്ക് കൊടുത്തിട്ടുണ്ട്. ഇത്തരം കണ്ടെത്തലുകള്‍ ജാതി ചിന്ത കുട്ടികളില്‍ ആത്യന്തികമായി ഇല്ലാതാക്കുമോ അതോ ജാതി ചിന്ത ഒന്നുകൂടി ഊട്ടിയുറപ്പിക്കുമോ എന്നറിയില്ല. ഇത്തരം കണ്ടെത്തലുകള്‍ ശരിയായ രീതിയിലാവാന്‍ പക്വതയുള്ള മാതാപിതാക്കളും അദ്ധ്യാപകരും ഉള്‍പ്പെട്ട ഒരു സമൂഹവും വേണ്ടതല്ലേ എന്നൊരു സംശയം. എന്തായാലും ഇത്തരം “വ്യായാമങ്ങള്‍” പോസിറ്റീവായിട്ടുള്ള ഒരു മാറ്റം കുട്ടിയിലും സമൂഹത്തിലും ഉണ്ടാക്കാട്ടെ.<br /><br /><strong>പേജ് 20-23</strong><br /><br />സവര്‍ണ്ണരായ ഹിന്ദുക്കളെല്ലാവരും ജാതിക്കോമരങ്ങളായിരുന്നു എന്നൊരു ധ്വനി ഈ പേജുകള്‍ വായിക്കുന്ന കുട്ടികള്‍ക്ക് ഉണ്ടാവണമെന്നില്ല. കാരണം നായര്‍ സര്‍വ്വീസ് സൊസൈറ്റിയും കേളപ്പനുമൊക്കെ വൈക്കം/ഗുരുവായൂര്‍ സത്യാഗ്രഹങ്ങളില്‍ പങ്കെടുത്തത് വിവരിച്ചിട്ടുണ്ട്. പഴയകാല സവര്‍ണ്ണരുടെ പോക്രിത്തരങ്ങളുടെ അടിസ്ഥാനത്തില്‍ ഇപ്പോഴത്തെ “സവര്‍ണ്ണ”രെ മുഴുവന്‍ ഒരേ രീതിയില്‍ നെഗറ്റീവായി കാണാന്‍ ഈ പേജുകള്‍ കുട്ടികളെ പ്രേരിപ്പിക്കില്ല എന്നാശിക്കാം. ആത്യന്തികമായി ജാതിയുടെ പേരിലുള്ള വിവേചനങ്ങള്‍ ഈ പാഠം പഠിക്കുന്ന ഓരോ കുട്ടിയും ജീവിതത്തില്‍ കാണിക്കാതിരിക്കുകയാണെങ്കിലാണ് ഈ പാഠം വിജയമാവുന്നത്.<br /><br /><strong>പേജ് 24-27</strong><br /><br />ഏതെങ്കിലും രീതിയിലുള്ള മതനിഷേധം ഈ പേജുകളില്‍ ഉണ്ടെന്ന് എനിക്ക് തോന്നിയില്ല. പതിവിന് വിപരീതമായി നിരീശ്വരവാദത്തിനുകൂടി ഈ പേജുകളില്‍ സ്ഥാനം കൊടുത്തിട്ടുണ്ട്. അത് ഏതെങ്കിലും മതത്തെയോ മതവിശ്വാസത്തെയോ പ്രകോപിപ്പിച്ചുകൊണ്ടല്ല താനും (എന്റെ അഭിപ്രായത്തില്‍). മാത്രവുമല്ല, വിവിധ മതങ്ങളും ഒരു മതത്തിലെ തന്നെ പല വിഭാഗങ്ങളും തമ്മിലുള്ള കലഹങ്ങള്‍ ഒഴിവാക്കാന്‍ എന്തൊക്കെ ചെയ്യാം എന്ന രീതിയിലുള്ള എക്സര്‍സൈസുകള്‍ കുട്ടിക്ക് കൊടുത്തിട്ടുമുണ്ട്. വിവിധ മതങ്ങളുമായി ബന്ധപ്പെട്ടവര്‍ ഒന്നുചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സന്ദര്‍ഭങ്ങള്‍ വിശദീകരിക്കാനും മറ്റും കുട്ടികളോട് പറയുന്നുമുണ്ട്. ഈ പുസ്തകത്തിലെ ഏറ്റവും പോസിറ്റീവായി തോന്നിയ ഭാഗങ്ങളിലൊന്നായിട്ടാണ് പേജ് 24-27 എനിക്ക് തോന്നിയത്. ഇതേ പേജുകള്‍ ചൂണ്ടിക്കാണിച്ച് മതാധികാരികള്‍ ബഹളം വെക്കുന്നതിന്റെ കാരണം പിടികിട്ടുന്നേ ഇല്ല. ഈ പാഠത്തില്‍ അവര്‍ണ്ണ-സവര്‍ണ്ണ കാര്യങ്ങളില്‍ കുറച്ചൊക്കെ പ്രൊഫഷണലിസമില്ലായ്മ കണ്ടതായി തോന്നിയെങ്കിലും (അവ ഉദ്ദേശിച്ചതിന് വിപരീതഫലമാവുമോ ഉണ്ടാക്കുന്ന എന്ന സംശയം മൂലം) അവസാനഭാഗങ്ങള്‍ തികച്ചും നല്ല രീതിയില്‍ തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നതെന്നുതന്നെയാണ് എന്റെ അഭിപ്രായം.<br /><br /><strong>പാഠം 3 - ഇനിയും മുന്നോട്ട്</strong><br /><br /><strong>പേജ് 30</strong><br /><br />സ്വാതന്ത്യം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്ന അഭിപ്രയങ്ങള്‍ ഇഷ്ടപ്പെട്ടു. അത്തരം ചര്‍ച്ചകള്‍ ക്ലാസ്സില്‍ നടത്തുന്നത് (ഉത്തരവാദിത്വബോധമുള്ള അദ്ധ്യാപകരുടെ സാന്നിദ്ധ്യത്തില്‍) തികച്ചും നന്നായിരിക്കും.<br /><br />മാപ്പിള ലഹള യഥാര്‍ത്ഥത്തില്‍ ഒരു സ്വാതന്ത്ര്യസമരമായിരുന്നോ എന്നതില്‍ തര്‍ക്കം നില്‍‌ക്കുന്നുണ്ട് എന്ന് തോന്നുന്നു. കൂടുതല്‍ അറിവില്ല. പുസ്തകത്തെപ്പറ്റിയുള്ള വിമര്‍ശനത്തിന്റെ <a href="http://www.sfikeralaejournal.org/txt_bk_20062008/note_malayalam.pdf">മറുപടിയില്‍</a> ഇതിനെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട് (വളച്ചൊടിച്ച ചരിത്രം പഠിക്കുക എന്നത് ലോകത്തിലാര്‍ക്കും ഒരു പുത്തരിയല്ലല്ലോ).<br /><br />പാഠം 3ലെ പേജ് 41 വരെയേ <a href="http://www.sfikeralaejournal.org/index.htm">ഇവിടെനിന്ന്</a> കിട്ടിയുള്ളൂ. മഹാത്മാഗാന്ധിക്കും നെഹ്രുവിനും പ്രാധാന്യം കുറച്ചു എന്ന് തോന്നുന്നില്ല, അതേ സമയം ഭഗത്‌സിംഗ്, പീര്‍ മുഹമ്മദ് ഇവര്‍ക്കും സ്ഥാനം കിട്ടിയിട്ടുണ്ട് താനും (അഹിംസയ്ക്കും വിപ്ലവത്തിനും സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തില്‍ പുസ്തകത്തില്‍ സ്ഥാനം കൊടുത്തിട്ടുണ്ട്). താഴ്ന്ന ക്ലാസ്സുകളില്‍ നിന്നും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ മഹാത്മാഗാന്ധിയുടെ ഇടപെടലുകള്‍ എത്രമാത്രമായിരുന്നെന്നും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതില്‍ അദ്ദേഹത്തിന്റെ പങ്ക് എത്രമാത്രമായിരുന്നെന്നും (എന്താണ് സ്വാതന്ത്ര്യം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന ഈ പാഠത്തിലെ തന്നെ -പേജ് - ഭാഗങ്ങള്‍ ഓര്‍ക്കുക) കുട്ടികള്‍ ശരിയായ രീതിയില്‍ മനസ്സിലായിട്ടുണ്ടെങ്കില്‍ ഈ പാഠഭാഗത്തില്‍ എന്തെങ്കിലും കുഴപ്പം എനിക്ക് തോന്നുന്നില്ല. <br /><br /><strong>ചുരുക്കം</strong><br /><br />നൂറില്‍ അറുപതോ അറുപത്തഞ്ചോ കിട്ടാവുന്ന ഒരു പാഠപുസ്തകം. വളരെയധികം മെച്ചപ്പെടുത്താമായിരുന്നു. പക്ഷേ കുട്ടികള്‍ക്ക് ധാരാളം പ്രാതിനിധ്യം ഈ പാഠപുസ്തകത്തില്‍ നിന്ന് കിട്ടുന്നുണ്ട്. അവ ശരിയായ രീതിയിലാണെങ്കില്‍, അദ്ധ്യാപകര്‍ പോസ്റ്റിറ്റീവായിട്ടാണ് എക്സര്‍സൈസുകള്‍ എടുക്കുന്നതെങ്കില്‍-കുട്ടുകളെക്കൊണ്ട് ചെയ്യിക്കുന്നതെങ്കില്‍- ഇതിലെ പല പോരായ്മകളും ഒരു പരിധിവരെ പരിഹരിക്കാനാവും. പക്ഷേ മതനിഷേധമോ സ്വാതന്ത്ര്യസമരത്തെ വളച്ചൊടിക്കലോ ഒന്നും തന്നെ എന്റെ പരിമിതമായ അറിവില്‍ ഈ പുസ്തകത്തിന്റെ പേജ് 41 വരെ ഞാന്‍ കണ്ടില്ല. കുറച്ച് വിപ്ലവാത്മകമാണ് പാഠങ്ങള്‍ (പ്രത്യേകിച്ചും ഒന്നാം പാഠം) എന്നത് വാസ്തവം. എങ്ങിനെയൊക്കെ അടി നടത്താം എന്ന് അവസാനം കുട്ടികള്‍ പഠിക്കാതിരുന്നാല്‍ മതിയായിരുന്നു.<br /><br />അതുകൊണ്ട് ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠത്തിനെതിരെ മതാധികാരികളും സാമുദായിക നേതാക്കളും കോണ്‍ഗ്രസ്സും മറ്റും നടത്തുന്ന സമരത്തിനോട് എനിക്ക് യോജിപ്പില്ല. പക്ഷേ കേരളത്തിലെ മതസൌഹാര്‍ദ്ദത്തെപ്പറ്റി ഒരു നോട്ട് തയ്യാറാക്കാന്‍ ഏഴാം ക്ലാസ്സിലെ കുട്ടികളോട് പറഞ്ഞാല്‍ അവര്‍ ഈ സമരം തന്നെ പശ്ചാത്തലമാക്കി നോട്ട് തയ്യാറാക്കും. ക്രിസ്ത്യാനികളും എന്‍.എസ്സ്.എസ്സും മുസ്ലിം ലീഗും ഒരു കുടക്കീഴില്‍ അണിനിരന്നാണല്ലോ ഇതിനെതിരെയുള്ള സമരം :)<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/19023225-9051607060313931018?l=nilavathekozhi.blogspot.com'/></div>വക്കാരിമഷ്‌ടാhttp://www.blogger.com/profile/18036988817546568969noreply@blogger.com18tag:blogger.com,1999:blog-19023225.post-1157035547376355152008-06-08T19:28:00.003+09:002008-06-12T23:28:49.156+09:00This blog is BLACK... Protest against kerals.comJoining hands with <a href="http://entenaalukettu.blogspot.com/2008/06/blog-post.html">Inji Pennu </a> in her fight against the evil deeds of kerals.com.<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/19023225-115703554737635515?l=nilavathekozhi.blogspot.com'/></div>വക്കാരിമഷ്‌ടാhttp://www.blogger.com/profile/18036988817546568969noreply@blogger.com1tag:blogger.com,1999:blog-19023225.post-87811478870839746282008-06-04T02:57:00.004+09:002008-06-04T03:38:13.555+09:00Protest against the copyright violations, threat, abuse, stalking etc of kerals.comI strongly protest against the copyright violation and all other illegal and criminal activities of http://kerals.com/ with respect to Malayalam blogging community. As I understood from <a href="http://entenaalukettu.blogspot.com/2008/06/blog-post.html">here</a>, they not only denied their illegal activity of content theft, but also threatened and abused those who have asked them to remove the contents stolen by them. Not only that, they even tried to invade the privacy of some of the bloggers who have registered their protest. As usual, here also the victims are victimized (again and again), but in a more serious and “unprecedented” way as far as Malayalam blog-o-sphere is concerned. The content theft, threat, abuse, cyber-stalking and attempts of invasion of privacy by http://kerals.com/ are totally unacceptable to me. I offer my wholehearted support to all those who are in the fight against all the illegal and criminal activities of http://kerals.com/ which affect the Malayalam blogging community. <br /><br /><a href="http://kerals.com/">കേരള്‍.കോമിന്റെ </a>പകര്‍പ്പവകാശ ലംഘനത്തിനെതിരെയും അതിനോടനുബന്ധിച്ച് അവര്‍ നടത്തിയ ഭീഷണി, ചീത്തപറയല്‍, സ്വകാര്യതയിലേക്കുള്ള അതിക്രമിച്ച് കയറല്‍ തുടങ്ങിയ എല്ലാവിധ ക്രിമിനല്‍ ആക്റ്റിവിറ്റികള്‍ക്കെതിരെയും എന്റെ ശക്തമായ പ്രതിഷേധം ഞാന്‍ രേഖപ്പെടുത്തുന്നു. അതോടൊപ്പം തന്നെ അവര്‍ക്കെതിരെ പൊരുതുന്ന എല്ലാവര്‍ക്കും എന്റെ ധാര്‍മ്മികമായ പിന്തുണയും ഞാന്‍ അറിയിക്കുന്നു.<br /><br />കൂടുതല്‍ വിവരങ്ങള്‍ക്ക്:<br /><br />1. <a href="http://copyrightviolations.blogspot.com/2008/05/keralscom-new-wave-of-plagiarism-from.html">ഇവിടെ</a><br />2. <a href="http://manmizhikal.blogspot.com/2008/05/blog-post_26.html">ഇവിടെ</a> (മിന്നാമിനുങ്ങുകള്‍/സജി.!! ആണെന്ന് തോന്നുന്നു, അവരുടെ മോഷണം ആദ്യമായി ബ്ലോഗുമായി പങ്ക് വെച്ചത്. അഭിനന്ദനങ്ങള്‍)<br />3. <a href="http://peringodan.blogspot.com/2008/05/banned-from-reading-my-content.html">ഇവിടെ</a><br />4. <a href="http://peringodan.blogspot.com/2008/06/i-will-never-feel-same-i-will-never-be.html">ഇവിടെ</a><br />5. <a href="http://entenaalukettu.blogspot.com/2008/06/blog-post.html">ഇവിടെ</a><br />പിന്നെ മറ്റു പലയിടങ്ങളിലും.<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/19023225-8781147887083974628?l=nilavathekozhi.blogspot.com'/></div>വക്കാരിമഷ്‌ടാhttp://www.blogger.com/profile/18036988817546568969noreply@blogger.com3tag:blogger.com,1999:blog-19023225.post-43509031862575748722008-05-29T00:38:00.005+09:002008-05-29T00:57:49.883+09:00അരിയെത്രയുണ്ട് സഖാവേ ഒരു പയറഞ്ഞാഴിയെടുക്കാന്‍എനിക്ക് ഒരു കമ്പിനിയുണ്ട്. ഡിഫി നേതാവ്.<br /><br />1. സംഭവം പാതിവഴിക്കേ കേട്ടുള്ളൂ. അതുകൊണ്ടുള്ള പ്രശ്നങ്ങളെല്ലാമുണ്ടാവാം. ക്ഷമിക്കണം.<br /><br />2. ഇതിലെഴുതിയിരിക്കുന്നതുപോലെയൊന്നു മല്ലായിരുന്നു സംഭാഷണം. എന്റെ ഇന്‍പുട്ടും കുറ്റിപ്പുട്ടും ചിരട്ടപ്പുട്ടും ധാ‍രാളം. താഴത്തെ വിവരണം ഞാന്‍ മനസ്സിലാക്കിയതിന്റെ ഏകദേശരൂപം മാത്രം. <br /><br />ആത്മീയ സ്ഥാപനങ്ങള്‍ സ്വാശ്രയസ്ഥാപനങ്ങളും മറ്റും ഉണ്ടാക്കി കാശ് വാരുന്നതായിരുന്നു സംഭാഷണവിഷമെന്ന് തോന്നുന്നു (ഉറപ്പില്ല, <br />എങ്കിലും പാതിയറിഞ്ഞത് പറയാനൊട്ടറപ്പുമില്ല)<br /><br /><em>ചാനലവതാരം:</em> ശ്രീ രമേഷ്, എന്താണ് താങ്കള്‍ക്ക് ഇക്കാര്യത്തില്‍ പറയാനുള്ളത്?<br /><br /><em>ശ്രീ രമേഷ് (ബി.ജെ.പി): </em>ശ്രീ പിണറായി വിജയന്‍ എന്തിന് സ്വന്തം മകളെ അമൃതാനന്ദമയിയുടെ കോളേജില്‍ തന്നെ പഠിപ്പിച്ചു? ഇത്തരം പ്രസ്ഥാനങ്ങളോടും ആള്‍ക്കാരോടും യോജിപ്പില്ലെങ്കില്‍ അദ്ദേഹത്തിന് തന്റെ മകളെ അവിടെ പഠിപ്പിക്കാതിരിക്കാമായിരുന്നല്ലോ? ഇതിപ്പം മോളെ അവിടെ പഠിപ്പിക്കുകയും ചെയ്യും, പിന്നെ മാറിനിന്ന് ചീത്ത പറയുകയും ചെയ്യും. ഇത് ഇരട്ടത്താപ്പാനയല്ലേ? ഇതല്ലേ ഇരട്ടത്താപ്പാന?<br /><br /><em>ചാനലവതാരം:</em> ശ്രീ രാജേഷ്?<br /><br /><em>ശ്രീ രാജേഷ് (എന്റെ കൂട്ടുകാരന്‍, ഡിഫി):</em> വളരെ ബാലിശമായ ഒരു മറുപടിയല്ലേ ഇത്? അരിയെത്രയെന്ന് ചോദിക്കുമ്പോള്‍ പയറഞ്ഞാഴി എന്ന് പറയുന്നതുപോലെ ബാലിശം. ഇതിനെ ബാലിശമെന്ന് വിളിച്ചാല്‍ ബാലിക്ക് പോലും ഫീല്‍ ചെയ്യൂല്ലേ? ഒരു സ്വാശ്രയകോളേജില്‍ പ്രവേശനം കിട്ടിയാല്‍ പിന്നെ അത് ആരാണ് നടത്തുന്നതെന്നൊക്കെ നോക്കിയാണോ അവരെ മക്കളെ പഠിപ്പിക്കുന്നത്? <em>(അതിപ്പം സന്തോഷ് മാതേവന്‍ ഒരു സ്വാശ്രയ കോളേജ് നടത്തി സഖാവിന്റെ പുത്രന് അവിടെ പ്രവേശനം കിട്ടിയാലും കൊണ്ടുപോയി ചേര്‍ക്കും, അത്ര തന്നെ)</em>. പ്രവേശനം കിട്ടി, പഠിപ്പിച്ചു, അതിലപ്പുറം ഇതിലെന്ത്? ഇവിടെ ചോദ്യം സര്‍വ്വസംഗപരിത്യാഗികളായ ആത്മീയാചാര്യന്മാര്‍ക്കും ആചാര്യകള്‍ക്കും എന്തിനാണ് സ്വാശ്രയ കോളേജുകളുടെ ആവശ്യകത? <em>(ഉത്തരം: സഖാക്കളുടെ മക്കള്‍ക്കും അവിടെ പഠിക്കാം, അത് തന്നെ)</em>. ശ്രീ രമേഷ് അതിനാണ് ഉത്തരം തരേണ്ടത്. അല്ലാതെ പിണറായി വിജയന്റെ മകള്‍ എന്തിന് അമൃതാനന്ദമയിയുടെ പേരിലുള്ള കോളേജില്‍ പഠിച്ചു എന്ന അരിപ്പയര്‍ ഉത്തരമല്ല.<br /><br /><em>(ഇനി ഇതിനെ ഒന്ന് മറിച്ചിട്ട് തിരിച്ചിട്ടാല്‍, ഇത്തരം ശാന്തിതീരങ്ങളും സോമതീരങ്ങളും ഉണ്ടെങ്കില്‍ സഖാക്കളുള്‍പ്പടെയുള്ളവര്‍ അവിടെ പോയെന്നിരിക്കും. അതിനെന്ത്? ചോദ്യം സര്‍വ്വസംഗപരിത്യാഗികളായ ആത്മീയാചാര്യന്മാര്‍ എന്തിന് ഇത്തരം തീരങ്ങള്‍ നടത്തുന്നു എന്നതാണ്. അവര്‍ക്കെന്തിന് ആശ്രമം?) </em><br /><br />(ശ്രീ രാജേഷ് സ്വല്പം തപ്പിത്തടഞ്ഞോ എന്ന് വര്‍ണ്ണ്യത്തിലാകാശശങ്ക എനിക്ക് മാത്രം; അകിട്ടില്‍ ക്ഷീരം നോക്കിയിരിക്കുന്നവന്‍ പിന്നെ കാണുന്നതെല്ലാം മഞ്ഞച്ചാണല്ലോ).<br /><br /><em>ചാനലവതാരം:</em> ശ്രീ രമേഷ്, ഇടതുസര്‍ക്കാര്‍ ഇത്തരം സ്ഥാപനങ്ങളെപ്പറ്റി സമഗ്രമായ ഒരു അന്വേഷണം നടത്താന്‍ തീരുമാനിച്ചാല്‍ നിങ്ങള്‍ അതിനെ പിന്താങ്ങുമോ? <br /><br /><em>ശ്രീ രമേഷ്:</em> ശ്രീ രാജേഷിന് ആത്മീയതയെപ്പറ്റി വലിയ വിവരമില്ല. പണ്ടും ഭാരതത്തില്‍ ആത്മീയാചാര്യന്മാര്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തിയിരുന്നു. ഗുരുകുല സമ്പ്രദായം ഉദാഹരണം. ഇപ്പോള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ നടത്തുന്നു. അത്രമാത്രം. അല്ലാതെ ആത്മീയത എന്നാല്‍ എല്ലാം ഉപേക്ഷിച്ചുള്ള തെക്കുവടക്ക് നടത്തം മാത്രമല്ല. അന്വേഷണം നടക്കട്ടെ, നിയമവിരുദ്ധമായ എന്തെങ്കിലും ഉണ്ടെങ്കില്‍ നടപടിയെടുക്കട്ടെ. പക്ഷേ ഇത്തരം സ്ഥാപനങ്ങളോട് എതിര്‍പ്പുള്ളവര്‍ എന്തിന് ഇത്തരം സ്ഥാപനങ്ങളില്‍ തന്നെ സ്വന്തം മക്കളെ പഠിപ്പിക്കണം? വേറെ എത്രയോ സ്ഥാപനങ്ങളുണ്ട് നാട്ടില്‍? അവര്‍ കാണിക്കുന്നത് ഇരട്ടത്താപ്പല്ലേ.<br /><br /><em>ചാനലവതാരം:</em> ശ്രീ രമേഷ്, വളരെ വ്യക്തമാണ് താങ്കളുടെ നിലപാട്. ശ്രീ രാജേഷ്, ഇടതുസര്‍ക്കാര്‍ ഒരന്വേഷണം പ്രഖ്യാപിച്ചാല്‍ ഡിഫിക്കാര്‍ ഇവരെ ജനകീയ വിചാരണ ചെയ്യുമോ? <br /><br />(ചാനലവതാരം വളരെ സമര്‍ത്ഥമായി ചോദ്യം മാറ്റി. പിണറായി വിജയന്റെ മകള്‍ അമൃതാനന്ദമയിയുടെ കോളേജില്‍ പഠിച്ചതും ആത്മീയസ്ഥാപനങ്ങളെ ചീത്ത പറയുന്നതും പരസ്പരം ബന്ധപ്പെടാതെയിരിക്കുന്ന ഇരട്ടപെറ്റ താപ്പാനയാണോ എന്ന് എനിക്കിപ്പോഴും വര്‍ണ്ണ്യത്തിലാകാശശങ്ക).<br /><br />ചോരയുള്ള അകിട്ടില്‍ ക്ഷീരത്തിന് ഫര്‍തര്‍ സ്കോപ്പ് കാണാത്ത ഞാന്‍ ഒറ്റ ഞെക്ക്, അടുത്ത ചാനലിലേക്ക്. <br />-------------------------------------------------------<br /><br />വാ‍യനക്കാരെ മണ്ടന്മാരാക്കാന്‍ ശ്രമിക്കുന്ന മണ്ടശിരസ്സോമണിയാണ് ഞാനെന്ന അഭിപ്രായക്കാര്‍ക്ക് വേണ്ടി:<br /><br />മുകളിലത്തെ സംവാദത്തില്‍ ഡിഫി നേതാവിന്റെ മറുപടിയാണ് ബി.ജെ.പി നേതാവിന്റെ, അരിയെത്രയെന്ന ചോദ്യത്തിന് പയറഞ്ഞാഴിയെന്ന മറുപടിയെക്കാള്‍ ഉരുണ്ടുകളിയായി എനിക്ക് തോന്നിയത്. കോര്‍പ്പറേറ്റ് ആത്മീയതയും സ്വാശ്രയകോളേജും ഒക്കെയുള്ള ഒരു ചര്‍ച്ചയില്‍ കോര്‍പ്പറേറ്റ് ആത്മീയതക്കെതിരെ പൊരുതുന്ന പാര്‍ട്ടിയുടെ നേതാവിന്റെ മക്കള്‍ കോര്‍പ്പറേറ്റ് ആത്മീയതയില്‍ തന്നെ പഠിച്ചിറങ്ങുന്നതിനെപ്പറ്റിയുള്ള ചോദ്യം ഒരു ഔട്ട് ഓഫ് സിലബസ്സ് ആയി എനിക്ക് തോന്നിയില്ല. എന്നാല്‍ അതിന് ശ്രീ രാജേഷ് നല്‍‌കിയ മറുപടി അത്യാവശ്യം ഉരുണ്ടുകളിക്കലായി തോന്നിതാനും. ഇത് ടി.വിയില്‍ കേട്ടത് എന്റേതായ രീതിയില്‍ എഴുതിയത് മാത്രം.<br /><br />ഇത്രയും ഓക്കേ. ഇതിനപ്പുറത്തേക്കുള്ള എത്തിനോട്ടമാണ് പ്രശ്നം :)<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/19023225-4350903186257574872?l=nilavathekozhi.blogspot.com'/></div>വക്കാരിമഷ്‌ടാhttp://www.blogger.com/profile/18036988817546568969noreply@blogger.com18tag:blogger.com,1999:blog-19023225.post-68495815426614591382008-05-12T01:40:00.001+09:002008-05-14T01:03:44.530+09:00ലേബലുത്പ്രേക്ഷദിസ് കൈമള്‍, ദിസീസ് കൈമള്‍:<br /><br />ഇത് തികച്ചും ഒരു വ്യക്തിപരപ്പോസ്റ്റ്. എന്നെ ഒരു <a href="http://varavicharam.blogspot.com/2008/03/blog-post_09.html#c6682335141960699065">അനോണി</a> ലേബലടിച്ചപ്പോള്‍, അടിക്കപ്പെട്ട ആ പര്‍ട്ടിക്കുലര്‍ ലേബല്‍ എന്തെങ്കിലും കുളിരോ ചമ്മലോ എന്നില്‍ ഉണ്ടാക്കിയതുകൊണ്ടല്ല, പക്ഷേ എന്റെ അറിവോ സമ്മതമോ കൂടാതെ എന്നില്‍ ഒരു ലേബലടിക്കപ്പെട്ടപ്പോള്‍ ഉണ്ടായ ചെറിയ ഒരു ചൊറിച്ചിലിന്റെ ഫലം മാത്രം ഈ പോസ്റ്റ്. മലയാളം ബ്ലോഗ് “നീ എന്നെ പറഞ്ഞു, ഞാന്‍ ഇതാ നിന്നെയും പറയുന്നു” എന്നുള്ള വാടാ-പോടാ ലെവലിനൊക്കെ ബഹുദൂരം അപ്പുറം എത്തിയെന്ന സത്യം മനസ്സിലാക്കിയിട്ടും ഞാന്‍ ഈ പോസ്റ്റ് ഇടുന്നത് <a href="http://nilavathekozhi.blogspot.com/2006/06/blog-post_30.html">വക്കാരീസ് ടിപ്സ് </a>പ്രകാരം സ്വല്പം കൂടുതല്‍ വെയിറ്റു ചെയ്തിട്ടും എന്റെ ചൊറിച്ചില്‍ മാറുന്നില്ല എന്നതുകൊണ്ട് മാത്രം. അതുകൊണ്ട് സമയത്തിന് അതിന്റേതായ വിലകൊടുക്കുന്ന ബഹുമാനപ്പെട്ട ബ്ലോഗെഴുത്തുകാര്‍/വായനക്കാര്‍ ആരും ഈ പോസ്റ്റ് വായിക്കാനായി അവരുടെ സമയം മെനക്കെടുത്തരുതെന്ന് വിനീതമായി അപേക്ഷിക്കുന്നു. എന്റെ മറ്റനേകം ബ്ലോഗ് പോസ്റ്റുകള്‍ പോലെ ഈ പോസ്റ്റും മലയാളം ബ്ലോഗിനോ മലയാളം ഭാഷയ്ക്കോ ഒരു രീതിയിലുമുള്ള സംഭാവനയും നല്‍‌കുന്നില്ല എന്നത് നൂറുതരം. എന്റെ ആത്മ സംതൃപ്തി എന്ന സ്വാര്‍ത്ഥചിന്ത മാത്രമേ ഈ പോസ്റ്റിനും ഇതിനെ തുടര്‍ന്നു വരുന്ന എല്ലാ പോസ്റ്റിനുമുള്ളൂ.<br /><br />തുടങ്ങി:<br /><br />നമ്മള്‍ ഒരു സ്ട്രോംഗ് ഇടതുപക്ഷപ്രീണനവാദിയാണെന്ന് കരുതുക. നമുക്ക് ജീവിതത്തില്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്തവര്‍ വലതുപക്ഷപ്രീണനവാദികളും. വലതുപക്ഷ പ്രീണനവാദം തികച്ചും അപകടകരമാണ്, അതുകൊണ്ട് ആരും വലതുപക്ഷത്തേക്ക് ചായയരുത് എന്നുമാണ് സ്ട്രോംഗ് ഇടതുപക്ഷപ്രീണനവാദികള്‍ കരുതുന്നത് എന്നും കരുതുക അപ്പോള്‍ നരവംശശാസ്ത്രപ്രകാരവും ഹുമയൂണ്‍ സൈക്കളോളജിപ്രകാരവും സാധാരണക്കാരനായ ഒരു ആവറേജ് ഇടതുപക്ഷപ്രീണനവാദിയുടെ ചിന്ത എങ്ങിനെയായിരിക്കും?<br /><br />തനിക്ക് ഒരു രീതിയിലും അംഗീകരിക്കാന്‍ കഴിയാത്ത വലതുപക്ഷത്തേക്ക് ഒരാളെങ്കില്‍ ഒരാള്‍ കുറച്ചേ പോകാവൂ; ഈ ലോകത്ത് എത്രയും കുറവ് വലതുപക്ഷക്കാരാണോ ഉള്ളത്, അത്രയും നല്ലത്; അങ്ങിനെയങ്ങിനെ വലതുപക്ഷത്ത് ആരുമില്ലാതെ ആ പക്ഷം വംശം നിന്നുപോവുകയും അങ്ങിനെ സമത്വസുന്ദരമായ ഒരു ലോകം ഉണ്ടാവുകയും ചെയ്യും എന്നൊക്കെയായിരിക്കുമല്ലോ ഇടതുപക്ഷപ്രീണനവാദിയായ ഒരു സാധാരണക്കാരന്റെ ചിന്ത പോവേണ്ടത് (അല്ലാതെ ഇടതു പക്ഷവും വേണം, വലതു പക്ഷവും വേണം, നിഷ് പക്ഷവും വേണം, ഇവയിലെല്ലാം എന്തെങ്കിലും ഗുണമുണ്ടെങ്കില്‍ അതെല്ലാം വേണം, ഇവയിലൊക്കെയുള്ള ദോഷങ്ങള്‍ നമുക്ക് വേണ്ട എന്നതൊക്കെ അരാഷ്ട്രീയവാദമാവുമെന്നാണല്ലോ കുറഞ്ഞപക്ഷം ഇടതുപക്ഷപ്രീണനവാദികളില്‍ ചിലരെങ്കിലും (ചിലര്‍ എന്നത് എടുത്ത് വായിക്കാനപേക്ഷ) ചിന്തിക്കുന്നത്).<br /><br />ഇനി മുകളില്‍ പറഞ്ഞതാണ് ഒരു സാധാരണ ഇടതുപക്ഷപ്രീണനവാദിയുടെ ചിന്തയെങ്കില്‍, അതായത് ഒരാളെങ്കില്‍ ഒരാള്‍ കുറച്ച് വലതുപക്ഷപ്രീണനവാദിയാവുന്നതാണ് ഈ ലോകത്തിന് നല്ലതെന്നാണ് ഒരു സാധാരണ ഇടതുപക്ഷപ്രീണനവാദിയുടെ ചിന്തയെങ്കില്‍, അറിഞ്ഞോ അറിയാതെയോ തനിക്കറിയാനോ അറിയാന്‍ വയ്യാത്തതോ ആയ ഒരാളെ ഒരു ഇടതുപക്ഷപ്രീണനവാദിക്ക് വലതുപക്ഷപ്രീണനവാദിയാക്കാന്‍ കഴിയുമോ? ഇല്ലതന്നെ.<br /><br />ഒരു ഇടതുപക്ഷപ്രീണനവാദിയോ ഒരു നിഷ്‌പക്ഷപ്രീണനവാദിയോ യാതൊരു നിവൃത്തിയുമില്ലെങ്കിലേ ഒരാളെ വലതുപക്ഷപ്രീണനവാദിയാക്കാന്‍ നോക്കൂ. ആ പക്ഷത്തേക്ക് ആരെങ്കിലും പോവുന്നത് അയാള്‍ക്ക് വല്ലാത്ത മനോവേദന തന്നെയുണ്ടാക്കും. എന്നിട്ടും ആരെങ്കിലും , ലവന്‍ വലതുപക്ഷം തന്നെ എന്ന് പറഞ്ഞാല്‍ പോലും പിന്നെയും നൂറുവട്ടം വെരിഫൈ ചെയ്തിട്ടേ മനസ്സില്ലാ മനസ്സോടെയെങ്കിലും ആ സത്യം അംഗീകരിക്കൂ.<br /><br />എന്നെ വലതുപക്ഷപ്രീണനവാദിയായി ലേബലടിച്ച്, ആ അസുലഭ മുഹൂര്‍ത്തങ്ങള്‍ കാണാന്‍ പറ്റാത്തവരോടൊക്കെ സഹതപിച്ച <a href="http://varavicharam.blogspot.com/2008/03/blog-post_09.html#c6682335141960699065">ഈ അനോണി </a> അത്രയും എഫര്‍ട്ട് എടുത്തിരിക്കുമോ? എടുത്തായിരിക്കുമല്ലേ? അല്ലെങ്കില്‍ സ്വന്തം പക്ഷത്തേക്ക് ആളെ കൂട്ടാന്‍ നടക്കുന്ന ഒരു വലതുപക്ഷപ്രീണനവാദി തന്നെയാവണം അദ്ദേഹം. അങ്ങിനെ ലേബലടിച്ച് ലേബലടിച്ച് മാക്സിമം ആള്‍ക്കാരെ വലതുപക്ഷ പ്രീണനവാദികളാക്കി വര്‍ഷാവസാനം യു.എന്‍ ലോകത്തിലെ പ്രീണനവാദികളുടെ കണക്കെടുക്കുമ്പോള്‍ നമ്മള്‍ ലേബലടിച്ച കാക്കത്തൊള്ളായിരം ആള്‍ക്കാരുടെ എണ്ണം കൂടി കൂട്ടി ഈ ലോകത്ത് വലതുപക്ഷപ്രീണനവാദികളുടെ എണ്ണം മറ്റുള്ളവരുടെ എണ്ണത്തേക്കാളും ആയിരം മടങ്ങ് എന്നൊക്കെ റിപ്പോര്‍ട്ട് വരുമ്പോള്‍ അതില്‍ അനോണി ലേബലടിച്ച ഞാനും കൂടി വരും. അങ്ങിനെയെങ്കിലും കണക്കുപുസ്തകത്തില്‍ കയറാന്‍ പറ്റുമല്ലോ. <br /><br />അപ്പോള്‍ ഒന്നുകില്‍ അനോണിയുടെ ആ എഫര്‍ട്ടിനു മുന്നില്‍ നമിക്കുന്നു, അല്ലെങ്കില്‍ എന്റെ കൂട്ടുകാരന്‍ വലതുപക്ഷപ്രീണനവാദിയനോണിക്ക് എന്റെ ഷേക്ക് ഹാന്‍ഡ്. ഞാന്‍ വലതുപക്ഷം കീ എന്ന് വിളിക്കുമ്പോള്‍ അനോണി കൂടെ ചേര്‍ന്ന് “ജായ്” എന്ന് വിളിക്കണം.<br /><br />(കൃഷ്ണമൂര്‍ത്തീ എന്ന് പറയാന്‍ പത്താം ക്ലാസ്സ് പാസ്സാവുകയൊന്നും വേണ്ട, ഒന്ന് നാക്ക് വടിച്ചാല്‍ മതി എന്ന് വിയറ്റ്നാം കോളനിയില്‍ ഇന്നസെന്റ് കേപ്പീയേസീ ലളിതയോട് പറയുന്നതുപോലെ നീ നല്ല ഒന്നാന്തരം വലതുപക്ഷവര്‍ഗ്ഗീയഭീകരപ്രീണനവാദിയാണെന്നറിയാന്‍ ഇത്രയും എഫര്‍ട്ടൊന്നും എടുക്കേണ്ട ആവശ്യമില്ല, ചുമ്മാ ഒന്ന് അങ്ങോട്ടുമിങ്ങോട്ടും നോക്കിയാല്‍ മതി എന്ന് പറയാന്‍ വരുന്നവരോട് എന്റെ ഒരു ഹല്ലോ ഹൌവ്വാര്‍‌യ്യൂ).<br /><br />സീരിയസ് അലി:<br /><br />ഇടതുപക്ഷം എന്തോ കൂടിയ പക്ഷമാണെന്നോ വലതുപക്ഷം എന്തോ മോശം പക്ഷമാണെന്നോ നിഷ്പക്ഷമാണ് വേണ്ടപക്ഷമെന്നോ ഉള്ള ചിന്തയൊന്നും എനിക്കില്ല. പക്ഷങ്ങളിലെ ബ്രാഹ്‌മണപക്ഷമാണ് ഇടതുപക്ഷമെന്നോ തൊട്ടുകൂടാനും തീണ്ടിക്കൂടാനും പറ്റാത്ത അയിത്തം പാലിക്കേണ്ട പക്ഷമാണ് വലതുപക്ഷമെന്നോ ഉള്ള ചിന്തയൊക്കെ കുറഞ്ഞ പക്ഷം പുരോഗമനമെന്ന് പറയുന്ന ഇടതുപക്ഷക്കാര്‍ക്കെങ്കിലും ഉണ്ടാവാനും പാടില്ലാത്തതാണ്. എല്ലാ പക്ഷക്കാരുടെയും ചില വാദങ്ങള്‍ ശരിയും ചിലത് തെറ്റും ചിലത് ശുദ്ധമണ്ടത്തരവുമാണെന്നാണ് എന്റെ ഒരു നിരീക്ഷണം.<br /><br />പക്ഷേ ഒരാളുടെ അറിവോ സമ്മതമോ കൂടാതെ അയാളെ ലേബലടിച്ച് ഏതെങ്കിലും ഒരു പക്ഷത്തേക്ക് ഒതുക്കുന്നത് പക്ഷാവകാശലംഘനമാണെന്നേ ഞാന്‍ പറയൂ. ഇടതുപക്ഷക്കാരന്‍ ഈ ലോകത്തിലുള്ള എല്ലാത്തിനെപ്പറ്റിയും അഭിപ്രായം പറഞ്ഞിട്ട് അതില്‍ ഏതെങ്കിലും ഒരു കാര്യത്തില്‍ ഒരാള്‍ ഇടതുപക്ഷത്തിന്റെ അഭിപ്രായവുമായി യോജിക്കുന്നുണ്ടെങ്കില്‍ അതുകാരണം ലെവന്റെ പക്ഷവും ഇടതാണ് എന്ന് പറഞ്ഞ് ലെവനെ ഇടതുപക്ഷപ്രീണനവാദിയായി ലേബലടിക്കുമ്പോള്‍ അടിക്കുന്നവന്റെ മാനസിക സംതൃപ്തിക്കപ്പുറം അതിന് കുറഞ്ഞ പക്ഷം (ദേ പിന്നേം പക്ഷം-ആ പക്ഷമല്ല ഈ പക്ഷം) ഈ നൂറ്റാണ്ടിലെങ്കിലും വലിയ കാര്യമില്ല എന്ന അഭിപ്രായക്കാരനാണ് ഞാന്‍. ആള്‍ക്കാര്‍ക്കൊക്കെ നമുക്കുപോലും പിടിച്ചാല്‍ കിട്ടാത്തത്ര വിവരം വെച്ചുവരുന്ന കാലമല്ലേ. ഒരുത്തന്‍ ഒരുത്തനെ ലേബലടിച്ചാല്‍ ആ ലേബല്‍ കണ്ടുമാത്രം കാര്യങ്ങള്‍ തീരുമാനിച്ചിരുന്ന ആ കാലമൊക്കെ പോയില്ലേ.<br /><br />മാത്രവുമല്ല ഈ ലേബലടി ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഒളിച്ചോട്ടമോ, അദ്ധ്വാനിക്കാനുള്ള (അദ്ധ്വാനിയാണ്- എന്റെ നേതാവ് അഡ്വാനിയല്ല) മടിയോ ഒക്കെയുമാണെന്നാണ് എന്റെയൊരു തോന്നല്‍. ലേബലടിച്ചുകഴിഞ്ഞാല്‍ പിന്നെ ആ ലേബലിന്റെ പൊതുസ്വഭാവമനുസരിച്ച് അങ്ങ് പോയാല്‍ മതിയല്ലോ. അയാള്‍ പിന്നെ പറയുന്നതെന്താണെന്നൊന്നും കേള്‍ക്കേണ്ട കാര്യമേ ഇല്ല. ലേബലടിക്കപ്പെട്ടവന്‍ ഇങ്ങ് കന്യാകുമാരിയുടെ മൂലയിലാണ് ഇരിക്കുന്നതെങ്കിലും കാശ്മീരിന്റെ അങ്ങേ മൂലയിലിരുന്ന് ആ സെയിം ലേബലുള്ളവന്‍ എന്തെങ്കിലും എന്നെങ്കിലും പറഞ്ഞാല്‍ അതും ഇങ്ങേയറ്റത്ത് കന്യാകുമാരിയിലിരിക്കുന്നവന്റെ തലയിലും വീഴും. അതും കൂടി ചേര്‍ത്തായിരിക്കും പിന്നെ ലേബലടിക്കുന്നവര്‍ കന്യാകുമാരിക്കാരനോട് പ്രതികരിക്കുന്നെങ്കില്‍ പ്രതികരിക്കുന്നത്. സംഗതി വളരെ എളുപ്പം. കണ്ണൂരില്‍ സി.പി.എം പോക്രിത്തരം കാണിച്ചെന്ന് കോണ്‍ഗ്രസ്സ് പറഞ്ഞപ്പോള്‍ ബി.ജെ.പി ക്കാരും അതു തന്നെയാണ് പറഞ്ഞത്, അതുകൊണ്ട് കോണ്‍‌ഗ്രസ്സ് ബി.ജെ.പിയുടെ ഭാഷയില്‍ സംസാരിക്കുന്നു എന്നാണ് പിണറായിപോലും പറഞ്ഞത്. പിന്നെന്തു വേണം?<br /><br />അതാണ് ലേബലടിയുടെ ഫാസിസ്റ്റ് മുഖവും. വലതുപക്ഷമെന്നെക്കെ പറഞ്ഞ് ഒരു പക്ഷത്തെ മൊത്തം ലേബലടിച്ചൊതുക്കിയാല്‍ എന്നെപ്പോലെ വെളിവും വെള്ളിയാഴ്ചയുമില്ലാത്ത ചിലരൊഴിച്ചാല്‍ ബാക്കിയുള്ളവരൊക്കെ മിക്കവാറും ഇനിയും ലേബലടിക്കപ്പെടുമോ എന്നോര്‍ത്ത് മിണ്ടാതിരിക്കും. “ലെവന്‍ കാണിച്ചത്, ശുദ്ധ പോക്രിത്തരം. പക്ഷേ പറഞ്ഞാല്‍ യ്യേ, ഞാനും ലെവരെപ്പോലെയാണെന്ന് ആരെങ്കിലും പറഞ്ഞാലോ, അത് മോശമല്ലേ” എന്നോര്‍ത്ത് അടുത്ത പ്രാവശ്യവും മറുപക്ഷം പോക്രിത്തരം കാണിക്കുമ്പോള്‍ പലരും മിണ്ടാതിരിക്കും. പോക്രിത്തരം കാണിക്കുന്നവര്‍ക്ക് വേണ്ടത് എക്സാറ്റ്‌ലി അതാണുതാനും- മിണ്ടാതിരിപ്പിക്കുക. ആള്‍കാരുടെ “യ്യേ മോശമാവില്ലേ, ലെവരെന്തു കരുതും, ഇമേജ് പോവൂല്ലേ” എന്ന ദൌര്‍ബ്ബല്യചിന്ത പരമാവധി മുതലെടുക്കുക.<br /><br />ഈയൊരു ലേബല്‍ പരിപാടി പത്തറുപത് കൊല്ലമായി ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതാണു താനും. നമുക്കിഷ്ടമില്ലാത്ത പക്ഷം മോശം പക്ഷം എന്നൊരു ചിന്ത ആള്‍ക്കാരുടെ മനസ്സിലുറപ്പിക്കാന്‍ ഒന്നോ രണ്ടോ ലേബലൊന്നും പോരല്ലോ. അങ്ങമേരിക്കയില്‍ വലതുപക്ഷവും ഇങ്ങിന്ത്യയില്‍ ഇടതുപക്ഷവുമാണ് പ്രധാനമായും ഈ കര്‍മ്മങ്ങളില്‍ പ്രാവീണ്യം നേടിയവരെന്നത് എന്റെ പരിമിതമായ വിവരക്കേടില്‍ ഞാന്‍ തന്നെ കണ്ടെത്തിയ, യാതൊരു ബായ്ക്ക് അപ്പുമില്ലാത്ത ഒരു വാദം (തെറ്റാണെങ്കില്‍ എപ്പോള്‍ തിരുത്തിയെന്ന് ചോദിക്കുകപോലും വേണ്ട). അങ്ങിനെയൊരു ഇമേജ് ഉണ്ടാക്കിക്കഴിഞ്ഞാല്‍ പിന്നെ നമ്മുടെ പോക്രിത്തരത്തിനെതിരെ ആര് സംസാരിച്ചാലും ആദ്യം “നിങ്ങള്‍ ലെവന്റെ ഭാഷയില്‍ സംസാരിക്കുന്നു” എന്ന് പറഞ്ഞ് പേടിപ്പിക്കാന്‍ നോക്കും. മിക്കവാറും വിജയിക്കും. എന്നിട്ട് അടങ്ങുന്നില്ലെങ്കില്‍ “നിങ്ങള്‍ ലെവന്‍ തന്നെ” എന്നങ്ങ് പ്രഖ്യാപിക്കും. അതോടെ സംഗതി സക്സസ്സ്.കണ്ണൂരില്‍ മാര്‍ക്കലിസ്റ്റുകാര്‍ കാണിക്കുന്ന പോക്രിത്തരത്തെ ചോദ്യം ചെയ്യാന്‍ കോണ്‍ഗ്രസ്സുകാര്‍ വാ പൊളിക്കുമ്പോഴേ “നിങ്ങള്‍ ആറെസ്സെസ്സിന്റെ ഭാഷയില്‍ സംസാരിക്കുന്നു” എന്ന് പിണറായി വിജയന്‍ പറയുന്നതിന്റെ മനഃശാസ്ത്രം അറിയാന്‍ പത്താം ക്ലാസ്സ് പാസ്സാവുന്നത് പോയിട്ട് നാക്കുവടിക്കുക പോലും വേണ്ട. അത് തന്നെ. <br /><br />എന്തായാലും ഈ അനോണി എത്രമാത്രം എഫര്‍ട്ട് ഇക്കാര്യത്തില്‍ എടുത്തു എന്നെനിക്കറിയില്ല. കഥയറിയാതെ ആട്ടം കാണുന്നവരെയോര്‍ക്കുമ്പോള്‍ അവര്‍ കഥയെന്താണെന്നറിയാനായിരിക്കും ആട്ടം മൊത്തം കാണുന്നതെന്നെങ്കിലും കരുതി സമാധാനിക്കാം. പക്ഷേ കഥ മൊത്തം അറിഞ്ഞിട്ടും ആട്ടം കാണുന്നവരോ... അവരോട് സഹതാപം മാത്രം. അതുകൊണ്ട് കഥമൊത്തമറിയുന്നവര്‍ ഏതെങ്കിലും ഭാഗം മിസ്സാക്കിയിട്ടുണ്ടെങ്കില്‍ അവര്‍ക്കുവേണ്ടി എന്റെ ചില വലതുപക്ഷപ്രീണനതീവ്രവാദ സാമ്പിള്‍ വെടിക്കെട്ടുകള്‍ (ഇത് എന്നെ വിടാതെ പിന്തുടരുന്ന, എന്റെ ഓരോ വാക്കും നോക്കും നോക്കിവെയ്ക്കുന്ന അനോണിതന്നെ ചെയ്യേണ്ടതായിരുന്നു):<br /><br /><a href="http://marumozhy.blogspot.com/2007/04/blog-post_9105.html">ഉദാ: ഒന്ന് - </a> സമയമുള്ളവര്‍ക്കായി-അവിടെ അജിത് <a href="http://marumozhy.blogspot.com/2007/04/blog-post_9105.html#422115383884988182">എന്നോട് പറഞ്ഞത് </a> വായിക്കുക (<em>ശ്രീ. വക്കാരിമഷ്ടായുടെ "ലാപുടേ, ടോപ്പിക്കില്‍ നിന്നു ഞാന്‍ ..." എന്നു തുടങ്ങുന്ന കമന്റിനുള്ള മറുപടി</em> എന്ന കമന്റ്)<br />. അതിനുശേഷം കണ്ണൂര്‍ കലാപത്തെപ്പറ്റിയും മറ്റുമുള്ള വലതുപക്ഷക്കാരുടെ ഇപ്പോഴത്തെ പോസ്റ്റുകള്‍ക്കുള്ള ഇടത്/നിഷ്പക്ഷക്കാരുടെ മറുപടികള്‍ വായിക്കുക. അതിനുശേഷം അജിത് എന്നോട് പറഞ്ഞത് ഒന്നുകൂടി വായിക്കുക. ഭൂമി ഉരുണ്ടതാണെന്നുള്ളതിന് ഇതില്‍പ്പരം എന്ത് തെളിവ് വേണം? :)<br /><br /><a href="http://kiranthompil.blogspot.com/2007/08/blog-post_07.html">ഉദാ: രണ്ട് - </a>. ആ പോസ്റ്റിനോടനുബന്ധിച്ചുള്ള <a href="http://kiranthompil.blogspot.com/2007/08/blog-post_10.html">ഈ പോസ്റ്റില്‍ </a>ആരും എന്റെ വലതുഫാസിസ്റ്റ് നിലപാടുകള്‍ കാണാതെ പോകുന്നതിലും ഒരു അനോണി <a href="http://kiranthompil.blogspot.com/2007/08/blog-post_10.html#c4553449257469695317">പരിതപിച്ചു കളഞ്ഞു</a>. മലയാളം ബ്ലോഗുകാരുടെയൊക്കെ ഒരു കാര്യം. ഓരോ തവണയും അനോണി തന്നെ വേണം എല്ലാവരെയും എല്ലാം കാണിച്ച് കൊടുക്കാന്‍ :) <br /><br /><a href="http://kaanaappuram.blogspot.com/2007/10/2.html">ഉദാ: മൂന്ന് - </a> ഇത് മൊത്തം വായിച്ചിട്ട്, അവരവരുടെ വിശ്വാസങ്ങള്‍ വരുമ്പോള്‍ അവരവര്‍ പ്രതികരിക്കുന്നത് എങ്ങിനെ എന്ന് ഒന്ന് വിശകലിച്ചാല്‍ അത് ഒരു നേരം‌പോക്കായിരിക്കും-വിശ്വാസം മതമായാലും മറ്റെന്താണെങ്കിലും. അതിനുശേഷം മറ്റുള്ള വിശ്വാസങ്ങളുടെ കാര്യത്തില്‍ അവരവരുടെ നിലപാടുകളും കൂടി നോക്കിയാല്‍ സംഗതി ഡബിള്‍ നേരം‌പോക്കായിരിക്കും.<br /><br />നാല്: മലയാളം ബ്ലോഗുകളിലുള്ള ഞാനിട്ട കാക്കത്തൊള്ളായിരം കമന്റുകള്‍. നേരത്തെ പറഞ്ഞതുപോലെ ചുമ്മാ അങ്ങോട്ടുമിങ്ങോട്ടും നോക്കിയാല്‍ ഇഷ്ടം പോലെ കിട്ടും. നാക്കുപോലും വടിക്കണമെന്നില്ല.<br /><br />മുകളില്‍ കൊടുത്ത ഉദാഹരണങ്ങള്‍ “ഹേയ ഞാന്‍ ആ ടൈപ്പല്ല“ എന്നോ “ഹായ്, ഞാന്‍ ആ ടൈപ്പുതന്നെ” എന്നോ കാണിക്കാനോ ആരെയെങ്കിലും എന്തെങ്കിലും ബോധ്യപ്പെടുത്താനോ എന്തെങ്കിലും നയം വ്യക്തമാക്കാനോ അല്ല. ലേബലടിയോടുള്ള എന്റെ പ്രതികരണം എന്റേതായ രീതിയില്‍ എന്റെ സ്വന്തം ബ്ലോഗില്‍ രേഖപ്പെടുത്തിയെന്ന് മാത്രം.<br /><br />എന്‍.ബി.<br /><br />ഒരു വലതുപക്ഷവര്‍ഗ്ഗീയതീവ്രഫാസിസ്റ്റ് വാദിയായ ഞാന്‍ സ്വാഭാവികമായും ഇന്ത്യയുടെ പാരമ്പര്യത്തില്‍ അഭിമാനിക്കുന്ന ഒരു പാരമ്പര്യവാദിയുമായിരിക്കുമല്ലോ. ആ എനിക്ക് നാസയില്‍ 38% ഇന്ത്യന്‍ വംശജരില്ല, 3 ശതമാനമേ ഉള്ളൂ <a href="http://mallu-ungle.blogspot.com/2008/03/nasa-38.html">എന്നറിഞ്ഞപ്പോള്‍</a> ശരിക്കും വിഷമമായി (വലതുപക്ഷവര്‍ഗ്ഗീയതീവ്രഫാസിസ്റ്റ് വിഷമം). ഒരു ആഗോളപൌരനാവാന്‍ മാത്രം ഇടതുപക്ഷാനുഭാവിയൊന്നുമല്ലാത്തതുകാരണം നാസയില്‍ ശരിക്കും 38-ഓ 50-ഓ ശതമാനം ഇന്ത്യന്‍ വംശജര്‍ ഉണ്ടായിരുന്നെങ്കില്‍ അതെന്നെ വല്ലാതെ സന്തോഷിപ്പിച്ചേനെ. നാസയില്‍ മാത്രമല്ല, ലോകത്ത് ശാസ്ത്രമേഖലയിലായാലും സാങ്കേതികമേഖലയിലായാലും വൈദ്യശാസ്ത്രത്തിലായാലും കലയിലായാലും സാഹിത്യത്തിലായാലും കായികത്തിലായാലും നല്ലൊരു ശതമാനം ആള്‍ക്കാരും ഇന്ത്യക്കാരോ ഇന്ത്യന്‍ വംശജരോ ആയാല്‍ എനിക്ക് സന്തോഷം തന്നെ. അങ്ങിനെ ലോകത്തിന്റെ പുരോഗതിക്ക് ഇന്ത്യകാരും ഇന്ത്യന്‍ വംശജരും അവരുടേതായ സംഭാവനകള്‍ നല്‍‌കണം എന്നുതന്നെ എന്റെ ആഗ്രഹം. അങ്ങിനെ തികച്ചും പോസിറ്റീവായ രീതിയില്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും എല്ലാ മേഖലയിലും അവര്‍ ഉണ്ടാവണം. അത്, പക്ഷേ, പണ്ട് സായിപ്പ് കാണിച്ചതുപോലെ ഏതെങ്കിലും രാജ്യത്തെ കായികമായോ മാനസികമായോ കീഴടക്കി ആധിപത്യം സ്ഥാപിക്കാനോ, പിന്നീട് അവരെ കാണുമ്പോള്‍ കവാത്ത് ഓര്‍മ്മിപ്പിക്കാതിരിക്കാനോ അല്ല. നാസയില്‍ 38 ശതമാനം ഇന്ത്യന്‍ വംശജരുണ്ടെങ്കില്‍ അവര്‍ ആത്യന്തികമായി നാസയ്ക്കും അമേരിക്കയ്ക്കും തന്നെയാണല്ലോ പ്രയോജനപ്പെടുന്നത്. പക്ഷേ ഒരു ഇന്ത്യക്കാരനെന്ന നിലയില്‍ അവരുടെ നേട്ടങ്ങള്‍ എന്നെപ്പോലുള്ള പാരമ്പര്യവാദിക്ക് പോസിറ്റീവായ പ്രചോദനം നല്‍‌കുന്നു എന്ന് മാത്രം. നാസയില്‍ ശരിക്കും 38 ശതമാനം ഇന്ത്യക്കാരുണ്ടെങ്കില്‍ തന്നെ അതില്‍നിന്നും എന്ത് പ്രചോദനം ഉള്‍ക്കൊള്ളാന്‍ എന്നോ, അങ്ങിനെയുള്ളതൊന്നും പ്രചോദിക്കാനുള്ള സംഗതികളല്ല എന്നോ ഒക്കെ പറഞ്ഞാല്‍ എനിക്കുത്തരം മുട്ടും. <br /><br />അതുകൊണ്ട് നാസയില്‍ 38 ശതമാനം ഇന്ത്യന്‍ വംശജരില്ല, 3 ശതമാനമേ ഉള്ളൂ <a href="http://mallu-ungle.blogspot.com/2008/03/nasa-38.html">എന്ന വാസ്തവം അറിയുമ്പോള്‍</a>, കണ്ടോ, ഞാനപ്പോഴേ പറഞ്ഞില്ലേ, നമ്മളെക്കൊണ്ട് ഇതൊക്കെയേ പറ്റൂ എന്നോര്‍ത്ത് അഭിമാനിക്കാന്‍ എന്നെപ്പോലുള്ള വലതുപക്ഷവര്‍ഗ്ഗീയതീവ്രഫാസിസപാരമ്പര്യവാദിക്ക് സാധിക്കില്ല. ആ മൂന്ന് ശതമാനം മുപ്പത് ശതമാനമാക്കാന്‍ പറ്റിയാല്‍ അടിപൊളി (എന്ന് വെച്ച് അങ്ങിനെയാക്കിയാക്കി നാസ അടുത്ത റോക്കറ്റ് വിക്ഷേപിക്കുമ്പോള്‍ അതില്‍ ഇന്ത്യയുടെ കൊടി പാറിച്ച് നാസ കീഴടക്കി ഇന്ത്യാ സര്‍ക്കാരിന്റെ കീഴിലാക്കാനൊന്നുമല്ല, സ്വകാര്യമായി ഒന്ന് അഹങ്കരിക്കണം, ത്രേള്ളൂ). അതേസമയം അമൃത കോളേജുകാര്‍ കാണിക്കുന്നത് പോലെ ഇല്ലാത്ത മാഹാത്മ്യം ഉണ്ടാക്കിപ്പറയുകയും വേണ്ട. ഇപ്പോള്‍ മൂന്നേ ഉള്ളൂവെങ്കില്‍ മൂന്ന്. അവിടെ ഇല്ലാത്ത 38‌ന്റെ കണക്കൊക്കെ <a href="http://mallu-ungle.blogspot.com/2008/03/nasa-38.html?showComment=1206889140000#c1063891359892364457">പഠിപ്പിക്കുന്നുണ്ടെന്നറിഞ്ഞാല്‍</a> അടുത്ത പ്രാവശ്യം അവിടെ പഠിപ്പിക്കുമ്പോള്‍ നാസയില്‍ 3 ശതമാനം ഇന്ത്യന്‍ വംശജരാണ് എന്ന് തന്നെ അഭിമാനപൂര്‍വ്വം കുട്ടികളെ പ്രചോദിപ്പിക്കാന്‍ പഠിപ്പിക്കണമെന്ന് ഞാന്‍ പറയും. ആര്‍ക്കെങ്കിലും അതുകൊണ്ട് എന്തെങ്കിലും പ്രയോജനം/പ്രചോദനം കിട്ടുന്നെങ്കില്‍ കിട്ടട്ടെ. മാത്രമല്ല, നിങ്ങളൊക്കെ നല്ലപോലെ പഠിച്ച് ആ മൂന്ന് ശതമാനം ഉയര്‍ത്തി മുപ്പതാക്കാന്‍ നോക്കണം എന്നും പഠിപ്പിക്കാം (അമേരിക്കയുടെ ആന്റിമാര്‍ ക്ഷമിക്കുക). പിന്നെ മൂന്ന് ശതമാനമേ ഉള്ളൂ എങ്കിലും <a href="http://www.indolink.com/SciTech/fr030104-070921.php">ഇതില്‍ പറഞ്ഞിരിക്കുന്നതുപോലെ </a>(ആ സൈറ്റ് വെറുമൊരു സൈറ്റ്, ആധികാരികത അറിയില്ല) ആ മൂന്ന് ശതമാനത്തില്‍ നല്ല തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ ഇന്ത്യന്‍ വംശജര്‍ ഉണ്ട് എന്നതും ഒരു വലതുപക്ഷവര്‍ഗ്ഗീയതീവ്രഫാസിസ്റ്റ് വാദിക്ക് അഭിമാനം പകരുന്ന വസ്തുത തന്നെ (എന്തായാലും <a href="http://mallu-ungle.blogspot.com/2008/03/nasa-38.html?showComment=1206889140000#c1063891359892364457">ഈ ബ്ലോഗില്‍ കണ്ട </a>“According to the Forbes magazine, Sanskrit is the most suitable language for computer software " എന്ന വാക്ക് ഗൂഗിളില്‍ കൊടുത്ത് സേര്‍ച്ച് ചെയ്തപ്പോള്‍ ക്ഷീരമുള്ള അകിടില്‍ എനിക്ക് വേണ്ട ചോരയൊക്കെ <a href="http://mutiny.wordpress.com/2007/02/09/sanskrit-mother-of-european-languages-says-prof-dean-brown/">ഇവിടെനിന്നും</a> (ജോണും രാജും തമ്മിലുള്ള സംവാദം ശ്രദ്ധിക്കുക) <a href="http://dcubed.blogspot.com/2008/02/about-sanskrit.html">ഇവിടെനിന്നുമൊക്കെ</a> കുഴിച്ചെടുത്തു (<a href="http://www.aaai.org/Library/Magazine/Vol06/aimag06-01-003.php">ഈ പേപ്പര്‍ </a>ബോണസ്സും). അതില്‍ ഒരു ഗവേഷണം നടത്താനുള്ള കപ്പാസിറ്റിയൊന്നുമില്ല. അപ്പോള്‍ പിന്നെ നമുക്ക് മനഃസമാധാനം കിട്ടുന്നതൊക്കെ ചികഞ്ഞെടുത്ത് വായിച്ച് അഭിമാനം കൊള്ളുക-അത്രതന്നെ). സംസ്കൃതം മാത്രമല്ല, എന്ത് പാരമ്പര്യവാദത്തിലും സീസര്‍-ഈശ്വരന്‍ പ്രിന്‍സിപ്പിളാണ് എന്റെ പ്രിന്‍‌സിപ്പിള്‍. കാവിമുണ്ടുടുത്ത് ചുമന്ന കുറിയുമിട്ട് വഴിവക്കില്‍ വക്കാരി സംസ്കൃതത്തെ പൊക്കി പറഞ്ഞതുകൊണ്ട് മാത്രം എന്ത് വന്നാലും സംസ്കൃതത്തെ ഞാന്‍ അംഗീകരിക്കില്ല, സംസ്കൃതം എന്ന വാക്കുച്ചരിക്കുന്നവനെ ഞാന്‍ യാതൊരു ദയയുമില്ലാതെ ലേബല്‍ പച്ചകുത്തും എന്നൊക്കെയുള്ള നിലപാടുകാരോട് എന്റെ നല്ല നമസ്കാരം.<br /><br />(ഉള്ള കണക്കുകള്‍ കൊണ്ട് തന്നെ അഭിമാനിക്കണമെന്നുള്ളവര്‍ക്ക് അഭിമാനിക്കാമെന്നുള്ളപ്പോള്‍ ഇല്ലാത്ത കണക്കുകള്‍ ഊതിപ്പെരുപ്പിച്ച് പറഞ്ഞ് പരത്തി അപഹാസ്യരാകുന്നത് ആത്യന്തികമായി നമ്മള്‍ തന്നെയാണെന്നതിനാല്‍ അതിനോട് ഒട്ടും യോജിപ്പില്ല എന്ന് ഞാന്‍ എന്നോട് തന്നെ ഒന്ന് പറയുന്നു-ഇനി ഇങ്ങിനെയൊന്നുമല്ലെങ്കില്‍ കൂടി നമുക്ക് ഉള്ളതുകൊണ്ട് ഓണം, അത്രതന്നെ)<br /><br />അനോണിക്ക് നന്ദി. ഇനി തുടരെത്തുടരെ (നെറ്റ് സൌകര്യത്തിന് കിട്ടുന്ന മുറയ്ക്ക്) കുറെ വലതുപക്ഷപ്രീണനവര്‍ഗ്ഗീയവാദഫാസിസപ്പോസ്റ്റുകള്‍ കൂടിയിടാം. സംഗതി മൊത്തം ഭീകരമായിരിക്കും :)<br /><br />ലേബലുകളെപ്പറ്റി പണ്ട് പറഞ്ഞത് <a href="http://nilavathekozhi.blogspot.com/2006/08/blog-post_06.html">ഇവിടെ</a>.<br /><br /><strong>ആക്ക് നോളജ് മെന്റല്‍</strong><br /><br />തലക്കെട്ടിലെ തെറ്റ് ചൂണ്ടിക്കാട്ടി അത് തിരുത്തിത്തന്നതിന് ഉമേഷ്‌ജിക്ക് നന്ദി.<br /><br />എന്നെ ഒരു നിഷ്‌പക്ഷവാദിയായോ നിഷ്‌പക്ഷം കളിക്കാന്‍ ശ്രമിക്കുന്നവനായോ ആരെങ്കിലും ഒരു നാനോസെക്കന്റെങ്കിലും കരുതിയിട്ടുണ്ടെങ്കില്‍ അവരുടെ ആ തെറ്റിദ്ധാരണയ്ക്ക് ഞാന്‍ മാപ്പൊന്നും ചോദിക്കുന്നില്ല. കണക്കായിപ്പോയി :) <br /><br />എന്റെ പോസ്റ്റുകളും കമന്റുകളും വായിച്ച് ഇനിയെങ്കിലും ആരെങ്കിലും തെറ്റിദ്ധരിക്കപ്പെടുകയാണെങ്കില്‍ അവരുടെ തലയ്ക്കകത്തൊന്നും കിഡ്‌നിയില്ല എന്ന് ഞാന്‍ പറയും :)<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/19023225-6849581542661459138?l=nilavathekozhi.blogspot.com'/></div>വക്കാരിമഷ്‌ടാhttp://www.blogger.com/profile/18036988817546568969noreply@blogger.com40tag:blogger.com,1999:blog-19023225.post-10401327342799385482008-05-02T00:58:00.006+09:002008-05-02T04:51:25.975+09:00ഏഷ്യാനൈറ്റ് ശ്യാമളനും ബിയെസെന്നെല്ലും പതിരും<strong>സംഭവം ഒന്ന്:</strong><br /><br />നമ്മുടെയൊക്കെ ജീവിതം സുന്ദരവും സുരഭിലവും സുഖദായകവുമാക്കാനും അതിനും പുറമെ നമ്മുടെ നികുതിപ്പണംകൊണ്ട് തടിച്ച് കൊഴുത്ത് വീര്‍ത്ത് കിടപ്പാടമില്ലാത്തവനോടു പോലും കടപ്പാടൊന്നുമില്ലാതെ കഴിയുന്ന പൊതുമേഖലാ മേലാളന്മാരെ മര്യാദ പഠിപ്പിക്കാനും വേണ്ടി പൊതുജനസേവനം നടത്തുന്ന സ്വകാര്യസേവനദാതാവ് ഏഷ്യാനെറ്റ്. <br /><br />ഒരു വിശാലവലക്കണക്‍ഷന്‍ വേണം. പൊതുമേഖലയെ പിന്തുണയ്ക്കുന്നതിന്റെ ആവശ്യകതയെപ്പറ്റിയും വീട്ടിലും നാട്ടിലുമെല്ലാം പൊതുമേഖലയിലെ ബീയെസ്സെന്നെല്ലിന്റെ നെറ്റും ഫോണുമെല്ലാം എടുത്തതിന്റെയും എടുപ്പിച്ചതിന്റെയുമൊക്കെ കഥകള്‍ ഗദ്ഗദകണ്ഠേശ്വരനായി പറഞ്ഞ് വികാര്‍ ഭരിതനായതുമൊക്കെ ഒരു മിനിറ്റുകൊണ്ട് മറന്ന് യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ ഏഷ്യാനെറ്റെന്ന മലയാളക്കുത്തകയെ സമീപിക്കാന്‍ കാരണം ബീയെസ്സെന്നെല്ലിന്റെ വരട്ടുവാദ നാടന്‍ പാട്ടായ <br /><br />വലവേണേല്‍ ഫോണ്‍ വേണം, <br />ഫോണ്‍ വേണേല്‍ വഴിവേണം, <br />വഴിയാല്‍ കുഴിവേണം, <br />കുഴിയില്‍ പോസ്റ്റും‌വേണം<br /><br />എന്ന കവിതാ ശകലമായിരുന്നു. വലഞ്ഞതുതന്നെ. പറഞ്ഞതൊക്കെ ഒരുമിനിറ്റുകൊണ്ട് മറന്ന് ഏഷ്യാനെറ്റിലെ സുന്ദരനെ ഫോണ്‍ ചെയ്തു.<br /><br />“സ്വാറേ, ഞാനെപ്പോ വന്നൂ എന്ന് ചോദിച്ചാല്‍ മതി”<br /><br />“എപ്പോ വന്നൂന്നാ ചോദിക്കേണ്ടത്?” തിരിച്ചു ചോദിച്ചു, അപ്പോള്‍ തന്നെ. പുള്ളി ചമ്മി. <br /><br />“നാളെ രാവിലെതന്നെയായിക്കൊള്ളട്ടെ സുന്ദരാ. അതേ ഒരു ഏഴുമണിഓടടുപ്പിച്ച് വരണം. എനിക്ക് ഏഴേകാലോടെ പോകേണ്ടതാണ്”<br /><br />സുന്ദരന്‍ ആവേശം കയറി ഉജ്ജ്വല്‍ കുമാറായി.<br /><br />“നാളെ രാവിലെ ആറിനുതന്നെ ഞാനെത്തും സാര്‍”<br /><br />ഹെന്റമ്മോ, ഇത്രയ്ക്കും ഡെഡിക്കേഷനോ. പൊതുമേഖലാമ്മയെ പിന്തുണച്ച് ചമ്മലായോ... സുന്ദരനെ മീറ്റാന്‍ ഞാന്‍ അക്ഷമാക്ഷന്‍ പിള്ളയായി. സുന്ദരനെക്കാളും ആവേശ്വോജ്ജലനായി ഞാന്‍ അലാം അഞ്ചരയ്ക്ക് തന്നെ വെച്ചു.<br /><br />സുന്ദരന്‍ വന്നു കൃത്യസമയത്ത് തന്നെ. കൃത്യം ഏഴരയ്ക്ക്. എട്ടുമണിയ്ക്ക് പോകേണ്ട ഞാന്‍ ഏഴേകാലിനു പോകണമെന്ന് പറഞ്ഞത് സുന്ദരന്‍ ടെലിപ്പതിവഴി പിടിച്ചെടുത്തുകാണും. സുന്ദരന്റെ ഫസ്റ്റപ്പോയിന്റ്‌മെന്റ് കുളമായപ്പോഴേ എന്തൊക്കെയോ ശുഭസൂചനകള്‍ ഞാന്‍ മണത്തു.<br /><br />“അതേ സുന്തരാ സുന്തരാ... എനിക്ക് വിശാലമായ ഒരു ബാന്‍ഡ്‌മേളമാണ് വേണ്ടത്. തങ്കമേ കേരളമേ, ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യവലവിരിപ്പുകാരായി ഞങ്ങളെ മാറ്റിയതിന് നന്ദി കേരളമേ എന്ന് താങ്ക്യൂ കേരള (എന്നിട്ട് ഫുള്‍ സ്റ്റോപ്പ്) പിന്നെ ഫോര്‍ മേക്കിംഗ് അസ് ദ നമ്പ്ര് വണ്‍ ഐയ്യെസ് പി എന്ന് ഗ്രാമാറ്റിക്കലി മിസ്റ്റേക്കലിയായി സ്വകാര്യന്മാര്‍ പരസ്യമായി തീവണ്ടിയിലൊക്കെ പരസ്യം ചെയ്തത് കണ്ടാണ് ഞാന്‍ ഏഷ്യാവല തന്നെ വിരിച്ചേക്കാമെന്ന് വെച്ചത്. കുളമാവുമോ സുന്തരാ” എന്ന് ചോദിച്ചപ്പോളേ സുന്ദരന്‍ ചാടിവീണു:<br /><br />“എപ്പോ കിട്ടിയെന്ന് ചോദിച്ചാല്‍ മതി സാര്‍”<br /><br />(എപ്പോ കിട്ടിയെന്നാണ് ചോദിക്കേണ്ടതെന്ന് തിരിച്ച് ചോദിച്ചില്ല).<br /><br />“അതേ സുന്ദരാ, എങ്ങിനെയൊക്കെയാണ് ഇതിന്റെ വരവുചിലവുകള്‍?”<br /><br />“സാര്‍, മാസം 532 രൂപാ. രണ്ടര ജീബീ സൌജന്യം. പിന്നെ മോഡത്തിന്റെ കാശ് ആയിരം സംതിംഗ്. സാര്‍ ആറുമാസം ഒരുമിച്ചടച്ചാല്‍ മോഡം അഞ്ഞൂറ് രൂപയ്ക്ക് തരാം. വേറേ യാതൊരു പ്രശ്‌നവുമില്ല, മൊത്തം സുന്ദരം”<br /><br />“അതേ സുന്ദരാ... സപ്പോസ്, ഞാന്‍ രണ്ടുമാസം കഴിഞ്ഞ് സംഭവം വേണ്ടാന്ന് വെച്ചാല്‍ എന്തെങ്കിലും തലവേദനകള്‍ ഉണ്ടാവുമോ?”<br /><br />“ഒന്നുമുണ്ടാവില്ല സാര്‍. എപ്പോള്‍ വേണമെങ്കിലും സാറിന് വേണ്ടാ എന്ന് വെക്കാം. ഹാസില്‍ ഫ്രീ”<br /><br />“ശരിക്കും?” എനിക്ക് വിശ്വാസമായില്ല.<br /><br />“ശരിക്കും സാര്‍, ശരിശരിക്കും”<br /><br />“പിന്നെ സുന്ദരാ, എന്റെ കൈയ്യില്‍ ഒരു കേബിള്‍ മോഡമുണ്ട്. അതുകൊണ്ട് നിങ്ങളുടെ മോഡം വേണ്ട. അതുകൊണ്ട് എന്തെങ്കിലും തലവേദനകള്‍?”<br /><br />“ഏഷ്യാനെറ്റിന്റെ മോഡമാണോ സാര്‍?”<br /><br />“അല്ല സുന്ദരാ, വേറേ നെറ്റിന്റേതാണ്”<br /><br />സുന്ദരന്‍ ഒരു നാനോസെക്കന്റ് ആലോചിച്ചു.<br /><br />“നോ പ്രോബ്ലം സാര്‍. സാറിന്റെ മോഡം ഇവിടെ വര്‍ക്ക് ചെയ്യുമെങ്കില്‍ പിന്നെ ആര്‍ക്കെന്ത് ചേതം? സാറിന് ധൈര്യമായി ആ മോഡം ഉപയോഗിക്കാം. ഒരു തലവേദനയുമില്ല. അത് വര്‍ക്ക് ചെയ്യുമോ ഇല്ലയോ എന്നൊന്ന് നോക്കണം. അത് കണക്ഷന്‍ കിട്ടി അപ്പോള്‍ തന്നെ അറിയാമല്ലോ. വര്‍ക്ക് ചെയ്യുന്നില്ലെങ്കില്‍ ഞങ്ങടെ മോഡം കൊണ്ടുവരികയും ചെയ്യാം. എത്ര സുന്ദരം”.<br /><br />കണ്ണുനിറഞ്ഞുപോയി. ഇത്ര സേവനസന്നിധാനന്ദനായി നില്‍ക്കുന്ന സുന്ദരന്മാരുള്ള പ്രസ്ഥാനങ്ങളെയാണല്ലോ ഞാന്‍ കുത്താ, കുത്തക എന്നൊക്കെ വിളിച്ച് അപമാനിച്ചതെന്നോര്‍ത്ത് എനിക്ക് സങ്കടം സഹിക്കാന്‍ പറ്റാതായി. സുന്ദരനെ കെട്ടിപ്പിടിച്ച് ഒന്ന് കരഞ്ഞാലോ എന്നാലോചിച്ചു. അല്ലെങ്കില്‍ വേണ്ട, ആ കാലില്‍ വീണ് ഒന്ന് മാപ്പ് പറഞ്ഞാലോ എന്നുപോലും ആലോചിച്ചു.<br /><br />“അപ്പോള്‍ സുന്ദരാ, എപ്പോക്കിട്ടും?”<br /><br />“എന്ത് ചോദ്യം സാര്‍. നാളെ വൈകുന്നേരം സംഭവം റെഡി”.<br /><br />“സുന്ദരാ, നീ സുന്ദരനല്ല, അതിസുന്ദരന്‍... അപ്പോള്‍ നമുക്ക് നാളെ വൈകുന്നേരം കാണാം”<br /><br />“സാര്‍, സ്വല്പം അഡ്വാന്‍സ് വേണം. അതില്ലാതെ ലെവന്മാര്‍ സംഭവം ഫിറ്റ് ചെയ്യൂല്ല”.<br /><br />“അതിനെന്താ സുന്ദരാ, ഇന്നാ പിടി ആദ്യമാസ വാടക അഞ്ഞൂറ്റിമുപ്പത്തിരണ്ട്” <br /><br />“ശരി സാര്‍, നാളെക്കാണാം”<br /><br />സുമുഖനായ സുന്ദരനോട് അഡ്വാന്‍സിന്റെ ബില്ല് പോലും വാങ്ങിച്ചില്ല. സുന്ദരന്‍ പോയി.<br /><br />ദിവസം അടുത്ത്, അടുത്ത ദിവസമായി. വൈകുന്നേരം നെറ്റ് കിട്ടി മുടങ്ങിയ ബ്ലോഗിംഗ് ഒക്കെ പുനരാരംഭിച്ച് ബ്ലോഗിലെ സംവാദങ്ങളിലൊക്കെ പങ്കെടുത്ത് ചീത്തകേള്‍ക്കാന്‍ കൊതിയായി ഓടിപ്പിടിച്ച് വീട്ടിലെത്തി സുന്ദരനെയും കാത്തിരിപ്പായി.<br /><br />സുന്ദരനുമില്ല, സുമുഖനുമില്ല. സമയം എട്ടായി.<br /><br />“സുന്ദരാ...സുന്ദരോ...” ഫോണ്‍ വിളിച്ചു.<br /><br />“സാര്‍ നാളെക്കിട്ടും സാര്‍?”<br /><br />“സുന്ദരാ, ഗണപതീ, മരമാക്രീ. ഇന്ന് തരാമെന്നും പറഞ്ഞല്ലേഡോ കാശും വാങ്ങിച്ച് പോയത്, പുല്ലേ...” എനിക്കാകപ്പാടെ ചൊറിഞ്ഞ് വന്നു. “നാളെ എന്നൊരു ദിവസമുണ്ടെങ്കില്‍ നാളെ വൈകുന്നേരം സംഭവം ഇവിടെ എത്തിച്ചില്ലെങ്കില്‍...”<br /><br />നാളെ വൈകുന്നേരമായി. വീട്ടില്‍ വന്നപ്പോള്‍ സംഭവം കേബിളൊക്കെ റെഡി. ഭീഷണി ഫലിച്ചു. കളി നമ്മളോടോ...<br /><br />സ്വന്തം കേബിള്‍ മോഡവും ഫിറ്റ് ചെയ്ത് തനിമലയാളം ഡോട്ടോര്‍ഗിലേക്ക് നേരേ ചാടി, നടുവും കുത്തി വീണു. പിന്നേം ചാടി, പിന്നേം വീണു. കഷ്ടം മര്‍ക്കെയറിലേക്ക് വിളിച്ചു:<br /><br />“സാറേ, ഓണ്‍ മോഡമാണോ ഞങ്ങടെ മോഡമാണോ?”<br /><br />ഓണ്‍ മോഡം. പുതിയൊരു വാക്ക് പഠിച്ചു.<br /><br />“ഓണ്‍ മോഡമാണ്”<br /><br />“ഓ...ഹോ, അത് ഞങ്ങള്‍ക്കറിയില്ലായിരുന്നു. ഇപ്പ ശരിയാക്കിത്തരാം”<br /><br />വെള്ളാനകളുടെ നാട്ടിലെ പപ്പുവിനെപ്പോലൊന്നുമല്ലായിരുന്നു. സംഭവം അപ്പോള്‍ തന്നെ ശരിയായി. <br /><br />ഹായ്, തനിമലയാളം, എന്റെ പടബ്ലോഗ്, കോഴിബ്ലോഗ്, കഴുതബ്ലോഗ് എല്ലാം ഇങ്ങിനെ ഒന്നൊന്നായി രണ്ടെം‌ബീബീയെസ് സ്പീഡില്‍...<br /><br />അഞ്ചുമിനിറ്റായിക്കാണും. സുന്ദരന്റെ ഫോണ്‍.<br /><br />“ഹലോ സുന്ദരാ, താങ്കൂ വെരി മെച്ച്. ഞാന്‍ ഇന്നലെ സ്വല്പം ചൂടായതില്‍ അലോഹ്യമൊന്നുമില്ലല്ലോയല്ലേ”<br /><br />“അതേ, സാറേ, നിങ്ങള് സ്വന്തം മോഡമല്ലേ ഉപയോഗിക്കുന്നത്. സ്വന്തം മോഡമാണെങ്കില്‍ അണ്ണാ, എണ്ണൂറ് രൂപാ ഇന്‍സ്റ്റലേഷന്‍ ചാര്‍ജ്ജുണ്ട്. അതിങ്ങ് തന്നേര്”<br /><br />“എന്തോന്ന് സുന്ദരാ? ഞാന്‍ മിനിങ്ങാ‍ന്ന് വളരെ വ്യക്തമായി പറഞ്ഞതല്ലേ, ഞാന്‍ സ്വന്തം മോഡമാണ് ഉപയോഗിക്കാന്‍ പോകുന്നതെന്ന്? അപ്പോള്‍ ഉജ്ജ്വല്‍ കുമാറായി സുന്ദരന്‍ എന്താ പറഞ്ഞേ? ഒരു പ്രശ്‌നവുമില്ല, ധൈര്യമായി ഉപയോഗിച്ചോന്ന്. കാശിന്റെ കാര്യമൊന്നും സുന്ദരന്‍ അപ്പോള്‍ പറഞ്ഞില്ലല്ലോ. എണ്ണൂറ് രൂപാ തന്ന് സ്വന്തം മോഡമുപയോഗിക്കാനാണെങ്കില്‍ ആറുമാസത്തെ കാശ് ഒന്നിച്ചടച്ച് അഞ്ഞൂറ് രൂപയ്ക്ക് സുന്ദരന്റെ മോഡം ഉപയോഗിക്കുന്നതല്ലേ ലാഭം. അത് സുന്ദരനറിയാവുന്നതല്ലായിരുന്നോ. എന്നിട്ടെന്തുകൊണ്ട് സുന്ദരന്‍ അപ്പോള്‍ പറഞ്ഞില്ല?” എനിക്ക് പ്രാന്തായി.<br /><br />“അതേ സാറേ, അതൊക്കെ ആ ബ്രോഷറില്‍ എഴുതിയിട്ടുണ്ടല്ലോ?”<br /><br />“എന്തോന്ന്? സ്വന്തം മോഡമാണെങ്കില്‍ ഇന്‍സ്റ്റലേഷന്‍ കാശ് വാങ്ങിക്കുമെന്ന് ബ്രോഷറില്‍ എഴുതിയിട്ടുണ്ടെന്നോ? ഒരു മിനിറ്റ്, ഞാന്‍ ബ്രോഷറൊന്ന് വായിക്കട്ടെ”<br /><br />ബ്രോഷറ് മൊത്തം സുന്ദരനെ വായിച്ച് കേള്‍പ്പിച്ചു.<br /><br />“ഇതിലെവിടെയാ സുന്ദരാ സുന്ദരന്‍ പറഞ്ഞതൊക്കെ പറഞ്ഞിരിക്കുന്നത്?”<br /><br />“അതേയ്, എണ്ണൂറ് രൂപാ ഇന്‍സ്റ്റലേഷന്‍ ചാര്‍ജ്ജ് തന്നില്ലെങ്കില്‍ നിങ്ങളുടെ മോഡം ഞങ്ങള്‍ ബാനും. പിന്നെ കേരളത്തിലൊരിടത്തും നിങ്ങള്‍ക്ക് നിങ്ങളുടെ മോഡം ഉപയോഗിക്കാന്‍ പറ്റില്ല. പറഞ്ഞില്ലാന്ന് വേണ്ട”<br /><br />സുന്ദരന്‍ ഫോണ്‍ കട്ടി. പാലല്ലേ, തേനല്ലേ പഞ്ചാ‍രയല്ലേ എന്ന് ചോദിച്ച് വിനയകുമ്പിടിയായി രണ്ടുദിവസം മുന്‍പ് കുമ്പിട്ട് നിന്ന സുന്ദരന്‍ തന്നെയോ ഇതെന്ന് വര്‍ണ്ണ്യത്തിലാകാശശങ്ക.<br /><br />സുന്ദരന്റെ ബോസിനെ വിളിച്ചു.<br /><br />“സാറേ, സുന്ദരന്‍ ഞങ്ങളുടെ ടീമിലെ ഏറ്റവും എഫിഷ്യന്റും സുന്ദരനുമായ ആളാണ്”<br /><br />ബെസ്റ്റ് (മനസ്സില്‍ പറഞ്ഞു).<br /><br />“ഓണ്‍ മോഡം യൂസ് ചെയ്യുകയാണെങ്കില്‍ ഇന്‍സ്റ്റലേഷന്‍ ചാര്‍ജ്ജുണ്ടെന്നത് ഈ നാട്ടിലെ ഏത് കൊച്ചുകുഞ്ഞിനുപോലും അറിയാവുന്ന കാര്യമാണ്”<br /><br />ഞാന്‍ ചമ്മി. ഇത്തരം ഭരണഘടനാ തത്വങ്ങളൊക്കെ പഠിക്കാത്ത ഞാന്‍ ശരിക്കും ചമ്മി.<br /><br />“അണ്ണേ, ബോസണ്ണേ, ഒരുകാര്യം ചെയ്യ്. എനിക്ക് മതിയായി, അഞ്ചുമിനിറ്റുകൊണ്ട് തന്നെ. സുന്ദരന്‍ ഒരൊറ്റ രാത്രികൊണ്ട് ഇത്രകണ്ട് വിരൂപനാവുമെന്ന് ഞാനോര്‍ത്തില്ല. സുന്ദരന്റെ ഭീഷണിയില്‍ ഇനി എന്റെ സ്വന്തം മോഡം കേരളത്തില്‍ പരസ്യമായി പ്രദര്‍ശിപ്പിക്കാന്‍ തന്നെ എനിക്ക് പേടിയായി. ഞാന്‍ നിര്‍ത്തി. എനിക്കൊന്നും വേണ്ട. അണ്ണന്‍ അണ്ണന്റെ വയറും കമ്പിയുമെല്ലാം അഴിച്ചുകൊണ്ട് പൊയ്ക്കോ”<br /><br />“സുന്ദരന് അങ്ങിനെയൊരു അബദ്ധം പറ്റാന്‍ യാതൊരു വഴിയുമില്ല സാറേ. എന്തായാലും ഞാന്‍ ഒരു കാര്യം ചെയ്യാം. ഓണ്‍ മോഡം യൂസ് ചെയ്യുകയാണെങ്കില്‍ ഇന്‍സ്റ്റലേഷന്‍ ചാര്‍ജ്ജ് വേണമെന്ന് സുന്ദരന്‍ സാറിനോട് പറഞ്ഞിട്ടില്ല എന്ന് എനിക്ക് ബോധ്യപ്പെട്ടാല്‍ ഞാന്‍ സാറിന്റെ അഞ്ഞൂറ്റിമുപ്പത്തിരണ്ട് രൂപാ തിരിച്ച് തരീപ്പിക്കാം. ചന്തുവാണ് പറയുന്നത്. ചന്തുവിന്റെ വാക്ക് വെറുംവാക്കല്ല എന്നോ മറ്റോ അല്ലേ”<br /><br />“ശരി ചന്തുരാ. എനിക്കെന്റെ പൈസാ തിരിച്ചിങ്ങ് തന്നാല്‍ മതി. സുന്ദരന്‍ എന്നോട് പറഞ്ഞിട്ടില്ല എന്നത് പകല്‍ പോലെ വ്യക്തം. നിങ്ങള്‍ കണ്‍ഫേമിച്ചിട്ട് കാശും തിരിച്ച് തന്ന് വയറും കമ്പിയുമെല്ലാം ഊരി സ്ഥലം കാലിയാക്ക്”<br /><br />അടുത്ത ദിവസം വൈകുന്നേരം വീട്ടില്‍ വന്നപ്പോള്‍ വയറുമില്ല, കമ്പിയുമില്ല, കാശുമില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ ചന്തുരന്റെ ഫോണ്‍.<br /><br />“സാറേ, ഒരു മുന്നൂറ് രൂപയെങ്കിലും തരുമോ? ആ വയറിന്റെയും കമ്പിയുടെയും കാശെങ്കിലും. അതുമതി,ഞങ്ങള്‍ക്ക്. സാര്‍ സാറിന്റെ മോഡേണ്‍ മോഡം തന്നെ ഉപയോഗിച്ചോ?” (കിലുക്കത്തിലെ മോഹന്‍‌ലാലും ജഗതിയും തമ്മിലുള്ള ബാര്‍ഗെയിനിംഗ് ഓര്‍മ്മ വന്നു)<br /><br />“അതിന് വയറെവിടെ വയറെവിടെ വയറെവിടെ ചന്തുരാ, എല്ലാം ലെവന്മാര്‍ ഊരിക്കൊണ്ട് പോയല്ലോ. ഇനി കാശേ കാശേ എന്നും പറഞ്ഞ് ഞാന്‍ ചന്തുരന്റെ പുറകെ നടക്കില്ല. ചന്തുരന്‍ ആ അഡ്വാന്‍സ് തിരിച്ച് തരീക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. വാക്കിന് വിലയുണ്ടെങ്കില്‍ ചന്തുരന്‍ അങ്ങിനെ ചെയ്യുക. ഗുഡ് ബായ്”<br /><br />അഞ്ചുമിനിറ്റുകൂടി കഴിഞ്ഞപ്പോള്‍ സാക്ഷാല്‍ സുന്ദരന്റെ ഫോണ്‍.<br /><br />“സാറേ, മുന്നൂറ് രൂപായെങ്കിലും...”<br /><br />“അതേ ബോസ് ചന്തുരന്‍ വിളിച്ചിരുന്നു. എല്ലാം പെറുക്കിക്കെട്ടിക്കൊണ്ട് പോയല്ലോ. എനിക്ക് നിങ്ങളുടെ നെറ്റും വേണ്ട, പറ്റും വേണ്ട”<br /><br />“അപ്പോള്‍ സാറ് തന്ന അഡ്വാന്‍സ് പോവൂല്ലേ?”<br /><br />ഞാന്‍ ഞെട്ടി. ചന്തുരന്‍ എല്ലാം വാങ്ങിച്ച് തിരിച്ച് തരാമെന്നാണല്ലോ പറഞ്ഞത്.<br /><br />മാസങ്ങള്‍ പോയതറിയാതെ എന്ന പുതിയ സിനിമയിറങ്ങി. ഇതുവരെ അഡ്വാന്‍സ് കൊടുത്ത അഞ്ഞൂറ്റിമുപ്പത്തിരണ്ട് രൂപയുമില്ല, ആട് കിടന്നിടത്ത് പൂട പോയിട്ട് ആട്ടിന്‍‌കാട്ടം പോലുമില്ല.<br /><br />അപ്പോള്‍ അതാണ് പൊതുമേഖലാവെള്ളാനകളുടെ നാട്ടില്‍ നിന്നും നമ്മളെയൊക്കെ രക്ഷിക്കാന്‍ അവതരിക്കുന്ന സ്വകാര്യമനുഷ്യത്വപ്രസ്ഥാനങ്ങളുടെ കാര്യം.പാലം കടക്കുന്നത് പോയിട്ട് പാലത്തിന്റെ പകുതിവരെ നാരായണ, നാരായണ, പകുതി കഴിഞ്ഞാല്‍ പിന്നെ താളവട്ടത്തില്‍ ജഗതി സോമനെ വിളിച്ചതുപോലെ “കൂരായണ”<br /><br />നാട്ടില്‍ നെറ്റിന്റെ കുത്തകപോലുമല്ലാത്ത ഏഷ്യാനൈറ്റ് ശ്യാമളനാണ് ഇത്തരം കണ്ണില്‍ പൊടിയിടല്‍ തട്ടിപ്പുകളുമായിട്ട് നടക്കുന്നത്. <br /><br />തീര്‍ന്നില്ല...<br /><br /><strong>സംഭവം രണ്ട്:</strong><br /><br />അങ്ങിനെ പവനായി ശവമായി സ്റ്റൈലില്‍ കസ്റ്റമറീസ്‌ദകിംഗ് മമ്മൂട്ടി സ്റ്റൈലില്‍ നൈറ്റില്‍ പോലും നെറ്റില്ലാതെ നെറ്റിയ്ക്ക് കൈയ്യും കൊടുത്ത് കൊതുകുകടികൊള്ളാതിരിക്കാന്‍ നെറ്റിനകത്ത് നെറ്റും പ്രതീക്ഷിച്ച് ഡേയും നൈറ്റും നെറ്റും നോക്കിയിരിക്കുന്നതിനിടയ്ക്ക് മരുഭൂമിയിലെ പെരിയാറ് പോലെ പത്രത്തില്‍ പരസ്യം:<br /><br />ബീയെസ്സെന്നല്ലിന്റെ പുതിയ സംഭാരം. വയര്‍ലെസ് ഇന്റര്‍നെറ്റ് കണക്ഷന്‍-<a href="http://www.mouthshut.com/product-reviews/BSNL_EVDO-925076749.html">ഈ‌വീഡീയോ</a>. കേരളത്തില്‍ എവിടെയും, നിങ്ങള്‍ വണ്ടിയിലാണെങ്കിലും വീട്ടിലാണെങ്കിലും ബാര്‍ബര്‍ ഷോപ്പിലാണെങ്കിലും ബാറില്‍ ഷോപ്പിംഗിലാണെങ്കിലും, രണ്ട് എം‌ബീബീയെസ് സ്പീഡില്‍ നെറ്റ് കിട്ടാന്‍ ആറായിരത്തിയഞ്ഞൂറ് രൂപാ അന്യായ വിലകൊടുത്ത് വാങ്ങിക്കൂ, ഈ വീഡിയോ.<br /><br />സ്വല്പം വെയിറ്റു ചെയ്യുക എന്ന വക്കാരീസ് ടിപ് പ്രകാരം സ്വല്പം വെയിറ്റു ചെയ്തു-ആറായിരത്തിയഞ്ഞൂറ് രൂപാ ശ്ശടേ എന്ന് മൂവായിരത്തിയഞ്ഞൂറായി. ഓടിപ്പോയി വാങ്ങിച്ചു. വാങ്ങിച്ചപ്പോള്‍ കണ്ണടച്ച് കണ്‍ഫേം ചെയ്തു, എന്റെ സ്ഥലത്ത് സംഭവം സംഭവബാഹുലേയനാവുമെന്നും വെറുതെ സംഭാവാമി യുഗേയുഗേയാവില്ലായെന്നും.<br /><br />ഓടിവന്ന് ഇന്‍സ്റ്റാള്‍ ചെയ്തു. പടപേടിച്ച് പാപി പാതാളത്ത് ചെന്നപ്പോള്‍ പാതാളം മൊത്തത്തോടെ പാപിയുടെ തലയിലായതുപോലെ രണ്ട് എംബീബീയെസ്സ് പോയിട്ട് ഒരു കാലെംബീബീയെസ്സ് പോലുമില്ലെന്നതോ പോകട്ടെ, മുക്കാല്‍ മണിക്കൂറെടുത്ത് ഇരുനൂറ് കേബീയുടെ ഒരു ഫയല്‍ ഡൌണ്‍ലോഡ് ചെയ്ത് 99.999 ശതമാനമാവുമ്പോള്‍ സംഗതി കണക്ഷനും പോകും വട്ടുമാവും. ഊതിനോക്കി, തീപ്പെട്ടി കത്തിച്ച് ചൂടാക്കി നോക്കി, നോ രക്ഷാബന്ധന്‍. എന്ത് ചെയ്യും?<br /><br />ആ അവിവേകം തന്നെ ചെയ്യാന്‍ തീരുമാനിച്ചു. ബീയെസ്സെന്നിലിന്റെ തലപ്പത്തുള്ളവരെത്തന്നെ വിളിക്കാന്‍ തീരുമാനിച്ചു. തെല്ലൊരു സങ്കോചത്തോടെ ഒരു വലിയ ഓഫീസറെ വിളിച്ചു. പൊതുമേഖലാസ്ഥാപനമാണ്... ഞാന്‍ ചെയ്യുന്നതെന്താണെന്ന് എനിക്ക് മാത്രമേ അറിയാവൂ. അതുകൊണ്ട് എന്നോട് ക്ഷമിക്കാനുള്ള യാതൊരു സ്കോപ്പുമില്ല. എന്നാലും വിളിച്ചു. ബ്ലോഗിലൊക്കെ എന്തൊക്കെയാണ് നടക്കുന്നതെന്നറിയാതെ ആകപ്പാടെ ശ്വാസം മുട്ടി്യിരിക്കുകയല്ലേ.<br /><br />ഒരു പൊട്ടിത്തെറിയും പൊട്ടലും ചീറ്റലും പ്രതീക്ഷിച്ച എനിക്ക് കിട്ടിയത് തികഞ്ഞ ആത്മാര്‍ത്ഥതയുള്ള (രാവിലെ ഏഴുമണിയോടു കൂടി വരണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ആറിനു തന്നെ എത്തിയേക്കാം സാര്‍ എന്ന് പറഞ്ഞിട്ട് ഏഴരയ്ക്ക് വരുന്ന തരം സ്വകാര്യ ആത്മാര്‍ത്ഥതയായി തോന്നിയില്ല) ഒരു സംസാരമായിരുന്നു. അദ്ദേഹം വേറൊരു ഓഫീസറുടെ നമ്പര്‍ തന്നു. അദ്ദേഹത്തെ വിളിച്ചപ്പോള്‍ കാര്യം കാര്യമായി പറഞ്ഞു-അതായത് എന്റെ ഏരിയായില്‍ ഈവീഡീയോ ഒരു സംഭവബാഹുലേയന്‍ ആയിട്ടില്ല. പക്ഷേ തന്നാലാവുന്നത് അദ്ദേഹം ചെയ്യാം എന്നും ഉറപ്പ് തന്നു. എന്തായാലും ആ രണ്ട് പേരോടും സംസാരിച്ചപ്പോള്‍ തികച്ചും പ്രതീക്ഷിക്കാത്തതുകൊണ്ടാണോ ആവോ, വളരെ നല്ല പെരുമാറ്റമായി തോന്നി. വിളിച്ചതോ, രാത്രി എട്ടിനും ഒമ്പതിനുമൊക്കെ.<br /><br />പക്ഷേ സംതൃപ്തിയും സമാധാനവും സംസാരത്തില്‍ മാത്രം പോരല്ലോ. പിന്നേം പിന്നേം വിളിച്ചുകൊണ്ടിരുന്നു. ഒരു തവണ പോലും, ലെവനൊരു ശല്യരും ശകുനിമായല്ലോ എന്ന് രീതിയിലുള്ള പെരുമാറ്റമൊന്നും അവര്‍ രണ്ടുപേരും അവരുടെ സംസാരത്തിലൂടെ പ്രകടിപ്പിച്ചില്ല. എന്തായാലും വിളിയോ വിളി വിളിയോ, പൊന്നാവണി വിളിവിളി വിളിച്ചു എന്ന ഓണഗാനം പോലെ വിളിച്ച് വിളിച്ച് വിളിച്ച്....<br /><br />.....<br /><br />അവസാനം ഒറ്റയടിക്ക് പടബ്ലോഗില്‍ <a href="http://patangal.blogspot.com/2008/04/blog-post.html">ഈ പോസ്റ്റിടാന്‍ </a>പാകത്തിന് (സൂത്രത്തില്‍ പരസ്യം-കണ്ടുപടി) ബീയെസ്സെന്നല്ലിന്റെ ഈവീഡീയോ സ്പീഡായി. ഓര്‍ക്കണം, പണിതാലും പണിതില്ലെങ്കിലും മാസാമാസം ശമ്പളം വാങ്ങിച്ച് ജോലിയോട് യാതൊരു ആത്മാര്‍ത്ഥതയുമില്ലാത്ത ആള്‍ക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന... എന്നൊക്കെ മാത്രം ഒരു ഇമേജ് അവരായിട്ടും നമ്മളായിട്ടും ഉണ്ടാക്കിക്കൊടുത്തിട്ടുള്ള ഒരു പൊതുമേഖലാ സ്ഥാപനമാണ്, സാര്‍, ഞാന്‍ ബീയെസ്സെന്നല്ലിന്റെ ഒരു ഈവീഡീയോ കസ്റ്റമറാണ്, എന്നെ ഒന്ന് രക്ഷിക്കണം എന്ന് ഫോണ്‍ വഴി മാത്രം പറഞ്ഞപ്പോള്‍ എന്റെ പ്രശ്‌നം പരിഹരിച്ചുതന്നത്. <br /><br />അതേ സമയം, നമ്മുടെ നാട്ടില്‍ പാലും തേനുമൊഴുക്കാന്‍ പഞ്ചാരവര്‍ത്തമാനം മാത്രം പറഞ്ഞ് നമ്മളുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനായി വന്നിരിക്കുന്നവര്‍ എന്നൊരു ഇമേജ് അവരായും നമ്മളായും ഉണ്ടാക്കിക്കൊടുത്ത സ്വകാര്യന്മാരില്‍ ഒരാളായ ഏഷ്യാനെറ്റിന്റെ കൈയ്യില്‍ അവര്‍ക്ക് ഒരുതരത്തിലും അവകാശമില്ലാത്ത എന്റെ സ്വന്തം പൈസയായ അഞ്ഞൂറ്റിമുപ്പത്തിരണ്ട് രൂപാ ഒരു ചമ്മലുമില്ലാതെ ഇപ്പോഴും ഇരിക്കുന്നു. അവരുടെ സേവനം ഞാന്‍ ആകപ്പാടെ ഉപയോഗിച്ചത് അഞ്ച് മിനിറ്റ് മാത്രം-അതും ഓണ്‍ മോഡം ഒരു ഉളുപ്പുമില്ലാതെ ഉപയോഗിക്കാം എന്ന ഒരൊറ്റ ഉറപ്പിന്മേല്‍ മാത്രം എടുത്ത കണക്ഷന്‍. ആ ഓണ്‍ മോഡത്തിന് തന്നെ ലെവന്മാര്‍ അവസാനം കണക്കും സയന്‍സും പറഞ്ഞു-ചരിത്രമൊട്ട് മിണ്ടിയതുമില്ല.<br /><br /><em><strong>ഹോം വര്‍ക്ക്:</strong></em><br /><br />ഏഷ്യാനെറ്റിന്റെ ആകര്‍ഷകമായ ബ്രോഷര്‍ നോക്കുക. അവരുടെ സര്‍വ്വീസ് നമ്മള്‍ സ്വീകരിച്ചാല്‍ നമുക്ക് പൈസ എങ്ങിനെയൊക്കെ ചിലവാകും എന്ന് ഒറ്റനോട്ടത്തിലോ രണ്ട് നോട്ടത്തിലോ പോകട്ടെ, തോട്ടത്തില്‍ പോയി പത്ത് നോട്ടം നോക്കിയാലും നമുക്ക് പിടികിട്ടില്ല. ഉദാഹരണത്തിന്, ഇന്‍‌സ്റ്റലേഷന്‍ ചാര്‍ജ്ജ് ഫ്രീ എന്ന് വെണ്ടയ്ക്കാ അക്ഷരത്തിലെഴുതും. ആറുമാസത്തിനുള്ളില്‍ കണക്ഷന്‍ നമ്മള്‍ വേണ്ടെന്ന് വെക്കുകയാണെങ്കില്‍ ഇന്‍സ്റ്റലേഷന്‍ ചാര്‍ജ്ജ് തരേണ്ടിവരുമെന്ന് മുരിങ്ങക്കാ അക്ഷരത്തില്‍ മാത്രം മൂലയ്ക്കെഴുതി വെക്കും. ഓണ്‍ മോഡം ഉപയോഗിക്കുകയാണെങ്കില്‍ പുലിവാല് പിടിക്കുമെന്ന് എങ്ങുമെഴുതിവെക്കില്ല.<br /><br />ഇനി ബീയെസ്സെന്നല്ലിന്റെ സര്‍ക്കാര്‍ കടലാസിലുള്ള മങ്ങിയും പൊടിഞ്ഞുമൊക്കെയുള്ള ബ്രോഡ്ബാന്‍ഡ് ബ്രോഷര്‍ വാങ്ങി നോക്കുക. ഏതൊക്കെ ചാ‍ര്‍ജ്ജുകള്‍ എങ്ങിനെയൊക്കെ എന്ന് വളരെ വ്യക്തമായി അതില്‍ കാണും. അതിലുള്ളതൊക്കെ എവിടെയുമുണ്ട്; അതിലില്ലാത്തതോ, സാധാരണഗതിയില്‍ എങ്ങും കാണില്ല. ആ തരത്തിലായിരിക്കും അവര്‍ അവരുടെ ചാര്‍ജ്ജുകളെപ്പറ്റി പറയുന്നത്. അതാണ് പൊതുമേഖലയ്ക്ക് ഇപ്പോഴും പൊതുജനങ്ങളോടുള്ള കടപ്പാട്. ഇനി അടുത്ത തവണ നമ്മളെ നോക്കി ചിരിച്ചുകാണിക്കാത്ത പൊതുമേഖലയിലെ അണ്ണനെയും അതുവഴി പൊതുമേഖലയെ മൊത്തത്തിലും ചീത്ത വിളിക്കുമ്പോള്‍ ഇത്തരം കാര്യങ്ങളും കൂടി കണക്കിലെടുക്കുക.<br /> <br />ചില വരട്ടുതത്വവാദങ്ങളായ ഫോണ്‍ വേണമെങ്കില്‍ പത്ത് നാല്പത് ഡോക്യുമെന്റ്സ് വേണം, പോസ്റ്റ് വേണമെങ്കില്‍ കുഴിക്കണം, ഞങ്ങള്‍ കുഴിക്കും കഴികളെല്ലാം നിങ്ങളുടേതല്ലോ പൈങ്കിളിയേ, അതുകൊണ്ട് കുഴി ഞങ്ങളുടെ വക, കുഴി മൂടല്‍ നിങ്ങളുടെ വക (സാറേ, കുഴിക്കാനറിയാവുന്നവര്‍ക്ക് അത് മൂടാനും അറിയണമല്ലോ, അതുകൊണ്ട് മൂടല്‍ കാശ് തന്നേക്കാം, ഞാന്‍ ഇനി ഈ പാതിരായ്ക്ക് കുഴി മൂടാന്‍ ആരേ തപ്പി പോകും എന്നൊക്കെയുള്ള സംസാരവും ഇതിനിടയ്ക്ക് ഉണ്ടായി. അതൊക്കെ കാരണമാണ് അവരുടെ വയര്‍ ബ്രോഡ്ബാന്‍ഡ് എടുക്കേണ്ട എന്ന് വെച്ചതും) എന്നൊക്കെയുള്ള പതിരുകളൊക്കെ മാറ്റി, എന്തെങ്കിലും തിരിച്ചറിയല്‍ കാര്‍ഡുണ്ടോ, ബോധ്യപ്പെട്ടോ, ഇന്നാ പിടിച്ചോ കണക്ഷന്‍ എന്ന രീതിയിലൊക്കെ ആയി വരികയാണെങ്കില്‍ സംഭവം തീര്‍ച്ചയായും ബാഹുലേയനാവും.<br /><br />എന്തായാലും ഇടയ്ക്ക് മനഃസാക്ഷിയെ വഞ്ചിച്ച് കുത്താ കാ കുത്തകയുടെ പുറകെ പോയതിന് പശ്ചാത്താപമായി ഒരു സുഹൃത്തിനെക്കൊണ്ട് കൂടി ബീയെസ്സെന്നല്ലിന്റെ ഈവീഡീയോ എടുപ്പിച്ചു ധന്യനായി.<br /><br />ചേര്‍ത്ത് വായിക്കാവുന്നത്:<br /><br />1. <a href="http://moorthyblog.blogspot.com/2007/07/blog-post.html">മൂര്‍ത്തിയുടെ പോസ്റ്റ്</a><br />2. <a href="http://dpk-drishtidosham.blogspot.com/2007/11/blog-post_29.html">പ്രദീപിന്റെ പോസ്റ്റിലെ </a>ബീയെസ്സെന്നല്‍ കമന്റുകള്‍.<br /><br />പതിരൊക്കെ ഒന്ന് മാറ്റിക്കഴിഞ്ഞാല്‍ എന്റെ ഇതുവരെയുള്ള അനുഭവത്തില്‍ ഇപ്പോഴും ബീയെസെന്നെല്ല് തന്നെ നല്ല നെല്ല്. എത്രനാള്‍ ഈ അഭിപ്രായം കാണുമോ ആവോ. പിടിച്ച മുയലിന്റെ നാലാം കൊമ്പ് തപ്പുന്നവനാണ് ഞാനെന്നതും ഒരു കാര്യം. <br /><br />(ഞാന്‍ എന്തിനെപ്പറ്റി നല്ലത് പറഞ്ഞാലും വിതിന്‍ സെക്കന്‍‌ഡ്‌സ്, ടോട്ടല്‍ ഈസ് എ കോണ്‍സ്റ്റന്‍ഡ് ആക്കാന്‍ ഞാന്‍ തന്നെ അതിനെ ചീത്തയും പറയേണ്ടി വരും എന്നത് ഒരു ആധുനിക ശാസ്ത്രത്തിനും ഇതുവരെ തെളിയിക്കാന്‍ പറ്റാത്ത കാര്യം. അതുകൊണ്ട് ഇതൊക്കെ ചുരുട്ടിക്കൂട്ടി അടുപ്പിലിട്ടിട്ട്, എന്നെങ്കിലും പിന്നെ നെറ്റ് കിട്ടുമ്പോള്‍ ആ സംഭവവും ഞാന്‍ തന്നെ എഴുതേണ്ടിവരുമോ ഈശ്വരാ...)<br /><br /><strong><strong>കുടിക്കുറിപ്പ്</strong>:</strong><br /><br />വാള്‍മാര്‍ട്ട്, റിലയന്‍സ്, ബിഗ് ബസാര്‍, സ്പെന്‍സര്‍ മുതലായ കുത്തകമാര്‍ നാട്ടില്‍ വന്നാല്‍ സാധാരണക്കാരന് ന്യായവിലയ്ക്ക് സാധനം കിട്ടുമെന്നും വ്യാപാരി വ്യവസായി എന്ന വമ്പന്‍ കുത്തകയുടെ മടിക്കുത്തഴിയുമെന്നുമൊക്കെയുള്ള രീതിയിലുള്ള വാദങ്ങള്‍ <a href="http://dpk-drishtidosham.blogspot.com/2007/11/blog-post_29.html">ഇവിടെയും</a> <a href="http://upabhokthavu.blogspot.com/2007/04/blog-post_12.html">ഇവിടെയും</a> പിന്നെ എവിടെയോയൊക്കെയും നടന്നിരുന്നു. ഒരു വമ്പന്‍ കുത്തകയില്‍ ചുമ്മാ വായില്‍ നോക്കാന്‍ പോയി (ക്ഷമിക്കണം, കുത്തകവിരോധം അസ്ഥിക്ക് പിടിക്കാത്തതിനാല്‍ കുറച്ച് സാധനങ്ങളും വാങ്ങിച്ചു- ഒരുമാതിരി ലോ ക്വാളിറ്റി ചൈനീസ് സംഭവങ്ങള്‍ തന്നെ മിക്കതും. തൊട്ടപ്പുറത്തെ ചന്തയില്‍ പല പല കടകളിലായി നല്ല ഒന്നാന്തരം സംഭവങ്ങളും കിട്ടി). സാധാരണക്കാരന്‍ എന്ന് പറഞ്ഞപ്പോള്‍ മനസ്സില്‍ തെളിഞ്ഞ ചുമട്ടുതൊഴിലാളിയെയോ കല്‍‌പണിക്കാരനെയോ, തൂപ്പുകാരനെയോ ഒന്നും ആ വന്‍‌കിട പ്രസ്ഥാനത്തില്‍ കണ്ടില്ല. പിന്നെയും പോയി, പിന്നെയും പോയി, പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്ന് അകത്തുകയറി പിന്നെയും നോക്കി. അവിടെ കാണാന്‍ കഴിഞ്ഞത് സുസുക്കിഹോണ്ടാക്കൊറോളകളിലും അല്ലാതെയും വരുന്ന ആഢ്യന്മാരെയും ആഷ് പൂഷുകളെയും പിന്നെ കണ്ണാടിയില്‍ നോക്കിയപ്പോള്‍ എന്നെയുമാണ്. സാധാരണക്കാരുടെയൊക്കെ ജീവിതനിലവാരമൊക്കെ ഉയര്‍ന്ന് അവര്‍ ആഢ്യന്മാരായതായിരിക്കും എന്ന് സമാധാനിച്ചു. ഒന്നോര്‍ത്ത് നോക്കിക്കേ, വൈകുന്നേരം വരെ പാടത്ത് പണിയെടുത്ത് വൈകുന്നേരം വീട്ടിലേക്കുള്ള അരിയും പച്ചക്കറിയും വാങ്ങിക്കാന്‍ ഷര്‍ട്ടൊന്നുമിടാതെ ഒരു തോര്‍ത്ത് മാത്രം തോളിലിട്ട് റിലയന്‍സ് റീട്ടെയിലിലേക്ക് കയറിപ്പോകുന്ന ഒരു അപ്പൂപ്പനെ? ഓര്‍ക്കാനല്ലേ പറ്റൂ? അതേ സമയം തൊട്ടപ്പുറത്തെ നാണപ്പന്റെ പലചരക്കുകടയില്‍ ആ അപ്പൂപ്പനെ ഇപ്പോഴും കാണാം. അതുകൊണ്ട് എന്ന് അത്തരം അപ്പൂപ്പന്മാര്‍ക്ക് തികച്ചും സ്വാഭാവികമായി ഇത്തരം ബിഗ് ബസാറുകളില്‍ പോകാന്‍ പറ്റുന്നോ, അന്ന് പറയാം ഇതൊക്കെ സാധാരണക്കാരന്റെ നല്ലതിനുവേണ്ടിയാണെന്ന്. അതുവരെ ഇത് മറ്റേത് സാമൂഹ്യനീതിപ്രക്രിയകളും പോലെ തന്നെ-സമൂഹത്തിലെ മേല്‍‌ത്തട്ടുകാര്‍ ഇതൊക്കെ ഹൈജാക്ക് ചെയ്തുകൊണ്ടങ്ങ് പോകും. കോരന് വൈകുന്നേരം ഒരു കുമ്പിളില്‍ കഞ്ഞി ഒഴിച്ചുകൊടുക്കുകയും ചെയ്യും.<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/19023225-1040132734279938548?l=nilavathekozhi.blogspot.com'/></div>വക്കാരിമഷ്‌ടാhttp://www.blogger.com/profile/18036988817546568969noreply@blogger.com14tag:blogger.com,1999:blog-19023225.post-17134670163977674752007-12-09T08:47:00.001+09:002007-12-09T09:18:59.838+09:00വക്കാരീസ് ടിപ് ഫോര്‍ സ്ട്രെസ് ഫ്രീ പ്രതികാരം.ജീവിതത്തില്‍ ആരോടെങ്കിലും ഏതെങ്കിലും രീതിയില്‍ എന്തെങ്കിലും പ്രതികാരം ചെയ്യണമെന്ന് തോന്നാത്തവരുണ്ടോ? ഉണ്ടെങ്കില്‍ അടുത്ത ബ്ലോഗിലേക്ക് പോവുക. അല്ലാത്തവര്‍ ഈ പോസ്റ്റ് മൊത്തം വായിക്കുക (വല്ല കാര്യവുമുണ്ടോ പ്രതികാരചിന്തകള്‍ കൊണ്ടുനടന്നിട്ട്? ദോ ഇപ്പോള്‍ ഇതു മൊത്തം വായിക്കേണ്ടി വന്നില്ലേ?):)<br /><br />അതായത് നമുക്ക് ആരോടെങ്കിലും എന്തെങ്കിലും കാര്യത്തിന്റെ പേരില്‍ പ്രതികാരം ചെയ്യണം. മധുരമായ പ്രതികാരം, മധുരമായ പ്രതികാരം എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും എങ്ങിനെയാണ് അതൊക്കെ മധുരമാവുന്നതെന്ന് ഇതുവരെ മനസ്സിലായിട്ടില്ല. അതുകൊണ്ട് ഞാന്‍ എന്റേതായ ഒരു പ്രതികാര സ്ട്രാറ്റജി ഉണ്ടാക്കി.<br /><br />സാധാരണ പ്രതികാരമെന്ന് കേള്‍ക്കുമ്പോള്‍ ഉടന്‍ നമ്മുടെ മനസ്സില്‍ വരുന്നത് അപരന്റെ അധോഗതി, നാശം, അയാള്‍ നീറിനീറി നീറി നീറുകടിച്ചതുപോലെ നടക്കുന്നത് ഇതൊക്കെയല്ലേ? ഇതൊക്കെ ഇങ്ങിനെയേ ആകാവൂ എന്നാരാണ് പറഞ്ഞത്? ഒരുത്തനോട് പ്രതികാരം ചെയ്താല്‍ പിന്നെ അവന്റെ അധോഗതിതന്നെ കാണണമെന്ന് വല്ല നിയമവുമുണ്ടോ? നിന്റെ കരണത്തടിക്കുന്നവന്റെ മറ്റേ കരണവും കാണിച്ചുകൊടുക്കൂ, കാരണമൊന്നും ചോദിക്കാതെ എന്നല്ലേ ബൈബിളിലും പറഞ്ഞിരിക്കുന്നത്? പ്രതികാരമൊന്നും ചെയ്യരുത്, എല്ലാവരോടും ക്ഷമിക്കണം, നമ്മളെ ദ്രോഹിച്ചാലും നമ്മള്‍ ദ്രോഹിക്കരുത് എന്നൊക്കെ പറഞ്ഞാല്‍ ഇന്നത്തെക്കാലത്ത് നമുക്ക് അതൊന്നും അത്ര എളുപ്പമായിരിക്കില്ല. ഒരുത്തന്‍ നമുക്കിട്ട് പാരവെച്ചാല്‍ തിരിച്ചെന്തെങ്കിലും ചെയ്താലേ നമുക്ക് ശരിയാവൂ. എന്നാല്‍ അങ്ങിനെയൊക്കെ ചെയ്യുന്നത് മോശമല്ലേ, ശരിയല്ലല്ലോ എന്നൊക്കെയോര്‍ത്ത് നമുക്ക് മനസമാധാനത്തോടെ ചെയ്യാനും പറ്റുന്നില്ല. അങ്ങിനെ അവസാനം നമുക്ക് കിട്ടാനുള്ള പാരകളൊക്കെ കിട്ടുകയും ചെയ്യും, തിരിച്ചൊന്നുമൊട്ട് ചെയ്യാനും പറ്റില്ല, നമ്മുടെ ബീപ്പീ കൂടും, ആകെമൊത്തം വട്ടാകും. പാരവെച്ചവനോ, പരമസുഖവും. അതെന്ത് നീതി? ഇനിയെങ്ങാനും പ്രതികാരം ചെയ്താലോ, പിന്നെയും മൊത്തം മനഃസാക്ഷിക്കുത്ത്. ഇത്രയ്ക്ക് വേണ്ടായിരുന്നു, ഇതിങ്ങിനെയൊന്നുമാവുമെന്നോര്‍ത്തില്ല എന്നൊക്കെയുള്ള ചിന്തകാരണം പിന്നെയും ബീപ്പി കൂടുന്നത് നമ്മുടെ തന്നെ. വിക്റ്റിം പിന്നെയും വിക്റ്റിമൈസ് ചെയ്യപ്പെട്ടുകൊണ്ടേ ഇരിക്കുന്നു.<br /><br />അതുകൊണ്ട് ഞാന്‍ പറയുന്നു, പാരവെച്ചാല്‍, ദ്രോഹിച്ചാല്‍ പ്രതികാരം ചെയ്യുക തന്നെ വേണം. എന്നാല്‍ നമുക്കൊരു മനഃസാക്ഷിക്കുത്തും ഉണ്ടാവാനും പാടില്ല. ആരും നമ്മളെ പ്രതികാരം ചെയ്തു എന്നതിന്റെ പേരില്‍ പ്രതിസ്ഥാനത്ത് നിര്‍ത്താനും പാടില്ല. പക്ഷേ എങ്ങിനെ?<br /><br />സോ സിമ്പിള്‍. നമ്മള്‍ പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചു. എന്താണ് ആ പ്രതികാരത്തില്‍ നിന്നും നമ്മള്‍ ആത്യന്തികമായി പ്രതീക്ഷിക്കുന്നത്? നമ്മുടെ സന്തോഷം. അപരനോട് പ്രതികാരം ചെയ്യുന്ന ഓരോ നിമിഷവും നമുക്ക് ആസ്വദിക്കാന്‍ പറ്റണം. അങ്ങിനെ ആസ്വദിക്കാന്‍ പറ്റുന്ന പ്രതികാരം ചെയ്താല്‍ മാത്രമേ അത് ചെയ്യുന്നതില്‍ എന്തെങ്കിലും കാര്യമുള്ളൂ.<br /><br />അപ്പോള്‍ അത്രയും ഓക്കേ. ആസ്വദിക്കാന്‍ പറ്റുന്ന പ്രതികാരമായിരിക്കണം നമ്മള്‍ ചെയ്യേണ്ടത്, അത് ആസ്വദിച്ച് തന്നെ ചെയ്യാന്‍ പറ്റണം. ചെയ്ത് കഴിഞ്ഞാല്‍ യാതൊരു മനഃസാക്ഷിക്കുത്തും ഉണ്ടാവാന്‍ പാടുമില്ല. എന്നാല്‍ ചെയ്തെന്നുള്ള എല്ലാ സംതൃപ്തിയും കിട്ടുകയും വേണം. ഈ ഗുണങ്ങളെല്ലാമുള്ള ഒരൊറ്റ പ്രതികാരമേ ഈ ലോകത്തുള്ളൂ. പാരവെച്ചവനെ നോക്കിപ്പിടിച്ച് അവനെ പരമാവധി സഹായിക്കുക. അവന് പരമാവധി ഉപകാരം അവന്‍ അറിഞ്ഞോ അറിയാതെയോ ചെയ്തുകൊടുക്കുക. നമ്മുടെ സഹായം കൊണ്ട് അവനുകിട്ടുന്ന ഓരോ പ്രയോജനത്തിലും നമ്മള്‍ അതിമനോഹരമായി സന്തോഷിക്കുക. നമുക്കിട്ട് പാരവെച്ചവന് എന്തെങ്കിലും സഹായം ഏതെങ്കിലും രീതിയില്‍ ആവശ്യമുണ്ടെന്നറിഞ്ഞാല്‍, നമ്മുടെ തിരക്കുകളും മറ്റും മാറ്റി വെച്ചിട്ട് എങ്ങിനെയെങ്കിലും അവനെ സഹായിക്കുക-അവന്‍ അറിയാതെ പറ്റുമെങ്കില്‍ ഏറ്റവും നല്ലത്. നമ്മളില്‍ കൂടി മാത്രമായിരിക്കണം ആ ഉപകാരം അവന് കിട്ടിയതെന്ന് നമ്മള്‍ ഉറപ്പുവരുത്തുകയും വേണം. ഒരിക്കലും ഒരുകാലത്തും അവനോട് അതിന്റെ ക്രെഡിറ്റ് പറയുകയും ചെയ്യരുത്. <br /><br />ഇങ്ങിനെ ചെയ്യുന്നതുകൊണ്ട് എന്തൊക്കെയാണ് ഗുണങ്ങള്‍ എന്ന് നോക്കിക്കേ. നമ്മുടെ ബീപ്പി ഒരിക്കലും കൂടുന്നില്ല. നമുക്ക് ഒരു മനഃസാക്ഷിക്കുത്തും തോന്നില്ല, കാരണം നമ്മള്‍ ചെയ്യുന്നത് ഉപകാരമാണ്, ഉപദ്രവമല്ല. നമ്മള്‍ തന്നെയാണ് അയാള്‍ക്ക് ആ ഉപകാരം ചെയ്തത് എന്നുറപ്പുവരുത്തുന്നതുവഴി നമ്മളില്ലായിരുന്നെങ്കില്‍ കാണാമായിരുന്നു എന്ന ഒരു ചിന്തയും നമുക്ക് സന്തോഷം തരും (പക്ഷേ ഒരിക്കലും ലെവനുള്‍പ്പടെ ആരോടും അങ്ങിനെ പറയുകയേ ചെയ്യരുത്- ആരുമറിയാതെയുള്ള, സ്വയം സന്തോഷത്തിന്റെ രസം ഒന്ന് വേറേ തന്നെ). ഇനി സ്വല്പമെങ്കിലും മനഃസാക്ഷിയുള്ളവനാണ് പാരക്കാരനെങ്കില്‍, അവനറിഞ്ഞ് നമ്മള്‍ ഉപകാരങ്ങള്‍ ചെയ്തുചെയ്ത് അവസാനം പതുക്കെപ്പതുക്കെ അവനുണ്ടാവും മനഃസാക്ഷിക്കുത്ത്. ശിക്ഷിക്കാന്‍ നമുക്ക് യാതൊരു അധികാരവുമില്ല, ഈ ലോകത്ത്. രക്ഷിക്കാനോ, പൂര്‍ണ്ണ സ്വാതന്ത്ര്യവും. <br /><br />അതുകൊണ്ട് നമ്മളെ ഉപദ്രവിക്കുന്നവരെ ഒരിക്കലും വെറുതെ വിടരുത്. പ്രതികാരം ചെയ്യുക തന്നെ വേണം. പക്ഷേ അത് മുകളില്‍ പറഞ്ഞ രീതിയിലാണെങ്കില്‍ ഏറ്റവും സുന്ദരമായി, യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ നമുക്ക് ആസ്വദിക്കാന്‍ സാധിക്കും-ആര്‍ക്കും യാതൊരു ഉപദ്രവുമില്ലാതെ. അതുകൊണ്ട് ഇനി ആരെങ്കിലും നിങ്ങള്‍ക്ക് എന്തെങ്കിലുമൊക്കെ ഉപകാരങ്ങള്‍ ചെയ്തുകൊണ്ടേ ഇരിക്കുകയാണെങ്കില്‍ ഓര്‍ത്തുകൊള്ളൂ, ലെവന്‍ പ്രതികാരം ചെയ്യുകയാണ്. <br /><br />“ങേ, ആരാണ് പാരവെച്ചതെന്നോ?“ <br /><br />“ഹേയ്... പാരയോ, എനിക്കിട്ടോ...“<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/19023225-1713467016397767475?l=nilavathekozhi.blogspot.com'/></div>വക്കാരിമഷ്‌ടാhttp://www.blogger.com/profile/18036988817546568969noreply@blogger.com44tag:blogger.com,1999:blog-19023225.post-12310597970805206572007-11-11T16:45:00.000+09:002007-11-12T12:43:00.659+09:00നാട്ടുവിശേഷങ്ങള്‍<strong>ചിരിക്കാന്‍ മറന്നുപോകുന്നുവോ മലയാളി?</strong><br /><br />നാട്ടിലെ ഒരു സ്ഥാപനത്തില്‍ ഒരാവശ്യത്തിനായി ചെന്നപ്പോള്‍ ആ ആവശ്യത്തിന്റെ മുക്കാല്‍ പങ്കും ആ സ്ഥാപനത്തിന്റെ തന്നെ വേറൊരു സ്ഥലത്താണ് ചെയ്യേണ്ടതെന്നതിനാല്‍ സ്ഥാപനത്തിന്റെ വണ്ടിയില്‍ തന്നെ പൊയ്‌ക്കൊള്ളാന്‍ പറഞ്ഞതിനാല്‍ സ്ഥാപനത്തിന്റെ ബസ്സ് നോക്കി നില്‍‌ക്കേ സ്ഥാപനത്തിലെ (തന്നെയാണെന്ന് തോന്നുന്നു) ഒരു ജീവനക്കാരന്‍ സ്ഥാപനത്തിന്റെ തന്നെ ബാങ്ക് ശാഖയില്‍ നിന്ന് ഇറങ്ങി പാസ്സ് ബുക്ക് നോക്കി നെടുവീര്‍പ്പിടുന്നത് കണ്ടുകഴിഞ്ഞതിനു ശേഷം മാത്രം ഇത്രാം നമ്പ്ര് ബസ്സ് എനിക്ക് പോകേണ്ട ഏരിയായില്‍ പോകുമോ എന്ന് ചോദിച്ചപ്പോഴാണ് മലയാളി ചിരിക്കാന്‍ മറന്നുപോകുന്നുവോ എന്ന സംശയം ആദ്യമായി ഉണ്ടായത്. തികച്ചും നിര്‍വ്വികാരനായി അദ്ദേഹം എന്തോ പറഞ്ഞുവെങ്കിലും അത് എന്താണെന്ന് മനസ്സിലായില്ലെങ്കിലും ഒന്നുകൂടി ചോദിക്കാന്‍, അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കിയ എനിക്ക് തോന്നിയില്ല. മൂന്നും കല്‍‌പിച്ച്, പറഞ്ഞ നമ്പ്ര് വണ്ടി വന്നപ്പോള്‍ അതിനകത്ത് കയറി. പോകേണ്ട സ്ഥലം പറഞ്ഞ് തന്നവര്‍ സംശയമുണ്ടെങ്കില്‍ ബസ്സില്‍ അടുത്തിരിക്കുന്ന ആരോടെങ്കിലും ചോദിച്ചോ കേട്ടോ എന്ന് പറഞ്ഞുവെങ്കിലും എന്നെപ്പോലുള്ള ആരെങ്കിലും തന്നെയാണ് എന്റെ അടുത്തുമിരിക്കുന്നതെങ്കിലോ എന്ന ചിന്തയാല്‍ <em>ഡ്രൈവറോളമറിയുമോ യാത്രക്കാര്‍ക്ക് </em>എന്ന ചൊല്ല് ഓര്‍മ്മ വന്നതുകാരണം ഡ്രൈവറോട് തന്നെ ആ വണ്ടി ഇന്ന ഏരിയായില്‍ പോകുമോ എന്ന് ചോദിച്ചപ്പോള്‍ എനിക്ക് ആദ്യം തോന്നിയ സംശയം അരക്കിട്ട്, മുകളില്‍ ഫെവിക്കോളുമിട്ട് ഒന്നുകൂടിയുറപ്പിച്ചു. വിനീതവിധേയനായി, എളിമയോടെ, <a href="http://nilavathekozhi.blogspot.com/2007/05/blog-post_31.html">വിനയകുമ്പിടിയായി</a> ഞാന്‍ ചോദ്യം ചോദിച്ചപ്പോള്‍ കണ്ണ് മിഴിച്ച് എന്റെ നേരെ നോക്കിക്കൊണ്ട് തന്നെ അദ്ദേഹം ആ നേരം മുഴുവന്‍ ഇരുന്നതില്‍‌നിന്നും എന്റെ ചോദ്യം അദ്ദേഹം എന്തായാലും കേട്ടു എന്ന് ഉറപ്പിച്ച ഞാന്‍ ആദ്യാ‍നുഭവപ്രകാരം ഒരു ചിരിയോ മന്ദതയുള്ള ഒരു സ്മിതമോ ഒന്നും പ്രത്ക്ഷിച്ചില്ലെങ്കിലും ഒരു തലയാട്ടല്‍ (നെഗറ്റീവിനെയോ പോസിറ്റീവിനെയോ സൂചിപ്പിക്കുന്നത്) പ്രതീക്ഷിച്ചിരുന്നുവെങ്കിലും അദ്ദേഹം അതുപോലും പ്രകടിപ്പിക്കാതെ ഫസ്റ്റിലിട്ട് വണ്ടിയെടുത്തു. അങ്ങിനെ അഞ്ച് മിനിറ്റിനകം ഇരുപത് മീറ്റര്‍ ചുറ്റളവില്‍ ചിരിക്കാന്‍ മറന്നുപോയ രണ്ട് മലയാളികളെ കണ്ടു. നാലും കല്‍‌പിച്ച് വണ്ടിയില്‍ തന്നെയിരുന്നു. <br /><br />പിന്നെ ഓരോ സ്റ്റോപ്പ് വരുമ്പോഴും പണ്ട് ബോബനും മോളിയും പള്ളിക്കവലയായോ പള്ളിക്കവലയായോ എന്ന് ഓരോ സ്റ്റോപ്പ് വരുമ്പോഴും ചോദിച്ച് ചോദിച്ച് അവസാനം സഹികെട്ട കിളി പള്ളിക്കവലയാകുമ്പോള്‍ പറയാമെന്ന് പറയുകയും പള്ളിക്കവലയെത്തിയപ്പോള്‍ അദ്ദേഹം പറയാന്‍ മറന്ന് പോവുകയും പത്ത് സ്റ്റോപ്പ് കഴിഞ്ഞ് ബോബനും മോളിയും പിന്നെയും പള്ളിക്കവലയായോ എന്ന് ചോദിച്ചപ്പോള്‍ “അയ്യോ പള്ളിക്കവല കഴിഞ്ഞല്ലോ” എന്ന് പറഞ്ഞ് കിളി തലയില്‍ കൈ വെയ്കുകയും “ആ പിള്ളേര്‍ വണ്ടിയില്‍ കയറിയപ്പോള്‍ മുതല്‍ ചോദിക്കുന്നതാണ്; താനല്ലേ പള്ളിക്കവലയെത്തുമ്പോള്‍ പറയാമെന്ന് പറഞ്ഞത്; അതുകൊണ്ട് അവരെ പള്ളിക്കവലയില്‍ കൊണ്ടുപോയി ഇറക്കണം” എന്ന് ബാക്കി യാത്രക്കാര്‍ ബഹളം വെച്ചതിന്റെ ഫലമായി വണ്ടി തിരിച്ച് പത്ത് കിലോമീറ്റര്‍ ഇപ്പുറത്തുള്ള പള്ളിക്കവലയില്‍ തിരിച്ചെത്തിക്കുകയും “പള്ളിക്കവലയായി, ഇറങ്ങിക്കോ മക്കളേ” എന്ന് കിളി പറഞ്ഞപ്പോള്‍ “ഞങ്ങള്‍ക്ക് ഇവിടെ ഇറങ്ങേണ്ട, പള്ളിക്കവലയെത്തുമ്പോള്‍ പൊതിയിലുള്ളത് കഴിച്ചോളണം എന്ന് അമ്മച്ചി പറഞ്ഞിരുന്നു” എന്ന് പറയുകയും ചെയ്ത മാതിരി ഓരോ സ്റ്റോപ്പെത്തുമ്പോഴും ഞാന്‍ “ഇതാണോ സ്ഥലം, ഇതാണോ സ്ഥലം” എന്ന് ഡ്രൈവറിനോട് ചോദിച്ച് ചോദിച്ച് ചോദിക്കുകയും അദ്ദേഹം ഓരോ തവണയും കൂടുതല്‍ കൂടുതല്‍ നീര്‍ വികാരനാവുകയും ചെയ്തു (അങ്ങിനെ അദ്ദേഹം പറയാതെ തന്നെ അദ്ദേഹത്തിന്റെ പേരും പിടികിട്ടി- മിസ്റ്റര്‍ നിര്‍വ്വികാരന്‍ പിള്ള). അവസാനം ഒരു ചെക്ക് പോയിന്റിലെത്തിയപ്പോള്‍ അകത്ത് കയറ്റാന്‍ പറ്റാത്ത ഒരു സാധനം എന്റെ കയ്യിലുണ്ട് എന്ന് ഞാന്‍ പറഞ്ഞത് പ്രകാരം സെക്യൂരിറ്റി എന്നെ വണ്ടിയില്‍ നിന്ന് ഇറക്കിയപ്പോള്‍ “രാവിലെ തന്നെ മനുഷ്യനെ മിനക്കെടുത്താന്‍ ഓരോരുത്തന്മാര്‍ വരും” എന്ന ടിപ്പിക്കല്‍ മലയാളി ഗോഷ്ഠി നിര്‍വ്വികാരന്‍ പിള്ളച്ചേട്ടന്‍ അദ്ദേഹത്തിന്റെ കണ്ണ്, മൂക്ക്, ചുണ്ട്, മീശ, തല, കഴുത്ത് മുതലായ ശരീരാവയവങ്ങള്‍ വഴി കാണിക്കുകയും കൂടി ചെയ്തപ്പോള്‍ എന്റെ കണ്ട്രോള് പോയെങ്കിലും ഏകേജീ 47 പോലത്തെയോ മറ്റോ ഒരു തോക്ക് പോലത്തെയോ മറ്റോ എന്തോ ആ സെക്യൂരിറ്റിയുടെ കൈയ്യില്‍ കണ്ടതുകൊണ്ട് ഞാന്‍ വിനയകുമ്പിടിയായിത്തന്നെ ആ വണ്ടിയില്‍ നിന്നും ഇറങ്ങി.<br /><br />(എങ്കിലും ചിരിക്കാന്‍ മറന്നുപോയ ആ രണ്ട് മലയാളികളൊഴിച്ചാല്‍ അവിടുത്തെ സെക്യൂരിറ്റിക്കാരുള്‍പ്പടെ എല്ലാവരും വളരെ നല്ലപോലെ, ആത്മാര്‍ത്ഥമായി ചിരിക്കുന്നവരും സഹായമനസ്കരും ആയിരുന്നു. ഒരു നിമിഷത്തില്‍ കണ്ട്രോള് പോയി ഏകേ 47 നെപ്പൊലും ഓര്‍ക്കാതെ “ഇത് വലിയ കഷ്ടമായല്ലോ” എന്ന് ഞാന്‍ നെടുവീര്‍പ്പിട്ടപ്പോള്‍ പോലും അവര്‍ എന്നോട് ദേഷ്യപ്പെടുകയോ ചൂടാവുകയോ ചെയ്തില്ല. ആ രണ്ട് പേരൊഴിച്ചാല്‍ ബാക്കിയെല്ലാവരും വളരെ നല്ല, ഹൃദ്യം തന്നെയായ അനുഭവമാണ് ആ സ്ഥാപനത്തില്‍ നിന്നും എനിക്ക് തന്നത്).<br /><br />കാര്യങ്ങളെല്ലാം നടത്തി തിരിച്ച് നഗരത്തില്‍ വന്ന് ഒരു കടയില്‍ സാധനം വാങ്ങാന്‍ വേണ്ടി കയറി ഇന്ന സാധനം അവിടെയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ചിരിക്കാന്‍ മറന്നുപോയ മൂന്നാം മലയാളിയെ കണ്ടു. മുഖത്തേക്കൊന്ന് നോക്കുക പോലും ചെയ്യാതെയായിരുന്നു ആ ബിസിനസ്സ് കാരന്‍ മലയാളിയുടെ പ്രതികരണം. അതും കഴിഞ്ഞ് ഇന്റര്‍നെറ്റില്‍ നിന്നും ഒരു സംഭവത്തിന്റെ പ്രിന്റൌട്ട് എടുക്കാനായി ഒരു ഇന്റര്‍നെറ്റ് കാപ്പിക്കടയില്‍ കയറിയപ്പോള്‍ റിസപ്ഷനിസ്റ്റിന്റെ രൂപത്തില്‍ ചിരിക്കാന്‍ മറന്നുപോയ നാലാം മലയാളിയെയും കണ്ടു. അങ്ങിനെ ഒരൊറ്റ ദിവസം പന്ത്രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ആറുമണിക്കൂര്‍ ഗ്യാപ്പില്‍ ചിരിക്കാന്‍ മറന്നുപോയ നാലു മലയാളികള്‍ എന്തായാലും നല്ലൊരു സൂചനയല്ല തരുന്നതെന്ന് തോന്നുന്നു.<br /><br />അതുകൊണ്ട് മലയാളികളേ സഖാക്കളേ, ഹൃദ്യമായി, ആത്മാര്‍ത്ഥമായി ചിരിക്കൂ, പരിചിതരോടും അപരിചരോടും. ഒന്നും തന്നെ നഷ്ടപ്പെടാനില്ല.<br /><br />(ഇനി പല്ല് തേക്കുന്നത് ക്ലോസപ്പുകൊണ്ടല്ലാത്തതുകൊണ്ടാവുമോ?)<br /><br /><strong>കസ്റ്റമര്‍ കെയര്‍</strong><br /><br />പേഷ്യന്റ് കെയര്‍ പ്രകാരം നമ്മള്‍ ഒരാശുപത്രിയില്‍ കിടന്നാല്‍ നേഴ്സുമാര്‍ ഇടയ്ക്കിടയ്ക്ക് നമ്മുടെ ബെഡ്ഡില്‍ വന്ന് നമ്മള്‍ ചോദിക്കാതെ തന്നെ നമ്മോട് വിവരങ്ങള്‍ ആരായുകയും സുഖവിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്യും. ഇനി, പേഷ്യന്റ് കെയറിന്റെ പേഷ്യന്റെ മാറ്റി അവിടെ കസ്റ്റമര്‍ എന്ന വാക്കാക്കിയാലോ? കസ്റ്റമര്‍ കെയര്‍ സെന്ററാണ് രംഗം. ഒരു കൊല്ലം മുന്‍പ് വാങ്ങിച്ച പ്രിന്ററിന്റെ വാറന്റി തീരാന്‍ രണ്ടോ മൂന്നോ ദിവസം മാത്രമുള്ളപ്പോള്‍ മൂന്നാം തവണയും പ്രിന്റര്‍ പണിമുടക്കി. ഉടന്‍ തന്നെ അതും പൊക്കി കസ്റ്റമര്‍ കെയര്‍ സെന്ററില്‍ ചെന്നു.<br /><br />“ഈ പ്രിന്ററിനായിട്ട് ഇത് നാലാം പ്രാവശ്യമാണ് നടക്കുന്നത്” - ഞാന്‍ പറഞ്ഞു<br /><br />(അശ്വത്ഥാമാവ് എന്ന ആന സ്റ്റൈലിലായിപ്പോയി എന്നത് വാസ്തവം. പ്രിന്റര്‍ വാങ്ങാന്‍ ആദ്യം പോയതും കൂടി കണക്കിലെടുത്താല്‍ ആ പ്രിന്ററിനായി നാല് പ്രാവശ്യം നടന്നു. പക്ഷേ സംഗതി പണി മുടക്കിയത് മൂന്നു തവണ മാത്രം. എന്നാലുമെന്താണ്? ആകപ്പാടെ അത് ഉപയോഗിച്ചത് എട്ടോ പത്തോ തവണ മാത്രം. അതില്‍ തന്നെ എപ്പോഴെക്കെ ആവശ്യമുണ്ടോ അപ്പോഴൊക്കെ അത് പണി മുടക്കിയിട്ടുമുണ്ട്. പിന്നെ ഒരു തവണ നന്നാക്കാന്‍ സംഗതി കൊണ്ടുപോയത് ചേട്ടച്ചാരാണ് താനും. എന്നാലുമെന്താണ്?)<br /><br />ഞാന്‍ പറഞ്ഞത് കേട്ടതും കസ്റ്റമര്‍ സെന്റര്‍ കശ്‌മലന്‍ എടുത്ത വായ്ക്ക് പറഞ്ഞു:<br /><br />“ഹേയ്, അങ്ങിനെ വരാന്‍ വഴിയില്ല” (കഴിഞ്ഞ പ്രാവശ്യം അവര്‍ തന്നെ ഓക്കെയാക്കി എന്ന് പറഞ്ഞ സാധനം വീട്ടില്‍ കൊണ്ടുപോയി നോക്കിയപ്പോഴേ മനസ്സിലായി ഒട്ടും ഓക്കേയായിട്ടില്ല എന്ന്. പേപ്പറൊന്ന് അകത്ത് കയറിയിട്ട് വേണമല്ലോ പ്രിന്റാന്‍).<br /><br />ശ്ശെടാ ഇതെന്തുഒരു കൂത്ത്. എന്റെ കൈയ്യിലിരിക്കുന്ന പ്രിന്ററിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ഏറ്റവും നന്നായി അറിയുന്നതെന്നതല്ല, എനിക്ക് മാത്രമേ അതിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ഈ ലോകത്ത് അറിയുകയുള്ളൂ. ഞാന്‍ ആ പ്രിന്ററിനായി നാലുപ്രാവശ്യം നടന്നു എന്ന് പറഞ്ഞതും കശ്‌സ്റ്റമര്‍ സെന്റര്‍ കശ്‌മലന്‍ ഒരൊറ്റ നിഷേധം-“അങ്ങിനെ വരാന്‍ വഴിയില്ല”<br /><br />എനിക്ക് പ്രാന്തായി. എന്റെ ചോര തിളച്ചു. ഞാന്‍ ചൂടായി. ഞാന്‍ ചൂടായപ്പോള്‍ ചേട്ടന്‍ പിന്നെയും പറഞ്ഞു “ഈ കമ്പനിയുടെ ഒരു പ്രിന്ററിനായും ആരും അഞ്ച് പ്രാവശ്യം നടക്കേണ്ടി വരില്ല. എനിക്ക് ശമ്പളം തരുന്ന കമ്പനിയാണ്. അതിനെപ്പറ്റി ഇങ്ങിനെയൊക്കെ പറഞ്ഞാല്‍ എനിക്ക് ഫീലാവും”.<br /><br />എനിക്ക് പിന്നെയും പ്രാന്തായി. ടെക്‍നിക്കലിയായാണെങ്കില്‍ പോലും ഈ പ്രിന്ററിനായി നാലു പ്രാവശ്യം നടന്നു എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ “അഞ്ച്” പ്രാവശ്യം അതിനായി നടന്നു എന്ന് പറഞ്ഞു എന്ന് പറഞ്ഞ് കസ്‌റ്റമര്‍ സെന്റര്‍ അണ്ണന്‍ ഫീലടിക്കുന്നു. നാലു തന്നെ വളരെ വിഷമിച്ചേ ഒപ്പിക്കാന്‍ പറ്റൂ. അപ്പോഴാണ് അയാളുടെ ഒരഞ്ച്.<br /><br />“എന്റെ പൊന്നുചേട്ടാ, ഈ കമ്പനിയിലെ ഏറ്റവും ബെസ്റ്റ് എഞ്ചിനായന്മാര്‍ വന്ന് ഉണ്ടാക്കിയാല്‍ പോലും ചിലപ്പോള്‍ നാലല്ല, നാല്പത് പ്രാവശ്യം ഈ സാധനം കേടായേക്കാം. അതാ അതിന്റെയൊരു ബൂട്ടി. അത് ആരുടെയും കുഴപ്പമല്ല. അതുകൊണ്ട് രാജാവിനെക്കാള്‍ വലിയ രാജഭക്തിയൊക്കെ കാണിച്ച് ഫീലാവല്ലേ” എന്നൊന്നും അദ്ദേഹത്തോട് പറഞ്ഞില്ലെങ്കിലും എന്തൊക്കെയോ പറഞ്ഞു. അതുകാരണം ബില്ലിന്റെ ഫോട്ടോസ്റ്റാറ്റെടുപ്പിക്കാന്‍ എന്നെ അരകിലോമീറ്റര്‍ അവര്‍ നടത്തിക്കുകയും ചെയ്തു.<br /><br />ആ അങ്കമൊക്കെ കഴിഞ്ഞ് പ്രിന്റര്‍ വാങ്ങിക്കാന്‍ അവിടെ ചെന്നു (രേഖ പ്രകാരം പ്രിന്റര്‍ നന്നാക്കി കഴിഞ്ഞാല്‍ അവര്‍ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പ്രില്‍ മൂന്ന് പ്രാവശ്യം വിളിക്കും, പിന്നെ ഒരു മാസമോ മറ്റോ കാതോര്‍ത്തിരിക്കും എന്നൊക്കെയാണെങ്കിലും വിളിയൊന്നും വരാത്തതിന്റെ ടെക്‍നിക്കാലിറ്റി കൂടി പറഞ്ഞ് വട്ടാവാന്‍ നിക്കാതെ നേരിട്ട് തന്നെ ചെന്നു). സണ്‍ ഫിലിം ഒക്കെ ഒട്ടിച്ച ചില്ല് ഡോറാണെങ്കിലും റിസപ്ഷന് അപ്പുറത്ത് നടക്കുന്ന സംഭവങ്ങളൊക്കെ നല്ലവണ്ണം തെളിഞ്ഞു തന്നെ റിസപ്ഷനില്‍ ഇരിക്കുന്നവര്‍ക്ക് കാണാം. എന്റെ കൈയ്യില്‍ നിന്നും പേപ്പര്‍ വാങ്ങിച്ച് ചേട്ടന്‍ അകത്തേക്ക് പോയതിനുശേഷം സണ്‍ഫിലിമില്‍ കൂടി ഞാന്‍ നോക്കിയപ്പോള്‍ (ഒളിഞ്ഞ് നോട്ടമല്ലേ അധാര്‍മ്മികം. ഇത് ചുമ്മാ നോക്കിയപ്പോള്‍ കണ്ടതല്ലേ) കണ്ടത് ഒരു പുതിയ കൂട് അവര്‍ പൊട്ടിക്കുന്നു, അതില്‍ നിന്നും പ്ലാസ്റ്റിക് കവറിലൊക്കെ പൊതിഞ്ഞ പുതിയ പ്രിന്റര്‍ എടുക്കുന്നു. അകത്തൊക്കെ ഫിറ്റ് ചെയ്തിരിക്കുന്ന തെര്‍മോകോളൊക്കെ എടുത്ത് കളയുന്നു, എന്നിട്ട് കതകും തുറന്ന് അണ്ണന്‍ പുറത്തേക്ക് വരുന്നു... <br /><br />“പ്രിന്റര്‍ നന്നാക്കി കേട്ടോ, ഇന്നാ കൊണ്ടുപൊയ്‌ക്കൊള്ളൂ” (പുതിയ സാധനം കവറ് പൊട്ടിച്ചെടുക്കുന്നതൊക്കെ ഞാന്‍ കണ്ടേ)<br /><br />“ഇതൊന്ന് ടെസ്റ്റ് ചെയ്ത് കാണണമായിരുന്നല്ലോ. കഴിഞ്ഞ പ്രാവശ്യവും നിങ്ങള്‍ നന്നാക്കി എന്ന് പറഞ്ഞിരുന്നെങ്കിലും നന്നായില്ലായിരുന്നല്ലോ”<br /><br />“അല്ല, ടെസ്റ്റ് ചെയ്ത് നോക്കിയതാണ്. ഓക്കേയാണ്. ഒരു കുഴപ്പവുമില്ല”<br /><br />“എന്നാലും എനിക്കൊന്ന് ഉറപ്പിക്കണമായിരുന്നു. കാരണം ഇനി ഇതിന് വാറാന്റി കിട്ടില്ലല്ലോ” (സംഭവം കേടാവുമ്പോഴൊക്കെ അവര്‍ പുതിയ സാധനമാണ് തരുന്നതെങ്കിലും ഓരോ പുതിയതിനും പുതിയത് കിട്ടുന്ന ദിവസം മുതല്‍ക്കുള്ള ഒരു കൊല്ലം വാറന്റിയില്ല, ആദ്യപ്രിന്റര്‍ വാങ്ങിച്ച അന്നുതൊട്ടുള്ള ഒരു കൊല്ലം വാറന്റിയേ ഒള്ളൂ എന്നാണ് അവരുടെ നിയമമെന്നാണ് അവര്‍ പറഞ്ഞത്).<br /><br />“ടെസ്റ്റ് ചെയ്ത കമ്പ്യൂട്ടര്‍ ബിസ്സിയാണ്. ഇപ്പോള്‍ പറ്റില്ല”<br /><br />അതാണ് കശ്‌മലന്‍ കെയര്‍. എന്തായാലും ഒരു മടിമുകള്‍ കൈയ്യിലുണ്ടായിരുന്നതു കാരണം അവിടെവെച്ച് തന്നെ ടെസ്റ്റ് ചെയ്ത് കണ്‍ഫേമാക്കി. എങ്കിലും പുതിയ സാധനം പായ്ക്കറ്റ് പൊട്ടിച്ചെടുത്ത് അതേ പടി എന്നെ ഏല്‍‌പിക്കുന്നത് മൊത്തം കണ്ടുനിന്ന എന്നോട് “ഇത് അകത്ത് വെച്ച് ടെസ്റ്റ് ചെയ്ത് നോക്കിയതാണോക്കേ” എന്നൊക്കെ ആ അണ്ണന്‍ പറയാന്‍ കാ‍രണം ആ സണ്‍ഫിലിനിന്റെ ഗുണം അദ്ദേഹത്തിന്റെ മനസ്സിലാവാ‍ത്തത് മാത്രമായിരിക്കണം. ഞാനും മിണ്ടാന്‍ പോയില്ല.<br /><br /><strong>ടിവി വിശേഷങ്ങള്‍.</strong><br /><br />റിയാലിറ്റി ഷോ ഏശാത്തതുകാരണം ജീവന്‍ ടീവിയില്‍ റിയല്‍ എസ്റ്റേറ്റ് ഷോകളാണ്. അമൃതയും ഏഷ്യാനെറ്റുമാണ് റിയാലിറ്റി ഷോകളില്‍ മുമ്പന്മാര്‍. എങ്കിലും എന്റെ ചോര ചെറുതായി തിളച്ചത് സ്റ്റാര്‍ പ്ലസ്സിലെ വോയ്സ് ഓഫ് ഇന്ത്യ എന്ന ടൈറ്റില്‍ കണ്ടപ്പോഴാണ്. അതിനു കാരണം നാനാത്വത്തില്‍ ഏകത്വം തിയറി പാലിക്കാന്‍ മറന്നുപോയതുകൊണ്ടും. ഹിന്ദി ഗാനങ്ങള്‍ മാത്രം പാടുന്നവരുള്ള ഒരു മത്സരത്തിന് എങ്ങിനെ വോയ്സ് ഓഫ് ഇന്ത്യ എന്ന പേര് കൊടുക്കും എന്ന് രോഷിച്ചെങ്കിലും മേരാ ഭാരത് മഹാന്‍ എന്ന് ഓര്‍ത്ത് സങ്കുചിതമായ ആ ചിന്ത മനസ്സില്‍ നിന്നും തൂത്ത് കളഞ്ഞ് തൂത്തുക്കുടിയിലിട്ടു. എന്തായാലും ആ പരിപാടിയിലെ പാട്ടുകാരെല്ലാം നന്നായി പാടുന്നവര്‍ തന്നെ. <br /><br />ലക്സ് സൂപ്പര്‍ സ്റ്റാര്‍ ഗ്ലോബലും ഐഡിയ സ്റ്റാര്‍ സിംഗറും തമ്മില്‍ താരത‌മ്യപ്പെടുത്തിയാല്‍ എനിക്കിഷ്ടപ്പെട്ടത് സൂപ്പര്‍ സ്റ്റാര്‍ ഗ്ലോബല്‍ തന്നെ. അതിലെ പാട്ടുകാരെല്ലാവരും തന്നെ ഐഡിയ സ്റ്റാര്‍ സിംഗറിലെ പാട്ടുകാരെക്കാള്‍ നന്നായി പാടുന്നവര്‍. പിന്നെ ജഡ്‌ജസ് തമ്മിലുള്ള ഇന്ററാക്‍ഷനും ഒന്നുകൂടി രസകരവും സൌഹാര്‍ദ്ദപരവും സൂപ്പര്‍ സ്റ്റാര്‍ ഗ്ലോബലിലാണെന്നാണ് എന്റെ നിരീക്ഷണം. അവരുടെ വിലയിരുത്തലുകളാണ് ഒന്നുകൂടി നന്നായി എനിക്ക് തോന്നിയത്. ഐഡിയ സ്റ്റാര്‍ സിംഗറില്‍ ജഡ്‌ജസ് എല്ലാവരും അപ്‌നാ അപ്‌നാ സ്റ്റൈലായി തോന്നി. “ദോ ഈ സംഗതി ഇങ്ങിനെ വേണം കേട്ടോ” എന്ന് എം.ജി. ശ്രീകുമാര്‍ സംഗതിക്കുമ്പോള്‍ അദ്ദേഹം അത് മൊത്തം ശ്രീകുമാര്‍‌വല്‍ക്കരിക്കും. ഉഷാ ഉതുപ്പിനെ അവിടെ എന്തിനിരുത്തിയിരിക്കുന്നു എന്നും ചിലപ്പോളൊന്നും മനസ്സിലാവാറില്ല. രണ്ട് പ്രോഗ്രാമുകളും തമ്മില്‍ താരത‌മ്യപ്പെടുത്തിയാല്‍ മനോരമ ആഴ്‌ചപ്പതിപ്പും മാതൃഭൂമി ആഴ്ചപ്പതിപ്പും പോലിരിക്കും. ആള്‍ക്കാരെ എങ്ങിനെ കൈയ്യിലെടുക്കണം എന്ന് ഏഷ്യാനെറ്റിന് നന്നായി അറിയാവുന്നത് കാരണം ആവശ്യത്തിനുള്ള മസാലകള്‍ എല്ലാം നിറച്ച് ഐഡിയ സ്റ്റാര്‍ സിംഗര്‍ മുന്നേറുന്നു. എങ്കിലും നല്ല പാട്ടുകള്‍ (ബാക്കി മാനദണ്ഡങ്ങളൊന്നുമില്ലാതെ) കേള്‍ക്കണമെങ്കില്‍ സൂപ്പര്‍ സ്റ്റാര്‍ ഗ്ലോബലാണ് ഒന്നുകൂടി മെച്ചം എന്ന് തോന്നുന്നു (എന്റെ മാത്രം വ്യക്തിപരമായ അഭിപ്രായം).<br /><br />റിയാലിറ്റി ഷോകളുടെ എസ്. എം. എസ് പരിപാടിയും വിവാദമാവുന്നതും കണ്ടു. അതിനൊപ്പം അമൃത ടി.വി എസ്. എം.എസില്‍ നിന്നും കിട്ടുന്ന വരുമാനം മുഴുവന്‍ ചാരിറ്റിയ്ക്കായി ഉപയോഗിക്കും എന്നും പറയുന്നു. എന്തായാലും ബി.ബി. സി വരെ ഇത്തരം <a href="http://www.google.co.in/search?hl=en&q=bbc+reality+show+scandal&meta=">റിയാലിറ്റി ഷോ വിവാദങ്ങളില്‍ </a>(ഇല്ലാത്ത വോട്ട് ഉണ്ടാക്കി, ലൈവ് ഷോ ലൈവല്ലാതാക്കി എന്നൊക്കെ) പെടുന്നതിനാല്‍ കോണ്‍‌സ്പിരസി തിയറി പ്രകാരമെങ്കിലും അത്തരം വിവാദങ്ങളില്‍ എന്തെങ്കിലും കഴമ്പുകളും കുഴമ്പുകളും ഉണ്ടോ എന്ന് ആലോചിക്കണമോ എന്നും ഒന്നാ‍ലോചിക്കാം. റിയാലിറ്റി ഷോകളുടെ ധാര്‍മ്മികതയെപ്പറ്റിയും എസ്.എം.എസ്സില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് നടത്തുന്ന ചാരിറ്റികളുടെ ധാര്‍മ്മികതയെപ്പറ്റിയും എസ്.എം.എസ്സിന്റെ പ്രശ്‌നങ്ങളെപ്പറ്റിയുമൊക്കെ പതിവുപോലെ വിശകലിക്കാം.<br /><br />ഇതിനൊപ്പം തന്നെ അമൃതയിലെ സൂപ്പര്‍ ഡാന്‍സര്‍ ജൂനിയര്‍ പരിപാടിയുടെ നാടകീയതാപരിപാടി മൂലം പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്താനായി അവതാരക കാണിക്കുന്ന പരിപാടികളും ആ കുഞ്ഞു കുട്ടികളുടെ കരച്ചിലും ടെന്‍‌ഷനും മറ്റും കണ്ടപ്പോള്‍ ശരിക്കും ദേഷ്യം വരികയും ചെയ്തു. ഓവറാക്കി അവര്‍ അത്, ശരിക്കും. കുട്ടികളുടെ കരയുന്ന മുഖത്തിന്റെ ക്ലോസപ്പൊക്കെ കാണിച്ച് കാണിച്ച് റേറ്റിംഗ് കൂട്ടുന്ന തന്ത്രമായിരിക്കും.<br /><br /><strong>ടിവി പരസ്യം.</strong><br /><br />ഇറ്റാലിയന്‍ മാര്‍ബിള്‍ കിട്ടുന്ന കേരളത്തിലെ ഏറ്റവും പ്രമുഖ സ്ഥാപനം : സ്വദേശി മെര്‍മര്‍ ഇറ്റാലിയ<br />(വിദേശിയായ ഇറ്റാലിയന്‍ മാര്‍ബിള്‍ വില്‍‌ക്കുന്നത് സ്വദേശിയെന്ന് പേരു തുടങ്ങുന്ന സ്ഥാപനത്തില്‍ - ഇനി ഇറ്റാലിയന്‍ മാര്‍ബിളും ഇന്ത്യന്‍ തന്നെയാവുമോ?)<br /><br /><strong>ചക്ക്‍ലേറ്റ്</strong><br /><br />വളരെ നാളുകള്‍ക്ക് ശേഷം തീയറ്ററില്‍ പോയി കണ്ട ഒരു സിനിമ എന്നതുകൊണ്ടാവുമോ എന്നറിയില്ല, ചോക്‍ളേറ്റ് പടം ഒട്ടും ബോറടിപ്പിച്ചില്ല-ഒട്ടുംതന്നെ വിരസത തോന്നാതെ കണ്ടുകൊണ്ടിരിക്കാന്‍ പറ്റി (<a href="http://chithravishesham.blogspot.com/2007/10/chocolate.html">ഹരീയുടെ റിവ്യു </a>വായിക്കുക). പ്രഥ്വിരാജിന്റെ കോമഡി സ്പര്‍ശമുള്ള അഭിനയവും ഇഷ്ടപ്പെട്ടു. സിനിമയിലെ ആദ്യഗാനം അവസാനിക്കുന്നതിനു മുന്‍പ് പ്രഥ്വിരാജ് തന്റെ ബൈക്കില്‍ പുതിയ കോളേജില്‍ വരുന്ന സീനൊക്കെ രസകരമായി തോന്നി. അതുപോലെ പടത്തിന്റെ അവസാനം ജയസൂര്യ കരഞ്ഞതിന്റെ കാരണം പറഞ്ഞപ്പോള്‍ ചിരിച്ച് പോയി. ഹരീയുടെ <a href="http://chithravishesham.blogspot.com/2007/10/chocolate.html">വാക്കുകള്‍</a> കടമെടുത്താല്‍ <em>ചിത്രത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ നിലനിര്‍ത്തിയിരിക്കുന്ന ‘ഫ്രഷ്നസാണ്’, ഈ ചിത്രത്തിന്റെ എടുത്തു പറയേണ്ട പ്രത്യേകത</em>. ഹരീ പറഞ്ഞതുപോലെ കളിമാക്സ് പ്രതീക്ഷിക്കാവുന്നത് തന്നെയായിരുന്നു. സസ്‌പെന്‍സിന്റെ പിരി ഭയങ്കരമായി മുറുകിയുമില്ല (ബിപ്പി കൂടുതലുള്ളവര്‍ക്ക് അതാണ് നല്ലതെന്ന് തോന്നുന്നു).<br /><br />സെക്കന്റ് ഷോയ്ക്കാണ് പോയത്. വണ്ടി ഏറ്റവും മുന്നില്‍ തന്നെ പാര്‍ക്ക് ചെയ്തു. ബാല്‍ക്കണി ഫുള്ളായിപ്പോയതിനാല്‍ ഫസ്റ്റ് ക്ലാസ്സില്‍ ഇരുന്നു. ബാല്‍ക്കണി ഫുള്ളായിരുന്നെങ്കിലും ഫസ്റ്റ് ക്ലാസ്സില്‍ ഞങ്ങള്‍ക്ക് മുന്നില്‍ ആരുമില്ലായിരുന്നു. അങ്ങിനെ ഞങ്ങളുടെ വണ്ടി ഏറ്റവും മുന്നില്‍; തീയറ്ററിലും ഞങ്ങള്‍ ഏറ്റവും മുന്നില്‍. ഞങ്ങള്‍ സിനിമ കണ്ടിട്ടേ ബാക്കിയെല്ലാവരും ആ സിനിമ കണ്ടുള്ളൂ. അങ്ങിനെ ഏറ്റവും മുന്നില്‍ വണ്ടി പാര്‍ക്ക് ചെയ്ത് ഏറ്റവും ആദ്യം പടം കണ്ടിറങ്ങിയപ്പോഴാണ് ഏതൊരാദ്യത്തിനും ഒരു അവസാനമുണ്ടാവുമെന്ന തിരിച്ചറിവുണ്ടായത്. തീയറ്ററില്‍ പാര്‍ക്ക് ചെയ്തിരുന്ന എല്ലാ വണ്ടികളും എടുത്തതിനു ശേഷം ഏറ്റവും അവസാനമായി മാത്രമേ ഞങ്ങള്‍ക്ക് അവിടെനിന്ന് ഇറങ്ങാന്‍ സാധിച്ചുള്ളൂ.<br /><br />ഡി.റ്റി.എസ്- (ഇയര്‍)ഡ്രം ടിയറിംഗ് സിസ്റ്റം.<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/19023225-1231059797080520657?l=nilavathekozhi.blogspot.com'/></div>വക്കാരിമഷ്‌ടാhttp://www.blogger.com/profile/18036988817546568969noreply@blogger.com19tag:blogger.com,1999:blog-19023225.post-75652710749245920042007-11-01T19:46:00.000+09:002007-11-01T22:16:26.523+09:00മോബ് ജസ്റ്റിസും മോഹന്‍‌ലാലുംദേവേട്ടന്റെ ദേവപഥത്തിലെ <a href="http://devanspeaking.blogspot.com/2007/10/blog-post.html">മോബ് ജസ്റ്റിസ് പോസ്റ്റ് </a>വായിച്ചപ്പോള്‍ തോന്നിയ കരാളപ്പിറവി ചിന്തകള്‍<br /><br />പണ്ട് പണ്ട്, എന്നുപറഞ്ഞാല്‍ മോഹന്‍‌ലാല്‍ സവാളഗിരിഗിരി എന്ന് പറഞ്ഞ് സബോളയുടെ തൊലി പൊളിക്കുന്നതിനും വളരെ പണ്ട്; അതായത് ഇന്നത്തെപോലെ പത്തും നൂറും ചാനലുകള്‍ പോയിട്ട് ദൂരദര്‍ശന്‍ തിരുവനന്തപുരത്ത് ഒരു ചുറ്റുവട്ടത്ത് മാത്രം പ്രക്ഷേപണം തുടങ്ങണോ എന്നാലോചിച്ചുകൊണ്ടിരുന്ന കാലത്ത്; അതായത് ലാലേട്ടന്‍ മീശപിരിക്കുന്നത് പോയിട്ട് മുണ്ട് ഒന്ന് മടക്കിപ്പോലും കുത്താതെ അയല്‍‌പക്കത്തെ നല്ലപയ്യനായി തീയറ്ററുകളില്‍ മാത്രം വാഴുന്ന കാലത്ത്; ഒന്നുകൂടി പണ്ട് പറഞ്ഞാല്‍ ഞാന്‍ നിക്കര്‍ മാത്രമിട്ട് അതിനുമുകളില്‍ മുണ്ടുടുക്കാന്‍ തുടങ്ങുന്നതിനും മുന്‍പുള്ള പ്രായം മാത്രമെത്തിയ കാലത്ത് ഒരു രാത്രിയില്‍ വീടിനു മുന്നില്‍ ഒരു ബഹളം കേട്ട് ഇറങ്ങി നോക്കി. ഒരു പാണ്ടിലോറിയും അതിലെ ഡ്രൈവറും ഒരു ഓട്ടോറിക്ഷയും അതില്‍ വന്ന നാലുപേരും നില്‍ക്കുന്നു വീടിനു മുന്നില്‍. (നിവൃത്തിയുണ്ടെങ്കില്‍ തമിഴ്‌നാട്ടുകാരെ പാണ്ടി എന്ന് വിശേഷിപ്പിക്കില്ല എന്നൊരു മൃദുപ്രതിജ്ഞയെടുത്തിരുന്നു, പണ്ട്. പക്ഷേ മൂക്ക് നീളാത്ത അത്തരം ലോറികളെ പാണ്ടിലോറിയെന്ന് പേരിട്ട ആ കൊട്ടാരത്തില്‍ ശങ്കുണ്ണിയെ നമിക്കുന്നു). പാണ്ടിലോറിക്കാരന്‍ കൈകൂപ്പി അണ്ണാ, അണ്ണാ എന്നൊക്കെ വിളിച്ച് കരയുന്നു. ഓട്ടോയില്‍ വന്നവരുടെ രക്തം തിളയ്ക്കുന്നതിന്റെ സ്വരം ഗേറ്റില്‍ വെച്ചേ കേട്ടു. സംഭവം കണ്ട് നാലഞ്ച് വഴിയാത്രക്കാരും കൂടി. സംഭവം എന്താണെന്നന്വേഷിച്ചപ്പോള്‍ ഒരാള്‍ പറഞ്ഞു, ആ പാണ്ടിലോറി ഓട്ടോയില്‍ മുട്ടി. അതാണ് കാരണം. അന്നത്തെ എന്റെ പിഞ്ച് മനസ്സില്‍ തോന്നിയ ഒരു ആകാംക്ഷ കാരണം പാണ്ടി മുട്ടിയ ഓട്ടോ ഒന്നുരണ്ടുതവണ ഞാന്‍ പരിശോധിച്ചു. അത്രയും വലിയ പാണ്ടിലോറിയുടെ കാറ്റടിച്ചാല്‍ പോലും ഓട്ടോ പറന്ന് പറന്ന് പറന്ന് എന്ന സിനിമ കാണാന്‍ പോകേണ്ടതാണ്. പക്ഷേ നല്ല പുത്തന്‍ ബജാജ് പിന്നെഞ്ചിന്‍ ഓട്ടോ. തെരുവ് വിളക്കിന്റെ വെളിച്ചത്തിലാണ് നോക്കിയതെന്ന പോരായ്മയുണ്ടെങ്കിലും ഓട്ടോയ്ക്ക് ഒരു ഒടിവോ ചതവോ പോയിട്ട് ഇട്ട ക്യൂട്ടക്സ് പോലും ഇളകിയിട്ടില്ല. പക്ഷേ ഓട്ടോയില്‍ വന്നവരുടെ രക്തം തിളച്ചുകൊണ്ടേയിരിക്കുന്നു.<br /><br />ആ പാണ്ടിലോറിക്കാരനെ കണ്ടപ്പോള്‍ ശരിക്കും സഹതാപം തോന്നി. ലിറ്ററലി (മഞ്ഞള്‍ കുളം അലിയുടെ അനിയന്‍, കെമിക്കലിയുടെ ചേട്ടന്‍) അയാള്‍ കൈകൂപ്പി തൊഴുതുകൊണ്ട് കരഞ്ഞുകൊണ്ട് നില്‍ക്കുന്നു. അയാള്‍ കരഞ്ഞു പറയുന്നു, “അണ്ണാ, എന്റെ വണ്ടി തട്ടിയിട്ടില്ല ഈ ഓട്ടോയില്‍. വണ്ടി തട്ടിയിരുന്നെങ്കില്‍ ഈ ഓട്ടോ ഇപ്പോള്‍ ഈ ഷേപ്പിലായിരിക്കില്ല, എന്നെ വിശ്വസിക്കണ്ണാ” എന്നൊക്കെ. ചോര തിളയ്ക്കുന്ന മലയാളികള്‍ അമ്പിനും വില്ലിനും അയയുന്നില്ല. കാഴ്ചക്കാരായ ഞാനുള്‍പ്പടെ (എനിക്ക് പയ്യന്‍ അലവന്‍‌സുണ്ട്) ഒരു കാഴ്ച കാണുന്ന രസത്തില്‍ നില്‍‌ക്കുന്നു. അവസാനം മോബ് ചീഫ് ജസ്റ്റിസ് ആയി ഒരു വഴിപോക്കന്‍ അവതരിക്കുകയും വിധി പ്രഖ്യാപിക്കുകയും ചെയ്യുന്നു- “അഞ്ഞൂറു രൂപാ കൊട്“(അന്തക്കാലത്തെ അഞ്ഞൂറാണെന്ന് ഓര്‍ക്കണം). പാണ്ടിലോറിക്കാരന്‍ കരഞ്ഞുപറഞ്ഞു-അയാളുടെ കൈയ്യില്‍ അത്രയും പൈസയില്ലെന്നും കൈയ്യിലുള്ള പൈസ മുതലാളിയുടേതാണെന്നും മറ്റും. അവസാനം പറഞ്ഞ കാശ് ഒരുമാതിരി പിടിച്ച് തന്നെ വാങ്ങിച്ചിട്ടേ അയാളെ പോകാന്‍ അനുവദിച്ചുള്ളൂ, മലയാളി വഴിപോക്ക ന്യായാധിപന്മാരും വാളെടുത്ത എല്ലാ വെളിച്ചപ്പാടുകളും. ആ സംഭവം നടന്നപ്പോള്‍ എനിക്ക് തോന്നിയ ഒരേയൊരു വികാരം, ആ ഡ്രൈവര്‍ അയാളുടെ നാട്ടില്‍ ചെന്ന് ഈ വിവരം പറഞ്ഞ് ഇനി ഏതെങ്കിലും മലയാളികള്‍ ആ വഴി പോകുമ്പോള്‍ പ്രതികാരം വീട്ടില്ലേ എന്ന ചോദ്യമായിരുന്നു. അങ്ങിനെയെങ്ങാ‍നും സംഭവിച്ചോ എന്നറിയില്ല.<br /><br />പറഞ്ഞ് വന്നത്, മോബ് ജസ്റ്റിസ് മലയാളികള്‍ക്ക് പുത്തരിയൊന്നുമല്ല. “പണ്ടൊക്കെ ഇപ്പോഴത്തെ കാലത്തെപ്പോലത്തെ അസുഖങ്ങളൊന്നുമില്ലായിരുന്നല്ലേ, ഇപ്പോള്‍ എന്തൊക്കെ തരം അസുഖങ്ങളാണ് പലര്‍ക്കും‍” എന്ന് ഒരു ഡോക്ടറോട് പറഞ്ഞപ്പോള്‍ “പണ്ടും ഉണ്ടായിരുന്നു അസുഖങ്ങള്‍, പക്ഷേ പലതും അസുഖമാണെന്ന് പോലും പലര്‍ക്കും അറിയില്ലായിരുന്നു, അങ്ങിനെ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയ എത്രയെത്ര അസുഖങ്ങളും അതുമൂലമുള്ള പ്രശ്നങ്ങളും” എന്ന ക്ലീന്‍ ഷേവ് മറുപടി ആ ഡോക്‍ടര്‍ പറഞ്ഞതുപോലെ ചാനലുകളും മാധ്യമങ്ങളും കാക്കത്തൊള്ളായിരമായപ്പോള്‍ മാത്രമാണ് നമ്മള്‍ മലയാളികളുടെ ഈ കലാപ‌പരിപാടിയെപ്പറ്റിയും നമ്മളില്‍ പലരും അറിഞ്ഞതെന്ന് മാത്രം. പിന്നെ നമ്മള്‍ മലയാളികളുടെ ട്രേഡ് മാര്‍ക്കായ “ആരെങ്കിലുമറിഞ്ഞാല്‍ മോശമല്ലേ” ചിന്തയും പലതും നമ്മളില്‍ പലരും ഇത്തരം പലകാര്യങ്ങളും അറിയാതെ പോകാന്‍ കാരണമായിരിക്കാം. ചാനലുകളുടെ എണ്ണം കൂടി എന്തെങ്കിലും കിട്ടിയാല്‍ അത്രയെങ്കിലുമായി എന്ന നില വന്നപ്പോളാണ് ഇത്തരം പല കാര്യങ്ങളും നമ്മുടെ നാട്ടില്‍ നിലവിലുണ്ട് എന്നകാര്യം പലരും അറിയാന്‍ തുടങ്ങിയത്. അതുകൊണ്ട് “അയ്യോ മലയാളികളും തുടങ്ങിയോ ഇങ്ങിനെയൊക്കെ” എന്നൊക്കെ അത്‌ഭുതപ്പെടാന്‍ വരട്ടെ; ചാനലുകള്‍ സംഭവം അവതരിപ്പിക്കുമ്പോഴുള്ള ആ നാടകീയതയുടെ അലവന്‍സ് ഒന്ന് മാറ്റിവെച്ച് നോക്കിയാല്‍ നമ്മളില്‍ പലരും പലപ്പോഴും പലയിടത്തും കണ്ടുകാണണം പണ്ടുമുതല്‍‌ക്കേ ഈ മ്വോബ് ജസ്റ്റിന്‍ പതാലിയെ. <br /><br />പക്ഷേ ഈ മോബ് ജസ്റ്റിസ് കലാപപരിപാടിയിലും ആ മലയാളി ടച്ച് കൊടുക്കാന്‍ നമ്മള്‍ ശ്രദ്ധിക്കുന്നുണ്ട് എന്ന് തോന്നുന്നു. ഉദാഹരണത്തിന് മലയാളിയെയും ബീഹാറിയെയും താരതമ്യപ്പെടുത്തിയാല്‍ ദേഷ്യം വന്നാല്‍ ബീഹാറിക്ക് പിന്നെ കല്ലെറിയുന്നത് ബീഹാറിയെ തന്നെയാണോ, എറിയുന്നവന്റെ നാട്ടുകാരനാണോ, സ്വന്തം ജാതിയാണോ, മതമാണോ എന്നൊന്നും നോട്ടമില്ല- അങ്ങെറിയും, അടിച്ച് എല്ലൊടിക്കും, അത്രമാത്രം. പക്ഷേ മലയാളി മിടുക്കനാണ്. ഒരു മലയാളിയാണ് പ്രതിസ്ഥാനത്തെന്ന് മനസ്സിലായാല്‍ നമ്മള്‍ പതുക്കെ മനുഷ്യാവകാശം, പോലീസ്, പോട്ടെ പാവമല്ലേ, വിട്ടേക്കെന്ന്, ഇപ്രാവശ്യത്തേക്ക് ക്ഷമിച്ചേക്ക് എന്നൊക്കെയുള്ള പതിവുലൈനില്‍ പോകും. നമ്മുടെ പ്രബുദ്ധതയും മറ്റും അപ്പോള്‍ രംഗത്ത് വരും. പക്ഷേ ഒരു നാടോടിയോ തമിഴ്‌നാട്ടുകാരനോ ബീഹാറിയോ മറ്റോ ആണെങ്കില്‍ പിന്നെ നമ്മള്‍ മുന്നും പിന്നും നോക്കില്ല. ഗര്‍ഭിണിയാണോ എന്ന് പോലും നോ‌ക്കില്ല (ഏടപ്പാള്‍ സംഭവത്തിന്റെ ലേയ്‌റ്റസ്റ്റ് ട്വിസ്റ്റ് മര്‍ദ്ദനമേറ്റ സ്ത്രീ ഗര്‍ഭിണിയല്ലായിരുന്നു എന്നതാണെന്ന് തോന്നുന്നു-ചില ചാനലുകാര്‍ക്കെങ്കിലും സ്വല്പം ഇച്ഛാഭംഗം വന്നുകാണുമോ ആവോ). നമ്മളെപ്പോലെ മിടുക്കന്മാര്‍ ഈ ലോകത്ത് വേറേ ആരുണ്ട്. അതുകൊണ്ട് മോബ് സൈക്കോളജിയാണെങ്കിലും ഒരു സെക്കന്റിന്റെ ആയിരത്തിലൊരംശത്തില്‍ തോന്നുന്ന വികാരത്തള്ളിച്ചയാണെങ്കിലും നമുക്കൊരു നീതിയും മറുനാട്ടുകാര്‍ക്ക് വേറൊരു നീതിയും എന്ന ലൈന്‍ നോക്കാനൊക്കെ നമ്മള്‍ മലയാളികള്‍ക്ക് പറ്റും. അതനുസരിച്ചേ മോബ് ജസ്റ്റിസാണെങ്കിലും മറ്റെന്താണെങ്കിലും നമ്മള്‍ പ്രവര്‍ത്തിക്കൂ (ഇപ്പറഞ്ഞത് ആധികാരികമായ റഫറന്‍സ് ഒന്നുമില്ലാതെ ചുമ്മാതുള്ള ഒരു തോന്നലില്‍ പറഞ്ഞത് മാത്രം. മലയാളി മലയാളികളില്‍ തന്നെ മോബ് ജസ്റ്റിസ് നടപ്പാക്കിയതിന്റെ ഉദാഹരണങ്ങള്‍ ധാരാളമുണ്ടെങ്കില്‍ സങ്കടത്തോടെ അത് അംഗീകരിക്കുന്നു). <br /><br />ഇനി എന്താണ് മോബ് ജസ്റ്റിസിന്റെ കാരണം? എനിക്കറിയില്ല. മാധ്യമങ്ങള്‍ക്ക് വലരെ വലുതായ ഒരു പങ്കുണ്ടെന്നാണ് വിദഗ്ദര്‍ പറയുന്നത്. ശരിയായിരിക്കും. എന്തായാലും ഈ മോബ് ജസ്റ്റിസിന്റെ ആള്‍ക്കാര്‍ ജനിച്ച് വീണ സമയത്തുതന്നെ ഇത്തരം വികാരങ്ങള്‍ അവര്‍ക്കുണ്ടാകണമെങ്കില്‍ ജീനായിരിക്കും കാരണം (ഡോ. വാട്‌സണെ ഓര്‍മ്മ വന്നു). അല്ലെങ്കില്‍ പിന്നെ വളര്‍ന്നുവരുന്ന സാഹചര്യം, കണ്ടും കേട്ടും പഠിക്കുന്ന കാര്യങ്ങള്‍ തുടങ്ങി കാക്കത്തൊള്ളായിരം കാരണങ്ങള്‍ കാണുമായിരിക്കും. എന്തായാലും ഒരു കാര്യം ഏറെക്കുറെ ഉറപ്പാണ്. പോക്രിത്തരം കാണിച്ചാല്‍ വിവരമറിയും എന്നുള്ള കാര്യം ഒരു റിയാലിറ്റിയായി നിലനില്‍ക്കുന്ന നാടുകളില്‍ മോബ് ജസ്റ്റിസ് നടപ്പാക്കണമെന്ന് ആഗ്രഹമുള്ള ആള്‍ക്കാര്‍ പോലും മിക്കവാറും ആ പണിക്ക് പോവില്ല. ഇതിനൊക്കെ വേണ്ടത് ശാശ്വത പരിഹാരമാണ്, നിയമം കൊണ്ട് ഒരു പരിമിത ശതമാനം ആള്‍ക്കാര്‍ക്ക് മാത്രമേ പ്രയോജനമുള്ളൂ എന്നൊക്കെയുള്ള പതിവു വാദഗതികളാണെങ്കില്‍ അത് താത്വികമായി ശരിയായിരിക്കാം. പക്ഷേ പോക്രിത്തരം കാണിച്ചാല്‍ ഏത് പോലീസുകാരനും അകത്തുപോകും എന്ന ചിന്ത കുറഞ്ഞപക്ഷം പോലീസുകാര്‍ക്കെങ്കിലും ഉണ്ടാവണമെങ്കില്‍ കര്‍ശനമായ നിയമപരിപാലനം തന്നെ വേണം. ശാശ്വതപരിഹാരത്തെപ്പറ്റിയൊക്കെ സമാന്തരമായി ചിന്തിക്കാം. എന്തായാലും എടപ്പോള്‍ സംഭവത്തിനുശേഷം ഇനി ഇത്തരം സംഭവങ്ങള്‍ ചാനലുകാര്‍ അറിഞ്ഞോ അറിയാതെയോ നാട്ടില്‍ നടക്കുന്നുണ്ടോ എന്ന് നോക്കുക, നടക്കുന്നുണ്ടെങ്കില്‍, അത് ചെറുതാണെങ്കിലും വലുതാണെങ്കിലും സംഭവം ബോബ് ചെയ്ത ജസ്റ്റിന്‍ പതാലിയാണെങ്കില്‍ ഓര്‍ത്തുകൊള്ളുക, മലയാളി ഇക്വവാലന്റൈന്‍സ് ഡേ ബീഹാറി ഇക്വവാലന്റ് റ്റു ആഫ്രിക്കക്കാരന്‍. <br /><br />മോബ് ജസ്റ്റിസ്, ആള്‍ക്കാര്‍ വഴി തെറ്റുന്നു മുതലായ സാമൂഹ്യ പ്രശ്‌നങ്ങളിലെല്ലാം നമ്മള്‍ കാണുന്നതാണ് സിനിമാ നായകന്മാരെയും മറ്റും ചീത്ത പറയുന്നത്. ശരിയായിരിക്കാം. ലാലേട്ടന്‍ സബോള ഗിരി ഗിരി എന്ന് പറഞ്ഞ് സബോളയുടെ തൊലി പൊളിക്കുമ്പോള്‍ നമുക്കും തോന്നും എവിടെയെങ്കിലും ഇതൊക്കെ ഒന്ന് പയറ്റിയാലോ എന്ന്. പക്ഷേ അങ്ങിനെ പയറ്റാന്‍ കൈ പൊക്കുമ്പോള്‍ മുകളിലത്തെ ഖണ്ഡികയില്‍ പറഞ്ഞ നിയമപരിപാലനത്തെപറ്റി ഓര്‍ക്കാന്‍ മാത്രം (ശരിയായ, നീതിയുക്തമായ) നിയമപരിപാലനം നാട്ടിലുണ്ടെങ്കില്‍ മിക്കവാറും വീട്ടിലെ അനിയനിട്ടോ അല്ലെങ്കില്‍ മതിലിനിട്ടോ മറ്റോ സബോളഗിരിഗിരി തീര്‍ത്ത് നമ്മള്‍ സായൂജ്യമടയാനാണ് സാധ്യത. <br /><br />പിന്നെ എനിക്കിതുവരെ ശരിയായ ഒരുത്തരം കിട്ടാത്ത പ്രശ്‌നവുമുണ്ട് ഈ മോബ് ജസ്റ്റിസ്-വഴിതെറ്റല്‍-നായകചീത്തപറച്ചില്‍ പ്രശ്‌നത്തില്‍. നാട്ടില്‍ ഒരു ആശുപത്രിയില്‍ പോയപ്പോള്‍ ദേ ഭിത്തിയില്‍ ദിവസവും ഷിറ്റടിക്കുന്ന സുരേഷ് ഗോപിയണ്ണന്‍ ചിരിച്ചുകൊണ്ടിരിക്കുന്നു. അടുത്തു ചെന്ന് നോക്കിയപ്പോള്‍ കണ്ടത് അദ്ദേഹം ചിക്കുന്‍‌ഗുനിയയ്ക്കെതിരെ ബോധവല്‍ക്കരണം നടത്തുന്ന ഒരു പോസ്റ്ററാണ്. മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യണം തുടങ്ങി നാലഞ്ച് കാര്യങ്ങള്‍ ഷിറ്റ് പറയുന്ന അതേ വായ കൊണ്ടുതന്നെ അദ്ദേഹം പറയുന്നു. പക്ഷേ അതൊന്നും അദ്ദേഹം പറഞ്ഞോ എന്നുപോലും ഓര്‍ക്കാതെ വഴിയില്‍ തുപ്പുകയും എച്ചില്‍ വലിച്ചെറിയുകയും മറ്റും ചെയ്യുന്ന നമ്മള്‍ അദ്ദേഹത്തിന്റെ ജസ്റ്റ് റിമമ്പര്‍ ദാറ്റും ഷിറ്റും ഒരുമയുണ്ടോ ആമുഖവും മാത്രം വളരെ കറക്ടായി ഓര്‍ത്തിരിക്കുകയും മോബ് ജസ്റ്റിസ് നടപ്പാക്കുകയും ചെയ്യുന്നു. അതുപോലെ വൈകിട്ടെന്താ പരിപാടിയെന്ന് ചോദിച്ച് നാട്ടുകാരെ മുഴുവന്‍ വെള്ളം കുടിപ്പിക്കുന്ന ലാലേട്ടന്‍ റെയില്‍‌വേ സുരക്ഷയെപ്പറ്റിയും എയ്‌ഡ്‌സിനെപ്പറ്റിയുമൊക്കെയും നമ്മളെ ബോധവല്‍‌ക്കരിക്കുന്നു. ഓടുന്ന ട്രെയിനില്‍ ചാടിക്കയറുമ്പോഴും ഓടുന്ന ട്രെയിനില്‍നിന്ന് ഓടിയിറങ്ങുമ്പോഴും എയ്‌ഡ്‌സിനായി വഴിതെറ്റി നടക്കാന്‍ തോന്നുമ്പോഴുമൊന്നും നമ്മള്‍ ലാലേട്ടനെ ഓര്‍ക്കില്ല; പക്ഷേ നമ്മള്‍ വൈകിട്ട് ഒരിറ്റ് ദാഹജലം കുടിക്കാന്‍ കാരണം ലാലേട്ടന്‍ അങ്ങിനെ ചോദിച്ചു എന്നത് മാത്രം. ഇതെന്ത് മോബ് സൈക്കളോളജിയെന്ന് മാത്രം പിടികിട്ടുന്നില്ല (എന്തെങ്കിലും മനഃശാസ്ത്രകാരണങ്ങള്‍ കാണുമായിരിക്കണം). നായകന്‍ പറയുന്ന സാരോപദേശങ്ങള്‍ക്കൊക്കെ പുല്ലിന്റെ പോലും വിലയില്ല (പുല്ലിനൊക്കെ ഇപ്പോള്‍ എന്താ വില); പക്ഷേ നായകന്‍ വെള്ളം കുടിക്കാന്‍ പറയുമ്പോഴും ഷിറ്റടിക്കാന്‍ പറയുമ്പോഴും നമ്മള്‍ വളരെ കറക്ടായി അതൊക്കെ ചെയ്യുകയും ചെയ്യും. വിമര്‍ശകരൊക്കെ തങ്കക്കുടം പോലുള്ള ലാലേട്ടനെയും കാരിരുമ്പ് പോലുള്ള സുരേഷ് ഗോപിയെയും (ബ്ലാക്ക് ക്യാറ്റ്) നാഴികയ്ക്ക് നാല്‌പത്തിനാലു വട്ടം ചീത്ത പറയുകയും ചെയ്യും. പാവം താരനായകന്മാര്‍. <a href="http://moderntalkies.blogspot.com/2007/03/blog-post_16.html">ഇവിടെയും</a> പറഞ്ഞിരുന്നു.<br /><br />എന്തായാലും എന്റെ നോട്ടത്തില്‍ മോബ് ജസ്റ്റിസ് വികാരത്തിന്റെ പല കാരണങ്ങളിലൊന്നോ രണ്ടോ കാരണങ്ങളാവാം മാധ്യമങ്ങളും നായകന്മാരുടെ സബോളപൊളിക്കലും. അതുമാത്രമാവില്ല കാരണം. ഇനി കാരണങ്ങളെല്ലാം എന്താണെന്നൊക്കെ അറിയണമെങ്കിലും പഠിക്കണമെങ്കിലും പഠിക്കാനും മനസ്സിലാക്കാനും അത്രയെളുപ്പമല്ലാത്ത ഹുമയൂണ്‍ സൈക്കളോളജിതന്നെ പഠിക്കേണ്ടിവരുമായിരിക്കണം. അത് മലയാളിയുടെ മാത്രമായിരിക്കണമെന്നുമില്ല.<br /><br /><strong>ഊപ്പ സംഹാരം</strong><br /><br />എല്ലാവര്‍ക്കും ഹര്‍ത്താല്‍ പിറവിയാശംസകള്‍<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/19023225-7565271074924592004?l=nilavathekozhi.blogspot.com'/></div>വക്കാരിമഷ്‌ടാhttp://www.blogger.com/profile/18036988817546568969noreply@blogger.com11tag:blogger.com,1999:blog-19023225.post-36943722591598242392007-10-06T06:21:00.000+09:002007-10-07T22:24:29.121+09:00മഹാത്മാവായ ഗാന്ധിജിയും ഞാനുംഎനിക്കറിയാവുന്ന മറ്റു പലരെയും പോലെ ഞാനും മഹാത്മാഗാന്ധിയുടെ ജീവചരിത്രം ശരിയായ രീതിയില്‍ പഠിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഒരു പുസ്തകവും ഞാന്‍ മുഴുവനായി വായിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഓരോ കാലഘട്ടവും ഞാന്‍ വിശകലനം ചെയ്തിട്ടുമില്ല. എങ്കിലും അനേകായിരം ഇന്ത്യക്കാരെപ്പോലെ പോസിറ്റീവായ എന്തോ ഒരു സ്വാധീനം ഗാന്ധിജി എന്നിലുണ്ടാക്കിയിട്ടുണ്ട് എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു-അത് എത്രമാത്രമാണെന്ന് അളന്ന് നോക്കിയിട്ടില്ലെങ്കില്‍ തന്നെയും; അദ്ദേഹത്തിന്റെ ജീവിത ശൈലി ഒരു ശതമാനം പോലും സ്വന്തം ജീവിതത്തില്‍ പകര്‍ത്തിയിട്ടില്ലെങ്കില്‍ തന്നെയും. എന്റെ മനസ്സില്‍ എന്നും ഒരു പോസിറ്റീവ് ഇമേജ് മാത്രമാണ് ഗാന്ധിജിയെപ്പറ്റിയുള്ളത്. ചെറുപ്പം മുതല്‍ക്കേ പാഠപുസ്തകങ്ങളില്‍ വായിച്ചും പലരും പറഞ്ഞ് കേട്ടുമൊക്കെയായിരിക്കാം ആ ഇമേജ് മനസ്സില്‍ ഉറച്ചത്.<br /><br />ഗാന്ധിജിയെപ്പറ്റി നല്ല കാര്യങ്ങള്‍ മാത്രം മനസ്സിലേക്കെടുക്കാന്‍ ബോധപൂര്‍വ്വമായ ഒരു ശ്രമം ഞാന്‍ നടത്തിയിട്ടില്ലെങ്കിലും പലരും പറയുന്നത് കേട്ട് മാത്രമല്ല ഞാന്‍ അദ്ദേഹത്തെപ്പറ്റി വിലയിരുത്തിയിരിക്കുന്നത്. എന്റെ നോട്ടത്തില്‍ അദ്ദേഹം മഹാത്മാവായിരിക്കുന്നതിന് പല കാരണങ്ങളുണ്ട്.<br /><br />1. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ സമരങ്ങള്‍. ഇപ്പോള്‍ കണ്ടുപരിചയിച്ചിരിക്കുന്ന പല രാഷ്ട്രീയപ്രവര്‍ത്തകരെയും അപേക്ഷിച്ച് നിസ്വാര്‍ത്ഥമായ ഒരു സമരം തന്നെയായിരുന്നു ഗാന്ധിജിയുടേത്. ഇന്ത്യയെ സ്വതന്ത്രമാക്കണമെന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനുശേഷം ഇന്ത്യയുടെ പ്രധാനമന്ത്രിയും കൂടിയാകണമെന്ന് അദ്ദേഹത്തിനില്ലായിരുന്നു എന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു (ഇനി അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും വിശകലനം ചെയ്ത്, “അല്ല, ഗാന്ധിജിക്ക് ഇന്ത്യ ഭരിക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു” എന്ന് ആരെങ്കിലും നിഗമനത്തിലെത്തുകയാണെങ്കില്‍ തന്നെ എന്റെ നിലപാടില്‍ മാറ്റമില്ല). ദേവഗൌഡമാരും ദേവിലാലുമാരും ലാലുമാരുമൊക്കെയുള്‍പ്പെടുന്ന സമകാലീന രാഷ്ട്രീയപ്രവര്‍ത്തകരില്‍ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു ഗാന്ധിജി എന്നത് തന്നെ അദ്ദേഹത്തോടുള്ള എന്റെ ബഹുമാനത്തിന്റെ പല കാരണങ്ങളില്‍ ഒന്ന്.<br /><br />2. ടി.വി ക്യാമറകള്‍ക്കുമുന്‍‌പില്‍ രാജ്യം മുഴുവന്‍ കേള്‍ക്കെ ഇന്ന് പറഞ്ഞ കാര്യം നാളെ യാതൊരു മടിയുമില്ലാതെ മാറ്റിപ്പറയുന്ന ഇക്കാലത്തെ രാഷ്ട്രീയപ്രവര്‍ത്തകരെ അപേക്ഷിച്ച് എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന് പറഞ്ഞ് ജീവിച്ച ആ ജീവിതം. മറ്റ് പല ചരിത്രപുരുഷന്മാരെയും അപേക്ഷിച്ച് ഗാന്ധിജിയെ വിമര്‍ശിക്കാന്‍ പലപ്പോഴും നാമുപയോഗിക്കുന്നത് അദ്ദേഹം തന്നെ പറഞ്ഞ, അദ്ദേഹം തന്നെ എഴുതിയ, അദ്ദേഹം ഒരിക്കലും നിഷേധിച്ചിട്ടില്ലാത്ത അദ്ദേഹത്തിന്റെ തന്നെ വാക്കുകളും എഴുത്തുകളുമാണെന്നെതാണ് രസം.<br /><br />3. <a href="http://www.blogger.com/profile/04212907620725509568">തഥാഗതന്‍</a> <a href="http://mallu-ungle.blogspot.com/2007/10/blog-post.html">ഈ പോസ്റ്റില്‍ </a>പറഞ്ഞത് (അദ്ദേഹത്തിന്റെ അനുവാദം ചോദിക്കാതെ അത് ഇവിടെ കോപ്പി/പേസ്റ്റ് ചെയ്യുന്നു. അദ്ദേഹത്തിന് പരാതിയുണ്ടാവില്ല എന്ന് കരുതുന്നു):<br /><br /><i>ഗാന്ധിജിയെ ദൈവമായി കാണുമ്പോഴാണ് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. ഗാന്ധിജിയുടെ ആദ്യകാല നയങ്ങളിലും കാഴ്ച്ചപ്പാടുകളിലും അസ്വീകാര്യങ്ങളായ ഒരുപാട് വൈകല്യങ്ങള്‍ ഉണ്ട് എന്നത് ശരി തന്നെ. പക്ഷെ ആ മനുഷ്യന്റെ നിശ്ചയദാര്‍ഷ്‌ട്യം അനുകരണീയം തന്നെയായിരുന്നു. വിഭജനത്തിനു ശേഷം ബംഗാളില്‍ കലാപം കത്തിയാളിയപ്പോള്‍ “ സബര്‍മതി ദൂരേയാണ്,നവഖാലിയാണ് അടുത്ത് “എന്നും പറഞ്ഞ് ഒറ്റയാള്‍ പട്ടാളം നയിച്ച ധൈര്യം അഗീകരിക്കതിരിക്കാനാവില്ല.<br /><br />ഒരേ സമയം ബംഗാളിലും പഞ്ചാബിലും ഭീകരമായ അക്രമം നടമാടുകയായിരുന്നു, വിഭജനത്തോടനുബന്ധിച്ച്. നവ്ഖാലിയില്‍ എത്തിയ ഗാന്ധിജിയെ കല്ലും കുപ്പിച്ചില്ലും എറിഞ്ഞാണ് ജനം സ്വീകരിച്ചത്. പക്ഷെ അദ്ദേഹം പിന്‍‌മാറിയില്ല. അവരുടെ അടുത്ത് ചെന്ന് അവരോട് സംസാരിച്ചൂ. ആദ്യ ദിവസം നൂറു പേരെങ്കില്‍ പിന്നീട് ആയിരവും പതിനായിരവും ലക്ഷവും ജനക്കൂട്ടം അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാനെത്തി. കലാപം പതിയെ കെട്ടടങ്ങി. ഇതേ സമയം പഞ്ചാബില്‍ 50000 ഇല്‍ അധികം പട്ടാളക്കാരെയാണ് വിന്യസിച്ചത്. പക്ഷെ കലാപം തുടര്‍ന്നു കൊണ്ടേ ഇരുന്നു. അന്ന് മൌണ്ട് ബാറ്റന്‍,ഗാന്ധിജിക്ക് ഒരു സന്ദേശം അയച്ചു. “ പഞ്ചാബില്‍ നമ്മുടെ 50000 പട്ടാളക്കാരുണ്ട്.എന്നിട്ടും അവിടെ ലഹള ശമിക്കുന്നില്ല. എന്നാല്‍ കല്‍ക്കത്തയില്‍ നമ്മുടെ ഒരേ ഒരു ഭടന്‍ മാത്രമെ ഒള്ളു. അവിടത്തെ ലഹള ശമിച്ചിരിക്കുന്നു”.. അതാണ് ഗാന്ധിജി..<br />(കഴിഞ്ഞ ഞായറാഴ്ച്ക മാതൃഭൂമി സപ്ലിമെന്റില്‍ ഗാന്ധിജിയെ കുറിച്ച് വന്ന ലേഖനം വായിച്ച ഓര്‍മ്മയില്‍ നിന്ന്)<br /><br />മാരീചന്‍ പറഞ്ഞതിനോട് നൂറു ശതമാനം യോജിക്കുന്നു.. “എന്റെ ജീവിതമാണ് എന്റെ സന്ദേശം “ എന്ന് പറയുക മാത്രമല്ല,അനുകരണീയമായ ഒരു ജീവിതം നയിച്ച് ജനതയ്ക്ക് മാതൃക ആവാന്‍ കഴിയുകയും ചെയ്ത ഒരേ ഒരാളെ ഉണ്ടായിട്ടൊള്ളു.. അതാണ് മോഹന്‍‌ദാസ് കരംചന്ദ് ഗാന്ധി</i><br /><br />4. <a href="http://www.blogger.com/profile/14280853608887413645">മാരീചന്‍</a> <a href="http://mallu-ungle.blogspot.com/2007/10/blog-post.html">ഈ പോസ്റ്റില്‍ </a>പറഞ്ഞത് (അദ്ദേഹത്തിന്റെയും അനുവാദം ചോദിക്കാതെ അത് ഇവിടെ കോപ്പി/പേസ്റ്റ് ചെയ്യുന്നു. അദ്ദേഹത്തിനും പരാതിയുണ്ടാവില്ല എന്ന് കരുതുന്നു):<br /><br /><i>തന്റെ സവര്‍ണ പക്ഷപാതം ഗാന്ധിജി ഒരിക്കലും മറച്ചുവെച്ചിരുന്നില്ല. അയിത്തം, പന്തിഭോജനം എന്നിവയെക്കുറിച്ചും പ്രതിലോമകരമായ കാഴ്ചപ്പാടുകള്‍ തന്നെയാണ് അദ്ദേഹം പുലര്‍ത്തിയിരുന്നത്. ഡോ. അംബേദ്കര്‍, ഭഗത് സിംഗ് എന്നിവരോടുളള ഗാന്ധിജിയുടെ സമീപനവും വേണ്ടവിധത്തില്‍ പില്‍ക്കാല ഭാരതം ചര്‍ച്ച ചെയ്തിട്ടില്ല.<br /><br />എന്നാല്‍ "എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശം" എന്ന് തുറന്നു പറയാനുളള ചങ്കൂറ്റം അദ്ദേഹത്തിനു മാത്രം അവകാശപ്പെട്ടതായിരുന്നു എന്നു തോന്നുന്നു. സങ്കീര്‍ണമായ ഒരു വ്യക്തിത്വമായിരുന്നു ഗാന്ധിജിയുടേത്. ആ ജീവിതത്തിന്റെ ഊടും പാവും ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് തൊട്ടറിയാവുന്നടത്തോളം സുതാര്യമായതിനാലാവാം, അദ്ദേഹത്തിലേയ്ക്ക് ജനം സ്നേഹവും ആദരവും വാരിയെറിഞ്ഞത്.<br /><br />വിമര്‍ശനാത്മകമായി ഗാന്ധിജിയുടെ ജീവിതം പഠിക്കേണ്ടതു തന്നെ.</i><br /><br />5. സിമി <a href="http://mallu-ungle.blogspot.com/2007/10/blog-post.html">ഈ പോസ്റ്റില്‍ </a>പറഞ്ഞത് (അദ്ദേഹത്തിന്റെയും അനുവാദം ചോദിക്കാതെ അത് ഇവിടെ കോപ്പി/പേസ്റ്റ് ചെയ്യുന്നു. അദ്ദേഹത്തിനും പരാതിയുണ്ടാവില്ല എന്ന് കരുതുന്നു):<br /><br /><i>പ്രകൃതിയുടെ പരിണാമം പോലെ ഒരു മനുഷ്യന്റെ ചിന്തകള്‍ക്കും പരിണാമം ഉണ്ട്. ഗാന്ധിജി ജീവിതത്തില്‍ ഉടനീളം സ്വയം വിമര്‍ശിച്ചു, ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ നന്നായി.<br /><br />സ്വാതന്ത്ര്യം കിട്ടുമ്പോള്‍ നൌഖാലിയിലെ തെരുവുകളില്‍, ചേരികളില്‍ ഗാന്ധിജി താമസിക്കുകയായിരുന്നല്ലോ.<br /><br />എങ്കിലും ഗാന്ധിജി മനുഷ്യനാണ്, ദൈവമല്ല. ഒരു മനുഷ്യനെക്കൊണ്ടു കഴിയുന്നതെല്ലാം - ഒരു വ്യക്തിയുടെ വിശ്വാസങ്ങള്‍ക്ക് അനുസരിച്ച് കഴിയുന്നതിന്റെ പരിധികള്‍ വരെ (he tried to stand up and make a difference to the utmost extent according to his beliefs) ഗാന്ധിജിയ്ക്കു കഴിഞ്ഞു.<br /><br />ഇവിടെ ഗാന്ധിജിയുടെ തത്വശാസ്ത്രം / വിശ്വാസങ്ങള്‍ എല്ലാം ശരിയാണെന്നോ തെറ്റാണെന്നോ എനിക്ക് അഭിപ്രായമില്ല. പക്ഷേ ഇന്ത്യ കണ്ടതില്‍ ഏറ്റവും വലിയ നേതാവ് (the tallest leader india ever had) ഗാന്ധിജി ആയിരുന്നു.</i><br /><br />6. <a href="http://www.blogger.com/profile/15623645093837147563">പെരിങ്ങോടന്‍</a> <a href="http://mallu-ungle.blogspot.com/2007/10/blog-post.html">ഈ പോസ്റ്റില്‍ </a>പറഞ്ഞത് (അദ്ദേഹത്തിന്റെയും അനുവാദം ചോദിക്കാതെ അത് ഇവിടെ കോപ്പി/പേസ്റ്റ് ചെയ്യുന്നു. അദ്ദേഹത്തിനും പരാതിയുണ്ടാവില്ല എന്ന് കരുതുന്നു):<br /><br /><i>ആത്മസംസ്കരണമാണ് ഗാന്ധിജി കാണിച്ചു തന്ന ഏറ്റവും മഹത്തായ ജീവിതമാര്‍ഗ്ഗം. തഥാഗതനെപ്പോലെ അദ്ദേഹവും മഹാത്മാവായത് അതുമൂലമാണ്.</i><br /><br />എന്നോപ്പോലുള്ള ഒരാള്‍ക്ക് ഗാന്ധിജി എന്നെന്നും മഹാത്മാവായിത്തന്നെ ഇരിക്കുന്നതിന് ഇത്തരം കാരണങ്ങള്‍ ധാരാളം മതി. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏതെങ്കിലുമൊരു കാലഘട്ടത്തിലെ ഏതെങ്കിലുമൊരു പ്രവര്‍ത്തിയുടെ അടിസ്ഥാനത്തിലല്ല എന്നെപ്പോലുള്ളവര്‍ ഗാന്ധിജിയെ വിലയിരുത്തുന്നത്. ശരിക്കുള്ള റോള്‍ മോഡലുകള്‍ അപൂര്‍വ്വമായി വരുന്ന ഇക്കാലഘട്ടത്തില്‍ 1869 മുതല്‍ 1948 വരെ ജീവിച്ചിരുന്ന മഹാത്മാഗാന്ധിയുടെ ജീവിതത്തിന്റെ ഏതെങ്കിലുമൊരു കാലഘട്ടം മാത്രമായെടുത്ത് വിശകലനം ചെയ്ത് അദ്ദേഹം മഹാത്മാവാല്ലെന്നോ വെറും ഗാന്ധി മാത്രമാണെന്നോ നിഗമനത്തില്‍ ഒരിക്കലും ഞാനെത്തില്ല. തന്റെ ജീവിതത്തിലെ പോസ്റ്റിറ്റീവുകളും നെഗറ്റീവുകളും അളന്ന് തൂക്കി ഏതിനാണോ തൂക്കം കൂടുതല്‍ എന്ന് നോക്കി അതിനനുസരിച്ച് നിലപാടെടുക്കപ്പെടേണ്ട ഒരു വ്യക്തിയല്ല മഹാത്മാഗാന്ധി എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. എങ്കിലും എന്തൊക്കെ നെഗറ്റീവ്‌സ് ഉണ്ടെങ്കിലും അതിനെയൊക്കെ കവച്ചുവെക്കുന്ന ഒരു പോസിറ്റീവ് വ്യക്തിത്വവും ജീവിതരീതിയുമുണ്ടായിരുന്ന ഗാന്ധിജിയെ ആ രീതിയില്‍ തന്നെ കാണാനും അങ്ങിനെതന്നെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുവാനുമായിരിക്കും ഞാനെപ്പോഴും ശ്രമിക്കുക-മുകളില്‍ പറഞ്ഞതുള്‍പ്പടെയുള്ള പല കാരണങ്ങള്‍ മൂലം തന്നെ. അല്ലാതെ അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ വായിച്ചതില്‍‌നിന്നുണ്ടാവുന്ന തോന്നലുകളുടെ അടിസ്ഥാനത്തില്‍ ഗാന്ധിജിയെയും ഹിറ്റ്‌ലറെയും താരതമ്യം ചെയ്യുന്ന പ്രവര്‍ത്തി ഞാന്‍ ഒരിക്കലും ചെയ്യില്ല. അതേ സമയം ആരെങ്കിലും ഇക്കാലത്ത് “മഹാത്മാഗാന്ധിയില്ലായിരുന്നെങ്കിലും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യമൊക്കെ കിട്ടിയേനെ” എന്ന് പറഞ്ഞാല്‍ ഞാനതില്‍ തെല്ലും അത്‌ഭുതപ്പെടുകയുമില്ല.<br /><br />ഗാന്ധിജിയുടെ രാഷ്ട്രീയജീവിതത്തിന്റെ തുടക്കത്തിലെ, അദ്ദേഹത്തിന്റെ ദക്ഷിണാഫ്രിക്കയിലെ ജീവിതം മാത്രം വിശകലനം ചെയ്ത്, അദ്ദേഹം വര്‍ണ്ണവെറിയനായിരുന്നുവെന്നും ദക്ഷിണാഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ അവകാശത്തിനായി അദ്ദേഹം പോരാടിയിട്ടില്ല എന്നും ആരെങ്കിലും പറയുമ്പോള്‍ ലോകത്തില്‍ ആരെങ്കിലും, അതാരായാലും, ആ സംഭവങ്ങളെപ്പറ്റി ഇങ്ങിനെയും:<br /><br /><i>The controversy is based primarily on Gandhi's earlier somewhat dismissive and casual remarks which could be considered derogatory towards a section of the local people, regardless of what Gandhi's intention may have been. However such remarks were, with extended experience, not made after 1908. <b>There was a definite widening in Gandhi's outlook and growth in his understanding. It is that widening that is implicitly celebrated when Gandhi is celebrated</b>.</i><br /><br />ഇങ്ങിനെയും:<br /><br /><i>The laws governing Blacks and Indians in South Africa were different. The provocations for protest were therefore often different. Nevertheless, Gandhi had given thought to the question of mixing the African struggle with the Indian. At the time he considered the matter – in the infant years of the 20th Century --, the issue was not as though the Africans had started a struggle and Indians had to decide<br />whether to join them The position was the reverse. Indians in South Africa had started a struggle and had to decide whether to involve Africans in their travails. Gandhi decided against doing so not out of a lack of sympathy for the Africans but precisely because of his concern for them. Indians had another country – India – to fall back to. Africans did not. The consequences of the struggle could be different for Africans and Indians. As the one leading the struggle, he had to consider these. If the former came into the struggle and violence was resorted to there might be repression of which the Africans could have to bear the brunt. We saw later what happened in South Africa in roughly the second half of the twentieth century once the organised African struggle began. That experience appears to have vindicated Gandhi's early decision.</i><br /><br /><br />ഇങ്ങിനെയും:<br /><br /><i>In 1936 Gandhi was asked by an American Black delegation: "Did the South African Negro take any part in your movement?" Gandhi replied: "No, I purposely did not invite them. It would have endangered their cause." (CWMG, Volume 62, p.199).</i><br /><br />ഇങ്ങിനെയും:<br /><br /><i>His concerns against racial oppression are not limited to Blacks. They extend to "Red Indians",or American Indians (CWMG Vol 56, p 103) the Chinese miners in South Africa (CWMG, Volume 5, pp 60-61 ), and other peoples. Gandhi understood the essential unity of struggles for racial equality</i> <br /><br />ഒക്കെ പറഞ്ഞില്ലെങ്കില്‍ കൂടി ഗാന്ധിജി ഒരിക്കലും തകരാത്ത വിഗ്രഹം തന്നെ എനിക്ക്. പക്ഷേ ഗാന്ധിജിയെപ്പറ്റിയുള്ള ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടി കിട്ടാന്‍ ഇന്റര്‍നെറ്റില്‍ അഞ്ച് മിനിറ്റില്‍ കൂടുതല്‍ പോലും സമയം എടുത്തില്ല എന്നത് തന്നെ എനിക്ക് വളരെയധികം സന്തോഷം തരുന്നു- ഗാന്ധിജി അറിയേണ്ട രീതിയില്‍ അറിഞ്ഞവരും അറിയുന്നവരും ലോകത്തില്‍ ഇപ്പോഴുമുണ്ടെന്നോര്‍ത്ത്. മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എഴുതിയ വ്യക്തിയുടെ വ്യക്തിപരവും രാഷ്ട്രീയ പരവുമായ നിലപാടുകള്‍ എന്തെന്ന് ഞാന്‍ അന്വേഷിച്ചിട്ടില്ല. ഗാന്ധിജിയെപ്പറ്റി ഒരു ആരോപണം വന്നപ്പോള്‍ അതിനുള്ള മറുപടി എന്താവും എന്ന് മാത്രമാണ് ഞാന്‍ നോക്കിയത്. എനിക്ക് ബോധ്യമായ ഒരു മറുപടി കിട്ടുകയും ചെയ്തു. സാധാരണ ചെയ്യുന്നതുപോലെ ക്രോസ് ചെക്ക് ചെയ്യാനോ കൂടുതല്‍ തെളിവുകള്‍ക്കായി അന്വേഷിക്കാനോ ഒന്നും ഞാന്‍ മുതിര്‍ന്നില്ല. ഇതൊന്നുമില്ലാതെതന്നെ മഹാത്മാവായി ഞാന്‍ കരുതുന്ന ഗാന്ധിജിയെപ്പറ്റി ഒന്നുകൂടി അറിയാന്‍ എനിക്കിതുപകരിച്ചു, അത്രമാത്രം.<br /><br />വളരെയധികം നെഗറ്റീവ് ഇമേജുള്ള ഒരാളുടെ ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ പോസിറ്റീവ്‌സ് ഉണ്ടോ എന്നോ അയാളുടെ ചില നിലപാടുകളെങ്കിലും ലോകത്തിന് എന്തെങ്കിലും നല്ലകാര്യം ഉണ്ടാക്കിയിട്ടുണ്ടോ എന്നോ ഒക്കെ അന്വേഷിക്കാം. ആ പോസിറ്റീവ്സ് മാത്രം വേണമെങ്കില്‍ നമുക്ക് മാതൃകയാക്കാം-പോസിറ്റീവായിട്ടുള്ള കാര്യങ്ങള്‍ക്കായി. മറിച്ച്, വളരെയധികം പോസിറ്റീവ്‌സ് ഉള്ള ഒരു വ്യക്തിയുടെ ജീവിതത്തിലെ നെഗറ്റീവ് വശങ്ങള്‍ മാത്രമെടുത്തും വിശകലനം ചെയ്യാം. അതില്‍‌നിന്നും നമുക്ക് എന്തെങ്കിലുമൊക്കെ പഠിക്കാം. പക്ഷേ പലര്‍ക്കും പ്രചോദനമാക്കാവുന്നവയാണ് അയാളുടെ പോസിറ്റീവ്‌സെങ്കില്‍ ആ പോസിറ്റീവ്‌സിനെ ഓഫ്‌സെറ്റ് ചെയ്യത്തക്ക രീതിയിലാവാതെ, നെഗറ്റീവായി നമുക്ക് തോന്നുന്ന കാര്യങ്ങളിലും എന്തെങ്കിലും പോസിറ്റീവ്സ് ഉണ്ടോ എന്നും കൂടി നോക്കിയൊക്കെയുള്ള വിശകലനങ്ങളാണെങ്കില്‍ അയാളുടെ പോസിറ്റീവ്‌സ് മാതൃകയാക്കാന്‍ കൂടുതല്‍ ആള്‍ക്കാര്‍ക്ക് താത്‌പര്യം വരും-പ്രത്യേകിച്ചും ആ വ്യക്തി മണ്‍‌മറഞ്ഞിട്ട് അരനൂറ്റാണ്ടില്‍ കൂടുതലായെങ്കില്‍.<br /><br />ഡെഡ് ലൈന്‍ മീറ്റ് ചെയ്യേണ്ട തിരക്കുകള്‍ക്കിടയിലും രാത്രി ഉറക്കളച്ചിരുന്ന് അത്താഴം പോലും കഴിക്കാതെ മഹാത്മാഗാന്ധിയെപ്പറ്റി, ഗാന്ധിജിയെപ്പറ്റി, ഇത്രയും എഴുതാന്‍ എനിക്ക് സാധിച്ചു എന്നത് തന്നെ ഗാന്ധിജി എന്നിലും എന്തോ ഒരു പോസിറ്റീവായ സ്വാധീനം ചെലുത്തിയിരിക്കുന്നു എന്നതിന് തെളിവായി ഞാന്‍ കാണുന്നു. അത് എനിക്ക് എന്തെന്നില്ലാത്ത സന്തോഷവും തരുന്നു. അതിന് എന്നെ പ്രേരിപ്പിച്ച എല്ലാവര്‍ക്കും നന്ദി.<br /><br />ചോദ്യം:<br /><br />“ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും<br />ചോരതന്നെ കൊതുകിന്നു കൌതുകം”<br /><br />ഇതില്‍ പ്രതിപാദിച്ചിരിക്കുന്ന അകിട് ഏത് ജീവിയുടെ?<br /><br />ഉത്തരം:<br /><br />പശുവിന്റെ. ...ചോരതന്നെ കൊതുകിന്നു <b><span style="font-size:130%;">കൌ</span></b>തുകം എന്നല്ലേ പറഞ്ഞിരിക്കുന്നത്? കൌ = പശു.<br /><br />കൂട്ടത്തില്‍ വായിക്കാവുന്നവ: <br />1) മാവേലി കേരളത്തിന്റെ <a href="http://mahabalikeralam.blogspot.com/2007/10/blog-post.html">പോസ്റ്റ്</a><br />2) ഡാലിയുടെ <a href="http://dalydavis.blogspot.com/2006/10/blog-post.html">പോസ്റ്റ്</a><div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/19023225-3694372259159824239?l=nilavathekozhi.blogspot.com'/></div>വക്കാരിമഷ്‌ടാhttp://www.blogger.com/profile/18036988817546568969noreply@blogger.com40tag:blogger.com,1999:blog-19023225.post-22058652825167650162007-09-29T21:03:00.000+09:002007-10-02T05:27:31.729+09:00ഇരട്ടത്തൊപ്പികള്‍ക്രിക്കറ്റ് തരകന്‍ ശ്രീശാന്തിനെ മലയാളികള്‍ <a href="http://kiranthompil.blogspot.com/2007/09/blog-post_28.html">ചീത്ത വിളിക്കേണ്ടതിന്റെ </a>കാരണങ്ങള്‍ എത്രയാലോചിച്ചിട്ടും പിടികിട്ടുന്നില്ല.<br /><br />ശ്രീശാന്ത് മലയാളികളെ ചീത്ത വിളിച്ചിരുന്നോ?<br /><br />ഈ നാട്ടില്‍ ജനിച്ചുപോയതില്‍ ഞാന്‍ ലജ്ജിക്കുന്നു എന്നദ്ദേഹം വിലപിച്ചോ?<br /><br />മറുനാട്ടില്‍ വെച്ച് മലയാളിയെ കണ്ടാല്‍ കണ്ടപാതി കാണാത്ത പാതി നടന്നോ?<br /><br />ഇതൊന്നുമല്ലെങ്കില്‍ പിന്നെന്തായിരിക്കും കാരണം എന്ന് നാഴികയ്ക്ക് നാല്പത്തിമൂന്ന് വട്ടം ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. പിന്നെ നാല്പത്തിനാലാം വട്ടം ആലോചിച്ചപ്പോള്‍ പിടികിട്ടി:<br /><br />മലയാളികളായതാണ് കാരണം. നമ്മുടെ ആ ഫേമസ് ഇരട്ടത്തൊപ്പി.<br /><br />അതായത് ശ്രീശാന്ത് ഫേമസായി, ശ്രീശാന്ത് കാശുണ്ടാക്കി, ശ്രീശാന്തിന്റെ പടം പത്രത്തിലും റ്റി.വിയിലും; പോരാത്തതിന് മനോരമ ശ്രീശാന്തിനെ ആശംസിക്കാനും പറഞ്ഞിരിക്കുന്നു. ശ്രീശാന്തിന്റെ അമ്മ ശ്രീശാന്തിനെ പരസ്യമായി ഗോപുമോന്‍ എന്നൊക്കെ വിളിച്ചിരിക്കുന്നു. എന്റെ മകന്‍ മിടുക്കനാണ്‌ എന്നൊക്കെ പറഞ്ഞിരിക്കുന്നു. മലയാളിയുടെ കണ്ണിലെ കരടാകാന്‍ ഇതൊക്കെ ധാരാളം പോരേ?<br /><br />ശ്രീശാന്തിനെ ചീത്തവിളിക്കാനുള്ള ഒരു കാരണമായി ഒരണ്ണന്‍ പറഞ്ഞത് അദ്ദേഹം മാത്യു ഹെയ്‌ഡനോട് കളിക്കളത്തില്‍ അപമര്യാദയായി പെരുമാറിയെന്നതാണ്. അത് മനോരമയുടെ പേജ് വഴി ആ മാന്യദേഹം പറഞ്ഞത് എത്ര മര്യാദയോടെയാണെന്ന് നോക്കിക്കേ. അതാണ് നമ്മള്‍ മലയാളികള്‍. ഒരു പൊതുസ്ഥലത്ത് മാത്യു ഹെയ്‌ഡനെപ്പോലുള്ള ഒരു കളിക്കാരനോട് ശ്രീശാന്ത് എങ്ങിനെ പെരുമാറണമെന്ന് മനോരമ തന്ന ഒരു പൊതുസ്ഥലത്ത് നമ്മള്‍ നമ്മുടേതായ രീതിയില്‍ പെരുമാറിത്തന്നെ കാണിക്കും. പിന്നെ കണ്‍ഫ്യൂഷനില്ലല്ലോ.<br /><br />ശ്രീശാന്തിന്റെ വേറൊരു പ്രശ്‌നം ശ്രീശാന്തിന്റെ അമ്മ ശ്രീശാന്തിനെ ഗോപുമോന്‍, പൊന്നുമോന്‍ എന്നൊക്കെ പരസ്യമായി വിളിക്കുന്നു, ഓമനിക്കുന്നു എന്നതൊക്കെയാണ്. ഒരമ്മയും ഒരു മകനേയും അങ്ങിനെയൊന്നും വിളിച്ചുകൂടാ. ഇനി വിളിക്കണമെന്നുണ്ടെങ്കില്‍ ആരും കേള്‍ക്കാതെ വീടിന്റെ അകത്തിരുന്ന് പയ്യെ വിളിച്ചുകൊള്ളണം. സ്നേഹം, വാത്സല്യം മുതലായ വികാരങ്ങള്‍ ആരെങ്കിലും പരസ്യമായി പ്രകടിപ്പിച്ചാല്‍ അത് മലയാളീ കോഡ് ഓഫ് കണ്‍‌ഡക്ട് പ്രകാരം നമുക്ക് ഇറിട്ടേഷന്‍ ഉണ്ടാക്കുന്ന പ്രവര്‍ത്തിയാണെന്ന് ഇത്രനാളും കേരളത്തില്‍ ജീവിച്ച ശ്രീശാന്തിന്റെ അമ്മയ്ക്ക് അറിയില്ലേ? ഉദാഹരണത്തിന് ലാലേട്ടന്റെ അമ്മ ലാലേട്ടനാണ് ഏറ്റവും മികച്ച നടന്‍, അവനെ കഴിഞ്ഞേ ഉള്ളൂ ബാക്കിയെല്ലാവരും എന്നൊന്നും പരസ്യമായി പറയുന്നില്ലല്ലോ. അതാണ് വേണ്ടത്. അതു തന്നെയാണ് വേണ്ടത്. കാക്കയ്ക്കും തന്‍കുഞ്ഞ്‌ കാക്കക്കുഞ്ഞൊക്കെ തന്നെ. പക്ഷേ എത്രനേരമെന്ന് വെച്ചുകൊണ്ടാണ്‌ ഇതൊക്കെ കണ്ടുകൊണ്ടിരിക്കുന്നത്‌. കുറച്ച്‌ കഴിയുമ്പോള്‍ പിന്നെ ഒരു...ഒരു... ഇതൊക്കെ ആര്‍ക്കും വരും. നമ്മള്‍ മലയാളികള്‍ ശുദ്ധന്മാരായതുകാരണം ഉടന്‍ തന്നെ മനോരമയുടെ പേജില്‍ പോയി ചീത്ത പറയും. അത്രയേ ഉള്ളൂ. അല്ലാതെ പിന്നെ ഇതൊക്കെ മനസ്സില്‍ വെച്ചുകൊണ്ടിരിക്കണമെന്നാണോ? അത്‌ കാപട്യമല്ലേ. <br /><br />ശ്രീശാന്തിന്റെ അമ്മ ശ്രീശാന്തിനെ ഗോപുമോന്‍, പൊന്നുമോന്‍, പുന്നാരമോന്‍ എന്നൊക്കെ പരസ്യമായി നാട്ടുകാര്‍ എല്ലാവരും കാണ്‍‌കെ റ്റി.വി ക്യാമറയുടെ മുന്നില്‍ നിന്നുകൊണ്ട് വിളിച്ചപ്പോള്‍ നമ്മള്‍ മനോരമ തന്ന പേജിന്റെ സൌകര്യം പരമാവധി മുതലെടുത്ത്‍ ഒളിഞ്ഞിരുന്ന് ആരും അറിയാതെ ഡാ‍ഷ് മോന്‍, പരഡാഷ് മോന്‍, ആ ഡാഷ് മോന്‍ എന്നൊക്കെ ശ്രീശാന്തിനെ വിളിച്ച് പ്രതിഷേധം അറിയിച്ചു. അതാണ് നമ്മള്‍. അത് തന്നെയാണ് നമ്മള്‍. നമ്മള്‍ മലയാളികളുടെ ഇരട്ടത്തൊപ്പിയിലെ പൊന്‍‌തൂവല്‍.<br /><br />കളിസ്ഥലത്ത്‌ ഒരുമാതിരിയൊക്കെ പെരുമാറി ശ്രീശാന്ത്‌ മലയാളികളുടെ മാനം കെടുത്തി. ഇനി എന്തായിരിക്കും മലയാളികളെപ്പറ്റി മറ്റുനാട്ടുകാര്‍ക്കുള്ള ഇമേജ്‌? ഇമേജ്‌ കോണ്‍ഷ്യസ്സായ നമ്മള്‍ മലയാളികള്‍ക്കെല്ലാം ടെന്‍ഷനായി. അത്‌ ശരിയാണ്‌. തമിഴ്‌നാട്ടുകാരനെ പാണ്ടി എന്നല്ലാതെ നമ്മള്‍ വിളിക്കില്ല. അതും നല്ല ബഹുമാനത്തോടെ തന്ന. വേറേ നാട്ടുകാരെപ്പറ്റിയെല്ലാം നമുക്ക്‌ നല്ല അഭിപ്രായമാണു താനും. കൊച്ചി സര്‍വ്വകലാശാല ഐ.ഐ.ടി. പോലൊന്നും ആക്കരുതെന്ന് പറയാനുള്ള ഒരു കാരണവും മറ്റു നാട്ടുകാരോടുള്ള നമ്മുടെ ഈ സ്നേഹമാണല്ലോ. അങ്ങിനെ നമ്മള്‍ ഉണ്ടാക്കിവെച്ചിരിക്കുന്ന ഈ ഇമേജ്‌ മുഴുവനുമല്ലേ ശ്രീശാന്ത്‌ കൊണ്ടുപോയി കളഞ്ഞത്‌? ഇനി അത്‌ നമ്മള്‍ പ്രകടിപ്പിച്ചതോ- യുണീക്കോഡ് മലയാളത്തില്‍ പോലുമല്ല, നല്ല മംഗ്ലീഷിലും ഇംഗ്ലീഷിലും തന്നെ. ഏതെങ്കിലും സായിപ്പ്‌ അതൊക്കെ വായിച്ചിട്ട്‌ അടുത്തിരിക്കുന്ന മലയാളിയോട്‌ "അണ്ണേ ഇതെന്താണ്‌ ഈ എഴുതിവെച്ചിരിക്കുന്നത്‌" എന്ന് ചോദിക്കുമ്പോള്‍ മലയാളി അത്‌ അതേ പടി പറഞ്ഞാലും കുഴപ്പമില്ലായിരുന്നു, സായിപ്പ്‌ അതിന്റെ അര്‍ത്ഥം കൂടി ചോദിക്കുമ്പോള്‍ മലയാളികളെപ്പറ്റി നല്ലൊരു ഇമേജ്‌ തന്നെ കിട്ടും. ഓ, ഇതൊക്കെ സായിപ്പ്‌ എങ്ങിനെ അറിയാനാണല്ലേ. അത്‌ തന്നെ. ആരും അറിയാതിരുന്നാല്‍ മതി, പിന്നെ എന്തും ചെയ്യാം. മലയാളി ധാര്‍മ്മികത.<br /><br />ശ്രീശാന്ത് കൂടിവന്നാല്‍ കേരളാ ടീമിനു വേണ്ടി രഞ്ജി കളിക്കുക. നമ്മള്‍ മലയാളികള്‍ സമ്മതിക്കും. അതില്‍ കൂടുതല്‍ ഇന്ത്യന്‍ ടീമിനു വേണ്ടി കളിക്കുക, നാലുപേരറിയുക എന്നൊക്കെ പറഞ്ഞാല്‍ നമ്മള്‍ വിടുമോ? ഏത് കോണ്ട്രാക്ടും പൊട്ടിച്ച് കൂടുതല്‍ ശമ്പളം കിട്ടുന്ന കമ്പനിയില്‍ കൂടുതല്‍ ശമ്പളത്തിനായി പണിയൊക്കെയെടുക്കാന്‍ വലിയ മടിയൊന്നുമില്ലെങ്കിലും കാശുള്ളവരോട് നമുക്ക് എന്നും ഒരുതരം ആരാധന കലര്‍ന്ന മനോഭാവം തന്നെയാണ്. ഒരാള്‍ കാശുകാരനായാല്‍ നമ്മള്‍ ആദ്യം ഒരു തൊപ്പിയെടുത്ത് തലയില്‍ വെച്ചിട്ട് അയാളെ നോക്കിയിരിക്കും. അയാള്‍ സ്വന്തം ഇഷ്ടപ്രകാരം ഒരു സമൂഹവിവാഹമോ ഭവനരഹിതര്‍ക്ക് വീടുവെച്ചുകൊടുക്കുകയോ ഒക്കെ ചെയ്ത് അയാളെ നാലുപേരറിയാന്‍ തുടങ്ങിയാല്‍ നമ്മള്‍ അയാളെ മൊത്തം താത്വികമായി അവലോകനം ചെയ്യും. “അല്ലെങ്കിലും അയാള്‍ ഇങ്ങിനെയൊക്കെ ചെയ്യണമെങ്കില്‍ എന്തെങ്കിലും കാരണം കാണണമല്ലോ. ചുമ്മാ ആരെങ്കിലും ഇങ്ങിനെയൊക്കെ ചെയ്യുമോ? അതിനു കാരണം ഇത് തന്നെയായിരിക്കും...” എന്നൊക്കെയുള്ള മട്ടില്‍. ഇതെല്ലാം കേട്ട് “എന്നാല്‍ പോട്ടെ കുന്തം, ഞാനുണ്ടാക്കിയ കാശ്, ഞാന്‍ തന്നെ അനുഭവിക്കും” എന്ന് വിചാരിച്ച് അയാള്‍ ലാവിഷായങ്ങ് ജീവിക്കാന്‍ തുടങ്ങിയലോ... നമ്മള്‍ അടുത്ത തൊപ്പിയെടുത്ത് ആദ്യത്തേതിന്റെ മുകളില്‍ വെച്ച് ഇരട്ടത്തൊപ്പിയുമായി അയാളെ ചീത്ത പറയും “ഹും... അയാള്‍ ഇത്രയും മിടുക്കനായതെങ്ങിനെ? മറ്റുള്ളവര്‍ക്ക് അയാളുടെയത്രയും മിടുക്കില്ലാത്തതുകൊണ്ട്. മറ്റുള്ളവര്‍ക്ക് അയാളുടെയത്രയും മിടുക്കില്ല എന്ന അവസ്ഥ ചൂഷണം ചെയ്തല്ലേ പുള്ളി ഇങ്ങിനെ കാശുകാരനായത്? അതല്ലല്ലോ സോഷ്യലിസം. അവിടെ ഒന്നുകില്‍ എല്ലാവരും മിടുക്കന്മാരാവുക. അല്ലെങ്കില്‍ ഒരുത്തനുമാവേണ്ട. അപ്പോള്‍ മറ്റുള്ളവരുടെ മിടുക്കില്ലായ്മ എന്ന ഔദാര്യം കൊണ്ട് കാശുകാരനായ അയാള്‍ ആ മറ്റുള്ളവരെയും ഓര്‍ക്കേണ്ടതല്ലേ. അവര്‍ക്ക് ഒരു സമൂഹവിവാഹം നടത്തിക്കൊടുക്കുക, വീട് വെച്ചുകൊടുക്കുക ഇതൊന്നും ചെയ്യാതെ സ്വന്തമായുണ്ടാക്കിയ കാശുകൊണ്ട് സ്വന്തമായി സുഖിക്കുന്നു. ദുഷ്ടന്‍. അയാള്‍ ആ ഇമ്പാലാ കാറില്‍ എന്നും നമ്മുടെ മുന്‍‌പില്‍ കൂടി പോകുമ്പോള്‍ കാശില്ലാത്ത നമ്മളെയൊക്കെ യഥാര്‍ത്ഥത്തില്‍ അപമാനിക്കുകയല്ലേ ചെയ്യുന്നത്? പിന്നെയും ദുഷ്ടന്‍”<br /><br />ഇതാണ് നമ്മള്‍. ഇത് തന്നെയാണ് നമ്മള്‍. ഒരുത്തനെയും അത്രപെട്ടെന്നൊന്നും അംഗീകരിച്ച ചരിത്രം മലയാളികള്‍ക്കില്ല. പിന്നല്ലേ ശ്രീശാന്ത്‌. കളിച്ചോ, പക്ഷേ മര്യാദയ്ക്ക്‌ നമ്മള്‍ വിചാരിക്കുന്നതുപോലെയൊക്കെ നടന്നുകൊള്ളണം. നമ്മള്‍ ഹായ്‌ എന്ന് പറഞ്ഞാല്‍ ഹലോ എന്ന് പറഞ്ഞുകൊള്ളണം. അല്ലെങ്കിലത്‌ തലക്കനമാവും. നമ്മള്‍ മൈന്‍ഡ്‌ ചെയ്യുകയുമൊന്നുമില്ല. ഇവനെയൊക്കെ മൈന്‍ഡ്‌ ചെയ്യുക എന്നൊക്കെ പറഞ്ഞാല്‍... മോശമല്ലേ. പക്ഷേ നമ്മള്‍ ഒളികണ്ണിട്ട്‌ നോക്കും, നമ്മളെ മൈന്‍ഡ്‌ ചെയ്യുന്നുണ്ടോ എന്ന്. ഉണ്ടെങ്കില്‍ ഓക്കെ. അല്ലെങ്കിലോ, വിവരമറിയും. ഒരച്ചിയോടും നമുക്ക്‌ അത്ര പെട്ടെന്നൊന്നും ഇഷ്ടം വരില്ല. അപ്പോള്‍ ഒരു പുത്തനച്ചി വളരെ കഷ്ടപ്പെട്ട്‌ ചൂലും കൊണ്ട് പുരപ്പുറത്ത്‌ കയറി അവിടം തൂക്കാന്‍ തുടങ്ങിയാലോ? നമ്മള്‍ പറയും "...ഉം...ഉം... പുത്തനച്ചിയല്ലേ പുരപ്പുറവും തൂക്കും... കുറച്ച്‌ കഴിഞ്ഞാല്‍ കാണാം..."<br /><br />പാവം അച്ചി. <br /><br />തലയില്‍ തൊപ്പി രണ്ടേ വെക്കാവൂ എന്നൊന്നുമില്ലല്ലോ. വേണമെങ്കില്‍ മൂന്നും നാലും നമ്മള്‍ വെക്കും. അതാണ്‌ നമ്മള്‍. നമ്മള്‍ മലയാളികള്‍.<br /><br />ഇനി കൈമള്‍-വെറും കൈമള്‍: ഞാന്‍ ശ്രീശാന്തിനെ അറിയുകയില്ല എന്നത്‌ പോകട്ടെ, അദ്ദേഹത്തിന്റെ ക്രിക്കറ്റ്‌ കളി ലൈവായി റ്റി.വിയില്‍ കണ്ടിട്ടും കൂടിയില്ല. എനിക്ക്‌ അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെപ്പറ്റിയോ സ്വഭാവത്തെപ്പറ്റിയോ ഒന്നും അറിയുകയുമില്ല (അദ്ദേഹത്തെ ചീത്ത വിളിച്ചവര്‍ക്കൊക്കെ അദ്ദേഹത്തെ വ്യക്തിപരമായി അറിയാമായിരിക്കുമോ എന്നും അറിയില്ല). ആര്‍ക്കെങ്കിലും അദേഹത്തെ ചീത്ത പറയണമെന്നുണ്ടെങ്കില്‍ അത്‌ അവരുടെ വ്യക്തിപരമായ കാര്യം. പക്ഷേ ശ്രീശാന്തിന്‌ ആശംസയര്‍പ്പിക്കാന്‍ മനോരമ ഒരുക്കിത്തന്ന ഒരു പേജിനെ മലയാളികള്‍ അലങ്കരിച്ചത്‌ കണ്ടപ്പോളുണ്ടായൊരിണ്ടല്‍ മിണ്ടാനേ പറ്റുന്നില്ല. അതുകൊണ്ട്‌ എഴുതി, അത്രമാത്രം. ഞാനും ഒരു ടിപ്പിക്കല്‍ മലയാളി.<div class="blogger-post-footer"><img width='1' height='1' src='https://blogger.googleusercontent.com/tracker/19023225-2205865282516765016?l=nilavathekozhi.blogspot.com'/></div>വക്കാരിമഷ്‌ടാhttp://www.blogger.com/profile/18036988817546568969noreply@blogger.com23tag:blogger.com,1999:blog-19023225.post-81362781725863365442007-09-20T05:27:00.001+09:002007-09-20T07:48:23.364+09:00അമേരിക്കന്‍ വിശേഷങ്ങള്‍...സ്വല്പം യൂറോപ്പുംThe land of freedom എന്നാണ് അമേരിക്കയെ ചിലരൊക്കെ വിശേഷിപ്പിക്കുന്നത് (അമേരിക്കന്‍ വിരുദ്ധതയും നേതാവിനോടുള്ള ആരാധനയും മൂത്ത് ചിലരൊക്കെ The land of freedumb എന്നും വിളിക്കുന്നുണ്ടെങ്കിലും). പക്ഷേ ഇന്നലത്തെ ജോണ്‍ കെറിയുടെ പ്രസംഗത്തിനിടെ ആന്‍ഡ്രൂ മെയെര്‍ എന്ന വിദ്യാര്‍ത്ഥിയുടെ പ്രകടനവും പോലീസിന്റെ പ്രകടനവും കണ്ടാല്‍ പതിവുപോലെ കണ്‍ഫ്യൂഷനായി. ഒരേ സംഭവം വീഡിയോയില്‍ നേരിട്ട് കണ്ടാല്‍ തന്നെ, ചിത്രീകരിക്കുന്ന രീതി വെച്ചും എഡിറ്റിംഗ് മൂലവും നമ്മുടെ അഭിപ്രായങ്ങള്‍ എങ്ങിനെ മാറിവരാം എന്നും ആ സംഭവത്തോടനുബന്ധിച്ചുള്ള വീഡിയോകള്‍ കാണിക്കുന്നു.<br /><br />ഈ വീഡിയോ കാണുക:<br /><br /><embed src="http://www.youtube.com/v/giZspLXXBPs" width="425" height="350" type="application/x-shockwave-flash" wmode="transparent"></embed><br /><em><span style="font-size:85%;">കടപ്പാട്: http://www.youtube.com/watch?v=giZspLXXBPs</span><br /></em><br /><br />ഇത് കണ്ടാല്‍ ആന്‍ഡ്രൂ മെയെര്‍ അങ്ങിനെയൊരു സ്ഥിതിവിശേഷം നേരിടേണ്ട ആളാണ് എന്നൊരു അഭിപ്രായം ഉണ്ടാവാന്‍ വഴിയില്ല. സ്ഥിതിവിശേഷം എന്താണെന്നാല്‍ സെനറ്റര്‍ കെറിയുടെ പ്രസംഗത്തിനോടനുബന്ധിച്ചുള്ള ചോദ്യോത്തരവേളയില്‍ മെയെര്‍ കുറച്ച് ചോദ്യങ്ങള്‍ ചോദിക്കുന്നു, വികാ‍രഭരിതനായി. ചോദ്യത്തിനിടയ്ക്ക് പുള്ളി ഇങ്ങിനെയും ഡയലോഗടിച്ചു:<br /><br />“You will take my question because I have been listening to your crap for two hours," (അമേരിക്കന്‍ രീതിയാവാം. അസ്വഭാവികത തോന്നേണ്ട കാര്യമില്ല. പക്ഷേ നാട്ടില്‍ പിണറായി വിജയന്റെ പ്രസംഗത്തിന്റെ സമയത്ത് ആരെങ്കിലും ഇതുപോലെ ചോദ്യം ചോദിക്കാന്‍ തുടങ്ങിയാലറിയാം ഇന്ത്യന്‍ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ രീതികള്‍).<br /><br />എന്തായാലും അനുവദിക്കപ്പെട്ട സമയത്തിനു ശേഷവും മെയെര്‍ ചോദ്യങ്ങള്‍ തുടര്‍ന്നപ്പോള്‍ പോലീസ് മൈക്ക് ഓഫാക്കി, പിന്നെയും പുള്ളി പ്രസംഗം തുടര്‍ന്നപ്പോള്‍ പോ‍ലീസ് പൊക്കി-ലിറ്ററലി (വീഡിയോയില്‍ കാണാം). പിന്നെ അവിടുത്തെ പോലീസിന്റെ ആയുധമായ <a href="http://en.wikipedia.org/wiki/Electroshock_gun">ടേയ്‌സറും</a> പ്രയോഗിച്ചു (സാധാരണ ഭയങ്കര വയലന്റാവുന്നവരെ നിലയ്ക്ക് നിര്‍ത്താനാണ് ടേയ്‌സര്‍ ഉപയോഗിക്കുന്നതെങ്കിലും അമേരിക്കയില്‍ അത്ര വയലന്റല്ലാത്തവരുടെയടുത്തും ഇത് പ്രയോഗിക്കുന്നുണ്ട് എന്നൊരാരോപണമുണ്ട്. ഒരു ഉദാഹരണം <a href="http://en.wikipedia.org/wiki/UCLA_Taser_incident">ഇവിടെ</a>. അത്രയ്ക്ക് വലിയ പ്രശ്‌നമാണോ മെയെര്‍ ഉണ്ടാക്കിയതെന്ന് മുകളിലത്തെ വീഡിയോ കണ്ടാല്‍ തോന്നില്ല. തികച്ചും ഒരു അഭിപ്രായസ്വാതന്ത്ര്യപ്രശ്‌നം. നമ്മുടെ സഹതാപം മെയെറിന്. <br /><br />പക്ഷേ ഈ വീഡിയോ കണ്ടാലോ...<br /><br /><embed src="http://www.youtube.com/v/6bVa6jn4rpE" width="425" height="350" type="application/x-shockwave-flash" wmode="transparent"></embed><br /><em><span style="font-size:85%;">കടപ്പാട്: http://www.youtube.com/watch?v=6bVa6jn4rpE</span></em><br /><br />പൊക്കപ്പെട്ട മെയെര്‍ കുതറിയോടി. പിന്നെയും കുതറി. പിന്നെയുമോടി. അപ്പോള്‍ പിന്നെ പോലീസ് എന്ത് ചെയ്യും? വീഡിയോയില്‍ കണ്ടതുപോലൊക്കെ ചെയ്യും. പോലീസ് നില്‍ക്കാന്‍ പറഞ്ഞാല്‍ നിന്നില്ലെങ്കില്‍ പിന്നെ നിക്കാന്‍ പറഞ്ഞ കാരണം എന്തുതന്നെയാണെങ്കിലും -ന്യായമാണെങ്കിലും അന്യായമാണെങ്കിലും- നിന്നേ പറ്റൂ. അല്ലെങ്കില്‍ ഇതുപോലൊക്കെ സംഭവിച്ചേക്കാം. അപ്പോള്‍ പിന്നെയും സംഗതി ന്യൂട്രലായി കണ്‍ഫ്യൂഷനായി. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറഞ്ഞാല്‍ എന്താണ്? മെയെര്‍ ചോദ്യങ്ങള്‍ ചോദിക്കുക മാത്രമാണ് ചെയ്തത്- അത് പ്രൊവൊക്കേറ്റീവാണെങ്കിലും അല്ലെങ്കിലും. ഏതെങ്കിലും രീതിയില്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന ചോദ്യങ്ങളൊന്നുമല്ല പുള്ളി ചോദിച്ചതും (കെറിക്കും ബുഷിനും ഏതോ ഒരു സീക്രട്ട് യൂണിയനില്‍ പണ്ട് പഠിക്കുന്ന കാലത്ത് അംഗത്വമുണ്ടായിരുന്നോ എന്നും പുള്ളി ചോദിച്ചിരുന്നു). എന്നിട്ടും പുള്ളിക്കീഗതി വന്നു. പക്ഷേ പോലീസ് പറയുന്നതുപോലെ ചെയ്തില്ലെങ്കിലോ? പോലീസ് പിന്നെന്ത് ചെയ്യും? നാട്ടിലായിരുന്നെങ്കില്‍ ഏതെങ്കിലും നേതാവിനോട് കണ്‍‌സള്‍ട്ട് ചെയ്യാമായിരുന്നു പോലീസിന്. അമേരിക്കന്‍ പോലീസിനൊക്കെ അന്നേരത്തെ സാഹചര്യമനുസരിച്ച് ചെയ്യുകയേ നിവൃത്തിയുള്ളൂ എന്ന് തോന്നുന്നു. കണ്‍ഫ്യൂഷന്‍ എനിക്ക് മാത്രമല്ല; വാര്‍ത്ത മൊത്തത്തില്‍ അവലോകനം ചെയ്താല്‍ ആള്‍ക്കാരുടെ അഭിപ്രായം evenly divided ആണെന്നാണ് <a href="http://www.cnn.com/2007/US/09/19/cnnu.tase/index.html">ഇവിടെ</a> പറയുന്നത്.<br /><br />എന്നാലും ആ മെലിഞ്ഞ മെയെറിനെ ഒതുക്കാന്‍ തടിമാടന്മാരായ അഞ്ചോ ആറോ പോലീസ് വേണ്ടിവന്നുവെന്നതാണ് ഇതിലെ അത്ഭുതപ്പോയിന്റ്.<br /><br />എന്തായാലും സംഗതി ഇന്റര്‍നെറ്റില്‍ തകര്‍ത്തോടുന്നുണ്ട്. ഇതിനിടയ്‌ക്ക് മെയെര്‍ ഇതെല്ലാം പ്രതീക്ഷിച്ചുകൊണ്ട് തന്നെയായിരുന്നു പരിപാടികള്‍ ആസൂത്രണം ചെയ്തത് എന്നും കേള്‍ക്കുന്നുണ്ട്. വീഡിയോ ഓണല്ലേ എന്നുറപ്പ് വരുത്തിയിട്ടാണ് പുള്ളി പ്രസംഗം ആരംഭിച്ചത് തന്നെ. പ്രകടനങ്ങളെല്ലാം കഴിഞ്ഞപ്പോള്‍ പുള്ളി പോലീസിനോട് പറഞ്ഞത്രേ, “എനിക്ക് നിങ്ങളോട് യാതൊരു പ്രശ്‌നവുമില്ല, നിങ്ങള്‍ നിങ്ങളുടെ ഡ്യൂട്ടി ചെയ്തു” എന്ന്. അതുപോലെ പോലീസ് സ്റ്റേഷനിലും വീഡിയോ കാണുമോ എന്നും പുള്ളി ചോദിച്ചെന്ന്! ആദ്യത്തെ വീഡിയോയില്‍ കക്ഷിയുടെ പ്രകടനം കണ്ടാല്‍ കെറിയുടെ ഉത്തരം കേള്‍ക്കുന്നതിനെക്കാള്‍ തനിക്ക് ചോദിക്കാനുള്ളതൊക്കെ ചോദിച്ചുകൊണ്ടേയിരിക്കുക എന്നതായിരുന്നു കക്ഷിയുടെ ഉദ്ദേശമെന്നും തോന്നും. <br /><br />ഇതിനു മുന്‍പ് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ രാത്രി ഐഡി ചെക്കിനു വന്ന സെക്യൂരിറ്റിയെ ഐഡി കാര്‍ഡ് കാണിക്കാത്തപ്പോള്‍ പുറത്ത് പോകാന്‍ പറഞ്ഞത് കൂട്ടാക്കാത്ത ഒരു വിദ്യാര്‍ത്ഥിയെയും ഇതുപോലെ <a href="http://en.wikipedia.org/wiki/UCLA_Taser_incident">ടേയ്‌സര്‍ ഉപയോഗിച്ചത് </a>അമേരിക്കയില്‍ വിവാദമായിരുന്നു. മെയെര്‍ സംഭവം ഒരു പുതിയ അമേരിക്കന്‍ സ്ലോഗനുമുണ്ടാക്കി - “<a href="http://www.cnn.com/video/#/video/offbeat/2007/09/18/moos.taser.tale.cnn?iref=videosearch">Don't Tase Me Bro</a>"<br /><br /><em><strong>ഗുണപാഠം - സംഗതിയൊക്കെ ശരി, പക്ഷേ മര്യാദയ്ക്ക് നടന്നുകൊള്ളണം.</strong></em><br /><br /><em>(ഒരേ സംഭവം എങ്ങിനെ പല രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യാമെന്ന് മലയാളം ബ്ലോഗില്‍ തന്നെ <a href="http://kiranthompil.blogspot.com/2007/02/blog-post.html">കിരണും</a> <a href="http://media-sin-indicate.blogspot.com/2007/04/blog-post_09.html">നകുലനുമൊക്കെ</a> കാണിച്ച് തന്നിട്ടുണ്ട്. ഒരു ചെറിയ ഉദാഹരണം <a href="http://nilavathekozhi.blogspot.com/2007/08/blog-post_31.html">എന്റെ വകയും</a>).</em><br /><br />തീര്‍ന്നില്ല. വേറൊരു വാര്‍ത്ത <a href="http://www.cnn.com/2007/US/09/19/lawn.dispute.ap/index.html">ഇവിടെ</a>. സ്വന്തം വീടിനു മുന്നിലെ ലോണ്‍ നേരാംവണ്ണം നോക്കാത്തതിന് എഴുപത് വയസ്സായ ഒരമ്മൂമ്മയെ പോലീസ് അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ടു എന്ന് ഒറ്റനോട്ടത്തില്‍ തോന്നുമെങ്കിലും അറസ്റ്റ് ചെയ്തത് അമ്മൂമ്മയോട് പേരുവിവരങ്ങള്‍ ചോദിക്കാന്‍ ഒരു പോലീസ് ചെന്നപ്പോള്‍ പുള്ളിക്കാരി ഒന്നും പറയാത്തതുകൊണ്ടാണ്. അതിന്റെ പേരില്‍ ചില്ലറ പിടിവലിയൊക്കെ നടന്ന് അമ്മൂമ്മ വീണ് മൂക്കുപൊട്ടി. പക്ഷേ പോലീസ് എന്നാലും പിടിവിട്ടില്ല. അമ്മൂമ്മയെ കൊണ്ടുപോയി സ്റ്റേഷനിലേക്ക്. കേസ് ഇപ്പോഴും നടക്കുന്നു.<br /><br /><strong><em>ഗുണപാഠം - സംഗതിയൊക്കെ കൊള്ളാം, പക്ഷേ അമ്മൂമ്മയാണെങ്കിലും പോലീസിനോട് വേണ്ട കളി.</em></strong><br /><br />കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് അകലെ യൂറോപ്പില്‍ നടന്നത് ബഹുരസം. ഒരു പുള്ളിക്കാരന്‍ ഒരു കടയുടെ മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്തു. പാര്‍ക്കിംഗ് അനുവദിച്ചിട്ടുള്ള സ്ഥലം തന്നെ. വേറെ വണ്ടിയൊന്നുമില്ല. പ്രശ്‌നമൊന്നുമില്ല. പക്ഷേ സാധനം വാങ്ങിച്ച് തിരിച്ച് വന്നപ്പോള്‍ ദോ പാര്‍ക്കിംഗ് ഫൈന്‍. പുള്ളി വണ്ടറടിച്ചു. നോക്കിയപ്പോഴല്ലേ, അവിടെ “ഡിസേബിള്‍ഡ് പാര്‍ക്കിംഗ്” എന്ന് മാര്‍ക്ക് ചെയ്തിരിക്കുന്നു. പുള്ളിക്ക് മൊത്തം കണ്‍ഫ്യൂഷനായി. അപ്പോഴാണ് അപ്പുറത്തെ കടക്കാരന്‍ വിവരം പറയുന്നത്. പുള്ളി വണ്ടി പാര്‍ക്ക് ചെയ്തപ്പോള്‍ അത് നോര്‍മല്‍ പാര്‍ക്കിംഗ് ഏരിയായായിരുന്നു. അണ്ണന്‍ കടയ്ക്കകത്ത് കയറിയ സമയത്ത് പാര്‍ക്കിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഓര്‍ഡര്‍ പ്രകാരം ആള്‍ക്കാര്‍ വന്ന് അത് ഡിസേബിള്‍ഡ് പാര്‍ക്കിംഗ് ഏരിയായാക്കി മാര്‍ക്ക് ചെയ്തു. മാത്രമോ, അവര്‍ മാര്‍ക്കിംഗ് കഴിഞ്ഞ് പോയ പുറകെ ട്രാഫിക് വാര്‍ഡനണ്ണന്‍ വന്ന് ഡിസേബിള്‍ഡ് പാര്‍ക്കിംഗില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഏബിള്‍ വണ്ടി കണ്ട് ഫൈനുമിട്ടു. എല്ലാം പെട്ടെന്നായിരുന്നു.<br /><br />ഇതല്ലേ വെള്ളരിക്കാപ്പട്ടണം.<br /><br /><em><span style="font-size:85%;">(അമേരിക്കന്‍ വാര്‍ത്തകള്‍ക്ക് കടപ്പാട് സി.എന്‍.എന്‍; യൂറോപ്പ് വാര്‍ത്തയ്ക്ക് കടപ്പാട് ബി.ബി.സി)</span></em><br /><br /><em><strong>