tag:blogger.com,1999:blog-13036396314502712032008-07-24T01:00:09.386+04:00സിമിയുടെ ബ്ലോഗ്സിമിhttp://www.blogger.com/profile/11292298558747687520noreply@blogger.comBlogger90125tag:blogger.com,1999:blog-1303639631450271203.post-36235779354762587332008-07-23T15:07:00.001+04:002008-07-23T15:16:40.131+04:00ഇന്തോ-യു.എസ്. ആണവ കരാര്‍: ഒരു തിരിഞ്ഞുനോട്ടം<a href="http://ramanstrategicanalysis.blogspot.com/2008/07/indo-us-nuclear-deal-in-perspective.html">ബി. രാമന്‍ എഴുതിയ ലേഖനത്തിന്റെ വിവര്‍ത്തനം</a><br /><br />1. മുന്‍പ് അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന റൊണാള്‍ഡ് റീഗനെ ഒരു മോശം നയതന്ത്രജ്ഞന്‍, എന്നാല്‍ നല്ല സംവാദകന്‍ എന്ന് വിശേഷിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ സംവാദന കഴിവുകള്‍ ഒരു മോശം നയത്തിനെ നല്ലതെന്നു ചിത്രീകരിക്കാനും നയപരമായ പരാജയത്തിനെ വിജയം എന്നു വരുത്തിത്തീര്‍ക്കാനും മാത്രം ശക്തമായിരുന്നു. റീഗനും അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളും ചില അലിഖിത നിയമങ്ങള്‍ പാലിച്ചിരുന്നു: തെരുവിലെ സാധാരണ മനുഷ്യനു പോലും മനസിലാവുന്ന വിധത്തിലുള്ള ലളിതമായ ഭാഷ ഉപയോഗിക്കുക; കട്ടികൂടിയ വാക്കുകളും പ്രസംഗങ്ങളും ഉപേക്ഷിക്കുക; നിങ്ങളുടെ ദേശീയ വിമര്‍ശകരെ രാക്ഷസീകരിക്കാതിരിക്കുക; ജനങ്ങളുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന ലളിതമായ പ്രയോഗങ്ങള്‍ ഉപയോഗിക്കുക. തന്നോട് ഇടപഴകുന്ന തദ്ദേശീയ നേതാക്കള്‍ ഒരു മീറ്റിങ്ങിനു ശേഷം താനാണ് റെയ്ഗന്റെ ഏറ്റവും അടുത്ത വിശ്വസ്ഥന്‍ എന്നു തോന്നി തിരിച്ചു പോവുന്ന വിധത്തില്‍ അവരെ വിശ്വസിപ്പിക്കുവാനുള്ള കഴിവ് റീഗന് ഉണ്ടായിരുന്നു.<br /><br />2. നമ്മുടെ പ്രധാനമന്ത്രി ഡോ. മന്മോഹന്‍ സിങ്ങ് റീഗന്റെ വിപരീതമാണെന്നു പറയാം --- ഒരു നല്ല നയ രൂപകന്‍, എന്നാല്‍ മോശം സംവാദകന്‍. കഴിഞ്ഞ മൂന്നുവര്‍ഷക്കാലം കൊണ്ട് ഇന്തോ-യു.എസ്. ന്യൂക്ലിയര്‍ കരാറിന്റെവിമര്‍ശകരെ നിരായുധരാക്കുന്നതിനു പകരം അവരുടെ എണ്ണം കൂട്ടാനുതകുന്ന അത്ര മോശമാണ് മന്മോഹന്‍ സിങ്ങിന്റെയും അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളുടെയും സംവാദന കഴിവുകള്‍. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനു മുന്‍പ് ഭരണപരമായ കര്‍ത്തവ്യങ്ങള്‍ അനുഷ്ടിച്ചിരുന്ന കാലം മുതല്‍ക്കുള്ള, രഹസ്യാത്മാവായിരിക്കാനുള്ള മന്മോഹന്‍ സിങ്ങിന്റെ ചായ്‌വ് -- അദ്ദേഹത്തിന്റെ വിമര്‍ശകര്‍ക്ക് മന്മോഹന്‍ സിങ്ങ് വളരെ കൌശലക്കാരന്‍ ആണെന്നു തോന്നിക്കുന്നു, എന്നാല്‍ അദ്ദേഹം അങ്ങനെയൊട്ടല്ലതാനും. മന്മോഹന്‍ സിങ്ങിന്റെ ഏറ്റവും വിശ്വസ്തനായ മന:സാക്ഷിസൂക്ഷിപ്പുകാരന്‍ എന്നു ചൂണ്ടിക്കാണിക്കാന്‍ ദില്ലിയില്‍ ഇന്ന് ഒരാളെങ്കിലും ഉണ്ടോ? ഇല്ല. ആളുകളോട് കുമ്പസാരിക്കുക, അവരെ രസിപ്പിക്കുക, അവരെ സന്തോഷിപ്പിക്കുക, അവരോട് രഹസ്യങ്ങള്‍ പങ്കുവെയ്ച്ച് അവരുടെ ഈഗോയെ തലോടുക, ഇതൊന്നും മന്മോഹന്‍ സിങ്ങിന് സ്വതസിദ്ധമായി കഴിയുന്ന കാര്യങ്ങളല്ല.<br /><br />3. ജോര്‍ജ്ജ് ബുഷ് നവംബര്‍ 2004-ല്‍ അമേരിക്കന്‍ പ്രസിഡന്റ് ആവുന്നതിനു ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് മന്മോഹന്‍ സിങ്ങ് പ്രധാനമന്ത്രി ആവുന്നത്. അമേരിക്കന്‍ പ്രസിഡന്റിന്റെ ആദ്യത്തെ നാലുവര്‍ഷത്തെ ഭരണകാലത്തെ പ്രവര്‍ത്തികള്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടാനുള്ള അവരുടെ ആകാംഷയാല്‍ സ്വാധീനിക്കപ്പെട്ടതാവാറുണ്ട്. അവര്‍ ഒരുപാട് ഭരണ ക്രിയാത്മകതകളില്‍ നിന്നും മാറിനില്‍ക്കുന്നു. നയ രൂപീകരണത്തിലെ ക്രിയാത്മകതകള്‍ സാധാരണയായി വരുന്നത് അവരുടെ രണ്ടാമത്തെ ഭരണകാലത്താണ് - ഇക്കാലത്ത് വീണ്ടും തിരഞ്ഞെടുക്കപ്പെടാനുള്ള ആകാംഷ അവരുടെ നയ രൂപീകരണത്തെ സ്വാധീനിക്കുന്നില്ല.<br /><br />4. ബുഷിന്റെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. 2005-2008-ഇലെ ബുഷ് 2001-2004-ലെ ബുഷില്‍ നിന്നും വ്യത്യസ്ഥനാണ്. ഒന്നാം ഭരണ കാലയളവില്‍ ബുഷിനെ വലയം ചെയ്ത കാബിനറ്റ് അംഗങ്ങള്‍ പഴയ ഭരണകാലങ്ങളിലെ ശേഷിപ്പുകളും ഇന്ത്യയെ പാക്കിസ്ഥാനിലെ അവരുടെ സുഹൃത്തുക്കളുടെ കണ്ണിലൂടെ കണ്ടവരും ആയിരുന്നു. ഒന്നാം ഭരണകാലത്ത് സ്റ്റേറ്റ് സെക്രട്ടറി ആയിരുന്ന ജെനറല്‍ കോളിന്‍ പവല്‍ ഇതിനു നല്ല ഒരു ഉദാഹരണമാണ്.<br /><br />5. തന്റെ രണ്ടാം ഭരണകാലത്ത്, ബുഷിനെ വലയം ചെയ്ത കാബിനറ്റ് അംഗങ്ങളുടെ ഇന്ത്യാ വീക്ഷണത്തെ അവരുടെ പാക്കിസ്ഥാനെക്കുറിച്ചുള്ള കാഴ്ച്ചപ്പാട് സ്വാധീനിച്ചില്ല. അവര്‍ പാക്കിസ്ഥാനെ പരമ്പരാഗതമായി കിട്ടിയ പരിഹരിക്കാനാവാത്ത ഒരു പ്രശ്നമായും ഇന്ത്യയെ ഭാവിയുടെ ഒരു അവസരമായും കണ്ടു. ഇന്നത്തെ സ്റ്റേറ്റ് സെക്രട്ടറിയായ കോണ്ടല്ലീസ റൈസ് ഇതിനു നല്ല ഒരു ഉദാഹരണമാണ്.<br /><br />6. ബുഷിന്റെ രണ്ടാം ഭരണകാലത്തെ രണ്ട് പ്രധാന വ്യാകുലതകള്‍ സ്വാധീനിച്ചു- ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക, സൈനിക ശക്തിയും പാക്കിസ്ഥാന്റെ ഗോത്ര പ്രദേശങ്ങളിലെ ജിഹാദി ശക്തിയും. അടുത്തകാലത്ത് ഒരു അഭിമുഖത്തില്‍ ബുഷ് പറഞ്ഞത് തന്റെ പ്രധാന കര്‍മ്മമേഖലകള്‍ ഇറാഖും അഫ്ഗാനിസ്ഥാനും ആയിരിക്കേ, തന്റെ പിന്‍ഗാമിയുടെ പ്രധാന തലവേദന പാക്കിസ്ഥാന്‍ ആയിരിക്കും എന്നാണ്. സത്യത്തില്‍ ബുഷിന്റെതന്നെ ഒരു പ്രധാന തലവേദനയായി പാക്കിസ്ഥാന്‍ മാറിക്കൊണ്ടിരിക്കുന്നു.<br /><br />7. ഈ പശ്ചാത്തലത്തിലാണ് ബുഷും, റൈസും, ഒരേ ചിന്താഗതിയുള്ള മറ്റുള്ളവരും ഇന്ത്യയെ ചൈനയുമായി മാത്രമല്ല, പാക്കിസ്ഥാനുമായും ഇടപെടുന്നതില്‍ ഒരു ഭൌമ രാഷ്ട്രീയ മുതല്‍ക്കൂട്ടായി കരുതിത്തുടങ്ങിയത്. ഇന്ത്യയുടെ രണ്ട് സവിശേഷതകളാണ് അവരെ ആകര്‍ഷിച്ചത്. ഒന്ന്: ഒരു ജനാധിപത്യരാജ്യം എന്ന നിലയില്‍ അതിന്റെ ദീര്‍ഘകാലത്തെ വിജയം, ഇത് പ്രദേശത്തെ മറ്റു രാഷ്ട്രങ്ങള്‍ക്ക് ഒരു ഫലപ്രദമായ മാതൃകയാവും. രണ്ട്: ചില ചെറിയ പോക്കറ്റുകള്‍ ഒഴിച്ചാല്‍ ഇന്ത്യന്‍ മുസ്ലീങ്ങളില്‍ എന്തെങ്കിലും സ്വാധീനമുണ്ടാക്കാന്‍ അല്‍-ഖയ്ദയ്ക്കും സഖ്യകക്ഷികള്‍ക്കും കഴിയാത്തത്. 2005 ജൂലൈയില്‍ മന്മോഹന്‍ സിങ്ങ് വാഷിങ്ങ്ടണ്‍ ഡിസി സന്ദര്‍ശിച്ചപ്പോള്‍ ഈ രണ്ട് സവിശേഷതകളും ബുഷ് എടുത്തുപറഞ്ഞു.<br /><br />8. ഈ പശ്ചാത്തലത്തിലാണ് മന്മോഹന്‍ സിങ്ങുമായുള്ള ചര്‍ച്ചകള്‍ക്കിടയ്ക്ക് ബുഷിന്റെ ന്യൂക്ലിയര്‍ വാഗ്ദാനാം വന്നത്. ഇന്ത്യയുടെ ചാര സംഘടനയായ റിസര്‍ച്ച് & അനാലിസിസ് വിങ്ങിന്റെ (റോ) സ്ഥാപക-തലവനായിരുന്ന ആര്‍.എന്‍.കൌവിന്റെ അഭിപ്രായത്തില്‍, നയ നേതാക്കള്‍ക്കും നയതന്ത്രജ്ഞര്‍ക്കും ഈ കഴിവ് വേണം: ശക്തിയായി അടഞ്ഞുകിടക്കുന്ന ഒരു വാതില്‍, ചെറുതായി തുറക്കാനുള്ള പ്രവണത കാണിക്കുമ്പോള്‍, അവര്‍ക്ക് അത് അറിയാന്‍ സാധിക്കണം. അവര്‍ ഉടന്‍ തന്നെ വാതിലില്‍ സ്വന്തം കാല്‍ കടത്തി വാതില്‍ വീണ്ടും അടയുന്നത് തടയണം. വാതിലിനെ കൂടുതല്‍ കൂടുതല്‍ അവര്‍ തുറക്കണം.<br /><br />9. ഒരു നല്ല നയ രൂപകര്‍ത്താവും കൂര്‍മ്മനായ ഒരു നയ വിചക്ഷണനുമായ മന്മോഹന്‍ സിങ്ങ് ഇന്തോ-യുഎസ് വാതില്‍ ചെറുതായി തുറക്കുന്നത് കണ്ടു, ഉടന്‍ തന്നെ ഈ ന്യൂക്ലിയര്‍ കരാര്‍ വാഗ്ദാനം സ്വീകരിച്ച് തന്റെ കാല്‍ കടത്തുകയും ചെയ്തു. അന്നുമുതല്‍, പരിഭ്രാന്തിയോടെ വാതില്‍ അടയാതെ തന്റെ കാല്‍ അവിടെത്തന്നെ വയ്ക്കുവാനും വീണ്ടും വാതിലിനെ കൂടുതല്‍ കൂടുതല്‍ തുറക്കുവാനും അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ വിമര്‍ശകരും മറ്റും ശക്തമായി ഈ കാല്‍ പിന്‍വലിയ്ക്കുവാന്‍ പ്രേരിപ്പിച്ച് വാതില്‍ വീണ്ടും ശക്തിയായി അടയ്ക്കുവാന്‍ ശ്രമിച്ചുകൊണ്ടും ഇരുന്നു.<br /><br />10. ന്യൂക്ലിയാര്‍ കരാര്‍ അതിന്റെ ഭൌമ-രാഷ്ട്രീയ കോണില്‍ നിന്നും ഇന്ത്യയുടെ ഊര്‍ജ്ജ ലഭ്യത സുരക്ഷയുടെ കോണില്‍ നിന്നും ഒരേ പോലെ പ്രധാനമാണ്. ഈ രണ്ടു ഘടകങ്ങളും ലളിതമായ ഭാഷയില്‍ ജനങ്ങള്‍ക്ക് വിശദീകരിച്ച് അവരുടെ വിശ്വാസം നേടുന്നതിനു പകരം മന്മോഹന്‍ സിങ്ങും അദ്ദേഹത്തിന്റെ ഉപദേഷ്ടകരും ഊര്‍ജ്ജ ലഭ്യ-സുരക്ഷ എന്ന ഭാഗത്തെ മാത്രം കൂടുതലായി എടുത്തുകാണിച്ചു. അക്കങ്ങള്‍ നിരത്തി അവരെ ബോറടിപ്പിച്ചു. സ്വര്‍ഗ്ഗത്തില്‍ നിന്നും നമ്മുടെ ഊര്‍ജ്ജ ലഭ്യത സുരക്ഷയ്ക്കായി വീണുകിട്ടിയ ഒരു മന്ന എന്ന നിലയിലാണ് അവര്‍ ഈ കരാറിനെ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ചത്. കരാര്‍ അങ്ങനെയൊന്നല്ല. ഇതിന്റെ ഫലം: ഇവര്‍ നിലനിന്ന ആശങ്കകള്‍ക്ക് ആക്കം കൂട്ടിയതേയുള്ളൂ, അവ ദുരീകരിക്കുന്നതിനു പകരം.<br /><br />11. ഊര്‍ജ്ജ ലഭ്യത സുരക്ഷ എന്ന നിലയിലുള്ള ഈ കരാറിന്റെ പ്രാധാന്യം പോലും വേണ്ടവിധത്തില്‍ വിശദീകരിക്കപ്പെട്ടില്ല. തമിഴ്നാട്ടിലെ കൂടംകുളത്ത് രണ്ട് ആണവ ഊര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കാന്‍ റഷ്യയുമായി ഒപ്പിട്ട കരാറാണ് ഇന്ത്യ അവസാനമായി ഒപ്പിട്ട കരാര്‍ - ഇത് ന്യൂക്ലിയാര്‍ സപ്ലയേഴ്സ് ഗ്രൂപ്പിന്റെ (എന്‍.എസ്.ജി) ഇന്ത്യയുമായി ആണവവ്യാപാരത്തിനുള്ള നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നതിനു മുന്‍പ് ഒപ്പിട്ടതാണ്. റഷ്യക്കാര്‍ ഈ കരാര്‍ പൂര്‍ത്തിയാക്കുന്നതോടെ നമുക്ക് ലോകത്തിലെ ഒരു ശക്തിയുമായോ ഒരു കമ്പനിയുമായോ ഒരു പുതിയ കരാറിലും ഏര്‍പ്പെടാനാവില്ല - എന്‍.എസ്.ജി.യുടെ ഇന്ത്യയ്ക്കുനേരെയുള്ള നിയന്ത്രണങ്ങള്‍ നീക്കുന്നതു വരെ.<br /><br />12. ബുഷിന്റെ ആണവ കരാറിനുള്ള നിര്‍ദ്ദേശം ഈ നിയന്ത്രണങ്ങളെ നീക്കുന്നതിനും പുതിയ കരാറുകളില്‍ ഏര്‍പ്പെടുന്നതിനുമായി അവസരത്തിന്റെ ഒരു ചെറിയ വാതായനം തുറന്നു. മന്മോഹന്‍ സിങ്ങ് ഈ അവസരത്തെ ഉടനെ കരസ്ഥമാക്കി. ഇത് രാജ്യത്തിനു നല്ലതോ ചീത്തയോ എന്ന് നിശ്ചയിക്കുന്നതിനു മുന്‍പ് ഈ കരാറിന്റെ ഗുണങ്ങള്‍ രാഷ്ട്രീയവും സാങ്കേതികവുമായ കോണുകളില്‍ നിന്നും വിശകലനം ചെയ്യേണ്ടതാണ്.<br /><br />13. സാങ്കേതികമായ പരിശോധനയില്‍ ചോദിക്കേണ്ട ചോദ്യങ്ങള്‍ ഇവയാണ്: ഈ കരാര്‍ നമ്മുടെ ഇന്നത്തെ സൈനീക ആണവ ശേഷിയെ ബാധിക്കുമോ? ഇത് പിന്നീട് ചൈനയുമായോ പാക്കിസ്ഥാനുമായോ ഒരു സംഘട്ടനം ഉണ്ടാവുമെന്ന അവസരത്തില്‍ സൈന്യത്തിന്റെ ആണവശേഷിയെ പിന്നീട് വര്‍ധിപ്പിക്കുന്നതിനു വിഘാതമാകുമോ? തോറിയം അധിഷ്ഠിതമായ സാങ്കേതിക വിദ്യകളുടെയും ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറിന്റെയും ഗവേഷണത്തിനും വികസനത്തിനും ഈ കരാര്‍ വിഘാതമാകുമോ? ഈ കരാര്‍ സത്യത്തില്‍ നമ്മുടെ ഊര്‍ജ്ജ ലഭ്യത സുരക്ഷയെ ശക്തമാക്കുമോ?<br /><br />14. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതില്‍, ഒരാള്‍ ഇന്നത്തെ ശാസ്ത്രജ്ഞന്മാരുടെ പ്രൊഫഷണല്‍ ഉപദേശങ്ങള്‍ തേടേണ്ടതുണ്ട്. അവരില്‍ എല്ലാവരും തന്നെ, ഒന്നൊഴിയാതെ, ഈ കരാര്‍ ഇന്ത്യയ്ക്ക് മൊത്തത്തില്‍ ഗുണകരമാണെന്നും ഇന്നത്തെ അവസ്ഥയില്‍ ഇത് ആവശ്യമാണെന്നും വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു.<br /><br />15. കരാറിന് എതിരായ ശബ്ദങ്ങള്‍ അമേരിക്കയുമായി ശീതയുദ്ധ സമയത്ത് നമ്മുടെ ആണവ ശാസ്ത്ര സമൂഹത്തിന്റെ തലപ്പത്തിരുന്ന ചില മുതിര്‍ന്നവരും പരക്കെ അംഗീകരിക്കപ്പെട്ടവരുമായ ശാസ്ത്രജ്ഞരില്‍ നിന്നുമാണ് വരുന്നത്. അന്ന് അമേരിക്കയുമായുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ കയ്പ്പേറിയതായിരുന്നു. ഇന്നത്തെ ശാസ്ത്രജ്ഞരുടെ യുവ തലമുറ, ഇന്ന് നയങ്ങള്‍ നിര്‍മ്മിക്കുന്നവര്‍, അമേരിക്കയ്ക്കുനേരെ കൂടുതല്‍ തുറന്ന മനസ്സുള്ളവരാണ്. പുരോഗമനപരമായ നയ മുന്നേറ്റങ്ങള്‍ക്ക് ഇടയ്ക്ക് കഴിഞ്ഞകാലത്തെ കയ്പ്പ് കടന്നുവരാന്‍ ഇവര്‍ അനുവദിക്കുന്നില്ല. ഇന്നലെയുടെ വിരമിച്ച ശാസ്ത്രജ്ഞര്‍ ഈ ചര്‍ച്ചയെ പ്രൊഫഷണല്‍ ആയി കാണുന്നതിനു പകരം വൈകാരികമായി കണ്ട്, പുരോഗമനപരമായ പുനര്‍വിചിന്തനത്തെ തടയാന്‍ ശ്രമിക്കണോ? അവര്‍ക്ക് ഇതിലെ വീഴ്ച്ചകളും കെണികളും എന്നു തോന്നുന്നവയിലേയ്ക്ക് ശ്രദ്ധ ക്ഷണിക്കാനുള്ള എല്ലാ അവകാശവും, കടമ വരെയും ഉണ്ട്. ഇവരുടെ അഭിപ്രായങ്ങള്‍ ഇന്നത്തെ ശാസ്ത്രജ്ഞന്മാര്‍ പരിഗണിച്ച് അതിനു ശേഷവും ഈ കരാര്‍ നടപ്പാക്കാന്‍ ശ്രമിക്കേണ്ടതാണ് എന്നു കരുതുമ്പോള്‍, വിരമിച്ച ശാസ്ത്രജ്ഞന്മാര്‍ വീണ്ടും ഇതിനെ ശക്തിയോടെ എതിര്‍ത്ത് ജനാഭിപ്രായം ഇതിനു എതിരാക്കി ഈ കരാര്‍ നിലവില്‍ വരുന്നത് തടയാന്‍ ശ്രമിക്കണോ?<br /><br />16. അമേരിക്കയുമായി ജൂലൈ 2005-ല്‍ കരാര്‍ ഒപ്പുവെച്ചതിനു തൊട്ടുപിന്നാലെ പ്രധാനമന്ത്രി മന്മോഹന്‍ സിങ്ങ് പറഞ്ഞു: “ഞാന്‍ ആണവ ഊര്‍ജ്ജ കമ്മീഷന്റെ ചെയര്‍മാനോടു പറഞ്ഞു. താങ്കള്‍ക്ക് വീറ്റോ അധികാരമുണ്ട്. താങ്കള്‍ ഒപ്പിടാന്‍ പറഞ്ഞാല്‍ ഞാന്‍ ഒപ്പിടും. താങ്കള്‍ ഒപ്പിടരുത് എന്നു പറഞ്ഞാല്‍ ഞാന്‍ ഒപ്പിടില്ല”. കരട് പരിശോധിച്ചതിനു ശേഷം ആണവ ഊര്‍ജ്ജ കമ്മീഷന്റെ ചെയര്‍മാന്‍ പ്രധാനമന്ത്രിയെ ഒപ്പിടാന്‍ ഉപദേശിച്ചു, അദ്ദേഹം ഒപ്പിട്ടു. അന്നുമുതല്‍, ചെയര്‍മാന്‍ ഈ കരാറിനെ പിന്തുണയ്ക്കുന്നതില്‍ അചഞ്ചലമായി നിന്നു. അദ്ദേഹത്തിന്റെ സാങ്കേതിക തീരുമാനവും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുടേതും രാജ്യം സ്വീകരിക്കേണ്ടതാണ് - ജനങ്ങളുടെ മനസ്സില്‍ ഇതിനെപ്പറ്റി സംശയങ്ങള്‍ വളര്‍ത്താന്‍ ശ്രമിക്കാതെ.<br /><br />17. ഈ കരാറിന്റെ രാഷ്ട്രീയ വശം കൂടുതല്‍ സങ്കീര്‍ണ്ണമാണ്, പ്രധാനമായും പലരും -- പ്രത്യേകിച്ച് ഇടതു കക്ഷികള്‍ -- ഈ കരാര്‍ അമേരിക്കയ്ക്കു നേരെയുള്ള ഒറ്റപ്പെട്ട ഒരു നയ അടയാളമല്ല, മറിച്ച് അമേരിക്കയുമായുള്ള ഒരു തന്ത്രപ്രധാന ബന്ധ പാക്കേജിന്റെ ഭാഗമാണെന്നു കരുതുന്നതുകൊണ്ട്. ഇതിനു പിന്നാലെ വന്ന പല സംഭവവികാസങ്ങളും - ഇന്ത്യയും അമേരിക്കയും ജനാധിപത്യ രാജ്യങ്ങളുടെ ഒരു കൂട്ടായ്മയെപ്പറ്റി സംസാരിച്ചത്, ഇരു സൈന്യങ്ങളും തമ്മിലുള്ള വളരുന്ന ബന്ധം, ഉഭയകക്ഷി, വിവിധ രാജ്യങ്ങള്‍ ഉള്‍പ്പെട്ട സൈനിക പരിശീലനങ്ങള്‍, ഇതെല്ലാം ഇന്ത്യ ചൈനയ്ക്കെതിരെ അമേരിക്കയുടെ ഒരു കക്ഷിയായി ചേരുന്നതിന്റെ ഭാഗമാണ് ഇതെന്നും അമേരിക്കയുടെ നയങ്ങളോടൊത്ത് ഇറാന്‍ തുടങ്ങിയ അമേരിക്കന്‍ ശത്രുക്കള്‍ക്കെതിരെ ഇന്ത്യ നയരൂപീകരണത്തെ പരിമിതപ്പെടുത്തുന്നു എന്നും കരുതുന്നു.<br /><br />18. ഹൈഡ് ആക്ടിന്റെ ദോഷ സ്വഭാവത്തെ അമിതമായി നാടകീയവല്‍ക്കരിക്കുന്നത് തെറ്റാണ്. ഹൈഡ് ആക്ട് ന്യൂക്ലിയര്‍ കരാര്‍ നടപ്പിലാക്കുന്ന അമേരിക്കന്‍ രാഷ്ട്രപതിയുടെ മേല്‍ പല നിബന്ധനകളും വെയ്ക്കുന്നു. എന്നാല്‍ അമേരിക്കയില്‍ പ്രസിഡന്റ് വിദേശ നയങ്ങളില്‍ ഊഹിക്കാനാവാത്തവിധം ശക്തനാണ്. ഒരു പ്രസിഡന്റ് ഹൈഡ് ആക്ടിലെ വ്യവസ്ഥകളോട് എത്രത്തോളം ബദ്ധനായിരിക്കുന്നു എന്നത് അദ്ദേഹം ഇന്ത്യയെ ഒരു നല്ല ശക്തിയായാണോ അതോ ചീത്ത ശക്തിയായാണോ കാണുന്നത് എന്നതും ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ അപ്പൊഴത്തെ സ്ഥിതിയും കണക്കാക്കിയിരിക്കും. പ്രസിഡന്റ് ഇന്ത്യയ്ക്ക് പ്രാധാന്യം നല്‍കുന്നത് തുടരുകയും ഇന്ത്യയെക്കുറിച്ച് ഒരു നല്ല കാഴ്ച്ചപ്പാട് പുലര്‍ത്തുകയും ചെയ്താല്‍ ഹൈഡ് ആക്ടിനെ കവച്ചുവയ്ക്കുന്നതിന് അദ്ദേഹത്തിന് അസംഘ്യം വഴികള്‍ കണ്ടെത്താന്‍ കഴിയും. എന്നാല്‍ ബന്ധം മോശമാവുകയും ഒരു ഭാവി പ്രസിഡന്റിന് ഇന്ത്യയെ ഇഷ്ടമല്ലാതാവുകയും ചെയ്താല്‍ അതേ അനായാസതയോടെ അദ്ദേഹത്തിന് ഹൈഡ് ആക്ട് ഇല്ലെങ്കിലും ഇന്ത്യയെ മുറിവേല്‍പ്പിക്കുന്നതിന് അസംഘ്യം വഴികള്‍ കണ്ടെത്താന്‍ കഴിയുകയും ചെയ്യും.<br /><br />19. ഇതിന് ഒരു ഉദാഹരണം നമ്മള്‍ കണ്ടത് ഇന്നത്തെ പ്രസിഡന്റിന്റെ പിതാവ് ജോര്‍ജ്ജ് ബുഷ് കോണ്‍ഗ്രസ് കൊണ്ടുവന്ന പ്രസ്ലര്‍ ഭേദഗതി പാക്കിസ്ഥാനെതിരെ നടപ്പാക്കുന്നത് ദീര്‍ഘകാലം തടഞ്ഞതിലാണ്. പ്രസ്ലര്‍ ഭേദഗതി പാക്കിസ്ഥാന്‍ ഒരു സൈനീക ആണവ പദ്ധതി ആരംഭിക്കുകയോ സൈനിക ആണവ ശക്തി നേടുകയോ ചെയ്താല്‍ പാക്കിസ്ഥാനെതിരേ സാമ്പത്തികവും സൈനികവുമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ നിര്‍ദ്ദേശിച്ചു. സി.ഐ.എ പലതവണ പാക്കിസ്ഥാന്‍ ചൈനയുടെ സഹായത്തോടെ ആണവശക്തി നേടുന്നു എന്നു പറഞ്ഞിട്ടും, അദ്ദേഹം പാക്കിസ്ഥാനെതിരെ എന്തെങ്കിലും നടപടി എടുക്കുന്നതില്‍ നിന്നും വിട്ടുനിന്നു. പാക്കിസ്ഥാനെ അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് സൈന്യത്തിനെതിരെ പ്രോക്സി യുദ്ധത്തിന് അമേരിക്കയ്ക്ക് ആവശ്യമായിരുന്നതുകൊണ്ടാണ് ഇത്. 1990-ല്‍ - സോവിയറ്റ് സൈന്യം അഫ്ഗാനിസ്ഥാന്‍ വിട്ടതിനു വളരെനാള്‍ ശേഷമാണ് അദ്ദേഹം പ്രസ്ലര്‍ ഭേദഗതി നടപ്പിലാക്കിയത്.<br /><br />20. ഹൈഡ് ആക്ടിലെ പല ഭാഗങ്ങളെയും കുറിച്ച് നമ്മള്‍ ആശങ്കപ്പെടണം, അവ പ്രകടിപ്പിക്കണം, എന്നാല്‍ അവയെ പര്‍വ്വതീകരിച്ച് അവ ഇന്ത്യ-അമേരിക്ക വാതില്‍ കൂടുതല്‍ തുറക്കുന്നതിന്റെ വഴിയില്‍ വരാന്‍ നമ്മള്‍ അനുവദിച്ചുകൂടാ.<br /><br />21. അതെ, സത്യത്തില്‍ ആണവകരാര്‍ അമേരിക്കയില്‍ നിന്നും ഇന്ത്യയ്ക്കു നല്‍കുന്ന നിര്‍ലോഭമായ ഒരു ദാനമല്ല. അത് ഒരു തന്ത്രപരമായ (സ്ട്രാറ്റെജിക്ക്) പാക്കേജിന്റെ ഭാഗമാണ്. ഈ പാക്കേജിനെ നമ്മള്‍ പരിശോധിക്കുന്നത് നമ്മുടെ അമേരിക്കയുമായുള്ള ബന്ധത്തിന്റെ പഴയ ഓര്‍മ്മകളുടെ സ്വാധീനത്തില്‍ ആവരുത്, നമ്മുടെ ഇന്നത്തെ അനുഭവത്തിന്റെയും അതില്‍ നിന്നുള്ള നമ്മുടെ ഭാവി പ്രത്യാശകളുടെയും സ്വാധീനത്തിലാവണം. നാം വസ്തുതാപരമായി പരിശോധിച്ചാല്‍, അമേരിക്കയുമായി തന്ത്രപരമായ ബന്ധം, നാം തുടക്കത്തില്‍ താമസിച്ചെങ്കിലും ചൈനയുമായി സാമ്പത്തികമായി തുലനത്തിലെത്താന്‍ നമുക്ക് അത്യാവശ്യമായ ഒരു ത്വരകമാവുമെന്നും ചൈനയുടെ വമ്പിച്ച സൈനീക, വന്‍ ശക്തി ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ സഹായിക്കുമെന്നും നമുക്ക് കാണാന്‍ കഴിയും.<br /><br />22. നമുക്ക് അമേരിക്കയ്ക്കെതിരെ പല പരാതികളുമുണ്ട് --- പാക്കിസ്ഥാന്‍ ഇന്ത്യയ്ക്കെതിരെ ഭീകരത ഉപയോഗിക്കുന്നത് തുടരുന്നതിലുള്ള അവരുടെ ഇരട്ടത്താപ്പ്, ഇന്ത്യ യു.എന്‍. സുരക്ഷാ സമിതിയില്‍ ഒരു സ്ഥിരാംഗമാവുന്നതിനെ പിന്തുണയ്ക്കുന്നതിനുള്ള അവരുടെ വിമുഖത, ഇവ രണ്ട് ഉദാഹരണങ്ങള്‍ മാത്രം. ഈ പരാതികളെക്കുറിച്ച് വാചാലമായിരിക്കുമ്പോള്‍ തന്നെ, നമ്മള്‍ ഇവ ഇന്തോ-യു.എസ്. വാതില്‍ കൂടുതല്‍ കൂടുതല്‍ തുറക്കുന്നതിന് ഇടയ്ക്കുവരാന്‍ സമ്മതിക്കരുത്.<br /><br />(12-7-08)<br /><br />ബി. രാമന്‍ ഇന്ത്യാ സര്‍ക്കാരിന്റെ കാബിനറ്റ് സെക്രട്ടറിയേറ്റില്‍ അഡീഷണല്‍ സെക്രട്ടറിയായിരുന്നു. ഇപ്പോള്‍ അദ്ദേഹം ചെന്നൈയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടോപ്പിക്കല്‍ സ്റ്റഡീസ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ ആണ്. ചെന്നൈ സെന്റര്‍ ഫോര്‍ ചൈന സ്റ്റഡീസുമായും അദ്ദേഹം ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു.<br />ഇ-മെയില്‍:seventyone2@gmai.com )സിമിhttp://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-77434127416047356932008-07-04T23:33:00.002+04:002008-07-04T23:37:15.356+04:00കുളംരാത്രിയില്‍ കുളം എന്തൊരു രസമാണ്. നക്ഷത്രങ്ങളെല്ലാം കുളത്തില്‍ പൊങ്ങിക്കിടക്കുന്നു. ഓളം വെട്ടുമ്പോള്‍ നക്ഷത്രങ്ങള്‍ തെന്നിക്കളിക്കുന്നു. കൈ എത്താവുന്ന ദൂരത്ത് ചന്ദ്രന്‍ അതാ വീണുകിടക്കുന്നു. ആകാശം ദൂരെയാണ്. ചന്ദ്രനെയും നക്ഷത്രങ്ങളെയും കൈയെത്തില്ല. പക്ഷേ കുളം അടുത്താണ്. വിരല്‍ തൊടുമ്പോള്‍ രാത്രിയിലെ തണുത്ത കുളം. മുഖം അടുപ്പിക്കുമ്പോള്‍ നക്ഷത്രങ്ങളും ചന്ദ്രനും മാത്രമല്ല, നീണ്ട മുടിയും വിരിച്ച്, നീലക്കണ്ണും മിഴിച്ച്, ചുവന്ന ചുണ്ടും വിടര്‍ത്തി ചിരിക്കുന്ന സാരിയുടുത്ത പെണ്ണും കുളത്തിലുണ്ട്. അവളുടെ സാരി സ്വര്‍ണ്ണമത്സ്യത്തിന്റെ വിടര്‍ന്ന ചിറകുകള്‍ പോലെ പറന്നുനടക്കുന്നു. അവള്‍ അതാ വിളിക്കുന്നു. എന്റെ ചാരിത്ര്യവും കരയില്‍ വെച്ചിട്ട് ഞാന്‍ പതുക്കെ കുളത്തിലിറങ്ങും. കുളത്തിലെ ചന്ദ്രനെ വാരി കയ്യിലെടുക്കും. ഒരു നക്ഷത്രത്തിനെ എടുത്ത് ചെവിയില്‍ തിരുകും. എന്നിട്ട് കുളത്തിന്റെ ആഴത്തില്‍ അവളെയും കെട്ടിപ്പിടിച്ചുകിടന്ന് സുഖമായുറങ്ങും.സിമിhttp://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-60536111201606340522008-06-25T00:13:00.001+04:002008-06-25T00:15:15.298+04:00എത്സയുടെ ഒന്‍പതു ജന്മങ്ങള്‍സാറെന്തിനാ വന്നതെന്നാ പറഞ്ഞെ?<br />പഠിത്തമാടോ. ആംഗ്ലോ ഇന്ത്യന്മാരെക്കുറിച്ച് അല്പം ഗവേഷണം. രണ്ടു മാസത്തെ കാര്യമേയുള്ളൂ. <br />വീടു ശരിയാക്കാം സാറേ. ഇപ്പൊ എല്ലാവരുടെ കയ്യിലും പൈസാ കേറീട്ടു വാടകയൊക്കെ മേല്‍പ്പോട്ടാ. രണ്ടായിരം രൂപകൊടുത്താലും ഈ തങ്കശ്ശേരിയില്‍ നല്ല ഒരു വീടു വാടകയ്ക്കു കിട്ടൂല്ല. അഡ്വാന്‍സ് എന്തെങ്കിലും തരേണ്ടി വരും സര്‍.<br />എഴുന്നോറോ എണ്ണൂറോ രൂപ വാടകയ്ക്കു മുകളില്‍ പോവണ്ട. ചെറുതെന്തെങ്കിലും മതി ജോസഫേ.<br />ചെറുതെന്തെങ്കിലും കിട്ടും.. പക്ഷേ സാറിന്റെ ഭാര്യയും മക്കളും വരുമ്പൊ മെനക്കേടാവും സര്‍.<br />ഞാന്‍ പെണ്ണുകെട്ടിയിട്ടില്ലെടോ. ഈ ഗവേഷണത്തിന്റെ ഒരു ഗുണം അതാ. ജീവിതകാലം മൊത്തം പഠിച്ചോണ്ടു നടക്കാം. പെണ്ണും വേണ്ട പിടക്കോഴിയും വേണ്ട. <br />എന്നാലും വീട്ടില്‍ കേറിച്ചെല്ലുമ്പൊ ഒന്നു ചീത്തവിളിക്കാനും ലൈറ്റ് അണയ്ക്കുമ്പൊ കെട്ടിപ്പിടിക്കാനും ആരെങ്കിലും വേണ്ടേ സര്‍.<br />വേണ്ടഡോ. ഒറ്റാന്തടിയായിട്ടുള്ള ജീവിതം മതി. ഇതുവരെ അതിന്റെ ആവശ്യം തോന്നിയില്ല. പെണ്ണുങ്ങളോട് അല്പം വിരോധമുണ്ടെന്നു കൂട്ടിക്കോ. <br />ഈ വീടായാലോ സര്‍. അല്പം പഴയ വീടാണ്. ഒരു ആംഗ്ലോ ഇന്ത്യന്‍ കുടുംബത്തിന്റേതാണ്. ഉടമസ്ഥന്‍ ആല്ബി എന്റെ കൂട്ടുകാരനാ. അയാക്കൊരു മോളൊണ്ടായിരുന്നു. എത്സ. അവളു ചത്തുപോയി സര്‍. ആല്‍ബിയും നാന്‍സിയും ഗോവയ്ക്കു പോയി സര്‍. കേറി നോക്കണം. <br />ച്ഛി, പൂച്ച. പൂച്ചയില്ലാത്ത വീടൊന്നുമില്ലേടോ?<br />എത്സയുടെ ഓര്‍മ്മയ്ക്ക് അവളുടെ മമ്മ വളര്‍ത്തിയതാണു സര്‍ ഇതിനെ. അവരൊക്കെ പോയിട്ടും ഇതു പോയില്ല. പൂച്ചകള്‍ വീടുവിട്ടുപോവില്ല സര്‍. അവരുടെ വീടാണെന്നാണ് വിചാരം. യജമാനന്‍ മാറി പുതിയ യജമാനന്‍ വന്നാലും പൂച്ച പോവില്ല. വല്ലാത്ത വര്‍ഗ്ഗം തന്നെ. സാറിന് വീട് ഇഷ്ടപ്പെട്ടോ? പൂച്ചയെ നമുക്കു പുറത്താക്കാം സര്‍.<br /><br />------<br /><br />എത്സാ, മോളേ, ഈ മീനൊന്നു പൊളിക്ക്.<br />മമ്മാ!<br />ആല്‍ബി, എന്തൊരിരിപ്പാണു മനുഷ്യാ. നിങ്ങളെന്തും നോക്കിയാ വീട്ടിലിരിക്കുന്നത്<br />ജോണ്‍ ഇപ്പൊ വരും<br />ജോണ്‍ മോളുടെ ഫ്രണ്ടല്ലേ. അതിനു നിങ്ങളെന്തും നോക്കി ഇരിക്കുവാ. <br />ജോണ്‍ അവളെ കെട്ടും. അവന്‍ നല്ല പയ്യനാ. <br />വിഡ്ഢിത്തം പറയാതെ. മനുഷ്യനായാല്‍ നാലു കാശുണ്ടാക്കി മോളെ കെട്ടിച്ചു വിടണം. അവളുടെ കൂട്ടുകാരന്‍ കെട്ടുംപോലും. ഇറങ്ങിപ്പോവുന്നുണ്ടോ മനുഷ്യാ.<br />മമ്മാ!<br />മോളേ, പപ്പ ഒരു പാട്ടിടട്ടെ. മോള്‍ ഒന്നു ചിരിക്ക്. <br /><br />Edelweiss, Edelweiss<br />Every morning you greet me<br />Small and white, clean and bright<br />You look happy to meet me<br /><br />എന്റെ മോളു പപ്പയുടെ കൈ പിടിക്ക്. പതുക്കെ, മുന്‍പോട്ടും പുറകോട്ടും, പപ്പയെ ചുറ്റി, ഒരു കറക്കം കൂടി, പപ്പയുടെ മിടുക്കിക്കുട്ടി. മോള്‍ക്ക് നല്ലതേ വരൂ..<br /><br />------<br /><br />ഛി, പൂച്ചേ, ഇറങ്ങ്, ഇറങ്ങ്. നിന്നെഞാന്‍..<br />ങ്യാാവോാാാ<br />ച്ഛി, അസത്ത്. ജോസഫേ, ഈ വീട്ടിലെ ജനലെല്ലാം അടയ്ക്കണം. രാത്രി ഒരു കാരണവശാലും പൂച്ച അകത്തുകയറരുത്. വീട്ടില്‍ ഇതിനു കേറിവരാന്‍ വേറെ ദ്വാരമൊന്നും ഇല്ലല്ലോ അല്ലേ. <br />ങ്യാാവോാാാ<br /><br />------<br /><br />ജോണ്‍, നീ എന്നെ എന്നാ കെട്ടുന്നത്?<br />നീ കിടന്നു ബഹളം വെയ്ക്കാതെ<br />ജോണ്‍, I'm pregnant!<br />പെണ്ണേ, അതിനു നമുക്കെന്തെങ്കിലും ചെയ്യാം. ഞാനൊന്നു ബോംബെയില്‍ പോയി വരട്ടെ.<br />ജോണ്‍, പോവരുത്. പോയാല്‍ പിന്നെ നീ വരില്ല. എന്റെ വീട്ടിലെങ്കിലും ഒന്ന് വന്നു സംസാരിക്കൂ. ജോണ്‍, ജോണ്‍.<br />നീ വയറ്റിലുള്ളതിനെ എന്തെങ്കിലും ചെയ്യ്. നിനക്കു കാശു വല്ലതും വേണോ? <br />ജോണ്‍!<br /><br />------<br /><br />ഉപ്പിന്റെ മണമുള്ള രാത്രി. മഴ. കാറ്റത്ത് എന്തൊക്കെയോ വീഴുന്നു. വാതിലില്‍ പൂച്ച നഖം കൊണ്ട് ഉരച്ച് ശബ്ദമുണ്ടാക്കുന്നു. മ്യാാവോ എന്ന് നീട്ടിവിളിക്കുന്നു. രാഘവന്‍ കതകുതുറക്കുന്നില്ല. പൂച്ചയുടെ ശബ്ദം ശ്രദ്ധിക്കാതെ ഒരു കുപ്പി ബിയര്‍ കൂടി പൊട്ടിച്ച് ഒരു വലിയ കവിള്‍ കുടിയ്ക്കുന്നു. മേശപ്പുറത്ത് ഒഴിഞ്ഞ നാലു കിങ്ങ്ഫിഷര്‍ കുപ്പികള്‍. ആഷ്ട്രേ നിറയെ വിത്സിന്റെ സിഗരറ്റ് കുറ്റികള്‍. താളുകള്‍ മറിയുന്ന നോട്ട്ബുക്ക്. നിലത്തുവീണുകിടക്കുന്ന മഷിപ്പേന. മഴ കുറയുന്നു. രാഘവന്‍ ലൈറ്റ് കെടുത്തി കിടക്കുന്നു. കിടക്കയില്‍ നീണ്ടുകിടന്ന് താഴേയ്ക്കുനോക്കുമ്പോള്‍ മുറിയില്‍ രണ്ട് പൂച്ചക്കണ്ണുകള്‍ ജ്വലിക്കുന്നു. പൂച്ചയുടെ വെളുത്തുമെലിഞ്ഞ ഉടല്‍ അരണ്ട വെളിച്ചത്തില്‍ പതിയെ ശബ്ദമുണ്ടാക്കാതെ മുന്നോട്ട് നീങ്ങുന്നു. “ച്ഛി, പൂച്ചേ”. രാഘവന്‍ ഒഴിഞ്ഞ ബിയര്‍ കുപ്പിയെടുത്ത് എറിയുന്നു. കുപ്പി ശബ്ദത്തോടെ നിലത്തുവീണ് പൊട്ടുന്നു. പൂച്ചക്കണ്ണുകള്‍ മറയുന്നു. രാഘവന്‍ ഒരു കവിള്‍ കൂടി കുടിയ്ക്കുന്നു, പുതപ്പ് തലവഴിയേ മൂടുന്നു.<br /><br />-----<br /><br />രാത്രിയിലെപ്പൊഴോ രാഘവന്റെ കട്ടിലില്‍ എന്തോ ഇഴയുന്നു. “നാശം, ഈ പൂച്ച”. രാഘവന്‍ ഷീറ്റ് വലിച്ചു മാറ്റുന്നു. പൂച്ചയല്ല. ഭാരമുള്ള എന്തോ. കട്ടില്‍ അമരുന്നു. വെളുത്ത നിറം. മിനുസമുള്ള കൈകള്‍, മെലിഞ്ഞ ശരീരം, നീണ്ടു കറുത്ത മുടി പിന്നാതെ ചീകിയിട്ടിരിക്കുന്നു. ചുവന്ന പാവാടയും പുള്ളികളുള്ള ടീഷര്‍ട്ടും. അവള്‍ കട്ടിലിനു മുകളിലേയ്ക്ക് ഇഴഞ്ഞുകയറുന്നു. ഞെട്ടിപ്പിടഞ്ഞ് ലൈറ്റ് ഇടാനാഞ്ഞ രാഘവനെ മെലിഞ്ഞ കൈകൊണ്ട് വട്ടം ചുറ്റിപ്പിടിക്കുന്നു. മിണ്ടരുത് എന്നു കാണിക്കുന്നു. <br /><br />ഇറങ്ങടീ ബെഡ്ഡില്‍ നിന്ന്. ആരു പറഞ്ഞട്ടാടീ നീ വന്നത്? എങ്ങനെ നീയ്യിതിനകത്തു കയറി?<br />ഇതെന്റെ ബെഡ്ഡാ<br />നീ ആരാ. ഏതാടീ നീ?<br />എത്സ.<br />എത്സ. ആ വെളുത്ത പൂച്ച നിന്റെയാണോ? അതിനെയും വിളിച്ചോണ്ട് ഇറങ്ങിക്കോണം ഇപ്പൊ. നീ ചത്തെന്നും പറഞ്ഞ് നാട്ടുകാരെ പറ്റിക്കുന്നോ? എല്ലാം കൂടിച്ചേര്‍ന്ന് പണം തട്ടാനുള്ള പരിപാടിയാ അല്ലേടീ. ഇറങ്ങടീ കട്ടിലില്‍ നിന്ന്.<br /><br />എത്സ ഒന്നും മിണ്ടുന്നില്ല. രാഘവന്‍ ‘ഇറങ്ങടീ’ എന്നുപറഞ്ഞ് എത്സയെ വലിച്ച് അടുപ്പിക്കുന്നു. മഴ കനക്കുന്നു. എത്സ പേടിച്ചരണ്ട മുഖത്തോടെ രാഘവന്റെ മുഖത്തേയ്ക്കു നോക്കുന്നു. എന്നിട്ട് മടിച്ചുമടിച്ച് രാഘവന്റെ നെഞ്ചിനു കുറുകെ തന്റെ കൈ ചുറ്റുന്നു. രാഘവന്‍ കണ്ണുകളടയ്ക്കുന്നു. അനങ്ങാതെ കിടക്കുന്നു. എത്സ രാഘവന്റെ മേല്‍ വലിഞ്ഞുകയറി അയാളുടെ കവിളിലും നെറ്റിയിലും ചുണ്ടുകളിലും ചുംബിക്കുന്നു. ചുണ്ടുകളിലെ ചുംബനം ഒട്ടേറെ നേരം നീണ്ടുനില്‍ക്കുന്നു. രാഘവന്റെ കൈകള്‍ അവളെ വരിയുന്നു. <br /><br />പെട്ടെന്ന് രാഘവന്‍ കുതറുന്നു. വായുവിനായി നീട്ടിവലിച്ചുകൊണ്ട് പിടഞ്ഞെണീയ്ക്കുന്നു. രാഘവന്റെ ചുണ്ടുകളില്‍നിന്ന് ചോര ഇറ്റുവീഴുന്നു. കണ്ണുകള്‍ ഭയം കൊണ്ട് തുറിച്ചുനില്‍ക്കുന്നു. മുഖത്തും നെറ്റിയിലും വലിഞ്ഞ് വിയര്‍പ്പുപൊടിഞ്ഞുനില്‍ക്കുന്നു. എത്സ ഭീഷണമായി ചിരിക്കുന്നു. ചിരിക്കുമ്പോള്‍ അവളുടെ പല്ലുകളിലും ചുണ്ടിലും ചോര. “എടീ നിന്നെഞാന്‍...” രാഘവന്‍ എത്സയുടെ മേല്‍ ചാടിവീഴുന്നു. രണ്ടു കൈകള്‍ കൊണ്ടും അവളുടെ കഴുത്തുഞെരിക്കുന്നു. എത്സ ഉറക്കെ ചിരിച്ചുകൊണ്ടേയിരിക്കുന്നു. രാഘവന്റെ കൈകളില്‍ ഞരമ്പു പിടയ്ക്കുന്നു. എത്സയുടെ കഴുത്തിലെ പിടിത്തം മുറുകുന്നു. അവളുടെ ചിരി ചുമയിലേയ്ക്കും ശ്വാസം കിട്ടാതെ ഏങ്ങിയുള്ള വലിവുകളിലേയ്ക്കും മാറുന്നു. എത്സയുടെ കൈകള്‍ രാഘവന്റെ മുതുകില്‍ വരയുന്നു. അവളുടെ പിടയുന്ന കാലുകള്‍ക്കുമേല്‍ രാഘവന്‍ കാലമര്‍ത്തി നിശ്ചലമാകുന്നു. ശരീരമാകെ വില്ലുപോലെ വളഞ്ഞ് ഒരു വലിയ ഏങ്ങലോടെ അവള്‍ നിശ്ചലമാവുന്നു. <br /><br />രണ്ടു നിമിഷം. രാഘവന്‍ കട്ടിലില്‍ നിന്ന് ഞെട്ടിപ്പിടഞ്ഞെണീയ്ക്കുന്നു. താന്‍ ചെയ്തതെന്താണെന്ന് അമ്പരക്കുന്നു. അവളുടെ മൂക്കില്‍ കൈ വെച്ചുനോക്കുന്നു. അവളുടെ കൈത്തണ്ട കയ്യിലെടുക്കുന്നു. മൊബൈല്‍ ഫോണെടുത്ത് ആരെയോ വിളിക്കുവാനായുന്നു. വിളിക്കാതെ മൊബൈല്‍ തറയില്‍ വെച്ച് കട്ടിലിന്റെ ചുളിഞ്ഞ ഷീറ്റും തലയണയും നേരെയാക്കുന്നു, അവളുടെ ശരീരം നേരെ കിടത്തുന്നു. അവളുടെ കഴുത്ത് ഒരു തൂവാലകൊണ്ടു തുടയ്ക്കുന്നു. അവളുടെ കണ്ണുകള്‍ പതുക്കെ ചേര്‍ത്തടയ്ക്കുന്നു. കണ്ണുകളില്‍ നിന്ന് കയ്യെടുക്കുമ്പോള്‍ അവളുടെ അടഞ്ഞ കണ്ണുകള്‍ തുറന്ന് ഉന്തളിച്ചുവരുന്നു. മുഖത്തെ ഭാവം മാറുന്നു. ചിരിച്ചുകൊണ്ട് കട്ടിലില്‍ക്കിടന്ന് എത്സ പറയുന്നു. “ഇനിയെനിക്ക് ഏഴു ജന്മം കൂടി”. രാഘവന്‍ ഉറക്കെ അലറുന്നു. എത്സ കിടപ്പില്‍ നിന്ന് എഴുന്നേറ്റുവരുന്നു.<br /><br />-----<br /><br />രാവിലെ. വീട്ടിനു മുന്‍പില്‍ കുറച്ചുപേര്‍ കൂടിനില്‍ക്കുന്നു.. അകത്ത് കട്ടിലില്‍ രാഘവന്റെ കഴുത്തുമുറിഞ്ഞ ജഢം. ശരീരത്തില്‍ നഖപ്പാടുകള്‍. ചുറ്റിനും ചോര. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വെറുതേ നില്‍ക്കുന്നു. രണ്ട് പോലീസുകാര്‍ കട്ടിലിനു ചുറ്റും അടയാളങ്ങള്‍ക്കുവേണ്ടി തിരയുന്നു. അപ്പോള്‍ കട്ടിലിനടിയില്‍ നിന്ന് ഒരു പൂച്ച ഇറങ്ങി നടന്നുപോവുന്നു. തുറന്നുകിടക്കുന്ന വാതിലിലൂടെ അത് ഇടതുവശത്തേയ്ക്കു നടന്നുമറയുന്നു.സിമിhttp://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-86130446970836405102008-04-12T20:14:00.000+04:002008-04-12T20:15:19.065+04:00ഉരുളക്കിഴങ്ങ്നീ സുന്ദരനാണ്. വിവാഹിതനാണ്. നിന്റെ ഭാര്യ സുന്ദരിയാണെന്ന് നീ തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെയെന്തിനാണ് നീ എന്റടുത്തു വരുന്നത്? <br />ഛി മിണ്ടാതെടീ. നിനക്കു ഞാന്‍ കാശുതരുന്നില്ലേ. മനുഷ്യന്റെ മൂഡുകളഞ്ഞു. എനിക്കിന്നു നേരത്തേ പോണം. ഓഫീസില്‍ നിന്നും രണ്ടും മൂന്നും മണിക്കൂര്‍ മുങ്ങുന്നത് ആ മാനേജര്‍ നോട്ടീസീയുന്നുണ്ട്.<br />പൊയ്ക്കോ.<br />പിണങ്ങാതെ പൊന്നേ<br />ഹൗ, നോവിക്കാതെ<br /><br />----<br /><br />രാജ് ഓഫീസില്‍ പോയിരിക്കുന്ന സമയത്താണ് വിനോദ് വീട്ടില്‍ വരുന്നത്. വിനോദ് നല്ല തീറ്റയാണ്. രാജിനും മകനും വേണ്ടിയുണ്ടാക്കിയ ആഹാരം അയാള്‍ ഒറ്റയ്ക്കുതിന്നു. രാജിനുവേണ്ടി ഒരുക്കിയ കട്ടിലില്‍ കയറിക്കിടന്നു. അവള്‍ രാജിനു വേണ്ടി കുളിച്ചതു വെറുതെയായി. വിനോദ് അവളെ കടിച്ച് പാടുവരുത്തിയപ്പോള്‍ അവള്‍ ടെന്‍ഷനടിച്ചു. അലമാര തുറന്ന് ക്രീം പുരട്ടി പാടുകള്‍ മറച്ചു. സ്വീകരണമുറിയിലിരുന്ന് വലിക്കരുതെന്നു പറഞ്ഞിട്ടും വിനോദ് സിഗരറ്റുവലിച്ചു. പഠിക്കുന്ന കാലം തൊട്ടേ പറഞ്ഞാല്‍ കേള്‍ക്കുന്ന സ്വഭാവം വിനോദിനില്ല എന്നവള്‍ കളിപറഞ്ഞു. കുലുങ്ങിച്ചിരച്ച് വിനോദ് യാത്രയായി.<br /><br />----<br /><br />പ്രേമ പച്ചക്കറിവാങ്ങാന്‍ പോയ സമയത്താണ് എട്ടുവയസ്സുള്ള മനു സ്കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയത്. അയലത്തെ വീട്ടിലെ വിധുവും കൂടെയുണ്ടായിരുന്നു. വിധുവിന്റെ അമ്മയും അച്ഛനും ഓഫീസ് കഴിഞ്ഞുവരുമ്പോള്‍ എട്ടുമണിയാവും. വിധു സാറ്റ് കളിക്കാം എന്നുപറഞ്ഞു. മനു അവളെ കട്ടിലില്‍ തള്ളിയിട്ട് അവളുടെ മേലേ കേറിക്കിടന്ന് ചുംബിക്കാന്‍ ശ്രമിച്ചു. അവള്‍ കുതറിമാറി.<br /><br />എന്തിനാ എന്നെ ഉമ്മവെയ്ക്കുന്നെ<br />എന്റെ അച്ഛനും അമ്മയും ഉമ്മ വെയ്ക്കാറുണ്ടല്ലോ. ഞാന്‍ കണ്ടതാ<br />അതുനിന്റെ അച്ഛനും അമ്മയും. എന്നെ ആരും ഉമ്മവെയ്ക്കണ്ടാ. ഞാന്‍ പോന്നു.<br />പോവല്ലേ.<br />ഇല്ല. ഞാന്‍ നിന്റെ കൂടെ കൂട്ടില്ല. ഞാന്‍ പോന്നു.<br />വാ പുറത്തുപോയി കളിക്കാം.<br />...<br />കെറുവിക്കാതെ. ആദ്യം നീയെണ്ണ്.<br />...<br />എന്തുവാന്നേ. എണ്ണ്<br />ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച്....<br /><br />---<br /><br />രാജ് വീട്ടില്‍ വന്നപ്പോള്‍ സിഗരറ്റിന്റെ മണമടിച്ചു.<br />നീ സിഗരറ്റുവലിച്ചോ?<br />വലിച്ചു.<br />എന്തിന്?<br />ബ്രഡ് ഇരിപ്പുണ്ട്. കിഴങ്ങുകറി ഉണ്ടാക്കട്ടേ?<br />നിനക്കു സിഗരറ്റുവലി നിറുത്തിക്കൂടേ? മോന്‍ വളര്‍ന്നുവരുന്നു. പെണ്ണുങ്ങള്‍ സിഗരറ്റുവലിക്കുന്ന നാട്!.<br /><br />പ്രേമ ഉരുളക്കിഴങ്ങ് പുഴുങ്ങാനിട്ടു. ഒരു വലിയ ഉരുളക്കിഴങ്ങും ഒരു ചെറിയ ഉരുളക്കിഴങ്ങും. പ്രേമയ്ക്ക് സിഗരറ്റിന്റെ മണം ഇഷ്ടമല്ല.<br /><br />---<br /><br />വെള്ളം തിളച്ചുതുടങ്ങുമ്പോള്‍ വലിയ ഉരുളക്കിഴങ്ങ് ചെറിയ ഉരുളക്കിഴങ്ങിന്റെ സാന്നിദ്ധ്യം അറിഞ്ഞു. വലിയ ഉരുളക്കിഴങ്ങ് ചെറുതിനോടു പറഞ്ഞു.<br />"ഒരാഴ്ച്ചയായി ഞാന്‍ അടുക്കളയിലെ അലമാരയിലിരിക്കുന്നു. ഒരാഴ്ച്ചകൊണ്ട് ഒരു ജന്മം കാണേണ്ടതില്‍ കൂടുതല്‍ കണ്ടു അല്ലേ. ഇനി മരിച്ചാല്‍ മതിയെന്നു തോന്നുന്നു".<br />ചെറിയ ഉരുളക്കിഴങ്ങ് പ്രതിവചിച്ചു. "ഉരുളക്കിഴങ്ങുകള്‍ക്കു മിണ്ടിക്കൂടാ. ഞാന്‍ ഇത്രയും നാള്‍ ഒന്നും മിണ്ടിയിട്ടില്ല."<br />"വിഡ്ഡീ. ജെ.സി. ബോസ് ഗവേഷണം നടത്തിയതൊക്കെ വെറുതെയാണെന്നോ? സസ്യങ്ങള്‍ക്കും വികാരങ്ങളുണ്ടെന്ന് നീ മറന്നുപോയോ? നീയിതൊന്നും പഠിച്ചില്ലേ?"<br />"ഇല്ലല്ലോ. ഞാനൊന്നും പഠിച്ചില്ല. ഞാനൊരു തമിഴന്റെ പാണ്ടിലോറിയിലായിരുന്നു. ഉനക്കു തമിള്‍ തെരിയുമാ? മല്ലിഗേ നിന്‍ പാവാട അഴകാരിക്ക്"<br />"അവന്റടിവേരിന്റെ തമിഴ്. ഈ വീട്ടില്‍ ആരെങ്കിലും നേര്‍വഴിക്കുണ്ടോ? നിനക്കു സാന്മാര്‍ഗ്ഗികതയില്‍ വിശ്വാസമുണ്ടോ?"<br />"ചേട്ടാ, വെള്ളം ചൂടാവുന്നു. എനിക്കു വേവുന്നു".<br />"ഈ വീട്ടിലുള്ളവര്‍ മരിച്ചാല്‍ അവര്‍ നരകത്തില്‍ പോവില്ലേ? ഇവര്‍ക്കു ഗതികിട്ടുമോ? സ്വര്‍ഗ്ഗവും നരകവുമൊക്കെ ഇല്ലെന്നുണ്ടോ?"<br />"അയ്യോ പൊള്ളുന്നു. ഹൗ. എന്തൊരു ചൂട്".<br />"എല്ലാം പിഴച്ചുപോവുന്നു. ബന്ധങ്ങള്‍ക്ക് ഇത്രവിലയില്ലാതായോ. കലികാലത്തില്‍ നിന്നും നമ്മളെ രക്ഷിക്കാന്‍ കല്‍ക്കി വരുമോ? നിനക്കിതിലൊക്കെ വിശ്വാസമുണ്ടോ?"<br />...<br />"എന്താ ഒന്നും പറയാത്തത്. ഒന്നിലും വിശ്വസിക്കാത്തതു ശരിയല്ല. എന്താ നിന്റെ രാഷ്ട്രീയം?"<br />...<br />"പറയ്. എന്തെങ്കിലും പറയ്<br />...<br />അവന്‍ വെന്തു.<br />...<br />...<br />--------സിമിhttp://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-91316183912158497162008-04-09T10:02:00.001+04:002008-04-09T10:10:49.300+04:00മോക്ഷംകാട്ടിലെ മുളമരങ്ങളെപ്പോലെയാണ് നഗരത്തില്‍ ഫ്ലാറ്റുകള്‍ നെട്ടനെ വളര്‍ന്നുനില്‍ക്കുന്നത്‍. കോണ്‍ക്രീറ്റ് മരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ചാഞ്ഞ് കലമ്പല്‍ കൂട്ടുന്നില്ല എന്നേയുള്ളൂ. അവയില്‍ പതിനായിരക്കണക്കിന് അറകളില്‍ അതിലേറെ കുടുംബങ്ങള്‍ സാധാരണ ജീവിതങ്ങള്‍ ജീവിച്ചു മരിക്കുന്നു. അതിലൊന്നാണ് മി. മോഹന്റെ കുടുംബം. മോഹന്‍, ശ്യാമ (ഭാര്യ), അരുണ (മകള്‍), വാവ (കുഞ്ഞുമകള്‍), മോഹന്റെ അപ്പന്‍ (അരുണയുടെയും വാവയുടെയും അപ്പൂപ്പന്‍), അമ്മൂമ്മ. <br /><br />അപ്പൂപ്പനു വയസ്സായി. ശരീരം വയ്യാഞ്ഞിട്ടല്ല. കഷ്ടിച്ചു നടക്കാം. അല്പമൊക്കെ ജോലി ചെയ്യാം. ബുദ്ധിക്കു നല്ല ക്ഷമതയുണ്ട്. മകനെയും ചെറുമക്കളെയും നേര്‍വഴിയ്ക്കു നടത്താം. പറഞ്ഞിട്ടെന്താ, ഒന്നും ചെയ്യില്ല. ശരീരത്തിനു പ്രായമാവുന്നതുപോലെയല്ല മനസ്സിന്. അപ്പൂപ്പന്‍ എന്തു കണ്ടാലും ഒന്നും കാണില്ല. എന്തെങ്കിലും ചോദിച്ചാല്‍ മറുപടി പറയില്ല. ഇരുന്ന ഇടത്തുനിന്ന് അനങ്ങില്ല. എന്തെങ്കിലും വേണമെങ്കില്‍ ചോദിക്കില്ല. വിശന്നാല്‍ പറയില്ല. ദാഹിച്ചാല്‍ പറയില്ല. പത്രം വേണമെങ്കില്‍ പറയില്ല. അമ്മൂമ്മ കിടന്നിടത്ത് മൂത്രിയ്ക്കുന്നതു കണ്ടാലും പറയില്ല. എല്ലാം നോക്കിക്കൊണ്ട് വെറുതേയിരിക്കും. ഇതിനെല്ലാം മേമ്പൊടിയായി ഇപ്പൊഴായിട്ട് ഓര്‍മ്മ പിടിക്കുന്നുമില്ല. എന്തെങ്കിലും പറഞ്ഞാല്‍ അപ്പൂപ്പന്‍ പത്തുമിനിട്ടിനുള്ളില്‍ മറക്കും. വീണ്ടും അതേ കാര്യം തന്നെ ചോദിക്കാന്‍ തുടങ്ങും. മണ്ടത്തരമാവും എന്നുകണ്ട് മിണ്ടാതിരിക്കും. പക്ഷേ പഴയ കാര്യങ്ങള്‍ നല്ല ഓര്‍മ്മയാണ്. അറുപതുകളിലെ കാര്യങ്ങള്‍. സര്‍ക്കാരുദ്യോഗം ചെയ്ത കഥകള്‍. ആ കഥകളൊക്കെ പറഞ്ഞിരിക്കുമ്പോള്‍ ഇടയ്ക്കിടയ്ക്കു ചോദിക്കും. മോനാരാ, മനസ്സിലായില്ലല്ലോ?<br /><br />ദാ, ഇപ്പോള്‍ത്തന്നെ അരുണ അവളുടെ ബോയ്ഫ്രണ്ടിനെയും വിളിച്ചുകൊണ്ട് മുറിക്കകത്തുകയറി കതകടച്ചു. (ഇതു പതിവാണ്) “അവര്‍ കതകടച്ചിട്ട് എത്ര നേരമായി“. അമ്മൂമ്മ കിടന്ന കിടപ്പില്‍ വിളിക്കുന്നുണ്ട്. ഈ നശൂലം പിടിച്ച പിള്ളേര്‍. നിങ്ങളിതൊക്കെ കാണുന്നുണ്ടോ? കൊച്ചുമക്കള്‍ വഴിതെറ്റിപ്പോവുന്നു. പഠിത്തമാണുപോലും. അവരതിനകത്ത് എന്താ ചെയ്യുന്നതെന്നാര്‍ക്കറിയാം. എന്റെ കൃഷ്ണാ, നീയെന്തിനെന്നെ ഇങ്ങനനുഭവിപ്പിക്കുന്നു. കൂടുതല്‍ അനുഭവിപ്പിക്കാതെ എന്നെയങ്ങ് എടുത്തോളണേ. നിങ്ങള്‍ക്കു നാവിറങ്ങിപ്പോയോ. നാല്‍പ്പത്തഞ്ചു കൊല്ലമായി ഞാന്‍ അനുഭവിക്കുന്നു. ഒരു ദിവസം നിങ്ങള്‍ ശബ്ദമുയര്‍ത്തി മിണ്ടിയിട്ടുണ്ടോ. ആരോടു പറയാന്‍. എന്റെ വിധി. ഇതെല്ലാം എന്റെ കണ്മുന്നില്‍ കാണേണ്ടി വരുന്നല്ലോ ഭഗവാനേ. നീ എന്നെയങ്ങ് എടുത്തോളണേ“.<br /><br />ഭാഗ്യത്തിനു അമ്മൂമ്മ പറയുന്നത് അരുണയുടെ മുറിവരെ എത്തില്ല. അമ്മൂമ്മയ്ക്ക് അത്ര ശബ്ദമില്ല. അഥവാ വല്ലപ്പൊഴും ശബ്ദം അരുണയുടെ മുറിയ്ക്കകത്തെത്തിയാല്‍ അവള്‍ കതകു തുറക്കും. അമ്മൂമ്മയെ കുറച്ചുനേരം തുറിച്ചുനോക്കും. എന്നിട്ട് കതകു വലിച്ചടയ്ക്കും. അതോടെ അമ്മൂമ്മ കുറച്ചുനേരം മിണ്ടാതെയാവും. പിന്നെയും വിളിതുടങ്ങും. കൃഷ്ണാ, ഗുരുവായുരപ്പാ.<br /><br />അരുണയുടെ അനിയത്തി - വാവ കിടന്നു തൊള്ള തുറക്കുന്നു. ആരും ഇല്ല നോക്കാന്‍. എങ്ങനെ നോക്കാനാണ്. അമ്മയും അച്ഛനും ഓഫീസിലാണ്. വേലക്കാരി അടുക്കളയിലാണ്. അമ്മൂമ്മയ്ക്കു തളര്‍ച്ചയാണ്. കിടന്ന കിടപ്പില്‍ നിന്നും എഴുന്നേല്‍ക്കാന്‍ വയ്യ. അരുണ മുറിയ്ക്കകത്തു കയറി കതകടച്ചാല്‍ പിന്നെ പുറത്തിറങ്ങാറില്ല. അപ്പൂപ്പന്‍ ദൂരെയിരുന്ന് പതുക്കെ മോളേ മോളേ എന്നു വിളിക്കുന്നുണ്ട്. അടുത്തുപോയി കുഞ്ഞിനെ എടുത്തെങ്കില്‍ അതിന്റെ കരച്ചില്‍ നിന്നേനെ. കിടന്ന കിടപ്പില്‍ പെടുത്ത് തുണി നനഞ്ഞതാവും. തുണി മാറ്റിക്കൊടുത്താല്‍ മതിയാവും. അപ്പൂപ്പന്‍ കുഞ്ഞിനെ എടുക്കില്ല. അപ്പൂപ്പനു പേടിയാണ്. <br /><br />ഇന്നലെ രാത്രി അപ്പൂപ്പന്റെ മകന്‍, അരുണയുടെയും പൊടിക്കുഞ്ഞിന്റെയും അച്ഛന്‍, അപ്പൂപ്പനുമായി കുറെ നേരം സംസാരിച്ചു. അച്ഛനും മകനും തമ്മില്‍ ഇത്തരം ഒരു സംഭാഷണം അപൂര്‍വ്വമാണ്. മോഹനാണെങ്കില്‍ അച്ഛനോടു സംസാരിക്കുമ്പോള്‍ ബഹുമാനത്തോടെയേ സംസാരിക്കാറുള്ളൂ. കഴിയുമെങ്കില്‍ ഗൌരവമുള്ള വിഷയങ്ങള്‍ സംസാരിക്കാറില്ല. മോഹനു ഓഫീസില്‍ പിടിപ്പതു പണിയുണ്ട്. പണിയുടെ സ്ട്രെസ്സ് ആവശ്യത്തിലധികമുണ്ട്. വീട്ടിലെത്തുമ്പൊഴേയ്ക്കും മോഹന്‍ ഒരു പ്രഷര്‍ കുക്കര്‍ പോലെയാവും. എപ്പൊഴാണു പൊട്ടിത്തെറിക്കുന്നതെന്നു പറയാന്‍ പറ്റില്ല. ശ്യാമയ്ക്കും പിടിപ്പതു പണിയുണ്ടല്ലോ. പോരാത്തതിനു വീട്ടിലെ കാര്യങ്ങളും നോക്കണം. അങ്ങോട്ടും ഇങ്ങോട്ടും യുദ്ധം ചെയ്ത് അവര്‍ ദാമ്പത്യജീവിതത്തിന്റെ നല്ലകാലം ജീവിച്ചു. ഇപ്പോള്‍ പൊട്ടിത്തെറിക്കും എന്നു തോന്നുമ്പോള്‍ പരസ്പരം നോക്കാറില്ല. നോക്കിയാലും മിണ്ടാറില്ല. ഒരുതരത്തില്‍ അസ്വസ്ഥമായ ഒരു സമാധാനമെങ്കിലും വീട്ടിലുണ്ട്. <br /><br />രണ്ടു ബെഡ്രൂം ഉള്ള ഒരു ഫ്ലാറ്റില്‍ അങ്ങോട്ടും ഇങ്ങോട്ടും ഒഴിവാക്കി നടക്കാന്‍ വലിയ പ്രയാസമാണ്. അതിനിടയ്ക്ക് പ്രായമായ മാതാപിതാക്കള്‍. മദ്ധ്യവയസ്സില്‍ അവിചാരിതമായി ഉണ്ടായ പൊടിക്കുഞ്ഞ്. പറന്നുപോവാറായ പെണ്‍കുട്ടി. ജീവിതം ദുരിതമാണ്. ഏറ്റവും വലിയ ദുരിതം ഓഫീസിലോ വീട്ടിലോ സ്വസ്ഥമായി ഇരിക്കാന്‍ ഒരുനുള്ളുസ്ഥലം ഇല്ലാത്തതാണ്. ശ്യാമ കട്ടിലില്‍ക്കിടന്ന് ഇതൊക്കെ പറയാറുണ്ട്. എങ്കിലും ഒരുതരത്തില്‍ ശ്യാമ നല്ലവളാണ്. അപ്പൂപ്പനോ അമ്മൂമ്മയോ കേള്‍ക്കെ അവര്‍ മുറുമുറുക്കാറില്ല. ഫ്ലാറ്റ് അല്പം കൂടി വലുതായിരുന്നെങ്കില്‍ എന്ന് മോഹനും കലശലായ ആഗ്രഹമുണ്ട്. നിര്‍വ്വാഹമില്ല. ജീവിതത്തിന്റെ അറ്റങ്ങള്‍ കൂട്ടിമുട്ടുന്നില്ല. അപ്പന്റെ മുന്‍പിലിരുന്ന് മകന്‍ സിഗരറ്റുവലിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. മോഹന്‍ പണ്ട് ഇങ്ങനെയല്ലായിരുന്നു. മോഹന്‍ സിഗരറ്റു വലിക്കുന്നതുകാണുമ്പോള്‍ അപ്പൂപ്പന്റെ കണ്ണുകളില്‍ ദു:ഖം തളം കെട്ടും. എന്നാലും അപ്പൂപ്പന്‍ ഒന്നും പറയില്ല. ഒന്നിലും ഒന്നും പറയില്ല. ഭാഗ്യത്തിന് ഇയ്യിടെയായി മകന്‍ സിഗരറ്റുവലിക്കുന്ന കാര്യം പെട്ടെന്നു മറന്നുപോവും. അപ്പൂപ്പന്റെ ദു:ഖങ്ങള്‍ പത്തുമിനിട്ടേ നില്‍ക്കാറുള്ളൂ. അതുകഴിയുമ്പോള്‍ മങ്ങി മറഞ്ഞുപോവും.<br /><br />അപ്പൂപ്പനു മോഹന്റെ അവസ്ഥ മനസിലാവാഞ്ഞിട്ടല്ല. വേറെ നിവൃത്തിയില്ല. ഒരുതരത്തില്‍ അപ്പൂപ്പനും അമ്മൂമ്മയും മറ്റെവിടെയെങ്കിലും താമസിക്കുന്നതായിരുന്നു നല്ലത്. മോഹന്റെ മൂത്ത ചേച്ചിയെ വിവാഹം കഴിച്ചയച്ചത് വിദേശത്തേയ്ക്കാണ്. അവിടെപ്പോയി അവളുടെകൂടെ താമസിക്കാന്‍ നിര്‍വ്വാഹമില്ലായിരുന്നു. മകള്‍ക്കു ഭാരമാകാന്‍ വയ്യ, അതും തളര്‍ന്നുകിടക്കുന്ന ഭാര്യയുമായി. കഴിയുമെങ്കില്‍ വാര്‍ദ്ധക്യത്തില്‍ ആരെയും ബുദ്ധിമുട്ടിക്കാതെ കഴിക്കണമെന്നായിരുന്നു. മകന്റെകൂടെയും താമസിക്കുന്നത് ഇഷ്ടമുണ്ടായിട്ടല്ല. അവനു കഷ്ടപ്പാടാണ്. അവന്‍ അതു വാക്കുകള്‍ കൊണ്ടു പറഞ്ഞില്ലെങ്കിലും അറിയാന്‍ പറ്റുന്നുണ്ട്. അവന് ഈ ഫ്ലാറ്റുവാങ്ങാന്‍ നാട്ടിലെ വീടും സ്ഥലവും വില്‍ക്കേണ്ടിവന്നു. എന്നിട്ടും പണം തികയാതെ അവന്‍ കടത്തിലാണ്. ഏതെങ്കിലും വൃദ്ധസദനത്തില്‍ എന്ന് അവനോട് ഒരിക്കല്‍ പറഞ്ഞുതുടങ്ങിയതാണ്. പറഞ്ഞുതുടങ്ങും മുന്‍പേ മോഹന്‍ പൊട്ടിത്തെറിച്ചു. ‘അച്ഛനിവിടെ എന്തിന്റെ കുറവാണെന്ന്‘ അവന്റെ ഭാര്യയും ചോദിച്ചു. വാസ്തവത്തില്‍ ഒന്നിന്റെയും കുറവില്ല. രണ്ടുമുറിയുള്ള ഫ്ലാറ്റില്‍ മകനും അവന്റെ കുടുംബത്തിനും കഴിയാന്‍ സ്ഥലം തികയുന്നില്ല. ഈശ്വരന്‍ വിളിക്കുന്നില്ല. അവന്റെ അമ്മയ്ക്ക് മറ്റൊരിടത്തും പോകാനിഷ്ടമല്ല. ഒറ്റ മകനാണ്. ആര്‍ക്കും ഒരു ഭാരമാവാതെ ജീവിച്ചുപോണമെന്നേയുള്ളൂ. ഒന്നും കാണാതെയും കേള്‍ക്കാതെയും മറഞ്ഞുപോണമെന്നെയുള്ളൂ. ശ്രമിക്കുന്നു, പറ്റുന്നില്ല.<br /><br />അരുണയ്ക്ക് അപ്പൂപ്പനെയും അമ്മൂമ്മയെയും ഇഷ്ടമല്ല. പ്രത്യേകിച്ചും അമ്മൂമ്മയെ - അമ്മൂമ്മ സ്വകാര്യതയിലുള്ള കടന്നുകയറ്റമാണ്. അവള്‍ ഒന്നും പറയാറില്ല. ഒന്നും പറഞ്ഞിട്ടുകാര്യമില്ല. ഫ്ലാറ്റില്‍ ആവശ്യത്തിലേറെ കിടക്കുന്ന ഫര്‍ണിച്ചര്‍ പോലെ അപ്പൂപ്പനും അമ്മൂമ്മയും ഒഴിവാക്കാനാവാത്ത ഒന്നാണെന്ന് അവള്‍ക്കറിയാം. അമ്മൂമ്മ പലപ്പൊഴും അവളെ അടുത്തുവിളിച്ച് സ്നേഹം പ്രകടിപ്പിക്കാന്‍ ശ്രമിച്ചു. രണ്ടു ലോകത്തുള്ളവര്‍ തമ്മില്‍ സ്നേഹപ്രകടനം പ്രയാസമായിരുന്നു. അരുണയും കഴിവതും അനിഷ്ടം കാണിക്കാറില്ല.<br /><br />പറഞ്ഞുവന്നത് - ഇന്നലെ രാത്രി മോഹന്‍ അപ്പനോട് ഏറെനേരം സംസാരിച്ചു. അപ്പന്‍ വീട്ടിലെ കാര്യങ്ങളില്‍ അല്പം കൂടെ ശുഷ്കാന്തി കാണിക്കണമെന്നും തന്നെ നേര്‍വഴിക്കു നടത്തണമെന്നും പറഞ്ഞു. താന്‍ എങ്ങോട്ടാണു പോവുന്നതെന്ന് തനിക്കുതന്നെ നിശ്ചയമില്ലെന്നു പറഞ്ഞു. അപ്പന്‍ വീട്ടിന്റെ നെടുംതൂണായി നിന്ന് ഇവിടെ സംതൃപ്തിയും സമാധാനവും കൊണ്ടുവരണമെന്ന് പറഞ്ഞു. അപ്പൂപ്പന്‍ എല്ലാം മിണ്ടാതെനിന്നു കേട്ടു. പാവം. എങ്കിലും ഇന്നും കുഞ്ഞുകിടന്നു കരഞ്ഞിട്ട് അപ്പൂപ്പന്‍ എടുത്തില്ല. അല്പം കഴിഞ്ഞപ്പോള്‍ അപ്പൂപ്പനെയും പ്രാകിക്കൊണ്ട് വേലക്കാരി വന്ന് കുഞ്ഞിനെ എടുത്തു. പ്രാകാതിരിക്കുന്നതെങ്ങനെ. അവര്‍ക്ക് പിടിപ്പതു പണിയുണ്ട്. അതിനിടയ്ക്കു കുഞ്ഞിനെനോക്കലും കൂടി നടക്കില്ല. കുഞ്ഞിന്റെ ഡയപ്പര്‍ മാറ്റി അതിന്റെ വായില്‍ ഒരുകഷണം ബിസ്കറ്റു വെച്ചുകൊടുത്ത് മുഷിഞ്ഞ തോര്‍ത്തിന്റെ തുമ്പുകൊണ്ട് നെറ്റിയും തുടച്ചുകൊണ്ട് അടുക്കളയിലേയ്ക്കുപോയി അവര്‍ തന്റെ ദുരിത ജീവിതം തുടര്‍ന്നു.<br /><br />അമ്മൂമ്മയുടെ ജീവിതത്തില്‍ സംതൃപ്തി എന്ന ഒന്ന് ഉണ്ടായിട്ടില്ല. ഒരു സമ്പന്നകുടുംബത്തില്‍ ജനിച്ചിട്ടും അമ്മൂമ്മയുടെ കുട്ടിക്കാലം വളരെ അസന്തുഷ്ടമായിരുന്നു. ചിലര്‍ക്ക് അങ്ങനെയാണ്. കാശുണ്ടെങ്കിലും സന്തോഷം വിധിച്ചിട്ടില്ല. അപ്പൂപ്പന്‍ കെട്ടിക്കൊണ്ടുവന്നപ്പൊഴും അമ്മൂമ്മയുടെ ദുരിതം മാറിയില്ല. അപ്പൂപ്പന്റെ അമ്മ അമ്മൂമ്മയെ ആവശ്യത്തിലധികം ദ്രോഹിച്ചു. അപ്പൂപ്പന്‍ എതിര്‍ത്തുപറഞ്ഞില്ല. അപ്പൂപ്പന്‍ ഒന്നിനും എതിര്‍ത്തുപറഞ്ഞില്ല. ഇപ്പൊഴും കട്ടിലില്‍ കിടന്ന് അമ്മൂമ്മ ദുരിതം പറയുമ്പോഴും അപ്പൂപ്പന്‍ എതിര്‍ത്തുപറയുന്നില്ല. അപ്പൂപ്പന്‍ അങ്ങനെയാണ്. ചിലപ്പോള്‍ വീട്ടിലെ പഴയ ചാരുകസാരയ്ക്കും മേശയ്ക്കും അപ്പൂപ്പനുമൊക്കെ ഒരേ സ്വഭാവമാണെന്നു തോന്നും. <br /><br />അമ്മൂമ്മയുടെ ആവശ്യങ്ങള്‍ ലളിതമാണ്. തണുക്കുമ്പോള്‍ കമ്പിളി വിരിച്ചുകൊടുക്കണം. വിശക്കുമ്പോള്‍ ആഹാരം കൊടുക്കണം. ഒരേ കിടപ്പില്‍ക്കിടന്നു ദേഹം മരവിക്കുമ്പോള്‍ ഒന്നു തിരിച്ചുകിടത്തണം. ബാല്‍ക്കണിയിലേയ്ക്കു ചാഞ്ഞുനില്‍ക്കുന്ന മുരിങ്ങമരത്തിന്റെ മഞ്ഞനിറമുള്ള പഴുത്ത ഇലകള്‍ വെട്ടിക്കളയണം. ബാല്‍ക്കണിയിലെ വരികളോടു ചേര്‍ന്ന മുരിങ്ങയിലകള്‍ക്ക് എപ്പൊഴും മഞ്ഞനിറമാണ്. അമ്മൂമ്മ കട്ടിലില്‍ക്കിടന്നു പുറത്തേയ്ക്കു നോക്കിയാല്‍ അതാണു കാണുന്നത്. ഒരുപാടു കാലമായി അവ ഒരേ നില്‍പ്പാണ്. പഴുത്ത ഇലകള്‍ കണ്ടാല്‍ ഇപ്പൊ കൊഴിയുമെന്നു തോന്നും. എന്നാലൊട്ടു കൊഴിയുകയുമില്ല. അപ്പൂപ്പന്‍ കമ്പിളിവിരിച്ചുകൊടുക്കും. അമ്മൂമ്മയെ തിരിച്ചുകിടത്തും. അമ്മൂമ്മയുടെ പരാതികളും ശകാരങ്ങളും ഒന്നും മിണ്ടാതെ കേട്ടുകൊണ്ട് കട്ടിലിനരികിലിരിക്കും. പക്ഷേ അപ്പൂപ്പന് മഞ്ഞ ഇലകള്‍ വെട്ടാന്‍ പേടിയാണ്. <br /><br />അപ്പൂപ്പന് എല്ലാം പേടിയാണ്. ഒരിക്കലൊന്നു തെന്നിവീണതില്‍പ്പിന്നെ ഫ്ലാറ്റിന്റെ കോണിപ്പടികളിറങ്ങാന്‍ പേടിയാണ്. ലിഫ്റ്റിന്റെ വള്ളിപൊട്ടുമോ എന്നു ചിന്തിച്ച് ലിഫ്റ്റില്‍ കയറാന്‍ പേടിയാണ്. പത്രത്തിലെ മരണവാര്‍ത്തകള്‍ വായിക്കാന്‍ പേടിയാണ്. അപരിചിതര്‍ ആരെങ്കിലും കാളിങ്ങ് ബെല്‍ അടിച്ചാല്‍ കതകുതുറക്കാന്‍ പേടിയാണ്. മോഹന്‍ വിചാരിക്കുന്നത് അപ്പനു മരണഭയമാണെന്നാണ്. അതു വാര്‍ദ്ധക്യത്തിന്റെ ലക്ഷണമാണ്. അപ്പന്‍ എന്തിനെയാണ് ഇത്ര ഭയക്കുന്നത് എന്ന് മോഹന്‍ ചോദിച്ചതാണ്. അപ്പൂപ്പന്‍ ഒന്നും പറഞ്ഞില്ല. പതിവുപോലെ കേട്ടുകൊണ്ടു നിന്നതേയുള്ളൂ. തന്റെ കുട്ടിക്കാലത്ത് അപ്പന്‍ ഇങ്ങനെയായിരുന്നില്ല എന്നോര്‍ത്തപ്പോള്‍ മോഹന്റെ ഉള്ളു വേദനിച്ചു. മോഹന്‍ ചോദ്യങ്ങള്‍ നിറുത്തി. <br /><br />അമ്മൂമ്മയുടെ ആവശ്യങ്ങളില്‍ ഏറ്റവും നിരന്തരമായി അപ്പൂപ്പനെ അലട്ടിയത് മുരിങ്ങയുടെ വാടിയ ഇലകള്‍ വെട്ടുന്നതായിരുന്നു. ഒരിക്കല്‍ അരുണയുടെ ബോയ്ഫ്രണ്ട് അമ്മൂമ്മയ്ക്ക് മുരിങ്ങയുടെ മഞ്ഞ ഇലകള്‍ വെട്ടിക്കൊടുക്കാം എന്നു പറഞ്ഞതാണ്. അവന്‍ അതു പറഞ്ഞദിവസം അമ്മൂമ്മ കൊച്ചുമകള്‍ വഴിതെറ്റിപ്പോവുന്നതിനെക്കുറിച്ച് ചാരിത്രപ്രസംഗം നടത്തിയില്ല. മോഹനും ഭാര്യയും വരാറാകുവോളം അരുണയും അവനും മുറിയടച്ചിരുന്നു പഠിച്ചിട്ടും അമ്മൂമ്മ മച്ചിലേയ്ക്കുനോക്കി രാമനാമം ജപിച്ചതേയുള്ളൂ. പക്ഷേ അരുണയുടെ ബോയ്ഫ്രണ്ട് ആ കാര്യം മറന്നേപോയി. മഞ്ഞ ഇലകള്‍ പൊഴിയാതെ നിന്നു.<br /><br />‘നിങ്ങളൊരു മനുഷ്യനാണോ. എന്റെ ജീവിതം മുഴുവന്‍ ഞാന്‍ നരകിച്ചു. എന്റെ കണ്ണുമഞ്ഞളിച്ച് ഞാന്‍ ചാകാറായി. നോക്കിക്കോ. ആ മഞ്ഞ ഇലകള്‍ നമ്മുടെ വീട്ടിനുള്ളില്‍ പടരും. അതില്‍ നിന്നു പുഴുക്കളിറങ്ങി എല്ലാരും പുഴുത്തുചാവും. വെട്ടരുത്. ഞാന്‍ ചത്താലും നിങ്ങളാ ഇലകള്‍ വെട്ടരുത്’.<br /><br />അപ്പൂപ്പന്‍ അമ്മൂമ്മയുടെ കട്ടിലിന്നരികില്‍ നിന്നും എഴുന്നേറ്റു. പതുക്കെപ്പതുക്കെ അടുക്കളയിലേയ്ക്കു നടന്ന് നിലത്തുനിന്നും വെട്ടുകത്തി എടുത്തു. വേലക്കാരി ‘കിഴവന്‍ എന്തിനുള്ള പുറപ്പാടാണ്‘ എന്ന ഭാവത്തില്‍ അപ്പൂപ്പനെ നോക്കി, എന്നിട്ട് പാത്രം കഴുകല്‍ തുടര്‍ന്നു. അപ്പൂപ്പന്‍ കത്താളുമെടുത്ത് ബാല്‍ക്കണിയിലേയ്ക്കുള്ള ചില്ലുവാതില്‍ തുറന്നു. <br /><br />മുരിങ്ങയുടെ മങ്ങിയ ഇലകള്‍ സമൃദ്ധമായി ബാല്‍ക്കണിയിലേയ്ക്കു ചാഞ്ഞുകിടക്കുന്നുണ്ടായിരുന്നു. അപ്പൂപ്പന്‍ മുന്‍പോട്ടു കാലെടുത്തു വെയ്ക്കാന്‍ തുടങ്ങിയപ്പോള്‍ മുരിങ്ങമരത്തില്‍ ഒരു കാക്ക!. അപ്പൂപ്പനെ കണ്ടിട്ടും അനങ്ങാതെ പാറകള്‍ കൂട്ടിയുരയ്ക്കുന്ന ശബ്ദത്തില്‍ അത് ഭീഷണമായി ‘കാ കാ’ എന്നുകരഞ്ഞു. തല വെടിച്ചുവെട്ടിച്ച് അപ്പൂപ്പന്റെ തിമിരം മൂടിയ കണ്ണുകളിലേയ്ക്ക് തന്റെ വികാരമില്ലാത്ത ചാരക്കണ്ണുകളുടക്കി കാക്ക ചുഴിഞ്ഞുനോക്കി. എന്നിട്ട് ശബ്ദമുണ്ടാക്കാതെ തടിച്ചുകൂര്‍ത്ത ചുണ്ടുകള്‍ മലര്‍ക്കെത്തുറന്നു. ‘കാക്കേ ശൂ ശൂ’ ‘കാ കാാ’. ‘പോ കാക്കേ ശൂ ശൂ’. ‘കാാ കാാ, കാാ കാാ, കാാ കാാ’ അപ്പൂപ്പന്റെ കാലുകള്‍ തളര്‍ന്നു. കാക്ക മുരിങ്ങമരത്തിന്റെ മഞ്ഞ ഇലച്ചില്ലകളിലൂടെ അപ്പൂപ്പനു നേരെ രണ്ടടി മുന്നോട്ടുവെച്ചു. വീണ്ടും അപ്പൂപ്പനെ നോക്കിക്കൊണ്ട് ശബ്ദമുണ്ടാക്കാതെ ചുണ്ടുകള്‍ മലര്‍ക്കെത്തുറന്നു. അപ്പൂപ്പന്‍ മതിലില്‍ പിടിച്ചുപിടിച്ച് അകത്തേയ്ക്കു നടന്നു. <br /><br />വാര്‍ദ്ധക്യത്തിന്റെ മഞ്ഞുമൂടിയ ഓര്‍മ്മകളില്‍ തന്റെ ചെറുപ്പകാലത്ത് നെഞ്ചും വിരിച്ച് തോളില്‍ ഈയ ഉണ്ടകളിട്ട തോക്കുമേന്തി കാക്കയെ വെടിവെയ്ക്കാന്‍ പോവുന്നത് മങ്ങിത്തെളിഞ്ഞുവന്നു. വേട്ടക്കാരന്റെ നിഴല്‍ കാണുമ്പൊഴേ മരങ്ങളിളകും. കാക്കകള്‍ കൂട്ടത്തോടെ പറക്കും. അന്തരീക്ഷം മുഴുവന്‍ തലമരയ്ക്കുന്ന ഒച്ചയില്‍ കാക്കക്കരച്ചിലുകള്‍ നിറയും. പ്രാണഭയത്തിലും മരക്കൊമ്പിലെ ചുള്ളിക്കൂടുകളിലുള്ള മുട്ടകളെ വിട്ടു പിരിയാന്‍ മനസ്സുവരാതെ ചുറ്റിപ്പറക്കുന്ന കാക്കകളെ അവര്‍ വെടിവെയ്ച്ചിടും. പിന്നീടു വഴിനടക്കുമ്പോള്‍ കൂട്ടമായി തലമാന്താന്‍ വരും. അടുത്ത ദിവസങ്ങളില്‍ ഒരു നീളന്‍ വടിയുമായി വേണം പുറത്തിറങ്ങാന്‍. കാക്കയിറച്ചിയ്ക്ക് കോഴിയിറച്ചിയെക്കാളും സ്വാദാണ്. പനങ്കള്ളും കാക്കയിറച്ചിയും ഒരുകുത്തു ചീട്ടുമുണ്ടെങ്കില്‍ സ്വര്‍ഗ്ഗമാണ്. എന്തിനെയാണു ഭയക്കുന്നത്? അപ്പൂപ്പന്‍ തല തടവിക്കൊണ്ട് മുരിങ്ങമരത്തിനു നേര്‍ക്കു നടന്നു. <br /><br />ബാല്‍ക്കണിയില്‍ മുരിങ്ങമരത്തിലിരുന്ന കാക്ക വീണ്ടും അപ്പൂപ്പനെ നോക്കി. അല്പനേരം അപ്പൂപ്പനെ നോക്കിയിട്ട് അത് തത്തിത്തത്തി പിന്നോട്ടുനീങ്ങി. പലതവണ പറന്നും ചാടിയും മുരിങ്ങയുടെ മുകളിലത്തെ ചില്ലയിലെത്തി. എന്നിട്ട് ചിറകുവിടര്‍ത്തി മുകളിലേയ്ക്കു പറന്നു. ഫ്ലാറ്റുകള്‍ക്കു നടുവിലെ ചതുരാകാശത്തില്‍ രണ്ടു തവണ വട്ടത്തില്‍ പറന്ന് താഴേയ്ക്കു കൂപ്പുകുത്തി. വീണ്ടുമുയര്‍ന്ന് അപ്പുറത്തെ ഫ്ലാറ്റ്ന്റെ ബാല്‍ക്കണിയിലേയ്ക്കു പറന്നു. പിന്നീട് അവിടെനിന്നും പറന്നുയര്‍ന്ന് കാ കാ എന്നുവിളിച്ച് പറന്നുമറഞ്ഞു. ചുമരില്‍ പിടിച്ചുപിടിച്ചുനടന്ന് അപ്പൂപ്പന്‍ കൈ നീട്ടി ബാല്‍ക്കണിയിലെ കമ്പിവരിയില്‍ പിടിച്ചു. കൈ നീട്ടവേ തന്റെ കൈകള്‍ക്ക് ഭാരം കുറയുന്നതായും നീണ്ട വിരലുകളിലെ വെട്ടാത്ത നഖങ്ങള്‍ ഒന്നുകൂടെ കറുത്തുചുരുങ്ങി നീളുന്നതായും അപ്പൂപ്പനു തോന്നി. അതുവരെ മനസ്സിലുണ്ടായിരുന്ന ഭയത്തിന്റെ ഭാരം പൊടുന്നനെ കുറഞ്ഞു. ഇടത്തേ കയ്യില്‍ നിന്നും കത്താള്‍ താഴെവീണു. മെലിഞ്ഞ ശരീരം വെളുത്ത മുണ്ടില്‍ നിന്നും ഖദര്‍ ജുബ്ബയില്‍ നിന്നും ഊര്‍ന്നിറങ്ങി. അപ്പൂപ്പന്റെ മൂക്ക് നീണ്ട് ചുണ്ടില്‍ തട്ടി. വിവസ്ത്രനായി ചുരുങ്ങി നിലത്തിരുന്ന് അപ്പൂപ്പന്‍ കൌതുകത്തോടെ കരഞ്ഞു. കാ കാ. എന്നിട്ട് കൈകള്‍ വിടര്‍ത്തി കറുത്ത തൂവലുകള്‍ കുടഞ്ഞ് ഒറ്റച്ചാട്ടത്തിന് ബാല്‍ക്കണിയുടെ കൈവരിയിലിരുന്നു. ഏഴാം നിലയില്‍ നിന്നും താഴേയ്ക്കു നോക്കിയിട്ടും അപ്പൂപ്പന് ഒന്നിനെയും പേടിതോന്നിയില്ല. മുരിങ്ങയുടെ മഞ്ഞനിറം പടര്‍ന്ന തണ്ടിലേയ്ക്കു ചാടിക്കയറി അപ്പൂപ്പന്‍ സന്തോഷത്തോടെ ഉറക്കെ വിളിച്ചു. കാ കാ. അപ്പോള്‍ ചുറ്റുമുള്ള ഫ്ലാറ്റുകളുടെ ബാല്‍ക്കണികളില്‍ നിന്നും അങ്ങിങ്ങായി നിന്ന മരങ്ങളില്‍ നിന്നും കാക്കകള്‍ പ്രതിവചിച്ചു. ഫ്ലാറ്റുകള്‍ക്കിടയില്‍ അന്തരീക്ഷം കാകസ്വരമുഖരിതമായി.<br /><br />മുരിങ്ങവെട്ടാന്‍ പോയ അപ്പൂപ്പനെ കാണാതെ അമ്മൂമ്മ നീട്ടിവിളിച്ചു. ‘ഇങ്ങോട്ടുവായോ’. അപ്പൂപ്പന്‍ തിരിച്ചുവരാത്തതുകണ്ടപ്പോള്‍ അമ്മൂമ്മയുടെ വിളികള്‍ കരച്ചിലായി. അമ്മൂമ്മയുടെ കരച്ചില്‍ കേട്ട് വേലക്കാരി ഓടിവന്നു. അമ്മൂമ്മ വിരല്‍ ചൂണ്ടിയതുപോലെ ബാല്‍ക്കണിയിലേയ്ക്ക് ഓടിയപ്പോള്‍ അവിടെ അപ്പൂപ്പന്റെ വസ്ത്രങ്ങള്‍ കിടന്നിരുന്നു. താഴേയ്ക്കു നോക്കിയിട്ടും താഴെ ആള്‍ക്കൂട്ടമില്ല. ആരും വീണു മരിച്ച ലക്ഷണമില്ല. ഫ്ലാറ്റിന്റെ വാതില്‍ തുറന്നിട്ടില്ല. കതകിന്റെ കുറ്റി അകത്തുനിന്നും കൊളുത്തിക്കിടക്കുന്നുണ്ട്. വേലക്കാരി അരുണയുടെ മുറിയില്‍ തട്ടിവിളിച്ചു. അരുണയും ബോയ്ഫ്രണ്ടും ധൃതിപിടിച്ച് ഇറങ്ങിവന്നു. അരുണ പരിഭ്രമിച്ച് ഫോണ്‍ ചെയ്ത് മോഹനെയും അമ്മയെയും വരുത്തി. അവളുടെ ബോയ്ഫ്രണ്ട് താഴെ മുറ്റത്തേയ്ക്ക് ഓടിയിറങ്ങി. വാച്ച്‌മാന്‍ ഫ്ലാറ്റിന്റെ താഴത്തെ മുറിയില്‍ തന്നെയുണ്ടായിരുന്നു. അപ്പൂപ്പനെ അയാള്‍ക്ക് അറിയാവുന്നതാണ്. അപ്പൂപ്പന്‍ ഇറങ്ങി നടന്നുപോവുന്നത് അയാള്‍ കണ്ടില്ല. സിമന്റ് തറയില്‍ അവര്‍ ചുറ്റും നടന്നുനോക്കി. അവിടെ ആരും വീണു മരിച്ചു കിടക്കുന്നിരുന്നില്ല. <br /><br />വീട്ടില്‍ പാഞ്ഞെത്തിയ മോഹന്‍ പോലീസില്‍ വിളിച്ചു പരാതി പറഞ്ഞു. അയല്‍ക്കാരെ വിളിച്ചുചോദിച്ചു. അപ്പന്‍ പോവാന്‍ സാദ്ധ്യതയുള്ള ബന്ധുവീടുകളിലും അപ്പന്റെ പഴയ കൂട്ടുകാരുടെ വീടുകളിലും വിളിച്ചു ചോദിച്ചു. വണ്ടിയെടുത്ത് റെയില്‍വേ സ്റ്റേഷനില്‍പ്പോയി നോക്കി. അരുണയുടെ ബോയ്ഫ്രണ്ട് അതേസമയം ജില്ലാ ഹോസ്പിറ്റലിലെയും സ്വകാര്യ ആശുപത്രികളിലെയും അത്യാഹിതവിഭാഗത്തില്‍പ്പോയി നോക്കി. ഒരത്യാഹിതത്തിലും പെട്ട് അങ്ങനെയാരും ആശുപത്രിയില്‍ വന്നിട്ടില്ല. ശ്യാമ ഓടിക്കിതച്ചു വീട്ടിലെത്തി അപ്പൂപ്പനെ അടുത്തുള്ള ഫ്ലാറ്റുകളില്‍പ്പോയി തിരഞ്ഞു. പരിഭ്രാന്തയായി തിരിച്ചുവന്നപ്പോള്‍ വേലക്കാരി കുഞ്ഞിനെയുമെടുത്ത് ബാല്‍ക്കണിയിലെത്തി മോഹനും ശ്യാമയ്ക്കും അപ്പൂപ്പന്റെ വസ്ത്രങ്ങള്‍ കിടന്ന സ്ഥലം കാണിച്ചുകൊടുത്തു. കുഞ്ഞ് വേലക്കാരിയുടെ ഒക്കത്തിരുന്ന് കരഞ്ഞുകൊണ്ട് ബിസ്ക്കറ്റ് കടിച്ചു. <br /><br />മുരിങ്ങമരത്തണ്ടിലിരുന്ന് അപ്പൂപ്പന്‍ കാക്ക ബാല്‍ക്കണിയില്‍ നില്‍ക്കുന്ന രണ്ടു സ്ത്രീകളുടെയും ഒരു പുരുഷന്റെയും നേര്‍ക്കും ഒക്കത്തിരിക്കുന്ന കുഞ്ഞിന്റെ നേര്‍ക്കും നോക്കി. കുഞ്ഞിന്റെ കയ്യിലിരിക്കുന്ന ബിസ്ക്കറ്റ് കൊത്തിയെടുക്കണമെന്ന് കാക്കയ്ക്ക് കലശലായ ആഗ്രഹം തോന്നി. മനുഷ്യര്‍ അപകടകാരികളാണെന്നും കുഞ്ഞുമാത്രമായിരുന്നെങ്കില്‍ ബിസ്ക്കറ്റ് കൊത്തിയെടുക്കാമായിരുന്നു എന്നും കാക്ക ചിന്തിച്ചു. അല്പനേരം ബാല്‍ക്കണിയില്‍ നിന്ന് ചുറ്റിലേയ്ക്കും താഴേയ്ക്കും നോക്കിയിട്ട് ബിസ്ക്കറ്റും കുഞ്ഞും മൂന്നു മനുഷ്യരും മുറിയ്ക്കകത്തേയ്ക്കു പോയി. ബിസ്ക്കറ്റ് കിട്ടാത്ത നിരാശയില്‍ കാക്ക കാ കാ എന്നു കരഞ്ഞു. സന്ധ്യാസമയത്ത് കാക്കകള്‍ കൂട്ടത്തോടെ അടുത്തുള്ള ഒരാല്‍മരത്തിലേയ്ക്കു ചേക്കേറി. മുരിങ്ങക്കൊമ്പില്‍ നിന്ന് കാക്ക ആല്‍മരത്തിലേയ്ക്കു പറന്നു. വയറുനിറഞ്ഞവരും നിറയാത്തവരുമായ അനേകം കാക്കകളുടെ ഇടയില്‍ ഒരു ചില്ലയില്‍ പറന്നിരുന്ന് ഭാവിയോ ഭൂതമോ ഓര്‍ക്കാതെ കാക്ക വിശപ്പിലും തികട്ടിവന്ന സന്തോഷത്തോടെ കരഞ്ഞുവിളിച്ചു. നൂറുകണക്കിനു ശബ്ദങ്ങളുടെ ഇടയില്‍ ആ കരച്ചില്‍ മുങ്ങിപ്പോയി.<br /><br />രാവേറെയായിട്ടും മോഹനും ശ്യാമയും ഉറങ്ങാതെ അറിയാവുന്നവരെയെല്ലാം ഫോണ്‍ വിളിച്ചുകൊണ്ടിരുന്നു. അപ്പൂപ്പന്റെ ഒരു വിവരവും കിട്ടിയില്ല. അമ്മൂമ്മ ഇരുട്ടുന്നതുവരെ ‘ദുഷ്ടനാണയാള്‍, എന്നെ ഒറ്റയ്ക്കാക്കിയിട്ട് പോയല്ലോ, സ്വാര്‍ത്ഥന്‍, ഗതിപിടിക്കില്ല’ എന്നൊക്കെ പിറുപിറുത്തുകൊണ്ടിരുന്നു. പിറുപിറുക്കുന്നതിനിടയില്‍ അമ്മൂമ്മ എപ്പൊഴോ ഉറങ്ങിപ്പോയി. ആല്‍മരച്ചില്ലകളില്‍ കാക്കകളുടെ കലമ്പല്‍ നിലയ്ച്ചു. രാവുവീണപ്പോള്‍ കാക്കകളും ഉറങ്ങിപ്പോയി.സിമിhttp://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-69726563252474950522008-03-27T18:53:00.005+04:002008-03-27T19:10:50.457+04:00അസഹിഷ്ണുതയുടെ കാലംക്രിസ്ത്യാനികളെപ്പറ്റി മോശമായി എന്തെങ്കിലും എഴുതിയാല്‍ എന്നെ പള്ളിയില്‍ കെട്ടിക്കില്ല.<br />ഹിന്ദുക്കളെ വിമര്‍ശിച്ചാല്‍ വീട്ടുകാര്‍ക്ക് അടികൊള്ളും.<br />മുസ്ലീങ്ങളെപ്പറ്റി മോശമായി എഴുതിയാപ്പിന്നെ പറയാനുണ്ടോ?<br />രാഷ്ട്രീയ പാര്‍ട്ടികളെ വിമര്‍ശിച്ചാല്‍ പിന്നെ എവിടെന്നൊക്കെയാ വെട്ടുവരുന്നതെന്നു പറയാന്‍ പറ്റില്ല.<br />സ്ത്രീകളെപ്പറ്റി മോശമായി എഴുതിയാല്‍ ഫെമിനിസ്റ്റുകള്‍ ചീത്തവിളിക്കും.<br />താമസിക്കുന്ന രാജ്യത്തെ വിമര്‍ശിച്ചല് എന്താവും എന്ന് എനിക്കുതന്നെ അറിഞ്ഞൂടാ.<br />ഇന്ത്യയെ വിമര്‍ശിക്കാനോ, കൊള്ളാം. രാജ്യദ്രോഹിയാവും.<br />അവശരെ വിമര്‍ശിച്ചാല്‍ ഇന്‍സെന്‍സിറ്റീവ് ആവും.<br />കെട്ടിയ പെണ്ണിനെ വിമര്‍ശിച്ചാല്‍ അവളു കളഞ്ഞോണ്ടു പോവും<br />കൂട്ടുകാരനെ വിമര്‍ശിച്ചാല്‍ പിണങ്ങും, ഓഫീസില്‍ വിമര്‍ശിച്ചാല്‍ പണി പോവും.<br />ആകെക്കൂടി എനിക്കിപ്പൊ അല്പം സ്വാതന്ത്ര്യത്തോടെ വിമര്‍ശിക്കാനും ചീത്തവിളിക്കാനും പറ്റുന്നത് ദാ ഇപ്പൊ എന്നെയേ ഉള്ളൂ.<br /><br /><a href="http://bp2.blogger.com/_M4iBpWgGRgc/R-u45TQkSjI/AAAAAAAAAOk/n5ZL5ab6Yxc/s1600-h/dream.jpg"><img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;" src="http://bp2.blogger.com/_M4iBpWgGRgc/R-u45TQkSjI/AAAAAAAAAOk/n5ZL5ab6Yxc/s400/dream.jpg" border="0" alt=""id="BLOGGER_PHOTO_ID_5182439090781702706" /></a>സിമിhttp://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-63655405295460589402008-03-26T11:56:00.005+04:002008-04-09T10:09:36.243+04:00കണ്ണൂര്‍പണ്ടുപണ്ട്, ക്രിസ്ത്വബ്ദം 2020-ല്‍ നടന്ന കഥയാണ്.<br /><br />==ചരിത്ര പശ്ചാത്തലം==<br /><br />2020-ല്‍ നടന്ന കഥ പറയാന്‍ താനാരാ പ്രവാചകനാണോ എന്നായിരിക്കും ചോദ്യം. അതെ, ഇയ്യിടെയായി അല്പം പ്രവാചക സ്വഭാവം ഒക്കെ വരുന്നൊണ്ട്. നോസ്ത്രദാമസും നാഥാനും മറ്റ് പ്രവാചകന്മാരും ഒക്കെ മരിച്ചുപോയ കാര്യം കുഞ്ഞ് അറിഞ്ഞായിരിക്കുമല്ലോ അല്ലേ?.<br /><br />പത്തന്‍പതു വര്‍ഷം കൊണ്ട് കണ്ണൂരില്‍ രണ്ടോ മൂന്നോ പാര്‍ട്ടിക്കാര്‍ ചേര്‍ന്ന് വെട്ടിനിരത്തിയ (വെറുതേയല്ല, ആദര്‍ശങ്ങള്‍ക്കും പ്രത്യയശാസ്ത്രത്തിനും വേണ്ടിയാണ്. പ്രതിരോധാത്മകമായി ജനങ്ങള്‍ പ്രതികരിച്ചതാണ്, അതുപോട്ടെ) സമയത്താണ് ഗള്‍ഫിലും ചൈനയിലും ഒരു കണ്‍സ്ട്രക്ഷന്‍ ബൂം വരുന്നത്. ഈ ബൂമിനു ചരിത്രകാരന്മാര്‍ പല കാരണങ്ങളും പറയുന്നുണ്ട്. എണ്ണവില തകരപ്പാട്ടയ്ക്ക് അഞ്ഞൂറു ഡോളറായത്, ഒന്നരക്കിലോമീറ്റര്‍ പൊക്കമുള്ള ടവറുകള്‍ സൌദിയിലും ദുബൈയിലും കത്തറിലും ബഹ്രിനിലും ഉണ്ടാക്കാന്‍ തുടങ്ങിയത്, അറബിപ്പെണ്ണുങ്ങള്‍ നിറച്ചുപെറ്റ് ആള്‍ക്കാര്‍ക്കു താമസിക്കാന്‍ പാര്‍പ്പിടക്ഷാമം ഉണ്ടായത്, ഇങ്ങനെ പലതുമുണ്ട്. കൂട്ടത്തില്‍ പറയാന്‍ വിട്ടുപോയി. ഇതിനിടയില്‍ ചരിത്രം ഇന്ത്യയിലും ഒരു കളി കളിച്ചായിരുന്നു. ഇന്ത്യയിലും കണ്‍സ്ട്രക്ഷന്‍ ബൂം വന്നു (അറിഞ്ഞില്ലേ?). കൊച്ചി, ചാത്തന്നൂര്‍, കൂമങ്കാവ് തുടങ്ങിയ സ്ഥലങ്ങളില്‍ വലിയ വലിയ ഫ്ലാറ്റുകളും ഫ്ലൈ ഓവറുകളും വന്നു. വയല്‍ നികത്തല്ലും എന്നുപറഞ്ഞ് ബഹളം വെച്ച് സമരംവിളിച്ചുനടന്ന ഒരു കെളവന്‍ ചത്തുപോയതില്‍പ്പിന്നെ ഉള്ള വയലൊക്കെ ഫ്ലാറ്റാക്കാന്‍ തുടങ്ങി. (സര്‍ക്കാരിന്റെ ജനസംഘ്യാ നിയന്ത്രണം ഒന്നും നടന്നില്ലാ ന്നു ചുരുക്കം. പണ്ട് സഞ്ജയ് ഗാന്ധി കൊറെ റേഡിയോയും കാശും കൊണ്ട് ഇറങ്ങിയപ്പൊഴേ പൊളിഞ്ഞതാ ആ പരിപാടി) ഇതൊക്കെ ഉണ്ടാക്കാനും മറ്റുമായി ഒള്ള കര്‍ഷകരൊക്കെ വേരും പറിച്ച് ചേരികളില്‍ച്ചെന്നു രാപ്പാര്‍ത്തു. (രാത്രികളില്‍ തകര്‍പ്പന്‍ ജീവിതമായിരുന്നു എന്നു പറയേണ്ടതില്ലല്ലോ). ഇതല്ലാതെ ഇന്ത്യയുടെ പല ഭാഗങ്ങളിലും വലിയ വലിയ ഫ്ലാറ്റുകള്‍ പൊട്ടിമുളച്ചു. അതിനൊക്കെ വെള്ളമൊഴിക്കാനും വളമിടാനു